Sunday 28 March 2021

550. ബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 34കൊല്ലത്തെ തുട൪ഭരണംകഴിഞ്ഞപ്പോളു് ജീവിതവും തൊഴിലും തക൪ന്നു് ബംഗാളികളെല്ലാം കേരളത്തിലെത്തി. കേരളത്തിലു് തുട൪ഭരണംകഴിയുമ്പോളു് മലയാളികളു് എവിടെപ്പോകും?

550

ബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 34കൊല്ലത്തെ തുട൪ഭരണംകഴിഞ്ഞപ്പോളു് ജീവിതവും തൊഴിലും തക൪ന്നു് ബംഗാളികളെല്ലാം കേരളത്തിലെത്തി. കേരളത്തിലു് തുട൪ഭരണംകഴിയുമ്പോളു് മലയാളികളു് എവിടെപ്പോകും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Franky Syggy. Graphics: Adobe SP.


1

1977മുതലു് 2011വരെ 34വ൪ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഏഴുപ്രാവശൃത്തെ തുട൪ഭരണംനടന്ന പശ്ചിമബംഗാളിലു്നിന്നും വ്യവസായങ്ങളു് പലായനംചെയു്തു, കൃഷി ശുഷു്ക്കമായി, രാഷ്ട്രീയം കൊലപാതകസഹിതം അക്രമാസക്തമായി, ജനം രാജ്യത്തെ ഏറ്റവും ദരിദ്രരായ പട്ടിണിക്കോലങ്ങളായി. എത്രപട്ടിണിസഹിക്കേണു്ടിവന്നാലും നമ്മളുടെ അരിവാളു്ച്ചുറ്റികനക്ഷത്രത്തെ കൈവിടില്ലെന്ന പശ്ചിമബംഗാളിലെ ജനങ്ങളുടെ നിശ്ചയം ഇന്ത്യയിലേറ്റവുംകൂടുതലു് പട്ടിണിയുള്ള സംസ്ഥാനമായി ബംഗാളിനെ മാറ്റി, കേരളം കഴിഞ്ഞാലു് ലോകത്തേറ്റവുംകൂടുതലു് അഴിമതിയുള്ള പാ൪ട്ടിയായി പശ്ചിമബംഗാളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും മാറ്റി, നേതാക്ക൯മാ൪ പണക്കാരാകാ൯ ടാറ്റയോടു് മത്സരിച്ചു. കോണു്ഗ്രസ്സിനെ തുടച്ചുനീക്കുകയെന്നതായിരുന്നു പാ൪ട്ടിയുടെ ലക്ഷൃമായി പശ്ചിമബംഗാളിലെ ജനങ്ങളോടുപറഞ്ഞതു്. ഒടുവിലു് തുട൪ച്ചയായി കേന്ദ്രംഭരിച്ച കോണു്ഗ്രസ്സും തുടച്ചുനീക്കപ്പെട്ടു, തുട൪ച്ചയായി സംസ്ഥാനംഭരിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും തുടച്ചുനീക്കപ്പെട്ടു. അങ്ങനെ പടിഞ്ഞാറ൯ ബംഗാളിലു് ബീജേപ്പീയും തൃണമൂലു് കോണു്ഗ്രസ്സുമാത്രം ബാക്കിയായി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ബീജേപ്പീച്ചാരനും ഇന്ത്യകണു്ട ഏറ്റവുംവലിയ പാ൪ട്ടിവഞു്ചകനും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തി൯റ്റെ ഗുരുവുമായ പ്രകാശു് കാരാട്ടു് വിജയിച്ചു. സംസ്ഥാനത്തു് തൃണമൂലു് കോണു്ഗ്രസ്സി൯റ്റെ ഭരണവുംവന്നു, കേന്ദ്രത്തിലു് ബീജേപ്പീഭരണവുംവന്നു. ഇതു് അക്ഷരാ൪ത്ഥത്തിലു് കേരളത്തി൯റ്റെ ചിത്രമല്ലേയെന്നു് ആ൪ക്കുമൊരു സംശയംതോന്നും. പശ്ചിമബംഗാളെന്ന ഒറ്റവാക്കുമാത്രമിതിലു്നിന്നു് എടുത്തുമാറ്റിയാലു് ഇതു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭൂതവും വ൪ത്തമാനവും ഭാവിയും കാലങ്ങളു്തന്നെയാണു്.


2

ആരോഗ്യം വിദ്യാഭ്യാസം കൃഷി വ്യവസായം പൊതുഭരണം പൊലീസ്സിങ്ങു് എന്നിങ്ങനെ സകലമേഖലകളും പശ്ചിമബംഗാളിലു് തക൪ന്നു. തൊട്ടപ്പുറത്തു് പാക്കിസ്ഥാനിലായ പൂ൪വ്വബംഗാളിനേക്കാളും അധഃപതിച്ചതായിത്തീ൪ന്നു പശ്ചിമബംഗാളിലെ സാധാരണജനജീവിതം. റഷ്യയിലെപ്പോലെ വെള്ളവും വൈദ്യുതിയും ഭക്ഷൃവസ്സു്തുക്കളുമെല്ലാം പാ൪ട്ടിയാപ്പീസ്സുകളിലും നേതാക്ക൯മാരുടെ വീടുകളിലും മാത്രമായിത്തീ൪ന്നു. അപ്പോഴും ജനങ്ങളുടെ സീപ്പീയെം നേതൃത്വത്തിലുള്ള അചഞു്ചലവിശ്വാസം തുട൪ന്നു. ടാറ്റയു്ക്കു് കാ൪ക്കമ്പനിയുണു്ടാക്കാ൯ സിംഗൂരിലു് പതിനായിരക്കണക്കിനേക്ക൪ കൃഷിഭൂമി ക൪ഷകരുടെ എതി൪പ്പുവകവെയു്ക്കാതെ പാ൪ട്ടിനേതാക്ക൯മാ൪- പോളിറ്റു്ബ്യൂറോമെമ്പ൪മാരും സെ൯ട്രലു്ക്കമ്മിറ്റിമെമ്പ൪മാരുമായ നേതാക്ക൯മാ൪- കൈക്കൂലിവാങ്ങിക്കൊണു്ടു് കൈമാറിയതോടെ ചിത്രംമാറി. ക൪ഷകരുടെ എതി൪പ്പിനെത്തുട൪ന്നു് ജനങ്ങളെഭയന്നു് ടാറ്റ കമ്പനിയുപേക്ഷിച്ചോടി. 'പാ൪ട്ടിയെവെല്ലുവിളിക്കാ൯ ജനങ്ങളെക്കൊണു്ടെന്നല്ല ആരെക്കൊണു്ടുമാവില്ല, നിങ്ങളു് ധൈര്യമായി കമ്പനിനടത്തണം മുതലാളീ!' എന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആഹ്വാനത്തിനു് 'നിങ്ങളു്ക്കു് കാരൃം മനസ്സിലാകാത്തതുകൊണു്ടാണു്, എന്നെയല്ല നിങ്ങളെ വെട്ടിയറയാനാണു് ആളുകളു് വരുന്നതു്' എന്നുപറഞ്ഞിട്ടും പാ൪ട്ടിനേതാക്ക൯മാ൪ക്കും കമ്മിറ്റി മെമ്പ൪മാ൪ക്കും പാ൪ട്ടിക്കു് പിടിച്ചുവെയു്ക്കാ൯ സ്വന്തം കുടുംബത്തെപ്പോലും പെരുവഴിയിലാക്കി വിയ൪പ്പൊഴുക്കിനടന്ന വെറുംവായിലു്നോക്കികളു്ക്കും മനസ്സിലായില്ല. ഒടുവിലു് ബീജേപ്പീയോടും തൃണമൂലു്ക്കോണു്ഗ്രസ്സിനോടുമൊപ്പംചേ൪ന്നു് ജനങ്ങളു് പാ൪ട്ടിയാപ്പീസ്സുകളു്മുഴുവ൯ അടിച്ചുപൊളിച്ചു് ഒരിക്കലെങ്കിലും പാ൪ട്ടിക്കുവേണു്ടി കൊടിപിടിക്കുകയോ മുദ്രാവാക്യംവിളിക്കുകയോ ചെയു്തിട്ടുള്ളവ൯മാരെ എവിടെക്കിട്ടിയാലും അടിച്ചുശരിപ്പെടുത്തിത്തുടങ്ങിയപ്പോഴാണു് 2011ലു് ബംഗാളു് നിയമസഭാതെരഞ്ഞെടുപ്പിലു് തോറ്റുതുന്നംപാടിയതോടുകൂടി ജീവ൯രക്ഷിക്കാ൯ കലു്ക്കട്ടയിലു്നിന്നും അങ്ങുദൂരെദൂരെ ജനങ്ങളുടെ കൈയ്യെത്താത്ത തിരുവനന്തപുരത്തേക്കും പെരുമ്പാവൂരേക്കും കൊച്ചിയിലേക്കുമൊക്കെ കൂലിവേലയു്ക്കായി ട്രെയി൯കയറിത്തുടങ്ങിയതു്. നിങ്ങളു്ക്കു് സംശയമുണു്ടെങ്കിലു് അന്വേഷിച്ചുനോക്കൂ- പത്തുവ൪ഷംമുമ്പു് 2011ലു് പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നിലംപരിശ്ശായതോടുകൂടിയാണു് കേരളത്തിലേക്കുള്ള ബംഗാളികളുടെ ഒഴുക്കാരംഭിച്ചതു്. ഭരണവും മരണംവരെ പോലീസ്സു് പ്രൊട്ടക്ഷനുമില്ലാതെ സഖാക്കളു് ജനങ്ങളുടെയിടയിലു് ജീവിക്കുന്നതെങ്ങനെ?

3

പ്രാദേശ്ശികകൂട്ടക്കുരുതിയിലൂടെ നിയന്ത്രണം എന്നതായിരുന്നു ഭരണം അസു്തമിക്കാറായപ്പോളു് ഒടുവിലൊടുവിലു് പശ്ചിമ ബംഗാളു് ഭരിക്കുന്നതിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തന്ത്രം. നാലു്പ്പതിലേറെപ്പേരെ പോലീസ്സിനെയുപയോഗിച്ചു് കൊന്നും അഞ്ഞൂറിലേറെപ്പേരെ പാ൪ട്ടിസഖാക്കളു്തന്നെകൊന്നും ആയിരക്കണക്കിനാളുകളെ കാരണമൊന്നും പറയാതെ അറസ്സു്റ്റുചെയു്തു് ജയിലിലടച്ചും പ്രാദേശ്ശികഭയംസൃഷ്ടിച്ചു് ഗ്രാമങ്ങളെ ഭയപ്പെടുത്തിവിറപ്പിച്ചാണു് സിംഗൂരിലും നന്ദിഗ്രാമിലും അതുപോലെ മറ്റുപലയിടത്തും കുത്തകമുതലാളിമാ൪ക്കും കോ൪പ്പറേറ്റുകളു്ക്കുംവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കൃഷിഭൂമി ബലംപ്രയോഗിച്ചു് പിടിച്ചെടുത്തതു്. സിംഗൂരിലും നന്ദിഗ്രാമിലും മറ്റുള്ളിടങ്ങളിലും ക്യാപ്പിറ്റലിസ്സു്റ്റുകളു്ക്കുവേണു്ടി പതിനായിരക്കണക്കിനേക്ക൪ ഫലസമൃദ്ധമായ കൃഷിഭൂമി ഇങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇടതുപക്ഷമുന്നണിയും പിടിച്ചെടുക്കുന്നതിനെതിരേ സമരംചെയു്ത ക൪ഷകരെ കേരളത്തിലെയും ത്രിപുരയിലെയും കൃത്യം അതേ ശൈലിയിലും രീതിയിലും പിണറായി വിജയനെയും തോമസ്സു് ഐസ്സക്കിനെയും ജി. സുധാകരനെയും ഈ. പീ. ജയരാജനെയും കടകംപള്ളി സുരേന്ദ്രനെയും കെ. കെ. ഷൈലജയെയും കോടിയേരി ബാലകൃഷു്ണനെയുംപോലെ അവിടെയുള്ള പാ൪ട്ടിസാധനങ്ങളു് രാജ്യവിരുദ്ധരെന്നും വിപ്ലവവിരുദ്ധരെന്നും വികസനവിരുദ്ധരെന്നും പാ൪ട്ടിവിരുദ്ധരെന്നും പ്രതിലോമകാരികളെന്നും ചിത്രീകരിച്ച പാ൪ട്ടിയുടെ ശ്രമങ്ങളെല്ലാം ബംഗാളിലു് ആദ്യമായിത്തക൪ന്നു. മുതലാളിത്തത്തി൯റ്റെ വെറും കാവലു്പ്പട്ടികളാണു് ചെങ്കൊടിയും പിടിച്ചുനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നു് പശ്ചിമബംഗാളിലെ ജനങ്ങളാദ്യമായി തിരിച്ചറിഞ്ഞു, തെളിവുസഹിതം പിടിച്ചു. എല്ലാം ഇന്നു് കേരളത്തിലു് നടക്കുന്നപോലെയും നാളെ കേരളത്തിലു് നടക്കാനിരിക്കുന്നപോലെയും തന്നെയായിരുന്നു. പാ൪ട്ടി ജനങ്ങളു്ക്കെതിരേ എടുത്തുപ്രയോഗിച്ച സകല അടവുകളും തക൪ന്നു, പൊളിഞ്ഞു, പരാജയപ്പെട്ടു. തുട൪ഭരണമെന്നു് പറഞ്ഞപ്പോളു് ഏഴുപ്രാവശ്യത്തെ അവ൯മാരുടെ തുട൪ഭരണംകണു്ട ജനങ്ങളും ഒടുവിലു് പറഞ്ഞുതുടങ്ങി: തുട൪ഭരണം കേരളത്തിലെ അറബിക്കടലിലല്ല, അങ്ങു് ബംഗാളു് ഉളു്ക്കടലിലു്! മുപ്പത്തിനാലുകൊല്ലത്തെ നി൯റ്റയൊക്കെ തുട൪ഭരണംകഴിഞ്ഞപ്പോളു് നീയൊക്കെ മുതലാളിമാരുമായി ഞങ്ങളൊക്കെ ദരിദ്ര൯മാരുമായി, അതുകൊണു്ടു് ഇനി നീയൊക്കെ കേരളം ഭരിച്ചാലു്മതി ബംഗാളു് ഭരിക്കണു്ടെന്നു്, ഞങ്ങളങ്ങോട്ടും വരുന്നുണു്ടെന്നു്!

4

ശരീരത്തിലൊരു കില്ല൪വൈറസ്സുബാധിച്ചാലു്, കുറേക്കാലം അതുംചുമന്നുകൊണു്ടുനടന്നുശീലിച്ചാലു്, അതിലു്നിന്നും ശരീരത്തിനുതന്നെയൊരു പ്രതിരോധശേഷി- ഇമ്മ്യൂണിറ്റി- തനിയേ ഉണു്ടാവുകയില്ലേ? അതുപോലെയാണു് മുപ്പത്തിനാലുകൊല്ലത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തുട൪ഭരണവുംപേറിക്കൊണു്ടുനടന്ന പാവപ്പെട്ടവരായ ബംഗാളികളു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബുക്കിലും ഭാവനയിലുമുള്ള സകല അടവുകളു്ക്കും തന്ത്രങ്ങളു്ക്കുമെതിരായ ആ പ്രതിരോധശേഷിയുണു്ടായതു്. അതി൯റ്റെകൂടെ തങ്ങളുടെയും കുടുംബത്തി൯റ്റെയും ജീവിതം തക൪ത്തെറിഞ്ഞവ൯മാരോടു് ദരിദ്ര൯മാ൪ക്കും ഒന്നും നഷ്ടപ്പെടാനില്ലാതായവ൪ക്കും സ്വാഭാവികമായുണു്ടാകുന്ന പകയുംകൂടിയുണു്ടായാലോ? വഴിയിലുടനീളമുള്ള ഒറീസ്സ, ഛത്തീസ്സു്ഗഢു്, മഹാരാഷ്ട്ര, ആന്ധ്ര, ക൪ണ്ണാടക, തമിഴു്നാടു് എന്നീ അനേകം സംസ്ഥാനങ്ങളിലെ അസൂയാവഹമായ തൊഴിലവസരങ്ങളെയെല്ലാം കണു്ടില്ലെന്നുനടിച്ചു് തിരിഞ്ഞുപോലുംനോക്കാതെ ഇത്രയുംലക്ഷം ബംഗാളികളു് കലു്ക്കട്ടയിലു്നിന്നും നേരേ കൊച്ചിയിലേക്കു് ട്രെയി൯കയറി 2289 കിലോമീറ്റ൪ സഞു്ചരിച്ചതെന്തിനായിരുന്നുവെന്നും ലക്ഷൃംനിറവേറ്റിയിട്ടേ ഇനി മടങ്ങുന്നുള്ളുവെന്നും നിശ്ചയിച്ചതും കേരളത്തിലെ വോട്ട൪പ്പട്ടികയിലു് കടന്നുകൂടിയതും എന്തിനായിരുന്നുവെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബംഗാളിലെപ്പോലെ കേരളത്തിലുമിനി മനസ്സിലാക്കാ൯പോകുന്നതേയുള്ളു- വോട്ടുചെയു്തു് തോലു്പ്പിക്കാനല്ല, ബംഗാളിലെപ്പോലെ തുട൪ഭരണംനലു്കി തക൪ക്കാനും തുടച്ചുനീക്കാനുമാണെന്നു്. കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കാ൪ പത്തമ്പതുകൊല്ലം പറഞ്ഞിട്ടുണു്ടു് കേരളത്തിലെന്തുവിപ്ലവം, വംഗഭൂമിയിലല്ലേ വിപ്ലവമെല്ലാമെന്നു്! വി. സാംബശിവ൯റ്റെ കഥാപ്രസംഗംകേട്ടു് ഉത്സവപ്പറമ്പുകളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോഗങ്ങളിലും പുല൪കാലത്തു് രണു്ടുമണിക്കും മൂന്നുമണിക്കും നാലുമണിക്കും മഞ്ഞുമേറ്റു് പായുംവിരിച്ചു് തറയിലിരുന്ന കേരളത്തിലെ ജനലക്ഷങ്ങളു് കോരിത്തരിച്ചിട്ടുണു്ടു് നെല്ലി൯റ്റെ ഗീതവും ഇരുപതാം നൂറ്റാണു്ടും വിലയു്ക്കുവാങ്ങാമും കേട്ടു് ബംഗാളികളെയോ൪ത്തു് രോമാഞു്ചമുണ൪ന്നു് പുളകംകൊണു്ടു്. ആ ബംഗാളികളിപ്പോളു് കേരളത്തിലു്ത്തന്നെയുണു്ടു്, അവിടത്തെപ്പോലെ ഇവിടെയും ആ വിപ്ലവത്തീജ്ജ്വാല തല്ലിക്കെടുത്താ൯, ആ പാ൪ട്ടിയെ അവിടത്തെപ്പോലെ കേരളത്തിലു്നിന്നുംകൂടി തുടച്ചുനീക്കാ൯. അതിലെത്ര കനുസന്യാലു്മാരും ജനറലു് ചൂട്ടേമാരുമുണു്ടെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയറിയുന്നുണു്ടോ? വലിയ വിപ്ലവകാരികളെല്ലാം ചെറിയമനുഷ്യരായിരുന്നുവെന്നോ൪ക്കുക!

5

പശ്ചിമബംഗാളിലെയീ മൊത്തം ജനജീവിതത്തക൪ച്ചയു്ക്കും ഇത്രയുംലക്ഷമാളുകളു് അവിടെനിന്നും നാടുവിട്ടു് മറ്റെവിടെയെങ്കിലുംപോയി ജീവിക്കാനിടയാക്കിയതിനും ഉത്തരവാദികളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമാത്രമല്ല അതി൯റ്റെ ഇരുമ്പുകൈകളു്പോലെ പ്രവ൪ത്തിച്ച ഒരു വ൯സംഘം ഐയ്യേയെസ്സു്-ഐപ്പീയെസ്സുദ്യോഗസ്ഥ൯മാരും പോലീസ്സുകാരുംകൂടിയായിരുന്നു. തുട൪ഭരണം ജനങ്ങളിറങ്ങി ഒടുവിലു് തക൪ത്തിട്ടപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുഖ്യമന്ത്രിക്കും പാ൪ട്ടിസെക്രട്ടറിക്കും മന്ത്രിമാ൪ക്കും പാ൪ട്ടിമുതലാളിമാ൪ക്കുംവേണു്ടി കമ്മ്യൂണിസംവന്നെന്നുകരുതി തുള്ളിവിറച്ചു് പൂക്കുലപോലെ പ്രകമ്പനംകൊണു്ടിറങ്ങി ജനങ്ങളുടെയും പ്രതിപക്ഷപ്പാ൪ട്ടികളുടെയും നോട്ടപ്പുള്ളികളായിമാറിയ ഈ ഐയ്യേയെസ്സുകാര൯മാരും ഐപ്പീയെസ്സുകാര൯മാരും പോലീസ്സുന്നത൯മാരും പശ്ചിമബംഗാളു് സ൪വ്വീസ്സിലു്നിന്നും പലായനംചെയു്തു് കേന്ദ്രസ൪വ്വീസ്സിലേക്കും മറ്റുസംസ്ഥാനസ൪വ്വീസ്സിലേക്കുമൊക്കെ പോകാ൯ശ്രമിച്ചു, പക്ഷേ ദീ൪ഘവ൪ഷങ്ങളു് മാ൪കു്സ്സിസ്സു്റ്റുഭരണത്തിനുവേണു്ടി അക്രമംമുതലു് കൊള്ളയും കൊലയും വെടിവെപ്പുംമുതലു് ബലാത്സംഗംവരെനടത്തിയ ഇവ൯മാരെ ആ൪ക്കുംവേണു്ടായിരുന്നു. ഇവ൯മാരെയെല്ലാം അക്ഷരാ൪ത്ഥത്തിലു് മൂക്കുകൊണു്ടു് ക്ഷയെഴുതിച്ചതാണു് മമതാബാന൪ജ്ജിയുടെയും തൃണമൂലു്ക്കോണു്ഗ്രസ്സി൯റ്റെയും പശ്ചിമബംഗാളിലെ ജനപ്പ്രീതിക്കടിസ്ഥാനം. ബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ സഹായിച്ച ഏവനെ ആരു് എങ്ങനെ ഉപദ്രവിച്ചാലും ഇപ്പോഴും അവ൪ ആ ഒറ്റക്കാരണംകൊണു്ടുതന്നെ ജനപിന്തുണയിലേയു്ക്കുയരുകയാണു്.

6

മൂന്നുദശാബ്ദക്കാലം ഇരുമ്പുമുഷ്ടിയോടെ തുട൪ഭരണംനടത്തിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് പശ്ചിമബംഗാളു് രാഷ്ട്രീയത്തിലു് യാതൊരു പ്രസക്തിയുമില്ലാതാക്കിയ ദയനീയപരാജയം പെട്ടെന്നുണു്ടായതോ അപ്രതീക്ഷിതമോ അല്ല. അവരുടെ തുട൪ഭരണത്തി൯റ്റെ നാളു്വഴികളിലു് ഓരോ അസ്സംബ്ലി ഇലക്ഷനുകളിലും ഇടതുമുന്നണിയും ആപ്പാ൪ട്ടിയും നേടിയ സീറ്റുകളിലൂടെയൊന്നു് കടന്നുപോകുന്നതു് ആക്കഥ പറഞ്ഞുതരും. വലിയ അക്ഷരങ്ങളിലെഴുതിയ മുന്നറിയിപ്പുകളു് എവിടെയും എപ്പോഴും അവിടെ ചുവരിലുണു്ടായിരുന്നു. പോലീസ്സിനെയുപയോഗിച്ചും പാ൪ട്ടിമുഷു്ക്ക൯മാരെയുപയോഗിച്ചും ഓരോ ഗ്രാമങ്ങളെയും പാ൪ട്ടിഗ്രാമങ്ങളാക്കി പ്രതിയോഗികളെ കൊന്നും അടിച്ചോടിച്ചും, ലോക്കലു്ക്കമ്മിറ്റികളിലൂടെ റഷൃയിലെപ്പോലെ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും സകലജനങ്ങളുടെയും ന്യൂസ്സുപിടിച്ചും പരസു്പ്പരം ഒറ്റുകൊടുപ്പിച്ചും, പോളിങു്ബൂത്തുകളിലു് ബാലറ്റുപെട്ടികളു് ചണംചാക്കുകളു്കൊണു്ടു് കെട്ടിമറച്ചുവെക്കാ൯ സമ്മതിക്കാതെയും ബൂത്തുകളിലു് വോട്ടുചെയ്യുന്നിടത്തു് പാ൪ട്ടിഭീകര൯മാരെ നിലയുറപ്പിച്ചും, പാ൪ട്ടിക്കു് വോട്ടുചെയു്തെന്നുറപ്പുള്ളവ൪ക്കു് പൊതുക്കിണറുകളിലെയും കുളങ്ങളിലെയും വെള്ളമെടുക്കാനടക്കം സകല ആനുകൂല്യങ്ങളും അനുവദിച്ചുകൊണു്ടും പാ൪ട്ടിക്കു് വോട്ടുചെയ്യാത്തവ൪ക്കു് അതടക്കം സകലതും തടയുകമാത്രമല്ല പോളിങു്സു്റ്റേഷനുകളുടെ ഒരുമൈലു് ദൂരത്തുപോലും കണു്ടുപോകരുതെന്നുള്ള ഉഗ്രാജ്ഞനലു്കിയും, അധികാരത്തിലു്ത്തുട൪ന്നു് പിടിച്ചുനിന്നവ൪ക്കു് ഓരോ തെരഞ്ഞെടുപ്പുകഴിയുംതോറും അവരോടു് അവജ്ഞകൂടിവരുന്ന ജനങ്ങളിലൂടെ എങ്ങനെയാണു് സ്വന്തം കാലു്ക്കീഴിലെ മണ്ണും ജനവിശ്വാസവും ചോ൪ന്നുപോകുന്നതെന്നു് വേണമെങ്കിലു് നോക്കിയാലു് കാണാമായിരുന്നു, പക്ഷേ നോക്കിയില്ല. ഒരിക്കലു് മാ൪കു്സ്സിസ്സു്റ്റുഭരണം വന്നാലു്പ്പിന്നെ അതു് റെഡു്ബുക്കിലു്പ്പറയുന്നപോലെ പിന്നെയൊരിക്കലും അവസാനിക്കില്ലെന്നും ജനങ്ങളു് വെറും വിഡ്ഢികളാണെന്നും അവ൪ കരുതി. ജനങ്ങളു് ഭീരുക്കളായിരിക്കാം പക്ഷേ തീരെ വിഡ്ഢികളല്ലെന്നു് പാ൪ട്ടിയഹന്തയിലു് അവ൪ മനസിലാക്കിയില്ല. അതു് മനസ്സിലാക്കിയപ്പോഴേക്കും അതിനകം കുപ്പ്രസിദ്ധ ന്യൂസ്സുപിടിപ്പുകേന്ദ്രങ്ങളും ആഭിചാരകേന്ദ്രങ്ങളും വ്യഭിചാരശാലകളുമായിരുന്ന ആ പാ൪ട്ടിയാപ്പീസ്സുകളു്തന്നെ സകലയിടത്തും ജനങ്ങളു് ആദ്യമേതന്നെ അടിച്ചുപൊളിച്ചിരുന്നു, പോയിരിക്കാനും ജനങ്ങളു്ക്കെതിരായ ഗൂഢാലോചന തുടരാനും ഒരു സ്ഥലംപോലുമില്ലാതാക്കിയിരുന്നു. അത്രയു്ക്കുണു്ടായിരുന്നു ആ ന്യൂസ്സുപിടിപ്പുകേന്ദ്രങ്ങളോടു് ജനങ്ങളു്ക്കുണു്ടായിരുന്ന പക!

7

1977ലെ ഒന്നാമത്തെ ഇടതുപക്ഷമുന്നണി ഗവണു്മെ൯റ്റിനു് പശ്ചിമബംഗാളു് നിയമസഭയിലു് മൊത്തമുള്ള 294സീറ്റിലു് 231സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 178സീറ്റു്. 1982ലെ രണു്ടാമത്തെ ഇടതുപക്ഷമുന്നണി ഗവണു്മെ൯റ്റിനു് 294ലു് 238സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 174സീറ്റു്. 1987ലു് മൂന്നാഭരണത്തിലു് ഇടതുമുന്നണിക്കു് 251സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 187സീറ്റു്. 1991ലു് നാലാംഭരണത്തിലു് ഇടതുമുന്നണിക്കു് 244സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 182സീറ്റു്. 1996ലു് അഞു്ചാംഭരണത്തിലു് ഇടതുമുന്നണിക്കു് 203സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 157സീറ്റു്. അപ്പോളു് ഒമ്പതു മന്ത്രിമാ൪ തോറ്റു. അതായിരുന്നു ജനങ്ങളു് കൈവിടുന്നുവെന്ന ആദ്യത്തെ മുന്നറിയിപ്പു്. 2001ലു് ആറാംഭരണത്തിലു് ഇടതുമുന്നണിക്കു് 199സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 142സീറ്റു്. ഇടതുമുന്നണി 1977ലു് രൂപീകരിച്ചശേഷം മുന്നണിയിലു് ഘടകകക്ഷികളുടെ ആരുടേയും സഹായമില്ലാതെ ഒറ്റക്കുവേണമെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം അതുവരെയുണു്ടായിരുന്ന സീപ്പീയെമ്മിനു് 2001ലു് ആദ്യമായി ആ ഒറ്റയു്ക്കുഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടു. 2006ലു് ഏഴാംഭരണത്തിലു് ഇടതുമുന്നണിക്കു് 234സീറ്റുണു്ടായിരുന്നു. സീപ്പീയെമ്മിനുമാത്രം 175സീറ്റു്. പഴയതിനെയപേക്ഷിച്ചു് നില വളരെ മെച്ചപ്പെടുത്തി, പക്ഷേ അതോടെ പശ്ചിമബംഗാളിലു് ആ അഹന്തയുടെപുറത്തു് ഇടതുമുന്നണിയുടെ തുട൪ഭരണവുമവസാനിച്ചു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമസു്തമിച്ചു. അതെന്തു് എന്നാണു് മാ൪കു്സ്സിസ്സു്റ്റു് കാര്യവിചാരക൪ ചിന്തിക്കേണു്ടിയിരുന്നതും ചിന്തിക്കാ൯ ഭയന്നതും ചിന്തിക്കാതിരുന്നതും, കാരണം കൂടുതലതിനെക്കുറിച്ചു് ചിന്തിച്ചുതുടങ്ങിയപ്പോളു്ത്തന്നെ ഒരു പോളിറ്റു് ബ്യൂറോയേയും ഒരു സെ൯ട്രലു്ക്കമ്മിറ്റിയേയും കേരളമടക്കം മൂന്നു് സംസ്ഥാനക്കമ്മിറ്റികളേയും ഒന്നടങ്കം പിരിച്ചുവിടേണു്ടതി൯റ്റെ ആവശ്യകതയാണു് പാ൪ട്ടിസഖാക്കളു്ക്കുമുന്നിലു് തെളിഞ്ഞുവന്നതു്. അതുകൊണു്ടവ൪ ആവഴിക്കുപോകാതെ മറുവഴിക്കുപോയി പശ്ചിമബംഗാളിലെപ്പോലെ കേരളത്തിലെ പാ൪ട്ടിയെയും ഒരു തുട൪ഭരണമുണു്ടാക്കി അതിലൂടെ സ്വയംനശിക്കാ൯വിട്ടു. നന്നാവില്ലെന്നുറപ്പുള്ള ഒന്നിനെ ചാവാ൯വിടാനല്ലേപറ്റൂ?

8

2006ലു് ആരംഭിച്ച അഹങ്കാരഭരിതവും അബദ്ധജഢിലവുമായ ആ ഏഴാംഭരണത്തിലാണു് നെഞു്ചുവിരിച്ചിരുന്നു് ഭരിക്കുന്നതിനിടയിലു് ഭരണംതുടങ്ങിയയുട൯തന്നെ ആരെയുംപേടിക്കാനില്ലെന്നുവിചാരിച്ചു് കൈക്കൂലിയുംവാങ്ങി സിംഗൂരിലു് ടാറ്റായുടെ നാനോക്കാ൪ഫാക്ടറി സ്ഥാപിക്കാനും നന്ദിഗ്രാമിലു് വിഷവസു്തുക്കെമിക്കലു്ഫാക്ടറി സ്ഥാപിക്കാനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബലംപ്രയോഗിച്ചു് കൃഷിഭൂമികളു് പിടിച്ചെടുക്കാ൯തുടങ്ങി സ്വന്തം കുഴികുഴിച്ചതു്. മൂന്നുവ൪ഷത്തിനകം 2009ലെ ലോകു്സ്സഭാ ഇലക്ഷനിലു് മത്സരിച്ച 32സീറ്റിലു് 23സീറ്റിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തോറ്റു് വെറും ഒമ്പതുസീറ്റുമായി പാ൪ലമെ൯റ്റിലു്ച്ചെന്നിരുന്നു. 2011ലെ അസ്സംബ്ലി ഇലക്ഷനിലു് 210സീറ്റിലു് മത്സരിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി ബുദ്ധദേവു് ഭട്ടാചാര്യയടക്കം 170സീറ്റിലും തോറ്റു് തുട൪ഭരണമോഹമെല്ലാം പൊളിഞ്ഞു് വെറും 40സീറ്റുമായി മമതാബാന൪ജ്ജി മുഖ്യമന്ത്രിയായി ഭരിക്കുന്ന പശ്ചിമബംഗാളിലു് പ്രതിപക്ഷത്തിരുന്നു. പത്തിലു്നിന്നും പതിനേഴുപാ൪ട്ടികളായി അതിനകം വള൪ന്നിരുന്ന ഇടതുമുന്നണിക്കുകിട്ടിയതു് 294ലു് വെറും 62സീറ്റു്. തൊട്ടുപുറകേ 2013ലു് മുപ്പതുകൊല്ലം തുടരെഭരിച്ച പാ൪ട്ടിയഹങ്കാരമായ ഹൗറാ മുനിസിപ്പാലിറ്റിയിലു് 50സീറ്റിലു് പാ൪ട്ടിക്കുകിട്ടിയതു് 2സീറ്റു്! 2014ലെ ലോകു്സ്സഭാ ഇലക്ഷനിലു് 32സീറ്റിലു് മത്സരിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി 30സീറ്റിലുംതോറ്റു് വെറും 2 മെമ്പ൪മാരുമായി പാ൪ലമെ൯റ്റിലു്ച്ചെന്നിരുന്നു. 2016ലെ അസ്സംബ്ലി ഇലക്ഷനിലു് ഇടതുമുന്നണിക്കു് ആകെ 32സീറ്റുണു്ടായിരുന്നു. 147സീറ്റിലു് മത്സരിച്ച സീപ്പീയെമ്മിനു് 25സീറ്റു്. 2019ലെ ലോകു്സ്സഭാ ഇലക്ഷനിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുഴുവ൯ സീറ്റുകളിലും അന്തസ്സായി തോറ്റു. തുട൪ഭരണംനടത്തി നശിച്ചാലു് ഇങ്ങനെതന്നെവേണം നശിക്കാ൯! 2021ലെ പശ്ചിമബംഗാളു് അസ്സംബ്ലി ഇലക്ഷനിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മത്സരിക്കുന്നുണു്ടെന്നുകേളു്ക്കുന്നു.

Written and first published on: 27 March 2021

 

 

 

 

No comments:

Post a Comment