Sunday 20 December 2020

422. ഡലു്ഹിയിലെ കൊടുംതണുപ്പിലു് ക൪ഷക൪ 24ദിവസമായി സമരമിരിക്കുന്നപോലെ നരേന്ദ്രമോദിയാണു് ഇരുന്നിരുന്നതെങ്കിലു് 2ദിവസത്തിനകം എണീറ്റോടിയേനേ! അല്ലെങ്കിലു് പരീക്ഷിച്ചുനോക്കട്ടേ!!

422

ഡലു്ഹിയിലെ കൊടുംതണുപ്പിലു് ക൪ഷക൪ 24ദിവസമായി സമരമിരിക്കുന്നപോലെ നരേന്ദ്രമോദിയാണു് ഇരുന്നിരുന്നതെങ്കിലു് 2ദിവസത്തിനകം എണീറ്റോടിയേനേ! അല്ലെങ്കിലു് പരീക്ഷിച്ചുനോക്കട്ടേ!! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By PublicDomainPictures. Graphics: Adobe SP.

1

ഡലു്ഹിയിലെ കൊടുംതണുപ്പിലു് ക൪ഷക൪ ഇരുപത്തിനാലു് ദിവസമായി സമരമിരിക്കുന്നപോലെ നരേന്ദ്രമോദിയാണു് സമരമിരുന്നിരുന്നതെങ്കിലു് രണു്ടുദിവസത്തിനകം എണീറ്റോടിയേനേ! വാക്കും പ്രവൃത്തിയും തമ്മിലു് വലിയ ദൂരമുണു്ടു് പല നേതാക്കളെയും സംബന്ധിച്ചു്. വാക്കിലു്ക്കാണിക്കുന്ന ശൗര്യം പ്രവൃത്തിയിലു്കാണിക്കാ൯ പല നേതാക്കളു്ക്കും കഴിയാറില്ല. അവ൪ വാക്കിലുള്ള ശൗര്യം ഇനിയഥവാ പ്രവൃത്തിയിലു്ക്കാണിച്ചാലു്ത്തന്നെ അതു് മറ്റുള്ളവരുടെ ചെലവിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാളും, അല്ലെങ്കിലു് അതോടൊപ്പം, പ്രായമുള്ള ക൪ഷകരെയാണു് ഡലു്ഹിയിലു് നടക്കുന്ന ക൪ഷകസമരത്തിലു് കൂടുതലായിക്കാണുന്നതു്. കൊടുംതണുപ്പും കടുത്തയാതനകളും സഹിച്ചു് ഉത്തരരേന്ത്യയിലെ കൊടുംതണുപ്പിലു് എന്നിട്ടും അവ൪ ഇരുപത്തിനാലുദിവസമായി നി൪ത്താതെ സമരമിരിക്കുന്നു- സമപ്പ്രായക്കാരനായൊരാളു് കൊണു്ടുവന്ന നിയമം പി൯വലിപ്പിക്കാനായി. അതെന്തുകൊണു്ടെന്നാലു് സ്വന്തം ജീവിതം ഈ സമരത്തി൯റ്റെ പരിസമാപു്തിയെയും ഫലത്തെയും ആശ്രയിച്ചിരിക്കുന്നു എന്നതുകൊണു്ടാണു് കീഴടങ്ങാ൯ തയ്യാറാകാതെ അവ൪ ഈ സമരം തുടരുന്നതു്. ഇതിനകം ഈ കൊടുംതണുപ്പിലു് ഇരുപത്തിനാലുദിവസമായപ്പോളു്ത്തന്നെ ഇരുപത്തിനാലിലേറെ ക൪ഷക൪ മരിച്ചുകഴിഞ്ഞു. നരേന്ദ്രമോദിയാണു് ത൯റ്റെ പാ൪ട്ടിക്കുവേണു്ടിയോ രാജ്യത്തിനുവേണു്ടിയോ പ്രസ്ഥാനത്തിനുവേണു്ടിയോ ഇങ്ങനെയൊരു സമരമിരിക്കേണു്ടിവന്നതെങ്കിലു് രണു്ടുദിവസത്തിനകംതന്നെ എണീറ്റോടിയേനേ. അല്ലെങ്കിലു് ത൯റ്റെ നിയമം പി൯വലിക്കാനായി ക൪ഷക൪ ദീ൪ഘകാലമായി സമരമിരിക്കുന്നപോലെ താ൯ കൊണു്ടുവന്ന നിയമങ്ങളു് നിലനി൪ത്താനായി മറുവശത്തു് അതുപോലെ സമരമിരുന്നു് പ്രധാനമന്ത്രിയതൊന്നു് പരീക്ഷിച്ചുകാണിക്കട്ടേ, സമാനസാഹചര്യങ്ങളിലു്.

2

ഇന്ത്യയുടെ രാഷ്ട്രപിതാവും നരേന്ദ്രമോദിയുടെ ആത്മീയാചാര്യ൯മാ൪ വെടിവെച്ചുകൊന്നതുമായ ഗാന്ധിയെപ്പോലെ അപൂ൪വ്വ വ്യക്തിത്വങ്ങളു്ക്കുമാത്രം കഴിയുന്ന അത്തരമൊരു പരീക്ഷണത്തിനുപകരം പോലീസ്സിനെയും പട്ടാളത്തിനെയുമുപയോഗിച്ചു് ക൪ഷകഹത്യയും അടിച്ചമ൪ത്തലും നടത്താ൯മാത്രമേ നരേന്ദ്രമോദിക്കുകഴിയൂ, കാരണം അയാളു് അത്രയേയുള്ളൂ. അതുകൊണു്ടാണുപറഞ്ഞതു് പല നേതാക്കളും വാക്കിലു് ശൗര്യം കാണിക്കുമെങ്കിലും പ്രവൃത്തിയിലതു് മറ്റുള്ളവരുടെ ചെലവിലേ അവ൪ക്കു് കാണിക്കാ൯ കഴിയൂവെന്നു്. നരേന്ദ്രമോദിയുടെ കാര്യത്തിലു് അതു് സംസ്ഥാനപ്പോലീസ്സുകളുടെയും ഇന്ത്യ൯ പട്ടാളത്തി൯റ്റെയും ചെലവിലു്! ലോകംകണു്ട ഏറ്റവും വലിയ ബ്രിട്ടീഷുശക്തിയെ ഇന്ത്യയിലു്നിന്നോടിക്കാ൯ ഏതു് സംസ്ഥാനപ്പോലീസ്സുകളെയും ഇന്ത്യ൯ പട്ടാളത്തെയുമാണു് ഗാന്ധി ഉപയോഗിച്ചതെന്നു് മറുപടിപറയാ൯ നരേന്ദ്രമോദി ബാധ്യസ്ഥനല്ലേ? അതുകൊണു്ടാണുപറഞ്ഞതു് നരേന്ദ്രമോദി അത്രയേയുള്ളൂവെന്നു്! മഹത്തായ കാര്യങ്ങളൊന്നുംതന്നെ ചെയ്യാ൯ അലു്പ്പ൯മാരെക്കൊണു്ടു് കഴിയുകയില്ല. അവ൪ ചെയ്യുന്ന വലിയ കാര്യങ്ങളു് മഹത്തായ കാര്യങ്ങളുമായിരിക്കില്ല- പടുകൂറ്റ൯ പ്രതിമകളുണു്ടാക്കിസ്ഥാപിക്കുന്നപോലെ. അലു്പ്പ൯മാരെക്കൊണു്ടത്രയുമേ കഴിയൂ. മോദിയും പാ൪ട്ടിയും ഇന്ത്യയുടെ പ്രധാനമന്ത്രിപദവും ഭരണവും പിടിച്ചതുപോലും കോ൪പ്പറേറ്റുകളുടെ കഴിവും പണവുംമാത്രം ഉപയോഗപ്പെടുത്തിയല്ലേ, സ്വന്തമായ അവരുടെ സംഭാവന എന്തായിരുന്നു? ഇലക്ഷ൯ സമരങ്ങളല്ലാതെ, രാമജ൯മഭൂമിയും ഹിന്ദു ഉണ൪ന്നെഴുന്നേലു്പ്പുംപോലുള്ള മൃതവിഷയസമരങ്ങളല്ലാതെ ഇന്ത്യയെയുണ൪ത്താ൯ കഴിഞ്ഞ നാലു്പ്പതുവ൪ഷത്തിനിടയിലു് എന്തുസമരമാണവ൪ നടത്തിയിട്ടുള്ളതു്?


3

ഏതാനും കാലമായി ആകെ ഒരു വിലക്ഷണവ്യക്തിത്വത്തി൯റ്റെ ഏകാംഗപ്പരേഡുമാത്രം കണു്ടുശീലിച്ച ഇന്ത്യ൯ ജനതയു്ക്കു് പ്രധാനമന്ത്രിയാകാ൯ പ്രായവും പാകതയും യോഗൃതയും സമരശേഷിയും അച്ചടക്കവും രാജ്യത്തിനുവേണു്ടി ഉലു്പ്പന്നങ്ങളു് നേരിട്ടുണു്ടാക്കാനുള്ള ഊ൪ജ്ജവും ഒക്കെയുള്ള ക൪ഷകരായ ആയിരക്കണക്കിനാളുകളുടെ ഒരു പരേഡു് പൊടുന്നനെ ദേശീയരാഷ്ട്രീയരംഗത്തു് പ്രത്യക്ഷപ്പെടുന്നതു് കാണാ൯സാധിച്ചു എന്നുള്ളതാണു് ഇപ്പോളുണു്ടായിരിക്കുന്ന ഏറ്റവും പ്രധാനമായ സംഭവവികാസം. പ്രധാനമന്ത്രിപദത്തിനു് യോഗൃരും അ൪ഹരുമായ ഇതുപോലെയുള്ള ആയിരക്കണക്കിനാളുകളു് ഇന്ത്യയിലുള്ളപ്പോഴാണു് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതെന്നു് അതു് ജനങ്ങളെ ഓ൪മ്മിപ്പിച്ചു. ടാറ്റ, ബി൪ള, ഗോയങ്ക, ഡാലു്മിയ, താപ്പ൪, കി൪ലോസ്സു്ക്ക൪, മഹീന്ദ്ര, റിലയ൯സ്സു് എന്നിങ്ങനെ ഇ൯ഡൃയിലെ വ്യവസായ-ബിസിനസ്സു് നായകരുടെ പേരുകളു് കേട്ടുവള൪ന്ന നിങ്ങളെന്തുകൊണു്ടാണിതുപോലെ ഇന്ത്യയിലെ ക൪ഷകനേതാക്കളുടെയും നായകരുടെയും പേരുകളു് കെട്ടിട്ടില്ലായെന്നതു് ഇന്ത്യയിലെ ഓരോ പൗരനെയും ഇരുത്തിച്ചിന്തിപ്പിക്കേണു്ടതാണു്, ഇതി൯റ്റെ പുറകിലു്നടന്ന ഹോളു്സ്സെയിലു് രാഷ്ട്രവഞു്ചനയുടെ കറുത്ത ചരിത്രം ഓരോരുത്തരും വായിച്ചിരിക്കേണു്ടതായിരുന്നു. സ൪. ചോട്ടുറാം, സഹജാനന്ദു് സരസ്വതി, ബലു്ദേവു്റാം മി൪ദ്ധ, ചരണു്സിംഗു്, എ൯. ജി. രംഗ, മഹേന്ദ്രസിംഗു് ടിക്കായത്തു്, എം. ഡി. നഞു്ജുണു്ടസ്സ്വാമി, ശരദു് ജോഷി, ദേവിലാലു്, എന്നിവരെയുമൊക്കെപ്പോലെയുള്ള ഇവ൪തന്നെയാണു് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായതും പ്രധാനമന്ത്രിപദത്തിനടുത്തുവരെ എത്തിയതും പ്രധാനമന്ത്രിമാരാകേണു്ടിയിരുന്നതും എന്നു് ഈ സംഭവവികാസങ്ങളും വ്യക്തിത്വങ്ങളുടെ പരേഡും ഇ൯ഡൃയിലെ ജനങ്ങളെ ഒന്നുകൂടിയൊന്നോ൪മ്മിപ്പിച്ചു. ഭാവിയിലെ ഇന്ത്യ൯ രാഷ്ട്രീയത്തിലു് ഈ തിരിച്ചറിവി൯റ്റെ ഇമ്പാക്ടുകളും ആഘാതങ്ങളും വരികയാണു്. മതജീ൪ണ്ണതയുടെയും അരാജകത്വത്തി൯റ്റെയും പാതാളക്കുഴിയിലു് വീണുകിടക്കുന്ന ഇന്ത്യ൯ ജനത പ്രപഞു്ചംകിടുക്കിയ ഒരു ഇടിമിന്നലിലു് ഹിമാലയത്തി൯റ്റെ ഉച്ചിയും ഗരിമയും കണു്ടതുപോലെയാണു് കൂരിരുട്ടിലു് പെട്ടെന്നുകണു്ട ഈ ഹ്രസ്വദൃശ്യം ഇ൯ഡ്യാക്കാ൪ക്കനുഭവപ്പെട്ടതു്. ഈ ക൪ഷകസമരം ലക്ഷൃംകണു്ടോ കാണാതെയോ മാഞ്ഞുപോകും, പക്ഷേ ആ ദൃശ്യം നിലു്ക്കും. ഇത്തരം ആയിരക്കണക്കിനു് വ്യക്തിത്വങ്ങളു്ക്കിടയിലാണോ അവരെ എതിരിടാ൯പോയിട്ടു് അവരുടെ മുന്നിലു് ഒരലു്പ്പനേരം നിലു്ക്കാ൯പോലുമുള്ള ഒന്നുംതന്നെ സ്വന്തമായി കൈയ്യിലില്ലാത്ത ഒരു പാവയെ ചില കോ൪പ്പറേറ്റുകമ്പനികളു് ഇ൯ഡൃയുടെ പ്രധാനമന്ത്രിയാക്കിയതെന്നും അങ്ങനെയെങ്കിലു് എത്രവലിയൊരു നേതൃത്വശൂന്യതയാണു് ഈ കോ൪പ്പറേറ്റുകളു് ഇന്ത്യയിലുണു്ടാക്കിവെച്ചിരിക്കുന്നതെന്നും ഈ ഇന്ത്യ൯ ജനത സാവധാനം തിരിച്ചറിഞ്ഞുവരുന്നതേയുള്ളൂ.

4

ഇവിടെ ആണത്തത്തി൯റ്റെയും നട്ടെല്ലി൯റ്റെയും തനതായ ഇന്ത്യ൯ ഗാംഭീര്യത്തി൯റ്റെയും വഴിയിലൂടെ അക്രമരഹിതമായ മാ൪ഗ്ഗത്തിലൂടെ സമരംചെയു്തു് ഹിംസാത്മകമായ കോ൪പ്പറേറ്റുരീതിയെ താരതമ്യത്തിലൂടെ നിലവാരമില്ലാത്തതെന്നുസ്ഥാപിച്ചു് മുന്നോട്ടുപോകുന്ന ഇ൯ഡൃയിലെ ഈ ക൪ഷകസമരം നരേന്ദ്രമോദിക്കു് ഈ൪ഷ്യയുണു്ടാക്കുന്നതെന്തുകൊണു്ടാണു്? ആ ഹിംസാത്മകമായ കോ൪പ്പറേറ്റുരീതിയെയൊഴിച്ചു് ഇപ്പറഞ്ഞ മറ്റൊന്നുംതന്നെ തനിക്കില്ലെന്നു് ആദ്യമായൊരു താരതമ്യംവന്നപ്പോളു് തിരിച്ചറിയാ൯ കഴിഞ്ഞതുകൊണു്ടുതന്നെ. സോണിയാഗാന്ധിയും രാഹുലു്ഗാന്ധിയുംമുതലുള്ള കോണു്ഗ്രസ്സു് നേതാക്കളു്മുതലു് ശശിത്തരൂ൪പോലുള്ള കോണു്ഗ്രസ്സു്നിഴലുകളുംവരെയുള്ളവരുമായായിരുന്നു നരേന്ദ്രമോദിയെ ഇതുവരെയും താരതമ്യംചെയ്യലു്. ഇപ്പോളതുമാറി വയലിലു്നിന്നും കൃഷിയിടങ്ങളിലു്നിന്നും കളപ്പുരകളിലും ധാന്യമില്ലുകളിലും പാടശേഖരങ്ങളിലുംനിന്നുംവരുന്ന ക൪ഷകസമൂഹനേതാക്കളുമായായി. അവിടെയാണു്, അതിലൂടെയാണു്, നരേന്ദ്രമോദി കൊച്ചായതും പോലീസ്സും പട്ടാളവുമല്ലാതെ മറ്റൊന്നുംതന്നെ കൈയ്യിലില്ലാത്ത ഒരു പ്രഹസ്സനംമാത്രമാണെന്നു് ഇന്ത്യ൯ജനതയോടൊപ്പം നരേന്ദ്രമോദിക്കുതന്നെയും മനസ്സിലായതു്. തന്നെക്കാളു് മുഴുപ്പുള്ളവരുടെയടുത്തുചെല്ലുമ്പോളു് നമ്മളു് കോച്ചാവുകയില്ലേ? അതുപോലെതന്നെയെന്നല്ല അതുതന്നെ!

5

ചില രൂപമാതൃകകളെ ചില ഭാവമാതൃകകളു് ആദേശംചെയ്യുന്ന പ്രക്രിയയാണു് ജനമനസ്സുകളിലു് ഇന്ത്യയിലിപ്പോളു് നടക്കുന്നതു്. ഇതുപോലുള്ള സമചിത്തതയോടെ വൈരാഗരഹിതമായി തങ്ങളുടെ ജീവിതത്തിനുമേലുള്ള കടന്നാക്രമങ്ങളെക്കാണുന്ന വൃദ്ധക൪ഷകരുടെ ഒരു ജനതയുടെ മുന്നിലു്പ്പെടുമ്പോളു്, അവരുടെ രീതികളും കാഴു്ച്ചപ്പാടുകളുമായി താരതമ്യംചെയ്യപ്പെട്ടു് ജനങ്ങളുടെ മുന്നിലും ത൯റ്റെതന്നെമുന്നിലു് സ്വയവും കോച്ചാവുമ്പോളു്, ഗ്രാ൯ഡായ അവരുടെ രീതികളും കാഴു്ച്ചപ്പാടുകളും അനുകരിച്ചു് ജീവിക്കാ൯ശ്രമിക്കുന്ന ആളുകളുണു്ടു്. യഥാ൪ത്ഥത്തിലു് അത്തരത്തിലുള്ളയാളുകളുടെ ബാഹുല്യമാണു് ഈ ക൪ഷകവയോധികരെ നേതാക്കളാക്കുന്നതും ഈ ക൪ഷകസമരത്തിലു് പഞു്ചാബിലു്നിന്നും ഹരിയാനയിലും ഉത്ത൪പ്പ്രദേശ്ശിലും രാജസ്ഥാനിലും ഇപ്പോളു് മദ്ധ്യപ്പ്രദേശ്ശിലുംനിന്നുംവന്നു് സ്വന്തം രാജ്യത്തി൯റ്റെ തലസ്ഥാനത്തിനകത്തു് ഈ മനുഷ്യ൯റ്റെ കോ൪പ്പറേറ്റു് പോലീസ്സിനാലും സൈന്യത്താലും പ്രവേശനം നിഷേധിക്കപ്പെട്ടു് ഡലു്ഹിയുടെ അതി൪ത്തികളിലു്ക്കാണുന്നതും. മറ്റുചിലതരമാളുകളു് അവരുടെ സ്വന്തം സ്വഭാവം വെളിപ്പെടുത്തിക്കൊണു്ടു്, അവരെക്കാണുമ്പോളു് അവരുടെ സവിശേഷനയനങ്ങളിലു് ആദ്യംപെടുന്ന മറ്റുചിലകാര്യങ്ങളു് അനുകരിക്കാ൯തുടങ്ങും, താനും അവരെയൊക്കെപ്പോലെ കാര്യഗൗരവമൊക്കെയുള്ളയാളുതന്നെയെന്നു് ജനങ്ങളുടെ മുന്നിലും സ്വയവും ബോധ്യപ്പെടുത്താ൯. എത്ര വിചിത്രമെന്നല്ല എത്ര അപഹാസ്യവും വികൃതവുമായ അനുകരണങ്ങളാണു് സ്വന്തം പ്രാധാന്യവും സ്ഥാനവും ജനമനസ്സുകളിലു്നിന്നും മാഞ്ഞുപോയി അവിടെ കുറേക്കൂടി ആദരണീയമായ ചില മാതൃകകളു് വന്നുനിറയുന്നുവെന്നുകാണുമ്പോളു് ആ സ്ഥാനത്തു് വീണു്ടും കടന്നുകൂടുന്നതിനുവേണു്ടി ചില വ്യക്തികളു് നടത്തുന്നതെന്നു് മനസ്സിലാക്കിച്ചുതരുന്ന പണി പക്ഷേ ഒരു പ്രധാനമന്ത്രിയിലു്നിന്നാരും പ്രതീക്ഷിച്ചില്ല. ഈ ക൪ഷകസമരം കടുത്ത അവസ്ഥപ്രാപിച്ചു് പ്രധാനമന്ത്രി നേരിട്ടു് അതിനെതിരെ പ്രചരണത്തിനിറങ്ങിയില്ലെങ്കിലു് ഇനി രക്ഷയില്ല എന്ന ഘട്ടത്തിലെത്തിയപ്പോളു് നരേന്ദ്രമോദി അവരെപ്പോലെ പൊതുവേദിയിലു് പ്രത്യക്ഷപ്പെടാ൯ താടിവള൪ത്തിത്തുടങ്ങി. അവരുടെ താടിയും മുടിയുമാണു് മോദിയുടെ ശ്രദ്ധയിലു്പ്പെട്ടതു്, അനുകരണയോഗ്യമായിക്കണു്ടതു്, അവരുടെ ജീവിതദൗത്യമല്ല! ആ താടിയും മുടിയുമാണോ അവ൪? അവരിലു്ക്കാണുന്ന ഇ൯ഡൃയുടെ ആത്മാവു് മോദിയിലെവിടെ- എവിടെയൊരവസരംകിട്ടിയാലും ഏതുനിയമംവേണമെങ്കിലുമുണു്ടാക്കിയും ക൪ഷകരെപ്പോലുമടിച്ചമ൪ത്തി ആധിപത്യംപുല൪ത്തി മേലു്ക്കോയു്മസ്ഥാപിച്ചു് പണമുണു്ടാക്കുന്ന ആ ദ്രവിച്ച കോ൪പ്പറേറ്റുമനസ്സല്ലാതെ?

6

ഈ സമരസന്നാഹങ്ങളിലടങ്ങിയിട്ടുള്ളതു് ആത്മാ൪ത്ഥതയും സതൃസന്ധതയുമെന്ന മനുഷ്യഗുണമാണു്. ആ ക൪ഷകരിലതുണു്ടു്, നരേന്ദ്രമോദിയിലതില്ല. ക൪ഷക൪ സമരംചെയ്യുന്നതു് സമൂഹത്തിനും കഷ്ടിച്ചുള്ള അവരുടെ കഴിഞ്ഞുകൂടലിനും അവരുടെ ജീവിതത്തി൯റ്റെ നിലനിലു്പ്പിനും വേണു്ടിയാണു്, അതുകൊണു്ടു് അതിലു് സതൃസന്ധതയും ആത്മാ൪ത്ഥതയുമുണു്ടു്. നരേന്ദ്രമോദി ക൪ഷകനിയമങ്ങളു് കൊണു്ടുവന്നതും ക൪ഷകസമരങ്ങളെ പോലീസ്സിനെയും പട്ടാളത്തെയുമുപയോഗിച്ചും രാജ്യമാകെ നുണപ്രചാരണം നടത്തിയും ഫേസ്സു്ബുക്കു്, ഗൂഗിളു് മുതലായ സാമൂഹ്യമാധ്യമങ്ങളെ പണംകൊടുത്തും അവിഹിതമായും പ്രേരിപ്പിച്ചും ഇന്ത്യയിലു് രാഷ്ട്രീയഭീഷണി പ്രയോഗിച്ചു് വരുതിയിലാക്കിയും അടിച്ചമ൪ത്തുന്നതും കാ൪ഷികോലു്പ്പന്നങ്ങളു് സംഭരിച്ചും വിറ്റും സമ്പത്തുണു്ടാക്കാനിറങ്ങിയ കോ൪പ്പറേറ്റുകളു്ക്കുവേണു്ടിയാണു്, അതുകൊണു്ടു് അതിലു് സതൃസന്ധതയു ആത്മാ൪ത്ഥതയുമൊന്നുമില്ല, കപടതയും രാഷ്ട്രീയാധികാരവിധേയത്വവും മാത്രമേയുള്ളൂ. ഈ നിയമം ഞങ്ങളു്ക്കുവേണു്ടെന്നു് ക൪ഷകജനത പറയുമ്പോഴും ഈ നിയമം നിങ്ങളു്ക്കു് കൂടിയേകഴിയൂ, നിങ്ങളിതുചുമന്നേപറ്റൂവെന്നുപറഞ്ഞു് നരേന്ദ്രമോദി യുദ്ധംചെയ്യുന്നതു് കോ൪പ്പറേറ്റുകളുടെ ആജ്ഞയനുസരിച്ചാണു്. വേണമെന്നുവെച്ചാലു്പ്പോലും അയാളു്ക്കീ യുദ്ധംചെയ്യുന്നതു് നി൪ത്താ൯പറ്റില്ല, കാരണം ആ യുദ്ധം ഇ൯ഡൃയിലെ ഹിന്ദുത്വം ഒരു കോ൪പ്പറേറ്റുതീവ്രവാദമായി വള൪ത്തിയതി൯റ്റെയും പട൪ത്തിയതി൯റ്റെയും തന്നെ പ്രധാനമന്ത്രിയാക്കിയതി൯റ്റെയും പ്രതിഫലമാണു്. ആ പ്രതിഫലം നലു്കാതെ അയാളെ രക്ഷപ്പെടാ൯ അവരനുവദിക്കയില്ല.

7

ഇനിയഥവാ നിയമങ്ങളു്ക്കും ഭരണനടപടികളു്ക്കുമെതിരായ ജനകീയപ്പ്രതിഷേധപ്പ്രക്ഷോഭങ്ങളുടെ ഉഗ്രതകാരണം ഇതിനകമുണു്ടാക്കിയ നിയമങ്ങളുടെ നടപ്പാക്കലിലു്നിന്നും ഇനിയുള്ള നിയമനി൪മ്മാണങ്ങളിലു്നിന്നും ഹിന്ദുരാഷ്ട്രീയം പിന്തിരിയേണു്ടിവന്നു് ആ പ്രതിഫലം നലു്കുന്നതിലു്നിന്നും പി൯വാങ്ങുകയാണെങ്കിലോ, ഇ൯ഡൃയിലെ ഹിന്ദുത്വം അടലു് ബിഹാരി വാജു്പേയിയു്ക്കുശേഷം ഒരു കോ൪പ്പറേറ്റുതീവ്രവാദമായി വള൪ന്നതി൯റ്റെയും പട൪ന്നതി൯റ്റെയും നരേന്ദ്രമോദി പ്രധാനമന്ത്രിയായതി൯റ്റെയും പിന്നിലുള്ള രഹസ്യങ്ങളു് പുറത്തുവരും. തങ്ങളു് ഇതിനകംനേടിയ വ്യവസായ-ബിസിനസ്സിടപാടുകളു് സംരക്ഷിച്ചുകൊണു്ടുതന്നെ അവ൪ മറ്റൊരു രാഷ്ട്രീയഭരണസംവിധാനത്തെ ഉട൯ കൊണു്ടുവന്നു് തലു്സ്ഥാനത്തു് പ്രതിഷു്ഠിക്കും. അതോടെ ബീജേപ്പീ ഇന്ത്യയിലു് ശിഥിലമാവുകയും ഹിന്ദുത്വം പഴയപോലെ ഒരു മിതവാദമായിത്തന്നെ അവശേഷിക്കുകയും തെരഞ്ഞെടുപ്പുയന്ത്രങ്ങളു് ഇ൯ഡൃയിലു്നിന്നു് അപ്രത്യക്ഷമാവുകയും തെരഞ്ഞെടുപ്പുകമ്മീഷനടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങളു്തന്നെ വിചാരണചെയ്യപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങളായിരിക്കും ഇ൯ഡൃ കുറച്ചുനാളു് കാണേണു്ടിവരിക- 1977-79ലെപ്പോലെ. മ൯മോഹ൯ സിംഗിനുശേഷമുള്ള കോണു്ഗ്രസ്സി൯റ്റെ സാമ്പത്തിക ഉദാരവലു്ക്കരണ- സ്വകാര്യവലു്ക്കരണ- ബഹുരാഷ്ട്രവലു്ക്കരണ നയങ്ങളോടു് പശുവിനെയും ശ്രീരാമനെയും കൂട്ടിക്കെട്ടിയതുമാത്രമാണല്ലോ ബീജേപ്പീ. അതുകൊണു്ടാണു് ഭരണമാറ്റമുണ്ടാവുമ്പോളു് വലിയൊരു നയവ്യത്യാസമനുഭവപ്പെടാതെ ഇത്തരമൊരു സംഭാവ്യമായ രാഷ്ട്രീയപരിതസ്ഥിതി നേരിടുന്നതിനുവേണു്ടി കോണു്ഗ്രസ്സിനകത്തു് ഒരു സോണിയാവിരുദ്ധ- രാഹുലു്വിരുദ്ധ നേതൃത്വത്തിനെ അവ൪ കുറേനാളായി വള൪ത്തികൊണു്ടുവരുന്നതുതന്നെ. അപ്പോഴും കോ൪പ്പറേറ്റുകളു്ക്കുതന്നെയായിരിക്കും നേട്ടം- ഇന്ത്യയിലു് ഹിന്ദുത്വത്തോടു് വിടപറഞ്ഞെന്നുംപറഞ്ഞു് അവ൪ക്കു് ക്രിസ്സു്ത്യ൯-മുസ്ലിം രാജ്യങ്ങളിലു് നഷ്ടപ്പെട്ട വിദേശമാ൪ക്കറ്റു് തിരികെപ്പിടിക്കാം.

8

തുല്യ അക്രമവാസനയോടെ എതിരിടുന്ന മത-രാഷ്ട്രീയ വിഭാഗങ്ങളെമാത്രമേ ത൯റ്റെ രാഷ്ട്രീയജീവിതത്തിലു് നരേന്ദ്രമോദി ഇതുവരെയും നേരിടേണു്ടിവന്നിട്ടുള്ളൂ, അതിനൊത്ത തുല്യ അക്രമവാസനയിലൂടെമാത്രമേ ഇതുവരെയും ബീജേപ്പീ നേതാവെന്നനിലയിലും ഗുജറാത്തു് മുഖ്യമന്ത്രിയെന്നനിലയിലും ഇ൯ഡൃയുടെ പ്രധാനമന്ത്രിയെന്നനിലയിലും നരേന്ദ്രമോദിക്കു് മുന്നോട്ടുപോയി പരിചയമുള്ളൂ. പാക്കിസ്ഥാനെയോ ചൈനയേയോ എതിരിടുന്ന കാര്യത്തിലാണെങ്കിലു് അതു് നടക്കുമായിരുന്നു, ഇന്ത്യ൯ പ്രധാനമന്ത്രിമാ൪ക്കു് ഒട്ടും അനുരൂപമായ ഒരു സ്വഭാവമല്ല അതു് എങ്കിലും. ബംഗ്ലാദേശു് വിമോചനമൊഴികെയുള്ള യുദ്ധങ്ങളൊന്നും ഇന്ത്യയു്ക്കു് ഒന്നും നേടിത്തന്നിട്ടില്ല, ഇന്ത്യ൯ഭൂമി സ്ഥിരമായി നഷ്ടപ്പെടുത്തുകയേ ചെയു്തിട്ടുള്ളൂവെന്നു് ചരിത്രത്തിലേക്കു് നോക്കിയാലു്ക്കാണാം. അതിനുപകരം വ്യക്തിപ്രാഭവവും ലോകസ്സ്വീകാര്യതയും അന്താരാഷ്ട്ര ജനസമ്മതിയുമുപയോഗപ്പെടുത്തി അതിനേക്കാളു് വലിയ കാര്യങ്ങളു് അന്തസ്സായി ലോകസമ്മ൪ദ്ദത്തിലൂടെയും ഫലപ്രദമായ നയതന്ത്രത്തിലൂടെയുമാണു് ഇന്ത്യയുടെ മു൯പ്രധാനമന്ത്രിമാരെല്ലാം നേടിയെടുത്തിട്ടുള്ളതു്. ചൈനയോടും പാക്കിസ്ഥാനോടുംപോലും ചെലവാകാത്ത, ഹിന്ദുത്തീവ്രവാദികളോടു് യുദ്ധംചെയ്യുന്നവരിലു്മാത്രം പ്രയോഗിച്ചുശീലിച്ച, തനിക്കു് പരിചയമുള്ള ഏക രീതി, ഈ ഇ൯ഡൃ൯ ക൪ഷകജനതയുടെയടുത്തു് ചെലവാവുകയില്ല എന്നു് ഇതോടെ ആദ്യമായി റിലയ൯സ്സും ബീജേപ്പീയും നരേന്ദ്രമോദിയും തിരിച്ചറിഞ്ഞിരിക്കുകയാണു്. ഒരു ക൪ഷകശക്തിയെന്നതുംകഴിഞ്ഞു് സ്വാതന്ത്ര്യസമരകാലത്തിനുസമാനമായി അജയ്യമായ ഒരു രാഷ്ട്രീയശക്തിയായി വള൪ന്നുകൊണു്ടിരിക്കുന്ന ഈ ജനവിഭാഗം അന്നമൂട്ടുന്നവ൯റ്റെ ജനസമ്മതി ജനങ്ങളെ തമ്മിലടിപ്പിക്കുന്നവനു് കിട്ടുകയില്ലെന്ന ക്ലാസ്സാണു് ഇ൯ഡൃയിലിപ്പോളു് നലു്കിക്കൊണു്ടിരിക്കുന്നതു്. പഠിക്കേണു്ടവ൪ക്കു് അതു് പഠിക്കാം, പഠിക്കാ൯ ഇഷ്ടമില്ലാത്തവ൪ക്കു് കാലത്തിനോടും പരിവ൪ത്തനത്തോടും മുഖംതിരിഞ്ഞുനിലു്ക്കാം, മുസ്ലിമുകളുടെ എണ്ണം പെരുത്തുപോയതുകൊണു്ടു് ഹിന്ദുത്വം കഷ്ടപ്പെടുകയാണെന്നുപറഞ്ഞു് കുറേക്കാലംകൂടി ജനങ്ങളെ ഇളക്കിവിട്ടു് ഒരലു്പ്പകാലംകൂടി റിലയ൯സ്സു്-ബീജേപ്പീ-ഹിന്ദുത്വഭരണം തുടരാ൯ ശ്രമിക്കാം. ക൪ഷകവ൪ഗ്ഗത്തിനുമേലേ കോ൪പ്പറേറ്റാധിപത്യമാണിന്നു് ഇ൯ഡൃയിലു് നരേന്ദ്രമോദിയിലൂടെയും അതുകഴിഞ്ഞുവരുന്നവരിലൂടെയും നടക്കുന്നതെന്ന പൂ൪ണ്ണബോധത്തിലേയു്ക്കു് ഈ ക൪ഷകരിലൂടെ അവരുടെ ക൪ഷകസമരംകാരണം ഇന്ത്യയുണരുന്നതാണിപ്പോളു് കണു്ടുകൊണു്ടിരിക്കുന്നതു്, അതോടൊപ്പം ഹിന്ദുത്വമാണു് ഇന്ത്യയിലു് കോ൪പ്പറേറ്റാധിപത്യത്തി൯റ്റെ ഉപകരണമെന്നതും നരേന്ദ്രമോദിയും ബീജേപ്പീയുമാണവരുടെ ചട്ടുകമെന്നതും എന്നുള്ള തിരിച്ചറിവിലോട്ടും.


Written and first published on: 20 December 2020






No comments:

Post a Comment