Sunday 30 August 2020

295. എല്ലാ വീടുകളിലും വിളക്കുകൊളുത്തുന്നസമയത്തു് ഒരശ്രീകരം ടീവീയിലു്വന്നിരുന്നു് മരണക്കണക്കുപറഞ്ഞപ്പോഴേ ആലോചിക്കണമായിരുന്നു കൊറോണായൊഴിഞ്ഞുപോകില്ലെന്നു്!

295

എല്ലാ വീടുകളിലും വിളക്കുകൊളുത്തുന്നസമയത്തു് ഒരശ്രീകരം ടീവീയിലു്വന്നിരുന്നു് മരണക്കണക്കുപറഞ്ഞപ്പോഴേ ആലോചിക്കണമായിരുന്നു കൊറോണായൊഴിഞ്ഞുപോകില്ലെന്നു്! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pexels. Graphics: Adobe SP.


1

എല്ലാ വീടുകളിലും വിളക്കുകൊളുത്തുന്നസമയത്തു് ഒരശ്രീകരം ടീവീയിലു്വന്നിരുന്നു് മരണക്കണക്കുപറഞ്ഞപ്പോഴേ ആലോചിക്കണമായിരുന്നു കൊറോണായൊഴിഞ്ഞുപോകില്ലെന്നു്! കുറഞ്ഞപക്ഷം ആ സമയമെങ്കിലും ഒന്നു് മാറ്റിക്കൂടായിരുന്നോ? കേരളാ മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ ത്രിസന്ധ്യാനേരത്തുള്ള പ്രതിദിന മരണവാ൪ത്താപ്പ്രോഗ്രാമിനെക്കുറിച്ചുതന്നെയാണു് പറയുന്നതു്.

പകലി൯റ്റെ ചൂടും പ്രകാശവും പോയി രാത്രിയുടെ ഇരുട്ടും തണുപ്പും കടന്നുവരുന്ന നേരം സസ്യങ്ങളിലെന്നപോലെ ജന്തുക്കളിലും മനുഷ്യരിലുമെല്ലാം സുപ്രധാനവും നി൪ണ്ണായകവുമായ ഒരു സമയമാണു്. കാറ്റുപോലുമപ്പോളു് ഉറങ്ങിക്കിടക്കുകയാണു്. ശരീരത്തി൯റ്റെ ടെമ്പറേച്ചറും പ്രെഷറുംപോലും അന്നേരം വ്യതൃാസപ്പെടുന്നു. ത്രിസന്ധ്യക്കു് ഭൂമിയിലു്നിന്നുള്ള പിടിത്തമലു്പ്പംവിട്ടു് ആകാശത്തോടലു്പ്പം അഭിനിവേശത്തോടുകൂടിയടുത്തു് മനുഷ്യ൯റ്റെ കാലുകളു്പോലും അന്നേരം ഭൂമിയിലു്നിന്നും ഒരലു്പ്പം ഉയ൪ന്നുനിലു്ക്കുകയല്ലേയെന്നു് സംശയമു്ണു്ടു്, മനസ്സെന്ന സൂക്ഷു്മപ്പ്രപഞു്ചകണികയുടെ സ്വഭാവവും പെരുമാറ്റവും നിരീക്ഷിക്കുന്നവ൪ക്കു്. പല മനുഷ്യജീവികളും ജീവിതവിജയത്തി൯റ്റെ മാത്രമല്ല ജീവിച്ചിരിക്കണോ എന്നുപോലുമുള്ള തീരുമാനങ്ങളെല്ലാമെടുക്കുന്നതു് ഈ നേരത്താണെന്നു് സംശയിക്കാം. ആ സന്ധ്യയെയാണു് പ്രകൃതിശക്തികളെയും പ്രകൃത്യാതീതശക്തികളെയുമൊക്കെ സു്മരിക്കാനും ആദരിക്കാനും ആരാധിക്കാനും മനുഷ്യ൯ യുഗങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നതു്. അന്നേരം കാണുന്നതും കേളു്ക്കുന്നതും ഇടപെടുന്നതുമെല്ലാം നന്നായിരിക്കണമെന്നു് മനുഷൃകുലം യുഗങ്ങളു്ക്കുമുമ്പേതന്നെ നിശ്ചയിച്ചിട്ടുണു്ടു്, ചരിത്രമറിയുന്ന കാലംമുതലേ മനുഷൃസമൂഹമതു് പാലിക്കുന്നുമുണു്ടു്. ഇതേപോലെതന്നെയുള്ള ഒരു അത്ഭുതസമയമാണു് രാത്രിയുടെ ഇരുട്ടും തണുപ്പും മാഞ്ഞു് പകലി൯റ്റെ പ്രകാശവും ചൂടും പിടിയും കടന്നുവരുന്ന വെളുപ്പാ൯കാലവും. സന്ധ്യയെപ്പോലെതന്നെ ഉഷസ്സും മനുഷ്യ൯ പ്രകൃതിശക്തികളുടെയും പ്രകൃത്യാതീത ശക്തികളുടെയും നിരീക്ഷണത്തിനും ആരാധനയു്ക്കും മാറ്റിവെച്ചിട്ടുള്ള സമയമാണു്. അന്നേരവും പതിതവ്യക്തിത്വങ്ങളുടെ ദ൪ശനത്തിനും പതിതവീക്ഷണങ്ങളു്ക്കും പതിതചിന്തകളു്ക്കും സ്ഥാനമില്ല. സന്ധ്യയെന്നപോലെ ഉഷസ്സും ഒരു രാവി൯റ്റെയോ ഒരു പകലി൯റ്റെയോ ഭാവിയും പുരോഗമനവും നിശ്ചയിക്കുന്നുവെന്നതാണു് മനുഷ്യമതം.

അന്നേരത്തു് കാണുന്നതും കേളു്ക്കുന്നതുമെല്ലാം വൈകാരികമായും ശാരീരികമായും സ്ഥിരമായി ഒരു മുദ്ര അവിടെപ്പതിക്കുന്നു. അവയുടെ ആഘാതത്തിലോ തലോടലിലോനിന്നു് പിന്നെ ആ മനുഷ്യനു് ഒഴിയുക സാധ്യമല്ല, കുറഞ്ഞതു് ആ അ൪ത്ഥദിവസത്തെ സംബന്ധിച്ചിടത്തോളമെങ്കിലും. ബുദ്ധിമാനായ എന്നാലു് വികടനായ ഒരു ഭരണാധികാരിക്കു് അന്നേരം തെരഞ്ഞെടുത്തുതന്നെ ഒരു മനുഷ്യനെ ഹിംസിക്കുകയോ ചതയു്ക്കുകയോ ആവാം. അതു് സ്ഥിരമാവുമ്പോളു് ഏകാധിപത്യചിന്താഗതിക്കാരനായ ഒരാളു്ക്കു് ജനങ്ങളുടെമേലു് സ്ഥിരമായി ആധിപത്യമുറപ്പിക്കാനുള്ള മണ്ണായി.

2

കൊറോണാ വൈറസ്സുബാധയെക്കുറിച്ചു് പലകാര്യങ്ങളും ലോകത്തിനു് ഇപ്പോഴുമറിയില്ലെങ്കിലും ഇതുവരെ നേടിയിട്ടുള്ള അറിവുകളു്വെച്ചു് അനിഷേധ്യമായ ഒരു പൊതുവിജ്ഞാനമുണു്ടു്. അതിലൊരുകാര്യം ഇതൊരു കില്ല൪ രോഗമാണെന്നാണു്. എയു്ഡു്സ്സിനെപ്പോലെ രക്തംവഴിപകരുന്നൊരു രോഗമല്ല, മറിച്ചു് ശ്വസനസ്സ്രവങ്ങളിലൂടെയും സമീപവായുവിലൂടെയും പകരുന്നൊരു രോഗമാണെന്നുമറിയാം. എബോളാ, മാ൪ബ൪ഗ്ഗു് മുതലായ വൈറസ്സുകളുടെ അത്ര വരില്ലെങ്കിലും ഇതി൯റ്റെ കില്ല൪ റേറ്റു് എയു്ഡു്സ്സിനേക്കാളുമൊക്കെ വളരെക്കൂടുതലാണു്. നമുക്കുകഴിയുന്നിടത്തോളം മറ്റുള്ളവരിലു്നിന്നും സാമൂഹ്യയകലം വീട്ടിനകത്തും പുറത്തും നാം പാലിക്കുകയും ആളു്ക്കൂട്ടങ്ങളുണു്ടാക്കാതിരിക്കുകയും കൈയും കാലും ദേഹവുമെല്ലാം നന്നായിക്കഴുകി കഴിയുന്നിടത്തോളം ശാരീരികമായ വ്യക്തിശുചിത്വം പാലിക്കുകയും നാം ചെയ്യുന്നു. ഇതിനൊക്കെപ്പുറമേ മറ്റുള്ളമനുഷ്യരുടെ സാന്നിധ്യത്തിലെല്ലാം മാസു്ക്കുധരിച്ചു് നമുക്കു് അസുഖം കിട്ടാതെയും മറ്റുള്ളവ൪ക്കതു് കൊടുക്കാതെയും സൂക്ഷിക്കുന്നു. വളരെ നന്നു്. മറ്റൊരുകാര്യം നമുക്കറിയാവുന്നതു് ഈ രോഗം വരുന്നതിനേക്കാളു് നല്ലതു് അതു് വരാതെ പ്രതിരോധിക്കുകയാണു്. ശരീരത്തി൯റ്റെ പ്രതിരോധശേഷി അസുഖം വരാതെ തടയാ൯മാത്രമല്ല വന്നാലു് രക്ഷപ്പെടാനും നി൪ണ്ണായകമാണു്. മറ്റൊരുകാര്യം നമ്മുടെ പൊതുവിജ്ഞാനത്തിലുള്ളതു് ഇതിനെത്തടയാനൊരു ലക്ഷണമൊത്തതും വലിയ പാ൪ശ്വഫലങ്ങളുണു്ടാക്കാത്തതുമായ പ്രതിരോധ വാകു്സ്സി൯ കണു്ടുപിടിക്കാ൯ കുറഞ്ഞതു് രണു്ടുവ൪ഷമെങ്കിലുമെടുക്കുമെന്നും ഫലപ്രദമായ നല്ലൊരു മരുന്നുകണു്ടുപിടിക്കാ൯ കുറഞ്ഞതു് മൂന്നുവ൪ഷമെങ്കിലുമെടുക്കുമെന്നുമാണു്. സാമ്പത്തികമായി തക൪ന്നടിഞ്ഞുകിടക്കുന്നൊരു രാജ്യം റഷ്യയിലെപ്പോലെ ഒരു വാകു്സ്സി൯ അതിവേഗം തട്ടിക്കൂട്ടിയെടുത്തുനി൪മ്മിച്ചു് ഒരു വാകു്സ്സിനുവേണു്ടി ദാഹാ൪ത്തമായിക്കിടക്കുന്നൊരു ലോകത്തു് ചില രാജ്യങ്ങളിലെ താന്തോന്നിഭരണാധിപ൯മാ൪ക്കു് മറ്റുടമ്പടി വാഗു്ദാനങ്ങളും ഉദ്യോഗസ്ഥ൯മാ൪ക്കു് വ൯കോഴകളും നലു്കി അതു് എങ്ങനെയും ആ രാജ്യങ്ങളിലു് വിറ്റഴിച്ചു് കടക്കെണിയിലു്നിന്നും സാമ്പത്തികക്കെടുതിയിലു്നിന്നും കരകയറാനും പറ്റുമെങ്കിലു് ലോകത്തി൯റ്റെ ഈ ആരോഗു-സാമൂഹൃ പ്രതിസന്ധി ഉപയോഗപ്പെടുത്തി ഒരു സമ്പന്നരാഷ്ട്രമായി മാറാനും നടത്തുന്ന പൊളിറ്റിക്കലു്-എക്കണോമിക്കലു് സു്റ്റണു്ടുകളെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്, ലോകത്തിനു് വിശ്വസു്തവും സുരക്ഷിതവും പിന്നീടു് വിപരീതഫലങ്ങളു് ഉണു്ടാക്കാത്തതുമായ, വേണു്ടത്ര പഠനവും പരീക്ഷണങ്ങളും നടത്തിയുണു്ടാക്കിയിട്ടുള്ള, ഒരു വാകു്സ്സിനെയും ഒരു മരുന്നിനെയും കുറിച്ചാണു്. റഷ്യ൯ നേതാവു് പുട്ടി൯ രാജ്യത്തിനു് പണത്തിനുവേണു്ടി സ്വന്തം മകളുടെ ദേഹത്തുവേണമെങ്കിലും അപകടകരമായ ഏതുസാധനവും പരീക്ഷിക്കുമെന്നു് എല്ലാവ൪ക്കുമറിയാം, അവകാശപ്പെടുന്നതുപോലെ സ്വന്തം മകളിലതു് യഥാ൪ത്ഥത്തിലു് അയാളു് പരീക്ഷിച്ചിട്ടുണു്ടോ ഇല്ലയോ എന്നുപോലും ആ൪ക്കുമറിയുകയുമില്ലാതിരിക്കുമ്പോളു്. റഷ്യയല്ലേ?

3

അപ്പോളു്, കൊറോണാബാധയുണു്ടായിക്കഴിഞ്ഞാലു് അതിനുള്ളൊരു മരുന്നിനിനിയും രണു്ടുവ൪ഷമെങ്കിലും ലോകം കാത്തിരിക്കേണു്ടിവരുമെന്നതും ഇതൊരു കില്ല൪ രോഗമാണെന്നതും കണക്കിലെടുക്കുമ്പോളു്, നമ്മളെപ്പോലുള്ള സാധാരണക്കാരായ മനുഷ്യജീവികളെ സംബന്ധിച്ചിടത്തോളം അസുഖം വരാതെ നോക്കുകതന്നെയാണു് കൊറോണയുടെ കാരൃത്തിലു് പരമപ്പ്രധാനം. ശരീരത്തി൯റ്റെ പ്രതിരോധശേഷിയെന്നു് പറയുന്നതു് ആഹാരത്തിലൂടെ കിട്ടുന്ന സാധനങ്ങളെ ശരീരം പിഴിഞ്ഞെടുത്തു് സൂക്ഷിക്കുന്ന കെമിക്കലുകളാണു്. ഇവയുടെ ശക്തിയെയും സമൃദ്ധിയെയുമാണു് നമ്മളു് പ്രതിരോധശേഷിയെന്നു് പറയുന്നതു്. ഏതു് വൈറസ്സു്രോഗവ്യാപനകാലത്തും ഭയം, വെപ്പ്രാളം, ഭീതി, ആധി, ഉലു്ക്കണു്ഠ എന്നീ വികാരങ്ങളു് പലകാരണങ്ങളാലുമുണു്ടാകുമ്പോളു് ശരീരത്തിലുണു്ടാകുന്നതു് ആയിരക്കണക്കിനു് വ്യത്യസു്തമായ എ൯സൈമുകളുടെ രൂപീകരണമാണു്, അതായതു് ഈ വൃതൃസു്തവികാരങ്ങളുടെ ശരീരത്തിലുള്ള കെമിക്കലു് ട്രാ൯സ്ലേഷനുകളാണു് ഈ വ്യത്യസു്ത എ൯സ്സൈമാറ്റികു് റിയാക്ഷനുകളു്. നൂറുകണക്കിനു് വ്യത്യസു്ത എ൯സ്സൈമാറ്റികു് റിയാക്ഷനുകളു് ഈ ഓരോ വികാരങ്ങളെയും അകമ്പടിക്കുന്നു, അവ ഉണു്ടാക്കാ൯ വേണു്ടിവരുന്നു. ഈ വികാരങ്ങളുടെ തീവ്രതയനുസരിച്ചു് അതോടെ നേരത്തേ ശരീരകലകളിലു് ശേഖരിച്ചുവെച്ചിട്ടുള്ള ആ കെമിക്കലുകളു്മുഴുവ൯ അതിവേഗത്തിലു് കത്തിത്തീരുന്നു. ബാക്കിയിരിക്കുന്ന കെമിക്കലുകളെടുത്തിട്ടു് എന്തോന്നു് പ്രതിരോധിക്കാനാണു്, ആരെ പ്രതിരോധിക്കാനാണു്?

4

ഇനി, ഈ എല്ലാ വികാരവും, അതായതു് ഭയവും വെപ്രാളവും ആധിയും ഭീതിയും ഉലു്ക്കണു്ഠയുമെല്ലാം, ഒരുമിച്ചുണു്ടായാലോ? ഈ എല്ലാദിവസവും ത്രിസന്ധ്യാനേരംനോക്കിത്തന്നെ എല്ലാദിവസവും നടക്കുന്ന ഇയാളുടെ ഈ ഒരുമണിക്കൂ൪ കൊറോണാമരണ വാ൪ത്താവായന ഈ എല്ലാവികാരങ്ങളും ഒരുമിച്ചുണു്ടാക്കുമ്പോളു് നമ്മുടെ ശരീരത്തിലെന്താണു് യഥാ൪ഥത്തിലു് സംഭവിക്കുന്നതെന്നും, നമ്മുടെ അതുവരെയും കെടാതെ കാത്തുസൂക്ഷിച്ച പ്രതിരോധത്തിനെന്താണു് സംഭവിക്കുന്നതെന്നും, ഇയാളു് നമ്മളെയെല്ലാം യഥാ൪ത്ഥത്തിലു് എന്തുചെയ്യാനാണു് ഉദ്ദേശിക്കുന്നതെന്നും, ഒരു നിമിഷമെങ്കിലും ആരെങ്കിലും ആലോചിച്ചിട്ടുണു്ടോ? അങ്ങനെ രോഗം നമ്മളെ പിടികൂടുന്നു. അതുകൊണു്ടാണു് വിവേകമുള്ളവ൪ പറയുന്നതു് മനസ്സാണു് ശരീരത്തി൯റ്റെ പ്രതിരോധശേഷിയെ നിലനി൪ത്തുകയോ വ൪ദ്ധിപ്പിക്കുകയോ തക൪ക്കുകയോ ഒക്കെച്ചെയ്യുന്നതു്, അതുകൊണു്ടു് ഒരു വൈറസ്സുവ്യാപനകാലത്തു് ഭയം, വെപ്രാളം, ഭീതി, ആധി, ഉലു്ക്കണു്ഠ എന്നീ വികാരങ്ങളു്ക്കൊന്നും നിമിഷനേരംപോലും അടിപ്പെടാതെ സ്വസ്ഥവും ശാന്തവുമായി മനസ്സിനെയും ജീവിതത്തിനെയും നയിക്കണമെന്നും, അത്തരം വികാരങ്ങളു് ജനിപ്പിക്കുന്ന എന്തിലു്നിന്നും കഴിയുന്നതും ഒഴിഞ്ഞുനിലു്ക്കണമെന്നും, അതിവേഗം ശരീരത്തിലെ വിലപ്പെട്ട കെമിക്കലുകളും മാനസികോ൪ജ്ജവും കത്തിച്ചുകളയുന്ന അത്തരം വികാരസ്സ്രോതസ്സുകളെ വ൪ജ്ജിക്കുകയോ ബഹിഷു്ക്കരിക്കുകയോ ചെയ്യണമെന്നും. പിണറായി വിജയ൯റ്റെ സന്ധ്യക്കുള്ള പ്രതിദിന ഒരുമണിക്കൂ൪ കൊറോണാമരണവാ൪ത്താ വീഡിയോകളു് നിരീക്ഷിച്ചിട്ടുതന്നെ പറയട്ടേ, ഇയാളു് മനുഷ്യരെ കൊല്ലാ൯ ശ്രമിക്കുകയാണു്! ആ ഒരുമണിക്കൂ൪ വീഡിയോകളു് ഒഴിവാക്കുക. എല്ലാ മാധ്യമങ്ങളിലും അതുതന്നെയേ കാണിക്കുന്നുള്ളുവെങ്കിലു് റ്റീവീയോഫുചെയു്തുവെച്ചു് ഒരു മണിക്കൂ൪ വീട്ടിനുപുറത്തിറങ്ങി മുറ്റത്തുചെന്നു് മാനം നോക്കിയിരിക്കു്! നിങ്ങളു് രക്ഷപ്പെടും. പിറ്റേന്നു് പത്രത്തിലും ടീവീയിലും വരാത്ത എന്തുവാ൪ത്തയാണു് ഇന്നു് ഈ നാട്ടിലുള്ളതു്!

Written and first published on: 30 August 2020
 
 
 
 


No comments:

Post a Comment