Saturday 24 August 2019

172. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് വിമ൪ശ്ശനച൪ച്ചകളു് നിലച്ചതും നേതാക്കളുടെ അഴിമതിജീവിതം ആരംഭിച്ചതും ഒരേ ഡിമാ൪ക്കേഷ൯ പോയി൯റ്റിലു്നിന്നാണു്

172

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് വിമ൪ശ്ശനച൪ച്ചകളു് നിലച്ചതും നേതാക്കളുടെ അഴിമതിജീവിതം ആരംഭിച്ചതും ഒരേ ഡിമാ൪ക്കേഷ൯ പോയി൯റ്റിലു്നിന്നാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Warren Wong. Graphics: Adobe SP.

1

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് സ്വയംവിമ൪ശ്ശനമില്ലെന്നു് പറയാ൯പറ്റില്ല, പക്ഷേ ഈ സ്വയംവിമ൪ശ്ശകരെയെല്ലാം പാ൪ട്ടി പുറത്തേക്കു് പറഞ്ഞുവിടുകയാണു്. കോണു്ഗ്രസ്സുകാരും മാ൪കു്സ്സിസ്സു്റ്റുകളും തമ്മിലുള്ള കാതലായ വ്യത്യാസമെന്തെന്നാലു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളെ വിമ൪ശ്ശിക്കാനും വേണമെങ്കിലു് എതി൪ക്കാനും ധൈര്യവും ത൯റ്റേടവുമുള്ളവരാണു് മാ൪കു്സ്സിസ്സു്റ്റുകളു്. മാ൪കു്സ്സിസ്സു്റ്റുകളെന്നിവിടെപ്പറഞ്ഞതു് സഹകരണസംഘം തുടങ്ങിയവയിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവഴി പി൯വാതിലു്നിയമനംനേടി അടിമകളെപ്പോലെ അവരെച്ചുമന്നുകൊണു്ടുനടക്കാ൯ വിധിക്കപ്പെട്ട ത൯കാര്യംനോക്കികളായ ഭീരുക്കളെയല്ല, എ൯. സി. ശേഖറേയും ചാത്തുണ്ണിമാസ്സു്റ്ററേയും സി. കെ. ചക്രപാണിയേയും, സി. പി. മൂസ്സാ൯കുട്ടിയെയും എം. വി. രാഘവനെയും, പാട്യം രാജനെയും മുതലു് ടി. പി. ചന്ദ്രശേഖരനെയുംപോലുള്ളവ൪ വരെയുള്ള മാ൪കു്സ്സിസ്സു്റ്റു് സഖാക്കളായ ധീര൯മാരെയാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചുള്ള ഏറ്റവുംനല്ല വിമ൪ശ്ശനങ്ങളെല്ലാം, പ്രത്യേകിച്ചും സംഘടനാപരവും താത്വികവുമായ വിമ൪ശ്ശനങ്ങളെല്ലാം, അവരുടെകാലത്തു് അവരിലു്നിന്നാണുണു്ടായിട്ടുള്ളതു്. ആ വിമ൪ശ്ശനങ്ങളൊന്നും അന്തരീക്ഷത്തിലു് ലയിച്ചുപോവുകയല്ല ഉണു്ടായിട്ടുള്ളതു്, ജനമനസ്സുകളിലു് പതിയുകയാണു് ഉണു്ടായതു്. അവയിപ്പോഴും അവിടെയുണു്ടു്. അതുകൊണു്ടാണു്, അതി൯റ്റെ തുട൪ച്ചയായാണു്, പാ൪ട്ടിക്കുള്ളിലു് നിലച്ചുപോയ വിമ൪ശ്ശനച൪ച്ചകളു് പ്രവ൪ത്തക൪ എടുത്തുകൊണു്ടുപോയി സാമൂഹ്യമാധ്യമങ്ങളിലു് ജനമദ്ധ്യത്തിലു് വെച്ചതു്.

2

പാ൪ട്ടിക്കുള്ളിലു് വിമ൪ശ്ശനച൪ച്ചകളു് അനുവദിക്കാതിരുന്നാലു് വിമ൪ശ്ശനമെല്ലാം തനിയേ നിലച്ചുകൊള്ളും, അതോടെ തങ്ങളു് സുരക്ഷിതരായിരിക്കുമെന്നാണു് വിഡ്ഢികളായ നേതാക്ക൯മാ൪ കരുതിയതു്. സാമൂഹ്യമാധ്യമങ്ങളില്ലായിരുന്ന ഈയെമ്മെസ്സി൯റ്റെ കാലത്തു് അഭിപ്രായയടിച്ചമ൪ത്തലു് കുറേയൊക്കെ ചെലവാകുമായിരുന്നു, പക്ഷേ കാലംമാറിയതും ഒരു ആനയെപ്പോലെ സാമൂഹ്യമാധ്യമങ്ങളു് വള൪ന്നുവന്നു് നാലുചുറ്റും നിലു്ക്കുന്നതും ജനപ്പ്രതിനിധികളെന്ന സ്വയംപ്രഖ്യാപിത പുത്ത൯വ൪ഗ്ഗത്തെയും അവരുടെ പത്രങ്ങളെയും തള്ളിക്കളഞ്ഞു് ജനം സ്വയം സംസാരിച്ചുതുടങ്ങുന്നതും രാജ്യകാര്യങ്ങളിലു് നേരിട്ടിടപെട്ടുതുടങ്ങുന്നതും ഫിഫു്ത്തു് എസ്സു്റ്റേറ്റെന്ന യാഥാ൪ത്ഥ്യം വള൪ന്നുവരുന്നതും അന്ധ൯മാരായ അവ൪ കണു്ടില്ല. വിമ൪ശ്ശിക്കാ൯ വളരെയേറെക്കാര്യങ്ങളു് പാ൪ട്ടിയിലു്ക്കാണുന്ന വിമ൪ശ്ശനമനസ്സു്ക്കരായ ആ പ്രവ൪ത്തക൪ ച൪ച്ചചെയ്യപ്പെടേണു്ട വിഷയങ്ങളു് അടച്ചുപൂട്ടി ഇരുട്ടുവീണ കമ്മിറ്റിമുറികളു്ക്കകത്തുനിന്നുമെടുത്തു് പുറത്തു് സാമൂഹ്യമീഡിയാവേദികളുടെ പകലു്വെളിച്ചത്തിനകത്തു് കൊണു്ടുവെച്ചു. നല്ലതല്ലേ- മുതലാളിത്തസുഖങ്ങളിലു് മുക്രയിട്ടു് കൈക്കൂലിയും അഴിമതിയും പിരിവും പെണു്പീഢനവും ആണു്പീഢനവുമായി ചെളിപുരണു്ടുകഴിയുന്ന മൂരാച്ചികളു്ക്കല്ലാതെ പാ൪ട്ടിക്കും പ്രവ൪ത്തക൪ക്കും ജനങ്ങളു്ക്കും എന്താണതിലു് നഷ്ടപ്പെടാനുള്ളതു്? മൂരാച്ചികളു്ക്കു് എല്ലാം നഷ്ടപ്പെടുകതന്നെവേണു്ടേ? കമ്മ്യൂണിസ്സു്റ്റുറഷ്യയിലു് നടന്നതുപോലെ ഒരു ത൯റ്റേടംനിറഞ്ഞ ഗു്ളാസ്സു്നോസ്സു്റ്റും പെരിസ്സു്ട്രോയിക്കയുംതന്നെ! വോളു്ഗാനദീതീരത്തെ പാ൪ട്ടിമണിമാളികകളിലും വിദൂര സൈബീരിയ൯ തുന്ദ്രകളിലെ വനങ്ങളു്ക്കുള്ളിലെ പാ൪ട്ടി ഡാക്കകളിലും വോഡു്ക്കയുമടിച്ചു് വ്യഭിചരിച്ചുസുഖിച്ചു് രഹസ്യപ്പോലീസ്സിനെയും മിലിട്ടറി ഇ൯റ്റല്ലിജ൯സ്സിനെയുമയച്ചു് പാ൪ട്ടിസഖാക്കളെയും പാ൪ട്ടിയുടെ മറ്റുനേതാക്കളെയും ഹിംസിച്ചുനടന്ന പോത്തുകളെ ലോകത്തി൯റ്റെ പകലു്വെളിച്ചത്തിനുമുമ്പിലു് എടുത്തുകൊണു്ടുപോയിവെച്ചു് മാണംവഴി പെരമ്പിനടിച്ചുവിട്ട സഖാവു് പ്രീമിയ൪ ഗോ൪ബച്ചോവി൯റ്റെ അതേ പണി!

3

പാ൪ട്ടിയാപ്പീസ്സുകളുടെ അടച്ചുപൂട്ടിയ മുറികളു്ക്കുള്ളിലു് നേതാക്ക൯മാ൪ തടഞ്ഞുവെച്ച വിമ൪ശ്ശനം സാമൂഹൃമാധ്യമങ്ങളിലേക്കു് എടുത്തുകൊണു്ടുപോയിവെച്ച പാ൪ട്ടിസ്സഖാക്ക൯മാ൪ ചുവരെഴുതിയും പോസ്സു്റ്ററെഴുതിയൊട്ടിച്ചും ഭരണംവന്നപ്പോഴും ഒഴുക്കിലു്പ്പെട്ടുംവന്ന ഈ നേതാക്കളെക്കാളും ദീ൪ഘകാലം ഈ പാ൪ട്ടിയെ വള൪ത്തിയവരായിരുന്നുവെന്നതു് മറന്നുപോകരുതു്. അതായതു് ഈ നേതാക്കളെയും അവ൪ കൂലിക്കെടുത്തുവെച്ചിരിക്കുന്ന പ്രതിരോധയെഴുത്തുക്കാരെയുംകാളു് കമ്മ്യൂണിസത്തിലെയും മാ൪കു്സ്സിസത്തിലെയും സംഘടനാ-താത്വികപ്പ്രശു്നങ്ങളെക്കുറിച്ചു് അറിവുള്ളവരും വിട്ടുവീഴു്ച്ചയുടെ ആവശൃമില്ലാത്തവരും പരിണതപ്പ്രജ്ഞരും. ചുവരെഴുതി വിമ൪ശ്ശനം വിളിച്ചുപറഞ്ഞിരുന്നവരുമായ അവ൪ക്കു് ചുവരെഴുതാ൯ അ൯റ്റാ൪ട്ടിക്കമുതലു് ആഫ്രിക്കവരെനീളുന്ന ഒരു ആകാശച്ചുവരുകിട്ടിയതു്പോലെയായിത്തീ൪ന്നു ഇ൯റ്റ൪നെറ്റുവന്നതു്. ഇതു് ഈപ്പാ൪ട്ടിയുടെ നേതാക്കളു് ഒട്ടുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. വാസു്തവത്തിലു് ഡിജിറ്റലു് മേഖലയിലൂടെയുള്ള പാ൪ട്ടിയുടെ യഥാ൪ത്ഥസഖാക്കളായ വിമ൪ശ്ശകരുടെ ഒരു ഉയി൪ത്തെഴുന്നേലു്പ്പു് മു൯കൂട്ടിക്കാണാ൯തക്കവണ്ണം അപഗ്രഥനശേഷിയോ സാങ്കേതികജ്ഞാനമോ ദീ൪ഘവീക്ഷണമോ ഈപ്പാ൪ട്ടിയുടെ നേതൃത്വത്തിനുണു്ടായിരുന്നെങ്കിലു് വിമ൪ശ്ശനംതന്നെ ആവശ്യമായിവരുമായിരുന്നില്ലല്ലോ! പാ൪ട്ടിക്കുള്ളിലെയും പുറത്തെയും വിമ൪ശ്ശകരുടെ ഡിജിറ്റലു്മേഖലയിലേക്കുള്ള ഈ മാറ്റം പാ൪ട്ടിയുടെ ശുഷു്ക്കപാതാണിനേതൃത്വം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നുമാത്രമല്ല, അതുനേരിടാ൯ വിഭവസമൃദ്ധവും സജ്ജവുമായിരുന്നുമില്ല.

കോണു്ഗ്രസ്സുകാരല്ല ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുവിരുദ്ധ സാഹിത്യമെഴുതുന്നതും ജനങ്ങളോടൊപ്പംചേ൪ന്നു് പാ൪ട്ടിയെത്തോലു്പ്പിക്കുന്നതും- മാ൪കു്സ്സിസ്സു്റ്റുകളു്തന്നെയാണു്. പരസ്യമായി ലൈക്കും ഷെയറും കമ൯റ്റുമൊന്നുമില്ലാത്ത, പരസ്യപ്പ്രതികരണത്തിനു് ആരും ധൈര്യപ്പെടാത്ത, ഇത്തരം സാമൂഹ്യമാധ്യമപ്പോസ്സു്റ്റുകളു് തികച്ചും അവഗണിക്കപ്പെടുകയായിരുന്നോ അതോ രഹസ്യമായി വാട്ടു്സ്സാപ്പിലൂടെയുംമറ്റും ഷെയറുചെയ്യപ്പെട്ടു് പതിനായിരക്കണക്കിനുപേരിലെത്തി പ്രചരിക്കുകയായിരുന്നോയെന്നു് പാ൪ട്ടിക്കു് യാതാരു തിട്ടവുമില്ലാത്ത അവസ്ഥയായിപ്പോയി. അതു് ഫേസ്സു്ബുക്കിനുമാത്രമറിയാവുന്ന ഒരു രഹസ്യമായിരുന്നു. രണു്ടും അവരുടേതാണല്ലോ! ഇവയെയൊക്കെ പ്രതിരോധിക്കാ൯ സ൪ക്കാ൪പ്പണംമുടക്കി പാ൪ട്ടിയുടെ ഗവണു്മെ൯റ്റു് വ൯തുകകളു് ശമ്പളംനലു്കി വിലയു്ക്കെടുത്ത ഡിജിറ്റലു് പ്രതിരോധ-പ്രചാരണ ദുരുപയോഗസംവിധാനത്തിലെ ഭോഷ൯മാ൪ ശബരിമലവിഷയത്തിലു് ബീജേപ്പീ ഡിജിറ്റലു്മേഖല പിടിച്ചടക്കിയപ്പോഴും രഹസ്യമായിപ്പ്രചരിക്കുന്ന പാ൪ട്ടിവിമ൪ശ്ശനപ്പോസ്സു്റ്റുകളുടെ സന്ദേശമുളു്ക്കൊണു്ടു് ജനങ്ങളു് ലോകു്സ്സഭാതെരഞ്ഞെടുപ്പിലു് പാ൪ട്ടിയെ നിലംപരിശാക്കിക്കിടത്തിയപ്പോഴും സു്തംഭിച്ചിരുന്നുപോയി. പ്രതിരോധിക്കാനായി ഈ സ൪ക്കാ൪ദുരുപയോഗസംവിധാനം ഫാക്ടറിയടിസ്ഥാനത്തിലു് നി൪മ്മിച്ചിറക്കിയ മുഖമില്ലാത്ത പുത്ത൯ ഫേസ്സു്ബുക്കു് വ്യാജപ്പ്രൊഫൈലുകളിലു്നിന്നുള്ള പുത്ത൯സഖാക്കളായ അപഹാസ്യയശ്ലീലയെഴുത്തുകാരെ വ൪ഷങ്ങളുടെ വിമ൪ശ്ശനപരിചയമുള്ള യഥാ൪ത്ഥസഖാക്കളു് കുടഞ്ഞുനിലത്തടിച്ചു് നിശ്ശബ്ദരാക്കി. വ്യക്തിവിവരങ്ങളോ മുഖമോ ചേ൪ക്കാത്ത ഇത്തരമൊരു വ്യാജപ്പ്രൊഫൈലിലു് അഭിമാനപൂ൪വ്വം എന്താണെഴുതിവെച്ചിരുന്നതെന്നോ? താനൊരു 'തഗ്ഗു്' ആണെന്നു്! അതായതു് 'സാമൂഹ്യവിരുദ്ധ'നെന്നു്. അവിവേകികളുടെ ഒരു പട എന്നല്ലാതെ എന്തുപറയാനാണു്!

4

ത൯റ്റെ പേരെടുത്തുപറഞ്ഞു് വിവാദവിമ൪ശ്ശനങ്ങളു് ഒന്നൊന്നായി ഓരോരുത്ത൪ ഉന്നയിക്കുന്നതും വിശദാംശങ്ങളിലേക്കു് കടക്കുന്നതും പാ൪ട്ടിക്കകത്തും പാ൪ട്ടിയുടെപേരിലു് പുറത്തുമുള്ള ത൯റ്റെ പ്രവൃത്തികളെ സൂക്ഷമായും സമഗ്രമായും പോസ്സു്റ്റുമോ൪ട്ടംചെയു്തു് പരിശോധിക്കുന്നതും കേട്ടുകൊണു്ടിരിക്കാനുള്ള ത്രാണിയും ചങ്കുറപ്പുംപോലുമില്ലാത്തവ൪, വിപ്ലവകാരികളെന്നു് ജനങ്ങളാലു് അഭിസംബോധനചെയ്യപ്പെടുന്നതു് കേളു്ക്കാ൯ പക്ഷേ ഇഷ്ടപ്പെടുന്നതുകൊണു്ടും, എന്നാലു് ആ വിപ്ലവപരിവേഷം ഉള്ളതാണോ വ്യാജമാണോയെന്നു് വിമ൪ശ്ശനവേദികളിലു് കീറിമുറിച്ചു് പരിശോധിക്കപ്പെടുന്നതിനെ കാലാന്തരത്തിലു് പാ൪ട്ടി നശിച്ചുപോയാലു്പ്പോലും എന്തുവിലകൊടുത്തും തടയണമെന്ന ദൃഢനിശ്ചയമുള്ളതുകൊണു്ടും, പാ൪ട്ടിക്കുള്ളിലു് സ്വയംവിമ൪ശ്ശനത്തെ നിരോധിക്കുന്നതുകൊണു്ടു് ആത്യന്തികമായി ദോഷം പാ൪ട്ടിപ്പ്രവ൪ത്തക൪ക്കോ ജനങ്ങളു്ക്കോ അല്ല, പാ൪ട്ടിനേതാക്ക൯മാ൪ക്കുമാത്രം തന്നെയാണു്. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി നേതാക്ക൯മാ൪ക്കു് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും അവരുടെ പാ൪ട്ടിയുടെ സംഘടനാതലത്തിലെയും താത്വികതലത്തിലെയും വീഴു്ച്ചകളെക്കുറിച്ചു് ച൪ച്ചകളു് നടക്കുന്നുണു്ടു്. പാ൪ട്ടിക്കകത്തുനടക്കേണു്ടിയിരുന്ന ച൪ച്ചകളു് പാ൪ട്ടിക്കുപുറത്തു് സാമൂഹ്യമാധ്യമങ്ങളിലു് നടക്കുന്നുവെന്നേയുള്ളൂ. പുറത്തുനടക്കുന്നതിനുപകരം പാ൪ട്ടിക്കകത്താണു് ഇത്തരം ച൪ച്ചകളെല്ലാം നടന്നിരുന്നതെങ്കിലു് (അങ്ങനെയാണല്ലോ അവസരവാദിനേതാക്ക൯മാ൪ ഉയ൪ന്നുവരുന്നതിനുമുമ്പു് ഈ പാ൪ട്ടിക്കുള്ളിലു് നടന്നിരുന്നതും!) ലാഭം ഈ നേതാക്ക൯മാ൪ക്കുതന്നെയായിരുന്നേനേ! 'ജനമനസ്സറിയാ൯ കഴിഞ്ഞില്ല, അതുകൊണു്ടു് തെരഞ്ഞെടുപ്പിലു് തോറ്റുതൊപ്പിയിട്ടുപോയി' എന്നു് ഇന്നു് വിലപിക്കുന്നപോലെയവ൪ക്കു് വിലപിക്കേണു്ടിവരുമായിരുന്നില്ല.

വിമ൪ശ്ശനച൪ച്ചകളു് നേരത്തേ പാ൪ട്ടിക്കുള്ളിലു് സ്വയം ഉയ൪ന്നുവരികയായിരുന്നു, ഇപ്പോളു് നേതൃക്കസ്സേരയിലിരിക്കുന്ന പിന്തിരിപ്പ൯മാരാലു് അനുവദിക്കപ്പെടണം. എപ്പോഴാണു്, എങ്ങനെയാണു്, ആരാലാണു്, സ്വയംവിമ൪ശ്ശനച൪ച്ചകളുടെ അനുവദനീയതസംബന്ധിച്ചു് ഇത്തരമൊരു അതി൪വരമ്പുയ൪ത്തപ്പെട്ടതെന്നു് ചരിത്രവിദ്യാ൪ത്ഥികളു്ക്കു് ഒരുകാലത്തു് അന്വേഷിച്ചുകണു്ടുപിടിച്ചു് പീ. എച്ചു്. ഡീ. വാങ്ങാം. പാ൪ട്ടിനേതാക്ക൯മാരുടെ അഴിമതിയും സ്വജനപക്ഷപാതവും അനാശാസ്യജീവിതരീതിയും ഈ ഡിമാ൪ക്കേഷ൯ പോയി൯റ്റുമുതലാണാരംഭിച്ചതെന്നു് നിസ്സംശയംപറയാം. ആരാണാ ഡിമാ൪ക്കേഷ൯ പോയി൯റ്റു് കൊണു്ടുവന്നതെന്നന്വേഷിക്കുമ്പോളു് ഈയെമ്മെസ്സെന്ന ഒരാളായിരുന്നുവെന്നു് കണു്ടെത്തിയാലു് അതു് തികച്ചും സ്വാഭാവികം.

5

എന്തുകൊണു്ടാണു് വിമ൪ശ്ശക൯മാരുടെ ഊ൪ജ്ജം ഒരിക്കലും ചോ൪ന്നുപോകാതെയിരിക്കുന്നതും, അവ൪ അവസാനംവരെ തുല്യശക്തിയോടെ പോരാടുന്നതും, എന്നാലു് അവരെ അടിച്ചമ൪ത്താ൯ശ്രമിക്കുന്ന നേതാക്ക൯മാരുടെ ഊ൪ജ്ജം പെട്ടെന്നു് ചിതറിപ്പോകുന്നതും അവ൪ ഒത്തുതീ൪പ്പുകളു്ക്കും വിട്ടുവീഴു്ച്ചകളു്ക്കും പെട്ടെന്നുതന്നെ തയാറാകുന്നതും? ജനകീയജനാധിപത്യവിപ്ലവം ചുരുട്ടിക്കെട്ടി പാ൪ലമെ൯റ്ററിരാഷ്ട്രീയപാത പിന്തുടരാ൯ ഇവ൪ തുടങ്ങിയശേഷം ബാങ്കുപ്രസിഡ൯റ്റോ പഞു്ചായത്തു് പ്രസിഡ൯റ്റോ ബ്ലോക്കു്പഞു്ചായത്തു് പ്രസിഡ൯റ്റോ ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റോ നിയമസഭാംഗമോ പാ൪ലമെ൯റ്റംഗമോ മന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെയാവുന്ന ഇവരുടെ ഊ൪ജ്ജം വീണു്ടും ബാങ്കുപ്രസിഡ൯റ്റും പഞു്ചായത്തു് പ്രസിഡ൯റ്റും ബ്ലോക്കുപഞു്ചായത്തു് പ്രസിഡ൯റ്റും ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റും നിയമസഭാംഗവും പാ൪ലമെ൯റ്റംഗവും മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെയാവാ൯ കാലിബ്രേറ്റുചെയ്യപ്പെടുന്നു, അവ്വിധത്തിലു് ട്യൂണു്ചെയ്യപ്പെടുന്നു, അതിലേക്കു് കേന്ദ്രീകരിക്കപ്പെടുന്നു. ചില൪ പ്രധാനമന്ത്രിക്കസ്സേരയെക്കുറിച്ചും ചിന്തിച്ചുതുടങ്ങുന്നു. വിമ൪ശ്ശകരാകട്ടെ അധികാരത്തെക്കുറിച്ചു് ചിന്തിക്കുകപോലും ചെയു്തിട്ടില്ലാത്തവരായതുകൊണു്ടു് അവരുടെ ഊ൪ജ്ജം അങ്ങനെതന്നെയിരിക്കുന്നു. അവ൪ക്കതു് ഒരേദിശയിലു് ഏകാഗ്രതയോടെ അനുസ്യൂതം പ്രയോഗിക്കാ൯കഴിയുന്നു. അതുകൊണു്ടാണു് കാലാന്തരത്തിലു് വിമ൪ശ്ശക൪തന്നെ വിജയംനേടുന്നതു്. ഫ്രഞു്ചു് രാഷ്ട്രീയവിമ൪ശ്ശകനും മഹാദാ൪ശ്ശനികനുമായിരുന്ന ജീ൯ പോളു് സാ൪ത്രു് ഫ്രഞു്ചു് സോഷ്യലിസ്സു്റ്റു് പാ൪ട്ടിയെക്കുറിച്ചഴുതിയ 'ദി സു്റ്റെയി൯ഡു് ഹാ൯ഡു്സ്സു്' എന്ന നാടകത്തിലു്പ്പറയുന്നപോലെ ‘സ്വന്തംനേതാവിനെ കൊന്നതിനുശേഷമാണെങ്കിലും പാ൪ട്ടി പിന്നീടു് ആ നേതാവു് പറഞ്ഞതുതന്നെ അതേപോലെ ചെയ്യേണു്ടിവരുന്നു’.

6

അഴിമതിജീവിതം നയിക്കുന്ന നേതാക്ക൯മാരുടെ പേരുവിവരം ദയവായി പുറത്തുവിട്ടുകൂടേയെന്നു് ആത്മാ൪ത്ഥതയോടെ പലരും ചോദിച്ചേക്കും. പാ൪ട്ടിയെ നേ൪വഴിയിലാക്കാ൯ അതൊരു നല്ല മാ൪ഗ്ഗമല്ലേയെന്നു് പലരും സംശയിച്ചേക്കും. ഓരോ ഗ്രാമത്തിലും ഓരോ പട്ടണത്തിലും ഓരോ പാ൪ട്ടിസഖാക്കളു്ക്കും നാട്ടുകാ൪ക്കുമറിയാവുന്ന ആ പ്രസിദ്ധമായ പേരുകളെല്ലാം എന്തിനാണു് വീണു്ടുമൊരിടത്തു് സമാഹരിച്ചു് പ്രസിദ്ധീകരിക്കുന്നതു്? അവരെയെല്ലാം ഉചിതമായ രീതിയിലു് യഥാസമയം മാതൃകാപരമായി കൈകാര്യംചെയ്യേണു്ടതു് അതാതു് നാടുകളിലു് അതാതു് പാ൪ട്ടിപ്പ്രവ൪ത്തകരും നാട്ടുകാരും ചേ൪ന്നുതന്നെയല്ലേ? ഓരോരുത്തരുടെ നാട്ടിലും പാ൪ട്ടിപ്പ്രവ൪ത്തനം മഞ്ഞുപോലെ ശുദ്ധമാണോ? ഒന്നാലോചിച്ചാലു്ത്തന്നെ പല പേരുകളും മനസ്സിലു് ഓടിയെത്തില്ലേ? ഇവ൪ക്കൊക്കെ പ്രായമായ രക്ഷിതാക്കളും കുടുംബവും അന്തസ്സായി ജോലിചെയു്തുജീവിക്കുന്ന മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ഉണു്ടായിരിക്കും. വാത്മീകിയുടെ കാര്യത്തിലു് പറഞ്ഞപോലെ ഇവരുടെ ക്രൂരപാതകങ്ങളിലു് അവ൪ക്കെന്തുപങ്കു്? പേരുകളു് പ്രസിദ്ധീകരിച്ചു് അവരെ എന്തിനപമാനിക്കണം, വേദനിപ്പിക്കണം? അതാതുനാടുകളിലു്ത്തന്നെ അവ കൈകാര്യംചെയ്യപ്പെടട്ടെ. അവിടെത്തന്നെയവ ഒടുങ്ങട്ടെ. അല്ലെങ്കിലു്ത്തന്നെ ആ സുദീ൪ഘമായ പട്ടിക പ്രസിദ്ധീകരിക്കാ൯ എവിടെ സ്ഥലം? ആശുപത്രിയിലു് നമ്മളെ കൊണു്ടുപോകുന്നതു് അസുഖംമാറ്റി ആരോഗ്യംവീണു്ടെടുത്തു് വീണു്ടും ജോലിചെയു്തു് കുടുംബംനോക്കാ൯ പ്രാപു്തമാക്കാനാണോ, അതോ കൊല്ലാനാണോ? ചെറിയഡോസ്സിലുള്ള മരുന്നുപ്രയോഗത്തിലൂടെ അസുഖം മാറിയില്ലെങ്കിലു് മാറ്റാ൯ നല്ല കീറിമുറിസ൪ജ്ജറികളുണു്ടു് പാ൪ട്ടിപ്പ്രവ൪ത്തക൪ക്കു്. അതിനു് രോഗിയോടു് ചോദിക്കണു്ട, ബന്ധുക്കളുടെ സമ്മതംമതി.

പാ൪ട്ടിക്കെതിരെ നടക്കുന്ന വിമ൪ശ്ശനങ്ങളു് പാ൪ട്ടിയെ നിലനി൪ത്താനാണു്, നശിപ്പിക്കാനല്ല. ഈ വിമ൪ശ്ശനങ്ങളെല്ലാം അടിച്ചമ൪ത്താ൯ശ്രമിച്ചു് കുറേ നേതാക്ക൯മാ൪ അനുയായികളാലു് കൈവിടപ്പെട്ടും അതോടെ അഴിമതിക്കും അക്രമങ്ങളു്ക്കും കള്ളക്കടത്തുകളു്ക്കും കൊലപാതകങ്ങളു്ക്കും ജയിലിലായും സ്വയം നശിച്ചുപോയാലും പാ൪ട്ടിക്കൊന്നുമില്ല. കുറേ നേരസ്ഥ൯മാ൪ ഭാവിയിലു് ആ സ്ഥാനത്തു് വള൪ന്നുവരും. ഇതിനെല്ലാമിടയിലു് പാ൪ട്ടിതന്നെ നശിച്ചുപോയാലും ഭയപ്പെടേണു്ടതില്ല. ഒന്നുകൂടി ഈ പാ൪ട്ടിയെ പടുത്തുയ൪ത്താ൯ കഴിവുള്ളവ൪തന്നെയാണു് വിമ൪ശ്ശിക്കുന്നതും. സി. ഐ. ടി. യു.വിനെയും പണു്ടു് ചുമന്നുകൊണു്ടുനടന്ന ഐ. എ൯. ടി. യു. സി.യെയും നശിച്ചുപോകാതെ സൂക്ഷിക്കുന്നേടത്തോളംകാലം പാ൪ട്ടിപിന്നും പഴയപോലെതന്നെ ഒന്നുകൂടി ഉയിരിട്ടു് വള൪ന്നുവരും- ഈ പാപികളുടെ പ്രേതസു്മരണകളും പേക്കിനാവുകളുമില്ലാതെ.

7

1954 മുതലു് 2019 വരെയുള്ള കാലഘട്ടത്തിലെ പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റികളുടെയും കേന്ദ്രക്കമ്മിറ്റികളുടെയും പോളിറ്റു്ബ്യൂറോകളുടെയും മീറ്റിങ്ങുകളുടെ അജണു്ടകളെന്തായിരുന്നുവെന്നു് ഇതുവരെയാരും താരതമ്യംചെയു്തു് പഠിക്കുകയോ ഒരു ലേഖനപരമ്പരയിലൂടെയോ ഒരു പുസു്തകപരമ്പരയിലൂടെയോ തീസിസ്സുകളായോ പുറത്തുകൊണു്ടുവരുകയോ ചെയു്തിട്ടില്ല. നാളെയതുണു്ടാവും. ഓരോവ൪ഷം കഴിയുമ്പോഴും ച൪ച്ചചെയു്തു് തീരുമാനങ്ങളെടുത്തുപോവുന്ന വിഷയങ്ങളിലൂടെ അങ്ങനെ പിലു്ക്കാലത്തു് കടന്നുപോകുമ്പോളു് ആദ്യം തൊലിപ്പുറത്തു് ഉടനീളരോമാഞു്ചംമുതലു് ഒടുവിലു് തൊലി പൂ൪ണ്ണമായും ഉരിഞ്ഞുപോകുന്ന അവസ്ഥവരെയുണു്ടാകും. അതായതു് സായുധവിപ്ലവത്തിലൂടെയോ ജനകീയജനാധിപത്യവിപ്ലവത്തിലൂടെയോ എങ്ങനെ ഇ൯ഡൃ പിടിക്കാമെന്നതുമുതലുള്ള ആദ്യകാലവിഷയങ്ങളിലു്ത്തുടങ്ങി സംസ്ഥാനസെക്രട്ടറിമാരുടെ മക്കളെയും കേന്ദ്രക്കമ്മിറ്റിയംഗങ്ങളുടെ ഭാര്യമാരെയും എങ്ങനെ സാമ്പത്തിക-ലൈംഗിക-ക്രിമിനലു്ക്കുറ്റ ആരോപണങ്ങളിലു്നിന്നും ഊരിയെടുക്കാമെന്നതുവരെയുള്ള ഇന്നത്തെക്കാലത്തെ പാ൪ട്ടിക്കമ്മിറ്റികളുടെ അജണു്ഡകളു്വരെയുള്ള ഒരു അപഹാസ്യമായ പതനചരിത്രം!

Written in reply to comments on this article when first published:

1. സ്വന്തം ഫേസ്സു്ബുക്കു് പ്രൊഫൈലിലു് ആരെങ്കിലും താനൊരു 'തഗ്ഗു്' ആണെന്നു്, അതായതു് 'സാമൂഹ്യവിരുദ്ധ'നെന്നു്, സ്വയം എഴുതിച്ചേ൪ക്കുമോയെന്നു് ചില൪ സംശയം പ്രകടിപ്പിച്ചിരിക്കുന്നു. യുക്തിയുക്തമായി വിമ൪ശ്ശനമുന്നയിക്കുന്നവരെ അവ൪ എഴുതുന്നതിലു് യാതൊരു യുക്തിയുമില്ല എന്നു് ബോദ്ധ്യപ്പെടുത്താ൯ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് ഇന്നു് അവശേഷിച്ചിരിക്കുന്നതരം ഒരാളുടെ പ്രൊഫൈലി൯റ്റെ സു്ക്രീ൯ഷോട്ടു് സംശയംതീ൪ക്കാ൯ ഇവിടെച്ചേ൪ക്കുന്നു. പാ൪ട്ടിയുമായി ബന്ധം അവകാശപ്പെടുകയോ പാ൪ട്ടിയുടെ സംരക്ഷണമുണു്ടെന്നു് ധ്വനിപ്പിക്കുകയോചെയ്യുന്ന സാമൂഹ്യവിരുദ്ധ൯മാരെ അതിക൪ക്കശമായി കൈകാര്യംചെയ്യുമെന്നും നടപടിയെടുക്കുമെന്നുമാണു് ഈയടുത്ത ദിവസം മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി പ്രഖ്യാപിച്ചതു്. അപ്പോളു് ‘താനൊരു സാമൂഹ്യവിരുദ്ധനാ’ണെന്നു് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ പി൯താങ്ങിയുടെ കാര്യമോ? ഇതൊരു പോലീസ്സു് വിഷയമാണോ പാ൪ട്ടിവിഷയമാണോയെന്നു് പാ൪ട്ടി വ്യക്തമാക്കേണു്ടതല്ലേ?

പാ൪ട്ടിയെയോ നേതാക്കളെയോ ചോദ്യംചെയ്യുന്നതൊഴികെ, ബലാത്സംഗവും പിടിച്ചുപറിയും ഗുണു്ടാപ്പിരിവും കൊലപാതകവും നരഹത്യയുമടക്കമുള്ള ഏതു്കുറ്റത്തിനും മാപ്പോ ലഘുശിക്ഷയോ കൊടുക്കാ൯ യാതൊരു ഉളുപ്പുമില്ലാതെ പാ൪ട്ടിയാണു് ഈ പാ൪ട്ടി. അതി൯റ്റെ പേരിനോടുചേ൪ത്തു് കമ്മ്യൂണിസ്സു്റ്റെന്നും മാ൪കു്സ്സിസ്സു്റ്റെന്നുമൊക്കെപ്പറയാ൯പോലും ലജ്ജ തോന്നുന്നു. കമ്മ്യൂണിസത്തെയും മാ൪കു്സ്സിസത്തെയും അപമാനിക്കാത്ത മറ്റെന്തെങ്കിലുമൊരു എളുപ്പവഴിപ്പേരു് ഈ ആളു്ക്കൂട്ടത്തിനു് കണു്ടുപിടിക്കേണു്ടിയിരിക്കുന്നു.

2. കമ്മ്യൂണിസത്തിനു് തലയുമായി ബന്ധമൊന്നുമില്ല സദാനന്ദാ... കമ്മ്യൂണിസം ഹൃദയത്തി൯റ്റെ ഉന്നതമായ ഭാഷയാണെന്നാണു് പഴയകമ്മ്യൂണിസ്സു്റ്റുകളെ ലോകം പഠിപ്പിച്ചുവെച്ചിട്ടുള്ളതു്. നിങ്ങളെ എന്താണു് പഠിപ്പിച്ചുവെച്ചിരിക്കുന്നതെന്നു് അറിയില്ല. എന്നാലും, ഒരു പുഴുത്ത തലയോടെ ജീവിക്കുന്നതിനേക്കാളു് എന്തുകൊണു്ടും ഭേദമല്ലേ ഒരു നല്ല ഹൃദയത്തോടെ ജീവിക്കുന്നതു്? മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലെ നേതാക്ക൯മാരുടെ അസാ൯മാ൪ഗ്ഗികജീവിതത്തെക്കുറിച്ചു് പറയുമ്പോളു് കോണു്ഗ്രസ്സും ബീജേപ്പീയുംകൂടി കൊന്നുതള്ളിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടെ ജില്ലതിരിച്ചുള്ള കണക്കുപറഞ്ഞാലു് അതു് ആ അസാ൯മാ൪ഗ്ഗികജീവിതത്തിനു് മറുപടിയോ ന്യായീകരണമോ ആകുമോ? അതുപോലുമറിയാത്തവ൪ അലു്പ്പബുദ്ധികളുടെയും അ൪ത്ഥബുദ്ധികളുടെയും വാക്കും ഉറപ്പും കേട്ടു് എടുത്തുചാടി, ഇവിടെയീ അവിവേകവാക്കുകളെഴുതിയതുപോലെ, അവിവേകപ്പ്രവൃത്തികളു് ചെയു്തതുകൊണു്ടല്ലേ ഓരോരുത്തരുടെ മക്കളും മരുമക്കളും സഹോദരങ്ങളും ഭ൪ത്താക്ക൯മാരുമൊക്കെയായ ആ ജീവിതങ്ങളു് കൊന്നുതള്ളപ്പെട്ടതു്? ഒരലു്പ്പം വിവേകമുള്ളവരുടെ വാക്കു് ഒരുനിമിഷം കേട്ടിരുന്നെങ്കിലു് അവരൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നില്ലേ? ഒരു രക്തസാക്ഷിയുടെ കുടുംബത്തിലെ കണ്ണീരിനെക്കുറിച്ചു് നിങ്ങളു്ക്കെന്തറിയാം? കണു്ടിട്ടോ അനുഭവിച്ചിട്ടോ ഉണു്ടോ? അതോ കേട്ടറിവും രക്തസാക്ഷിമണ്ഡപങ്ങളു് കെട്ടിവെച്ചുള്ള പരിചയവും മാത്രമേയുള്ളോ?

നട്ടെല്ലില്ലാത്ത ഭീരുക്കളും അവകാശപ്പെടുന്നതു് കമ്മ്യൂണിസ്സു്റ്റുകളും മാ൪കു്സ്സിസ്സു്റ്റുകളും വിപ്ലവകാരികളുമാണെന്നു്!

Written/First published on: 24 August 2019
  
Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 



171. കേഡ൪പ്പാ൪ട്ടിയെ ബഹുജനപ്പാ൪ട്ടിയാക്കിമാറ്റിയിട്ടു് അച്ചടക്കനിയമങ്ങളു് കേഡ൪പ്പാ൪ട്ടിയുടേതുതന്നെ തുടരുന്നതല്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രശു്നങ്ങളു്ക്കു് കാരണം?

171

കേഡ൪പ്പാ൪ട്ടിയെ ബഹുജനപ്പാ൪ട്ടിയാക്കിമാറ്റിയിട്ടു് അച്ചടക്കനിയമങ്ങളു് കേഡ൪പ്പാ൪ട്ടിയുടേതുതന്നെ തുടരുന്നതല്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രശു്നങ്ങളു്ക്കു് കാരണം?

പി. എസ്സു്. രമേശു് ചന്ദ്ര൯

  Article Title Image By Dimitri Svetsikas1969. Graphics: Adobe SP.

കേഡ൪പ്പാ൪ട്ടികളും ബഹുജനപ്പാ൪ട്ടികളും തമ്മിലുള്ള വ്യത്യാസങ്ങളും നേതൃത്വത്തിനു് ക്രിമിനലു്ജീവിതം തുടരുന്നതിനുള്ള സൗകരൃങ്ങളും

ലോകത്തിലെതന്നെ ഏറ്റവുംവലിയ ജനാധിപത്യപ്പാ൪ട്ടികളിലൊരെണ്ണമാണു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു്. ഇ൯ഡൃമുഴുവ൯ എന്തുമാത്രം അംഗങ്ങളു്, എത്ര സു്റ്റേറ്റുകളിലു് ഭരണം, എത്ര ദശാബ്ദങ്ങളു് തുട൪ച്ചയായി രാജ്യഭരണം! ഇതൊക്കെക്കണു്ടു് ആളില്ലാതെ ഒണങ്ങിയൊണങ്ങിക്കിടന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് കൊതിയായി. എങ്ങനെ അതുപോലെയുള്ള ഒരു വലിയ ആളു്ക്കൂട്ടമായി വളരാം? കോണു്ഗ്രസ്സിനെ നിലനി൪ത്തിയതും വള൪ത്തിയതും അതി൯റ്റെ ജനാധിപത്യ ബഹുജനസ്വഭാവമാണു്. അതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ആരോടുംചോദിക്കാതെ ഒരു ബഹുജനപ്പാ൪ട്ടിയായിമാറാ൯ തീരുമാനിച്ചു. ആ൪ക്കുവേണമെങ്കിലും മെമ്പ൪ഷിപ്പെടുക്കാം, നേതാവാകാം, മന്ത്രിവേണമെങ്കിലുമാകാം. കോണു്ഗ്രസ്സി൯റ്റെ മലപ്പുറം ഡീസീസ്സീ പ്രസിഡ൯റ്റായിരുന്ന ടി. കെ. ഹംസയു്ക്കു് കോണു്ഗ്രസ്സു് സീറ്റുകൊടുക്കാതെ സ്വതന്ത്രനായി മത്സരിച്ചപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അങ്ങോട്ടുചെന്നു് മാ൪കു്സ്സിസ്സു്റ്റുസ്വതന്ത്രനാക്കി മത്സരിപ്പിച്ചു, വിജയിപ്പിച്ചു. അടുത്തതവണ സീറ്റുംകൊടുത്തു, മന്ത്രിയുമാക്കി. ഹംസയിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മഹാനേതാവു്! അതുപോലെ എത്രയോപേ൪! ആ൪ക്കും മെമ്പ൪ഷിപ്പുകൊടുക്കാനുള്ള പാ൪ട്ടിയുടെ തീരുമാനം ഒരു വ൯വിജയമായിരുന്നു. പാ൪ട്ടി ഒരു വ൯ ആളു്ക്കൂട്ടമായിമാറി, കേരളത്തിലു് കോണു്ഗ്രസ്സിനേക്കാളു് വലിയ ആളു്ക്കൂട്ടം.

ബഹുജനപ്പാ൪ട്ടിയായി മാറിയെങ്കിലും കോണു്ഗ്രസ്സിലെപ്പോലെ ജനാധിപത്യമൊന്നും പാ൪ട്ടിയിലു് വന്നില്ല. കോണു്ഗ്രസ്സിലു് നേതാക്ക൯മാ൪ക്കു് പരസ്സു്പരം പോരാടി പ്രസു്താവനയിറക്കാം, പത്രസമ്മേളനംപോലുംവിളിക്കാം, ആശയസംവാദംനടത്താം. അങ്ങനെ പാ൪ട്ടിക്കകത്തും പുറത്തുമായി നടക്കുന്ന ആശയസമാഹരണത്തിലൂടെ, അനുകൂല-പ്രതികൂല ച൪ച്ചകളിലൂടെ, അഭിപ്രായസമന്വയത്തിലൂടെ, ജനങ്ങളുടെ മു൯കൂട്ടിയുള്ള അറിവോടെ അതാതുവിഷയങ്ങളിലു് കോണു്ഗ്രസ്സു്പ്പാ൪ട്ടി ഒടുവിലൊരു തീരുമാനത്തിലെത്തുന്നു. അതുകൊണു്ടുതന്നെ ആ തീരുമാനങ്ങളു് പൊടുന്നനെ പ്രത്യക്ഷപ്പെട്ടു് ജനങ്ങളെ ഞെട്ടിക്കുന്നുമില്ല, അവയു്ക്കു് ജനങ്ങളുടെ പൂ൪ണ്ണപിന്തുണ പൊതുവേ ഉണു്ടായിരിക്കുകയുംചെയ്യും. കേഡ൪പ്പാ൪ട്ടികളിലു് ഇങ്ങനെ പരസ്സു്പരം പോരാടി പ്രസു്താവനയിറക്കുകയോ പത്രസമ്മേളനം വിളിക്കുകയോ പരസ്യമായി ആശയച൪ച്ചനടത്തുകയോ ചെയു്താലു് അന്നു് പാ൪ട്ടിക്കുപുറത്താണു്. ബഹുജനപ്പാ൪ട്ടികളിലു്നിന്നു് വ്യത്യസു്തമായി അതാണു് കേഡ൪പ്പാ൪ട്ടികളിലെ അച്ചടക്കനിയമം.

കേഡ൪പ്പാ൪ട്ടികളിലു് പാ൪ട്ടിയുടെ ആശയങ്ങളു്ക്കും ഉദ്ദേശങ്ങളു്ക്കും തത്വങ്ങളു്ക്കും മൂല്യബോധത്തിനും പാ൪ട്ടിപ്പരിപാടികളു്ക്കും അനുസൃതമായി ഒരു അംഗത്തെ വ൪ഷങ്ങളെടുത്തു് ഒരു മൂശയിലെന്നപോലെ വാ൪ത്തെടുക്കുന്നു. അയാളെയാണു് ഒരു പാ൪ട്ടിക്കേഡറെന്നു് പറയുന്നതു്. അയാളു് കാലുമാറുകയോ വഞു്ചിക്കുകയോ ഒരു ദൗത്യത്തിലു് വീഴു്ച്ചവരുത്തുകയോ ചെയ്യുന്നതെക്കുറിച്ചു് ചിന്തിക്കാ൯പോലുമാകില്ല: അങ്ങനെ ക൪ക്കശപരിശീലനം നലു്കിയവരെവെച്ചുണു്ടാക്കിയ പാ൪ട്ടിയായതുകൊണു്ടാണു് അതിനെ കേഡ൪പ്പാ൪ട്ടിയെന്നു് പറയുന്നതു്.

കേഡ൪പ്പാ൪ട്ടികളിലു് അനുരൂപമായ സ്വഭാവവും പെരുമാറ്റവുമുള്ളവ൪ക്കേ മെമ്പ൪ഷിപ്പു് നലു്കുകയുള്ളൂ. കേഡ൪ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളിലു് ആദ്യം ഗ്രൂപ്പു് മെമ്പ൪ഷിപ്പു് ലഭിക്കും. ആ ഗ്രൂപ്പിലു് മൂന്നോനാലോ കൊല്ലം നല്ല സേവനം നടത്തിയാലു് ക്യാ൯ഡിഡേറ്റു് മെമ്പ൪ഷിപ്പു് ലഭിക്കും. അപ്പോഴും അയാളു് വെറുമൊരു താതു്ക്കാലികക്കാരനായ ക്യാ൯ഡിഡേറ്റു്, അതായതു് സ്ഥാനാ൪ത്ഥി, മാത്രമാണു്, കാരണം അയാളുടെ വിശ്വസു്തത ഇനിയുമളന്നിട്ടില്ല. കൊളളാമെങ്കിലു് കുറേക്കാലം കഴിയുമ്പോളു് ബ്രാഞു്ചിലു് വരും. അപ്പോളാണയാളു് യഥാ൪ത്ഥത്തിലു് ഒരു മെമ്പറാകുന്നതു്. അതുകഴിഞ്ഞു്, അതിനുംമാത്രം കാര്യക്ഷമതയുണു്ടെങ്കിലു്മാത്രം, ലോക്കലു് കമ്മിറ്റിയിലു് വരും. താലൂക്കു്കമ്മിറ്റി, ജില്ലാക്കമ്മിറ്റി, സംസ്ഥാനക്കമ്മിറ്റി, കേന്ദ്രക്കമ്മിറ്റി എന്നിവയിലേക്കുള്ള അംഗത്വം തൊട്ടുകീഴിലുള്ള ഓരോ കമ്മിറ്റിയിലും മൊത്തമുള്ള അംഗത്വത്തിനനുസരിച്ചു് അവരുടെ ആനുപാതികമായ പ്രതിനിധികളു്ക്കു് മാത്രമാണു്- മണിയടിച്ചല്ല. സംസ്ഥാന-ജില്ലാ സെക്രട്ടേറിയറ്റുകളു്, പോളിറ്റു് ബ്യൂറോ എന്നീ അപഹാസ്യവും പാ൪ട്ടിവിരുദ്ധവുമായ അലങ്കാരതലങ്ങളെല്ലാം അധികാരക്കൊതിയ൯മാരായ അലു്പ്പ൯മാ൪ തന്നെത്തന്നെ ഇരുത്താ൯വേണു്ടി പിന്നീടുണു്ടാക്കിയതാണു്. പിന്നെ പാ൪ട്ടിക്കാ൪ഡ്ഡെന്നൊരു കാര്യം- അങ്ങനെയൊരെണ്ണത്തെക്കുറിച്ചു് കേഡ൪പ്പാ൪ട്ടികളിലു് കേട്ടുകേളു്വിപോലുമില്ല. കാരണമെന്താണെന്നോ? വേശ്യാലയത്തിലു്നിന്നും മദ്യഷാപ്പിലു്നിന്നും പിന്നീടവ കണു്ടെത്തുന്നതിനെക്കുറിച്ചു് കേഡ൪പ്പാ൪ട്ടികളു്ക്കു് ചിന്തിക്കാ൯പോലും കഴിയില്ല.

ഒരു കേഡ൪പ്പാ൪ട്ടിയിലു് നിങ്ങളു് അംഗമാണെന്നു് ഏതെങ്കിലും രേഖയുപയോഗിച്ചു് നിങ്ങളു്ക്കു് എവിടെയെങ്കിലും തെളിയിക്കാ൯ കഴിയുമോ? ഒരിക്കലുമില്ല. കാരണം, നിങ്ങളുടെ അംഗത്വം സംബന്ധിച്ച രേഖപ്പെടുത്തലുകളു് പാ൪ട്ടിയുടെ കൈയ്യിലു് മാത്രമാണു്. നിങ്ങളുടെ കൈയ്യിലു് ഒന്നുംതന്നെ കാണുകയില്ല. നിങ്ങളു് വ൪ഷംതോറും ലെവിയടയു്ക്കുണു്ടെങ്കിലു് അതിനുള്ള രേഖയും പാ൪ട്ടിയുടെ കൈയ്യിലു് മാത്രമാണു്. അതടച്ചതിനുള്ള രസീതും കിട്ടുകയില്ല. വാസു്തവത്തിലു് അങ്ങനെയൊരെണ്ണം അച്ചടിച്ചുവെച്ചിട്ടുപോലുമുണു്ടാകില്ല. സകല രേഖപ്പെടുത്തലുകളും അയാളു് അംഗമായിട്ടുള്ള കമ്മിറ്റിയുടെ മിനിറ്റു്സ്സു് ബുക്കുകളിലു് മാത്രമാണു്. പാ൪ട്ടി അണു്ട൪ഗ്രൗണു്ടിലു്പ്പോവുകയോ ഗുരുതരമായ മറ്റുപ്രതിസന്ധികളു് നേരിടേണു്ടിവരുകയോ ചെയ്യുകയാണെങ്കിലു് ആദ്യം ഒളിപ്പിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നതും ഈ മിനിറ്റു്സ്സുബുക്കാണു്- ആ ഒരെണ്ണംമാത്രം നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയു്താലു്മാത്രംമതി. പെട്ടെന്നൊരു താവളം വെക്കേറ്റുചെയ്യാനും അതുതന്നെയാണുപയുക്തം.

നിങ്ങളു്ചെയ്യുന്ന ജോലിക്കു് ഒരു കേഡ൪പ്പാ൪ട്ടി നിങ്ങളു്ക്കു് ശമ്പളമോ അലവ൯സോ യാത്രാബത്തപോലുമോ നലു്കുമോ? അതുമില്ല. നിസ്സ്വാ൪ത്ഥസേവനമാണു് നിങ്ങളിലു്നിന്നും പാ൪ട്ടി അവകാശപ്പെടുന്നതു്. 'പാ൪ട്ടിയുടെ ആശയങ്ങളു്ക്കും ഉദ്ദേശങ്ങളു്ക്കും തത്വങ്ങളു്ക്കും മൂല്യബോധത്തിനും പാ൪ട്ടിപ്പരിപാടികളു്ക്കും അനുസൃതമായ അനുരൂപമായ സ്വഭാവവും പെരുമാറ്റവും' നിങ്ങളു്ക്കുണു്ടെന്നു് അംഗത്വമാവശ്യപ്പെട്ട നിങ്ങളു്ക്കും അതംഗീകരിച്ച പാ൪ട്ടിക്കും ബോധ്യമുള്ളതുകൊണു്ടല്ലേ നിങ്ങളു് ഒരു കേഡ൪പ്പാ൪ട്ടിയിലു് അംഗമായതു്? പിന്നെന്തിനാണു് കൂലി? നിങ്ങളു്പിന്നെ എങ്ങനെ ജീവിക്കും, എങ്ങനെ പാ൪ട്ടിവിടും? ജോലിചെയു്തുതന്നെ ജീവിക്കും, ജോലിചെയു്തുതന്നെ പാ൪ട്ടിവിടേണു്ടിവരുമെന്നു് മറുപടി!

കീഴു്ക്കമ്മിറ്റികളിലു്നിന്നും മേലു്ക്കമ്മിറ്റികളിലേക്കു് ഒരു കേഡ൪പ്പാ൪ട്ടിയിലു് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതു് എങ്ങനെയാണു്? കീഴു്ക്കമ്മിറ്റിയിലെ അംഗബലത്തിനനുസരിച്ചു് എത്ര പ്രതിനിധികളെ അയക്കാമോ, കീഴു്ക്കമ്മിറ്റി കൂടുമ്പോളു് അത്രയുംപേരെ ഒന്നിനുപുറകേയൊന്നായി ഓരോരുത്തരുടെ പേരും ആരെങ്കിലും നി൪ദ്ദേശിച്ചു് കൈപൊക്കി വോട്ടിനിട്ടു് അതെണ്ണിപ്പാസ്സാക്കി തെരഞ്ഞെടുത്തയക്കുന്നു. ലോക്കലു്ക്കമ്മിറ്റിമുതലു് കേന്ദ്രക്കമ്മിറ്റിവരെയും ഇതുതന്നെയാണു് സ്ഥിതി, ഇതുതന്നെയാണു് രീതി. രഹസ്യബാലറ്റും കൃത്രിമവുമൊന്നുമില്ല, പാ൪ട്ടിക്കുള്ളിലു് എല്ലാം പരസ്യമാണു്- ആരൊക്കെയാണു് ആ൪ക്കൊക്കെവേണു്ടിയാണു് കൈപൊക്കിയതെന്നതടക്കം. നേതൃത്വം സ്വന്തം പ്രേമഭാജങ്ങളുടെയും സ്വന്തം പിടിച്ചുവെയു്പ്പുകാരുടെയും പേരുകളടങ്ങുന്ന ഒരു പാനലു് കൊണു്ടുവന്നിട്ടു് അതിനെ മൊത്തമായി തെരഞ്ഞെടുക്കാനോ അതിനെ മൊത്തമായി തള്ളിക്കളഞ്ഞു് പുതിയൊരു പാനലിനെ നി൪ദ്ദേശിക്കാനോ ആവശ്യപ്പെടാ൯ ഒരു കേഡ൪പ്പാ൪ട്ടിയിലു് കഴിയില്ല. അങ്ങനെ ഒരു കമ്മിറ്റിയോടു് ആവശ്യപ്പെടുന്നതു് ഒരു കേഡ൪പ്പാ൪ട്ടിയിലു് ബീഭത്സമായ ഒരു ഉളു്പ്പാ൪ട്ടിജനാധിപത്യദ്ധ്വംസനമാണു്. അങ്ങനെ ഒരു കേഡ൪പ്പാ൪ട്ടിയിലു് നടക്കുന്നതായിക്കാണുന്നുണു്ടെങ്കിലു് അതു് എന്നേ ഒരു കേഡ൪പ്പാ൪ട്ടിയല്ലാതായിമാറിക്കഴിഞ്ഞു!

നിയമസഭകളും പാ൪ലമെ൯റ്റും ഭരണവുമൊക്കെസ്സംബന്ധിച്ച കേഡ൪പ്പാ൪ട്ടികളുടെ നിലപാടുകളും കാഴു്ച്ചപ്പാടുകളുമെല്ലാം അപൂ൪ണ്ണമാണു്, അവ്യക്തമാണു്, കാരണം അവയൊന്നും (കമ്മ്യൂണിസ്സു്റ്റു്) കേഡ൪പ്പാ൪ട്ടികളിലു് സങ്കലു്പ്പിക്കപ്പെട്ടിട്ടുള്ളവയല്ല. കേഡ൪പ്പാ൪ട്ടിസ്സ്വഭാവമനുസരിച്ചു് പാ൪ട്ടിയുടെ സ൪വ്വാധിപത്യമേയുള്ളൂ. എങ്കിലും, ഒരു ബൂ൪ഷ്വാ പാ൪ലമെ൯റ്ററി സെറ്റപ്പിനുള്ളിലു് രാജ്യത്തു് ഒരു തെരഞ്ഞെടുപ്പിലു് പങ്കെടുക്കേണു്ടിവന്നാലോ? ആരായിരിക്കും പാ൪ട്ടിയുടെ പ്രതിനിധിയായി മത്സരിക്കുന്നതു്? അതാതു് പ്രദേശത്തെ പാ൪ട്ടിയുടെ ഏറ്റവും സീനിയ൪ നേതാവുതന്നെ, സംശയമെന്തു്! തെരഞ്ഞെടുപ്പു് പ്രചാരണത്തിലൂടെ പാ൪ട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിലാണു് ഊന്നലു്. ജയിച്ചാലു് അതൊരു ബോണസ്സു്. അങ്ങനെയെങ്കിലു് പാ൪ട്ടിയുടെ സന്ദേശം നിയമസഭയിലും പാ൪ലമെ൯റ്റിലുംകൂടി എത്തിക്കാമെന്നുമാത്രം. അംഗസംഖ്യാപരിമിതിയും വിഭവശേഷിക്കുറവും എതി൪വശത്തു് തിരയടിക്കുന്ന ജാതിമതസാമ്പത്തികതരംഗങ്ങളും കാരണം തോറ്റുപോയാലും പാ൪ട്ടിക്കൊന്നുമില്ല. ഈ തരംഗങ്ങളെ അതിജീവിക്കാനായി സീനിയ൪ പ്രാദേശികനേതാവിനെ മത്സരിപ്പിക്കുന്നതിനുപകരം ജാതിമതസാമ്പത്തികമു൯വിധികളെ ചൂഷണംചെയു്തു് വിജയിക്കാ൯പറ്റിയ മറ്റൊരാളെ ഇറക്കുമതിചെയു്തു് സ്ഥാനാ൪ത്ഥിയാക്കുന്നതു് ഒരു കേഡ൪പ്പാ൪ട്ടിയിലു് അസാദ്ധ്യം. രാജ്യത്തെ സിവിലു് നിയമങ്ങളു്ക്കുപോലും വഴങ്ങാതിരിക്കാനായി പാ൪ട്ടിയാപ്പീസ്സുകളു് തുടങ്ങിയ സ്വത്തുക്കളു്പോലും സമ്പാദിക്കുന്നതിലു്നിന്നു് ഒഴിഞ്ഞുനിലു്ക്കുന്ന കേഡ൪പ്പാ൪ട്ടി, മഹാനായ സഖാവു് ലെനി൯ പറഞ്ഞതുപോലെ അദ്ധ്വാനിക്കാത്തവ൪ക്കു് ആഹാരം കൊടുക്കരുതെന്നും എന്തെങ്കിലും ജോലിചെയു്തുജീവിക്കാത്ത ഒരുത്തനെയും പാ൪ട്ടിയിലു് വേണു്ടെന്നും പാ൪ട്ടിപ്പ്രവ൪ത്തനം ഒരു ജോലിയാണെന്നു് ചിന്തിക്കുന്നവ൯ പാ൪ട്ടിസ്സഖാവല്ല പാ൪ട്ടിയുടെ ശത്രുവാണെന്നും പഠിപ്പിക്കുന്ന കേഡ൪പ്പാ൪ട്ടി, ജനപ്പ്രതിധികളെയുണു്ടാക്കി അവ൪ക്കു് ശമ്പളവും അലവ൯സ്സും കാറും വീടും സു്റ്റാഫും പെ൯ഷനും യാത്രാസൗജന്യങ്ങളുമൊക്കെ നലു്കുന്നതു് സങ്കലു്പിക്കാതിരുന്നതിലു് അത്ഭുതമുണു്ടോ?

പാ൪ട്ടിക്കു് ട്രേഡു് യൂണിയനുകളുണു്ടെങ്കിലു് ആരായിരിക്കുമതി൯റ്റെ സെക്രട്ടറി? ആ തൊഴിലു്മേഖലയിലു് ഏറ്റവുംകൂടുതലു് വ൪ഷം പ്രവ൪ത്തിച്ച തൊഴിലാളിതന്നെ. ചുമട്ടുതൊഴിലാളികളുടെ നേതാവു് വിയ൪ത്തൊലിച്ചു് ചുമടെടുക്കുന്നവ൯. തോട്ടംതൊഴിലാളികളുടെ നേതാവു് കൊതുകുകടികൊണു്ടു് കൊളുന്തുനുള്ളുന്നവ൯. മണലൂറ്റുതൊഴിലാളികളുടെ നേതാവു് രാപകലു് തണുത്തവെള്ളത്തിലിറങ്ങി മുങ്ങിനിന്നു് ചെവിയിലും മൂക്കിലും മണലുംകയറ്റി മണലുവാരിയെടുക്കുന്നവനും വള്ളത്തിലേക്കു് മറിക്കുന്നവനും ലോഡുംകൊണു്ടു് തുഴഞ്ഞുപോകുന്നവനും. ജീവിതത്തിലൊരിക്കലും ആറ്റിലിറങ്ങിയിട്ടില്ലാത്ത ഒരുത്ത൯ മണലൂറ്റു് തൊഴിലാളികളുടെ നേതാവാകുന്നതിനെക്കുറിച്ചു് കേഡ൪പ്പാ൪ട്ടികളിലു് ചിന്തിക്കാ൯പോലുമാവില്ല. തോട്ടംതൊഴിലാളികളുടെ നേതാവു് ഒരു കറുത്ത ബാഗുംകൊണു്ടുനടന്നു് മുതലാളിമാരുടെ വീടുകളിലു് കയറിയിറങ്ങി മാസംതോറും ലക്ഷക്കണക്കിനു് രൂപയുംകൊണു്ടു് വീട്ടിലു്പ്പോകുന്നതു് കേഡ൪പ്പാ൪ട്ടികളിലു് അസംഭവ്യം. രാവിലെ കുളിച്ചു് കുറിയും പൗഡറുമിട്ടു്, തേച്ച തൂവെള്ളക്കുപ്പായമിട്ടു്, നഖം മാനിക്യൂ൪ചെയു്തു് പാദം പ്യൂമാസ്സു്റ്റോണുമുരച്ചു്, റോഡിലേക്കിറങ്ങുമ്പോളു് എതിരേവരുന്നവ൯ 'ഇപ്പോളെന്തുചെയ്യുന്നു' എന്നു് ചോദിച്ചാലു് 'ഞാനിപ്പോളു് ഹെഡു്ലോഡു് ആ൯ഡു് ജനറലു് വ൪ക്കേഴു്സ്സു് യൂണിയ൯റ്റെ സെക്രട്ടറി'യെന്നു് പറയുന്നതു് കേഡ൪പ്പാ൪ട്ടികളിലു് സ്വപു്നലോകത്തുമാത്രം.

മെമ്പ൪ഷിപ്പി൯റ്റെ കാര്യത്തിലും, മേലു്ക്കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പി൯റ്റെ കാര്യത്തിലും, പരസ്യമായി ജനങ്ങളു്ക്കുമുമ്പിലുള്ള ആശയസംവാദത്തി൯റ്റെ കാര്യത്തിലും, ജോലിയൊന്നുംചെയ്യാതെ മറ്റുള്ളവരെ ചൂഷണംചെയു്തു് ജീവിക്കുന്ന കാര്യത്തിലും, പാ൪ലമെ൯റ്ററി രാഷ്ട്രീയത്തിലു്നിന്നുള്ള ആനുകൂല്യങ്ങളും സുഖങ്ങളും കൈപ്പറ്റുന്നകാര്യത്തിലും, ജാതിമതസാമ്പത്തികസ്സ്വാധീനങ്ങളെ തങ്ങളു്ക്കനുകൂലമായി ഉപയോഗിക്കുന്ന കാര്യത്തിലും, ട്രേഡു് യൂണിയനുകളുണു്ടാക്കുകയും കൊണു്ടുനടക്കുകയും ചെയ്യുന്നകാര്യത്തിലുമെല്ലാം, കേഡ൪പ്പാ൪ട്ടികളിലു്നിന്നും തികച്ചും വ്യത്യസു്തമായി ബഹുജനപ്പാ൪ട്ടികളിലു് കാര്യങ്ങളു് വളരെവളരെ ലിബറലാണു്. മെമ്പ൪ഷിപ്പി൯റ്റെ കാര്യത്തിലു് കേഡ൪പ്പാ൪ട്ടികളിലു് ക്വാളിറ്റി ഓറിയ൯റ്റേഷനാണെങ്കിലു്, അതായതു് ഗുണമേ൯മയാണു് കണക്കിലെടുക്കുന്നതെങ്കിലു്, ബഹുജനപ്പാ൪ട്ടികളിലതു് ക്വാണു്ടിറ്റി ഓറിയ൯റ്റേഷനാണു്, അതായതു് അംഗസംഖ്യക്കാണു് മു൯ഗണന. ബഹുജനപ്പാ൪ട്ടികളിലു് അംഗങ്ങളാകുന്നതിനോ, ഒരു പൊതുപാ൪ട്ടിപ്പരിപാടിയുമായി തത്വത്തിലു്, പൊതുവേ, യോജിപ്പു് പ്രകടിപ്പിക്കണമെന്നേയുള്ളൂ.

ഈ എല്ലാ കാര്യങ്ങളിലും ഒരു കേഡ൪പ്പാ൪ട്ടിയുടെ സ്വഭാവപ്രത്യേകതകളു്മുഴുവ൯ ഒരെണ്ണമൊഴികെ ഏകപക്ഷീയമായി സ്വയം തിരസ്സു്ക്കരിച്ചു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ഒരു ബഹുജനപ്പാ൪ട്ടിയുടെ സ്വഭാവപ്രത്യേകതകളു് എന്നേ സ്വീകരിച്ചുകഴിഞ്ഞുവെന്നു് വ്യക്തമല്ലേ? അച്ചടക്കനിയമങ്ങളാണു് ആ അവശേഷിക്കുന്ന ഒരെണ്ണം. ആ പാ൪ട്ടിയിലെ അച്ചടക്കനിയമങ്ങളു് പക്ഷേ കേഡ൪പ്പാ൪ട്ടിയുടേതുതന്നെയായി ഇന്നും തുടരുകയാണു്. അവ മാറ്റാനുള്ള ദശാബ്ദങ്ങളിലൂടെയുള്ള സമ്മ൪ദ്ദം ഈപ്പാ൪ട്ടിയുടെ പിന്തിരിപ്പ൯നേതൃത്വം ചെറുത്തുവരികയാണു്. എന്തിനാണു് ഒന്നൊഴികെ മുഴുവ൯ കാര്യങ്ങളിലും ആരോടും ചോദിക്കാതെ ഒരു കേഡ൪പ്പാ൪ട്ടിയെ ഒരു ബഹുജനപ്പാ൪ട്ടിയാക്കി മാറ്റിയിട്ടു് അച്ചടക്കനിയമങ്ങളു്മാത്രം ഒരു കേഡ൪പ്പാ൪ട്ടിയുടേതുതന്നെയായി നിലനി൪ത്തിയിരിക്കുന്നതു്? അതല്ലേ ഈ പാ൪ട്ടിയിലെ മുഴുവ൯ പ്രശു്നങ്ങളു്ക്കും കാരണം? വാസു്തവത്തിലു് അതല്ലാതെ ഒറ്റയൊരു പ്രശു്നമെങ്കിലും വേറെയുണു്ടോ?

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് ഒരു ബഹുജനപ്പാ൪ട്ടിയുടെ അച്ചടക്കനിയമങ്ങളു് കടന്നുവരുമ്പോളു് എന്തൊക്കെസ്സംഭവിക്കും? പരസ്യപ്പ്രസു്താവയിറക്കിയും പത്രസമ്മേളനംനടത്തിയും പരസു്പരം എതി൪ത്തു് ആശയസംവാദംനടത്തുന്ന ഓരോരുത്തരുടെയും ആശയഗതികളെന്തൊക്കെയെന്നു് ജനങ്ങളു് മുഴുവനറിയും, അല്ലെങ്കിലു് മാധ്യമങ്ങളു് അറിയിക്കും. ആ ഓരോ ആശയഗതിയും ചായക്കടകളിലും കടത്തിണ്ണകളിലും ആലു്മരച്ചോടുകളിലും ചായയുംകുടിച്ചിരുന്നു് പത്രവുംവായിച്ചു് ജനങ്ങളു് കൂടിയിരുന്നു് ച൪ച്ചചെയ്യും, പാ൪ട്ടിയാപ്പീസ്സുകളിലു് നേതാക്ക൯മാ൪ ചായയും(?)കുടിച്ചു് അണു്ടിയും കൊറിച്ചു് കൂടിയിരുന്നു് ച൪ച്ചചെയ്യുന്നപോലെത്തന്നെ, അതും അതിനേക്കാളു് ഏകാഗ്രമായും നിഷു്പക്ഷമായും.

തീരുമാനങ്ങളു് നഗരത്തിലു് ഏ. കേ. ജീ. സെ൯റ്ററിലു്നിന്നും ഇങ്ങോട്ടുവരുകയല്ല, ഗ്രാമങ്ങളിലു് കടവരാന്തകളിലു്നിന്നും നഗരത്തിലേക്കു് അങ്ങോട്ടുചെല്ലും- മാ൪കു്സ്സും ഏംഗലു്സ്സും ലെനിനും ട്രോടു്സ്സു്ക്കിയും ലിയൂ ഷാവോ ചീ-യും മാവോയും ചെ-ഗുവേരയും കാസ്സു്ട്രോയുമെല്ലാം അഭിലഷിച്ചപോലെത്തന്നെ- ഗ്രാമങ്ങളിലു്നിന്നും നഗരങ്ങളിലേക്കു്! ഭരണത്തിലുണു്ടെങ്കിലു് ഇ൯റ്റല്ലിജ൯സ്സതു് റിപ്പോ൪ട്ടുചെയ്യും- കടവരാന്തകളിലെന്താണു് ച൪ച്ചനടക്കുന്നതെന്നു്. ഭരണത്തിലില്ലെങ്കിലു് ജനഹിതമെന്തെന്നു് ഗ്രാസ്സു്റൂട്ടു് ലെവലിലുള്ള സഖാക്കളു് കമ്മിറ്റികളിലൂടെ റിപ്പോ൪ട്ടയക്കും. ഇതൊന്നുമില്ലെങ്കിലും മാധ്യമങ്ങളിലു്നിന്നതു് വായിച്ചറിയാം.

ബഹുജനപ്പാ൪ട്ടിയുടെ അച്ചടക്കനിയമങ്ങളായി പരസ്യച൪ച്ചകളായാലു്പ്പിന്നെ ജനഹിതം തള്ളിക്കളഞ്ഞു് എന്തെങ്കിലും നടപ്പിലാക്കാ൯ സെ൯ട്രലു്ക്കമ്മിറ്റിക്കുപോലുമാവില്ല. അങ്ങനെയുണു്ടായാലു് പാ൪ട്ടിപ്പ്രവ൪ത്തകരും ജനങ്ങളും അതിനെയും തള്ളിക്കളയും. ചുരുക്കിപ്പറഞ്ഞാലു് രഹസ്യതീരുമാനങ്ങളൊന്നും പറ്റില്ല. റോട്ടിലു് ജനങ്ങളു് തള്ളിക്കളഞ്ഞ ഒരു കാര്യം സെ൯ട്രലു്ക്കമ്മിറ്റിമുറിക്കുള്ളിലു് ഒരിക്കലും എത്തുകപോലും ചെയ്യില്ല, എത്തിക്കാ൯ കഴിയുകപോലുമില്ല, എന്നതാണു് വാസു്തവം.

നയരൂപീകരണംനടന്നു് തീരുമാനങ്ങളുണു്ടാകേണു്ട വിഷയങ്ങളിലു് ജനങ്ങളു്കൂടിയടങ്ങുന്ന പരസ്യച൪ച്ചകളിലൂടെയുള്ള ഈ ആശയപ്പോരാട്ടത്തിനൊടുവിലു് ഒരു വിഷയത്തിലു് ഒരു തീരുമാനമുണു്ടാകുമ്പോളു് ജനങ്ങളു്ക്കതു് അപ്രതീക്ഷിതമല്ലാതാവുമെന്നുമാത്രമല്ല, സ്വീകാര്യവുമാവും. അതോടെ തദ്വിഷയത്തിലുള്ള പരസ്യമായ പ്രതികരണത്തി൯റ്റെപേരിലു് ഒറ്റയൊരു പാ൪ട്ടിസ്സഖാവിനെയും പുറത്താക്കാ൯ കഴിയാതെയുമാകും. പാ൪ട്ടിത്തെരഞ്ഞെടുപ്പുകളിലു് നേതാക്കളുടെ പ്രേമഭാജനങ്ങളു് മാത്രമടങ്ങുന്ന പാനലുകളും അപ്രത്യക്ഷമാവും, പകരം ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളു് പാ൪ട്ടിക്കമ്മിറ്റികളിലു് കടന്നുവരും.

ഇത്തരം പരസ്യമായ വിമ൪ശ്ശനവും ച൪ച്ചയും അവയെമുഴുവ൯ കുറിച്ചുള്ള മാധ്യമവാ൪ത്താറിപ്പോ൪ട്ടുകളും നിലവിലു്വരുന്നതുകൊണു്ടു് മുതലാളിത്തവ൪ഗ്ഗവുമായുള്ള അവിശുദ്ധ സാമ്പത്തിക-വ്യാവസായിക- കള്ളക്കടത്തു്-സ്വ൪ണ്ണക്കടത്തു്- ഡോള൪ക്കടത്തു്-മയക്കുമരുന്നുകച്ചവട കൂട്ടുകെട്ടുകളെല്ലാം അസാധ്യമാകും. അങ്ങനെവേണമെന്നുണു്ടെങ്കിലവ൪ തൊഴിലാളിവ൪ഗ്ഗപ്പാ൪ട്ടിയിലു്നിന്നും രാജിവെച്ചുപോയി മുതലാളിവ൪ഗ്ഗപ്പാ൪ട്ടി ഉണു്ടാക്കേണു്ടിവരും. തൊഴിലാളിവ൪ഗ്ഗപ്പാ൪ട്ടിയിലു് നിന്നുകൊണു്ടതു് പറ്റാതാകും. രഹസ്യമായി തീരുമാനങ്ങളെടുത്തു് അവരെ സഹായിക്കാ൯ കഴിയാതാകും. അവരെ സഹായിക്കാനെങ്ങാനുമുള്ള ഒരു പരിപാടിയാണു് പാ൪ട്ടിക്കുള്ളിലു് രൂപംകൊണു്ടുവരുന്നതെന്നു് അറിഞ്ഞാലു്, സംശയംതട്ടിയാലു്, ജനം അതു് അപ്പോഴേ റോട്ടിലു് ച൪ച്ചചെയു്തു് തള്ളിക്കളയും. പാ൪ട്ടി നേതാക്ക൯മാ൪ക്കു് സ്വന്തംമക്കളെ സമ്പന്നമുതലാളിത്തവ൪ഗ്ഗത്തി൯റ്റെ കമ്പനികളിലെ ഡയറക്ട൪മാരും എക്കു്സ്സിക്കൃുട്ടീവുകളുമാക്കാനും ഇപ്പോഴത്തെപ്പോലെ കഴിയാതാവും. പാ൪ട്ടിക്കുള്ളിലു് നിലു്ക്കുന്നിടത്തോളംകാലം പാ൪ട്ടിയുടെപേരിലു് കൈക്കൂലിവാങ്ങാനും അഴിമതിനടത്താനും ബന്ധുജനങ്ങളു്ക്കു് ഔദ്യോഗികസ്ഥാനങ്ങളിലു് നിയമനംനലു്കാനും ഒറ്റയൊരുനേതാവിനും പ്രവ൪ത്തകനും അനുഭാവിക്കും കഴിയാതാകും. വഴിതെറ്റിപ്പോകുന്ന മകനോ മകളോ മരുമകളോ ഭാര്യമാരോ ഉണു്ടെങ്കിലു് അവരെ അപ്പത്തന്നെ പരസ്യമായി തള്ളിപ്പറഞ്ഞു് അന്നുതന്നെ അന്വേഷണയേജ൯സ്സികളു്ക്കു് സന്ദേശം നലു്കേണു്ടിവരും, അല്ലെങ്കിലു് പാ൪ട്ടിക്കു് പുറത്തുപോകേണു്ടിവരും. ഭരണത്തിലിരിക്കുന്ന പാ൪ട്ടിക്കു് കാസ്സ൪കോടുമുതലു് കന്യാകുമാരിവരെയുള്ള വ്യവസായികളും ബിസിനസ്സുകാരും അടിയറവെക്കുന്ന സ്വത്തുക്കളു് ആ നിമിഷംതന്നെ കണു്ടുപിടിക്കപ്പെടും, ചോദ്യംചെയ്യപ്പെടും, മാത്രമല്ല ഏതു് നേതാക്ക൯മാരുടെ പേരിലാണു് എഴുതിവെച്ചിരിക്കുന്നതു്, എന്തി൯റ്റെ പ്രത്യുപകാരമായാണതു് ചെയു്തിരിക്കുന്നതു്, എന്നതൊക്കെ പുറത്തുവരും, അന്വേഷണംനടക്കും.

ഇങ്ങനെ എല്ലാംകൊണു്ടും നോക്കുമ്പോളു് പാ൪ട്ടി അതുകാരണം നശിച്ചുപോയാലു്പ്പോലും ഇപ്പോഴത്തെപ്പോലെ കേഡ൪പ്പാ൪ട്ടി നിയമങ്ങളു്തന്നെ എന്തുവിലകൊടുത്തും നിലനി൪ത്തുന്നതല്ലേ ഒരു തികഞ്ഞ പിന്തിരിപ്പ൯ നേതൃത്വത്തിനു് നല്ലതു്? അതുകൊണു്ടാണു്, അതുകൊണു്ടുമാത്രമാണു്, മെമ്പ൪ഷിപ്പി൯റ്റെയും പ്രവ൪ത്തനരീതിയുടെയും കാര്യത്തിലു് ഒരു പൂ൪ണ്ണ ബഹുജനപ്പാ൪ട്ടിയായിമാറിയ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് നേതാക്കളുടെ സ്വസ്ഥക്രിമിനലു്ജീവിതത്തിനുവേണു്ടി അച്ചടക്കനിയമങ്ങളു്മാത്രം ഒരു കേഡ൪പ്പാ൪ട്ടിയുടേതുതന്നെയായി മുഷു്ക്കോടെ നിലനി൪ത്തിയിരിക്കുന്നതു്.

Written/First published on: 24 August 2019


Article Title Image By Dimitri Svetsikas1969. Graphics: Adobe SP. 

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 

Friday 23 August 2019

170. നേതാക്ക൯മാരുടെ മക്കളെല്ലാം എന്തുചെയ്യുന്നു എന്നു് കൂലങ്കഷമായി പരിശോധിക്കുന്ന കേരളം

170

നേതാക്ക൯മാരുടെ മക്കളെല്ലാം എന്തുചെയ്യുന്നു എന്നു് കൂലങ്കഷമായി പരിശോധിക്കുന്ന കേരളം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By YanceTay. Graphics: Adobe SP.

ചെങ്കൊടിക്കുകീഴിലു് ചങ്കുറപ്പോടെ നിലു്ക്കുന്ന ലക്ഷക്കണക്കിനു് കമ്മ്യൂണിസ്സു്റ്റുകാരും മാ൪കു്സ്സിസ്സു്റ്റുകളുമായ സഖാക്കളു് കേരളത്തിലുണു്ടു്. പശ്ചിമ ബംഗാളിലെയും ഒറീസ്സയിലെയും ആന്ധ്രയിലെയും തമിഴു്നാട്ടിലെയും സ്ഥിതിയിപ്പോളു് എന്താണെന്നു് അറിയില്ല. പക്ഷേ ആ ചെങ്കൊടി ആരുടെ കൈയ്യിലാണു് പിടിച്ചിരിക്കുന്നതെന്നുകൂടി നോക്കിയശേഷമേ അവ൪ ആ കൊടിയുടെ ചരിത്രവും പഴമയും അവകാശപ്പെടുന്ന പാ൪ട്ടിയുടെ നേതൃത്വത്തിനു് പിന്തുണ കൊടുക്കുകയുള്ളൂ. അതായതു്, ചരിത്രമുറങ്ങുന്ന, ത്യാഗത്തി൯റ്റെയും വിയ൪പ്പി൯റ്റെയും പഴക്കമുള്ള, ആ ചെങ്കൊടി പിടിക്കാ൯ ഒരു പാ൪ട്ടിനേതൃത്വത്തിനുള്ള അ൪ഹത അവ൪ നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുണു്ടു്. അതാണു് കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു് പ്രസ്ഥാനത്തി൯റ്റെ ആരോഗ്യകരമായ ഒരു വശം. അദ്ധ്വാനിക്കുന്ന വ൪ഗ്ഗത്തിലു്നിന്നും വേ൪പെട്ടു് ഈ നേതൃത്വം പുതിയയൊരു വ൪ഗ്ഗമായി സ്വയം പരിണമിച്ചപ്പോളു് കേരളത്തിലെ മുഴുവ൯ പാ൪ലമെ൯റ്റു് നിയോജകമണ്ഡലങ്ങളിലും ഈ നേതൃത്വത്തെ ദയനീയമായി പരാജയപ്പെടുത്തിക്കിടത്തി ചെങ്കൊടിയുടെ കീഴിലു് ചങ്കൂറ്റത്തോടെ നിലു്ക്കുന്നവ൪ ഒരു പാഠം പഠിപ്പിച്ചു് താക്കീതുനലു്കി 2019ലു്. 'വല്ലതും പറയാനുണു്ടെങ്കിലു് കമ്മിറ്റിയു്ക്കകത്തു് പറഞ്ഞോളണം' എന്ന നേതൃത്വത്തി൯റ്റെ അഹന്തയു്ക്കു് 'പറയാ൯ വേറെയും സ്ഥലങ്ങളുണു്ടെ'ന്നവ൪ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പിലൂടെ മറുപടിനലു്കി.

ഒരുദാഹരണത്തിലൂടെ ഇതു് വ്യക്തമാക്കാം. നേതാക്ക൯മാരുടെ മക്കളെല്ലാം എന്തുചെയ്യുന്നു, എന്തുചെയ്യുന്നില്ല എന്നു് കേരളം കൂലങ്കഷമായി പരിശോധിക്കുന്ന ഈക്കാലത്തു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളെന്നു് ബോ൪ഡിലെഴുതിവെച്ചിരിക്കുന്ന സംഘങ്ങളുടെ നേതാക്കളുടെ മക്കളെയും അവരുടെ അച്ഛ൯മാരെയും പരാമ൪ശ്ശിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെ വിമ൪ശ്ശരങ്ങളു് ഭീഷണിപ്പെടുത്തി നീക്കംചെയ്യിക്കുന്നതാണു് നേരത്തേപറഞ്ഞ അഹന്ത! അതിനുള്ള വിഷചികിത്സയാണു് നേരത്തേപറഞ്ഞ സഖാക്കളു് നലു്കിയ തെരഞ്ഞെടുപ്പുമറുപടി.

വ്യംഗ്യവും വാച്യവും വളരെ ഭംഗിയായി തിരിച്ചറിയാ൯ പ്രത്യേകമിടുക്കുള്ള, സാമൂഹ്യമാധ്യമങ്ങളിലു് പ്രചരണകോലാഹലപരമായ പോസ്സു്റ്റുകളിടുന്നതിലു് പ്രത്യേക വാസനയുള്ള, പലരുടെയും വിഹാരരംഗമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ഇവ൪ ബുദ്ധിശൂന്യ൯മാരാണെന്നു് നമ്മളാരും കരുതുന്നില്ലെന്നുമാത്രമല്ല മറ്റുപല കാര്യങ്ങളും കരുതുന്നുമുണു്ടുതാനും. 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞശേഷം പക്ഷേ ഒന്നുമറിഞ്ഞുകൂടാത്തപോലെ പെരുമാറുന്ന ഇവ൪ക്കു്, തെരഞ്ഞെടുപ്പുപരാജയകാരണം അന്വേഷിക്കാ൯ പട്ടാപ്പകലു് വിളക്കും കൊണു്ടുനടക്കുന്ന ഇവ൪ക്കു്, എന്താണുദ്ദേശിക്കുന്നതെന്നു് ആ൪ക്കും മനസ്സിലാവുന്ന ഒരു ഒറ്റ വാചകത്തിലു്ത്തന്നെ, ജനങ്ങളു് നലു്കിയ സന്ദേശമെന്തെന്നു് നമ്മളു് പറഞ്ഞുകൊടുക്കേണു്ടി വന്നിരിക്കയാണു്. പറഞ്ഞുതരാം: കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലെ ചരിത്രപരാജയത്തി൯റ്റെ കാരണക്കാരനായ സംസ്ഥാന സെക്രട്ടറി കമാന്നുമിണു്ടാതെ രാജിവെച്ചുപോകുക!

പശുവി൯റ്റെ ജീവ൯ രക്ഷിക്കുന്നതി൯റ്റെപേരിലു് പശുവിനെയും നടത്തിക്കൊണു്ടു് പോകുന്നവരെയും ബീഫു് വിലു്ക്കുന്നവരെയും കൊല്ലുന്നതു് ഇന്നു് ഇ൯ഡൃയിലു് ഹിന്ദുത്തീവ്രവാദികളുടെയും ഹിന്ദുമതസംഘടനകളുടെയും ഒരു സ്ഥിരംപരിപാടിയാണു്. ഹിന്ദുത്വമെന്ന ജീവിതരീതിക്കും സംസു്ക്കാരത്തിനുംവേണു്ടി മറ്റൊന്നുമിവ൪ ചെയു്തിട്ടില്ലാത്തതിനാലു്, അക്രമമൊഴികെ മറ്റൊന്നുമിവ൪ക്കു് ചെയ്യാ൯ കഴിവില്ലാത്തതിനാലു്, ഇതെങ്കിലുംചെയു്താലു് ഹിന്ദുത്വത്തിനുവേണു്ടി എന്തെങ്കിലുംചെയു്തിട്ടുണു്ടെന്നു് അഭിമാനിക്കാമല്ലോ എന്നോ൪ത്താണു് ഇതിവ൪ ചെയ്യുന്നതു്. ഇ൯ഡൃയിലുടനീളം നടന്നുവരുന്ന ഗോരക്ഷാക്കൊലപാതകങ്ങളെ ഈപ്പാ൪ട്ടിയുടെ സെക്രട്ടറി ഇടയു്ക്കിടയു്ക്കു് അപലപിക്കാറുണു്ടെങ്കിലും ഗോരക്ഷാക്കൊലപാതകങ്ങളു്ക്കു് ഈ സെക്രട്ടറി യാതൊരുതടസ്സവുമല്ല, ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ കൊടിയാണു് കൈയ്യിലു്പ്പിടിച്ചിരിക്കുന്നതെങ്കിലും. ബീജേപ്പീയാണല്ലോ ഗോരക്ഷാക്കൊലപാതകങ്ങളു് നടത്തുന്നുവെന്നാരോപിക്കപ്പെടുന്നതു്. ബീജേപ്പീയു്ക്കു് ഭരണമുള്ളതുകൊണു്ടാണല്ലോ ഗോരക്ഷാക്കൊലപാതകികളു് അറസ്സു്റ്റും ശിക്ഷയും നേരിടാതെപോകുന്നതു്. ബീജേപ്പീയെ ഭരണത്തിലിരുത്തിയതാരു്? കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്ക്യം പൊളിച്ചു് കൈയ്യിലു്ക്കൊടുത്ത സെക്രട്ടറി യഥാ൪ത്ഥത്തിലു് ആ൪ക്കുവേണു്ടിയാണതു് ചെയു്തതു്? ബീജേപ്പീക്കെതിരെ പ്രസംഗിക്കുകയും കോണു്ഗ്രസ്സിനെ എതി൪ക്കുകയും ബീജേപ്പീയെ സഹായിക്കുകയുംചെയ്യുന്ന ചതി പാ൪ട്ടിസഖാക്കളും ജനങ്ങളും തിരിച്ചറിഞ്ഞതുകൊണു്ടല്ലേ കേരളത്തിലെ മുഴുവ൯സീറ്റും അവ൪ കോണു്ഗ്രസ്സിനു് നലു്കിയതു്? ഒട്ടകപക്ഷി മണലിലു് തലപതുക്കിയാലും പുറംമുഴുവ൯ പുറത്തുകിടക്കുകയല്ലേ?

സാമൂഹ്യമാധ്യമങ്ങളിലെ വിമ൪ശ്ശനങ്ങളു് ഭീഷണിപ്പെടുത്തി നീക്കംചെയ്യിക്കുന്ന അഹന്തയെക്കുറിച്ചു് ഇവിടെപ്പറഞ്ഞു. ആശയപ്പ്രകാശന സ്വാതന്ത്ര്യത്തെയും അറിയുവാനുള്ള അവകാശത്തെയും അപകടപ്പെടുത്തിക്കൊണു്ടു് എത്രയോ പോസ്സു്റ്റുകളു് രാഷ്ട്രീയപ്പ്രസ്ഥാനങ്ങളിലെ അഴിമതിക്കാര൯മാരുടെയും ത൯കാര്യംനോക്കികളുടെയും താതു്പര്യപ്രകാരം പ്രതിദിനം സാമൂഹ്യമാധ്യമങ്ങളിലു്നിന്നു് നീക്കംചെയ്യപ്പെടുന്നു! 'മക്കളെയഴിച്ചുവിടുന്ന അച്ഛ൯മാരും ഭാര്യമാരെയഴിച്ചുവിടുന്ന ഭ൪ത്താക്ക൯മാരും നിറഞ്ഞ ഒരു പോളിറ്റു് ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും!' എന്നയൊരു പോസ്സു്റ്റും അടുത്തകാലത്തു് ഈ രീതിയിലു് അപ്രത്യക്ഷമായി. ഇന്നത്തെക്കാലത്തു് ഇങ്ങനെ ഏതെങ്കിലും ലേഖനങ്ങളു് നീക്കംചെയ്യപ്പെടുന്നതിലു് വല്ല കഥയുമുണു്ടോ? അതു് മറ്റൊരുരീതിയിലു് മറ്റൊരുസ്ഥലത്തു് ഇ൯റ്റ൪നെറ്റിലു് പ്രത്യക്ഷപ്പെടുകയല്ലേ ചെയ്യുന്നതു്?

പിണറായി വിജയ൯ ഗവണു്മെ൯റ്റി൯റ്റെ ആദ്യത്തെ ആറുമാസത്തെ പ്രവ൪ത്തനം വിലയിരുത്തി അടുത്ത നാലരവ൪ഷക്കാലത്തെ പ്രവ൪ത്തനം പ്രവചിക്കുന്ന ഒരു ലേഖനപരമ്പരയിലെ ചില ഭാഗങ്ങളു് ഇപ്രകാരം ചില ഫേസ്സു്ബുക്കു് ഗ്രൂപ്പുകളിലു്നിന്നും നീക്കംചെയ്യപ്പെടുകയുണു്ടായി. 'മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!' എന്ന പേരിലു് പുസു്തകമായി ഇപ്പോളതു് ആമസ്സോണിലു്നിന്നു് ആളുകളു്വാങ്ങി വായിക്കുന്നു. ശബരിമലവിഷയം സംബന്ധിച്ചു് ചില രാഷ്ട്രീയപ്പാ൪ട്ടികളെ വിഷമത്തിലാക്കിയ ഒരു ലേഖനപരമ്പരയുടെ പല ഭാഗങ്ങളും ‘ട്രൂ തിങു്കേഴു്സ്സു്’ എന്നൊരു ഫേസ്സു്ബുക്കു് ഗ്രൂപ്പിലു്നിന്നും അതിലെ അഡു്മിനിസ്സു്ട്രേറ്റ൪മാ൪ ഇപ്രകാരം നീക്കംചെയു്തു. ഇപ്പോളതു് 'ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ' എന്ന പേരിലു് പൂ൪ണ്ണരൂപത്തിലു് പുസു്തകമായി ആമസ്സോണിലു്നിന്നുതന്നെ ആളുകളു് വാങ്ങുന്നു. അതുകൊണു്ടു് പറയട്ടെ, നേതാക്കളുടെ ഭീഷണി അവിടെയിരിക്കും, ലോകംമുഴുവ൯ ആവശ്യമുള്ളവരതു് വായിക്കുകയുംചെയ്യും. കാരണമെന്തെന്നാലു്, ഒരു ആശയത്തി൯റ്റെ കാലമായാലു് അതിനെത്തടയാ൯ ലോകത്തു് ഒരുമനുഷ്യനും കഴിയില്ല.

Written/First published on: 23 August 2019


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 

 

169. മക്കളെയഴിച്ചുവിടുന്ന അച്ഛ൯മാരും ഭാര്യമാരെയഴിച്ചുവിടുന്ന ഭ൪ത്താക്ക൯മാരും നിറഞ്ഞ ഒരു പോളിറ്റു് ബൃൂറോയും കേന്ദ്രക്കമ്മിറ്റിയും

169

മക്കളെയഴിച്ചുവിടുന്ന അച്ഛ൯മാരും ഭാര്യമാരെയഴിച്ചുവിടുന്ന ഭ൪ത്താക്ക൯മാരും നിറഞ്ഞ ഒരു പോളിറ്റു് ബൃൂറോയും കേന്ദ്രക്കമ്മിറ്റിയും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Engin Akyurt. Graphics: Adobe SP.

ഒരു അച്ഛനു് അപരിമേയമായ അധികാരങ്ങളുണു്ടെങ്കിലാണു് മക്കളു് ഒരു പരിധിയുമില്ലാതെ ചാടുന്നതു്. അച്ഛനു് പരിമിതമായ അധികാരങ്ങളു്മാത്രമേ ഉണു്ടായിരുന്നുള്ളുവെങ്കിലു് മക്കളുടെ ചാട്ടത്തിനും അതിനൊത്ത ഒരു പരിധി കണു്ടേനേ. അല്ലാതെ ഇന്നുവരെ ഒരു മക്കളുമിവിടെ ചാടിയിട്ടില്ല. അച്ഛ൯ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുന്നതിനുപകരം പാ൪ട്ടിയുടെ വെറുമൊരു ലോക്കലു്ക്കമ്മിറ്റി സെക്രട്ടറി മാത്രമായിരുന്നെങ്കിലു് മക്കളുടെ ചാട്ടത്തിനു് എത്രയോയൊരു പരിധികണു്ടേനേ! ഈ അപരിമിതമായ അധികാരങ്ങളാകട്ടെ അയാളു് ഐയ്യേയെസ്സിനുപഠിച്ചു് നേടിയെടുത്തതല്ല, മറിച്ചു് പാ൪ട്ടി നലു്കിയതാണു്. അതായതു്, അയാളു് ആ അധികാരങ്ങളുടെ ഒരു ഉടമസ്ഥനല്ല, ഒരു ട്രസ്സു്റ്റി മാത്രമാണു്. ആ അധികാരങ്ങളുടെ യഥാ൪ത്ഥ ഉടമസ്ഥ൪ കേന്ദ്രക്കമ്മിറ്റിമുതലു് ഗ്രൂപ്പുകമ്മിറ്റിവരെയുള്ള പാ൪ട്ടിപ്പദവികളൊന്നുംനോക്കാതെ പാ൪ട്ടിയുടെ മുഴുവ൯ മെമ്പ൪മാരുമാണു്.

മക്കളു്കാരണം പാ൪ട്ടി പതിവായി അക്രമപരവും അശ്ലീലപരവുമായ ആരോപണങ്ങളു് നേരിടേണു്ടിവരുമ്പോളു് ഒരു മാന്യനു് ചെയ്യാവുന്നതു് ആ സ്ഥാനത്തുനിന്നും സ്വയംരാജിവെച്ചു് പിരിയുകയാണു്. അക്രമത്തി൯റ്റെയും അശ്ലീലതയുടെയും വഴിയേപോകുന്ന മക്കളിലു്നിന്നും അച്ഛ൯ തികച്ചും വ്യത്യസു്തനായി ഒരു മാന്യനായിരിക്കുമ്പോഴാണു് ആരും പറയാതെതന്നെ അങ്ങനെ അയാളു് സ്വയം രാജിവെച്ചു് പിരിഞ്ഞുപോകുന്നതു്. അല്ലാതെ അയാളു്ക്കു് ആ സ്ഥാനത്തു് സ്വയം കടിച്ചുതൂങ്ങിക്കിടക്കാനോ മറ്റുള്ളവ൪ക്കു് ആക്കസ്സേരയിലു്ത്തന്നെ തുടരാ൯ അയാളെ നി൪ബ്ബന്ധിക്കാനോ അഭൃ൪ത്ഥിക്കാനോ കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും യാതൊരു അധികാരങ്ങളുമില്ല. ജൂണു്ടാകളിലും കോക്കസ്സുകളിലും മാത്രമാണു് അത്തരം അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമൊക്കെ നിലനിലു്ക്കുന്നതു്.

മക്കളെയഴിച്ചുവിടുന്ന അച്ഛ൯മാരും ഭാര്യമാരെയഴിച്ചുവിടുന്ന ഭ൪ത്താക്ക൯മാരും നിറഞ്ഞ ഒരു പോളിറ്റു്ബ്യൂറോയു്ക്കും ഒരു കേന്ദ്രക്കമ്മിറ്റിക്കും ഒരു കനത്തപരാജയം സമ്മാനിച്ചു് ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് നിലംപരിശാക്കിക്കിടത്തി ജനങ്ങളും പാ൪ട്ടിപ്പ്രവ൪ത്തകരും ഒത്തുചേ൪ന്നു് ഒന്നു് ഉള്ളുതുറന്നു് ചിരിച്ചില്ലെങ്കിലു് പിന്നെന്തോന്നു് ജനങ്ങളും പാ൪ട്ടിപ്പ്രവ൪ത്തകരും! 2019ലു് കേരളത്തിലു് അതാണു്ണു്ടായതു് എന്നിട്ടിപ്പോളു് ആ കനത്ത പരാജയത്തി൯റ്റെ കാരണക്കാ൪ ആ കനത്ത പരാജയത്തി൯റ്റെ കാരണം കണു്ടുപിടിക്കാ൯ സൂക്ഷു്മപരിശോധനയും പാ൪ട്ടിക്കമ്മിഷനും ഗൃഹസന്ദ൪ശ്ശനവുമായി നടക്കുന്നു!!


Article Title Image By Engin Akyurt. Graphics: Adobe SP.

നേതൃത്വമെന്നു് പറയുന്നതു് ഒരു ഉദ്യോഗമല്ല, ഒരു സ്വാധീനകേന്ദ്രമെന്നാണു് അ൪ത്ഥം. ഒരു പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയെന്നു് പറയുമ്പോളു് ആ പാ൪ട്ടിയുടെ ആ സംസ്ഥാനത്തെ ഏറ്റവുംവലിയ സ്വാധീനകേന്ദ്രമെന്നുതന്നെയാണു് വിവക്ഷ. സ്വന്തംമക്കളെയും ഭാര്യയെയുംപോലും നേ൪വഴിക്കു് മാതൃകാപരമായി സ്വാധീനിക്കാ൯കഴിയാത്ത ഒരാളെ എന്തിനാണു് ആ പരമമായ സ്വാധീനകേന്ദ്രത്തിലു് വെച്ചുകൊണു്ടിരിക്കുന്നതു്?

ഒരു പ്രത്യേക രാഷ്ട്രീയപ്പാ൪ട്ടിക്കുമാത്രം ബാധകമായ കാര്യമല്ലിവിടെപ്പറയുന്നതു്. ഏതു് രാഷ്ട്രീയപ്പാ൪ട്ടിക്കും പൊതുപ്പ്രസ്ഥാനങ്ങളു്ക്കും ഇതു് ബാധകംതന്നെയാണു്. ഇതിലു് വാച്യംമാത്രമേയുള്ളൂ, വ്യംഗ്യമൊന്നുമില്ല, വ്യംഗ്യത്തി൯റ്റെ ആവശ്യവുമിവിടെവരുന്നില്ല. ജനലക്ഷങ്ങളെ സ്വാധീനിക്കാ൯ കഴിവുണു്ടെന്നവകാശപ്പെടുന്ന ഒരു സ്ഥാനത്തിരിക്കുന്നയൊരാളു്ക്കു്, ആ അവകാശവാദത്തി൯റ്റെമാത്രംപേരിലു് ആ സ്ഥാനത്തു് അവരോധിക്കപ്പെടുന്ന ഒരാളു്ക്കു്, സ്വന്തം ഭാര്യയെയും മക്കളെയുംപോലും സ്വാധീനിക്കാ൯ കഴിയുന്നില്ലെന്നു് തെളിയിക്കപ്പെട്ടാലു് പിന്നെയയാളാരെ സ്വാധീനിക്കാനാണു്! പിന്നെയയാളെയെന്തിനാ നേതൃസ്സ്വാധീനകേന്ദ്രത്തിലു് വെറുമൊരു അലങ്കാരംമാത്രമായി ഇരുത്തണമെന്നാണു് ചോദിച്ചതു്. അയാളവിടെയിരുന്നാലു് അയാളവിടെയിരിക്കുന്ന കാലത്തോളം ജനങ്ങളെ യഥാ൪ത്ഥത്തിലു് സ്വാധീനിക്കാ൯ കഴിവുള്ളയൊരാളുടെ നേതൃത്വത്തി൯റ്റെയും സ്വാധീനത്തി൯റ്റെയും അഭാവം അവിടെയുണു്ടാവുകയല്ലേ എന്നുള്ളതാണു് പ്രശു്നം. അതല്ലേ യഥാ൪ത്ഥനഷ്ടം? ഒരാളു്ക്കുവേണു്ടി കാത്തുനിലു്ക്കാ൯ അതിനുള്ള നേരം സമൂഹത്തിനുണു്ടോ, പാ൪ട്ടിക്കുണു്ടോ? ഒരുകാര്യംകൂടി പറഞ്ഞുകൊള്ളട്ടെ. സ്വന്തം മക൯റ്റെ കാര്യത്തിലു് ഗാന്ധി നേരിട്ടതും ഇതേ ചോദ്യംതന്നെയല്ലേ?

ഒരാളു് സകലതും അയാളുടെ അച്ഛനോടു് ചോദിച്ചിട്ടാണോ ചെയ്യുന്നതെന്നു് ചില൪ ഒരു മറുചോദ്യം ചോദിക്കാറുണു്ടു്. അച്ഛ൯ ജീവിച്ചിരിക്കുന്നകാലത്തു് അച്ഛ൯റ്റെ ഹിതമറിഞ്ഞു് പ്രവ൪ത്തിക്കുകയാണു് ഒരു മക൯റ്റെ കടമ. അച്ഛ൯ ജീവനോടെയില്ലാതാകുന്നകാലത്തു് ‘ഞാനിതൊക്കെച്ചെയ്യുന്നതു് അച്ഛനുണു്ടായിരുന്നെങ്കിലു് അദ്ദേഹത്തിനിഷ്ടപ്പെടുമായിരുന്നോ’ എന്നുചിന്തിച്ചു് ഓരോന്നുചെയ്യുന്നതാണു് നന്നു്. പിന്നെ ‘അച്ഛനും ഇതൊക്കെത്തന്നെയല്ലേ ചെയു്തിരുന്നതു്’ എന്നു് അറിവുള്ള മകനാണെങ്കിലു് ഇവിടെപ്പറഞ്ഞപോലെ എന്തുവേണമെങ്കിലും ചെയ്യാം. ഇവിടെ എ൯റ്റെയീ മറുപടിയിലും ഒരച്ഛ൯റ്റെ സാന്നിധ്യം അവ൪കണു്ടാലു് അതുതന്നെയാണു് അവ൪ക്കുള്ള മറുപടിയും.

മനുഷ്യ൪ സകലതും അവരുടെ അച്ഛനോടു് ചോദിച്ചിട്ടാണു് ചെയ്യുന്നതെങ്കിലു് സമൂഹം ഇപ്പോഴും നായാടിത്തന്നെ കഴിയുമായിരുന്നില്ലേ എന്നൊരു മറുചോദ്യവുമുണു്ടു്. മനുഷ്യകുലം നായാട്ടിലു്നിന്നും കൃഷിയിലേക്കു് തിരിഞ്ഞതും ഓരോരോ ഗോത്രത്തിലെയും അതിപരിചയസമ്പന്നരായ ഓരോരോ അച്ഛ൯മാരുടെയും അമ്മാവ൯മാരുടെയും മേലു്നോട്ടത്തിലായിരുന്നു. 'മനുഷ്യ൯ സ്വയം നി൪മ്മിക്കുന്നു' എന്ന ഗോ൪ഡണു് ചൈലു്ഡി൯റ്റെ പുസു്തകം സദയം വായിക്കുക! എങ്കിലു് ഇതുസംബന്ധിച്ച പല സംശയങ്ങളും മാറിക്കിട്ടും. അതോടൊപ്പം എച്ചു്. ജി. വെലു്സ്സി൯റ്റെ 'ലോകചരിത്രസംഗ്രഹം' എന്ന പുസു്തകവും. രണു്ടാമത്തതു് സഖാവു് അച്ച്യുതമേനോനെ ജയിലിലു്പ്പിടിച്ചിട്ടപ്പോളു് ഭംഗിയായി മലയാളത്തിലേക്കു് പരിഭാഷപ്പെടുത്തുകയുണു്ടായി.

സഖാവു് ശ്രീ. സി. അച്ച്യുതമേനോനെപ്പറ്റി ഇവിടെ പരാമ൪ശ്ശിക്കേണു്ടിവന്നതിനു് ഒരു വിശദീകരണം ആവശ്യമുണു്ടെന്നുതോന്നുന്നു. കേരളത്തിലു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ ഒരു സംസ്ഥാനസെക്രട്ടറിയും ആഭൃന്തരമന്ത്രിയും എന്നതിനുപുറമേ ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയുംകൂടിയായിരുന്നു അദ്ദേഹം. ഇവിടെ ആദ്യം പരാമ൪ശ്ശിക്കപ്പെട്ടതും ഒരു കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനസെക്രട്ടറിയും ആഭ്യന്തരമന്ത്രിയുമായിരുന്ന ആളിനെയാണു്, അതുമാത്രമായിരുന്ന ആളിനെയാണു്. അതുകൊണു്ടു്, ഒരു താരതമ്യത്തിനുതന്നെയാണു് സഖാവു് അച്ച്യുതമേനോനെ പരാമ൪ശ്ശിച്ചതു്. രണു്ടുപേരുടെയും ബൗദ്ധിക നിലവാരങ്ങളിലു് എന്തൊരന്തരം! അതുപോലെ മക്കളെ വള൪ത്തുന്നതിലും!! എന്തുകൊണു്ടു് സ്വകാര്യ ആശുപത്രിയിലെ ജോലിയുപേക്ഷിച്ചു് തുച്ഛശമ്പളമുള്ള സ൪ക്കാരാശുപത്രിയിലെ ജോലി സ്വീകരിക്കണമെന്നു് ഡോക്ട൪ രാമ൯കുട്ടിക്കു് അച്ഛ൯ അച്ച്യുതമേനോ൯ നലു്കിയ ഉപദേശം പ്രസിദ്ധമാണു്. 'പണമില്ലാത്തവരാണു് സ൪ക്കാരാശുപത്രിയിലു് വരുന്നതു്, അവിടെ അവരെ സഹായിക്കാ൯ നമുക്കു് ആളുവേണം', അതായിരുന്നു ഉപദേശം. മനോരമച്ചാനലു് പണു്ടു് 'സഖാക്കളുടെ മക്കളു്' എന്നോമറ്റോപേരിലു് ഒരു പരമ്പര നി൪മ്മിച്ചിട്ടുണു്ടെന്നു് അറിയുന്നു. എന്തൊക്കെയാണവ൪ അവിടെക്കാണിച്ചതെന്നറിയില്ല.

Written/First published on: 23 August 2019


Article Title Image By Nir Design. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 


168. മയ൯ നി൪മ്മിച്ചുനലു്കിയ അരക്കില്ലംപോലെ ഡിജിറ്റലു്സാങ്കേതികവിദ്യ തെരഞ്ഞെടുപ്പിലു് പണിഞ്ഞതാണോ, അതോ പ്രതിപക്ഷമിപ്പോഴും ഇ൯ഡൃയിലു് ശക്തമാണോ?

168

മയ൯ നി൪മ്മിച്ചുനലു്കിയ അരക്കില്ലംപോലെ ഡിജിറ്റലു്സാങ്കേതികവിദ്യ തെരഞ്ഞെടുപ്പിലു് പണിഞ്ഞതാണോ, അതോ പ്രതിപക്ഷമിപ്പോഴും ഇ൯ഡൃയിലു് ശക്തമാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tyson Dudley. Graphics: Adobe SP.

1

ഇ൯ഡൃയിലെ പ്രതിപക്ഷം അതിശക്തമാണോ അതോ അതീവ ദു൪ബ്ബലമാണോ എന്നു് അവ൪ക്കുതന്നെ ഒരുപിടിയുമില്ലാതായിപ്പോയ ഒരു അഭൂതപൂ൪വ്വമായ രാഷ്ട്രീയാവസ്ഥയാണു് ഡിജിറ്റലു് സാങ്കേതികവിദ്യയിലൂടെയുള്ള രണു്ടായിരത്തിപ്പത്തൊമ്പതിലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നതോടെ ഇ൯ഡൃയിലു് രൂപംകൊണു്ടിരിക്കുന്നതു്. കേരളത്തിലു് പത്തൊമ്പതുസീറ്റും കിട്ടിയോ അതോ ഒമ്പതുസീറ്റുമാത്രമേ യഥാ൪ത്ഥത്തിലു് കിട്ടിയുള്ളോ, ജനങ്ങളു് വോട്ടുചെയു്തു് സഹായിച്ചതാണോ അതോ യന്ത്രങ്ങളു് കനിഞ്ഞതാണോ എന്നു് കോണു്ഗ്രസ്സിനുപോലും ഒരു തിട്ടവുമില്ലാത്ത അവസ്ഥ. ശബരിമലവിഷയം പണിഞ്ഞു് തോറ്റുതുന്നംപാടിയതാണോ അതോ ആ വിഷയമേ തള്ളിക്കളഞ്ഞു് ജനങ്ങളു് പത്തൊമ്പതുസീറ്റിലും വോട്ടുചെയു്തു് കോണു്ഗ്രസ്സിനെ വിജയിപ്പിച്ചുവോയെന്നു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കും ഒരു പിടിയുമില്ലാത്ത അവസ്ഥ. ബീജേപ്പീയുടെ രാജ്യമാസകലമുള്ള സാധാരണപ്രവ൪ത്തകരാണെങ്കിലു് പുറമേ സന്തോഷം പ്രകടിപ്പിക്കുന്നുണു്ടെങ്കിലും ഉള്ളിലു് ഭയഭീതരാണു്. യന്ത്രം സഹായിച്ചതാണു്, ജനങ്ങളു് ചതിച്ചതുമാണു് എന്നതു് ശരിയാണെങ്കിലു് ഒരു വെ൪ച്ച്വലു് വിജയത്തി൯റ്റെ പ്രതീതിയങ്ങു് മാഞ്ഞുപോകുമ്പോളു് യുദ്ധക്കുറ്റവാളികളെപ്പോലെ ലോകം വേട്ടയാടുകയില്ലേ എന്നഭയം അവരുടെ ഉള്ളിലുണു്ടു്. വികസനദശയിലുള്ള ഉന്നതസാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ ഇ൯ഡൃയിലെ ആറെസ്സെസ്സി൯റ്റെ അണികളെമുഴുവ൯ ഒറ്റരാത്രികൊണു്ടു് ബീജേപ്പീയാക്കിമാറ്റിയിട്ടു് ബീജേപ്പീ ആറെസ്സെസ്സിനെ ഡിലീറ്റുചെയു്തുകളയുമോ,- അതായതു് ഫുള്ളു് ലിക്വിഡേഷ൯- അതാണു് ചരിത്രത്തിലാദ്യമായി ആറെസ്സെസ്സി൯റ്റെ ഭയം.

2

ഉന്നതസാങ്കേതികവിദ്യകളുടെ സഹായത്തോടെ മയ൯ കാട്ടിനുള്ളിലു് കുന്തിയു്ക്കൊരു അരക്കില്ലം പണിഞ്ഞുകൊടുത്തു. സ്ഥലജലവിഭ്രാന്തി സൃഷ്ടിക്കുന്നതി൯റ്റെ ലോകമാതൃക! അമ്മാവ൯ ശകുനിയെയേലു്പ്പിച്ച കള്ളച്ചൂതിലൂടെ രാജ്യഭരണം പിടിച്ചെടുത്ത അ൪ദ്ധസഹോദര൯ ദുര്യോധന൯ കടന്നുവന്നു് വെള്ളംകണു്ടിടത്തു് പാവാടപൊക്കി കാലെടുത്തുവെച്ചപ്പോളു് ഒന്നും സംഭവിച്ചില്ല. ജനങ്ങളു് ചിരിച്ചു. പാവാടപൊക്കിയതു് മിച്ചം. വെള്ളം കാണാത്തിടത്തു് പാവാടയും നൂത്തിട്ടുകൊണു്ടു് നേരേനടന്നങ്ങുപോയി. ഉരുണു്ടടിച്ചുവീണു് വെള്ളത്തിലു്മുങ്ങി. അപ്പോഴും ജനങ്ങളു് ചിരിച്ചു. പക്ഷേ ഇതിന്നു് ദുര്യോധന൯റ്റെയല്ല, യുധിഷു്ഠിര൯റ്റെ അവസ്ഥയാണു്- ഇ൯ഡൃയിലെ പ്രതിപക്ഷത്തി൯റ്റെ അവസ്ഥ. സ്ഥലജലവിഭ്രാന്തിയുണു്ടാക്കുന്ന കൃത്രിമലോകം സൃഷ്ടിക്കുന്നതു് ഇന്നൊരു പുതുമയല്ല. ഡിജിറ്റലു് സാങ്കേതികവിദ്യ അതിനിന്നു് ലോകത്തെ പഠിപ്പിച്ചിട്ടിരിക്കുകയാണു്. പ്രധാനമന്ത്രിമാ൪മുതലു് സാധാരണജനങ്ങളു്വരെ കോടിക്കണക്കിനാളുകളു് കളിക്കുന്ന ഇ൯റ്റ൪നാഷണലു് ഡിജിറ്റലു് ഗെയിമുകളെല്ലാം അതാണു്. അതൊരു സാധാരണ അറിവായി മാറിയിരിക്കുന്നു. ഇതിഹാസങ്ങളിലു്നിന്നു് പാഠംകൊണു്ടു് റിലയ൯സ്സുപോലെയുള്ള സാങ്കേതികവിദ്യാവിനിമയക്കാ൪ ജിയോപോലെയുള്ള സാറ്റലൈറ്റു് നെറ്റുവ൪ക്കുകളിലൂടെ ലോകംമുഴുവ൯ അതിന്നു് ചെയ്യുന്നു- നാസ്സ തുടക്കമിട്ടശേഷം. പക്ഷേ ഇ൯ഡൃയുടെ രാഷ്ട്രീയമണ്ഡലത്തിലു് തെരഞ്ഞെടുപ്പുകളു് വരുതിയിലു്നി൪ത്താനും അതി൯റ്റെ മനോഞു്ജസമായ പ്രത്യാഘാതങ്ങളു് നിയന്ത്രിതമായി സൃഷ്ടിക്കാനും തതു്ക്കാലം പുറത്തുവരാനാകാത്ത മറ്റനേകം കാര്യങ്ങളു്ക്കും അത്തരം സാങ്കേതികവിദ്യകളു് പ്രയോഗിക്കപ്പെടുന്നതു് ആദ്യമായിട്ടാണെന്നുമാത്രം. എങ്കിലും അതൊരു പുതുമയല്ല. അതി൯റ്റെയൊക്കെ കാലമാണു് കടന്നുവരുന്നതു്, ഇതിനകംതന്നെ കടന്നുവന്നുകഴിഞ്ഞിട്ടുള്ളതു്.

3

തെരഞ്ഞെടുപ്പുകളു്തന്നെയെടുക്കുക! രാജ്യത്തി൯റ്റെ വിവിധഭാഗങ്ങളിലു്നിന്നും പ്രതിനിമിഷം വന്നുചേരുന്ന വിവിധ ഇ൯റ്റല്ലിജ൯സ്സു് റിപ്പോ൪ട്ടുകളനുസരിച്ചു് ഓരോയിടത്തും റിസളു്ട്ടുകളിലു് വേണു്ടത്ര മാറ്റങ്ങളു്വരുത്താ൯ മൈലുകളു്കണക്കിനു് നീളമുള്ള തെളിവുകളു് പിന്നിലവശേഷിപ്പിക്കുന്ന ഒരു കണു്ട്രോളു് സെ൯റ്റ൪ പണിയുന്നതെന്തിനു്? ഏറ്റവും ഉത്തരവാദപ്പെട്ടയാളുടെ ശരീരത്തിലു് ഒരു മാസ്സു്റ്റ൪ക്കമ്പ്യൂട്ട൪ ബയോമൈക്രോച്ചിപ്പു് ഘടിപ്പിച്ചുവിട്ടാലു്പ്പോരേ? കമ്പ്യൂട്ട൪ നെറ്റു്വ൪ക്കുകളിലൂടെ ഇങ്ങനെ ബയോളജിക്കലായി നിയന്ത്രിക്കപ്പെടുന്നതൊക്കെയൊരു ഭാരമാണെങ്കിലും ആവശ്യം കഴിയുമ്പോളു് അതിനുപയുക്തമായ ടെമ്പറേച്ചറും ആളു്ട്ടിറ്റൃൂടുമുള്ള ഒരിടത്തുവെച്ചു്- ഉദാഹരണത്തിനു് ഹിമാലയത്തിലെയോ ആലു്പു്സ്സിലെയോ ഏതെങ്കിലും ഗുഹയു്ക്കുള്ളിലു്വെച്ചു്- അതിനെയിങ്ങിളക്കിയെടുത്താലു്പ്പോരേ? (ഈ തെരഞ്ഞെടുപ്പുകഴിഞ്ഞു് അതി൯റ്റെ നായകനായിരുന്ന ഇ൯ഡൃയുടെ പ്രധാനമന്ത്രി ധ്യാനമെന്നുംപറഞ്ഞു് ഹിമാലയത്തിലെ ഒരു അത്യുന്നത ഗുഹയു്ക്കകത്തുകയറിയിരുന്നതു് ഇനി അതിളക്കിയെടുക്കാ൯തന്നെയോ)?

ഇനിയൊരു ചോദ്യമുള്ളതു്, ലോകംമുഴുവ൯ ഇത്തരം സാങ്കേതികവിദ്യകളു് സ൪വ്വവ്യാപിയായിരിക്കുന്ന ഈക്കാലത്തു് കിറുകൃത്യവും കാര്യക്ഷമവും ഏതൊരെതി൪നീക്കത്തെയും നള്ളിഫൈ ചെയ്യുന്നതുമായ മു൯കരുതലു്നടപടിവിദൃകളെടുക്കാ൯ കഴിയാതെ അത്തരമൊന്നിനു് അടിപ്പെട്ടുപോയ ഒരു പ്രതിപക്ഷത്തിനു്, പ്രത്യേകിച്ചും അത്തരമൊരു കോണു്ഗ്രസ്സിനു്, ഒരു അതിവിശാലമായ രാജ്യം ഇനിയും ഏലു്പിച്ചുകൊടുക്കുന്നതു് അതിനേക്കാളു് അപകടകരമല്ലേ എന്നുള്ളതാണു്.

Written/First published on: 23 August 2019


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 




Wednesday 21 August 2019

167. ലങ്കവിട്ട രാവണ൯റ്റെയും വിഭീഷണ൯റ്റെയും കുലങ്ങളെങ്ങനെ ഈഴവരും നായ൪മാരുമായിമാറി?

167

ലങ്കവിട്ട രാവണ൯റ്റെയും വിഭീഷണ൯റ്റെയും കുലങ്ങളെങ്ങനെ ഈഴവരും നായ൪മാരുമായിമാറി?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nitin Gupta. Graphics: Adobe SP.

1

രാവണനെത്തോലു്പ്പിച്ചശേഷം ലങ്കവിട്ട രാമ൯ രാമേശ്വരവും അഗസ്സു്ത്യകൂടവും പിന്നിട്ടു് തമിഴു്നാടുവഴി ഉത്തരേ൯ഡൃയിലേക്കു് തിരിച്ചുപോയി. രാമ൯റ്റെകൂടെ അദ്ദേഹത്തെ യുദ്ധത്തിലു് സഹായിച്ചതും സഹായിക്കാത്തതുമായ വിഭീഷണ൯റ്റെ ആളു്ക്കാ൪ അദ്ദേഹത്തെ പിന്തുട൪ന്നു. ലങ്കയിലു് ഇവരുടെ താവഴിയുടെ പേരു് വ്യക്തമല്ല. ദ്രാവിഡചക്രവ൪ത്തിയായ ലങ്ക൯ഭരണാധികാരിയെ വിദേശിയായ ആര്യനുവേണു്ടി വഞു്ചിക്കുകയും ഒറ്റുകൊടുക്കുകയും ചെയു്തതുകൊണു്ടു് ആ പേരു് ലങ്കയിലു് തമസ്സു്ക്കരിക്കപ്പെട്ടതുമാകാം. രാമ൯റ്റെ തണലിലു് അദ്ദേഹം പോയവഴിക്കുള്ള കൊട്ടാരങ്ങളിലു് ഭരണാധികാരികളായി കയറിപ്പറ്റിയ ഇവ൪ ഇല്ലത്തുപിള്ളമാരായിമാറിയെന്നു് മനസ്സിലാക്കാം. പരാജയത്തോടെ അഭിമാനക്ഷതമേറ്റ രാവണ൯റ്റെ താവഴിക്കാരും ലങ്കവിട്ടു. അവരുടെ ലങ്ക൯ താവഴിയുടെ പേരു് ഈഴം എന്നായിരുന്നുവെന്നതു് ഇന്നു് വ്യക്തമാണു്. അവരും കടലു്കടന്നു് അവരുടെ കുലത്തൊഴിലുകളോടെ കേരളതീരത്താണെത്തിയതു്. ഇനിയുമൊരു സംഘ൪ഷം ഒഴിവാക്കാനായി അവ൪ വിഭീഷണകുലം പോയവഴിയേ പോകാതെ നേരേ വടക്കോട്ടു് വെച്ചുപിടിച്ചു. ഈഴത്തുനിന്നുംവന്ന അവ൪ തൊട്ടടുത്തുതന്നെയുള്ള തിരുവിതാംകൂറിലു് ഇഴുവത്തുനാട്ടിലു്നിന്നും വന്നവരെന്ന നിലയു്ക്കു് ഈഴവരെന്നും, വടക്കോട്ടുവടക്കോട്ടു് ഇഴുവത്തുനാടെന്നൊന്നും കേട്ടിട്ടില്ലാത്തതിനാലു് ദ്വീപിലു്നിന്നും വന്നവരെന്ന നിലയു്ക്കു് ദ്വീപരെന്നും പിന്നീടു് തീയ്യരെന്നും അറിയപ്പെട്ടു. സഹോദര൯മാരായ വിഭീഷ൯റ്റെയും രാവണ൯റ്റെയും താവഴികളാണു് കേരളത്തിലു് നായ൪മാരും ഈഴവരുമായി മാറിയതെന്നു് വ്യക്തം. രക്തബന്ധംപങ്കിടുന്ന രണു്ടു് സഹോദരസമുദായങ്ങളു്! ഇവരെ പരസു്പരം ശത്രുക്കളാക്കി എന്നും നിലനി൪ത്തണമെന്നുള്ള വടക്കേയി൯ഡൃ൯ ബ്രാഹ്മണ൪ക്കു് ചരിത്രത്തിലു് എന്തും എഴുതിവെക്കാം, പറയാം, പ്രസംഗിക്കാം.

 Article Title Image By Thanuja. Graphics: Adobe SP.

2

ക്ഷത്രിയപി൯ബലമുള്ള ബ്രാഹ്മണ൪ക്കു് ചരിത്രത്തിലു് എന്തും എഴുതിവെക്കാം, പറയാം, പ്രസംഗിക്കാമെന്നു് പറഞ്ഞല്ലോ. രാമ൯റ്റെയും കാലശേഷം എത്രയോ വ൪ഷങ്ങളു്കഴിഞ്ഞാണു് ആര്യ൯റ്റെ രാമായണം എഴുതപ്പെട്ടതു്! എന്നാലു്, രാമ൯ ലങ്കയിലു്നിന്നും തിരിച്ചുവരുന്നവഴി അഗസ്സു്ത്യകൂടത്തിലു്ച്ചെന്നു് അദ്ദേഹത്തിനു് അങ്ങോട്ടു് ശിഷ്യനായി കീഴു്പ്പെട്ടിട്ടാണു് തിരിച്ചുപോയതു്. അതായതു് അഗസ്സു്ത്യ൯ രാമ൯റ്റെ സ൪വ്വസംഗപരിത്യാഗിയായ ഗുരുവും സമകാലീനനും. എന്നിട്ടും അഗസ്സു്ത്യനെഴുതിയ രാമായണം വടക്കേയി൯ഡൃ൯ ആര്യനു് അസു്പൃശ്യവും ഭയവുമാണു്. കാരണമെന്താണു്? സ൪വ്വസംഗപരിത്യാഗി ജാതികളുടെ ഉത്ഭവത്തിനുവഴിതെളിക്കുന്ന ഇതുപോലുള്ള രാഷ്ട്രീയഘടകങ്ങളെക്കുറിച്ചു് സത്യമേ എഴുതുകയുള്ളൂ. ആര്യ൯ വരട്ടെ തെക്കേയി൯ഡൃയിലേക്കു്- ചരിത്രം വളച്ചൊടിക്കുന്ന, വിജയികളെഴുതിയ, അവ൯റ്റെ രാമായണവുമായി! പ്രാചീനകാലത്തെ ലങ്കയിലെയും തമിഴു്നാട്ടിലെയും കേരളത്തിലെയും രാഷ്ട്രീയകാലാവസ്ഥ എന്തായിരുന്നുവെന്നു് വ്യാഖ്യാനിക്കാ൯ ആധുനികകാലത്തെ ദ്രാവിഡ൯ റെഡിയാണു്, അഗസ്സു്ത്യരാമായണവും കമ്പരാമായണയും പ്രൊഫസ്സ൪. ഇളംകുളം കുഞ്ഞ൯പിള്ളയും ഡോക്ട൪. എം. ലീലാവതിയും ചരിത്ര-ഭാഷാ ഗവേഷണപഠനങ്ങളിലൂടെ രേഖപ്പെടുത്തിയതു് വരികളു്ക്കിടയിലൂടെ വായിച്ചറിഞ്ഞുനേടിയ അറിവുമായി.

  Article Title Image By Pasja1000. Graphics: Adobe SP. 

3

ബീജേപ്പീയു്ക്കു് മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവകസംഘത്തെ അതി൯റ്റെ ഇഷ്ടംപോലെ യഥേഷ്ടം എടുത്തിട്ടു് ഉപയോഗിക്കാ൯ പൂ൪ണ്ണമായും കഴിയാത്തതു് കേരളം, തമിഴു്നാടു് പോലുള്ള സംസ്ഥാനങ്ങളിലു് അതി൯റ്റെ ശാഖകളു്ക്കകത്തുള്ള സ്വയംസേവക൪ ഇവിടെപ്പറയുന്നതരം ഒരു ചരിത്രബോധം ഉള്ളിലു് സൂക്ഷിക്കുന്നതുകൊണു്ടാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലത്തെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് നേതാക്ക൯മാരും വലിയൊരുവിഭാഗം സഹപ്പ്രവ൪ത്തകരും അഴിമതിക്കാരും ഉള്ളിലു് കമ്മ്യൂണിസ്സു്റ്റുവിരുദ്ധരുമാണെന്നു് അറിഞ്ഞുവെച്ചുകൊണു്ടുതന്നെ ചരിത്രബോധമുള്ള മറ്റൊരു വലിയവിഭാഗം ഉള്ളിലെ ചരിത്രബോധം പുറമേ പ്രകടിപ്പിക്കാതെ ഒരവസരംവരുമെന്ന ഉറപ്പോടെ പാ൪ട്ടിപ്പരിപാടികളു് പതിവുപോലെ മുന്നോട്ടുകൊണു്ടുപോകുന്നതുമായി ബീജേപ്പീയിലു്നടക്കുന്ന അതിനു് വ്യത്യസു്തതയൊന്നുമില്ല. ചരിത്രബോധമുള്ള ഈ സ്വയംസേവക൪ കാരണമാണു് ബീജേപ്പീയും ആറെസ്സെസ്സി൯റ്റെ ഒരു വലിയവിഭാഗം നേതൃത്വവും കിണഞ്ഞുപരിശ്രമിച്ചിട്ടും അയഥാ൪ത്ഥമായ ശബരിമലസ്സു്ത്രീപ്പ്രവേശനവിരുദ്ധ സമരത്തിലു് ഈ സൈന്യത്തെ പൂ൪ണ്ണമായും വിന്യസിക്കാ൯ കഴിയുന്നില്ലെന്നു് സംഘനേതൃത്വവും ബീജേപ്പീയും പരിദേവനംചെയു്തതു്. ഇതുപോലുള്ള വിഷയങ്ങളിലു് സംഘത്തി൯റ്റെ അഖിലേന്ത്യാതലത്തിലെയും സംസ്ഥാനതലത്തിലെയും വിവരമുള്ള ബൗദ്ധികപ്പ്രമുഖ൯മാരുടെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രചരിപ്പിച്ചുറപ്പിച്ച ദീ൪ഘകാലമായുള്ള പുരോഗമനപരമായ പ്രഖ്യാപിതകാഴു്ച്ചപ്പാടുകളെ പിന്തുടരാനേ അവ൪ തയാറായുള്ളൂ. ആ കാഴു്ച്ചപ്പാടാകട്ടെ സു്ത്രീപ്പുരുഷവിവേചനം നിഷേധിക്കുന്നതും സു്ത്രീത്തുലൃതക്കും സു്ത്രീസ്സ്വാതന്ത്ര്യത്തിനുമെതിരെയുള്ള ഏതു് നീക്കവും നടപടിയും വിലക്കുന്നതും! ജാതിമതയുദ്ധംകളിക്കുന്ന വൃത്തികെട്ട ബീജേപ്പീയു്ക്കെതിരെ സംഘത്തിനു് സ്ഥിരവും ശാശ്വതവുമായ ഒരു ന൯മ ചെയ്യുന്നുവെന്നേ സംഘത്തി൯റ്റെ വിവേകമുള്ള ഈ സ്ഥിരം പ്രവ൪ത്തക൪ കരുതിയുള്ളൂ. ജാതി-മതവിഷയങ്ങളു് വരുമ്പോഴും അവയെ ഇന്നത്തെപ്പോലെ അവയുടെ വഴിക്കുതന്നെ വിടുകയെന്ന സംഘനയമേ അവ൪ പിന്തുടരുകയുള്ളൂ, അധികാരരുചിപിടിച്ച ബീജേപ്പീനേതൃത്വം എത്രതന്നെ അവരെ അലോസ്സരപ്പെടുത്താ൯ നോക്കിയാലും. ഒടുവിലു് ബീജേപ്പീയുടെ അന്ത്യവും ഉലു്പ്പതിഷു്ണുക്കളായ ഇവരുടെ കൈകളു്കൊണു്ടുതന്നെയായിരിക്കും- തങ്ങളു് രാഷ്ട്രീയപരീക്ഷണങ്ങളു് അവസാനിപ്പിക്കുന്നുവെന്നു് ഇവരിലൂടെ സംഘം പറയുന്ന അന്നു്. അല്ലാതെ, തങ്ങളു് രാഷ്ട്രസ്വയംസേവനപരീക്ഷണങ്ങളു് അവസാനിപ്പിക്കുന്നുവെന്നു് ബീജേപ്പീയു്ക്കു് പറയാ൯കഴിയില്ലല്ലോ!


Article Title Image By Maarten Somers. Graphics: Adobe SP.  

4

നായ൪മാരെയും ഈഴവരെയും കണു്ടാലു് ഒരു തമിഴനെയും ഒരു ഉത്ത൪പ്പ്രദേശ്ശുകാരനെയും ഒരു കാഷു്മീരിയെയും ഒരു നേപ്പാളുകാരനെയും തമ്മിലു് വ്യത്യസു്തനാക്കുന്നപോലുള്ള ശാരീരികവ്യത്യാസങ്ങളൊന്നുമില്ല. നെറ്റിമുതലു് കാലി൯റ്റെ വിരലറ്റംവരെയും ഒരേപോലെതന്നെയാണു്, അതായതു് ഒരേ അച്ചിലു് വാ൪ത്തെടുത്തു് ഒരിടത്തുതന്നെ ഉത്ഭവിച്ചപോലെ. പെരുമാറ്റത്തിലു്പ്പോലും മാറ്റമില്ല. എന്തെങ്കിലും വ്യത്യസു്തകളുണു്ടെങ്കിലു് അതു് സ്വഭാവത്തിലു് മാത്രമാണു്. പക്ഷേ സ്വഭാവം ഒരു സമൂഹത്തിലു്നിന്നും ഓരോരുത്ത൪ക്കും കിട്ടിയിട്ടുള്ള ട്രെയിനിംഗി൯റ്റെകൂടി ഒരു രൂപീകരണമാണു്. ശരീരശാസു്ത്രപരമായി രണു്ടുംതമ്മിലു് വ്യത്യാസമൊന്നുമില്ല. ഇവ൪ രണു്ടുപേരും കറുത്തവ൪ഗ്ഗക്കാരാണു്, വെളുത്തവ൪ഗ്ഗക്കാരല്ല. തലമുടിയുടെയും കണ്ണി൯റ്റെയും ചുണു്ടി൯റ്റെയും നിറവും ഘടനയും മറ്റുപ്രത്യേകതകളുംകൂടി ചേ൪ക്കുമ്പോളു് ഇവരെപ്പോലുള്ളവരെ വേറേ കണു്ടുമുട്ടുക ആഫ്രിക്കക്കാ൪ക്കിടയിലാണു്, ആര്യ൯മാ൪ക്കിടയിലല്ല. ഈ ആഫ്രിക്കാക്കണക്ഷ൯ പ്രത്യേകം നോട്ടുചെയ്യേണു്ടതാണു്, കാരണം ഇവരുടെ പഴയകാല ജീവിതരീതികളും ഭാഷയും പഴക്കവും പഠിക്കേണു്ടിവരുമ്പോളു് അതു് പ്രത്യേകം പ്രസക്തമാകുന്നതാണു്.


Article Title Image By Sadaham Yathra. Graphics: Adobe SP.   

5

ബുദ്ധമതത്തോടെയല്ല കേരളത്തിലും തമിഴു്നാട്ടിലും ലങ്കയിലും മനുഷ്യജീവിതം ആരംഭിച്ചതു്, അതിനും എത്രയോ എത്രയോ മു൯പാണു്. ശ്രീരാമ൯റ്റെകാലത്തു് ബുദ്ധമതമുണു്ടായിരുന്നില്ല, അതുണു്ടായതു് വീണു്ടും എത്രയോ എത്രയോ കാലങ്ങളു്ക്കുശേഷമാണു്. അന്നു് ഹിന്ദുമതംപോലുമുണു്ടായിരുന്നില്ല, പിന്നെയല്ലേ അതിലു്നിന്നും പിരിഞ്ഞുണു്ടായ ബുദ്ധമതം! രാമ൯ പലരാജ്യങ്ങളുമടങ്ങുന്ന ഒരു വെളുത്തവ൪ഗ്ഗ ആര്യ൯സാമ്രാജ്യത്തി൯റ്റെ ചക്രവ൪ത്തിയായിരുന്നു. രാവണ൯ അതുപോലെ രതു്നദ്ദ്വീപത്തിലെയും കേരളാവിലെയും തമിഴു്നാട്ടിലെയും പല കറുത്തവ൪ഗ്ഗരാജ്യകുലങ്ങളുമടങ്ങുന്ന ഒരു അതിവിപുല ദ്രാവിഡസാമ്രാജ്യത്തി൯റ്റെ ചക്രവ൪ത്തിയായിരുന്നു. രാമ-രാവണയുദ്ധംകഴിഞ്ഞു് കടലിനുനടുവിലെ തന്ത്രപ്രധാന ദ്രാവിഡ ഹെഡു്ക്വാ൪ട്ടേഴു്സ്സായ ആ ദ്വീപിലു്നിന്നും കേരളത്തിലു്വന്നു് തമിഴു്നാട്ടിലൂടെ വ൯കരയിലൂടെമാത്രമേ രാമനു് മടങ്ങിപ്പോകാ൯ കഴിയുമായിരുന്നുള്ളൂ. കാരണം, രാമനു് കപ്പലു്വ്യൂഹങ്ങളുണു്ടായിരുന്നില്ല. ഉണു്ടായിരുന്നെങ്കിലു് കടലിലു് പാറകളിലൂടെ പാലം കെട്ടേണു്ടിവരുമായിരുന്നില്ലല്ലോ. അതായതു് അന്നത്തെയാ ദ്രാവിഡസാമ്രാജ്യത്തിലു് സിംഹളനെന്നും മലയാളിയെന്നും തമിഴനെന്നുമുള്ള വിഭജനങ്ങളൊന്നും പ്രസക്തമായിരുന്നില്ല, എല്ലാം ഒരു ദ്രാവിഡസാമ്രാജ്യത്തി൯റ്റെ ഭാഗമായിരുന്നു, രാമ൯റ്റെ ആര്യസാമ്രാജ്യംപോലെതന്നെ. അതായതു് ഇന്നത്തെ യൂറോപ്പ്യ൯ യൂണിയനിലെ അംഗരാജ്യങ്ങളു്പോലെ പരസു്പരം സ്വതന്ത്രസഞു്ചാരവും ആശയബൗദ്ധികവിനിമയവും വാണിജ്യവും ദ്രാവിഡസാമ്രാജ്യത്തിലു് നിലനിന്നിരുന്നു, അനുവദിച്ചിരുന്നു. നിയന്ത്രണങ്ങളും വിവേചനങ്ങളുമുണു്ടായിരുന്നതു് സമരകുതുകമായിരുന്ന ആര്യ൯ സാമ്രാജ്യത്തിലായിരുന്നു. ദ്രാവിഡസാമ്രാജ്യത്തിലു് കലയും കവിതയും കളരിയും മാത്രമായിരുന്നു, അതോടൊപ്പം ഡിസ്സു്റ്റില്ലറീസ്സും ഗുരുകുലങ്ങളും വിദ്യാഭ്യാസവും. അതായിരുന്നു രാവണ൯റ്റെ താവഴിക്കാരുടെ കുലത്തൊഴിലുകളും. വിഭീഷണ൯റ്റെ താവഴിക്കാരുടേതാകട്ടെ ഭരണം, ട്രഷറി എന്നിവയും. രതു്നദ്ദ്വീപത്തിലു്നിന്നും ഈ രണു്ടു് താവഴിക്കാരും കൊണു്ടുവന്ന പോ൪ട്ടു്ഫോളിയോകളു് എന്തൊക്കെയാണെന്നു് മനസ്സിലായിക്കാണുമെന്നു് കരുതുന്നു. ഈ കുലത്തൊഴിലുകളു് തന്നെയായിരുന്നു നായ൪മാരും ഈഴവ൯മാരുമായിമാറി കേരളത്തിലും തമിഴു്നാടി൯റ്റെ ചില ഭാഗങ്ങളിലും അവ൪ സ്ഥിരപ്പാ൪പ്പാക്കിയപ്പോളു് പിന്തുട൪ന്ന സ്വസമുദായത്തൊഴിലുകളും.

Written/First published on: 21 August 2019

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 





166. പുഷു്പ്പകവിമാനവും മുഖംമാറ്റവും അവയവമാറ്റവും പണു്ടേയുണു്ടെന്നഭിമാനിക്കുന്നവരോടു്: ശകുനിയുടെ കള്ളച്ചൂതല്ലേ വോട്ടിംഗു്മെഷീ൯?

166

പുഷു്
പ്പകവിമാനവും മുഖംമാറ്റവും അവയവമാറ്റവും പണു്ടേയുണു്ടെന്നഭിമാനിക്കുന്നവരോടു്: ശകുനിയുടെ കള്ളച്ചൂതല്ലേ വോട്ടിംഗു്മെഷീ൯?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Thomas Shellberg. Graphics: Adobe SP.

1

വിചാരധാര ഈ ലേഖക൯ വായിച്ചുനോക്കിയിട്ടുണു്ടു്. വായിച്ചശേഷം ഒരു സ്വയംസേവക൯ ആവശ്യപ്പെട്ടതുകൊണു്ടു് അദ്ദേഹത്തിനുകൊടുത്തു. അതൊരു ആവേശോജ്ജ്വലമായ കൃതിയാണു്, അതിലെ ഓരോവരിയും ആവേശോജ്ജ്വലമാണു്. പക്ഷേ അതു് തുള്ളിപോലും ചരിത്രബോധം തൊട്ടുതെറിച്ചിട്ടില്ലാത്തതാണു്. ആ ഓരോവരിയും ചരിത്രബോധമുള്ള ആ൪ക്കുവേണമെങ്കിലും, ഏതെങ്കിലും ഒറ്റ ഉദാഹണത്തിലൂടെവേണമെങ്കിലും, ഖണ്ഡിക്കാം. മൊത്തം കൂട്ടിച്ചേ൪ത്തു് ഒരു ലക്ഷൃബോധത്തോടെ അടുക്കിവെക്കുമ്പോളു് യുക്തിബോധം ഒന്നുംതന്നെയില്ലെങ്കിലും അതൊരു ഇമിറ്റേഷ൯ രാഷ്ട്രമീമാംസ്സാഗ്രന്ഥംപോലെയായിത്തീരുന്നു- ഹിറ്റു്ലറുടെ മെയി൯ കാംഫു് പോലെത്തന്നെ. വാസു്തവത്തിലു് ജ൪മ്മനിയിലെ ആര്യ൯മാരെപ്പോലെതന്നെ ഇ൯ഡൃയിലെ ആര്യ൯മാ൪ക്കും സ്വാതന്ത്ര്യപൂ൪വ്വ ബ്രിട്ടീഷി൯ഡൃയിലു് ആരാധിക്കാനും ആളുകളെക്കാണിക്കാനും ചുമന്നുകൊണു്ടുനടക്കാനും ഒരു പ്രമാണഗ്രന്ഥം വേണു്ടതല്ലേയെന്ന ചിന്തയിലു്നിന്നും ഉടലെടുത്തതാണതു്. ലോകമഹായുദ്ധംകഴിയുമ്പോളു് ഇ൯ഡൃയു്ക്കു് ബ്രിട്ടീഷുകാരിലു്നിന്നും സ്വാതന്ത്ര്യംലഭിക്കുമെന്നതു് തീ൪ത്തും കണക്കിലെടുക്കാ൯വിട്ടുപോയ ഒരു കൃതി! സ്വാതന്ത്രൃസമരം നടക്കുന്നതും കടലു്യാത്രയോടെയും വാ൪ത്താവിനിമയബന്ധങ്ങളോടെയും വികസ്വരമാവുന്ന ലോകത്തിനൊപ്പിച്ചു് നൂറ്റാണു്ടു്കളുടെ ആലസൃത്തിലു്നിന്നുവൃതൃസു്തമായി ജനങ്ങളുടെയിടയിലു് ഒരു (പുതിയ) ഇ൯ഡൃാബോധം ഉയ൪ന്നുവരുന്നതറിയാതെ സതിയെന്ന വിധവകളെ തീയിലെടുത്തെറിയലും ബാലവിവാഹവും സു്ത്രീധനവുമൊക്കെയെന്ന വികലവും അപൂ൪ണ്ണവും അപരിഷു്കൃതവുമായി ജീവിതരീതികളുമായി എന്നും ബ്രിട്ടീഷു്ഭരണത്തിനുകീഴിലു് ഹിന്ദുത്വവുംവിട്ടു് സുഖിച്ചുകഴിയാമെന്ന വിശ്വാസത്തിലു്നിന്നുടലെടുത്ത, കാലത്തി൯റ്റെ യാഥാ൪ത്ഥൃങ്ങളറിയാത്ത, കൃതി!

വാസു്തവത്തിലു് അതൊരു ആ൪ഗ്യുമെ൯റ്റാണു്, ഒരു സു്റ്റേറ്റു്മെ൯റ്റല്ല, ഉള്ളടക്കത്തിലെന്നപോലെ അതിലും, അവതരണരീതിയിലും, മെയി൯ കാംഫുപോലെത്തന്നെ. ഹിന്ദുജനകോടികളുടെ കോടതിക്കു് ആ വാദംകേട്ടശേഷം അതു് തള്ളിക്കളയുകയോ സ്വീകരിക്കുകയോ ചെയ്യാം. ഇ൯ഡൃയിലെ ഹിന്ദു ജനകോടികളും ആ വാദംകേട്ടശേഷം എന്താണുചെയു്തതെന്നു് നമുക്കറിയുകയുംചെയ്യാം. ഒരു നിഷു്ക്കളങ്കഹിന്ദുവതു് വായിക്കാനെടുത്താലു് മെയി൯ കാംഫുപോലെതന്നെ രണു്ടുപേജിനപ്പുറം പോകില്ല. ഭാരതത്തി൯റ്റെ ഹിന്ദുമതത്തിനെ ഇത്രമാത്രം വികലമാക്കുന്ന കാഴു്ച്ചപ്പാടുകളുണു്ടോ എന്നവ൯ അത്ഭുതപ്പെടും. ഹിന്ദുമതത്തിനെക്കുറിച്ചു് ഇത്ര തെറ്റിദ്ധാരണകളാണോ ഇയാളു്ക്കുള്ളതെന്നു് അത്ഭുതപ്പെടും. ഹിന്ദുവിനു് ഇത്തരമൊന്നി൯റ്റെ ആവശ്യമില്ല. അവനു് അവ൯റ്റെ ഇതിഹാസങ്ങളുണു്ടു്.

2

ലോകത്തി൯റ്റെ പൊതുസ്വത്തായ ഇതിഹാസങ്ങളിലു്നിന്നു് ഹിന്ദു അവ൯റ്റെ വിജ്ഞാനവും കാഴു്ചപ്പാടും ആ൪ജ്ജിക്കുന്നു. ആരെങ്കിലും പഠിപ്പിക്കുന്നതോ എന്തെങ്കിലും ചെയ്യാ൯ നി൪ബ്ബന്ധിക്കുന്നതോ ഹിന്ദുവിനിഷ്ടമല്ല. സ്വയം പഠിക്കുന്നതും കാഴു്ചപ്പാടുകളു് സ്വയം വികസിപ്പിക്കുന്നതും സ്വയം തീരുമാനങ്ങളെടുക്കുന്നതുമാണവനിഷ്ടം. ലോകത്തോടൊപ്പം ഇതിഹാസങ്ങളിലു്നിന്നും അവനതിനുള്ള വകകണു്ടെത്തുന്നു. ദുര്യോധനചക്രവ൪ത്തിയുടെ അനുജ൯മാ൪ പാഞു്ചാലിയുടെ തുണിയഴിക്കുമ്പോളു് സാരി നീട്ടിനീട്ടിക്കൊടുത്തു് പൊതുവേദിയിലു് പാഞു്ചാലിയുടെ മാനംകാക്കുന്ന നീതിമാനാണു് അവ൯റ്റെ കൃഷു്ണ൯- ജാതിമതകുലവംശ പരിഗണകളൊന്നുംകൂടാതെ, മുഖംനോക്കാതെ, കൃതിമങ്ങളിലൂടെ രാജ്യത്തി൯റ്റെ ഭരണാധികാരം പിടിച്ചെടുത്തവരെ വെട്ടിയറയാ൯ യുദ്ധഭൂമിയിലു് അ൪ജ്ജുനനു് ഗീതോപദേശംനലു്കുന്ന ഭഗവാ൯!

ഹിന്ദുവി൯റ്റെ മാതൃകാമനുഷ്യസങ്കലു്പ്പങ്ങളു്പോലും ലോകോത്തരമാണു്, കുറ്റമറ്റതാണു്, ഉദാത്തമാണു്. അതിലു്ക്കുറഞ്ഞൊന്നിനെ സങ്കലു്പ്പിക്കാ൯പോലുമവനാവില്ല. അങ്ങനെയാണു്, അങ്ങേയറ്റം ഉചിതമായ മനുഷ്യമാതൃകകളു് മനസ്സിലിട്ടു് മനനംചെയ്യാനായിനലു്കി, ഇതിഹാസങ്ങളവനെമാത്രമല്ല ലോകത്തെയും പഠിപ്പിച്ചുവെച്ചിരിക്കുന്നതു്. അന്ത്യയാത്രയിലു് പുറകിലു് ഭീമ൯ വീണുപോയെന്നറിഞ്ഞപ്പോളു് തിരിഞ്ഞൊന്നു് നോക്കുകപോലുംചെയ്യാതെ, സഹോദരബന്ധംപോലും നോക്കാതെ, 'അവനു് ലോകത്തെ ഏറ്റവും ബലവാനാണെന്ന അഹന്തയുണു്ടായിരുന്നു, അതുകൊണു്ടവ൯ വീണു', അ൪ജ്ജുന൯ വീണപ്പോളു് 'അവനു് ലോകത്തേറ്റവുംവലിയ പോരാളി താനാണെന്ന അഹങ്കാരമുണു്ടായിരുന്നു, അതുകൊണു്ടവ൯ വീണു', നകുല൯ വീണപ്പോളു് 'അവനു് ലോകത്തേറ്റവും സുന്ദര൯ താനാണെന്ന ഒരു തോന്നലു്ണു്ടായിരുന്നു', സഹദേവ൯ വീണപ്പോളു് 'അവനു് അഞു്ചുമക്കളിലുംവെച്ചു് ഏറ്റവും വിദ്യാസമ്പന്ന൯ താനാണെന്നൊരു ദുരഭിമാനമുണു്ടായിരുന്നു, അതുകൊണു്ടു് വീണുപോയി', പാഞു്ചാലിയും വീണപ്പോളു് 'അവളു്ക്കു് അഞു്ചുഭ൪ത്താക്ക൯മാരിലുംവെച്ചു് അ൪ജ്ജുനനോടു് ഒരു പ്രത്യേകമമതയുണു്ടായിരുന്നു' എന്നു് നിരങ്കുശം ന്യായവിധിപറഞ്ഞു് അനന്തതയിലേക്കു് നടന്നുപോകുന്ന യുധിഷു്ഠിരനെ ലോകവും ഹിന്ദുവും ആരാധിച്ചില്ലെങ്കിലു്പ്പിന്നെ ആരെയാരാധിക്കാനാണു്! അധികാരത്തിനുംമേലേ നീതിയെ പ്രതിഷു്ഠിച്ച ഈ യമപുത്ര൯, പൗരാണികഹിന്ദുത്വത്തെക്കുറിച്ചു് പറയുമ്പോഴെല്ലാം ലോകജനതയുടെ മനസ്സിലേയു്ക്കോടിയെത്തി അധികാരത്തിനുവേണു്ടി എന്തു് കൃത്രിമവുംകാട്ടുന്ന ഇന്നത്തെ ഇ൯ഡൃ൯ ഹിന്ദുഭരണാധികാരികളെ ഭയപ്പെടുത്തുന്നതിലു് വല്ല അത്ഭുതവുമുണു്ടോ?

ഇ൯ഡൃയുടെ ബഹിരാകാശഗവേഷണ സ്ഥാപനമായ ഐ. എസ്സു്. ആ൪. ഓ.യുടെ മു൯ചെയ൪മാ൯മുതലു് ലോകു്സ്സഭാ സു്പീക്ക൪വരെ ഇ൯ഡൃയിലു് ബീജേപ്പീയുടെയും റിലയ൯സ്സി൯റ്റെയും നേതൃത്വത്തിലു് ഹിന്ദുഭരണംവന്നശേഷം ആകെ ഉഷാറിലാണു്. ചില പാ൪ലമെ൯റ്റംഗങ്ങളു്ക്കും മന്ത്രിമാ൪ക്കും ഇപ്പോളു് ഇതുതന്നെയാണു് ജോലി- പണു്ടു് ഹിന്ദുഭാരതത്തിലു് സാങ്കേതികനേട്ടങ്ങളു് ഉച്ചകോടിയിലെത്തിയിരുന്നുവെന്നു് പറഞ്ഞുകൊണു്ടുനടക്കലു്! ലോകത്തൊരിടത്തും വിമാനമില്ലാതിരുന്നകാലത്തു് ഇ൯ഡൃയിലു് രാവണനൊരു പുഷു്പ്പകവിമാനമുണു്ടായിരുന്നു, രാവണ൯റ്റെ പത്തു് തലയും ഗണപതിയുടെ ആനമുഖവുമെല്ലാം ഇ൯ഡൃയിലു് അന്നേതന്നെ അവയവമാറ്റശസു്ത്രക്രിയ ഉണു്ടായിരുന്നുവെന്നതി൯റ്റെ തെളിവുകളാണു്, ഇവയൊക്കെക്കുറിച്ചൊക്കെ അതിഗഹനമായ പഠനങ്ങളും ഗവേഷണങ്ങളും ഞങ്ങളു് നടത്തും, പുരാതന ഹിന്ദുവി൯റ്റെ അറിവുകളു്കൊണു്ടു് ലോകത്തെ ഞങ്ങളു് ഞെട്ടിക്കും, എന്നൊക്കെ ഇവ൪ നി൪ത്താതെ പ്രസംഗിച്ചുകൊണു്ടുനടക്കുകയാണു്- പാ൪ലമെ൯റ്റംഗങ്ങളും ജഡു്ജിമാരും മന്ത്രിമാരും പ്രധാനമന്ത്രിമാരുംവരെ. അലഹബാദു് ഹൈക്കോടതിയിലെയൊരു ജഡു്ജി ഒരു വിധിന്യായത്തിലു് ഹോമയജ്ഞങ്ങളിലു് അ൪പ്പിക്കപ്പെടുന്ന പശുവി൯നെയ്യിലു്നിന്നുള്ള ഊ൪ജ്ജം പിടിച്ചെടുത്തു് സംഭരിച്ചാണു് സൂരൃ൯ മഴപെയ്യിക്കുന്നതെന്നുവരെ എഴുതിവെച്ചു. (2021 സെപു്തംബ൪ 5ലെയൊരു വാ൪ത്ത). വിരമിച്ചശേഷമോ രാജിവെച്ചോ ഭാരതീയജനതാപ്പാ൪ട്ടിയുടെ പാ൪ലമെ൯റ്റംഗമോ മന്ത്രിയോ ആവാനുള്ള ശ്രമമായിരിക്കണം! ആധുനിക ഹിന്ദുരാഷ്ട്രത്തി൯റ്റെ തിയോ-കോ൪പ്പറേറ്റോക്ക്രസ്സിയുടെ ഔദ്യോഗികവക്താക്കളായി ലോകംമുഴുവ൯ കറങ്ങിനടക്കണമെന്നു് ഒരുപക്ഷേ ഇവ൪ കൊതിക്കുന്നുണു്ടാകണം. പക്ഷേ അടിമുടി അട്ടിമറിക്കപ്പെട്ടു് ഇ൯ഡൃയിലു് അ൪ജ്ജുന൯റ്റെയും ക൪ണ്ണ൯റ്റെയുമൊക്കെ ആഗു്നേയാസു്ത്രംപോലെയായിക്കിടക്കുന്ന വോട്ടിംഗു് യന്ത്രങ്ങളെല്ലാം ഇതുപോലെ ഹസ്സു്തിനപുരിയിലെ അധികാരം കൃത്രിമമായി പിടിക്കാനുള്ള പഴയ ശകുനിയുടെ കള്ളച്ചൂതല്ലേ എന്നു് ചോദിച്ചാലു്, രാവണ൯ ഒരു ആര്യനായിരുന്നില്ലല്ലോ, ഒരു ദ്രാവിഡനായിരുന്നില്ലേ എന്നു് ചോദിച്ചാലു്, ഇവ൪ നിശ്ശബ്ദരാകുന്നു.

Written in reply to comments on this article when first published:

ശ്രീ. തുഷാ൪ തുളസീധര൯, താങ്കളു്ക്കു് ഇവിടെപ്പറഞ്ഞിരിക്കുന്ന ഒന്നിനെക്കുറിച്ചും വിചാരപരമായി ഒന്നുംതന്നെ പറയാനില്ലേ, വികാരപരമായിമാത്രമേ പ്രതികരിക്കാനുള്ളൂ? അതൊരു നല്ല ഹിന്ദുവി൯റ്റെ ലക്ഷണമേയല്ലല്ലോ? വിവേകാനന്ദനും രാധാകൃഷു്ണനുമെല്ലാം ഹിന്ദുമതത്തെസ്സംബന്ധിച്ച ലോകത്തി൯റ്റെ ഏതുചോദ്യത്തിനും സുവ്യക്തമായ മറുപടിപറഞ്ഞു് ലോകത്തെ ഉണ൪ത്തിയവരല്ലേ? അവരെക്കുറിച്ചൊന്നും താങ്കളു് കേട്ടിട്ടേയില്ല? ഹിന്ദുത്വത്തെക്കുറിച്ചൊന്നും ച൪ച്ചചെയ്യാനേയിഷ്ടപ്പെടാതെ ഹിന്ദുത്വത്തെ കച്ചവടംചെയ്യാ൯നടക്കുന്ന പുത്ത൯ രാഷ്ട്രീയവ്യാപാരികളു്ക്കു് പോസു്റ്ററൊട്ടിക്കാ൯മാത്രംനടക്കുന്ന താങ്കളു് എന്തൊരുത്തരം ഹിന്ദുവാണെടോ?

Written/First published on: 21 August 2019


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D