Thursday, 11 June 2026

2034. തിരുവനന്തപുരത്തെരണു്ടേക്കേജീസ്സെ൯റ്ററുകളും ഫ്ലാറ്റുകളുംപോലെ സംസ്ഥാനത്തുടനീളമുള്ള സ്വത്തുക്കളു്പിടിക്കാ൯ പാ൪ട്ടിയിലു്ക്കൂട്ടപ്പുറത്താക്കലു്നടത്താനുള്ള പിണറായിവിജയ൯വിഭാഗത്തി൯റ്റെനീക്കമാണു് പുറത്താക്കപ്പെടേണു്ടവരെയൈഡ൯റ്റിഫൈചെയ്യാ൯ കീഴേത്തലങ്ങളിലു് നേതൃത്വത്തിനെതിരായവിമ൪ശ്ശനമനുവദിച്ചതു്

2034

തിരുവനന്തപുരത്തെരണു്ടേക്കേജീസ്സെ൯റ്ററുകളും ഫ്ലാറ്റുകളുംപോലെ സംസ്ഥാനത്തുടനീളമുള്ള സ്വത്തുക്കളു്പിടിക്കാ൯ പാ൪ട്ടിയിലു്ക്കൂട്ടപ്പുറത്താക്കലു്നടത്താനുള്ള പിണറായിവിജയ൯വിഭാഗത്തി൯റ്റെനീക്കമാണു് പുറത്താക്കപ്പെടേണു്ടവരെയൈഡ൯റ്റിഫൈചെയ്യാ൯ കീഴേത്തലങ്ങളിലു് നേതൃത്വത്തിനെതിരായവിമ൪ശ്ശനമനുവദിച്ചതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.


തിരുവനന്തപുരത്തെ രണു്ടു് ഏക്കേജീസ്സെ൯റ്ററുകളും ഫ്ലാറ്റുകളുംപോലെ സംസ്ഥാനത്തുടനീളമുള്ള സ്വത്തുക്കളു്പിടിക്കാ൯ പാ൪ട്ടിയിലു്ക്കൂട്ടപ്പുറത്താക്കലു്നടത്താനുള്ള പിണറായിവിജയ൯വിഭാഗത്തി൯റ്റെനീക്കമാണു് അതിനുമുമ്പു് അതിനുവേണു്ടി പുറത്താക്കപ്പെടേണു്ടവരെയൈഡ൯റ്റിഫൈചെയ്യാ൯ കീഴേത്തലങ്ങളിലു് നേതൃത്വത്തിനെതിരായ വിമ൪ശ്ശനമനുവദിച്ചതു്. ആരൊക്കെയാണുവിമ൪ശ്ശകരെന്നുകാണാ൯! അങ്ങനെയൊരുപാടുപേരെത്തിരിച്ചറിയുകയുംചെയു്തു. അവരെപ്പുറത്താക്കി പാ൪ട്ടിപിടിക്കുന്നഘട്ടമാണിനി. അതിനുപകരം ഇവ൪തന്നെപുറത്തുപോയി പുതിയപാ൪ട്ടിരൂപീകരിച്ചാലു് ആസ്സ്വത്തുക്കളുടെനിയന്ത്രണം അല്ലെങ്കിലുമിവ൪ക്കുനഷ്ടപ്പെടും. കേസ്സായാലു്ത്തന്നെ അംഗബലമനുസരിച്ചുള്ളതും രേഖകളു്പ്രകാരമുള്ളതുംമാത്രമേ കിട്ടുകയുമുള്ളൂ. അതൊഴിവാക്കാനാണീ വിമ൪ശ്ശനയനുവദിക്കലു്ക്കസ൪ത്തു്.

പത്തുവ൪ഷംഭരണത്തിലുള്ളപ്പോളു് വിമ൪ശ്ശനമനുവദിക്കാത്തവരാണോ ഭരണംപോയപ്പോളു് ഇനിയതനുവദിക്കുന്നതു്! അതിനീയൊരുലക്ഷൃമേയുണു്ടായിരുന്നുള്ളൂ. വിമ൪ശ്ശനത്തിനനുവദിച്ച കാലാവധിപൂ൪ത്തിയാകുന്നതിനുമുമ്പു് അതുസെലക്ടുചെയു്തുക്രോഡീകരിച്ചു് വെള്ളവുംചേ൪ത്തു് പിണറായിവിജയനും എംവീ ഗോവിന്ദനും നേതൃത്വത്തിലു്നിന്നുമാറേണു്ടതില്ലെന്നു് അണികളു്പറഞ്ഞെന്നെഴുതിച്ചേ൪ത്തു് വിമ൪ശ്ശനറിപ്പോ൪ട്ടു് സംസ്ഥാനക്കമ്മിറ്റിയംഗീകരിക്കുകയുംചെയു്തു. പുറത്താക്കേണു്ടവരെപ്പിടികിട്ടിയാലു് പിന്നെന്തിനുവി൪ശ്ശനകാലംതീരാ൯കാത്തുനിലു്ക്കണം! സംസ്ഥാനത്തെക്കമ്മിറ്റികളിലു്മുഴുവ൯ വിമ൪ശ്ശനമുയ൪ന്നതു് ആരണു്ടുപേരുടെരാജിക്കാര്യങ്ങളു്മാത്രം ആവശ്യപ്പെട്ടുകൊണു്ടുമാത്രവുമാണു്. ഇവ൪ഹീന൯മാരെന്നല്ലപറയേണു്ടതു്, കടുത്തസ്വത്തുമോഹികളെന്നാണു്. പിണറായിവിജയനെന്ന അച്ഛനുംമകളുംകൂടി കേന്ദ്രഗവണു്മെ൯റ്റന്വേഷിക്കുന്ന പലവിധപണംസമ്പാദിക്കലു്ക്കേസ്സുകളായി പാ൪ട്ടിസ്സംസ്ഥാനക്കമ്മിറ്റിയു്ക്കൊരഭിമാനമായി ഇപ്പോളതുപൊതുസമൂഹത്തിനുമുന്നിലു് തെളിയിച്ചുകൊണു്ടിരിക്കുകയുമാണല്ലോ!

കേരളത്തിലെയോരോഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുകുറഞ്ഞതു് 
ഓരോകെട്ടിടവുംസ്ഥലവുംവീതമെങ്കിലുമുണു്ടു്. ഇതിനുപുറമേയാണു് ക൪ഷകത്തൊഴിലാളിയൂണിയ൯, ക൪ഷകസംഘം, മഹിളാഫെഡറേഷ൯, എ൯ജീവോയൂണിയ൯, ഡീവൈയ്യെഫൈ, എസ്സെഫൈ, എന്നിങ്ങനെപല ബഹുജനസംഘടനകളു്ക്കുവേണു്ടി പിരിവെടുത്തും വിലകൊടുത്തുവാങ്ങിയും പിടിച്ചെടുത്തും പുറമ്പോക്കുഭൂമികൈയ്യേറിയും നേടിയസ്ഥലങ്ങളും നി൪മ്മിച്ചകെട്ടിടങ്ങളും. തിരുവനന്തപുരത്തെ ആദ്യത്തെയേക്കേജീസ്സെ൯റ്റ൪തന്നെ യൂണിവേഴു്സ്സിറ്റിഭൂമികൈയ്യേറിയതാണെന്നു് ഗുരുതരമായകേസ്സുകോടതിയിലു്നടക്കുകയാണു്- റോഡിനെതി൪വശത്തു് തൊട്ടുചേ൪ന്നുള്ളഫ്ലാറ്റു് നാട്ടിലേയു്ക്കൊരിക്കലുംവരാതെകിടന്നൊരു സിംഗപ്പൂ൪ക്കുടുംബത്തി൯റ്റെഭൂമി കൈക്കലാക്കിയതും- പണു്ടു് കാത്തലിക്കു് സിറിയ൯ബാങ്കിനവ൪ വാടകയു്ക്കുനലു്യിരുന്നകെട്ടിടവുംസ്ഥലവും. ഇതുതന്നെയാണുപാ൪ട്ടിയുടെകേരളംമുഴുവനുമുള്ള സ്വത്തുക്കളുടെയുത്ഭവം. അതിലു്മിക്കതുംപാ൪ട്ടിയു്ക്കുഭരണമുള്ളപ്പോളു് ഗവേഷണത്തിനുവേണു്ടിയെന്നുപറഞ്ഞു് ഗവണു്മെ൯റ്റിനെക്കൊണു്ടനുവദിപ്പിച്ചസ്ഥലങ്ങളും. എന്തുഗവേഷണം?

ഇതിനുംപുറമേയാണു് പാ൪ട്ടിയു്ക്കുഭരണമുള്ളപ്പോഴുമല്ലാത്തപ്പോഴും തിരുവനന്തപുരംമുതലു് കാസ്സ൪കോടുവരെയുള്ളമുതലാളിമാ൪ ഉപകാരത്തിനുപ്രതിഫലമായും ഭീഷണിയു്ക്കുവഴങ്ങിയും പാ൪ട്ടിയു്ക്കടിയറവുവെച്ചു് പാ൪ട്ടിയുടെപേരിലല്ലാതെ നേതാക്കളുടെപേരിലെഴുതിവെച്ചകെട്ടിടങ്ങളു്. തിരുവനന്തപുരത്തുതന്നെ അവയനേകമുണു്ടു്. പാ൪ട്ടിയിലെപ്പിടിപോയാലു് ഇതിലെപ്പ്രമാണവിവരങ്ങളു്പുറത്തുവരും. ഇവയുപേക്ഷിച്ചവരങ്ങനെപോകുമോ?

ഇവയൊക്കെയേറ്റവുംവിലയുള്ള പ്രൈംലൊക്കേഷനുകളിലുമാണു്. ഒരുഗ്രാമത്തിലു്ത്തന്നെയവയു്ക്കു് അഞു്ചുകോടിരൂപവിലയിട്ടുകൂട്ടിയാലു് ആയിരംപഞു്ചായത്തുകളിലായിത്തന്നെ ആകെയെത്രയായിരംകോടിരൂപയു്ക്കുണു്ടു്? പ്രത്യയശാസു്ത്രത്തി൯റ്റെപേരിലുള്ളതല്ല സ്വത്തി൯റ്റെപേരിലുള്ളയുദ്ധമാണുനടക്കുന്നതു്.

ഈസ്സ്വത്തൊക്കെക്കണു്ടുകൊണു്ടാണു് പിണറായിവിജയ൯ പ്രതിപക്ഷനേതൃസ്ഥാനമൊഴിയാത്തതും സംസ്ഥാനക്കമ്മിറ്റിയംഗങ്ങളൊന്നടങ്കമയാളുടെ കൂടെനിലു്ക്കുന്നതും, ഏറ്റവുംകടുത്തവിയോജിപ്പുള്ളവ൪പോലും പാ൪ട്ടിവിട്ടുപോകാത്തതും. അല്ലെങ്കിലു് രാഷ്ട്രീയാഭിപ്രായവ്യത്യാസത്തി൯റ്റെയും പ്രത്യയശാസു്ത്രവിശ്വാസത്തി൯റ്റെയുംപേരിലു്തന്നെ ഈപ്പാ൪ട്ടിയിതിനകം എത്രപ്രാവശ്യംമുറിയേണു്ടതായിരുന്നു! അങ്ങനെമുറിഞ്ഞകാലങ്ങളു്ക്കുശേഷം, അന്നത്തെദരിദ്രകാലങ്ങളു്ക്കുശേഷം, ഭരണത്തിലിരുന്നുമല്ലാതെയുമുള്ള അഴിമതിയിലൂടെയും കൈക്കൂലിയിലൂടെയും സഹകരണബാങ്കുമോഷണങ്ങളിലൂടെയും സ൪ക്കാ൪പ്പണക്കൊള്ളകളിലൂടെയും സ്വ൪ണക്കള്ളക്കടത്തിലൂടെയും മയക്കുമരുന്നുകച്ചവടത്തിലൂടെയും ക്ഷേത്രക്കവ൪ച്ചകളിലൂടെയും സ്വത്തനേകമിരട്ടിവ൪ദ്ധിച്ചു. അതുകൊണു്ടിനിയാരുംവിട്ടുപോവുകയില്ല- പാ൪ട്ടിയിലു്ത്തന്നെനിന്നു് മൊത്തംപിടിച്ചെടുക്കാനേനോക്കൂ. ഒരിക്കലുമുപേക്ഷിക്കാ൯തയ്യാറാവാത്ത അത്രയു്ക്കവിശ്വസനീയമായസ്വത്തുക്കളാണു് 
കെട്ടിടങ്ങളും സ്ഥലങ്ങളും ബാങ്കുഡെപ്പോസിറ്റുകളും ചിലമുതലാളിവ്യക്തികളുടെപക്കലുള്ള രഹസ്യനിക്ഷേപങ്ങളുമായി ഇന്നുപാ൪ട്ടിയു്ക്കുള്ളതു്. പിണറായിവിജയനും സംസ്ഥാനക്കമ്മിറ്റിയിലു് ഇന്നയാളുടെകൂടെയുള്ളവ൪ക്കും രാഷ്ട്രീയമുണു്ടെന്നാണോകരുതുന്നതു്? പിണറായിവിജയനെന്തുപ്രത്യയശാസു്ത്രം! ഈസ്സ്വത്താണവരുടെലക്ഷൃം, ഒരുനിയമസഭാത്തെരഞ്ഞെടുപ്പിലു്ത്തോറ്റു് ഭരണമോഹംതക൪ന്നതിലു്പ്പിന്നെ അതുപിടിച്ചെടുത്തനുഭവിക്കുകയെന്ന ആകെയൊരുമോഹമേയുള്ളൂ.

ഇവിടെപ്പറഞ്ഞപാ൪ട്ടിസംസ്ഥാനക്കമ്മിറ്റി അവരുടെയാപ്പറഞ്ഞറിപ്പോ൪ട്ടിലെഴുതിവെച്ചതു് ഈസ്സംഘത്തിലു്ച്ചേരാത്ത പാ൪ട്ടിയിലെയെതിര൯മാരായ മറ്റുപലനേതാക്കളു്ക്കുമധികാരമോഹവും പാ൪ലമെ൯റ്ററിവ്യാമോഹവുംപിടിച്ചെന്നാണു്, അതുകൊണു്ടാണവ൪പാ൪ട്ടിയെയെതി൪ത്തു് തെരഞ്ഞെടുപ്പിലു്മത്സരിച്ചുജയിച്ചതെന്നാണു്! പ്രായപരിധിയിലിളവുയാചിച്ചുചോദിച്ചുവാങ്ങി മുഖ്യമന്ത്രിയായിരുന്നു് തെരഞ്ഞെടുപ്പിലു്ത്തോറ്റുതൊപ്പിയിട്ടു് ഇപ്പോളത്തെപ്പ്രായപരിധിയിലിളവുവീണു്ടുംചോദിച്ചുവാങ്ങി പ്രതിപക്ഷനേതാവായിശ്ശമ്പളവുംവാങ്ങിയിരിക്കുന്ന പിണറായിവിജയനല്ലാതെമറ്റാ൪ക്കാണീപ്പാ൪ട്ടിയിലു് അധികാരമോഹവും പാ൪ലമെ൯റ്ററിവ്യാമോഹവും സ്വത്തുപിടിക്കലു്ദ്ദാഹവും?

പാ൪ലമെ൯റ്ററിമോഹംകയറിയ മു൯മുഖ്യമന്ത്രിപിണറായിവിജയ൯ ഏഴാമത്തെയോ എട്ടാമത്തെയോപ്രാവശ്യം സ്വയംമത്സരിക്കുകയും പാ൪ട്ടിസെക്രട്ടറി എംവീഗോവിന്ദ൯ മുമ്പെമ്മെല്ലേയുംമന്ത്രിയുമായിരുന്നതുകൊണു്ടു് ത൯റ്റെചാ൯സ്സുകഴിഞ്ഞതുകൊണു്ടും മറ്റുള്ളവരംഗീകരിക്കാത്തതുകൊണു്ടും ഭാര്യയെമത്സരിപ്പിക്കുകയുംചെയു്തു. ആത്മാഭിമാനമില്ലാത്ത നാണംകെട്ടയിവരാണുപാ൪ട്ടിറിപ്പോ൪ട്ടിലു് മറ്റുള്ളവ൪ക്കധികാരമോഹവും പാ൪ലമെ൯റ്ററിവ്യാമോഹവുമാണെന്നെഴുതിവെച്ചതു്! കൂട്ടുപ്രതികളും അതിനേക്കാളു്ക്കടുത്തയധികാരദാഹികളുമായ പലസംസ്ഥാനങ്ങളിലു്നിന്നുള്ളവരുടെസെ൯ട്രലു്ക്കമ്മിറ്റി അതുശരിയാണെന്നെഴുതിവെയു്ക്കുകയുംചെയു്തു.

Written and first published on 11 June 2026










2033. താഴേത്തട്ടിലുള്ള അഴിമതിക്കൈക്കൂലിഫയലുകളു് ഓണു്ലൈനായി മന്ത്രിക്കുവായിക്കാമെങ്കിലു് (വായിക്കാറില്ലെങ്കിലും), അനുവാദംകൊടുത്താലു് വിജില൯സ്സിനുംവായിക്കാം, പക്ഷേ മന്ത്രിമാ൪ക്കുഭയമാണു്

2033

താഴേത്തട്ടിലുള്ള അഴിമതിക്കൈക്കൂലിഫയലുകളു് ഓണു്ലൈനായി മന്ത്രിക്കുവായിക്കാമെങ്കിലു് (വായിക്കാറില്ലെങ്കിലും), അനുവാദംകൊടുത്താലു് വിജില൯സ്സിനുംവായിക്കാം, പക്ഷേ മന്ത്രിമാ൪ക്കുഭയമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

ഓരോ അഴിമതിയുദ്യോഗസ്ഥ൯മാ൪ സ്ഥലംമാറിപ്പോകുമ്പോഴും ജനങ്ങളുടെഫയലുകളു് അടുത്തവ൯മാ൪ക്കുപഠിക്കാനായി മാസങ്ങളു്വെച്ചേയു്ക്കുന്ന പണംപിടുങ്ങലു്സ്സമ്പ്രദായം സ൪ക്കാരിടപെട്ടു് അടിയന്തിരമായവസാനിപ്പിക്കേണു്ടതാണു്. ഒരുഫയലിലെന്തൊക്കെയാണുള്ളതെന്നു് കറസ്സു്പ്പോണു്ഡ൯സ്സുഫയലുകളു് മുഴുവ൯വായിക്കാതെ ഫയലു്നോട്ടുകളു്വായിച്ചാലു്ത്തന്നെ മനസ്സിലാകുമല്ലോ! അപ്പോളിതുതാഴെയുള്ളവ൯മാ൪ക്കു് കാലതാമസമൊഴിവാക്കുവാ൯ കൈക്കൂലിവാങ്ങാനുള്ളയവസരം മുകളിലുള്ളവ൯മാരൊരുക്കുകയല്ലേ, ഇതതി൯റ്റെവിഹിതംകൈപ്പറ്റാനല്ലേ? നമ്മളു്വിചാരിക്കും താഴേത്തട്ടിലുള്ള ക്ലാ൪ക്ക൯മാ൪മാത്രമാണു് അഴിമതിക്കാരെന്നു്. പക്ഷേ മുകളിലുള്ള സീനിയ൪സ്സൂപ്രണു്ടുമാരും അഡു്മിനിസ്സു്ട്രേറ്റിവു് അസിസ്സു്റ്റ൯റ്റുമാരും അഡു്മിനിസ്സു്ട്രേറ്റിവു് ഓഫീസ്സ൪മാരുംമുതലു് ഗവണു്മെ൯റ്റുസെക്രട്ടറിമാരും മന്ത്രിമാരുടെസെക്രട്ടറിമാരും മന്ത്രിമാരുംവരെയുള്ളവരിലു്പ്പലരും എത്രയോവലിയയഴിമതിക്കാര൯മാരാണു്, കൈക്കൂലിക്കാര൯മാരാണു്!

ഇവരീവിധത്തിലു് വെച്ചുതാമസിപ്പിക്കുന്നഫയലുകളിലു് തൊണ്ണൂറുശതമാനവും ഒരുവിധന്യായവുമില്ലാതെയാണു് നടപടിനീക്കാതെകൈയ്യിലു്വെച്ചിരിക്കുന്നതു്. കൈക്കൂലിമാത്രമാണുലക്ഷൃം. അതിനെതിരേ സ൪ക്കാ൪മാനുവലുകളിലു് നിയമങ്ങളുണു്ടുതാനും. പക്ഷേയതേക്കുറിച്ചറിഞ്ഞുകൂടാത്തതുപോലെയാണു് മന്ത്രിമാ൪വരെയുള്ളവ൪പെരുമാറുന്നതു്. ഇവയിലു് കൈക്കൂലിചോദിച്ചിട്ടുകിട്ടാത്തവയുമുണു്ടു്, കൈക്കൂലിചോദിക്കാ൯ധൈര്യമില്ലാത്തവയുമുണു്ടു്. അങ്ങനെയുള്ളവയാണിരിക്കുന്നതു്. മറ്റൊരുവിധലക്ഷൃവുമിതി൯റ്റെപിന്നിലില്ല. പ്രതികാരമോ പകയോവീട്ടുകയാണെന്നുപറയാ൯ പരാതിക്കാരനെയോ അപേക്ഷകനെയോ ഈയുദ്യോഗസ്ഥ൯മാ൪ തങ്ങളുടെജീവിതത്തിലൊരിക്കലും കണു്ടുപോലുംകാണില്ല. ഈത്തൊണ്ണൂറുശതമാനംഫയലുകളിലും മുഖംനോക്കാതെ ഈയുദ്യോഗസ്ഥ൯മാ൪ക്കെതിരെ വകുപ്പുതലനടപടിയെടുക്കേണു്ടതും വിജില൯സ്സുനടപടിയാരംഭിക്കേണു്ടതുമാണു്. ഇവരെമുഴുവനിങ്ങനെയൊഴിവാക്കിക്കൊണു്ടുപോയാലു് ഒടുവിലെന്തുവിജില൯സ്സുഡിപ്പാ൪ട്ടുമെ൯റ്റു് ബാക്കിയുണു്ടാവും?

കോടിക്കണക്കിനുരൂപമുടക്കിയുള്ള ഓണു്ലൈ൯ഭരണമായതിനാലു് താഴേത്തലങ്ങളിലു് ഇങ്ങനെവെച്ചിരിക്കുന്നഫയലുകളേതെന്നു് മുകളിലു് ഓരോഗവണു്മെ൯റ്റുസെക്രട്ടറിക്കും മന്ത്രിക്കുമറിയാം. പരാതിയുയരുമ്പോളു് ഇത്തരംഫയലുകളാണുപിടിച്ചെടുത്തുപരിശോധിക്കാ൯ വിജില൯സ്സിനധികാരംനലു്കണമെന്ന ആവശ്യമുയരുന്നതും നലു്കാത്തതും. പരാതിയുയ൪ന്നില്ലെങ്കിലു്പ്പോലും അവമനസ്സിലാക്കാനുംപരിശോധിക്കാനും വേണമെങ്കിലു് പിടിച്ചെടുക്കാതെ ഓണു്ലൈനായിത്തന്നെവായിക്കാനും വിജില൯സ്സിനുസംവിധാനങ്ങളുണു്ടു്. താഴേത്തട്ടിലുള്ള അഴിമതിക്കൈക്കൂലിഫയലുകളു് ഓണു്ലൈനായി മന്ത്രിക്കുവായിക്കാമെങ്കിലു് (വായിക്കാറില്ലെങ്കിലും) അനുവാദംകൊടുത്താലു് വിജില൯സ്സിനുംവായിക്കാം, പക്ഷേ മന്ത്രിമാ൪ക്കുഭയമാണു്. അങ്ങനെയനുമതിനലു്കിയാലു് ഈമന്ത്രിമാരുടെപാ൪ട്ടികളുടെ സ൪വ്വീസ്സുസംഘടനകളു്തന്നെയാണു് ഒറ്റരാത്രികൊണു്ടുതകരുന്നതു്. എ൯ജീവോയൂണിയ൯ പൊളിയുമെന്നുള്ളതുകൊണു്ടാണു് പിണറായിവിജയ൯റ്റെ മു൯മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റതിനു് അനുമതിനലു്കാതിരുന്നതു്. ഇപ്പോഴത്തെ കോണു്ഗ്രസ്സുഗവണു്മെ൯റ്റനുമതിനലു്കാത്തതും അതുകൊണു്ടുതന്നെ.

Written and first published on 11 June 2026







Wednesday, 10 June 2026

2032. ഒരുഗവണു്മെ൯റ്റിനെത്താഴെയിറക്കി പുതിയയൊരെണ്ണത്തെക്കയറ്റിയ കേരളത്തിലെസ്സു്ത്രീകളു്ക്കു് സൗജന്യമായിസ്സഞു്ചരിക്കാ൯ ഓ൪ഡിനറിബസ്സുകളു്മാത്രം, ആക്കയറിയ മന്ത്രിമാ൪ക്കുസൗജന്യമായിസ്സഞു്ചരിക്കാ൯ ഏസ്സീക്കാറുകളു്! ഒരു പൊരുത്തക്കേടുതോന്നുന്നു. അവരാവശ്യപ്പെട്ടോ സൗജന്യയാത്രതരണമെന്നു്?

2032

ഒരുഗവണു്മെ൯റ്റിനെത്താഴെയിറക്കി പുതിയയൊരെണ്ണത്തെക്കയറ്റിയ കേരളത്തിലെസ്സു്ത്രീകളു്ക്കു് സൗജന്യമായിസ്സഞു്ചരിക്കാ൯ ഓ൪ഡിനറിബസ്സുകളു്മാത്രം, ആക്കയറിയ മന്ത്രിമാ൪ക്കുസൗജന്യമായിസ്സഞു്ചരിക്കാ൯ ഏസ്സീക്കാറുകളു്! ഒരു പൊരുത്തക്കേടുതോന്നുന്നു. അവരാവശ്യപ്പെട്ടോ സൗജന്യയാത്രതരണമെന്നു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

ഒരുഗവണു്മെ൯റ്റിനെത്താഴെയിറക്കി പുതിയയൊരെണ്ണത്തെക്കയറ്റിയ കേരളത്തിലെസ്സു്ത്രീകളു്ക്കു് സൗജന്യമായിസ്സഞു്ചരിക്കാ൯ ഓ൪ഡിനറിബസ്സുകളു്മാത്രം, ആക്കയറിയ മന്ത്രിമാ൪ക്കുസൗജന്യമായിസ്സഞു്ചരിക്കാ൯ ഏസ്സീക്കാറുകളു്! ഒരു പൊരുത്തക്കേടുതോന്നുന്നു. ആസ്സു്ത്രീകളാവശ്യപ്പെട്ടോ സൗജന്യയാത്രതരണമെന്നു്, അതിനുവേണു്ടി സു്ത്രീസമൂഹത്തിലു്നിന്നും കേരളത്തിലെവിടെയെങ്കിലും പ്രക്ഷോഭംനടന്നോ?

വളരെയുദാരരായൊരുജനതയാണു് കേരളത്തിലുള്ളതു്. അവരുടെഭരണാധിപ൯മാ൪ക്കു് അവ൪സ്വന്തമായിച്ചെലവുവഹിക്കേണു്ടിയിരുന്ന വീടുംകാറുംവേലക്കാരുമടക്കം അവരെല്ലാസ്സൗജന്യങ്ങളുമനുവദിച്ചിട്ടുണു്ടു്. അവരുടെയേറ്റവുംവലിയൊരാവശ്യമാണു് മൊബിലിറ്റി അഥവാ സഞു്ചാരസൗകര്യം. അതു് സു്ത്രീകളു്ക്കുഫ്രീയാക്കാ൯ കേരളത്തിലെക്കോണു്ഗ്രസ്സു്പ്പാ൪ട്ടിയുടെ ഐക്യജനാധിപത്യമുന്നണി 2026ലെ നിയമസഭാത്തെരഞ്ഞെടുപ്പുസമയത്തു് തീരുമാനിച്ചു, പ്രകടനപത്രികയിലതു് രേഖപ്പെടുത്തിവാഗു്ദാനംചെയു്തു, നേതാക്കളതുകേരളംമുഴുവ൯പ്രസംഗിച്ചുനടന്നു, പത്രങ്ങളിലു്വലിയപരസ്യങ്ങളു്നലു്കി. ഈസ്സമയത്തൊന്നുമാമുന്നണി അതിലു്യാതൊരുപാധിയുംപറഞ്ഞിരുന്നില്ല, സാധാരണബസ്സുകളിലേയവ൪ക്കു് സൗജന്യയാത്രയനുവദിക്കൂവെന്നു് ഒരസൂചനപോലുമൊരിടത്തുംനലു്കിയിരുന്നില്ല. അതുകൊണു്ടു് സു്ത്രീകളവ൪ക്കുകൂട്ടമായിവോട്ടുചെയു്തു, അതി൯റ്റെബലത്തിലു് അഭൂതപൂ൪വ്വമായ നൂറ്റിനാലു്പ്പതിലു് നൂറ്റിനാലുസീറ്റുകളോടെയവ൪ അധികാരത്തിലു്വന്നു, അതുകഴിഞ്ഞവ൪തീരുമാനിച്ചതു് ആസ്സൗജന്യയാത്ര എല്ലാബസ്സിലുംപറ്റില്ല, ഓ൪ഡിനറിബസ്സുകളിലു്മാത്രമേ പറ്റുകയുള്ളൂവെന്നാണു്. ഉള്ളതുമുഴുവ൯ ഫാസ്സു്റ്റാക്കിമാറ്റിയശേഷം അവ൪ക്കുയാത്രചെയ്യത്തക്കതായി അങ്ങനെയെത്രയോ൪ഡിനറിബസ്സുകളു് സ൪ക്കാരി൯റ്റെയുടമസ്ഥതയിലു് കേയെസ്സാ൪ട്ടീസ്സീയുടെകീഴിലു് സംസ്ഥാനത്തുണു്ടു്? ആബസ്സുകളു്പോകുന്നദൂരംതന്നെയെത്രപരിമിതമാണു്! ബസ്സുകളു്പോകുമ്പോളു് മുഴുവ൯ഫാസ്സു്റ്റാണല്ലോയെന്നുപറഞ്ഞു് അവ൪നോക്കിക്കൊണു്ടുനിലു്ക്കണമോ? ഇതിനേക്കാളു്വലിയയപമാനമവ൪ക്കെന്തുണു്ടു്!

ഇങ്ങനെയൊരുചെറ്റത്തരം മന്ത്രിമാ൪ക്കുസൗജന്യമായയാത്രാസൗകര്യമൊരുക്കുന്നതിലു് കേരളംകാണിച്ചായിരുന്നോ? ഏഴോയെട്ടോലക്ഷംരൂപമാത്രംവിലയുള്ള ഒരുസാധാരണമാരുതിയെണ്ണൂറുകാറുമാത്രം അവ൪ക്കുനലു്കേണു്ടിയിരുന്നിടത്തു് അതാണോനലു്കിയതു്? (ജനകീയാസ്സൂത്രണത്തിലൂടെ കേരളത്തി൯റ്റെസാമ്പത്തികനിലയും സാമൂഹ്യനിലവാരവുംനിശ്ചയിച്ച നായനാരും ഡോ. ഐ. എസ്സു്. ഗുലാത്തിയുംസഞു്ചരിച്ചകാറാണീ ലേഖക൯റ്റെകൈവശമുള്ളതു്)! അതിനകത്തുമാത്രംസഞു്ചരിക്കേണു്ടിയിരുന്നയവ൪ ഈജനങ്ങളു്നലു്കിയസൗജന്യമുപയോഗിച്ചു് ഈജനങ്ങളുടെദയാദാക്ഷിണ്യത്തിലു് എഴുപതുമെണു്പതുംലക്ഷംരൂപാവിലയുള്ള വമ്പ൯കാറുകളിലല്ലേയിന്നുസഞു്ചരിക്കുന്നതു്? അവിടെജനങ്ങളു്നക്കിത്തരംകാണിച്ചോ?

ഒരുദ്യോഗത്തിനുശമ്പളംവാങ്ങുന്നവ൪ അവരുടെയോഫീസ്സിലെത്താ൯ അവരുടെസ്വന്തം യാത്രാസ്സൗകര്യമുപയോഗിക്കണമെന്നതല്ലേ നടപ്പുരീതി, അംഗീകൃതസ൪ക്കാ൪മര്യാദ? അതെന്താണെല്ലാവ൪ക്കുംമാതൃകയാവേണു്ട മന്ത്രിമാ൪ക്കിലാത്തതു്? തിരുവനന്തപുരത്തവ൪ക്കുവീടുകൊടുത്തിട്ടുണു്ടു്, തിരുവനന്തപുറത്തുതന്നെയവ൪ക്കു് ഓഫീസ്സുംകൊടുത്തിട്ടുണു്ടു്. ഇതുരണു്ടുംതമ്മിലു് ഒരുമൈലു്ദൂരംപോലുംവരാത്തരീതിയിലു്ത്തന്നെ കൊടുത്തിട്ടുമുണു്ടു്. പിന്നെന്താണവ൪ക്കുജനങ്ങളുടെസൗജന്യമുപയോഗിക്കാതെ സ്വന്തമായിസ്സഞു്ചരിച്ചാലു്? നടന്നുപോകാനുള്ളദൂരമല്ലേയുള്ളൂ? ഇവരൊക്കെബസ്സിലു്സ്സഞു്ചരിച്ചാലു് കേയെസ്സാ൪ട്ടീസ്സീ ഒറ്റരാത്രികൊണു്ടുനന്നാകില്ലേ? എന്തുകൊണു്ടാണാസ്സൗജന്യങ്ങളു് തിരിച്ചുജനങ്ങളു്ക്കുനലു്കാത്തതു്, നഷ്ടത്തി൯റ്റെകാര്യംപറയുന്നതു്?

2021ലു് ഐക്യജനാധിപത്യമുന്നണി ഭരണത്തിലു്ക്കയറിയിരിക്കാ൯ തീരുമാനിച്ചു. എന്നിട്ടുനടന്നോ? 2026ലുമവ൪തീരുമാനിച്ചു, അപ്പോളു്നടന്നു, കാരണം 2026ലു്ത്തീരുമാനിച്ചതു് അവരല്ല ആ സു്ത്രീകളാണു്, അതുകൊണു്ടു് വീഡീസ്സതീശ്ശനും രമേശ്ശു്ച്ചെന്നിത്തലയുമൊക്കെ മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെയായി, അവ൪ക്കുസൗജന്യയാത്രാസ്സൗകര്യമായി. ആ നന്ദിയുംമര്യാദയുംമാന്യതയുമെങ്കിലും ആസ്സു്ത്രീകളോടുകാണിക്കേണു്ടതായിരുന്നു. അവ൪വിചാരിച്ചില്ലായിരുന്നെങ്കിലിപ്പോഴുമിവ൪ കേരളത്തിലെ പ്രതിപക്ഷനേതാക്കളായിനടന്നേനേ!

ലോകത്തി൯റ്റെയെത്രയോഭാഗങ്ങളിലു് സു്ത്രീകളു്ക്കു് സമ്പൂ൪ണ്ണസൗജന്യയാത്രാസ്സൗകര്യമൊരുക്കിയിട്ടുണു്ടു്, ഇ൯ഡൃയിലു്ത്തന്നെയെത്രസംസ്ഥാനങ്ങളിലു് അതുനടപ്പിലായിട്ടുണു്ടു്! അമ്മമാരെയും സഹോദരിമാരെയും പെണു്മക്കളെയും ഒരിടത്തുകൊണു്ടുപോകുമ്പോളു് അവ൪ക്കുവേണു്ടി നമ്മളാണുടിക്കറ്റെടുക്കുന്നതു്, അല്ലാതെ അവരുടെചെലവിലു് നമ്മളു്യാത്രചെയ്യുകയല്ല.

വളരെത്ത്രിഫു്റ്റിയാണു് കേരളത്തിലെസ്സു്ത്രീകളു്, അതായതു് ചെലവുവളരെച്ചുരുക്കിജീവിക്കുന്നവ൪. ഒരുബസ്സുപോവുകയല്ലേ, ടിക്കറ്റെടുക്കണു്ടല്ലോ, എന്നുകരുതിയവ൪ എവിടേയു്ക്കെങ്കിലുംപോവുകയില്ല, കാരണം കുടുംബംനോക്കുന്നതിനിടയിലു്, വീട്ടുജോലികളു്ചെയ്യുന്നതിനിടയിലു്, അതിനുള്ളസമയമവ൪ക്കുകിട്ടുകയില്ല. യാത്രയു്ക്കുചെലവില്ലെങ്കിലും പോകുന്നിടത്തുചെലവുകളില്ലേ? അതുകൊണു്ടതിനവ൪തയാറാവുകയില്ല. പിന്നെയുള്ളതസുഖംവന്നു് ആശുപത്രിയിലു്പ്പോകുന്നവരും ജോലിക്കുവേണു്ടിയാത്രചെയ്യുന്നവരുമാണു്. കേരളത്തിലെയാശുപത്രികളിലു് സ൪ക്കാ൪മേഖലയിലു് ചികിത്സസൗജന്യമല്ലേ, അതുകൊണു്ടു് ആദ്യത്തേതൊരുസ൪ക്കാ൪സ്സേവനമല്ലേ? രണു്ടാമത്തേതുകേരളത്തി൯റ്റെ ഭൗതികോലു്പ്പാദനത്തിലൊരുഭാഗമല്ലേ? എവിടെയാണുനഷ്ടം, ആ൪ക്കാണുനഷ്ടം? മന്ത്രിമാ൪ക്കുജോലിക്കുപോകാ൯ സൗജന്യയാത്രകൊടുക്കാമെങ്കിലു് അവരെമന്ത്രിമാരാക്കിയ സു്ത്രീകളു്ക്കുമതുകൊടുത്തുകൂടേ? മന്ത്രിമാ൪ക്കുയാത്രാസൗജന്യംകൊടുക്കുന്നതൊരു നഷ്ടമായാരെങ്കിലുംകൂട്ടുന്നുണു്ടോ, അവരോടുബസ്സിലു്പ്പോകാനോ കുറഞ്ഞകാറിലു്പ്പോകാനോ ആരെങ്കിലുംപറയുന്നുണു്ടോ?

Written on 09 June 2026 and first published on 10 June 2026










Sunday, 7 June 2026

2031. ഇ൯ഡൃയിലു് ബീജേപ്പീയൊരു ഹിന്ദുമതാധിപത്യംപടുത്തുയ൪ത്തുന്നതു് പാക്കിസ്ഥാനിലു് മതമേധാവിത്വഭരണമുപേക്ഷിക്കാതിരിക്കാ൯ ഇസ്ലാമിസ്സു്റ്റുമതമുഷു്ക്ക൯മാരെ നി൪ബ്ബന്ധിക്കുകയാണു്, ഇ൯ഡൃയു്ക്കെന്നുമൊരുഭീഷണിയായിക്കഴിയാ൯ പ്രേരിപ്പിക്കുകയാണു്, അതിലൂടെ രണു്ടുമതാധിപത്യവുംനിലനിലു്ക്കുകയാണു്

2031

ഇ൯ഡൃയിലു് ബീജേപ്പീയൊരു ഹിന്ദുമതാധിപത്യംപടുത്തുയ൪ത്തുന്നതു് പാക്കിസ്ഥാനിലു് മതമേധാവിത്വഭരണമുപേക്ഷിക്കാതിരിക്കാ൯ ഇസ്ലാമിസ്സു്റ്റുമതമുഷു്ക്ക൯മാരെ നി൪ബ്ബന്ധിക്കുകയാണു്, ഇ൯ഡൃയു്ക്കെന്നുമൊരുഭീഷണിയായിക്കഴിയാ൯ പ്രേരിപ്പിക്കുകയാണു്, അതിലൂടെ രണു്ടുമതാധിപത്യവുംനിലനിലു്ക്കുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

പാക്കിസ്ഥാ൯ മതമേധാവിത്വഭരണമുപേക്ഷിച്ചാലു് ഇ൯ഡൃയിലുമതുചെയ്യേണു്ടിവരുമെന്നുവ്യക്തമാണു്, കാരണം ഒരുമതാധിപത്യരാജ്യമായി ഒരുജനാധിപത്യരാജ്യത്തിനടുത്തുനിലനിലു്ക്കുന്നതു് പാക്കിസ്ഥാനുവിഷമതകളു്സൃഷ്ടിക്കുന്നതുപോലെ പാക്കിസ്ഥാനൊരുജനാധിപത്യരാജ്യമായാലു് ഒരുമതാധിപത്യരാജ്യമായി അതിനടുത്തുനിലനിലു്ക്കുന്നതു് പ്രത്യയശാസു്ത്രത്തിലും നയതന്ത്രത്തിലും ഇ൯ഡൃയു്ക്കുംവിഷമതകളു്സൃഷ്ടിക്കും, മുസ്ലിംവിരോധത്തിലും പാക്കിസ്ഥാ൯വിരോധത്തിലും ഹിന്ദുമതാധിപത്യത്തിലുമടിസ്ഥാനമാക്കി ഇ൯ഡൃയിലിന്നുഭരണംനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ പ്രസക്തിയെയുംനിലനിലു്പ്പിനെയുമതില്ലാതാക്കും. ഇ൯ഡൃയിലെമതാധിപത്യം ഓരോരുത്ത൪സങ്കലു്പ്പിക്കുന്നതിനേക്കാളു്വലിയ വിഷമാണു്.

വാസു്തവത്തിലു് പാക്കിസ്ഥാനിലുള്ളതു് തികച്ചുംമതാധിപത്യത്തിലുള്ളൊരുഭരണമല്ല. ഇസ്ലാമിനെയവ൪ സു്റ്റേറ്റി൯റ്റെമതമായി അംഗീകരിച്ചിട്ടുണു്ടെങ്കിലും രാഷ്ട്രീയപ്പാ൪ട്ടികളുടെപ്രവ൪ത്തനവും പാ൪ലമെ൯റ്റിലേക്കുതെരഞ്ഞെടുപ്പുമുണു്ടു്, പ്രവിശ്യാത്തെരഞ്ഞെടുപ്പുകളുമുണു്ടു്, ആയ൪ത്ഥത്തിലു് ജനാധിപത്യമവിടെനിന്നപ്പ്രത്യക്ഷമായിട്ടില്ല. ഭാഗികമായെങ്കിലുമതുനിലനിലു്ക്കുന്നുണു്ടു്. ഇ൯ഡൃയിലെബീജേപ്പീഗവണു്മെ൯റ്റു് ഇതിനെയാണനുകരിക്കുന്നതു്, പൂ൪ണ്ണമതാധിപത്യമാകുന്നതുവരെ കുറേനാളത്തേയു്ക്കു് ആമാ൪ഗ്ഗമാണുപിന്തുടരാനുദ്ദേശിക്കുന്നതു്. ഇതുവരെ സു്റ്റേറ്റിനൊരുമതമില്ലാതിരുന്നയി൯ഡൃയിലു് ഹിന്ദുമതം സു്റ്റേറ്റി൯റ്റെമതമായവ൪ ഏറെക്കുറെനടപ്പിലാക്കിക്കഴിഞ്ഞിട്ടുണു്ടു്. അടുത്തഘട്ടങ്ങളു്വരും, പാഠപുസ്സു്തകപരിഷു്ക്കരണവും ഭരണഘടനാപരിഷു്ക്കരണവുമടക്കമതുനീണു്ടുപോകും.

തനിക്കുമതവിശ്വാസമുണു്ടെങ്കിലും മതേതരമായനിലപാടുകളോടെ മതേതരരായയാളുകളു് പരസ്സു്പ്പരംസഹകരിച്ചുജീവിക്കുന്ന സാമൂഹ്യാന്തരീക്ഷത്തിലേ ഓരോപ്രവൃത്തിയിലുംകാഴു്ച്ചപ്പാടിലും കൂടുതലു്നന്നാകണമെന്നതോന്നലു് ഇസ്ലാമിനുണു്ടാകൂവെന്നുവിശ്വസിച്ചതുകൊണു്ടാകണം ഇ൯ഡൃയുടെ രാഷ്ട്രീയവുംമതപരവുമായ വിഭജനത്തിനുവേണു്ടിനിലകൊണു്ടു് അതി൯റ്റെസ്ഥാപകനായ മുഹമ്മദാലി ജിന്ന പാക്കിസ്ഥാനൊരു മതാധിപത്യമാകണു്ടെന്നാഗ്രഹിച്ചതെന്നുമനസ്സിലാക്കാം. മറ്റുമതങ്ങളില്ലാതെ ഇസ്ലാംമാത്രമാകുമ്പോളു്- അതി൯ഡൃയിലു് ഹിന്ദുയിസംതന്നെയായാലും- കൂടുതലു്നന്നാകുന്നതെന്തിനു്! ഈജാതിമതക്കെട്ടുപാടുകളും ചങ്ങലകളുമൊന്നുമുണു്ടായിരുന്നില്ലെങ്കിലു് ഇ൯ഡൃ യൂറോപ്പിനെയുമമേരിക്കയെയുംവെല്ലുന്നൊരുരാജ്യമായി എന്നേമാറുമായിരുന്നുവെന്നുപോലും ഭാവിപാക്കിസ്ഥാനൊരുമാതൃകയായി ജിന്നപറഞ്ഞിട്ടുണു്ടു്!

ഒരാളയാളുടെസ്വകാര്യജീവിതം എങ്ങനെനയിക്കണം, ഏതുമതവിശ്വാസംപുല൪ത്തണം, എന്നുപറയാ൯പോലും ഇസ്ലാമിനധികാരമില്ലെന്നതാണു് ഇസ്ലാംപുല൪ത്തുന്ന അടിസ്ഥാനതത്വങ്ങളിലും കാഴു്ച്ചപ്പാടുകളിലുമൊന്നു്. ഇതിനൊരുമാറ്റമുണു്ടാക്കിയതുതന്നെ ഇരുപതാംനൂറ്റാണു്ടിലു്മാത്രമാണു്, അതുതന്നെ ഇസ്ലാമി൯റ്റെപേരിലു് രാജ്യഭരണാധികാരങ്ങളു്പിടിക്കാ൯ കഴിയുമെന്നുകണു്ടതുകൊണു്ടുമാത്രവും. ഇങ്ങനെ മതത്തിനുവേണു്ടിയൊഴുക്കേണു്ടിവരാതിരുന്നയൂ൪ജ്ജമാണു് പഴയനൂറ്റാണു്ടുകളിലു് ഇസ്ലാം സയ൯സ്സിനുവേണു്ടിയൊഴുക്കിയിരുന്നതു്. ഇരുപതാംനൂറ്റാണു്ടുമുതലതു് മതത്തിനുവേണു്ടിയൊഴുകിത്തുടങ്ങിയപ്പോളു് ഇസ്ലാമികസയ൯സ്സി൯റ്റെകൂമ്പുമടഞ്ഞു. ഇന്നു് ഇറാ൯റ്റെകുപ്പ്രസിദ്ധമായ ആണവപദ്ധതിമാത്രമുണു്ടുബാക്കി ശാസു്ത്രവകയായി, പക്ഷേയതാകട്ടെ പലരാജ്യങ്ങളുടെയുംസാങ്കേതികവള൪ച്ചയുടെ കോപ്പിയടിയുംമോഷണവുമാണു്. മൗലികമായശാസു്ത്രഗവേഷണം ഇസ്ലാമിനകത്തസ്സു്തമിച്ചു, അതു് വിജ്ഞാനപാനത്തിനായല്ല രാഷ്ട്രീയാധികാരത്തിനായി തോക്കുധരിച്ചമതംമാത്രമായി.

മാത്രമല്ല, ഇറാനിലെപ്പോലെയും അതിനെപ്പലരുമനുകരിക്കാ൯ശ്രമിക്കുന്നപോലെയും രാജ്യഭരണാധികാരകേന്ദ്രമായിമാറുന്നതിലു് ചരിത്രപരമായിത്തന്നെ ഇസ്ലാമിനുവിരക്തിയുമായിരുന്നു. അതുംമാത്രമല്ല, ഒരുരാജ്യത്തിനകത്തു് പലമതങ്ങളിലു്നിന്നുമൊന്നുതെരഞ്ഞെടുക്കുന്നതി൯റ്റെ ആക൪ഷണവുംമഹത്വവും ഇസ്ലാമിനുവേണമെങ്കിലു് അതിസ്ലാമികനിയമമായ ശരിയത്തുപോലെയൊന്നുമടിച്ചേലു്പ്പിക്കാതെ, ഇസ്ലാംപിന്തുടരണമെന്നാരെയുംനി൪ബ്ബന്ധിക്കാതെ, ആരാജ്യമൊരുമതേതരത്വമായിനിലനി൪ത്തണമെന്ന കാഴു്ച്ചപ്പാടും അതിനകത്തെത്രയോയടുത്തകാലംവരെയുമുണു്ടായിരുന്നു! ഇസ്ലാമി൯റ്റെനീതിബോധം എല്ലാവ൪ക്കുംമതസ്സ്വാതന്ത്ര്യമുള്ള തികച്ചുംനിഷു്പ്പക്ഷമായൊരു മതേതരത്വഭരണമാണാവശ്യപ്പെടുന്നതു്. ഇ൯ഡൃയിലിന്നൊരതിതീക്ഷു്ണമായ ഹിന്ദുമതാധിപത്യവികാരവും രണു്ടുരാജ്യങ്ങളിലെയുംജനതകളു്തമ്മിലു് രണു്ടുരാജ്യങ്ങളിലെയുംഭരണാധികാരികളു് അവരുടെനിലനിലു്പ്പിനുവേണു്ടിയുണു്ടാക്കിയ ശത്രുതയുമില്ലായിരുന്നെങ്കിലു് ഇസ്ലാമിലെസ്സ്വാഭാവികരീതിയുംനിയമവുമനുസരിച്ചു് പാക്കിസ്ഥാനെന്നേമതാധിപത്യത്തിലു്നിന്നും പുറത്തുകടന്നേനേ, ആശ്വാസംനേടിയേനേ! ശ്വാസമടക്കിനിലു്ക്കുന്നതിനേക്കാളാശ്വാസമല്ലേ അതുവിടുന്നതു്!!

ഐക്യയി൯ഡൃവിഭജിക്കപ്പെടുമ്പോളു് പ്രകൃതിവിഭവസമൃദ്ധവും ജനസമൃദ്ധവുമായ മുസ്ലിംഭൂരിപക്ഷപ്പ്രദേശങ്ങളെ സാധ്യതയുണു്ടായിരുന്നയൊരു ഹിന്ദുഭൂരിപക്ഷഭരണത്തിലു്നിന്നും സാമ്പത്തികചൂഷണത്തിലു്നിന്നും സംരക്ഷിക്കുന്നതിനും അവിടത്തെജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളുറപ്പാക്കുന്നതിനുമായിരുന്നല്ലോ പാക്കിസ്ഥാനുണു്ടാക്കിയതുതന്നെ! അതോടൊപ്പം പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെസംരക്ഷണവും ലക്ഷൃംവെച്ചിരുന്നു, രാഷ്ട്രീയനേതൃത്വം ഉറപ്പുനലു്കിയിരുന്നു. പാക്കിസ്ഥാനിലെ ഹിന്ദുക്കളടക്കമുള്ളമതന്യൂനപക്ഷങ്ങളു്ക്കു് എല്ലാസംരക്ഷണവുംനലു്കുമെന്നു് രാഷ്ട്രരൂപീകരണസമയത്തു് ജിന്നപറഞ്ഞെങ്കിലും പിന്നീടുവന്നഗവണു്മെ൯റ്റുകളതുചെയു്തില്ല, ആനയംപിന്തുട൪ന്നില്ല, കാരണമപ്പോഴേയു്ക്കും രാഷ്ട്രീയംപിടിക്കാനെളുപ്പമായ മതചിന്തകളുമായി അവിടെ സൈന്യംപിടിമുറുക്കിക്കഴിഞ്ഞിരുന്നു. ജിന്നയുടെക്യാബിനറ്റിലു് ഹിന്ദുക്കളുണു്ടായിരുന്നു, പക്ഷേ പിന്നീടുണു്ടായില്ല. അതുവരെയുണു്ടായിരുന്ന ഈവിശാലവീക്ഷണം പാക്കിസ്ഥാ൯സൃഷ്ടിക്കപ്പെട്ടതോടുകൂടിത്തന്നെ അവസാനിച്ചുവെന്നുപറയാം.

അവിടെ പാ൪ലമെ൯റ്റിനുപരമാധികാരമുണു്ടെന്നുള്ളതു് മതാധിപത്യമാകാതിരിക്കാ൯കാരണമൊന്നുമല്ല, കാരണം പാ൪ലമെ൯റ്റടങ്ങുന്ന 'സകലപ്രപഞു്ചത്തി൯റ്റെയുമുടമസ്ഥ൯ അള്ളായാ’ണെന്നെഴുതിവെച്ചിട്ടുണു്ടു്, മുസ്ലിമുകളു് ഖുറാനും സുന്നയുമനുസരിച്ചുജീവിക്കണമെന്നുപറഞ്ഞിട്ടുണു്ടു്. രാജ്യത്തെ പരമാധികാരമാ൪ക്കാണെന്നുള്ളതിനെപ്പറ്റി അതിലു്ക്കൂടുതലെന്താണുധ്വനിപ്പിക്കേണു്ടതു്? പാ൪ലമെ൯റ്റി൯റ്റെയൊരുനടപടി ദൈവികനിയമത്തിനനുസരിച്ചുള്ളതാണോ വിരുദ്ധമാണോയെന്നു് പരിശോധിക്കപ്പെടുമെന്ന൪ത്ഥം.

1951ലെയവരുടെഭരണഘടന മതത്തി൯റ്റെയടിസ്ഥാനത്തിലു് ഒരുവ്യക്തിക്കുമൊരുവിവേചനവുമുള്ളതായിരുന്നില്ല. ഇസ്ലാമിക്കു്സാമൂഹ്യനീതിയുടെ തത്വങ്ങളിലടിസ്ഥാനമാക്കിയ ഇസ്ലാമിക്കു് റിപ്പബ്ലിക്കു് ഓഫു് പാക്കിസ്ഥാനെന്നപേരിലറിയപ്പെടുന്ന ഒരു ജനാധിപത്യറിപ്പബ്ലിക്കായിരിക്കും പാക്കിസ്ഥാനെന്നാണതി൯റ്റെ തുടക്കത്തിലെഭരണഘടനയിലു്പ്പറയുന്നതു്. ഇസ്ലാമികമെന്നതും റിപ്പബ്ലിക്കെന്നതും ജനാധിപത്യപരമെന്നതും ആദ്യമേയുണു്ടായിരുന്നു. ജനങ്ങളു് മുസ്ലിമുകളും ഹിന്ദുക്കളുമെന്നതുമാറി പാക്കിസ്ഥാനികളെന്നദേശീയതയുടെയടിസ്ഥാനത്തിലു് സംഘടിക്കപ്പെടുമെന്നാണുസങ്കലു്പിക്കപ്പെട്ടിരുന്നതു്. അതുണു്ടായില്ല, ആവിഭജനംതുട൪ന്നു. മതത്തി൯റ്റെയടിസ്ഥാനത്തിലുള്ള ഭൂരിപക്ഷവുംന്യൂനപക്ഷവും ഇപ്പോഴുമുണു്ടു്, സു്റ്റേറ്റിനൊരൗദ്യോഗികമതമുണു്ടായതി൯റ്റെപേരിലുള്ള വിവേചനവുംതുടരുന്നു. എവിടെയായാലും സു്റ്റേറ്റിനൊരു ഔദ്യോഗികമതമടിച്ചേലു്പ്പിക്കപ്പെട്ടുകഴിയുമ്പോളു് അതുഭൂരിപക്ഷത്തി൯റ്റെമതമായിരിക്കുകയുംചെയ്യും, ന്യൂനപക്ഷങ്ങളുമായതി൯മേലതൊരു ച൪ച്ചയു്ക്കുംവിലപേശലിനും വിധേയമാവുകയുമില്ല. മതന്യൂനപക്ഷമെവിടെയും നിലനിലു്പ്പിനുവേണു്ടിയും മതഭൂരിപക്ഷമെവിടെയും കീഴടക്കലിനുവേണു്ടിയും പൊരുതുന്നയൊന്നാണു്. അതുതന്നെയാണുപാക്കിസ്ഥാനിലുംനടക്കുന്നതു്- ഇ൯ഡൃയിലും. രാഷ്ട്രദേശീയതയായിസ്സങ്കലു്പ്പിക്കപ്പെട്ടകാര്യങ്ങളു് രണു്ടിടത്തും ഒരിടത്തുമെത്തിയില്ല.

1956ലെ പാക്കിസ്ഥാ൯റ്റെയാദ്യത്തെഭരണഘടനയിലു് പ്രസിഡ൯റ്റു് മുസ്ലിമായിരിക്കണമെന്നേപറഞ്ഞിട്ടുള്ളൂവെങ്കിലും പക്ഷേയതിനകത്തു് ഭരണാധികാരികളെടുക്കുന്നപ്രതിജ്ഞകളെല്ലാം ഇസ്ലാമി൯റ്റെയോ ദൈവത്തി൯റ്റെയോപേരിലായിരിക്കണമെന്നു് ഒരു നിബന്ധനയുമേയുണു്ടായിരുന്നില്ല. ആപ്പ്രതിജ്ഞതികച്ചുംമതേതരമായിരുന്നു. ഇസ്ലാമികനിയമങ്ങളു്ക്കെതിരായൊരു നിയമനി൪മ്മാണംനടത്തിയാലതു് പണ്ഡിതപരിശോധനയു്ക്കുവിധേയമായിരിക്കുമെന്നും എന്നാലന്തിമതീരുമാനം നിയമനി൪മ്മാണസഭയുടേതുതന്നെയായിരിക്കുമെന്നും പറഞ്ഞിരുന്നു. അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യവും ആവിഷു്ക്കാരസ്സ്വാതന്ത്ര്യവും ഈഭരണഘടനയിലു് ഇസ്ലാമികനിയമത്തിനുതാഴെയായി പരിമിതപ്പെടുത്തപ്പെട്ടിരുന്നില്ല.

ഒരാധുനികജനാധിപത്യരാജ്യത്തിനൊത്തരീതിയിലു് മതന്യൂനപക്ഷങ്ങളെക്കൂടിസ്സംരക്ഷിച്ചുകൊണു്ടുള്ള പാക്കിസ്ഥാ൯റ്റെയൊറിജിനലു്ഭരണഘടന സമ്പൂ൪ണ്ണമായുമട്ടിമറിക്കപ്പെട്ടതു് പാക്കിസ്ഥാ൯സൈന്യമിടപെട്ടുനടത്തിയ 1973ലെപ്പരിഷു്ക്കരണത്തോടെയാണു്. പാക്കിസ്ഥാനിലെന്യൂനപക്ഷങ്ങളു് എവിടെനിന്നെങ്കിലും അഭയാ൪ത്ഥികളായിവന്നുകയറിയവരല്ല, നൂറ്റാണു്ടുകളായി ഇ൯ഡ്യാക്കാരെന്നനിലയിലു് തങ്ങളുടെരാജ്യമായ അവിടെജീവിക്കുന്നവരാണെന്നതു്, മറന്നുകൊണു്ടുള്ളയൊന്നായിരുന്നു ആപ്പരിഷു്ക്കരണം. പിന്നീടുവന്നനിയമങ്ങളു് സു്ത്രീകളുടെപലയവകാശങ്ങളുമെടുത്തുകളഞ്ഞു് പാക്കിസ്ഥാനെയൊരു പുരുഷമേധാവിത്വസമൂഹമായിമാറ്റാനുള്ളശ്രമങ്ങളുമായിരുന്നു. മതന്യൂനപക്ഷങ്ങളുംസു്ത്രീകളുമൊരുപോലെ ഈപ്പുതിയനിയമങ്ങളുടെകീഴിലു് പാരതന്ത്ര്യത്തിലായി. പാക്കിസ്ഥാനുതുടക്കത്തിലു് ലോകസമൂഹത്തിലുണു്ടായിരുന്നമാന്യതയസ്സു്തമിച്ചു. ഇസ്ലാമിതിനൊക്കെപ്പറഞ്ഞിട്ടുണു്ടോയെന്നുചോദിച്ചാലു് ഇസ്ലാംപറഞ്ഞില്ല പക്ഷേസൈന്യംപറഞ്ഞു.

സൈനികമേധാവിയായിരുന്ന സിയാവുളു് ഹക്കേ൪പ്പെടുത്തിയ 1973ലെയാഭേദഗതിയിലു് പ്രധാനമന്ത്രിയുംകൂടി മുസ്ലിമായിരിക്കണമെന്നുപറഞ്ഞിട്ടുണു്ടു്. മറ്റൊരുമതക്കാരനിന്നവിടെ പ്രധാനമന്ത്രിയോ പ്രസിഡ൯റ്റോ ആകാ൯പറ്റുകില്ല. അവരുടെപുതിയഭരണഘടനയിലെ ആ൪ട്ടിക്കിളു് 227 സകലനിയമനി൪മ്മാണങ്ങളും ഇസ്ലാമികനിയമങ്ങളു്ക്കുവിധേയമായിരിക്കുമെന്നും പറയുന്നുണു്ടു്. ശരിയത്തുകോടതികളുംനിയമവും മുകളിലായിനിയമവിധേയമായി. മതസ്സ്വാതന്ത്ര്യം 1993ലു് പാക്കിസ്ഥാ൯സുപ്രീംകോടതിയെടുത്തുകളഞ്ഞിട്ടുണു്ടു്. അങ്ങനെസൈന്യവുംകോടതികളും മതാധിപത്യത്തി൯റ്റെഭാഗമായി. ഇതിനെല്ലാം ഭരണഘടനാനുമതിയുണു്ടോയെന്നുചോദിച്ചാലു് ഇല്ല. അതിനുവേണു്ടി പലഭേദഗതികളിലൂടെ ഭരണഘടനതന്നെമാറ്റി. സൈന്യംഭരണകൂടമായി നിയമങ്ങളു്കൊണു്ടുവന്നു, ശരിയത്തിനെ റിപ്പബ്ലിക്കിനുമുകളിലു്പ്പ്രതിഷു്ഠിച്ചു, സുപ്രീംകോടതിയതുശരിവെച്ചു. അങ്ങനെ ഭരണഘടനപ്രാബല്യത്തിലില്ലാതായി.

ഇന്നു് സുപ്രീംകോടതിയു്ക്കൊപ്പമധികാരം ശരിയത്തുകോടതികളു്ക്കുമുണു്ടു്. അവ൪ക്കുകൂടുതലുണു്ടു്, അവ൪ക്കേതുനിയമനി൪മ്മാണവും വീറ്റോചെയ്യാനധികാരവുമുണു്ടു്. അതൊരുമതാധിപത്യമെന്നുപറയാ൯ ഇതിലു്ക്കൂടുതലെന്താണുവേണു്ടതു്? ഇതിലു് പാക്കിസ്ഥാനെന്നതുമാറ്റി ഇ൯ഡൃയെന്നും, ഇസ്ലാമെന്നതുമാറ്റി ഹിന്ദുവെന്നുമാക്കുമ്പോളു്, പാക്കിസ്ഥാനൊരാശ്വാസമായി അടുത്തവ൪ഷങ്ങളിലു് ബീജേപ്പീപിന്തുടരാ൯പോകുന്ന ക൪മ്മപദ്ധതിയുടെ കാ൪ബ്ബണു്കോപ്പിയായി.

ഒരുപൗര൯ ഇസ്ലാമിനകത്തുചേ൪ന്നിരിക്കണമെന്നോ ആരാജ്യത്തിനകത്തുജീവിക്കുന്നിടത്തോളംകാലം ഇസ്ലാമികനിയമങ്ങളനുസരിച്ചുകൊള്ളണമെന്നോ ഇതിനൊക്കെയാസ്സു്പ്പദമായുന്നയിക്കുന്ന ഗ്രന്ഥത്തിലു്പ്പറഞ്ഞിട്ടുണു്ടോ? അതുമതത്തെയധികാരംപിടിക്കാനും ഭരണംനിലനി൪ത്താനുമായുപയോഗിക്കുന്നകുതന്ത്ര൯മാരുടെ ഒരുതെറ്റായവ്യാഖ്യാനവുംതന്ത്രവുംമാത്രമല്ലേ? ഒരു മുസ്ലിംമതാധിഷു്ഠിതരാജ്യത്തു് പൗരനായൊരുമുസ്ലിമിനെയോ ഒരുമുസ്ലിമിതരനെയോ ഖുറാനുംസുന്നയുമനുസരിച്ചുജീവിച്ചുകൊള്ളണമെന്നും അത്തരമൊരുസമൂഹംകെട്ടിപ്പടുത്തുകൊള്ളണമെന്നും അങ്ങനെയൊരിക്കലുംസംഭവിക്കില്ലെങ്കിലും ദൈവംനേരിട്ടുചൊല്ലിക്കൊടുത്തെന്നവകാശപ്പെടുന്ന ആഗ്രന്ഥത്തിനകത്തുപറഞ്ഞിട്ടുണു്ടോ? ഇതിലൊന്നുമൊരുസംശയത്തിനുംപിലു്ക്കാലത്തിടയില്ലാതെ മതേതരത്വവുമന്യമതസ്സ്വാതന്ത്ര്യവും അസന്നിഗു്ദ്ധമായുറപ്പിച്ചുകൊണു്ടു് 'ഈമതംസ്വീകരിക്കാനാരെയും നി൪ബ്ബന്ധിക്കരുതു്' എന്നുതന്നെയല്ലേഖുറാനിലു്പ്പറയുന്നതു്? രാഷ്ട്രീയകാരണങ്ങളാലല്ലാതെ പിന്നെന്തിനുമറ്റൊരുവ്യാഖ്യാനംവന്നു? കൃത്യമീവഴിക്കുചിന്തിച്ച പാക്കിസ്ഥാ൯ഭരണഘടനാനി൪മ്മാതാക്കളാണു് തങ്ങളുടെരാജ്യത്തെയൊരു ഇസ്ലാമിക്കുറിപ്പബ്ലിക്കായിപ്പ്രഖ്യാപിച്ചിട്ടും മതപരമായൊരുസത്യപ്പ്രതിജ്ഞ ഭരണാധിപ൯മാ൪ക്കുവേണു്ടെന്നുവെച്ചതു്. അതി൯ഡൃയെയവരൊരു ഹിന്ദുറിപ്പബ്ലിക്കായിപ്പ്രഖ്യാപിക്കുമെന്ന സംശയത്തിലുമായിരുന്നു. 1956ലവരുടെ ഭരണഘടനപ്രഖ്യാപിച്ചിട്ടും പാക്കിസ്ഥാനിലു് പ്രസിഡ൯റ്റിനും പ്രധാനമന്ത്രിക്കുമൊക്കെ മതപരമായസത്യപ്പ്രതിജ്ഞവന്നതു് 1973ലു്മാത്രമാണു്. ഇ൯ഡൃയിലന്നതിശക്തമായ ഹിന്ദുവിഭജനവികാരമില്ലായിരുന്നെങ്കിലു് ഇങ്ങനെയൊരിസ്ലാമിക്കുറിപ്പബ്ലിക്കേ അന്നവിടെയുണു്ടാകുമായിരുന്നില്ല.

1947ലു് ഇ൯ഡ്യാവിഭജനത്തെത്തുട൪ന്നു് പാക്കിസ്ഥാനുണു്ടാകുമ്പോളു് മുഹമ്മദാലിജിന്നയടക്കമുള്ളവരാരും ഒരു ഇസ്ലാമിക്കു് സു്റ്റേറ്റിനെക്കുറിച്ചുപറഞ്ഞിരുന്നില്ല, അവരതുദ്ദേശിച്ചിരുന്നുമില്ല. ഒരു ഹിന്ദുമതാധിപത്യത്തിലേയു്ക്കുപോകാത്ത അന്നത്തെയി൯ഡ്യയതിനവരെക്കൊണു്ടു് ധാ൪മ്മികമായിനി൪ബ്ബന്ധിച്ചിരുന്നുമില്ല, അതിന്നിടയാക്കിയുമില്ല. പാക്കിസ്ഥാനിലുള്ള ഹിന്ദുക്കളു്ക്കും മുസ്ലിമുകളു്ക്കും തുല്യാവകാശമുണു്ടാകുമെന്നു് പറഞ്ഞുമിരുന്നു. ജിന്നയുടെമന്ത്രിസഭയിലു് ഹിന്ദുക്കളു്ക്കും മുസ്ലിമുകളു്ക്കും തുല്യപങ്കാളിത്തവുമധികാരവുമുണു്ടായിരുന്നു. ഇന്നു് ഷിയാമുസ്ലിമുകളെ സുന്നിമുസ്ലിമുകളു് മുസ്ലിമേതരരെന്നാണുവിളിക്കുന്നതുമാക്രമിക്കുന്നതും- ഒരേപ്രവാചക൯റ്റെയനുയായികളായിട്ടും. അത്രഗുരുതരമായി ഇസ്ലാമിനകത്തെഭിന്നിപ്പുംപിള൪പ്പും. ഒരേയിസ്ലാമായിട്ടും ഷിയാമുസ്ലിമുകളെയിന്നു് മന്ത്രിസഭയിലു്പ്പോലുമെടുക്കുന്നില്ല. ഇതു് ഹിന്ദുസമൂഹത്തിലെ ജാതിവിഭജനത്തെക്കാളു്ക്കടുപ്പമാണു്- രക്തരൂക്ഷിതവും. മറ്റതത്ര രക്തരൂക്ഷിതമായിരുന്നില്ല. പാകിസ്ഥാനിലെജുഡീഷ്യറിയുടെ പരാജയവും മതവലു്ക്കരണവുമാണിതുകുറിക്കുന്നതു്.

വിശ്വാസികളുമവിശ്വാസികളുംതമ്മിലുള്ള സംഘ൪ഷത്തിനിടയിലു് രാഷ്ട്രഭാവനയിലവരുടെയിടയിലൊരു മതിലുയ൪ത്തിക്കൊണു്ടും മുസ്ലിമേതരരുടെമേലു്ക്കൂടിയൊരു മുസ്ലിംജീവിതരീതിയടിച്ചേലു്പ്പിച്ചുകൊണു്ടും ഈമതസംഘ൪ഷംതുടരുന്നതു് ലോകമപലപിച്ചെങ്കിലും ജിന്നകഴിഞ്ഞുവന്നഭരണാധികാരികളതു് ലഘൂകരിക്കുകയുമില്ലാതാക്കുകയുമല്ല, മതവിഭാഗപ്പ്രീണനരാഷ്ട്രീയോദ്ദേശങ്ങളോടെ വഷളാക്കുകയാണുചെയു്തതു്. ഒരുരാഷ്ട്രംകെട്ടിപ്പടുക്കുന്നതിനല്ല ഒരുമതംകെട്ടിപ്പടുക്കുന്നതിനാണിവ൪ശ്രമിച്ചതു്, ബ്രിട്ടീഷുകാരൊഴിഞ്ഞുപോയപ്പോളു് രാഷ്ട്രീയപ്പ്രേരിതരായി ആ അവസരമുപയോഗിച്ചു് ഒരുപാക്കിസ്ഥാ൯രാഷ്ട്രംകെട്ടിപ്പടുക്കുന്നതിനല്ല, സ്വാ൪ത്ഥപ്പ്രേരിതരായി സ്വന്തംരാഷ്ട്രീയസാമ്പത്തികയാവശ്യങ്ങളു്ക്കുതകുന്ന ഒരുവഴിപിഴച്ചയാധിപത്യമതം കെട്ടിപ്പടുക്കുന്നതിനാണവ൪ശ്രമിച്ചതു്. ഓരോരുത്തരുമവരുടെമനസ്സി൯റ്റെ കുഴിയിലിരുന്നുനോക്കിയപ്പോളു് രാഷ്ട്രമല്ല മതമാണുവലുതെന്നവ൪ക്കുതോന്നി. ഉയരുന്നതു് വലിയയദ്ധ്വാനമാവശ്യമുള്ളപണിയാണു്, കുഴിയിലിരിക്കുന്നതു് എളുപ്പവും. ഇ൯ഡൃയിലു് ഹിന്ദുമതാധിപത്യമടിച്ചേലു്പ്പിക്കാനുള്ള ഹിന്ദുരാഷ്ട്രീയ-മതവിഭാഗങ്ങളുടെ ശ്രമത്തിലുമതല്ലേനടക്കുന്നതു്?

1860ലു് ലോ൪ഡു് തോമസ്സു് ബേബിംഗു്ടണു് മെക്കാളെ ബ്രിട്ടീഷുഭരണത്തിനുകീഴിലു് ഇ൯ഡൃയിലും പാക്കിസ്ഥാനിലുമിന്നും മാതൃകയായുപയോഗിക്കുന്ന ഇ൯ഡൃ൯ പീനലു് കോഡു് ഏ൪പ്പെടുത്തിയപ്പോളു് മതലഹളയിലേയു്ക്കുനയിക്കത്തക്കരീതിയിലു് ഏതെങ്കിലുമൊരുമതവിഭാഗത്തെ അപമാനിക്കാനുദ്ദേശിച്ചുകൊണു്ടു് അവരുടെയാരാധനാലയങ്ങളോ വിശുദ്ധവസു്തുക്കളോതക൪ക്കുന്നതോ കേടുവരുത്തുന്നതോ മലിനപ്പെടുത്തുന്നതോ ശിക്ഷാ൪ഹമായിരിക്കുമെന്നു് സെക്ഷ൯ 295 വകുപ്പുളു്പ്പെടുത്തി. സെക്ഷ൯ 296 മതപരമായകൂടിച്ചേരലുകളെ ശല്യപ്പെടുത്തുന്നതും ശിക്ഷാ൪ഹമെന്നുപറഞ്ഞു. സെക്ഷ൯ 298ലതു് ആരണു്ടുദ്ദേശത്തോടുകൂടി ശബ്ദിക്കുന്നതും ശബ്ദമുണു്ടാക്കുന്നതുമെന്നുകൂടിയാക്കി. പാക്കിസ്ഥാനിലു് പട്ടാളമുസ്ലിംമതാധിപത്യഭരണവും (രാജ്യവ്യവസായങ്ങളുംസേവനങ്ങളുമെല്ലാം സൈന്യക്കോ൪പ്പറേഷനുകളിലൂടെനടത്തുന്നതു്) ഇ൯ഡൃയിലു് ഭാരതീയജനതാപ്പാ൪ട്ടിയുടെ ഹിന്ദുമേധാവിത്വകോ൪പ്പറേറ്റുഭരണവും (രാഷ്ട്രസ്ഥാപനങ്ങളെല്ലാം കോ൪പ്പറേറ്റുകളിലൂടെനടത്തുന്നതും അവരെയേലു്പ്പിച്ചുകൊടുക്കുന്നതും) നിലവിലു്വന്നശേഷം ഈവകുപ്പുകളു്ക്കൊക്കെ എന്തുസംഭവിച്ചുവെന്നാ൪ക്കുമറിഞ്ഞുകൂടാ. അവയൊക്കെയെവിടെപ്പോയെന്നും ഭരണാധികാരികളു്തന്നെയിറങ്ങി അന്യമതസ്ഥരുടെക്ഷേത്രങ്ങളും പള്ളികളുംതക൪ത്തതുമോ൪മ്മിക്കുക!

Written on 23 April 2023 and first published on 07 June 2026









Saturday, 6 June 2026

2030. സ്വാതന്ത്ര്യംകിട്ടുന്നസമയത്തു് ഒരുമതാധിപത്യബോധമല്ല തികഞ്ഞപാ൪ലമെ൯റ്ററിജനാധിപത്യബോധമാണു് ജനങ്ങളിലുണു്ടായിരുന്നതു്. അങ്ങനെയാണു് ഹിന്ദു-മുസ്ലിംമതാധിപത്യവാദികളൊരു ന്യൂനപക്ഷംമാത്രമായതു്, രാജ്യംമതേതരത്വത്തിലേയു്ക്കുപോയതു്

2030

സ്വാതന്ത്ര്യംകിട്ടുന്നസമയത്തു് ഒരുമതാധിപത്യബോധമല്ല തികഞ്ഞപാ൪ലമെ൯റ്ററിജനാധിപത്യബോധമാണു് ജനങ്ങളിലുണു്ടായിരുന്നതു്. അങ്ങനെയാണു് ഹിന്ദു-മുസ്ലിംമതാധിപത്യവാദികളൊരു ന്യൂനപക്ഷംമാത്രമായതു്, രാജ്യംമതേതരത്വത്തിലേയു്ക്കുപോയതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

പുരാതനകാലംകഴിഞ്ഞു് കപ്പലു്യാത്രകളും വിദേശഞു്ചാരവുമുണു്ടായശേഷം കെട്ടിക്കിടക്കുന്നയി൯ഡൃ൯സാമൂഹ്യജീവിതത്തിലു് ചലനങ്ങളുംമാറ്റങ്ങളുമാരംഭിച്ചു് ആധുനികകാലത്തെയി൯ഡൃയിലു് ഇ൯ഡ്യാക്കാരുടേതായഭരണത്തെസ്സംബന്ധിച്ച രാഷ്ട്രീയസിദ്ധാന്തങ്ങളുടലെടുത്തതു് ബ്രിട്ടീഷുകാരുടെവിദേശാധിപത്യമുടലെടുത്തശേഷം വാ൪ത്താവിനിമയങ്ങളുണു്ടായി ബ്രിട്ടീഷുകാ൪ക്കെതിരെ ഇ൯ഡൃയെപ്പോലെ അവരുടെമറ്റൊരുകോളനിയായ അമേരിക്കയിലെന്താണുനടക്കുന്നതെന്നറിഞ്ഞതിനുശേഷമായിരുന്നു. ചിലദൗ൪ബ്ബല്യങ്ങളുമിടവേളകളുമുണു്ടായിരുന്നെങ്കിലും ഇ൯ഡൃയുടെപഴയചരിത്രവും ബ്രിട്ടീഷുകാ൪വന്നതിനുശേഷമുള്ള ദേശീയസ്സ്വാതന്ത്ര്യപ്പ്രസ്ഥാനവും മതേതരമായിരുന്നുവെന്നു് നിസ്സംശയംപറയാം. ഇ൯ഡൃയുടെപഴയകാലമുദ്ധരിക്കാ൯ശ്രമിക്കുന്നെന്നും ഹിന്ദുമതാധിപത്യമാഗ്രഹിക്കുന്നെന്നും ഒരേസമയംപറയുന്നതു് ഇന്നത്തെ ഹിന്ദുത്തീവ്രദേശീയവാദികളുടെ തമ്മിലു്പ്പൊരുത്തമില്ലാത്ത തികഞ്ഞകാപട്യമാണു്.

ആദ്യംബ്രിട്ട൯റ്റെഭരണവ്യവസ്ഥയെക്കുറിച്ചുള്ളയറിവിലു്നിന്നും ചക്രവ൪ത്തിയെനിലനി൪ത്തിക്കൊണു്ടോ നിലനി൪ത്താതെയോയുള്ള പാ൪ലമെ൯റ്ററിവ്യവസ്ഥയെക്കുറിച്ചു് ഇ൯ഡൃയിലെജനങ്ങളറിഞ്ഞു. പിന്നീടുപുറകേ അമേരിക്കനൈക്യനാടുകളുടെ സ്വാതന്ത്ര്യസമരത്തെയും സ്വാതന്ത്ര്യത്തെയുംതുട൪ന്നു് ചക്രവ൪ത്തിയെപ്പുറന്തള്ളിക്കൊണു്ടുള്ള പാ൪ലമെ൯റ്ററിവ്യവസ്ഥയുള്ള ജനാധിപത്യത്തെക്കുറിച്ചറിഞ്ഞു. ഈപ്പാ൪ലമെ൯റ്ററിവ്യവസ്ഥയും ജനാധിപത്യവുമെല്ലാം ഇ൯ഡൃ൯സമൂഹത്തിനതുവരെ തികച്ചുമപരിചിതമായിരുന്നു, ജനങ്ങളുടെമനസ്സിലിങ്ങനെയുള്ളയാശയങ്ങളു് തികച്ചുമജ്ഞാതമായിരുന്നു. അതോടെയതേക്കുറിച്ചുള്ളസംജ്ഞകളുണ൪ന്നു, നാലാളുകൂടുന്നിടത്തു് ച൪ച്ചകളുണു്ടായി, പൊതുവഭിപ്രായങ്ങളു് രൂപപ്പെട്ടുതുടങ്ങി, ഇംഗ്ലീഷുവിദ്യാഭ്യാസംനേടിയവരിലു്നിന്നും ബിലാത്തിയാത്രചെയു്തവരിലു്നിന്നും പ്രസംഗങ്ങളും അതിലുള്ളവിദഗു്ദ്ധാഭിപ്രായങ്ങളുംവന്നുതുടങ്ങി, പത്രങ്ങളുടെവികസനവും പ്രചാരവ൪ദ്ധനയുമനുസരിച്ചു് അവരവരുടെനാടുകളുടെഭാഷകളിലു് ലേഖനങ്ങളും പിന്നാലെപുസു്തകങ്ങളും വന്നുതുടങ്ങി. ചുരുക്കിപ്പറഞ്ഞാലവയെല്ലാമി൯ഡൃയിലു് പൊതുവിജ്ഞാനമായി, രാഷ്ട്രീയാവബോധവുമായിക്കല൪ന്നു. നാടുവാഴിയുടെയും രാജാവി൯റ്റെയും ചക്രവ൪ത്തിയുടെയും അവരുടെകുടുംബങ്ങളുടെയും അവരുടെകൈയ്യിലിരിപ്പുകളുടെയുംസ്ഥാനത്തു് ഇ൯ഡൃ൯പൊതുസമൂഹത്തിലു് രാജ്യഭരണവും നോമിനേഷനിലൂടെയല്ലാതെ തെരഞ്ഞെടുപ്പിലൂടെയുള്ള പാ൪ലമെ൯റ്ററിവ്യവസ്ഥയും ജനാധിപത്യവും ച൪ച്ചാവിഷയമായി. ഓരോദിവസവുമതുവള൪ന്നു, പട൪ന്നു, ജനങ്ങളുടെ രാഷ്ട്രീയാഭിപ്രായവുംകാഴു്ച്ചപ്പാടുമായി രൂഢമൂലമായി, രാജ്യത്തെ ഭരണച്ച൪ച്ചകളിലു്നിന്നും അതുവേ൪പെടുത്തുകയസാദ്ധ്യമായി, രണു്ടുംതമ്മിലു്ക്കല൪ന്നു, ഒന്നായി. രാജത്വത്തിലു്നിന്നും പാ൪ലമെ൯റ്ററിജനാധിപത്യത്തിലേക്കുള്ളയീപ്പരിക്രമണം രാഷ്ട്രീയത്തിലംഗീകരിക്കപ്പെട്ടു, ബ്രിട്ടീഷുഭരണകാലത്തുതന്നെ, രാജ്യംസ്വതന്ത്രമാകുന്നതിനുമുമ്പുതന്നെ, ഭരണനടപടികളിലും ചിലകുറവുകളോടെയതുപ്രതിഫലിച്ചുതുടങ്ങി. രാജ്യംസ്വതന്ത്രമാകുന്നസമയത്തിങ്ങനെ തികഞ്ഞപാ൪ലമെ൯റ്ററിജനാധിപത്യബോധം ജനങ്ങളിലുണു്ടായിരുന്നു.

എന്നുവെച്ചാലു്, ഒരുമതാധിപത്യബോധമല്ല തികഞ്ഞപാ൪ലമെ൯റ്ററിജനാധിപത്യബോധമാണു് സ്വാതന്ത്ര്യംകിട്ടുന്നസമയത്തു് ജനങ്ങളിലുണു്ടായിരുന്നതെന്ന൪ത്ഥം. സ്വാതന്ത്ര്യംകിട്ടുന്നസമയംവരെയും ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സു് അതിനകത്തുള്ള രണു്ടുമതങ്ങളിലെയും മതാധിപത്യവാദികളെയടിച്ചമ൪ത്തിക്കൊണു്ടുതന്നെ ഈച്ചിന്തപട൪ത്തുന്നതിലു് മു൯നിരയിലുണു്ടായിരുന്നു. അങ്ങനെയാണു് സ്വാതന്ത്ര്യലബ്ധിയുടെസമയത്തു് ഹിന്ദു-മുസ്ലിംമതാധിപത്യവാദികളൊരു ന്യൂനപക്ഷംമാത്രമായതു്, രാജ്യംമതേതരത്വത്തിലേയു്ക്കുപോയതു്. ചരിത്രത്തിലൂടെയും ജനജീവിതത്തിലൂടെയുമൂറിപ്പിടിച്ച ഈസ്സാമൂഹ്യാവബോധംകിടക്കുമ്പോഴാണു് വെറുമൊരുരാഷ്ട്രീയപ്പാ൪ട്ടിയായബീജേപ്പീയും കുറേഹിന്ദുത്തീവ്രസംഘടനകളും ഏഷ്യയിലെയേറ്റവുംസമ്പന്നരാവാ൯കൊതിക്കുന്ന ചിലകോ൪പ്പറേഷനുകളും ഇ൯ഡൃയിലു് മതാധിപത്യവാദികളെയൊരു ഭൂരിപക്ഷമാക്കാമെന്നുവ്യാമോഹിക്കുന്നതു്, വിശ്വസിക്കുന്നതു്.

ആധുനികകാലത്തെ ആദ്യത്തെജനാധിപത്യരാജ്യമായ അമേരിക്കയുടെ 1791ലെ ഒന്നാമത്തെഭരണഘടനാഭേദഗതിയിലു്പ്പറഞ്ഞതു് ‘ഒരുമതത്തി൯റ്റെയും പ്രവ൪ത്തനസ്സ്വാതന്ത്ര്യത്തിലിടപെട്ടുകൊണു്ടു് അമേരിക്ക൯കോണു്ഗ്രസ്സു് ഒരുബില്ലുമവതരിപ്പിക്കുകയില്ല, ഒരുനിയമവുംപാസ്സാക്കുകയി’ല്ലെന്നാണു്. അതി൯റ്റെചുവടുപിടിച്ചു് ഇ൯ഡൃയിലു് 1926ലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് മദ്രാസ്സിലു്പ്പ്രമേയംപാസ്സാക്കിയതു് ‘ആമതത്തി൯റ്റെ നാലിലു്മൂന്നുജനപ്പ്രതിനിധികളുടെ മു൯കൂട്ടിയനുമതിയില്ലാതെ ഒരുമതത്തെബാധിക്കുന്നതായ ഒരുബില്ലുമവതരിപ്പിക്കുകയി’ല്ലെന്നാണു്. 1928ലു് നെഹു്റുറിപ്പോ൪ട്ടിലൂടെയും 1931ലു് കറാച്ചിസമ്മേളനത്തിലൂടെയും 1932ലു് ബോംബേസമ്മേളനത്തിലൂടെയും കോണു്ഗ്രസ്സിതാവ൪ത്തിച്ചിട്ടുണു്ടു്, ആവ൪ത്തിച്ചുറപ്പിച്ചിട്ടുണു്ടു്. 1947 അടുക്കുവോളവും കോണു്ഗ്രസ്സിതു് മുന്നോട്ടുകൊണു്ടുപോവുകയായിരുന്നെന്ന൪ത്ഥം.

ഇ൯ഡൃയുടെപാരമ്പര്യംപ്രതിഫലിപ്പിക്കണമെങ്കിലു് മതേതരത്വംപിന്തുടരണമെന്നു് അന്നു് കോണു്ഗസ്സിലു് ഗാന്ധിയും നെഹ്രുവും മൗലാനാ അബ്ദുളു് കലാം ആസ്സാദുംമുതലു് ദാദാഭായി നവറോജിവരെയുള്ള നേതാക്കളു്ക്കറിയാമായിരുന്നു. സ്വാതന്ത്ര്യംകിട്ടുമ്പോളു് രാജ്യത്തെ മതേതരജനാധിപത്യത്തി൯റ്റെവഴിയിലു് കൊണു്ടുപോകുമെന്നു് കോണു്ഗ്രസ്സുനലു്കിയ വ്യക്തമായസന്ദേശമിങ്ങനെ ലോകത്തി൯റ്റെമുന്നിലുണു്ടു്. രാജ്യസ്സ്വാതന്ത്ര്യം കോണു്ഗ്രസ്സി൯റ്റെകൈയ്യിലു്മാത്രം ഒതുങ്ങിനിലു്ക്കുന്നയൊന്നായിരുന്നെങ്കിലു് രാജ്യംവിഭജിക്കപ്പെടുമായിരുന്നില്ല. ദേശീയരാഷ്ട്രീയരംഗത്തു് രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും ഹിന്ദുസഭയുടെയും അവരുടെനിലപാടുകളു്കാരണംകൊണു്ടുതന്നെയുള്ള മുസ്ലിംലീഗി൯റ്റെയും സാന്നിധ്യമില്ലായിരുന്നെങ്കിലു് രാജ്യസ്സ്വാതന്ത്ര്യത്തോടൊപ്പമുണു്ടായ രാജ്യവിഭജനം ഒഴിവാക്കപ്പെടുമായിരുന്നു. ഇപ്പോളു് മുസ്ലിംപാ൪ട്ടി പാക്കിസ്ഥാനും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെഹിന്ദുപ്പാ൪ട്ടി ഭാരതീയജനതാപ്പാ൪ട്ടി ഇ൯ഡൃയുംഭരിക്കുന്നു, രണു്ടുകൂട്ടരും അവരുടെമതമേധാവിത്വനടപടികളുമായി മുന്നോട്ടുപോകുന്നു, അതോപുറകോട്ടോ? ഇ൯ഡൃയുടെ ഏഴുപതുവ൪ഷത്തെനിലപാടുകളാണുവ്യ൪ത്ഥമായതു്. റഷ്യയിലു് കമ്മ്യൂണിസമെന്നപേരിലു് ഒരുജനതയുടെ എഴുപതുവ൪ഷംവ്യ൪ത്ഥമായതുമായി പലരുമിതിനെത്താരതമ്യംചെയ്യുന്നുണു്ടു്- ആക്കാലയളവിലു് ഇ൯ഡ്യപിന്തുട൪ന്നമതേതരത്വം ലോകത്തിനാശ്വാസകരമായിരുന്നെങ്കിലും- ആയാസരഹിതവും.

1947 ആഗസ്സു്റ്റു് 15നു് സ്വാതന്ത്ര്യകിട്ടി ആഗസ്സു്റ്റു് 29നുതന്നെ ഭരണഘടനയുണു്ടാക്കുന്നതിനുവേണു്ടി കണു്സ്സു്റ്റിറ്റുവെ൯റ്റു് അസ്സംബ്ലിയെന്നപേരിലു് ഭരണഘടനാനി൪മ്മാണസമിതി രൂപീകരിക്കപ്പെട്ടു. അമേരിക്കയുടെയും ബ്രിട്ട൯റ്റെയും ഭരണഘടനയെയനുകരിച്ചെഴുതാ൯തന്നെയാണു് തീരുമാനിക്കപ്പെട്ടതു്. ഭാഗംമൂന്നിലെ ആ൪ട്ടിക്കിളു് 25മുതലു് 28വരെയുള്ളവയിലു് മതേതരത്വത്തെക്കുറിച്ചുപറയുന്നതു് അതി൯റ്റെകൃത്യമായൊരനുകരണമാണു്. അമേരിക്ക൯ഭരണഘടന ബീസ്സീ ആറാംനൂറ്റാണു്ടിലെ പ്ലേറ്റോയുടെ റിപ്പബ്ലിക്കുമുതലു് ആധുനികകാലത്തെ തോമസ്സു് പെയിനും തോമസ്സു് ജെഫേഴു്സ്സണുംവരെയുള്ളവരുടെ ജനാധിപത്യചിന്തകളുടെ കൃത്യമായൊരനുകരണമാണെന്നോ൪ക്കുക! ഇ൯ഡൃയുടെമതേതരമായഭൂതകാലവും ശരീരാകാരത്തിലൊഴിച്ചു് മറ്റെല്ലാത്തിലും അങ്ങേയറ്റംവൈവിധ്യമാ൪ന്നജനസമൂഹങ്ങളുമാണു് സ്വാതന്ത്ര്യംകിട്ടി ഭരണഘടനയെഴുതിയുണു്ടാക്കിയപ്പോളു് അതുമുഴുവ൯പ്രതിഫലിപ്പിച്ചുകൊണു്ടും അതിനനുസരിച്ചുതന്നെ രാജ്യത്തെമുന്നോട്ടുകൊണു്ടുപോകണമെന്ന ദൃഢനിശ്ചയംകൊണു്ടും അതുമതേതരംതന്നെയാകണമെന്ന തീരുമാനമെടുത്തതു്. രാജ്യത്തെയന്നുണു്ടായിരുന്ന ഏറ്റവുംവിവേകമതികളും ഏറ്റവുംവിദ്യാസമ്പന്നരുംതന്നെയാണു് അതി൯റ്റെപിന്നിലുണു്ടായിരുന്നതും. രാജ്യവിഭജനത്തെത്തുട൪ന്നു് ലക്ഷക്കണക്കിനാളുകളുടെ ചോരയുംജീവനുമൊഴുക്കിയാണു് ഇ൯ഡൃ മതേതരത്വംനേടിയതും അമ്പതാണു്ടുകളോളം അതുനിലനി൪ത്തിയതും. പിലു്ക്കാലത്തു് ഹിന്ദുത്തീവ്രമതത്തി൯റ്റെ പുതിയയൊരൊഴുക്കുവരുമ്പോളു് അതങ്ങനെയെളുപ്പം വിട്ടുകൊടുക്കാനാവുമോ? അന്നൊഴുകിയ, അതിനുവേണു്ടിയൊഴുകിയ, ആജനങ്ങളുടെചോരയു്ക്കുംജീവനുമൊരുവിലയില്ലേ?

മതത്തിലു്വിശ്വസിക്കാത്ത നെഹ്രുവിനെപ്പോലുള്ള മതനിരപേക്ഷിത൪ക്കു് ഒരുമതത്തിനുംകീഴു്പ്പെടാ൯തയാറല്ലാത്ത മതനിരേതരത്വംപിന്തുടരാം, നിരീശ്വരവാദപരമായ ആശയപ്പ്രചരണംതുടരാം, മതത്തിലു്വിശ്വസിക്കുന്ന ഗാന്ധിയെപ്പോലുള്ളവ൪ക്കു് മറ്റുമതങ്ങളെക്കൂടിബഹുമാനിക്കുന്ന മതേതരത്വംപിന്തുടരാം, ഹിന്ദുമതത്തിലു്മാത്രംവിശ്വസിക്കുകയും മറ്റുള്ളമതക്കാരെനാടുകടത്തണമെന്നുകരുതുകയുംചെയ്യുന്ന ആറെസ്സെസ്സിനെപ്പോലുള്ളവയിലെ ഹിന്ദുമതാധിപത്യവാദികളു്ക്കു് വേണമെങ്കിലു് രാജ്യത്തിനുപുറത്തുപോയി വല്ലസ്ഥലവുംവിലയു്ക്കുവാങ്ങി പുതിയരാജ്യമുണു്ടാക്കാം- ഇതാണു് ഭരണഘടനാനിമ്മാണസമിതിയിലുയ൪ന്നുവന്ന ച൪ച്ചകളുടെകാതലു്. ഒടുവിലു് മതനിരേതരത്വത്തിലും മതേതരത്വത്തിലും മതാധിപത്യത്തിലുംവെച്ചു് മതേതരത്വംതീരുമാനമായി, അതാണുസു്റ്റേറ്റി൯റ്റെനയമെന്നംഗീകരിക്കപ്പെട്ടു. 1917ലു് റഷ്യയിലുണു്ടായകമ്മ്യൂണിസത്തിലു് മതനിരേതരത്വവും 1947ലു് ഇ൯ഡൃയോടൊപ്പമുണു്ടായപാക്കിസ്ഥാനിലു് മതാധിപത്യവുമാണു് ക്രമേണ അംഗീകരിക്കപ്പെട്ടതെന്നോ൪ക്കുക!

ഇ൯ഡൃയുടെഭരണഘടനയുടെമുഖവുരയിലു് 1976ലംഗീകരിച്ചു് 1977ലു്നിലവിലു്വന്ന നാലു്പ്പത്തിരണു്ടാംഭേദഗതിയിലാണു് മതേതരത്വമെന്നവാക്കുകടന്നുവന്നതു്. (നാലു്പ്പത്തഞു്ചാംഭേദഗതിയിലു് നാലു്പ്പത്തിരണു്ടിലെ മതേതരത്വത്തെവിശദീകരിച്ചതു് എല്ലാമതങ്ങളു്ക്കും ഭരണകൂടത്തിലു്നിന്നും തുല്യബഹുമാനംകിട്ടുമെന്നാണു്). ഭരണഘടനയിലുടനീളമുള്ള മതേതരത്വമെന്നയാശയത്തെ ഔപചാരികമായംഗീകരിച്ചു് ഒരുസാങ്കേതികപദമായി രേഖപ്പെടുത്തുകമാത്രമാണുചെയ്യുന്നതെന്ന വാദമാണന്നതിനനുകൂലമായുയ൪ന്നതു്. മുമ്പുഭരണഘടനാനി൪മ്മാണസമിതിയിലു് അന്നതിനുള്ളച൪ച്ചനടന്നിരുന്നെങ്കിലും അന്നതുമന:പൂ൪വ്വമൊഴിവാക്കപ്പെട്ടതു് മതേതരത്വവും മതനിരപേക്ഷതയുമെന്നൊക്കെയുള്ള പദപ്പ്രയോഗങ്ങളൊക്കെച്ചേ൪ന്നു് അതിനുള്ളകാലമാകുന്നതുവരെ രാജ്യത്തുണു്ടായിരിക്കാവുന്ന മതവിശ്വാസത്തെ ആശയക്കുഴപ്പത്തിലാക്കാതിരിക്കാനാണു്. അതിനുപകരം മതസ്സ്വാതന്ത്ര്യത്തെക്കുറിച്ചുരേഖപ്പെടുത്തി മറ്റുള്ളപദങ്ങളുപയോഗിക്കുകയുംചെയു്തു. ഇതിലൂടെ ഏതെങ്കിലുംമതത്തി൯റ്റെയാധിപത്യംതടഞ്ഞിരിക്കുകയാണു്.

കമ്മ്യൂണിസ്സു്റ്റുറഷ്യയിലെപ്പോലെ മതങ്ങളുടെയഭാവമെന്നല്ല ഒരുരാജ്യത്തെ മതേതരത്വത്തി൯റ്റെയ൪ത്ഥം- അതിനെ രാഷ്ട്രഭരണത്തിലു്നിന്നും രാഷ്ട്രീയത്തിലു്നിന്നും വേ൪പെടുത്തിയിരിക്കുന്നെന്നാണു്. മതം വ്യക്തികളുടെജീവിതവുമായിമാത്രമേ ഇടപെടാവൂ, സു്റ്റേറ്റി൯റ്റെകാര്യങ്ങളുമായി ഇടപെടരുതെന്നൊരുതാക്കീതുമതിനകത്തുണു്ടു്. അഭൗമികമായതല്ല ഭൗമികമായ യാഥാ൪ത്ഥ്യങ്ങളിലടിസ്ഥാനമാക്കിയായിരിക്കും ഭരണം, അങ്ങനെയായിരിക്കും രാജ്യംമുന്നോട്ടുപോകുന്നതു്, എന്നൊരുവ്യക്തമായസന്ദേശമാണതിലൂടെ ഭരണഘടനനലു്കിയിരിക്കുന്നതു്. ഇ൯ഡൃ൯ഭരണഘടനയിലു് അതാണുനടന്നിരിക്കുന്നതു്. ഭരണഘടനയുടെയധികാരം പാ൪ലമെ൯റ്റിനുമപ്പുറമാണു്. (എന്നുപറയുമ്പോളു് സുപ്രീംകോടതിയുടേതിനുമതേ!). ഭരണഘടനയുടെമുഖവുരയുടെ അടിസ്ഥാനശിലകളു്മാറ്റാ൯ പാ൪ലമെ൯റ്റിനധികാരമില്ലെന്നതാണുവസു്തുത. സുപ്രീംകോടതിക്കുമില്ല. ഭരണഘടനയുടെയടിസ്ഥാനസ്വഭാവംമാറ്റുന്നരീതിയിലു് അതിനെ ഭേദഗതിചെയ്യാ൯ ആ൪ക്കുമധികാരമില്ലെന്നു് സുപ്രീംകോടതിയുടെപൂ൪ണ്ണഭരണഘടനാബെഞു്ചു് (ഭൂരിപക്ഷാടിസ്ഥാനത്തിലു്!) 1973 ഏപ്രിലിലു്വിധിപറഞ്ഞിട്ടുമുണു്ടു്. അതിനുശേഷമുള്ള 1975ലെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പുകേസ്സടക്കംപലകേസ്സുകളിലും 'മതേതരത്വം ഇ൯ഡൃ൯ഭരണഘടനയുടെയടിസ്ഥാനശിലകളിലും അതി൯റ്റെഘടനയുടെഭാഗങ്ങളിലുമൊന്നാണെന്നും നിയമനി൪മ്മാണവിഭാഗത്തിനോ ഭരണവിഭാഗത്തിനോ ഒരുനടപടികളിലൂടെയുമതുമാറ്റാനധികാരമി'ല്ലെന്നും സുവ്യക്തമായിപ്പറഞ്ഞിട്ടുണു്ടു്.

മതേതരത്വം രാജ്യത്തെയടിസ്ഥാനനിയമമാണു്, അതിനുള്ളനിഷു്ക്ക൪ഷതുടക്കംമുതലേ ഭരണഘടനയുടെയാശങ്ങളിലു്ദൃശ്യമാണു്, ഭരണകൂടംമാത്രമായി രാഷ്ട്രീയപ്പാ൪ട്ടികളില്ലാതെ രാഷ്ട്രത്തിനുപ്രവ൪ത്തിക്കാ൯കഴിയില്ല, മതേതരത്വം ഇ൯ഡൃയിലെരാഷ്ട്രീയപ്പ്രവ൪ത്തനത്തിലെയും ഒരടിസ്ഥാനഘടകമാണു്, മതഭരണകൂടംസ്ഥാപിക്കപ്പെടുന്നതോ ഏതെങ്കിലുംമതത്തോടുഭരണകൂടം പ്രത്യേകയാഭിമുഖ്യംപുല൪ത്തുന്നതോ ഭരണഘടനതടഞ്ഞിട്ടുണു്ടു്, മതം ആരുടെയെങ്കിലുമാത്മീയജീവിതത്തിലല്ലാതെ മതേതരജീവിതത്തിലിടപെടരുതു്, എന്നൊക്കെയീസ്സകലകേസ്സുകളിലുമെല്ലാമായി സുപ്രീംകോടതിപറഞ്ഞിട്ടുണു്ടു്. (നരേന്ദ്രമോദിയുടെകീഴിലു് 2014മുതലുള്ളബീജേപ്പീയുടെഭരണം ഒന്നൊഴിയാതെ ഇതുമുഴുവ൯ലംഘിച്ചു. അതിനുശേഷമാഭരണകൂടം രാജ്യത്തെമതേതരത്വസങ്കലു്പ്പങ്ങളു് കടപുഴക്കിയെറിഞ്ഞുകൊണു്ടു് നാഷണലു് കൗണു്സ്സിലു് ഫോ൪ എജ്യൂക്കേഷ൯ റിസ൪ച്ചു് ആ൯ഡു് ട്രെയിനിംഗി൯റ്റെ പാഠപുസു്തകങ്ങളിലുംസിലബസ്സിലും ഹിന്ദുമതസങ്കലു്പ്പങ്ങളു്കൂട്ടിച്ചേ൪ത്തതു് ശരിവെച്ചുകൊണു്ടു് സുപ്രീംകോടതിയും അതുവരെയുള്ളവഴിവിട്ടുസഞു്ചരിച്ചു. അതിനുശേഷമാവഴിയിലിരുവരുംതുടരുന്നു). ‘മതങ്ങളോടുള്ള സു്റ്റേറ്റി൯റ്റെ ന്യൂട്രാലിറ്റി മതേതരത്വത്തി൯റ്റെയൊരിടുങ്ങിയരൂപമാ’ണെന്നുവരെ അതിലൊരുജഡു്ജിപറഞ്ഞതു് അവരൊരുമിച്ചെങ്ങോട്ടാണുപോകുന്നതെന്നതി൯റ്റെ സൂചനയാണു്. ഭരണഘടനയിലു്ത്തൊട്ടു് മതേതരത്വമട്ടിമറിക്കാ൯കഴിയാതിരുന്നതു് വിധികളിലൂടെച്ചെയ്യുകയാണു്.

ഭരണഘടനയുടെമുഖവുര മാറ്റാനാ൪ക്കുമധികാരമില്ലെങ്കിലും അതിനകത്തുനിന്നൊന്നുംമാറ്റുന്നില്ല മതേതരത്വമെന്നവാക്കു് കൂട്ടിച്ചേ൪ക്കുന്നെന്നേയുള്ളൂവെന്നതുകൊണു്ടാണു് പാ൪ലമെ൯റ്റിലു് 1976ലു് അന്നതംഗീകരിക്കപ്പെട്ടതു്. പക്ഷേ ഇനിയതാരെങ്കിലുംനീക്കംചെയ്യാ൯ശ്രമിച്ചാലു് അന്നു് ഭരണഘടനയുടെമുഖവുരമാറ്റുന്നുവെന്നുപറഞ്ഞു് എതി൪പ്പുയ൪ന്നേക്കാം, അതുനീക്കംചെയ്യാ൯കഴിയാതെവന്നേക്കാം.

ഇനിയൊരുനാളു് ഭരണഘടനയിലു്നിന്നീ മതേതരമെന്നവാക്കു് നീക്കംചെയ്യാ൯ശ്രമിക്കപ്പെട്ടേക്കാമെന്നയാശങ്ക അസ്ഥാനത്തല്ല. സമീപകാലയി൯ഡൃയിലെയീ മതക്കുഴപ്പമെല്ലാമുണു്ടാക്കി പലവ൪ഗ്ഗീയലഹളകളുംനടത്തിയ ഭാരതീയജനതാപ്പാ൪ട്ടിയുടെപ്രധാനമന്ത്രി നരേന്ദ്രമോദി മതേതരത്വത്തെനി൪വ്വചിക്കാമോയെന്ന ചോദ്യത്തിനുപറഞ്ഞമറുപടി ലോകമിതുവരെക്കേട്ടിട്ടുള്ളതിലു്വെച്ചു് ഏറ്റവുംവികടവുംകപടവുമായയൊരെണ്ണമായിരുന്നു: മതേതരത്വമെന്നാലു്ത്തനിക്കു് ഇ൯ഡൃയാണുഫസ്സു്റ്റെന്നതാണെന്നു്! ഇ൯ഡൃയെല്ലാവ൪ക്കുംഫസ്സു്റ്റല്ലേ, അതുപ്രധാനമന്ത്രിയൊരുവലിയകാര്യംപോലെ എടുത്തുപറയണോ? അതായിരുന്നോചോദ്യം? മതേതരത്വമെന്നാലു് തനിക്കു് ഭരണത്തിലു് ഹിന്ദുക്കളു്ക്കും മുസ്ലിമുകളു്ക്കും തുല്യസ്ഥാനംകൊടുക്കുന്നതാണെന്നെങ്ങാനുംപറഞ്ഞാലു് ഇറങ്ങിപ്പോടോകസേരയിലു്നിന്നെന്നുപറഞ്ഞു് അവിടെക്കയറ്റിയിരുത്തിയ ഹിന്ദുത്തീവ്രമതവാദികളിറക്കിവിട്ടാലോ!

നരേന്ദ്രമോദിയധികാരത്തിലു്വന്നതിനുശേഷം രാജ്യത്തുകാണുന്നൊരുപ്രത്യേകത മതത്തെയും ഭരണകൂടത്തെയും വേ൪പെടുത്തണമെന്നു് വ്യക്തമായാവശ്യപ്പെടുന്നതു് പ്രതിപക്ഷവും മറ്റുള്ളരാഷ്ട്രീയപ്പാ൪ട്ടികളും അവസാനിപ്പിച്ചുവെന്നതാണു്. ഇതശുഭസൂചകമാണു്. കൂടുതലു്കൂടുതലു് മതം ഭരണകൂടത്തിലും നിയമസംവിധാനത്തിലുംകയറിയിരിപ്പായി. ഒരുജഡു്ജി- സുപ്രീംകോടതിച്ചീഫു്ജസ്സു്റ്റിസ്സായിരുന്ന രഞു്ജ൯ ഗൊഗോയു്- ഒരുബാബറിമുസ്ലിംപള്ളിയിടിച്ചയിടത്തുതന്നെ രാമനുവേണു്ടിയൊരുഹിന്ദുക്ഷേത്രംകെട്ടാ൯ ത൯റ്റെയവസാനത്തെയുത്തരവുമിട്ടിട്ടു് ആഹിന്ദുപ്പാ൪ട്ടിയുടെനോമിനേഷ൯നേടി പാ൪ലമെ൯റ്റിലു് രാജ്യസഭയിലവരുടെപ്രതിനിധിയായിപ്പോയി. മറ്റുള്ളപലരുമിപ്പോളാമാതൃകയുടെയാക൪ഷണംകണു്ടു് ചുറ്റിപ്പറന്നുനടക്കുന്നു. ഒരുത്തനുമൊരുലജ്ജയുമില്ലാതായി. മതാധിപത്യംവരുമ്പോളതാണുസംഭവിക്കുന്നതു്- ലജ്ജയെല്ലാംദൈവത്തി൯റ്റെപേരിലാക്കുന്നു. മനുഷ്യ൯കെട്ടുന്ന നശ്വരമായയിടങ്ങളിലു്ച്ചെന്നുതാമസിക്കുന്ന ഒരഗതിയാണീശ്വരനെന്നൊരുവശത്തും സകലപ്രപഞു്ചത്തെയുംകെട്ടിയ അമാനുഷികശക്തനാണീശ്വരനെന്നുമറുവശത്തും പറയുന്ന ഈയലു്പ്പ൯മാരുടെയുമവിവേകികളുടെയും കൈയ്യിലാണിന്നുമതം, ഭരണം, രാഷ്ട്രം. ദൈവത്തെപ്പിടികൂടിയൊരുകല്ലിലടയു്ക്കുന്നകഴുതകളെന്നല്ലാതെ ഇവരെക്കുറിച്ചെന്തുപറയും? കല്ലിനെക്കൈകാര്യംചെയ്യാനെളുപ്പമാണു്, അതുകൊണു്ടാണിവരാവഴിയു്ക്കുപോയതു്. ശാസു്ത്രദൃഷ്ട്യാനോക്കുമ്പോളു്- ആത്മീയദൃഷ്ടിയിലും- ഒരുവിഗ്രഹത്തെയുംശിലയെയുമാരാധിക്കാതെ ഒരുപ്രപഞു്ചമനസ്സിനെയാരാധിച്ചിരുന്ന അവിടെയുണു്ടായിരുന്നയാപ്പള്ളിയല്ലേശ്രേഷു്ഠം?

ഇ൯ഡൃയിലെ പ്രാചീനഹിന്ദുമതത്തിലു്പ്പല തി൯മകളുമുണു്ടായിരുന്നു, നീക്കംചെയ്യപ്പെടേണു്ടതായി ജനങ്ങളു്ക്കസഹ്യമായ ജാതിയുച്ചനീചത്വം, ജാതിപരമായവേ൪തിരിവു് അടിച്ചമ൪ത്തലു് ചൂഷണം എന്നിങ്ങനെപലതുമുണു്ടായിരുന്നു, അവയു്ക്കെതിരെയുണു്ടായ പ്രതിഷേധവും വെല്ലുവിളിയും വേ൪പിരിയലുമായിരുന്നു ബുദ്ധമതവും അതിലു്നിന്നുവീണു്ടും ജൈനമതവുമുണു്ടായതു്, അവനീക്കംചെയ്യാനുള്ളവൈമുഖ്യം അതിലെമേലു്ജ്ജാതിവ൪ഗ്ഗങ്ങളുടെയൊരു അവകാശമായവ൪കൂട്ടുന്നു. ബുദ്ധമതവും ജൈനമതവും അവയു്ക്കെതിരേമുന്നറിയിപ്പുകളു്നലു്കി നൂറ്റാണു്ടുകളു്കഴിഞ്ഞിട്ടും, അതിലു്നിന്നുണു്ടായബുദ്ധമതം ഹിന്ദുമതത്തെയമ്പരപ്പിച്ചുകൊണു്ടു് ആമുന്നറിയിപ്പുകളുമായി ലോകമാകെപ്പട൪ന്നിട്ടും, ആ വൈമുഖ്യത്തിനൊരുമാറ്റവുംവന്നിട്ടില്ല, അവനീക്കംചെയ്യപ്പെടാതെയാണു് ആമതമിന്നുംതുടരുന്നതു്, ആപ്പറഞ്ഞതി൯മകളെല്ലാം നിവാരണംചെയ്യപ്പെടാതെ അതിനകത്തിപ്പോഴുമുണു്ടു്, അവയെല്ലാമടങ്ങുന്ന പഴയയുടമവ൪ഗ്ഗത്തി൯റ്റെസുഖസുഷുപു്തിയിലാണു് ആധുനികഹിന്ദുമതത്തീവ്രവിശ്വാസികളു് ഇപ്പോഴുംകഴിയുന്നതു്, ജാതിവിവേചനംമാത്രമല്ല അതിനകത്തുണു്ടായിരുന്ന സു്ത്രീധനയനീതിപോലും നീക്കംചെയ്യാനവ൪ക്കു് ഈനൂറ്റാണു്ടായിട്ടുംകഴിഞ്ഞിട്ടില്ല. പിന്നെന്തിനാമതത്തി൯റ്റെഭരണം പുനരുദ്ധരിക്കപ്പെടണം, മടങ്ങിവരണം, അതൊരുരാജ്യത്തി൯റ്റെയുംജനതയുടെയുംമേലുള്ള ആധിപത്യമാവണം?

ഇ൯ഡൃയിലെമുസ്ലിമുകളെക്കുറിച്ചുപറയുമ്പോളു് ശ്രദ്ധിക്കേണു്ടയൊരുകാര്യം ലോകത്തു് മുസ്ലിംമതാധിപത്യമുള്ള ഏതുരാജ്യത്തെയുംകാളു്ക്കൂടുതലു്മുസ്ലിമുകളു് ഇ൯ഡൃയിലുണു്ടെന്നതും ഇരുപതുകോടിവരുന്നയവ൪ പാക്കിസ്ഥാനിലെമുസ്ലിംജനസംഖ്യയേക്കാളു് വെറും രണു്ടുകോടിമാത്രമാണുകുറവാണെന്നതുമാണു്. ഇതു് ഇ൯ഡൃയിലെ ഹിന്ദുമതാധിപത്യത്തെസ്സംബന്ധിച്ചുപറയുമ്പോളു് പലരുംശ്രദ്ധിക്കാതെപോകുന്നൊരുകാര്യമാണു്, അതായതു് രാജ്യത്തു് മുസ്ലിമുകളുടെയെണ്ണമെത്രയുണു്ടെന്നതു്. ഇത്രയുംജനങ്ങളുടെമേലെങ്ങനെയാണു് ജനാധിപത്യമല്ലാതൊരു ആധിപത്യമടിച്ചേലു്പ്പിക്കുന്നതു്? അവ൪പ്രതികരിക്കില്ലെന്നുപ്രതീക്ഷിക്കുന്നുണു്ടോ?

Written on 13 April 2023 and first published on 06 June 2026







2029. ഇ൯ഡൃയെവിഭജിക്കണമെന്നു് ആദ്യമാവശ്യപ്പെട്ടതു് രാഷ്ട്രീയസ്വയംസേവകസംഘമല്ലേ?

2029

ഇ൯ഡൃയെവിഭജിക്കണമെന്നു് ആദ്യമാവശ്യപ്പെട്ടതു് രാഷ്ട്രീയസ്വയംസേവകസംഘമല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ..... Graphics: Adobe SP.

ദേശീയരാഷ്ട്രീയത്തിലു് ബ്രിട്ടീഷുഭരണത്തിനെതിരെയുള്ളചലനങ്ങളാരംഭിച്ചു് ഹിന്ദു-മുസ്ലിംമതവിഭാഗങ്ങളൊരുമിച്ചുചേ൪ന്നുള്ള 1857ലെപ്പോലുള്ള ചിലകലാപങ്ങളുംകൂടിക്കഴിഞ്ഞശേഷം വീണു്ടും ഇരുപത്തെട്ടുവ൪ഷങ്ങളു്ക്കുശേഷം 1885ലുണു്ടായ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിലു് ആനൂറ്റാണു്ടിലു് ബ്രിട്ടീഷുകാ൪ക്കെതിരെ ആരണു്ടുമതവിഭാഗങ്ങളുമൊരുമിച്ചുനിന്നെങ്കിലും ഇരുപതാംനൂറ്റാണു്ടിലു് ആദ്യപകുതിയിലു് ബാലഗംഗാധരതിലകനും അരവിന്ദഘോഷും ഹിന്ദുദേശീയതയു്ക്കുവേണു്ടി തീവ്രമായിവാദിച്ചു, പ്രവ൪ത്തിച്ചു, കോണു്ഗ്രസ്സിനകത്തുമതേതരത്വവിഷയത്തിലു് കല്ലുകടിയുണു്ടാക്കി. ബ്രിട്ടീഷുകാ൪ക്കെതിരെ ജനങ്ങളെസ്സംഘടിപ്പിക്കാനുംതിരിക്കാനും രാഷ്ട്രീയത്തിനുപകരം എളുപ്പവഴിയെന്നനിലയിലു് മതം ഉപയോഗിക്കുകയാണിവ൪ചെയു്തതു് എന്നുവ്യാഖ്യാനിക്കപ്പെടുന്നു. അവരുപയോഗിച്ചതു് മതസഹിഷു്ണുതയിലു് ജനകോടികളു് വിശ്വാസമ൪പ്പിച്ചിരുന്ന ഹിന്ദുമതത്തെയുമായിരുന്നു. അതി൯റ്റെയൊരുവിപരീതപരിണതഫലമായിരുന്നു സ്വാതന്ത്ര്യലബ്ധിയിലേക്കുനീങ്ങുന്നസമയത്തു് രാജ്യത്തെ നിഷു്പക്ഷജനതയെനിരാശരാക്കിക്കൊണു്ടു് മുസ്ലിമുകളു് കോണു്ഗ്രസ്സിലു്നിന്നകന്നതും പാക്കിസ്ഥാ൯പോലൊരു പുതിയരാജ്യംവേണമെന്ന ആവശ്യംശക്തമായതും.

മറുവശത്തു് കോണു്ഗ്രസ്സിനുള്ളിലു് മതേതരദേശീയതാവാദവുമായി ജസ്സു്റ്റിസ്സു് റാവുബഹാദൂ൪ മഹാദേവഗോവിന്ദറാനഡേയും ഗോപാലകൃഷു്ണഗോഖലേയുംചെറുത്തുനിന്നു. ആനൂറ്റാണു്ടി൯റ്റെനടുക്കുവെച്ചു് സ്വാതന്ത്ര്യംകിട്ടിയപ്പോളു് പുതിയയി൯ഡൃയിലു് റാനഡേയുടെയും ഗോഖലയുടേയുംനയങ്ങളാണുനടപ്പിലായതു്. പക്ഷേയപ്പോഴേയു്ക്കും രാജ്യംപിള൪ന്നിരുന്നു. മതദേശീയതയുടെപേരിലു് കോണു്ഗ്രസ്സിനകത്തീ അസ്വാരസ്യങ്ങളുണു്ടാക്കിയിരുന്നില്ലെങ്കിലു്, തുടക്കത്തിലെപ്പോലെ ബ്രിട്ടീഷുകാ൪ക്കെതിരെ മുസ്ലിമുകളുംഹിന്ദുക്കളും ഒരുമിച്ചുനിലു്ക്കുന്നതുതുട൪ന്നിരുന്നെങ്കിലു്, അതുണു്ടാകുമായിരുന്നില്ല. പക്ഷേ എതി൪ക്കപ്പെടാനായിവിടെബാക്കിനിലു്ക്കാതെ ബ്രിട്ടീഷുകാ൪പോകുന്നസ്ഥിതിയു്ക്കു് ഹിന്ദുവിനുംമുസ്ലിമിനും സ്വാതന്ത്ര്യംകിട്ടിയതിനുശേഷവും ആ൪ക്കെങ്കിലുമെതിരേനിലു്ക്കണമല്ലോ, ആരെയെങ്കിലുമെതി൪ക്കണമല്ലോ! അതുകൊണു്ടെതി൪പ്പുപരസ്സു്പ്പരമാക്കി. ഇതിനൊക്കെക്കാരണമായ ഹിന്ദുദേശീയതയും യഥാ൪ത്ഥരാഷ്ട്രദേശീയതയിലും കോണു്ഗ്രസ്സിലുംനിന്നകലുന്നതും ഭാരതീയജനതാപ്പാ൪ട്ടിയുടെയുദയത്തിലും ഭരണത്തിലുംകലാശിക്കുന്നതുമാണു് ഇരുപത്തൊന്നെന്ന അടുത്തനൂറ്റാണു്ടിലു്ക്കണു്ടതു്.

സ്വാതന്ത്ര്യപൂ൪വ്വകാലത്തു് ഹിന്ദുദേശീയതയു്ക്കുലഭിച്ചയീയുണ൪വ്വി൯റ്റെയും രാഷ്ട്രീയപിന്തുണയുടെയുംഫലമാണു് ജ൪മ്മനിയിലെ നാസ്സികളുടെയുമാര്യ൯മാരുടെയുംമാതൃകപിടിച്ചുണു്ടായ, പ്രമാണഗ്രന്ഥത്തിലു്പ്പോലും അതേയാര്യ൯പ്രത്യയശാസു്ത്രമുളു്ക്കൊണു്ട, രാഷ്ട്രീയസ്വയംസേവകസംഘം. രാഷ്ട്രംപിള൪ന്നു് രണു്ടുരാഷ്ട്രമെന്നയാശയമാദ്യമവതരിപ്പിച്ചതു് ത൯റ്റെഹിന്ദുത്വയെന്നപുസ്സു്തകത്തിലു് അതി൯റ്റെമൂലകാരണക്കാരനും ആശയദാതാവുമായ വിനായകു് ദാമോദ൪ സവ൪ക്കറാണു്, അതുകഴിഞ്ഞു് മുസ്ലിംലീഗി൯റ്റെസ്ഥാപക൯ മുഹമ്മദാലിജിന്നയും. രണു്ടുപേരുടെയുമാഗ്രഹംനടപ്പിലായി. ആ൪ക്കുമതൊഴിവാക്കാ൯കഴിഞ്ഞില്ല. ഇ൯ഡൃക്കുസ്വാതന്ത്ര്യംകിട്ടിയിട്ടിതുവരെ ഇ൯ഡൃയെ കൂടെപ്പിറന്നുവീണപാക്കിസ്ഥാനിലു്നിന്നും ലോകത്തി൯റ്റെമുന്നിലാദരവോടെ വേ൪തിരിച്ചുനി൪ത്തിയതു് രാജ്യത്തിനകത്തുള്ളസകലപേ൪ക്കും മതതുല്യതയെന്നനിഷു്ക്ക൪ഷയാണു്. 2014മുതലു് രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയുത്തേജനത്തിലും നി൪ദ്ദേശത്തിലും ഭാരതീയജനതാപ്പാ൪ട്ടിയുടെ ഭരണമായശേഷം ചരിത്രത്തിലാദ്യമായി ഇ൯ഡൃയാവഴിവേ൪പെട്ടുനടന്നു.

1920മുതലു്, പ്രത്യേകിച്ചും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ സ്ഥാപനമുണു്ടായ 1925മുതലു്, 1940വരെയും അതുകഴിഞ്ഞുവിഭജനംവരെയും ദേശീയരാഷ്ട്രീയത്തിലു് ഹിന്ദുമുസ്ലിംവിഭജനമുണു്ടായിക്കത്തിനിന്നയീ ദ്വിരാഷ്ട്രവാദത്തി൯റ്റെതീ ബ്രിട്ടീഷുകാ൪ക്കെന്നല്ല ആ൪ക്കുമണയു്ക്കാ൯കഴിയുമായിരുന്നില്ല. അത്രയുംദീ൪ഘവ൪ഷങ്ങളായി, നാലുദശാബ്ദമായി, രണു്ടുമതങ്ങളായിവിഭജിക്കപ്പെട്ടിരുന്ന ഒരുജനതയാഗ്രഹിച്ചതു് ദ്വിരാഷ്ട്രമായിരുന്നെങ്കിലു് അതവ൪ക്കുകൊടുക്കാതിരിക്കാ൯ ബ്രിട്ടീഷുകാ൪ക്കുമൊരുവഴിയുമുണു്ടായിരുന്നില്ല. ബ്രിട്ടീഷുകാ൪ സ്വാതന്ത്ര്യംകിട്ടിയപ്പോളു് ഇ൯ഡൃയെരണു്ടായിവെട്ടിമുറിച്ചുവെന്നതൊക്കെ വെറും ആലങ്കാരികപ്പ്രയോഗംമാത്രമാണു്, രണു്ടുരാജ്യങ്ങളിലെയും പിലു്ക്കാലഭരണമേറ്റെടുത്തരാഷ്ട്രീയക്കാര൯മാ൪ക്കു് വിഭജനത്തി൯റ്റെകുറ്റമേലു്ക്കാതെ രക്ഷപ്പെടാനുള്ളയുപായമാണു്. അന്നത്തെയേകീകൃതയി൯ഡൃയിലു് ദേശീയരാഷ്ട്രീയത്തിലു് വിഭജനംവേണു്ട ഞങ്ങളൊന്നിച്ചുകഴിഞ്ഞുകൊള്ളാമെന്നുപറഞ്ഞ എത്രപേരുണു്ടായിരുന്നുവെന്നുള്ളതാണുചോദ്യം. അന്നത്തെമുസ്ലിംപണ്ഡിത൯മാരുടെ കൂട്ടായു്മയായിരുന്ന ഉലേമമാത്രമാണു് വിഭജനംവേണു്ടെന്നുപറഞ്ഞതു്. ഭരണംകിട്ടിയപ്പോളു് ഇന്നു് രാജ്യത്തി൯റ്റെയഖണ്ഡതയുമൈക്യവുംപറയുന്ന രാഷ്ട്രീയസ്വയംസേവകസംഘത്തിനു് അതിനുള്ളയാ൪ജ്ജവമില്ലാതെപോയി.

ഇവിടെനിലു്ക്കുന്നില്ല സ്വാതന്ത്ര്യാനന്തരവുമുള്ള രാഷ്ട്രീയപരവും മതപരവുമായ അവരുടെകുറ്റകൃത്യങ്ങളു്. ഇ൯ഡൃയിലേറ്റവുംകൂടുതലുള്ളതു് ഹിന്ദുക്കളായതുകൊണു്ടു് അവ൪ചെയ്യുന്നതെന്തായാലും അതുരാജ്യത്തിനുഗുണകരമാകുമെന്നും അവരുടെയഭീഷ്ടമാണു് ഒരുരാജ്യമെന്നനിലയിലവിടെ നടപ്പാക്കപ്പെടേണു്ടതെന്നുമുള്ള കാഴു്ച്ചപ്പാടുംവിശ്വാസവുമാണു് ഇന്നു് ഇ൯ഡൃയിലെഹിന്ദുക്കളു്ക്കിടയിലുള്ളതിലേറ്റവുംവികലം. അതുണു്ടാക്കിനലു്കിയതു് ഈസ്സംഘവുമാണു്. മഹാത്മാഗാന്ധിതന്നെയതിനെതിരേപലപ്രാവശ്യം മുന്നറിയിപ്പുനലു്കിയിട്ടുള്ളതാണു്. ഭൂരിപക്ഷാഭിപ്രായമെപ്പോഴും എല്ലാക്കാര്യത്തിലുംകുറ്റമറ്റതല്ലെന്നും അതുമനുഷ്യരാശിയു്ക്കു് ദോഷംചെയ്യുന്നൊരുതത്വമാണെന്നതുമായിരുന്നു അദ്ദേഹത്തി൯റ്റെകാഴു്ച്ചപ്പാടുംവിശ്വാസവും. ശക്തനശക്തനുവേണു്ടി വിട്ടുവീഴു്ച്ചചെയ്യണമെന്നതത്വത്തെയതുഖണ്ഡിക്കുന്നു. തങ്ങളു് ഹിന്ദുയിസമല്ല ഹിന്ദുത്വയാണുപിന്തുടരുന്നതെന്നും രണു്ടുംവ്യത്യസു്തമാണെന്നുമുള്ളവാദത്തിലാണു് ആറെസ്സെസ്സുപ്രവ൪ത്തിക്കുന്നതു്. എങ്കിലു്പ്പിന്നെ സംഘപരിവാ൪ക്കുടുംബമെന്നുപറയുന്ന അതി൯റ്റെബഹുജനസംഘടനകളിലല്ലാതെ ആറെസ്സെസ്സിനകത്തു് അതി൯റ്റെയണികളിലോ നേതൃത്വത്തിലോ ഒറ്റപ്പെണ്ണുങ്ങളു്പോലുമില്ലാത്തതെന്തെന്നചോദ്യത്തിനു് അവ൪ക്കുത്തരമില്ല. ശാഖകളിലൊരുഭാരതാംബയുടെഫോട്ടോയല്ലാതെ സംഘടനയു്ക്കുള്ളിലവ൪ക്കുസു്ത്രീകളില്ല.

ഹിന്ദുയിസത്തിലെയേറ്റവുംവലിയതി൯മയായ ജാതിയടിച്ചമ൪ത്തലെന്നദുഷ്ടിനെ നേരിടാനുംനിവാരണംചെയ്യാനുമൊരുപരിപാടിയും കൈയ്യിലില്ലാത്തതുകൊണു്ടും അതിനുള്ളയുദ്ദേശമില്ലാത്തതുകൊണു്ടും, ഹിന്ദുമേ൯മപറഞ്ഞുംമേധാവിത്വംപറഞ്ഞും കൂടുതലൊരുഹിന്ദുവിനെപ്പോലും തങ്ങളിലേയു്ക്കാക൪ഷിക്കാ൯കഴിയാത്തതുകൊണു്ടും, മുസ്ലിംവിരുദ്ധതപറഞ്ഞാക൪ഷിക്കുന്നതിനുള്ള പദ്ധതിയുമായിയിറങ്ങിയതു് ഗാന്ധിയുടെനേതൃത്വത്തിലു് ഇരുമതങ്ങളെയുംപങ്കെടുപ്പിച്ചുകൊണു്ടു് സമാധാനറാലികളു്നടന്നിരുന്ന അഹമ്മദാബാദിലു് ഇ൯ഡൃയിലെയേറ്റവുംവലിയ മുസ്ലിംവിരുദ്ധക്കൂട്ടക്കൊലയെ ഗുജറാത്തുമുഖ്യമന്ത്രിയായി വെറുമഞു്ചുമാസത്തിനകം ആ സ്ഥാനത്തിരുന്നുകൊണു്ടുനയിച്ച നരേന്ദ്രമോദിയാണു്. അതാകട്ടെ അതി൯റ്റെയൊരുന്നതഭാരവാഹിയും പരിക൪മ്മിയുമെന്നനിലയിലു് ഈസ്സംഘത്തി൯റ്റെയുത്തേജനത്തിലുമാണു്. ഹിന്ദുദേശീയതയിലു് വഴിപിഴച്ചതും പ്രതിലോമകരവുമായ ഒരുവഴിത്തിരിവായിരുന്നതു്. ഹിന്ദുദേശീയതയെ ഭരണവുമായും സാമ്പത്തികരാഷ്ട്രീയവുമായും കോ൪പ്പറേറ്റിസവുമായും കൂട്ടിക്കെട്ടിയതുമതായിരുന്നു, അങ്ങേരായിരുന്നു.

2002ലെയീ ഗുജറാത്തുകലാപംകണു്ടുസഹിക്കാ൯പറ്റാതായി മോദിയെബീജേപ്പീയിലു്നിന്നുപുറത്താക്കാ൯ശ്രമിച്ച അവരുടെമു൯പ്രധാനമന്ത്രിയും ഒരുകവിയുമായ അടലു്ബിഹാരി വാജു്പ്പേയിയെ നിഷു്ക്ക്രിയമാക്കിയതും അതിലു്നിന്നുതടഞ്ഞതും മോദിയിലൂടെതന്നെപിന്നീടുരാജ്യഭരണമേറ്റെടുത്തതും പാ൪ട്ടിയെയും വിവിധഹിന്ദുസംഘടനകളെയുമെല്ലാംകൊണു്ടു് കോ൪പ്പറേറ്റിസത്തിലേയു്ക്കുതിരിഞ്ഞതും രാഷ്ട്രീയവുംഭരണവുമടക്കമുള്ള ഇതിലൊക്കെവിരക്തിയഭിനയിച്ചുനടന്നിരുന്ന ആറെസ്സെസ്സാണു്, അതിനുള്ളൊരവസരമുണു്ടെന്നുകണു്ടപ്പോളു് ഭരണക്കൊതിയുംമദവുംകയറിയ അതി൯റ്റെയിന്നത്തെനേതൃത്വമാണു്. അങ്ങനെവരുമ്പോളു് ഈത്തരംഗത്തിലു്പ്പെട്ടുനടന്ന ഇ൯ഡൃയിലെസ്സകലകൂട്ടക്കൊലകളുടെയും മുസ്ലിംവിരുദ്ധനിയമനി൪മ്മാണങ്ങളുടെയുംമുതലു് കാഷു്മീരിലുമാസ്സാമിലുംനടക്കുന്ന ജനാധിപത്യ-പൗരാവകാശദ്ധ്വംസ്സങ്ങളുടെയും പാക്കിസ്ഥാനുമായിനടക്കുന്ന യുദ്ധത്തി൯റ്റെയുംശിലു്പ്പികളുമുത്തരവാദികളും ബീജേപ്പീയല്ലയാറെസ്സെസ്സാണു്.

പരസ്സു്പ്പരമുള്ളയീയാക്രമണങ്ങളിലു് ലക്ഷൃസ്ഥാനങ്ങളായി ഇ൯ഡൃയോ പാക്കിസ്ഥാനോ സൈനികകേന്ദ്രങ്ങളു്ക്കുപുറമേ സിവിലിയ൯കേന്ദ്രങ്ങളെയും ഉളു്പ്പെടുത്തിയോയെന്നതു് ലോകത്തിനറിയാ൯ താലു്പ്പര്യമുണു്ടായിരുന്നൊരുകാര്യമാണു്. ഇ൯ഡൃ അതുരണു്ടുംചെയു്തുവെന്നാണു് ലോകമാധ്യങ്ങളു്റിപ്പോ൪ട്ടുചെയു്തതു്. സുവ൪ണ്ണക്ഷേത്രംപോലെയുള്ളചില സിഖുകേന്ദ്രങ്ങളിലേയു്ക്കുവന്നമിസ്സൈലുകളു് തങ്ങളു്തടഞ്ഞുവെന്നു് ഇ൯ഡൃയുടെറിപ്പോ൪ട്ടുകളേയുള്ളൂ, അവയൊരിടത്തുംവീണതിനുതെളിവുകളില്ല. പാക്കിസ്ഥാനിലു് സിവിലിയ൯കേന്ദ്രങ്ങളാക്രമിക്കപ്പെട്ടുവെന്നു് പാക്കിസ്ഥാ൯പറയുന്നെങ്കിലും തെളിവുകളു്പുറത്തുവന്നിട്ടില്ല. ഇ൯ഡൃയുടെവിഭജനമാവശ്യപ്പെട്ടതുമുതലു് രാജ്യത്തിനെതിരായ രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ കുറ്റകൃത്യങ്ങളു്നീളുകയാണു്.

Written on 18 April 2023 and first published on 06 June 2026












Wednesday, 3 June 2026

2028. ഗുപു്തചക്രവ൪ത്തിമാരും അകു്ബറുമാരും അലാവുദ്ദീ൯ ഖിലു്ജിമാരും കബീറുമാരും നാനാക്കുമാരും രാമാനന്ദ൯മാരും ഇസ്ലാമിലൂടെവന്ന പേ൪ഷ്യ൯സ്വാധീനവുമൊരുക്കിയ മതേതരയന്തരീക്ഷത്തിലാണു് ഇ൯ഡൃ൯മനീഷിവള൪ന്നതു്

2028

ഗുപു്തചക്രവ൪ത്തിമാരും അകു്ബറുമാരും അലാവുദ്ദീ൯ ഖിലു്ജിമാരും കബീറുമാരും നാനാക്കുമാരും രാമാനന്ദ൯മാരും ഇസ്ലാമിലൂടെവന്ന പേ൪ഷ്യ൯സ്വാധീനവുമൊരുക്കിയ മതേതരയന്തരീക്ഷത്തിലാണു് ഇ൯ഡൃ൯മനീഷിവള൪ന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഒരുമതനിരപേക്ഷരാജ്യമായിരിക്കാ൯ സു്റ്റേറ്റിലു്നിന്നും മതത്തെവേ൪പെടുത്തിയാലു്മാത്രംപോരാ- മതസ്സ്വാതന്ത്ര്യം, അന്യമതസഹിഷു്ണുത, മതാതീതമായിമനുഷ്യാവകാശങ്ങളു്സംരക്ഷിക്കപ്പെടലു്, മാനവികതുല്യത, ഉയ൪ന്നപൗരത്വബോധം എന്നിവയെല്ലാം നിയമസംഹിതയിലും ഭരണരീതിയിലുമവിടെയുണു്ടായിരിക്കണം. ഗുപു്തചക്രവ൪ത്തിമാ൪ മതത്തെക്കീഴടക്കി അതിനുമേലു് രാജകീയനിയന്ത്രണമേ൪പ്പെടുത്തുകയും ഹിന്ദുത്വത്തിനും ബുദ്ധിസത്തിനും ഒരേപരിഗണനനലു്കുകയുംചെയു്തു. പക്ഷേയതു് അന്നു് പിലു്ക്കാലത്തെപ്പോലെയൊരു സംഘടിതമതമില്ലാതിരുന്നതുകൊണു്ടാണെന്നും വാദമുണു്ടു്, സംഘടിതമതമുണു്ടായിരുന്നെങ്കിലു് ഒരുചക്രവ൪ത്തിയു്ക്കതു് കഴിയില്ലായിരുന്നെന്നുംവാദിക്കുന്നുണു്ടു്. ആമതങ്ങളെല്ലാമന്നൊരു ചിന്താപദ്ധതിയായി നിലു്ക്കുന്നതേയുണു്ടായിരുന്നുള്ളൂ. മതേതരത്വവും മതസഹിഷു്ണുതയും എങ്കിലുമന്നു് നിശ്ചയമായുമുണു്ടായിരുന്നു.

ഇങ്ങനെയൊന്നുമുണു്ടായിരുന്നില്ലെന്നു് ചിത്രീകരിക്കാനും രേഖപ്പെടുത്താനുമുള്ളശ്രമങ്ങളു് മതരാഷ്ട്രീയപ്പ്രേരിതമായി ആധുനികകാലത്തു് ഇ൯ഡൃയിലു് എത്രയോനടന്നിട്ടുണു്ടു്! ഇ൯ഡൃയിലെമുസ്ലിംഭരണാധികാരികളും ഹിന്ദുരാജാക്ക൯മാരുമായിനടന്നിട്ടുള്ളപലയുദ്ധങ്ങളു് മതാടിസ്ഥാനത്തിലായിരുന്നുവെന്നുചിത്രീകരിക്കാനുള്ളശ്രമം ചരിത്രപുസു്തകങ്ങളെഴുതുന്നവരും രാഷ്ട്രീയക്കാരുമടക്കം പലരുടെഭാഗത്തുനിന്നുംനടന്നിട്ടുണു്ടു്, അന്നുമുതലേഹിന്ദുമതംശക്തമായിരുന്നെന്നും ചെറുത്തുനിന്നെന്നുംസ്ഥാപിക്കാനായി ഒരുദീ൪ഘയിടവേളകഴിഞ്ഞശേഷം ആധുനികകോ൪പ്പറേറ്റുഹിന്ദുസംഘടനകളുടെയും ബീജേപ്പീയുടെയുംഭാഗത്തുനിന്നു് ആ ശ്രമം ഇന്നുംനടക്കുന്നുണു്ടു്. അതിനവരുദാഹരണമായെടുത്തുകാണിക്കുന്നതു് മുസ്ലിംഭരണാധികാരികളു്ക്കെതിരെ റാണാപ്പ്രതാപി൯റ്റെയും ശിവജിയുടെയുംചെറുത്തുനിലു്പ്പുകളാണു്. അകു്ബറുടെകാലത്തു് റാണാപ്പ്രതാപു്സിംഗുമായും ഔറംഗസേബി൯റ്റെകാലത്തു് ശിവജിയുമായുംനടന്നയുദ്ധങ്ങളു് മതപരമായകാര്യങ്ങളു്കൊണു്ടായിരുന്നില്ല, രാഷ്ട്രീയകാരണങ്ങളാലായിരുന്നു- രണു്ടുവശത്തുള്ളതും മുസ്ലിമുകളും ഹിന്ദുക്കളുമായിരുന്നെങ്കിലും.

രാജാക്ക൯മാരുംചക്രവ൪ത്തിമാരുമായി ഇത്രയുംകടുത്തസംഗരങ്ങളു്നടന്നിട്ടും പ്രജകളുളു്പ്പെട്ടു് അന്നു് ഇന്നി൯ഡൃയിലു്നടക്കുന്നപോലുള്ള വമ്പിച്ചമതവ൪ഗ്ഗീയകലാപങ്ങളു് എന്തുകൊണു്ടാണി൯ഡൃയിലു് നടക്കാതിരുന്നതെന്നു് പലരുമത്ഭുതപ്പെട്ടിട്ടുണു്ടു്. ഇന്നു് ബീജേപ്പീയുടെകീഴിലി൯ഡൃയിലു്നടന്നപോലുള്ള വളരെവമ്പിച്ചവ൪ഗ്ഗീയകലാപങ്ങളും കൂട്ടക്കൊലകളുമൊന്നുമന്നുണു്ടായില്ല. അന്നുഹിന്ദുമതമിന്നത്തെപ്പോലെ അധികാരംപിടിക്കാനൊന്നുമുത്സാഹിച്ചിരുന്നില്ല, മുസ്ലിംഭരണാധികാരികളുംവളരെസ്സംയമനംപാലിച്ചു, എന്നേകൂട്ടാ൯കഴിയുകയുള്ളൂ. മുസ്ലിമുകളുടെകീഴിലു് ബ്രിട്ടീഷു്പ്പൂ൪വ്വയി൯ഡൃയിലുണു്ടായിരുന്ന ആപേക്ഷികമായമതസഹിഷു്ണുത ബ്രിട്ടീഷുകാ൪കൊണു്ടുവന്നുനിയമപരമാക്കിയ മതനിരപേക്ഷതയു്ക്കുവഴിമാറിയതോടെയാണു് ഇ൯ഡൃയിലു് അതുവരെയടങ്ങിക്കിടന്നിരുന്ന ഹിന്ദു-മുസ്ലിംസംഘ൪ഷങ്ങളു് ഏറ്റവുംകൂടുതലു്ശക്തമായതെന്നു് നിരീക്ഷിക്കപ്പെട്ടിട്ടുണു്ടു്. ചരിത്രമതുശരിവെയു്ക്കുന്നുമുണു്ടു്. അല്ലെങ്കിലു്പ്പിന്നെങ്ങനെയാണു് ഭൂരിപക്ഷംഹിന്ദുക്കളോടെ മുഗള൯മാരുടെകീഴിലൊരുമിച്ചുനിന്നയി൯ഡൃ ബ്രിട്ടീഷുകാ൪പോയപ്പോളുട൯ മതസംഘ൪ഷംമൂ൪ച്ഛിച്ചുപിള൪ന്നതും രണു്ടായതും?

മധ്യകാലങ്ങളിലു് ഡലു്ഹിപിടിച്ചടക്കിയ അലാവുദ്ദീ൯ ഖിലു്ജിപോലുംപറഞ്ഞതു് ‘രാജ്യത്തെനിലവിലുള്ളമതഘടനയെ അസന്തുലിതമാക്കാത്തതരത്തിലു് ഭരണത്തി൯റ്റെനയങ്ങളുംനിയമങ്ങളും ഇസ്ലാമികനിയമങ്ങളുമനുശാസ്സനങ്ങളും വെവ്വേറെ’യെന്നാണു്, രണു്ടുംതമ്മിലു്ക്കലരരുതെന്നാണു്. ആക്കാലങ്ങളിലു് യുദ്ധകാലങ്ങളിലൊഴിച്ചു് ഹിന്ദുക്കളു്ക്കു് എല്ലാസ്സ്വാതന്ത്ര്യങ്ങളുമുണു്ടായിരുന്നു- ചിലകരങ്ങളുണു്ടായിരുന്നുവെന്നതൊഴിച്ചാലു്-, ഹിന്ദുക്കളിലു്നിന്നും മുസ്ലിമുകളിലു്നിന്നും ഭക്തിപ്പ്രസ്ഥാനങ്ങളുയ൪ന്നുവരികയുംചെയു്തു. മതനിരപേക്ഷതയുടെയും മതസഹിഷു്ണുതയുടെയുമുപാസ്സകരായ കവികബീറും ഗുരുനാനാക്കുമെല്ലാമീക്കാലത്തേതാണു്. അക്കാലത്തെ നാനാക്കി൯റ്റെയും കബീറി൯റ്റെയും രാമാനന്ദ൯റ്റെയും ബോധനമെല്ലാം ഹിന്ദു-ഇസ്ലാം ആശയങ്ങളുടെ സംലയനമാണു്. എല്ലാമതങ്ങളും വളരുകയും പടരുകയും പുഷു്ക്കലമാവുകയുംചെയു്തു. അതിനുള്ളയന്തരീഷം ഭരണാധികാരവും ഭരണത്തിലുംസമൂഹത്തിലുംസ്വാധീനവുമുള്ള പല൪ചേ൪ന്നൊരുക്കി. ഇസ്ലാമിലൂടെ ഇ൯ഡൃയിലേയു്ക്കു് ഈക്കാലത്തുകടന്നുവന്ന പേ൪ഷ്യ൯സ്വാധീനവും കാണാതിരുന്നുകൂടാ. മറ്റുപലരാജ്യങ്ങളു്ക്കുംനിഷേധിക്കപ്പെട്ട ഇങ്ങനെയൊരു മതേതരമായയീയന്തരീക്ഷത്തിലു് എല്ലാമതങ്ങളെയുടെയും പരസ്സു്പ്പരസ്സ്വാധീനത്തിലാണു് ഇ൯ഡൃ൯മനീഷിവള൪ന്നതും വികസ്വരമായതും ലോകത്തറിയപ്പെട്ടതും. ഇ൯ഡ്യ൯ഗ്രന്ഥങ്ങളുടെ പേ൪ഷ്യനിലേക്കുള്ളവിവ൪ത്തനവും ആ അറിയപ്പെടലിനുവളരെസ്സഹായിച്ചു.

ഒരുചക്രവ൪ത്തിത്തുട൪ച്ചയായ ബാബറും ഹുമയൂണും ജഹാംഗീറും ഷാജഹാനും ‘മതമു൯വിധികളുപേക്ഷിക്കാനും പശുവിനെയുംക്ഷേത്രങ്ങളെയുംസംരക്ഷിക്കാനും ഈപ്പറഞ്ഞപാരമ്പര്യത്തിലൂന്നി നീതിയുറപ്പാക്കുന്നഭരണംനടത്താനു’മുള്ള ഉപദേശം തലമുറകളിലൂടെപക൪ന്നുകിട്ടിയിരുന്നവരായിരുന്നു. അതുകഴിഞ്ഞകു്ബറുടെകാലമായപ്പോളു് ഹിന്ദുക്കളുടെമേലുള്ള ജസിയയെന്നകരംനി൪ത്തലാക്കിയതും ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയുമിടയിലങ്ങോട്ടുമിങ്ങോട്ടുമുള്ള മതപരിവ൪ത്തനംനിരോധിച്ചതും മന്ത്രിസഭയിലു് ഹിന്ദുക്കളെയുളു്പ്പെടുത്തിയതുമകു്ബറായിരുന്നു. സ്വന്തംചെലവിനുട്രഷറിയിലു്നിന്നുമെടുക്കാതെ ഖുറാ൯പക൪ത്തിയെഴുതിയാണു് അകു്ബ൪ജീവിച്ചിരുന്നതു്- ഒരു സു്ക്രൈബും റൈറ്ററും പബ്ലിഷറുമായി. ഇ൯ഡൃയിലു് ചക്രവ൪ത്തിപ്പദവിയിലുള്ള, അല്ലെങ്കിലിന്നത്തെപ്പോലെ പ്രധാനമന്ത്രിപ്പദവിയിലുള്ള, മറ്റേതെങ്കിലുമൊരാളു് ഇങ്ങനെചെയു്തിട്ടുണു്ടോയെന്നുസംശയമാണു്. അടിമത്തമവസാനിപ്പിച്ചുകൊണു്ടു് ശാസ്സനംപുറപ്പെടുവിച്ചതും ഹിന്ദുക്കളെയും ജൈന൯മാരെയും സൊരാഷ്ട്രിയ൯മാരെയും ക്ഷണിച്ചുവരുത്തിയുളു്ക്കൊള്ളിച്ചുകൊണു്ടു് മതസമ്മേളനച൪ച്ചകളു്നടത്തിയതും അകു്ബറാണു്. താ൯പിന്തുട൪ന്ന ദൈവികവിശ്വാസമായ ദി൯-ഇ-ഇലാഹിയു്ക്കു് ഇ൯ഡൃയിലനുയായികളൊന്നുമുണു്ടായിരുന്നില്ലെന്നതുതന്നെ ത൯റ്റെമതവിശ്വാസങ്ങളദ്ദേഹം ത൯റ്റെപ്രജകളുടെമേലടിച്ചേലു്പ്പിച്ചില്ലെന്നതി൯റ്റെ തെളിവാണു്.

മതസഹിഷു്ണുതയിന്നു് ഇ൯ഡൃഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിക്കും അവരുടെനേതാക്കളു്ക്കും അണികളു്ക്കും അവരുടെഗവണു്മെ൯റ്റിനും അവരെപ്പിന്താങ്ങുന്ന ഹിന്ദുത്തീവ്രവാദികളു്ക്കും ഒട്ടുമില്ലെങ്കിലും പഴയയി൯ഡൃയിലു് മുസ്ലിംഭരണാധികാരികളു്ക്കതു് അന്യമായിരുന്നില്ല. അകു്ബ൪ മതസഹിഷു്ണുതയുടെയും ഔറംഗസേബു് ഭരണപരമായയക്രമപരതയുടെയും ഇങ്ങേയറ്റവുമങ്ങേയറ്റവുമായിരുന്നു. ഇ൯ഡൃയിലെഹിന്ദുക്കളെയും മറ്റുമതങ്ങളിലുള്ളവരെയുംസംബന്ധിച്ചിടത്തോളം മുസ്ലിംഭരണാധികാരികളിലൊരു കല്ലുകടിയായുണു്ടായിരുന്നതൗറംഗസേബാണു്. ക്രൂരനായിരുന്നെങ്കിലും ഇസ്ലാം ഹിന്ദുക്കളുടെമേലടിച്ചേലു്പ്പിച്ചില്ലെന്നുമാത്രമല്ല ധൂ൪ത്തുംയുദ്ധങ്ങളുംകാരണം പൊളിഞ്ഞുപാപ്പരായട്രഷറികാരണമാണയാളു് ജസിയ ഹിന്ദുക്കളുടെമേലു്പ്പുനസ്ഥാപിച്ചതെന്നും ചരിത്രകാര൯മാ൪പറയുന്നു. എങ്കിലും ഇ൯ഡൃയിലെ മുസ്ലിംഭരണാധികാരികളുടെക്രൂരതയു്ക്കു് ആധുനികഹിന്ദുമതാധിപത്യവാദികളു് അയാളെയാണുദാഹരിക്കുന്നതു്. അകു്ബറെവിസു്മരിച്ചിട്ടാണു് ഔറംഗസേബിനെപ്പറയുന്നതു്. 1605ലു് അകു്ബറുടെഭരണകാലവുംകഴിഞ്ഞു് അരനൂറ്റാണു്ടുകഴിഞ്ഞാണു് ഔറംഗസേബുജനിക്കുന്നതുതന്നെ. അകു്ബറെയപേക്ഷിച്ചുനോക്കുമ്പോളൊരക്രമകാരിയായ ഇയാളുടെഭരണത്തോടെയാണുമുഗളു്സ്സാമ്രാജ്യം തക൪ന്നുതുടങ്ങുന്നതുതന്നെ.

മുസ്ലിംഭരണാധികാരികളു് ഹിന്ദുക്ഷേത്രങ്ങളു്നശിപ്പിക്കുകയും കൊള്ളയടിക്കുകയുംചെയു്തെന്നു് കുട്ടികളു്ചെറുപ്പത്തിലേപഠിക്കുന്നതിനുവേണു്ടി ഇ൯ഡൃയിലെ പാഠപുസു്തകങ്ങളിലു്പ്പോലുമെഴുതിവെച്ചിട്ടുണു്ടു്. ബീജേപ്പീ ഇ൯ഡൃയിലു്ഭരണത്തിലു്വന്നതിനുശേഷം രാജ്യത്തെഹിന്ദുക്കളു്ക്കിടയിലു് അവരുടെനിലനിലു്പ്പിനുള്ള മുസ്ലിംവിരുദ്ധവികാരമാളിക്കത്തിക്കാ൯വേണു്ടി അതുരാഷ്ട്രീയപ്പ്രചരണായുധമായി ഉപയോഗിക്കുന്നുണു്ടു്, എവിടെയൊരുപൊതുയോഗമുണു്ടോ അവിടെയെല്ലാമതതതി൯റ്റെനേതാക്കളു് ആവ൪ത്തിക്കുന്നുമുണു്ടു്. മുസ്ലിംഭരണാധികാരികളു്മാത്രമാണോ, ഹിന്ദുരാജാക്ക൯മാരും ഹിന്ദുക്ഷേത്രങ്ങളു് കൊള്ളയടിച്ചിട്ടില്ലേ? പലമുസ്ലിംഭരണാധികാരികളുടെയുംകീഴിലു് ഇ൯ഡൃയിലു് ഹിന്ദുക്ഷേത്രങ്ങളു്നശിപ്പിക്കപ്പെട്ടതു് കൊള്ളയടിക്കാ൯മാത്രമല്ല, ഇസ്ലാം വിഗ്രഹാരാധന അനുവദിക്കാത്തതുകൊണു്ടുംകൂടിയായിരുന്നു. ആക്ഷേത്രങ്ങളിലെല്ലാം വിഗ്രഹങ്ങളു്നിറഞ്ഞിരിക്കുന്നതും ആളുകളവയെയാരാധിക്കുന്നതുമാണവ൪കണു്ടതു്. ഇതൊരനാചാരവും അന്ധവിശ്വാസവും യുക്തിയു്ക്കുനിരക്കാത്തയൊന്നുമായവ൪കൂട്ടി, അവരുടെവിശ്വാസമനുസരിച്ചു് ആജനങ്ങളെരക്ഷിക്കുന്നതിനുവേണു്ടി അതവസാനിപ്പിക്കാ൯ സഹതാപസമമവ൪പ്രവ൪ത്തിച്ചു. ആവഴിയു്ക്കല്ലേലോകംതന്നെപിന്നീടുനീങ്ങിയതു്? ഇന്നു് വിഗ്രഹാരാധനയെയെതി൪ക്കുന്നവ൪ മുസ്ലിമുകളു്ക്കിടയിലാണോ വിദ്യാഭ്യാസംനേടിയഹിന്ദുക്കളു്ക്കിടയിലാണോ കൂടുതലു്?

മതവിരോധവുംധനാശയുംകാരണം മുസ്ലിംഭരണാധികാരികളു്മാത്രമല്ല, പന്ത്രണു്ടാംനൂറ്റാണു്ടിലെ കാഷു്മീരിലെഹിന്ദുരാജാവായ ഹ൪ഷനെപ്പോലുള്ളവരുംപലരും ഭരണവിരുദ്ധപ്പ്രവ൪ത്തനത്തി൯റ്റെ കേന്ദ്രങ്ങളാകുന്നുവെന്നുപറഞ്ഞു് കാരണമുണു്ടാക്കിയുമല്ലാതെയും ക്ഷേത്രങ്ങളു്നശിപ്പിക്കുകയും കൊള്ളയടിക്കുകയും വിഗ്രഹങ്ങളെയപമാനിക്കുകയുംചെയു്തിട്ടുണു്ടെന്നുള്ളതു് ഹിന്ദുമതാധിപത്യവാദികളുടെമുന്നിലു് ചരിത്രത്തിലെയൊരു ചോദ്യച്ചിഹ്നമായിനിലു്ക്കുന്നു. ലോഹത്തി൯റ്റെയാവശ്യംകൊണു്ടായിരിക്കണം, ഹ൪ഷ൯ ഏതാണു്ടുസകലക്ഷേത്രങ്ങളിലെയും ലോഹവിഗ്രഹമെല്ലാമുരുക്കിക്കളഞ്ഞു! മുസ്ലിമംഗരക്ഷകരെയുംകൊണു്ടുനടന്നു് പന്നിമാംസവുംകഴിച്ചുജീവിച്ചയീഹിന്ദുരാജാവു് ക്ഷേത്രങ്ങളു്നശിപ്പിക്കുന്നതിനും കൊള്ളയടിച്ചുപണവും ലോഹവുംകൊണു്ടുവരുന്നതിനുംമാത്രമായൊരു മന്ത്രിയെയുംനിയമിച്ചിരുന്നു. മുസ്ലിംഭരണാധികാരികളു് ക്ഷേത്രങ്ങളു്നശിപ്പിച്ചവരാണെന്നുപറയുന്ന ഹിന്ദുക്കളുടെമുന്നിലു് ഹ൪ഷനുമൊരുചോദ്യച്ചിഹ്നമാണു്. പതിമൂന്നാംനൂറ്റാണു്ടിലു് ഗുജറാത്തിലെ ചാലൂക്യ൯മാരുടെ തങ്ങളുടെമേലുള്ള ഭരണമവസാനിച്ചശേഷം ഖംഭാട്ടെന്നറിയപ്പെടുന്ന, ഇ൯ഡൃയിലാദ്യംക്രിക്കറ്റുകളിയാരംഭിച്ച, കാംബേയിലു്ക്കയറി അവിടത്തെ ജൈനക്ഷേത്രങ്ങളും ഹിന്ദുക്ഷേത്രങ്ങളുംതക൪ത്ത, മദ്ധ്യയി൯ഡൃയായ മദ്ധ്യപ്പ്രദേശ്ശിലെയും രാജസ്ഥാനിലെയുംചേ൪ന്ന, കാളിദാസനും ഭോജരാജാവും വരാഹമിഹിരനും ഉജ്ജയിനിയും ഇ൯ഡോറുമായൊക്കെബന്ധപ്പെട്ട മാളു്വഭരിച്ചിരുന്ന, പരമാരരാജവംശത്തിലെ സുഭാതവ൪മ്മനുമൊരു ഹിന്ദുരാജാവായിരുന്നു.

നുറ്റാണു്ടുകളു്ക്കുമുമ്പു് മുസ്ലിംഭരണാധികാരികളു് ക്ഷേത്രങ്ങളു്നശിപ്പിച്ചതുകൊണു്ടു് ഞങ്ങളിപ്പോളു്പ്പോയൊരു പള്ളിനശിപ്പിച്ചുവെന്നു് അഭിമാനത്തോടെപറഞ്ഞുകൊണു്ടുനിലു്ക്കുന്ന, ഹിന്ദുമതത്തി൯റ്റെ സംരക്ഷകഭാവമണിഞ്ഞുനിലു്ക്കുന്ന, ഇവരെപ്പോലുള്ള ഭരണാധികാരികളും നേതാക്ക൯മാരുമാണുണു്ടായിരുന്നതെങ്കിലു് ലോകത്തു് ഹിന്ദുമതമിതുപോലെ നിലനിലു്ക്കുകയും വളരുകയുംപടരുകയുംചെയ്യുമായിരുന്നോ? അവരുടെയധ:പതനവും ജീ൪ണ്ണതയും ഹിന്ദുമതത്തിലു്നിന്നുള്ള വ്യതിചലനവുമല്ലേയതുകാണിക്കുന്നതു്?

സ്വയംനവീകരിക്കാ൯ ഒരുകഴിവുമുള്ളഹിന്ദുമതമല്ല അന്നുണു്ടായിരുന്നതു്- ഇന്നുള്ളതും. അതിനുള്ളമനീഷികളതിലില്ല. ഹിന്ദുമതത്തെയും ഇ൯ഡൃയെയുംബാധിച്ച പ്രധാനനവീകരണങ്ങളെല്ലാം ബ്രിട്ടീഷുകാരുടേതായിരുന്നു, ഒന്നും ഹിന്ദുമതത്തിലു്നിന്നും ഇ൯ഡൃ൯സമൂഹത്തിലു്നിന്നും സ്വയമുണു്ടായതല്ല. സതിയവസാനിപ്പിക്കാ൯ ബ്രിട്ടീഷുകാ൪വേണു്ടിവന്നു. അതൊരനാചാരമാണു്, മനുഷ്യാവകാശലംഘനമാണു്, എന്നുസ്വയംതിരിച്ചറിയാ൯പോലുമുള്ള ആത്മബോധവും മാനസ്സികയുയ൪ച്ചയും ഒരുമനുഷ്യനുണരാത്തതരത്തിലുള്ള അത്രയാത്മീയയടിമത്തമാണു് ജനകോടികളിലു് ഹിന്ദുമതം ഇ൯ഡൃയിലുണു്ടാക്കിവെച്ചിരുന്നതു്. ഇങ്ങനെയൊരെണ്ണത്തിലെന്തുമഹത്വമാണു് സ്വതന്ത്രബുദ്ധിയായൊരുമനുഷ്യനുകാണാ൯കഴിയുക! മരണപ്പെട്ടഭ൪ത്താവി൯റ്റെചിതയിലു് ഭാര്യയെയെടുത്തെറിയുന്നസതിയെന്നക്രൂരത സ്വയമവസാനിപ്പിക്കാനുള്ളയുണ൪വ്വുംവിവേകവും ശാസു്ത്രവുംയുക്തിചിന്തയുംവികാസംപ്രാപിച്ച പത്തൊമ്പതാംനൂറ്റാണു്ടിലു്പ്പോലും ഹിന്ദുക്കളു്ക്കില്ലായിരുന്നു, പണു്ടത്തേതിലു്നിന്നുവ്യത്യസു്തമായി ഹിന്ദു സംഘടനകളായിവള൪ന്നുവരുകയും അതിലെയംഗങ്ങളു് വിദ്യാഭ്യാസംനേടുകയുംചെയു്ത ആക്കാലത്തുപോലുമില്ലായിരുന്നു. ബ്രിട്ടീഷു്ഭരണകാലത്തു് 1829ലു് വില്യം ബെ൯റ്റിക്കാണതവസാനിപ്പിച്ചതു്. കുടുംബസ്സ്വത്തവകാശംനഷ്ടപ്പെടാതെ മതംമാറുന്നതിനുള്ളയവകാശവും 1850ലു് ബ്രിട്ടീഷുകാരുടെഭാഗത്തുനിന്നാണു് നടപ്പിലാക്കിയതു്. ആവിക്കപ്പലോട്ടങ്ങളിലൂടെ ലോകസഞു്ചാരംവികസിച്ചു് ലോകചിന്തകളു്മാറിക്കൊണു്ടിരുന്ന അക്കാലത്തെങ്കിലും ഹിന്ദുക്കളു് മതേതരസ്സ്വഭാവമുള്ളവരായിരുന്നെങ്കിലു് അവരുടെസമുദായത്തിലെങ്കിലും സ്വയമവ൪ക്കതുചെയ്യാമായിരുന്നു.

ക്രിസ്സു്ത്യാനികളായബ്രിട്ടീഷുകാരുടെ ഭരണമായിരുന്നിട്ടുപോലും, ക്രിസ്സു്ത്യാനികളാണു് സു്ക്കൂളില്ലാത്തപലയിടത്തുംസു്ക്കൂളുകളു്തുടങ്ങി ക്രിസ്സു്ത്യ൯മതവിശ്വാസം നലു്കുമായിരുന്നിട്ടുംകൂടി, 1854ലു് സു്ക്കൂളുകളിലു്മതേതരവിദ്യാഭ്യാസമേ൪പ്പെടുത്തിയതു്. അല്ലായിരുന്നെങ്കിലു് ശാസു്ത്രബോധമില്ലാതെയും ഇരുണു്ടമതപരമായയാശങ്ങളോടെയും ഇ൯ഡൃയിലു് സു്ക്കൂളു്വിദ്യാഭ്യാസമിപ്പോഴുംതുട൪ന്നേനേ, ഹിന്ദുമതമേധാവിത്വവിശ്വാസികളുടെഭരണം 2014ലല്ല ഒരമ്പതുകൊല്ലംമുമ്പു് നേരത്തേതന്നെവന്നേനേ!

അക്കാലത്തു് ഇതിനൊരപവാദമായുണു്ടായതു് 1857ലു് രാജകീയബ്രിട്ട൯ കോളണിഭരണത്തിലു് മതനിഷു്പ്പക്ഷതപ്രഖ്യാപിച്ചെങ്കിലും അവരുടെകോളണിയായയി൯ഡൃയിലു് മുസ്ലിമുകളെയും ഹിന്ദുക്കളെയും സിഖുകളെയും ഭിന്നിപ്പിച്ചുഭരിക്കുന്നതിനുള്ളയെളുപ്പത്തിനുവേണു്ടി ജനസംഖ്യയിലെഭൂരിപക്ഷംനോക്കി 1905ലു് ബ്രിട്ടീഷുബംഗാളിനെ രണു്ടായിവിഭജിച്ചതും അതി൯മേലു് വ൯കലാപംപൊട്ടിപ്പുറപ്പെട്ടതുമാണു്. ഇതു് മതവിഭജനവുംസു്പ്പ൪ദ്ധയുംകൂട്ടി. ഇ൯ഡൃയുടെ സ്വാതന്ത്ര്യാനന്തരകാലംവരെയുമിതുതുട൪ന്നു, അതാണു് സ്വാതന്ത്ര്യംകിട്ടിയപ്പോളു് ഒരുവിട്ടുവീഴു്ചയുമില്ലാതെ മതവിഭാഗങ്ങളു്തമ്മിലടിച്ചതും ഇ൯ഡൃയുടെവിഭജനത്തിലു്ക്കലാശിച്ചതും. ഫലത്തിലു് 1900മുകളു്മുതലുള്ള ബ്രിട്ടീഷു് കൊളോണിയലു്ഗവണു്മെ൯റ്റി൯റ്റെനടപടികളു് അതുവരെയുള്ളയവരുടെനിലപാടിനെ നെഗേറ്റുചെയു്തുകൊണു്ടു് ഇ൯ഡൃയിലു് ഹിന്ദു-മുസ്ലിം-സിഖുവിഭജനവും തമ്മിലുള്ളയവിശ്വാസവും സു്പ്പ൪ദ്ധയുംവ൪ദ്ധിപ്പിക്കുകയും ഒരു രാഷ്ട്രവിഭജനത്തിലെത്തിക്കുകയുമാണുചെയു്തതു്. അതിനുമുമ്പുണു്ടായിരുന്ന അനേകംബ്രിട്ടീഷുകാരുടെ ഇ൯ഡൃയുടെമതേതരമായസംയോജനമെന്ന രാഷ്ട്രീയപ്പ്രയതു്നം അതോടെവ്യ൪ത്ഥമായി.

അന്നുപുഷു്ക്കലമായൊരുഹിന്ദുമതം ഇവിടുണു്ടായിരുന്നുവെന്നു് ഇന്നധികാരക്കസേരകളിലിരിക്കുന്ന ഇവരെപ്പോലുള്ളവ൪പറയുമ്പോഴും മഹത്തായയൂണിവേഴു്സ്സിറ്റികളുടെകാര്യത്തിലു് ഇ൯ഡൃയുടെചരിത്രത്തിലു് ബീസ്സീ ആറാംനൂറ്റാണു്ടുമുതലു് ഏഡീ പത്തൊമ്പതാംനൂറ്റാണു്ടുവരെയൊരു മഹാശൂന്യതകാണുന്നുണു്ടു്- രണു്ടായിരത്തിയഞ്ഞൂറുവ൪ഷത്തെശ്ശൂന്യത! സംസ്സു്കൃതപഠനംമുതലു് നക്ഷത്രപഠനംവരെയുള്ളവയുമായി ലോകവിദ്യാ൪ത്ഥിസമൂഹങ്ങളെയാക൪ഷിച്ചിരുന്ന, ക്രിസ്സു്തുവ൪ഷത്തിനുംമുമ്പു് ആറാംനൂറ്റാണു്ടുമുതലുണു്ടായിരുന്ന, ബിഹാറിലെ നാളന്ദാമുതലായബുദ്ധയൂണിവേഴു്സ്സികളുടെമഹത്വം ഹിന്ദുമതംനിലനിന്നിരുന്നയി൯ഡൃയിലൊന്നുംപിന്നെ പത്തൊമ്പതാംനൂറ്റാണു്ടിലു് ബ്രിട്ടീഷുകാരുടെവരവോടെവന്നു് അവരെമാതൃകയാക്കി വിദ്യാഭ്യാസം പുനസ്സംഘടിപ്പിക്കുന്നതും അവരെയനുകരിച്ചുറെയിലു്വേയും ടെലിഗ്രാഫും വ്യവസായങ്ങളുമേ൪പ്പെടുത്തുന്നതുംവരെയും സു്തംഭിച്ചുനിന്നുപോയതെന്തെന്നുള്ളതിനു് സമാധാനംപറയേണു്ടതു് അക്കാലത്തെല്ലാമിവിടെയുണു്ടായിരുന്നെന്നും ഇ൯ഡൃ൯പൈതൃകത്തിനവകാശികളെന്നും ഇവ൪പറയുന്നഹിന്ദുമതംതന്നെയാണു്.

Written on 11 April 2023 and first published on: 03 June 2026