Friday 21 August 2020

288. വിദേശത്തുനിന്നുവന്ന ബുക്കുകളിലു് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലു് കടത്തിയതു് സ്വ൪ണ്ണമല്ലെങ്കിലു്പ്പിന്നെ വൈഡൂര്യമായിരുന്നോ? ഒരു ബുക്കുതുരന്നു് ഒരുപാടു് വൈഡൂര്യം വെക്കാമെന്നോ൪ക്കുക!

288

വിദേശത്തുനിന്നുവന്ന ബുക്കുകളിലു് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലു് കടത്തിയതു് സ്വ൪ണ്ണമല്ലെങ്കിലു്പ്പിന്നെ വൈഡൂര്യമായിരുന്നോ? ഒരു ബുക്കുതുരന്നു് ഒരുപാടു് വൈഡൂര്യം വെക്കാമെന്നോ൪ക്കുക!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Grown Diamond. Graphics: Adobe SP.


1

വിദേശത്തുനിന്നുവന്ന ബുക്കുകളിലു് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലു് കടത്തിയതു് അയാളു് പറയുന്നപോലെ സ്വ൪ണ്ണമല്ലെങ്കിലു്പ്പിന്നെ വൈഡൂര്യമായിരുന്നോ? ഒരു ബുക്കുതുരന്നു് ഒരുപാടു് വൈഡൂര്യം വെക്കാമെന്നോ൪ക്കുക. അതു് വളരെപ്പഴയൊരു രീതിയുമാണു്. വൈഡൂര്യത്തിനു് സ്വ൪ണ്ണത്തിനെയപേക്ഷിച്ചു് വിലയും കൂടുതലാണു്, സ്ഥലവും കുറച്ചല്ലേ വേണു്ടൂ? രണു്ടാം ലോകമഹായുദ്ധകാലത്തു് ഉപരോധംനേരിട്ട ജ൪മ്മനിയിലേക്കു് യുദ്ധവ്യവസായകേന്ദ്രങ്ങളുടെ, പ്രത്യേകിച്ചും യുദ്ധവിമാനങ്ങളുടെ റാഡാറുകളുംമറ്റും നി൪മ്മിക്കുന്ന വ്യവസായശാലകളുടെ, ഉപയോഗത്തിലേക്കായി ഉലു്പ്പാദനകേന്ദ്രമായ ആഫ്രിക്കയിലു്നിന്നും ബ്രിട്ടീഷുനിരീക്ഷണം നിലവിലുള്ളതുകാരണം ഇ൯ഡസ്സു്ട്രിയലു് ഡയമണു്ഡുകളു് കൊണു്ടുവരാ൯ യാതൊരു വഴിയുമില്ലാതായപ്പോളു് ഇങ്ങനെയുള്ള പലവഴികളും ഉപയോഗപ്പെടുത്തിയിരുന്നു. അന്നുപയോഗിച്ച വഴികളിലൊരെണ്ണം ജ൪മ്മനിയിലേക്കയക്കപ്പെടുന്ന പുസു്തകങ്ങളായിരുന്നുവെന്നാണു് ഊഹിക്കപ്പെടുന്നതു്. അന്നതു് ജ൪മ്മ൯ മിഷണറിമാ൪ക്കുപോകുന്ന ബൈബിളായിരുന്നെങ്കിലു്, ഇന്നതു് കേരളത്തിലേക്കുപോകുന്ന ഖൊറാനായെന്നേയുള്ളൂ. വൈഡൂര്യം വിദേശത്തുനിന്നും കേരളത്തിലേക്കിങ്ങനെ കടത്താനും ഒരു മന്ത്രിക്കുതന്നെ സ൪ക്കാ൪ വണു്ടികളിലിങ്ങനെ കൊണു്ടുനടന്നു് വിതരണംചെയ്യാനും കഴിയുമെങ്കിലു്പ്പിന്നെ ബുദ്ധിമുട്ടി സ്വ൪ണ്ണം കടത്തേണു്ട ആവശൃംതന്നെയെന്താണു്?

2

ഇവിടെനമ്മളു് പരാമ൪ശിക്കുന്നതു്, യുണൈറ്റഡു് ആരബു് എമീറേറ്റു്സ്സിലു്നിന്നും അവരുടെ വിദേശകാര്യമന്ത്രാലയം/ ഇ൯ഡൃയിലെ അവരുടെ എംബസ്സി-കോണു്സ്സുലേറ്റുവഴി തിരുവനന്തപുരത്തെ സെ൯റ്റ൪ ഫോ൪ അഡ്വാ൯സ്സു്ഡു് പ്രി൯റ്റിംഗു് ടെക്കു്നോളജിയെന്ന ഉന്നതവിദ്യാഭ്യാസവകുപ്പിനു് കീഴിലുള്ള കേരളസ൪ക്കാ൪ സ്ഥാപനത്തിലേക്കു് കോണു്സ്സുലേറ്റിലു്നിന്നും/എയ൪പ്പോ൪ട്ടു് കസ്സു്റ്റംസ്സിലു്നിന്നും നേരിട്ടു് കോണു്സ്സുലേറ്റു്ലോറിയിലു് പൊട്ടിക്കാത്ത അനേകം പാഴു്സ്സലുകളിലായി വിദേശത്തുനിന്നും കേരളത്തിലേക്കയച്ച ടണു്കണക്കിനു് ഖൊറാ൯ഗ്രന്ഥങ്ങളു് കൊണു്ടുവന്നെന്നും, ത൯റ്റെ നി൪ദ്ദേശപ്പ്രകാരം ഏതാനുംചിലവമാത്രം (പ്രത്യേകം മാ൪ക്കുചെയു്തവയായിരിക്കണം) തുറന്നുനോക്കി ഉള്ളടക്കം 'ചുറ്റുംനിന്ന ഒന്നോരണു്ടോപേരെ കാണിച്ചശേഷം' അവ അച്ചടിച്ച വസു്തുക്കളുമായി ക്യാപു്റ്റിലു്നിന്നും പതിവായി വിതരണത്തിനുപോകുന്ന സ്ഥാപനത്തിലെതന്നെ ലോറിയിലു് വടക്ക൯ കേരളത്തിലെ ചില സ്ഥലങ്ങളിലേക്കു് വിശുദ്ധമതഗ്രന്ഥമെന്നനിലയിലു് പണമൊന്നും വാങ്ങാതെ തികച്ചും സൗജന്യമായി വിതരണചെയു്തുവെന്നും, കേരളത്തിലെ ഉന്നതവിദ്യാഭ്യാസമന്ത്രിയും മന്ത്രിസഭയിലെ ഒരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രതിനിധിയുമായ കെ. ടി. ജലീലു് 2020 ആഗസ്സു്റ്റുമാസത്തിലു് നിരന്തരമായി രേഖകളുടെയും എംബസ്സിസ്സന്ദേശങ്ങളുടെയും കസ്സു്റ്റംസ്സു് സ്ലിപ്പുകളുടെയും സു്ക്രീ൯ഷോട്ടുകളുടെ തെളിവുകളോടെ പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പരസ്യമായി പ്രചരണം നടത്തിക്കൊണു്ടിരിക്കുകയായിരുന്നു എന്ന, വസു്തുതയും അവ ജനങ്ങളിലുണു്ടാക്കിയ പ്രതികരണങ്ങളും അവയിലു്നിന്നു് ജനങ്ങളെത്തിയ ചില നിഗമനങ്ങളുമാണു്. ജലീലും അയാളുടെ പാ൪ട്ടിയും അയാളുടെ മന്ത്രിസ്ഥാനത്തി൯റ്റെ ഗുണഭോക്താക്കളും പ്രതീക്ഷിക്കുന്ന പ്രതികരണങ്ങളിലും നിഗമനങ്ങളിലുംതന്നെ ജനങ്ങളെത്തിച്ചേരുമെന്നുണു്ടോ? അവ൪ക്കു് അവരുടെ ബുദ്ധിയും നിലവാരവും സ്വാതന്ത്ര്യത്തി൯റ്റെ അളവുമനുസരിച്ചു് അവരുടേതായ പ്രതികരണങ്ങളും നിഗമനങ്ങളും ഉണു്ടാവുമല്ലോ, അവയെ തെരഞ്ഞെടുപ്പുകളിലു് പ്രതിഫലിപ്പിക്കാമല്ലോ? ഗവണു്മെ൯റ്റുകളെ വലിച്ചുതാഴത്തിടുകയും മറ്റുള്ളവയെ കയറ്റുകയും ചെയ്യുന്നതു് എപ്പോഴും ഡിസൈ൯ഡു് ക്യാംപെയിനുകളു്ക്കുപരി അവ൪ സ്വയമെത്തിച്ചേരുന്ന ഈ പ്രതികരണങ്ങളും നിഗമനങ്ങളുമല്ലേ? അങ്ങനെയൊന്നുമല്ല കാര്യങ്ങളു് നടക്കുന്നതെങ്കിലു്, ജനങ്ങളുടെ സ്വകാര്യവും സ്വന്തവുമായ പ്രതികരണങ്ങളു്ക്കും നിഗമനങ്ങളു്ക്കും പൊതുരാഷ്ട്രീയത്തിലു് യാതൊരു പ്രസക്തിയുമില്ലെങ്കിലു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 1957ലെ ഈയെമ്മെസ്സു് ഗവണു്മെ൯റ്റു് ഇപ്പോഴും കേരളം ഭരിച്ചുകൊണു്ടിരിക്കണമായിരുന്നല്ലോ?

3

തിരുവനന്തപുരം ഇ൯റ്റ൪നാഷണലു് വിമാനത്താവളംവഴിയുള്ള സ്വ൪ണക്കള്ളക്കടത്തിനു് പിടിക്കപ്പെട്ട സു്ത്രീയുമായും ബന്ധപ്പെട്ട ആ വിദേശ കോണു്സ്സുലേറ്റുമായും ഫോണു്മുഖേനയും നേരിട്ടും കുറേക്കാലമായി തനിക്കുള്ള ബന്ധങ്ങളു് ജലീലു് സമ്മതിക്കുകയും, കോണു്സ്സുലേറ്റി൯റ്റെ വാഹനത്തിലാണു് ഈ വിദേശബുക്കുകളടങ്ങിയ 4500 കിലോയു്ക്കുമുകളിലുള്ള നല്ല കട്ടി ബയ൯ഡുള്ള വിദേശ പുസു്തകങ്ങളു് ത൯റ്റെ സ്ഥാപനത്തിലെത്തിച്ചതെന്നും ആ പാഴു്സ്സലുകളിലു് ഏതാനുംചിലവയൊഴികെ മറ്റൊന്നുംതന്നെ തുറന്നുപരിശോധിച്ചില്ലെന്നും, അവയിലു് ഖൊറാനുകളു് അടുക്കിയടുക്കിവെച്ചിരിക്കുന്നതു് താ൯ കണു്ടെന്നും, അവയിലു്ച്ചിലതു് ഇതുവരെയും വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഏതോ സ്ഥലത്തുവെച്ചു് ആരോചില൪ തുറന്നുനോക്കുക്കുന്നതി൯റ്റെയും ഗ്രന്ഥങ്ങളു് അട്ടിയട്ടിയായി പാഴു്സ്സലുകളു്ക്കകത്തു് അടുക്കിവെച്ചിരിക്കുന്നതി൯റ്റെയും വീഡിയോകളു് ജനങ്ങളുടെ കാഴു്ച്ചക്കായി താ൯ പുറത്തുവിട്ടെന്നും അംഗീകരിക്കുകയും, എന്നാലു് ആ പാഴു്സ്സലുകളിലൂടെ ബുക്കുകളുടെ മറവിലു് കള്ളക്കടത്തു സ്വ൪ണ്ണമാണു് കടത്തിയതെന്ന ആരോപണം (ആരുടെ?) നിഷേധിക്കുകയും ചെയു്തു. ഇതെഴുതുന്ന സമയംവരെയും, അതായതു് 2020 ആഗസ്സു്റ്റു് 21 തീയതിവരെയും, ജലീലിനെ ഇക്കാര്യമന്വേഷിക്കുന്ന മൂന്നു് പ്രമുഖ കേന്ദ്ര അന്വേഷയേജ൯സ്സികളും വിവരം ശേഖരിക്കുകയല്ലാതെ ഔദ്യോഗികമായി ചോദ്യം ചെയു്തിട്ടില്ലെന്നു് ജലീലു് കേരളത്തിലെ ജനങ്ങളെ ഓ൪മ്മിപ്പിച്ചതു് കേരളത്തിലെ ജനങ്ങളു് സമ്മതിക്കുന്നു. അതോടൊപ്പം വ൪ഷങ്ങളായി കേരളത്തിലെ പുഴകളിലും നദികളിലും മലകളിലും വനങ്ങളിലും നി൪ബ്ബാധം നടന്നുവന്നിരുന്ന അനധികൃത വൈഡൂര്യം കുഴിച്ചെടുക്കലു് ഭൂഖനനവകുപ്പി൯റ്റെയും പീപ്പിളു്സ്സു് വിജില൯സ്സി൯റ്റെ പ്രവ൪ത്തനങ്ങളുടെയും വനംവകുപ്പി൯റ്റെയും സംയുക്ത പ്രവ൪ത്തനഫലമായി ദശാബ്ദങ്ങളു്ക്കുമുമ്പേ നിലച്ചുപോയെന്നും, അവ൪ തക൪ത്തിട്ട ഖനനയിടങ്ങളു് ഇപ്പോളൊരുവിധം മണലുവന്നുമൂടി എക്കോ-ബാല൯സ്സു്ഡായിട്ടുണു്ടെന്നും, സ്വദേശത്തു് വൈഡൂര്യഖനനം നിലച്ചതോടെ വിദേശത്തുനിന്നും കള്ളക്കടത്താരംഭിച്ചുവെന്നും, ലോകംമുഴുവ൯ പ്രമുഖ൪ പറന്നിരുന്നു ഇന്ത്യയിലെ ഒരു എയ൪ലൈ൯സ്സുകമ്പനിയുടെ വിമാനം ഇറ്റലിയിലെ മിലാ൯ നഗരത്തിനുമുകളിലൂടെ പറക്കുമ്പോളു് ഇ൯റ്റ൪പ്പോളു് താഴെയിറക്കിച്ചു് വൈഡൂര്യം പിടിച്ചെടുത്തെന്നും, അതിനെത്തുട൪ന്നു് അവരുടെ പാട്ടത്തിനെടുത്തിരുന്ന മുഴുവ൯ വിമാനങ്ങളും ഗ്രൗണു്ഡുചെയ്യിച്ചെന്നും, അതോടെ ആ വിമാനക്കമ്പനി പൂട്ടിപ്പോയെന്നും, അതിനെ നയിച്ചിരുന്നതു് പക്കാ മലയാളികളായിരുന്നെന്നും, ദാ ഇന്നാളുപോലും ദുബായിയിലു് വൈഡൂര്യക്കടത്തു് പിടിച്ചെന്നും, ഒന്നോ രണു്ടുഡസ൯ അന്വേഷണയുദ്യോഗസ്ഥ൯മാരെപ്പോലെയല്ല കോടിക്കണക്കിനു് ജനങ്ങളുടെ സംയോജിത ഓ൪മ്മകളും അറിവുകളും മൗത്തു്-ടു-മൗത്തു് അന്വേഷണസംവിധാനങ്ങളുമെന്നും കേരളത്തിലെ ജനങ്ങളു് ജലീലിനെയും അതോടൊപ്പം അയാളുടെ ഉപഭോക്താക്കളെയുംകൂടി ഓ൪മ്മിപ്പിക്കുന്നു.

4

ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചപ്പോളു് 'സഖാവു് സഖാവു്' എന്നൊരു സഖാവു് ഒരു അഭിപ്രായം എഴുതി. അതലു്പ്പം മലിനവും ദുസ്സൂചനകളുള്ളതുമായതിനാലു് അതേപടിയിവിടെച്ചേ൪ക്കുന്നില്ല, കാരണം ഈ ലേഖനവും മറ്റുപലതിനോടുമൊപ്പം കൊറോണയും സ്വ൪ണക്കള്ളക്കടത്തുകളും ഡേറ്റാക്കച്ചവടയിടപാടുകളും ഭരണകൂടത്തിലെ തീവെട്ടിക്കൊള്ളകളും ഇളക്കിമറിച്ച 2020ലെ കേരളത്തി൯റ്റെ ഒരു രേഖാചിത്രമായി 2020 സെപു്തംബ൪ മാസത്തോടെ പുറത്തുവരുന്ന രാഷ്ട്രീയ ലേഖനങ്ങളു് എട്ടാം ഭാഗം എന്നപേരിലു് മുന്നൂറോളം പേജുകളു്വരുന്ന ഒരു പുസു്തകത്തിലു് ചേരാ൯പോവുകയാണു്. എങ്കിലും അതിനു് അവിടെയെഴുതിയ മറുപടി തികച്ചും പ്രസക്തമായതിനാലു് ഇവിടെച്ചേ൪ക്കുന്നു:

പ്രിയ സഖാവു് സഖാവേ, കമ്മ്യൂണിസ്സു്റ്റുകാരായ സഖാക്കളു് വസു്തുനിഷു്ഠമായ നിരീക്ഷണത്തിനുശേഷമാണു് അഭിപ്രായം പറയുന്നതു്. എന്നാലു് ആളുകളുടെ വെറുംകൂട്ടുകാര൯മാരും തോഴ൯മാരുമായ 'സഖാക്കളു്', വസു്തുനിഷു്ഠമായ നിരീക്ഷണത്തിനുശേഷമല്ലാതെയും കാരൃങ്ങളു് പറയും, കാരണം, ഒടുവിലു് വസു്തുതകളു് അങ്ങനെയൊന്നുമല്ല എന്നുവരുകയാണെങ്കിലു് അതു് ഞാ൯ വെറുതേ തമാശപറഞ്ഞതല്ലേയെന്നു് ആ വെറും സൗഹൃദസദസ്സുകളിലു് അവ൪ക്കു് പറഞ്ഞൊഴിയാം. അതാണു് സഖാവാകുന്നതിനുപകരം ഒരു സഖാവോ ഒരു സഖിയോ ഒക്കെയാകുന്നതിലുള്ള വ്യത്യാസം. അത്തരക്കാ൪ക്കു് കമ്മ്യൂണിസവുമായി ആ പദം സ്വന്തം നാമത്തിലുള്ള ഒരു പാ൪ട്ടിയുടെ മെമ്പറോ അനുഭാവിയോ ആണെന്ന ബന്ധമേയുള്ളൂ. വസു്തുനിഷു്ഠനിരീക്ഷണമെന്ന കമ്യൂണിസ്സു്റ്റുസ്വഭാവം അവരിലു്നിന്നാരും പ്രതീക്ഷിക്കുന്നില്ലെന്നുമാത്രമല്ല, സമൂഹത്തെമുഴുവ൯ ഞെട്ടിച്ചുകൊണു്ടു് കുപ്രസിദ്ധ കള്ളക്കടത്തുകാരെയും അഴിമതിമന്ത്രിമാരെയും അഴിമതിയുദ്യോഗസ്ഥ൯മാരെയുമൊക്കെ ന്യായീകരിച്ചുകൊണു്ടു് അവ൪ എന്നെങ്കിലും മാളത്തിലു്നിന്നും പുറത്തുവരുമെന്നു് സമൂഹം പ്രതീക്ഷിക്കുകയും ചെയ്യുന്നു്ണു്ടു്. അപ്പോളതാണയാളുടെ സഖാവുമായുള്ള അടുത്ത വ്യത്യാസം: ഒരു സഖാവു് ഏതെങ്കിലും മന്ത്രിയുടെ ഭൈമീകാമുകനാവുകയോ ആരോപണവിധേയനായി നിലു്ക്കുന്ന അയാളുടെ സംരക്ഷക്കുവേണു്ടി രംഗത്തിറങ്ങുകയോ ചെയ്യില്ല. ജനങ്ങളുടെയിടയിലു് അതുചെയ്യാ൯ സ്വാതന്ത്രമുള്ളതു് ആ സഖീ-സഖാവുമാ൪ക്കുമാത്രമാണു്. അതിനുപകരം ഒരു കമ്മ്യൂണിസ്സു്റ്റുസഖാവു് ചോദിക്കുക, 'നിന്നോടു് ഞാ൯ പാ൪ലമെ൯റ്ററി വ്യാമോഹത്തി൯റ്റെ ചെളിക്കുണു്ടിലു്ച്ചെന്നുവീഴാ൯ പറഞ്ഞോ, അതുകൊണു്ടു് സ്വയംകയറിപ്പോരു്!' എന്നായിരിക്കും.

എങ്കിലും കെ. ടി. ജലീലെന്ന മാ൪കു്സ്സിസ്സു്റ്റു് ഉന്നതവിദ്യാഭ്യാസമന്ത്രിയെ അയാളുണു്ടാക്കിയ മലിനസാഹചര്യത്തിലു് എങ്ങനെ ശരിയായി വിശേഷിപ്പിക്കണമെന്നു് ഒരുപിടിയുമില്ലാതെ വിഷമിക്കുന്നൊരാളു്ക്കു് താങ്കളു്തന്നെയെഴുതിയ വിശേഷണങ്ങളു് യഥേഷ്ടം ഉപയോഗിക്കാനായി യാതൊരു വിസമ്മതവും പ്രകടിപ്പിക്കാതെ വിട്ടുകൊടുത്തിലു് കേരളം താങ്കളോടു് കടപ്പെട്ടിരിക്കുന്നു. താങ്കളുടെയാ ജലീലു്വിമ൪ശ്ശനം, ക്ഷമിക്കണം ജലീലു്വീക്ഷണം, ഇവിടെ ഉദ്ധരിക്കട്ടെ: 'ചില വിഗ്രഹങ്ങളു് ഇങ്ങനെയാണു്, പുറമേ ചൈതന്യമുള്ളതായി തോന്നും, അകം ചീഞ്ഞളിഞ്ഞ മലിന ജലമായിരിക്കും.' (ശിലു്പ്പിയുടെ കുഴപ്പമാണതു്, നല്ല ശില തിരഞ്ഞെടുത്തു് സൃഷ്ടിക൪മ്മം നടത്തിയില്ല, എന്നൊക്കെ താങ്കളു് ജലീലിനെക്കുറിച്ചു് പറയുന്നതിലു് എനിക്കു് യോജിപ്പില്ല സഖാവേ,- ആരുടേയെങ്കിലും അച്ഛനെയുമമ്മയെയും പറയുന്നതു് ഒളിഞ്ഞിരുന്നല്ലാതെ ഫീലു്ഡിലിറങ്ങി ചുമട്ടുതൊഴിലാളികളു്ക്കും ക൪ഷകത്തൊഴിലാളികളു്ക്കും തോട്ടംതൊഴിലാളികളു്ക്കും മണലു്വാരലു്ത്തൊഴിലാളികളു്ക്കുമിടയിലു് പ്രവ൪ത്തിച്ചുവള൪ന്നുവന്നിട്ടുള്ള ഒരു കമ്മ്യൂണിസ്സു്റ്റുകാരനു് ഒരിക്കലും ഉണു്ടാവുന്ന ഒരു സ്വഭാവമല്ല സഖാവേ സഖാവേ!) അതുകഴിഞ്ഞു് 'താങ്കളോടു് മതിപ്പുണു്ടായിരുന്നു, തനിക്കുറപ്പില്ലാത്തതിലു് ആധികാരിക അഭിപ്രായം പറയുന്ന, അന്നത്തിനായി ന൯മയെ വ്യഭിചരിക്കുന്ന രാഷ്ട്രീക്കാര൯' എന്നൊക്കെ താങ്കലു് ജലീലിനെക്കുറിച്ചു് പറഞ്ഞിരിക്കുന്നതും ഞാ൯ കൈകൊണു്ടു് തൊടുകപോലുംചെയ്യാതെ അതേപടി വിട്ടുകളയുന്നു, കാരണം വസു്തുനിഷു്ഠമായ മറ്റനേകം കാര്യങ്ങളു് ജലീലി൯റ്റെ ഡസ൯കണക്കിനു് പ്രസു്താവനകളിലു്ത്തന്നെ ആ൪ക്കും ഖണ്ഡിക്കാനായുള്ളപ്പോളു് അത്ര അസ്സു്പഷ്ടമായും അവ്യക്തമായും ചോദ്യംചോദിക്കുന്നവരും വിമ൪ശ്ശകരും എന്തിനു് താഴണം- പ്രത്യേകിച്ചു് ആ ന൯മയെ എന്തോ ചെയ്യുന്നു എന്നുള്ള പദപ്പ്രയോഗത്തോളം?

In reply to comments on this article when first published:

ഇവിടെതാങ്കളു് ഉന്നയിച്ചിട്ടുള്ള ചില അഭിപ്രായങ്ങളെയും നിരീക്ഷണങ്ങളെയും പൂ൪ണ്ണമായും വിശദീകരിക്കാനും അതോടൊപ്പം താങ്കളുടെ, അല്ലെങ്കിലു് താങ്കളിലൂടെ സംസാരിക്കുന്ന ആളുകളുടെ, അഭിപ്രായങ്ങളെയും നിരീക്ഷണങ്ങളെയും സംബന്ധിച്ചു് ചില വിശദീകരണങ്ങളു് ചോദിക്കാനും ഉദ്ദേശിക്കുന്നു.

1. ഈ ലേഖക൯ ജനിച്ച ദിവസം മുതലു് 1980ലു് എ൯റ്റെ ബഹുമാന്യപിതാവു് അന്തരിക്കുന്നതുവരെയും ഒരു ഹൈസ്സു്ക്കൂളിംഗ്ലീഷദ്ധ്യാപകനെന്ന നിലയിലു് അദ്ദേഹം സ്വയം ജോലിചെയു്തുണു്ടാക്കിയ വരുമാനംകൊണു്ടാണു് എന്നെ വള൪ത്തിയതും വിദ്യാഭ്യാസംചെയ്യിച്ചതും എനിക്കു് ചെലവിനുതന്നിരുന്നതും. 1980മുതലു് 1981വരെ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ചില വിദ്യാഭ്യാസകേന്ദ്രങ്ങളിലു് അധ്യാപകനായി ജോലിചെയു്താണു് ഞാ൯ കഴിഞ്ഞിരുന്നതു്. ഡിഗ്രിക്ലാസ്സുകളിലു് ഇംഗ്ലീഷു് പോയട്രിയെന്ന സു്പെഷ്യലൈസ്സു്ഡു് സബു്ജക്ടായിരുന്നതിനാലു് ഫീലു്ഡിലെ ഏറ്റവുമുയ൪ന്ന പ്രതിഫലംതന്നെ തരുകയും ചെയു്തു. പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷ൯വഴി ടെസ്സു്റ്റെഴുതി ജോലിയിലു്ക്കയറി 1981മുതലു് 2013വരെ ഒരു ഗവണു്മെ൯റ്റുദ്യോഗസ്ഥനെന്നനിലയിലു് ജോലിചെയു്തുണു്ടാക്കിയ എ൯റ്റെ സ്വന്തം വരുമാനംകൊണു്ടാണു് ഞാ൯ ജീവിച്ചതു്. ഈ 32 കൊല്ലവും കേരളാ എ൯. ജി. ഓ. യൂണിയ൯റ്റെമാത്രം വെറുമൊരു മെമ്പറായിരുന്നുവെങ്കിലും, ഒരിക്കലും അവരുടെ ഒരു സഹായവും ഞാ൯ തേടിയിട്ടുമില്ല സ്വീകരിച്ചിട്ടുമില്ല. എ൯റ്റെ ജോലിചെയു്ത ശമ്പളമല്ലാതെ ഒറ്റയൊരുത്തനിലു്നിന്നും പണം സ്വീകരിച്ചിട്ടുമില്ല, ഒറ്റയൊരുത്തനും ഒരു രൂപാപോലും കൈക്കൂലി കൊടുത്തിട്ടുമില്ല.

2013നുശേഷം സ്വതന്ത്രമായി സ്വന്തം പബ്ലിഷിംഗു് ഫീലു്ഡിലാണു് ഞാ൯ വ൪ക്കുചെയ്യുന്നതു്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള എ൯റ്റെ നൂറുകണക്കിനു് ലേഖനങ്ങളിലൊന്നുപോലും സ്വന്തം മാധ്യമങ്ങളിലല്ലാതെ അന്യരുടെ മാധ്യമങ്ങളിലു് പ്രസിദ്ധീകരിക്കുകയോ പണം വാങ്ങുകയോ ഞാ൯ ചെയു്തിട്ടില്ല. അവ റീപ്പ്രി൯റ്റുചെയ്യാനുള്ള ആവശ്യങ്ങളു്പോലും സു്നേഹപൂ൪വ്വം നിരസിക്കുകയാണു് ചെയു്തിട്ടുള്ളതു്. എ൯റ്റെ അറിവും സമ്മതവുമില്ലാതെ പല മാധ്യമങ്ങളും അവയിലു്പ്പലതുമെടുത്തു് പുനഃപ്രസിദ്ധീകരിച്ചിട്ടുള്ളതും, ചില വിദേശസ്ഥാപനങ്ങളു് അവ വിദ്യാഭ്യാസ കരിക്കുലത്തിലും വിദ്യാഭ്യാസപ്പ്രോജക്ടുകളിലും ഉളു്പ്പെടുത്തിയിട്ടുള്ളതും, ഞാനൊരിക്കലും തടയുകയോ അതിനു് പണംചോദിക്കുകയോ അവരതു് തരുകയോ തന്നാലു്ത്തന്നെ ഞാനതു് വാങ്ങുകയോ ചെയു്തിട്ടില്ല. പുസു്തകങ്ങളടക്കം എ൯റ്റെ സ്വന്തമായ ഒറ്റയൊരു മാധ്യമത്തിലു്പ്പോലും ഞാനൊരു പരസ്യത്തി൯റ്റെ വരുമാനത്തിനുള്ള സ്ഥലംപോലും ഇട്ടിട്ടില്ല. അപ്പോളു്പ്പിന്നെ എങ്ങിനെയാണു് ‘അന്നത്തിനുവേണു്ടി രാഷ്ട്രീയംവിടുന്നവ’നെന്ന നിഗമനത്തിലു് താങ്കളെത്തിയതെന്നു് താങ്കളു് ഇവിടെ വിശദീകരിക്കേണു്ടതല്ലേ?

2. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ എങ്ങനെയാണു് പരിചയം, അന്നത്തിനുവേണു്ടി രാഷ്ട്രീയംവിടുന്ന ഏതൊക്കെ ഉന്നതനേതാക്ക൯മാരെക്കുറിച്ചറിയാം, എന്നൊക്കെയുള്ള വിഷയങ്ങളിലേക്കു് കടക്കുന്നതിനുമുമ്പു് ഒരു ലളിതമായ ചോദ്യം- അതു് ‘സഖാവു് സഖാവു്’ എന്ന താങ്കളു് സംസ്ഥാനമന്ത്രിമാരെയൊക്കെ സംരക്ഷിക്കാനിറങ്ങുന്നത്ര പാ൪ട്ടിപ്പരിചയവും പാ൪ട്ടിയിടപാടുകളുമൊക്കെയുള്ള ഒരാളാണെന്നു് ഇവിടെ ധനിപ്പിച്ചിട്ടുള്ളതുകൊണു്ടുമാത്രം- ചോദിക്കുകയാണു്. ഞാനാ 32 വ൪ഷവും ജോലിചെയു്തതു് ആ തസ്സു്തികയിലെ ഏറ്റവുംകുറഞ്ഞ ശമ്പളംമാത്രം വാങ്ങിയാണു്. അപ്പോളു് 32വ൪ഷത്തെ മുഴുവ൯ സ൪വ്വീസ്സാനുകൂല്യങ്ങളും അതിനുശേഷമുള്ളകാലത്തെ മുഴുവ൯ കുടിശ്ശികകളും വാങ്ങാ൯ താതു്പര്യമുണു്ടോ എന്നന്വേഷിക്കാ൯ 2020൯റ്റെ തുടക്കത്തിലു് ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റിലു് മന്ത്രിതലത്തിലു് ജോലിചെയ്യുന്ന ചില ഉന്നതയുദ്യോഗസ്ഥ൯മാ൪ വിളിപ്പിച്ചപ്പോളു് ഞാ൯ ഹാജരായി കേന്ദ്ര ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടുമെ൯റ്റുകളും നാഷണലു് ഹൃൂമ൯റൈറ്റു്സ്സു് കമ്മിഷനും രാഷ്ട്രപതിയുടെ ഓഫീസ്സുംപോലും പറഞ്ഞിട്ടും ഇത്രകാലമായിട്ടും തരാത്ത ആ തുകകളു് ഞാനുപേക്ഷിച്ചിരിക്കുകയാണെന്നും, അതുകൊണു്ടാണു് ന്യൂഡലു്ഹിയിലു്നിന്നുള്ള ആ ഓ൪ഡറുകളു്വന്നശേഷം സെക്രട്ടേറിയറ്റിലേക്കു് വരികപോലും ചെയ്യാത്തതെന്നും, ഇതി൯റ്റെപേരിലു് ഇനിമേലു് ഒരു കത്തിടപാടുകളും ഞാ൯ നടത്തുകയില്ലെന്നും, കേരളാ ഗവണു്മെ൯റ്റിലുള്ള ഒരുദ്യോഗസ്ഥനെയും കാണാ൯ ഉദ്ദേശിക്കുന്നില്ലെന്നും, അറിയിച്ചപ്പോളു് എന്തുകൊണു്ടാണീ തുകകളൊന്നും തരാതിരിക്കുന്നതെന്നറിയാമോ എന്നവ൪ ചോദിച്ചു. അറിയാം, രാഷ്ട്രീയ ലേഖനങ്ങളു് എന്ന പുസു്തകത്തി൯റ്റെ ആറാംഭാഗം പുറത്തുവന്നതുകൊണു്ടാണു് നിങ്ങളു് വിളിപ്പിച്ചതെന്നുപറഞ്ഞു. അപ്പോളവ൪ പറയുന്നു, അതുകൊണു്ടുമാത്രമല്ല, കിട്ടാനുള്ള തുകകളു് കൂട്ടിനോക്കി, ശരിയാണു്, (നിങ്ങളു്) ഗവണു്മെ൯റ്റിനെതിരാണു്, യൂണിയനിലുണു്ടു്, അതുകൊണു്ടാണെന്നു്.

എ൯റ്റെ പല ലേഖനങ്ങളും സ൪ക്കാ൪വിമ൪ശ്ശനങ്ങളാണെന്നു് ഇനി ഇവ൪ പറഞ്ഞിട്ടുവേണമല്ലോ അതെഴുതിയ ഞാ൯ അറിയാ൯! പക്ഷേ ആ യൂണിയ൯! അതാണെന്നെ അത്ഭുതപ്പെടുത്തിയതു്. അതേപ്പറ്റി ഞാനാദ്യം കേളു്ക്കുകകയാണു്. എന്തായാലും മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റിരിക്കുന്നതിനാലു് അതു് എ൯. ജി. ഓ. യൂണിയനാകാ൯ നിവൃത്തിയില്ല. അതോ ഇനി ഇങ്ങനെയൊരു പാ൪ട്ടിവിരുദ്ധ ഗവണു്മെ൯റ്റി൯റ്റെ കാലത്തു് അങ്ങനെയുമുണു്ടാകുമോ? എനിക്കും ഊഹിക്കാമല്ലോ. സ൪ക്കാരിനെ വിഷമത്തിലാക്കുന്ന മാധ്യമപ്പ്രവ൪ത്തകരുടെ ഒരു യൂണിയ൯ പ്രവ൪ത്തിക്കുന്നുണു്ടെന്നും അതിലു് ഞാനുമുണു്ടെന്നും ഇവ൪ ചിന്തിക്കുന്നുണു്ടാകണം! അവരുടെ പണികളു് നന്നായി ഏലു്ക്കുന്നുമുണു്ടാകണം. അല്ലെങ്കിലു്പ്പിന്നെ വിളിപ്പിക്കുന്നതെന്തിനു്? എഫക്ടില്ലെങ്കിലു് എന്തിനെയെങ്കിലും ആരെങ്കിലും മൈ൯ഡുചെയ്യുമോ? എന്തായാലും കണക്കായിപ്പോയി. അങ്ങനെയുണു്ടെങ്കിലു്ത്തന്നെ അവ൪ക്കെന്താണു്? എ൯റ്റെ ഫേസ്സു്ബുക്കു് സുഹൃത്തുക്കളിലു് ഭൂരിഭാഗവും ഇ൯ഡൃയിലും വിദേശത്തുമുള്ള മാധ്യമപ്പ്രവ൪ത്തകരും എഴുത്തുകാരുമായതിനു് ഇവ൪ക്കെന്തു്? ഒരു പുന൪ച്ചിന്തനത്തിനു് സമയമുണു്ടെന്നവ൪ സൂചിപ്പിച്ചപ്പോളു് ആ 32ലക്ഷം രൂപാ ഞാ൯ ഉപേക്ഷിക്കുകയാണു്, ഗവണു്മെ൯റ്റുതന്നെയതെടുത്തോട്ടെ എന്നറിയിച്ചാണു് ഞാനിറങ്ങിയതു്. എ൯റ്റെ നിലപാടു് ഇന്നും അതുതന്നെയാണു്.

എനിക്കു് ഇവിടെ ഈ അഭിപ്രായമെഴുതിയിരിക്കുന്ന 'സഖാവു് സഖാ'വെന്ന വ്യക്തിയോടു് ചോദിക്കാനുള്ളതു് ഒരു സാധാരണ വ്യക്തിയെസ്സംബന്ധിച്ചിടത്തോളം ഇത്രത്തോളം വലിയ ഒരുതുക കേരളാ ഗവണു്മെ൯റ്റിനുതന്നെ യഥേഷ്ടമെടുത്തുപയോഗിച്ചുകൊള്ളാനായി തോമസ്സു് ഐസ്സക്കെന്ന ധനമന്ത്രിയുടെ സംസ്ഥാന ട്രഷറിയിലു്ത്തന്നെ വ൪ഷങ്ങളായി നി൪ത്തിയിട്ടുള്ള എത്രപേരെ നിങ്ങളു്ക്കറിയാമെന്നാണു്, നിങ്ങളുടെ പ്രഖ്യാതനായ മുഖ്യമന്ത്രി പിണറായി വിജയനോ ധനമന്ത്രി തോമസ്സു് ഐസ്സക്കോ ഉന്നതവിദ്യാഭ്യാസമന്ത്രി ജലീലോ ശമ്പളവും അലവ൯സ്സുകളും ഒക്കെയായി കിട്ടാനുള്ളതു് ഓരോപൈസ്സയും അപ്പഴപ്പോളു്ത്തന്നെ ഊരിയെടുത്തു് സ്വന്തം സ൪ക്കാരിനെ അത്രയുംകൂടി ദരിദ്രമാക്കാതെ ഇത്രയുംലക്ഷം രൂപാ കേരളസ൪ക്കാരിലിതുപോലെ പലിശപോലുമില്ലാതെ നി൪ത്തിയിട്ടുണു്ടോ എന്നാണു്? കണക്കുപറയുന്നെന്നു് കരുതുന്നുണു്ടോ? ഇത്രയുംരൂപാ അഡ്വാ൯സ്സടച്ചിട്ടാണു് ഞാ൯ സ൪ക്കാരിനെ വിമ൪ശ്ശിച്ചു് ലേഖനങ്ങളെഴുതുന്നതു്. അതുകൊണു്ടുതന്നെ അവരെയേവരെയുംകാളു് സ൪ക്കാരിനെ വിമ൪ശ്ശിക്കാ൯ അധികാരവും അവകാശവും എനിക്കുണു്ടു്. ഇവരുടെ മലീമസമായ പ്രവൃത്തികളെക്കുറിച്ചു് മലീമസമായ ഓരോ ലേഖനവുമെഴുതി സ്വയം മലിനമാകുമ്പോഴും ആ തുകയിലു്നിന്നും പാവം ഗവണു്മെ൯റ്റല്ലേയെന്നുകരുതി എനിക്കു് കിട്ടാനുള്ളതിലു്നിന്നും നൂറുരൂപാവീതം ഞാ൯ കുറവുചെയ്യുന്നുണു്ടു്. ബാക്കി തന്നാലു്മതി, അതും തരാനുദ്ദേശിക്കുന്നുണു്ടെങ്കിലു്മാത്രം. ഇംഗ്ലീഷിലുള്ള ഓരോ ലേഖനത്തിനും ഇ൯റ്റ൪നാഷണലു് ആഡിയ൯സ്സിനടുത്താണല്ലോ ചെല്ലുന്നതെന്നുകരുതി ഇരുന്നൂറുരൂപാവീതമാണു് ഞാ൯ കുറവുചെയ്യുന്നതു്. ഇത്രയും ലാഭകരമായൊരു ബിസിനസ്സു് ഒരു കണു്സ്സളു്ട്ട൯സ്സികളെയും വിളിച്ചുവരുത്താതെയും ഒരു എഗ്രീമെ൯റ്റുപോലും ഒപ്പിടാതെയും ആ൪ക്കും ഫീസ്സുകൊടുക്കാതെയും സ൪ക്കാരിന് ഒരുരൂപപോലും ചെലവില്ലാതെയും ഞാനും കേരളസ൪ക്കാരും തമ്മിലല്ലാതെ ആരുമായി എന്നു് എവിടെ നടന്നിട്ടുണു്ടു്? കണക്കുപറയുകയാണെങ്കിലു് എനിക്കു് 32000 ലേഖനങ്ങളു് എഴുതാമെന്നോ൪ക്കുക- അതുവരെപ്പോവുകയാണെങ്കിലു്. എങ്കിലും, അതുസംഭവിക്കുകയാണെങ്കിലു് പിന്നെ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല.

Written and first published on: 21 August 2020
 
 
 
 
 

No comments:

Post a Comment