Sunday 14 August 2016

036. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 06-10

036

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

പി. എസ്സു്. രമേശു് ചന്ദ്ര൯

മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 06-10

Article Title Image & Graphics By Adobe SP.
 
മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ മുഖം മാവോയുടേതുപോലെയായി മാറിക്കൊണു്ടിരിക്കുകയാണോ?

അതേ, കമ്മ്യൂണിസ്സു്റ്റുകളുടെ ജനകീയചൈനയെ അധികാരദുരമൂത്ത കോടീശ്വര൯മാരുടെ ഭരണവ്യവസ്ഥയാക്കിയ മാവോതന്നെ.

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!
പി. എസ്സു്. രമേശു് ചന്ദ്ര൯റ്റെ മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 06-10

അദ്ധ്യായം 06

മുഖ്യമന്തിയുടെയോഫീസ്സു് സാഹിത്യകാര൯മാരെയും ഭരണവിശാരദരെയുംകൊണു്ടുനിറച്ചിട്ടു് ഒടുവിലു് സ്വ൪ണ്ണക്കള്ളക്കടത്തുതന്നെയല്ലേ നടത്തിയതു്?

മുഖ്യമന്തിയുടെ ഓഫീസ്സു് കവികളെയും കലാകാര൯മാരെയും തത്വച്ചിന്തക൯മാരെയും ദാ൪ശനിക൯മാരെയും ഭരണവിശാരദരെയുംകൊണു്ടു് നിറച്ചെന്നുള്ള വാ൪ത്തയാണു് പിന്നീടു് കേരളം കേട്ടതു്. മുരുക൯ കാട്ടാക്കടയും പ്രഭാ വ൪മ്മയും മധുസൂദന൯ നായരും എന്തുകൊണു്ടു് കവികളല്ലെന്നും എന്തുകൊണു്ടു് അനിലു് പനച്ചൂരാ൯ മാത്രമാണു് ഇമ്പമെഴുന്ന യഥാ൪ത്ഥ കവിയെന്നുമുള്ള ഒരു സഹൃദയച൪ച്ചയാണു് ഓ൪മ്മവരുന്നതു്- പഴയ മലയാളകവിതാ മാസികയുടെ കെ. വി. രാമകൃഷു്ണനെപ്പോലുള്ളവ൪ രംഗത്തില്ലാത്തതുകൊണു്ടും മലയാളകവിതാരംഗത്തെ സ്വപ്പ്രഖ്യാപിത വിഗ്രഹങ്ങളെ തച്ചുടക്കേണു്ടെന്നുള്ളതുകൊണു്ടും ഒരിടത്തും പ്രസിദ്ധപ്പെടുത്തപ്പെടേണു്ടതില്ലെന്നു് വിവേകമതികളാലു് തീരുമാനമെടുക്കപ്പെട്ടതായ ഒരു സ൪ഗ്ഗാത്മകസൗഹൃദച൪ച്ച.

ഭരണവിശാരദരെന്നുപറയാ൯ വളരെക്കാലമായി കേരളത്തിലു് ആരാണുണു്ടായിരുന്നതു്, കാരണം കേരളത്തിലു് ഭരണരംഗത്തു് വളരെക്കാലമായി കൊള്ളാവുന്ന യാതൊന്നുംതന്നെ നടന്നിട്ടില്ലല്ലോ? ഉദാഹരണത്തിനു് ഇവരെല്ലാംചേ൪ന്നു് ഭരണഭാഷ മലയാളമാക്കിയ സംഭവംതന്നെയെടുക്കുക. മലയാളത്തോടുള്ള സു്നേഹമല്ല, മറിച്ചു് ക്ലാസ്സിക്കു്ഭാഷാപദവിക്കു് കേന്ദ്രംനലു്കുന്ന അഞ്ഞൂറുകോടിയുടെ ഗ്രാ൯റ്റിനോടുള്ള അത്യാഗ്രഹമാണു് അതി൯റ്റെ പുറകിലുണു്ടായിരുന്നതെന്നു് പിലു്ക്കാലസംഭവങ്ങളു് തെളിയിച്ചു. ഓ. എ൯. വി. ഒരു ലോറിലോഡു് കടലാസ്സുംകൊണു്ടു് ഡലു്ഹിയിലു്ച്ചെന്നപ്പോഴാണു് ക്ലാസ്സിക്കു്ഭാഷാപദവിക്കുള്ള യഥാ൪ത്ഥ ലോകമാനദണ്ഡങ്ങളെന്തൊക്കെയാണെന്നു് തമിഴ൯മാ൪ ഇ൯റ്റ൪നെറ്റിലു് ഇംഗ്ലീഷിലു് ലേഖനമെഴുതി ലോകംമുഴുവനെത്തിച്ചതു് കേന്ദ്രം വായിച്ചുകേളു്പ്പിച്ചതു്. (കൂടുതലറിയാ൯ ഈ ലിങ്കു് വായിക്കുക (https://sites.google.com/site/keralacommentary/language/malayalam-classical-status-undeserved). മലയാളത്തിനു് അ൪ഹതയില്ലാത്ത ക്ലാസ്സിക്കു് ഭാഷാപദവി നലു്കുന്നതു് അഴിമതിയും രാഷ്ട്രീയപ്രീണനവുമാണെന്നു് അന്നേ ആരോപണമുണു്ടായിരുന്നു. ദരിദ്ര൯റ്റെ മക്കളു് ഇംഗ്ലീഷു് പഠിച്ചു് പ്രൊഫഷണലു് വേദികളിലു് തങ്ങളുടെ മക്കളോടു് മത്സരിച്ചുവിജയിച്ചു് തങ്ങളുടെ മക്കളു്ക്കു് തൊഴിലില്ലാതാക്കുന്നതിനെതിരെയുള്ള ഭാവിയെക്കണു്ടുള്ള ദീ൪ഘവീക്ഷണത്തോടെയുള്ള ഒരു ചുവടുവെയു്പ്പായിരുന്നു അതെന്നു് ആ൪ക്കാണിന്നറിഞ്ഞുകൂടാത്തതു്? സ൪ക്കാരുത്തരവുകളും ഫയലുകളും വായിച്ചുപഠിക്കാ൯ കേരളത്തിലിന്നു് മന്ത്രിമാരൊഴിച്ചുള്ള സകലപേ൪ക്കും ഇംഗ്ലീഷറിയാം, പിന്നെന്തിനു് ഭരണഭാഷ മലയാളമാക്കി? പിന്നെയുള്ളതു് ഈ ഭാഷ അന്യംനിന്നുപോകുമല്ലോ എന്നുള്ള ഭയമാണു്. ഭാഷ അന്യംനിന്നുപോകാതിരിക്കുന്നതു് സാഹിത്യത്തിലൂടെയും ജനങ്ങളുടെ സംസാരത്തിലൂടെയുമാണു്. ഇംഗ്ലീഷുകയറ്റാത്ത മലയാളം മുഖൃമന്ത്രിമാരും മന്ത്രിമാരും സു്പ്പീക്ക൪മാരും ഗവണു്മെ൯റ്റുസെക്രട്ടറിമാരും എത്രപേ൪ സംസാരിക്കുന്നുണു്ടു്? ഇവ൪ സ്വന്തംനിലയിലു് എത്ര മലയാളം സാഹിത്യകൃതികളു് സൃഷ്ടിച്ചിട്ടുണു്ടു്? മലയാറ്റൂ൪ രാമകൃഷു്ണനും സി. പി. നായരുമല്ലാതെ ഈ 'ഭരണവിശാരദ'ക്കൂട്ടത്തിലു് വായു്ക്കുരുചിയായിട്ടു് വായിക്കാ൯കൊള്ളാവുന്ന ഒരു പുസു്തകം ആരാണെഴുതിയിട്ടുള്ളതു്?

ഭരണം ഓണു്ലൈനാക്കിയതി൯റ്റെ പുറകിലും ഇതുപോലുള്ള ഹീനയുദ്ദേശങ്ങളല്ലേ ഉണു്ടായിരുന്നുള്ളൂ? പണു്ടു് സെക്രട്ടേറിയറ്റിലെ ഫയലുകളു് ആരുംകാണാതെ ബാഗിലും ചോറ്റുപാത്രത്തിലുമാക്കി മോഷ്ടിച്ചുകൊണു്ടുപോയി നശിപ്പിക്കാ൯ ഇവ൪ വളരെ കഷ്ടപ്പെട്ടിട്ടുണു്ടു്. ഇപ്പോളു് ഒരു കമ്മാണു്ഡു് കൊടുത്തു് ഫയലുകളു് ഡിലീറ്റുചെയു്താലു്മതി. ഒരിക്കലും ലോഡാകാത്ത പേജുകളും കുനുകുനുത്ത സ്വാ൪ത്ഥതയും അലു്പ്പത്തരവുംനിറഞ്ഞ അക്ഷരങ്ങളും ഒരിക്കലും വ൪ക്കാകാത്ത ലിങ്കുകളും ജാംബവാ൯റ്റെ കാലത്തുള്ള അപു്ഡേറ്റുകളുമല്ലാതെ ഇവ൪ നി൪മ്മിച്ചിട്ടുള്ള ഗവണു്മെ൯റ്റു് വെബ്ബു്സ്സൈറ്റുകളിലു് മറ്റെന്താണുള്ളതു്? മലയാളത്തി൯റ്റെ അഭിമാനങ്ങളായ ചില്ലക്ഷരങ്ങളുടെ ഇ൯റ്റ൪നെറ്റു് ഫോണു്ടുകളു് നി൪മ്മിക്കാ൯പോലും ഇത്രയേറെ വ൪ഷങ്ങളു്കഴിഞ്ഞിട്ടും ഇവ൪ക്കാ൪ക്കുമായിട്ടില്ലെന്നു് പറയുമ്പോളു്ത്തന്നെ ഇവരുടെ സാങ്കേതികമായ പാപ്പരത്തം ഊഹിച്ചുകൂടേ? ഡിജിറ്റലു് സാങ്കേതികവിദ്യയിലുള്ള ഈ പാപ്പരത്തിനിടയിലു്നിന്നുകൊണു്ടുതന്നെ സ൪വ്വസാങ്കേതികവിദ്യകളുടെയും സമന്വയമായ ഈ-ഹെലു്ത്തു് നടപ്പിലാക്കാ൯ കേരളത്തിലു് പരമാധികാരമുള്ള ഈ ഉദ്യോഗസ്ഥക്കൂട്ടം മുന്നിട്ടിറങ്ങിയതു് തങ്ങളുടെ കാലയളവിനുള്ളിലു്ത്തന്നെ ലോകത്തെ സ൪വ്വസാങ്കേതികവിദ്യകളും കൈയ്യിലിട്ടമ്മാനമാടുന്ന മെഡിക്കലു്ഡേറ്റാമോഷണ സംഘങ്ങളുണു്ടാക്കുന്ന ബില്യണു്കണക്കിനു് ഡോളറി൯റ്റെ അവകാശംപറ്റാ൯ മാത്രമല്ലേ? ലോകമെങ്ങും കൊടിയവിമ൪ശ്ശനം നേരിട്ടുകൊണു്ടിരിക്കുന്ന, പൗര൯മാരുടെ ആ൪ക്കുംകിട്ടാത്ത പ്രൈവറ്റു് മെഡിക്കലു്വിവരങ്ങളു് ഇ൯റ്റ൪നെറ്റിലാക്കിക്കൊടുത്തു് ആ൪ക്കുമെടുത്തുവിറ്റു് പണംകൊയ്യാനവസരവംനലു്കുന്ന, ഈ മ്ലേച്ഛവും നിന്ദ്യവുമായ സമ്പ്രദായം കേരളത്തിലു് നടപ്പിലാക്കാ൯ ഏതു് ഭരണകൂടമാണു് ഈ ഉദ്യോഗസ്ഥവൃന്ദത്തിനനുവാദംനലു്കിയതു്- ആരെവിറ്റും പണമുണു്ടാക്കാ൯ യാതൊരു ആത്മാഭിമാനവുമില്ലാതെ ദാരിദ്ര്യത്തിലു്നിന്നും വള൪ന്നുവന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപിടിച്ചടക്കിയ കണ്ണൂ൪ഭീകര൯മാരല്ലാതെ?

രാജഭരണകാലംമുതലുള്ള കൈക്കൂലിയുടെയും അഴിമതിയുടെയും മനശ്ശാസു്ത്രം മനസ്സിലാക്കാ൯ ആയിരക്കണക്കിനുപേജുകളും ബുക്കുകളും വായിക്കണമെന്നില്ല- കുഞു്ച൯ നമ്പ്യാ൪ വെറും രണു്ടേരണു്ടു് വരികളിലു് അതു് രേഖപ്പെടുത്തിവെച്ചിട്ടുണു്ടു്: 'തമ്പ്രാനലു്പ്പം കട്ടുഭുജിച്ചാലു്, അമ്പലവാസികളൊക്കെക്കക്കും.' ഏറ്റവും മുകളിരിക്കുന്നവനാണു് അഴിമതിയുടെ ഏറ്റവുമുത്തരവാദിത്വം. കേരളത്തിലെ ഭരണമേഖലയിലു് ഉദ്യോഗസ്ഥസിംഹങ്ങളായി പലരും അവതരിപ്പിക്കപ്പെട്ടവേളയിലു് കേരളത്തിലെ ഭരണമേഖലയിലെ അഴിമതി ആയിരവും പതിനായിരവുമിരട്ടിയായി വള൪ന്നതാണു് നമ്മളു് കണു്ടിട്ടുള്ളതു്. അപ്പോളിവ൪ അഴിമതിസിംഹങ്ങളല്ലേ? വകുപ്പധ്യക്ഷ൯മാ൪മുതലു് ചീഫു്സ്സെക്ട്രട്ടറിമാ൪വരെയുള്ളവ൪ സാമ്പത്തികക്കുറ്റകൃത്യങ്ങളിലും പെണ്ണുകേസ്സുകളു്മുതലു് അഴിമതിവാ൪ത്തനലു്കുന്ന പത്രക്കാരെ കാറിടിപ്പിച്ചുകൊല്ലുന്നതുവരെയുള്ള മറ്റുകുറ്റകൃത്യങ്ങളിലും കുടുങ്ങിക്കിടന്നു് അന്വേഷണങ്ങളെ നേരിടുന്നതാണു് നമ്മളു് കണു്ടുവരുന്നതു്. പ്യൂണും ക്ലാ൪ക്കും ടൈപ്പിസ്സു്റ്റും സൂപ്രണു്ടുമാണോ ചീഫു്സ്സെക്രട്ടറിമാരും സെക്രട്ടറിമാരും മന്ത്രിമാരുമാണോ ഏറ്റവുംകൂടുതലു് കേസ്സുകളിലു്ക്കുടുങ്ങുന്നതെന്നു് നാം കണു്ടുകൊണു്ടിരിക്കുകയാണു്. കേരളം ഒരു അഴിമതികൈക്കൂലിയക്രമസംസ്ഥാനമായി മാറിയെങ്കിലു് അതി൯റ്റെ മുഴുവ൯ ഉത്തരവാദിത്വവും ഭരണവിശാരദരെന്നു് മുഖ്യമന്ത്രിയുടെ ഓഫിസ്സു് വിളിക്കുന്ന ഈ ഐ. ഏ. എസ്സുകാ൪ക്കുമാത്രമാണു്, കാരണം ഈ അഴിമതികളു് പൂ൪ണ്ണമായും തടയാ൯ അവസരമുണു്ടായിരുന്നതും കഴിയുമായിരുന്നതും അവ൪ക്കുമാത്രമാണു്. മുസ്സൂറി ഇ൯സ്സു്റ്റിറ്റൃൂട്ടി൯റ്റെ മാനുവലുകളിലു് മന്ത്രിയും മുഖ്യമന്ത്രിയുംപറഞ്ഞാലു് എന്തു് തോന്ന്യാസ്സത്തിനും ഉത്തരവിറക്കാമെന്നു് പറഞ്ഞിട്ടുണു്ടോ? അട്ടയുടെയും മേത്തയുടെയും, അല്ല അട്ടയുടെയും മെത്തയുടെയും, ഉദാഹരണത്തിലേക്കിവിടെക്കടക്കുന്നില്ല.

പാളയത്തു് ബസ്സിറങ്ങി ഇടത്തോട്ടുതിരിഞ്ഞു് താഴോട്ടുനടന്നു. (പഴയ പാളയമാണു്). നേരേമുന്നിലു് സു്റ്റേറ്റു് കമ്മിറ്റിയാപ്പീസ്സു്. അകത്തോട്ടുകയറി. അതാ ഇരിക്കുന്നു- സുമുഖ൯, സുന്ദര൯, നേരിയ കഷണു്ടി. പേരു് സഖാവു് പി. എ൯! (അന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു് അതു് ആരാണെന്നു്)!! 1970കളിലെ ഒരു മലയാളം നോവലു് ആരംഭിക്കുന്നതുതന്നെ ഇങ്ങനെയാണു്. പാ൪ട്ടിയുടെ നേതൃത്വത്തിലു് ബുദ്ധിജീവിചമഞ്ഞു് അധികാരത്തി൯റ്റെ താക്കോലു്സ്ഥാനങ്ങളിലിരിക്കുന്ന ഒരുത്തനെയും ഒരിക്കലും വിശ്വസിച്ചുപോകരുതെന്നു് കേരളത്തിലെ ക്ഷോഭിച്ച യുവജനസമൂഹത്തെപ്പഠിപ്പിച്ച, അടിയന്തരാവസ്ഥയുടെ നാളുകളിലു് ഇടതുപക്ഷ സംഘടനാപ്പ്രവ൪ത്തനത്തി൯റ്റെപേരിലു് തിരുവനന്തപുരം അക്കൗണു്ട൯റ്റു് ജനറലാപ്പീസ്സിലു്നിന്നും പിരിച്ചുവിടപ്പെട്ട, ഈ രചയിതാവി൯റ്റെ ആ പുസു്തകം കേരളത്തിലെ ലക്ഷക്കണക്കിനു് പാ൪ട്ടിവഞു്ചിത൪ക്കു് അന്നു് ഒരു പാഠപുസു്തകമായിമാറി. അദ്ദേഹം സൂചിപ്പിച്ച ആ കഥാപാത്രമാരാണെന്നു് പ്രത്യേകം പറയേണു്ടതില്ലല്ലോ. കേരളത്തിലു് അലു്പ്പം വൃത്തിയും കമ്മ്യൂണിസ്സു്റ്റവബോധവുമുള്ള ചെറുപ്പക്കാ൪മുഴുവ൯ അധികാരകേന്ദ്രങ്ങളിലു്നിന്നും ഓടിയാലു്മുഴുക്കാത്ത ദൂരങ്ങളിലാണു് നിലയുറപ്പിച്ചിട്ടുള്ളതു്- വിവേകപൂ൪വ്വം, ഡി. വൈ. എഫു്. ഐ.പോലുള്ള അവരുടെ സംഘടനകളുടെ നേതൃത്വത്തിലു് ചന്ദനത്തിലു് ഇത്തിളെന്നതുപോലെയല്ല പശുവി൯റ്റെപുറത്തു് അട്ടയെന്നതുപോലെ പറന്നുപറ്റി, അധികാരത്തി൯റ്റെയും പണത്തി൯റ്റെയും മുതലാളിത്തസുഖങ്ങളുടെയും ഭാര്യയു്ക്കുജോലിയുടെയും സുഖംപിടിച്ചു് ഭരണത്തിലു്ക്കിടന്നഴുകുന്ന ഏതാനുമെണ്ണമൊഴികെ. ബഹുരാഷ്ട്രക്കുത്തകകളുടെയും അധികാരക്കൊതിയ൯മാരുടെയും അഭീഷ്ടങ്ങളു് സാധിച്ചെടുക്കുന്നതിനുള്ള ചട്ടുകങ്ങളാകാ൯ അവരെക്കിട്ടില്ല; മനസ്സാക്ഷിയിലു് ജനവഞു്ചനയുടെ മാലിന്യംപുരട്ടാ൯ അവ൪ തയ്യാറല്ല. അധികാരകേന്ദ്രങ്ങളിലു് പറ്റിക്കൂടുന്ന കൊതിയ൯മാരെയവ൪ക്കു് ചരിത്രപരമായി പുച്ഛമാണു്- ട്രോസ്സു്ക്കിയെപ്പോലെ. വിപ്ലവത്തി൯റ്റെ സന്തതികളെ പിലു്ക്കാലത്തു് വിപ്ലവംതന്നെ കൊല്ലുമെന്ന ചരിത്രപാഠമറിഞ്ഞുകൊണു്ടുതന്നെ അവരിലൂടെ, അത്തരം യുവാക്കളിലൂടെ, മാ൪കു്സ്സിസ്സു്റ്റുകമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു്ക്കുള്ളിലെ ഈ നിശ്ശബ്ദവിപ്ലവം തുട൪ന്നുകൊണു്ടിരിക്കുന്നു.

അദ്ധ്യായം 07

അഴിമതിക്കു് പിടിയിലാവുന്ന ഉദ്യോഗസ്ഥരെ എത്രയുംപെട്ടെന്നു് തിരിച്ചെടുത്തു് പ്രതിഷു്ഠിക്കാ൯ ഇത്രയും വൃഗ്രതയുള്ള മറ്റൊരു മുഖ്യമന്ത്രിയുണു്ടോ?

ഫയലുകളു് സെക്രട്ടേറിയറ്റിലു് ഗുമസ്സു്തപ്പടകാണാതെ നേരിട്ടു് വകുപ്പുസെക്രട്ടറിമാ൪കാണട്ടേ എന്ന 2016ലെ പ്രഖ്യാപനം നടപ്പിലാക്കാ൯ അമ്പതുവ൪ഷംവേണമോ?

കേരളത്തിലെ ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റു് സാമ്പത്തികരാഷ്ട്രീയസഖ്യം ഏതുകാലംമുമ്പുമുതലേ ആരംഭിച്ചിട്ടുണു്ടാകണം?


മുഖ്യമന്ത്രിയായുള്ള പിണറായി വിജയ൯റ്റെ ആദ്യദിവസം അദ്ദേഹം രാവിലെ ഒമ്പതുമണിക്കു് സെക്രട്ടേറിയറ്റിലെ ത൯റ്റെ ഓഫീസ്സിലു് എത്തി. കൃത്യം ഒരുമണിക്കു് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്കുതിരിച്ചു. വീണു്ടും മൂന്നിനു് ആഫീസ്സിലു് തിരിച്ചെത്തി. വൈകിട്ടു് ഏഴുമണിക്കോ എട്ടുമണിക്കോ ഓഫീസ്സിലു്നിന്നും തിരികെ വീട്ടിലു് പോയിട്ടുണു്ടാവണം. ഇതു് മുഖ്യമന്ത്രിയുടെ മാതൃക. കേരളസ൪ക്കാരിലെ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥ൯ ഈ ജീവിതശൈലി പിന്തുട൪ന്നാലു് അദ്ദേഹം അയാളെ വെച്ചുകൊണു്ടിരിക്കുമോ? സെക്രട്ടേറിയറ്റിലെയോ അല്ലെങ്കിലു് വിവിധഡിപ്പാ൪ട്ടുമെ൯റ്റുകളുടെ പതിനായിരക്കണക്കിനു് ഓഫീസ്സുകളിലെയോ ഉദ്യോഗസ്ഥ൪ ഉച്ചയു്ക്കുണ്ണാ൯ ഒരുമണിക്കുപോയിട്ടു് മൂന്നുമണിക്കുമാത്രമേ തിരിച്ചുവരുകയുള്ളുവെങ്കിലു് ഇദ്ദേഹത്തി൯റ്റെ കൈകൊണു്ടു് അവ൪ക്കു് സസ്സു്പ്പെ൯ഷ൯ ഉറപ്പാണു്. രാവിലെ പത്തുമണിക്കുമുമ്പു് ആഫീസ്സിലു്ക്കയറുന്നതും വൈകിട്ടു് അഞു്ചുമണിക്കുശേഷവും ആഫീസ്സിലു്നിന്നുംപോകാതെ അവിടെത്തന്നെയിരിക്കുന്നതും ഇപ്പോളു് മിക്ക ഗവണു്മെ൯റ്റാഫീസ്സുകളിലും ഒരു കുറ്റകൃത്യമാണു്, അതു് അഴിമതിനടത്താനാണെന്നാണു് വിവക്ഷ. മുഖ്യമന്ത്രി കാണിച്ചുകൊടുത്ത സമയക്രമത്തിനു് ജോലിചെയ്യാമെന്നുതീരുമാനിക്കുന്ന ഉദ്യോഗസ്ഥനെ അദ്ദേഹം സ൪വ്വീസ്സിലു്നിന്നും പുറത്താക്കുമോ സംരക്ഷിക്കുമോ? അതോ വികസിതരാജ്യങ്ങളിലെപ്പോലെ വളരെ ലൂസ്സായ ഒരു ജോലിസമയം നടപ്പിലാക്കാനുള്ള ധൈര്യമുണു്ടോ? അതോ കറ൯റ്റും വെള്ളവും പെട്രോളും ലാഭിക്കാനായി ചില അതിവികസിതരാജ്യങ്ങളിലെപ്പോലെ ജോലി വീട്ടിലിരുന്നു് ഇ൯റ്റ൪നെറ്റുവഴി ചെയു്താലു്മതിയെന്നു് പറയുമോ? (ആരുപറഞ്ഞാലും കേളു്ക്കാത്ത ഇവ൪ കൊറോണാവൈറസ്സുവന്നുപറഞ്ഞപ്പോളു് അതുതന്നെചെയു്തു: കേരളത്തിലെ ഓഫീസ്സുകളെല്ലാം തലു്ക്കാലത്തേക്കെങ്കിലും പ്രവ൪ത്തനം ഇ൯റ്റ൪നെറ്റുവഴിയാക്കി). ഇത്തരം ഗൗരവമാ൪ന്ന കാര്യങ്ങളിലു് ഒരു വ്യക്തമായ കാഴു്ച്ചപ്പാടും തീരുമാനവുമെടുക്കാനുള്ള ആ൪ജ്ജവമില്ലാത്ത ഇത്തരം വ്യക്തികളു് ഇത്തരം പ്രഹസ്സനങ്ങളു്ക്കുപിമ്പേ പോകുന്നതെന്തിനു്, അല്ലെങ്കിലു് പത്രങ്ങളു് അതു് കൊട്ടിഘോഷിച്ചു് വാ൪ത്തയാക്കി വിളംബരംചെയ്യുന്നതെന്തിനു്?

മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ആദ്യദിനവുമായി ബന്ധപ്പെട്ടുകേട്ട മറ്റൊരുവാ൪ത്ത ഡയറക്ടറേറ്റുകളിലു്നിന്നുംവരുന്ന ഫയലുകളു് ആ വ൯ഗുമസ്സു്തപ്പടകാണാതെ നേരിട്ടു് വകുപ്പുസെക്രട്ടറിക്കു് എത്തിക്കുന്ന ഭരണപരിഷു്ക്കാരം നടപ്പാക്കുന്നതു് പരിഗണിക്കാ൯പോകുന്നുവെന്നാണു്. (ഈ ഗവണു്മെ൯റ്റു് ഭരണമേറ്റയുട൯ ആദ്യമൊരുദിവസം ഇതുപറഞ്ഞതിലു്പ്പിന്നെ അഞു്ചുവ൪ഷം ഇതിനെക്കുറിച്ചു് ഈ മുഖൃമന്ത്രിയിലു്നിന്നോ ഈ ഗവണു്മെ൯റ്റിലു്നിന്നോ എന്തെങ്കിലും കേട്ടിട്ടുണു്ടോ? നിലവാരമില്ലാത്ത വിടുവായ൯മാ൪ എന്നല്ലാതെ എന്താണുപറയേണു്ടതു്?- എഡിറ്റ൪). വകുപ്പുസെക്രട്ടറിക്കറിയാത്ത എന്തനിയമവും ചട്ടവുമാണു് സ്വന്തംപേരുപോലും തെറ്റിക്കാതെ എഴുതാനറിയാത്ത ഈ ഗുമസ്സു്തപ്പടയു്ക്കറിയാവുന്നതു്? ഒരുകാലത്തു് സെക്രട്ടേറിയറ്റിലു്നിന്നുംവരുന്ന കത്തുകളും ഉത്തരവുകളുംനോക്കിയാണു് ജനങ്ങളു് അവരുടെ ഇംഗ്ലീഷു്ഭാഷയിലെ ഗ്രാമ്മ൪ ശരിപ്പെടുത്തിയിരുന്നതു്. അക്കാലത്തിനുശേഷം പഠനത്തിലു് മൂന്നാംനിരകളും അക്രമത്തിലു് ഒന്നാംനിരകളുമായി വള൪ന്നുവന്ന കുറേമന്ത്രിമാരുടെയും രാഷ്ട്രീയനേതാക്ക൯മാരുടെയും മാനംരക്ഷിക്കാ൯ ഒരു മഹായുദ്ധത്തിനുശേഷം ഉഗ്രമായ നിശ്ചയദാ൪ഢ്യത്തോടെ ഇംഗ്ലീഷിനെ ദൂരെയെറിഞ്ഞു് ഭരണഭാഷയും ഔദ്യോഗികഭാഷയും മലയാളമാക്കിമാറ്റി. ഇംഗ്ലീഷറിയാവുന്നവരെ മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരുമാക്കുന്നതിനുപകരം മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരുമായവരുടെ മാനംരക്ഷിക്കാ൯ ഭരണഭാഷ മലയാളമാക്കി! ഒരാളൊരു എമ്മെല്ലേയായതുകൊണു്ടു് അയാളെ മന്ത്രിയാക്കണമെന്നുണു്ടോ? അതിനുള്ള യോഗ്യതയുള്ളയാളെനോക്കിയല്ലേ മന്ത്രിയാക്കേണു്ടതു്? അതിനുപകരം അയാളു്ക്കുമനസ്സിലാവുന്ന ഏകഭാഷയെ ഔദ്യോഗികഭാഷയാക്കി അയാളുടെ പ്രതിസന്ധി പരിഹരിച്ചുകൊടുക്കുമോ? അയാളു്ക്കു് മലയാളംപോലും എഴുതുകപോയിട്ടു് വായിച്ചുമനസ്സിലാക്കാ൯പോലുമാകില്ലെങ്കിലു് സ്ഥിതിയെന്താകുമായിരുന്നു? (മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഓണ൪ഷിപ്പിലുള്ള മന്ത്രിമാ൪ അങ്ങനെയുമുണു്ടായിരുന്നെന്നാണു് കേട്ടിട്ടുള്ളതു്, എന്നിട്ടും കൈയ്യിലിരിക്കുന്ന ബ്ലാക്കു്മെയിലു് രഹസ്യങ്ങളു്കാരണം മന്ത്രിയാക്കിയേ അടങ്ങൂ). കേരളത്തിലു് മുഴുവ൯പേ൪ക്കുമുള്ള ആംഗലേയഭാഷാപരിചയം ഒരുത്തനില്ലെങ്കിലു് അവനെ മന്ത്രിയാക്കണു്ടന്നുവെച്ചാലു്പ്പോരേ? മലയാളംപോലും നേരെചൊവ്വേ കൈകാര്യംചെയ്യാനറിയാത്തവനെന്തോന്നു് മലയാളഭാഷാപ്പ്രേമം!

ഇന്നു് സെക്രട്ടേറിയറ്റിലു്നിന്നും പുറത്തേക്കുവരുന്ന കടലാസ്സുകളിലെ ഗ്രാമ്മറേയില്ലാത്ത വികൃതമായ ഭാഷകാണുമ്പോളു് മറ്റുജീവനക്കാരെയും മന്ത്രിമാരെയുമപേക്ഷിച്ചു് ഐ. ഏ. എസ്സു.കാരായ വകുപ്പുസെക്രട്ടറിമാ൪ക്കു് ഒന്നുമില്ലെങ്കിലും അലു്പ്പം ഇംഗ്ലീഷെങ്കിലും അറിയാമായിരിക്കേണു്ടതല്ലേയെന്നു് നമ്മളു് അത്ഭുതപ്പെട്ടുപോകും. അല്ലെങ്കിലു്ത്തന്നെ സെക്ഷനാഫീസ്സ൪മുതലു് അണു്ട൪സെക്രട്ടറിയും സു്പെഷ്യലു്സെക്രട്ടറിയുംവരെയുള്ള ഈ കൃമികടികളു് അസംബന്ധംനിറഞ്ഞ നോട്ടുകളും പ്രതികാരവ്യഗ്രതമുറ്റിയ റിമാ൪ക്കുകളുമെഴുതി മനഃപൂ൪വ്വം കാലതാമസങ്ങളുണു്ടാക്കി പണമൂറ്റാ൯ വഴിയുണു്ടാക്കുകയല്ലാതെ മറ്റെന്താണു് ജനങ്ങളുടെ ഫയലുകളിലു് അവിടെയിരുന്നു് ചെയു്തുകൊണു്ടിരിക്കുന്നതു്?

ഫയലുകളു് നേരിട്ടു് വകുപ്പുസെക്രട്ടറിമാ൪ കാണട്ടേ; ഈ അഴുകിയ ഗുമസ്സു്തപ്പട അവരെടുക്കുന്ന തീരുമാനങ്ങളു് നടപ്പാക്കുന്നജോലിമാത്രം ചെയു്താലു്മതി. ഇതുവരെയുള്ള അനുഭവങ്ങളവെച്ചുനോക്കുമ്പോളു് ഇവ൪ സ്വയം തീരുമാനങ്ങളെടുക്കാ൯ ഇനിമേലു് ഒരിക്കലും അനുവദിക്കരുതു്. അപ്പോളു് നമ്മളു് വിചാരിക്കും ശ്രീ. പിണറായി വിജയ൯ ഇതിപ്പോളു് ഉട൯ നടപ്പാക്കാ൯ പോവുകയാണെന്നു്! അഴിമതിയുടെ മനഃശാസു്ത്രവും അഴിമതിയുടെയും സ്വജനപക്ഷപാതത്തി൯റ്റെയും മനുഷ്യസേവനവിന്യസനതന്ത്രങ്ങളുമറിയുന്ന ഏതൊരാളു്ക്കുമറിയാം ഏതു് ഭരണപരിഷു്ക്കാരം നടപ്പാക്കിയാലും ശ്രീ. പിണറായി വിജയ൯ ഇതുമാത്രം ഒരിക്കലും നടപ്പാക്കില്ലെന്നു്, കാരണം അഴിമതികളു്ക്കും സ്വജനപക്ഷപാതത്തിനും നിയമവിരുദ്ധ-ഭരണഘടനാവിരുദ്ധ ഇടപാടുകളു്ക്കും കുപ്പ്രസിദ്ധനായ ഈ മുഖ്യമന്ത്രി സ്വന്തം ജീവവായുവായാണു് അഴിമതിയിലാമഗ്നമായ, അഴിമതിയെ സ്വന്തം ഓകു്സ്സിജ൯പോലെ കാണുന്ന, ഈ ഉദ്യോഗസ്ഥനിരയെക്കാണുന്നതു്. സ്വന്തം ജീവവായുവി൯റ്റെ കുറ്റിയറുക്കുവാ൯ ആരെങ്കിലും മുതിരുമോ? ജനങ്ങളുടെ ദുരിതമകറ്റുകയല്ല, പാ൪ട്ടിയെ പണമിറക്കി കൈപ്പിടിയിലൊതുക്കി ഹൈജാക്കുചെയു്ത പണക്കാര൯മാ൪ക്കും പാ൪ട്ടിയിലെത്തന്നെ ധനദുരമൂത്തവ൯മാ൪ക്കും ശരിക്കും ഒത്തുപോകുന്ന നൂറുശതമാനം അധഃപതിച്ച ഈ ഉദ്യോഗസ്ഥവ്യവസ്ഥയെ അങ്ങേയറ്റം പ്രയോജനകരമായി നിലനി൪ത്തി ഉപയോഗിക്കുകയാണു് അദ്ദേഹത്തി൯റ്റെ പ്രവ൪ത്തനപരിപാടിയെന്നു് ഇതിനകം എത്രയോ ദൃഷ്ടാന്തങ്ങളിലൂടെ തെളിഞ്ഞുകഴിഞ്ഞതാണു്! അഴിമതിക്കും മറ്റുകൊടിയകുറ്റങ്ങളു്ക്കും പിടിയിലായി സസ്സു്പ്പെ൯ഷനിലാവുന്ന ഉദ്യോഗസ്ഥ൯മാരെ എത്രയുംപെട്ടെന്നു് തിരിച്ചെടുത്തു് പ്രതിഷു്ഠിക്കാ൯ നാണവുംമാനവുംകെട്ടു് ഇത്രയും തുള്ളിക്കൊണു്ടുനടക്കുന്ന മറ്റേതുമുഖ്യമന്ത്രി കേരളത്തിലുണു്ടായിട്ടുണു്ടു്? കേരളത്തിലിതുവരെ മറ്റൊരുമുഖ്യമന്ത്രിക്കുമുണു്ടായിട്ടില്ലാത്ത ആ വ്യഗ്രതകണു്ടാലറിയാം സ്വന്തം അവയവംപറിഞ്ഞുപോയവ൯റ്റെ വേവാണതെന്നു്!

ഭരണാധിപ൯മാ൪ക്കു് ജനങ്ങളേക്കാളു് വിവരമുണു്ടായിരിക്കണം, അല്ലെങ്കിലവ൪ വിവരമുള്ള ജനങ്ങളിലു്നിന്നും ഉപദേശം സ്വീകരിക്കണം. 'ഉപദേശങ്ങളും നി൪ദ്ദേശങ്ങളും എവിടെനിന്നുകിട്ടിയാലും സ്വീകരിക്കുമെന്നും പത്രപ്പ്രവ൪ത്തക൪ക്കും നി൪ദ്ദേശങ്ങളു് നലു്കാമെന്നും’ പുതിയ മുഖ്യമന്ത്രി ഭരണമേറ്റദിവസം പറഞ്ഞതും, പിന്നീടു് പത്രക്കാരുടെ ബുദ്ധിസാമ൪ത്ഥ്യംഭയന്നു് ആഴു്ച്ചതോറും പത്രക്കാരെക്കാണുന്ന പരിപാടി അവസാനിപ്പിച്ചതും, കുപ്പ്രസിദ്ധമായ കുറേ ഉപദേശിനിയമനങ്ങളു് തുരുതുരാനടത്തിയതും, ഇവിടെ വിസു്മരിക്കുന്നില്ല. തെരഞ്ഞെടുപ്പുകഴിഞ്ഞു് ഗവണു്മെ൯റ്റുണു്ടാക്കിയപ്പോളു് തെരഞ്ഞെടുപ്പിലുപയോഗിച്ച ഫ്ലകു്സ്സു് ബോ൪ഡുകളെല്ലാം നീക്കംചെയ്യാ൯ പിണറായി വിജയ൯ ആഹ്വാനംചെയു്തപ്പോളു് അവയെല്ലാം മട്ടുപ്പാവുകളിലു് ജൈവക്കൃഷിചെയ്യാനുള്ള ഗ്രോബാഗുകളാക്കിമാറ്റാനുള്ള പണിചെയു്താണു് മലപ്പുറം ജില്ലയിലെ മണ്ണഴിയിലുള്ള ഒരുസംഘം പാ൪ട്ടിയുവാക്കളു് പ്രതികരിച്ചതു്. ഫ്ലകു്സ്സുകളെല്ലാം ഗ്രോബാഗുകളാക്കിമാറ്റാനുള്ള അത്തരമൊരു ആശയം ശ്രീ. വിജയ൯റ്റെതന്നെ ബുദ്ധിവൈഭവത്തിലു്നിന്നു് വരുമ്പോഴാണു് അദ്ദേഹം ആ യുവാക്കളുടെയും മുഴുവ൯കേരളത്തി൯റ്റെയും അ൪ഹതയുള്ള ഭരണാധികാരിയായിമാറുന്നതു്. ആ അ൪ഹത, യോഗൃത, അദ്ദേഹത്തിനുണു്ടോ? നശിച്ചുപോകുമായിരുന്ന ഒരു വസു്തുവിനെ പ്രയോജനകരമായി ഉപയോഗപ്പെടുത്തി വീണു്ടും വളരെവളരെനാളു് സ൪ക്കുലേഷനിലു് സൂക്ഷിക്കുന്നതാണു് ലക്ഷണമൊത്ത സാമ്പത്തികശാസു്ത്രം. പാളബാഗുകളു് നി൪മ്മിച്ചു് മാ൪ക്കറ്റിലിറക്കുന്ന വ്യവസായം ആരംഭിക്കുന്നതിനുമുമ്പു് നിലവിലുള്ള പ്ലാസ്സു്റ്റിക്കു് ബാഗുകളു് കീറിപ്പോകുന്നതുവരെ ആവ൪ത്തിച്ചാവ൪ത്തിച്ചുപയോഗിച്ചു് സാധനങ്ങളു്വാങ്ങാ൯ കൊണു്ടുനടക്കുന്നവരെ റോട്ടിലു്വെച്ചുപിടികൂടി ഫൈനടപ്പിക്കുന്ന ഞരമ്പുരോഗികളായ ഒരുദ്യോഗസ്ഥപ്പോത്തി൯പറ്റത്തെ തെരുവിലഴിച്ചുവിട്ട പിണറായി വിജയനു് കോ൪പ്പറേറ്റുദു൪വ്യയത്തി൯റ്റെയൊഴിച്ചു് യാതൊരുസാമ്പത്തികശാസു്ത്രവും മനസ്സിലാവുകയില്ല.

അദ്ദേഹം മദാമ്മമാരുടെ പാവാടത്തുമ്പിലൂടിഴഞ്ഞുവരുന്ന പക്കാ കച്ചവടതന്ത്രങ്ങളെ സാമ്പത്തികശാസു്ത്രമെന്നു് തെറ്റിദ്ധരിച്ചു്, കമ്മ്യൂണിസ്സു്റ്റുകൊടിപിടിച്ചുകൊണു്ടുതന്നെ, കമ്പോളസംസു്ക്കാരത്തി൯റ്റെ ലക്ഷണംകെട്ട സാമ്പത്തികസൂത്രങ്ങളിലെപ്പോഴോ അടിപറിഞ്ഞുവീണുപോയി. ഒരുപക്ഷേ മണ്ണഴിയിലെ ആ യുവാക്കളിലു്നിന്നുതന്നെയാകേണു്ടിയിരുന്നു കേരളത്തിനു് ഒരു സാമ്പത്തികയുപദേഷ്ടാവിനെ മുഖൃമന്ത്രി കണു്ടെത്തേണു്ടിയിരുന്നതു്. പക്ഷേ അതിനദ്ദേഹം അമേരിക്കയിലു് ലോകബാങ്കിലു്നിന്നും പെണ്ണുങ്ങളാരെങ്കിലുമുണു്ടോ എന്നു് അന്വേഷിച്ചുപോവുകയാണുചെയു്തതു്. ഇയാളു് എന്തുതരം സഖാവാണു്, എവിടത്തെ സഖാവാണു്? പാ൪ട്ടിക്കുള്ളിലുള്ള ബുദ്ധിജീവികളെയും നൂതനാശയക്കാരെയും തൊഴിലാളിവ൪ഗ്ഗ ചിന്താഗതിക്കാരെയും അദ്ദേഹത്തിനിന്നു് പുശ്ചമാണു്. അതിസമ്പന്നരാജ്യങ്ങളിലെ അ൪ദ്ധബുദ്ധിജീവികളെയും പിന്തിരിപ്പനാശയക്കാരെയും മുതലാളിവ൪ഗ്ഗ ചിന്താഗതിക്കാരെയുമാണു് അലു്പ്പം ഭരണാധികാരം കൈയ്യിലു്ക്കിട്ടിയപ്പോളു് പെട്ടെന്നദ്ദേഹം കെട്ടിപ്പുണ൪ന്നതു്! സ്വന്തംമക്കളുടെ മുഖത്തുനോക്കിയിരിക്കുന്നതിനേക്കാളു്ക്കൂടുതലു് സമയം കലണു്ടറിലെ മദാമ്മയുടെ മുഖത്തുനോക്കിയിരുന്നാലു് ആ൪ക്കും സംഭവിക്കാവുന്ന പതനം! കമ്മ്യൂണിസത്തി൯റ്റെ പക്ഷത്തുനിന്നുനോക്കുമ്പോളു് ഇത്രയും പിന്തിരിപ്പനും റിവിഷനിസ്സു്റ്റും അപകടകാരിയുമായ ഒരു ഭരണാധികാരി കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും കേരളത്തിലു് ഇതിനുമുമ്പുണു്ടായിട്ടുണു്ടോ- ഈ. എം. എസ്സു്.? അച്യുതമേനോ൯? നായനാ൪? പി. കെ. വി.? അച്ച്യുതാനന്ദ൯? ഇയാളു്ക്കു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് ഇത്രയും ആരാധകരും ഏറാ൯മൂളികളും പിന്തുണക്കാരുമുണു്ടാകണമെങ്കിലു് കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നേതൃത്വത്തിലേക്കുള്ള ഇയാളുടെ വരവോടെ ഇപ്പോഴുള്ള പിന്തിരിപ്പ൯മാരുടെയും റിവിഷനിസ്സു്റ്റുകളുടെയും അപകടകാരികളുടെയും എണ്ണമെത്ര?

കേരളത്തിലെ ധനമന്ത്രി തോമസ്സു് ഐസ്സക്കിനെ സോമാലിയയിലെ ധനമന്ത്രിയെന്നു് കേന്ദ്ര കോണു്ഗ്രസ്സു്നേതാവു് ജയു്റാം രമേശു് അഭിസംബോധനചെയു്തു. കാലിയായ ഭണു്ഢാരമുള്ള സോമാലിയപോലുള്ള ഒരു രാജ്യത്തെ ധനമന്ത്രിയെന്നാണോ, ഭണു്ഢാരം കാലിയാക്കി കേരളത്തെ സോമാലിയപോലാക്കാ൯പോകുന്ന ധനമന്ത്രിയെന്നാണോ, അദ്ദേഹം തോമസ്സു് ഐസ്സക്കിനെ വിവക്ഷിച്ചതെന്നു് വ്യക്തമാക്കിയില്ല. ആറുലക്ഷത്തി മുപ്പത്തേഴായിരം ചതുരശ്രകിലോമീറ്റ൪ വിസു്തീ൪ണ്ണവും ഒരുകോടി ജനസംഖ്യയുമുള്ള ഒരു ആഫ്രിക്ക൯ പരമാധികാരരാഷ്ട്രമാണു് സോമാലിയ. വെറും മുപ്പതിനായിരം ചതുരശ്രകിലോമീറ്റ൪ വിസു്തീ൪ണ്ണവും എന്നാലു് മൂന്നുകോടി മുപ്പത്തിമൂന്നുലക്ഷം ജനസംഖ്യയുമുള്ള ഒരു ഇ൯ഡൃ൯ സംസ്ഥാനമാണു് കേരളം. അതായതു്, കേരളത്തി൯റ്റെ ഇരുപതിരട്ടി വിസു്തീ൪ണ്ണമുള്ള സോമാലിയാരാജ്യത്തു് കേരളത്തിലുള്ളതി൯റ്റെ മൂന്നിലൊന്നു് ജനങ്ങളേയുള്ളൂ. കേരളത്തി൯റ്റെ വാ൪ഷികബഡു്ജറ്റു് നാലു്പ്പതിനായിരംകോടി രൂപയുടേതു്, അതായതു് എഴുന്നൂറുകോടി ഡോളറി൯റ്റേതു്. സോമാലിയയുടെ വാ൪ഷികബഡു്ജറ്റ് വെറും ഇരുന്നൂറ്റിപ്പതിനെട്ടുകോടി ഡോളറി൯റ്റേതു്. കണക്കുനോക്കുമ്പോളു് കേരളത്തി൯റ്റെ മൂന്നിലൊന്നു് ജനങ്ങളുള്ള സോമാലിയയുടെ കേരളത്തി൯റ്റെ മൂന്നിലൊന്നുവരുന്ന ബഡു്ജറ്റിലു് അസ്വാഭാവികതയോ കേരളത്തെയപേക്ഷിച്ചു് ദാരിദ്ര്യസൂചനയോ ഇല്ല. ദശാബ്ദങ്ങളായിനീളുന്ന ആഭ്യന്തരയുദ്ധം മണ്ണിലു് കൃഷിചെയ്യാനുള്ള സാവകാശം നഷ്ടപ്പെടുത്തിയതിനാലു് സോമാലിയ കൊടുംപട്ടിണിയിലായി പരാജിതരാഷ്ട്രമെന്നു് വിധിയെഴുതപ്പെട്ടുവെന്നേയുള്ളൂ. ദരിദ്ര൪ മരണശയ്യയിലും സമ്പന്ന൪ ആ൪ഭാടജീവിതത്തിലും- അതാണിന്നു് സോമാലിയ. ആരോഗ്യവും കഴിവും അവസരവുമുള്ളവ൪മുഴുവ൯ പലായനംചെയു്തു. ട്രഷറികുളംതോണു്ടികളും കൈയ്യിട്ടുവാരികളും ഭരണംനടത്തിയാലും ആരോഗ്യവും കഴിവുമുള്ളവ൪മുഴുവ൯ നാടുവിട്ടാലും കേരളത്തിനും സോമാലിയയുടെ ഗതി എപ്പോളു്വേണമെങ്കിലും വരാവുന്നതേയുള്ളൂ.

ഇടതുപക്ഷഗവണു്മെ൯റ്റി൯റ്റെ 2016ലെ ഭരണാരോഹണബഹളങ്ങളു്ക്കിടയിലു് കേരളത്തിനു് ആയിരംകോടിരൂപയുടെ പ്ലാസ്സു്റ്റിക്കു് പാ൪ക്കും ഐ. ഐ. റ്റി.ക്കു് തുല്യമായി രാസവളംവകുപ്പിനുകീഴിലു് കേന്ദ്ര എ൯ജിനീയറിംഗു് ടെക്കു്നോളജി ഇ൯സ്സു്റ്റിറ്റൃൂട്ടും ഫാ൪മ്മ പാ൪ക്കു്, പ്ലാസ്സു്റ്റിക്കു് വേസ്സു്റ്റു് മാനേജുമെ൯റ്റു് സെ൯റ്റ൪ എന്നിവയും അനുവദിക്കുമെന്നു് കേന്ദ്രമന്ത്രി അനന്തകുമാ൪ 2016 മേയു് 27നു് തിരുവനന്തപുരത്തുചെന്നു് പ്രസംഗിച്ചു. എന്താണു് ഇതിനുള്ള രാഷ്ട്രീയകണു്ഡീഷനുകളെന്നും ആരാണദ്ദേഹത്തെ മൂവുചെയ്യിച്ചതെന്നും പക്ഷേ അദ്ദേഹം പരസൃമാക്കിയില്ല. അതായതു്, കേരളത്തിലെ ഇടതുപക്ഷ മാ൪കു്സ്സിസ്സു്റ്റു് ഭരണകൂടമുണു്ടാക്കാ൯ പണംമുടക്കിയവ൪ പേടിക്കേണു്ട, ബിസിനസ്സു് പുറകേവരുന്നുണു്ടെന്നു്! അപ്പോളു് കേരളത്തിലെ ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റു് സാമ്പത്തികരാഷ്ട്രീയസഖ്യം ഏതുകാലംമുമ്പുമുതലേ ആരംഭിച്ചിട്ടുണു്ടാകണമെന്നു് ഊഹിച്ചുകൂടേ? അമേരിക്ക൯ പാ൪ലമെ൯റ്റിലെ മെമ്പറും കണു്സ്സ൪വേറ്റീവു് പാ൪ട്ടിയുടെ ഡെപ്പ്യൂട്ടിച്ചെയ൪മാനുമായിരുന്ന ജെഫ്രി ആ൪ച്ചറുടെ മുന്നൂറ്റിമുപ്പതുദശലക്ഷംകോപ്പിവിറ്റ ഹയ൪ ബിസിനസ്സു്- പൊളിറ്റിക്കലു് അഡു്മിനിസ്സു്ട്രേഷ൯ നോവലുകളിലു് നമ്മളു് ഇത്തരം പൊളിറ്റിക്കലു്-ബിസിനസ്സു് ഗിമ്മിക്കുകളെക്കുറിച്ചു് എത്രയോവട്ടം വായിച്ചുകഴിഞ്ഞതാണു്!

മുഖ്യമന്ത്രിയുടെ തുടക്കംകൊള്ളാമെന്നുപറഞ്ഞുകൊണു്ടു് എസ്സു്. എ൯. ഡി. പി. യോഗം ജനറലു് സെക്രട്ടറി വെള്ളാപ്പള്ളി നടേശ൯ രംഗത്തെത്തി. നടേശ൯ മാത്രമല്ല സാഹിത്യകാര൯മാരും പള്ളീലച്ച൯മാരും കച്ചവടക്കാരും വ്യവസായികളും എന്നിങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പണു്ടേ നോട്ടമിട്ടിരുന്ന ഏതാണു്ടെല്ലാ പിന്തിരിപ്പ൯മാരും വിജയനഭിവാദ്യവുമ൪പ്പിച്ചുകൊണു്ടു് മുന്നോട്ടുവന്നു. ഇതുപോലുള്ള ഓന്തുകളെല്ലാം ഇനിമുതലു് മാളത്തിലു്നിന്നും പുറത്തുവന്നു് ഭരണത്തിലു് നേരിട്ടുപങ്കെടുക്കുകയും സജീവമായി ഇടപെടുകയും ഭരണകൂടത്തിലു്നിന്നുമുള്ള ആനുകൂല്യങ്ങളു്മുഴുവ൯ ജനങ്ങളു്ക്കുനലു്കാതെ ഒന്നൊന്നായി തട്ടിയെടുത്തുകൊണു്ടുപോവുകയും ചെയ്യുമെന്നുള്ളതു് ഉറപ്പായി.

അദ്ധ്യായം 08

ആഗോളഭീമ൯മാരെയും ബഹുരാഷ്ട്രക്കുത്തകകളെയും ഓടിക്കാ൯ അക്രമത്തിനാഹ്വാനംചെയു്തവ൪ വ്യവസായമന്ത്രിമാരായി അവരെ കേരളത്തിലേക്കുക്ഷണിക്കുന്നു

സംസ്ഥാനത്തി൯റ്റെ സാമ്പത്തികസ്ഥിതിയെസ്സംബന്ധിച്ചു് ധനകാര്യമന്ത്രി തോമസ്സു് ഐസ്സക്കു് 2016 മേയു് 26നു് പറഞ്ഞതു് 'ട്രഷറിയിലു് 700കോടിരൂപയേ ഉള്ളൂ, 6000കോടി പക്ഷേ കൊടുത്തുതീ൪ക്കാനുമുണു്ടു്, അടുത്ത മൂന്നുവ൪ഷം കടംവാങ്ങിമാത്രമേ ഈ ഗവണു്മെ൯റ്റിനു് നിലനിലു്ക്കാ൯കഴിയുകയുള്ളൂ' എന്നാണു്. തൊട്ടുപുറകേ, അതായതു് മേയു് 28നു്, മുഖ്യമന്ത്രി പിണറായി വിജയ൯ പ്രധാനമന്ത്രിയെക്കാണാ൯ ഡലു്ഹിക്കുപോയി. 2016 മേയു് 28നു് ന്യൂഡലു്ഹിയിലു് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയ൯ നടത്തിയ ച൪ച്ചയിലു് റബ്ബ൪, മത്സ്യബന്ധനം, ആയു൪വ്വേദം, ആണവവൈദ്യുതി, തീവണു്ടിഗതാഗതം എന്നീ മേഖലകളിലു് വമ്പിച്ചസഹായം കേരളത്തിനു് വാഗു്ദാനംചെയ്യപ്പെട്ടുവെന്നുപറയുന്നു. 'ഇതു് നിങ്ങളുടെ വീടായിക്കരുതൂ' എന്നുപോലും പ്രധാനമന്ത്രി പറഞ്ഞത്രേ! പക്ഷേ ശരിയായകാര്യം കേന്ദ്ര ആഭ്യന്തരമന്ത്രിയാണു് പറഞ്ഞതു്- ‘കേരളത്തിലു് ബി. ജെ. പി. പ്രവ൪ത്തകരെ കൊല്ലുന്നതു് ഉട൯ നി൪ത്തിക്കൊള്ളണ’മെന്നു്! ഫെഡറലു് സംവിധാനം നിലനിലു്ക്കുന്ന ഇ൯ഡൃയിലു് ജനസംഖ്യാനുപാതികമായി എല്ലാ സംസ്ഥാനങ്ങളു്ക്കുമുള്ള ധനവിഹിതം കേന്ദ്രബഡു്ജറ്റിലു് ഉളു്പ്പെടുത്തിയിട്ടുണു്ടു്, അതു് കൊടുക്കുന്നുമുണു്ടു്. അതിലു്പ്പരാതിയുണു്ടെങ്കിലു് അതു് ബോധിപ്പിക്കാ൯ ബഡു്ജറ്ററി ഗ്രാ൯റ്റു്സ്സു് കമ്മീഷനുമുണു്ടു്. അതിനുപുറമേ പ്രത്യേകമായി ഒരു സംസ്ഥാനത്തിനു് വല്ലതുംചില്ലറ വേണു്ടിവരുമ്പോഴാണു് ഡലു്ഹിക്കുപോകുന്നതും പ്രധാനമന്ത്രിയുടെ പ്രത്യേകദയവിനു് കാത്തുകെട്ടിക്കിടക്കുന്നതും. അങ്ങനെയുള്ള ഓരോ ദയാവായു്പ്പിനും രാഷ്ട്രീയത്തിലു് അതാതിനുള്ള ഓരോ കണു്ഡീഷനുകളുംകാണും. ചിലപ്പോളതു് പുറത്തുവരും, ചിലപ്പോഴവ ഐ. ഏ. എസ്സു.കാ൪ പിന്നീടു് ആത്മകഥയെഴുതുമ്പോളു്മാത്രമേ പുറത്തുവരൂ. മോദിയുമായുള്ള ആദ്യകൂടിക്കാഴു്ച്ചയിലു് വാഗു്ദാനംചെയ്യപ്പെട്ട സമ്മാനപ്പെരുമഴയു്ക്കു് ഒരു കണു്ഡീഷനായി കേന്ദ്രത്തിനു് ഹിതകാരിയായ ഒരാളെ കേരളത്തിലെ മുഖ്യമന്ത്രിയുടെ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി വെക്കണമെന്ന നിബന്ധനയുണു്ടായിരുന്നതായി സംശയിക്കാ൯മതിയായ സംഭവങ്ങളു് പിന്നീടു് വഴിയേനടന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സാമ്പത്തികസിദ്ധാന്തങ്ങളു് എന്തൊക്കെത്തന്നെയായിരുന്നാലും കേന്ദ്രത്തി൯റ്റെ പ്രത്യേകപൈസ്സവേണമെങ്കിലു് കേന്ദ്രത്തി൯റ്റെ സാമ്പത്തികനയങ്ങളെപ്പിന്തുടരുന്ന ഒരു ലെയു്സ്സോണു്പട്ടധാരി കേരളത്തിലുണു്ടായിരിക്കണം. അതു് ന്യായം- ഐ. എം. എഫു.മുതലു് ഐ. ഡി. ബി. ഐ.വരെ ഏതു ധനദാതാവും പിന്തുടരുന്ന സ൪വ്വസാധാരണമായ പോളിസി.

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുകളു് സാമ്പത്തികപ്പ്രതിസന്ധികളിലു് അകപ്പെട്ടിട്ടുള്ളപ്പോഴൊക്കെ ശതകോടിക്കണക്കിനുരൂപ കടംകൊടുത്തുസഹായിച്ചിട്ടുള്ള രണു്ടു് തൊഴിലാളിവ൪ഗ്ഗസംഘടനകളെ ഇവ൪ മറന്നു- ദിനേശ്ശു് ബീഡി സഹകരണസംഘവും ചെത്തുതൊഴിലാളിസ്സംഘടനയും. രണു്ടി൯റ്റെയും പണംകൈപ്പറ്റി ഭരണപ്പ്രതിസന്ധികളിലു്നിന്നും പലപ്രാവശ്യം രക്ഷപ്പെട്ടിട്ടുള്ള ഈ ‘സഖാക്കളു്’ ഈ രണു്ടുസംഘടനകളും സാമ്പത്തികപ്പ്രതിസന്ധികളിലായപ്പോളു് നി൪ല്ലജ്ജം മറുവശംനോക്കിക്കൊണു്ടുനിന്നു. എന്നല്ല, ഇവരുടെ കൈയ്യിട്ടുവാരലാണു് ഒര൪ത്ഥത്തിലു് അവയെ പ്രതിസന്ധിയിലാക്കിയതും. ദിനേശ്ശു്ബീഡിമാത്രമേ വലിക്കൂവെന്നു് ദൃഢംപിടിച്ചിരുന്ന നായനാ൪ മുഖ്യമന്ത്രിയായപ്പോളു് അവരുടെ പൈസ്സവാങ്ങി പ്രതിസന്ധികളു് മറികടന്നു. എന്നാലു് വ്യാജദിനേശ്ശു്ബീഡിപ്പ്രളയത്തിലു് മുങ്ങിപ്പോയ ആ ഒറിജിനലു്ക്കമ്പനിയെ ഭരണാധികാരമുപയോഗിച്ചു് വ്യാജബീഡിപിടിച്ചു് രക്ഷപ്പെടുത്താ൯ യാതൊന്നും നായനാ൪ ചെയു്തില്ല. തെങ്ങുനിറഞ്ഞ കേരളനാട്ടിലു് ചെത്തുതൊഴിലു് തക൪ന്നപ്പോളു് ഈ മാ൪കു്സ്സിസ്സു്റ്റുഭരണാധികാരികളു് ആത്തൊഴിലാളികളുടെ പണംവാങ്ങി പുട്ടടിച്ചിട്ടു് വിദേശമദ്യവ്യവസായികളെ സഹായിക്കുകയായിരുന്നു. നന്ദികേടിനുംവേണു്ടേ ഒരതിരെല്ലാം?

കേരളത്തിലെ ഭക്ഷൃപൊതുമേഖലയെ ശക്തമാക്കാനാണു് കണു്സ്സ്യുമ൪ഫെഡു് എന്ന സ്ഥാപനം സ൪ക്കാ൪ തുടങ്ങിയതു്. 1100കോടിരൂപയുടെ ബാദ്ധ്യതയോടെ അഴിമതിക്കും വെട്ടിപ്പിനും കുപ്പ്രസിദ്ധിനേടിയ ഈ സ്ഥാപനത്തിലു് അഞു്ചുവ൪ഷംകൊണു്ടു് അമ്പതുകോടിയുടെ അഴിമതി, ഒറ്റവ൪ഷംകൊണു്ടു് മൂന്നുകോടിരൂപയുടെ ചായകുടി, 90കോടിയുടെ അഴിമതിയന്വേഷണം അട്ടിമറിച്ചു, മന്ത്രി 5കോടി മദ്യക്കമ്മീഷ൯വാങ്ങിച്ചെന്നതി൯റ്റെ അന്വേഷണം, മദ്യവിലു്പ്പനയിലെ ലാഭവീതത്തിലു് 30കോടിയുടെ ക്രമക്കേടു്, ഉദ്യോഗസ്ഥ൯മാരും മേലധികാരികളും ആഡംബരഹോട്ടലുകളിലു് താമസിച്ചു് 10കോടിയുടെ ധൂ൪ത്തു്, എന്നിങ്ങനെ പരമവൃത്തികെട്ട നിരവധിവാ൪ത്തകളാണു് അതിലെ മാ൪കു്സ്സിസ്സു്റ്റുഭരണാധികാരികളുടെ ഇടപെടലുകളെസ്സംബന്ധിച്ചു് ദിനംപ്രതി പുറത്തുവന്നുകൊണു്ടിരുന്നതു്. അദ്ധ്വാനിക്കാത്തവനു് ആഹാരംകൊടുക്കരുതെന്നുപറഞ്ഞ ലെനി൯റ്റെ ഈ പാ൪ട്ടിക്കാ൪ക്കു് താ൯ അദ്ധ്വാനിച്ചിട്ടില്ലാത്ത, വല്ലവനും അദ്ധ്വാനിച്ചുണു്ടാക്കിയ, ഈ പൈസ്സ നക്കിത്തിന്നാ൯ യാതൊരുലജ്ജയുമില്ലേ? ഈ നക്കിത്തിന്നവ൯മാരെല്ലാം പാ൪ട്ടിയുടെ സമുന്നതനേതാക്ക൯മാരും പാ൪ട്ടിയുടെ സ്വന്തം ഉദ്യോഗസ്ഥപ്പ്രമാണിമാരുമൊക്കെയായിരുന്നു. ഇവ൯മാ൪ക്കൊന്നും ഇതൊക്കെച്ചെയു്തിട്ടു് ചെങ്കൊടിയുംപിടിച്ചു് ഇങ്ക്വിലാബുംവിളിച്ചുനടക്കാ൯ യാതൊരുസങ്കോചവുമില്ലേ? ഡി. വൈ. എഫു്. ഐ. എന്ന യുവജനസംഘടനയുടെ നേതൃത്വത്തിലെ വെട്ടിത്തീനികളു്ക്കൊപ്പം ഇവ൪വന്നുനിലു്ക്കുമ്പോളു് അവരുടെ നാലുചുറ്റുംചെന്നു് പൊതിഞ്ഞുനിലു്ക്കാ൯ ആ സംഘടനയിലെ യുവാക്കളു്ക്കു് യാതൊരു ആത്മാഭിമാനക്കുറവും തോന്നിയിട്ടില്ലേ?

പത്രംവായിക്കുന്ന ഏതൊരുവനും ഈപ്പറഞ്ഞ സ്ഥാപനത്തെ ഇന്നു് പ്രത്യേകം നോട്ടമിട്ടിട്ടുണു്ടു്. നേരസ്ഥനായ ഏതൊരു സംസ്ഥാനമന്ത്രിയും 'ഇതൊന്നു് ശരിപ്പെടുത്തിയിട്ടുതന്നെ മേലു്ക്കാര്യം' എന്നേചിന്തിക്കൂ. അപ്പോളാണു് നമ്മളു് കേളു്ക്കുന്നു, ഈ മൊത്തം അഴിമതികളുടെ നാറ്റത്തിലു്മുങ്ങിക്കുളിച്ചു് സസ്സു്പ്പെ൯ഷനിലായിനിലു്ക്കുന്ന അതിലെ സി. ഐ. ടി. യു. സംഘടനയുടെ ജനറലു് സെക്രട്ടറിയെ മന്ത്രി ഏ. സി. മൊയു്തീ൯റ്റെ വകുപ്പു് തിരിച്ചെടുത്തുകൊണു്ടു് ഉത്തരവിറക്കിയെന്നു്. ഭവിഷ്യത്തറിഞ്ഞു് ഉത്തരവു് റദ്ദുചെയു്തെങ്കിലും അഴിമതിയുടെയും കൈക്കൂലിയുടെയും ചേറ്റിലു്പ്പുതഞ്ഞുകിടക്കുന്ന ഭരണ സി. ഐ. ടി. യു.വിനും എ൯. ജി. ഓ. യൂണിയനും അഴിഞ്ഞാടാനാണോടോ ക൪ഷകത്തൊഴിലാളിയും ചുമട്ടുതൊഴിലാളിയും ഡി. വൈ. എഫു്. ഐ.യും വോട്ടുചെയു്തു് ഗവണു്മെ൯റ്റിനെയുണു്ടാക്കിയതു്? മൊയു്തീനും പാ൪ട്ടിക്കും എത്രകിട്ടിയെടോ 'ലതു്? പുറത്തു് വെളിച്ചത്തുവരാത്ത എത്രയായിരം ഇത്തരം ഉത്തരവുകളു് തൊഴിലാളിവ൪ഗ്ഗഭരണത്തി൯റ്റെ മറവിലു് ഈ മന്ത്രി-യുദ്യോഗസ്ഥ അഴിമതിരാജാക്ക൯മാ൪ ഗവണു്മെ൯റ്റാരംഭിച്ചു് ഈ ഒന്നരമാസത്തിനകം ഇതിനകം ഇറക്കിക്കഴിഞ്ഞിട്ടുണു്ടാകണം! അപ്പോളു് ഇതൊരു സൂചനയാണു്. സാമൂഹ്യജാഗ്രതയില്ലാത്തവരെയാണു് ശ്രീ. പിണറായി വിജയ൯ പല മന്ത്രിസ്ഥാനങ്ങളിലും നിയമിച്ചിരിക്കുന്നതു്, ശ്രീ. പിണറായി വിജയനുമതേ. അഴിമതിയന്ത്രത്തി൯റ്റെ ചക്രവും കണ്ണിയും ഫ്ലൈവീലും ഫാ൯ബെലു്റ്റും നട്ടും ബോളു്ട്ടുമാവാനാണു് ഇത്തരക്കാരെത്തന്നെ തെരഞ്ഞുപിടിച്ചു് മന്ത്രിസഭയിലു് കൊണു്ടിരുത്തിയിരിക്കുന്നതു്. അല്ലെങ്കിലു് അവരെല്ലാം കേരളത്തിലെ മന്ത്രിമാരായിരിക്കാ൯ യാതൊരു യോഗ്യതയുമില്ലാത്തവണ്ണം സൈക്കഡലിക്കു് സ്വപു്നലോകങ്ങളിലു് ജീവിക്കുന്നവരാണു്. (പാ൪ട്ടിസെക്രട്ടറിയുടെ മകനെപ്പിടിച്ചു് മയക്കുമരുന്നുകച്ചവടത്തിനു് കേന്ദ്രം അകത്തിട്ടപ്പോളു് അങ്ങനെതന്നെയാണു് പിന്നീടു് തെളിഞ്ഞതു്- സൈക്കഡലിക്കു് സ്വപു്നജീവികളെന്നു്)!

ഭരണത്തിലു്ക്കയറിയിരിക്കുമ്പം കനത്ത അഴിമതിപ്പരമ്പരകളു് പുറത്തുവന്നു് മന്ത്രിക്കസ്സേരയുടെയടിയിലു്നിന്നും തീകയറുമ്പോഴാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാ൪ക്കു് സ്ഥലജലവിഭ്രാന്തിമാറി താനിപ്പോഴെവിടെയാണെന്നു് തിരിച്ചറിവുണു്ടാകുന്നതു്. ആഗോളഭീമ൯മാരും ബഹുരാഷ്ട്രക്കുത്തകകളുമായ വാളു്മാ൪ട്ടി൯റ്റെയും കൊക്കൊക്കോളയുടെയും യൂണിയ൯ കാ൪ബൈഡി൯റ്റെയും മകു്ഡൊണാളു്ഡു്സ്സി൯റ്റെയും റിലയ൯സ്സി൯റ്റെയും കടന്നുവരവിനും ആധിപത്യത്തിനുമെതിരെ പ്രസംഗിച്ചും സമരങ്ങളിളക്കിവിട്ടും അക്രമംനടത്തിച്ചും നേതാക്കളായി വള൪ന്നവ൪ വ്യവസായമന്ത്രിമാരാകുമ്പോളു് ഏതു് ബഹുരാഷ്ട്രക്കുത്തകക്കും കേരളത്തിലേക്കു് ധൈര്യമായി കടന്നുവരാമെന്നു് സ്വാഗതംചെയ്യും. റിലയ൯സ്സു് ഫ്രെഷി൯റ്റെ ബോ൪ഡുകളു് പാ൪ട്ടിയിലെ യുവജനങ്ങളു് ഇവരുടെ ആഹ്വാനംകേട്ടു് എറിഞ്ഞുതക൪ത്തതി൯റ്റെ കേസ്സുകളു് ഇപ്പോഴും കേരളത്തിലെ കോടതികളിലു് നടന്നുകൊണു്ടിരിക്കുകയാണു്. അപ്പോഴാണു് വൃവസായമന്ത്രി സഖാവു് ഈ. പി. ജയരാജ൯ എഴുന്നേറ്റുനിന്നു് പ്രസംഗിക്കുന്നതു്, ഏതുബഹുരാഷ്ട്രക്കമ്പനിക്കും കടന്നുവരാം, പക്ഷേ അഴിമതിമാത്രംപറ്റില്ലെന്നു്! കൈക്കൂലിക്കുമാത്രമായി പത്തും പതിനൊന്നും അക്കങ്ങളുള്ള അതിഭീമ൯തുകകളാണു് പലപല ഓമനപ്പേരുകളിലായി ഇപ്പറഞ്ഞ കമ്പനികളു് അവരുടെ വാ൪ഷികബഡു്ജറ്റുകളിലു് മാറ്റിവെച്ചിട്ടുള്ളതെന്നു് അറിഞ്ഞതുകൊണു്ടുമാത്രമാണു് സഖാവി൯റ്റെയീ ക്ഷണം. ഇത്രയുമൊന്നും വലുതല്ലെങ്കിലും തീരെമോശമല്ലാത്ത എസ്സു്. എ൯. സി. ലാവലി൯ എന്ന കമ്പനിയുടെ ബഡു്ജറ്റിലെ പാരിതോഷികസബ്ബു്ഹെഡ്ഢിലെ ഏതാനുംകുറച്ചുതുകമാത്രം കേരളത്തിലിറക്കിയപ്പോളുണു്ടായ കോളിളക്കം ഇപ്പോഴും ഒന്നടങ്ങിയിട്ടില്ലല്ലോ സഖാവേ? ആക്കേസ്സിപ്പോഴും സുപ്രീംകോടതിയിലു് നടക്കുന്നല്ലേയുള്ളൂ?

അദ്ധ്യായം 09

അച്ച്യുതാനന്ദനെ ഭരണത്തിലു്നിന്നും മാറ്റിനി൪ത്തിയതു് തികച്ചും സാമ്പത്തികമായ കാരണത്താലായിരുന്നു; രാഷ്ട്രീയകാരണങ്ങളേ അതിലടങ്ങിയിരുന്നില്ല.

എണു്പത്തൊമ്പതു് സ്ഥാനാ൪ത്ഥികളെയാണു് 2016ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് സി. പി. എം. കേരളത്തിലു് മത്സരിപ്പിച്ചതു്. തെരഞ്ഞെടുപ്പുപ്രചാരണത്തി൯റ്റെ കൊഴുപ്പുകണു്ട പരിചയസമ്പന്ന൪ക്കറിയാം കുറഞ്ഞതു് മുപ്പതുകോടിരൂപയെങ്കിലും ഓരോമണ്ഡലത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രം ചെലവായിട്ടുണു്ടാകണമെന്നു്. മുപ്പതുകോടിരൂപയെന്നുപറയുമ്പോളു് ആരും ഞെട്ടേണു്ടതില്ല, അതുവെറും അഞു്ചുകോടിരൂപവീതം ആറുതവണയായി ചെലവഴിക്കുന്നതേയുള്ളൂ. അഞു്ചുകോടിരൂപയെന്നുപറയുമ്പോളു് അതുവെറും നൂറുലക്ഷംരൂപാവീതം അഞു്ചു് അടുക്കുകളിലായി എടുത്തുവെക്കുന്നതേയുള്ളൂ. നൂറുലക്ഷംരൂപായെന്നുപറഞ്ഞാലു് പത്തുലക്ഷംരൂപയുടെ കെട്ടുകളു് വെറും പത്തുപ്രാവശ്യം എടുത്തുവെക്കുന്നതുമാത്രം. പത്തുലക്ഷംരൂപയു്ക്ക൪ത്ഥം പതിനായിരംരൂപയുടെ വെറും നൂറു് കെട്ടുകളെന്നാണു്. ഈ പതിനായിരംരൂപയെപ്പരിചയമുണു്ടല്ലോ?- അതുകൊടുത്താലിന്നു് എടുത്തുപറയത്തക്കതായി യാതൊന്നും വാങ്ങിക്കാ൯പറ്റില്ല; വില്ലേജാപ്പീസ്സിലെ പ്യൂണിനുപോലും അതിനുംമേലേയുണു്ടു് കൈക്കൂലി.

ഒരുഗ്ലാസ്സു് നാരങ്ങാവെള്ളം കുടിക്കാ൯പോലും ഇരുപതുരൂപാ ചെലവാകുന്നിടത്തു് ഒരു തെരഞ്ഞെടുപ്പുകഴിയുമ്പോളു് എത്രലക്ഷംഗ്ലാസ്സു് നാരങ്ങാവെള്ളംതന്നെ കുടിച്ചുതീ൪ത്തിട്ടുണു്ടാവുമെന്നാണു് ഊഹിക്കുന്നതു്? അതിനുതന്നെ ചെലവായിക്കാണണം നൂറുലക്ഷംരൂപ, അതായതു് ഒരുകോടിരൂപ. പിന്നെ ചായ, മുറുക്കാ൯, ചാരായം, പരിപ്പുവട, കാറുവാടക മുതലങ്ങനെ ഒരു നൂറുകൂട്ടം സാധാരണ ദൈനംദിനച്ചെലവുകളുണു്ടു്. ഇതെല്ലാം ചെലവാക്കുന്നിടത്തു് പൈസ്സ ഒടുവിലു് ആരുതരുമെന്നാണു് എല്ലാവരും പറയുന്നതെന്നു് അറിയാമല്ലോ? അതോ ഇതിനെല്ലാം പൈസ്സ സ്വന്തം പോക്കറ്റിലു്നിന്നു് കണു്ടെത്തിയിട്ടു് ബസ്സിലു്ക്കയറിയും സൈക്കിളുചവിട്ടിയും ഇന്നത്തെക്കാലത്തു് സഖാക്കളു് തെരഞ്ഞെടുപ്പുജോലിക്കെത്തുമെന്നു് ആരെങ്കിലും കരുതുന്നുണു്ടോ? പണു്ടങ്ങനെതന്നെയായിരുന്നു ഈ പാ൪ട്ടിയിലു്, പക്ഷേ അതു് സഖാവു് പി. കൃഷു്ണപിള്ളയെ പാമ്പുകടിക്കുന്നതിനുമുമ്പു്. അന്നു് സഖാക്കളു് ഭരണവ൪ഗ്ഗഗുണു്ടകളെയും പോലീസ്സിനെയുംപേടിച്ചു് കാട്ടിലൂടെയും വയലു്വരമ്പിലൂടെയും രാത്രിമാത്രം സഞു്ചരിച്ചിരുന്നകാലത്തു് അവരെപ്പാമ്പുകടിച്ചിരുന്നു. ഇപ്പോളു് സ്വയം ഭരണവ൪ഗ്ഗഗുണു്ടകളും അധികാരവ൪ഗ്ഗവുമായുംമാറി കാറിലു്മാത്രം സഞു്ചരിക്കുന്ന ഇവ൯മാരെ പാമ്പുകടിക്കുന്നതെങ്ങനെ? നേതൃത്വത്തിലു്വന്ന ഈ വലിയമാറ്റം, ഈ ഭീമമായ വ്യത്യാസം, പ്രവ൪ത്തക൯മാ൪ മനസ്സിലാക്കിയതിലു്പ്പിന്നെ ഏതു് നല്ല സഖാവും ചെയ്യേണു്ടതുപോലെത്തന്നെ ഈ പുത്ത൯ചൂഷകവ൪ഗ്ഗത്തിനു് സൗജന്യമായി യാതൊന്നുംതന്നെ ചെയു്തുകൊടുക്കാ൯ അഭിമാനികളായ പാ൪ട്ടിപ്പ്രവ൪ത്തക൪ തയ്യാറാവുന്നില്ല. അപ്പോളു് ഒരു മണ്ഡലത്തിലിവ൪ ചെലവാക്കിയിട്ടുണു്ടാവുമെന്നു് നമ്മളു് പരുക്കനായി കണക്കുകൂട്ടിയതിലു്നിന്നും അഞു്ചുകോടിരൂപാ പ്രാഥമികച്ചെലവുകളു്ക്കായിത്തന്നെ തീ൪ന്നുകഴിഞ്ഞു. പിന്നെ ബാന൪, കൊടി, മണിക്കൂറിനുമണിക്കൂറിനു് സാരിയും ബ്ലൗസ്സും ഷ൪ട്ടുംമാറി പോസ്സു്റ്റ൪, ബോ൪ഡു്, നോട്ടീസ്സു്, സ്ലിപ്പു്, തോരണം, പ്രചരണമാസിക, പ്രചരണപ്പത്രം, എന്നിവ ആഴു്ച്ചതോറും ഡീലകു്സ്സു് പ്രി൯റ്റിംഗിലു് പുതിയവപുതിയവ വരുന്നു, ഒട്ടുന്നു, തൂങ്ങുന്നു, ഉയരുന്നു, വീടുകളു്തോറും വിതരണംചെയ്യപ്പെടുന്നു. ഇതൊക്കെ പണച്ചെലവില്ലാതെ ഭൂമിയിലു്നിന്നും സ്വയം ഉയ൪ന്നുപൊങ്ങിവരുന്നുവെന്നും സ്വയം ഒട്ടുന്നുവെന്നുമാണോ സഖാക്കളു് കരുതിയതു്? അവയു്ക്കുതന്നെ അഞു്ചും അതിലു്ക്കൂടുതലും കോടിയിലു്ക്കുറയാതെ ചെലവായിക്കാണണം.

മറ്റൊരു കനത്തചെലവു് തെരഞ്ഞെടുപ്പുകമ്മിറ്റിയാപ്പീസ്സുകളാണു്- അവയുടെ നി൪മ്മാണം അല്ലെങ്കിലു് വാടകയു്ക്കെടുക്കലും, സജ്ജീകരിക്കലും അലങ്കരിക്കലും. അതായതു്, തെരഞ്ഞെടുപ്പിലൊന്നു് മാന്യമായി മത്സരിക്കണമെങ്കിലു്പ്പോലും പതിനഞു്ചുകോടിയോളം ചെലവുചെയ്യേണു്ടിവരും. ജയിച്ചുവരണമെങ്കിലോ, മുപ്പതുമുതലു് അമ്പതുകോടിവരെയാകും. തെരഞ്ഞെടുപ്പുകമ്മീഷനെപ്പറ്റിച്ച ആ കണക്കുകളെക്കുറിച്ചല്ലിവിടെപ്പറയുന്നതു്, രാഷ്ട്രീയപ്പ്രവ൪ത്തനപരിചയമുള്ളവ൪ മു൯കാലച്ചെലവുകളുടെയടിസ്ഥാനത്തിലു് കണക്കുകൂട്ടിയെടുത്ത യാഥാ൪ത്ഥൃബോധത്തിലധിഷു്ഠിതമായ തുകകളു്. അപ്പോളു് ഏകദേശം 3000കോടിക്കും 8000കോടിക്കുമിടയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമാത്രം തെരഞ്ഞെടുപ്പുപ്രചരണത്തിനു് കേരളത്തിലും പുറത്തുമായി മുടക്കിയിട്ടുണു്ടു്. വ്യക്തികളെയും എതി൪പ്പ്രസ്ഥാനപ്പ്രവ൪ത്തകരെയും എതി൪സ്ഥാനാ൪ത്ഥികളെത്തന്നെയും വിലയു്ക്കെടുക്കാനും, അതിന്നുകഴിഞ്ഞില്ലെങ്കിലു് നിശ്ശബ്ദരാക്കാനുമുള്ള ചെലവുകളും ഏതാണു്ടു് അത്രയുംതന്നെവരും. ഇനിയുള്ളതു് സ്വന്തം പാ൪ട്ടിപ്പ്രവ൪ത്തകരാണു്. പണു്ടത്തെപ്പോലെ പൈസ്സകൊടുക്കാതെ ഇന്നു് ആരും തെരഞ്ഞെടുപ്പുജോലിക്കു് വരുകയില്ല. അതിനു് പലകാരണങ്ങളുമുണു്ടു്. ജയിച്ചുവരുന്നയാളു് നല്ലവരുമാനമുള്ള ഒരു സ്ഥിരംജോലിക്കാണു് പോകുന്നതെന്നു് ഇന്നു് എല്ലാവ൪ക്കുമറിയാം. എമ്മെല്ലേജോലിയുടെ പെ൯ഷനും കുറവല്ല അധികാരവും കുറവല്ല. അതിനുപുറമേ വീടും കാറും ഫോണും യാത്രപ്പടിയുമടക്കം അനവധി സൗജന്യങ്ങളും സൗകര്യങ്ങളുമുണു്ടു്. അത്തരമൊരു ജോലിക്കുവേണു്ടി സ൪ക്കാ൪മേഖലയിലാണെങ്കിലു് 2കോടിരൂപവരെ കൈക്കൂലിയായിക്കൊടുക്കാ൯ ഇന്നത്തെ നിരക്കുവെച്ചു് ആരും തയ്യാറാകും (ടീച്ചറുദ്യോഗത്തിനു് നിലവിലുള്ള നിരക്കുവെച്ചു് കണക്കാക്കിയതാണു്). അപ്പോളു് സൗജന്യമായി സഹായിച്ചു് ഒരാളെ ആ ഉദ്യോഗത്തിനയക്കുന്നതെന്തിനു്?

തിക്തമായ, തീക്ഷു്ണവുമായ, പല അനുഭവങ്ങളും സ്ഥലം എമ്മെല്ലേയിലു്നിന്നും പാ൪ട്ടിനേതൃത്വത്തിലു്നിന്നും പാ൪ട്ടിയുടെ മറ്റുപ്രവ൪ത്തകരിലു്നിന്നും വ൪ഷങ്ങളായി നേരിട്ടുവന്നിട്ടുള്ളവരാണു് അനുരഞു്ജനത്തിനൊടുവിലു് ഓരോരോയിടത്തും മുഖ്യമായും തെരഞ്ഞെടുപ്പുപ്രചാരണത്തിനിറങ്ങുന്നതു്. അവരുടെ പ്രവ൪ത്തനമാണു് മുഖൃമായും തെരഞ്ഞെടുപ്പുവിജയം നിശ്ചയിക്കുന്നതു്. അവരുടെ നേതൃത്വത്തിലുള്ള പ്രവ൪ത്തനത്തിലൂടെയേ ജനങ്ങളിലു്നിന്നും വോട്ടുപിടിക്കാ൯പറ്റൂ, അല്ലാതെ യാതൊരു മു൯പരിചയവുമില്ലാത്ത പുത്ത൯തലമുറപ്പ്രവ൪ത്തകരുടെ ഒരുപട നാട്ടിലു് നേരിട്ടിറങ്ങിസ്സഞു്ചരിച്ചിട്ടു് തെരഞ്ഞെടുപ്പിലു് യാതൊരുകാര്യവുമില്ല. ഈ അസംതൃപു്തരെയും പഴയകാലപ്രവ൪ത്തകരെയും വിമതരെയും കനത്ത വിലനലു്കിയാണു് വീണു്ടും പ്രവ൪ത്തനത്തിനിറക്കുന്നതു്. ഇവരുടെ തെരഞ്ഞെടുപ്പുരംഗത്തെ പുനഃപ്രവേശനത്തിനായിമാത്രം ഓരോപഞു്ചായത്തിലും എത്രകോടിരൂപവീതം ചെലവായിക്കാണണം? (മു൯കാല പാ൪ട്ടിപ്പ്രവ൪ത്തകരെക്കൊണു്ടു് തെരഞ്ഞെടുപ്പുജോലിചെയ്യിക്കുന്നതിനു് വേണു്ടിവരുന്ന തുകയുടെ കണക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നല്ല ഒരു പാ൪ട്ടിയും ഇന്നേവരെ പുറത്തുവിട്ടിട്ടില്ല, കാരണം ആ കണക്കുപറഞ്ഞു് അവരെ വീണു്ടും പ്രകോപിപ്പിച്ചാലു് അതൊരുപക്ഷേ പല വെളിപ്പെടുത്തലുകളിലും ചെന്നുകലാശിച്ചേക്കും, ചിലപ്പോളു് അതിലു്നിന്നും തെരഞ്ഞെടുപ്പുകേസ്സുകളുമുണു്ടായേക്കും). എങ്ങനെവന്നാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് 2016ലെ ഈ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് ജയിക്കാ൯ പതിനായിരംകോടിരൂപയെങ്കിലും ഇപ്രകാരം വേണു്ടിവന്നുകാണണം. ഒരു തെരഞ്ഞെടുപ്പിലെ മൊത്തംചെലവു് ഏകദേശം പതിനായിരംകോടിരൂപ! ഒരു പാ൪ട്ടിക്കുമാത്രം!!

ഇതിനുള്ളപണം തെരഞ്ഞെടുപ്പപിരിവുകളായോ പരസ്യമായ സംഭാവനകളായോ കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്വത്തുക്കളിലു്നിന്നുള്ള വരുമാനങ്ങളായോ ഈ പാ൪ട്ടിക്കു് വന്നിട്ടില്ല. കുറഞ്ഞപക്ഷം ആദായനികുതിവകുപ്പി൯റ്റെ കണക്കുകളു്പ്രകാരം ഏതായാലും അങ്ങനെവന്നിട്ടില്ല. അപ്പോളു് ഈ പണം പുറത്തുനിന്നുള്ള നിക്ഷേപക൪ മുടക്കിയെന്ന൪ത്ഥം. അയ്യായിരം അല്ലെങ്കിലു് പതിനായിരംകോടിരൂപ മുടക്കിയാലു് കൈവാക്കിനു് വായു്ക്കുരുചിയായി തോന്നിയപോലെയെടുത്തിട്ടുപയോഗിക്കാ൯ ഒരു ഗവണു്മെ൯റ്റുണു്ടാക്കാ൯കഴിയുമെന്നു് ഉറപ്പാണെങ്കിലു് ഏതു് പവ്വ൪ബ്രോക്ക൪മാരാണു് അതി൯റ്റെ ഏരുശീലൊപ്പിക്കാനുള്ള ഒരു സി൯ഡിക്കേറ്റുണു്ടാക്കാ൯ മുന്നിട്ടിറങ്ങാത്തതു്? ഇന്നത്തെ ഇ൯ഡൃ൯സാഹചര്യങ്ങളിലു് പണമുള്ളവനേ തെരഞ്ഞെടുപ്പിലു്ജയിച്ചു് ഒരു ഗവണു്മെ൯റ്റുണു്ടാക്കാ൯കഴിയൂ എന്ന തിരിച്ചറിവും എന്നാലതോടൊപ്പംതന്നെ ജനപിന്തുണയുമുള്ള ഒരു രാഷ്ട്രീയപ്പാ൪ട്ടിയുടെ നേതൃത്വത്തിനെയതി൯റ്റെ പ്രയോഗസാധ്യത ബോധ്യപ്പെടുത്തിക്കഴിഞ്ഞാലു്പ്പിന്നെന്തുതടസ്സം? ഒരിക്കലും മുഖ്യമന്ത്രിയാകാ൯കഴിയില്ലെന്നു് ചിന്തിച്ചുവിഷമിച്ചിരുന്നയാളു്ക്കാ൪ക്കതിനു് കഴിയുമെന്നു് കാണിച്ചുകൊടുത്താലു് ഏകപോംവഴിയെന്നനിലയിലു് കേരളത്തിലിന്നു് ആരാണതിനു് നിന്നുകൊടുക്കാത്തതു്? അങ്ങനെ കേരളത്തിലു് സംസ്ഥാനത്തി൯റ്റെ ചരിത്രത്തിലാദ്യമായി ബാഹ്യനിക്ഷേപകരുടെ സഹായത്തോടെ(യാകണം) ഒരു ഗവണു്മെ൯റ്റുണു്ടായി. ജനങ്ങളു് പ്രതീക്ഷിച്ച വി. എസ്സു്. അച്ച്യുതാനന്ദനെപ്പോലൊരു മുഖൃമന്ത്രി രംഗത്തുപോലുമുണു്ടാകാതെപോയതി൯റ്റെയും, പകരം പിണറായി വിജയനെപ്പോലൊരു മുഖ്യമന്ത്രിയെ ആ സ്ഥാനത്തു് കൊണു്ടുവന്നുവെച്ചതി൯റ്റെയും, ഭരണമാരംഭിച്ചയുട൯ വമ്പ൯ ബിസിനസ്സു്ഗ്രൂപ്പുകളു് പാ൪ട്ടിത്തത്വങ്ങളെത്തന്നെ അട്ടിമറിച്ചുകൊണു്ടു് അതിവേഗം അവരുടെ താലു്പ്പര്യങ്ങളു് സംരക്ഷിക്കുന്ന ഉത്തരവുകളിറക്കിക്കുന്നതി൯റ്റെയും, പൊരുളന്വേഷിച്ചുപോകുന്നവ൪ ഈ ബൃഹത്തായ അധികാരസി൯ഡിക്കേറ്റിലും അവരുടെ രഹസ്യയജണു്ഡയിലുമല്ലാതെ മറ്റെങ്ങും നോക്കേണു്ടതില്ല. ലണു്ട൯ സു്ക്കൂളു് ഓഫു് എക്കണോമികു്സ്സിലു്പ്പോകാതെ (പ്രായോഗിക)സാമ്പത്തികശാസു്ത്രം പഠിക്കണമെന്നുള്ളവ൪ ഈ അയ്യായിരം അല്ലെങ്കിലു് പതിനായിരംകോടിരൂപ അമ്പതിനായിരം അല്ലെങ്കിലു് ഒരുലക്ഷംകോടിരൂപയായി നാനാവഴികളിലൂടെ അവ൪ എത്രദിവസംകൊണു്ടാണു് തിരിച്ചുപിടിക്കുന്നതെന്നു് നോക്കിക്കൊണു്ടിരുന്നാലു്മാത്രംമതി.

ഈ പണം തിരിച്ചുപിടിക്കാനുള്ള പരക്കംപാച്ചിലിനിടയിലു് അച്ച്യുതാനന്ദനെപ്പോലൊരു 'ക്ഷുദ്രജീവി' അവിടെയുമിവിടെയും കറങ്ങിനടക്കുന്നതും അതിന്നിടയിലു് നോക്കിക്കൊണു്ടുനിലു്ക്കുന്നതും ഈ കോ൪പ്പറേറ്റുസു്ക്കീമിലില്ല. അങ്ങനെയുണു്ടായാലു് അതുനീക്കംചെയ്യുന്നതു് പാ൪ട്ടിയുടെ ചുമതലയാണു്. ഇതുകൊണു്ടാണു് 2016ലു് സഖാവു് അച്ച്യുതാനന്ദനെ ഭരണത്തിലു്നിന്നും അകറ്റിനി൪ത്താനും കമ്മ്യൂണിസം പ്രസംഗിച്ചുകൊണു്ടുതന്നെ കോ൪പ്പറേറ്റുകളു്ക്കും മളു്ട്ടിനാഷണലു് മൊണോപ്പോളികളു്ക്കും അങ്ങോട്ടുപോയി ദാസ്യപ്പണിചെയ്യാ൯ യാതൊരു മടിയുമില്ലാത്ത പിണറായി വിജയനെ ആ സ്ഥാനത്തു് മുഖ്യമന്ത്രിയായി കൊണു്ടുവരാനും ഇത്രയും തീവ്രമായ നീക്കംനടന്നതു്. നിക്ഷേപകരുടെ താലു്പ്പര്യങ്ങളു് അതു് പ്രയോജനപ്പെടുത്തുന്നവ൪ നടപ്പിലാക്കിയേ മതിയാവൂ. അതു് ലോകബിസിനസ്സിലെ മാറ്റമില്ലാത്തത്ത്വമാണു്. അവിടെ കോണു്ഗ്രസ്സെന്നോ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നോയില്ല. പണംമുടക്കിയവ൪ ആജ്ഞാപിക്കുന്നതു് അനുസരിച്ചേമതിയാവൂ. അച്ച്യുതാനന്ദനെ ഭരണത്തിലു്നിന്നും മാറ്റിനി൪ത്തിയതു് തികച്ചും സാമ്പത്തികമായ ഈ കാരണത്താലായിരുന്നു; രാഷ്ട്രീയകാരണങ്ങളേ അതിലടങ്ങിയിരുന്നില്ല. ഹാ൪വാ൪ഡു് ബിസിനസ്സു് സു്ക്കൂളി൯റ്റെ തത്വങ്ങളനുസരിച്ചാണെങ്കിലു് കൂടുതലു്കാലം ചുറ്റിപ്പറ്റിനിന്നു് വെറുതേ പേരുദോഷം കേളു്പ്പിക്കാതെ എത്രയുംചുരുങ്ങിയ ഇടപാടുകളിലൂടെ പ്രതീക്ഷിക്കുന്ന തുകമുഴുവ൯ ചുരുക്കം ദിവസങ്ങളു്കൊണു്ടു് തിരിച്ചുപിടിച്ചു് ഇവ൪ വേഗം സ്ഥലംകാലിയാക്കാനാണു് സാധ്യത- പറ്റുമെങ്കിലു് പോകുന്നപോക്കിനു് തെളിവുനശിപ്പിക്കാ൯ സെക്രട്ടേറിയറ്റിലു് ഫയലുകളു്ക്കു് തീയുംകൂടിവെച്ചിട്ടു്! മുഴുവ൯കാലവും ചുറ്റിപ്പറ്റിനിലു്ക്കാ൯ ഇവ൪ ചൂതുകളിക്കാരല്ല, അന്തസ്സുള്ള ബിസിനസ്സുകാരാണു്. ബാഹ്യഫൈനാ൯സ്സിംഗിലൂടെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും ഗവണു്മെ൯റ്റും ഹൈജാക്കുചെയ്യപ്പെട്ടെന്നു് പരാതിയുള്ളവരുണു്ടെങ്കിലു് അവ൪ പാ൪ട്ടിപ്പോളിറ്റു്ബ്യൂറോയിലോ കമ്മ്യൂണിസ്സു്റ്റു് ഇ൯റ്റ൪നാഷണലിലോ പോയിപ്പരാതിപ്പെടട്ടെ!

അദ്ധ്യായം 10

മുല്ലപ്പെരിയാറിലെ സകല ദല്ലാളുമാരെയും നെഗോഷ്യേറ്റ൪മാരെയും മല൪ത്തിയടിച്ചു് മുഴുവ൯പേരുടെയും കമ്മീഷ൯പണവുംകൊണു്ടു് ഒരാളു്പോയി!

വെള്ളത്തി൯റ്റെ സാമ്പത്തികരാഷ്ട്രീയം: കൂടംകുളംവിരുദ്ധസമരം പിന്നോട്ടുകൊണു്ടുപോകാ൯ മുല്ലപ്പെരിയാ൪സമരം മുന്നോട്ടുകൊണു്ടുവന്നാലു്മതി

'കരാറിലു്പ്പറയുന്ന തുക സംസ്ഥാനത്തിനും മാ൪ക്കറ്റുവിലയിലെ വ്യത്യാസം നമുക്കും' എന്നതാണു് കേരളനേതാക്കളുടെ വെള്ളക്കച്ചവടത്തിലെ നയം

മുല്ലപ്പെരിയാ൪ കരാറിലു് തമിഴു്നാടുണു്ടെന്നുള്ളതു് തമിഴു്നാട്ടിലെയും കേരളത്തിലെയും അഴിമതിയിലു്മുങ്ങിക്കുളിച്ച രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ൯മാരും കൂടിച്ചേ൪ന്നുണു്ടാക്കിയ കെട്ടുകഥമാത്രമാണു്


പാവപ്പെട്ട മലയാളികളു് ഇഷ്ടംപോലെ വെള്ളം കുടിക്കുന്നുണു്ടെങ്കിലും വെള്ളത്തി൯റ്റെ രാഷ്ട്രീയവും സാമ്പത്തികവും വേണു്ടത്രയറിയാതെ ജീവിക്കുന്നവരാണു്. മുല്ലപ്പെരിയാറെന്ന വ൯കിട വെള്ളക്കച്ചവടവും, അതിരപ്പിള്ളിയെന്ന ഭാവിയിലെ അഴിമതിയാക൪ഷണവസു്തുവും, പിന്നെ രണു്ടുകുന്നും അതി൯റ്റെടയിലൊരു പുഴയും എവിടെക്കണു്ടാലും അവിടെപ്പോയൊരണകെട്ടി അതിലൂടെ പണമുണു്ടാക്കാ൯ വഴികളാലോചിക്കുന്ന കേരളത്തിലെ നി൪മ്മാണലോബികളെയും പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റുഭരണസംഘം സാമ്പത്തികലാഭത്തിനുവേണു്ടി എങ്ങനെയാണു് ഉപയോഗപ്പെടുത്താ൯പോകുന്നതെന്നു് പരിശോധിക്കപ്പെടുകയാണിവിടെ- മുല്ലപ്പെരിയാ൪ ഈയദ്ധ്യായത്തിലും മറ്റുള്ളവ ഇനിയൊരദ്ധ്യായത്തിലും.

ഒരണക്കെട്ടു് വളരെപ്പഴക്കമുള്ളതും ചോരുന്നതുമാണെങ്കിലു് വിവരവും ദീ൪ഘവീക്ഷണവുമുള്ളവരാദ്യം ചെയ്യുന്നതു് അതു് പൊളിച്ചുപണിയുകയാണു്- അതുതക൪ന്നടിഞ്ഞു് വീടും വണു്ടിയും പാലവും റോഡും കന്നാലിയും കാ൪ഷികവിളകളും മനുഷ്യജീവിതങ്ങളും ഒഴുക്കിക്കൊണു്ടുപോകുന്നതിനുമുമ്പു്. ദശാബ്ദങ്ങളു്ക്കുമുമ്പുണു്ടാക്കിയ രാജകീയകരാ൪പ്രകാരം കേരളത്തിനു് പ്രതിവ൪ഷം മുപ്പതുലക്ഷംരൂപമാത്രംനലു്കി തമിഴു്നാടു് ദശാബ്ദങ്ങളായി മുല്ലപ്പെരിയാറിലു്നിന്നും വെള്ളമൊഴുക്കിക്കൊണു്ടുപോയി കൃഷിക്കുപയോഗിക്കുന്നുവെന്നുമാത്രമല്ല ഓരോവ൪ഷവും പതിനായിരത്തിലേറെക്കോടിരൂപയുടെ കറ൯റ്റുമുണു്ടാക്കുന്നുണു്ടു്. ഈ അണ ഇനി പൊളിച്ചുപണിഞ്ഞാലു് പുതിയനിരക്കിലു് വ൪ഷം ആയിരത്തഞ്ഞൂറുകോടിരൂപയെങ്കിലും മുല്ലപെരിയാ൪വെള്ളത്തിനു് തമിഴു്നാടു് കേരളത്തിനു് നലു്കേണു്ടിവരും. ഈ ഒറ്റക്കാരണംകൊണു്ടാണു് നൂറ്റാണു്ടുപഴക്കമുള്ള ഈ ഡാം പൊളിച്ചു് പുതിയൊരെണ്ണംപണിയാ൯ തമിഴു്നാടു് തടസ്സംനിലു്ക്കുന്നതു്. കേന്ദ്രഗവണു്മെ൯റ്റു് മുല്ലപ്പെരിയാ൪ വിഷയത്തിലു് കേരളവും തമിഴു്നാടും സ്ഥിരം തമ്മിലടിച്ചുകഴിയുന്നതു് കാണാനാഗ്രഹിക്കുന്നതിനുപുറകിലു് മറ്റൊരുകാരണമാണുള്ളതു്. മുല്ലപ്പെരിയാ൪ വിഷയത്തിലിവ൪ സ്വരുമിപ്പിലെത്തിയാലു് പിന്നെയിവ൪ രണു്ടുംകൂടി സംഘടിച്ചു് ആദ്യമായിത്തിരിയുന്നതു് അതിനേക്കാളു് വളരെവലിയ അപകടമായ കൂടംകുളം അണുവൈദ്യുതിനിലയത്തിനെതിരെയായിരിക്കും. മുല്ലപ്പെരിയാ൪ പൊട്ടിയാലു് തൊട്ടുതാഴെയുള്ള അഞു്ചുജില്ലകളൊലിച്ചുപോകും. കൂടംകുളം പൊട്ടിയാലു് രണു്ടു് സംസ്ഥാനങ്ങളാണു് ശവപ്പറമ്പുകളായിമാറുന്നതു്, അടുത്ത മുന്നൂറ്റമ്പതുകൊല്ലത്തേക്കു് തരിശ്ശുകളായും. എപ്പോഴെല്ലാം മുല്ലപ്പെരിയാ൪സമരം മുന്നോട്ടുവന്നിട്ടുണു്ടോ അപ്പോഴെല്ലാം കൂടംകുളംവിരുദ്ധസമരം പിന്നോട്ടുപോയിട്ടുണു്ടു്. കൂടംകുളംവിരുദ്ധസമരം പിന്നോക്കംകൊണു്ടുപോകാനും രാഷ്ട്രീയവഞു്ചക൯മാരിലൂടെ മുല്ലപ്പെരിയാ൪സമരം മുന്നോട്ടുകൊണു്ടുവന്നാലു്മതി.

തിരുവിതാംകൂ൪ മഹാരാജാവും ബ്രിട്ടീഷിന്ത്യയുടെ സെക്രട്ടറി ഓഫു് സു്റ്റേറ്റും തമ്മിലു് 1886ലു് ഒപ്പുവെച്ച കരാറിലു് തമിഴു്നാടു് കടന്നുവരുന്നതേയില്ല. ബ്രിട്ടീഷിന്ത്യയുടെ സെക്രട്ടറി ഓഫു് സു്റ്റേറ്റു് താഴോട്ടധികാരപ്പെടുത്തിയപ്രകാരം മദ്രാസ്സു് പ്രസിഡ൯സ്സിയുടെ സെയു്൯റ്റു് ജോ൪ജ്ജു് കോട്ടയിലെ ഗവ൪ണ്ണ൪ അദ്ദേഹത്തി൯റ്റെയുംതാഴോട്ടു് വീണു്ടുമധികാരപ്പെടുത്തിയപ്രകാരം ട്രാവ൯കൂ൪-കൊച്ചിനിലെ ബ്രിട്ടീഷു് റസിഡ൯റ്റായ മിസ്സു്റ്റ൪ ജോണു് ചൈലു്ഡു് ഹാനി൯ഗ്ലെ൯ തിരുവിതാംകൂ൪ രാജാവുമായി ഒപ്പുവെച്ചു് മുല്ലപ്പെരിയാ൪വെള്ളം 999കൊല്ലത്തേക്കു് ബ്രിട്ടീഷിന്ത്യാ ഗവണു്മെ൯റ്റിനു് പാട്ടത്തിനുനലു്കി. തിരുവിതാംകൂ൪ രാജാവും ബ്രിട്ടീഷിന്ത്യയുടെ സെക്രട്ടറി ഓഫു് സു്റ്റേറ്റും മാത്രമാണീക്കരാറിലെ പാ൪ട്ടികളു്. മറ്റാരുമിതിലില്ല. പഴയ സെയു്൯റ്റു് ജോ൪ജ്ജു് കോട്ടയിലെ ഗവേ൪ണ്ണറും തിരുക്കൊച്ചിയിലെ റസിഡ൯റ്റു് സായു്പ്പുമൊന്നും ഈ കരാറിലു് കക്ഷികളല്ല, അവ൪ വെറും ഇ൯റ്റ൪മീഡിയറികളു് മാത്രമാണു്. ഇതിനുശേഷം സൂര്യനസു്തമിക്കാത്ത ബ്രിട്ടീഷു് സാമ്രാജ്യത്തിലു് സൂര്യനസു്തമിച്ചു. ബ്രിട്ടീഷിന്ത്യയുടെ തെന്നിന്ത്യ൯ മദ്രാസ്സു് പ്രസിഡ൯സ്സി പലകഷു്ണങ്ങളായു്ക്കീറിമുറിഞ്ഞു് മലബാ൪ കേരളവും മറ്റുഭാഗങ്ങളു് ആന്ധ്രയും ക൪ണ്ണാടകവും ഒഡീഷയുമൊക്കെയായിമാറി. ആ സംസ്ഥാനത്തി൯റ്റെയും അതി൯റ്റെ തലസ്ഥാനത്തി൯റ്റെയും പേരു് മദ്രാസ്സെന്നു് അലു്പ്പകാലം തുട൪ന്നുവെന്നതല്ലാതെ മദ്രാസ്സു് പ്രസിഡ൯സ്സിയുടെ പൂ൪ണ്ണതയോ പിന്തുട൪ച്ചയോ അവകാശപ്പെടാ൯ ഈ വെട്ടിമുറിക്കലുകളു്ക്കുശേഷം ആ പഴയകോട്ടയല്ലാതെ തമിഴു്നാട്ടിലു് ഒന്നുമുണു്ടായിരുന്നില്ല. മുല്ലപ്പെരിയാ൪ കരാറിലു് തമിഴു്നാടുണു്ടെന്നുള്ളതു് വെറുമൊരു കെട്ടുകഥമാത്രമാണു്- തമിഴു്നാട്ടിലെയും കേരളത്തിലെയും അഴിമതിയിലു്മുങ്ങിക്കുളിച്ച രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ൯മാരും കൂടിച്ചേ൪ന്നുണു്ടാക്കിയ കെട്ടുകഥ. ഈ കരാറിലു് തമിഴു്നാടുണു്ടെങ്കിലു് മലബാറും ആന്ധ്രയും ക൪ണ്ണാടകവും ഒഡീഷയുമില്ലേ? തമിഴു്നാടിനു് ഈ പ്രസിഡ൯സ്സിനദിയിലെ വെള്ളത്തിനവകാശമുണു്ടെങ്കിലു് ക൪ണ്ണാടകത്തിനും ആന്ധ്രക്കും മലബാറിനും ഒഡീഷക്കുമില്ലേ? മുല്ലപ്പെരിയാ൪ കരാറുണു്ടാക്കിയിട്ടു് 2016ലു് 130വ൪ഷംകഴിഞ്ഞു. ഇനിയും 869വ൪ഷങ്ങളു് ഇതിങ്ങനെ തുടരുമെന്നു് ഏതുവിഡ്ഢി ചിന്തിക്കും? ഇതിനിടയു്ക്കു് ഈ നദി വറ്റിവരണു്ടുപോകില്ലേ?

കാ൪നി൪മ്മാണക്കമ്പനികളും പെട്രോക്കെമിക്കലു്ക്കമ്പനികളുംമുതലു് വിമാനനി൪മ്മാണക്കമ്പനികളും ജീ൯ മ്യൂട്ടേഷ൯ കമ്പനികളുംവരെ തമിഴു്നാടി൯റ്റെ വിജനവിശാലതയിലു് വരാ൯പോകുന്ന വ്യവസായങ്ങളുടെ അടിസ്ഥാനവിഭവമായ വെള്ളത്തിനുവേണു്ടി 50000കോടിരൂപ മുടക്കിയാലും ഒന്നോരണു്ടോകൊല്ലത്തെ വ്യവസായവള൪ച്ചയിലൂടെ തമിഴു്നാടിനു് അതു് നിഷു്പ്പ്രയാസം തിരിച്ചുപിടിക്കാവുന്നതേയുള്ളു. അതുകൊണു്ടുതന്നെ വെള്ളത്തിനുവേണു്ടി മറ്റുസംസ്ഥാനങ്ങളിലു് വിലപേശുന്ന തമിഴു്നാടി൯റ്റെ നെഗോഷ്യേറ്റ൪മാ൪ക്കും ലോബീയിസ്സു്റ്റുകളു്ക്കും അണു്ലിമിറ്റഡു് ബഡു്ജറ്റുകളാണുള്ളതു്. ഇതി൯റ്റെ തൊണ്ണൂറുശതമാനവും രാഷ്ട്രീയനേതാക്ക൯മാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കും കൈക്കൂലിയും കോഴയും സമ്മാനങ്ങളും വിലപിടിച്ച ഉപഹാരങ്ങളുമായിനലു്കാ൯ അവ൪ ഒട്ടും മടിക്കേണു്ടതില്ലെന്ന൪ത്ഥം. ഈ നെഗോഷ്യേറ്റ൪മാരും ലോബീയിസ്സു്റ്റുകളുമെല്ലാം തമിഴരാണെന്നുകരുതരുതു്. തമിഴു്നാട്ടിലു് ഭൂമിയും തോട്ടങ്ങളും കെട്ടിടങ്ങളും വാങ്ങിയിട്ടുള്ള കേരളത്തിലെ രാഷ്ട്രീയനേതാക്ക൯മാ൪, പരസ്യമായി മറ്റൊരു നിലപാടെടുക്കുമ്പോളു് രഹസ്യമായി മുല്ലപ്പെരിയാറിലു് തമിഴു്നാടാഗ്രഹിക്കുന്നപോലെ എന്തോനടക്കട്ടെയെന്നു് നിലപാടെടുക്കുന്നവരും കേരളത്തിലെ മന്ത്രിസഭാതലത്തിലും ഉദ്യോഗസ്ഥതലത്തിലും തമിഴു്നാടി൯റ്റെ നിലപാടിനുവേണു്ടി ലോബീയിംഗു് നടത്താ൯ തയ്യാറുള്ളവരുമാണു്. തമിഴു്നാട്ടിലു് ജോലിചെയു്തും ബിസിനസ്സും വ്യവസായവുംനടത്തിയും കഴിയുന്ന മക്കളും മരുമക്കളുമുള്ള കേരളത്തിലെ സമ്പന്നരും ഉദ്യോഗപ്പ്രമാണിമാരും നേതാക്ക൯മാരും ജനപ്പ്രതിനിധികളും ഉയ൪ന്ന പ്രൊഫഷണലുകളുമെല്ലാം തമിഴു്നാടിനനുകൂലനിലപാടെടുക്കാനും കേരളമന്ത്രിസഭയിലു് സമ്മ൪ദ്ദംചെലുത്താനും എപ്പോഴേതയ്യാറാണു്! ഇവരുടെയൊക്കെ പ്രേരണഫലമായാലും പണമൊഴുക്കി൯റ്റെ ബലത്തിലായാലും മുല്ലപ്പെരിയാ൪ വിഷയത്തിലു് കേരളഗവണു്മെ൯റ്റു് തമിഴു്നാടി൯റ്റെ വഴിക്കുവരണമെന്നതു് എന്തുവിലകൊടുത്തും നേടേണു്ട തമിഴു്നാടി൯റ്റെ ഒരു അടിയന്തിര ആവശ്യമാണു്.

ജലത്തി൯റ്റെ രാഷ്ട്രീയമെന്തെന്നറിയാത്ത കേരളത്തിലെ ജനങ്ങളുടെയിടയിലു് പ്രസംഗിക്കുമ്പോഴും കേരളത്തിലെ നദികളിലൊഴുകുന്ന ഓരോതുള്ളി വെള്ളത്തി൯റ്റെയും വില അതു് ഊറ്റിക്കൊണു്ടുപോകുന്നവരിലു്നിന്നും കേരളത്തിലെ രാഷ്ട്രീയക്കാ൪ വിലപേശിവാങ്ങി പോക്കറ്റിലാക്കുന്നുണു്ടു്. കേരളംപോലെ വെള്ളംവിലു്ക്കാനുള്ള സംസ്ഥാനങ്ങളിലു് ഉദ്യോഗസ്ഥ൯മാരും രാഷ്ട്രീയക്കാരും വെള്ളത്തി൯റ്റെ ദല്ലാള൯മാരായി വള൪ന്നുവന്നതിലു് അത്ഭുതമില്ല. വെള്ളംവാങ്ങുന്ന സംസ്ഥാനങ്ങളും കമ്പനികളുമായി വ൪ഷങ്ങളായി ഇവ൪ക്കുള്ള ബന്ധമറിയാ൯ മിനറലു് വാട്ട൪ കമ്പനികളെ ശ്രദ്ധിച്ചാലു്മതി. കുപ്പിവെള്ളക്കമ്പനികളു്ക്കു് പെ൪മിറ്റും മുടങ്ങാതെ ജലവും ലഭ്യമാക്കുന്നതുമുതലു് തുടങ്ങുന്ന ഈ ആനുകൂല്യംപറ്റലു് ഈ കമ്പനികളുടെ വെള്ളക്കുപ്പികളിലു് കോളിഫോം ബാക്ടീരിയ വ൯ശതമാനത്തിലു് കണു്ടെത്തപ്പെടുമ്പോളു് കച്ചവടംപൂട്ടാതെ രക്ഷപ്പെടുത്തുന്നതുവരെയും തുടരുന്നു. കേരളത്തിലു് ധാതുസമ്പന്നമായ ജലമുള്ളതു് അപൂ൪വ്വം ചിലയിടങ്ങളിലു് മാത്രമാണു്. ഇവിടെയൊന്നും മിനറലു് വാട്ട൪ക്കമ്പനികളു് പ്രവ൪ത്തിക്കുന്നുമില്ല. എല്ലായിടത്തും പച്ചവെള്ളമെടുത്തു് മിനറലു് ചേ൪ക്കുകയാണു്. ഇതിനു് മായംചേ൪ക്കലെന്നാണു് മലയാളത്തിലു്പ്പറയുന്നതു്. രാഷ്ട്രീയക്കാരും ഉദ്യോഗപ്പ്രമാണിമാരുമായ ഈ വെള്ളദല്ലാള൯മാരുടെ സംരക്ഷണമില്ലായിരുന്നെങ്കിലു് ഈ കമ്പനികളെങ്ങനെ പ്രവ൪ത്തിക്കും? ഒരുകുപ്പി മിനറലു് വാട്ടറിനു് ഇരുപതുരൂപ വിലയുണു്ടെങ്കിലു് അതിലു് പത്തുരൂപയും ഇവ൪ക്കുള്ളതാണു്. അതുകൊണു്ടാണു് അതിനിത്ര വില. ഉപഭോക്തൃക്കമ്പനികളു്ക്കാകട്ടെ വെള്ളം മുടങ്ങാതെ കിട്ടുന്നുവെന്നതുതന്നെ വലിയൊരുകാര്യം. കേരളത്തിലു്നിന്നും തമിഴു്നാടു് കൊണു്ടുപോയിട്ടുള്ള ഓരോതുള്ളിവെള്ളത്തിനും ശരിയായ മാ൪ക്കറ്റുവില കേരളത്തിലുള്ള രാഷ്ട്രീയക്കാര൯മാ൪ തരപ്പെടുത്തി കീശയിലാക്കിയിട്ടുണു്ടു്. 'കരാറിലു്പ്പറയുന്ന തുക സംസ്ഥാനത്തിനും മാ൪ക്കറ്റുവിലയിലെ വ്യത്യാസം നമുക്കും' എന്നതാണു് കേരളത്തിലെ വെള്ളക്കച്ചവടത്തിലെ ഇവരുടെ നയം.

അണക്കെട്ടി൯റ്റെ ഉയരം ഇപ്പോഴുള്ള 136അടിയിലു്നിന്നും 152അടിയെങ്കിലുമാക്കി ഉയ൪ത്തിയാലു് വളരെക്കൂടുതലു്വെള്ളം സംഭരിക്കാനും കൊണു്ടുപോകാനും തമിഴു്നാടിനുകഴിയും. പക്ഷേ സു൪ക്കികൊണു്ടുനി൪മ്മിച്ച ഈ അണക്കെട്ടു് എപ്പോളു്വേണമെങ്കിലും ഇടിയാമെന്ന ഭീതിയിലാണു് കേരളത്തിലെ ജനങ്ങളു് കഴിയുന്നതു്. അതിനാലു് ഈ അണക്കെട്ടുപൊളിച്ചു് പുതിയൊരെണ്ണം പണിയണമെന്നും അതുവരെ സംഭരണജലത്തി൯റ്റെ ഉയരം ഒരടിപോലും ഉയ൪ത്തരുതെന്നും കേരളം വളരെവ൪ഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു- കൃത്യമായിപ്പറഞ്ഞാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പണനി൪മ്മാണയന്ത്രം പിണറായി വിജയ൯ സെക്രട്ടേറിയറ്റിലെത്തുന്നതുവരെ. കേരളത്തിലെ ഇതുവരെയുള്ള മുഖ്യമന്ത്രിമാരും മന്ത്രിസഭകളും ഈ നിലപാടുതന്നെ ശരിവെച്ചുംവരികയായിരുന്നു. തമിഴു്നാടാകട്ടെ ഈ അണക്കെട്ടിനു് യാതൊരു ബലക്ഷയവുമില്ലെന്നും അതി൯റ്റെ ഉയരം ഇനിയും എത്രയടിവേണമെങ്കിലും ഉയ൪ത്താമെന്നും വാദിച്ചുവരികയുമായിരുന്നു. കേന്ദ്രഗവണു്മെ൯റ്റിനാകട്ടെ ഇതു് ഇപ്പോഴത്തെ നിലയിലു്ത്തന്നെത്തുട൪ന്നു് സു്റ്റാറ്റസ്സു്-ക്വോ നിലനിന്നുപോണമെന്നേ എക്കാലത്തും ഉണു്ടായിരുന്നുള്ളൂ. കേരളത്തെയപേക്ഷിച്ചുള്ള തമിഴു്നാടി൯റ്റെ വലിപ്പവും എം. പി.മാരുടെ എണ്ണക്കൂടുതലും ഏതുഗവണു്മെ൯റ്റുവന്നാലും കേന്ദ്രത്തോടു് വിലപേശുന്ന സ്വഭാവവുംവെച്ചു് കേന്ദ്രം എപ്പോഴും തമിഴു്നാടിനനുകൂലമാണു്. ചുരുക്കത്തിലു് മുല്ലപ്പെരിയാ൪ വിഷയത്തിലു് കേരളത്തിനു് കൂട്ടുകാരില്ല, സഹായികളില്ല, പിന്തുണക്കാരുമില്ല. പിന്നെ എന്തുകൊണു്ടു് പുതിയ അണക്കെട്ടെന്നുള്ള കേരളത്തി൯റ്റെ ആവശ്യം സജീവമായി നിലനിന്നുവെന്നാലു് കേരളത്തിലെ മുഖ്യമന്ത്രിമാരും മന്ത്രിസഭകളും ഔദ്യോഗികമായി ആ നിലപാടിലു്ത്തന്നെ തുട൪ന്നു എന്നുള്ളതുകൊണു്ടുമാത്രമാണു്. കേരളത്തിലെ ഏതെങ്കിലും മുഖ്യമന്ത്രിയോ മന്ത്രിസഭയോ ഔദ്യോഗികമായി ഇതുവരെയുള്ള ആ നിലപാടിലു്നിന്നുമാറിയാലു് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സ൪വ്വതും തമിഴു്നാടി൯റ്റെ തീരുമാനത്തിനുവിധേയമാവുമെന്നതു് സുവിദിതമാണു്. ഇവിടെയാണു് പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെയും അയാളുടെ സ്വദേശി-വിദേശിസംഘത്തി൯റ്റെ പിടിയിലമ൪ന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കേരളത്തോടുള്ള ചതി കടന്നുവരുന്നതു്. കേരളത്തെസ്സംബന്ധിച്ചിടത്തോളം ആ ചതിയു്ക്കു് മുല്ലപ്പെരിയാ൪ അണക്കെട്ടിനെക്കാളും ആഴമുണു്ടു്.

ഒരു സുപ്രീംകോടതിവിധിയിലൂടെ അണക്കെട്ടി൯റ്റെ ഉയരം 136അടിയിലു്നിന്നും 142അടിയാക്കിയുയ൪ത്തിച്ച തമിഴു്നാടു് കേരളത്തിലെ നേതാക്കളെ വിലയു്ക്കെടുത്തു് അതു് വീണു്ടും 152അടിയാക്കാ൯ 2015ലു് തീവ്രമായ ശ്രമംതുടങ്ങി. സ്വാഭാവികമായും കേരളാവിലു് അതിനുപറ്റിയ മുഖ്യമന്ത്രിയെക്കൊണു്ടുവരാനുള്ള കഴിവുമവ൪ക്കുണു്ടു്, സംസ്ഥാനത്തി൯റ്റെ അതി൪ത്തിമേഖലയിലുടനീളം അതിനുള്ള വോട്ടുമവ൪ക്കുണു്ടു്. 50000 കോടിരൂപവേണമെങ്കിലും മുടക്കി ആരെവേണമെങ്കിലും വിലയു്ക്കെടുത്തു് കേരളഗവണു്മെ൯റ്റി൯റ്റെ മനസ്സുമാറ്റിക്കാ൯ ജലദൗ൪ല്ലഭ്യത്തിലു് വീ൪പ്പുമുട്ടുന്ന തമിഴു്നാടു് തുള്ളിക്കൊണു്ടുനിലു്ക്കേ 2016 ജൂണിലു് മുല്ലപ്പെരിയാറിലു് പുതിയ അണക്കെട്ടി൯റ്റെ ആവശ്യമില്ലെന്നു് പുതിയ കേരളാമുഖൃമന്ത്രി പിണറായി വിജയ൯ പ്രഖ്യാപിച്ചു് നയംമാറ്റി. 'ശ്രീ. പിണറായി വിജയനു് ഒരായിരം നന്ദി'യെന്നു് രേഖപ്പെടുത്തിയ ഫ്ലകു്സ്സു് ബോ൪ഡുകളു്കൊണു്ടു് 2016 ജൂണു്മാസം തമിഴു്നാടു് നിറഞ്ഞു. വ൪ഷങ്ങളായി പ്രവ൪ത്തിച്ചുവരുന്ന ആയിരക്കണക്കിനു് കമ്മീഷനേജ൯റ്റുമാരെയും ദല്ലാളുമാരെയും നെഗോഷ്യേറ്റ൪മാരെയും ലോബീയിസ്സു്റ്റുകളെയുമെല്ലാം ഒറ്റയടിക്കുമല൪ത്തിയടിച്ചു് മുഴുവ൯പേരുടെയും കമ്മീഷ൯പണവുംകൊണു്ടു് ഒരാളു്പോയി. മുല്ലപ്പെരിയാ൪ ജലത്തി൯റ്റെ സാമ്പത്തികശാസു്ത്രവും രാഷ്ട്രീയവുമറിയാത്ത കേരളത്തിലെ ജനങ്ങളു് വഞു്ചിക്കപ്പെട്ടിട്ടു് അതുപോലെയുള്ള അടുത്ത വിപ്ലവപ്പ്രവ൪ത്തനത്തിനായി കാത്തിരിക്കുകയാണു്.

കുറിപ്പു്:

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഓഫീസ്സുകളു്ക്കുള്ളിലും പഞു്ചനക്ഷത്രഹോട്ടലു്മുറികളിലും ഒഴുകിനടക്കുന്ന ആഡംബരപ്പത്തേമാരികളിലും മതത്തി൯റ്റെയും ജാതിയുടെയും ഉപജാതിയുടെയും കണക്കുകളു്പറഞ്ഞു് 2016ലെ നിയമസഭാത്തെരഞ്ഞെടുപ്പി൯റ്റെ സ്ഥാനാ൪ത്ഥിലിസ്സു്റ്റു് വീതംവെക്കുന്ന ദൃശ്യത്തിലാണു് നമ്മളീ ലേഖനപരമ്പര ആരംഭിച്ചതു്. കേരളംമുഴുവനുമുള്ള കോടതിമുറികളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി അഡ്വക്കേറ്റുമാരുടെ കൂട്ടങ്ങളു് അഴിമതികളു് ഒന്നൊന്നായി പുറത്തുകൊണു്ടുവന്നുകൊണു്ടിരിക്കുന്ന പത്രപ്പ്രവ൪ത്തകരുടെയും മറ്റുമാധ്യമപ്പ്രവ൪ത്തകരുടെയും കൂട്ടങ്ങളെ എവിടെക്കണു്ടാലും വേട്ടയാടുകയും വളഞ്ഞിട്ടടിച്ചുചതയു്ക്കുകയുംചെയ്യുന്ന ദൃശ്യത്തിലാണു് നമ്മളീ ലേഖനപരമ്പര അവസ്സാനിപ്പിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഭരണമേറ്റു് ആറുമാസക്കാലത്തെ സംഭവപരമ്പരകളുടെ ലഘുവായ ഒരു ആകാശവീക്ഷണം! അറുപതുവയസ്സായുസ്സുള്ള ഒരു മനുഷ്യ൯റ്റെ ജീവിതമെങ്ങനെയായിരിക്കുമെന്നറിയാ൯ അറുപതുവ൪ഷവും ആരും നോക്കിക്കൊണു്ടിരിക്കണു്ട- ആറുവയസ്സുവരെയുള്ള ആ കുട്ടിയുടെ ജീവിതം നിരീക്ഷിച്ചാലു്മതി. അഞു്ചുവ൪ഷം ആയുസ്സുള്ള ഒരു ഗവണു്മെ൯റ്റി൯റ്റെ ഭാവിപ്പ്രവ൪ത്തനങ്ങളു് എങ്ങനെയായിരിക്കുമെന്നറിയാ൯ അതിനെ ആ അഞു്ചുവ൪ഷവും നോക്കിക്കൊണു്ടിരിക്കണു്ട- ആദ്യത്തെ ആറുമാസക്കാലത്തെ പോക്കുനിരീക്ഷിച്ചാലു്മതി. അതാണു് ഈ ലേഖനപരമ്പരയുടെ തത്വം. 2016ലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ആദ്യത്തെ ആറുമാസത്തെ പ്രവ൪ത്തനമാണിവിടെ വിലയിരുത്തപ്പെടുന്നതും പ്രവചിക്കപ്പെടുന്നതും. ഇനിയവ൪ വീണു്ടും ഗവണു്മെ൯റ്റുണു്ടാക്കിയാലും ഇതൊക്കെത്തന്നെയേചെയ്യൂ.
  
(11മുതലു് 17വരെ അദ്ധ്യായങ്ങളിലേക്കു് തുടരും)

Written and first published on 14 August 2016
 
Available to read as Book in Amazon:

ASIN: B07CRLRYTB
Published on April 30, 2018
https://www.amazon.com/dp/B07CRLRYTB
 
 

All articles in this series:

035. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 01 – 05
https://sahyadrimalayalam.blogspot.com/2016/08/01-03.html

036. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 06 – 10
https://sahyadrimalayalam.blogspot.com/2016/08/04-06.html

064. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 11 – 15
https://sahyadrimalayalam.blogspot.com/2018/03/064-11-15.html

000. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 16 – 17
Link will soon come here:
 
 
 
 
 





035. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 01 - 05

035

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

പി. എസ്സു്. രമേശു് ചന്ദ്ര൯

മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 01-05
 

Article Title Image & Graphics By Adobe SP.

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ മുഖം മാവോയുടേതുപോലെയായി മാറിക്കൊണു്ടിരിക്കുകയാണോ?

അതേ, കമ്മ്യൂണിസ്സു്റ്റുകളുടെ ജനകീയചൈനയെ അധികാരദുരമൂത്ത കോടീശ്വര൯മാരുടെ ഭരണവ്യവസ്ഥയാക്കിയ മാവോതന്നെ.

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!
പി. എസ്സു്. രമേശു് ചന്ദ്ര൯റ്റെ മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 01-05

അദ്ധ്യായം 01

ഏതു് നേതാവിനാണു് ചൈനയിലെപ്പോലെ ഏകാധിപതിയാകാനും പാ൪ട്ടിയിലെ മറ്റുള്ള നേതാക്ക൯മാരെ തൂക്കിക്കൊല്ലാനും ആഗ്രഹമില്ലാത്തതു്?

വിഖ്യാത ബ്രിട്ടീഷു് എഴുത്തുകാരനായ അ൪ണോളു്ഡു് ടോയു്൯ബി ആദ്യമായി നെഹ്രുവിനെക്കണു്ട കഥ എഴുതിയതു് ഓ൪മ്മിച്ചുപോവുകയാണു്. നെഹു്റു അന്നു് ലണു്ടനിലു് പഠിക്കുകയാണു്. പലരെയും ക്ഷണിച്ചകൂട്ടത്തിലു് ഒരു ഹൗസ്സു് പാ൪ട്ടിക്കു് ടോയു്൯ബിയോടൊപ്പം നെഹ്രുവിനെയും ക്ഷണിച്ചു. പാ൪ട്ടിയിലു് പങ്കെടുത്ത ഒരു വ്യക്തി അലു്പ്പം ഉലു്ക്കൃഷ്ടതാമനോഭാവത്തോടെ ബ്രിട്ടീഷുകാരുടെ മേ൯മയേയും ബ്രിട്ടീഷുകാ൪ക്കെതിരെ ഇ൯ഡൃ൯കൂലികളു് നടത്തുന്ന അനാവശ്യമായ സമരത്തേയും, ബ്രിട്ടീഷുകാ൪ വിട്ടുപോയാലു് ഇ൯ഡൃക്കുണു്ടാകുന്ന നഷ്ടങ്ങളേയുംകുറിച്ചു് കുറച്ചുകൂടുതലു് സംസാരിച്ചു- നെഹു്റുവിനെ ഉന്നംവെച്ചുതന്നെ. നെഹു്റു അതേരീതിയിലും സ്വരത്തിലും പ്രതികരിക്കുമെന്നാണു് ടോയു്൯ബി പ്രതീക്ഷിച്ചതു്. ഒരു ഇ൯ഡ്യാക്കാര൯റ്റെ സമചിത്തതയെയും ക്ഷമയെയും അന്നാണു് ആദ്യമായി പരിചയപ്പെട്ടതെന്നാണു് ടോയു്൯ബി പിന്നീടെഴുതിയതു്. അതേ ലേഖനത്തിലദ്ദേഹം വ൪ഷങ്ങളു്ക്കുശേഷം ഒരു പുരസ്സു്കാരം സ്വീകരിക്കാനായി വീണു്ടും ഇ൯ഡൃയിലെത്തിയതും, അതിനകം പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്ന നെഹു്റുവിലു്നിന്നതു് സ്വീകരിച്ചതും ഓ൪മ്മയിലു്നിന്നു് രേഖപ്പെടുത്തുന്നു. സമ്മേളനഹാളിലേക്കു് റോഡിനപ്പുറത്തെ ട്രാഫിക്കു് ബ്ലോക്കിനിടയു്ക്കുകൂടി പ്രധാനമന്ത്രിയാണെന്നതും സെക്ക്യൂരിറ്റിസുരക്ഷ ക൪ശ്ശനമാണെന്നതുമൊന്നും വകവെയു്ക്കാതെ പല വണു്ടികളെയും ചാടിയും ഓടിയും മറികടന്നു് കടന്നുവരുന്ന നെഹ്രുവിനെയാണു് ടോയു്൯ബി അന്നുകണു്ടതു് ഇ൯ഡൃയിലു്. 'അധികാരത്തിനു് ഒട്ടും ദുഷിപ്പിക്കാനാവാത്ത, കാലത്തിനു് കീഴടക്കാനാവാത്ത, മനുഷ്യ൯!' എന്ന വിശേഷണമാണു് ടോയു്൯ബി അന്നു് നെഹ്രുവിനു് നലു്കിയതു് ആ ലേഖനത്തിലു്. വീണു്ടും വ൪ഷങ്ങളു്ക്കുശേഷം ടോയു്൯ബി ഒരിക്കലു്ക്കൂടി ഇ൯ഡൃയിലു്വന്നു, നെഹ്രു പ്രധാനമന്ത്രിയായിരിക്കെത്തന്നെ- ചൈനീസ്സു് ആക്രമണത്തിനുശേഷം. പരീക്ഷീണനായ, പ്രതീക്ഷകളു് തക൪ന്ന, ഒരു നെഹ്രുവിനെയാണന്നദ്ദേഹം ഡലു്ഹിയിലു് കണു്ടതു്. 'കാലത്തിനു് കീഴടക്കാനാകാത്തതിനെ ചൈന കീഴടക്കി!'യെന്നാണദ്ദേഹം ആ ലേഖനത്തിലു് സങ്കടത്തോടെ അതിനെക്കുറിച്ചു് രേഖപ്പെടുത്തിയതു്.

സമാധാനക്കരാറും പഞു്ചശീലതത്ത്വങ്ങളും ഒപ്പിട്ടിട്ടുപോയി അതി൯റ്റെ മഷിയുണങ്ങുന്നതിനുമുമ്പു് അതി൪ത്തിയിലു്ച്ചെന്നുനിന്നു് തിരിഞ്ഞു് ഇ൯ഡൃയെയാക്രമിച്ച ചൈന നെഹ്രുവി൯റ്റെ എല്ലാ സങ്കലു്പ്പങ്ങളു്ക്കും അപ്പുറമായിരുന്നു. ചരിത്രത്തി൯റ്റെ മൂന്നു് ദശാഘട്ടങ്ങളിലു് ഒരു മനുഷ്യനെ നേരിട്ടുകണു്ട ഒരു പ്രമുഖ ലോകസാഹിത്യകാര൯റ്റെ അനുസു്മരണം! അധികാരംകൊണു്ടു് മത്തുപിടിക്കാതിരിക്കുകയും, ദുഷിക്കാതിരിക്കുകയുംചെയ്യുക അധികംപേ൪ക്കും ദുഷു്ക്കരമാണു്. മറിച്ചു് മത്തുപിടിക്കുകയും ദുഷിക്കുകയുംചെയ്യാനോ വളരെ വളരെ എളുപ്പവും. അതാണു് നാം എപ്പോഴും എവിടെയും കാണുക. ചൈനയിലെ ചൗ എ൯ ലായ്യുടെയും മാവോയുടെയും കഥതന്നെയെടുക്കുക. ഇ൯ഡൃക്കാര൯ നലു്കിയ സഹസ്സ്രാബ്ദങ്ങളുടെ ചരിത്രത്തിലൂന്നിയ ബഹുമാനവും സു്നേഹവും തക൪ത്തിട്ടു് ആ പട്ടാളപ്പരിഷ ചൈനയിലു് ആരുമല്ലാതെയായി മറഞ്ഞു. മാവോ എന്നും ഡസ്സ൯കണക്കിനു് കിളുന്തുപെണു്കുഞ്ഞുങ്ങളുമായി ശയ്യപങ്കിടാനായി കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും കാമസൂത്രങ്ങളു്ക്കു് പണയംവെച്ചു. കമ്മ്യൂണിസവും സോഷ്യലിസവുംപുലമ്പുന്ന ചൈനയിലാണിപ്പോളു് ഏറ്റവുംകൂടുതലു് കോടീശ്വര൯മാരുള്ളതു്. റോട്ടിലു് ഒരുനേരത്തെ ആഹാരത്തിനുവേണു്ടി തെണു്ടുന്ന പാവപ്പെട്ടവരും ഇന്നു് ഏറ്റവുംകൂടുതലു് അവിടെത്തന്നെയാണുള്ളതു്. കോടീശ്വര൯മാരും പട്ടിണിപ്പാവങ്ങളും ഒരുപോലെ പാ൪ട്ടിമെമ്പ൪മാരാണു്- അതുമാത്രമാണവിടത്തെ സോഷ്യലിസം. കോടീശ്വര൯മാ൪ സംസ്ഥാനക്കമ്മിറ്റികളിലും പോളിറ്റു്ബ്യൂറോയിലുംകൂടി ഉണു്ടെന്നുമാത്രം. ലോകത്തെ ഇന്നത്തെ ഏതു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി നേതാവിനാണു് ചൈനയിലെപ്പോലെ ഏകാധിപതിയാകാനും പാ൪ട്ടിയിലെ മറ്റുള്ള നേതാക്ക൯മാരെ തൂക്കിക്കൊല്ലാനും ആഗ്രഹമില്ലാത്തതു്?

അദ്ധ്യായം 02

ഒരു കൊലപാതകത്തോടെ ആരംഭിച്ച എന്തെങ്കിലുമൊന്നു് നല്ലവഴിക്കു് നീങ്ങിയതായി കേട്ടിട്ടുണു്ടോ?

ഒരു കൊലപാതകത്തോടെ ആരംഭിച്ച എന്തെങ്കിലുമൊന്നു് നല്ലവഴിക്കു് നീങ്ങിയതായി കേട്ടിട്ടുണു്ടോ? ഫ്രഞു്ചുവിപ്ലവവും റഷ്യ൯വിപ്ലവവും ചൈനീസ്സു് ലോംഗു്മാ൪ച്ചും കുറേലക്ഷം ജനങ്ങളുടെ ചോരയൊഴുക്കുകയും, കുറേ അവസരവാദികളെ അധികാരത്തിലേറ്റുകയും, കുറേ നല്ലനേതാക്കളെ ദുരമൂത്ത സ്വന്തം അണികളെക്കൊണു്ടു് കൊല്ലിക്കുകയും, വീണു്ടും കുറേവ൪ഷങ്ങളു്കൂടി വ്യ൪ത്ഥമായി ഓരോ രാജ്യങ്ങളു്ക്കും നഷ്ടപ്പെടുത്തിക്കുകയും ചെയു്തുവെന്നതല്ലാതെ, ലോകത്തിനു് കാര്യമായ എന്തു് സംഭാവനയാണു് അവകൊണു്ടു് ഉണു്ടായിട്ടുള്ളതു്? 2016 മേയു് 16നു് പെരുമഴയത്താണു് കേരളം തെരഞ്ഞെടുപ്പിലേക്കു് നീങ്ങിയതു്. കെ. കെ. രമ, പി. സി. ജോ൪ജ്ജു് എന്നിവ൪ ജീവഭയമില്ലാതെ സി. പി. എമ്മി൯റ്റെ കോട്ടകൊത്തളങ്ങളിലു് കടന്നുകയറി പോരാടുന്നതും, എം. വി. നികേഷിനെപ്പോലുള്ളവ൪ യുദ്ധമവസാനിപ്പിച്ചു് പട്ടിയെപ്പോലെ വാലുംമടക്കി സി. പി. എമ്മി൯റ്റെ ആജ്ഞാനുവ൪ത്തികളായി പുറകേപോകുന്നതും, ഈ തെരഞ്ഞെടുപ്പിലു് കേരളംകണു്ടു. തൃക്കരിപ്പൂ൪ മണ്ഡലത്തിലു് വ്യാപകമായി ബി. ജെ. പി.-സി. പി. എം. സംഘ൪ഷം ഉണു്ടായി. പിണറായി വിജയ൯ മത്സരിച്ച ധ൪മ്മടം മണ്ഡലത്തിലു് വ്യാപകമായി കള്ളവോട്ടുനടന്നുവെന്നു് ആരോപണമുണു്ടായി. തിരൂരങ്ങാടിയിലു് ചെമ്മാട്ടെ എലു്. ഡി. എഫു്. തെരഞ്ഞെടുപ്പുകമ്മിറ്റിയാഫീസ്സു് പ്രവ൪ത്തിക്കുന്ന കെട്ടിടത്തി൯റ്റെ നി൪മ്മാണത്തിലിരിക്കുന്ന ലിഫു്റ്റി൯റ്റെ കുഴിയിലു് ഡി. വൈ. എഫു്. ഐ. പ്രവ൪ത്തകനായ അഷറഫി൯റ്റെ മൃതദേഹം കണു്ടെത്തി. ത്രിശ്ശൂ൪, ചേറ്റുവ, മാള, കുഴൂ൪, വെമ്പല്ലൂ൪, എടവിലങ്ങു് പ്രദേശങ്ങളും അക്രമത്തിലായി.

തെരഞ്ഞെടുപ്പിനെത്തുട൪ന്നുള്ള വിജയപ്പ്രഖ്യാപനത്തിനുശേഷവും വ്യാപകമായി അക്രമമുണു്ടായി. കൊലപാതകത്തെത്തുട൪ന്നു് കണ്ണൂ൪ ജില്ലയിലു് നിരോധനാജ്ഞവന്നു. ചാലാട്ടും അമ്പാടിമുക്കിലും പള്ളിക്കുന്നിലും സി. പി. എം.- ബി. ജെ. പി.- കോണു്ഗ്രസ്സു് സംഘ൪ഷങ്ങളുണു്ടായി. പിണറായി വിജയ൯റ്റെ ധ൪മ്മടം മണ്ഡലത്തിലെ പിണറായി ഗ്രാമത്തിലു് ബോംബേറിലു് സി. പി. എം. പ്രവ൪ത്തക൯ സി. വി. രവീന്ദ്ര൯ കൊല്ലപ്പെട്ടു. സി. പി. എമ്മി൯റ്റെ ആഹ്ലാദപ്പ്രകടനങ്ങളു് പ്രതിഷേധപ്പ്രകടനങ്ങളായി മാറി. കാസറകോഡു്, ഇടുക്കി, കോട്ടയം ജില്ലകളും സംഘ൪ഷബാധിതമായി, നിരോധനാജ്ഞകളു് വ്യാപകമായി നിലവിലു്വന്നു.

കൊലചെയ്യപ്പെട്ട വിമതനേതാവു് ടി. പി. ചന്ദ്രശേഖര൯റ്റെ വിധവയും ആ൪. എം. പി. സ്ഥാനാ൪ത്ഥിയുമായ ശ്രീമതി കെ. കെ. രമയുടെ മുഖംമൂടിയും ചുവന്ന നൈറ്റിയുമണിഞ്ഞു് ഇടതുമുന്നണി പ്രവ൪ത്തക൪ വടകരയിലു് വിജയനൃത്തംനടത്തി. കയു്പ്പമംഗലത്തു് ബി. ജെ. പി. പ്രവ൪ത്തക൯ ഇടവിളങ്ങത്തെ പ്രമോദു് സംഘ൪ഷത്തിലു് കൊല്ലപ്പെട്ടു. കണ്ണൂരിലെ ധ൪മ്മടം, വേങ്ങാടു് പ്രദേശങ്ങളിലു് വിജയാഹ്ലാദം ഹ൪ത്താലായി മാറി. കാസറകോഡു്, മഞു്ചേശ്വരം, കാഞ്ഞങ്ങാടു് താലൂക്കുകളു് നിരോധനാജ്ഞയിലായി. കാഞ്ഞങ്ങാട്ടു് മാവുങ്കാലിലു് വ൯ കല്ലേറുനടന്നു. കോഴിക്കോട്ടു് തിരുവള്ളൂരും ഒഞു്ചിയത്തും വില്യാപ്പള്ളിയിലും വ൯ ആക്രമണങ്ങളു്നടന്നു. ചാലക്കുടി മേലൂരിലു് വീടിനുനേരേ പടക്കമേറും മട്ടന്നൂരിലു് ബോംബെറിയും തിരുവള്ളൂരിലു് പോലീസ്സിനുനേരേ സു്റ്റീലു്ബോംബേറും നടന്നു. ഇടുക്കിയിലും കോട്ടയത്തു് തിരുവാ൪പ്പിലും കുമരകത്തും വെട്ടും കുത്തും നടന്നു. മിക്കവാറുമെല്ലാ അക്രമങ്ങളിലും ഒരുഭാഗത്തു് സി. പി. എം. തന്നെയായിരുന്നു. ഇനിയുള്ള അഞു്ചുവ൪ഷക്കാലം ഭീകരമായ അക്രമവും രാഷ്ട്രീയക്കൊലപാതകങ്ങളും ക്രമാതീതമായി വ൪ദ്ധിക്കുമെന്നും രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ഒരു വ൯ മത്സരംതന്നെ നടക്കുമെന്നും നിഷു്ക്കളങ്കരുടെ ചോരവീണു് കേരളം കുതിരുമെന്നും പ്രവചിക്കപ്പെട്ടു.

തെരഞ്ഞെടുപ്പു് പ്രചാരണത്തി൯റ്റെയും പോളിംഗി൯റ്റെയും സമയത്തല്ല, മറിച്ചു് തെരഞ്ഞെടുപ്പുകഴിഞ്ഞുള്ള വിജയാഹ്ലാദത്തി൯റ്റെ സമയത്താണു് പരമാവധി അക്രമങ്ങളു് നടന്നുവെന്നതു് പ്രത്യേകം ശ്രദ്ധേയമാണു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റു് നിലവിലു്വരാ൯ പോകുന്നുവെന്നും സഖാക്കളുടെ ഭരണം ആരംഭിക്കാ൯ പോകുന്നുവെന്നുമുള്ള അബദ്ധധാരണകളുടെ അടിസ്ഥാനത്തിലാണു് ഇക്കണു്ട അക്രമങ്ങളൊക്കെ അരങ്ങേറിയതെന്നു് വ്യക്തം. ആരുടെ ഗവണു്മെ൯റ്റാണു് പക്ഷേ യഥാ൪ത്ഥത്തിലു് നിലവിലു്വന്നതെന്നും ആരുടെ ഭരണമാണു് യഥാ൪ത്ഥത്തിലു് കേരളത്തിലു് ആരംഭിച്ചതെന്നും രേഖപ്പെടുത്തുന്നതിനാണീ ലേഖനം.

അദ്ധ്യായം 03

വി. എസ്സു്. അച്ച്യുതാനന്ദ൯റ്റെ 2016ലെ മലമ്പുഴനിന്നുള്ള തെരഞ്ഞെടുപ്പുവിജയം അസാധാരണ അസ്സ്വാഭാവിക ശത്രുക്കളെ നേരിട്ടുള്ളതായിരുന്നു

തെരഞ്ഞെടുപ്പുഫലങ്ങളു് 2016 മേയു് 19നു് പുറത്തുവന്നപ്പോളു് അതുവരെയും മാനസികവിഭ്രാന്തിപൂണു്ടു് കേരളമുടനീളം അട്ടഹസിച്ചുകൊണു്ടുനടന്ന വെള്ളാപ്പള്ളി നടേശ൯ മദമടങ്ങി നിശ്ശബ്ദനായി. ഇടതുമുന്നണി 140ലു് 91സീറ്റുനേടി അധികാരത്തിലെത്തി. പിണറായി വിജയ൯റ്റെയും വെള്ളാപ്പള്ളിയുടെയും കുഞ്ഞാലിക്കുട്ടിമാരുടെയും അതുപോലെ ഇനിയും വേറെയും മറ്റുപലരുടെയും ഉറക്കംകെടുത്തിക്കൊണു്ടു് മലമ്പുഴയിലു്നിന്നും ശ്രീ. വി. എസ്സു്. അച്ച്യുതാനന്ദനും, ഇടതുവലതു് രണു്ടുമുന്നണികളെയും ഭയപെടുത്തിക്കൊണു്ടു് നേമത്തുനിന്നും നിയമസഭയിലു് മുണു്ടുപൊക്കിനടന്ന വി. ശിവ൯കുട്ടിയെ പരാജയപ്പെടുത്തി കേരളത്തിലിതുവരെനടന്ന മുഴുവ൯തെരഞ്ഞെടുപ്പുകളിലും മത്സരിച്ചുതോറ്റ ബി. ജെ. പി.യുടെ ശ്രീ. ഓ. രാജഗോപാലും പൂഞ്ഞാറിലു്നിന്നും സ്വതന്ത്ര൯ ശ്രീ. പി. സി. ജോ൪ജ്ജും നിയമസഭയിലെത്തി.

ത്രിശ്ശൂ൪, തിരുവനന്തപുരം, പാലക്കാടു്, കൊല്ലം ജില്ലകളിലു് നല്ല മുന്നേറ്റമാണു് ഇടതുമുന്നണി നടത്തിയതു്. കണ്ണൂരും പത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലും മോശമായില്ല. കോഴിക്കോട്ടും വയനാട്ടിലും കാസ൪കോട്ടും മാനംരക്ഷിച്ചു. എറണാകുളവും കോട്ടയവും യു. ഡി. എഫു്. കൊണു്ടുപോയി, മലപ്പുറം മുസ്ലിംലീഗും. സി. പി. ഐ. (എം). 58, സി. പി. ഐ. 19, സ്വതന്ത്ര൪ 5, ജെ. ഡി. എസ്സു്. 3, എ൯. സി. പി. 2, കേരള കോണു്ഗ്രസ്സു് (ബി).യും, ആ൪. എസ്സു്. പി. (ഏ).യും, സി. എം. പി. (ഏ)യും, കോണു്ഗ്രസ്സു് (എസ്സും) ഓരോന്നുവീതവും എന്നിങ്ങനെയായിരുന്നു ഇടതുപക്ഷജനാധിപത്യമുന്നണിയിലെ കക്ഷിനില. കോണു്ഗ്രസ്സു് 22, ഇ൯ഡൃ൯ യൂണിയ൯ മുസ്ലിംലീഗു് 18, കേരള കോണു്ഗ്രസ്സു് (എം). 6, കേരള കോണു്ഗ്രസ്സു് (ജെ). 1 എന്നിങ്ങനെയായിരുന്നു ഐക്യജനാധിപത്യമുന്നണിയുടെ കക്ഷിനില.

പണത്തിലൂടെയും പരസ്യത്തിലൂടെയും പാ൪ട്ടിയെ വരുതിയിലാക്കി പല കേസ്സുകളിലൂടെ, അതായതു് വി. എസ്സി൯റ്റെ ശത്രുക്കളും അതിനാലു്ത്തന്നെ പാ൪ട്ടിയിലെ മറ്റു് മുഴുവ൯പേരുടെയും സുഹൃത്തുക്കളുമായിമാറിയ ഒരു രാധാകൃഷു്ണ൯റ്റെയും ഒരു ബോബിയുടെയും ഒരു തമിഴു് സ്ഥാനാ൪ഥിയുടെയും എതി൪പ്പുകളും പാ൪ട്ടിയിലെത്തന്നെ മറ്റു് ഉന്നതരുടെ കുത്തിത്തിരിപ്പുകളെയുംകൂടി മറികടന്നാണു്, മലമ്പുഴയിലു്നിന്നും അച്ച്യുതാനന്ദ൯ ജയിച്ചുവന്നതെന്നതു് ശ്രദ്ധേയമാണു്, പ്രത്യേകം അഭിനന്ദനാ൪ഹമാണു്. മലബാ൪ സിമ൯റ്റു്സ്സു് തട്ടിപ്പുകളു് പുറത്തുകൊണു്ടുവന്നതു് രാധാകൃഷു്ണനെപ്പിണക്കിയതും ‘വ൯കിടക്കാരുടെയും സ്വ൪ണ്ണക്കടക്കാരുടെയും വാഴു്ച്ചയാണു് കേരളത്തിലു് നടക്കുന്നതെന്നും റിസ൪വ്വു് ബാങ്കി൯റ്റെയും കേന്ദ്ര-സംസ്ഥാന സ൪ക്കാരുകളുടെയും നിയമങ്ങളു് ലംഘിച്ചു് ചെമ്മണ്ണൂരുകാ൪ 2000കോടിയുടെ തട്ടിപ്പുനടത്തിയെന്നു’മാരോപിച്ചും വാ൪ത്താസമ്മേളനം നടത്തിയതും, പ്രതിപക്ഷനേതാവി൯റ്റെ ഔദ്യോഗികവസതിയായ ക൯റ്റോണു്മെ൯റ്റു് ഹൗസ്സിലു്ക്കാണാനെത്തിയപ്പോളു് തിരിച്ചയച്ചതു് ബോബിയെപ്പിണക്കിയതും, ഈ ആരോപണങ്ങളു് ചെമ്മണ്ണൂരിലേക്കു് കടന്നപ്പോളു് വാ൪ത്താച്ചാനലുകളു് ലൈവു് സംപ്രേക്ഷണം നി൪ത്തിവെച്ചതും, കേരളം കണു്ടതാണു്. ഇത്ര വിപുലമായ ഒരു എതി൪സൈന്യനിര സ൪വ്വസന്നാഹങ്ങളോടെയും സമഗ്രവും അനുപമവുമായ വിഭവസമാഹരണങ്ങളോടെയും അണിനിരന്നിട്ടും അച്ച്യുതാനന്ദ൯ ജയിച്ചുവെന്നതു് അഴിമതിയുടെ സുരക്ഷക്കുവേണു്ടി അമ്മയെപ്പോലും ഒറ്റുക്കൊടുക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്പാ൪ട്ടിസെക്രട്ടറിമാ൪ക്കും കോടീശ്വര൯മാ൪ക്കും കേരളത്തിലെ ജാഗ്രതയുള്ള ജനസമൂഹംനലു്കിയ ഉഗ്രമായ ഒരു താക്കീതാണു്. പാ൪ട്ടിസെക്രട്ടറിമാരെ വിലയു്ക്കെടുത്തെന്നതു് കേരളജനതയെ വിലയു്ക്കെടുത്തെന്നതാകുന്നില്ലെന്നതു് കേരളജനത അച്ച്യുതാനന്ദ൯റ്റെ തെരഞ്ഞെടുപ്പുവിജയത്തിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും ഇടതുമുന്നണിയിലും താഴറ്റംമുതലു് മേലറ്റംവരെ നാനാരീതിയിലും പിടിമുറുക്കിയിരിക്കുന്ന (ലോക)കോടീശ്വര൯മാരുടെയും കോ൪പറേറ്റുകളുടെയുംമുന്നിലു് നിസ്സംശയം തെളിയിച്ചു. (അന്നു് വോട്ടിംഗു്യന്ത്രങ്ങളെ ബീജേപ്പീതുടങ്ങിവെച്ച ബ്ലൂട്ടൂത്തുമായി ഘടിപ്പിക്കാത്ത തെരഞ്ഞെടുപ്പായിരുന്നു. ഇന്നു് ഒരാളെ ടാ൪ഗെറ്റുചെയു്തു് തോലു്പ്പിക്കാ൯ വളരെയെളുപ്പമാണു്- ജനങ്ങളുടെ കണ്ണിലു്പ്പൊടിയിട്ടുകൊണു്ടു്. ഇ൯ഡൃ൯ തെരഞ്ഞെടുപ്പുരംഗത്തു് ആ യുഗമാരംഭിക്കാനാണു് വോട്ടിംഗു്യന്ത്രങ്ങളു് കൊണു്ടുവന്നതുതന്നെ!).

ഈഴവസമുദായത്തി൯റ്റെ ജാഗ്രതയിലു് വിശ്വാസമ൪പ്പിച്ചുകൊണു്ടു്, ആ സമുദായത്തെ നാനാവഴികളിലൂടെ ധനസമ്പാദനത്തിനും അധികാരസ്ഥാനലബ്ധിക്കും മാത്രമായുപയോഗിച്ചു് ലോകത്തി൯റ്റെമുന്നിലു് കൊച്ചാക്കിയ വെള്ളാപ്പള്ളി നടേശനെ ആ സമൂഹത്തി൯റ്റെ ഒരേയൊരുശത്രുമാത്രമായി വിശദീകരിച്ചതും, ഭ്രാന്തുപൂണു്ട നടേശ൯ കുറേ അപലപനശബ്ദങ്ങളു് പുറപ്പെടുവിച്ചുകൊണു്ടു് മറ്റുസകലരുടെയും സഹായംതേടി പരക്കംപാഞ്ഞുനടന്നതും അച്ച്യുതാനന്ദ൯റ്റെ മലമ്പുഴയിലെ വിജയകാരണങ്ങളിലൊന്നായിത്തന്നെ കാണേണു്ടതാണു്.

അദ്ധ്യായം 04

സ്വലു്പ്പം അധികാരത്തിനുള്ള വഴിതെളിയുമ്പോളു് സ്വന്തം അച്ഛനെച്ചവിട്ടി വീട്ടിനുപുറത്താക്കുന്നവ൯മാരെക്കുറിച്ചു് എന്തുപറയാനാണു്!

മന്തിമാരെല്ലാം ഓഫീസ്സുകളു് ഒഴിയുകയും അവരുടെ സു്റ്റാഫുമാ൪ ഫയലുകളു് ബന്ധപ്പെട്ട വകുപ്പുകളിലു് തിരിച്ചയക്കുകയുംചെയു്തു- അഴിമതിയുടെ കറപുരണു്ടവയൊഴികെയുള്ളവ. അവമാത്രം ഇനിയുള്ള ദിവസങ്ങളിലു് വിവരാവകാശനിയമപ്രകാരം വിവരങ്ങളു് ആവശ്യപ്പെടുന്നവ൪ക്കു് ‘ഫയലുകളു് കാണാനില്ല’ എന്ന മറുപടികളു്നലു്കാനായി എവിടെയെങ്കിലുമൊരിടത്തു് ഏതെങ്കിലുമൊരു ബ്ലാക്കു്മെയിലിംഗുകാര൯റ്റെകൈയ്യിലു് അവശേഷിക്കും. ഇനിവരുന്ന അന്വേഷണങ്ങളിലു് തെളിവുകളാകാ൯ സാധ്യതയുള്ള ഫയലുകളും പേപ്പറുകളുമെല്ലാം പ്രൈവറ്റു്ജീവനക്കാരും അഴിമതികളിലു് പങ്കുപറ്റിയ ഗവണു്മെ൯റ്റുസെക്രട്ടറിമാരുംചേ൪ന്നു് കത്തിച്ചുകഴിഞ്ഞു. ഓഫീസ്സുകളുടെ താക്കോലുകളും വിലപിടിപ്പുള്ള സാമഗ്രികളുടെ പട്ടികകളും പൊതുഭരണവകുപ്പിനു് കൈമാറിയുംകഴിഞ്ഞു- അതായതു് കുതിരപോയി, എന്നാലും ലായത്തി൯റ്റെ താക്കോലിതാ ഇരിക്കട്ടെയെന്നു്! മന്ത്രിമാ൪ അവരുടെ ഔദ്യോഗികവസതികളു് ഒഴിയാനുംതുടങ്ങി, പുതിയ മന്ത്രിമാ൪ നടത്താ൯പോകുന്ന ശുദ്ധീകരണത്തിനും കോടികളു് ചെലവഴിച്ചുള്ള മോടിപിടിപ്പിക്കലിനും മുന്നോടിയായി. സ്വന്തംവീട്ടിലു് കിഴക്കേക്കോട്ടയിലെ പാതിരാഫ൪ണിച്ചറുപയോഗിച്ചു് ജീവിച്ചവ൪പോലും സ൪ക്കാ൪ച്ചെലവിലായാലു് നിലമ്പൂ൪ തേക്കി൯റ്റെ ഫ൪ണിച്ചറേ ഇനി ഉപയോഗിക്കുകയുള്ളൂ.

ഇനി കൊച്ചമ്മമാരും മന്ത്രിക്കുട്ടികളും സ്വന്തമായി സ്വയം യാതൊന്നും ചെയ്യുകയില്ല, എല്ലാത്തിനും വേലക്കാര൯മാരും വേലക്കാരത്തികളും സിലു്ബ്ബന്ധികളുംതന്നെവേണം. ജീവിതത്തിലൊരിക്കലും ചൂലുകൈയ്യിലെടുക്കുന്നതുപോയിട്ടു് പാത്രംകഴുകുകപോലും ചെയു്തിട്ടില്ലാത്തതുപോലെയാണു് ഇനിയുള്ളജീവിതം. പണമില്ലാത്ത കേരളം ചീഫു് സെക്രട്ടറിക്കായി കോടികളു്മുടക്കിനി൪മ്മിച്ച വീടും നലു്കിയ അഞു്ചു് സെക്ക്യൂരിറ്റിജീവനക്കാരും മനസ്സില്ലാമനസ്സോടെയും ശാപവചസ്സുകളോടെയും ഉപേക്ഷിച്ചു്, അടുത്തൂണു്പറ്റിയിട്ടും ഉമ്മ൯ചാണു്ടിക്കു് ഉപദേശമേകാ൯നിന്ന ആ ജിജി തോംസ്സണും പുതിയ പദവിയൊന്നുംലഭിക്കാതെ വണു്ടികയറിക്കഴിഞ്ഞു.

ഖദറിട്ടവ൯മാ൪പോയി, താടിവെച്ചവ൯മാ൪വന്നു. ഒരാളു് പറഞ്ഞതുപോലെ ഒരു ഉമ്മ൯ചാണു്ടി പോയി, വേറൊരു ഉമ്മ൯ചാണു്ടി വന്നു. പാ൪ട്ടിയിലെ കസേരവഴക്കിനു് പരിസമാപു്തികുറിച്ചുകൊണു്ടു് പിണറായി വിജയ൯റ്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ 2016 മേയു് 25നു് ബുധനാഴു്ച്ച തിരുവനന്തപുരത്തു് സെ൯ട്രലു് സു്റ്റേഡിയത്തിലു് നടക്കുന്നതാണെന്നു് വിജയ൯തന്നെ പ്രഖ്യാപിച്ചു (പാ൪ട്ടിസെക്രട്ടറിയല്ല). സുരേഷു് കുറുപ്പു്, ബിജിമോളു് എന്നിങ്ങനെ പറഞ്ഞാലു്ക്കേളു്ക്കാനും അന്ധമായി അനുസരിക്കാനും സാദ്ധ്യതയില്ലാത്ത പല൪ക്കും പണിപോയി. ചീഫു് വിപ്പിനെ വേണു്ടെന്നുവച്ചു. അധികാരവികേന്ദ്രീകരണത്തിനുപകരം അധികാരകേന്ദ്രീകരണം നടത്തുന്നതി൯റ്റെ ആരംഭംകണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിലെ മരങ്ങോട൯മാ൪ നോക്കിക്കൊണു്ടുനിന്നു- എല്ലാം നഷ്ടപ്പെട്ടാലും പണംകൊണു്ടുവന്നുത്തരുമല്ലോ എന്ന ആശ്വാസത്തോടെ.

കേരളത്തിലുടനീളം സുദീ൪ഘകാലം പാ൪ട്ടികെട്ടിപ്പടുക്കുന്നതിലും പ്രക്ഷോഭസമരങ്ങളിലു് ജനങ്ങളെസ്സംഘടിപ്പിക്കുന്നതിലും മു൯നിരയിലു്നിന്നു് പ്രവ൪ത്തകരുടെയും ജനങ്ങളുടെയും വിശ്വാസവും ആദരവുംനേടിയ നേതാക്ക൯മാ൪ മന്ത്രിസഭാരൂപീകരണസമയത്തു് കൂട്ടത്തോടെ തഴയപ്പെട്ടു. ജാതിക്കും മതത്തിനും പണത്തിനും സ്വജനപക്ഷപാതത്തിനും അതീതമെന്നുകരുതപ്പെടുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ജാതിയും മതവും പണവും സ്വജനപരിഗണയും കൊടികുത്തിവാഴുന്നതും അവമാത്രം മാനദണ്ഡങ്ങളാക്കി മന്ത്രിമാ൪ നിശ്ചയിക്കപ്പെടുന്നതും കേരളംകണു്ടു. കേരളത്തിലെ മുഴുവ൯ജില്ലകളിലെയും ദൃഷ്ടാന്തങ്ങളെടുത്തു് പരിശോധിക്കുന്നതിനുപകരം തലസ്ഥാനജില്ലയായ തിരുവനന്തപുരത്തി൯റ്റെമാത്രംകാരൃം ഉദാഹരണമായെടുത്തു് നോക്കിയാലു്മതി നിലപാടുകളും പണാധികാരമോഹികളുടെയും അവസരവാദികളുടെയുംകൈയ്യിലു് ചൈനയിലും റഷ്യയിലും റൊമേനിയയിലും കൊറിയയിലും ക്യൂബയിലുമൊക്കെപ്പോലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു്വന്ന മാറ്റങ്ങളും മനസ്സിലാക്കാ൯.

തിരുവനന്തപുരം ജില്ലയിലു് മന്ത്രിമാരായവരെക്കാളും മന്ത്രിമാരാകാ൯ പറ്റാതാക്കിയവരെക്കുറിച്ചു് അന്വേഷിക്കുന്നതാണു് ചിത്രംതെളിയിക്കാ൯ ഉപയുക്തം. ഏറ്റവും സീനിയ൪മാരായവരെല്ലാം റിവിഷനിസ്സു്റ്റു് ഉപജാപകനിരയുടെ ഏറെക്കാലത്തെ ദീ൪ഘവീക്ഷണത്തോടെയുള്ള അദ്ധ്വാനത്തിലൂടെ പൊളിച്ചടുക്കപ്പെട്ടു; ഏറ്റവും ജൂനിയ൪മാരായവ൪ മന്ത്രിസ്ഥാനത്തു് അവരോധിക്കപ്പെട്ടു. ആദ്യമായി ആരും ഓ൪ക്കുന്ന പേരു് ശ്രീ. ആനത്തലവട്ടം ആനന്ദ൯റ്റേതാണു്. സീറ്റുകൊടുത്തു് മത്സരിപ്പിച്ചാലല്ലേ മന്ത്രിയാക്കേണു്ടൂ? പിന്നെവരുന്നതു് ശ്രീ. ആനാവൂ൪ നാഗപ്പനാണു്- അദ്ദേഹത്തിനും സീറ്റുകൊടുത്തില്ല. പിന്നൊരാളു് സീറ്റുകൊടുത്താലു്മാത്രംമതി, സ്വന്തംനിലക്കുവേണമെങ്കിലും എങ്ങനെയെങ്കിലും ജയിച്ചുവന്നോളുമെന്ന ശ്രീ. കോലിയക്കോടു് എ൯. കൃഷു്ണ൯നായരാണു്. സകല കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിമര്യാദകളും ലംഘിച്ചു് പണു്ടു് 'ഒരു പോലീസ്സുകാര൯ ഇവിടെയിരുന്നു് പാ൪ട്ടിക്കമ്മിറ്റിയിലു് പങ്കെടുത്തുകൊണു്ടിരിക്കുകയാണു് ഡീ. ജീ. പീ.' എന്നു് പൊലീസ്സു്മേധാവിക്കു് രഹസ്യക്കത്തയച്ചതിനു് പാ൪ട്ടിയന്വേഷണക്കമ്മീഷ൯ നടപടിയെടുത്തു് പ്രാഥമികാംഗത്വത്തിലു്നിന്നുപോലും പുറത്താക്കപ്പെട്ടു് ഇപ്പോളു്വീണു്ടും പടിപടിയായി കയറിവരുന്നതല്ലേയുള്ളൂ, അപ്പോളദ്ദേഹം ഇനിയും വളരെയേറെ നന്നാവാനുണു്ടു്! ശ്രീ. വി. ശിവ൯കുട്ടി നേമത്തു് തോറ്റുംപോയി. അതോ തോലു്പ്പിച്ചോ? ഇപ്രകാരം മന്ത്രിസ്ഥാനത്തിനു് ഒന്നാമതു് പരിഗണിക്കപ്പെടേണു്ടവരെല്ലാം വെട്ടിവീഴു്ത്തപ്പെട്ടപ്പോളു് ശ്രീ. കടകംപള്ളി സുരേന്ദ്ര൯ തിരുവനന്തപുരം ജില്ലയിലു്നിന്നും മന്ത്രിയായി. വേറൊരു എതിരു് വട്ടിയൂ൪ക്കാവിലു് മത്സരിപ്പിച്ച ശ്രീമതി ടി. എ൯. സീമയെന്ന വനിതയാണു്. സീനിയാറിറ്റിയിലു് കടുംപിടിത്തംപിടിച്ചു് അവരെ ജില്ലാക്കമ്മിറ്റിയിലെടുക്കാ൯ വിസമ്മതിച്ച തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ തലക്കുമീതേക്കൂടി നേരിട്ടു് സംസ്ഥാനക്കമ്മിറ്റിയിലെടുക്കപ്പെടാനുള്ളിടത്തോളം ആരുടെയോ വാത്സല്യഭാജനമായ അവ൪ നല്ല വിദ്യാഭ്യാസമുണു്ടായിട്ടും പക്ഷേ വട്ടിയൂ൪ക്കാവിലെ ജനങ്ങളുടെ വാത്സല്യഭാജനമായില്ല. അല്ലെങ്കിലവ൪ കടകംപള്ളിയുടെ വഴിയടച്ചു് മന്ത്രിയായേനേ. മുമ്പു് പാ൪ട്ടിയുടെ രാജ്യസഭാനോമിനേഷനിലൂടെ എം. പി.യായെങ്കിലും ജനങ്ങളെനേരിട്ട ആദ്യതെരഞ്ഞെടുപ്പിലു്ത്തന്നെയവ൪ തോറ്റുപോയി. ഇതൊക്കെയാണു് തിരുവനന്തപുരം ജില്ലയിലു് നടന്നതി൯റ്റെ ഒരു ഏകദേശചിത്രം. ഇതൊക്കെത്തന്നെയാണു് ശ്രീ. പിണറായി വിജയ൯റ്റെ മന്ത്രിസഭാരൂപീകരണവേളയിലു് സംസ്ഥാനത്തുടനീളംനടന്നതും.

ഭരണാരോഹണത്തി൯റ്റെ ഭ്രാന്തുപിച്ച ഈ കുതിരപ്പയറ്റിലു് അച്ച്യുതാനന്ദനെക്കുറിച്ചു് ആരും മിണു്ടിയില്ല- വെള്ളാപ്പള്ളിയുടെകൂടെക്കൂടി ഇടതുചിന്താഗതിക്കാരെയും വായനക്കാരെയും വഞു്ചിച്ചു് സ൪ക്കുലേഷ൯ ഇടിഞ്ഞുവീണ കേരളകൗമുദിപോലും! സ്വലു്പ്പം അധികാരത്തിനുള്ള വഴിതെളിയുമ്പോളു് സ്വന്തം അച്ഛനെച്ചവിട്ടി വീട്ടിനുപുറത്താക്കുന്നവ൯മാരെക്കുറിച്ചു് എന്തുപറയാനാണു്!

ഇവിടെ ഭാവിയിലു് തെറ്റിദ്ധാരണകളുണു്ടാകുന്നതു് ഒഴിവാക്കുന്നതിനായി രണു്ടുകാര്യങ്ങളിലു് വിശദീകരണം ആവശ്യമുണു്ടെന്നുതോന്നുന്നു. അതിലൊന്നു് നിലമ്പൂ൪ തേക്കി൯റ്റെ കാര്യമാണു്. വാസു്തവത്തിലു് നിലമ്പൂ൪ത്തേക്കു് എന്നൊന്നില്ല, പാലക്കാട്ടു് വാണിയമ്പാറയിലു്നിന്നും വെട്ടിക്കൊണു്ടുവെക്കുന്ന തേക്കു് നിലമ്പൂ൪വെച്ചു് വിലു്ക്കുന്നതുകൊണു്ടു് അങ്ങനെ അറിയപ്പെടുന്നുവെന്നേയുള്ളൂ. നിലമ്പൂരുള്ള നൂറ്റമ്പതുംമറ്റുംവ൪ഷം പഴക്കമുള്ള തേക്കുകളാകട്ടേ മുറിക്കുന്നുമില്ല. പഴക്കത്തിനും ചുറ്റുവണ്ണത്തിനുമനുസരിച്ചു് കോന്നിത്തേക്കിനേക്കാളും ഡിമാ൯ഡും വിലയുമുള്ള നിലമ്പൂ൪ത്തേക്കിനു് പിടിച്ചാലു്ക്കിട്ടാത്ത അഞു്ചടി അതായതു് അറുപതിഞു്ചു് ചുറ്റുവണ്ണമുള്ളതിനു് ക്യൂബിക്കടിക്കു് എണ്ണായിരത്തഞ്ഞൂറുരൂപയാണിന്നു് വില. ഇതിനുകാരണം തിരുവനന്തപുരത്തെ കുറേ ഉദ്യോഗസ്ഥ൯മാ൪ ഡിമാ൯ഡുണു്ടാക്കിയതുകൊണു്ടു് ഇങ്ങനെ വിലകയറിയതാണു്. കൈക്കൂലിയും അഴിമതിയും സ൪ക്കാ൪ പണംമുടക്കി ചെലവുവഹിച്ചുകൊള്ളുമെന്നതും കാരണമല്ലെങ്കിലു്പ്പിന്നെ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥ൯മാ൪ക്കു് ഇതിനുംമാത്രമുള്ള പണമെവിടെനിന്നാണു്?

ഇനിയൊന്നു് വിശദീകരണം ആവശ്യമുണു്ടെന്നുള്ളതു് ഈ ലേഖനം പ്രസിദ്ധീകരിച്ചശേഷം, കേരളത്തിലിന്നുള്ള ഈ ഭരണമാരംഭിച്ചശേഷം, ഈ ലേഖനത്തിലു്പ്പറയുന്ന മാവോയുടെ മുഖമുള്ള അതേ കേന്ദ്രകഥാപാത്രത്തെക്കുറിച്ചു് പുറത്തുവന്ന ചില വിവരങ്ങളാണു്. എത്ര ദാരിദ്ര്യാവസ്ഥയിലു്നിന്നു് വള൪ന്നുവന്നാലും അധികാരസ്ഥാനത്തെത്തിയാലു് പ്രത്യക്ഷവരുമാനമൊന്നുമില്ലെങ്കിലു്പ്പോലും പുതിയ വീടു് കൊട്ടാരംപോലെയും കോട്ടപോലെയും വെക്കുമെന്നതു് സാധൂകരിക്കുന്ന കണ്ണൂരിലെ ഒരു വീടുവെപ്പി൯റ്റെ കഥയാണു് പുറത്തുവന്നതു്. നൂറ്റിനാലു്പ്പതുകോടി ജനങ്ങളുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ വീട്ടിലു് ആ൪ക്കുവേണമെങ്കിലുംചെല്ലാം, അകത്തുകയറിയില്ലെങ്കിലു്പ്പോലും വീടു് പുറത്തുനിന്നുകാണാം. അവിടെ ഒളിക്കാനൊന്നുമില്ല, ജനങ്ങളെ ഭയക്കാനുമില്ല. വെറും മൂന്നരക്കോടിജനങ്ങളുടെ മുഖ്യമന്ത്രിയായ പിണറായി വിജയ൯റ്റെ കണ്ണൂരിലു്വെച്ച വീടു്, അല്ല കോട്ട, അല്ല കൊട്ടാരം, ജനങ്ങളു്ക്കു് കാണാ൯കൂടിപ്പാടില്ല, അതിനടുത്തുകൂടി സഞു്ചരിച്ചാലു് തടയും, ജനങ്ങളു്ക്കു് ആ വീടുമായുള്ള സാമൂഹ്യയകലം ഉറപ്പാക്കാ൯ അവിടെത്തന്നെ പുതിയൊരു പോലീസ്സു്സ്സു്റ്റേഷ൯കൂടിയും സ്ഥാപിച്ചിട്ടുമുണു്ടു്. കണ്ണൂരുകാ൪ക്കുപോലുമറിഞ്ഞുകൂടാ എവിടെയാണു് ആ വീടു് വെച്ചിരിക്കുന്നതെന്നുപോലും. ചുമ്മാതല്ല ഇതുപോലെ പലരെയും എണ്ണിത്തൂക്കിയളന്നു് 'അലു്പ്പനു് അ൪ത്ഥം കിട്ടിയാലു് അ൪ദ്ധരാത്രിക്കു് കുടപിടിക്കും' എന്നൊക്കെയുള്ള പഴഞു്ചൊല്ലുകളു് വിവരമുള്ള മലയാളി ഉണു്ടാക്കിയിട്ടിരിക്കുന്നതു്! (ഇനി ഈ ലേഖനം തുടരട്ടെ....!)

അദ്ധ്യായം 05

അധികാരമദംകയറിയവ൪ കോടീശ്വര൯മാരുമായി ദന്തഗോപുരങ്ങളിലിരുന്നു് കുതന്ത്രച്ച൪ച്ചനടത്തിയതിലൂടെയാണോ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വള൪ന്നതും പലപ്രാവശ്യം ഭരണത്തിലെത്തിയതും?

കണ്ണൂരിലും കാസറകോട്ടിലുംനിന്നുമുതലു് നെറ്റാറ്റി൯കരയിലും പാറശ്ശാലയിലുംനിന്നുവരെ പതിനായിരക്കണക്കിനു് പാ൪ട്ടിപ്പ്രവ൪ത്തകരാണു് ഇടതുപക്ഷഗവണു്മെ൯റ്റി൯റ്റെ സത്യപ്പ്രതിജ്ഞകാണാ൯ അന്നു് തിരുവനന്തപുരത്തോടിക്കൂടിയതു്. അവരറിഞ്ഞില്ല അതവരുടെ അവസാനത്തെ വരവാണെന്നു്- 'ഞാനും സഖാവു് മാ൪ട്ടി൯മാരും സഖാവു് ദാമോദര൯മാരുംകൂടി ഇവിടെക്കൂടിയിരുന്നു് പലതുംചെയ്യുകയാണെന്നും, പത്രക്കാരെയും പാ൪ട്ടിക്കാരെയുമൊന്നും അതിന്നിടയിലു് ഡയറിയുംതൂക്കി സെക്രട്ടേറിയറ്റി൯റ്റെ പരിസരത്തുപോലും അടുത്ത അഞു്ചുവ൪ഷത്തേക്കു് കണു്ടുപോകരു'തെന്നുമുള്ള വിജയ൯റ്റെ പാ൪ട്ടിക്കത്തു് വരുന്നതുവരെ. പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റും മന്ത്രിമാരും കൊടിയ അഴിമതിയുടെ കുരിശ്ശിലു്പ്പിടയുമ്പോഴും കേന്ദ്രഗവണു്മെ൯റ്റു് അഴിമതിയുടെയും അക്രമത്തി൯റ്റെയും സ്വജനപക്ഷപാതത്തി൯റ്റെയും കോടീശ്വരപ്പ്രീണനത്തി൯റ്റെയുംപേരിലു് അതിനെ പിരിച്ചുവിടാനൊരുങ്ങുമ്പോഴുംമാത്രമേ ഇനിയവ൪ ലോറിയിലും ട്രെയിനിലും കാറിലും ബോട്ടിലുംകയറി ശക്തിപ്പ്രകടനമായി തിരുവനന്തപുരത്തുവരേണു്ടതുള്ളൂ- തൊഴിലാളിവ൪ഗ്ഗഭരണകൂടത്തെ മുതലാളിത്തവ൪ഗ്ഗയാക്രമണങ്ങളിലു്നിന്നും സംരക്ഷിച്ചു് താങ്ങിനി൪ത്താ൯! അഴിമതികടുത്തു് കേസ്സുകളനവധിയുണു്ടായി ഇ൯ഡൃ൯ഭരണഘടയു്ക്കകത്തും ഇ൯ഡൃ൯നിയമവ്യവസ്ഥയു്ക്കകത്തും പിടിച്ചുനിലു്ക്കാ൯ യാതൊരുവഴിയുമില്ലാതാകുമ്പോളു് മു൯പി൯നോക്കാതെപോയി കേന്ദ്രഗവണു്മെ൯റ്റുനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുത്തീവ്രവാദപ്പാ൪ട്ടിയുമായി രാഷ്ട്രീയസാമ്പത്തികസഖ്യമുണു്ടാക്കിയാലു് അതുംവേണു്ട!! (ഇവിടെപ്പറഞ്ഞ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഈ ഭരണത്തി൯റ്റെ മുക്കാലു്ഭാഗമായപ്പോളു് വിദേശത്തുനിന്നും അന്യരാജ്യയെംബസ്സികളു്വഴി നയതന്ത്രബാഗുകളിലു് സ്വ൪ണ്ണംകള്ളക്കടത്തുവരെനടത്തി 2019ലു് കേസ്സുകളുടെ ആധിക്യംകാരണം നിന്നുപിഴക്കാ൯ ഒരുവഴിയുമില്ലാതായപ്പോളു് ഭാരതീയജനതാപ്പാ൪ട്ടിയുടെയടുത്തുപോയി അതുതന്നെചെയു്തു- എഡിറ്റ൪).

കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലു് താമസിക്കുന്ന നിസ്സഹായരും ദരിദ്രരുമായ പാവപ്പെട്ടവ൪ക്കു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലു് ഒരാവശ്യംവന്നാലു് അവ൪ അതു് ആദ്യംചെന്നു് പറഞ്ഞിരുന്നതു് പാ൪ട്ടിയോഫീസ്സുകളിലുള്ള ചെറുപ്പക്കാരോടാണു്. കെ. എസ്സു്. വൈ. എഫും പിന്നീടു് ഡി. വൈ. എഫു്. ഐ.യും വള൪ത്തിയെടുത്തു് നേതാക്കളാക്കിയ ഈ ചെറുപ്പക്കാ൪ അന്നന്നത്തെ അപ്പത്തിനുവേണു്ടി വഴിമുട്ടുന്ന ഈ പാവങ്ങളു്ക്കുവേണു്ടി പിരിവെടുക്കുകയും ഒരു സഖാവിനെ തിരുവനന്തപുരത്തയക്കുകയും ചെയ്യും. ലോഡു്ജിലോ ഹോട്ടലിലോ മുറിയെടുത്തു് താമസിക്കുവാ൯ നിവൃത്തിയില്ലാത്ത ഈ സഖാവു് മറ്റൊരു സഖാവി൯റ്റെ സുഹൃത്തി൯റ്റെ സുഹൃത്തി൯റ്റെ സുഹൃത്തി൯റ്റെ സുഹൃത്തായ ഏതെങ്കിലും ഉദ്യോഗസ്ഥ൯റ്റെ സഹായത്തോടെ കാര്യംശരിപ്പെടുത്തി അന്നുതന്നെ തിരിച്ചു് നാട്ടിലേക്കുപോകും. ഇങ്ങനെയാണു് സഖാവേ, കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജനവിശ്വാസംനേടി വള൪ന്നതും പലപ്രാവശ്യം ഭരണാധികാരത്തിലെത്തിയതും, അല്ലാതെ പിണറായി വിജയനെപ്പോലുള്ളവ൪ ആദ്യമായി ഒരുമിച്ചിരിക്കാ൯കിട്ടിയ കോടീശ്വര൯മാരുമായി ദന്തഗോപുരങ്ങളിലിരുന്നു് കുതന്ത്രച്ച൪ച്ചനടത്തിയതിലൂടെയല്ല! 2016ലു് പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് വന്നതോടെ ഈ ചെറുപ്പക്കാരാണു് സു്തംഭിച്ചുപോയതു്- ഇനി സെക്രട്ടേറിയറ്റിലു് ചെല്ലാ൯പാടില്ലത്രേ! ഉമ്മ൯ചാണു്ടിയുടെ കോണു്ഗ്രസ്സു്ഗവണു്മെ൯റ്റിരിക്കുമ്പോളു്പ്പോലും സെക്രട്ടേറിയറ്റിലു് കേറിയിറങ്ങിനടന്നു് ഇച്ഛാശക്തിയോടെ, നേതൃസ്സഹമായ ആജ്ഞാശക്തിയോടെ, രാഷ്ട്രീയംനോക്കാതെ, പാവപ്പെട്ടവ൯റ്റെ പ്രശു്നങ്ങളു് പരിഹരിച്ചുകൊടുത്തിരുന്ന ഈ ചെറുപ്പക്കാ൪ക്കു് സ്വന്തംപാ൪ട്ടിയുടെ ഗവണു്മെ൯റ്റിരിക്കുമ്പോളു് സംസ്ഥാനഭരണനിയന്ത്രണകേന്ദ്രത്തിലു് കയറാ൯പാടില്ലത്രേ!! ‘പാ൪ട്ടിസ്സഖാക്കളുടെ നിരീക്ഷണമില്ലാതെ പാ൪ട്ടിനേതാക്കളായ മന്ത്രിമാ൪ക്കും മുതലാളിമാ൪ക്കുംകൂടി അഭിരമിക്കാനും കോടികളു്മറിയുന്ന ഇടപാടുകളും അവിശുദ്ധിയുടെ ഗന്ധംവമിക്കുന്ന നിയമനങ്ങളും സ്വതന്ത്രമായി നടത്താനുമുള്ള ഇടംതരണ’മെന്നുമാത്രം ശ്രീ. പിണറായി വിജയ൯ കേരളത്തിലുടനീളമുള്ള പാ൪ട്ടിസ്സഖാക്കളോടു് അഭ്യ൪ത്ഥിച്ചാലു്മാത്രം പോരായിരുന്നോ, അഭിമാനികളും നിസ്സ്വാ൪ത്ഥരുമായ ആ ചെറുപ്പക്കാ൪ സദയം സമ്മതിക്കുമായിരുന്നല്ലോ, ഇനിയുമൊരു പാ൪ട്ടിപ്പിള൪പ്പൊഴിവാക്കുവാനായി? പാ൪ട്ടി ഭരണത്തിലിരുന്ന നീണു്ടദശാബ്ദങ്ങളിലു് പശ്ചിമബംഗാളു് സെക്രട്ടേറിയറ്റായ റൈറ്റേഴു്സ്സു് ബിലു്ഡിംഗിലു് ഒരിക്കലു്പ്പോലും കയറിയിട്ടില്ലാത്ത ഒരു പാ൪ട്ടി സംസ്ഥാനസെക്രട്ടറിയെക്കുറിച്ചു് ഇ൯ഡൃ൯ജനത വായിച്ചിട്ടുണു്ടു്. പക്ഷേ അതുമായി ഭരണാധികാരവും മന്ത്രിക്കസേരയും എമ്മെല്ലേപ്പദവിയും പോലീസ്സെസ്സു്ക്കോ൪ട്ടുമില്ലെങ്കിലു് ശ്വാസംമുട്ടുന്ന കേരളത്തിലെ പാ൪ട്ടിസെക്രട്ടറിമാ൪ക്കും മുഖ്യമന്ത്രിമാ൪ക്കും മന്ത്രിമാ൪ക്കും പാ൪ട്ടിനേതാക്ക൯മാ൪ക്കും എന്തുബന്ധം? എന്തുസാമ്യം?

തൊഴിലാളികളുടെയും പാ൪ട്ടിപ്പ്രവ൪ത്തകരുടെയും ചോരയൊഴുക്കി കമ്മ്യൂണിസ്സു്റ്റുഭരണകൂടം സൃഷ്ടിച്ചിട്ടു് മുതലാളിവ൪ഗ്ഗത്തോടൊപ്പമിരുന്നു് തിന്നുതടിച്ചുകൊഴുത്തു് മദിച്ചുപുളഞ്ഞുകൂത്താടിയ ചൈനയിലെ മാവോയുടെയും റൊമാനിയയിലെ നിക്കോലേയു് ചെഷസ്സു്ക്ക്യൂവി൯റ്റെയും ഉത്തരകൊറിയയിലെ മക്കളു്പ്പ്രേമികളായ ആ വൃത്തികെട്ടവ൯മാരുടെയും നിരയിലേക്കു് കേരളത്തിലു്നിന്നുകൂടി ഇതാ ഒരാളു്! ഇതുമാത്രമാണു് ആത്യന്തികവിശകലനത്തിലു് സഖാവു് ശ്രീ. പിണറായി വിജയ൯. ഇവരെല്ലാം ചോദ്യംചെയ്യപ്പെടാത്ത അധികാരങ്ങളോടുകൂടി ലോകകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെയും ഓരോരോ സമ്പൂ൪ണ്ണരാജ്യങ്ങളുടെ ഭരണകൂടങ്ങളെയും നിയന്ത്രിച്ചവരാണു്, ഭരിച്ചവരാണു്- ഒരു കുഞ്ഞുസംസ്ഥാനത്തെയല്ല. ഒടുവിലു് അവരുടെ കപടകമ്മ്യൂണിസ്സു്റ്റു് മുഖംമൂടികളഴിഞ്ഞുവീണപ്പോളു് ഭാര്യമാരുടെയും കാമുകിമാരുടെയും മക്കളുടെയും സിലു്ബ്ബന്ധിമാരുടെയും മറ്റുപിടിച്ചുവെയു്പ്പുകാരുടെയും ഉപദേശികളുടെയും രാജ്യവിരുദ്ധഗൂഢാലോചനക്കാരുടെയും ഒരു നീണു്ടനിരതന്നെയാണു് ആ ഓരോരാജ്യങ്ങളിലും ഇരുമ്പഴിക്കകത്തായതു്. 1989 ഡിസംബ൪ 25നു് ടാ൪ഗോവിസ്സിലെ മിലിട്ടറി ബേയു്സ്സിലു്നടന്ന നിക്കോലേയു് ചെഷസ്സു്ക്ക്യൂവി൯റ്റേയും ഭാര്യ എലേന ചെഷസ്സു്ക്ക്യൂവി൯റ്റേയും അടഞ്ഞമുറിക്കുള്ളിലെ വിചാരണയുടെ ട്രാ൯സ്സു്ക്ക്രിപു്റ്റു് കമ്മ്യൂണിസം മനസ്സിലെങ്കിലുമവശേഷിക്കുന്ന ഓരോരുത്തനും ഒന്നു് വായിച്ചുനോക്കേണു്ടതുതന്നെയാണു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിട്ട്രൈബ്യൂണലി൯റ്റെ (പ്രതിയുടെ അച്ഛനും മച്ചമ്പിയുമടങ്ങുന്ന പാ൪ട്ടിക്കമ്മിഷ൯റ്റെയല്ല!) വിചാരണകഴിഞ്ഞു് പിലു്ക്കാല റൊമാനിയ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിതന്നെ വെടിവെച്ചുകൊന്ന ഈ രണു്ടെണ്ണവും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിച്ചെലവിലു് ഭരണത്തിലു്ക്കയറി മുതലാളിവ൪ഗ്ഗത്തിനുവേണു്ടി ജീവിച്ചുകളയാമെന്നു് തീരുമാനിക്കുന്ന മുഴുവ൯ മുഖംമൂടിധാരികളു്ക്കും ഒരു ചരിത്രപാഠമാണു്.

(6മുതലു് 17വരെ അദ്ധ്യായങ്ങളിലേക്കു് തുടരും)

Written and first published on 14 August 2016

കുറിപ്പു്:

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഓഫീസ്സുകളു്ക്കുള്ളിലും പഞു്ചനക്ഷത്രഹോട്ടലു്മുറികളിലും ഒഴുകിനടക്കുന്ന ആഡംബരപ്പത്തേമാരികളിലും മതത്തി൯റ്റെയും ജാതിയുടെയും ഉപജാതിയുടെയും കണക്കുകളു്പറഞ്ഞു് 2016ലെ നിയമസഭാത്തെരഞ്ഞെടുപ്പി൯റ്റെ സ്ഥാനാ൪ത്ഥിലിസ്സു്റ്റു് വീതംവെക്കുന്ന ദൃശ്യത്തിലാണു് നമ്മളീ ലേഖനപരമ്പര ആരംഭിച്ചതു്. കേരളംമുഴുവനുമുള്ള കോടതിമുറികളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി അഡ്വക്കേറ്റുമാരുടെ കൂട്ടങ്ങളു് അഴിമതികളു് ഒന്നൊന്നായി പുറത്തുകൊണു്ടുവന്നുകൊണു്ടിരിക്കുന്ന പത്രപ്പ്രവ൪ത്തകരുടെയും മറ്റുമാധ്യമപ്പ്രവ൪ത്തകരുടെയും കൂട്ടങ്ങളെ എവിടെക്കണു്ടാലും വേട്ടയാടുകയും വളഞ്ഞിട്ടടിച്ചുചതയു്ക്കുകയുംചെയ്യുന്ന ദൃശ്യത്തിലാണു് നമ്മളീ ലേഖനപരമ്പര അവസ്സാനിപ്പിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഭരണമേറ്റു് ആറുമാസക്കാലത്തെ സംഭവപരമ്പരകളുടെ ലഘുവായ ഒരു ആകാശവീക്ഷണം! അറുപതുവയസ്സായുസ്സുള്ള ഒരു മനുഷ്യ൯റ്റെ ജീവിതമെങ്ങനെയായിരിക്കുമെന്നറിയാ൯ അറുപതുവ൪ഷവും ആരും നോക്കിക്കൊണു്ടിരിക്കണു്ട- ആറുവയസ്സുവരെയുള്ള ആ കുട്ടിയുടെ ജീവിതം നിരീക്ഷിച്ചാലു്മതി. അഞു്ചുവ൪ഷം ആയുസ്സുള്ള ഒരു ഗവണു്മെ൯റ്റി൯റ്റെ ഭാവിപ്പ്രവ൪ത്തനങ്ങളു് എങ്ങനെയായിരിക്കുമെന്നറിയാ൯ അതിനെ ആ അഞു്ചുവ൪ഷവും നോക്കിക്കൊണു്ടിരിക്കണു്ട- ആദ്യത്തെ ആറുമാസക്കാലത്തെ പോക്കുനിരീക്ഷിച്ചാലു്മതി. അതാണു് ഈ ലേഖനപരമ്പരയുടെ തത്വം. 2016ലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ആദ്യത്തെ ആറുമാസത്തെ പ്രവ൪ത്തനമാണിവിടെ വിലയിരുത്തപ്പെടുന്നതും പ്രവചിക്കപ്പെടുന്നതും. ഇനിയവ൪ വീണു്ടും ഗവണു്മെ൯റ്റുണു്ടാക്കിയാലും ഇതൊക്കെത്തന്നെയേചെയ്യൂ.

Available to read as Book in Amazon:

ASIN: B07CRLRYTB
Published on April 30, 2018
https://www.amazon.com/dp/B07CRLRYTB

Available to read as Book in Amazon


 
All articles in this series:

035. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 01 – 05
https://sahyadrimalayalam.blogspot.com/2016/08/01-03.html

036. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 06 – 10
https://sahyadrimalayalam.blogspot.com/2016/08/04-06.html

064. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 11 – 15
https://sahyadrimalayalam.blogspot.com/2018/03/064-11-15.html

000. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 16 – 17
Link will soon come here: