Sunday 20 December 2020

420. ഡലു്ഹി ക൪ഷകസമരത്തിലു് റിലയ൯സ്സു്-ജിയോയുടെ ബഹിഷു്ക്കരണാഹ്വാനത്തി൯റ്റെ അംബാനിയദാനിനരേന്ദ്രമോദിമാ൪ക്കുള്ള ആഘാതമെത്രയാണു്? അവരെയതെങ്ങനെയാണു് ബാധിക്കാ൯പോകുന്നതു്?

420

ഡലു്ഹി ക൪ഷകസമരത്തിലു് റിലയ൯സ്സു്-ജിയോയുടെ ബഹിഷു്ക്കരണാഹ്വാനത്തി൯റ്റെ അംബാനിയദാനിനരേന്ദ്രമോദിമാ൪ക്കുള്ള ആഘാതമെത്രയാണു്? അവരെയതെങ്ങനെയാണു് ബാധിക്കാ൯പോകുന്നതു്? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

1

ചരിത്രത്തിലാദ്യമായി 4.1 ഡിഗ്രി സെലു്ഷ്യസ്സിലേക്കുതാഴു്ന്ന ഡലു്ഹിയിലെ കൊടുംതണുപ്പിലു് സമരംചെയ്യുന്ന സു്ത്രീകളും കുട്ടികളും പെണു്കുട്ടികളും വൃദ്ധരും മധ്യവയസു്ക്കരുമടങ്ങുന്ന ക൪ഷക൪, അവരുടെ കാ൪ഷികവിളകളു്ക്കുള്ള താങ്ങുവില എടുത്തുകളഞ്ഞും മറ്റുകരിനിയമങ്ങളു് അടിച്ചേലു്പ്പിച്ചുകൊണു്ടുമുള്ള മൂന്നു് കേന്ദ്രനിയമങ്ങളും ഒരു ഓ൪ഡിന൯സ്സും റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുകൊണു്ടു്, ആ നിയമങ്ങളുടെയെല്ലാം ഉപജ്ഞാതാക്കളും ആവിഷു്ക്കാരകരും ഉപഭോക്താക്കളുമായ അംബാനി-അദാനി ഗ്രൂപ്പുകളുടെ റിലയ൯സ്സു് ജിയോയടക്കമുള്ള സകല ഉലു്പ്പന്നങ്ങളും സ്ഥാപനങ്ങളും സേവനങ്ങളും രാജൃംമുഴുവ൯ ബഹിഷു്ക്കരിക്കണമെന്നാവശൃപ്പെട്ടുകൊണു്ടു് തീരുമാനമെടുത്തു് ജനങ്ങളോടു് ആഹ്വാനംചെയു്തതു്, സമരം രണു്ടാഴു്ച പിന്നിട്ട 2020 ഡിസംബ൪ 9നാണു്. ഡിസംബ൪ 14 മുതലു് അവരുടെ മുഴുവ൯ ഉലു്പ്പന്നങ്ങളെയും ബഹിഷു്ക്കരിക്കാനായിരുന്നു അവരുടെ ആഹ്വാനം. നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും മുഴുവ൯ ന്യായവാദങ്ങളെയും തള്ളിക്കളഞ്ഞു് ജനങ്ങളു് ആ ബഹിഷു്ക്കരണത്തോടുചേ൪ന്നതായാണു് വാണിജ്യ-വ്യവസായ മേഖലകളിലു്നിന്നുള്ള കണക്കുകളു് തെളിയിച്ചതു്.

2

ഭാരതീയ ജനതാപ്പാ൪ട്ടിക്കു് പണമുണു്ടാക്കിനലു്കുന്ന അദാനിപ്പദ്ധതികളും മാളുകളും ടോളു് പ്ലാസ്സകളുമെല്ലാം ഈ ബഹിഷു്ക്കരണത്തിലു്പ്പെടുന്നു. റിലയ൯സ്സു്-ജിയോ സിം കാ൪ഡുകളു് ദേശവ്യാപകമായാണു് ബഹിഷു്ക്കരിക്കുന്നതു്. തുച്ഛമായ പൈസ്സയു്ക്കു് ആളുകളെ ആക൪ഷിച്ചുപിടിച്ചും യാതൊരു അന്തസ്സും മാന്യതയും തത്വദീക്ഷയുമില്ലാതെ മറ്റുള്ള നെറ്റുവ൪ക്കുകളിലു്നിന്നും പ്രലോഭിപ്പിച്ചു് ആളുകളെ ഊരിയെടുത്തും ചെറിയ പൈസ്സയു്ക്കുതുടങ്ങുന്ന റിലയ൯സ്സു്-ജിയോ പെട്ടെന്നു് സ്വഭാവംമാറ്റി വളരെപ്പണം ഊറ്റിപ്പിഴിയുന്ന ഒരു ചതിക്കുഴിയിലു് വീഴു്ത്തിയിട്ടിരിക്കുകയായിരുന്നു ഇ൯ഡൃയിലെ ലക്ഷക്കണക്കിനാളുകളെ. അതു് അവരെ ബഹിഷു്ക്കരിക്കാ൯ ഇതോടെ ഒരു രാസത്വരകമായിമാറി. ക൪ഷക൪ കൈവെക്കുന്ന ടോളു് പ്ലാസ്സകളെല്ലാം ബലംപ്രയോഗിച്ചും ജീവനക്കാരെയോടിച്ചും അവ പൊതുറോഡുകളിലുള്ളവയായതിനാലു് പൊതുജനങ്ങളു്ക്കു് സൗജന്യമായുപയോഗിക്കാനായി തുറന്നുകൊടുക്കുമെന്നാണു് ക൪ഷകയൂണിയനുകളുടെ പ്രഖ്യാപനം. അവ൪ എത്തിപ്പെട്ടിടത്തെല്ലാം അവ൪ അവ അങ്ങനെ തുറന്നുകൊടുക്കുകയുംചെയു്തു. ജീവനക്കാ൪ മുഴുവ൯ ജനക്കൂട്ടങ്ങളെക്കണു്ടു് ഓടിയൊളിച്ചു, ചിലേടങ്ങളിലു് പോലീസ്സിനെയുപയോഗിച്ചു് അലു്പ്പസമയം പിടിച്ചുനിന്നു. ഇവിടങ്ങളിലു്നിന്നുള്ള പണംമുഴുവ൯ അംബാനിയും അദാനിയുംവഴി ബീജേപ്പീക്കുതന്നെയാണു് പൊയിക്കൊണു്ടിരുന്നതെന്നുള്ള സതൃം ഇതാദ്യമായി പുറത്തുവന്നു. ഇത്രയും പണം അവരുടെ പേരു് പുറത്തുവരാതെതന്നെ വന്നുകൊണു്ടിരുന്നതിനാലും അതുപോലെയുള്ള മറ്റനേകം പണസ്സ്രോതസ്സുകളും തെരഞ്ഞെടുപ്പുവിജയരഹസ്യങ്ങളും ഈ കോ൪പറേറ്റുകമ്പനികളുടെ കൈയ്യിലു്ത്തന്നെ ഇരിക്കുകയാണെന്നുള്ളതിനാലുമാണു് ഒറ്റയൊരു കാ൪ഷികനിയമംപോലും പി൯വലിക്കാ൯ പറ്റില്ലെന്നും അംബാനി-അദാനിമാരെയൊന്നും കൈവിടാ൯ പറ്റില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിസഭയും ബീജേപ്പീ എംപീമാരും ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും നേതൃത്വങ്ങളും തുടരെ പറഞ്ഞുകൊണു്ടിരുന്നതും പോലീസ്സി൯റ്റെയും സൈന്യത്തി൯റ്റെയും സഹായത്തോടെ ക൪ഷക൪ക്കെതിരെ കടുത്ത യുദ്ധത്തിനിറങ്ങിയതും. ഈ ക൪ഷകസമരം കോ൪പ്പറേറ്റുബഹിഷു്ക്കരണമെന്ന ഈ വഴിത്തിരിവിലെത്തുന്നതുവരെ ഇന്ത്യയിലെ ജനങ്ങളിലു് ഭൂരിപക്ഷവും വിശ്വസിച്ചിരുന്നതു് രാഷ്ട്രീയകാരണങ്ങളാലാണു് ബീജേപീ ക൪ഷക൪ക്കെതിരെ ഈ കടുംപിടിത്തം തുടരുന്നതെന്നാണു്. ഇപ്പോഴാണവരറിയുന്നതു് ഈ കോ൪പ്പറേറ്റുകളു് പിരിക്കുന്ന പണംമുഴുവ൯ ബീജേപ്പീക്കുതന്നെയാണു് ചെല്ലുന്നതെന്നും ആ പണംവരവു് നിലയു്ക്കുമെന്നുള്ള സാമ്പത്തികകാരണമാണു് ബീജേപ്പീയുടെ കടുംപിടിത്തത്തിനു് പിന്നിലെന്നും.

3

നരേന്ദ്രമോദി-അംബാനി-അദാനി പരസു്പ്പരസഹായസംഘം ഇന്ത്യയു്ക്കും രാജ്യത്തെ സാധാരണജനതയു്ക്കും അപകടകരമായിത്തന്നെയാണു് വള൪ന്നുവരുന്നതു്. ഈ മൂന്നു് ഗുജറാത്തുകാരുടെയും സഖൃത്തിനു് ചില്ലറവ൪ഷങ്ങളുടെ പഴക്കമൊന്നുമല്ലയുള്ളതു്. ഗുജറാത്തിലു് തീരെ അപ്പ്രസക്തനും ദരിദ്രനുമായിക്കഴിഞ്ഞ നരേന്ദ്രമോദിയെ കണു്ടെത്തുന്നതിലും ബീജേപ്പീയിലു് വള൪ത്തി ഗുജറാത്തു് മുഖ്യമന്ത്രിവരെയാക്കുന്നതിലും അംബാനിയും അദാനിയും വലിയ പങ്കാണു് വഹിച്ചതു്. അതുപോലെ മോദിയുടെ ഗുജറാത്തുഭരണത്തിലു് അതുവരെ ഇന്ത്യ൯ വ്യവസായ-ബിസിനസ്സു് ലോകത്തു് തീരെ അപ്രസക്തരും താരതമ്യേന ദരിദ്രരുമായിരുന്ന അംബാനി-അദാനിമാ൪ക്കു് ഈ സഖ്യത്തിലൂടെ വ൯ വ്യവസായ-ബിസിനസ്സവസരങ്ങളാണു് തുറന്നുകിട്ടിയതു്. ഗുജറാത്തിലു് നന്നായി വേരോടി ചുവടുറപ്പിച്ചു് മോദിയിലൂടെ ഗുജറാത്തു് ഗവണു്മെ൯റ്റിനെയുപയോഗപ്പെടുത്തി നല്ല സാമ്പത്തികസ്ഥിതിയിലെത്തിയതോടെ അവ൪ രണു്ടും രാജ്യവ്യാപകമായി വളരുന്നതിനും പടരുന്നതിനുമുള്ള ചുവടുവെയു്പ്പുകളു് ആരംഭിച്ചു. അതിനവ൪ ആദ്യം ചെയു്തതു് നരേന്ദ്രമോദിയെ ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിലേക്കും ബീജേപ്പീയുടെ ദേശീയ നേതൃത്വത്തിലേക്കും ഉയ൪ത്തുകയായിരുന്നു. അവരുടെ പണത്തി൯റ്റെയും സാങ്കേതികവിദ്യയുടെയും ബലത്തിലു് മോദിയെ ഇ൯ഡൃയുടെ പ്രധാനമന്ത്രിക്കസേരയിലെത്തിച്ചതോടെ അവ൪ക്കുപിന്നെ ഒരിക്കലും തിരിഞ്ഞുനോക്കേണു്ടിവന്നിട്ടില്ല. രാജ്യംതന്നെ അവരുടെ കൈയ്യിലായി. പക്ഷേ ഈ സാമ്പത്തികയുദ്ധങ്ങളു്ക്കെല്ലാമിടയു്ക്കു് അവ൪ വളരെ കടത്തിലായി- കടുത്ത രാഷ്ട്രീയംകളിക്കുന്ന അതിമോഹികളായ പാരമ്പര്യമൊന്നുമില്ലാത്ത ഏതു് പുതിയ പണക്കാര൯റ്റെ സാമ്രാജ്യത്വത്തിനും സംഭവിക്കുന്നപോലെത്തന്നെ. ഇന്ത്യ൯ റെയിലു്വേമുതലു് വിമാനത്താവളങ്ങളും കപ്പലു്ശാലകളുംവരെ ലാഭത്തിലോടുന്ന മുഴുവ൯ വ്യവസായങ്ങളും സ്ഥാപനങ്ങളും ബിസിനസ്സുകളും അവ൪ക്കുവിട്ടുകൊടുത്തു് ആ വരുമാനംകൂടി അവരുടെ ആസു്തിയോടു് കൂട്ടിച്ചേ൪ത്തു് നരേന്ദ്രമോദി അവ൪ ആ യാത്രയു്ക്കിടയിലു് പൊലിഞ്ഞുപോകാതെ കാത്തുസൂക്ഷിച്ചു. കടത്തിനെയപേക്ഷിച്ചു് ആ സ്വത്തും വരുമാനവുമൊന്നും പിടിച്ചുനിലു്ക്കാ൯ ഒട്ടും പോരാതെവന്നപ്പോളു് യോഗ്യതയും അ൪ഹതയും നോക്കുകപോലുംചെയ്യാതെ വ൯ സൈനികക്കരാറുകളും വിദേശത്തുനിന്നും യുദ്ധവിമാനങ്ങളു് ഇറക്കുമതിചെയ്യുന്ന കരാറുകളിലൊരു പങ്കും അവ൪ക്കുകൊടുത്തു് മോദി അവരെ കുറേക്കൂടി രക്ഷിക്കാ൯നോക്കി. ദേശീയസ്ഥാപനമായ ബീയെസ്സെന്നെല്ലിനെപ്പോലും ദേശീയമാനാഭിമാനങ്ങളൊന്നും നോക്കാതെ മോദി പൊളിച്ചടുക്കി റിലയ൯സ്സു്-ജിയോയു്ക്കു് വളരാനും പടരാനും വഴിയൊരുക്കി. ഈ സാമ്പത്തികസ്സ്രോതസ്സുകളടച്ചാലു് റിലയ൯സ്സും അദാനിയും മാത്രമല്ല നരേന്ദ്രമോദിയും ബീജേപ്പീയുമെല്ലാംകൂടി അടപടലം വീഴുമെന്നുള്ള കണക്കുകൂട്ടലിലാണു് ഡലു്ഹി ക൪ഷകസമരത്തി൯റ്റെ പോക്കു്. അതുകൊണു്ടുതന്നെയാണു് പോലീസ്സിനെയല്ല പട്ടാളത്തിനെത്തന്നെയിറക്കിവേണമെങ്കിലും സമരം അടിച്ചമ൪ത്തുമെന്നുള്ള റിലയ൯സ്സി൯റ്റെയും അദാനിഗ്രൂപ്പി൯റ്റെയും ബീജേപ്പീയുടെയും രാഷ്ട്രീയസ്വയംസേവക സംഘത്തി൯റ്റെയും നരേന്ദ്രമോദിയുടെയും ബീജേപ്പീ എംപീമാരുടെയും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും നിലപാടു്, കാരണം വീഴുന്നതു് വെറും മൂന്നു് ബില്ലുകളോ നിയമങ്ങളോ അല്ല, അവരാണു്.

4

കാ൪ഷികമേഖലയിലെ മൂന്നു് പുതിയ നിയമനി൪മ്മാണത്തിലൂടെ എന്തെങ്കിലുമൊരു പ്രയോജനംനേടുന്ന മുഴുവ൯ കമ്പനികളുടെയും കാ൪ഷികമേഖലയിലെ മാത്രമല്ല ടെലിക്കമ്മ്യൂണിക്കേഷ൯ വരെയുള്ള സകല മേഖലകളിലെയും സ്ഥാപനങ്ങളുടെയും സബു്സ്സിഡിയറികളുടെയും വരുമാനസ്സ്രോതസ്സടയു്ക്കുന്ന തരത്തിലുള്ളൊരു സമരരീതിയാണിപ്പോളു് ക൪ഷകസമരം ആ൪ജ്ജിച്ചിട്ടുള്ളതു്. സ്വാതന്ത്ര്യപൂ൪വ്വയി൯ഡൃയിലു് ഇതു് ആദ്യമായിട്ടാണു് ഇങ്ങനെയൊരു സമരതന്ത്രം. പക്ഷേ ഇതേ തന്ത്രമുപയോഗിച്ചു് ബഹിഷു്കരണംപോലുള്ള പരിപാടികളു് നടപ്പിലാക്കി ബ്രിട്ടീഷുകാരെ ഇന്ത്യയിലു്നിന്നോടിച്ച അതേ പഞു്ചാബിജനതയാണിതു് തുടങ്ങിവെച്ചതെന്നതും, ആണും പെണ്ണുമെല്ലാം ആറടിയിലു്ക്കൂടുതലു് ഉയരമുള്ള അരോഗദൃഢഗാത്രരായ ആ ജനതയു്ക്കുമുമ്പിലു് കുറിയ മനുഷ്യരും ഉള്ളിലു് ഭീരുക്കളുമായ നരേന്ദ്രമോദിയും വ്യവസായ ബിസിനസ്സു് സംഘവും അത്രകാലമൊന്നും പിടിച്ചുനിലു്ക്കില്ലെന്നതുമാണു്, ഇന്ത്യയുടെ ഗവണു്മെ൯റ്റിനെയും അതിനെ നയിക്കുന്ന ബീജേപ്പീയെയും ഇതിനെയെല്ലാം നയിക്കുന്ന ആ കോ൪പറേറ്റുകളെയും ഭയപ്പെടുത്തുന്നതു്. ഈസ്സു്റ്റി൯ഡ്യാക്കമ്പനിയുടെ തോളിലു്ക്കയറിയിരുന്നു് ഇന്ത്യ കീഴടക്കിയ ബ്രിട്ടീഷു് സാമ്രാജ്യത്തെ ബഹിഷു്ക്കരണത്തിലൂടെയും നിസ്സഹകരണത്തിലൂടെയും ഓടിച്ചവ൪ക്കു് നരേന്ദ്രമോദിയുടെ തോളിലു്ച്ചവിട്ടിക്കയറിയിരുന്നു് ഇന്ത്യ കീഴടക്കാ൯നോക്കുന്ന ഒന്നുരണു്ടു് കോ൪പ്പറേറ്റുകളു് ഒന്നുമല്ലെന്നും, കുറച്ചുകാലം പിടിച്ചുനിലു്ക്കാമെങ്കിലു് അവരെയോടിക്കാനവ൪ക്കു് യാതൊരു വിഷമവും ഉണു്ടാവുകയില്ലെന്നുമുള്ള, പരമമായ അറിവാണു് ഭരണസംഘത്തെ ഭയപ്പെടുത്തുന്നതു്. അവ൪ സ്വാതന്ത്ര്യം നേടിത്തന്നതുകൊണു്ടാണല്ലോ നരേന്ദ്രമോദിയും റിലയ൯സ്സുമൊക്കെയുണു്ടായതു്, അല്ലെങ്കിലിപ്പോളു് ഈസ്സു്റ്റി൯ഡ്യാക്കമ്പനിയെന്ന ഒറ്റയൊരു കോ൪പ്പറേറ്റുമാത്രമല്ലേ കാണുകയുണു്ടായിരുന്നുള്ളൂ, എന്നൊരു ചിന്തയാണു് ആ ക൪ഷകരെ നയിക്കുന്നതെന്നതാണു് വസു്തുത. അത്തരം പാരമ്പര്യങ്ങളും ചരിത്രവും മഹത്വവുമൊന്നുമില്ലാത്ത നരേന്ദ്രമോദിയെയും അംബാനിയെയും അദാനിയെയുമൊക്കെപ്പോലുള്ളവ൪ക്കു് അതൊരു ഭയജനകമായ സത്യം തന്നെയാണു്. ഇതാണു് ക൪ഷകരുടെ ധൈര്യവും ബീജേപ്പീയുടയും കോ൪പറേറ്റുകളുടെയും ഭയവും.
 

Written and first published on: 16 December 2020




No comments:

Post a Comment