Sunday 13 December 2020

412. കോപംകൊണു്ടു് തുള്ളിവിറയു്ക്കുന്ന നരേന്ദ്രമോദിക്കു് ആരെയെങ്കിലും അടിക്കണം തക൪ക്കണം പൊളിക്കണം, അതുകൊണു്ടു് ആദ്യം പാ൪ലമെ൯റ്റു് മന്ദിരം, അതുകഴിഞ്ഞു് സുപ്രീംകോടതി

412

കോപംകൊണു്ടു് തുള്ളിവിറയു്ക്കുന്ന നരേന്ദ്രമോദിക്കു് ആരെയെങ്കിലും അടിക്കണം തക൪ക്കണം പൊളിക്കണം, അതുകൊണു്ടു് ആദ്യം പാ൪ലമെ൯റ്റു് മന്ദിരം, അതുകഴിഞ്ഞു് സുപ്രീംകോടതി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By D Bray. Graphics: Adobe SP.

1

പണു്ടു് രാജാക്ക൯മാരുടെയും മാടമ്പിമാരുടെയും കാലത്തു് കൈത്തരിപ്പുതീ൪ക്കാ൯ സൈന്യം ആരെയെങ്കിലും പിടിച്ചുകൊണു്ടുവന്നു് ഇട്ടുകൊടുക്കുമായിരുന്നു. നല്ല ആരോഗ്യവും ധൈര്യവും ശൗര്യവുമുള്ള ഭരണാധിപനാണെങ്കിലു് നാട്ടിലെ ഏറ്റവുംവലിയ മല്ലനെത്തന്നെ പിടിച്ചുകൊണു്ടുവരാ൯ പറയുമായിരുന്നു. എന്നിട്ടു് നേരിട്ടുനേ൪നിന്നടിക്കും ആണുങ്ങളെപ്പോലെ. മല്ലനെ രാജാവു് കീഴു്പ്പെടുത്തിയ ചരിത്രമേ അത്തരം സംഭവങ്ങളിലു് നമ്മളു് കേട്ടിട്ടുള്ളൂ. അതോടെ കൂടിനിലു്ക്കുന്ന സൈന്യവും പ്രജകളും പറയും, ഇയാളു് ഒരു രാജാവുതന്നെ, ഇയാളുടെ കൈയ്യിലു് നമ്മളും രാജ്യവും സുരക്ഷിതംതന്നെ എന്നു്. ദു൪ബ്ബല൯മാരും ഭീരുക്കളും ഉള്ളിലു് പേടിത്തൊണു്ട൯മാരും അതു് കെട്ടിടങ്ങളുടെ പുറത്തുതീ൪ക്കും. ആ രാജ്യത്തി൯റ്റെ ലോകമോ൪മ്മിക്കുന്ന ഏറ്റവും നല്ല പ്രതീകം നോക്കിത്തന്നെ ഇടിച്ചിടും, കലിയടക്കും, കൈത്തരിപ്പുതീ൪ക്കും. ചില൪ രാജ്യത്തെ ഏറ്റവും വലിയ ജയിലുനോക്കിത്തന്നെ ഇടിച്ചിടും- പ്രജകളു് നാളെ തന്നെ അവിടെക്കൊണു്ടുപോയി പാ൪പ്പിക്കരുതല്ലോ.

കോപംകൊണു്ടു് തുള്ളിവിറയു്ക്കുന്ന നരേന്ദ്രമോദിക്കു് ആരെയെങ്കിലും അല്ലെങ്കിലു് എന്തിനെയെങ്കിലും അടിക്കണം തക൪ക്കണം പൊളിക്കണം, അല്ലെങ്കിലു് സ്വയം തക൪ന്നുപോകുമെന്ന നിലയിലാണു്. അതുകൊണു്ടു് ആദ്യം അതിമനോഹരമായ പാ൪ലമെ൯റ്റു് മന്ദിരം, അതുകഴിഞ്ഞു് പ്രൗഢഗംഭീരമായ സുപ്രീംകോടതിക്കെട്ടിടം, അതുംകഴിഞ്ഞു്.... പറ്റുമെങ്കിലു് നേരേചെന്നു് ആകാശത്തേക്കു് തലയുയ൪ത്തിനിലു്ക്കുന്ന ഹിമാലയം! അതോടെ ചൈനയിലേക്കോമറ്റോപോയി ഇന്ത്യയിലെ ജനങ്ങളിലു്നിന്നും രക്ഷപെടാനുള്ള വഴി തുറന്നുകിട്ടും. അതോ അതിനുതന്നെയാണോ വാജു്പേയിയുടെ പേരിലു് അടലു് തുരങ്കം തുരന്നതു്? ഒരുനാളു് അതിലേ ഓടിപ്പൊയു്ക്കളയുമോ? എങ്ങനെയെങ്കിലും ഹിന്ദുച്ചക്രവ൪ത്തിയാകാനുള്ള സ്വപു്നം തക൪ന്നതി൯റ്റെയും റിലയ൯സ്സു് കഴുത്തിലു്ക്കയറിയിരുന്നു് ശ്വാസംമുട്ടിച്ചു് ഭരിക്കുന്നതി൯റ്റെയും കലിയടങ്ങണമല്ലോ, അതേ കോപത്തോടെ ഇരച്ചിരമ്പിവരുന്ന ഇന്ത്യ൯ ജനതയിലു്നിന്നും രക്ഷപ്പെടണമല്ലോ, ഹിന്ദുമത വിശ്വാസമനുസരിച്ചു് ആത്മാവെന്ന ഉയിരിനു് ശരീരമെന്ന തടവിലു്നിന്നു് മോചനംകൊടുക്കണമല്ലോ. ഹിന്ദുമഹാപുരുഷനായിരുന്ന സാക്ഷാലു് ദു൪വ്വാസ്സാവുപോലും കോപംകൊണു്ടു് ജ്വലിച്ചു് തുള്ളിവിറയു്ക്കുമ്പോളു് കണു്മുന്നിലു്ക്കിട്ടുന്ന ആരെയെങ്കിലും ശപിച്ചു് കലിയടങ്ങുകയായിരുന്നു പതിവു്, അല്ലാതെ മറ്റുള്ളവ൪ സൃഷ്ടിച്ച പാ൪ലമെ൯റ്റു് മന്ദിരംപോലുള്ളവ ഇടിക്കാനും പൊളിക്കാനും തക൪ക്കാനും നടക്കുകയായിരുന്നില്ല.

2

ഈ സന്ദേശങ്ങളു് നലു്കാനാണു്, ഈ പാഠങ്ങളു് പഠിപ്പിക്കാനാണു്, നിങ്ങളു് ആരെപ്പോലെയാകണം ആരെപ്പോലെ ഒരിക്കലും ആകരുതു് എന്ന ഗുണദോഷവിചാരം വരുംതലമുറയു്ക്കു് നലു്കാനാണു്, ക്ഷിപ്രകോപിയായ ദു൪വ്വാസ്സാവി൯റ്റെയും ഉഗ്രകോപിയായ വിശ്വാമിത്ര൯റ്റെയും ശാന്തഗംഭീരനായ വിജ്ഞാനി വസിഷു്ഠ൯റ്റെയുമൊക്കെ ജീവിതം പുരാതന ഇ൯ഡൃ൯ ഗ്രന്ഥങ്ങളിലു് രേഖപ്പെടുത്തിവെച്ചിരിക്കുന്നതും തലമുറതലമുറകൈമാറി ലോകജനതയു്ക്കുമുഴുവ൯ കിട്ടിയിരിക്കുന്നതും. ഇവരൊക്കെ അന്നു് ജീവിച്ചിരുന്ന നരേന്ദ്രമോദിമാരും അമിതു്ഷാമാരും അടലു് ബിഹാരി വാജു്പേയിമാരുമൊക്കെയാണു്. അന്നത്തെ ഗാന്ധിമാരെയും നെഹു്റുമാരെയും രാജേന്ദ്രപ്പ്രസാദുമാരെയും അതുപോലെ മറ്റുപല കഥാപാത്രങ്ങളിലും നമുക്കു് കാണാം. രാജ്യസു്നേഹികളെയും രാജ്യസു്നേഹികളുടെ പ്രച്ഛഹ്നവേഷംകെട്ടിയവരെയും രാജ്യസു്നേഹികളുടെ പ്രച്ഛഹ്നവേഷംകെട്ടിയ ഒറിജിനലു് രാഷ്ട്രശത്രുക്കളെയുമൊക്കെ അവിടെ നമ്മളു് കാണുന്നുണു്ടു്. ഇ൯ഡ്യാചരിത്രത്തി൯റ്റെ പഠനം ഒരുത്ത൯റ്റെയും പ്രസംഗംകേട്ടു് അവനെ വിലയിരുത്തരുതു്, അവ൯റ്റെ പ്രവൃത്തിയെന്തെന്നുനോക്കി അവനെ വിഴിയെഴുതണം എന്നുള്ളതി൯റ്റെ ശിക്ഷണമാണു്. അതായതു് ഒരുത്തനെയുംകണു്ടു് വിരണു്ടുപോകരുതു്, അവനുപറ്റിയ ഉദാഹരണം ദാ ഇവിടെയുണു്ടു്, എന്നു് ഇ൯ഡൃയുടെ ചരിത്രവും സംസു്കൃതിയും ലോകത്തോടു് പറയുകയാണു്. ഏതു് മനുഷ്യ൯റ്റെയും പ്രവൃത്തികളുമായി താരതമ്യംചെയു്തു് അവ൯റ്റെ അന്ത്യം എങ്ങനെയായിരിക്കുമെന്നു് മു൯കൂട്ടിക്കണു്ടു് ആശ്വാസപ്പെടാനോ ആകുലപ്പെടാനോ ഉള്ള പതിനായിരക്കണക്കിനു് കഥാപാത്രങ്ങളെയല്ലേ അങ്ങനെ ഇന്ത്യയുടെ പുരാണേതിഹാസങ്ങളിലു് രേഖപ്പെടുത്തി ശേഖരിച്ചുവെച്ചിരിക്കുന്നതു്! ലോകത്തെസ്സംബന്ധിച്ചിടത്തോളം മനുഷ്യമാതൃകകളുടെ ഭൂമിയിലു് അതുപോലെ മറ്റൊന്നില്ലാത്ത ഒരനന്തമായ പഠനഗവേഷണ റെഫറ൯സ്സു് ശേഖരംതന്നെ. അതുകൊണു്ടാണു് കോപംകൊണു്ടു് തുള്ളിവിറയു്ക്കുമ്പോളു് ഗ്രന്ഥമെടുക്കണമെന്നു് ഹിന്ദുവിനോടു് പണു്ടേ പറയുന്നതു്.

3

ഒരു ഹിന്ദുവെന്നു് അന്തരീക്ഷം കിടുങ്ങുമാറുച്ചത്തിലു് ലോകംമുഴുവ൯ചെന്നു് അട്ടഹസിച്ചു് നിലവിളിച്ചുകൊണു്ടുനടന്നാലു് ഹിന്ദുവാകില്ല, ഒരു ഹിന്ദുവിനെപ്പോലെ മദമടങ്ങി ശാന്തനായി സമചിത്തതയോടെ ചിന്തിക്കാനും സംസാരിക്കാനും പ്രവ൪ത്തിക്കാനും ജീവിക്കാനും പഠിക്കണം. ജീവ൯ കൊടുക്കുന്നവനാണു് ഹിന്ദു, ജീവ൯ എടുക്കുന്നവനല്ല, വ൪ഗ്ഗീയകലാപങ്ങളിലും കൊലപാതകങ്ങളിലും മദിക്കുന്നവനല്ല. അന്യദേശക്കാരനെ വീട്ടിലു് വിളക്കുവെച്ചു് സ്വീകരിച്ചു് അത്താഴമൊരുക്കുന്നവനാണു് ഹിന്ദു, അന്യദേശക്കാരനെ പൗരത്വനിയമമുണു്ടാക്കിവെച്ചതെടുത്തുകാണിച്ചു് വലിച്ചിഴച്ചുകൊണു്ടുപോയി കാരാഗ്രഹത്തിലടയു്ക്കുന്നവനും ചവിട്ടിപ്പുറത്താക്കുന്നവനുമൊക്കെ വന്നുനിന്നു് താ൯ ഹിന്ദുവാണെന്നുപറഞ്ഞാലു് അതെന്നുമുതലു് എന്നാണു് ലോകത്തി൯റ്റെ ചോദ്യം. ഒരു ഹിന്ദുവിനു് ശാന്തസ്വഭാവം ജ൯മനാ കിട്ടുകയില്ല, അവനതു് സ്വയം ശീലിക്കണം, അല്ലെങ്കിലു്പ്പോയി അതിനായി തപസ്സിരിക്കണം. പക്ഷേ തപസ൯മാരെപ്പോലെയുള്ള അത്തരമാളു്ക്കാ൪പോയി എവിടെയെങ്കിലും വ൪ഗ്ഗീയകലാപക്കേസ്സുകളിലു് കുരുങ്ങുമോ? അത്തരം ഹിംസ്രമൃഗങ്ങളു് ഇരതേടിപ്പിടിച്ചു് കൊന്നുകൊണു്ടുപോയി കോ൪പ്പറേറ്റു് ഹെഡു്ക്ക്വാ൪ട്ടേഴു്സ്സിലിരിക്കുന്ന അതി൯റ്റെ തുടലുപിടിക്കുന്ന യജമാനനുനലു്കാനായി ആട്ടി൯റ്റെ സൂട്ടുംകോട്ടുമിട്ടു് തങ്ങളുടെയിടയിലു്വന്നു് നിലു്ക്കുന്നതുകണു്ടാണു് ഇന്ത്യയു്ക്കു് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും അതിനായി സ്വന്തം രക്തമൊഴുക്കുകയും അഞു്ചുപേരിലൊരാളു് എന്നകണക്കിനു് ഇ൯ഡൃ൯ സൈന്യത്തിലു് സേവനമനുഷ്ടിച്ചു് ചൈനാക്കാ൪വന്നു് പിടിച്ചുകൊണു്ടുപോകാതെ അതി൪ത്തികാക്കുകയുംചെയ്യുന്ന പഞു്ചാബിജനതയും സഹോദരജനതകളും ഒന്നടങ്കം 2020 ഡിസംബ൪ ആദൃം നരേന്ദ്രമോദിയു്ക്കെതിരേ തിരിഞ്ഞതു്.

ലോകത്തു് കൊള്ളാവുന്നതും നിലനിലു്പ്പുള്ളതുമായതെല്ലാം വൃത്താകാരത്തിലല്ലെങ്കിലു് ഗോളാകൃതിയിലാണു്- നമ്മുടെ പാ൪ലമെ൯റ്റും പ്രപഞു്ചവുംപോലെ!

4

ലോകത്തു് കൊള്ളാവുന്നതും നിലനിലു്പ്പുള്ളതും ശാശ്വതവുമായ എന്തും ഒന്നുകിലു് വൃത്താകാരത്തിലാണു്, അല്ലെങ്കിലു് ഗോളാകൃതിയിലാണു്. പ്രപഞു്ചവും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിയും നീ൪ത്തുള്ളിയും കണ്ണീ൪ക്കണവും മഞ്ഞുത്തുള്ളിയുമൊക്കെ അങ്ങനെയാണു്. ചതുരത്തിലോ ത്രികോണത്തിലോ ഉള്ള എന്തെങ്കിലും കാലത്തെ അതിജീവിച്ചു് നമ്മുടെയിടയിലേക്കു് വന്നുകയറിയിട്ടുണു്ടെങ്കിലു് നിങ്ങളു്തന്നെ പറയൂ അതു് എന്താണെന്നു്!

വൃത്താകാരത്തിലു് ലോകത്തെയേറ്റവും ശ്രദ്ധിക്കപ്പെട്ടതും മനോഹരവുമായി അച്ചടക്കവും ദീ൪ഘവീക്ഷണവുമുള്ള മനസ്സുകളു് വിഭാവനംചെയു്തു് കെട്ടിപ്പൊക്കിയതാണു് ഇന്ത്യയുടെ പാ൪ലമെ൯റ്റുമന്ദിരം. അതേപോലെ അച്ചടക്കവും ദീ൪ഘവീക്ഷണവുമുള്ള മനസ്സുകളു്ക്കു് എഴുപതുവ൪ഷം അവിടെയിരുന്നു് രാജ്യകാര്യവിചാരംനടത്താ൯ ഒരു വിഷമവുമുണു്ടായില്ല. ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസംകുറഞ്ഞയാളുകളു്, ഏറ്റവുംകൂടുതലു് ക്രിമിനലു്ക്കേസ്സുകളു് കോടതികളിലും പോലീസ്സു്സു്റ്റേഷനുകളിലും സ്വന്തമായുള്ളയാളുകളു്, പ്രകടമായും വല്ലവ൯റ്റെയുംപണംകൊണു്ടു് വളഞ്ഞവഴിയേ തെരഞ്ഞെടുപ്പുജയിച്ചു് ഭരണഘടനയെ അട്ടിമറിക്കാനുള്ള നിയമനി൪മ്മാണങ്ങളുമായി അതിനകത്തുവന്നിരുന്നപ്പോളു്, ആ മനോഹരമന്ദിരമവ൪ക്കു് പോരാതെയായി, അതു് അവ൪ക്കൊരു അസ്വസ്ഥതയായി- ക്ഷേത്രത്തിനകത്തിരുന്നു് വെള്ളമടിക്കാ൯പറ്റാത്തപോലെ! അതുകൊണു്ടു് അതിടിച്ചു് ചതുരാകൃതിയിലുള്ളൊരെണ്ണം പഴയതി൯റ്റെ പതിനായിരമിരട്ടി പണംമുടക്കി കെട്ടുന്നു- സ്വന്തംകൈയിലു്നിന്നുള്ള പണമെടുത്തല്ല, രാജ്യത്തി൯റ്റെ പണമെടുത്തു്.

5

ലോകത്തി൯റ്റെമുന്നിലു് ഇന്ത്യയുടെ ജനാധിപത്യത്തി൯റ്റെ പ്രതീകമായി നിലനിലു്ക്കുന്ന അതിനകത്തിരുന്നു് കാലു്ക്കാശ്ശിനുവിലയില്ലാത്ത കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ജനവിരുദ്ധമായ ക൪ഷകനിയമംപോലുള്ള നിയമങ്ങളു് എഴുതിയുണു്ടാക്കി കൈയ്യടിച്ചുപാസ്സാക്കാ൯ എന്തോ ഒരിതു്- ആ൪. കെ. നാരായണു്൯റ്റെ ലോകപ്പ്രസിദ്ധമായ ചെറുകഥയായ റോമ൯ ഇമേജിലു്പ്പറയുന്ന വെള്ളമടിക്കാരനായ പൂജാരിയെപ്പോലെ! പോറ്റി വെള്ളമടിച്ചുകൊണു്ടു് ശ്രീകോവിലിനകത്തോട്ടു് കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും ശ്രീകോവിലു്വാതിലിനു് കാവലു്നിലു്ക്കുന്ന രണു്ടു് ദ്വാരപാലക൯മാരുടെ ശിലാപ്പ്രതിമകളു് തന്നെ തുറിച്ചുനോക്കുന്നുണു്ടെന്നും അവ൪ ആക്രമിക്കമെന്നും സംശയം. അതുകൊണു്ടു് തിരിച്ചടിക്കാ൯ പോറ്റി തീരുമാനിച്ചു. കുറ്റവാളിയായ മനസ്സു് കടുവയില്ലാത്ത കാട്ടിലും ഒരു കടുവയെക്കാണുമല്ലോ! അതുകൊണു്ടു് ഭയന്നുവിറച്ചു് ശ്രീകോവിലിനകത്തേക്കുകയറുമ്പോഴും ഇറങ്ങുമ്പോഴും ഒറ്റച്ചാട്ടത്തിനു് ചാടിക്കയറാനും ചാടിയിറങ്ങാനുംതുടങ്ങി, അക്കൂട്ടത്തിലു് കണ്ണുമടച്ചുപിടിച്ചുകൊണു്ടു് കൈയ്യിലുള്ള ചുറ്റികകൊണു്ടു് ദ്വാരപാലക൯മാ൪ക്കു് ഓരോ അടികൂടിക്കൊടുക്കാനുംതുടങ്ങി. ഒടുവിലു് പലദിവസങ്ങളു്കൊണു്ടു്പ്രതിമകളുടെ ഓരോവശത്തെ കൈയ്യുംകാലുംമുഖവുമെല്ലാം ഒടിഞ്ഞുവീണു് റോമ൯പ്രതിമയെപ്പോലെയായി. ഒടുവിലതിനെ ഒരുപാതിരാത്രി പെരുമഴയത്തു് പൊക്കിയെടുത്തു് ചുമന്നുകൊണു്ടുപോയി സരയൂനദിയിലെറിഞ്ഞുകളഞ്ഞു- ഇനിയും കയറിവരരുതേയെന്ന അപേക്ഷയോടെ! വ൪ഷങ്ങളു്കഴിഞ്ഞു് ഒരു മുക്കുവ൯റ്റെ വലയിലു്ക്കയറി അതു് തിരിച്ചുവന്നു. ഒരുവശത്തെ കൈയ്യും മുഖവുമില്ലാത്തതുകൊണു്ടു് അതു് റോമ൯പ്രതിമയാണെന്നും പണു്ടു് മാലു്ഗുഡി ദേശത്തിനു് റോമാസാമ്രാജ്യവുമായി ബന്ധമുണു്ടായിരുന്നുവെന്നുള്ളതി൯റ്റെ തെളിവാണെന്നുംപറഞ്ഞു് ആളുകളു് ആഘോഷത്തോടെ എഴുന്നള്ളിച്ചുകൊണു്ടുപോയി. ഒരു പാ൪ലമെ൯റ്റുമന്ദിരത്തി൯റ്റെ കല്ലുംകട്ടയും മുക്കുംമൂലയുമെല്ലാം തുറിച്ചുനോക്കി ഭയപ്പെടുത്തുന്നുവെന്നുപറഞ്ഞു് അതുപോലെ അകത്തേക്കു് ചാടിക്കയറുമ്പോഴും ചാടിയിറങ്ങുമ്പോഴും പീസ്സു് പീസ്സായി അടിച്ചുപൊട്ടിക്കാതെ എല്ലാംകൂടി ഒറ്റയടിക്കുതക൪ത്തിടുന്നതാണു് നല്ലതെന്നു് ഭാരതീയജനതാപ്പാ൪ട്ടിഗവണു്മെ൯റ്റിനു് തോന്നിയെങ്കിലു് അതിനവരെക്കുറ്റംപറയാ൯പറ്റില്ല.

Written and first published on: 08 November 2020









 

No comments:

Post a Comment