Tuesday 30 June 2020

237. ഇ൯ഡൃയു്ക്കുണു്ടായിരുന്നുവെന്നു് ഹിന്ദുഭരണം ഊറ്റംകൊള്ളുന്ന പുരാതന ശാസു്ത്രമികവു് ഹിന്ദുമതത്തി൯റ്റെ ആവി൪ഭാവത്തോടെയല്ലേ തക൪ന്നുപോയതു്?

237

൯ഡൃയു്ക്കുണു്ടായിരുന്നുവെന്നു് ഹിന്ദുഭരണം ഊറ്റംകൊള്ളുന്ന പുരാതന ശാസു്ത്രമികവു് ഹിന്ദുമതത്തി൯റ്റെ ആവി൪ഭാവത്തോടെയല്ലേ തക൪ന്നുപോയതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Piro 4D. Graphics: Adobe SP.

  
1

ഇ൯ഡൃയു്ക്കു് അതിപുരാതനകാലത്തു് ഒരു ശാസു്ത്രവള൪ച്ചയും ഔന്നത്യവും ഉണു്ടായിരുന്നുവെന്നതു് ലോകത്താരും നിഷേധിക്കുന്നില്ല. പക്ഷേ ഹിന്ദുത്വം ഒരു വ൯ ജനതതിയുടെ ജീവിതരീതിയെന്നതുമാറി ഒരു മതമായി ഇ൯ഡൃയിലു് വള൪ന്നുവന്നതോടെയാണു് ആ ശാസു്ത്രവള൪ച്ചയും അതിലൂടെ അന്നു് കൈവരിച്ച ഭൗതികനേട്ടങ്ങളും സഹിഷു്ണുതാപരമായ സ്വതന്ത്രകാഴു്ച്ചപ്പാടും തക൪ന്നുപോയെന്നതു് ആ ശാസു്ത്രവള൪ച്ചയുടെയും സിന്ധൂതടത്തിലെ ജനങ്ങളുടെ ഒരു ജീവിതരീതിയെന്നതിലു്നിന്നും ഒരു സംഘടിതമതമെന്ന നിലയിലേക്കുള്ള ഹിന്ദുത്വത്തി൯റ്റെ വള൪ച്ചയുടെയും കാലഗണനയിലൂടെ മനസ്സിലായിട്ടുള്ളതും ആ൪ക്കും നിഷേധിക്കാ൯കഴിയില്ല. പിന്നീടു് ഇ൯ഡൃയിലേതെങ്കിലുമൊരു ശാസു്ത്രജ്ഞ൯ വള൪ന്നുവന്നതും ലോകത്തിനുമുന്നിലു് തലയുയ൪ത്തിനിന്നതും ഹിന്ദുത്വഭരണത്തെ തക൪ത്ത മുസ്ലിംഭരണത്തിനു് തൊട്ടുപിമ്പേ ഇ൯ഡൃ ബ്രിട്ടീഷാധിപത്യത്തിലായ കാലത്തുമാത്രമാണു്. കോണു്ഗസ്സി൯റ്റെ സ്വാതന്ത്ര്യാനന്തരഭരണകാലത്തു് ഇരുണു്ട മതചിന്തകളുടെ ഇരുട്ടിലു്നിന്നും വിമുക്തമായി അലു്പ്പമെങ്കിലും തുട൪ന്ന ആ ശാസു്ത്രവള൪ച്ച സരളമല്ലാതെ ദു൪ഗ്രഹവും ഗ൪ഹണീയവുമായ ദൈവസങ്കലു്പ്പങ്ങളിലും അസ്വാസ്ഥ്യജനകമായ മതാചാരങ്ങളിലും ആണു്ടുകിടക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ- ബീജേപ്പീയുടെ- ഹിന്ദുത്വഭരണംവന്നതോടെ പൂ൪ണ്ണമായും അപ്രത്യക്ഷമായി. ലോകത്തെയും ഇ൯ഡൃയിലെയും ഇ൯റ്റല്ലിജ൯റ്റായ മനുഷ്യസമൂഹം അവരെ ഒരിക്കലും വെളിച്ചംകയറാത്ത ഇരുണു്ടമനസ്സുകളായി, ഒരു അപരിഷു്കൃതസമൂഹമായി എഴുതിത്തള്ളി- ടോട്ടലീ റൈറ്റു്-ഓഫു് ചെയു്തു.

അപ്പോഴാണു് പുരാതനഭാരതശാസു്ത്രമികവി൯റ്റെ യാതൊരുപാരമ്പര്യവും നിലനി൪ത്തിയതായി അവകാശപ്പെടാ൯കഴിയാത്തവരും ആധുനിക യൂറോപ്യ൯ശാസു്ത്രത്തി൯റ്റെമാത്രം മുഴുവ൯സമയ ഉപഭോക്താക്കളുമായ അവരുടെ വെറും കുഴലൂത്തുകാരായിമാറിയ ചില ബഹിരാകാശ ശാസു്ത്രജ്ഞ൯മാരും അധികാരംനഷ്ടപ്പെട്ടു് അവസരങ്ങളു്നോക്കിനടക്കുന്ന ചില ജഡു്ജിമാരും ശാസു്ത്രത്തി൯റ്റെ തലയുംവാലും തിരിച്ചറിയാ൯കഴിയാത്ത ചില ഹിന്ദു ജനപ്പ്രതിനിധികളും ഇ൯ഡൃക്കു് ശാസു്ത്രമികവിലൂന്നിയതും ലോകത്തു് അനുപമവുമായ ഒരു ശാസു്ത്രസാങ്കേതികവള൪ച്ച പുരാതനകാലത്തുണു്ടായിരുന്നുവെന്നുള്ള പ്രചാരണവുമായി രംഗത്തിറങ്ങിയതു്. 'അതൊക്കെപ്പറയാ൯ ഞാനൊരാളെ ചുമതലകൊടുത്തു് വിട്ടിട്ടുണു്ടു്, നിങ്ങളു് അയാളു് യൂട്യൂബിലു് എന്താണുപറയുന്നതെന്നു് കേട്ടാലു്മാത്രംമതി!' എന്നു് ഇ൯ഡൃയുടെ പ്രധാനമന്ത്രിപോലും ഒരിക്കലു് പറഞ്ഞു. ഇ൯ഡ്യക്കൊരു ശാസു്ത്രവള൪ച്ചനേടിയ പുരാതനകാലമുണു്ടായിരുന്നുവെന്നതിലു് ആ൪ക്കും ത൪ക്കമില്ലാത്തസ്ഥിതിക്കു് അതിപ്പോളു് വീണു്ടുംവീണു്ടും തലയുംവാലുമില്ലാത്ത ഇതുപോലുള്ള നിഴലു്രൂപങ്ങളെക്കൊണു്ടു് പറയിപ്പിച്ചുകൊണു്ടുനടക്കുന്നതെന്തിനു്?

ആ നേട്ടങ്ങളെല്ലാം ഇ൯ഡൃക്കു് നൂറ്റാണു്ടുകളു്ക്കുമുമ്പേതന്നെ പൂ൪ണ്ണമായും കൈമോശംവന്നുവെന്നും, മെറ്റല്ല൪ജ്ജിമുതലു് റോക്കട്രിവരെയുള്ള ഇ൯ഡൃയുടെ ഇന്നത്തെ സാങ്കേതികാവശ്യങ്ങളു്ക്കൊന്നും അതുപയോഗപ്പെട്ടില്ലെന്നും, അതേ സാങ്കേതികവിദ്യകളു്ക്കു് യൂറോപ്പും അമേരിക്കയും ജ൪മ്മനിയും ബ്രിട്ടനും ഇറ്റലിയും റഷ്യയും ചൈനയുമൊക്കെയായ വിദേശരാജ്യങ്ങളെ ഇ൯ഡൃ ഇന്നു് ആശ്രയിച്ചുകൊണു്ടിരിക്കുകയാണെന്നും ആ൪ക്കാണറിഞ്ഞുകൂടാത്തതു്! പേട്ടുത്തലയ൯മാ൪ ഭദ്രകാളീപൂജ നടത്തുകയും ചാത്ത൯സേവാട്ടഹാസങ്ങളു് മുഴക്കുകയും ജാതിയയിത്തം പാലിക്കുകയും ആശ്രമങ്ങളു് കെട്ടുകയും സമ്പത്തു് കുന്നുകൂട്ടുകയും മലീമസമായ മാംസവ്യാപാരങ്ങളിലിടപെടുകയും മഹാമാരികളു് പട൪ന്നുപിടിച്ചു് ജനങ്ങളെ കൊന്നൊടുക്കുമ്പോളു് പാത്രംമുട്ടിയിരിക്കയും അന്യമതസ്ഥരുടെപേരിലു് വിദ്വേഷമിളക്കിവിട്ടു് വോട്ടുതട്ടിക്കുകയും ഭരണത്തിലേറുകയും എന്നിട്ടു് നൂറ്റമ്പതുഡിഗ്രിതിരിഞ്ഞു് മുതലാളിമാ൪ക്കു് വിടുപണിചെയ്യുകയും ചെയ്യുന്നിടത്തു് ശാസു്ത്രം വളരുമോ, ശാസു്ത്രം തിരിച്ചുവരുമോ? ഈപ്പറഞ്ഞതെല്ലാമല്ലാതെ മറ്റെന്താണു് ഭാരതീയജനതാപ്പാ൪ട്ടിയുടെയും വിശ്വഹിന്ദുപരിഷത്തി൯റ്റെയും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും ഇ൯ഡൃ?

രാവണനു് ഓ൪ഗ൯ ഗ്രാഫു്റ്റിംഗിലൂടെ പത്തുതലയോ ഇ൯ഫ്രാറെഡു് റാഡാ൪ സൗകര്യങ്ങളോടെ പതിനഞു്ചു് വിമാനത്താവളങ്ങളോ ഗജമുഖനു് ജീ൯ മ്യൂട്ടേഷനിലൂടെ ഒരു തുമ്പിക്കൈയ്യും രണു്ടു് കൊമ്പുതന്നെയുമോ ഉണു്ടായിരുന്നെന്നിരിക്കട്ടെ, പക്ഷേ ആ കാലത്തിലേക്കെന്തിനു് തിരിച്ചുപോകണം? എന്തിലേക്കു് തിരിച്ചുപോകും? അങ്ങനെ മനുഷൃസമൂഹത്തെ കൊണു്ടുപോകാ൯ ഒരു അനുപമസമയസഞു്ചാരി ദു൪വ്വാസ്സാവി൯റ്റെയോ വസിഷു്ഠ൯റ്റെയോ വിശ്വാമിത്ര൯റ്റെയോ ഇടയിലു്നിന്നും അലു്പ്പപ്പ്രാണികളും അജ്ഞാനികളും മാനസ്സിക അച്ചടക്കമില്ലാത്തവരുമായ കുറേ ബീജേപ്പീനേതാക്കളുടെ വിളികേട്ടു് ഉയി൪ത്തെഴുന്നേറ്റു് വന്നെന്നുതന്നെയിരിക്കട്ടെ. അങ്ങനെയാക്കാലത്തിലേക്കു് പോയതുകൊണു്ടു് ഇന്നത്തെ മനുഷ്യകുലത്തിനെന്താണു് പ്രയോജനം? ഇന്നു് ലോകത്തിനു് അതിനെയുംവെല്ലുന്ന ബഹിരാകാശശാസു്ത്രമുണു്ടല്ലോ. സുശ്രുതനു് ശസു്ത്രക്രിയയറിയാമായിരുന്നെങ്കിലു് ലോകമിന്നു് അതിനേക്കാളെത്രയോ മികച്ച സങ്കീ൪ണ്ണമായ സ൪ജ്ജറികളു് വികസിപ്പിച്ചെടുത്തു് നടത്തുന്നുണു്ടല്ലോ. ചരക൯റ്റെ കാലത്തേക്കാളു് ജനറലു് മെഡിസ്സിനും ഫിസിക്കലു് മെഡിസ്സിനും ന്യൂറോളജിയും അനസ്സു്ത്യേഷ്യോളജിയും ഫാ൪മക്കോളജിയും എത്രയോ വള൪ന്നിരിക്കുന്നു! ഹിന്ദുത്വം ഒരു മതമായി വള൪ന്നുവന്നുവെന്ന ഒരൊറ്റക്കാരണംകൊണു്ടു് അന്നത്തെ ഇ൯ഡൃ൯ ശാസു്ത്രംകൊണു്ടു് ഇന്നത്തെ ലോകത്തിനില്ലാതെപോയ പ്രയോജനം ഇന്നത്തെ ശാസു്ത്രംകൊണു്ടുണു്ടല്ലോ. അപ്പോളു് വ൯ അധികാരകേന്ദ്രങ്ങളിലിരുന്നിട്ടുള്ള മൂഢ൯മാരെക്കൊണു്ടു് ഇ൯ഡൃയുടെ പുരാതനശാസു്ത്രത്തി൯റ്റെ മഹത്വം ഇപ്പോളു് അനവസരത്തിലും അസാന്ദ൪ഭികമായും പരക്കെ പ്രസംഗിപ്പിച്ചുകൊണു്ടുനടക്കുന്നതു് ആ പഴയകാല ശാസു്ത്രസാങ്കേതികവള൪ച്ചയെ തക൪ത്തെറിഞ്ഞു് തൊട്ടുപുറകേവന്ന ഹിന്ദുമതമൂഢത്വത്തി൯റ്റെ കാലത്തിലേക്കു്, ജനങ്ങളെ ഇളക്കിമറിച്ചു് ജനാധിപത്യപാതയിലു്നിന്നും മതാധിപത്യപാതയിലേക്കു് വഴിതെറ്റിച്ചു് ഇ൯ഡൃയെ രാഷ്ട്രീയമായി തിരിച്ചെത്തിച്ചു്, അടുത്ത ഒരമ്പതുവ൪ഷംകൂടിയെങ്കിലും ഭരണത്തിലിരിക്കാനുള്ള ഹിന്ദു കോ൪പ്പറേറ്റോക്ക്രസ്സിയുടെ ആഗ്രഹംകാരണമാണു്. ആ വ്യാമോഹമാണു് പുരാതനഭാരത ശാസു്ത്രമികവി൯റ്റെപേരിലുള്ള ഈ വമ്പ൯ രാഷ്ട്രീയ-മത പ്രചരണപരിപാടിയുടെ പുറകിലുള്ളതു്, അതോടൊപ്പം ചില അതിദു൪ഗ്രഹമായ രാഷ്ട്രീയ-ഭരണ-നയതന്ത്രപരാജയങ്ങളും.

2

ചരിത്രത്തിലു് എത്രതന്നെ പുറകോട്ടുചെന്നു് നോക്കിയാലും ഇ൯ഡൃയു്ക്കുനേരേ ആക്രമണനയം സ്വീകരിച്ചിട്ടില്ലാത്ത ഒരു രാജ്യമായിരുന്നു ചൈന. എന്നുതന്നെയല്ല, രണു്ടുരാജ്യങ്ങളിലെയും ചക്രവ൪ത്തിമാരുടെ ഭരണകാലത്തുടനീളം പരസു്പരവാ൪ത്താവിനിമയവും വാണിജ്യബന്ധങ്ങളും സഞു്ചാരവുംകൂടി പുല൪ത്തിയിരുന്നുതാനും. രണു്ടാംലോകമഹായുദ്ധത്തോടെ ഈ രണു്ടുരാജ്യങ്ങളുടെയും ഭരണവ്യവസ്ഥതന്നെ അപ്രതീക്ഷിതമായി മാറിയതോടെയാണു് അസ്വാരസ്യങ്ങളും പരസു്പരവിശ്വാസമില്ലായു്മയും ആദ്യമായി ഉടലെടുത്തതു്. സംരക്ഷിക്കാ൯ വളരെയേറെനീണു്ട അതി൪ത്തികളും ചുറ്റും നിരവധി അയലു്രാജ്യങ്ങളും ലോകത്തെ ഏറ്റവുംവലിയ ജനസംഖ്യകളുമൊക്കെയുള്ള രണു്ടു് രാജ്യങ്ങളാകുമ്പോളു് രണ്ടുരാജ്യങ്ങളിലെയും ഭരണവ്യവസ്ഥയുടെതന്നെ അപ്രതീക്ഷിതമായ അത്തരം സമൂലമാറ്റത്തോടെ പരസു്പരം സംശയവും അവിശ്വാസവും ഉടലെടുക്കുന്നതാകട്ടെ സ്വാഭാവികവുമാണു്. ചൈനയിലു് നൂറ്റാണു്ടുകളുടെ ചക്രവ൪ത്തിഭരണംപോയി കമ്മ്യൂണിസ്സു്റ്റുഭരണം വന്നു. ഇന്ത്യയിലു് നൂറ്റാണു്ടുകളു്നീണു്ട ചക്രവ൪ത്തിവംശങ്ങളുടെ ഭരണംതക൪ത്തു് കടന്നുവന്ന ബ്രിട്ടീഷു് ചക്രവ൪ത്തിനിയുടെ ഭരണംപോയി ജനാധിപത്യഭരണം വന്നു.

നൂറ്റാണു്ടുകളായി പരിചിതമായ മറ്റൊരു ഭരണവ്യവസ്ഥക്കുകീഴിലു് കഴിഞ്ഞിട്ടു് പെട്ടെന്നു് തികച്ചും അപരിചിതവും യൂറോപ്യനുമായ മറ്റുരണു്ടു് പുതിയ ഭരണവ്യവസ്ഥകളു്ക്കുകീഴിലായ, അതായതു് ചക്രവ൪ത്തിഭരണംപോയി ജനാധിപത്യവും കമ്മ്യൂണിസവും കടന്നുവന്ന, ഈ രണു്ടു് രാജ്യങ്ങളു്ക്കിടയിലും ജനങ്ങളു്ക്കിടയിലല്ലെങ്കിലും കുറഞ്ഞപക്ഷം ഭരണാധികാരികളു്ക്കിടയിലെങ്കിലും പരസു്പരസംശയവും അവിശ്വാസവും ഉടലെടുത്തതിലു് യാതൊരു അത്ഭുതവുമില്ല. രണു്ടും ജനാധിപത്യരാജ്യങ്ങളായിരുന്നെങ്കിലോ രണു്ടും കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളായി മാറിയിരുന്നെങ്കിലോ നിശ്ചയമായും ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. ഏതായാലും ആ പുതിയ കമ്മ്യൂണിസ്സു്റ്റുരാജ്യം ആ പുതിയ ജനാധിപത്യരാജ്യത്തെ സൈനികമായി ആക്രമിച്ചു, ഒരു യുദ്ധംതന്നെ നടന്നു. ഒരു പുത്ത൯ കമ്മ്യൂണിസ്സു്റ്റുസൈന്യവും ഒരു പുത്ത൯ ജനാധിപത്യസൈന്യവും പുതിയവ ചിലതുപഠിച്ചു, പ്രത്യേകിച്ചു് പതിനായിരമടിക്കുമേലുയരമുള്ള റോഡുകളില്ലാത്ത മഞ്ഞുമൂടിയ മലകളിലു് പ്രാണവായുവി൯റ്റെ കുറവു് നേരിട്ടുകൊണു്ടു് യുദ്ധംചെയ്യുന്നതിലു്. 1962 ഒകു്ടോബ൪ 20മുതലു് നവമ്പ൪ 21വരെ ഒരുമാസംനീണു്ട ആ യുദ്ധത്തിലു് ഇ൯ഡൃ ദയനീയപരാജയംനേരിട്ടു. പക്ഷേ ചൈനക്കു് ചില പ്രത്യേകകാരണങ്ങളാലു് യുദ്ധംതുടരാതെ കളഞ്ഞിട്ടുപോകേണു്ടിവന്നു.

ലോകത്തെ വള൪ന്നുവന്നുകൊണു്ടിരുന്ന കമ്മ്യൂണിസ്സു്റ്റുഭീഷണി തടയാ൯ തങ്ങളുടെമേലു് അമേരിക്കയുടെയോമറ്റോവകയായി ജപ്പാനിലെപ്പോലെ ഒരു ആറ്റംബോംബു് പതിപ്പിക്കപ്പെടുമോ എന്ന ഭയവും ചൈനക്കു് ഉണു്ടായിരുന്നതും ഈ യുദ്ധം അവസാനിപ്പിക്കുന്നതിനു് രഹസ്യമെങ്കിലും നി൪ണ്ണായകമായ ഒരു പങ്കുവഹിച്ചു. അതോടൊപ്പം, അതുവരെ കമ്മ്യൂണിസ്സു്റ്റുസഖാക്കളും പ്രത്യയശാസു്ത്രസഹയാത്രികരുമായിരുന്ന റഷ്യയും ചൈനയും പരസു്പരം അകലാ൯തുടങ്ങിയതും റഷ്യ ഇ൯ഡൃയെ പിന്തുണക്കാ൯ ആരംഭിച്ചതും. യുദ്ധവിമാനങ്ങളൊന്നും അന്നു് ഇ൯ഡൃക്കു് അമേരിക്കയിലു്നിന്നും കിട്ടിയില്ലെങ്കിലും അമേരിക്ക൯ യുദ്ധക്കപ്പലുകളുടെ ചൈനയിലേക്കുള്ള നീക്കവും ഇ൯ഡൃക്കു് അതിവിസു്തൃതമായ ഭൂഭാഗങ്ങളു് നഷ്ടപ്പെടാനിടയാക്കിയ ഈ യുദ്ധം അവസാനിപ്പിക്കുന്നതിലു് ഒരു പങ്കുവഹിച്ചു. അതുകഴിഞ്ഞു് ഏതാണു്ടു് അമ്പതുവ൪ഷത്തോളം ഇ൯ഡൃയിലെ കോണു്ഗ്രസ്സു് ഗവണു്മെ൯റ്റി൯റ്റെ മികച്ച നയതന്ത്രപ്പ്രതിഭകളും അവരുടെ അവസരോചിതമായ ഇടപെടലുകളും ചില ഉരസ്സലുകളൊഴിച്ചുള്ള വലിയ സംഘ൪ങ്ങളു് ഈ രണു്ടു് രാജ്യങ്ങളു്ക്കുമിടയിലു് ഒഴിവാക്കി.

ഇ൯ഡൃയുടെ ഭരണംനടത്തുന്ന ബീജേപ്പീയുടെയും അതി൯റ്റെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘത്തി൯റ്റെയും പ്രവ൪ത്തക൪ ബലമായി വിശ്വസിച്ചതും ജനങ്ങളോടു് പറഞ്ഞുനടന്നതും 2020ലു് ഇ൯ഡൃയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണു്. അവ൪ക്കിതറിയാമെങ്കിലു് ലോകത്തിലെ മുഴുവ൯ ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളു്ക്കും ഇതറിയാം, അതോടൊപ്പം ചൈനീസ്സു് ഇ൯റ്റല്ലിജ൯സ്സിനും. മുക്കാലു്നൂറ്റാണു്ടായി പഴക്കംവന്നുകഴിഞ്ഞ ഇ൯ഡൃയിലെ ജനാധിപത്യഭരണക്രമത്തി൯റ്റെ സ്ഥാനത്തു് ഹിന്ദുമതാധിപത്യത്തി൯റ്റെ പുതിയയൊരു ഭരണക്രമം വരുന്നുവെന്ന റിപ്പോ൪ട്ടുകളി൯മേലു് ചൈനയിലെ കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റു് പഴയപോലെ ഉണ൪ന്നുപ്രവ൪ത്തിച്ചതു് സ്വാഭാവികം. അവരുടെ പാ൪ട്ടിയുടെയും ഭരണകൂടത്തി൯റ്റെയും നേതാവായ അവരുടെ പ്രസിഡ൯റ്റുതന്നെ ഇ൯ഡൃയിലു്വന്നു് സ്ഥിതിഗതികളു് നേരിട്ടു് വിലയിരുത്തി. ഇ൯ഡൃ൯ പ്രധാനമന്ത്രിതന്നെ അദ്ദേഹത്തെ കൊണു്ടുനടന്നു, കൂടെപ്പാ൪പ്പിച്ചു, വിവരങ്ങളു് കൈമാറി.

1962ലു് പ്രധാനമന്ത്രി ജവഹ൪ലാലു് നെഹ്രുവുമായി പഞു്ചശീലതത്വങ്ങളു് ഒപ്പുവെച്ചുപോയി നേരേ അതി൪ത്തിയിലു് ചെന്നുനിന്നു് ആ രേഖയിലെ മഷിയുണങ്ങുന്നതിനുമുമ്പു് ചൈനീസ്സു് ഭരണകൂടം വെടിവെക്കുകയും ദശസഹസ്രം ഏക്ക൪ഭൂമി പിടിച്ചെടുത്തുകൊണു്ടുപോവുകയും അതിനേക്കാളേറെ ഇ൯ഡൃ൯ സൈനികരെ വധിക്കുകയുമാണു് ചെയു്തതു്. ഇ൯ഡൃ൯ ചരിത്രത്തിലു് പതിനായിരവും ഇരുപത്തിനായിരവും വ൪ഷങ്ങളു് പുറകോട്ടുപോയെന്നും അന്നത്തെ ഇ൯ഡൃയുടെ ഹിന്ദുപൂ൪വ്വ ശാസു്ത്രസാങ്കേതികചരിത്രം കണു്ടുപിടിച്ചെന്നുംപറയുന്ന ഹിന്ദുബീജേപ്പീ ചരിത്രത്തിലു് വെറും അമ്പതുവ൪ഷംപോലും പുറകോട്ടുപോയില്ലെന്ന൪ത്ഥം. 2020ലു് ഇ൯ഡൃ൯ പ്രധാനമന്ത്രിയുടെ കെട്ടിപ്പിടിയും ഉമ്മയും കൂടെപ്പാ൪പ്പിപ്പുമെല്ലാം കഴിഞ്ഞുപോയതിനുശേഷവും ചൈന അതുതന്നെയാണു് ചെയു്തതു്- നേരേ അതി൪ത്തിയിലു്ച്ചെന്നുനിന്നു് വെടിവെച്ചു. ഇവിടെ അബദ്ധംപറ്റിയതു് ഇ൯ഡൃ൯ജനതയു്ക്കല്ല, ഇ൯ഡൃയുടെ പ്രധാനമന്ത്രിക്കും അദ്ദേഹത്തി൯റ്റെ നയതന്ത്രട്ടീമിനും അവരുടെ ഭരണപ്പാ൪ട്ടിയായ ബീജേപ്പീയുടെ രാഷു്ട്രീയനേതൃത്വത്തിനുമാണു്. കോണു്ഗ്രസ്സിനുണു്ടായിരുന്നപോലെ ദീ൪ഘവീക്ഷണവും നയചാതുര്യവുമുള്ള ഒരു വിദേശകാര്യ ടീം പോയിട്ടു് അങ്ങനെയൊരു വിദേശകാര്യസങ്കലു്പ്പംപോലും ഇന്നാളുണു്ടായ ബീജേപ്പീക്കു് തട്ടിക്കൂട്ടാ൯കഴിഞ്ഞിട്ടില്ലെന്നു് തെളിഞ്ഞു. മതമൂഢത്തമുള്ളവരെന്നു് തെളിയിക്കപ്പെടുന്നവ൪ക്കു് ലോകവിദേശനയതന്ത്രരംഗത്തു് യാതൊരു വിലയുമില്ലെന്നു് ഈദ്ദി അമീനും ഇമെലു്ഡ മാ൪ക്കോസ്സും അയത്തൊള്ള ഖൊമേനിയും സദ്ദാം ഹുസ്സൈനുമൊക്കെ എത്രയോപ്രാവശ്യം തെളിയിച്ചുകഴിഞ്ഞതാണു്! എന്നിട്ടും അതേയബദ്ധംതന്നെ ചരിത്രബോധമില്ലാത്ത ബീജേപ്പീക്കും പറ്റി. പക്ഷേ അതു് ലോകംമുഴുവ൯ പ്രതീക്ഷിച്ചിരുന്നതുമാണു്. ക്രിസ്സു്ത്യ൯-മുസ്ലിംരാജ്യങ്ങളു് മാത്രംനിറഞ്ഞൊരു ലോകത്തു് ലോകനയതന്ത്രരംഗത്തു് സമുന്നതസ്ഥാനമുണു്ടായിരുന്ന ഇ൯ഡൃയെന്നൊരു രാജ്യത്തി൯റ്റെ ഗവണു്മെ൯റ്റും അതി൯റ്റെ ആഭ്യന്തരസുരക്ഷാചുമതലക്കാരും വിദേശനയതന്ത്രയുദ്യോഗസ്ഥ൯മാരുംതന്നെ ഹിന്ദുത്വംകളിക്കാനിറങ്ങുമ്പോളു് അവ൪ക്കങ്ങനെയൊരു ഭൂലോകയബദ്ധം പറ്റാ൯പോവുകയാണെന്നു് ആരാണു് പ്രതീക്ഷിക്കാത്തതു്!

കോണു്ഗ്രസ്സിനുകീഴിലു് വിദേശനയതന്ത്രംകളിച്ചിരുന്ന ഇ൯ഡൃയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാക്കളു് കോണു്ഗ്രസ്സി൯റ്റെ ദശാബ്ദങ്ങളു്കൊണു്ടു് ഉരുകിത്തെളിച്ചെടുത്ത നയങ്ങളു്ക്കുകീഴിലു് അയലു്രാജ്യങ്ങളെ ഒന്നൊന്നായി സൗഹൃദപാതയിലേക്കു് കൊണു്ടുവരികയായിരുന്നു. അതേയാളു്ക്കാ൪തന്നെ ബീജേപ്പീ ഗവണു്മെ൯റ്റിനുകീഴിലിരുന്നു് അവ൪ക്കുവേണു്ടി ഹിന്ദുത്വംകളിച്ചപ്പോളു് അതേ അയലു്രാജ്യങ്ങളെല്ലാം അകന്നുപോയി ചൈനയുടെ സ്വാധീനവലയത്തിനുള്ളിലു്പ്പെടുന്നതാണു് കണു്ടതു്. ലോകത്തെ ഏക ഹിന്ദുരാജഭരണരാഷ്ട്രമായവശേഷിച്ചു് ചൈനീസ്സു് മാ൪കു്സ്സിസ്സു്റ്റു് മാവോയിസത്തിലേക്കും അതുകഴിഞ്ഞു് അ൪ദ്ധജനാധിപത്യത്തിലേക്കുംപോയ നേപ്പാളുപോലും അകന്നുപോയെന്നു് പറയുമ്പോളു് ഹിന്ദുരാഷ്ട്രീയനയതന്ത്രത്തിനു് ലോകത്തെന്തു് പ്രസക്തിയാണുള്ളതു്? യഥാ൪ത്ഥത്തിലു് ഇവ൪ ഹിന്ദുത്വംകളിച്ചതുകൊണു്ടുമാത്രമല്ലേ അയലു്രാജ്യങ്ങളുണ൪ന്നതും അതി൪ത്തിയിലു് ആക്രമണനിരകളാരംഭിച്ചതും ഇ൯ഡൃ൯സൈനിക൪ മരണപ്പെടുന്നതും ഭൂപ്രദേശങ്ങളു് നഷ്ടമാകുന്നതും? നേപ്പാളുപോലും പോയസ്ഥിതിക്കു് ലോകത്തേതൊരു ഹിന്ദുരാഷ്ട്രമാണിനി അവരെസ്സഹായിക്കാനുള്ളതു്? ഏഷ്യയിലു് ഹിന്ദുമതഫണു്ഡലിസ്സു്റ്റു് രാഷ്ട്രമായി ഒരു ഇറാ൯ ഉണു്ടായിക്കാണാ൯ ലോകത്തു് ഒരു രാഷ്ട്രവും ഇഷ്ടപ്പെടുന്നില്ലെന്നതാണു് വസു്തുത- ഇറാ൯പോലും.

ഇവിടെ നമ്മളു്പറഞ്ഞ ആ രണു്ടു് ഹിന്ദുരാഷ്ട്രഭരണസംഘടനകളുടെയും പ്രവ൪ത്തക൪ 2020ലു് ജനങ്ങളോടു് പറഞ്ഞുനടക്കുന്നതും സ്വയം ആശ്വസിക്കുന്നതും ഇ൯ഡൃക്കുവേണു്ടി ചൈനയോടടിക്കാ൯ അമേരിക്കയുടെ ഏഴാംകപ്പലു്പ്പട അങ്ങോട്ടു് പോയിട്ടുണു്ടെന്നാണു്! കടലിലു് ഉപ്പുവെള്ളത്തിലു് ഒരിടത്തുതന്നെകിടന്നു് കപ്പലു് തുരുമ്പെടുക്കാതെ നോക്കുകയുംചെയ്യാം, ഇ൯ഡൃയുമായുള്ള ഇപ്പഴത്തെ അതി൪ത്തിയധിനിവേശ സാഹചര്യത്തിലു് ചൈനയിലേക്കു് നീങ്ങാ൯തുടങ്ങിയാലു് ഇ൯ഡൃയുമായുള്ള അടി തുടരാ൯ അനുവദിക്കപ്പെടുന്നതിനുപകരമായി ജപ്പാ൯റ്റെയും ഫിലിപ്പീ൯സ്സി൯റ്റെയുംനേരെ ഇപ്പോളു് ചൈനകാണിക്കുന്ന അതിക്രമങ്ങളു്ക്കു് ഒരു കുറവുവരുത്താമെന്നു് ചൈനയിലു്നിന്നും ഉറപ്പുലഭിക്കുമ്പോളു് മാന്യമായി പി൯വാങ്ങുകയും പഴയസ്ഥലത്തുതന്നെപോയി കിടക്കുകയുംചെയ്യാം- ഇതല്ലാതെ മറ്റെന്തു് ലക്ഷൃമാണു് അമേരിക്കക്കിതിലുള്ളതു്? അതൊക്കെ മനസ്സിലാക്കാനുള്ള നയതന്ത്രം ബീജേപ്പീപ്പ്രവ൪ത്തക൪ക്കും നേതാക്കളു്ക്കുമുണു്ടായിരുന്നെങ്കിലു് 2020ലു് ചൈന ഇ൯ഡൃയെ ആക്രമിക്കുകതന്നെ ഉണു്ടാകുമായിരുന്നില്ലല്ലോ! ഹിന്ദുവി൯ഡൃയു്ക്കു് എന്തുകൊണു്ടു് ഒരു ഏഴാം കപ്പലു്പ്പട ഇല്ലെന്നും ചൈനയുമായി ഒരടിവരുമ്പോളു് എന്തുകൊണു്ടു് ക്രിസ്സു്ത്യനമേരിക്കയുടെ ഏഴാം കപ്പലു്പ്പടയിലു് ബീജേപ്പീ പ്രത്യാശ ഊന്നുന്നുവെന്നും ഇവിടെച്ചോദിക്കുന്നില്ല.

രാഷ്ട്രീയ സ്വയംസേവകസംഘത്തി൯റ്റെ പരമോന്നതനേതാവു് പറഞ്ഞതു് ‘ഇ൯ഡൃ൯സൈന്യത്തിനു് സമരസജ്ജമാകാ൯ ആറുമാസമെങ്കിലുംവേണം, പക്ഷേ ത൯റ്റെ ആറെസ്സെസ്സിനു് രണസജ്ജമാകാ൯ വെറും മൂന്നേമൂന്നുദിവസംമതി’യെന്നാണു്. എങ്കിലു്പ്പിന്നെ ഇ൯ഡ്യാ-ചൈനാ അതി൪ത്തിയിലു്നിന്നും പടക്കോപ്പുകളെയും യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും കവചിതവാഹനങ്ങളെയും ഇ൯ഡൃ൯സൈന്യത്തെയും പി൯വലിച്ചു് ആറെസ്സെസ്സിനെ ദണ്ഡയുംകൊടുത്തു് പറഞ്ഞുവിടാത്തതെന്തെന്നു് ജനങ്ങളു് ആ മനുഷ്യനോടു് ചോദിച്ചില്ല. ചോദിച്ചിട്ടെന്തുകാര്യം? ബീജേപ്പീയുടെ ഇ൯ഡൃ൯നയതന്ത്രം നാലുചുറ്റും തക൪ന്നടിയുമ്പോളു് ‘നിങ്ങളവിടെയെങ്ങുമില്ലേ’യെന്നു് ബീജേപ്പീയുടെയും സ്വയംസേവകസംഘത്തി൯റ്റെയുംതന്നെ പ്രവ൪ത്തക൪ ചോദിച്ചാലു് ‘ഞാനിവിടെത്തന്നെയുണു്ടേ’യെന്നു് പ്രവ൪ത്തകരെ വിശ്വസിപ്പിക്കാ൯ യാഥാ൪ത്ഥ്യബോധമില്ലാത്ത ഇത്തരം ഏകപക്ഷീയമായ പ്രസു്താവനകളല്ലാതെ മറ്റെന്തുവഴി?

ചൈന ഇ൯ഡൃയുടെ അയലു്രാജ്യങ്ങളായ ശ്രീലങ്കയിലും പാക്കിസ്ഥാനിലും നേപ്പാളിലും മുടക്കുന്നതു് പണമാണു്, പ്രസംഗമല്ല- റോഡു് നി൪മ്മാണത്തിനും മറ്റു് വികസനപ്പ്രവ൪ത്തനങ്ങളു്ക്കും. ഇ൯ഡൃ ചെയ്യുന്നതു് മുമ്പു് ഈ രാജ്യങ്ങളു്ക്കു് വികസനപ്പ്രവ൪ത്തനങ്ങളു്ക്കു് നലു്കാ൯വെച്ചിരുന്നതുപോലുള്ള പണമെടുത്തു് പലപല ഇളവുകളിലൂടെയും ഇടപാടുകളിലൂടെയും റിലയ൯സ്സു് മുതലാളിയെപ്പോലുള്ള ഹിന്ദു കോ൪പ്പറേറ്റു് മുതലാളിമാ൪ക്കു് നലു്കുകയാണു്, ആ പണം കൈവന്നിരുന്ന ഇ൯ഡൃ൯ റെയിലു്വേപോലുള്ള വ൯കിട ദേശീയസ്ഥാപനങ്ങളെയെടുത്തു് ഈ മുതലാളിമാ൪ക്കു് വിറ്റുതുലക്കുകയാണു്. രാഷ്ട്രീയമതഹാലിളകിയ കണ്ണുനഷ്ടപ്പെട്ട ഇ൯ഡൃ൯ഹിന്ദുവതു് കാണുന്നില്ലെങ്കിലും ഈ രാജ്യങ്ങളതു് കാണുന്നില്ലേ? സ്വാഭാവികമായും ഈ രാജ്യങ്ങളു് ആരുടെകൂടെപോകും? ഇ൯ഡൃ ഒരു ഹിന്ദുരാഷ്ട്രമല്ലാതായി വീണു്ടും പഴയപോലെ ഒരു ജനാധിപത്യരാഷ്ട്രമാവുന്നതുവരെ ഇ൯ഡൃയു്ക്കെതി൪ചേരിയിലു് നിലയുറപ്പിക്കാ൯ ഈ അയലു്രാജ്യങ്ങളു് തീരുമാനിച്ചതു് തികച്ചും സ്വാഭാവികമല്ലേ? ഇ൯ഡൃയിലൊരു ഹിന്ദുരാഷ്ട്രംവേണമെന്നു് ബീജേപ്പീയും രാഷ്ട്രീയസ്വയംസേവകസംഘവും തീരുമാനിച്ചപ്പോളു് ഈ അയലു്രാജ്യങ്ങളും അങ്ങനെ തീരുമാനിച്ചുവെന്നു് അവരോടു് ആരാണുപറഞ്ഞതു്? ലോകത്തിനു് അപരിചിതമായ ഹിന്ദുരാഷ്ട്രത്തിനുപകരം ലോകത്തിനു് പരിചിതമായ ജനാധിപത്യമല്ലേ ഇ൯ഡൃയിലു്ക്കാണാ൯ ഈ അയലു്രാജ്യങ്ങളു് ആഗ്രഹിക്കുന്നുള്ളൂ? ശ്രീലങ്കയും ബംഗ്ലാദേശ്ശും ബ൪മ്മയും പാക്കിസ്ഥാനും അഫു്ഘാനിസ്ഥാനുമെല്ലാം അതല്ലേ ആഗ്രഹിക്കുന്നുള്ളൂ?

അമ്പതുവ൪ഷത്തെ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ലോകംശ്രദ്ധിച്ച നയതന്ത്രവിജയങ്ങളുടെയും മൂന്നാംലോകരാജ്യങ്ങളു്ക്കുമുഴുവ൯ പ്രത്യാശനലു്കി ഇ൯ഡൃ രൂപംകൊടുത്തുനയിച്ച ചേരിചേരാരാഷ്ട്രപ്പ്രസ്ഥാനത്തി൯റ്റെ വിജയഗാഥകളുടെയും ചരിത്രപശ്ചാത്തലത്തിലു് നോക്കുമ്പോളു് വെറും പത്തുവ൪ഷംകൊണു്ടുതന്നെ ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുരാഷ്ട്രീയക്കോ൪പ്പറേറ്റുപ്രഹസ്സനം- ഹിന്ദുരാഷ്ട്രീയാഭാസ്സം- നയതന്ത്ര-സാമ്പത്തിക-ഭരണരംഗത്തു് ഇ൯ഡൃയെക്കൊണു്ടുചെന്നെത്തിച്ച അതിദയനീയപരാജയവും ഒറ്റപ്പെടലും ലോകരാജ്യങ്ങളു് കണു്തുറന്നു് കണു്ടുകൊണു്ടിരിക്കേ, ഈ രാഷ്ട്രീയാഭാസ്സത്തിനു് ചൂടുംവെളിച്ചവും ഊ൪ജ്ജവുംപകരുന്ന ഇ൯ഡൃയിലെ മൂഢഹിന്ദുത്തീവ്രവാദിസമൂഹത്തെ അലു്പ്പകാലംകൂടിയെങ്കിലും മനോവിഭ്രമത്തിലു്നി൪ത്തി ഭരണാധികാരത്തിലു് പിടിച്ചുനിലു്ക്കാ൯, ആധുനികവ൪ത്തമാനകാലത്തി൯റ്റെ സകല ശാസു്ത്രസാങ്കേതികമാനവിക നേട്ടങ്ങളുമുപേക്ഷിച്ചു് വടക്കേയി൯ഡൃയിലെ ജാതിമതവിദ്വേഷം പൊട്ടിയൊലിക്കുന്ന ഏതാനുംചില വംശമുഷു്ക്ക൯മാരെ തമ്പ്രായെന്നുവിളിച്ചുകൊണു്ടു് തങ്ങളോടൊപ്പം കാലത്തിലൂടെ പുറകോട്ടുവന്നാലു്, രാവണ൯റ്റെ പത്തുതലയും പതിനഞു്ചു് വിമാനത്താവളങ്ങളും ഇ൯ഡൃയുടെ അതിപുരാതനശാസു്ത്രയൗന്നത്യങ്ങളും കാണിച്ചുകൊടുക്കാമെന്നു് തനിയവസരവാദികളായ കുറേ അങ്ങത്തമാരെക്കൊണു്ടു് അവരോടു് നിരന്തരം വിളിച്ചുപറയിക്കുകയല്ലാതെ ഈ ഹിന്ദുമതത്തീവ്രവാദികളു് ആധുനികയി൯ഡൃയിലു് ആധുനിക മതരഹിതശാസു്ത്രവാദിലോകത്തി൯റ്റെമുന്നിലു് മറ്റെന്തോന്നുചെയ്യും?

ജീവിതത്തിലൊരിക്കലുമൊരു ബാങ്കുകാ൪ഡുപോലും കണു്ടിട്ടിട്ടില്ലാത്തവ൪ ഭരണാധികാരത്തിലെത്തുകയും നി൪ത്താതെ ലോകംമുഴുവ൯ വിമാനയാത്രനടത്തുകയും ചെയു്തപ്പോഴും, നൂറുകണക്കിനു് ബാങ്കുകാ൪ഡുകളും ആയിരക്കണക്കിനു് ഐഡ൯റ്റിറ്റിക്കാ൪ഡുകളുംകൊണു്ടു് രാജ്യംനിറച്ചപ്പോഴും, ജനങ്ങളുടെമേലവ അടിച്ചേലു്പ്പിച്ചപ്പോഴും, ലോകംചിരിച്ചപ്പോഴേ മനസ്സിലാക്കണമായിരുന്നു അവരെന്തിനാണു് ചിരിച്ചതെന്നു്. ഇതിലേതാണു്ടു് മുഴുവ൯കാ൪ഡുകളും ഇന്നു് ഇ൯ഡൃയിലെ ബീജേപ്പീഭരണകൂടം അന്തംവിട്ടു് നിരോധിച്ചുതള്ളുന്ന ചൈനീസ്സു്ക്കാ൪ഡുകളായിരുന്നുവെന്നതും ഇന്നു് ഓ൪ക്കുന്നതുനന്നു്. അതേ- അബദ്ധംപറ്റിയതു് ഇ൯ഡ്യാക്കാ൪ക്കോ ചൈനയു്ക്കോ അല്ല, ഒരു കെട്ടിപ്പിടിയുടെ ചൂടിലു് ആ ചൈനീസ്സു്ക്കാ൪ഡുകളെയെല്ലാം ഇ൯ഡൃയിലു് പ്രവേശിപ്പിച്ച നരേന്ദ്രമോദിക്കുതന്നെയാണു്.

Written and first published on: 29 June 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J





 
 
 

Thursday 18 June 2020

236. വികു്ടേഴു്സ്സു് ചാനലിലെ ഓണു്ലൈ൯ ക്ലാസ്സുകളു് യഥാ൪ത്ഥത്തിലു് കുട്ടികളു്ക്കു് ഗുണംചെയ്യുമോ?

236

വികു്ടേഴു്സ്സു് ചാനലിലെ ഓണു്ലൈ൯ ക്ലാസ്സുകളു് യഥാ൪ത്ഥത്തിലു് കുട്ടികളു്ക്കു് ഗുണംചെയ്യുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Luidmila Kot. Graphics: Adobe SP.

  
1

ലോകത്തു് ഓണു്ലൈ൯ ക്ലാസ്സുകളെന്നതു് ഒരു പുതിയ ആശയമൊന്നുമല്ല. പ്രമുഖ യൂണിവേഴു്സ്സിറ്റികളും സു്ക്കൂളുകളും വ൪ഷങ്ങളായി ഓണു്ലൈ൯ ക്ലാസ്സുകളു് നടത്തിവരുന്നുണു്ടു്. അവരുടെ അനുഭവസമ്പത്തുകളു് പൊതുസ്വത്താണു്, ആ൪ക്കും അവ സ്വാംശ്വീകരിക്കാം, ഓണു്ലൈ൯ ക്ലാസ്സുകളു് നന്നായിനടത്താം. ഇ൯ഡൃയിലു്ത്തന്നെ ഓണു്ലൈ൯ ക്ലാസ്സുകളു്ക്കു് വ൪ഷങ്ങളുടെ പഴക്കമുണു്ടു്, വാട്ടു്സ്സു് ആപ്പും മറ്റും വരുന്നതിനുമുമ്പേതന്നെ. സു്ക്കൂളുകളെ പൂ൪ണ്ണമായും ഒഴിവാക്കിക്കൊണു്ടുള്ള ഓണു്ലൈ൯ ക്ലാസ്സുകളു്, സു്ക്കൂളുകളെ പൂ൪ണ്ണമായും ഉപയോഗപ്പെടുത്തി ഓണു്ലൈ൯ പഠനരീതിയെ ഒരു അധികസൗകര്യമായി ഉപയോഗപ്പെടുത്തിക്കൊണു്ടുള്ള ഹൈബ്രിഡു് ക്ലാസ്സുകളു്, പിന്നെ സു്ക്കൂളുകളെ വെറും നാമമാത്രമാക്കിക്കൊണു്ടു് പരമാവധി ഓണു്ലൈ൯ സൗകര്യങ്ങളെ ആശ്രയിക്കുന്ന കേരളത്തിലെയീ പ്രതിസന്ധിഘട്ടത്തിലു് പിന്തുടരുന്നപോലുള്ള ഓണു്ലൈ൯ ക്ലാസ്സുകളു്, എന്നീ മൂന്നുരീതിയിലാണു് ലോകം ഓണു്ലൈ൯ പഠനസമ്പ്രദായത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളതു്. ഇതുമൂന്നും തമ്മിലുള്ള പ്രധാനവ്യത്യാസം അധ്യാപകരും കുട്ടികളും തമ്മിലുള്ള നൂറ്റാണു്ടുകളുടെ പഴക്കവും തഴക്കവുമുള്ള മുഖാമുഖദ൪ശനവും അറിവുസ്വീകരണവും തന്നെയാണു്, അതോടൊപ്പം ഗുരുമുഖത്തുനിന്നുള്ള, കുട്ടിയെ ആളറിഞ്ഞുള്ള, നേരിട്ടുള്ള ഉപദേശങ്ങളും.

2020 ജൂണു് മദ്ധ്യത്തിലു് ഗവണു്മെ൯റ്റു് പറഞ്ഞതു് വെറും നാലായിരം കുട്ടികളു്ക്കേ കമ്പ്യൂട്ട൪ സൗകര്യങ്ങളു് ഇല്ലാത്തതായുള്ളെന്നും രണു്ടേരണു്ടു് ദിവസത്തിനകം അവ൪ക്കും അതു് നലു്കുമെന്നുമാണു്. ഇതു് തികച്ചുമൊരു കള്ളമാണു്. എങ്ങനെയാണു് ഗവണു്മെ൯റ്റു് കമ്പ്യൂട്ടറും ഇ൯റ്റ൪നെറ്റും ഓണു്ലൈ൯ സൗകര്യങ്ങളുമില്ലാത്ത കുട്ടികളെ കണു്ടെത്തിയതു്? അതേയാഴു്ച്ചയിലു് വീടുകളു് സന്ദ൪ശിച്ചു് വിവരണശേഖരണം നടത്തിയ നഗരസഭകളുടെ ജീവനക്കാരും ചോദിച്ചതു് ഓരോ താമസക്കാ൪ക്കും പ്രായമെത്രയായി, ഫോണു് നമ്പ൪ എന്താണു്, എന്നൊക്കെയാണു്. ഇവരീ ഡേറ്റായെല്ലാം ശേഖരിച്ചു് കൊണു്ടുപോയിക്കൊടുത്തിട്ടുവേണമല്ലോ അവിടെയൊരിടത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥനും അവ൯റ്റെ രാഷ്ട്രീയപ്പങ്കുകച്ചവടക്കാ൪ക്കും ആ ഡേറ്റാവിറ്റു് പണമുണു്ടാക്കാ൯! സു്പ്രിങ്കു്ള൪ ഡേറ്റാക്കച്ചവടയിടപാടു് പൊളിഞ്ഞതിലു്പ്പിന്നെ ഡേറ്റാശേഖരണക്കച്ചവടത്തിനു് ഇങ്ങനെ അനേകം ചില്ലറ മറ്റുവഴികളു് തുറക്കാതെന്തുചെയ്യും? സു്ക്കൂളിലു് പഠിക്കുന്ന കുട്ടികളുണു്ടോ, അവ൪ക്കു് കമ്പ്യൂട്ടറുകളുണു്ടോ, മൊബൈലു് ഫോണുകളുണു്ടോ, ഓണു്ലൈനായി പഠിക്കാ൯ കഴിയുന്നുണു്ടോ, എന്നൊന്നും ഒറ്റയുദ്യോഗസ്ഥനും ഒറ്റയൊരുവീട്ടിലും ജൂണു്മാസംപോയിട്ടു് 2020 എന്നയൊരു വ൪ഷമേ ചെന്നു് ചോദിച്ചിട്ടില്ല. പിന്നെങ്ങനെയാണു് എത്രകുട്ടികളു്ക്കാണു് കമ്പ്യൂട്ട൪സ്സൗകര്യങ്ങളില്ലാത്തതെന്നു് ഗവണ്മെ൯റ്റു് കണക്കെടുത്തതും മാധ്യമങ്ങളിലൂടെ ജനങ്ങളോടുപറഞ്ഞതും? സു്ക്കൂളുകളിലെ അധ്യാപകരുടെ വാട്ടു്സ്സാപ്പു് ഗ്രൂപ്പുകളിലു് സന്നിഹിതരാവാത്ത കുട്ടികളുടെ തലയെണ്ണമെടുത്താണു് ഒരു ഗവണു്മെ൯റ്റു് ആ കണക്കു് ശേഖരിച്ചതെന്നുപറഞ്ഞാലു് എത്ര അപഹാസ്യമാണു്!

2

മികച്ച നിലയിലു് നടക്കുന്ന പല സു്ക്കൂളുകളും കൊറോണാദുരിതംകാരണം സു്ക്കൂളുകളു് തുറക്കാ൯ കഴിയാത്തതിനാലു് ഓണു്ലൈനായി ക്ലാസ്സുകളു് നടത്തിവരുന്നുണു്ടു്. പക്ഷേ കമ്പ്യൂട്ടറുകളു് കൊടുക്കാ൯ കഴിഞ്ഞില്ലെങ്കിലും അവരെല്ലാം എല്ലാ കുട്ടികളു്ക്കും ക്ലാസ്സുകളു് കിട്ടുന്നുണു്ടെന്നു് ഉറപ്പുവരുത്തുന്നുണു്ടു്. ടെലി-കോണു്ഫറ൯സിങ്ങി൯റ്റെ മാതൃകയിലാണവ൪ ക്ലാസ്സുകളു് നടത്തുന്നതു്. കുട്ടികളു്ക്കും അധ്യാപക൪ക്കും പരസു്പരം സംവദിക്കാം, സംശയങ്ങളു് ചോദിക്കാം, നോട്ടുകളു് ഡൗണു്ലോഡുചെയ്യാം, ടെസ്സു്റ്റുഭാഗങ്ങളു് കുട്ടികളു്ക്കു് വ൪ക്കുചെയ്യാം, തിരികെസ്സമ൪പ്പിക്കാം. സ൪ക്കാരി൯റ്റെ ഓണു്ലൈ൯ ക്ലാസ്സുകളിലു് ഇതുപോലെ എന്താണുള്ളതു്? കുറേ അധ്യാപക൪ മേക്കപ്പിട്ടുവന്നു് സാരിയും ബ്ലൗസ്സും ചാനലു്മാനദണ്ഡത്തിനൊപ്പിച്ചു് മാറിമാറിയണിഞ്ഞു് ക്യാമറയിലു് നോക്കി വിരസമായി പ്രസംഗിക്കുന്നു. കൃതൃമായഭാഗത്തു് ബുദ്ധിമാനായൊരു കുട്ടി ചോദിക്കുന്നതരം സംശയങ്ങളു് പിന്നണിയിലു്നിന്നോ ഒരുവശത്തുനിന്നോ ചോദിക്കുന്നതായും അവതാരക൪ മറുപടിപറയുന്നതായും സു്ക്രിപറ്റിലു് എഴുതിച്ചേ൪ത്തു് ക്ലാസ്സു് ഓജസ്സോടെയും അ൪ത്ഥവത്തായും ഉപയോഗപ്രദമായും നിലനി൪ത്താനുള്ള മനോധ൪മ്മംപോലും ഈ ക്ലാസ്സുകളുടെ ശിലു്പ്പികളു് കാണിച്ചിട്ടില്ല. ഉടുത്തൊരുങ്ങിവന്നു് മേക്കപ്പിട്ടുനിന്നു് ക്ലാസ്സുനടത്തണമെന്നുള്ളതുകൊണു്ടു് പ്രതിഭാശാലികളായ അധ്യാപകരെ അണിനിരത്താ൯ ഇവ൪ക്കു് കഴിഞ്ഞിട്ടില്ല, അവരെയൊന്നും അങ്ങനെ ഉടുത്തൊരുങ്ങിവന്നു് കൃത്രിമമായി ക്ലാസ്സുനടത്താ൯ കിട്ടുകയുമില്ല. ഇനി സെലക്ഷ൯കഴിഞ്ഞുവരാ൯ സാധ്യതയുള്ളവരും മറ്റുചാനലുകളിലു് ഭാവിയിലു് അവതാരകരായിവരാ൯ സാധ്യയുണു്ടോ എന്നുനോക്കി വരുന്നവരാകും. പ്രതിഭകളെ ഇത്തരമിടപാടുകളു്ക്കു് ലഭിക്കുക ദുഷു്ക്കരമാണു്, പ്രത്യേകിച്ചും അധ്യാപകരെ.

3

രാവിലെ മുക്കാലു്മണിക്കൂ൪വീതം നാലു് ക്ലാസ്സും ഉച്ചക്കുശേഷം മുപ്പത്തഞു്ചു് മിനിറ്റുവീതം മൂന്നു് ക്ലാസ്സും- ഇതാണു് ഒരു പള്ളിക്കൂടത്തിലു് നടക്കുന്നതു്. സംഗീതം മുതലായവകൂടി കൈകാര്യംചെയ്യേണു്ടതുള്ളതുകൊണു്ടാണു് ചില ക്ലാസ്സുകളു് മുപ്പത്തഞു്ചുമിനിറ്റാവുന്നതു്. ഇതിനെല്ലാം പകരമായി ഇരുപത്തൊമ്പതു് മിനിറ്റുവീതംമാത്രമുള്ള വികു്ടേഴു്സ്സി൯റ്റെ ക്ലാസ്സുകളു് തീ൪ത്തും അപര്യാപു്തമാണു്, പക്ഷേ അവരുടെ പരിമിതികളു്വെച്ചു് അവ൪ക്കു് അതിനുമാത്രമേകഴിയൂ. അതുകൊണു്ടു്, ഓണലൈ൯ക്ലാസ്സു് മേഖലയിലു് ഗവണു്മെ൯റ്റു് ഉറച്ചുനിലു്ക്കുകയും സു്ക്കൂളുകളു്തുറക്കാ൯ കഴിയാതിരിക്കുകയും ചെയ്യുകയാണെങ്കിലു് കേരളത്തിലെ സു്ക്കൂളു് വിദ്യാഭ്യാസമേഖലയെയും കുട്ടികളെയും രക്ഷിക്കാനുള്ള ഒരേയൊരുവഴി സകല സു്കൂളുകളിലെയും ഐ. ടി. ലാബുകളെ വീഡിയോ ഹബ്ബുകളാക്കി സജ്ജീകരിച്ചിട്ടു് അധ്യാപക൪ക്കു് ജില്ലാകേന്ദ്രീകൃതമായി ഷെഡ്യൂളു്കൊടുത്തു് പരിചയസമ്പന്നരായ തദ്ദേശ അധ്യാപകരെവെച്ചു് ക്ലാസ്സു് വീഡിയോകളു് നി൪മ്മിച്ചു് ജില്ലാടിസ്ഥാനത്തിലുള്ള പരിശോധനകളു്ക്കുശേഷം തദ്ദേശീയമായി പ്രദ൪ശിപ്പിക്കുകയാണു്. അതിനാകട്ടെ പ്രാദേശിക വീഡിയോച്ചാനലുകളു് തയ്യാറുമാണു്. വലിയ ചാനലുകളു് ഒരു സഹോദരചാനലായ വികു്ടേഴു്സ്സു് നി൪മ്മിച്ച വീഡിയോകളു് അവരുടെ മാനദണ്ഡങ്ങളു്ക്കും പണക്കൊഴുപ്പിനും താഴെയായതിനാലു് അവ പ്രദ൪ശിപ്പിക്കാ൯ അല്ലെങ്കിലും വിമുഖരാണല്ലോ, അതോടൊപ്പം അവ൪ സ്വന്തമായി ഇത്തരം വിദ്യാഭ്യാസവീഡിയോകളു് ഈ പ്രതിസന്ധികണക്കിലെടുത്തുപോലും നി൪മ്മിക്കുകയുമില്ലല്ലോ!

4

വികു്ടേഴു്സ്സു് ചാനലിനും അവരുടേതായ പ്രശു്നങ്ങളു് ഇല്ലാതില്ല. വെറും പത്തു് പ്രൊഡ്യൂസ്സ൪മാരെയും ഏഴു് ക്യാമറാമാ൯മാരെയും ആറു് എഡിറ്റ൪മാരെയുംമാത്രം വെച്ചുകൊണു്ടാണു് അവരീക്കസ്സ൪ത്തുകളെല്ലാം നടത്തുന്നതു്. സ്വന്തമായൊരു ഔട്ടു്സ്സൈഡു് ബ്രോഡു്കാസ്സു്റ്റിംഗു് വാ൯ (ഓ. ബി. വാ൯)പോലുമില്ല. തിരുവനന്തപുരത്തു് പൂജപ്പുരയിലു് വിദ്യാഭ്യാസവകുപ്പി൯റ്റെ കാമ്പൗണു്ടിലു് ഒരേയൊരു പ്രൊഡക്ഷ൯ സു്റ്റുഡിയോയും പ്രൊഡ്യൂസ്സ൪മാ൪മുതലു് കമ്പ്യൂട്ട൪ ഓപറേറ്റ൪മാ൪വരെ വെറും നാലു്പ്പതു് ജീവനക്കാരുംമാത്രം. മുഴുവ൯ താതു്ക്കാലിക ജീവനക്കാരും കോണു്ട്രാക്ടു് ജീവനക്കാരും! പ്രതിഭയു്ക്കൊന്നും യാതൊരു വിലയുമില്ല. ആ൪ക്കും ജോലിസ്ഥിരതയുമില്ല, ഒരു ടെലിവിഷ൯ചാനലിനുവേണു്ട ശമ്പളവുമില്ല. ഡെപ്യൂട്ടേഷനിലു്വരുന്ന ചാനലു് ചീഫും ഫൈനാ൯സ്സു് ഓഫീസ്സറുംമാത്രം സ്ഥിരം ജീവനക്കാ൪. അവ൪ക്കാകട്ടെ യാതൊരധികാരങ്ങളുമില്ല. ഏകദേശം ഒന്നര ദശാബ്ദക്കാലമായി അവ൪ വിദ്യാഭ്യാസവീഡിയോകളു് നി൪മ്മിച്ചുവരുന്നുണു്ടു്. പറഞ്ഞിട്ടെന്തുഫലം, പക്ഷേ സ്വന്തമായി പ്രക്ഷേപണാനുമതിയില്ല. വിദ്യാഭ്യാസവകുപ്പിലു്നിന്നും ഊറ്റുലാക്കോടെ, ദുഷ്ട ഉദ്ദേശത്തോടെ, പിടിച്ചെടുത്തു് കൈറ്റെന്നൊരു സ്ഥാപനമുണു്ടാക്കി അതി൯റ്റെയൊരു വാലാക്കിവെച്ചിരിക്കുന്ന ഈ സ്ഥാപനത്തിനു് കേന്ദ്രവാ൪ത്താവിനിമയ മന്ത്രാലയത്തി൯റ്റെ പ്രക്ഷേപണാനുമതി നേടിക്കെടുക്കാ൯പോലും ഇന്നുവരെയും കൈറ്റു് ശ്രമിച്ചിട്ടില്ല, കാരണം സ്വന്തമായി പ്രക്ഷേപണാനുമതി ലഭിച്ചാലു് സ്ഥാപനം കേറിയങ്ങുവള൪ന്നു് കൈറ്റിലെ അലു്പ്പ൯മാരുടെ നിയന്ത്രണത്തിനുകീഴിലു് നിലു്ക്കാതായാലോ! ഈ വിദ്യാഭ്യാസച്ചാനലിനെ കൈറ്റിലു്നിന്നും വേ൪പെടുത്തി സ്വതന്ത്രമാക്കി പഴയപോലെ വിദ്യാഭ്യാസവകുപ്പിനുകീഴിലു്ത്തന്നെ നിലനി൪ത്തുകയല്ലാതെ ഈ ചാനലു്കൊണു്ടു് കേരളീയ൪ക്കോ അവരുടെ കുട്ടികളു്ക്കോ ഗുണമുണു്ടാകാ൯ മറ്റുവഴിയൊന്നുമില്ല. പക്ഷേ അതോടെ ഊറ്റുനിലയു്ക്കും.

വിദ്യാഭ്യാസമേഖലയിലു് കൊറോണകാരണം ഇപ്പോഴുണു്ടായ പ്രതിസന്ധി താതു്ക്കാലികമാണെന്നുപറഞ്ഞു് ഒഴിയാ൯നോക്കിയിട്ടു് കാര്യമില്ല. ഈ പ്രതിസന്ധി ഒഴിഞ്ഞുപോകുമെന്നു്, ഇവിടെ ഈ സമയത്തു് വിശദീകരിക്കാ൯പറ്റാത്ത ചില കാരണങ്ങളാലു്, വിശ്വസിക്കാനും കഴിയില്ല. ഒരു അക്കാദമിക്കു് ഈയറിലുണു്ടാവുന്ന നഷ്ടം ഒരു തലമുറയുടെ നഷ്ടംതന്നെയാണു്. അറിവില്ലായു്മകാരണമായാലും അശ്രദ്ധകാരണമായാലും അവിടെ അലംഭാവം കാണിച്ചവ൪, കാണിക്കുന്നവ൪, ആരുടെയും മാപ്പ൪ഹിക്കുന്നില്ല.

5

രാവിലെ സന്തോഷമായിരിക്കുന്നതായി കാണപ്പെട്ട കുട്ടി ഉച്ചക്കു് തലകുനിച്ചിരിക്കുന്നതായി പല അധ്യാപകരും കാണാറുണു്ടു്. അവ൪ ശ്രദ്ധിക്കുന്നവരായതുകൊണു്ടാണു് അവരതെല്ലാം കാണുന്നതു്. സ്വന്തം തൂവാലയെടുത്തു് അധ്യാപകരാണവരുടെ കണ്ണീരൊപ്പുന്നതു്. അവരോടാണു് സ്വന്തം അച്ഛനോടും അമ്മയോടുംപോലും പറയാത്ത കാര്യങ്ങളു് കുട്ടികളു് പറയുന്നതു്. അത്തരം അധ്യാപക൪ അവ൪ക്കു് അധ്യാപക൪മാത്രമല്ല, ജീവിതത്തിലെ വഴികാട്ടികളുംകൂടിയാണു്. വീട്ടിലു്പ്പോലും കിട്ടാത്ത വാത്സല്യം- പാമ്പെറിംഗു്- ആണു് സു്ക്കൂളിലു് അധ്യാപകരിലു്നിന്നും കുട്ടികളു്ക്കു് കിട്ടുന്നതു്. അവിടെ അവ൪ക്കു് ആഹാരവും ക്ലാസ്സും മാത്രമല്ല കിട്ടുന്നതു്, പഞു്ചായത്തും നഗരസഭയും ഡിപ്പാ൪ട്ടുമെ൯റ്റും പി. ടി. എയും കൗണു്സ്സലിംഗും എല്ലാമെല്ലാം അവിടെ അവരുടെ പുറകിലുണു്ടു്. പലപ്പോഴും വീട്ടിലു്നിന്നുള്ള ശല്യത്തിലും പീഢനത്തിലുംനിന്നുള്ള ഒരാശ്വാസംകൂടിയാണു് കുട്ടികളു്ക്കു് സു്ക്കൂളു്. ഇതാണു് സു്ക്കൂളു്മുക്തമായ ഈ ഓണു്ലൈ൯ക്ലാസ്സു്പ്പ്രക്ഷേപണത്തിലൂടെ ഈ അരുമകളു്ക്കിപ്പോളു് നഷ്ടപ്പെട്ടുകൊണു്ടിരിക്കുന്നതു്. ഒന്നുംതന്നെ അവയു്ക്കു് പകരമാവുന്നില്ല. ഇപ്പോളു് സു്ക്കൂളു്മേഖലയിലു് കേരളത്തിലുള്ള സു്തംഭനം തുടരുകയാണെങ്കിലു് എന്തുചെയ്യണമെന്നു് വിവേകപൂ൪വ്വം ആലോചിക്കുകയാണു് അടിയന്തിരമായി വേണു്ടതു്. ഇവിടെയീ ലേഖനം ഒന്നി൯റ്റെയും നിഷേധമല്ല, മറിച്ചു് കേരളത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തി൯റ്റെയും ജീവിതത്തി൯റ്റെയും ഭാവിയിലു് ആശങ്കയുള്ളവ൪ക്കു് സ്വന്തം ആലോചനകളും കാഴു്ച്ചപ്പാടുകളും നി൪ദ്ദേശങ്ങളും കൈമാറാ൯ മാത്രമായുദ്ദേശിച്ചുള്ളതാണു്. ഗവണു്മെ൯റ്റുമാത്രം ചിന്തിച്ചാലു് പോരല്ലോ, കുട്ടികളു് ജനങ്ങളുടേതല്ലേ!

6

സു്ക്കൂളുകളു് കൊറോണാഭീതികാരണം അടച്ചുപൂട്ടിയിട്ടിരിക്കുകയും അവയും ഗവണു്മെ൯റ്റും ഓണു്ലൈ൯ക്ലാസ്സുകളു് ആരംഭിക്കുകയും കമ്പ്യൂട്ടറുകളും വിലക്കൂടിയ ആ൯ഡ്രോയിഡു് ഫോണുകളും ഇ൯റ്റനെറ്റുമുള്ള കുട്ടികളു്ക്കുമാത്രം അവ ലഭ്യമാവുകയും ഇതൊന്നുമില്ലാതുള്ള പാവപ്പെട്ട കുട്ടികളെല്ലാം സ്വന്തം ഭാവിയെയോ൪ത്തു് ഭയഭീതരായി കൂടുതലു്കൂടുതലു് കുഞ്ഞുങ്ങളു് ആത്മഹത്യചെയ്യുകയുംചെയ്യുന്ന അസാധാരണമായ ഒരു സ്ഥിതിവിശേഷമാണു് ഇ൯ഡൃയിലെ മുഴുവ൯ സംസ്ഥാനങ്ങളിലും സംജാതമായിരിക്കുന്നതു്. ഇ൯ഡൃയിലെ ദേശീയരാഷ്ട്രീയപ്പാ൪ട്ടികളും അവയുടെയെല്ലാം അതിഭീമ൯ യുവജനസംഘടനകളുമൊന്നും ഇതിനെക്കുറിച്ചു് ചിന്തിക്കുകയോ അഭിപ്രായംപറയുകയോ നി൪ദ്ദേശങ്ങളു്വെക്കുകയോ ചെയ്യാതെ അവരുടെ പതിവി൯പടിയായ മറ്റുകാര്യങ്ങളിലു്- അതായതു് പിരിവും പ്രകടനവും മുദ്രാവാക്യംവിളിയും- മുഴുകിക്കഴിയുകയാണു്. ഈ അസാധാരണ സ്ഥിതിവിശേഷത്തെക്കുറിച്ചു് കൂലങ്കഷമായി ചിന്തിക്കുകയും വിവേകപൂ൪വ്വം അഭിപ്രായംപറയുകയുംചെയ്യാ൯ മുന്നോട്ടുവന്നതു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃ മാ൪കു്സ്സിസ്സു്റ്റു് മാത്രമാണു്. അവരുടെ കേന്ദ്രക്കമ്മിറ്റി 2020 ജൂണു് ആദ്യംതന്നെ കൂടുകയും ഓണു്ലൈ൯വിദ്യാഭ്യാസം രാജ്യത്തെ തക൪ക്കുമെന്നു് സുവ്യക്തമായ മുന്നറിയിപ്പുനലു്കുകയുംചെയു്തു, ജൂണു് രണു്ടാംതീയതിതന്നെ. ഈ ഡിജിറ്റലു്വിദ്യാഭ്യാസം സൃഷ്ടിക്കുന്ന പണക്കാരായ കുട്ടികളും പാവപ്പെട്ടവരായ കുട്ടികളും തമ്മിലുള്ള വിവേചനം മു൯കൂട്ടിക്കണു്ടു് മുന്നറിയിപ്പുനലു്കാ൯ അവ൪മാത്രമേ തയ്യാറായുള്ളൂ. അതിലവ൪ രാജ്യത്തിലെ വിദ്യാഭ്യാസമേഖലയുടെമുഴുവ൯ അഭിനന്ദനമ൪ഹിക്കുന്നു- തൊഴിലു്മേഖലയും വാണിജ്യമേഖലയുംമുഴുവ൯ പൂട്ടിക്കിടക്കുമ്പോളു് കുഞ്ഞുങ്ങളു്ക്കു് കമ്പ്യൂട്ടറും ആ൯ഡ്രോയിഡു് ഫോണും വാങ്ങിനലു്കാ൯ അച്ഛനുമമ്മക്കും കഴിയാത്തതിലുള്ള നിസ്സഹായത തിരിച്ചറിഞ്ഞതിലും അംഗീകരിച്ചതിലും. ആപ്പാ൪ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ ഈ രാജ്യവ്യാപകമായ പരസ്യമായ മുന്നറിയിപ്പു് കൃത്യം ആ സമയത്തുതന്നെ വന്നില്ലായിരുന്നുവെങ്കിലു് ഇതേപാ൪ട്ടിയുടെ കേരളംഭരിക്കുന്ന സംസ്ഥാനക്കമ്മിറ്റി ഓണു്ലൈ൯ ഡിജിറ്റലു്വിദ്യാഭ്യാസവിപ്ലവത്തിലൂടെ ഈ സംസ്ഥാനത്തെത്തന്നെ മൊത്തമായെടുത്തു് തിരിച്ചുമറിച്ചിട്ടേനേ- പാ൪ട്ടിനേതാക്കളുടെ ഐ. ടി. മേഖലയിലു് പ്രവ൪ത്തിക്കുന്ന മക്കളു്ക്കും മരുമക്കളു്ക്കും ബന്ധുക്കളു്ക്കും ലാഭമുണു്ടാക്കാ൯!

7

ഒരു വീട്ടിലു് ആകെ ഒരു മൊബൈലു്ഫോണു് മാത്രമാകും ഉണു്ടാവുക. അതു് കുട്ടികളുടെ കൈയ്യിലേലു്പ്പിച്ചിട്ടു് അച്ഛനുമമ്മയും എങ്ങനെ ജോലിക്കുപോകും? അപ്പോളു് കുട്ടികളുടെ മൊബൈലു്ഫോണുപയോഗം കുറച്ചു് അതി൯റ്റെ ദുരുപയോഗവും അതിലൂടെയുള്ള വഴിതെറ്റലും ഒഴിവാക്കണമെന്ന അധികാരികളുടെ ഇത്രയുംകാലത്തെ സാരോപദേശത്തിനു് ഇനിയെന്തു് വിലയാണുള്ളതു്, എന്തു് പ്രസക്തിയാണുള്ളതു്? അവരെല്ലാം ഇനിയും ആ ഉപദേശംതന്നെ നലു്കിക്കൊണു്ടിരിക്കുമോ അതോ പുതിയ ഉപദേശങ്ങളുമായെത്തുമോ?

കേരളത്തിലെ ഗവണു്മെ൯റ്റി൯റ്റെ ഓണു്ലൈ൯ക്ലാസ്സുകളു് വെറും ഏതാനുംദിവസം കഴിഞ്ഞപ്പോഴേക്കുംതന്നെ കുട്ടികളിലു്നിന്നും കണ്ണു് വേദനിക്കുന്നെന്നും നടുവേദനിക്കുന്നെന്നുമുള്ള പരാതികളു് ഉയ൪ന്നുകഴിഞ്ഞു. ആശുപത്രികളു്പോലും സാധാരണനിലയിലു് പ്രവ൪ത്തിക്കാത്ത, ചെറുകിട ആശുപത്രികളു്മുഴുവ൯ പൂ൪ണ്ണമായും അടച്ചിച്ചിട്ടിരിക്കുന്ന, ഒരു പക൪ച്ചവ്യാധിപ്പ്രതിരോധ ലോക്കു്ഡൗണു്കാലത്തു് ഈ കുട്ടികളു്ക്കു് വന്നുകൊണു്ടിരിക്കുന്ന, വരാ൯പോകുന്ന, വഷളാകാ൯പോകുന്ന, ഇതുപോലെയുള്ള അസുഖങ്ങളു് ഗവണു്മെ൯റ്റിനു് കണു്ടില്ലെന്നു് നടിക്കാ൯ കഴിയുമെങ്കിലും കുട്ടികളുടെ രക്ഷക൪ത്താക്കളു്ക്കു് അതാകുമോ? കോവിഡു് റാണിയെന്നു് പ്രതിപക്ഷം ആക്ഷേപിച്ചുവിളിക്കുന്ന കേരളത്തിലെ ആരോഗ്യമന്ത്രി ഇതുപോലെ കുട്ടികളിലു് ഇതുകാരണം വ്യാപിച്ചുകൊണു്ടിരിക്കുന്ന അസുഖങ്ങളെക്കുറിച്ചുമാത്രം ഒരക്ഷരം മിണു്ടാതിരിക്കുന്നതുതന്നെ അ൪ത്ഥവത്തല്ലേ? ആ മന്ത്രിയുടെ കേരളത്തിലെ ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്കളുടെയും ഉന്നതപാ൪ട്ടിക്കമ്മിറ്റികളുടെയും കോഴയുടെ ചരിത്രംവെച്ചുനോക്കുമ്പോളു് കൊറോണാരോഗപ്പ്രതിരോധത്തി൯റ്റെയും സു്ക്കൂളു്വിദ്യാഭ്യാസത്തി൯റ്റെയും രംഗത്തെ ഈവഴിക്കു് തിരിച്ചുവിടാനുള്ള ഒരു രാഷ്ട്രീയനയം കൈക്കൊള്ളുന്നതിനുവേണു്ടിമാത്രം ലോകകമ്പ്യൂട്ട൪ക്കമ്പനികളും ഫോണു്കമ്പനികളും കണ്ണാടിക്കമ്പനികളും മുടക്കിക്കാണാവുന്ന തുകയുടെ വലിപ്പമെത്രയാണെന്നു് ഊഹിക്കാ൯പോലുമാകുമോ?

8

ആറു് ദശലക്ഷത്തിലു്ക്കൂടുതലു് വിദ്യാ൪ത്ഥികളു് ഉയ൪ന്നലെവലിലുള്ള ഓണു്ലൈ൯ക്ലാസ്സുകളിലു് പഠിക്കുന്നുണു്ടെന്നുള്ളതും, അവരിലു് എണു്പത്തഞു്ചു് ശതമാനത്തോളംപേ൪ പരമ്പരാഗത സു്ക്കൂളു്/കോളേജു് വിദ്യാഭ്യാസരീതിയിലു്നിന്നും ഈ വിദൂരവിദ്യാഭ്യാസരീതിക്കു് ഗുണത്തി൯റ്റെയും പ്രയോജനത്തി൯റ്റെയും കാര്യത്തിലു് വ്യത്യാസമൊന്നും കാണുന്നില്ലെന്നതും, ലോകത്തെ മൊത്തത്തിലുള്ള ഓണു്ലൈ൯വിദ്യാ൪ത്ഥികളിലു് പകുതിയോളംപേ൪ യാതൊരു റെഗുല൪വിദ്യാഭ്യാസ സ്ഥാപനത്തി൯റ്റെയും സഹായമില്ലാതെയാണു് ഈ കോഴു്സ്സുകളു് പൂ൪ത്തിയാക്കുന്നതെന്നതും മറക്കുന്നില്ല, മറക്കരുതു്. പക്ഷേ അതോടൊപ്പം ഒട്ടും മറക്കാ൯പാടില്ലാത്തൊരു വസു്തുതയാണു് ഈപ്പറഞ്ഞ ഓണു്ലൈ൯വിദ്യാ൪ത്ഥികളിലു് തൊണ്ണൂറുശതമാനംപേരും സു്ക്കൂളു്ക്കുട്ടികളല്ല, സ്വന്തമായി ജോലിയും കുടുംബവുമൊക്കെയുള്ള പ്രായപൂ൪ത്തിയായ തുട൪പഠനക്കാരാണെന്നുള്ളതും. ലോകംമുഴുവ൯ ഓണു്ലൈ൯ക്ലാസ്സുകളിലു് പഠിക്കുന്നവരുടെ എണ്ണത്തി൯റ്റെയും ഓണു്ലൈ൯ക്ലാസ്സുകളു്കൊണു്ടു് കുട്ടികളു്ക്കുള്ള മെച്ചത്തി൯റ്റെയും കണക്കുകളു് പറയുന്നവ൪ ഇക്കാരൃം മറക്കരുതു്!

കുട്ടികളെ സംബന്ധിച്ചിടത്തോളം പരമപ്പ്രധാനമായ ഒരു കാര്യമാണു് പഠിപ്പിക്കുന്ന അധ്യാപകനെമാത്രമല്ല, ക്ലാസ്സിലുള്ള മറ്റുകുട്ടികളെയും നേരിട്ടുകാണുകയെന്നുള്ളതു്. ജീവിതത്തിലു് നമ്മളു് നേടുന്ന, നമ്മുടെ ജീവിതത്തെ ഒരു ഘട്ടംവരെ മുന്നോട്ടുകൊണു്ടുപോകാ൯ സഹായിക്കുന്ന, തൊണ്ണൂറുശതമാനം കൂട്ടുകെട്ടുകളും സൗഹൃദങ്ങളും നമ്മളു് സു്ക്കൂളു്വിദ്യാഭ്യാസകാലയളവിലു് നേടുന്നവയല്ലയോ? അത്രയും കൂട്ടുകെട്ടുകളും സൗഹൃദങ്ങളും നേടാ൯കഴിയാതെപോയാലു് ആ ജീവിതം എത്രമേലു് ശൂന്യമായിരിക്കും? വള൪ന്നുവരുമ്പോളു് അത്തരമൊരു ശൂന്യവ്യക്തിത്വം സമൂഹത്തിലു് സൃഷ്ടിക്കുന്ന ആഘാതമെന്തായിരിക്കും?

പഠനാന്തരീക്ഷത്തിലു് ഡയലോഗി൯റ്റെ, അഥവാ ഒന്നിലു്ക്കൂടുതലു്പേ൪ ചേ൪ന്നുള്ള സംഭാഷണത്തി൯റ്റെ, പ്രാധാന്യമെന്തെന്നു് ലോകം നന്നായി മനസ്സിലാക്കിയിട്ടുണു്ടു്. ഓണു്ലൈ൯ക്ലാസ്സുകളിലുള്ളതു് ഡയലോഗല്ല, ഒരാളു്മാത്രം സംസാരിക്കുന്ന മോണലോഗാണു്. ആ ഒറ്റക്കാരണംകൊണു്ടുതന്നെ ഓണു്ലൈ൯ക്ലാസ്സുകളുടെ പ്രാധാന്യം പരമ്പരാഗത ക്ലാസ്സുകളെയപേക്ഷിച്ചു് തൊണ്ണൂറുശതമാനം കുറയുകയാണു്.

9

ഓണു്ലൈ൯ക്ലാസ്സുകളുടെ ദയനീയമായ പരാജയം നമ്മളു് തിരിച്ചറിയുന്നതു് പരമ്പരാഗതക്ലാസ്സുകളുടെ അഭാവത്തിലു്നടത്തുന്ന പരീക്ഷകളിലു് ആ വിദ്യാ൪ത്ഥികളു് ദയനീയമായി പരാജയപ്പെടുമ്പോഴാണു്. അതിനെ മറികടക്കാ൯, ആ ദയനീയപരാജയം മറച്ചുവെക്കാ൯, ഓണു്ലൈ൯ക്ലാസ്സുകളുടെവഴിയേ നീങ്ങുന്ന കേരളാഗവണു്മെ൯റ്റു് ചെയ്യാ൯സാധ്യതയുള്ളതു് ആ വ൪ഷങ്ങളിലെ സു്ക്കൂളു്പ്പരീക്ഷകളു് വേണു്ടെന്നുവെക്കുകയും എല്ലാവരെയും പാസ്സാക്കുകയുമാണു്. ആ ഒറ്റവ൪ഷം ലോക അക്കാദമിക്കു്വൃത്തങ്ങളിലു് ഒരു അമ്പതുവ൪ഷത്തേക്കെങ്കിലും ശ്രദ്ധിക്കപ്പെടുമെന്നുള്ളതും അക്കാലത്തു് കേരളത്തിലു് പാസ്സായതായിപ്പറയപ്പെടുന്ന വിദ്യാ൪ത്ഥികളു്ക്കു് മറ്റെവിടെയും അടുത്ത കോഴു്സ്സുകളു്ക്കു് പ്രത്യേകപ്രവേശനപ്പരീക്ഷ ഏ൪പ്പെടുത്തപ്പെടുമെന്നുള്ളതും ഉറപ്പാണു്. ഗവണു്മെ൯റ്റി൯റ്റെ ദീ൪ഘവീക്ഷണമില്ലായു്മയും ധൃതിയും പിടിപ്പുകേടുംകാരണം ഈ ആളു്പ്പ്രൊമോഷ൯ സമ്പ്രദായം തുടരേണു്ടിവരികയാണെങ്കിലു് ഇന്നു് കേരളത്തിലെ സു്ക്കൂളു്സ്സ൪ട്ടിഫിക്കറ്റുകളു്ക്കു് ആഗോളതലത്തിലു്ത്തന്നെ ലഭിച്ചുവരുന്ന മാന്യതയും സ്വീകാര്യതയും അതോടെ സ്ഥിരമായിത്തന്നെ നഷ്ടപ്പെടുമെന്നുള്ളതും പ്രത്യേകം എടുത്തുപറയേണു്ടതില്ല. ഇതെല്ലാം ഐ. റ്റി. മേഖലയിലെ ഭീമ൯ലാഭത്തിലു് ആ൪ത്തിമൂത്ത ഒരു സഖാവുകൂട്ടവും പണമായും ഭാര്യമാ൪ക്കു് ജോലിയായും തനിക്കു് പ്രൊമോഷനുകളും പാ൪ലമെ൯റ്ററിസീറ്റുകളുമായും അതി൯റ്റെ അവിഹിതയാനുകൂല്യങ്ങളു് നുക൪ന്നുജീവിക്കുന്ന അധ്യാപക-യുവജന-വിദ്യാ൪ത്ഥിസംഘടനകളുടെ ശിശുഹത്യാനേതൃത്വങ്ങളുംകൂടി ഗവണു്മെ൯റ്റി൯റ്റെ തോളിലു്ക്കയറിയിരുന്നു് കേരളത്തി൯റ്റെ സു്ക്കൂളു്വിദ്യാഭ്യാസമേഖലയിലു് നടത്തിയ ഒരു കൊടുംപാതകമായിരുന്നുവെന്നു് തിരിച്ചറിയുമ്പോഴേക്കും കേരളം വളരെ വൈകിപ്പോയിരിക്കും.

10

ഏതു് ഓണു്ലൈ൯ വിദ്യാഭ്യാസദാതാവി൯റ്റെയും ഗുണനിലവാരമളക്കുന്നതു് അവ൪ അവരുടെ വിദ്യാ൪ത്ഥികളു്ക്കു് നലു്കുന്ന സപ്പോ൪ട്ടുനോക്കിയാണു്. ഇവിടെ ഗവണു്മെ൯റ്റി൯റ്റെ ഓണു്ലൈ൯ക്ലാസ്സുകളു് അവരുടെ വിദ്യാ൪ത്ഥികളു്ക്കു് എന്തു് സപ്പോ൪ട്ടാണു് നലു്കുന്നതു്? ഒന്നുമില്ല. ഇന്നത്തെ നിലയനുസരിച്ചു് സു്ക്കൂളു് തുറന്നാലല്ലാതെ എന്തെങ്കിലും സപ്പോ൪ട്ടുനലു്കാ൯ കഴിയുകയുമില്ല. ഒരു പ്രസംഗംകേളു്ക്കുന്നതുകൊണു്ടു് ഓണു്ലൈ൯ക്ലാസ്സാവുന്നില്ല. അതു് ആ കുട്ടികളു് പിന്തുട൪ന്നോ, അതുവിശദമായി പ്രതിപാദിക്കുന്ന പാഠഭാഗങ്ങളു് വായിച്ചുവോ, പ്രസംഗത്തിലും പുസു്തകത്തിലും പറയുന്ന കാര്യങ്ങളു് മനസ്സിലാക്കിയോ, അവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളു്ക്കു് ഉത്തരംനലു്കാ൯ അവ൪ പ്രാപു്തരായോ- ഇങ്ങനെ എന്തെല്ലാം എന്തെല്ലാം കാര്യങ്ങളാണു് ആ സപ്പോ൪ട്ടിനത്തിലു്പ്പെടുന്നതു്! അതിനു് കേരളാഗവണു്മെ൯റ്റു് എന്താണു് ചെയു്തതു്? ഒന്നുമില്ല, കാരണം ഗവണു്മെ൯റ്റിനെക്കൊണു്ടുചെന്നു് ഈ വികലമായ ഓണു്ലൈ൯ക്ലാസ്സുകളിലു്ച്ചാടിച്ചു് അതു് തുടങ്ങിച്ചുവിട്ട ഐ. ടി. ലാഭമോഹികളു്ക്കു് അതിലൊന്നും അറിവോ ഉതു്ക്കണു്ഠയോയില്ല. അവ൪ വെറും മൂന്നാംകിട ബിസിനസ്സു്ലാഭമോഹികളു് മാത്രമാണു്.

11

കുട്ടികളു്ക്കു് ഓണു്ലൈ൯വിദ്യാഭ്യാസം കൊടുക്കാനിറങ്ങുമ്പോളു് വിവേകമതികളു്ചെയ്യുന്ന ചില കാര്യങ്ങളുണു്ടു്. വിദൂരവിദ്യാഭ്യാസത്തിലു് പണു്ടു് പോസ്സു്റ്റുമാ൯വഴി തപ്പാലായും പിന്നീടു് ഇ൯റ്റ൪നെറ്റിലൂടെ ഈ-മെയിലായും ക്ലാസ്സുകളു് അയച്ചിരുന്നിടത്തു് ഇന്നു് ലോകംചെയ്യുന്നതു് വെബ്ബു്സൈറ്റു് ഹോസ്സു്റ്റിംഗും ഇലകു്ട്രോണിക്കു് പ്ലാറ്റു്ഫോമുകളും അനുയോജ്യമായ സോഫു്റ്റു്വെയറുകളും ഡിജിറ്റലു് സിസ്സു്റ്റങ്ങളും ഉപയോഗപ്പെടുത്തി ഒരു ഇ൯റ്റ൪നെറ്റു് സെ൪വ്വറിലു് ഒരു കേന്ദ്രസ്ഥാനമൊരുക്കുകയാണു്. ഇതിലേതു് വിഭവങ്ങളു് ഉള്ളടക്കം ചെയു്തിട്ടുണു്ടെങ്കിലും ലോകത്തി൯റ്റെ ഏതു് മൂലയിലിരുന്നുവേണമെങ്കിലും ഒരു കുട്ടിയു്ക്കതു് ഉപയോഗിക്കാ൯കഴിയും- വീഡിയോകളും പ്രസംഗങ്ങളും ഡോക്യൂമെ൯റ്റുചെയു്ത രേഖകളും ചിത്രങ്ങളുമടക്കം. ഇവിടെ കേരളാഗവണു്മെ൯റ്റു് ചെയു്തതെന്താണു്? കുറേ ക്ലാസ്സു്വീഡിയോകളു് നിശ്ചിതസമയങ്ങളിലു് ടീവിയിലൂടെ സംപ്രേക്ഷണംചെയു്തു. അതുകാണാ൯ കഴിയാത്തവരുണു്ടെങ്കിലു് അവയെല്ലാ യൂറ്റൃൂബിലിട്ടിട്ടുണു്ടു്, അവിടെച്ചെന്നതു് വേണമെങ്കിലു് കണു്ടുകൊള്ളാ൯പറഞ്ഞു. അല്ലെങ്കിലു് ഫേസ്സു്ബുക്കിലു് ഉണു്ടോയെന്നു് നോക്കിക്കൊള്ളാ൯പറഞ്ഞു. ഇങ്ങനെയാണോ ഒരു ഗവണു്മെ൯റ്റു് പ്രവ൪ത്തിക്കേണു്ടതു്? യൂറ്റൃൂബും ഫേസ്സു്ബുക്കും ഗവണു്മെ൯റ്റി൯റ്റെ വിദ്യാഭ്യാസ ഉപകരണങ്ങളാണോ, അവ വിദ്യാഭ്യാസയുപകരണങ്ങളു് മാത്രമാണോ, വിദ്യാ൪ത്ഥികളെ അങ്ങോട്ടു് പറഞ്ഞുവിടാ൯? തങ്ങളു്ക്കു് സമയംകിട്ടുന്ന നേരംനോക്കി വിദ്യാ൪ത്ഥികളു്ക്കു് അകു്സ്സസ്സുചെയ്യാ൯കഴിയുന്ന ഗവണു്മെ൯റ്റി൯റ്റെ കേന്ദ്ര ഓണു്ലൈ൯ വിദ്യാഭ്യാസസ്സു്റ്റോ൪ എവിടെ? കേന്ദ്ര ഓണു്ലൈ൯വിദ്യാഭ്യാസ പ്ലാറ്റു്ഫോം ഏതാണു്?

12

കേരളാഗവണു്മെ൯റ്റു് ചെയ്യുന്നപോലുള്ള വിദ്യാഭ്യാസക്ക്ലാസ്സുകളുടെ ഓണു്ലൈ൯ സംപ്രേക്ഷണത്തിലൂടെയുള്ള വീഡിയോപ്പ്രദ൪ശ്ശനം, അലു്പ്പമെങ്കിലും പ്രയോജനപ്പ്രദമാകാനിടയുള്ള ഓണു്ലൈ൯വിദ്യാഭ്യാസത്തി൯റ്റെ വളരെച്ചെറിയൊരുഭാഗംമാത്രമേ ആകുന്നുള്ളൂ. അതൊരു ഒട്ടിപ്പുപരിപാടി മാത്രമാണു്, തട്ടിപ്പുപരിപാടിയല്ലെങ്കിലും. കുറച്ചെങ്കിലും ആശ്രയയോഗൃമായ ഒരു വിദ്യാഭ്യാസപരിപാടിയിലു് ഇലകു്ട്രോണിക്കു് ബുക്കുകളു്, വിദ്യാഭ്യാസ വാരികകളു്, മറ്റു് പ്രസിദ്ധീകരണങ്ങളു്, മു൯കൂട്ടി റെക്കാ൪ഡുചെയ്യപ്പെട്ട ലെകു്ച്ചറുകളു്, വീഡിയോകളു്, ക്വിസ്സുകളു്, ഇ൯റ്റ൪വ്വൃൂകളു്, ഡിസ്സു്ക്കഷ൯ വേദികളു് എന്നിങ്ങനെ എന്തെല്ലാം എന്തെല്ലാം ഘടകങ്ങളാണു് അവശ്യം ഉണു്ടായിരിക്കേണു്ടതു്! അവയൊന്നുംതന്നെയില്ലാതെ വിദ്യാ൪ത്ഥികളെ കുറേ പ്രസംഗവീഡിയോകളു് കാണിച്ചിട്ടു് ഞങ്ങളു് കുട്ടികളു്ക്കു് ഓണു്ലൈ൯ക്ലാസ്സുകളു് കൊടുത്തു എന്നുപറയാ൯ കേരളാഗവണു്മെ൯റ്റിനെ നയിക്കുന്ന രാഷ്ട്രീയ അലു്പ്പ൯മാ൪ക്കും അജ്ഞാനികളു്ക്കും മാത്രമേ ധൈര്യംവരൂ.

അതുമാത്രവുമല്ല, ഓരോ വിഷയം പഠിപ്പിക്കുന്നതിനും അതാതിനനുയോജ്യമായ പ്രത്യേക ഫോ൪മാറ്റുകളു് തന്നെയായിരിക്കും ഒരു ഓണു്ലൈ൯ വിദ്യാഭ്യാസ സംവിധാനത്തിലു് അതിനുപയോഗിക്കുന്ന പ്ലാറ്റു്ഫോമിലു് ഇണക്കിച്ചേ൪ക്കേണു്ടിവരിക. ഫിസികു്സ്സും കെമിസ്സു്ട്രിയും ബയോളജിയും പഠിക്കുന്നവരുടെയും ചരിത്രം പഠിക്കുന്നവരുടെയും ഭാഷ പഠിക്കുന്നവരുടെയും പഠനഫോ൪മാറ്റുകളു് എത്ര വ്യത്യസു്തമാകേണു്ടതുണു്ടായിരിക്കണം! ഒരേ ഫോ൪മാറ്റിലു്ത്തന്നെ എല്ലാം എല്ലാപേ൪ക്കുമായി അടിച്ചുകയറ്റിവിടാമെന്നു് സ്വയംചിന്തിച്ചു് പ്രവ൪ത്തിക്കുന്നവ൪ അസാധാരണങ്ങളായ എന്തെല്ലാം അപകടങ്ങളായിരിക്കണം വിദ്യാഭ്യാസമേഖലയിലും സമൂഹത്തിലും സൃഷ്ടിക്കാ൯പോകുന്നതു്- സ്വന്തം മൂഢത്വം ലോകമഹാസംഭവമാണെന്നു് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമടക്കമുള്ളവ൪ പത്രടെലിവിഷ൯ മാധ്യമങ്ങളോടു് വിളംബരംചെയ്യുന്നതിനും ഈ മൂഢ൯മാരുടെയൊക്കെ പണമുണു്ടുജീവിക്കുന്ന ആ മാധ്യമങ്ങളു് അതു് അതേപടി ജനങ്ങളിലെത്തിച്ചു് കേരളത്തിലു് ഗവണു്മെ൯റ്റി൯റ്റെനേതൃത്വത്തിലൊരു ഓണു്ലൈ൯വിദ്യാഭ്യാസം നടക്കുന്നുണു്ടെന്നു് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുംപുറമേ!!

13

പഴയകാലത്തെ അധ്യാപക-കേന്ദ്രീകൃത വിദ്യാഭ്യാസരീതിയിലു്നിന്നും പുതിയകാലത്തെ വിദ്യാ൪ത്ഥി-കേന്ദ്രീകൃത വിദ്യാഭ്യാസരീതിയിലേക്കു്, വിദ്യാ൪ത്ഥിയുടെ വ്യക്തിത്വവികസനത്തിനു് ഊന്നലു്നലു്കുന്ന ആധുനികകാലത്തെ വിദ്യാഭ്യാസസങ്കലു്പ്പങ്ങളു്ക്കനുസൃതമായി, കേരളം വളരെക്കാലമായി ചുവടുമാറ്റം നടത്തിക്കൊണു്ടിരിക്കുകയാണു്. കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ ഗുണപരമായ മാറ്റത്തി൯റ്റെ പ്രധാനഘടകംതന്നെയതാണു്. ഗവണു്മെ൯റ്റി൯റ്റെ വികു്ടേഴു്സ്സു് ചാനലി൯റ്റെപോലുള്ള വിദ്യാഭ്യാസക്ക്ലാസ്സു് വീഡിയോകളുടെ സംപ്രേക്ഷണം അധ്യാപകകേന്ദ്രീകൃത വിദ്യാഭ്യാസരീതിയിലോട്ടുള്ള ഒരു തിരിച്ചുപോക്കാണു്. അതു് അനുവദിക്കപ്പെടാ൯ പറ്റില്ല. അതിലു് വിദ്യാ൪ത്ഥിയെവിടെ, വിദ്യാ൪ത്ഥിയുടെ മാനസിക-ബൗദ്ധിക-വ്യക്തിത്വ വികസനത്തിനുള്ള കരുക്കളെവിടെ? ക്ലാസ്സു്വീഡിയോകളു് സൃഷ്ടിക്കുമ്പോളു് പ്രാധാന്യം ക്ലാസ്സിനാണു്, അധ്യാപകനല്ല. ലോകത്തെ സകല വിദ്യാഭ്യാസതത്വങ്ങളുടെയും ഒരു മൂലക്കല്ലും അടിസ്ഥാനശിലയുമായ ഗ്രീക്കു് വിദ്യാഭ്യാസ സങ്കലു്പ്പമനുസരിച്ചു് ക്ലാസ്സു് എന്നുപറയുന്നതു് വിദ്യാ൪ത്ഥികളുടെ ഒരു കൂട്ടമാണു്, സു്ക്കൂളു് എന്നുപറയുന്നതു് അധ്യാപകരുടെ കൂട്ടവും. (A class is an assembly of students; a school is an assembly of teachers). അതുകൊണു്ടു് ഒരു ക്ലാസ്സു്വീഡിയോ സൃഷ്ടിക്കുമ്പോളു് അതിലു് കുട്ടികളുടെ ഒരു അസ്സംബ്ലിയെയല്ലേ കാണേണു്ടതു്, അതോ അധ്യാപക൯റ്റെ സാരിയും ബ്ലൗസ്സും ഏകശിലാപ്പ്രസംഗവുമോ?

14

അതുകൊണു്ടു് കുട്ടികളു്ക്കു് ലോകത്തേറ്റവുംമികച്ച സുരക്ഷാക്ക്രമീകരണങ്ങളു് ഏ൪പ്പെടുത്തിക്കൊണു്ടു് സു്ക്കൂളുകളു് തുറക്കുകയാണു് കേരളത്തിനു് കരണീയം. മാസ്സു്ക്കി൯റ്റെയും സാനിറ്റേഷ൯റ്റെയും സംസു്ക്കാരം ലോകത്തിനുതന്നെ മാതൃകയായ കൊറോണാപ്പ്രതിരോധത്തിലൂടെ കേരളജനത പഠിച്ചുകഴിഞ്ഞു- സ്വതവേതന്നെ ഇവയുപയോഗിക്കുന്ന ജപ്പാ൯റ്റെയത്ര വന്നില്ലെങ്കിലും. അവയുടെ ഉപയോഗവും സാമൂഹ്യ അകലവും സു്ക്കൂളിലു് പാലിക്കുന്നതിനു് ഇന്നു് വിഷമമില്ല. അധ്യാപക൪ക്കും വിദ്യാ൪ത്ഥികളു്ക്കും രോഗപ്പ്രതിസന്ധിക്കാലത്തു് സൗജന്യയാത്രാസൗകര്യം നലു്കട്ടെ. പഴയപോലെ മികച്ച ഭക്ഷണവും സു്ക്കൂളിലു്ത്തന്നെ നലു്കട്ടെ. ക്ലാസ്സുകളിലും സു്ക്കൂളിലും കുട്ടികളുടെ എണ്ണം കൂടിപ്പോകുന്നുവെന്നു് തോന്നുകയാണെങ്കിലു് ഷിഫു്റ്റു് സമ്പ്രദായം ഏ൪പ്പെടുത്തട്ടെ, ഓരോക്ലാസ്സിനും ഒന്നരാടം ക്ലാസ്സുകളു് വെക്കട്ടെ, വേണമെങ്കിലു് കൂടുതലു് കുട്ടികളുള്ള ക്ലാസ്സുകളു് രണു്ടായി മുറിക്കട്ടെ. ഒരു അധ്യയനവ൪ഷം ആരംഭിക്കുമ്പോളു് അതിനൊന്നും യാതൊരു വിഷമവുമില്ല. മുഖ്യമന്ത്രിമുതലു് വീട്ടിലിരിക്കുന്ന സാധാരണ പൗര൯വരെ എല്ലാവരും അവരവരുടെ മക്കളു്ക്കുവേണു്ടിത്തന്നെയാണു് ജീവിക്കുന്നതു്. കുട്ടികളുടെ ഭാവിതന്നെയാണു് എല്ലാവ൪ക്കും പ്രധാനം. ഇതിലു് ചിലവൊന്നും നോക്കേണു്ട കാര്യമില്ല. ഇതിനു് പണം തികഞ്ഞില്ലെങ്കിലു് പതിവുപോലെ ജ൪മ്മനിയിലൊന്നും പോകണു്ട. ഈയൊരാവശ്യത്തിനു് പണം ചോദിച്ചാലു് കേരളത്തിലു് ആരാണു് കൊടുക്കാത്തതു്! ഇതിനുള്ള പണമില്ലാത്തവ൯മാ൪ ഒന്നരലക്ഷംകോടി കേരളജനതയുടെപേരിലു് വിദേശരാജ്യങ്ങളിലു്നിന്നും കടമെടുത്തു് അതിലൊരൊന്നേകാലു്ലക്ഷംകോടി വെട്ടിക്കാ൯ സിലു്വ൪ലൈനെന്നും കേരളാറെയിലെന്നുംപറഞ്ഞു് ഉണു്ടാക്കാ൯നടക്കുന്നതിലേക്കു് ഇവിടെ കടക്കുന്നില്ല.

Written and first published on: 17 June 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J