Monday 24 July 2023

1374. തിരുവനന്തപുരത്തു് പഴയയിടുങ്ങിയ വീജേറ്റീഹാളിലു്നടന്ന കേപ്പീസ്സീസ്സീയുടെ ഉമ്മ൯ചാണു്ടിയനുസ്സു്മരണം കോണു്വികു്റ്റു്സ്സു് പരേഡായിരുന്നു, ഒരുരീതിയിലല്ലെങ്കിലു് മറ്റൊരുരീതിയിലു് ഉമ്മ൯ചാണു്ടിയുടെ ജീവിതമവസാനിപ്പിച്ച സകലരുമതിലുണു്ടായിരുന്നു

1374

തിരുവനന്തപുരത്തു് പഴയയിടുങ്ങിയ വീജേറ്റീഹാളിലു്നടന്ന കേപ്പീസ്സീസ്സീയുടെ ഉമ്മ൯ചാണു്ടിയനുസ്സു്മരണം കോണു്വികു്റ്റു്സ്സു് പരേഡായിരുന്നു, ഒരുരീതിയിലല്ലെങ്കിലു് മറ്റൊരുരീതിയിലു് ഉമ്മ൯ചാണു്ടിയുടെ ജീവിതമവസാനിപ്പിച്ച സകലരുമതിലുണു്ടായിരുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Elti Meshau. Graphics: Adobe SP.

തിരുവനന്തപുരത്തു് പഴയയിടുങ്ങിയ വീജേറ്റീഹാളിലു്നടന്ന കേപ്പീസ്സീസ്സീയുടെ ഉമ്മ൯ചാണു്ടിയനുസ്സു്മരണം കോണു്വികു്റ്റു്സ്സു് പരേഡായിരുന്നു. ഒരുരീതിയിലല്ലെങ്കിലു് മറ്റൊരുരീതിയിലു് ഉമ്മ൯ചാണു്ടിയുടെ ജീവിതമവസാനിപ്പിച്ച സകലരുമതിലുണു്ടായിരുന്നു- കുറ്റവാളികളു്ക്കു് ജനവിചാരണയു്ക്കിടയിലു്, ജനങ്ങളുടെ ഇ൯ക്വിസിഷനിടയിലു്, ശ്വാസംവിടാനുള്ള കൂടിച്ചേരലു്പോലെ. കേരളത്തിലെ പൊതുസമൂഹമാസമ്മേളനത്തെ തള്ളിപ്പറയുന്നു. കോണു്ഗ്രസ്സിലെ പിണറായിവിജയ൯പക്ഷപാതികളാരൊക്കെയാണെന്നു് കേരളത്തിനുകാണിച്ചുതന്നതുമാത്രമാണു് ആ സമ്മേളനംകൊണു്ടുണു്ടായപ്രയോജനം- കോണു്ഗ്രസ്സിലു്നിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കോ൪പ്പറേറ്റുകള്ളക്കടത്തുഗവണു്മെ൯റ്റിനു് തുട൪ച്ചനലു്കാ൯നടക്കുന്നവരാരെന്നും! ആവേദിയിലു് കണു്ടക൯മാരിലു്നിന്നുമാറി ദൂരെയൊരുഭാഗത്തു് കൊണു്ടുവെച്ചിരിക്കുന്ന ഉമ്മ൯ചാണു്ടിയുടെ ദു:ഖിതനായമകനെക്കണു്ടിട്ടു് അറുക്കാ൯കൊണു്ടുവെച്ചിരിക്കുന്ന ആടിനെപ്പോലെതോന്നി.

ഒരാളെ നേരിട്ടു് കൊലപ്പെടുത്തുകയോ അതിനുള്ളയുത്തരവുനലു്കുകയോ ഒരാളെബലാത്സംഗംചെയു്തുകൊല്ലുകയോ സ്വന്തംക്രൂരപ്പ്രവൃത്തികളിലൂടെ ഒരാളെ ആത്മഹത്യയിലെത്തിക്കുകയോചെയു്തയൊരാളു് മറ്റെയാളുടെ ശവസംസ്സു്ക്കാരത്തിനുപോകുന്നതും അവിടെ ആമണ്ണിലു്ച്ചെന്നുനിലു്ക്കുന്നതും അയാളെയവിടേയു്ക്കു് ആ മരണപ്പെട്ടയാളോടുബന്ധപ്പെട്ട ആരെങ്കിലും അവിടെച്ചെന്നുനിലു്ക്കാ൯ക്ഷണിക്കുന്നതും ഒരശ്ലീലവും ജുഗുപു്സ്സാവഹവുമായാണു് കേരളസമൂഹംകണു്ടിട്ടുള്ളതു്. ഗോത്രഭരണകാലങ്ങളിലു് അയാളവിടെക്കാലുകുത്തിയാലു്ത്തന്നെ കഴുത്തുപോകുമായിരുന്നു. പലഗോത്രങ്ങളും എത്രകാലമെടുത്താലും അയാളുടെകഴുത്തവിടെക്കൊണു്ടുതൂക്കിയിട്ടേ ശവസംസ്സു്ക്കാരംപോലും നടത്തുമായിരുന്നുള്ളൂ.

കേരളത്തിലു്നടന്നയത്തരംസംഭവങ്ങളിലെല്ലാം അവിടെച്ചെന്നുനിന്നു് സജീവമായിസ്സഹകരിച്ചയാളുകളെ ആക്ക്രൈമുകളിലെ യാഥാ൪ത്ഥപ്രതികളായി തെളിവുസഹിതമൈഡ൯റ്റിഫൈചെയു്തു് പോലീസ്സുപിന്നെപ്പിടികൂടിയിട്ടുണു്ടു്. വാസു്തവത്തിലു് തന്നിലു്നിന്നും പോലീസ്സി൯റ്റെയും സമൂഹത്തി൯റ്റെയും ശ്രദ്ധതിരിക്കുന്നതിനും അന്വേഷണം വഴിതെറ്റിച്ചുവിടുന്നതിനുമുള്ള യാഥാ൪ത്ഥപ്രതികളുടെ സ്ഥിരമടവാണതു്, അവ൪പതിവായി അതുതന്നെയാണുചെയ്യുന്നതു്. അതാണവരുടെ ഏറ്റവുംസുരക്ഷിതമായസ്ഥാനം. എണ്ണിയാലു്ത്തീരാത്തകേസ്സുകളു് അങ്ങനെയുണു്ടായിട്ടുണു്ടു്. ഒരിക്കലും ആ രണു്ടുകൂട്ടരോടും- ചെന്നവരോടും ക്ഷണിച്ചവരോടും- സമൂഹംക്ഷമിക്കാത്തൊരു ക്രൂരകുറ്റകൃത്യമായാണു് ജനങ്ങളതിനെക്കാണുന്നതു്. ആപ്പറഞ്ഞമൂന്നുപ്രവൃത്തികളിലും മനസ്സുകൊണു്ടോ ശരീരംകൊണു്ടോ മുഴുകുന്നവരല്ലാതെ ആരുമതനുവദിക്കുകയില്ല, ആരുമങ്ങനെക്ഷണിക്കുകയില്ല, ആരുമങ്ങനെചെല്ലുകയുമില്ല.

വി. എം. സുധീരനെയവിടെയെങ്ങുംകണു്ടില്ല. ചില൪പറയുന്നുകണു്ടെന്നു്. ഉമ്മ൯ചാണു്ടി വെറുംരണു്ടെമ്മെല്ലേമാരുടെമാത്രംഭൂരിപക്ഷത്തോടെ മുഖ്യമന്ത്രിയായിഭരണംനടത്തിയപ്പോളു് (അതും കേപ്പീസ്സീസ്സീപ്പ്രസിഡ൯റ്റി൯റ്റെയൊരുനേട്ടം!) ഭരണപ്പാ൪ട്ടിയായ കേരളാ പ്രദേശ്ശു് കോണു്ഗ്രസ്സു് കമ്മിറ്റിയുടെ പ്രസിഡ൯റ്റായിരുന്നുകൊണു്ടു് അവരുടെമദ്യനയത്തിനെതിരെ പ്രതിഷേധംനടത്തുകയും ബാറനുവദിച്ച ഘടകകക്ഷിനേതാവു് ധനമന്ത്രിയായ കെ. എം. മാണിയു്ക്കെതിരെ കനത്തപ്രതിപക്ഷപ്പ്രക്ഷോഭത്തിനുവഴിമരുന്നിടുകയും പ്രതിപക്ഷമായിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപുറകേ ഭരണപക്ഷമായി ഓരോ ബസ്സു്റ്റോപ്പിലും ഓരോബാറനുവദിച്ചപ്പോളു് കമാന്നുമിണു്ടാതെനടക്കുകയും ഒരുപ്രക്ഷോഭംപോയിട്ടു് ഒരഭിപ്പ്രായപ്പ്രകടനംപോലും നടത്താതിരിക്കുകയുംചെയു്ത വി. എം. സുധീരനെക്കൂടിവിളിക്കേണു്ടതായിരുന്നു.

തിരുവനന്തപുരത്തുനിന്നുനേരേ അടൂ൪ ചങ്ങനാശ്ശേരി കോട്ടയംവഴിയുള്ള ദശാബ്ദങ്ങളു്പഴക്കമുള്ള മെയി൯ സെ൯ട്രലു് റോഡിനു് എം. സി. റോഡെന്നപേരുമാറ്റി ഉമ്മ൯ചാണു്ടിറോഡെന്നിടണമെന്നുപറഞ്ഞിട്ടു് ഗവണു്മെ൯റ്റിനൊരുകത്തുംകൂടിക്കൊടുത്തിട്ടു് അയാളൊളിവിലു്പ്പോയി. ജീവിച്ചിരുന്നപ്പോളു് ജനങ്ങളവരുടെ ഹൃദയത്തോടുചേ൪ത്തുപിടിക്കുകയും വിലാപയാത്രയൊരിതിഹാസമാക്കിമാറ്റുകയുംചെയു്ത ഉമ്മ൯ചാണു്ടിമരിച്ചപ്പോളു് നാട്ടുകാ൪ ഉമ്മ൯ചാണു്ടിയുടെ നെഞു്ചിലു്ച്ചവിട്ടിനടക്കാ൯ അയാളു് ഈ റോഡുപേരുമാറ്റമല്ലാതെ മറ്റൊരുവഴിയുംകണു്ടില്ല.

കേരളത്തിലെയൊരുവലിയവിഭാഗംജനങ്ങളു്ക്കു് സമൂഹത്തി൯റ്റെമുന്നിലു്നിവ൪ന്നുനിലു്ക്കാനും ജീവിക്കാനുമുള്ള ശ്വാസവുമാത്മവിശ്വാസവുംനലു്കിയ അയ്യ൯കാളിയു്ക്കു് സ൪ക്കാരിലു്നിന്നുജനങ്ങളുടെപണമെടുത്തോ ജനങ്ങളിലു്നിന്നുപിരിവെടുത്തോ അന്തസ്സും മാന്യവും ഉചിതവുമായൊരുസു്മാരകംകെട്ടാനറപ്പുതോന്നി നൂറ്റാണു്ടിലേറെപ്പഴക്കമുള്ള ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ തിരുവനന്തപുരത്തുപാളയത്തെ കൊളോണിയലു്സ്സു്മാരകവും ബ്രിട്ടീഷുരാജ്ഞിയോടുള്ള തിരുവനന്തപുരംജനതയുടെയാദരവുമായ വികു്ടോറിയാ ജൂബിലി ടൗണു്ഹാളിനു് ഒന്നരരൂപയുടെയൊരുകടലാസ്സിലു് അയ്യങ്കാളിമന്ദിരമെന്നുപേരുമാറ്റംനടത്തി രണു്ടായിരംരൂപയുടെയൊരു ബോ൪ഡുകൂടിയവിടെയെഴുതിക്കൊണു്ടുചെന്നുവെച്ചു് ഉന്നതജാതിക്കാരനെന്നു് ഒരുനിമിഷമഹങ്കരിച്ച മുഖ്യമന്ത്രിപിണറായിവിജയനും സുധീരനുംതമ്മിലെന്താണുവ്യത്യാസം?

ഉമ്മ൯ചാണു്ടിയുടെപീഢകരെയും സ്വന്തംപാ൪ട്ടിയായ കോണു്ഗ്രസ്സിലെയും എതി൪പ്പാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും ശത്രുക്കളെയും തുറന്നുകാണിക്കുന്നതിലും സമൂഹത്തിലവരുടെ രാഷ്ട്രീയപ്പ്രവ൪ത്തനമവസാനിപ്പിക്കുന്നതിലും ഉമ്മ൯ചാണു്ടിയായിരുന്നുതടസ്സം, ഉമ്മ൯ചാണു്ടിയുടെ അതിനെതിരെയുള്ള സഹിഷു്ണുതയുടെയും ക്ഷമയുടെയും നിലപാടുകളായിരുന്നുതടസ്സം. ഇനിയിപ്പോളു് ഉമ്മ൯ചാണു്ടിയില്ല, അപ്പോളു്പ്പിന്നെയതുചെയ്യുന്നതിലു് ജനങ്ങളുടെമുന്നിലിനിയെന്താണുതടസ്സം? ഇതുവരെയും ജനങ്ങളെപ്പ്രതിനിധീകരിച്ചിരുന്നതു് കേപ്പീസ്സീസ്സീയല്ലല്ലോ ഉമ്മ൯ചാണു്ടിയല്ലേ? അപ്പോളിനിയങ്ങോട്ടു് ഉമ്മ൯ചാണു്ടിയെപ്പ്രതിനിധീകരിക്കുന്നതും ജനങ്ങളല്ലേ, കേപ്പീസ്സീസ്സീയല്ലല്ലോ?

Written and first published on: 24 July 2023










No comments:

Post a Comment