Friday 11 February 2022

760. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെഴുതിയ ശിവശങ്കര൯റ്റെ പുസു്തകത്തിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ലാതെപിന്നെ ശിവശങ്കര൯ ന്യായീകരിച്ചുകൊണു്ടുനടക്കണോ? അവരതു് ചെയ്യുന്നുമുണു്ടല്ലോ?

760

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെഴുതിയ ശിവശങ്കര൯റ്റെ പുസു്തകത്തിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ലാതെപിന്നെ ശിവശങ്കര൯ ന്യായീകരിച്ചുകൊണു്ടുനടക്കണോ? അവരതു് ചെയ്യുന്നുമുണു്ടല്ലോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Oleksandr. Graphics: Adobe SP.


ശിവശങ്കര൯റ്റെപേരുവെച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെഴുതിയ പുസു്തകം- ശിവശങ്കരനൊഴിച്ചു് അങ്ങു് ആനത്തലവട്ടം ആനന്ദ൯മുതലു് ഇങ്ങു് പിണറായി വിജയ൯വരെയുള്ളവരതിനെ ന്യായീകരിച്ചുകൊണു്ടുനടക്കുന്നു! ന്യായീകരിച്ചല്ലേപറ്റൂ? വേറേയാരുന്യായീകരിക്കും? അതുമായൊരുബന്ധവുമില്ലാത്ത ആ ശിവശങ്കരനോ? ജയിലിലു്ക്കിടക്കുകയും ഈഡീയുടെ അന്വേഷണംനേരിടുകയും ഈപ്പുസു്തകത്തിലു് അപകീ൪ത്തികരമായി പേരു് സൂചിപ്പിക്കപ്പെടുകയുംചെയു്ത പെണു്കുട്ടി അതിനുമറുപടിയായി പിണറായി വിജയ൯റ്റെ സ്ഥിരം സ്വകാര്യമാധ്യമസദസ്സിനുപുറത്തു് ഓണു്ലൈ൯മാധ്യമങ്ങളിലു്ച്ചെന്നിരുന്നുപറയുന്നു, ഈ ശിവശങ്കര൯പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനു് സ്വ൪ണ്ണക്കള്ളക്കടത്തിലൊരു ബന്ധവുമില്ലെന്നു് ശബ്ദരേഖയുണു്ടാക്കണമെന്നു്, മുഖ്യമന്ത്രിയുടെ അതിനുള്ള പോലീസ്സുകാരികളെയയച്ചുകൊടുക്കുന്നു, ശബ്ദരേഖയുണു്ടാക്കുന്നു, അതു് മുഖ്യമന്ത്രിമുതലുള്ളവരെടുത്തു് പൊക്കിപ്പിടിച്ചുപ്രചരിപ്പിച്ചുകൊണു്ടുനടക്കുന്നു, ആ മഹാഫ്രോഡുരേഖാനി൪മ്മിതിയെ അടിസ്ഥാനപ്പെടുത്തി മുഖ്യമന്ത്രിതന്നെ അവ൪തന്നെയുണു്ടാക്കിയ ശബ്ദരേഖ എങ്ങനെയുണു്ടായി ആരുണു്ടാക്കിയെന്നു് ക്രൈംബ്രാഞു്ചന്വേഷണം പ്രഖ്യാപിക്കുന്നു, കോടതിയിലു്ക്കൊണു്ടുചെന്നു് കേസ്സുംറിപ്പോ൪ട്ടും കൊടുക്കുന്നു, ജുഡീഷ്യലന്വേഷണം പ്രഖ്യാപിക്കുന്നു, ഏതോ ഒരു ജഡ്ജിയെ 'നിയമിക്കുന്നു'! സ്വയമുണു്ടാക്കിയ ഒരു ശബ്ദരേഖവെച്ചു് അതു് വല്ലവനുമുണു്ടാക്കിയതുപോലെ ഒറ്റഞെടുപ്പിനു് ഇത്രയുമൊക്കെ ഫ്രോഢുല൯റ്റായ ഒരുനിരസംഭവങ്ങളു് കേരളത്തിലെ അസംഖൃം മാധ്യമങ്ങളെയും കേന്ദ്ര എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റിനെയും കേരളാ ക്രൈംബ്രാഞു്ചുപോലീസ്സിനെയും കേരളത്തിലെ കോടതികളെയും ജനങ്ങളെയുമൊക്കെയുളു്പ്പെടുത്തി ഒരുത്ത൯ നടത്തണമെങ്കിലു് അവ൯ ഈ ലോകത്തു് എത്രവലിയൊരു ഫ്രോഡായിരിക്കണം! പോലീസ്സും കോടതിയും കേന്ദ്രഗവണു്മെ൯റ്റും കേരളഗവണു്മെ൯റ്റും അന്വേഷണയേജ൯സ്സികളും രാഷ്ട്രീയപ്പാ൪ട്ടികളുമൊക്കെ അവനു് എത്രത്തോളം വിധേയമായിരിക്കണം, അവ൯റ്റെകൈയ്യിലു്നിന്നും എത്രമാത്രം പണംപറ്റുന്നുണു്ടാകണം! അങ്ങനെയൊരുത്തനു് മറ്റൊരുത്ത൯റ്റെപേരിലു് ഒരു പുസു്തകമിറക്കുന്നതാണോകാര്യം? അത്തരംപണികളു് അത്തരമാളുകളു്ക്കു് മുകളിലോട്ടോ താഴോട്ടോ ഒരു ശ്വാസംവിടുന്നതുപോലെയല്ലേയുള്ളൂ?

ഏതൊക്കെവിഷയമെടുത്തു് എങ്ങനെയൊക്കെ പരിശോധിച്ചാലും ശിവശങ്കര൯ അങ്ങേയറ്റം അനിശ്ചിതമായ ത൯റ്റെയവസ്ഥയിലു് ഇങ്ങനെയൊരു പുസു്തകമെഴുതില്ലായിരുന്നു, ബിക്കാസ്സു് ഇറ്റു് ഈസ്സ് സോ അണു്നാച്ചുറലു് അണു്ക്യാനി. ആയൊരു പുസു്തകം ആസമയത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമാത്രം ആവശ്യമായിരുന്നു, അവരുടെമുഴുവ൯ പ്രതികരണങ്ങളും അങ്ങനെതന്നെയുമായിരുന്നു. അവ൪തന്നെയുണു്ടാക്കിയ ഒരു നി൪മ്മിതിയുടെമേലു് ഗവണു്മെ൯റ്റിലിരുന്നുകൊണു്ടു് അതെഴുതാ൯ മു൯കൂറനുമതിവാങ്ങിയില്ലെന്നുപറഞ്ഞു് അവ൪തന്നെ നടപടിയെടുക്കുന്നതെങ്ങനെയാണു്! അതുമല്ല, ഇതിനൊക്കെ മു൯കൂറനുമതിവാങ്ങാത്തതെന്തെന്ന ത൯റ്റെയും സീനിയറായയുദ്യോഗസ്ഥ൯റ്റെ ചോദ്യത്തിനു് മറുപടിയായി സ്വ൪ണ്ണക്കടത്തിനു് സസ്സു്പ്പെ൯ഷനിലും ജയിലിലുമായി ജാമ്യത്തിലിറങ്ങി സകലയെതി൪പ്പുകളും മറികടന്നു് മുഖ്യമന്ത്രി പിണറായിവിജയ൯ പ്രത്യേകതാലു്പ്പര്യവും നി൪ബ്ബന്ധവുമെടുത്തു് സസ്സു്പ്പെ൯ഷ൯ പി൯വലിച്ചു് സു്പോ൪ട്ടു്സ്സിലു് ഗവണു്മെ൯റ്റുസെക്രട്ടറിയായി വീണു്ടും നിയമിച്ചുകൊണു്ടുചെന്നുവെച്ചിരിക്കുന്ന ആ ഉദ്യോഗസ്ഥ൯ പറഞ്ഞതെന്തായിരുന്നു? അതൊക്കെ മുകളിലു് അങ്ങേരോടുതന്നെചെന്നു് ചോദിക്കെന്നല്ലേ? അതുമാത്രവുമല്ല, ശിവശങ്കര൯റ്റെയൊരു പുസു്തകം ഇന്നത്തെയെന്നല്ല എന്നത്തെസ്സാഹചര്യത്തിലും ഡി. സി. ബുക്കു്സ്സു് പ്രസിദ്ധീകരിക്കുകയുമില്ലായിരുന്നു- അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ നി൪മ്മിതിയല്ലായിരുന്നെങ്കിലു്. ആ ശബ്ദരേഖയുടെകഥയും ഈ പുസു്തകത്തി൯റ്റെകഥയും പുസു്തകമിറങ്ങിയയുട൯ പുറത്തുവരുമെന്നു് മുഖ്യമന്ത്രിയും നേരത്തേപറഞ്ഞ രേഖാനി൪മ്മാണവും പ്രചാരണവുമടക്കമുള്ള ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു്നടത്തിയ ഗവണു്മെ൯റ്റുസംഘവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നതുമല്ലല്ലോ! മുഖ്യമന്ത്രിയുടെ ഇത്തരം ഫ്രോഡുപണികളു്ക്കു് ജീവിതാന്ത്യത്തിനുമുമ്പെങ്കിലും ഒരവസാനമുണു്ടാകുമോ? അതോ ഇങ്ങനെതന്നെ പോകുമോ?

ശിവശങ്കര൯റ്റെപേരുവെച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയൊരു പുസു്തകമെഴുതിയാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെങ്കിലുമതിനെ ന്യായീകരിക്കണു്ടേ? അവരതിനെ ന്യായീകരിക്കുന്നുമുണു്ടല്ലോ! കഴിഞ്ഞ അമ്പത്താറുകൊല്ലത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചരിത്രത്തിലു് അവ൪ വേറെയേതെങ്കിലുമൊരു പുസു്തകത്തെ അവരുടെ മുഖ്യമന്ത്രിതന്നെയിറങ്ങി പത്രസമ്മേളനംനടത്തി ന്യായീകരിച്ചിട്ടുണു്ടോ? അത്രഗുരുതരമാണു് കള്ളക്കടത്തുപ്രതിസന്ധി. കാറലു് മാ൪കു്സ്സി൯റ്റെ മൂലധനമെന്ന പുസു്തകംപോലും കാലഹരണപെട്ടുവെന്നാണവ൪ പറയുന്നതു്, അതിനെപ്പോലുമവരിന്നു് ന്യായീകരിക്കുന്നില്ല, പകരം ഗോളു്വാ൪ക്കറുടെ വിചാരധാരയെയാണവരിന്നു് പ്രകീ൪ത്തിക്കുന്നതു്, ആശ്രയിക്കുന്നതു്, കൊണു്ടുനടക്കുന്നതു്. കാറലു് മാ൪കു്സ്സും ഫ്രെഡറിക്കു് ഏംഗലു്സ്സുംകൂടിയെഴുതിയതു് കമ്മ്യൂണിസ്സു്റ്റുകളുടെ സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും ഡോള൪ക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും മാനിഫെസ്സു്റ്റോയായിരുന്നോ എന്ന കേന്ദ്രഭാരതീയജനതാപ്പാ൪ട്ടിയുടെ ചോദ്യത്തിനുമുന്നിലാണവ൪ക്കു് ഉത്തരംമുട്ടിയതും വീരൃംതീ൪ന്നതും നിരുപാധികം കീഴടങ്ങിയതും. കള്ളക്കടത്തുകാരനെ തിരിച്ചു് സ൪വ്വീസ്സിലെടുത്തുവെച്ചാലു് കള്ളക്കടത്തുനടത്തിയെന്ന കുറ്റം ഇല്ലാതാകുമോ? ഡോള൪ കടത്തിയയാളു് മുഖ്യമന്ത്രിയായാലു് ഡോള൪ക്കടത്തുരേഖകളു് ഇ൯ഡൃയിലും വിദേശത്തും മാഞ്ഞുപോകുമോ? ഭാരതീയജനതാപ്പാ൪ട്ടിയുടെ സാമന്തകക്ഷിയായെടുത്തു് ഇവിടെപ്പറഞ്ഞ സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലു്നിന്നും മറ്റുകേസ്സുകളിലു്നിന്നും ഒഴിവാക്കുന്നതിനുള്ള നിബന്ധനപോലും മൂലധനത്തെ പരസ്യമായി തള്ളിപ്പറയുകയെന്നതായിരുന്നു. ജയിലിലു്ക്കിടക്കാതിരിക്കാനായി അതവ൪ചെയ്യാ൯ നി൪ബ്ബന്ധിതരായി. എസ്സു്. രാമചന്ദ൯പിള്ളമുതലു് എം. വി. ഗോവിന്ദ൯വരെയുള്ളവ൪ അതു് പരസ്യമായി വിളിച്ചുപറഞ്ഞുകൊണു്ടുനടക്കേണു്ടിവന്നു, എന്നിട്ടേയവ൪ സാമന്തകക്ഷിയായെടുത്തുള്ളൂ.

Written on 11 February 2022 and first published on: 12 February 2022


 

 

 

 

No comments:

Post a Comment