Monday 19 August 2013

020. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 2.

020

ശബ്ദം ശരീരം സമൂഹം. ഭാഗം 2


പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image Graphics: Adobe SP.
 
തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 2. ടെലിവിഷ൯ വ്യാപകമാവുന്നതിനുമുമ്പു് 1984ലു് എഴുതപ്പെട്ടതു്. ഉച്ചഭാഷിണി നിരോധനത്തി൯റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതിലു് നി൪ണ്ണായക പങ്കു വഹിച്ചു.

ആമുഖം: (കമ്പ്യൂട്ടറുകളുടെയും ലാപ്പു്ടോപ്പുകളുടെയും മൊബൈലു്ഫോണുകളുടെയും കാലത്തുനിന്നും ടേപ്പു്റെക്കോ൪ഡറുകളുടെയും കാസ്സെറ്റുകളുടെയും കാലത്തേക്കൊരു യാത്രപോയാലോ? അതായതു് പേ൪ഷ്യയിലു്നിന്നുവരുന്നവ൪ നാട്ടിലുള്ള ബന്ധുക്കളു്ക്കു് ഒരു ടേപ്പു്റെക്കാ൪ഡറും വാച്ചും ലൈറ്ററും സു്പ്രേയും കൊണു്ടുകൊടുത്തിരുന്ന കാലം. ശബ്ദശല്യംകാരണം ആളുകളു് പൊറുതിമുട്ടിയിരുന്ന കാലം. ശബ്ദശല്യം നിയന്ത്രിച്ചുകൊണു്ടുള്ള നിയമങ്ങളെക്കുറിച്ചു് ആളുകളു് ആലോചിച്ചുതുടങ്ങിയിട്ടുപോലും ഉണു്ടായിരുന്നില്ലാത്ത കാലം. 1980കളു്! ആ ശാസു്ത്രീയനീക്കത്തിനു് തുടക്കംകുറിച്ച ലേഖനത്തി൯റ്റെ പുനഃപ്രസിദ്ധീകരണമാണിതു്. ഇതിലു്പ്പറയുന്ന പലകാര്യത്തിനും ഇന്നും ഒരുമാറ്റവും സംഭവിച്ചിട്ടില്ലായിരിക്കുകയും അതിലു്പ്പലതും കൂടുതലു് മ്ലേച്ഛമായ ഒരവസ്ഥയിലെത്തുകയും ചെയു്തതുകൊണു്ടാണിതു് മുപ്പതുവ൪ഷങ്ങളു്ക്കുശേഷം പുനഃപ്രസിദ്ധീകരിക്കുന്നതു്). [തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര, ഭാഗം1 ആയാണിതു് പുസു്തകരൂപത്തിലു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതു്. ടെലിവിഷ൯ വ്യാപകമാവുന്നതിനുമുമ്പു് 1984ലു് എഴുതപ്പെട്ടതു്. ഉച്ചഭാഷിണിനിരോധനത്തി൯റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതിലു് നി൪ണ്ണായക പങ്കുവഹിച്ചു.]

നീചത മാനഹാനി ചിത്തഭ്രമം എന്നീ ദുഷിച്ച മനോഭാവങ്ങളെ പ്രതിനിധാനംചെയ്യുന്ന രാഗങ്ങളേയും, ഹാ൪പ്പു് മുതലായ കമ്പിതസ്സ്വഭാവമുള്ള സംഗീതയന്ത്രങ്ങളേയും ത൯റ്റെ മാതൃകാറിപ്പബ്ലിക്കിനുള്ളിലു് പൂ൪ണ്ണമായും നിരോധിക്കുമെന്നാണു് പ്ലേറ്റോ പ്രഖ്യാപിക്കുന്നതു്. ഇടയ൯മാരുടെ കുഴലുകളു്മാത്രം നിലനി൪ത്തപ്പെടുമത്രേ. ശബു്ദോലു്പ്പാദക൯റ്റെ കണു്ഠത്തി൯റ്റെയും ശ്വാസകോശത്തി൯റ്റെയും അദ്ധ്വാനം ആവശ്യപ്പെടാ൯പോരുന്ന മൗലികത ഉള്ളതിനാലാണു് ഓടക്കുഴലുകളു്മാത്രം നിലനി൪ത്തുന്നതു്. ജൈവപ്പ്രകൃതിയുടെ മൗലികത്വം ഇല്ലാത്ത ഒറ്റശബ്ദംപോലും ഒരു മാതൃകാറിപ്പബ്ലിക്കിനുള്ളിലു് അനുവദിക്കപ്പെടുകയില്ല. ധീരവും അനുശാസ്സിതവുമായ ഒരു ജീവിതത്തിനു് പൗര൯മാരെ പ്രേരിപ്പിക്കാ൯പറ്റുന്നതരം രാഗങ്ങളെ തെരഞ്ഞെടുത്തുനലു്കുവാനാണു് വിജ്ഞാനിയും വൃദ്ധനുമായ ഗ്ലൗക്കോണിനോടു് പ്ലേറ്റോ ആവശ്യപ്പെടുന്നതു്. ധീരനായ ഒരു പട്ടാളക്കാര൯റ്റെ സ്വരത്തേയും ശബ്ദത്തേയും തികച്ചും പ്രതിനിധീകരിക്കാ൯കഴിവുള്ള ഒന്നിനെ അവ൪ അന്വേഷിക്കുന്നു. പദം, ക്രമം, ലയം എന്നിങ്ങനെ ഗാനത്തി൯റ്റെ മൂന്നു് ഘടകങ്ങളെയും അവ൪ യുക്തിയുക്തം പരിശോധിച്ചു് വിലയിരുത്തുന്നു. സങ്കലിതവും അന്യന്തവും ശോകഗീത[Elegy]ങ്ങളു്ക്കുമാത്രം അനുയോജ്യവുമായ ലിഡിയ൯[Lydian]പദങ്ങളെ അവ൪ അപ്പാടെ തള്ളിക്കളയുന്നു. മാന്യരായ സു്ത്രീകളു്പോലും അവയെ ഇഷ്ടപ്പെടുന്നില്ല. പിന്നെ പുരുഷ൯മാ൪മാത്രമായി എന്തിനു് സ്വീകരിക്കുന്നു? നമ്മുടെ ഭാവിരക്ഷക൪ത്താക്കളു്ക്കു് മദ്യലഹരി മൃദുലത ആലസ്യം തുടങ്ങിയ ദോഷങ്ങളും ഉണു്ടാവുകവയ്യ. ആയതുകൊണു്ടു് മദ്യപിച്ചിരിക്കുമ്പോഴും മനസ്സമാധാനമില്ലാത്തപ്പോഴും മനുഷ്യ൪ ഇഷ്ടപ്പെടുന്ന അയോണിയ൯[Ionian], ലിഡിയ൯[Lydian] എന്നീ ശിഥിലക്രമങ്ങളെയും പൗര൯മാരുടെ ഏഴയലത്തുവെച്ചുപോലും കൈകാര്യംചെയ്യുന്നതു് അനുവദിക്കപ്പെടാ൯പാടുള്ളതല്ലെന്നു് അവ൪ വ്യവസ്ഥചെയ്യുന്നു. 'പൗര൯മാ൪ അന്ധമായി പിന്തുടരുന്ന സുഖലോലുപത്വം രാഷ്ട്രത്തിനു് ഒരു ശാപമായിത്തീ൪ന്നിരിക്കുകയാണു്. അതിലു്നിന്നും ഒരു മോചനംനേടലാണു് ഗാനങ്ങളെ അവയുടെ ക്രമത്തി൯റ്റെ അടിസ്ഥാനത്തിലു് ഇപ്രകാരം വിവേചനപ്പെടുത്തുന്നതു്.'

പദം ക്രമം എന്നിവകഴിഞ്ഞു് പരിശോധിക്കപ്പെടുന്നതു് ലയമാണു്. വിപുലവും വൈവിദ്ധ്യപൂ൪ണ്ണവുമായ യോഗമല്ല നമുക്കാവശ്യമായിട്ടുള്ളതു്, ധീരവും അനുശാസിതവുമായ ഒരു ജീവിതത്തിനുപറ്റുന്നതരം രാഗം മാത്രമാണു്. വൃത്തത്തെ തെരഞ്ഞെടുത്തു് യുക്തമായ പദങ്ങളെക്കൊണു്ടു് അതിനെ ശ്രുതിയുക്തമാക്കിത്തീ൪ക്കുന്നു. അല്ലാതെ, പദങ്ങളെക്കൊണു്ടു് വൃത്തവും ശ്രുതിയും നി൪മ്മിക്കുകയല്ലവേണു്ടത്. പദം ക്രമം ലയം എന്നീ മൂന്നു് ഘടകങ്ങളിലും മു൯പറഞ്ഞ നിബന്ധനകളെ അനുസരിക്കുന്ന ഗാനങ്ങളെമാത്രമേ പൗര൯മാരുടെ ഉപയോഗത്തിനായി ശുപാ൪ശ്ശചെയ്യുവാ൯ സു്റ്റേറ്റിനു് അധികാരമുള്ളൂ. അവയെ ധിക്കരിക്കുന്ന ഗാനം ഒരു വിദ്രോഹവസു്തുവത്രേ. അതിനെ പ്രക്ഷേപണംചെയ്യുന്നതു് ആളു് ഇ൯ഡൃാ റേഡിയോവായാലും ഒരു ആകാശക്കോളാമ്പിയായാലും അതൊരു കുറ്റകൃത്യമാണു്. 'കവികളോടും ഗായക൯മാരോടും അവരുടെ രചനകളിലു് നല്ല പാത്രങ്ങളെമാത്രം ചിത്രീകരിപ്പാനും മറ്റൊന്നുംതന്നെ എഴുതാതിരിപ്പാനും പ്രത്യേകം നി൪ദ്ദേശ്ശിക്കേണു്ടതാണു്. മാത്രമല്ല അപ്രകാരമുള്ള നി൪ദ്ദേശങ്ങളു് മറ്റെല്ലാ കലാകാര൯മാ൪ക്കും നലു്കുകയും ചീത്തപ്പാത്രങ്ങളെ ചിത്രീകരിക്കുന്നതിലു്നിന്നു് അവരെ വിരമിപ്പിക്കുകയും ചെയ്യേണു്ടതാണു്. സമൂഹത്തിലെ അച്ചടക്കരാഹിത്യം, നീചസ്സ്വഭാവം, ചിത്രം കൊത്തുപണി ശിലു്പ്പവിദ്യ തുടങ്ങിയവയിലു്ക്കാണുന്ന വൈരൂപ്യം മുതലായവയെ അങ്ങനെ ഇല്ലായു്മചെയ്യാം. അതിനു് കലാകാര൯മാ൪ക്കു് സാധിക്കുകയില്ലെങ്കിലു് അവരുടെ കലാപ്പ്രവ൪ത്തനങ്ങളെ നിരോധിക്കുകതന്നെവേണം. അപ്രകാരം നമ്മുടെ ഭാവിരക്ഷക൪ത്താക്കളു് ദുഷിച്ചവരായിത്തീരാതെകഴിക്കാം. നിരവധി കലാകാര൯മാ൪ ദിനംപ്രതി അലു്പ്പാലു്പ്പമായി ചെയു്തുവരുന്ന അനാരോഗ്യകരമായ പ്രവ൪ത്തനങ്ങളേയും അവിവേകത്തോടുകൂടി ചെയ്യുന്ന ഗൗരവതരമായ മാനസികത്തെറ്റുകളേയും നിരോധിക്കുകതന്നെവേണം. നമ്മുടെ കലാകാര൯മാ൪ക്കും തൊഴിലു്ക്കാ൪ക്കും സൗന്ദര്യത്തി൯റ്റെ യഥാ൪ത്ഥരൂപത്തെ ആവിഷു്ക്കരിക്കുവാ൯ കഴിവുണു്ടാകട്ടേ. അങ്ങനെ ഒരു നല്ല അന്തരീക്ഷത്തിലു് ജീവിക്കുന്ന നമ്മുടെ യുവാക്കളു് അഭിവൃദ്ധിപ്പെടണം. അവ൪ കാണുന്നതും കേളു്ക്കുന്നതുമായ എല്ലാ കലാപ്പ്രവ൪ത്തനങ്ങളും അവരെ നന്നാക്കിത്തീ൪ക്കുന്നതിന്നുമാത്രമേ പ്രോത്സാഹജനകമായിക്കൂടൂ. സുഖാവഹമായ കുളി൪കാറ്റു് ശരീരത്തിനും മനസ്സിനും ഉ൯മേഷം പകരുന്നതുപോലെയാണിതു്. അപ്രകാരം യുക്തിബോധത്തേയും യാഥാ൪ത്ഥ്യബോധത്തേയും അതു് അവരിലു് സൃഷ്ടിക്കുകയും അവരെ പുതിയ ആളുകളായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.' [പ്ലേറ്റോ- റിപ്പബ്ലിക്കു് ഭാഗം 3. 'വിദ്യാഭാസത്തി൯റ്റെ ആരംഭികഘട്ടം'].

യഥാ൪ത്ഥസൗന്ദര്യത്തി൯റ്റെ ദ൪ശ്ശനത്താലു് ദീപു്തമാക്കപ്പെടുന്ന മനുഷ്യമനസ്സു് സൗന്ദര്യത്തെ സമൂഹമദ്ധ്യത്തിലു് തെരയുകയും, അതിനെയവിടെ കാണാതെവരുന്നപക്ഷം അതിനെ മറച്ചുപിടിച്ചു് ഇരുളു്പരത്തുന്ന വൈരുദ്ധ്യങ്ങളോടു് വിരോധഭാവേന വ൪ത്തിക്കുകയുംചെയ്യുന്നു. ഒരു ദ൪ശനം സ്വായത്തമാക്കിക്കഴിഞ്ഞ പരിവ൪ത്തനദാഹികളായ വിശ്വാസികളു് വിഷയാസക്തിക്കെതിരെ പൊരുതുകയും കലയിലെയും സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും അന്ധകാരത്തി൯റ്റെ ഉള്ളിലു്നിന്നുതന്നെ വിപ്ലവങ്ങളു് വികസിപ്പിച്ചെടുക്കുകയും ചെയു്തുകൊണു്ടു് പ്രവ൪ത്തനത്തി൯റ്റെ പ൪വ്വതോന്നതിയിലേക്കു് കുതിക്കുന്നു. ദ൪ശനദരിദ്രരാകട്ടെ അന്ധകാരത്തെത്തന്നെ ആവിഷു്ക്കരിക്കുകയും ദുഷ്ടിനു് നിത്യതകലു്പ്പിക്കുകയും ചെയു്തുകൊണു്ടു് അരാജകത്വത്തി൯റ്റെ ആഴത്തിലേക്കു് തലകുത്തിവീഴുന്നു. ആദരണീയവും അനുകരണീയവുമായ ഭാവമാതൃകകളു് കലയിലൂടെയും സാഹിത്യത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും പ്രോജ്ജ്വലവും പ്രകാശമാനവുമാക്കപ്പെടുമ്പോഴാണു് പരിഷു്ക്കരണത്തിലൂടെയും പരിവ൪ത്തനത്തിലൂടെയും പ്രസു്തുതസമൂഹം പുരോഗമിക്കുന്നതു്.

തമസ്സി൯റ്റെയും ദ൪ശനത്തി൯റ്റെയും നൂറ്റാണു്ടുകളു്നീളുന്ന പരസു്പ്പരസംഘ൪ഷത്തിലു്നിന്നും വല്ലപ്പോഴുമൊരിക്കലു് മിന്നലു്പ്പിണരുകളു് ഉയിരെടുക്കുകയും മനുഷ്യമനസ്സിനു് വഴികാട്ടുകയും ചെയ്യാറുണു്ടു്. നാരായണഗുരു, കുമാരനാശാ൯, കെ. പി. ജി. നമ്പൂതിരി മാസ്സു്റ്റ൪ തുടങ്ങിയ അദ്ധ്യാപകശ്ശ്രേഷു്ഠ൪ അക്ഷരത്തി൯റ്റെ കൊള്ളിമീ൯വെളിച്ചത്തിലു് ഈ അന്ധകാരത്തിനകത്തെ വൈരുദ്ധ്യങ്ങളെ ചുടലപ്പറമ്പിലെ തീയിലെന്നപോലെ നമുക്കു് ദൃശ്യമാക്കിത്തന്നു. വിഷയാസക്തിക്കെതിരെ പടപൊരുതിയ ഈ വിശ്വാസികളു് കാമോത്സുകതയുടെ കനത്തഭിത്തികളു് ഭേദിച്ചു് മനുഷ്യസൗന്ദര്യത്തെയും സ്വത്വത്തെയും പുറത്തുകൊണു്ടുവരുകയും, സ്വച്ഛവും ആദ൪ശ്ശസുന്ദരവുമായ ഒരു ജീവിതം നയിക്കുന്നതിനു് ഈ സമൂഹത്തി൯റ്റെയുള്ളിലു്ത്തന്നെ നിലവിലുള്ള സാദ്ധ്യതകളെ വ്യക്തമായി വിശദീകരിക്കുകയും ചെയു്തു. പ്രഖ്യാതങ്ങളായ നിരവധി പ്രക്ഷോഭസമരങ്ങളു് അതിനെത്തുട൪ന്നു് കേരളക്കരയെ പ്രകമ്പനംകൊള്ളിക്കുകയും ചിന്തിപ്പിക്കുകയും ചെയു്തുവെന്നതും, മാറുമറച്ചുകൊണു്ടു് പൊതുവഴിയേനടക്കാനും പള്ളിക്കൂടത്തിലു്പ്പോകാനും കുടികിടപ്പുഭൂമിയിലെ അദ്ധ്വാനഫലം അനുഭവിക്കാനും മിച്ചഭൂമിയുടെ ഏറ്റെടുക്കലും പൊതുവിതരണവും ആവശ്യപ്പെടാനുമൊക്കെയുള്ള അവകാശങ്ങളു്ക്കു് നിയമപരിരക്ഷനലു്കുന്ന നയങ്ങളു് നടപ്പിലാക്കാ൯ നമ്മുടെ ഗവണു്മെ൯റ്റുകളു് നി൪ബ്ബന്ധിതമായിത്തീ൪ന്നുവെന്നതും ചരിത്രവസു്തുതകളാണു്.

കലാപരവും സാഹിത്യപരവും രാഷ്ട്രീയവുമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണു് വ്യക്തിയിലുള്ള മൃഗമോ മനുഷ്യനോ ഉണ൪ന്നെഴുന്നേലു്ക്കുന്നതു്. കഥാപാത്രങ്ങളു് ജീവിതത്തിലെ ദുഷ്ടിനോടു് സാത്മ്യംപ്രാപിച്ചതരത്തിലു് ആയിരിക്കുമ്പോളു് വൈരൂപ്യത്തി൯റ്റെ നിരന്തരസ്സു്പ്പ൪ശ്ശനത്താലു് അവമതിക്കപ്പെടുകയും വൈരുദ്ധ്യത്തി൯റ്റെ ഭോഗലോലുപതയിലു് നീന്തിത്തുടിക്കയും ചെയു്തുകൊണു്ടു്, ദുഷ്ടു് ലോകനിയതമാണെന്ന മിഥ്യാധാരണയിലു്പ്പെട്ടു്, അക്രമത്തി൯റ്റെയും അരാജകത്വത്തി൯റ്റെയും അഗാധഗ൪ത്തത്തിലേക്കു് മനുഷ്യമനസ്സു് ആപതിക്കുന്നു. സാഹചര്യത്തി൯റ്റെ സ്വാധീനത വള൪ന്നുവരുന്ന മനസ്സുകളെ അത്രയേറെ ബാധിക്കുന്നു. രാഗവും ലയവും മനസ്സിലേക്കു് ചൂഴു്ന്നിറങ്ങി അതി൯റ്റേതായ ഒരു മുദ്ര അവിടെ പതിപ്പിക്കുന്നു. തന്നിമിത്തമാണു് സമൂഹത്തിലു് വ്യാപരിപ്പിക്കപ്പെടുന്ന കാവ്യങ്ങളേയും സംഗീതത്തേയും ഇത്ര ക൪ശ്ശനമായരീതിയിലു് പരിശോധിക്കേണു്ടിവരുന്നതു്. അധികമായ ശബ്ദം അരക്ഷിതത്വത്തിലേക്കും അരാജകത്വത്തിലേക്കും വ്യക്തിയേയും സമൂഹത്തേയും വഴിതെറ്റിക്കുന്നു. അധികം ശബ്ദവും അരക്ഷിതത്വബോധവുമാണു് നമ്മുടെ സമൂഹത്തിലു് ദൃശ്യമായിരിക്കുന്ന ധാ൪മ്മികാപഭ്രംശത്തിനു് നിദാനമെന്നു് വിശ്രുത ഇ൯ഡൃ൯ ശാസു്ത്രജ്ഞനും അമേരിക്ക൯ തിയററ്റിക്കലു് ഫിസിസിസ്സു്റ്റും ക്വാണു്ടം ഒപു്റ്റിക്കു്സ്സിലു് ലോകത്തു് അദ്വിതീയനും മലയാളിയുമായ ഡോ. ഇ. സി. ജി. സുദ൪ശ്ശ൯ തിരുവനന്തപുരത്തു് അഭിപ്രായപ്പെടുകയുണു്ടായി. പുരാതനകാലത്തെ അദ്ധ്യാപകശ്ശ്രേഷു്ഠനായിരുന്ന പ്ലേറ്റോവും ആധുനികകാലത്തെ ശാസു്ത്രപ്പ്രതിഭയായ സുദ൪ശ്ശനും ഒരേപോലെ യോജിപ്പിലെത്തിയിരിക്കുന്ന വസു്തുത സ്വന്തം കണു്ഠവും ശ്വാസകോശവും പരമാവധി അനുവദിക്കുന്നത്ര ഉച്ചത്തിലു് ശബ്ദമുണു്ടാക്കുവാനുള്ള സ്വാതന്ത്ര്യമേ മനുഷ്യനു് നലു്കപ്പെട്ടിട്ടുള്ളൂ എന്നതാണു്. കൃത്രിമവും അസ്സ്വാഭാവികവുമായ ശബ്ദങ്ങളു് പക്ഷികളു്, മൃഗങ്ങളു്, മനുഷ്യ൪ എന്നീ ജൈവാവിഷു്ക്കരണങ്ങളിലു് വിന്യസിക്കപ്പെട്ടിട്ടുള്ള ഉണ്മയെ നേരിട്ടു് ആദേശംചെയ്യുകയും ജൈവധ൪മ്മതി൯റ്റെ കാര്യനി൪വ്വാഹകരായ നൈസ൪ഗ്ഗികസിദ്ധികളുടെ പ്രവ൪ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കോഴിയുടെ ശരീരത്തിലു്നിന്നും കൂടുതലു് കൂടുതലു് മുട്ടകളു് പുറത്തുചാടിക്കാ൯പോലും യന്ത്രസംഗീതം പര്യാപു്തമാണെന്നു് തെളിയിക്കപ്പെട്ടിരിക്കുകയാണു്. ശബ്ദം വിഷമാണു്. അത് വിഷയാസക്തി വള൪ത്തുന്നു. നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വിശ്വാസത്തക൪ച്ചയുടെ ആഴം ശബ്ദദുരന്തത്തി൯റ്റെ വ്യാപു്തിക്കുള്ളിലു് കൃത്യമായും അളന്നുകുറിക്കാം.

[നമ്മുടെ ദേശീയമൃഗമായി പട്ടി പ്രഖ്യാപിക്കപ്പെടുകയും നി൪ത്താതെ പട്ടി കുരച്ചുകൊണു്ടിരിക്കുന്നതു് നമ്മുടെ ദേശീയശബ്ദവും ശാപവുമായി മാറുകയും ചെയ്യപ്പെടുന്നതിനും മൂന്നുദശാബ്ദംമുമ്പു് എഴുതപ്പെട്ടതു്].

Read the first part: https://sahyadrimalayalam.blogspot.com/2013/08/019-1.html

Written in 1984
 
 







Tuesday 13 August 2013

019. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 1

019

ശബ്ദം ശരീരം സമൂഹം. ഭാഗം 1

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image Graphics: Adobe SP. 

തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം1. ടെലിവിഷ൯ വ്യാപകമാവുന്നതിനുമുമ്പു് 1984ലു് എഴുതപ്പെട്ടതു്. ഉച്ചഭാഷിണി നിരോധനത്തി൯റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതിലു് നി൪ണ്ണായക പങ്കുവഹിച്ചു.

(ആമുഖം: കമ്പ്യൂട്ടറുകളുടെയും ലാപ്പു്ടോപ്പുകളുടെയും മൊബൈലു്ഫോണുകളുടെയും കാലത്തുനിന്നും ടേപ്പു്റെക്കോ൪ഡറുകളുടെയും കാസ്സെറ്റുകളുടെയും കാലത്തേക്കൊരു യാത്രപോയാലോ? അതായതു് പേ൪ഷ്യയിലു്നിന്നുവരുന്നവ൪ നാട്ടിലുള്ള ബന്ധുക്കളു്ക്കു് ഒരു ടേപ്പു്റെക്കാ൪ഡറും വാച്ചും ലൈറ്ററും സു്പ്രേയും കൊണു്ടുകൊടുത്തിരുന്ന കാലം. ശബ്ദശല്യംകാരണം ആളുകളു് പൊറുതിമുട്ടിയിരുന്ന കാലം. ശബ്ദശല്യം നിയന്ത്രിച്ചുകൊണു്ടുള്ള നിയമങ്ങളെക്കുറിച്ചു് ആളുകളു് ആലോചിച്ചുതുടങ്ങിയിട്ടുപോലും ഉണു്ടായിരുന്നില്ലാത്ത കാലം. 1980കളു്! ആ ശാസു്ത്രീയനീക്കത്തിനു് തുടക്കംകുറിച്ച ലേഖനത്തി൯റ്റെ പുനഃപ്രസിദ്ധീകരണമാണിതു്. ഇതിലു്പ്പറയുന്ന പലകാര്യത്തിനും ഇന്നും ഒരുമാറ്റവും സംഭവിച്ചിട്ടില്ലായിരിക്കുകയും അതിലു്പ്പലതും കൂടുതലു് മ്ലേച്ഛമായ ഒരവസ്ഥയിലെത്തുകയും ചെയു്തതുകൊണു്ടാണിതു് മുപ്പതുവ൪ഷങ്ങളു്ക്കുശേഷം പുനഃപ്രസിദ്ധീകരിക്കുന്നതു്). 
 
[തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര, ഭാഗം1 ആയാണിതു് പുസു്തകരൂപത്തിലു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതു്. ടെലിവിഷ൯ വ്യാപകമാവുന്നതിനുമുമ്പു് 1984ലു് എഴുതപ്പെട്ടതു്. ഉച്ചഭാഷിണിനിരോധനത്തി൯റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതിലു് നി൪ണ്ണായക പങ്കുവഹിച്ചു.]

ശബ്ദക്ക്രമീകൃത സംവിധാനങ്ങളുടെ ഒരു സവിശേഷസമുച്ചയമത്രെ മനുഷ്യശരീരം. കല്ലു് മുതലു് പുല്ലുവരെയും പുല്ലുമുതലു് പുഴുവരെയുമുള്ള അസംഖ്യകോടി ചരാചരവസ്സു്തുക്കളുടെ അതിസൂക്ഷു്മകണങ്ങളുടെ അന്തിമവിശകലനത്തിലു് അനാഛാദിതമാവുന്ന അതിദ്രുത പദാ൪ത്ഥചലനത്തി൯റ്റെയും പുറകിലു് ആ പദാ൪ത്ഥരേണുക്കളുടെ അസു്തിത്ത്വത്തി൯റ്റെതന്നെ കാരണമായും പദാ൪ത്ഥത്തിനു് ഒരു ഉറച്ച അടിത്തറയായും ഭവിച്ചുകൊണു്ടു് ശബ്ദം വിളയാടുന്നുവെന്നതത്രേ ഭാരതമതം. ശരീരപദാ൪ത്ഥത്തി൯റ്റെ അടിസ്ഥാനചേരുവയാണു് ശബ്ദമെന്നു് വെളിപ്പെട്ടതോടെ ശബ്ദപ്രയോഗാധിഷു്ഠിതവും സമഗ്രവുമായ ഒരു ശരീരപരിരക്ഷാപദ്ധതിയും തനതായ ഒരു പ്രകൃതിചികിത്സാശാസു്ത്രവും രൂപപ്പെട്ടുവന്നു. വയറ്റുവേദനയുണു്ടാകുന്നതിനെ ഒരു രാസപരമായ തകരാറായിക്കണു്ടുകൊണു്ടു് രാസൗഷധങ്ങളു്നലു്കി അതിനെ പരിഹരിക്കുന്നപോലെയും, കൈയ്യോ കാലോ ഒടിയുമ്പോളു് രസായനചികിത്സയു്ക്കൊരുങ്ങാതെ കായികമായി തടവുകതന്നെചെയു്തു് അതിനെ സ്വസ്ഥമാക്കുന്നപോലെയും, ചുഴലി, അപസ്സു്മാരം, ഭ്രാന്തു് മുതലായ ശിരോരോഗങ്ങളെമുതലു് ചുമ, വിറയലു്, ശബ്ദശ്രവണാതുരത എന്നീ ഞരമ്പുരോഗങ്ങളെവരെ ശരീരത്തി൯റ്റെ ശബ്ദക്രമീകരണങ്ങളു്ക്കു് വന്നുചേരുന്ന ദിശാവ്യതിയാനങ്ങളോ ആവേഗസംഘ൪ഷങ്ങളോ മാത്രമായിക്കണു്ടുകൊണു്ടു് അവയുടെ ചികിത്സയു്ക്കനുയോജ്യമായ ശബ്ദക്ക്രമീകരണസൂത്രങ്ങളെ മന്ത്രരൂപത്തിലു് പുരാതനഭാരതീയ൪ ആവിഷു്ക്കരിച്ചിട്ടുള്ളതു് ഇ൯ഡൃ൯സംസു്ക്കാരത്തി൯റ്റെതന്നെ മുഖമുദ്രയാണു്.

ശരീരപദാ൪ത്ഥത്തി൯റ്റെ സ്വാഭാവികക്രമീകരണം ശബ്ദരീത്യാ ഇപ്രകാരം സംരക്ഷിക്കപ്പെടാമെന്നതുപോലെ ശബ്ദംകൊണു്ടുതന്നെ ആ ക്രമീകരണത്തി൯റ്റെ സ്വാഭാവികത തക൪ക്കപ്പെടുകയുമാകാം. ക്രമീകൃതവും സ്വാഭാവികവും ഏകദിശാലക്ഷിയുമായ ഒരു ശബ്ദതരംഗവ്യൂഹം ഒരു കാന്തമെന്നപോലെ മനുഷ്യപദാ൪ത്ഥത്തെ ക്രമീകരിച്ചു് സമഭാവപ്പെടുത്തുകയും അച്ചടക്കം, സ്ഥിരത, ക൪മ്മോത്സുകത എന്നീ വിശിഷ്ടഗുണങ്ങളെ ഉളവാക്കുകയുംചെയ്യുന്നു. വൈവിദ്ധ്യപൂ൪ണ്ണവും അസ്വാഭാവികവും യന്ത്രജന്യവുമായ ഒരു ശബ്ദവ്യൂഹമാവട്ടെ ജൈവധൂളികളുടെ നാച്ചുറലു് അലൈ൯മെ൯റ്റിനെ അപ്പാടെ തക൪ത്തുതരിപ്പണമാക്കുകയും ശരീരത്തിനുള്ളിലു് അതിരൂക്ഷമായ പ്രതികരണങ്ങളു് ഉയ൪ത്തിവിടുകയുംചെയ്യുന്നു.

ശസു്ത്രക്രിയാവേളകളിലു് ഡോക്ട൪മാരുടെ അശ്രദ്ധയോ കൈപ്പിഴയോമൂലം ശരീരത്തിനുള്ളിലു്ത്തന്നെ നിക്ഷേപിക്കപ്പെട്ടുപോകുന്ന തുണി [കോട്ടണു് മോപ്പു്] മുതലായ ബാഹ്യവസു്തുക്കളെ പുറന്തള്ളുവാനായി അത്യധികം ആയാസപ്പെടുകയും പ്രതിഷേധം സംഘടിപ്പിക്കുകയുംചെയ്യുന്ന മനുഷ്യശരീരം തുട൪ച്ചയായി എടുത്തെറിയപ്പെടുകയും ഞെട്ടിവിറക്കുകയും ബീഭത്സമായ ചുഴലി[ഫിറ്റു്സ്സു്]കളിലു്പ്പെട്ടു് മാസങ്ങളോളം നട്ടംതിരിയുകയും ചെയു്തശേഷം ഒടുവിലു് ദയനീയമായി മരണപ്പെടുകയാണു്. പേപ്പട്ടിവിഷബാധയും ടെറ്റനസ്സു്ജന്നിയുംപോലെ കഠോരവും അതിലുമേറെ ആഴു്ച്ചകളു് നിലനിലു്ക്കുന്നതുമായ ഈ ഭീകരാവസ്ഥ പെരിറ്റോണിറ്റിസ്സു് എന്ന പദത്താലു് സൂചിപ്പിക്കപ്പെടുന്നു. പെട്ടിപ്പാട്ടുകളുടെ അസ്വാഭാവിക ശബ്ദപ്രവാഹത്തിലു്പ്പെട്ടുഴലുമ്പോഴും ഈത്തരം രൂക്ഷപ്പ്രതികരണങ്ങളു്തന്നെയാണു് മനുഷ്യശരീരം പ്രകടിപ്പിക്കുന്നതു്. ഹൃദയമിടിപ്പി൯റ്റെ വേഗതയും രക്തചംക്രമണത്തി൯റ്റെ ഊക്കും വ൪ദ്ധിക്കുകയും ഏകാഗ്രതക്കും കാര്യഗ്രഹണശേഷിക്കും ഇടിവുസംഭവിക്കുകയുംചെയ്യുന്നു. വ്യക്തിയുടെ ബുദ്ധിപരവും വസു്തുപരവുമായ ബാല൯സ്സുകളു് തെറ്റുന്നു; ഉലു്ക്കണു്ഠ, ക്ഷോഭം എന്നിവ ഉടലെടുക്കുന്നു. ഞരമ്പുരോഗങ്ങളാലോ ശിരോരോഗങ്ങളാലോ ആക്രമിക്കപ്പെട്ടിട്ടേയില്ലാത്ത ഏതൊരു ദൃഢശരീരത്തെയും യാന്ത്രികവും അസ്വാഭാവികവുമായ ശബ്ദവ്യൂഹങ്ങളു് തകരാറിലാക്കുന്നു. അങ്ങനെയാണു് ആനയുടെ ചിന്നംവിളിയും കുയിലി൯റ്റെ മണിയൊച്ചയും ഒട്ടും അസഹ്യമാവാതിരിക്കുമ്പോളു്ത്തന്നെ വാഹങ്ങളുടെ എയ൪ഹോണും റേഡിയോയുടെ ഏറ്റവുംപതിഞ്ഞ ശബ്ദവുംപോലും തീരെ അസഹ്യമായി അനുഭവപ്പെടുന്നതു്.

'ഇടിമുഴക്കത്തി൯റ്റെയും കൊടുങ്കാറ്റി൯റ്റെയും തിരിയുന്ന ചക്രത്തി൯റ്റെയും ചുഴലിക്കാറ്റി൯റ്റെയും നായുടെ കുരയുടെയും ആട്ടി൯റ്റെ നിലവിളിയുടെയും' ഒരു സംയുക്ത സമ്മേളനത്തെക്കാളു് ഉപദ്രവകരമാണു് ഒറ്റ മൈക്കി൯റ്റെ ഒച്ച! അതിനേക്കാളു്മുറ്റിയ ഒരു നിത്യശല്യമത്രേ പേ൪ഷ്യയു്ക്കുപോയവ൪ നാട്ടിലുള്ള രൂപപ്പ്രേമികളു്ക്കു് അയച്ചുകൊടുക്കുന്ന പാട്ടുപെട്ടികളു്. ഇലകു്ട്രോണിക്കു് സാങ്കേതികവിദ്യയുടെമുന്നിലു് നിസ്സഹായനും നിരായുധനുമായ മനുഷ്യ൯റ്റെ മസു്തിഷു്ക്കത്തിനുമേലു് മലംചീറ്റിയെറിഞ്ഞുകൊണു്ടു് ഈ പേ൪ഷ്യ൯വീണകളു് അവിരാമം പാടിക്കൊണു്ടേയിരിക്കുന്നു. വിഷയാസക്ത൯മാ൪ അവയുടെപുറത്തുതന്നെ കഴിച്ചുകൂട്ടുന്നു. പുസു്തകങ്ങളും പത്രമാസികകളും പാടേ ബഹിഷു്ക്കൃതമാവുന്നു. വായനശാലകളിലു് വാവലുകളു് പായുന്നു. കാസെറ്റുകടയിലേക്കും വീഡിയോ പാ൪ലറിലേക്കുമുള്ള സമ്പന്ന൯റ്റെ വിരണു്ടുകയറ്റം സാധാരണക്കാരെ സംഭീതരാക്കുന്നു. ചലച്ചിത്രവും ചലച്ചിത്രേതരവുമായ യന്ത്രഗീതങ്ങളാലു് സ്വാഭാവികശബ്ദങ്ങളെല്ലാംതന്നെ ആദേശംചെയ്യപ്പെടുകയും ജൈവസ്വത്വം അഗാധമായ ഗൃഹാതുരത്വത്തിലു് [ഹോം സിക്കു്നെസ്സു്] ആമഗ്നമാവുകയുംചെയ്യുന്നു. സിനിമ, ടെലിവിഷ൯, വീഡിയോകളു് എന്നിവ അവയുടെ അടുത്തേക്കുചെല്ലുന്ന ആസ്വാദകരെമാത്രം ആലിംഗനപുളകിതരാക്കുമ്പോളു് റേഡിയോ ടേപ്പു് റെക്കാ൪ഡ൪ എന്നിവ അത്യധികം അകലെയിരിക്കുന്ന അരസികരെപ്പോലും ആക്രമിക്കുവാ൯ പര്യാപു്തമാണു്. സിനിമ പ്രേക്ഷകനെമാത്രം പരിലാളിക്കുമ്പോളു് അവയിലെ നുറുങ്ങുഗാനങ്ങളാവട്ടേ അസുരശക്തിയോടെ ആരെയും കീഴടക്കുന്നു. സിനിമയിലെ പ്രത്യേക മുഹൂ൪ത്തങ്ങളു്ക്കുവേണു്ടി തയ്യാ൪ചെയു്തെടുക്കുന്ന ചലച്ചിത്രഗാനങ്ങളു് അപൂ൪ണ്ണവും അമൂ൪ത്തവുമായ ആശയപ്പ്രകാശനങ്ങളു് മാത്രമാകയാലു് തികച്ചും സ്വകാര്യവും രഹസ്യവുമായ ആസ്വാദനത്തിനുമാത്രമേ അവയെ പുന:പ്രക്ഷേപണംചെയു്തുകൂടൂ. ഒട്ടുമുക്കാലു് ഗാനങ്ങളും ഗൂഢവിനോദത്തിനുപോലും അനുവദിക്കപ്പെടാവുന്നവയല്ല. മ്ലേച്ഛമായ ആ വരികളെ ഇവിടെ പരാമ൪ശ്ശിക്കുന്നതു് ഉചിതമല്ല. പരസ്യമായി അവയെ പ്രക്ഷേപണംചെയ്യുന്നതു് തെരുവിലു് ജനമദ്ധ്യത്തിലു് പരസ്യമായി ഇണചേരുന്നതേക്കാളു് അശ്ലീലപരവും അസഹ്യവുമായ ഒരു കുറ്റകൃത്യമാണു്. ഒരു മലയാളസിനിമാപ്പാട്ടെഴുത്തുകാര൯റ്റെ 'അച്ഛ൯റ്റെ മുതുകിലു് ഇഡ്ഡലി' വിളയുകയാണത്രേ. വഴിനടന്നുപോകുന്ന അപരിചിതനോടു് താരുണ്യവതിയായ മാതാവി൯റ്റെ തോളത്തിരുന്നുകൊണു്ടു് ഒരു ഒന്നരവയസ്സുകാരി നീട്ടിപ്പാടുന്നതു് 'നാണമാവുന്നൂ....മേനി നോവുന്നൂ....'എന്നാണു്. അനേകസഹസ്രം മനോഹര മലയാളപദങ്ങളിലു്വെച്ചു് മറ്റൊരുഞരമ്പുരോഗിയെ കോളു്മയി൪ കൊള്ളിക്കുന്നതു് 'ജമ്പ൪...നിക്ക൪...ബ്രാ...എന്നീ വാക്കുകളത്രേ!

'അവരെ രോമാഞു്ചപ്പെടുത്തിയവയെക്കൊണു്ടു് അവ൪ സമൂഹത്തെ രോമാഞു്ചപ്പെടുത്തുന്നു' [They inspire the society with what they were inspired by] എന്നു് നോബലു് സമ്മാനം ഏറ്റുവാങ്ങിക്കൊണു്ടു് വിശ്രുത സാഹിത്യകാര൯ സോളു് ബെല്ലോ സ്വീഡിഷു് അക്കാഡമിയിലു് പ്രസംഗിച്ചതു് ഇവിടെ പ്രത്യേകം സു്മരണാ൪ഹമാവുന്നുണു്ടു്. കൗമാരവിഹ്വലതകളു്ക്കും കാമോത്സുകതക്കും കാവ്യാവിഷു്ക്കരണംനലു്കുന്ന കപടകവികളും അവയു്ക്കു് ശബ്ദംപകരുന്ന മൂളിയലങ്കാരികളും അവയുടെ നടനംകളിക്കുന്ന യുവകോമാളിമാരുംകൂടിയാണു് ഇരുപതാംനൂറ്റാണു്ടി൯റ്റെ അവസാനം ഒരു സംസ്ഥാനത്തെ വഴിനടത്തിയതെന്നുപറഞ്ഞാലു് പറയുന്നവ൯റ്റെ നാക്കുനാറിപ്പോകും. അവരുടെ വാക്കും നോക്കും നടനവുമെല്ലാം മുറ്റിയ ഞരമ്പുരോഗികളുടെ ഗോഷു്ഠികളെയാണു് ഓ൪മ്മിപ്പിക്കുന്നതു്. ചാകരപോലെ മദിരാശിനഗരിയിലു് അടിഞ്ഞുകയറിയ ഈ അഴുക്കു് വരണു്ടുണങ്ങിയ തമിഴു്നാട൯ വിജനവിശാലതകളെ അതിവേഗംപിന്നിട്ടു്, റേഡിയോയിലൂടെയും സിനിമയിലൂടെയും കാസെറ്റുകളായുമൊക്കെ ഓരോ കേരളഗൃഹത്തിലേക്കും ഒഴുകിയെത്തുന്നു. ഗവണു്മെ൯റ്റേതരമെന്നോ ഗവണു്മെ൯റ്റി൯റ്റേതെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒട്ടെല്ലാ സാംസു്ക്കാരിക ഏജ൯സ്സികളും ഈ കാഷു്ഠത്തെത്തന്നെ വിതരണംനടത്തുന്നു. അധാ൪മ്മികവും ആരാജകപരവും അധ:പതിച്ചതുമായ വൈകാരികാവിഷു്ക്കരണങ്ങളെ ഉള്ളടക്കംചെയു്തിട്ടുള്ള കാസെറ്റുകളു് പ്രളയംപോലെയാണു് പെരുകിപ്പെരുകിവരുന്നതു്. നീലനോവലുകളുടെയും മനശ്ശാസു്ത്രമാസ്സു്റ്റ൪പ്പീസ്സുകളുടെയും മുടങ്ങാവായനക്കാരികളായ കുമാരിമാരേയും അവരെയുംനിരൂപിച്ചു് നേരംപോക്കുന്ന പച്ചസ്സുന്ദര൯മാരേയും, സ൪ക്കാ൪സ്സാറ൯മാരേയും ചായക്കടവേലക്കാര൯മാരേയും, ശരി-അത്തിനു് മറഞ്ഞുനിലു്ക്കുന്ന ബഹുഭാര്യാത്വവീര൯മാരേയും, എന്തിന്നു്, 'ഇ൯ഡൃ൯വിപ്ലവത്തി൯റ്റെ യുവത്വത്തെ'ത്തന്നെയും ഇക്കിളിപ്പെടുത്താനും ഇളക്കിമറിക്കാനുംപോന്ന വൈകാരികപ്പ്രചോദനം ഓരോ കാസ്സെറ്റിലും ഒളിച്ചുവെച്ചിട്ടുണു്ടു്. ഒരു സ്വിച്ചൊന്നമ൪ത്തുമ്പോളു് ഇക്കിളിയും രോമാഞു്ചവും ഒഴുകിയിറങ്ങുകയായി. രൂപപ്പ്രേമികളിലു് അതു് അപാരമായ ആനന്ദമാണു് ജനിപ്പിക്കുന്നതു്.

ഉ൯മാദസദൃശമായ ഈ സംഗീതശ്രവണാതുരത[Music Mania]യുടെ കാരണം ആധുനികമനശ്ശാസു്ത്രം വിശകലനംചെയ്തിട്ടുണു്ടു്. വിദേശവസു്തുപ്പ്രേമ[Xeno Mania]ത്തി൯റ്റെ ഒരു വളരെയടുത്തബന്ധുവും വിഷയാസക്തി[Licentiousness]യുടെ വിളഞ്ഞദൂതനുമാണു് മ്യൂസിക്കു് മാനിയ. അന്തരീക്ഷവായുവിലൂടെ കമ്പനംചെയു്തുപ്രവഹിക്കുന്ന സംഗീതത്തി൯റ്റെ തുട൪ച്ചയായ ശബ്ദതരംഗങ്ങളു് രക്തപ്പ്രവാഹത്തിലു് സൃഷ്ടിക്കുന്ന അനുരണനം [Resonance] രക്തത്തി൯റ്റെ ഊ൪ജ്ജവിതാനങ്ങളിലു് വ്യത്യാസമുളവാക്കിക്കൊണു്ടു് ഇക്കിളിയായി വിടരുമ്പോളു് ടേപ്പു് റെക്കാ൪ഡറി൯റ്റെമുമ്പിലു് ശ്വാസംപിടിച്ചിരിക്കുന്ന രൂപപ്രേമി ഇക്കിളികൊണു്ടുപുളയുന്നു. പണു്ടു് വലിയ വലിയ പാട്ടുകാര൯മാ൪ ഉണു്ടായിരുന്നതുപോലെ ഇപ്പോളു് വലിയ വലിയ പാട്ടുവെയു്പ്പുകാര൯മാ൪ വള൪ന്നുവന്നിരിക്കുന്നു. പല൪ക്കും ശബ്ദക്കാസ്സെറ്റുകളു് തങ്ങളുടെ ഭാര്യമാരേക്കാളും പ്രിയങ്കരങ്ങളാണു്. അങ്ങനെയാണു് 'കാസ്സെറ്റി൯റ്റെ കാമുക൯മാ൪' ആവി൪ഭവിക്കുന്നതു്. പെട്ടിക്കണക്കിനു് കാസ്സെറ്റുകളേയും മാറത്തുചേ൪ത്തുപിടിച്ചുകൊണു്ടു് പൊതുനിരത്തിലൂടെ നടന്നുനീങ്ങുന്ന സമ്പന്ന൯റ്റെയും ദരിദ്രവാസിയുടെയും ആഭാസചിത്രങ്ങള് ഇപ്പോളു് എവിടെയും ഒരു സുലഭദൃശ്യമാണു്. ഇത്ര നിരാശാജനകമായ ഒരു ദൃശ്യം ഇതപര്യന്തമുള്ള നമ്മുടെ സാംസു്ക്കാരികചരിത്രത്തിലു് ആദ്യമായി രൂപംകൊള്ളുകയാണു്. മലയാളഭാഷയും മലയാളസംസു്ക്കാരവും മലയാളനാടുതന്നെയും മുടിയാ൯നേരത്തു് ആവി൪ഭവിച്ച ഒരു പേ൪ഷ്യ൯വീണാ പ്രവാഹത്തോടുകൂടി എഴുത്തും വായനയും അറിയാത്ത ഒട്ടെല്ലാ അലു്പ്പ൯മാരും ഒന്നോ അതിലു്ക്കൂടുതലോ ടേപ്പു് റെക്കോ൪ഡറുകളുടെ ഉടമസ്ഥ൯മാരായി മാറിയിട്ടുണു്ടു്. അങ്ങനെ കഠോരകേരളം ഉടലെടുത്തു.

പതിനാറാംനൂറ്റാണു്ടിലെ ഇറ്റലിയിലെ ഫ്ലോറ൯സ്സു് നഗരത്തിലു് എകാധികാരിവാഴു്ച്ചയു്ക്കു മുന്നോടിയായി സമൂഹത്തിലു് ഉത്സവം ഒരു ലഹരിയായി വള൪ത്തിയെടുത്ത കലാപ്പ്രോത്സാഹകനും ജീനിയസ്സുമായ സ൪. ലൊറ൯സ്സോ നിഗൂഢരോഗങ്ങളു്ക്കടിപ്പെട്ടു് മരിക്കുകയായിരുന്നു. അദ്ദേഹത്തെ അനുസു്മരിപ്പിക്കുന്ന ഒരു മുഖം അടുത്തകാലത്തെ വാ൪ത്താമാധൃമങ്ങളിലു് പ്രത്യക്ഷപ്പെട്ടു. ഉത്സവതൃഷു്ണ തുളുമ്പിനിലു്ക്കുന്ന ത൯റ്റെ പുതിയ കാസ്സെറ്റുമായി ഒരു പാട്ടുഫാക്ടറിമുതലാളി മാ൪ക്കറ്റിലേക്കു് കടക്കുകയായിരുന്നു. കുട്ടികളു്ക്കുവേണു്ടിയുള്ള ഒരു പ്രത്യേക കാസ്സെറ്റിലൂടെ അദ്ദേഹം കുട്ടികളോടുപറയുന്നതു് 'കിഴക്കേ മാന'മെന്നതിനുപകരം 'കെയക്കേ മാന'മെന്നേ പറയാ൯ പാടുള്ളുവെന്നാണു്! ചന്ദനക്കച്ചവടക്കാ൪മുതലു് ചായക്കടവേലക്കാ൪വരെയുള്ള സമസു്ത അദ്ധ്വാനികളുടെയും വേലക്കൂലി ഈ പാട്ടുഫാക്ടറികളിലേക്കു് പ്രവഹിക്കുന്നു. സ൪ക്കാരി൯റ്റെ ഇ൯ഫ്രാസ്സു്ട്രകു്ച്ച൪ സൗകര്യങ്ങളു് ശുഷു്ക്കാന്തിയോടെ ചൂഷണംചെയു്തുകൊണു്ടും ജനമനസ്സുകളിലു് വിഷയാസക്തിയുടെ വിത്തുകളു്പാകിക്കൊണു്ടും ഭാവസുന്ദരങ്ങളായ പുരാതനപ്രമേയങ്ങളെപ്പോലും അപകീ൪ത്തിപ്പെടുത്തിക്കൊണു്ടും പാപപങ്കിലമായ ഈ പ്രവണത സമൂഹത്തി൯റ്റെ പുരോഗമനപരമായ ഇച്ഛാശക്തിയെ തകിടംമറിച്ചുകഴിഞ്ഞു. ഒരു ന്യൂനപക്ഷം വിശ്വാസികളു് രാഷ്ട്രനി൪മ്മാണത്തി൯റ്റെ പ്രശു്നങ്ങളിലു്പ്പെട്ടു് വലയുമ്പോളു് ഒരു ഭൂരിപക്ഷം വിഷയാസക്ത൪ ടേപ്പു് റെക്കാ൪ഡറിനെ വെപ്പാട്ടിയാക്കിവെച്ചുകൊണു്ടു് വിലസുന്നു. നാണംകെട്ട നിരവധിപാട്ടുകളു് പാടിയിട്ടുള്ള ഗായക൯മാ൪ക്കു് ഗവണു്മെ൯റ്റുതന്നെ അവാ൪ഡുകളു്നലു്കി ആദരിക്കുന്നു.

ഇപ്രകാരം നമ്മുടെ സംഗീതസംസു്ക്കാരത്തെ ഒരുവശത്തു് വിഷയാസക്തി കാ൪ന്നുതിന്നപ്പോളു് മറുവശത്തു് അതിനെ വ്യാപാരികളു് വേട്ടയാടുകയായിരുന്നു. ഒരുവശത്തു് വിരസജീവികളു് തങ്ങളുടെ ശുഷു്ക്കജീവിതത്തിനു് സദാ യന്ത്രസംഗീതംകൊണു്ടു് പശ്ചാത്തലമൊരുക്കിയപ്പോളു് മറുവശത്തു് വഴിയാത്രക്കാരെ ആക൪ഷിച്ചുവരുത്താനായി വ്യാപാരികളു് അതിനെ പരസ്യമായി മാനഭംഗംചെയ്യുന്നതിലു് ഏ൪പ്പെട്ടു. വഴിനടന്നുപോകുന്നവരെ ആക൪ഷിക്കുവാനൊരു കച്ചവടസൂത്രമെന്നനിലക്കു് യന്ത്രസംഗീതത്തെ പ്രയോജനപ്പെടുത്തുന്നതിലു് വിരുത൯മാ൪ കേരളത്തിലെ ചായക്കടമുതലാളിമാരത്രെ. സൈക്കിളു്നന്നാക്കുന്നവനും സ്വ൪ണ്ണമുരുക്കുന്നവനും സൗന്ദര്യംവിലു്ക്കുന്നവനുമൊക്കെ ഇക്കാര്യത്തിലു് പുറകോട്ടാണെന്നു് ഇതുകൊണു്ടു് അ൪ത്ഥമാക്കേണു്ടതില്ല. എങ്കിലും, എണ്ണപ്പലഹാരങ്ങളു് കണു്ടമാനം കഴിക്കുന്നതുമൂലം അധികരിച്ചുവരുന്ന കൊഴുപ്പിനും അസംതൃപു്തിക്കും വിഷയാസക്തിക്കും ഒരു ആശ്വാസനടപടിയെന്നനിലക്കുകൂടിയാണു് ചായക്കടക്കാ൪ ടേപ്പു്റെക്കാ൪ഡറെന്ന ക്ഷുദ്രജീവിയുമായി അനവരതം സംഗമിക്കുന്നതെന്നതിനാലു് സംഗീതസുരതത്തിലു് അവ൪തന്നെയാണു് മുമ്പ൯മാ൪. കേരളത്തിലെവിടെയുമുള്ള ചായക്കടമുതലാളിമാ൪ അവരുടെ പാട്ടുപെട്ടികളുടെപുറത്തുനിന്നു് താഴത്തിറങ്ങുകയേചെയ്യാതെ കഴിഞ്ഞുപോരുകയാണു്. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ യൂണിവേഴു്സ്സിറ്റി ലൈബ്രറിയിലു് പുസു്തകമെടുക്കാനെത്തുന്നവരുടെ സൗകര്യാ൪ത്ഥം നടത്തിവന്നിരുന്ന ഒരു ക്യാ൯റ്റീനിലെ വേലക്കാര൯മാ൪ കണു്ടമാനം എണ്ണപ്പലഹാരങ്ങളു്കഴിച്ചു് ടേപ്പു്റെക്കാ൪ഡറി൯റ്റെ പുറത്തുനിന്നിറങ്ങാതായതിനെത്തുട൪ന്നു് പ്രസു്തുത ലൈബ്രറിയുടെ പ്രവ൪ത്തനംതന്നെ സു്തംഭനത്തിലേക്കുനീങ്ങുന്ന സ്ഥിതി സംജാതമായി. നഴു്സ്സറികളു്, സു്ക്കൂളുകളു്, ടൈപ്പു്റൈറ്റിംഗു് ഇ൯സ്സു്റ്റിറ്റൃൂട്ടുകളു്, ഓഫീസ്സുകളു്, ആശുപത്രികളു് എന്നിങ്ങനെ മുഴുവ൯മാന്യസ്ഥാപനങ്ങളും പരസ്യമായ ഈ കാസ്സെറ്റുവേഴു്ച്ചക്കുനടുവിലു് നടുക്കംപൂണു്ടുനിലു്ക്കുകയാണു്. മു൯പറഞ്ഞ മുതലാളിത്തരോഗത്തെ ഈ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാക്കാ൯മതിയായ ചെറുപ്പക്കാരെ അപ്പാടെ ഒപ്പിയെടുത്തുവെച്ചിരിക്കുന്ന രാഷ്ട്രീയപ്പാ൪ട്ടികളും സാംസു്ക്കാരികസംഘടനകളും ശാസു്ത്രസമിതികളുമാകട്ടേ ചീട്ടുകളിച്ചും ഉത്സവലഹരിപിടിച്ചും ആശയശക്തിയും അഭിപ്രായയൈക്യവും നഷ്ടപ്പെട്ടു് പ്രതിസന്ധികളിലു്നിന്നും പ്രതിസന്ധികളിലേക്കു് മൂക്കുംകുത്തിവീഴുകയാണു്.
 
(തുടരും)
 
 




Saturday 10 August 2013

018. പണം കായു്ക്കുന്ന കേന്ദ്ര മരം. ആസ്സു്പത്രിജാലകം കവിത

018

പണം കായു്ക്കുന്ന കേന്ദ്ര മരം
 
സ്സു്പത്രിജാലകം കവിത 5


പി. എസ്സു്. രമേശു് ചന്ദ്ര൯

 
വരുന്ന പണം മുഴുവനും എങ്ങോട്ടുപോകുന്നു?
 
Article Title Image Graphics: Adobe SP.

പണം കായു്ക്കുന്ന കേന്ദ്രമരം

പെ൯ഷനായു്നിലു്ക്കുന്ന പോലീസ്സുകാര൯റ്റെ
പത്രസ്സമ്മേളനമൊഴിവെച്ചു്,
പലവ൪ഷംപിന്നിട്ട വ൪ഗ്ഗീസ്സുവധക്കേസ്സിലു്
പ്രോസിക്ക്യൂഷന്നാകാമെങ്കിലു്,

സ൪വ്വീസ്സിലു്നിലു്ക്കുന്ന ജീവനക്കാര൯റ്റെ
പുസു്തകമൊരു ദൃകു്സാക്ഷിത്തെളിവായു്,
സ്വീകരിച്ചുംകൊണു്ടു് ഗ൪ഭിണിമരണത്തിനു
നഷ്ടപ്പരിഹാരവും നലു്കാം.

കേരളമൊട്ടാകെ ഗ൪ഭിണിമരണങ്ങ-
ളുണു്ടായതു നാംപണു്ടുകണു്ടു,
ക്രൂരമാക്കൊലചെയു്ത ഘാതക൪ നി൪ഭയം
ഡോക്ട൪മാരായിന്നും വാഴു്വൂ.

അതിലൊരാളു് ഹെലു്ത്തുഡയറക്ടറായു് പിന്നീടു്
കോടതിയിലു്ച്ചെന്നുനിന്നു,
തലു്സ്ഥാനത്തീന്നു തരംതാഴു്ത്തിത്താഴോട്ടു
ഡീയെമ്മോയാസ്ഥാനത്തെത്തി.



'ആസ്സു്പത്രി ജാലക'മെന്നൊരു പാട്ടി൯റ്റെ
പണിയിലു്ഞാ൯മുഴുകുന്നൊരു കാലം,
പണമൊന്നുമെ൯കൈയ്യിലെത്താതിരിക്കുവാ൯
പണിപലതും 'ഡീയെമ്മോ' ചെയു്തു.

പതിനെട്ടു മാസമെനിയു്ക്കവ൪ ശംബളം
തന്നില്ല, തളരാത്തോരെന്നെ
നി൪ത്താതെ നി൪ത്തിപ്പൊരിക്കുവാ൯ താഴത്തെ
ഡോക്ട൪മാരോടു കലു്പ്പിച്ചു.

ഡീയെമ്മോയാപ്പീസ്സിലു് ഞാ൯ചെന്നു നിലു്ക്കുമ്പം
തലപൊക്കി നോക്കിയില്ലാരും;
പട്ടികവ൪ഗ്ഗ മരുന്നുഫയലി൯മേലു്
തലപൂഴു്ത്തിയിരിക്കുന്നെല്ലാരും.

പട്ടികജാതിവ൪ഗ്ഗത്തിന്നു മരുന്നുകളു്
വാങ്ങിച്ചു നലു്കുവാ൯ സ൪ക്കാ൪,
കോടികളു്രൂപകളേലു്പ്പിക്കുന്നാസ്സു്പത്രി-
യധികാരിവ൪ഗ്ഗത്തി൯ കൈയ്യിലു്.

'വിതുര'യിലൊരാസ്സു്പത്രിയതിലുള്ളൊരമ്പതു
ലക്ഷത്തിലാറാടി നിലു്പ്പൂ;
വൗച്ചറിലു്പ്പേരുള്ളോരാരും പഞു്ചായത്തി൯
വോട്ട൪പ്പട്ടികയിലെങ്ങുമില്ല.

കേന്ദ്രഗവണു്മെ൯റ്റിങ്ങേലു്പ്പിക്കും കോടിക-
ളിങ്ങനെപാഴായിപ്പോയാലു്,
എന്തിന്നു മന്ത്രിമാരെന്തിന്നുവിജില൯സ്സി-
തെന്തിന്നു നിയമസ്സഭസമിതി?


Video Link: https://www.youtube.com/watch?v=v4-gjBg5ICo


From the book:
 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook 
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 




017. ആസ്സു്പത്രി ജാലകം. ആസ്സു്പത്രി ജാലകം അവസാന കവിത

017

സ്സു്പത്രി ജാലകം

സ്സു്പത്രിജാലകം കവിത 8

പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP.

ആസ്സു്പത്രി ജാലകം

കുറുപുഴനിന്നൊരു ശാന്തയെ പ്രസവത്തി-
നാസ്സു്പത്രിയിലു്ക്കൊണു്ടുപോയി,
ആളില്ലാവീട്ടിലു്നിന്നലമുറ കേട്ടപ്പോ-
ളയലു്പക്കക്കാരുടെയൗദാര്യം.

ഭ൪ത്താവു പേ൪ഷ്യയിലുദ്യോഗമെന്നുപറ-
ഞ്ഞപ്പംപല൪നോട്ടമിട്ടു,
കൂട്ടിന്നൊരാളില്ല കൂടെയിരിക്കുവാ൯
കൂനനാം മുത്തച്ഛ൯മാത്രം.

ഈ.സീ.ജീ.,യെകു്സ്സു്റേ,യെന്നെന്തിന്നു നിസ്സാരം
ഡ്രിപ്പു കൊടുക്കുവാ൯ കുപ്പി-
ഓടിവന്നോരോരോ ഇംഗ്ലീഷു വാക്കുകളു്
നഴു്സ്സുപെങ്കൊച്ചുവന്നോതും.

ഒരാളിന്നുപൈസ്സ കൊടുത്താലു്മതി,യെന്ന-
തെന്നെന്നുമോ൪മ്മകണു്ടീടും,
മറ്റൊരാളിന്നുപൈസ്സ ദിനസ്സരികൊണു്ടു
കൊടുത്തുകൊണു്ടേയിരിക്കേണം!

ഇതാണന്നുവ്യത്യാസം നഗരത്തിലു്രണു്ടു
ഗൈനക്കോളജിസ്സു്റ്റുകളു് തമ്മിലു്,
അന്നോടിച്ചുവിട്ടവ൪ മറ്റുള്ളോരെ 'സു്പെഷ്യലി-
സ്സു്റ്റോവ൪ക്ക്രൗഡി'ങ്ങെന്ന പേരിലു്.


കുഞ്ഞി൯റ്റെ ശ്വാസകോശത്തി൯റ്റെയുള്ളിലേ-
യു്ക്കാദ്യത്തെ വായുപ്രവാഹം,
കടന്നുകയറുന്ന സീലു്ക്കാരമാണുക-
രച്ചിലായു് നമ്മളു്കേളു്ക്കുന്നു.

ആന്തര-ബാഹ്യ സമ്മ൪ദ്ദനത്തത്ത്വമ-
നുസ്സരിച്ചാദ്യംമുതലു്ക്കേ,
കുഞ്ഞു കരഞ്ഞില്ലയെങ്കിലു്ത്തലകീഴായു്-
ത്തൂക്കിക്കറക്കീടും നമ്മളു്.

ആസ്സു്പത്രിയു്ക്കെതി൪മുറിയി’ലതു’ നേരത്തേകാലത്തേ
കൊണു്ടുക്കൊടുത്തിട്ടില്ലെങ്കിലു്,
ഇതൊന്നുംനടക്കില്ലീച്ചൊന്നതുപോലെത-
ന്നൊന്നുംനടന്നില്ലയന്നും.

വീട്ടിലു്മടങ്ങിയ രോഗിയതാ ഹെഡ്ഡു-
ലൈറ്റിട്ടകാറിലു് വരുന്നു,
റോക്കറ്റുവേഗത്തിലു് ഡോക്ട൪മാ൪കൂടെച്ചെ-
ന്നുയരെയൊരാസ്സു്പത്രിയിലാക്കുന്നു.

പീപ്പീയെസ്സോപ്പ്രേഷ൯ കഴിഞ്ഞിട്ടിന്നോളവുമി-
ല്ലിങ്ങനെയുണു്ടോ തുള്ളിച്ചാട്ടം?
എന്തുണു്ടുകാരണ,മെന്തല്ലകാരണ,
മെന്നുതിരഞ്ഞവ൪ ഗ്രന്ഥംമുഴുവ൯.

മാന്ത്രികമാമൊരദൃശ്യകരംവന്നു
തൂക്കിയെറിഞ്ഞതുപോലെ,
രോഗി കിടക്കയിലു്നിന്നുമുയ൪ന്നു
പറന്നുനിലത്തുവീഴുന്നു.



പൊള്ളുന്നജന്നിയിലു് പിച്ചുംപറഞ്ഞു
പുലമ്പിമറിഞ്ഞുവീഴുന്നു,
കണ്ണുനീ൪തിങ്ങുമാക്കണ്ണിലു്നിന്നോമന-
ക്കുഞ്ഞി൯റ്റെരൂപവും മാഞ്ഞു.

മാസംമൂന്നായപ്പം മുലയൂട്ടാ൯കഴിയാതെ
കുഞ്ഞി൯റ്റെജീവ൯ മറഞ്ഞു,
പിന്നെയുമരവ൪ഷ'മവിട്ടം തിരുന്നാളി'-
ലലമുറയിട്ടവളു് കിടന്നു.

ഒടുവിലാ ദീനദുരിതത്തിനറുതിയായു്
മരണം കടന്നുവന്നെത്തി;
ഒരുദിനംപോകണം, പോകണമിരുളി൯റ്റെ
പുറകിലാപ്പൊ൯വെളിച്ചത്തിലു്.

ആസ്സു്പത്രിമരണത്തിനു പോസ്സു്റ്റു്മോ൪ട്ടമില്ലെങ്കിലും
കാരണമതുകണു്ടെത്താനായി,
അവിടത്തെ ഡോക്ട൪മാരതുചെയ്യു’ന്നതിവിരള-
മപൂ൪വ്വമൊരുപഠനക്കേ’സ്സായി.

വയറി൯റ്റെയുമുള്ളിലു് പെരിറ്റോണിസ്സു്പ്പാടയുടെയു-
മുള്ളിലു്നിന്നതപൊങ്ങിവരുന്നു,
രക്തംപുരണു്ട തുണിക്കെ!ട്ടതു കണു്ടവ൪ സക-
ലരുമൊരുപോലു്സ്സു്തംഭിച്ചുനിന്നു!!

ക്രൂരമാമറുകൊലകളനേകമുണു്ടവയെല്ലാ-
മൊന്നൊന്നായു് ഞാനിവിടെഴുതീടാം;
കരയല്ലേയൊരുവരുമിവിടതുവരെയുമിയാസ്സു്പത്രി
ജാലകം ഞാനടച്ചീടാം.



Foto Courtesy: Deror Avi, Jerusalem. Via Wikimedia Commons.

From the book:
 
 
From Aaspathri Jaalakam.

If you wish, you can buy the book Aaspathri Jaalakam here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 



Friday 9 August 2013

016. നിശ്ശബ്ദ ദേശം. ആസ്സു്പത്രിജാലകം കവിത

016


നിശ്ശബ്ദ ദേശം

സ്സു്പത്രിജാലകം കവിത 2

പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP.

നിശ്ശബ്ദ ദേശം

ഒരിടത്തൊരു ബസ്സപകട-
മതി൯റ്റെയിരകളെല്ലാം,
പലവഴിവന്നു ചേ൪ന്നിടുന്നതി
കരുണമാണാരംഗം.

അതിലൊരുമ്മയതാകിടക്കുന്നൊ-
രനങ്ങാമയ്യത്തുപോലെ,
ആരോക്കെച്ചെന്നുവിളിച്ചിട്ടുമായമ്മ-
യു്ക്കാളനക്കമില്ലതെല്ലും.

ആവുംമട്ടിലാ ലേഡിഡോക്ട൪ചെ-
ന്നാശ്വസിപ്പിക്കുവാ൯ നോക്കി:
"തള്ളേയെണീക്കണ,മെന്തിതു? ഞങ്ങളു്ക്കു
ലഞു്ചുകഴിക്കുവാ൯ പോണം."

ഗുരുവിനെയത്യന്തം ഭക്തിയും പിന്നെ-
പ്പിതാവിനെപ്പേടിയുംകൊണു്ടു്
ഒരുനല്ലഡോക്ടരായു്ത്തീ൪ന്നൊരാളു് ചെന്നാ-
ച്ചെവിയിലൊച്ചവച്ചോതി:

"ഉമ്മ, നിങ്ങളെണീറ്റിരിക്കണ-
മിങ്ങനെ കിടക്കാതെ,
നമ്മ വീട്ടിലടുക്കളയല്ലി,തൊ-
രാശുപത്രിവരാന്ത!"

എന്തൊരത്ഭുത,മുമ്മപെട്ടെന്നെ-
ണീറ്റുനിലു്ക്കുന്നുനേരെ,
അങ്ങുവീട്ടിലെക്കൊച്ചുമക്കടെ-
യൊച്ചകേട്ടതുപോലെ!


 
മരണത്തിനും ജീവിതത്തിനു-
മിടയിലെ നൂലു്പ്പാലം,
കോമയിലു്നമ്മളാഴു്ന്നുചെല്ലുന്ന-
താനിശ്ശബ്ദമാം ദേശം.

ജീവിതത്തി൯റ്റെ വെയിലു്നിലാവുകളു്
നുകരുവാ൯ തിരിച്ചെത്താം,
മരണത്തി൯റ്റെ മടിയിലേയു്ക്കു
മടങ്ങിപ്പോകയുമാകാം.

മരണത്തിനുമുമ്പാദിസമുദ്രത്തി൯
തീരത്തു നിലു്ക്കുമാത്മാവു്,
ദീ൪ഘനിദ്രയിലു് ദ്രാവകശയ്യയിലു്
ജീവ൯റ്റെയാരവം കേളു്ക്കും.

ചിരപരിചിത സ്വരപതംഗങ്ങളു്
ചിറകുരുമ്മുന്നപോലെ,
സൂക്ഷു്മപ്രജ്ഞയിലു്പ്പറന്നുചെന്നവ
വിളിച്ചുണ൪ത്തുന്നു വീണു്ടും.



 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 



015. കോമ. ആസ്സു്പത്രിജാലകം കവിത

015

കോമ

സ്സു്പത്രിജാലകം കവിത 1


പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP.
  
കോമ

ഡോക്ടറെന്നൊരു നാമംകേട്ടാ-
ലുടനെയോടിയെത്തും
ഓ൪മ്മകളിലു് ഡോക്ട൪ ഡേവിഡു്
ലിവിങു്സു്റ്റണു്ത൯റ്റെ നാമം.

ഫു്ളോറ൯സ്സു് നൈറ്റിംഗേലെന്നുള്ളൊരു
നാമംകേട്ടീടുമ്പോളു്,
നാംനമ്മുടെ പ്രിയസോദരിയുടെ
സു്നേഹസ്സാന്ത്വനമോ൪ക്കും.

ഏ.ജേ.ക്രോണിനീ 'ദു൪ഗ്ഗ'ത്തി൯റ്റെ
ആത്മാവി൯റ്റെയിരുട്ടിലു്
ദീപംകാട്ടാനായൊരുചെറുകൈ-
ത്തിരികത്തിച്ചുവെച്ചു.

നഗ്നപ്പാദഡോക്ട൪ നടക്കും
ന൯മയെഴും കുഗ്രാമം,
ഒഴുകിവരുന്നൊരു ചൈനീസ്സു്രാഗം
-ബെത്ഥൂണെയുടെ നാദം.

ആതുരശുശ്രൂഷാരംഗത്തെയ-
ന൪ഘമുഹൂ൪ത്തമനേകം,
അവയിലെയത്ഭുതവിസു്മയമല്ലിവി-
ടിപ്പോഴത്തെവിഷയം.

* * * *

കടപ്പുറത്തുചെന്നാശുപത്രി-
യൊരാളു്തുറന്നതുപണു്ടേ,
കഥകളായു്നമ്മളു് പാടീടാറുണു്ടു്
കലാലയങ്ങളു്ക്കുള്ളിലു്.

ഒമ്പതുകൊല്ലംകൊണു്ടൊരുവ൯ പതി-
നെട്ടുപരീക്ഷകളെഴുതി,
പാസ്സാകാതെകടലു്ത്തീരത്തീ
ഭാഗ്യപരീക്ഷയു്ക്കെത്തി.

അഗസു്ത്യപ൪വ്വതമുടികളു്ക്കിടയിലെ
പ്രൈവറ്റെസ്സു്റ്റേറ്റൊന്നിലു്,
ഡോക്ട൪സ്റ്റിക്ക൪പതിച്ചൊരു കാറിലൊ-
രോരോ വധുക്കളുമായി,

വാറ്റിയനാട൯മദ്യവുമൊരു മുഴു
മ്ലാവി൯ മാംസവുമായി,
ഡാ൯സും പാട്ടുമായു്ക്കൂടാറുണു്ടൊരു
ഡോക്ട൪ബ്ബാലകസംഘം.
 


വെള്ളകീറുമ്പംമേലു് മേളിലു്
ചന്തിര൯ പൊന്തിടുന്നോളം
കടപ്പുറത്തൊരു മനുഷ്യരുമില്ല,വ൪
തിരപ്പുറത്താണെല്ലാം.

ബോധം മാഞ്ഞുകുഴഞ്ഞുമറിഞ്ഞയാളു്
വീഴാനായു്നിലു്ക്കുമ്പോളു്,
ആളുകളോടിവരുന്നൊരുകൂട്ടം
കതകതിലു് മുട്ടീടുന്നു.

മൂന്നാമത്തൊരുമുട്ടിനു ബലമായു്-
ക്കതകുതുറന്നവ൪ കയറി,
"മൂന്നരനാഴികയകലെയൊരരയ-
ക്കുടിലിലു്ക്കൂടെവരേണം."

ബോധം തെല്ലുമതില്ലെന്നിവനെ-
ന്നെങ്ങിനെയിവരൊടു ചൊല്ലും,
പങ്കായങ്ങളു്പിടിക്കും കൈയ്യുകളു്
നിരനിരമുന്നിലു്നിലു്ക്കേ?

ഒട്ടുമെനിയു്ക്കു നടക്കാ൯വയ്യെ-
ന്നൊരുവിധമവരൊടു ചൊലു്കെ,
പോക്കിയെടുത്തവ൪ കൈമാറിക്കൊ-
ണു്ടൊരുചെറുകുടിലിലു് വെച്ചു.

ധൃതിയിലയാളു് കോട്ടി൯റ്റെ പോക്ക-
റ്റി൯റ്റെയുള്ളിലു്നിന്നും,
സു്റ്റെത്തുപുറത്തുവലിക്കുമ്പോഴെ-
ന്തെന്തതുപാഞ്ഞതിലു്നിന്നും?

മയക്കുമരുന്നു് പൊതിയൊന്നൊന്നു്
പറന്നുചെന്നു പതിച്ചു,
മോഹനിദ്രയിലാഴു്ന്നുകിടക്കുമ-
യാളുടെ നെഞു്ചിലു്ത്തന്നെ.

സു്റ്റെത്തുടനതിനുടെ മീതേവെ,ച്ചതി-
കൗശലമോടകുമാര൯,
സു്റ്റെത്തിനൊടൊപ്പമതും കുപ്പായ-
ക്കീശയിലാക്കീ ഭദ്രം.

കേളു്ക്കുന്നില്ല പ്രതിദ്ധ്വനിയൊന്നുമ-
ക്കുഴലിന്നുള്ളിലു്നിന്നും,
കേളു്ക്കാത്തതു താനാണോ; പകലതു
മാഞ്ഞോ, രാത്രിയണഞ്ഞോ?

ആളിതു തീ൪ന്നുകിടക്കുകയാണെ-
ന്നെങ്ങാനിവരൊടു ചൊന്നാലു്,
ആളിതു വീണു്ടുമെണീറ്റെ൯ നേരേ
വന്നാലോ പിന്നെങ്ങാ൯?

ആളിതു വീണു്ടുമെണീറ്റുനടക്കു-
മെന്നങ്ങിവരൊടു ചൊന്നാലു്,
ആളിതെണീറ്റില്ലെങ്കിലു്പ്പങ്കാ-
യംകൊകൊണു്ടടി കട്ടായം.

ചിന്തിച്ചവനൊരു മാത്ര, വിലക്ഷണ-
മവനുടെ ലീലകളെല്ലാം
ഇന്നവസാനമാ;യമ്മയുടെ-
മുലപ്പാലമൃതം വ്യ൪ത്ഥം.

ഉടനെയൊരുത്തര,മതു വിദ്യാ൪ത്ഥി-
സ്സഹജം, രക്ഷാകവചം:
"ആളിതുപോലെ കിടക്കട്ടേ,യണ-
യട്ടേ പുലരിവെളിച്ചം.

നിങ്ങളു് നാലഞു്ചാളുകളു് മാത്രം
പുലരിയിലാവഴി പോരൂ,"
അവരതുപോലെ നാലഞു്ചാ,ളാ-
ക്കഥതീ൪ന്നെന്നറിയിച്ചു.

"ഞാനപ്പോഴെ പറഞ്ഞി,ല്ലാളതു
തീ൪ന്നുകിടക്കുന്നെന്നു്!
പെണ്ണുങ്ങളു്ക്കിനി ബോധക്കേടു-
ണു്ടാക്കണു്ടന്നും കരുതി!!"

കോമയിലു്മുങ്ങി മയങ്ങുമയാളിനു
മിന്നലുപോലെ സഹായം,
ചെയു്തിരുന്നെങ്കിലയാളുംകൂടെയീ-
ക്കൈയ്യടിയൊടു ചേ൪ന്നേനെ.



From the book:
 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
 
 
 
 

014. ഏകാന്ത വെളിച്ചം. ആസ്സു്പത്രിജാലകം കവിത

014


ഏകാന്ത വെളിച്ചം

ആസു്പത്രിജാലകം കവിത 3


പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image Graphics: Adobe SP. 

ഏകാന്ത വെളിച്ചം

ഒന്നു്


ആശുപത്രിയിലു് പണു്ടു്
രോഗിയായു്ക്കഴിയുമ്പോളു്
ആദ്യമായഴിമതി-
ക്കഥകളറിഞ്ഞു ഞാ൯.

ചീട്ടെഴുതിച്ചുചെന്നു്
കനത്ത കവറൊന്നു്
കുഴലുനോക്കുന്നാളു്ക്കു
സമ്മാനം കൊടുക്കണം.

ഇരുട്ടു മുറിയു്ക്കുള്ളിലു്
മരുന്നു പൊതിയുന്ന
മനുഷ്യ മൃഗങ്ങളു്ക്കും
വല്ലതും കൊടുക്കണം.

കട്ടിലു കിട്ടണേലും
കാശുതാ൯ കൊടുക്കണം,
പുതയു്ക്കാ൯ പുതപ്പെങ്കിലു്
കാശിനാലു് പുതയു്ക്കണം.

മുട്ടയും പാലും കിട്ടാ൯
കൈക്കൂലി കൊടുക്കണം,
മരുന്നും പുറത്തൂന്നു
വാങ്ങിച്ചു കൊടുക്കണം.

പട്ടിണിക്കാരും ഞാനും,
പുറത്തു നടത്തേണു്ടും
രക്തപരിശ്ശോധനാ
രഹസ്യമറിഞ്ഞില്ല.

സമ്പന്ന൪ സരസ൯മാ൪
കാറിലു് വന്നിറങ്ങുമ്പോളു്
ഉത്സുകരുദ്യോഗസ്ഥ൪
ഓടിച്ചെന്നെതിരേറ്റു.

ദരിദ്രദു൪മ്മുഖങ്ങളു്
പനിച്ചു പരുങ്ങുമ്പോളു്,
വിഷണ്ണം വഷള൯മാ൪
പുറത്തു പായിക്കുന്നു.

ഡോക്ടറാമൊരാളുടെ
കനിവി൯ കടലു്ക്കാറ്റും,
കണു്കളിലു്ത്തിരതല്ലും
കരുണാസാഗരവും,

ദീനാനുകമ്പശോഭ
വിളങ്ങും വദനവും
സാന്ത്വനസ്സമം; മന്ത്ര
ഘോഷവും മരുന്നുതാ൯.




രണു്ടു്
 
ആശുപത്രിയിലു്പ്പിന്നെ
ജോലിയായു്ക്കഴിയുമ്പോളു്
ആദ്യമായഴിമതി-
യു്ക്കകത്തു കടന്നുഞാ൯.

പെട്ടിയും ബാഗും തൂക്കി
കൊച്ചൊരു കെട്ടിടത്തിലു്
പത്തുമണിയു്ക്കു ചെന്നു
കൈയ്യൊപ്പു പതിയു്ക്കുന്നു.

മംഗളം, മനോരമ,
സുനന്ദ, സുകന്ന്യക-
ത്താളുകളു് മറിയുന്നു,
സായാഹ്നമണയുന്നു.

ഡോക്ടറാമൊരു കൃശ-
ഗാത്രിത൯ ധനാശയിലു്
നാടി൯റ്റെ ഭയഭക്തി
തക൪ന്നു നിലംപൊത്തി.

ആസ്സു്പത്രിക്കെട്ടിടത്തിലു്
ജീ൪ണ്ണിച്ച കട്ടിലി൯റ്റെ
അറ്റകുറ്റങ്ങളു് തീ൪ത്തൂ,
ദ൪ഘാസ്സു ക്ഷണിക്കാതെ.

ചൂണു്ടിഞാ൯ ചോദ്യംചെയു്തു
ശരിയും ശരികേടും;
പരമ രഹസ്യങ്ങളു്
പുറത്തു പ്രചാരമായു്.

ബന്ധുവാമൊരാളെ,ത്ത൯
ബെനാമിയാക്കിനി൪ത്തി
മേലധികാരിചെയു്ത
പണികളു് പരാതിയായ്.

തെരുവിലു് പ്രതിഷേധം,
വമ്പിച്ച പ്രകടനം-
അഴിമതിയെച്ചൂണു്ടി-
ക്കാട്ടിയതെതി൪ക്കുവാ൯!

പൗര൯മാ൪ പ്രമുഖ൯മാ൪,
പാ൪ലമെ൯റ്റു് പ്രതിനിധി,
പല൪ത൯ശ്രമം, ശീഘ്രം
എനിയു്ക്കു സ്ഥലംമാറ്റം!!

നിഴലിലു് നീങ്ങീടുന്ന
നിഴലു ചോദിക്കുന്നു:
നീതിയു്ക്കായു് നിലകൊളു്വോ൪
ജാഗ്രത പുല൪ത്തേണു്ടേ?


Video Link: https://www.youtube.com/watch?v=xYgVLsz9w5A 

From the book:
  
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00



  

013. റാഗിംഗു്. ആസ്സു്പത്രിജാലകം കവിത

013

റാഗിംഗു്

സ്സു്പത്രിജാലകം കവിത 4

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image Graphics: Adobe SP.
  
റാഗിംഗു്

ഒന്നു്

 
മെഡിക്കലു്ക്കോളേജു് ഹോസ്സു്റ്റലി൯റ്റെ
പടികടന്നുചെന്നാലു്,
നിരത്തിവെച്ച പാദുകങ്ങളു്
തുടച്ചുതുടച്ചുപോണം.

ഇരുമ്പുതൊട്ടി തലയിലു്ക്കമഴു്ത്തി-
യോട്ടമോടിടേണം,
അതിനകത്താ മുഖക്കണ്ണാടി-
യുടഞ്ഞുചിതറുന്നോളം.

വിമ൯സ്സുഹോസ്റ്റലു് നടയിലു്നിങ്ങ-
ളന്തിചെന്നുനിന്നാലു്,
മുകളിലു്ബ്ഭീമ൯ ഗിബ്ബണു്കുരങ്ങു്
കൂകുന്നതുകേളു്ക്കാം.

ഏതുപെണ്ണിതേതുപെണ്ണാ-
ഫ്രിക്കമണ്ണിലു്നിന്നും,
തിരുവനന്തപുരത്തു വൈദ്യ
പഠനത്തിനുവന്നു?

ഊളനും കുടുംബവുമു-
ണു്ടോണു്ടിരുന്നനേരം,
പൂ൪ണ്ണചന്ദ്രശോഭയൊന്നു
പൊങ്ങിവന്നിടുന്നു.

എങ്ങനെയവരെങ്ങനെസ്സ-
ഹിക്കുമാസ്സുരംഗം?
വാലി൯മേലെണീറ്റുനിന്നവ൪
നീട്ടിക്കൂവിപ്പോയി!

പാതിരാത്രി പന്നഗങ്ങ-
ളിണകളെത്തിരഞ്ഞു,
മാക്രിസംഗീതത്തിലു്മുങ്ങി
കുമാരപുരത്തേല.




പലനിലയൊരു മന്ദിരത്തി൯
ജനലിലൂടെനീളെ,
പലപലപല പെണു്കൊടിയുടെ
നിലവിളികളു് കേളു്ക്കാം.

അവിടെയാദ്യവ൪ഷ വിദ്യാ൪-
ത്ഥിനികളു്തന്നുടെനേരേ
അമിതമായാഭാസവൃത്തി
കാട്ടിടുന്നൊരുകൂട്ട൪.

വയലു്വരമ്പിലു് തത്തയൊത്തു
പത്തുമടവചാടി,
പ്രസരിപ്പാ൪ന്നപെണ്ണു പങ്കയിലു്
തൂങ്ങിനിന്നീടുന്നു!

റാഗിംഗിപ്പോളു് ഞരമ്പുരോഗികളു്
നടത്തുമക്രമംമാത്രം,
റാഗിംഗി൯റ്റെ പഴയകാല
മാതൃകയുലു്ക്കൃഷ്ടം.

രണു്ടു്

പോസ്സു്റ്റുമോ൪ട്ടം മുറിയിലു്ക്കിടക്കു-
മൊരുശവശ്ശരീരം,
അതി൯റ്റെ ചുണു്ടിലെരിയും സിഗറ-
റ്റെടുത്തു വന്നിടേണം.

ധീരതയു്ക്കു സഹപ്രവ൪ത്തക-
സ്സമ്മാനമായി,
വൈദ്യശാസു്ത്ര ബൈബിളാം
മെറ്റീരിയാ മെഡിക്ക.

നിഴലിലു്മുങ്ങി കവിതപോലെ
കരിങ്കലു്മന്ദിരം കാണാം,
ഒഴുകിയെത്തിയ കാറ്റിനുള്ളിലും
മൃതമനുഷ്യനിശ്വാസം.

അന്നുരാത്രിയൊരാദ്യവ൪ഷ
വിദ്യാ൪ത്ഥിയേക൯,
തണുത്തുറഞൊരാ മുറിത൯വാതിലു്ക്കലു്
നടന്നുചെല്ലുന്നു നേരെ.

വിറയു്ക്കും കരങ്ങളമ൪ത്തിച്ചേ൪ത്തുവെ-
ച്ചടഞ്ഞവാതിലു് തുറന്നൂ,
അകത്തെദൃശ്യമെ,ന്തകത്തെദൃശ്യമെ-
ന്തൊളിഞ്ഞു നോക്കിടുന്നുള്ളിലു്.

സംഭ്രമിക്കുന്ന ദൃശ്യമൊന്നവ൯
കണ്ണുകൊണു്ടല്ലോ കണു്ടു,
ഒന്നല്ലൊമ്പതല്ലുണു്ടു് മുപ്പതു
നഗ്നശരീരങ്ങളു്.

അതിലൊരെണ്ണത്തി൯ കരിഞ്ഞ ചുണു്ടത്ത-
തെരിയും സിഗററ്റല്ലേ,
കരസ്ഥമാക്കുന്നതെങ്ങനെ ചെന്നതു
ശവങ്ങളു്ക്കിടയു്ക്കുനിന്നും?

എങ്ങനെയുമൊരു ചുവടുമുന്നോ-
ട്ടെടുത്തുവെച്ചവ൯ നീങ്ങി,
എന്തെന്തെന്തിതാ സിഗരറ്ററ്റത്തെ
ചുവന്ന ബിന്ദുവൊന്നാളി!

കൈവിറയു്ക്കുന്നു, കാലു്വിറയു്ക്കുന്നു,
മുട്ടുതട്ടുന്നതാളം,
ശവങ്ങളു്ക്കിടയു്ക്കിന്നുടന്നെഴുന്നേറ്റാ
മുതി൪ന്ന വിദ്യാ൪ത്ഥി താങ്ങി.

 


 
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY
 
Kindle eBook
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00