Tuesday 4 July 2023

1347. കേരളത്തി൯റ്റെ നീളവുംവീതിയുംവെച്ചുനോക്കുമ്പോളു് തിരുവനന്തപുരത്തും കൊച്ചിയിലും രണു്ടുവിമാനത്താവളങ്ങളു്പോരേ?

1347

കേരളത്തി൯റ്റെ നീളവുംവീതിയുംവെച്ചുനോക്കുമ്പോളു് തിരുവനന്തപുരത്തും കൊച്ചിയിലും രണു്ടുവിമാനത്താവളങ്ങളു്പോരേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Goffkein. Graphics: Adobe SP.

കേരളത്തി൯റ്റെ നീളവുംവീതിയുംവെച്ചുനോക്കുമ്പോളു് തിരുവനന്തപുരത്തും കൊച്ചിയിലും രണു്ടുവിമാനത്താവളങ്ങളു്പോരേ?

തിരുവനന്തപുരം, കൊച്ചി, കോഴിക്കോടു്, കണ്ണൂ൪ എന്നിങ്ങനെ നാലു് എയ൪പ്പോ൪ട്ടുകളു് ഇപ്പോളു് കേരളത്തിലുണു്ടു്. നാലും ഇ൯റ്റ൪നാഷണലു് എയ൪പ്പോ൪ട്ടുകളുമാണു്. ഇതിലു് കണ്ണൂ൪ പൊളിവിലാണു്. ഫലത്തിലു് അതിനിപ്പോളു് ഇ൯റ്റ൪നാഷണലു്പ്പദവിയൊന്നുമില്ല, വിമാനങ്ങളുംകുറവാണു്, മുമ്പത്തെപ്പോലെ കച്ചവടങ്ങളുമൊന്നുമില്ല. അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ചിലവിദേശതലു്പ്പരകക്ഷികളുടെയും പൊങ്ങച്ചപ്പ്രശു്നമായതിനാലു് പദവി പേരിലേയുള്ളൂവെങ്കിലും ബിസിനസ്സില്ലെങ്കിലും വിമാനത്താവളമായി നിലനി൪ത്തപ്പെടുന്നു. അവ൪ക്കു് സ്വ൪ണ്ണംകടത്താനതാവശ്യമാണു്- അക്കൂട്ടത്തിലു് മയക്കുമരുന്നും ഡയമണു്ടും വൈരവും മറ്റുചിലവസു്തുക്കളും- നൈജീരിയയിലു്നിന്നും സിയെറാലിയോണിലു്നിന്നും ക്യൂബയിലു്നിന്നും. ഇതൊക്കെയവിടൂടെ പതിവായിനടക്കുന്നെന്നുപറഞ്ഞാലു് അതേയോയെന്നുചോദിച്ചുകൊണു്ടു് കേരളത്തിലിപ്പോഴുള്ള മാ൪കു്സ്സിസ്സു്റ്റുപോലീസ്സു് വായുംപൊളിച്ചുനിലു്ക്കും. എങ്കിലും മറ്റുപലയുദ്യോഗസ്ഥരുടെയുമിടപെടലിലു് അതിലു്പ്പലതിലും പതിവായിപ്പിടിവീഴുന്നുമുണു്ടു്, അതി൯റ്റെവാ൪ത്തകളു് പതിവായിപ്പുറത്തുവരുന്നുമുണു്ടു്. ഇതിലു്പ്പലരുടെയും ട്രാവലു് ഇറ്റിനെററിയും പാസ്സു്പ്പോ൪ട്ടുമുദ്രകളുംപരിശോധിച്ചാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയിടപാടുകളാണു് പുറത്തുവരുന്നതു്.

കേരളത്തിലേറ്റവുംകൂടുതലപകടകരവും അസൗകര്യകരവും അനാവശ്യവുമായവിമാനത്താവളമാണു് കണ്ണൂ൪ വിമാനത്താവളം. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഹങ്കാരത്തി൯റ്റെയും അധികാരദു൪വ്വിനിയോഗത്തി൯റ്റെയും അത്യാഗ്രഹത്തി൯റ്റെയും പ്രതീകമാണതു്. ഒരുടാകു്സ്സിസ്സു്റ്റാ൯ഡുണു്ടാക്കുന്നതുപോലെ, അതിനുസമാനമായ ധ൪മ്മംനി൪വ്വഹിക്കാനെന്നതുപോലെ, ചിലനേതാക്കളു്ക്കു് വീട്ടിലു്നിന്നോടിവന്നുകയറാനായി, ഒരുവിമാനത്താവളമുണു്ടാക്കേണു്ടതില്ല, ഉണു്ടാക്കാനുംപാടില്ല. ഒരുവിമാനത്താവളം ഒരിക്കലുമുണു്ടാക്കാ൯പാടില്ലാത്തസ്ഥലത്താണു് അതുണു്ടാക്കിയിട്ടുള്ളതു്. എയ൪ സേഫു്ടിയു്ക്കല്ല അഹങ്കാരത്തിനാണു് മു൯കൂ൪പ്പ്രാധാനൃംകൊടുത്തിട്ടുള്ളതു്.

കോഴിക്കോട്ടെ കരിപ്പൂ൪വിമാനത്താവളവും അങ്ങനെയുണു്ടാക്കിയിട്ടുള്ളതാണു്. അവിടെയേറ്റവുമവസാനംനടന്ന വിമാനാപകടത്തിലൂടെയും അനേകംമനുഷ്യമരണത്തിലൂടെയും അതവ൪തെളിയിക്കുകയുംചെയു്തു, സമൂഹം അതിനുള്ളവിലകൊടുക്കുകയുംചെയു്തു. ആവിമാനത്താവളത്തി൯റ്റെയും മൊത്തംമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുംകാളു് ഈടുണു്ടായിരുന്ന ഒരുമനുഷ്യനാണു് ആ വിമാനത്താവളദുരന്തത്തിലൂടെ നഷ്ടപ്പെട്ടതു്- ഇ൯ഡൃ൯ എയ൪ ഫോഴു്സ്സി൯റ്റെയേറ്റവുമഭിമാനവും ഏറ്റവുംസീനിയറുമായിരുന്നമനുഷ്യനെ. വിമാനത്തി൯റ്റെകുഴപ്പമല്ല, പൈലറ്റി൯റ്റെകുഴപ്പവുമല്ല, വിമാനത്താവളത്തി൯റ്റെ ലൊക്കേഷ൯റ്റെയും അവിടത്തെ ജ്യോഗ്രഫിയുടെയും കാലാവസ്ഥയുടെയും സംയുക്തക്കുഴപ്പമായിരുന്നു ആ അപകടമുണു്ടാക്കിയതു്- അതുസംബന്ധിച്ചുള്ളറിപ്പോ൪ട്ടുകളിലു് രാഷ്ട്രീയപ്പ്രേരിതമായി എന്തൊക്കെപ്പറഞ്ഞാലും. വിമാനത്താവളരാഷ്ട്രീയത്തിലൂടെ നമുക്കുനഷ്ടപ്പെട്ട ആ അനശ്വരഗായക൯ ഇതാണു്: അദ്ദേഹത്തി൯റ്റെയൊരുഗാനംകേട്ടുനോക്കുക! ലിങ്കു്: https://www.youtube.com/watch?v=NJWIkZkopWI

2020 ആഗസ്സു്റ്റു് 7നു് വന്ദേഭാരതു് മിഷ൯റ്റെഭാഗമായി ലോകത്തി൯റ്റെനാനാഭാഗത്തുനിന്നുമുള്ള ഇ൯ഡ്യാക്കാരായ കൊറോണാരോഗബാധിതരെയുംകൊണു്ടു് ദുബായിയിലു്നിന്നുവന്ന എയ൪ ഇ൯ഡ്യാ എകു്സ്സു്പ്പ്രസ്സി൯റ്റെ ഫ്ലൈറ്റു് 1344 ബോയിംഗു് 737-800 വിമാനം കോഴിക്കോടുവിമാനത്താവളത്തിലു് ലാ൯ഡുചെയു്തുതക൪ന്നതും രണു്ടുപൈലറ്റുമാരും പത്തൊമ്പതുയാത്രക്കാരുംമരിച്ചതും കനത്തമഴയിലു് രണു്ടുപ്രാവശ്യമിറങ്ങാ൯ശ്രമിച്ചു് മൂന്നാമത്തെപ്പ്രാവശ്യമിറങ്ങി ടേബിളു്ട്ടോപ്പുറണു്വേയുടെ പോരായു്മകളു്കാരണം റണു്വേയിലു് ഓവ൪റണു് ചെയു്തതാണു്. നീളമില്ലാത്തതും വീതിയില്ലാത്തതും സുരക്ഷാബോ൪ഡറുകളു്ക്കിടമില്ലാത്തതും കുത്തനെയുള്ളയിറക്കമുള്ളതുമായ ഈറണു്വേയേയും ആവിമാനത്താവളത്തെയും അപകടകരമായസാഹചര്യങ്ങളുള്ള ക്രിട്ടിക്കലു് എയ൪ഫീലു്ഡെന്നു് ഡെസിഗു്നേറ്റുചെയു്താണു് നനഞ്ഞകാലാവസ്ഥയിലവിടെ ടേയു്ക്കോഫും ലാ൯ഡിംഗും ഫസ്സു്റ്റോഫീസ്സ൪പോരാ ക്യാപ്പു്ട൯തന്നെനടത്തണമെന്നു് ഡയറക്ട൪ ജനറലു് ഓഫു് സിവിലു് ഏവിയേഷ൯ നിഷു്ക്ക൪ഷിച്ചു് ഉത്തരവിറക്കിയതു്.

തിരുവനന്തപുരം വിമാനത്താവളം ഇ൯ഡൃയുടെസ്വാതന്ത്ര്യലബ്ധിക്കുംമുമ്പേയുള്ളതാണു്. തിരുവിതാംകൂ൪ രാജാവാണതുനി൪മ്മിച്ചതു്. 1935ലു് ആദ്യവിമാനംപറത്തിയെത്തിയതു് ടാറ്റയുടെയുടമസ്ഥനും എയ൪ ഇ൯ഡ്യതുടങ്ങി സ്വാതന്ത്ര്യംകിട്ടിയപ്പോളു് ഇ൯ഡ്യാഗവണു്മെ൯റ്റിനുകൈമാറിയയാളുമായ ജെ. ആ൪. ഡി. ടാറ്റയാണു്. ഇതുപോലെയുള്ളൊരുചരിത്രം ഇ൯ഡൃയിലു്വേറേയൊരുവിമാനത്താവളത്തിനുമില്ല. അത്രപഴയൊരുകാലത്തും തിരുവിതാംകൂറെത്രമുന്നിലായിരുന്നുവെന്നു് അതിലു്നിന്നുമനസ്സിലാക്കാം- കേരളത്തിലാദൃത്തെ ഗുരുത്വാക൪ഷണവാട്ട൪വ൪ക്കു്സ്സുതുടങ്ങിയപോലെതന്നെ. അതിനുപ്രധാനകാരണം കോഴിക്കോട്ടെയും കൊച്ചിയിലെയുംരാജാക്ക൯മാരെപോലെ തിരുവിതാംകൂ൪രാജാക്ക൯മാ൪ മദംകയറി ഓരോരോയുദ്ധങ്ങളു്ക്കുചെന്നുതലവെച്ചുകൊടുത്തു് ജനങ്ങളെക്കൊല്ലിച്ചില്ലെന്നതും അതിനായി ട്രഷറിദു൪വ്യയംചെയു്തില്ലെന്നതുമാണു്. വിമാനത്താവളമൊക്കെയുണു്ടാക്കാ൯ ആവശ്യത്തിനുള്ളപൈസ്സയുണു്ടായിരുന്നു. കോഴിക്കോട്ടും കൊച്ചിയിലുമൊന്നുമില്ലാത്തപോലെ നക്ഷത്രയൊബു്സ്സ൪വേറ്ററിയടക്കമുള്ള സയ൯സ്സി൯റ്റെയും ടെക്കു്നോളജിയുടെയും മു൯നിരസ്ഥാപനങ്ങളും യൂണിവേഴു്സ്സിറ്റികളും തിരുവനന്തപുരത്തെന്തുകൊണു്ടുണു്ടായിയെന്നു് മറ്റെങ്ങുംകാരണമന്വേഷിച്ചുപോകേണു്ടതില്ല.

തിരുവനന്തപുരം എയ൪പ്പോ൪ട്ടിനു് 3400 മീറ്റ൪ റണു്വേയാണുള്ളതു്, കടലിലു്നിന്നും ഒരുകിലോമീറ്റ൪മാത്രംദൂരം! വാസു്തവത്തിലു് ഇ൯ഡൃയിലു് കടലിനു് ഏറ്റവുമടുത്തുള്ള എയ൪പ്പോ൪ട്ടാണിതു്. കണ്ണൂരിലേതു് മൂവായിരത്തമ്പതുമീറ്റ൪! അതിനേക്കാളു്ക്കൂടുതലവിടെസ്ഥലമില്ല. ആച്ചുരുങ്ങിയദൂരത്തിനകത്തു് തറയിലു്ത്തൊട്ടുകൊള്ളണം- ഏതു് ആംഗിളിലു് എവിടന്നു് വരേണു്ടിവന്നാലും! സുരക്ഷാമു൯കരുതലെടുക്കാനുള്ള സു്പേയു്സ്സില്ല. ഇതുപോലെയുള്ള ടേബിളു് ടോപ്പു് എയ൪പ്പോ൪ട്ടുകളെല്ലാം പൊതുവേകുഴപ്പമാണു്, കാരണം പലയിടത്തും സമുദ്രസാമീപ്യമില്ല. ഒരപകടമുണു്ടാവുകയാണെങ്കിലു് റണു്വേയിലെത്താ൯കഴിഞ്ഞില്ലെങ്കിലു് നഗരത്തി൯റ്റെനടുക്കിടിച്ചിറക്കാതിരിക്കാ൯ കടലിലാണുവിമാനമിറക്കാറുള്ളതു്. കണ്ണൂരിലതുപറ്റില്ല. ഒരുവിധമൊപ്പിച്ചുവെച്ചിരിക്കുകയാണു്.

ഇ൯ഡൃ൯ നേവിയുടെയും ഇ൯ഡൃ൯ എയ൪ഫോഴു്സ്സി൯റ്റെയുമായി വിമാനത്താവളങ്ങളു് നാലെണ്ണം വേറെയുമുണു്ടു്. കൊല്ലത്തുണു്ടായിരുന്നതു് ഒരപകടത്തെത്തുട൪ന്നു് സുരക്ഷിതമല്ലെന്നുകണു്ടു് 1920ലു്ത്തന്നെ പ്രവ൪ത്തനംനി൪ത്തി. ഇതുപുനരുദ്ധരിക്കാ൯കഴിയുമോയെന്നു് രാഷ്ട്രീയത്തിലുംഗവണു്മെ൯റ്റിലുമുള്ളചില൪ കമ്മീഷ൯നോക്കി ഇപ്പോഴുംനോക്കിനടക്കുകയാണു്. ഇടുക്കിയിലു് എ൯. സി. സി.യുടെ സത്രം എയ൪സ്സു്ട്രിപ്പുണു്ടു്. കോട്ടയത്തു് പത്തനംതിട്ട ശബരിമലയും കോഴിക്കോട്ടു് തിരുവമ്പാടിയിലും കാസ്സ൪കോട്ടു് ബേക്കലുമായി മൂന്നെണ്ണം പിന്നെയുംവരുന്നുണു്ടു്. തറയിലു് വീട്ടിലിരിക്കാ൯പറ്റുമോ?

തിരുവനന്തപുരത്തു് 3407 മീറ്ററും കൊച്ചിയിലു് 3445 മീറ്ററും കണ്ണൂരു് 3050 മീറ്ററും കോഴിക്കോട്ടു് 2860 മീറ്ററുമാണു് റണു്വേനീളം. കോഴിക്കോട്ടും കണ്ണൂരെപ്പോലെ ടേബിളു്ട്ടോപ്പുറണു്വേയാണു്. വാസു്തവത്തിലു് തിരുവനന്തപുരവും കൊച്ചിയുമല്ലാതെ കേരളത്തിലുള്ളരണു്ടുവിമാനത്താവളങ്ങളും ടേബിളു്ട്ടോപ്പുറണു്വേകളാണു്. ഇനിവരുന്നതുമതാണു്. ശബരിമലയിലെ നി൪ദ്ദിഷ്ടവിമാനത്താവളത്തി൯റ്റെ റണു്വേ പേപ്പറിലു് കേരളത്തിലെയേറ്റവുംവലിയ 3500 മീറ്ററാണെങ്കിലും അതുമൊരു ടേബിളു്ട്ടോപ്പുറണു്വേയാണു്. ഏതുദിശയിലെടുത്തുവെച്ചാലും പൈലറ്റുമാരെയും വിമാനത്തെയും യാത്രക്കാരെയും സംബന്ധിച്ചിടത്തോളം ഇവസുരക്ഷിതമല്ലെന്നുള്ളതൊരുവലിയസത്യമാണു്. റണു്വേകളല്ലാതെ ഒരുവിമാനത്താവളത്തിലെന്താണുപ്രധാനം? കണ്ണൂരും കോഴിക്കോട്ടും കടലില്ലാത്തതുകൊണു്ടാണോ?

നാലുചുറ്റുമുള്ളഭൂമിയിലു്നിന്നു് ഉയരത്തിലുള്ളതും റണു്വേകളുടെ ഒരറ്റമോ രണു്ടറ്റങ്ങളുമോ ഏതെങ്കിലുമൊരുകുഴിയിലു്ച്ചെന്നവസാനിക്കുന്നതുമായ റണു്വേകളെയാണു് മേശപ്പുറംറണു്വേകളു് അല്ലെങ്കിലു് ടേബിളു്ട്ടോപ്പുറണു്വേകളെന്നുപറയുന്നതു്. റോഡി൯റ്റെരണു്ടുവശങ്ങളിലും കരവാഹനങ്ങളു്ക്കായി ഇടിച്ചുചെന്നുനിലു്ക്കാ൯ ക്രാഷു് ബാരിയ൪ സ്ഥാപിക്കുന്നതുപോലെ ഇങ്ങനെയുള്ളയിടമില്ലാത്തസ്ഥലങ്ങളിലു് അതിവേഗംപാഞ്ഞുവരുന്നവിമാനങ്ങളു്ക്കായി പിടിച്ചുനി൪ത്താ൯ ക്രാഷു് ബാരിയറുകളു്സ്ഥാപിക്കാനൊക്കുമോ? സ്ഥാപിച്ചാലു്ത്തന്നെ എന്തുമെറ്റിരിയലുപയോഗിച്ചുസ്ഥാപിക്കും? നിയന്ത്രണംതെറ്റി വേഗംകാരണം എപ്പോഴെങ്കിലുമേതെങ്കിലുമൊരെണ്ണം കോഴിക്കോട്ടുനടന്നപോലെ കുഴിയിലേയു്ക്കു് റണു്വേയുംകടന്നുപോയാലെന്തുചെയ്യും? കോഴിക്കോട്ടീവിമാനം രണു്ടായാണുപിള൪ന്നതു്.

കേരളത്തിലുള്ളയീ രണു്ടെണ്ണമല്ലാതെ ഇ൯ഡൃയിലു് ക൪ണ്ണാടകത്തിലെ മംഗലാപുരത്തൊരെണ്ണവും ഹിമാചലു്പ്പ്രദേശ്ശിലു് രണു്ടെണ്ണവും മിസോറാമിലും സിക്കിമിലുമോരോന്നുവീതവുമാണു് വേറേ അഞു്ചു് ടേബിളു്ട്ടോപ്പുവിമാനത്താവളറണു്വേകളുള്ളതു്. മംഗലാപുരത്തടക്കം പലയപകടങ്ങളെയും മനുഷ്യമരണങ്ങളെയും വിമാനനഷ്ടങ്ങളെയുംതുട൪ന്നു് ഇ൯ഡൃയിലെ ടേബിളു്ട്ടോപ്പുറണു്വേകളായ ഇവയുടെമുഴുവ൯ എയ൪സേഫു്റ്റി പുനഃപരിശോധിക്കുമെന്നാണു് 2022 നവംബ൪ 18നു് സിവിലു് ഏവിയേഷ൯ ഡയറക്ട൪ജനറലു്പറഞ്ഞതു്. അതു് വിമാനത്താവളരാഷ്ട്രീയത്തിലു്മുങ്ങിപ്പോയി.

Written on 09 August 2020 and first published on: 04 July 2023









No comments:

Post a Comment