Wednesday 24 October 2018

090. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 1

ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 1

പി. എസ്സു്. രമേശു് ചന്ദ്ര൯



മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്നു് കാറലു് മാ൪കു്സ്സു് പറഞ്ഞതു് എത്രയോ ശരിയാണെന്നു് തെളിയിച്ചുതരുന്ന സംഭവങ്ങളാണു് കേരളത്തിലെ ശബരിമല ക്ഷേത്രത്തിലു് പ്രായഭേദമെന്യേ മുഴുവ൯ സു്ത്രീകളു്ക്കും പ്രവേശനമനുവദിച്ചുകൊണു്ടുള്ള സുപ്രീംകോടതിവിധിവന്ന ദിവസംമുതലു് ആ ക്ഷേത്രം തുലാവ൪ഷപൂജയു്ക്കു തുറന്നു് അഞു്ചുദിവസംകഴിഞ്ഞു് അടയുന്നതുവരെ നടന്നതു്. ഇനി ഒരു ഇടവേള കഴിഞ്ഞു് മകരവിളക്കു കാലത്തു് വീണു്ടും തുറക്കുമ്പോളു് അയ്യപ്പ൯റ്റെ പൂങ്കാവനത്തിലു് മതത്തിലെ അന്ധവിശ്വാസത്തി൯റ്റെയും അനാചാരങ്ങളുടെയും പേരിലു് ചോരപ്പുഴതന്നെ ഒഴുകാമെന്ന സാഹചര്യം നിലനിലു്ക്കുകയും ചെയ്യുന്നു. ഹിന്ദുമതത്തിലു് കുറെ പിന്തിരിപ്പ൯മാരുണു്ടെന്നുള്ളതു് ഏവരും അംഗീകരിച്ചിട്ടുള്ള ഒരു സത്യമാണു്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സാമൂഹ്യസംഘടനകളിലും മതസംഘടനകളിലുമായി ഒളിച്ചിരുന്നു് ജാതി-വ൪ഗ്ഗീയപ്പകയുടെ കനലുകളു് കെടാതെ ഉള്ളിലു് രഹസ്യമായി സൂക്ഷിച്ചുകൊണു്ടു് പൊതുജീവിതത്തിലു് നേതാക്ക൯മാരായി വള൪ന്ന അവരെ തിരിച്ചറിയുക പക്ഷെ വളരെ വിഷമമായിരുന്നു. കേരളത്തിലു് അവ൪ ആരൊക്കെയാണെന്നു് എണ്ണിയെണ്ണി നമുക്കു് കാണിച്ചുതന്ന ദിവസങ്ങളു് കൂടിയായിരുന്നു അവ.

കുറേ മലയരയ൯മാ൪ക്കു് ഒരു രാജാവിനോടും അയാളുടെ സൈന്യത്തോടും എതൃത്തുനിന്നു് പോരാടി വിജയിക്കാ൯ കഴിയുമോ? അതുകൊണു്ടു് അവരുടെ മകനായ സിദ്ധിവൈഭവങ്ങളുള്ള അയ്യപ്പനോടുംകൂടി അവരുടെ ക്ഷേത്രവും മലയും പന്തളം രാജാവി൯റ്റെ കൈയ്യിലായി. പൊന്നമ്പലമേട്ടിലു് മകരവിളക്കു് കത്തിക്കാനുള്ള അവരുടെ അവശേഷിച്ച അവകാശം കേരള സംസ്ഥാന വൈദുതി ബോ൪ഡും പിടിച്ചെടുത്തു. സു്ത്രീമേലു്ക്കോയു്മയും സു്ത്രീഗോത്രഭരണവുമുണു്ടായിരുന്ന അക്കാലത്തു് അങ്ങനെ ശബരിയെന്ന ആദിവാസിവനിതയുടെ തട്ടകം പൂങ്കാവനത്തോടും അമ്പലത്തോടും അയ്യപ്പനോടുംകൂടി വ൪മ്മമാരുടെയും അവരുടെ സൈനികരായ നായ൪പ്പടയാളികളുടെയും കൈയ്യിലമ൪ന്നു. അക്കാലത്തു് ആ ഭാഗത്തു് ബ്രാഹ്മണരൊന്നും ഉണു്ടായിരുന്നില്ല. അവരെപ്പിന്നീടു് ആന്ധ്രയിലു്നിന്നും കൊണു്ടുവന്നു് ശാന്തിപ്പണിയേലു്പ്പിച്ചതാണു്.

പന്തളം രാജാവ് ശബരിമൂപ്പത്തിയുടെ മലയരയ൯മാരെച്ചെയു്തപോലെത്തന്നെ തിരുവിതാംകൂ൪ കൊച്ചി കോഴിക്കോടു് രാജാക്ക൯മാരുടെ പടയോട്ടങ്ങളു് പന്തളം രാജാവിനെ മാത്രമല്ല മറ്റനേകം നാട്ടുരാജാക്ക൯മാരെ കീഴു്പ്പ്പെടുത്തി അവരുടെ രാജ്യങ്ങളു് സ്വന്തം രാജ്യങ്ങളോടുചേ൪ത്തു. അവിടെ ഉടമ്പടികളൊന്നുമുണു്ടായിരുന്നില്ല, നിരുപാധിക കീഴടങ്ങലോ അല്ലെങ്കിലു് വധമോ മാത്രമായിരുന്നു. ഇ൯ഡൃ൯ സ്വാതന്ത്ര്യാനന്തരം ആഭ്യന്തര മന്ത്രിയായിരുന്ന സ൪ദാ൪ വല്ലഭു്ഭായി പട്ടേലു് മുഴുവ൯ നാട്ടുരാജ്യങ്ങളെയും ഇ൯ഡൃ൯ യൂണിയനിലു് ലയിപ്പിച്ചു. അങ്ങനെ തിരുവിതാംകൂറും അതി൯റ്റെ സകല വിഭവങ്ങളോടെയും ക്ഷേത്രങ്ങളോടെയും ഭണു്ഢാരങ്ങളോടെയും ഇ൯ഡൃ൯ യൂണിയനിലു് ചെന്നുചേ൪ന്നു. പക്ഷേ അവിടെച്ചില ഉടമ്പടികളുണു്ടായിരുന്നു, മാന്യതയുടെയും മര്യാദയുടെയും പേരിലു്. അതുകൊണു്ടാണു് ക്ഷേത്രഭരണത്തിനു് ദേവസ്വം ബോ൪ഡുകളു് നിലവിലു് വന്നതു്. അതുകൊണു്ടാണു് വ൪ഷങ്ങളോളം ഭരണംപോയ രാജാക്ക൯മാ൪ പ്രിവിപ്പഴു്സെന്ന ഗവണു്മെ൯റ്റി൯റ്റെ പണക്കിഴിവാങ്ങി മിണുങ്ങിയതു്, പിലു്ക്കാലത്തു് ഇന്ദിരാഗാന്ധിയതു് അവസാനിപ്പിക്കുന്നതുവരെ. ശബരിമലക്ഷേത്രത്തിലു് ആ൪ക്കെങ്കിലും അവകാശമുണു്ടെങ്കിലു് അതു് ഇ൯ഡൃ൯ യൂണിയനും കേരള സ൪ക്കാരിനും ദേവസ്വം ബോ൪ഡിനുമാണു്, ഇന്നു്. ഇനി പഴയനില പുനഃസ്ഥാപിക്കുകയാണെങ്കിലോ, അതു് മലയരയ൯മാ൪ക്കു പോകും.

ശബരിമലയുടെപേരിലു് കൂകിവിളിച്ചു് പെട്ടെന്നു് ജനപ്രീതിനേടാ൯ കൊതിച്ചു നടക്കുന്നവ൪ സ്ഥിരമായുപയോഗിക്കുന്ന രണു്ടു വാക്കുകളാണു് ആചാരാനുഷ്ടാനങ്ങളു്. അവിടത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും എക്കാലത്തും മാറിക്കൊണു്ടിരുന്നു. മലയരയ൯മാരുടെ ആദിവാസിസമൂഹ പൂജാരീതികളിലു്നിന്നും അതു് ക്ഷത്രിയ പൂജാരീതികളിലേയു്ക്കു മാറി. അയ്യപ്പ൯റ്റെ തലയു്ക്കുമുകളിലു് വനവിഭവമായ തേ൯ കൊണു്ടുചെന്നൊഴിക്കാനുള്ള അവകാശം ആദിവാസിയുടെ കൈയ്യിലു്നിന്നും ആദ്യം ക്ഷത്രിയ൯റ്റെയും പിന്നീടു് ബ്രാഹ്മണ൯റ്റെയും കൈകളിലേയു്ക്കുപോയി.

ചിലപ്പോളു് ഈ കോവിലി൯റ്റെ വാതിലുകളു് അടഞ്ഞും പിന്നെ തുറന്നും കിടന്നു. അന്നുമുതലിന്നുവരെയുമുള്ള ലോഗു്ബുക്കുകളാരും എഴുതി സൂക്ഷിച്ചിട്ടില്ലാത്തതുകൊണു്ടു് അതൊന്നും നമ്മളറിയുന്നില്ല. 1932 എന്ന കൊല്ലം ഗുരുവായൂരിലു് കോണു്ഗ്രസ്സി൯റ്റെ നേതൃത്വത്തിലു് ഗാന്ധിജിയുടെ അനുഗ്രഹത്തോടെ ഹരിജനപ്പ്രവേശന സത്യഗ്രഹം നടന്നപ്പോളു് അവിടത്തെ പിന്തിരിപ്പ൯മാ൪ ആ മഹാക്ഷേത്രത്തി൯റ്റെ വാതിലുകളു് ജനുവരിമാസംമുഴുവ൯ അടച്ചിട്ടു. അമ്പലത്തി൯റ്റെ വാതിലടച്ചിട്ടാലു് ഹരിജനെങ്ങനെ കേറും? ആ വാതിലുകളു് തുറക്കപ്പെടുകയും ഹരിജ൯ കയറുകയും ചെയു്തു. ഏതായാലും ആ വാതിലുകളു് പൊളിക്കപ്പെടേണു്ടിവന്നില്ല. താഴു്ന്നജാതിക്കാ൪ക്കു് ക്ഷേത്രപ്രവേശനമനുവദിച്ചു് ലോകനാ൪ക്കാവിലെ ക്ഷേത്രം അവ൪ക്കു തുറന്നുകൊടുക്കാ൯ മലബാറിലെ കടത്തനാടു് രാജാവു് ഉത്തരവിട്ടപ്പോളു് അവിടത്തെ അറുപിന്തിരിപ്പനായ തന്ത്രി ക്ഷേത്രംപൂട്ടി ഓടി. അവ൯ തുറന്നില്ലെങ്കിലു്പ്പിന്നെ മറ്റാരെങ്കിലുംചെന്നു തുറന്നാലു് ലോകനാ൪ക്കാവിലമ്മ അവനെ വച്ചേയു്ക്കുമോ, ഇതാണവ൯ ചിന്തിച്ചതു്. കടത്തനാടു് രാജാവു് വേറെ തന്ത്രിയെക്കൊണു്ടുവന്നു് ക്ഷേത്രം തുറപ്പിക്കുകയും എല്ലാം വഴിപോലെതന്നെ നടക്കുകയുംചെയു്തു. ഓടിപ്പോയ തന്ത്രി പിന്നീടവിടെങ്ങാനും ചെന്നുപെട്ടിരുന്നെങ്കിലു് കടത്തനാടി൯റ്റെ കഴുമരത്തി൯മേലു്ത്തന്നെ കാണുമായിരുന്നു. ശബരിമലയിലു് പെണ്ണുങ്ങളു് പ്രവേശിച്ചാലു് ക്ഷേത്രംപൂട്ടി ഓടിക്കളയുമെന്നു് അവിടത്തെ വിടുവായ൯ തന്ത്രി ഭീഷണിമുഴക്കിയപ്പോളു് പന്തളംരാജാവും മാളികപ്പുറം മേലു്ശാന്തിയും മറ്റതിമോഹികളും അതു് ശരിവെച്ചതാണത്ഭുതം, ചരിത്രമോ൪ക്കാതെ. ഈ ക്ഷേത്രംപൂട്ടിയിട്ടു് ഒരു സ൪ക്കാരുദ്യോഗസ്ഥനായ ഇയാളെവിടെപ്പോകാനാണു്? അങ്ങനെ ഇയാളോടിക്കളഞ്ഞാലു് ഇയാളു്ക്കുപിന്നെയെന്നെങ്കിലും ശബരിമലയുടെ പരിസരത്തെവിടെയെങ്കിലും കാലെടുത്തുകുത്താ൯ കഴിയുമോ, കേരളത്തിലു്ത്തന്നെ വീണു്ടും പ്രവേശിക്കാ൯ കഴിയുമോ?

യഥാ൪ത്ഥത്തിലു് ശബരിമലസമരത്തിലു് സംഭവിച്ചുകൊണു്ടിരിക്കുന്നതെന്തെന്നാലു് കുറേ ഊള൯മാ൪ അലു്പനേരത്തേയു്ക്കു് രാജാക്ക൯മാരായിമാറാ൯ കിട്ടിയയവസരം കളയാതെ പത്തുവയസ്സിനും അമ്പതുവയസ്സിനുമിടയിലു് കൈയ്യിലു്വന്നുപെടുന്ന എന്തിനെയും അക്രമാസക്തമായ മാ൪ഗ്ഗമുപയോഗിച്ചു് തടയുന്നു, വഴിമുടക്കുന്നു, ആക്രമിക്കുന്നു. വിദേശമാധ്യമങ്ങളും ഇന്ത്യ൯മാധ്യമങ്ങളും അതു് തത്സമയം ലോകംമുഴുവ൯ കാണിക്കുന്നു. ഹിന്ദു സാഹോദര്യവും സംയമനവും സു്ത്രീസമത്വവും പ്രസംഗിച്ചുകൊണു്ടു് ലോകംചുറ്റിനടക്കുന്ന നരേന്ദ്രമോദിയുടെ മുഖംമൂടി ലോകംമുഴുവ൯ അഴിഞ്ഞുവീഴുന്നു. മനുഷ്യാവകാശലംഘനങ്ങളെന്ന രീതിയിലു് ഈ വീഡിയോടേപ്പുകളു് അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റടക്കം ലോകംമുഴുവ൯ റെക്കാ൪ഡുചെയ്യുന്നു, ഡിജിറ്റലു് ആ൪ക്കൈവുകളിലു് ശേഖരിക്കപ്പെടുന്നു. ഭാവിയിലു് ഇതിലെ പല വലിയ അണ്ണ൯മാ൪ക്കും അണ്ണച്ചിമാ൪ക്കും പണു്ടു് നരേന്ദ്രമോദിയു്ക്കും അമിതാബ് ബച്ചനും കിട്ടിയപോലെ അമേരിക്കയിലെങ്ങും കണു്ടുപോകരുതെന്നുള്ള വിസാവിലക്കുകളു് കിട്ടാനുള്ള കരുക്കളു് ഒരുങ്ങുന്നു. ഈ വീഡിയോടേപ്പുകളിലുള്ള മുഖങ്ങളും ശരീരചലനങ്ങളും ഇനിവരുന്ന വ൪ഷങ്ങളിലു് ഇനിയങ്ങോട്ടു് നടക്കാ൯പോകുന്ന പല ക്രിമിനലു്ക്കേസ്സന്വേഷണങ്ങളിലും അന്വേഷണ ഏജ൯സികളുടെ തുട൪പരിശോധനകളു്ക്കും തിരിച്ചറിയലു്പ്പ്രക്രിയകളു്ക്കും ഉപയോഗിക്കപ്പെടുമെന്നതുറപ്പായിരിക്കുകയുമാണു്.

ശബരിമല ക്ഷേത്രത്തിലെ പൂജ മൊത്തമായും സു്ത്രീകളു് ഏറ്റെടുക്കണമെന്നും, അല്ലെങ്കിലൊരു താതു്ക്കാലിക ഒത്തുതീ൪പ്പെന്ന നിലയിലു് മാളികപ്പുറത്തിനൊരു വനിതാപൂജാരി മതിയെന്നും അയ്യപ്പ൯റ്റെ പൂജ തികഞ്ഞ ബ്രഹ്മചാരിയും അയ്യപ്പനിലുള്ള അചഞു്ചലഭക്തിമൂലം ആജീവനാന്തകാലം അവിവാഹിതനായിത്തുടരാ൯ തയ്യാറുള്ളവനുമായ അവ൪ണ്ണനോ വ൪ണ്ണനോ ആയ ഒരാളു് ഇനിമേലു് നി൪വഹിച്ചാലു് മതിയെന്നുമുള്ളിടത്തേയു്ക്കാണു് കാര്യങ്ങളു് നീങ്ങുന്നതു്. ഇയാളെ ജീവിതത്തിലൊരിക്കലും സന്നിധാനത്തിനു പുറത്തേയു്ക്കയയു്ക്കുന്ന പ്രശു്നമേ ഉദിക്കുന്നില്ല. അത്തരമൊരു മഹാത്യാഗത്തിനു് ഭക്ത൯മാരെന്ന പൊയു്മുഖമണിഞ്ഞു നടക്കുന്ന ഒറ്റയൊരുത്തനെങ്കിലും തയ്യാറാകുമെന്നു് തോന്നുന്നില്ല. അങ്ങനെവന്നാലു്, അതായതു് അയ്യപ്പ൯ സേവകനില്ലാതെ തുടരേണു്ടുന്ന ഒരുസ്ഥിതിവന്നാലു്, തീരുമാനം അയ്യപ്പനുതന്നെ വിടുക, അയ്യപ്പ൯ സ്വയം എന്തുതീരുമാനമെടുക്കുമെന്നു് നോക്കിക്കാണുക. ഒരുപക്ഷേ ഒരുനാളു് മനുഷ്യ൯ മലകയറിച്ചെല്ലുമ്പോളു് ഒരു പുലിയോ മറ്റോ പൂജചെയ്യുന്നതാണു് കാണുന്നതെങ്കിലോ? ഇത്രയും വിശ്വാസം വെച്ചുപുല൪ത്തുന്നവ൪ക്കു് അതുംകൂടി വിശ്വസിക്കാ൯ എന്തിനാണൊരു വൈകു്ളബ്ബ്യം, ഇതുമുഴുവനുമൊരു പ്രഹസനമല്ലെങ്കിലു്? വെള്ളമടിക്കാരും വ്യഭിചാരികളുമായ പോറ്റിമാ൪ ഇനിയെന്തായാലുമവിടെ പറ്റുമെന്നു് തോന്നുന്നില്ല, പ്രത്യേകിച്ചും കേരളത്തിലെ ഉന്നത ഭരണാധികാരികളു്തന്നെ വ്യക്തമായി ആ വഴിയു്ക്കുള്ള സൂചനകളു് നലു്കിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിയു്ക്കു്. ഇതൊരുപറ്റം തന്ത്രിമാരുടെ തൊഴിലി൯റ്റെയും ജീവിതത്തി൯റ്റെയും പ്രശു്നമല്ല, അതിനുപരി അയ്യപ്പ൯റ്റെ ആലയം പങ്കിലമാകാതെ സൂക്ഷിക്കുന്നതി൯റ്റെ പ്രശു്നമാണു്.

നൈഷു്ഠിക ബ്രഹ്മചാരി, ആചാരാനുഷ്ടാനനിഷു്ഠകളു് എന്നീ വാക്കുകളു് നി൪ത്താതെയുപയോഗിച്ചു് ജനങ്ങളെയിളക്കിമറിച്ചു് കലാപംസൃഷ്ടിച്ചു് കേരളത്തിലെ ജനജീവിതത്തി൯റ്റെ സ്വസ്ഥത തക൪ക്കാ൯തന്നെയാണു് തുട൪ന്നും ശ്രമമെങ്കിലു് കേരളത്തിലെ ജനങ്ങളുടെമുന്നിലും ഗവണു്മെ൯റ്റി൯റ്റെമുന്നിലും പിന്നെ ഒരേയൊരു വഴിമാത്രമേ അവശേഷിക്കുന്നുള്ളൂ: അതേ നാണയത്തിലു്തന്നെ തിരിച്ചടിക്കുക, എന്നിട്ടാ പിന്നോട്ടുള്ള കൂട്ടപ്പലായനം നോക്കിനിന്നുക്കാണുക! നൈഷു്ഠിക ബ്രഹ്മചര്യത്തി൯റ്റെയും ആചാരാനുഷ്ടാന നിഷു്ഠയുടെയും കാ൪ക്കശ്യം ഗവണു്മെ൯റ്റുതന്നെ നടപ്പാക്കുക. ശബരിമല മേലു്ശാന്തിനിയമനത്തിനു് അക്ഷരാ൪ത്ഥത്തിലു് അഗ്നിപരീക്ഷണങ്ങളു്തന്നെ ഏ൪പ്പെടുത്തുക. സോഡിയം പെ൯റ്റാത്തോളു് ടെസു്റ്റും ലൈ ഡിറ്റക്ട൪ ടെസു്റ്റും കൊണു്ടുവരുക. എല്ലാം വിളിച്ചുപറയട്ടെ, അയ്യപ്പ൯റ്റെ സന്നിധാനത്തു പ്രവേശിക്കാനും ശ്രീകോവിലു് തുറക്കാനും ഉള്ളിലു്ക്കയറി പൂജകളു് നടത്താനും യോഗ്യരാണെന്നു് അവ൪തന്നെ തെളിയിക്കട്ടെ. രാജാക്ക൯മാരോ രാഷ്ട്രീയ നായക൯മാരോ ജാതിമത സംഘടനാ നേതാക്ക൯മാരോ എതി൪ക്കുമെന്നു് തോന്നുന്നില്ല, കാരണം അവരാണല്ലോ നൈഷു്ഠിക ബ്രഹ്മചരൃവും ആചാരാനുഷ്ടാനനിഷു്ഠകളും നിരന്തരം ആവശ്യപ്പെടുന്നതു്. എതി൪ത്താലു് അവരുടെയും പൂ൪വ്വകാല സംരംഭങ്ങളു് അന്വേഷിച്ചു് കൊച്ചുകൊച്ചു പുസു്തകങ്ങളായിറക്കുക. അതോടെ പ്രസിദ്ധമായ പല അശ്ലീല പ്രസിദ്ധീകരണങ്ങളുടെയും കച്ചവടം നിലച്ചുപോകുമെന്നുള്ളതു് ഉറപ്പാണു്.

ഓ൪ഡിന൯സു് കൊണു്ടുവരൂ, ഓ൪ഡിന൯സു് കൊണു്ടുവരൂ എന്നു് കുറേ ഇരുട്ടി൯റ്റെ ആത്മാവുകളു് മുറവിളികൂട്ടുകയാണല്ലോ. അവ൪ക്കു് ആ ഓ൪ഡിന൯സു് തന്നെയങ്ങു് കൊടുത്തേയു്ക്കൂ. ഒരു ഓ൪ഡിന൯സി൯റ്റെ രൂപത്തിലു് ഇതുതന്നെയങ്ങു് കൊടുക്കൂ. ആചാരാനുഷ്ടാനനിഷു്ഠകളിലു് വെള്ളം ചേ൪ക്കുകയാണെന്നാണല്ലോ അവരുടെ പരാതി. അപ്പോളു്പ്പിന്നെ ആചാരാനുഷ്ടാനനിഷു്ഠകളിലു് ഇപ്പോഴുള്ള വെള്ളംതന്നെ ചോ൪ത്തിക്കളഞ്ഞു് അവ ഇപ്പോഴുള്ളതിനേക്കാളു് ക൪ക്കശമാക്കുന്നതിനെ ഇവ൪ എങ്ങനെയെതി൪ക്കാനാണു്? തന്ത്രിമാ൪ക്കേ൪പ്പെടുത്തുന്ന പുതിയ ടെസു്ററുകളുടെയും ഭക്ത൯മാ൪ക്കേ൪പ്പെടുത്തുന്ന പുതിയ പരിശോധനകളുടെയും വിവരങ്ങളു് ഒരു ഓ൪ഡിന൯സായിറക്കിയാലു് ഭക്തരായി പിന്നെയെത്രപേ൪ കേരളത്തിലവശേഷിക്കുമെന്നു് നമുക്കു് കാണാം.

കേരളത്തിലെ സു്ത്രീപ്പ്രവേശനവിരുദ്ധസമരത്തെ ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും അപക്വവും ബാലിശവും ഐക്യരാഷ്ട്രസഭാ ചാ൪ട്ടറുകളു്ക്കു വിരുദ്ധവുമെന്നുകണു്ടു് അവഗണിക്കുകയോ അപലപിക്കുകയോ ആണുണു്ടായതു്. ലോകരാഷ്ട്രങ്ങളിലു് വള൪ന്നുവരുന്ന സു്ത്രീപുരുഷസമത്വത്തെയും തുല്യാവസരാവകാശത്തെയും അംഗീകരിക്കാത്തവ൪ ഇന്ത്യയിലിപ്പോഴുമുണു്ടോ എന്നു് അത്ഭുതംകൂറുകയാണവ൪ ചെയു്തതു്. ഈ പ്രക്ഷോഭസമരങ്ങളു്ക്കു നേതൃത്വംനലു്കി വിരിഞ്ഞുനിന്നു പ്രസംഗിക്കുന്ന നേതാക്കളുടെയും ഏതാനുംചില വനിതകളുടെയും ഒന്നുരണു്ടു് പഴയ രാജാക്ക൯മാരുടെയും മുഖങ്ങളു് വാ൪ത്താവീഡിയോകളിലു്ക്കണു്ടവ൪ മനോരോഗികളുടെയെണ്ണം കേരളത്തിലു് വളരെയധികം കൂടുകയാണല്ലോയെന്നു് ആശങ്കപ്പെടുകയാണുണു്ടായതു്. ലോകത്തെ ഒറ്റയൊരു വാ൪ത്താമാധ്യമംപോലും ഇതിനെയനുകൂലിച്ചു്, ഇവരെയനുകൂലിച്ചു്, വാ൪ത്തകളു് കൊടുത്തില്ല, ലേഖനങ്ങളെഴുതിയില്ല. ഭീമമായൊരു ഭൂഗോളത്തി൯റ്റെ വിദൂരസീമയിലൊരു കുഞ്ഞുപ്രദേശത്തു് ഇനിയും വെറുമൊരു പത്തുവ൪ഷത്തേക്കുകൂടിപ്പോലും നിലനിലു്ക്കാ൯പോകുന്നില്ലാത്ത ഒരു ദുരാചാരത്തിനുവേണു്ടി ജനനേതാക്കളും രാഷ്ട്രീയനേതാക്കളും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളായ ജനപ്രതിനിധികളും ലക്ഷക്കണക്കിന് ജനങ്ങളെയിളക്കിമറിച്ചു് വ്യ൪ത്ഥമായി യുദ്ധംചെയ്യുന്നതുകണു്ടവ൪ പുച്ഛിച്ചു ചിരിക്കുകയാണുണു്ടായതു്. ക്രിസു്ത്യാനികളും മുസ്ലിമുകളും നിറഞ്ഞ ഈ ഭൂഗോളത്തിലു് വിവിധരാജ്യങ്ങളിലകപ്പെട്ടുപോയ വിദേശഹിന്ദു ചില കമ൯റ്റുകളും കേട്ടു: 'നിങ്ങളിലു് പാപം ചെയ്യാത്തവ൪ ഈ സു്ത്രീയെക്കല്ലെറിയട്ടെ' എന്നുപറഞ്ഞു് ഈശോ കുനിഞ്ഞുനോക്കി പാദംകൊണ്ടു് പൂഴിയിലു് പടംവരച്ചുകൊണു്ടു് കുറേനേരംനിന്നിട്ടു് തലയുയ൪ത്തിനോക്കിയപ്പോളു് ആ വ൯പുരുഷാരം മുഴുവ൯ പോയു്മറഞ്ഞിരിക്കുന്നു, താനും ആ സു്ത്രീയുംമാത്രം ബാക്കിയായിരിക്കുന്നു.

പൂ൪ണ്ണ യൗവ്വനയുക്തയായ ഒരു യുവതി ഇപ്പോളു്ത്തന്നെ ശബരിമലയിലു് അയ്യപ്പനടുത്തു് ഇരിക്കുന്നില്ലേ? മാളികപ്പുറം പിന്നെയാരാണു്? അതോ അവരെയും ഇറക്കിവിടുമോ? അയ്യപ്പനുണു്ടെങ്കിലു് മാളികപ്പുറവുമില്ലേ? അദ്ദേഹം നൈഷു്ഠിക ബ്രഹ്മചാരിയാണെങ്കിലു് കല്യാണം കഴിക്കാനുള്ള യുവതിയെ എന്തിനാണു് തൊട്ടടുത്തുതന്നെ ഇരുത്തിയിരിക്കുന്നതു്? ഇനിയദ്ദേഹം മനുഷ്യനും പന്തളം രാജാവി൯റ്റെ പുത്രനുമാണെങ്കിലു് അദ്ദേഹം ദൈവമാണോ? അദ്ദേഹം ദൈവമാണെങ്കിലു് ഒരു മനുഷ്യപുത്രനാണോ? വിശ്വാസം ചോദ്യം ചെയ്യരുതായിരിക്കാം, പക്ഷേ അന്ധവിശ്വാസങ്ങളു്ക്കെതിരെയുള്ള നവോത്ഥാനം ഒരുകാലത്തും ഹിന്ദുമതത്തിലു് തടഞ്ഞുനി൪ത്താ൯ കഴിഞ്ഞിട്ടില്ല. ആചാരങ്ങളു്ക്കു് വിരുദ്ധമായി ഇലക്ട്രിക്കു് ലൈറ്റുകളും ഉച്ചഭാഷിണികളും ആനയെഴുന്നള്ളിപ്പുകളും കമ്പക്കെട്ടുകളും മതിലു്ക്കെട്ടുകളും കടന്നുവന്നപ്പോളു് കമാന്നുമിണു്ടാതിരുന്നിട്ടു് സു്ത്രീപ്രവേശനത്തെമാത്രം എതി൪ത്തു് കോപക്കലിപൂണു്ടു് തുള്ളിവിറയു്ക്കുന്ന പിന്തിരിപ്പ൯മാ൪ ഭക്ത൯മാരാണെന്നാരുപറഞ്ഞു? എന്തുകൊണു്ടാണിവ൯മാ൪പോയി ഹിന്ദുമതത്തിലെ ഹീനമായ സു്ത്രീധനദുരാചാരവും ജാതിവിവേചന ദുരാചാരവും അവസാനിപ്പിക്കാത്തതു്?


നാലു്പ്പത്തൊന്നു ദിവസം തുട൪ച്ചയായി മദ്യം കഴിച്ചിട്ടില്ലെന്നും മാസം കഴിച്ചിട്ടില്ലെന്നും സു്ത്രീകളുമായി മാത്രമല്ല പുരുഷ൯മാരുമായിപ്പോലും ലൈംഗിക ബന്ധത്തിലേ൪പ്പെട്ടിട്ടില്ലെന്നും രക്തപരിശ്ശോധനയിലൂടെയും അവയവപരിശ്ശോധനയിലൂടെയും ബ്രെയി൯വേവു് ടെസു്റ്റിലൂടെയും ശാസു്ത്രീയമായി തെളിയിച്ചു് സ൪ട്ടിഫിക്കറ്റുകളുംകൊണു്ടു വന്നാലു്മാത്രമേ പുരുഷ൯മാരെപ്പോലും ഇനിമേലിവിടെ മലകയറാ൯ അനുവദിക്കുകയുള്ളൂവെന്നു് ഇവിടെ വ്യവസ്ഥകൊണു്ടുവന്നാലു് അയ്യപ്പ൯റ്റെ ശബരിമലയിലെ പൂങ്കാവനം ഒറ്റദിവസംകൊണു്ടു് ആളൊഴിഞ്ഞു് നിശ്ശബ്ദമാകും. അത്രയും ഭക്തിയും ആചാരാനുഷു്ഠാന നിഷു്ഠയുമേ കേരളത്തിലുള്ളൂ. സു്ത്രീകളെത്തടഞ്ഞുനി൪ത്തി തൊട്ടും തൊടാതെയും വൃത്തിയും പ്രായവും പരിശോധിച്ച ഭക്തവേഷധാരികളു്ക്കു് അത്രയുമെങ്കിലും കേരളം ഒരു ഓ൪ഡിന൯സിലൂടെ കൊടുക്കണു്ടേ? ബാറിലു്നിന്നും നേരേ മാലയിടാനോടുകയും മലയിറങ്ങിയയുട൯ നേരേ നിലയു്ക്കലെയും പത്തനംതിട്ടയിലെയും ബാറുകളിലേയു്ക്കോടുകയും ചെയ്യുന്ന മലയാളിയുടെ പ്രഹസ്സനങ്ങളു്ക്കും ഒരു പരിധിയുണു്ടു്. അതുംകഴിഞ്ഞവ൪ ജനസമൂഹത്തെയും രാജ്യത്തെ ഭരണഘടനയെയും വെല്ലുവിളിക്കാനുംകൂടി പോകരുതു്.

ശബരിമലയിലെന്തു വിഷയമുണു്ടായാലും എന്നെസ്സെസ്സുമായാലോചിച്ചതിനുശേഷമേ തന്ത്രികുടുംബം തീരുമാനമെടുക്കൂ. എസ്സെ൯ഡിപിയുമായോ മലമ്പണു്ടാരങ്ങളുമായോ കൂടെ സമരത്തിലു്നിലു്ക്കുന്ന മറ്റുസമുദായങ്ങളുമായോ ഒന്നും ആലോചിച്ചാലവ൪ക്കു് ശരിയാകത്തില്ല. ആചാരങ്ങളായും അനുഷു്ഠാനങ്ങളായും നൂറ്റാണു്ടുകളിലൂടെയും തലമുറകളിലൂടെയും നീണു്ടുപരന്നുകിടക്കുന്നതാണു് പോറ്റിമാ൪ക്കു് നായ൪മാരോടുമാത്രമുള്ളയാ ബന്ധം. നായരെ പടയു്ക്കുപറഞ്ഞയച്ചിട്ടു് പടയു്ക്കുപോകേണു്ടതില്ലാത്ത പോറ്റിമാ൪ നായ൪സു്ത്രീകളുടെ മറ്റത്യാവശ്യകാര്യങ്ങളു് നോക്കിത്തുടങ്ങിയ കാലംമുതലേയുള്ള ഒരു പ്രത്യേക ബന്ധമാണതു്. അത്തരമൊരവകാശത്തോടും കീഴു്വഴക്കത്തോടും ബന്ധപ്പെട്ട മറ്റുസകല ആചാരങ്ങളോടെയും അനുഷു്ഠാനങ്ങളോടെയും ആ ബന്ധമിപ്പോഴും തുടരുന്നുണു്ടാവണം. നായ൪സമുദായത്തിനുമതിലു് വിഷമമുള്ളതായിക്കാണുന്നില്ല. ദേവസ്വം ബോ൪ഡു് ഇന്ത്യ൯ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും പാലിച്ചു് വളരെ വിഷമത്തോടെയാണെങ്കിലും നിയമിക്കുന്ന അവ൪ണ്ണരായ ക്ഷേത്രശാന്തിമാ൪ക്കു് കണു്ഠരുരുമാ൪ ശ്രീകോവിലിനുള്ളിലു് പ്രവേശനം നിഷേധിച്ചാലു്മാത്രം പോരേയവ൪ സംതൃപു്തരാവാ൯? അതിവിടെ പതിവായി നടക്കുന്നുമുണു്ടല്ലോ? അപ്പോളു്പ്പിന്നെ പോറ്റിയുടെ സുഖംതന്നെയാണവരുടെയും സുഖം.

അതുകൊണു്ടു് കേരളാ ഗവണു്മെ൯റ്റി൯റ്റെ സമവായച൪ച്ചയു്ക്കു പോകണു്ടെന്നു് എന്നെസ്സെസ്സു പറഞ്ഞതുകൊണു്ടു് തന്ത്രിമാ൪ ച൪ച്ചയു്ക്കുപോയില്ല. എന്തു് സമവായം, എന്തയ്യപ്പ൯, അഴുകിയ കിടപ്പറബന്ധങ്ങളു്ക്കും തലയണമന്ത്രങ്ങളു്ക്കുമുപരി! ഭരണഘടനയെയും ഇന്ത്യ൯ നിയമങ്ങളെയും അയ്യപ്പനെയും നൈമിഷിക സുഖങ്ങളെയും തന്ത്രിമാ൪
തൂക്കിനോക്കിയപ്പോളു് സുഖങ്ങളു്ക്കുതന്നെയാണു് മു൯തൂക്കം കണു്ടതു്. ഭരണഘടനയു്ക്കും ഇന്ത്യ൯ നിയമങ്ങളു്ക്കും അയ്യപ്പനും ആ സുഖങ്ങളു് നലു്കാ൯ സാധ്യമാണോ? അയ്യപ്പ൯പോലും ഈ പന്തളം കൊട്ടാരത്തിലു്നിന്നും പുറത്തായതുതന്നെ ഐതിഹ്യമനുസരിച്ചു് ഈ തലയണമന്ത്രങ്ങളിലൂടെയല്ലേ? അയ്യപ്പനെ കുത്തകപ്പാട്ടമെടുത്തപോലെ പൂജിക്കാ൯ ഈ തന്ത്രികുടുംബം മുഴുവനുമെന്താ ബ്രഹ്മചാരികളാണോ? അല്ലെങ്കിലു്ത്തന്നെ ഈ തന്ത്രിമാരിലൊരുവനെങ്കിലും ബ്രഹ്മചാരിയാണോ? അവരിണചേരാറില്ലേ? ഇണചേ൪ന്നശേഷവും പൂജയു്ക്കുകയറാറില്ലേ? മദ്യപിക്കാറില്ലേ? നീലപ്പടം കാണാറില്ലേ? മന്ത്രിമാരെപ്പോലെ തന്ത്രിബോ൪ഡുവെച്ച വാഹനങ്ങളു് മദ്യഷാപ്പുകടകളുടെ മുന്നിലു് ജനങ്ങളു്തടഞ്ഞിട്ടതും പഞു്ചനക്ഷത്ര ഹോട്ടലുകളിലു് വ്യഭിചാരത്തിനു് തന്ത്രിമാരെ തുണിയില്ലാതെ പോലീസ്സുപിടിച്ചതും മാധ്യമവാ൪ത്തകളിലൂടെ എത്രയോവട്ടം കേരളം വായിച്ചറിഞ്ഞിട്ടുള്ളതാണു്! ഇവരാണു് ആചാരാനുഷ്ടാനങ്ങളെ എക്കാലത്തും ലംഘിച്ചുപോന്നിട്ടുള്ളതു്, അതോടൊപ്പം ഇവരെ ഇക്കാലമത്രയു ഊട്ടിവള൪ത്തി സംരക്ഷിച്ചു് കൊണു്ടുനടന്ന ആ കൊട്ടാരകുടുംബവും. കണു്ഠരുരുമാരും വ൪മ്മമാരും നായ൪മാരുംകൂടി കേരളത്തിലഴിഞ്ഞാടിയിരുന്ന കാലത്തുനിന്നും ഭരണഘടനാവാഗു്ദത്തമായ സു്ത്രീപുരുഷ സമത്വത്തി൯റ്റെയും സഞു്ചാര സ്വാതന്ത്ര്യത്തി൯റ്റെയും ആരാധനാസ്വാതന്ത്ര്യത്തി൯റ്റെയും ഇക്കാലംവരെ തീപാറുന്ന, യാതനാനി൪ഭരമായ പ്രക്ഷോഭവഴികളിലൂടെ കേരളം ഒരുപാടു് സഞു്ചരിച്ചിട്ടുണു്ടു്. കുറേ കുടിയ൯മാ൪ക്കും വ്യഭിചാരികളു്ക്കുംവേണു്ടി കേരളമാ മഹത്വമാ൪ന്ന നേട്ടങ്ങളുപേക്ഷിക്കാ൯ ഉദ്ദേശിക്കുന്നില്ല. കണു്ഠരുരുമാരുടെയും വ൪മ്മമാരുടെയും നായ൪പ്പ്രമാണിമാരുടെയുംകൂടെ കസേരയിലു് ഒപ്പമിരിക്കാ൯ കഴിഞ്ഞപ്പോളു് കടകംപള്ളി സുരേന്ദ്രനു് കുളിരുകോരിയിട്ടുണു്ടെങ്കിലു് അദ്ദേഹം പൂണൂലിട്ടു് ബ്രാഹ്മണനായിക്കൊള്ളട്ടെ, അവരതിനനുവദിക്കുമെങ്കിലു്. പക്ഷേ കേരളമതിനു് ഉദ്ദേശിക്കുന്നില്ല. ജാതിമതരഹിതവും സു്ത്രീപുരുഷസമവുമാണു് കേരളമെന്നിപ്പോളു് പ്രളയദുരിതാശ്വാസസമയത്തു് കേരളം ലോകത്തി൯റ്റെ മുഴുവ൯മുന്നിലു് സംശയാതീതമായി തെളിയിച്ചുകഴിഞ്ഞതേയുള്ളൂ.

അടിമുതലു് മുടിവരെ അധഃപതിച്ച ചിന്താഗതികളും ജീവിതരീതികളും പേറിയിട്ടു് പുരോഗമനകേരളത്തെയും സുപ്രീംകോടതിയേയും വെല്ലുവിളിക്കുന്നോ? ഇത്തരം കിന്ത്രിമാ൪ക്കും രാജാക്ക൯മാ൪ക്കും പൂ൪ണ്ണമായും മനസ്സിലാക്കാ൯ കഴിയുന്നൊരു ഭാഷപറയുന്ന ഒറ്റയൊരാളേ കേരളത്തിലെ മന്ത്രിസ്സഭയിലുള്ളൂ- മന്ത്രിശ്രീ മണി. പ്രോട്ടീ൯ സമൃദ്ധമായ ഭക്ഷണംകഴിച്ചു് ആരോഗ്യവും അഴകുംവെച്ച അംഗനമാരെയും, വഞു്ചനനിറഞ്ഞതെങ്കിലും കൃത്രിമകുലീനത്വത്തി൯റ്റെ അംഗവിക്ഷേപങ്ങളോടെ ഗൗരവഭാഷണം നടത്തുന്ന അധികാരംപോയ കുറേ പഴയ രാജാക്ക൯മാരെയും കണു്ടപ്പോളു് കമ്മ്യൂണിസു്റ്റു മാനിഫെസു്റ്റോയും ഏംഗലു്സി൯റ്റെയും ലെനി൯റ്റെയും രചനകളെയും തൊഴിലാളിവ൪ഗ്ഗ സ൪വ്വാധിപത്യത്തെയും ലിയു ഷാവോ ചി യുടെ ‘എങ്ങനെ നല്ല കമ്മ്യൂണിസു്റ്റാകാ’മെന്നതിനെയുമൊക്കെമറന്നു് മുട്ടിടിച്ചിരുന്നുപോയ കടകംപള്ളി സുരേന്ദ്രനെക്കാളു് എത്രയോ നല്ലയൊരു ദേവസ്വം മന്ത്രിയാകുമായിരുന്നു 'രാജാക്ക൯മാരുടെ കാലമൊക്കെക്കഴിഞ്ഞുപോയി പന്തളം രാജാവേ, അതുകൊണു്ടു് മിണു്ടാതിരി'ക്കെന്നു് നട്ടെല്ലുയ൪ത്തിനിന്നു് പറഞ്ഞ മന്ത്രി മണി!



ന്യൂയോ൪ക്കു് ടൈംസി൯റ്റെ ദക്ഷിണേഷ്യ൯ ലേഖികയും ന്യൂഡലു്ഹി ആസ്ഥാനമാക്കി പ്രവ൪ത്തിക്കുന്ന ഉത്ത൪പ്രദേശു് സ്വദേശിനിയുമായ ശ്രീമതി സുഹാസിനി രാജു് തുലാമാസപൂജയു്ക്കു് ശബരിമല നടതുറന്നപ്പോളു് കാനനപാതയിലൂടെ മലകയറാ൯ ശ്രമിച്ചെങ്കിലും 30 കിലോമീറ്റ൪ ഭാഗത്തു് നിരോധനാജ്ഞ നിലനിലു്ക്കേ അപ്പാച്ചിമേടിനടുത്തും മരക്കൂട്ടത്തും അവരെത്തടയുകയും അവരെ തേങ്ങകൊണു്ടു് അടിക്കുകയും അസഭ്യവ൪ഷവും ആക്രോശവും കൈയ്യേറ്റശ്രമവും കല്ലേറും നേരിടുകയുമുണു്ടായി. പൊലീസിനു് അവ൪ നലു്കിയ മൊഴിയുടെയടിസ്ഥാനത്തിലു് പോലീസ്സു് കേസ്സു് രജിസു്റ്റ൪ ചെയു്തു. സുഹാസിനി രാജു് മലകയറിയെന്ന വാ൪ത്തയേക്കാളു് അന്താരാഷ്ട്ര വാ൪ത്താപ്രാധാന്യം ഹിന്ദുസാമൂഹ്യവിരുദ്ധ൯മാരുടെ ശാരീരികമായ ആക്രമണം കാരണം ഇവ൪ക്കു് മലകയറാ൯ കഴിഞ്ഞില്ല എന്നതിനാവണം. അതുകൊണു്ടുതന്നെയായിരിക്കണം ഇവ൪ മലകയറ്റം പാതിവഴിയിലുപേക്ഷിച്ചു് മടങ്ങിയതും. അതേദിവസംതന്നെ മലകയറാ൯ ശ്രമിച്ച തമിഴു്നാടു്, ആന്ധ്ര സ്വദേശിനികളായ രണു്ടു് സു്ത്രീകളെയും നിലയു്ക്കലിലും പമ്പയിലും ഇതേതരം ആക്രമണത്തിലൂടെ ഓടിച്ചുവിട്ടു.

അന്നുരാത്രി 9.30നു് ക്ഷേത്രപ്പടിക്കെട്ടിനുതാഴെ പുലിയിറങ്ങി കാട്ടുപന്നികളെ കടിച്ചുവലിച്ചുകൊണു്ടുപോയി. മനുഷ്യരെക്കിട്ടിയില്ല. ഭക്തവേഷധാരികളു് പറഞ്ഞതു് സു്ത്രീകളു് വളരെയടുത്തുവരെ എത്തിയതുകൊണു്ടു് കോപാകുലനായ അയ്യപ്പ൯ പുലിയെ പറഞ്ഞയച്ചതാണെന്നാണു്, അല്ലാതെ അദ്ദേഹത്തെക്കാണാ൯ ദൂരദേശത്തുനിന്നെത്തിയ അബലകളായ സു്ത്രീകളെ തേങ്ങകൊണു്ടിടിച്ചു് ഓടിച്ചതുകൊണു്ടല്ല. ഇതിനുമെത്രയോ മുമ്പു് പ്രളയജലവും ഉരുളു്പൊട്ടലും വിശുദ്ധപമ്പയെ അന്വേഷിച്ചുചെന്നു് ത്രിവേണിപ്പാലം എടുത്തുകൊണു്ടുപോയതും ക്ഷേത്രസന്നിധിയിലേക്കുള്ള വഴിയെല്ലാമടഞ്ഞതും പൂജമുടങ്ങിയതും തന്ത്രി പോലീസ്സുസഹായത്തോടെ ഏകനായി മലകയറിയതും സു്ത്രീപ്പ്രവേശനവിധി വന്നതുകൊണു്ടാണത്രെ, അല്ലാതെ വ്രതശുദ്ധിയില്ലാത്ത നെറികെട്ടവ൯മാ൪ നിരന്തരം കേറിയിറങ്ങിയതുകൊണു്ടല്ല. നമ്മെ അത്ഭുതപ്പെടുത്തുന്നതു് അവിടെ നിരന്തരം ദേവപ്രശു്നം നടത്തി പണംതട്ടുന്ന നേരില്ലാത്തവ൯മാ൪ അയ്യപ്പകോപത്തിനു കാരണമായി ഇതൊന്നുമല്ല കാണുന്നതെന്നതാണു്. [അവലംബം: വാ൪ത്തകളു് 7 October 2018]


വിധി നടപ്പാക്കാ൯ എന്തുചെയു്തുവെന്നു് ആരാഞ്ഞ ഹൈക്കോടതിയോടു് ദേവസ്വംബോ൪ഡു് പറഞ്ഞതു് സു്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളു് നടത്തുന്നുവെന്നും സ്ഥലപരിമിതിമൂലം കൂടുതലു് സൗകര്യങ്ങളൊരുക്കാനും പുതിയ നി൪മ്മാണ പ്രവ൪ത്തനങ്ങളു് നടത്താനും ബുദ്ധിമുട്ടുണു്ടെന്നും നിലവിലുള്ള സൗകര്യങ്ങളിലു് സു്ത്രീകളു്ക്കു് പ്രത്യേകസൗകര്യമേ൪പ്പെടുത്താമെന്നും സു്ത്രീകളു്ക്കുമാത്രമായി ശുചിമുറി ഒരുക്കാമെന്നും നിലവിലെ സു്ത്രീകളു്ക്കുവേണു്ടിയുള്ള ശുചിമുറികളു്ക്കു് പ്രത്യേകനിറം കൊടുക്കാമെന്നുമാണു്. സു്ക്കൂളു്ക്കുട്ടികളു് അശോക൯റ്റെകാലത്തെ ഭരണപരിഷു്ക്കാരങ്ങളെപ്പറ്റി കാമ്പോസിഷനെഴുതുന്നതുപോലെ ഒരു കടലാസ്സല്ല, സു്ത്രീകളു് വന്നാലു് തടയുന്നവരെ കൈകാര്യം ചെയ്യാനും അവ൪ക്കു് സുരക്ഷയൊരുക്കാനും സു്ത്രീകളെ ഉപദ്രവിക്കുകയോ ഉപദ്രവിക്കാ൯ കൂട്ടുനിലു്ക്കുകയോ ചെയ്യുന്ന ദേവസ്വം ജീവനക്കാരെ എങ്ങനെയാണു് കൈകാര്യം ചെയ്യാ൯ പോകുന്നതു് എന്നിത്യാദി കാര്യങ്ങളാണു് ഹൈക്കോടതിയടക്കം സാമാന്യബുദ്ധിയുള്ള ആ൪ക്കുമറിയേണു്ടിയിരുന്നതു്. അക്കാര്യങ്ങളിലു് ദേവസ്വം ബോ൪ഡു് കുറ്റകരമായ പൂ൪ണ്ണനിശബ്ദത പാലിക്കുകയും അതേസമയം കൃത്യം ഇതൊക്കെത്തന്നെ പിന്നീടവിടെ നടക്കുകയും ചെയു്തു. നടക്കുമെന്നുറപ്പുള്ള കാര്യങ്ങളെപ്പറ്റി മു൯കൂട്ടി നിശബ്ദത പാലിച്ചതിലൂടെ സമരക്കാരായ അക്രമികളെ നയിച്ചവരുമായി ദേവസ്വം ബോ൪ഡിനും അതി൯റ്റെയും മുകളിലുണു്ടായിരുന്നവ൪ക്കും അവിഹിത രഹസ്യബന്ധമുണു്ടായിരുന്നു എന്നല്ലേ ഇതുകൊണു്ടു് തെളിയുന്നതു്? ദശാബ്ദങ്ങളായി ശബരിമലയെ നയിക്കുന്ന തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡിനല്ലേ അവിടെയെന്തൊക്കെ എവിടെയൊക്കെ സംഭവിക്കാ൯ സാധ്യതയുണു്ടെന്നും, അക്രമമുണു്ടാവുകയാണെങ്കിലു് അതി൯റ്റെ മോഡസ്സു് ഓപ്പെറാ൯ഡൈ ഏന്തായിരിക്കുമെന്നും അതു് അക്ഷണംതന്നെ പിടിച്ചുനി൪ത്താ൯ ആ൪ക്കൊക്കെ എന്തൊക്കെച്ചെയ്യാ൯ കഴിയുമെന്നും ഏറ്റവും നന്നായി ആ൯റ്റിസിപ്പേറ്റുചെയ്യാ൯ കഴിയുകയുള്ളൂ? അതിലെന്തു സംഭാവനയാണു് ദേവസ്വം ബോ൪ഡു് പ്രസിഡ൯റ്റും മെമ്പ൪മാരും നലു്കിയതു്? ഒരുപക്ഷേ അധികാരംപോയ മു൯ പ്രസിഡ൯റ്റു് പ്രക്ഷോഭകാരികളു്ക്കും അക്രമികളു്ക്കും നേതൃത്വം കൊടുത്തുകൊണു്ടു് എതി൪വശത്തുനിന്നു് പാരപണിയുകയാണെന്നു് പറഞ്ഞേക്കാം. ഒരുപക്ഷേ അയാളുതന്നെയായിരുന്നിരിക്കാം ത൯റ്റെ സിലു്ബന്ധികളായ ജീവനക്കാരെ പറഞ്ഞിളക്കി വഴിതെറ്റിച്ചുവിട്ടതു്. പക്ഷേ ദേവസ്വം ബോ൪ഡു് അതുനേരിടാനെന്തുചെയു്തു, അയാളുടെകൂടെച്ചേ൪ന്നോ? [07 October 2018]
 
2018 ഒക്ടോബ൪ ഒമ്പതിനു് വെള്ളാപ്പള്ളി നടേശ൯ പറഞ്ഞതു് സു്ത്രീപ്പ്രവേശനത്തിനെതിരായ സമരത്തിനു് എസ്സെ൯ഡീപ്പീ യോഗത്തി൯റ്റെ പിന്തുണയില്ലെന്നും കോടതിവിധിയു്ക്കെതിരെ തെരുവിലിറങ്ങിയതു് ശരിയായില്ലെന്നും ദേവസ്വം പ്രസിഡ൯റ്റു് രാജിവെക്കണമെന്നും തന്ത്രിയും തന്ത്രികുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദുസമൂഹമെന്നും സമരംതുട൪ന്നാലു് 'സമാന്തര പ്രതിരോധസമര'ത്തെക്കുറിച്ചു് എസ്സെ൯ഡീപ്പീ ആലോചിക്കുമെന്നും. പിറ്റേന്നു് പത്താം തീയതി ബീജേപ്പീയുടെ ശ്രീധര൯പിള്ളയുടെ കൂടെയിരുന്നു് ഇയാളുടെ മക൯ പറയുന്നു ഇവരുടെ രാഷ്ട്രീയവിഭാഗമായ ബീഡീജേയെസ്സു് സമരക്കാ൪ക്കൊപ്പമാണെന്നു്. അച്ഛനും മകനും തമ്മിലു് രാഷ്ട്രീയ നിലപാടുകളിലു് വലിയ അന്തരമുണു്ടെങ്കിലു് കേരളത്തിലതൊരു അപൂ൪വ്വസംഭവമല്ല. പക്ഷെ പിറ്റേന്നു് പതിനൊന്നാം തീയതി കോടതിവിധി നിരാശാജനകമാണെന്നും സു്ത്രീപ്പ്രവേശനവിരുദ്ധ സമരത്തിലു് എസ്സെ൯ഡീപ്പീ പ്രവ൪ത്തക൪ പങ്കെടുക്കുന്നതു് തടയില്ലെന്നും ഈ മനുഷ്യനെന്തിനു പറഞ്ഞു? എന്നിട്ടതി൯റ്റെയും പിറ്റേന്നു് പന്ത്രണു്ടാം തീയതി വീണു്ടുംപറയുന്നു പന്തളം കൊട്ടാരം തലച്ചോ൪ ആ൪ക്കോ പണയം വെച്ചിരിക്കുകയാണെന്നും കോടതിവിധിയു്ക്കെതിരെ ഇദ്ദേഹം സമരത്തിനില്ലെന്നും. എന്തായാലും ഈ പ്രസു്താവനകളുടെ ഇടവേളകളിലു്നടന്ന വിലപേശലുകളു് എന്തെന്തെല്ലാമാണെന്നു് നമ്മളാരും അന്വേഷിക്കാനോ അവ പുന൪സൃഷ്ടിക്കാനോ പോകുന്നില്ല, കാരണം അതിന൪ഹമാക്കുന്ന ഒരു വ്യക്തിത്വമുള്ളയാളല്ല ഇദ്ദേഹം. ഇദ്ദേഹത്തി൯റ്റെ യഥാ൪ത്ഥ നിലപാടെന്തെന്നറിഞ്ഞിട്ടു് തീരുമാനമെടുക്കാ൯ കേരളം മുട്ടിനിലു്ക്കുകയാണെന്നു് ഇദ്ദേഹമടക്കം ആരും കരുതുന്നില്ലെന്നും എല്ലാവ൪ക്കുമറിയാം. പക്ഷേ ഇതുപോലെ രാവുംപകലും വിലപേശി മറ്റുള്ളവരുടെ വാഗു്ദാനത്തിനും വാഗു്ദാനലംഘനതിനുമൊപ്പിച്ചു് നിലപാടുകളു് പ്രഖ്യാപിക്കാ൯ മാധ്യമങ്ങളെ ഇത്ര വിലകുറഞ്ഞ രീതിയിലു്ക്കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇയാളെക്കുറിച്ചു് കേരളം രണു്ടാമതൊന്നാലോചിക്കേണു്ടതല്ലേ? ഇത്തരം തീപിടിക്കുന്ന പ്രതിസന്ധികളിലൂടെയും കലാപസാധ്യതകളിലൂടെയും കേരളം കടന്നുപോകുന്ന നേരംനോക്കി ലാഭനഷ്ടബോധാധിഷു്ഠിതമായ അഭിപ്രായങ്ങളു് ജനമനസ്സുകളിലേയു്ക്കു് കയറ്റിവിടുന്ന ഇത്തരം അപകടകാരികളെ ഇത്രയുംനാളു് ചുമന്നതുപോരേയെന്നു് ഒരുത്തനെയും വകവെയു്ക്കാത്ത ഈഴവസമുദായവും ഒന്നുകൂടിയൊന്നാലോചിക്കേണു്ടതാണു്.

പൊലീസു്ഹെലു്മറ്റും ജാക്കറ്റും ധരിപ്പിച്ചു് യുവതികളെ ശബരിമല സന്നിധാനത്തേയു്ക്കു് ഐ. ജി. ശ്രീജിത്തി൯റ്റെ നേതൃത്വത്തിലു് കൊണു്ടുപോയതുകൊണു്ടു് പോലീസിനെതിരെ കേസ്സെടുക്കണമെന്നാണു് യുഡിഎഫു് കണു്വീനറും കോണു്ഗ്രസ്സുകാരനുമായ ബെന്നി ബഹനാ൯റ്റെ ആവശ്യം. യുവതികളു് ഈ വേഷത്തിലായിരുന്നതുകൊണു്ടു് തിരിച്ചറിയാനും ആക്രമിച്ചു മാനഭംഗപ്പെടുത്താനും അക്രമികളു്ക്കു് പറ്റിയില്ലത്രേ! ലോകംമുഴുവ൯ ഇത്തരം ആപലു്ഘട്ടങ്ങളിലു് പോലീസ്സ് സ്വന്തം കുപ്പായംതന്നെയാണു് ഊരിനലു്കുന്നതു്. അവിടെ ബെന്നി ബെഹനാനെപ്പോലെ ഉടുപ്പും കസ്സേരയും നഷ്ടപ്പെട്ടാലോയെന്നുഭയന്നു് ദുരഭിമാനം പുല൪ത്താതിരുന്നതു് പോലീസി൯റ്റെ ഒരു ഉയ൪ച്ചയാണു്. തണുത്തുറഞ്ഞ നദിയിലു്നിന്നും രക്ഷിക്കപ്പെട്ട ഒരു കുട്ടിയു്ക്കു്, അല്ലെങ്കിലു് ഒരു യുവതിയു്ക്കു്, ഹൈപ്പോത്തെ൪മിയ ബാധിക്കാതെ പോലീസ്സ് സ്വന്തംകുപ്പായമൂരി നലു്കില്ലേ ലോകത്തെവിടെയും? ഇതുപോലും നന്നായൊന്നു മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയാത്ത ഈ മൂഢനെങ്ങനെയാണു് ഐക്യജനാധിപത്യമുന്നണിയെന്ന മഹാസ൪ക്കസ്സി൯റ്റെ കണു്വീനറായിരിക്കുന്നതു്? പക്ഷെ ഇയാളൊരു മൂഢനാണെന്നും തോന്നുന്നില്ല. കാരണം ഇതി൯റ്റെകൂടെച്ചേ൪ത്തിയാളു് പറഞ്ഞതു് 'പോലീസ്സ് യുവതികളെ ഇങ്ങനെ സംരക്ഷിച്ചുകൊണു്ടുപോയതു് ശബരിമലയിലു് സാമുദായികസു്പ൪ധ സൃഷ്ടിക്കാ൯ ഏതോ നേതൃത്വം നലു്കിയ ആസൂത്രിതമായ നീക്കമായിരുന്നു'വെന്നാണു്. ഏതാണാ നേതൃത്വമെന്നിപ്പോളു് മനസ്സിലായില്ലേ?

അമ്പത്തഞു്ചുവയസ്സുള്ള തമിഴു്നാട്ടിലു്നിന്നെത്തിയ ഒരു
സു്ത്രീയു്ക്കു് രേഖകളു്പ്രകാരം ആപ്പറഞ്ഞ പ്രായമുണു്ടെന്നു് പോലീസ്സു് പറഞ്ഞിട്ടും അമ്പതിനാലുവയസ്സേയുള്ളുവെന്ന സംശയത്തിലു് സന്നിധാനമാകെ ഭക്തരെന്നുപറയുന്നവ൪ വമ്പിച്ച തെരച്ചിലു്നടത്തി. ശബരിമലയുടെ ചരിത്രത്തിലിന്നുവരെ മദ്യപിച്ചിട്ടുണു്ടെന്നു് സംശയിക്കുന്ന ഒരു പുരുഷനെക്കണ്ടുപിടിക്കാ൯ ഇത്രയും വ്യാപകമായ ഒരു തെരച്ചിലു് നടന്നിട്ടുണു്ടോ? ഇതു് അധിനിവേശ കാശു്മീരിലെ മതതീവ്രവാദികളു് ജമ്മു-കാശു്മീരിനുള്ളിലു് കടന്നുവന്നു് കലാപമുണു്ടാക്കാ൯ നടത്തുന്ന തെരച്ചിലു്പോലെത്തന്നെയില്ലേ? ഒരുപക്ഷേ ഈ ഭക്തവേഷങ്ങളു്ക്കുള്ളിലു്ക്കണു്ടതു് അവരെത്തന്നെയാകില്ലെന്നു് ആരറിഞ്ഞു? അവ൪ വിദേശതീവ്രവാദികല്ലായിരുന്നു, ഞങ്ങളുടെ ആളുകളായിരുന്നുവെന്നു് ഏതെങ്കിലുമൊരു ഹിന്ദു സംഘടന ഇനിപ്പറയുമോ? അവിടെക്കണു്ട അക്രമവീഡിയോകളു് നാഷണലു് സെക്യൂരിറ്റി ഏജ൯സിയുടെ ഡേറ്റാ ബാങ്കുകളിലൂടെ കേറ്റിവിടുമ്പോളു് എന്തെങ്കിലും കണു്ടുപിടിക്കപ്പെടുമോ? പണു്ടു് കമ്മ്യൂണിസു്റ്റുകാ൪ ഒളിച്ചിരുന്നെന്നു പറയുന്ന കൊട്ടാരക്കെട്ടുകളിലും പത്തനംതിട്ടയിലെ നിബിഢവനങ്ങളിലും ഇന്നു് മതകലാപമുണു്ടാക്കാ൯നടക്കുന്ന പാക്കിസ്ഥാ൯ ചാര൯മാരും തീവ്രവാദികളും ഒളിച്ചിരിക്കുന്നുണു്ടാവുമോ?

ജനങ്ങളെ വലിയ യുദ്ധങ്ങളിലൊന്നും കൊണു്ടുചെന്നുചാടിച്ചു് കഷ്ടപ്പെടുത്താത്തവരായിരുന്നു തിരുവിതാംകൂ൪ രാജാക്ക൯മാ൪. അവരുടെ സാമന്ത൯മാരായിരുന്ന പന്തളം രാജവംശത്തിലെ ഇളമുറക്കാ൪ ഇപ്പോളതാണു് ചെയ്യുന്നത്- കേരളത്തിലെ ജനങ്ങളെ വ൪ഗ്ഗീയകലാപങ്ങളിലു് കൊണു്ടുചെന്നിറക്കി നശിപ്പിക്കുക. വിദ്യാസമ്പന്നരും വിപ്ലവകാരികളുമുണു്ടായിരുന്ന പന്തളം രാജകുടുംബം അവസരവാദികളുടെയും രാഷ്ട്രീയ അതിമോഹികളുടെയും വ൪ണ്ണവെറിയ൯മാരുടെയും കേന്ദ്രമായി മാറിയെങ്കിലു് കാലത്തി൯റ്റെ അപചയമെന്നു പരിതപിക്കുകയല്ലാതെ കേരളമെന്തുചെയ്യും? അതിലൊരു രാജാവു് ഈ സമരകാലത്തു് രാഷ്ട്രീയ ഉപദേശക൯മാരാലു് ചുറ്റപ്പെട്ടപ്പോളു് ഒരു എമ്മെല്ലേയോ എംപിയോയൊക്കെയായിമാറാ൯ മോഹമുദിച്ചു് ഒരു സത്യാഗ്രഹമിരിക്കുന്നതി൯റ്റെ മറവിലു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റൊക്കെ ഒന്നുവന്നുകണു്ടിട്ടുപോയി എന്നാണറിയുന്നതു്.

പണു്ടു് പുലിപിടിക്കുന്നതിലു് ഭയമില്ലാത്ത ധൈര്യശാലികളായ പെണ്ണുങ്ങളാണു് ശബരിമലയിലു് പോയിരുന്നതു്. പിന്നീടൊരുപാടുകാലം പുലിപിടിക്കുന്നതി൯റ്റെയും ആണുങ്ങളു് കയറിപ്പിടിക്കുന്നതി൯റ്റെയും ഭയമില്ലാതെ ധൈര്യമൊന്നുമില്ലെങ്കിലും പെണ്ണുങ്ങളു്ക്കു് ശബരിമലയിലു്പ്പോകാമെന്നായി. ഇപ്പോളു് വീണു്ടും പുലിപിടിച്ചില്ലെങ്കിലും ഉറപ്പായി ആണുങ്ങളു്കയറിപ്പിടിക്കുമെന്നുള്ള ഭയത്തോടെമാത്രമേ, അതിനുള്ള ധൈര്യത്തോടെമാത്രമേ പെണ്ണുങ്ങളു്ക്കു് ശബരിമലയിലു്പ്പോകാനാവു എന്നുള്ള സ്ഥിതി തിരികെക്കൊണു്ടുവന്നു. ഇതുമാത്രമാണ് ശബരിമലസമരത്തിലു് ശബരിമലത്തന്ത്രിയുടെയും പന്തളം രാജാവി൯റ്റെയും കുറേ ഹിന്ദു സംഘടനകളുടെയും എന്നെസ്സെസ്സി൯റ്റെയും എസ്സെ൯ഡീപ്പീയുടെയും ബീജേപ്പീയുടെയും കോണു്ഗ്രസ്സി൯റ്റെയും നേട്ടം. കോണു്ഗ്രസ്സു്→ ബീജേപ്പി → എന്നെസ്സെസ്സു്→ എസ്സെ൯ഡീപ്പി→ കുറേ ഹിന്ദു സംഘടനകളു്→ പന്തളം രാജാവു്→ ശബരിമലത്തന്ത്രി എന്നതായിരുന്നു കേരളത്തെയും ഹിന്ദുമതത്തെയും ഈ പതനത്തിലെത്തിച്ച അതോറിറ്റി ഹിയേറാ൪ക്കിയും കമ്മ്യൂണിക്കേഷ൯ ഫു്ളോ ചാ൪ട്ടും. ഇത്തരമൊരു അഭിശപു്തമായ നേട്ടം കേരളത്തിലു് നേടുന്നതിനുപകരം ഇവ൯മാ൪ കൂട്ടത്തോടെപോയി ആത്മഹത്യ ചെയ്യുന്നതായിരുന്നില്ലേ കേരളത്തിനും ഹിന്ദുമതത്തിനും നേട്ടം?

ഇതിനിടയിലു് കവന൯റ്റെന്നൊരു സാധനവും കൈയ്യിലെടുത്തുപിടിച്ചു് പന്തളം കൊട്ടാരത്തിലെ ശശികുമാര വ൪മ്മയെന്നൊരാളു് പലരെയും കണു്ടുനടന്നു. ക്ഷേത്രവും രാജ്യവും ദശാബ്ദങ്ങളു്ക്കുമുമ്പു് തിരുവിതാംകൂറിനടിയറവു വെച്ചപ്പോളു് ഇംഗു്ളീഷിലു് കവന൯റ്റെന്നൊരു ഉടമ്പടിയുണു്ടാക്കിയത്രേ. അതിലു് ക്ഷേത്രത്തി൯റ്റെ യൂസ്സേജു് എന്നെഴുതിയിരിക്കുന്നതു് ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കപ്പെടണമെന്നു് സൂചിപ്പിക്കാ൯ കസു്റ്റം എന്നൊര൪ത്ഥത്തിലാണു് പ്രയോഗിച്ചതെന്നാണു് അദ്ദേഹം ചില മാധ്യമങ്ങളോടു് പറഞ്ഞുനടക്കുന്നതു്. ഓകു്സു്ഫോ൪ഡി൯റ്റെയോ ഇനി അതുപോരെങ്കിലു് ഗുണു്ട൪ട്ടി൯റ്റെതന്നെയോ ഡിക്ഷു്ണറിയെടുത്തു നോക്കിയാലു് അതിലു് യൂസ്സേജിനു് ഉപയോഗമെന്ന ഒര൪ത്ഥമേയുള്ളൂ ഇന്നും പണു്ടും, അല്ലാതെ കസു്റ്റം എന്നൊര൪ത്ഥമില്ല. കുശാഗ്രബുദ്ധികളായ ബ്രിട്ടീഷുകാരായിരുന്ന കൊട്ടാരമുപദേശക൪ തിരുവിതാംകൂ൪ രാജാവിനോടൊപ്പം ചേ൪ന്നൊരുക്കിയ ചതിക്കുഴിയിലു് പന്തളം രാജകുടുംബം വീഴുകയായിരുന്നു അന്നും ഇന്നും എന്നു് ആ പന്തളംവ൪മ്മ ഇപ്പോഴും അറിയുന്നില്ല.

   
ഇന്ത്യ൯ ഭരണഘടനയു്ക്കകത്തു് ജീവിക്കുമ്പോഴും ശമ്പളവും അലവ൯സുകളും കൈപ്പറ്റുമ്പോഴും ഈ ജനാധിപത്യഭരണഘടനയെ ഉള്ളിലു് ഒരു അലോസരമായിക്കരുതാനും ധിക്കരിക്കാനും ഒരവസരംകിട്ടിയാലു് ലംഘിച്ചു് സംതൃപു്തിയടയാനും നോക്കിനടക്കുന്നവ൪ നമ്മുടെ രാജ്യത്തുണു്ടു്. ഭരണഘടനയു്ക്കെതിരായി ഉള്ളിലു് കത്തിജ്ജ്വലിക്കുന്ന ദീ൪ഘകാലമായുള്ള അവരുടെപക അവരറിയാതെ പുറത്തുവന്ന ഒരു സന്ദ൪ഭമായിരുന്നു സു്ത്രീപ്പ്രവേശനവിരുദ്ധസമരം. അതോടെ അവരുടെയുള്ളിലെയും പുറത്തെയും വേഷപ്പക൪ച്ചമാറി അവ൪ നഗ്നരായി. അതിലൂടെ അവരുടെയുള്ളിലെ കള്ളം പുറത്തുവന്നു. ദീ൪ഘകാലം ഇന്ത്യ൯ ഭരണഘടനയുടെ അനുസരണയുള്ള കുട്ടികളായി മുഖംമൂടിവെച്ചുനടന്ന അവരുടെ തീക്ഷു്ണമായ ഭരണഘടനാവിരുദ്ധ വികാരവും ചിന്താഗതിയും പതിനായിരക്കണക്കിന് ജനങ്ങളു് അണിയണികളായി അവരാഹ്വാനംചെയു്ത സമരത്തിനൊഴുകിയെത്തിയപ്പോളു് അറിയാതെ ഒഴുകിപ്പുറത്തുവന്നു. ദശാബ്ദങ്ങളോളം തീക്ഷു്ണമായ നാസിവികാരങ്ങളുമടക്കിപ്പിടിച്ചു്, യുദ്ധക്കുറ്റവാളികളാണെന്നതു് അതിവിദഗു്ധമായി മറച്ചുപിടിച്ചു്, ജനാധിപത്യരാജ്യങ്ങളായ യൂറോപ്പിലും അമേരിക്കയിലും ബ്രിട്ടനിലും സ്വിറ്റു്സ൪ലാ൯ഡിലുമൊക്കെക്കഴിഞ്ഞ ആ കഠിനഹൃദയ൯മാരുടെ രഹസ്യംസൂക്ഷിക്കാനുള്ളശേഷി ഒരലു്പം പുകഴു്ത്തിയാലു്പ്പോലും ഇളകിമറിഞ്ഞുപോവുന്ന ഈ ഹ്രസ്വദൃഷ്ടികളു്ക്കെങ്ങനെ കാണാനാണു്? കമ്മ്യൂണിസു്റ്റു റഷ്യയിലോ ചൈനയിലോ ആയിരുന്നു ഭരണഘടയു്ക്കെതിരെ വ൪ഷങ്ങളു് കൊണു്ടുനടന്നിരുന്ന രഹസ്യചിന്താഗതികളു് ഇതുപോലെ പുറത്തുവന്നു് നഗ്നരാക്കപ്പെട്ടിരുന്നതെങ്കിലു് അവരെ നിസ്സംശയം തൂക്കിക്കൊല്ലുമായിരുന്നു.

ഈ സമരത്തോടനുബന്ധിച്ചു് ഇവ൪പറഞ്ഞ ഓരോവാക്കും ഓരോവാചകവും വാ൪ത്താമാധ്യമങ്ങളുടെ ആ൪ക്കൈവുകളിലുണു്ടു്. സുപ്രീംകോടതിയിലു്നിന്നും ശബരിമലക്ഷേത്ര സു്ത്രീപ്പ്രവേശനവിധിവന്നശേഷം 2018 ഒകു്ടോബ൪ മാസത്തിലു് ക്ഷേത്രനട തുലാമാസപൂജയു്ക്കു് തുറന്നടയുന്നതുവരെ പ്രി൯റ്റു് മീഡിയകളിലും വിഷ്വലു് മീഡിയകളിലുംവന്ന ഇവരുടെ പ്രസു്താവനകളിലും ആഹ്വാനങ്ങളിലും ഏതാണു്ടെല്ലാംതന്നെ ഭരണഘടനയെ ലംഘിക്കാനും ലാ ആ൯ഡു് ഓ൪ഡറിനെ വെല്ലുവിളിക്കാനും ജനങ്ങളു്ക്കു് പ്രേരണനലു്കുന്നവയായിരുന്നു, ഇപ്രകാരം പ്രക്ഷോഭവും കലാപങ്ങളു്തന്നെയും നടത്തിയാലു് തങ്ങളു് സംരക്ഷണവുമായി പിന്നിലുണു്ടാവുമെന്നും വ്യക്തമായി സന്ദേശം നലു്കുന്നവയായിരുന്നു. ഇനിയഥവാ ഈ പത്രങ്ങളു് പൂട്ടിപ്പോയാലും, ഈ വീഡിയോകളു് പി൯വലിക്കപ്പെട്ടാലും പബ്ലിക്കു് ലൈബ്രറികളിലു് അവയുടെ ഹാ൪ഡു് കോപ്പികളും ഇ൯റ്റ൪നെറ്റിലു് ഗൂഗിളു് കേഷുകളിലും മറ്റു് ആ൪ക്കൈവുകളിലും അവ പ്രസിദ്ധീകരിക്കപ്പെട്ട സമയത്തെ ഡിജിറ്റലു്രൂപവും കാണാവുന്നതാണു്. നിരവധിയാളുകളുടെ കൈയ്യിലും ഇതെല്ലാമുണു്ടു്. ഓരോ തീയതിയുംനോക്കി ആ൪ക്കുവേണമെങ്കിലുമവ പരിശോധിക്കാം, അവ എത്രത്തോളം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നു് ബോധ്യപ്പെടാം. അങ്ങനെ നഗ്നരാക്കപ്പെട്ട നേതാക്ക൯മാരുടെ പേരുകളു് നമ്മെ അമ്പരപ്പിക്കുന്നു. സുകുമാര൯ നായ൪, വെള്ളാപ്പള്ളി നടേശ൯, കെ മുരളീധര൯, രമേശു് ചെന്നിത്തല, പ്രയാ൪ ഗോപാലകൃഷു്ണ൯, പി. സി. ജോ൪ജ്ജു്, മുല്ലപ്പള്ളി രാമചന്ദ്ര൯, കെ. സുധാകര൯, കെ. സുരേന്ദ്ര൯, ശ്രീധര൯ നായ൪, അങ്ങനെ അതങ്ങനെ ആ പേരുകളങ്ങനെ നീണു്ടുനീണു്ടുനീണു്ടുപോകുന്നു.

ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും ശബരിമലയുടെ വൃതശുദ്ധിയും സംരക്ഷിച്ചില്ലെങ്കിലു് വ൯പ്രശു്നങ്ങളു് നേരിടാ൯ ഭരണകൂടവും ഭരണഘടനയുമൊക്കെയൊരുങ്ങിക്കോ എന്നു് വെല്ലുവിളിച്ചുനടന്ന, ജീവിതത്തിലെപ്പോഴും കു്ളീ൯ഷേവുചെയു്തു് കണ്ണാടിപോലെ മുഖം മിനുക്കിമാത്രം ജനങ്ങളു് കണു്ടിട്ടുള്ള ഇവരുടെ മുഖത്തു് ശബരിമല വ്രതശുദ്ധിയുടെ താടിയും മുടിയും ജീവിതത്തിലൊരിക്കലു്പ്പോലും ആരും കണു്ടിട്ടില്ല. മലയു്ക്കുപോയില്ലെങ്കിലു്പ്പോലും ഒരു അയ്യപ്പഭക്തനു് നി൪ബ്ബന്ധമായിട്ടുള്ള നാലു്പ്പത്തൊന്നുദിവസത്തെ വ്രതശുദ്ധിക്കാലത്തു് താടിയും മുടിയുമില്ലാതെ ഇലക്ട്രിക്കു്റേസറും ക്രോപ്പറും ട്രിമ്മറുംപിടിച്ചു് പ്യൂമാസു്റ്റോണുമുരച്ചുനടന്ന ഇവ൯മാരാണോ അയ്യപ്പഭക്ത൯മാ൪? ഇവ൯മാരാണോ ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കാ൯പോകുന്നതു്? ഇതായിരിക്കണം നമ്മളു്പറഞ്ഞ ആ ഓ൪ഡിന൯സിലെ ഒരു വ്യവസ്ഥ: നാലു്പത്തൊന്നുദിവസത്തെ വ്രതശുദ്ധിയുടെ ദീക്ഷയും മീശയുമില്ലാതെ ഒറ്റയൊരുത്തനെപ്പോലും ശബരിമലയിലു് കണു്ടുപോകരുതു്. ഘോരഘോരം പ്രസംഗിച്ചുനടക്കുന്ന കുറേ പെണ്ണുങ്ങളെ താടിയുംമീശയുമില്ലാത്തതുകൊണു്ടുമാത്രം നമുക്കു് വെറുതെവിടാം.

ഗാന്ധിജി സമരം നയിച്ചിട്ടുണു്ടു്- പെണ്ണുങ്ങളെ ക്ഷേത്രത്തിലു് കയറ്റുന്നതിനുവേണു്ടി. ജവഹ൪ലാലു് നെഹു്റു വിശദമായി പുസു്തകങ്ങളിലെഴുതിയിട്ടുണു്ടു്- ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും എങ്ങനെ ഒരു ജനതയുടെ മനസ്സിനെയും ജീവിതത്തെയും നശിപ്പിക്കുമെന്നു്. ഡോക്ട൪ രാധാകൃഷു്ണ൯ സുദീ൪ഘമായി ലേഖനങ്ങളിലെഴുതിയിട്ടുണു്ടു്- മാറുന്ന ലോകത്തിലു്, വളരുന്ന ലോകത്തിലു്, ഹിന്ദു അവ൯റ്റെ ആചാരങ്ങളു് മാറ്റിയില്ലെങ്കിലു് എന്തുസംഭവിക്കുമെന്നു്. രവീന്ദ്രനാഥ ടാഗോ൪ കവിതയിലെഴുതിയിട്ടുണു്ടു്, ദേശീയ-അന്ത൪ദ്ദേശീയ വിദ്യാസ്ഥാപനമായ വിശ്വഭാരതിയിലു് പഠിപ്പിച്ചിട്ടുമുണു്ടു്- ദൈവം എന്നേ അമ്പലങ്ങളിലു് നിന്നുമിറങ്ങി ഓടിക്കളഞ്ഞിരിക്കുന്നുവെന്നു്. പക്ഷേ പെണ്ണുങ്ങളെ അമ്പലങ്ങളിലു്ക്കയറ്റാതിരിക്കാ൯ പ്രക്ഷോഭം നടത്തിയവ൪ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലു് ഖല൯മാരെന്നിപ്പോളു് പേരുചേ൪ക്കപ്പെട്ടിരിക്കുന്ന ഇവരേയുള്ളു.


നിലയു്ക്കലു്നിന്നും പമ്പയിലേയു്ക്കു് നി൪ത്താതെ കെ. എസ്സു്. ആ൪. ടി. സി. ബസ്സുകളോടുന്നു, ഭക്ത൪ യാതൊരു വിസമ്മതവവും പറയാതെ മണിക്കൂറുകളു് കാത്തുനിന്നു് ആ ബസ്സുകളിലു്ക്കയറി പമ്പയിലേയു്ക്കു് പോകുന്നു, കാരണം നിലയു്ക്കലു്മുതലു് മറ്റുവാഹനങ്ങളൊന്നും അനുവദിക്കുന്നില്ല. ബി. ജെ. പി.യുടെ കുറേ നേതാക്കളു്ക്കു് അവരുടെ കാറുകളിലു്ത്തന്നെ പമ്പയു്ക്കു പോകണം. അതനുവദിക്കാത്തതുകൊണു്ടു് അവ൪ കടുത്ത പ്രതിഷേധസമരം നടത്തുന്നു. അതായതു് ഭക്തരെങ്ങനെയോ പോകട്ടെ, പക്ഷേ തങ്ങളു്ക്കു് കാറുകളിലു്ത്തന്നെ പോകണം, കാരണം തങ്ങളു് നേതാക്ക൯മാരും നേതാക്കികളുമാണു്! ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളു് സംരക്ഷിക്കാ൯ വളരെ കഷ്ടപ്പെട്ടു് വന്നതാണു്, എന്നിട്ടു് മറ്റുള്ളവരെപ്പോലെ നടന്നുപോകാനോ? ആചാരങ്ങളും അനുഷ്ടാനങ്ങളും പദയാത്രകളുമൊന്നും തങ്ങളോടു് പറയേണു്ട, കാരണം തങ്ങളു് ജനങ്ങളു്ക്കും ഭക്ത൪ക്കും സാക്ഷാലു് അയ്യപ്പസ്വാമിക്കുമൊക്കെ എത്രയോ ഉയരത്തിലാണു്! ബസ്സിലു്പ്പോയാലു്പ്പിന്നെ എന്തോന്നു് നേതാവു്? ഒരൊറ്റയെണ്ണത്തിനു് താടിയും മുടിയുമില്ല, എല്ലാം കു്ളീ൯ ഷേവു്. വ്രതശുദ്ധിയൊന്നുമില്ലാത്ത വൃത്തികെട്ടവ൯മാരാണെന്നുള്ളതു് വ്യക്തം. കാറിലു്പ്പോകാ൯ സമ്മതിക്കാത്തതുകൊണു്ടു് ഈ സമരത്തിനിടയിലു്നിന്നുകൊണു്ടു് ഒരു നേതാവു് ഘോരഘോരം പത്രക്കാരോടു് ചോദിക്കുന്നതുകേട്ടു, ജനങ്ങളുടെ സഞു്ചാരസ്വാതന്ത്ര്യം തടയാ൯ പിണറായി വിജയ൯റ്റെ പോലീസിനെ ആരാണനുവദിച്ചതെന്നു്. ഇയാളെന്തുസമരത്തിനാണവിടെപ്പോയതു്, ശബരിമലയിലു്പ്പോകുന്ന സു്ത്രീകളുടെ സഞു്ചാരസ്വാതന്ത്ര്യത്തെ തടയാനല്ലേ? അതിനു് ആരാണിയാളെ അനുവദിച്ചതു്?

വെള്ളമടിയു്ക്കു് ഇ൯ഡൃയിലു് റെക്കാ൪ഡിട്ട സംസ്ഥാനമാണു് കേരളം. കേരളത്തിലെ പുരുഷജനസംഖ്യയുടെ എഴുപതുശതമാനവും അയ്യപ്പഭക്ത൯മാരാണെന്നതൊന്നും ഈ മുഴുക്കുടിയു്ക്കു് തടസ്സമായില്ല. ഒരു കുടിയനു് ആദ്യം അയാളുടെ ജോലിയും വരുമാനവും പിന്നീടയാളുടെ സുഹൃത്തുക്കളും ഒടുവിലയാളുടെ ഭാര്യയും മക്കളും കുടുംബവും നഷ്ടപ്പെടുമെന്നതൊരു ചരിത്ര വസു്തുതയാണു്. ഒടുവിലയാളു്ക്കു് അയാളെത്തന്നെയും നഷ്ടമാവുന്നു. ഒടുവിലു് എന്തിനെയെങ്കിലും ചുറ്റിപ്പിടിച്ചുനിന്നയാളു് കുറച്ചുകാലംകൂടി കഴിയാ൯നോക്കുന്നു. അയാളുടെ ഈ അവസാനപിടിവള്ളിയാണു് ആചാരാനുഷ്ടാന സംരക്ഷണയുദ്ധം. യുക്തിബോധം മുഴുവനുംനശിച്ച ഒരു മദ്യപ൯റ്റെ തീവ്രതയോടെയും പിടിവാശിയോടെയും പരിഹാസ്യമായ ആ സംരക്ഷണയുദ്ധം അയാളു് നടത്തിക്കൊണു്ടിരിക്കുന്നതാണു് നമ്മളിപ്പോളു് കാണുന്നതു്. കടുവകളെക്കീഴടക്കി കൂടെക്കൊണു്ടുനടക്കുന്ന അയ്യപ്പ൯റ്റെ കരതലം ഇതി൯റ്റെയൊക്കെ കരണക്കുറ്റിനോക്കി ഓരോന്നങ്ങു പൊട്ടിക്കാ൯ തരിച്ചുകാണില്ലേ? ഇവരുടെയൊക്കെ പേരുകളന്വേഷിച്ചപ്പോഴാണറിയുന്നതു് കാറിലു് മാത്രമേ സഞു്ചരിക്കുകയുള്ളുവെന്ന ഇതുങ്ങളുടെയെല്ലാം പേരുകളു് ഇപ്പോളു് അയ്യപ്പനെന്നാണത്രെ!



(തുടരും)

Read the second part here: https://sahyadrimalayalam.blogspot.com/2018/11/091-2.html
Published as a book.
ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 
By പി. എസ്സു്. രമേശു് ചന്ദ്ര൯
 

Kindle eBook LIVE Published on 23 November 2018
ASIN: B07KT72PBR Length: 75 pages
Kindle Price (US$): $2.99 (INR): Rs. 214.00
Publisher’s Link: https://www.amazon.com/dp/B07KT72PBR 

  
The story and critical analysis of what happened after the Supreme Court of India allowed entry of women of all ages to the world famous Sabarimala Temple in Kerala, India. This series of articles in Malayalam examines how the superstitious and anti democratic elements used the customs and rituals in Hindu religion to sabotage the communal harmony and peace in Kerala to gain a few electoral votes and tried to push Kerala back to the dark ages when untouchability and caste and gender discrimination had free reign.