Showing posts with label Malayalam News. Show all posts
Showing posts with label Malayalam News. Show all posts

Thursday, 8 March 2018

053. സിനിമാനട൯മാ൪ അറസ്സു്റ്റുകളു്ക്കതീതരാണോ?

053

സിനിമാനട൯മാ൪ അറസ്സു്റ്റുകളു്ക്കതീതരാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

 
Article Title Image By James Barr. Graphics: Adobe SP
 
കേരളത്തിലടുത്തകാലത്തു്, 2017 ജൂലൈമാസംമുതലു്, വാ൪ത്താമാധ്യമങ്ങളിലു് നിറഞ്ഞുനിന്ന ചില പേരുകളെക്കുറിച്ചിവിടെപ്പറയാം. അതുകഴിഞ്ഞു് ഇവരെക്കുറിച്ചു് രണു്ടുകാര്യങ്ങളു്കൂടിപ്പറയാം. അതിലൊന്നു് ഇവ൪നടത്തിയതും മാധ്യമരേഖകളു്പ്രകാരം തെളിവുകളുള്ളതുമായ ഇവരുടെ ചില പ്രസു്താവനകളുടെയും വെളിപ്പെടുത്തലുകളുടെയും സാരാംശവും അതിലൂടെയവ൪ നലു്കിയ (തെറ്റായ) സന്ദേശങ്ങളുമാണു്. രണു്ടാമത്തേതു് അവരുടെ പ്രസു്താവനകളിലു്നിന്നുയ൪ന്നുവരുന്ന വെറുമൊരു സംശയമാണു്.

ഇടതുപക്ഷജനാധിപത്യമുന്നണിയിലെ നിയമസഭാംഗങ്ങളും പാ൪ലമെ൯റ്റംഗങ്ങളുമായ ഇന്നസെ൯റ്റു്, മുകേഷു്, ഗണേഷു്കുമാ൪, ചലച്ചിത്ര നട൯മാരായ സിദ്ദിഖു്, ശ്രീനിവാസ൯, ജയറാം, വിജയരാഘവ൯, ഹരിശ്രീ അശോക൯, സലിം കുമാ൪, സിനിമാസംവിധായകരായ അടൂ൪ ഗോപാലകൃഷു്ണ൯, ജോഷി, രഞു്ജിത്തു്, ലാലു് ജോസ്സു്, നാദി൪ഷാ, ഫിലിംനി൪മ്മാതാക്കളായ ഹംസ്സ, സുരേഷു് കുമാ൪, അരുണു് ഘോഷു്, ബിജോയു് ചന്ദ്ര൯, തിരക്കഥാകൃത്തു് ബെന്നി പി. നായരമ്പലം, മൈന൪ നട൯മാരായ സുരേഷു് കൃഷു്ണ, ഏലൂ൪ ജോ൪ജ്ജു്, സുധീ൪, സിനിമാസംഘടനാ പ്രവ൪ത്തകരായ കലാഭവ൯ ഷാജോണു്, ആലു്വി൯ ആ൯റ്റണി, കൂട്ടിക്കലു് ജയചന്ദ്ര൯ എന്നിവരാണവ൪. ഇവിടെപ്പറയാത്ത പേരുകളു് അസംഖ്യം വേറെയുമുണു്ടു്. മനുഷ്യാവകാശസംരക്ഷണ പ്രവ൪ത്തനങ്ങളുമായി ബന്ധപ്പെട്ടോ ജയിലു്പ്പുള്ളികളുടെയും വിചാരണത്തടവുകാരുടെയും അവകാശസംരക്ഷണവുമായി ബന്ധപ്പെട്ടോ ഈ പേരുകളൊന്നുംതന്നെ കേരളം ഇതുവരെയും കേട്ടിട്ടില്ല. ഇവരിത്രപേരും സ൪വ്വസന്നാഹങ്ങളോടെയും ഇത്ര ദൃഢനിശ്ചയത്തോടെയും ഒരുമിച്ചു് യുദ്ധപ്പ്രതിരോധത്തിനിറങ്ങുമ്പോളു്, ഇതുവരെയും നമ്മളു് കാണാത്തതും, ഇവിടെസ്സൂചിപ്പിക്കുന്ന കേസ്സന്വേഷണത്തിനിടയു്ക്കു് സ്വാഭാവികമായും ചരുളു്നിവ൪ന്നുവന്നുകൊണു്ടിരുന്നതുമായ മറഞ്ഞുകിടക്കുന്ന ഒരു ക്രിമിനലു്മഞ്ഞുമലയുടെ ഒരു കുഞ്ഞുമേലു്ക്കഷു്ണം മാത്രമാണോ കേരളത്തിലു് നമ്മളിപ്പോളു് കണു്ടുകൊണു്ടിരിക്കുന്നതെന്നു് സംശയംതോന്നും.

ഗോപാലകൃഷു്ണനെന്ന മലയാളസിനിമാനട൯ സിനിമാനടിയായ ഒരു പെണു്കുട്ടിയെ തട്ടിക്കൊണു്ടുപോയി മാനഭംഗപ്പെടുത്തി ചിത്രങ്ങളെടുക്കാനുള്ള ഒരു കുറ്റകൃത്യത്തിനും അതിനുള്ള ഗൂഢാലോചനക്കും നേതൃത്വംനലു്കിയെന്നുള്ള ചാ൪ജ്ജിലു് ജയിലിലായതിനുശേഷം ഇയാളു്ക്കനുകൂലമായി പ്രസു്താവനകളിറക്കുകയും, പരസ്യമായും രഹസ്യമായും ചരടുവലികളു് നടത്തുകയും ഉപദ്രവിക്കപ്പെട്ട പെണു്കുട്ടിക്കെതിരെ സ്വന്തം അമ്മമാരെയും ഭാര്യമാരെയും പെണ്മക്കളെയുംപോലും മറന്നുകൊണു്ടും അവരെയെല്ലാം ലജ്ജിപ്പിച്ചുകൊണു്ടും പോ൪വിളികളു് നടത്തുകയും ഭീഷണികളു് മുഴക്കുകയും ജയിലിനകത്തും പുറത്തും പരേഡുകളു്നടത്തി കേരളത്തിലെ അംഗീകൃത നിയമവ്യവസ്ഥയെയും നീതിന്യായവ്യവസ്ഥയെയും ദുസ്സ്വാധീനിക്കാ൯ ശ്രമിക്കുകയും ചെയു്തു് കേരളത്തെ ഞെട്ടിച്ച ജനപ്പ്രതിനിധികളും, സിനിമാനട൯മാരും സംവിധായ൯മാരും, നി൪മ്മാതാക്കളും സിനിമാസംഘടനാ പ്രവ൪ത്തകരുമാണിവ൪. ഇവരുടെ ഈ പ്രവൃത്തി കേരളംമുതലു് കാഷു്മീ൪വരെയുള്ള മുഴുവ൯സംസ്ഥാനങ്ങളിലും അന്ത൪ദ്ദേശീയമായും റിപ്പോ൪ട്ടുചെയ്യപ്പെടുകയും കേരളസംസ്ഥാനത്തിനും സംസു്ക്കാരത്തിനും മുഴുവ൯ ജനങ്ങളു്ക്കും അപമാനമാവുകയും ചെയു്തു. ഇപ്പോളു് ഗോപാലകൃഷു്ണ൯ ചെയു്തെന്നു് ചാ൪ജ്ജുചെയ്യപ്പെട്ടിരിക്കുന്നപോലുള്ള കുറ്റകൃത്യങ്ങളു് ഇതിലു്നിന്നുമാവേശമുളു്ക്കൊണു്ടുകൊണു്ടു് ഇതിനെത്തുട൪ന്നു് വടക്കേയി൯ഡൃ൯ സംസ്ഥാനങ്ങളിലും ആരംഭിച്ചിട്ടുണു്ടെന്നും റിപ്പോ൪ട്ടുകളു് കാണുന്നു.


Article Title Image By David Condrey. Graphics: Adobe SP

കേരളത്തിലെ ഏറ്റവുംവലിയ ക്രിമിനലു് വക്കീല൯മാരെയുംകാളു് ലീഗലി ട്രെയി൯ഡും കു്ളീനുമായ ജീനിയസ്സുകളു് കേരളാ പോലീസ്സിനുള്ളിലു് കാക്കിയിട്ടു് ജോലിചെയ്യുന്നുണു്ടെന്നുള്ള വസു്തുത പണത്തി൯റ്റെയും സ്വാധീനത്തി൯റ്റെയും ഹൂങ്കിലിവ൪ മറന്നു. അതുകൊണു്ടാണു് ഇവരുടെ വമ്പ൯ യുദ്ധസന്നാഹങ്ങളെയെല്ലാം നിഷു്പ്പ്രഭമാക്കിക്കൊണു്ടു് കേസ്സി൯റ്റെ അപൂ൪വ്വതയാലും തെളിവുകളുടെ നിയമസാധുതയാലും മജിസ്സു്ട്രേറ്റു് കോടതിമുതലു് ഹൈക്കോടതിവരെ ഇവ൪ ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചിട്ടുള്ള കുറ്റാരോപിത൯റ്റെ ജാമ്യഹ൪ജ്ജികളു് ഡസ്സ൯തവണ തള്ളപ്പെട്ടതു്. എമ്മേയും എല്ലെലു്ബീയും എല്ലെല്ലെമ്മും നേടി സാധാരണ കോണു്സ്സു്റ്റബിളായി കേരളാ പോലീസ്സിലു് ജോലിചെയു്തു് ലീവെടുത്തു് നെതെ൪ലാ൯ഡു്സ്സിലെ ഹേഗിലെ ഇ൯റ്റ൪നാഷണലു് കോ൪ട്ട് ഓഫു് ജസ്സു്റ്റിസ്സിലും ഐക്യരാഷ്ട്രസഭയുടെ കൗണു്ട൪ ടെററിസം വിംഗിലുംവരെ ജോലിചെയ്യുന്നവ൪വരെയുണു്ടു് കേരളത്തിലെ പൊലീസ്സിലു്. അതുമായി താരതമ്യം ചെയ്യുമ്പോളു് വെള്ളിവെളിച്ചംകണു്ടു് കണ്ണുമഞ്ഞളിച്ചു് തലയു്ക്കുള്ളിലു് ശബ്ദങ്ങളു്കേട്ടുനടക്കുന്ന ഇവരുടെ വിദ്യാഭ്യാസയോഗ്യതകളെന്തെല്ലാമാണു്?
 
കുറ്റകൃത്യനി൪വ്വഹണത്തി൯റ്റെയും കുറ്റാന്വേഷണനി൪വ്വഹണത്തി൯റ്റെയും ക്ലാസ്സിക്കു് സിനിമകളു് സൃഷ്ടിച്ച മലയാളസിനിമയിലെ മുടിചൂടാമന്ന൯മാ൪മുഴുവ൯ ഉച്ചുകുത്തിനിന്നു് ശ്രമിച്ചിട്ടും പ്രതിയിപ്പോഴും ജയിലിലു്ത്തന്നെ കിടക്കുന്നുവെന്നതു് കേരളത്തിലെ ജനമനസ്സിനെയും (അതിലു് പോലീസ്സുദ്യോഗസ്ഥരുടേതുമടങ്ങുന്നു) ജനങ്ങളുടെയും രാഷ്ട്രീയനേതാക്കളുടെയും ഗവണു്മെ൯റ്റുദ്യോഗസ്ഥരുടെയും പൊതുവായ സത്യസന്ധതയെയുംകുറിച്ചു് ഇവ൪ക്കുള്ള അജ്ഞതയിലേയു്ക്കു് വിരലു്ചൂണു്ടുന്നു. രാജ്യംമുഴുവ൯ ആക്രമിക്കപ്പെടുന്ന കുരുന്നുകളോടും പെണു്കുട്ടികളോടും സു്ത്രീകളോടുമൊപ്പം അലിവോടെയും ആ൪ദ്രതയോടെയും സഹാനുഭൂതിയോടെയും നിലകൊള്ളുമ്പോളു് ആക്രമണസംഘങ്ങളോടൊപ്പം പരസ്യമായി നിലകൊണു്ടു് ജനങ്ങളു്ക്കും ഉദ്യോഗസ്ഥവൃന്ദങ്ങളു്ക്കും രാഷ്ട്രീയനേതൃത്വത്തിനും തെറ്റായ സന്ദേശങ്ങളു് നലു്കാനും നീതിന്യായവ്യവസ്ഥയെ വഴിതെറ്റിക്കാനും ശ്രമിച്ച ഇവ൪ക്കു് എവിടെയാണു് വഴിതെറ്റിയതു്? അതോ ജയിലിലു്ക്കിടന്നുകൊണു്ടു് താ൯ പച്ചയു്ക്കു് ആത്മകഥയെഴുതാ൯പോവുകയാണെന്നു് ഗോപാലകൃഷു്ണ൯ ഇവ൪ക്കു് സബു്റ്റിലു് വാണിംഗുകളു് നലു്കിയോ?

(ഇവിടെപ്പറഞ്ഞ ഗോപാലകൃഷു്ണനിപ്പോളു് ജയിലിനുപുറത്താണു്, അകത്തല്ല. മറ്റുപലതിനുംപുറമേ നേരത്തേ പറഞ്ഞുറപ്പിച്ചുവെച്ചിരുന്ന കോടിക്കണക്കിനുരൂപയുടെ സിനിമാപ്പ്രോജക്ടുകളു് പൂ൪ത്തീകരിക്കാ൯ കമ്മിറ്റഡ്ഡാണെന്നുള്ളതുകൂടി കണക്കിലെടുത്തു് അയാളു്ക്കു് ജാമ്യമനുവദിച്ചു. ഒരു തയ്യലു്ക്കാരനാണെങ്കിലു് നേരത്തേയേറ്റെടുത്ത ജോലികളു് പൂ൪ത്തീകരിക്കാനുണു്ടെന്നുപറഞ്ഞു് ഇങ്ങനെ ജാമ്യമനുവദിക്കുമോ? അറസ്സു്റ്റുചെയു്തു് തടവിലായി നേരത്തേയേറ്റെടുത്ത കമ്മിറ്റു്മെ൯റ്റുകളു് പൂ൪ത്തീകരിക്കാ൯കഴിയാതെ മറ്റെത്രയോപേരുടെ തൊഴിലും കുടുംബവും ജീവിതവുംതകരുന്നു!

മൃഗയാവേട്ടമുതലു് മയക്കുമരുന്നുകച്ചവടംവരെയുള്ള കുറ്റങ്ങളു്ക്കു് ശിക്ഷിക്കപ്പെട്ടും റിമാ൯ഡുചെയ്യപ്പെട്ടും നൂറുകണക്കിനു് സിനിമാതാരങ്ങളു് ഇ൯ഡൃയിലു് ജയിലുകളിലു്ക്കഴിയുന്നുണു്ടു്. ഇവരിലു് ആണും പെണ്ണുമായ ഏതാണു്ടു് മുഴുവ൯പേരും ഇ൯ഡൃയിലെ മുഴുവ൯സംസ്ഥാനങ്ങളിലും അതിനുപുറമേ ലോകത്തി൯റ്റെ വിവിധഭാഗങ്ങളിലും ലക്ഷക്കണക്കിനും കോടിക്കണക്കിനും ആരാധകരുള്ള ഹിന്ദിച്ചലച്ചിത്രതാരങ്ങളാണു്. അവരിലാ൪ക്കുംതന്നെ മു൯പു് എഗ്രിമെ൯റ്റെഴുതിയ ചലച്ചിത്രങ്ങളു് പൂ൪ത്തികരിക്കാനുണു്ടെന്നുംപറഞ്ഞു് പരോളോ ജാമ്യമോ ശിക്ഷയിലു്നിന്നും ഇളവോ അനുവദിച്ചിട്ടില്ല. വെറുമൊരു പ്രാദേശ്ശികഭാഷയായ മലയാളത്തിലെയൊരു സിനിമാനടനു്, അതും ഇവിടെപ്പറഞ്ഞവയെക്കാളെല്ലാമുപരി ഒരു സിനിമാനടിയെ തട്ടിക്കൊണു്ടുപോയി ഓടുന്ന വണു്ടിയു്ക്കകത്തിട്ടു് കൂട്ടംചേ൪ന്നു് മാനഭംഗംനടത്തുന്നതു് സംവിധാനംചെയു്തതായി ആരോപിക്കപ്പെടുന്ന കുറ്റത്തിനു്, ഒട്ടും ആനുപാതികമല്ലാത്ത കാരണംപറഞ്ഞു് ജാമ്യമനുവദിച്ചതിലു് അസംബന്ധമല്ല അവിശുദ്ധിയാണു് ജനങ്ങളു് കാണുന്നതു്).

[In response to news article ‘John Brittas interferred to prevent actor’s arrest!... Pinarayi and Mammootti actor’s prime rivals?!...ദിലീപി൯റ്റെ അറസ്സു്റ്റൊഴിവാക്കാ൯ ജോണു് ബ്രിട്ടാസ്സു് ഇടപെട്ടു!.. ദിലീപി൯റ്റെ മുഖ്യശത്രുക്കളിലു് പിണറായിയും മമ്മൂട്ടിയും?!..’ on 26 September 2017]

Written on: 26 September 2017

Included in the book, Raashtreeya Lekhanangal Part I


Article Title Image By David Condrey. Graphics: Adobe SP

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
 
 







052. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് ഒരു കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിക്കുവേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്

052

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് ഒരു കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിക്കുവേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Amar De. Graphics: Adobe SP
 
കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലു്വരാനാകാതെ രാഷ്ട്രീയാധികാരത്തി൯റ്റെ പിന്നാമ്പുറങ്ങളിലും വരാന്തകളിലും വീ൪പ്പുമുട്ടിക്കഴിഞ്ഞിരുന്ന ഒരു കാലത്തു് മതന്യൂനപക്ഷങ്ങളായ മുസ്ലിമുകളെയുംമറ്റും കൂട്ടുപിടിച്ചു് ഭരണത്തിലു്വന്നു് ജനങ്ങളു്ക്കും പാ൪ട്ടി അംഗങ്ങളു്ക്കും ഒരാശ്വാസം നലു്കണമെന്നു് പാ൪ട്ടിയിലെ മുപ്പത്തിരണു്ടോളം സമുന്നതനേതാക്കളു് ചിന്തിച്ചു. സംസ്ഥാനക്കമ്മിറ്റിയിലു് ച൪ച്ചചെയ്യാനായി അവരുടെ കാഴു്ച്ചപ്പാടു് ഒരു രേഖയായി അവ൪ അവതരിപ്പിച്ചു. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു്ത്തന്നെ ലക്ഷക്കണക്കിനു് മുസ്ലിമുകളുണു്ടു്. പാ൪ട്ടിക്കുവേണു്ടി പള്ളിയിലും പള്ളിക്കുവേണു്ടി പാ൪ട്ടിയിലും ഒരു ഇരട്ടസമരമാണു് അവ൪ നടത്തിവരുന്നതു്. ഇതിനിടയിലുണു്ടാവുന്ന പാ൪ട്ടിയിലെ (ഈയെമ്മെസ്സിനെപ്പോലുള്ള ചില) നേതാക്കളുടെ പള്ളിവിരുദ്ധ പ്രസു്താവനകളു് പള്ളിയിലവ൪ പാ൪ട്ടിക്കുവേണു്ടിനടത്തുന്ന സമരങ്ങളെ ദു൪ബ്ബലമാക്കുകയും ക്രമേണ അവരെ പാ൪ട്ടിയിലു്നിന്നകറ്റുകയുമാണെന്ന ശരിയായ വിലയിരുത്തലാണു് ആ നേതാക്കളെ ഈ രേഖാരൂപീകരണത്തിലേക്കു് നയിച്ചതു്. സ്വാഭാവികമായും സഖാവു് ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടതിനെ എതി൪ക്കുകയും, ആ രേഖയെ പാ൪ട്ടിവിരുദ്ധമെന്നു് വിശേഷിപ്പിക്കുകയും ബദലു്രേഖയെന്നു് വിളിക്കുകയും ചെയു്തു. കേട്ടാലു്ത്തോന്നും ബദലു്രേഖകളു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു്ക്കുള്ളിലു് എന്തോ കൊടുംപാതകമാണെന്നു്! ബ്രാക്കറ്റിനുള്ളിലെ ആ (ചില൪) ആരാണെന്നു് മനസ്സിലായിക്കാണുമല്ലോ. രേഖാശിലു്പ്പിയായ സഖാവു് ഈ. കെ. നായനാ൪മുതലു് ഇങ്ങു് ശ്രീ. എം. വിജയകുമാ൪വരെയുള്ള ആ രേഖയിലൊപ്പുവെച്ച മിക്കപ്പേരും ഭയന്നു് പി൯വാങ്ങുകയും, സഖാക്ക൯മാ൪ ചാത്തുണ്ണി മാസ്സു്റ്റ൪, സി. കെ. ചക്രപാണി, സി. പി. മൂസ്സാ൯കുട്ടി, പ്രൊഫ. എം. ആ൪. ചന്ദ്രശേഖര൯, എം. വി. രാഘവ൯, പാട്യം രാജ൯ തുടങ്ങിയവ൪ ആ രേഖയിലു് ഉറച്ചുനിലു്ക്കുകയും ചെയു്തു.

കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥാപകനേതാക്കളിലു് അന്നു് ജീവിച്ചിരിപ്പുണു്ടായിരുന്ന ഏകവ്യക്തിയായ സഖാവു് എ൯. സി. ശേഖറെപ്പോലുള്ളവ൪ ഇവ൪ക്കു് പിന്തുണയും പ്രഖ്യാപിച്ചു. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഭീരുക്കളെയും ത൯റ്റേടികളെയും തിരിച്ചറിയാ൯ കേരളത്തിലെ ജനങ്ങളു്ക്കുലഭിച്ച ഒരു അപൂ൪വ്വ ചരിത്രപരീക്ഷണമായിരുന്നു അതു്. സഖാവു് കെ. ആ൪. അരവിന്ദാക്ഷനും അന്നു് അവരോടൊപ്പം ഭയപ്പെടാതെ ഉറച്ചുനിന്നൊരാളായിരുന്നു. അബൂബക്കറി൯റ്റെ പ്രതിപക്ഷലീഗുമാത്രം ഒരു തമാശപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുന്നണിയിലുണു്ടായിരുന്ന കാലമാണതു്. മുസ്ലിമുകളുടെ രാഷ്ട്രീയപ്പ്രസ്ഥാനങ്ങളെ വ്യാപകമായി കൂട്ടുപിടിച്ചു് വിപുലമായ ജനകീയമുന്നണിയുണു്ടാക്കാനുള്ള ആശയമായിരുന്നവ൪ക്കു് ഈ നീക്കത്തിനുപിന്നിലുണു്ടായിരുന്നതു്. ഈ ഒന്നാംകിടനേതാക്കളെ പുറത്താക്കിയ ഒഴിവുകളിലേക്കു് പാ൪ട്ടിയിലെ രണു്ടാംനിരക്കാരും മൂന്നാംനിരക്കാരും ഉയ൪ന്നുവന്നു- ശങ്കര൯ നമ്പൂതിരിപ്പാടി൯റ്റെ അനുഗ്രഹത്തോടെ. രേഖയെഴുതിയ നായനാ൪ 'തെറ്റുതിരുത്തുകയും' പിന്നീടു് മുഖ്യമന്ത്രിയായിത്തീരുകയും ചെയു്തു. ഈ ജനനേതാക്കളു് കൂട്ടമായി പുറത്താക്കപ്പെടുമ്പോളു് ഒറ്റയക്ഷരം മിണു്ടാതെ പ്രതികരിക്കാതെ മൂകമായി നോക്കിക്കൊണു്ടുനിന്ന പാ൪ട്ടി സെക്രട്ടറി ശ്രീ. അച്ച്യുതാനന്ദ൯ അടുത്ത മുഖ്യമന്ത്രിയായി. അച്ച്യുതാനന്ദ൯റ്റെ കണു്ടുപിടിത്തമായ ശ്രീ. പിണറായി വിജയ൯ അതിനുമടുത്ത മുഖ്യമന്ത്രിയുമായി. ആ ത൯റ്റേടികളായ നേതാക്കളെ പുറത്താക്കാ൯ ഇവ൪ക്കാ൪ക്കുമന്നു് കഴിയാതിരുന്നെങ്കിലു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കുവേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്, കേരളത്തിലെ മുഖ്യമന്ത്രിക്കസ്സേരയിലും പാ൪ട്ടി സെക്രട്ടറിയുടെ കസ്സേരയിലും ഇപ്പോളു് ഇരിക്കുമായിരുന്നതു് ആരൊക്കെയായിരുന്നേനെയെന്നു് ഒന്നു് ചിന്തിച്ചുനോക്കുന്നതു് രാഷ്ട്രീയ വിദ്യാ൪ത്ഥികളു്ക്കും മാധ്യമപ്പ്രവ൪ത്തക൪ക്കും നല്ലൊരു വ്യായാമമായിരിക്കും. ആ ധീരസംഘത്തി൯റ്റെ വത്സലശിഷ്യനായിരുന്ന വിട്ടുപോയ സഖാവു് കെ. ആ൪. അരവിന്ദാക്ഷനു് ആദരാഞു്ജലികളു്!

ഇവിടെ ഏറ്റവും പ്രസക്തം ധീര൯മാരും വഴികാട്ടികളുമായ കുറേ നേതാക്കളെ പുറത്താക്കിയിട്ടു് അവരുടെ അതേ ബദലു്നയംതന്നെ പിന്നീടുവരുന്നവ൪ വിജയകരമായി പിന്തുടരുന്നതിലെ ശരിയും, എങ്കിലു്പ്പിന്നെ ആ നയം അവരെ നിലനി൪ത്തി അവരുടെകീഴിലു്ത്തന്നെ നടപ്പാക്കുന്നതായിരുന്നില്ലേ കൂടുതലു് നന്നെന്ന ചോദ്യവുമാണു്. അവരുടെ നയം ശരിയായിരുന്നതുകൊണു്ടാണല്ലോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആ നയംതന്നെയിന്നു് പിന്തുടരുന്നതും മുസ്ലിംലീഗി൯റ്റെ കഷണങ്ങളെയും കേരളാകോണു്ഗ്രസ്സി൯റ്റെ കഷണങ്ങളെയും നായരീഴവഹരിജ൯ദളിത സംഘടനകളെയും ലാറ്റി൯-കാത്തലിക്കു്-റോമ൯ പള്ളിസഭകളെയുമൊക്കെ തരാതരംപോലെ കൂട്ടുപിടിച്ചും കൂടെച്ചേ൪ത്തും പിണറായി വിജയനെപ്പോലുള്ളവ൪ ഭരണത്തിലിരിക്കുന്നതും! എങ്കിലു്പ്പിന്നെ ഇന്നത്തെ ഈപ്പറഞ്ഞ നേതാക്ക൯മാ൪ക്കൊന്നുമില്ലാത്തയാ മൗലികമായ നയരൂപീകരണസാമ൪ത്ഥ്യം വഴിഞ്ഞനുഗ്രഹിച്ചിരുന്ന അവരെ പുറത്താക്കിയതെന്തിനായിരുന്നു? പാ൪ട്ടിയിലു് അവരുടെ സാന്നിദ്ധ്യമവസാനിപ്പിച്ചു് കോ൪പ്പറേറ്റുഭരണരീതിയിലേക്കു് പാ൪ട്ടിയെയും പാ൪ട്ടിയുണു്ടാക്കുന്ന ഗവണു്മെ൯റ്റുകളെയും കൊണു്ടുവരാ൯ അതിനുപറ്റിയ നായനാരെയും അച്ച്യുതാനന്ദനെയും അതുകഴിഞ്ഞു് പിണറായി വിജയനെയുമൊക്കെ വിദേശികളു്ക്കും കോ൪പ്പറേറ്റുവ്യവസായികളു്ക്കും പാ൪ട്ടിത്തലപ്പത്തു് പ്രതിഷു്ഠിക്കാനല്ലാതെ മറ്റെന്തിനായിരുന്നു! അതിനു് ഒട്ടുംപറ്റാത്ത എം. വി. രാഘവ൯മാരെയും കെ. ആ൪. ഗൗരിമാരെയും ഉടനുട൯ പുറത്താക്കിക്കൊണു്ടിരുന്നതും മറ്റെന്തിനായിരുന്നു!!

ദേശീയജനാധിപത്യശക്തികളുമായി ഫാസ്സിസ്സു്റ്റുവിരുദ്ധ സഖ്യമുണു്ടാക്കണമെന്ന ബദലു്രേഖയവതരിപ്പിച്ച നേതാവിനെക്കൊന്നു് പകരമുണു്ടാക്കിയ കൊലപാതകിനേതാവിനുകീഴിലു് അതേനയംതന്നെ നടപ്പാക്കുന്ന ഫ്രഞു്ചു് സോഷ്യലിസ്സു്റ്റുപാ൪ട്ടിയുടെ വൈരുദ്ധ്യങ്ങളാണു് ലോകദാ൪ശ്ശനികനായ ജീ൯ പോളു് സാ൪ത്രി൯റ്റെ ‘സു്റ്റെയി൯ഡു് ഹാ൯ഡു്സ്സു്- രക്തംപുരണു്ട കൈകളു്’- എന്ന വിശ്രുതനാടകത്തിലു് കൈകാര്യംചെയ്യുന്നതു്.

[In response to news article ‘Comrade K. R. Aravindakshan’s demise അരവിന്ദാക്ഷ൯റ്റെ മരണം ഇടതുപക്ഷരാഷ്ട്രീയത്തിനു് നികത്താനാകാത്ത നഷ്ടമെന്നു് മുഖ്യമന്ത്രി; നഷ്ടമായതു് കേരളരാഷ്ട്രീയത്തിലെ അതികായനെയെന്നു് കോടിയേരി’ on 27 September 2017]

Written on: 27 September 2017

Included in the book, Raashtreeya Lekhanangal Part I


 
From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00









051. സംഗീതലോകത്തുനിന്നും ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിഞ്ഞുകൂടേ?

051

സംഗീതലോകത്തുനിന്നും ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിഞ്ഞുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Lernestorod. Graphics: Adobe SP.

മരുഭൂമിയിലു് രണു്ടുതുള്ളിവെള്ളംവീണാലതു് മഴയായി കൊണു്ടാടുന്നവരാണു് രാസയ്യയെന്ന വ്യക്തിയിലു് സംഗീതമുണു്ടെന്നു് പറയുന്നതു്. താ൯ സംഗീതംനലു്കിയ സിനിമാപ്പാട്ടുകളിലു് തനിക്കവകാശപ്പെട്ട റോയലു്റ്റി ഗാനമേളകളിലവ പാടുന്നവ൪ നലു്കുന്നില്ലെന്നും അങ്ങനെയുള്ള ഗായക൪ ഗാനമേളകളിലവ പാടരുതെന്നും കുറേക്കാലംമുമ്പു് ഇയാളു് ബഹളം സൃഷ്ടിക്കുകയും വക്കീലു് നോട്ടീസ്സുകളു് പല൪ക്കും അയക്കുകയും ചെയു്തിരുന്നു. മെക്കാനിക്കലു്, പെ൪ഫോമിംഗു്, ലൈസ൯സ്സിംഗു് റോയലു്റ്റികളിലു് 50 ശതമാനം ഗാനരചയിതാവിനും 50 ശതമാനം മ്യൂസിക്കു് പബ്ലിഷ൪ക്കുമാണെന്നതാണു് അന്താരാഷ്ട്രമാനദണ്ഡം. കമ്പോസ്സ൪തന്നെയാണു് പബ്ലിഷറെങ്കിലു്മാത്രമാണു് ആ അമ്പതുശതമാനത്തിനയാളു് അ൪ഹനാകുന്നതെന്നതുകൂടി ഇവിടെ ഓ൪ത്തിരിക്കേണു്ടതാണു്. പൊതുവേ സംഗീതറോയലു്റ്റി വീതംവെക്കപ്പെടുന്നതു് ഗാനരചയിതാവു്, സംഗീതസംവിധായക൯, ഗായക൯ എന്ന ക്രമത്തിലാണു്. ആരാണു് ആദ്യം വരുന്നതെന്നതുകൂടി പ്രത്യേകം ഓ൪ക്കുക! ഇപ്പോളു്, താ൯ സൃഷ്ടിച്ച ഗാനങ്ങളുടെ കരോക്കേകളു് നീക്കംചെയ്യണമെന്നും അല്ലെങ്കിലു് തനിക്കു് റോയലു്റ്റി നലു്കണമെന്നുമുള്ള ആവശ്യം രാസയ്യ ഉന്നയിച്ചിരിക്കുകയാണു്. ഇതു് നല്ലൊരു കാര്യമാണു്. അങ്ങനെയെങ്കിലും ഈ മാലിന്യം പാവനമായ സിനിമാസംഗീതലോകത്തുനിന്നു് ഒഴിഞ്ഞുപോവുകയാണെങ്കിലു് അതൊരു നല്ലകാര്യംതന്നെയാണു്. ഇത്രയും ബഹളംനിറഞ്ഞ, സംഗീതം തൊട്ടുതെറിച്ചിട്ടില്ലാത്ത പാട്ടുകളു് ഈ ഊതിവീ൪പ്പിക്കപ്പെട്ട 'കലാകാര'നല്ലാതെ മറ്റാരും ഇ൯ഡൃയിലു് ഉണു്ടാക്കിയിട്ടില്ല. ഇയാളും ഇയാളുടെ സൃഷ്ടികളുമൊഴിഞ്ഞുപോവുന്നതോടെ മലയാളം, തമിഴു് സിനിമാസംഗീതലോകത്തു് മഹത്തായ കാര്യങ്ങളു്ക്കു് വഴിതുറക്കുന്നതാണു്. ഇനി മറ്റൊരു 'കലാകാര൯'കൂടി പോയിക്കിട്ടാനുണു്ടു്- ശ്രീ. ഹരിഹര൯. പക്ഷേ അദ്ദേഹം ഇതുപോലെ റോയലു്റ്റിപ്പ്രശു്നമുന്നയിച്ചു് ഇതുവരെയും ആരെയും തടയുന്നില്ല, അങ്ങനെ ചെയു്തെങ്കിലെന്നു് നമ്മളു് ആഗ്രഹിച്ചുപോകുന്നുണു്ടെങ്കിലും. ബുദ്ധിമാ൯! റോയലു്റ്റിനലു്കി കേളു്ക്കാനുള്ള മഹത്ത്വമോ ഉയ൪ച്ചയോ ഇവരുടെ ഗാനങ്ങളു്ക്കില്ലെന്നു് ഏവ൪ക്കുമറിയാം. അപ്പോളു്പ്പിന്നെ ഇവരെ അപ്പാടെ തഴയുകയും അവഗണിക്കുകയുംമാത്രമേ സംഗീത ആസ്വാദക൪ ചെയ്യുകയുള്ളുവെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്! ശ്രീ. രാസയ്യ മറ്റൊരവിവേകംകൂടി ചെയു്തിരിക്കുന്നു- തന്നെ സ്വയം മൈക്കേലു് ജാക്കു്സ്സണോടുപമിച്ചിരിക്കുന്നു! ജാക്കു്സ്സണു്൯റ്റെ പാട്ടുകളു്ക്കിപ്പോഴും റോയലു്റ്റി നലു്കപ്പെടുന്നതിനാലു് തനിക്കും വേണമെന്നു്!! ചിരിക്കാതെന്തുചെയ്യും? ഇനി ആരാണു് ഈ രാസയ്യയെന്നറിയുമോ? ആ മനുഷ്യ൯ ഒരു 'ചെറിയ രാജാ'വെന്നാണു് സ്വയം വിളിക്കുന്നതു്. ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിഞ്ഞുകൂടേ, സംഗീതലോകത്തുനിന്നും?

രാസയ്യയെക്കാളു് മികച്ച സംഗീതസംവിധായക൪ ഉണു്ടോയെന്നൊരു ചോദ്യം ചില൪ ചോദിക്കുന്നുണു്ടു്. എം. എസ്സു്. വിശ്വനാഥ൯, സലീലു് ചൗധരി, ബാബുരാജു്, കെ. രാഘവ൯ മാസ്സു്റ്റ൪, ദേവരാജ൯ മാസ്സു്റ്റ൪, എം. കെ. അ൪ജ്ജുന൯, കുളത്തൂപ്പുഴ രവീന്ദ്ര൯ എന്നിവരെല്ലാം രാസയ്യയെയപേക്ഷിച്ചു് എത്രയോനല്ല സംഗീതസംവിധായകരാണു്! രാസയ്യയെപ്പോലെ പണത്തോടുള്ള അത്യാ൪ത്തിയില്ലെന്നൊരു മെച്ചവുംകൂടിയവ൪ക്കുണു്ടു്. ഓരോ സംസ്ഥാനത്തും ഓരോ ഭാഷയിലും അത്തരം അനുഗ്രഹീത സംഗീതസംവിധായകരുണു്ടു്. ഇവരൊന്നും രാസയ്യയെപ്പോലെ സിംഫണികളു് സൃഷ്ടിച്ചിട്ടില്ലെന്നും അതു് രാസയ്യയെ വ്യത്യസു്തനാക്കുന്നുവെന്നും വേണമെങ്കിലു് ഒരാളു്ക്കു് വാദിക്കാം. പക്ഷേ അതു് നിലനിലു്പ്പുള്ളൊരു വാദമല്ല. ഒരാളു് സിനിമാസംഗീതത്തിലൊരു അസുലഭപ്രതിഭയാണെങ്കിലു് സംഗീതവുമായി ബന്ധപ്പെട്ട മറ്റുപല മേഖലകളിലും അയാളൊരു തുല്യപ്രതിഭതന്നെയായിരിക്കുമെന്ന വാദത്തിനു് ഒരു തെന്നിന്ത്യ൯ സിനിമയിലൂടെതന്നെ വിശദീകരണചിത്രീകരണം നലു്കപ്പെട്ടിട്ടുണു്ടു്. ശങ്കരാഭരണമെന്ന സിനിമയിലു് ഇംഗ്ലീഷു് പഠിച്ചിട്ടില്ലാത്ത ക൪ണ്ണാടകസംഗീതപ്പ്രതിഭയോടു് ഇംഗ്ലീഷിലൊരു എടുപ്പു് പാടിക്കേളു്പ്പിച്ചിട്ടു് അതാവ൪ത്തിക്കാമോയെന്നു് ചോദിക്കുന്ന ഒരു രംഗമുണു്ടു്. ആ സംഗീതജ്ഞ൯ ഭാഷയറിയില്ലെങ്കിലും അതു് അതേപടി അപ്പോളു്ത്തന്നെ പുന൪സൃഷ്ടിച്ചുകാണിക്കുന്ന അത്ഭുതരംഗമുണു്ടു്. സംഗീതത്തിലെന്തോന്നിരിക്കുന്നു ഭാഷ! നല്ല സിനിമാസംഗീതമുണു്ടാക്കുന്നൊരു സംഗീതസംവിധായകനു് മനോഹരമായ സിംഫണികളു് മാത്രമല്ല ദീ൪ഘമായ കോണു്സ്സെ൪ട്ടുകളു്വരെ സൃഷ്ടിക്കാ൯കഴിയും- അലു്പ്പം പരിശീലനവും അതിനുള്ള ഉപകരണങ്ങളുമുണു്ടെങ്കിലു്. നല്ലൊരു സംഗീതസംവിധായക൯റ്റെ മനസ്സിലു് സിംഫണികളും കോണു്സ്സെ൪ട്ടുകളും എപ്പോഴും നടന്നുകൊണു്ടിരിക്കുകയാണു് എന്നതാണു് യാഥാ൪ത്ഥ്യം. രാസയ്യയു്ക്കു് പരിശീലനവും ഉപകരണങ്ങളും കിട്ടി, മറ്റുള്ളവ൪ക്കതുകിട്ടിയില്ല എന്നതൊരു വലിയ വ്യത്യാസമല്ല. എക്വിപ്പു്മെ൯റ്റുകളുടെയും ട്രെയിനിംഗി൯റ്റെയും കാര്യത്തിലു് രാസയ്യതന്നെയും അത്രവലിയ ജെയിംസ്സു് ലാസ്സു്റ്റൊന്നുമല്ലല്ലോ!


Article Title Image By Melissa Askew. Graphics: Adobe SP.

ത്യാഗരാജനെയും മുത്തുസ്വാമി ദീക്ഷിതരെയും ശ്യാമശാസു്ത്രികളെയും സ്വാതിതിരുനാളിനെയുംപോലുള്ള പ്രതിഭാധന൯മാ൪ ദശാബ്ദങ്ങളു്ക്കും നൂറ്റാണു്ടുകളു്ക്കുംമുമ്പേ സൃഷ്ടിച്ച സംഗീതത്തി൯റ്റെ വേരിയേഷനുകളു് ഫ്രാ൯സ്സിലും ജ൪മ്മനിയിലും പണു്ടേതന്നെകണു്ടുപിടിച്ച വയലിനും ഹാ൪മ്മോണിയവുംപോലുള്ള പെ൪ക്കഷനും വി൯ഡും സംഗീതോപകരണങ്ങളിലു് മൂളിക്കേളു്പ്പിക്കുന്നതിനെയാണു് 'ത൯റ്റെ സംഗീത'മെന്നു് ഈ രാസയ്യ പറയുന്നതു്. ഇതിലെവിടെയാണയാളുടെ ഒറിജിനലായ സംഭാവനയുള്ളതു്? ഇയാളു് ആപ്പറഞ്ഞ ആളുകളുടെ കുടുംബങ്ങളു്ക്കും ആ രാജ്യങ്ങളിലെ സംഗീതോപകരണ കണു്ടുപിടിത്തക്കാ൪ക്കും ആവിഷു്ക്കാരക൪ക്കും റോയലു്റ്റി നലു്കുന്നുണു്ടോ, അവരുണു്ടാക്കിയവ ആവ൪ത്തിക്കുന്നതിനും അവയി൯മേലു് ബിലു്ഡുചെയ്യുന്നതിനും അവയുടെ വേരിയ൯റ്റുകളു് പ്രയോഗിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും? എന്തെങ്കിലും പക൪പ്പവകാശം ഒരു സിനിമാപ്പാട്ടിലു് ആ൪ക്കെങ്കിലും നിലനിലു്ക്കുന്നുണു്ടെങ്കിലു് അതു് ആ സിനിമയുടെ നി൪മ്മാതാവിനുമാത്രമാണു്. അയാളാകട്ടെ ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുംമുതലു് മേക്കപ്പുമാനും ലൈറ്റു്ബോയിക്കുംവരെ പ്രതിഫലം അന്നേ കൊടുത്തുംകഴിഞ്ഞു. ആധുനിക ഗായകാധിഷു്ഠിത പക൪പ്പവകാശലോകം എന്തുതന്നെ പറഞ്ഞാലും, പണംകൊടുത്തു് അവയെയുണു്ടാക്കിയ സിനിമയുടെ നി൪മ്മാതാവിനുതന്നെയാണു് പാട്ടുകളുടെ മുഴുവ൯ അവകാശവും. എത്രയൊക്കെ പുതുനിയമങ്ങളു് ഈ മേഖലയിലു് വന്നിട്ടുണു്ടെങ്കിലും അവയെല്ലാം ഏകപക്ഷീയവുമാണു്, അതൊന്നുംതന്നെ യുക്തിക്കുനിരക്കുന്നതുമല്ല.

[In response to news article ‘Ilayaraja demands removal of his karaoke tracks for royalty reasons എ൯റ്റെ പാട്ടുകളു് ആരും സു്മ്യൂളിലു് പാടണു്ട, കരോക്കേ നീക്കണം: ഇളയരാജ’ on 27 September 2017] 
 
Written on 27 September 2017

Article Title Image By Aditya Chinchure. Graphics: Adobe SP.

From the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00






050. മതത്തെ പുട്ടടിച്ചു് രാഷ്ട്രീയാധികാരം മോഹിക്കുന്ന ജനശത്രുക്കളു്

050

മതത്തെ പുട്ടടിച്ചു് രാഷ്ട്രീയാധികാരം മോഹിക്കുന്ന ജനശത്രുക്കളു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Fancy Crave. Graphics: Adobe SP

സ്വാതന്ത്ര്യലബ്ധിയു്ക്കുമുമ്പുള്ള ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിലു് ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയുമിടയു്ക്കു് ഒരു പാലമുണു്ടായിരുന്നു- ലോകംശ്രദ്ധിച്ച കവിയും പ്രഭാഷകയും നയതന്ത്രജ്ഞയുമായിരുന്ന സരോജിനി നായിഡു. ത൯റ്റെ രാഷ്ട്രീയഗുരുവും നേതാവുമായിരുന്ന മഹാത്മാഗാന്ധിയെപ്പോലെതന്നെ ഹിന്ദു-മുസ്ലിം ഐക്യത്തി൯റ്റെ അനിവാര്യത ഏറ്റവുംഭംഗിയായി മനസ്സിലാക്കിയിരുന്ന ദേശീയനേതാവായിരുന്നു അവ൪. ഹിന്ദുബ്രാഹ്മണബംഗാളിലു് ജനിച്ചു് മുസ്ലിംഭൂരിപക്ഷ നൈസ്സാമി൯റ്റെ ഹൈദരാബാദിലു് വള൪ന്നു് ഇ൯ഡൃയിലെല്ലായിടത്തുമായി ജീവിച്ച നേതാവു്. ഇത്തരം ആളുകളു്ക്കേ നൂറ്റാണു്ടുകളു്നീളുന്ന ഹിന്ദു-മുസ്ലിം ഹൃദയബന്ധങ്ങളുടെ ആഴവും തീവ്രതയും മനസ്സിലാക്കാ൯ കഴിയുകയുള്ളു. സ്വാതന്ത്ര്യാനന്തരഭാരതത്തിലു് വിദ്യാഭ്യാസത്തി൯റ്റെ അപര്യാപു്തതയാലും അധികാരക്കസ്സേരകളോടുള്ള ആസക്തിയുടെ ആധിക്യത്താലും ഹിന്ദുത്വത്തെയും ഇസ്ലാമിനെയും വിറ്റുപുട്ടടിച്ചു് പണവും വോട്ടും രാഷ്ട്രീയാധികാരങ്ങളുമാക്കിമാറ്റുന്ന അവസരവാദികളുടെയും വഞു്ചക൯മാരുടെയും എണ്ണം പെരുത്തുപോയി. അവരിലു്പ്പലരും പല രാഷ്ട്രീയപ്പാ൪ട്ടികളുടെ ദേശീയനേതാക്ക൯മാ൪കൂടിയായി വള൪ന്നതു് പഴയ സമതുലിതസൗഹൃദസ്ഥിതി പുനഃസ്ഥാപിക്കുന്നതിനു് ഇ൯ഡൃയിലിന്നു് വലിയൊരു തടസ്സമാണു്.

ചരിത്രത്തിലൂന്നിയ ഹിന്ദു-മുസ്ലിം സാഹോദര്യത്തിനും അവിഭിന്നരാഷ്ട്രസംസു്ക്കാര രൂപീകരണത്തിനും പുതിയവ്യാഖ്യാനങ്ങളു് ചമയു്ക്കാനും പഴയകാലതെളിവുകളു് പുതിയതലമുറയുടെമുന്നിലു് പുനഃരവതരിപ്പിക്കാനും പുതിയതരം ആളുകളു് ഇന്നു് കൂടിയേകഴിയൂ. നേപ്പാളി൯റ്റെ ഭരണഘടനാപരിഷു്ക്കരണത്തോടെ ലോകത്തു് അവശേഷിക്കുന്ന എടുത്തുപറയത്തക്ക ഏക ഹിന്ദുരാഷ്ട്രമെന്നനിലയു്ക്കു് ഈ വിഷയത്തിലു് ഇ൯ഡൃയിലു് എന്തുനടക്കുന്നുവെന്നു് ലോകം നിരീക്ഷിച്ചുകൊണു്ടിരിക്കുകയാണു്. കലയോ സാഹിത്യമോ സിനിമയോ ഏതുവഴിയും അതിനുപയോഗിക്കുന്നതിനു് നീതീകരണമുണു്ടു്. എന്നല്ല, ആ വഴികളുപയോഗിക്കുന്നതാണു് ഇന്നു് കുറേക്കൂടി അഭികാമ്യം. കലയുടെയും സാഹിത്യത്തി൯റ്റെയും സിനിമയുടെയും വഴികളിലൂടെ ആ പോയകാല ജാതിമതസൗഹൃദങ്ങളു് പുനഃസ്ഥാപിച്ചു് മറ്റു് ലോകരാഷ്ട്രങ്ങളെപ്പോലെ വിശ്വസിക്കാനും ആശ്രയിക്കാനുംകൊള്ളാവുന്ന ഒരു രാഷ്ട്രം ഇവിടെ ഇ൯ഡൃയിലുമുണു്ടെന്നു് മനുഷ്യരാശിയെ ആശ്വസിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങളിലു് ഉതു്ക്കണു്ഠപ്പെടുന്നവരും അസഹിഷു്ണുത പുല൪ത്തുന്നവരും ഒരുപാടുപേരുണു്ടു്- മതത്തെവഞു്ചിച്ചു് രാഷ്ട്രീയാധികാരങ്ങളു് നേടിയവരും നേടാനിരിക്കുന്നവരും. അവരാണി൯ഡൃയുടേയും ലോകജനതയുടെയും ശത്രുക്കളു്.

[In response to news article ‘Muslim heroes in three consecutive films: Sharukh Khan’s political announcement’ ‘തുട൪ച്ചയായി മൂന്നു് സിനിമകളിലു് മുസ്ലീം നായക൯; ഷാരൂഖി൯റ്റെ രാഷ്ട്രീയ പ്രഖ്യാപനം’ on 17 January 2017]

Written on: 17 January 2017

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00











049. മലയാളം സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?

049

മലയാളം സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Jeremy Bishop. Graphics: Adobe SP

സിനിമ ഇല്ലാതായാലും സിനിമാഗാനങ്ങളു് നിലനിലു്ക്കുമെങ്കിലു് നല്ലതായിരുന്നെന്നു് മലയാളികളു് ചിന്തിച്ചിരുന്ന ഒരു കാലമുണു്ടായിരുന്നു. ആ കാലം കഴിഞ്ഞുപോയി. അതിനുത്തരവാദികളു് നിസ്സംശയം സിനിമാപ്പാട്ടെഴുത്തുകാരാണു്. സംഗീതസംവിധായകരെയതിനു് കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല. അവ൪ക്കിപ്പോഴും ഹൃദയഹാരിയായ സംഗീതമുണു്ടാക്കാ൯ കഴിയുന്നുണു്ടു്. സംഗീതസംവിധായകരുടെ പ്രതിഭയു്ക്കു് കാലംകടന്നുപോയതുകൊണു്ടു് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. മനോഹരമായ വരികളെഴുതിനലു്കിയാലു് അവ൪ ഹൃദയഹാരിയായ സംഗീതമുണു്ടാക്കും. 'ഒരു വാക്കുമിണു്ടാതെ ഒരു നോക്കുകാണാതെ’, ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു്’, ‘ശാരദാംബരം ചാരുചന്ദ്രികാ' എന്നീ ഗാനങ്ങളു്മാത്രം ഉദാഹരണമായെടുക്കുക. കാലം വളരെമുമ്പോട്ടു് കടന്നുപോയിട്ടുണു്ടെങ്കിലും മലയാള സിനിമാസംഗീതസംവിധായകരുടെ മനസ്സിലു്നിന്നും സംഗീതത്തി൯റ്റെ ലാവണ്യവും ഇമ്പവും ഒട്ടുംതന്നെ കടന്നുപോയിട്ടില്ലെന്നു് കേരളത്തുകാരെ സമാശ്വസിപ്പിച്ച ഗാനങ്ങളായിരുന്നു അവയും അവപോലുള്ള പലതും. വേണമെങ്കിലു് കാലത്തിലൂടെ പുറകോട്ടുചെന്നു് ‘അഷ്ടമുടിക്കായലിലെ, മാരിവില്ലി൯ തേ൯മലരേ, കാനനച്ഛായയിലു് ആടുമേയു്ക്കാ൯' പോലുള്ള ട്യൂണുകളു്പോലുമവരുണു്ടാക്കും. പക്ഷേ അത്തരം വരികളു് ഇനി ആരെഴുതിനലു്കാ൯?

ഇത്തരം ഗാനങ്ങളു്, ഇത്തരം ഗാനങ്ങളു് മാത്രമാണു്, സിനിമയിലു് ഗാനങ്ങളു് വേണമെന്നു് ഒരു മനുഷ്യനു് തോന്നിപ്പിക്കാ൯ കാരണമാവുന്നതു്. പക്ഷേ എല്ലാക്കാലത്തും വൃത്തികെട്ട മനസ്സുള്ളവ൪ ‘അച്ഛ൯റ്റെ മുതുകത്തു് ഇഡ്ഡലിയുണു്ടു്, അച്ഛനുപിന്നെയുമടിയുടെയിടിയുടെ കോളുവരുന്നുണു്ടു്, ജമ്പ൪ നിക്ക൪ ബ്രാ’ എന്നിത്തരം സിനിമാപ്പാട്ടുകളെഴുയിട്ടുണു്ടു്. അന്തസ്സുള്ള മലയാളികളുടെ ചോരതിളപ്പിക്കുകയും രക്തസമ്മ൪ദ്ദമുയ൪ത്തുകയും ചെയു്തുകൊണു്ടു് ആ പ്രവണതയിപ്പോഴും തുടരുന്നു. ലേഖിക പറയുന്നതുപോലെ പി. ഭാസു്ക്കര൯റ്റെയും, വയലാ൪ രാമവ൪മ്മയുടെയും, ശ്രീകുമാര൯ തമ്പിയുടെയും കാലംകഴിഞ്ഞതോടെ ഇപ്പോളു്പ്പറഞ്ഞതരം ഗാനങ്ങളു്മാത്രമേ മലയാളസിനിമയിലുണു്ടാകുന്നുള്ളുവെന്ന തീ൪ത്തും നിരാശാജനകമായ ഒരു സാഹചര്യം വന്നുചേ൪ന്നിരിക്കുന്നുവെന്നതാണു് ഇപ്പോഴുണു്ടായിരിക്കുന്ന മാറ്റം. നല്ല സിനിമകളിലു്പ്പോലും അ൪ത്ഥശൂന്യവും അലു്പ്പത്തരവുമായ ഗാനങ്ങളു്മാത്രം.

നൂറു് മലയാള സിനിമാഗാനങ്ങളെടുക്കുമ്പോളു് വെറും ഒന്നോരണു്ടോയെണ്ണംമാത്രം ആദരവുണ൪ത്തുമ്പോളു്, നൂറു് ആലു്ബംസോംഗുകളും യൂട്യൂബിലടക്കം ഇ൯റ്റ൪നെറ്റിലു്വരുന്ന ലളിതഗാനങ്ങളുമെടുക്കുമ്പോളു് അവയിലു് മുപ്പതുശതമാനത്തിലു്ക്കുറയാതെ മലയാളികളു്ക്കു് മലയാളസംഗീതത്തി൯റ്റെ ഭാവിയിലു് ശുഭപ്രതീക്ഷനലു്കുകയും ‘എത്ര സ൪ഗ്ഗധനനാണു് കേരളത്തിലെ ആധുനിക മനുഷ്യ൯’ എന്ന അഭിമാനബോധം നലു്കുകയുംചെയ്യുന്നതു്, ഈ അനുപമ കലാകാര൯മാരാരാലുംതന്നെ മലയാളസിനിമാമേഖല ധന്യമാകാതെപോകുന്നതെന്തുകൊണു്ടെന്ന സംശയമുണ൪ത്തുന്നു. കേരളത്തിലെ സിനിമാപ്പ്രേക്ഷകസമൂഹം എന്തുവിലകൊടുത്തും തടഞ്ഞുനി൪ത്തേണു്ടതും തക൪ത്തെറിയേണു്ടതുമായ, കലയുടെയും സംഗീതത്തി൯റ്റെയും നിലനിലു്പ്പിനുതന്നെ അത്യന്തം അപകടകരമായ, ഒരു പ്രവണതയിലേയു്ക്കാണിതു് വിരലു്ചൂണു്ടുന്നതു്. മനസ്സികരോഗികളെയും ഞരമ്പുരോഗികളെയുംമാത്രം ജാതിമതസാമ്പത്തിക ബാല്യകാലബന്ധപ്പരിഗണകളു്നലു്കി ചുറ്റുംനി൪ത്തി സിനിമാപ്പാട്ടെഴുതിപ്പിച്ചു് മലയാളികളെ അധഃപതിപ്പിക്കുന്ന നി൪മ്മാതാക്കളും സംവിധായകരും നട൯മാരുമാണിതിനുകാരണമെന്നതു് വളരെ വ്യക്തമല്ലേ? മു൯നിരനട൯മാരായ ശ്രീ. മോഹ൯ലാലി൯റ്റെയും മമ്മൂട്ടിയുടെയുമൊക്കെ സിനിമകളിലു് പ്രേക്ഷകനെ കോപാകുലനാക്കുന്നതരം വെറും ചവറുപോലുള്ള ബാലിശമായ പാട്ടുകളു് കാണുമ്പോളു് നേരേചെന്നു് ഇവ൯റ്റെയൊക്കെ ചെപ്പാക്കുറ്റിയു്ക്കിട്ടു് ഓരോയെണ്ണം കൊടുത്തിട്ടു് അടിവയറ്റിനുകൂടി ഓരോ ചവിട്ടുംകൂടിവെച്ചുകൊടുത്താലെന്തെന്നാണു് സഹൃദയമലയാളി ആദ്യം ആലോചിച്ചുപോകുന്നതു്. [കോപിക്കേണു്ട മിസ്സു്റ്റ൪, ഇവരുടെ സിനിമകളിലിവ൪ പതിവായി ചെയു്തുവരുന്നതേ ഇവിടെപ്പറഞ്ഞുള്ളൂ]. ഗോപാലകൃഷു്ണ൯റ്റെ (അടൂരല്ല) സിനിമകളിതിനൊരപവാദമാണെന്നു് ഇവിടെ പറയാതെതരമില്ല. ജയിലിലു്ക്കിടക്കേണു്ടിവന്നെങ്കിലും അയാളുടെ പല സിനിമകളിലും അയാളു് നല്ല ഒരുഗാനമെങ്കിലും നലു്കി.


Article Title Image By Smorazanm. Graphics: Adobe SP

റിപ്പബ്ലിക്കിലെ 'വിദ്യാഭാസത്തി൯റ്റെ ആരംഭികഘട്ടം' എന്ന മൂന്നാംഭാഗത്തിലു് ജനങ്ങളുടെയിടയു്ക്കു് പ്രചരിക്കാ൯വിടുന്ന ഗാനങ്ങളുടെ യോഗ്യതാനി൪ണ്ണയം പ്ലേറ്റോ വളരെ വിശദമായി നടത്തിയിട്ടുണു്ടു്. നീചത, മാനഹാനി, ചിത്തഭ്രമം എന്നീ ദുഷിച്ച മനോഭാവങ്ങളെ പ്രതിനിധാനംചെയ്യുന്ന രാഗങ്ങളേയും, ഹാ൪പ്പു് മുതലായ കമ്പിതസ്സ്വഭാവമുള്ള സംഗീതയന്ത്രങ്ങളേയും ത൯റ്റെ മാതൃകാറിപ്പബ്ലിക്കിന്നുള്ളിലു് പൂ൪ണ്ണമായും നിരോധിക്കുമെന്നാണു് പ്ലേറ്റോ പ്രഖ്യാപിക്കുന്നതു്. മദ്യപിച്ചിരിക്കുമ്പോഴും മനസ്സമാധാനമില്ലാത്തപ്പോഴും മനുഷ്യ൪ ഇഷ്ടപ്പെട്ടുവരുന്ന അയോണിയ൯ [Ionian], ലിഡിയ൯ [Lydian] എന്നീ ശിഥിലക്രമങ്ങളെയും നിരോധിച്ചിരിക്കുന്നു. സങ്കലിതവും അന്യന്തവും ശോകഗീത[Elegy]ങ്ങളു്ക്കുമാത്രം അനുയോജ്യവുമായ ലിഡിയ൯ [Lydian] പദങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. 'വൃത്തത്തെ തെരഞ്ഞെടുത്തു് യുക്തമായ പദങ്ങളെക്കൊണു്ടു് അതിനെ ശ്രുതിയുക്തമാക്കിത്തീ൪ക്കണം, അല്ലാതെ, പദങ്ങളെക്കൊണു്ടു് വൃത്തവും ശ്രുതിയും നി൪മ്മിക്കുകയല്ല വേണു്ടതു്' എന്നു് രണു്ടായിരത്തി അറുന്നൂറു് വ൪ഷംമുമ്പേതന്നെ ഗ്രീക്കു് സൗന്ദര്യശാസു്ത്രം ഇങ്ങനെ വ്യക്തമായി വ്യവസ്ഥചെയു്തിരിക്കുന്നു. പദം, ക്രമം, ലയം എന്നിങ്ങനെ ഗാനത്തി൯റ്റെ മൂന്നു് ഘടകങ്ങളിലുമുള്ള ഇത്തരം യുക്തിയുക്തപരിശോധന നേരിട്ടാലു് മലയാളത്തിലു് എത്ര ചലച്ചിത്രഗാനങ്ങളവശേഷിക്കും?

'കൗമാരവിഹ്വലതകളു്ക്കും കാമോത്സുകതയു്ക്കും കാവ്യാവിഷു്ക്കരണംനലു്കുന്ന കപടകവികളും അവയു്ക്കു് ശബ്ദംപകരുന്ന മൂളിയലങ്കാരികളും അവയുടെ നടനംകളിക്കുന്ന യുവകോമാളിമാരും' കൂടിച്ചേ൪ന്നാലു് ഇരുപത്തൊന്നാം നൂറ്റാണു്ടി൯റ്റെ തുടക്കത്തിലെ മലയാളസിനിമാസംസു്ക്കാരമായി. അവരുടെ വാക്കും നോക്കും നടനവുമെല്ലാം മുറ്റിയ ഞരമ്പുരോഗികളുടെ ഗോഷ്ടികളെയാണു് ഓ൪മ്മിപ്പിക്കുന്നതു്. അധാ൪മ്മികവും ആരാജകപരവും അധ:പതിച്ചതുമായ വൈകാരികാവിഷു്ക്കരണങ്ങളെ മലയാളസിനിമ എത്രത്തോളമാണു് കെട്ടിപ്പിടിച്ചുനിലു്ക്കുന്നതെന്നുകാണാ൯ സിനിമാഗാനങ്ങളുടെ രംഗചിത്രീകരണം ശ്രദ്ധിച്ചാലു്മതി. ഒരേയുടുപ്പിട്ടു് ഒരായിരമാണുംപെണ്ണും ആഭാസനൃത്തച്ചുവടുവെച്ചുതുള്ളുന്നതു് ഭ്രാന്ത൯മാരുടെ സൈക്കഡലിക്കു് സങ്കലു്പ്പങ്ങളിലും ഇവരുടെ സിനിമകളിലുമല്ലാതെ മറ്റെവിടെക്കാണും?

മലയാളസിനിമയിലെ ഉണ്ണാക്ക൯മാ൪ക്കു് ബാഹുബലിയോ അവതാറോ ജുറാസ്സിക്കു് പാ൪ക്കോപോലുള്ള ഒരുസിനിമയും കണു്സ്സീവു് ചെയ്യാനോ അവതരിപ്പിക്കാനോ കഴിയില്ലെന്നതു് ഒരു യാഥാ൪ത്ഥ്യമാണു്- ലോകോത്തരസാങ്കേതികവിദ്യകളാണു് സു്ത്രീകളുടെ തുടയുംമുലയുംകാണിക്കാ൯ അവ൪ ഉപയോഗിക്കുന്നതെങ്കിലു്ക്കൂടി. നോബലു്സ്സമ്മാനം സ്വീകരിച്ചുകൊണു്ടു് വിശ്രുതസാഹിത്യകാര൯ സോളു് ബെല്ലോ സ്വീഡിഷു് അക്കാദമിയിലു് പ്രസംഗിച്ചതുപോലെ 'അവരെ രോമാഞു്ചപ്പെടുത്തിയവയെക്കൊണു്ടു് അവ൪ സമൂഹത്തെ രോമാഞു്ചപ്പെടുത്തുന്നു. [They inspire the society with what they were inspired by]'. തരംതാഴു്ന്ന തറവേലകളു് കാണിച്ചും പ്രേക്ഷകനെ പ്രേമരംഗങ്ങളിലൂടെ ഇക്കിളിപ്പെടുത്തിയും അശ്ലീലതയിലൂടെയും ആഭാസ്സതയിലൂടെയും ഇളക്കിമറിച്ചും അവരിത്രയുംകാലംകഴിഞ്ഞു. ആണുംപെണ്ണും കൂടിക്കുഴയുന്നതും കെട്ടിപ്പിടിക്കുന്നതും ഉരുണു്ടുമറിയുന്നതും വിലക്കൂടിയ കാറുകളും വീടുകളും കോട്ടും ടൈയും സംഘട്ടനങ്ങളുമൊക്കെക്കാണിച്ചു് അവ൪ക്കിനിയും തുടരാനാവില്ല.

കഥയുണു്ടോ കഥ- അതാണിന്നത്തെ ചോദ്യം. കാലം മാറുകയാണു്- അതോടൊപ്പം മലയാളി പ്രേക്ഷകസമൂഹവും. തെലുങ്കിലെയും ഇംഗ്ലീഷിലെയും കഥാനി൪മ്മിതികളിലു് വരുന്നമാറ്റങ്ങളു് മലയാളിസമൂഹവും ഉളു്ക്കൊള്ളുകയാണു്, മലയാളിമനസ്സും സ്വീകരിക്കുകയാണു്. പറട്ടക്കഥകളെയും കഥാപാത്രങ്ങളെയും കണ്ണഞു്ചിപ്പിക്കുന്ന ചുറ്റുപാടുകളിലവതരിപ്പിച്ചുകൊണു്ടു് മലയാളസിനിമയു്ക്കിനി അധികകാലം നിലനിലു്ക്കാ൯ കഴിയില്ല. ചെമ്മീ൯പോലുള്ള പ്രമേയങ്ങളു് ടൈറ്റാനിക്കു്പോലുള്ള പ്രേമപ്പ്രമേയങ്ങളു്ക്കു് കിടനിലു്ക്കുമായിരിക്കും. പക്ഷേ സമ്പൂ൪ണ്ണവും സമഗ്രവും ആകാശങ്ങളെസ്സു്പ്പ൪ശ്ശിക്കുന്നതുമായ ബാഹുബലിപോലുള്ള പ്രമേയങ്ങളു്ക്കേ, കഥകളു്ക്കേ, ഇനി പ്രസക്തിയിയുള്ളൂ. ഇവ൯മാ൪ തള്ളിക്കളഞ്ഞിട്ടിരുന്ന തെലുങ്കുസിനിമകുറിച്ച മാറ്റങ്ങളു്പോലും ഇന്നത്തെ മലയാളംസിനിമയു്ക്കു് ഓടിയാലു്പ്പോലുംമുഴുക്കാത്ത ദൂരത്തിലാണു്. [In response to special news article സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?’ by Miss. Shilpa Murali in Azhimukham Dot Com on 24 September 2017]

Written on 24 September 2017

Article Title Image By Niek Verlaan. Graphics: Adobe SP

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00










047. സിനിമയു്ക്കെതിരെ എന്തിനാണു് ജാതിമത ദു:സൂചന?

047

സിനിമയു്ക്കെതിരെ എന്തിനാണു് ജാതിമത ദു:സൂചന?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Jeremy Yap. Graphics: Adobe SP
 
തിരുവനന്തപുരത്തെ കുറച്ചു് നായ൪ ചെറുപ്പക്കാരുടെ സിനിമാസംരംഭങ്ങളാണു് അടുത്തകാലത്തു് മലയാളസിനിമയു്ക്കു് പുത്ത൯ ജനപ്പ്രീതിയുടെയും ജനപ്പ്രിയഹാസ്യത്തി൯റ്റെയും മുഖംനലു്കി അതിനെ തമിഴിലെ വരണു്ട സംസു്ക്കാരശൂന്യതയിലു്നിന്നും വേ൪തിരിച്ചുനി൪ത്തി രക്ഷിച്ചതു്. അവ൪ സിനിമാമേഖലയിലു് ജാതിമേലു്ക്കോയു്മ കൊണു്ടുവന്നെന്നു് ആരോപണമുണു്ടെങ്കിലു് അതങ്ങു് നേരേചൊവ്വേ പരസ്യമായിപ്പറഞ്ഞുകൂടേ? എന്തിനാണു് ഇത്തരമൊരു ലേഖനമെഴുതിയിരിക്കുന്നതുപോലെ ഉദ്ദേശിക്കുന്നതു് വ്യക്തമായിപ്പറയാ൯ ഭയക്കുന്നതു്? ശ്രീ. മോഹ൯ ലാലു്, പ്രിയദ൪ശ്ശ൯, മണിയ൯പിള്ള രാജു, സുരേഷു് കുമാ൪, എം. ജി. ശ്രീകുമാ൪ എന്നിവരെയുദ്ദേശിച്ചാണീ ലേഖനമെന്നതു് വ്യക്തമല്ലേ? അവ൪ തികഞ്ഞ കലാകാര൯മാരും ഗായക൯മാരും സംവിധായക൯മാരുമാണെന്നുള്ളതു് അവരുടെ ശത്രുക്കളു്പോലും സമ്മതിക്കും. അവരുടെ സിനിമകളുടെ നി൪മ്മാണ-സംവിധാന-അഭിനയ മനോഹാരിതകളിലു് അവരുടെ ജാതിയെന്തെന്നു് ആ സിനിമകളെ നന്നായാസ്വദിച്ച കേരളത്തിലെ പ്രേക്ഷകസമൂഹം അന്വേഷിച്ചിട്ടില്ല. അവരുടെ സിനിമകളു് കലാപരമായ അവയുടെ ദൗത്യം ഭംഗിയായി നിറവേറ്റിയെന്നതിലു്ത്തന്നെ പ്രേക്ഷകസമൂഹം സംതൃപു്തരാണു്. പിന്നെ, അവരുടെ ദു:സ്വാധീനത്തിനെതിരെ ഒരു ആശ്വാസമായി ഒരു മുസ്ലിം കലാകാരതലമുറ ഇവിടെ സിനിമാമേഖലയിലു് വള൪ന്നുവരുന്നുണു്ടെന്നുള്ളതു് ഒരു ആശ്വാസമാണെന്ന രീതിയിലു് ഈ ലേഖനത്തിലു് സൂചിപ്പിക്കുന്നതു് അസ്ഥാനത്താണു്. പ്രേം നസ്സീറിനെയും മമ്മൂട്ടിയെയും പ്രിയങ്കരരാക്കിയതു് സമുദായങ്ങളാണോ കേരളത്തിലെ മൊത്തം പ്രേക്ഷകസമൂഹമാണോ?

പ്രേക്ഷക൪ക്കു് ദൃശ്യവിരുന്നൊരുക്കുകയും ഒരുകാലത്തു് മലയാളസിനിമയുടെ ട്രെ൯ഡു് സെറ്റുചെയ്യുകയുംചെയു്ത മമ്മൂട്ടിയുടേയും മോഹ൯ലാലി൯റ്റെയും മികച്ച സിനിമകളു്ക്കു് തിരക്കഥയെഴുതി ഒരുക്കിറെഡിയാക്കിയതു് ഡെന്നിസ്സു് ജോസഫായിരുന്നു. സിദ്ധിക്കു് സംവിധാനംചെയു്ത സിനിമകളു് ജാതിമതഭേദമെന്യേ ആരാണിഷ്ടപ്പെടാത്തതു്? മെഹബൂബി൯റ്റെയും ബാബുരാജി൯റ്റെയും ഏ. റ്റി. ഉമ്മറി൯റ്റെയും യൂസഫലി കേച്ചേരിയുടെയും ഗാനങ്ങളു് ആരാണു് മൂളാത്തതു്? കെ. എസ്സു്. ജോ൪ജ്ജി൯റ്റെ മധുരഗാനങ്ങളു് സമുദായംതിരിച്ചു് ആരെങ്കിലും മാറ്റിനി൪ത്തിയിട്ടുണു്ടോ? ഗോപാലകൃഷു്ണനെന്ന ഒരു മലയാള സിനിമാനട൯ ഒരു സു്ത്രീയാക്രമണക്കേസ്സിലു്ക്കുടുങ്ങി പിടിച്ചുകെട്ടപ്പെട്ടപ്പോളുണു്ടായ പൊതുവികാരത്തിലു്നിന്നാണു് ദു:സൂചനനിറഞ്ഞ ഈ ലേഖനമുണു്ടായതെങ്കിലു് ആരും രേഖപ്പെടുത്താനിഷ്ടപ്പെടാത്ത മറ്റൊരു പൊതുവികാരംകൂടി രേഖപ്പെടുത്തിക്കൊള്ളട്ടെ: ‘തിരോന്തരത്തുകാരോടു് കളിച്ചപ്പോളു് അയാളു്ക്കു് പണികിട്ടി’ എന്നാണു് കലാരസികരായ തിരോന്തരത്തുകാ൪ കടവരാന്തകളിലു്നിന്നു് ഇതിനെക്കുറിച്ചു് പറയാനിഷ്ടപ്പെടുന്നതു്. ഇതുമൊരു ദു:സൂചനയാണെന്നു് കരുതരുതു്- വാ൪ത്തകളു് വരികളു്ക്കിടയു്ക്കു് വായിച്ചെടുക്കുന്ന, മനസ്സിലാക്കുന്ന, കലാകാര൯മാരായ ഇവരെയെല്ലാം ജാതിമതംനോക്കാതെ വള൪ത്തിയെടുത്ത, കേരളത്തിലെ സാധാരണ പ്രേക്ഷകസമൂഹത്തി൯റ്റെ പൊതുനിരീക്ഷണമാണെന്നു് കരുതിയാലു്മതി.

[In response to news article ‘Freeing Malayalam Cinema from a Nair Sky നായ൪ ആകാശത്തേയു്ക്കു് പറന്നുപൊങ്ങിയ മലയാളസിനിമയെ നിലത്തു് പിടിച്ചുനി൪ത്തുമ്പോളു്’ in അഴിമുഖം Azhimukham Dot Com on 22 September 2017]

Written on 29 April 2017


Article Title Image By Reiner Knudsen. Graphics: Adobe SP

Included in the book, Raashtreeya Lekhanangal Part I

 

From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00






046. എന്തുകൊണു്ടാണു് കേരളത്തിലിത്രയും അഴിമതിനിറഞ്ഞൊരു ഗവണു്മെ൯റ്റു് സ൪വ്വീസ്സു്?

046

എന്തുകൊണു്ടാണു് കേരളത്തിലിത്രയും അഴിമതിനിറഞ്ഞൊരു ഗവണു്മെ൯റ്റു് സ൪വ്വീസ്സു്?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By QuinceMedia. Graphics: Adobe SP

കേരളത്തിലെ അറുപതുശതമാനം സ൪ക്കാ൪ ഉദ്യോഗസ്ഥ൯മാരും കള്ള൯മാരും കൈക്കൂലിക്കാരും അഴിമതിക്കു് എവിടെയൊരു അവസരമുണു്ടായാലും ജ൯മവാസനപോലെ അതു് കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നവരുമാണു്. പത്തുപേരുള്ള ഒരു സ൪ക്കാരാപ്പീസ്സിലു്പ്പോയാലു് ഒരിക്കലും കൈക്കൂലിവാങ്ങില്ലെന്നുറപ്പുള്ള ഒന്നോരണു്ടോപേരിലു്ക്കൂടുതലു് അവിടെക്കാണുകയില്ല. സ്വജനപക്ഷപാതം നടത്താത്തവരും അവിഹിത സ്വാധീനങ്ങളു്ക്കു് വഴങ്ങാത്താത്തവരും ഒന്നോരണു്ടോപേ൪മാത്രമേ കാണുകയുള്ളൂ. ഒരു സു്ത്രീവന്നു് മാറുകാണിച്ചോ കുനിഞ്ഞോനിന്നാലു് എന്തും ചെയു്തുകൊടുക്കുന്നവരാണു് ഇവിടത്തെ ബഹുഭൂരിപക്ഷം സ൪ക്കാ൪ ഉദ്യോഗസ്ഥരും. മുഖ്യമന്ത്രിയുടെ ഓഫീസ്സുമുതലു് ഗവണു്മെ൯റ്റു് സെക്രട്ടറിമാരും ഡിപ്പാ൪ട്ടുമെ൯റ്റു് ഡയറക്ട൪മാരും സീനിയ൪ സൂപ്രണു്ടുമാരുംമുതലു് അധോ(ലോക)തല ഗുമസ്സു്ത൯മാ൪വരെയും ഇതുതന്നെയാണു് സ്ഥിതി. സു്ത്രീകളാണു് ഒരു കസേരയിലിരിക്കുന്നതെങ്കിലു് അവിടെപ്പോയി 'സാറി൯റ്റെ സാരി എന്തൊരുഭംഗി', 'ഈ കമ്മലെവിടെന്നുവാങ്ങി' എന്നീ ചോദ്യങ്ങളു്മാത്രം ചോദിച്ചാലു്മതി കാര്യംനടക്കുമെന്നുറപ്പാണു്. ഇത്രയും വഷള൯മാരെയും വഷളത്തിമാരെയുംകൊണു്ടു് ഗവണു്മെ൯റ്റുസ൪വ്വീസു് നിറഞ്ഞതി൯റ്റെ മുഴുവ൯ ഉത്തരവാദിത്വവും മന്ത്രിമാരും മുഖ്യമന്ത്രിമാരുംമറ്റുമായി ഇവിടംഭരിച്ച രാഷ്ട്രീയനേതാക്ക൯മാ൪ക്കുമാത്രമാണു്, കാരണം, അവരിലും അറുപതുശതമാനം ഈപ്പറഞ്ഞ ഇനമാണു്. അതുകൊണു്ടാണു് അവ൪ക്കിതു് തടയാ൯കഴിയാത്തതു്.

ഇത്തരം സ൪ക്കാരുദ്യോഗസ്ഥ൯മാ൪ എങ്ങനെ ഗവണു്മെ൯റ്റു് സ൪വ്വീസ്സിലു്ക്കടന്നുവരുന്നു, ഇവരെങ്ങനെ എലു്. ഡി. ക്ലാ൪ക്കുമുതലുള്ള നിരവധി പടവുകളു്കടന്നു് സീനിയ൪ സൂപ്രണു്ടുമാരും അഡു്മിനിസ്സു്ട്രേറ്റീവു് അസിസ്സു്റ്റ൯റ്റുമാരുമൊക്കെയായിമാറി മുഴുവ൯ ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടുമെ൯റ്റുകളുടെയും ഭരണചക്രംതിരിക്കുന്നു, എന്നിങ്ങനെയൊക്കെയുള്ളതിലേക്കുള്ള അന്വേഷണം എത്ര ജൂഗുപു്സ്സാവഹമാണു് ഒരുങ്ങിക്കെട്ടി സ൪ക്കാ൪ക്കാറുകളിലു്ക്കയറി ചുറ്റിക്കറങ്ങി വിലപ്പെട്ട പെട്രോളും ഡീസലും ഇഷ്ടംപോലെ കത്തിച്ചുകളയുന്ന ഈ ഉദ്യോഗസ്ഥപ്പരിഷകളുടെ യഥാ൪ത്ഥജീവിതമെന്ന സത്യത്തിലേക്കുള്ള ഒരു എത്തിനോട്ടമായിമാറുന്നു. ഇവരിലു് എഴുപതുശതമാനംപേരും (സംസ്ഥാനമന്ത്രിമാരടക്കം) ഉന്നതവിദ്യാഭ്യാസ യോഗ്യതകളുള്ളവരല്ല എന്ന യാഥാ൪ത്ഥ്യം ഏതൊരുപൗരനെയും ഞെട്ടിപ്പിക്കുന്നതാണു്. പി. എസ്സു്. സി. വഴിയുള്ള മത്സരപ്പരീക്ഷകളെഴുതിയല്ല ഇവരിലു് ബഹുഭൂരിപക്ഷവും ജോലിയിലു്ക്കയറുന്നതു്, മറിച്ചു് മറ്റൊരാളുടെ മരണാനന്തരമുള്ള ആശ്രിതനിയമനത്തി൯റ്റെ കുറുക്കുവഴിയുപയോഗിച്ചാണു്. (ആശ്രിതനിയമനത്തി൯റ്റെ ആവശ്യകതയെ നിഷേധിക്കാനോ അതി൯റ്റെ നൈതികതയെ വിമ൪ശ്ശിക്കാനോ ഉദ്ദേശിച്ചല്ല ഇതെഴുതിയതു്). കേരളത്തിലെ മുഴുവ൯ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നുവെന്നു് പറയുന്ന ആരോഗ്യവകുപ്പിലാണു് ഏറ്റവുംകൂടുതലു് ജീവനക്കാ൪ സ൪വ്വീസ്സിലിരിക്കേ മരിച്ചുപോയി ആശ്രിത൪ക്കു് ജോലികിട്ടുന്നതു്. ഇതുതന്നെ ഒരു മഹാവൈരുദ്ധ്യമല്ലേ? ഇതു് ക്രോസ്സു് ഇ൯ഫെക്ഷ൯ കാരണമാണോ അതോ ഡിസ്സു്പ്പെ൯സ്സറികളും ഫാ൪മ്മസികളുമായുള്ള അമിതമായ സാമീപ്യവും സ്വാതന്ത്ര്യവും കാരണമായുള്ള അമിതമായ മരുന്നടി കാരണമാണോയെന്നു് നാളിതുവരെ ആരും പഠനംനടത്തിയിട്ടില്ല. പഠിച്ചുപരീക്ഷകളെഴുതി ജോലിയിലു്ക്കയറണമായിരുന്നെങ്കിലു് ഇവരെല്ലാം ഇപ്പോഴും വായനശാലയിലു് പത്രത്തിലെ വാണു്ടഡു് കോളം നോക്കിയിരിക്കുകയായിരുന്നേനേ! മിടുക്ക൯മാ൪ കാലംകളഞ്ഞു് പഠിച്ചുബിരുദംനേടി മത്സരപ്പരീക്ഷകളെഴുതി വൈകി സ൪വ്വീസ്സിലു്ക്കയറുമ്പോളു് ഇവ൪ പ്രാഥമികവിദ്യാഭ്യാസംമാത്രംനേടി പതിനെട്ടുവയസ്സിലു്ത്തന്നെ ജോലിയിലു്ക്കയറുന്നു. പി. എസ്സു്. സി. നിയമനം കിട്ടിവരുന്നവരോടിവ൪ക്കും ഇവരിലു്നിന്നും വള൪ന്നുവന്നിട്ടുള്ള സീനിയ൪ സൂപ്രണു്ടുമാരെന്ന അയോഗൃസമൂഹത്തിനും പുച്ഛവും പകയുമാണു്. ഇവ൪ക്കു് മുപ്പത്തേഴു് വ൪ഷത്തോളം സ൪വ്വീസ്സു് കിട്ടുമ്പോളു് ജന്നാലവഴിയല്ലാതെ നേരിട്ടു് വാതിലിലൂടെ കടന്നുവന്ന മറ്റവ൪ക്കു് കൂടിയാലിരുപത്തേഴുവ൪ഷത്തെ സ൪വ്വീസ്സു് മാത്രമേ കിട്ടുകയുള്ളു. പ്രൊമോഷനുകളും മുഴുവനും ഇവ൪ക്കുമാത്രമായി വകമാറ്റിവെച്ചിരിക്കുകയാണു്.

ഇംഗ്ലീഷുപോയിട്ടു് മലയാളത്തിലു്പ്പോലും ഒരു വാചകവും വാക്കുംപോലും തെറ്റില്ലാതെ എഴുതാനറിയാത്ത ഇവറ്റകളെപ്പോലുള്ള മന്ത്രിമാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കും വേണു്ടിയാണു് ഫയലെഴുത്തു് ഗവണു്മെ൯റ്റു് മലയാളത്തിലാക്കിയതു്. ഇവരൊക്കെയെങ്ങനെ സീനിയ൪ സൂപ്രണു്ടുമാരും അഡു്മിനിസ്സു്ട്രേറ്റീവു് അസിസ്സു്റ്റ൯റ്റുമാരുമൊക്കെയാവാനുള്ള ടെസ്സു്റ്റെഴുതി പാസ്സാകുന്നുവെന്നു് നമ്മളു് അത്ഭുതംകൂറിയേക്കാം. അവിടെയാണു് പി. എസ്സു്. സി. വഴി ടെസ്സു്റ്റെഴുതിക്കയറിവരുന്ന ജീവനക്കാരെക്കൊണു്ടുള്ള ഉപയോഗം. അവരെന്തായാലും ടെസ്സു്റ്റെഴുതിപ്പാസ്സാകുമല്ലോ. അവരുടെ എം. ഓ. പി. മുതലു് കെ. എസ്സു്. ആ൪. ലോവറും ഹയറും അക്കൗണു്ടു് ടെസ്സു്റ്റു് പാ൪ട്ടു് ഒന്നും പാ൪ട്ടു് രണു്ടുമടക്കമുള്ള ഗസറ്റു് വിജ്ഞാപനങ്ങളുടെയും പി. എസ്സു്. സി. ഡിപ്പാ൪ട്ടുമെ൯റ്റലു് ടെസ്സു്റ്റു് സ൪ട്ടിഫിക്കറ്റുകളുടെയും നമ്പറുകളും തീയതികളും ഇവരുടെ സ൪വ്വീസ്സു്ബുക്കുകളിലു് എഴുതിച്ചേ൪ക്കുന്നു. എന്നിട്ടു് ഇവരുടെ പ്രേമഭാജനങ്ങളോ അണ്ണ൯മാരോ പരേതരായ അച്ഛ൯മാരുടെയോ അമ്മമാരുടെയോ ചേട്ട൯മാരുടെയോ ചേച്ചിമാരുടെയോ തോഴ൯മാരോ തോഴികളോ ഒക്കെയായിരുന്ന ഉദ്യോഗസ്ഥ൪ ഈ എ൯ട്രികളു് അറ്റസ്സു്റ്റുചെയു്തു് ഒപ്പിടുകയുംചെയ്യുന്നു. എല്ലാം എത്രയെളുപ്പം! അതോടെ നിയമനം റഗുലറുമായി, പുറകേ പ്രൊമോഷനുമായി. എന്നുമാത്രമല്ല ആ ഒറിജിനലു് രേഖകളുടെ ഒറിജിനലു് ഉടമസ്ഥനു് അവ ദുരുപയോഗംചെയു്തവ൪ക്കു് നലു്കിയ പ്രൊമോഷനുകളൊന്നുംതന്നെ നലു്കാതിരിക്കുന്നതിലും ഇവ൪ ശ്രദ്ധാലുക്കളാണു്. അ൪ഹതയില്ലാതെ സ൪ക്കാ൪ജോലിക്കു് കയറുന്നവ൯റ്റെ അഹന്തയു്ക്കൊരതിരുണു്ടോ? ഇതിന്നിരയായ അത്തരമൊരു ജീവനക്കാര൯റ്റെ കുറ്റാന്വേഷണസദൃശമായ അന്വേഷണമാണു് ഈ സുഖപറുദീസ്സയുടെ പൊളിച്ചടുക്കലിലേക്കു് നയിച്ചതു്. തിരുവനന്തപുരം ജില്ലാമെഡിക്കലാപ്പീസ്സിലു് ദശകങ്ങളോളം ഇങ്ങനെയൊരു റാക്കറ്റുതന്നെ പ്രവ൪ത്തിച്ചുവന്നിരുന്നതു് ജീവനക്കാ൪ക്കറിയാം. അതിലൂടെക്കടന്നുപോയ ക്ലാ൪ക്കുമാരെല്ലാം പിലു്ക്കാലത്തു് സീനിയ൪ സൂപ്രണു്ടുമാരായാണു് റിട്ടയ൪ചെയു്തതു്. എവിടെയാണു്, ആരാണു്, ഇതൊക്കെ ചെക്കുചെയ്യാനുള്ളതു്? അക്കാലത്തെ കേരളംമുഴുവനുമുള്ള സീനിയ൪ സൂപ്രണു്ടുമാരുടെ എസ്സു്. എസ്സു്. എലു്. സി. സ൪ട്ടിഫിക്കറ്റു് നമ്പറുകളും വ൪ഷവും, എലു്. ഡി. ക്ലാ൪ക്കുമുതലുള്ള ടെസ്സു്റ്റുകളു് പാസ്സായതി൯റ്റെ സ൪ട്ടിഫിക്കറ്റുകളുടെയും ഗസറ്റു് വിജ്ഞാപനങ്ങളുടെയും നമ്പറുകളും തീയതികളും പേരുകളും മേലു്വിലാസങ്ങളും ആവശ്യപ്പെട്ടുകൊണു്ടുള്ള വിവരാവകാശ ചോദ്യങ്ങളു്ക്കു് കേരളാ ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റു് ഒരിക്കലും മറുപടി നലു്കിയില്ല. ഇതൊക്കെ ശേഖരിച്ചു് ഏതെങ്കിലുമൊരുത്ത൯ ഡി. പി. ഐ. ആപ്പീസ്സിലും പബ്ലിക്കു് ലൈബ്രറിയിലുംപോയിരുന്നു് ഇതൊക്കെ ശരിതന്നെയോയെന്നു് ചെക്കുചെയു്തിരുന്നെങ്കിലു് ഹെലു്ത്തു് ഡിപ്പാ൪ട്ടു്മെ൯റ്റിലെ എത്രയോ വ൯കിട ആപ്പീസ്സ൪മാ൪ ജയിലിലു്ക്കിടന്നേനേ!

ഇങ്ങനെ ലഭിക്കുന്ന ഈ സുദീ൪ഘവ൪ഷങ്ങളിലെ സ൪വ്വീസ്സിനിടയു്ക്കു് ഇവ൪ക്കു് ആരെയും പേടിക്കാതെ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിനുള്ള ലൈസ൯സ്സുണു്ടു്. കേരള വിജില൯സ്സു് ഡിപ്പാ൪ട്ടു്മെ൯റ്റും ഓരോരോ ഡിപ്പാ൪ട്ടുമെ൯റ്റുകളു്ക്കകത്തുതന്നെയുള്ള ആഭ്യന്തര വിജില൯സ്സു് വിഭാഗങ്ങളുമൊന്നും ഇവരെ വേട്ടയാടുകയും പിടികൂടുകയുമില്ലേയെന്നൊരു ചോദ്യമുണു്ടു്. അതിനൊരു ഉത്തരമേയുള്ളൂ- അവിടെയിരിക്കുന്നതൊക്കെപ്പിന്നെയാരാണു്? അവരും ഇതേ ഗണത്തിലു്ത്തന്നെയുള്ളവരല്ലേ? അതുമാത്രവുമല്ല, ഇവരുടെ അച്ഛനോ അമ്മയോ ചേട്ടനോ ചേച്ചിയോ മരണപ്പെടുന്നതിനുമുമ്പു് ഡിപ്പാ൪ട്ടുമെ൯റ്റിനകത്തവ൪ ജോലിചെയു്തിരുന്നപ്പോഴുണു്ടായിരുന്ന സുഹൃത്തുക്കളോ ഗുണകാംക്ഷികളോ ഇവരെ നി൪ല്ലോഭം സഹായിച്ചു് രക്ഷപ്പെടുത്തുന്നുമുണു്ടു്. മത്സരപ്പരീക്ഷകളെഴുതി വരുന്നവ൪ക്കിതുപോലെ സു്പോണു്സ്സ൪മാരും ഗോഡു്ഫാദ൪മാരും ഇല്ലാത്തതിനാലു് അവ൪ക്കാണാരുടെ സഹായവും കിട്ടാത്തതു്. കുരുട്ടുനിയമങ്ങളുടെപേരിലു് വല്ലപ്പോഴും കുരുങ്ങുന്നതും, ഈ ആശ്രിതനിയമിതരുടെ വ൯പടയുടെ അസൂയയാലും അസഹിഷു്ണുതയാലും മന:പൂ൪വ്വം കുരുക്കപ്പെടുന്നതും, അവ൪മാത്രമാണു്. തെറ്റില്ലാത്ത ഇംഗ്ലീഷിലുള്ള ഒരു ഫയലെഴുത്തോ നല്ല നിലവാരത്തിലുള്ള ഒരു കറസ്സു്പ്പോണു്ഡ൯സ്സോ റിപ്പോ൪ട്ടോ, എന്തിനു്, നല്ലയൊരു കൈയ്യക്ഷരമോ കണു്ടാലു്പ്പോലും ഈ അസൂയാസമൂഹം ഉണരുകയായി. 
 
(ഈ ലേഖനം തുടരാനാണുദ്ദേശിച്ചിരുന്നതു്, അങ്ങനെതന്നെയാണറിയിച്ചിരുന്നതും, പക്ഷേ ചിലരുടെ നി൪ബ്ബന്ധംകാരണം അതിവിടെനി൪ത്തുന്നു).

[In response to various news articles on ‘People being neglected by derelict government officials’].

Written on 29 April 2017


Article Title Image By Sajinka2. Graphics: Adobe SP

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00






Friday, 15 December 2017

045. മസു്തിഷു്ക്കമരണം സംഭവിച്ചവരെക്കൊന്നു് അവയവങ്ങളെടുക്കുന്ന കേരള മാഫിയ

045

മസു്തിഷു്ക്കമരണം സംഭവിച്ചവരെക്കൊന്നു് അവയവങ്ങളെടുക്കുന്ന കേരള മാഫിയ

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Charles. Graphics: Adobe SP

‘ഒരു പ്രസിദ്ധ ആശുപത്രിയിലു് ഒരു പ്രത്യേകനമ്പ൪ ഓപ്പറേഷ൯ തീയേറ്ററി൯റ്റെ സീലിംഗിനകത്തെ ഓകു്സ്സിജ൯ പൈപ്പും വാലു്വും അധികൃതരുടെ അറിവോടെ കൃത്രിമമായി നിയന്ത്രിച്ചു് ദൃഢകായരായ രോഗികളെപ്പോലും കോമയിലാക്കി പ്രത്യേക കോമാ ഹോസ്സു്പ്പിറ്റലിലോട്ടുമാറ്റിയിട്ടു് അവിടെവെച്ചു് അവരുടെ നിശ്ചലശരീരത്തിലെ വിലപിടിപ്പുള്ള അവയവങ്ങളു് മുറിച്ചുമാറ്റി വിദേശത്തേക്കു് കയറ്റുമതിചെയ്യുന്നുണു്ടെന്നുള്ള വിവരം പുറത്തുകൊണു്ടുവരാനായി ഡോക്ട൪ സൂസ൯ വീല൪ എന്ന മെഡിക്കലു് വിദ്യാ൪ത്ഥിനി നടത്തുന്ന സംഭ്രമജനകമായ ഒന്നരദിവസത്തെ പരിശ്രമങ്ങളു് ഡോക്ട൪ റോബി൯ കുക്കി൯റ്റെ 'കോമ' എന്ന വിശ്രുത നോവലിലു് അനാവരണം ചെയു്തിട്ടുണു്ടു്.’ [1999 ഫെബ്രുവരി 10നു് തിരുവനന്തപുരം പ്രസ്സു് ക്ലബ്ബിലു് പ്രകാശനംചെയു്ത ഈ ലേഖനകാര൯റ്റെ 'കാലം ജാലകവാതിലിലു്' എന്ന കൃതിയിലു് 'അറിവു് പൊതുസ്വത്താണു്' എന്ന ലേഖനത്തിലു്നിന്നും].

ഭൂരിപക്ഷം മലയാളികളെയും ലോകത്തിനു് ഒരു വിലയുമില്ലെങ്കിലും മലയാളികളുടെ ശരീരാവയവങ്ങളു്ക്കു് ലോകരാജ്യങ്ങളിലു് നല്ല ഡിമാ൯ഡുണു്ടായിരിക്കണം! ലോകത്തിലെ പല വലിയ ആശുപത്രിമുതലാളിമാരും കേരളത്തിലു് ആശുപത്രിതുടങ്ങാ൯ വന്നപ്പോഴും കേരളത്തിലെ ആരോഗ്യമന്ത്രിമാരും ഗവണു്മെ൯റ്റു് സെക്രട്ടറിമാരും വാല്യക്കാര൯മാരെപ്പോലെ ഓച്ഛാനിച്ചു് പുറകേനടന്നപ്പോഴും പത്രങ്ങളു്- അതും പ്രത്യേകിച്ചു് അന്വേഷണാത്മക പത്രപ്പ്രവ൪ത്തനത്തി൯റ്റെ കുലപതികളുടെ പത്രങ്ങളു്- ഇതെല്ലാം ഒരു മഹാസംഭവംപോലെ വാ൪ത്തകളു് നലു്കിയപ്പോഴും ഊഹിക്കണമായിരുന്നു ലോക അവയവവ്യാപാരക്കാ൪ട്ടലുകളുടെ ശക്തിയും സ്വാധീനവും ഔദ്യോഗികബന്ധങ്ങളും. നല്ല ഒരുകുപ്പി മദ്യത്തിനും ഒരു പെണ്ണിനുംവേണു്ടി ആരുടെ കിഡു്നിയും അടിച്ചുമാറ്റി വിലു്ക്കാ൯ ഒത്താശചെയ്യാ൯ കേരളത്തിലെ ഉന്നത ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരും മന്ത്രിമാരും എപ്പോഴേ തയ്യാറാണെന്നു് എത്രയോ പെണു്പീഢനക്കേസ്സുകളിലും ആരോഗ്യമേഖലയിലെ അനേകം വമ്പ൯ അഴിമതിക്കേസ്സുകളിലും എത്രയോപ്രാവശ്യം തെളിഞ്ഞുകഴിഞ്ഞതാണു്!

കേരളകൗമുദി, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ മു൯നിരപ്പത്രങ്ങളു് എന്തുവിലകൊടുത്തും എത്രനാണംകെട്ടും വ൪ഷങ്ങളായി ക്രിമിനലു്ക്കുറ്റകൃത്യവാ൪ത്തകളിലു്നിന്നും സംരക്ഷിച്ചുപോരുന്ന മൂന്നോനാലോ വമ്പ൯ചികിത്സാസ്ഥാപനങ്ങളു് ഏതൊക്കെയാണെന്നു് ഇന്നു് കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കുപോലുമറിയാം. സ്വന്തം നിഴലിനെയും, സ്വന്തം വിദ്യാഭ്യാസയോഗ്യതാ സ൪ട്ടിഫിക്കറ്റുകളെയും, സ്വന്തം എഡിറ്ററേയും, സ്വന്തം പത്രമുതലാളിയെയും, എതി൪വശത്തുള്ളവ൯മാരുടെ അടിയേയും ഭീഷണിയേയും തെറിവിളിയേയും, എന്തിനു് സ്വന്തം അമ്മയിലു്നിന്നും താ൯കുടിച്ചുവള൪ന്ന മുലപ്പാലിനെയുംപോലും, ഇത്രത്തോളം ഭയപ്പെടുന്ന ഒരു പത്രപ്പവ൪ത്തകവ൪ഗ്ഗം കേരളത്തിലല്ലാതെ ലോകത്തു് മറ്റെവിടെയെങ്കിലുമുണു്ടോ എന്നു് സംശയമാണു്. പണത്തി൯റ്റെയോ മദ്യത്തി൯റ്റെയോ പെണ്ണി൯റ്റെയോ അതി൪ത്തിത്ത൪ക്കത്തി൯റ്റെയോ പേരിലു് ഏതെങ്കിലുമൊരാളുമായി വിരോധംതോന്നുമ്പോളു്മാത്രമാണു് കേരളത്തിലു് ഒരു അന്വേഷണാത്മക പത്രവാ൪ത്ത ഉണു്ടാകുന്നതു്. ആറുവ൪ഷംമുമ്പു് 2009ലു് കേരളത്തിലു്നടന്ന ഒരു അപകടം മൂടിവെച്ചു് അയാളെ തെരുവീഥികളിലൂടെ കൊണു്ടുനടന്നതും അയാളെ ചികിത്സിപ്പിക്കുന്നതിനുപകരം കൊന്നു് അവയവംപറിച്ചുകടത്താ൯ കേരളത്തിലെ ഉദ്യോഗസ്ഥ൯മാ൪ കൂട്ടുനിന്നതും 2016ലു് പുറത്തുകൊണു്ടുവരാനും കേരളത്തിലെ ആയിരക്കണക്കിനു് ജേ൪ണ്ണലിസ്സു്റ്റുകളു്ക്കിടയിലു് 'ന്യൂ ഇ൯ഡൃ൯ എകു്സ്സു്പ്രസ്സു്' എന്ന ഇംഗ്ലീഷു് പത്രവും അതി൯റ്റെ എഡിറ്ററും വേണു്ടിവന്നുവെന്നതു് പ്രബുദ്ധമായ കേരളസമൂഹത്തിനു് ഒരു താക്കീതാണു്. ആറുകൊല്ലംമുമ്പു് അവയവമെടുക്കാ൯വേണു്ടി കേരളത്തിലു്നടന്ന ഈ അരുംകൊല കേരളത്തിലെ പത്രങ്ങളോ പത്രപ്പ്രവ൪ത്തകരോ അറിഞ്ഞില്ലെന്നുപറഞ്ഞാലു് ആരുമതു് വിശ്വസിക്കുകയില്ല; പതിവായിപ്പരസ്യംകൊടുക്കുന്ന ആശുപത്രിമുതലാളിമാരിലു്നിന്നു് പണംവാങ്ങിക്കൊണു്ടു് ഇവ൯മാരെല്ലാംചേ൪ന്നതു് മൂടിവെച്ചതാണെന്നേ വിശ്വസിക്കുകയുള്ളൂ. ആരോഗ്യമേഖലയിലു്നിന്നുയരുന്ന അഴിമതിവാ൪ത്തകളെയും കുറ്റകൃത്യവാ൪ത്തകളെയുംകുറിച്ചു് അന്വേഷിക്കുന്നതിനായി തിരുവനന്തപുരത്തെ ആരോഗ്യവകുപ്പു് ഡയറക്ടറേറ്റിലു് 'ആരോഗ്യവകുപ്പു് അഡിഷണലു് ഡയറക്ട൪-വിജില൯സ്സു്' എന്നൊരാളെ മാസം രണു്ടോമൂന്നോലക്ഷംരൂപാ ശമ്പളംകൊടുത്തു് ജനങ്ങളു് നിയമിച്ചിട്ടുണു്ടു്. ഇയാളുടെ സു്ക്കോ൪ റെക്കാ൪ഡു് എത്രയാണു്? ഇയാളവിടെയിരുന്നു് എന്തുചെയ്യുകയാണെന്നു് കേരളാഗവണു്മെ൯റ്റും കേരളജനതയും അന്വേഷിക്കേണു്ട സമയം അതിക്രമിച്ചിരിക്കയല്ലേ? അല്ലെങ്കിലു് ഇത്തരം അനഭിജ്ഞ൯മാ൪ക്കുപകരം ഐ. പി. എസ്സും, എം. ബി. ബി. എസ്സുമുള്ള യഥാ൪ത്ഥ കുറ്റാന്വേഷകരെ ആ സ്ഥാനത്തു് പോസ്സു്റ്റുചെയ്യേണു്ടതല്ലേ, വ൪ദ്ധിച്ചുവരുന്ന മെഡിക്കലു് കുറ്റകൃത്യങ്ങളുടെ വൈവിദ്ധ്യവും രാജ്യാന്തരബന്ധങ്ങളും നോക്കുമ്പോളു്?

ആധുനികലോകത്തു് ആശുപത്രിവ്യവസായത്തിലെ ലാഭം രോഗശുശ്രൂഷയിലു്നിന്നല്ല, അവയവവിളവെടുപ്പിലു്നിന്നാണു്. അവയവമാറ്റം മാത്രമല്ല, ശരീരത്തിലെ ഒരു സിംഗിളു് സെല്ലുമുതലു് പ്രിമച്യൂ൪ ഡെലിവറിയിലവശേഷിക്കുന്ന അപൂ൪ണ്ണമായ കുഞ്ഞുശരീരംവരെ ഗവേഷണമേഖലയിലു് എത്രമാത്രം വിലപിടിപ്പും ഡിമാ൯ഡുമുള്ളതാണെന്നതും വളരെ പ്രധാനമാണു്. കേരളത്തിലു് വളരെ വ്യാപകമായി അവയവക്കച്ചവടവും കൈയ്യിലു് പണമുള്ളവ൪ക്കായി അവയവമാറ്റ ശസു്ത്രക്ക്രിയകളും നടക്കുന്നുണു്ടു്. കരളി൯റ്റെയും കിഡു്നിയുടെയും മാറ്റിവെയു്ക്കലു് ശസു്ത്രക്ക്രിയകളു് കേരളത്തിലു് വളരെ വ്യാപകമായും നിയമവിരുദ്ധമായും സ്വകാര്യാശുപത്രികളിലു് നടന്നുവരികയാണു്. ഇതിനുള്ള കരളും കിഡു്നിയുമൊന്നും കേരളത്തിലു് പുറമേനിന്നും എത്തിച്ചേരുന്നില്ല. പിന്നെ ആവശ്യമുള്ളിടത്തോളം ഈ അവയവങ്ങളു് എവിടെനിന്നു് കിട്ടുന്നു?

ആരോഗ്യവകുപ്പു് മന്ത്രിയും ആരോഗ്യവകുപ്പു് സെക്രട്ടറിയും ആരോഗ്യ-മെഡിക്കലു് എഡ്യൂക്കേഷ൯ വകുപ്പുകളുടെ ഡയറക്ട൪മാരുമടക്കമുള്ള മെഡിക്കലു് ഭരണാധികാരികളുടെ അറിവോടെയും സമ്മതത്തോടെയും പങ്കാളിത്തത്തോടെയും സംശയമെന്യേ അവരുടെയെല്ലാം ലാഭവിഹിതപ്പങ്കുപറ്റലുകളോടെയും അവ പൂ൪ണ്ണമായും കേരളത്തിലു്നിന്നുതന്നെ ഒപ്പിക്കുകയാണു്. ഈ അവയവങ്ങളും ഈ ശസു്ത്രക്രിയകളും ആവശ്യംതന്നെയാണെന്നുള്ളതിലു് ത൪ക്കമില്ല. പക്ഷേ പണമില്ലാത്തവ൪ ഈ അവയവങ്ങളു്ക്കായി മൃതസഞു്ജീവനിപോലുള്ള സ൪ക്കാ൪പ്പദ്ധതികളിലു് രജിസ്സു്റ്റ൪ചെയു്തു് വ൪ഷങ്ങളു് കാത്തിരിക്കുമ്പോളു് പണമുള്ളവ൪ക്കായി സ്വകാര്യാശുപത്രികളു് ഈയധികാരമുള്ളവ൯മാരുടെ പിന്തുണയോടെ ക്ഷണനേരംകൊണു്ടു് രഹസ്യമായവ സമ്പാദിക്കുന്നുവെന്നതു് അഴിമതിയുടെയും കൈക്കൂലിയുടേയും പുതിയയൊരു രാജപാത അവയവമാ൪ക്കറ്റിലൂടെ കേരളത്തിലു് രാഷ്ട്രീയക്കാ൪ക്കും സ൪ക്കാരുദ്യോഗസ്ഥ൯മാ൪ക്കുമായി തുറന്നിരിക്കുന്നുവെന്നതു് വ്യക്തമാക്കുന്നു.

ഇത്രയും വിപുലമായ ഒരു മാ൪ക്കറ്റി൯റ്റെ ആവശ്യങ്ങളു് നിറവേറ്റാനുള്ള ഒരു അവയവദാന സംഘടനാശൃംഖലയോ സ൪ക്കാരി൯റ്റെയോ സ്വകാര്യമേഖലയുടെയോ ആയ ഒരു ഓ൪ഗ൯ ഡോണ൪ പദ്ധതിയോ രഹസ്യമായല്ലാതെ പരസ്യമായി ഇവിടെ പ്രവ൪ത്തിക്കുന്നില്ല. അപ്പോളു് നിയമവിരുദ്ധമായി, അതായതു് ആളെക്കൊന്നുവേണമെങ്കിലും, അവയവം മുറിച്ചെടുത്തു് വ൯തുകകളു്വാങ്ങി സ്വകാര്യാശുപത്രികളിലെത്തിക്കുന്ന ഒരു ഗൂഢരഹസ്യവ്യവസ്ഥയാണു് ഇവിടെ പ്രവ൪ത്തിക്കുന്നതെന്ന൪ത്ഥം. ഔദ്യോഗികമായി ഡെഡു്ബോഡി കിട്ടുന്നയിടങ്ങളായ സ൪ക്കാ൪/സ്വകാര്യ ആശുപത്രികളല്ല ഇവരുടെ വിളനിലങ്ങളു്, മറിച്ചു് രോഗികളുടെ ബ്രെയി൯ ഡെത്തു് ഔദ്യോഗികമായി റിപ്പോ൪ട്ടുചെയ്യാത്ത സ൪ക്കാരും സ്വകാര്യവുമായ ആശുപത്രികളും സ൪ജ്ജ൯മാരുമാണു്. രോഗി ബ്രെയി൯ഡെത്തിലായാലു്പ്പിന്നെ ഒന്നുമറിയാത്തതിനാലു് കുറേദിവസം കിടത്തിയിട്ടു് എപ്പോളു്വേണമെങ്കിലും എന്തുവേണമെങ്കിലും ഇളക്കിയെടുത്തുകൊണു്ടുപോകാമല്ലോ, എന്നിട്ടു് സൗകര്യംപോലെ ഡെത്തു് ഡിക്ലെയ൪ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാമല്ലോ! പലതും അത്യാവശ്യംകാരണം മു൯കൂട്ടി ഇളക്കിയെടുത്തുകൊണു്ടു് പോകുന്നതുകൊണു്ടാണല്ലോ പലപ്പോഴും ബ്രെയി൯ഡെത്തു് ഉണു്ടാവുന്നതുതന്നെ!! ഈ ഹോസ്സു്പ്പിറ്റലു് ഡെത്തുകളൊന്നും പോസ്സു്റ്റുമോ൪ട്ടം ചെയ്യപ്പെടാത്തതിനാലു് എന്തൊക്കെ ഇളക്കിയെടുത്തിട്ടുണു്ടു് എന്നു് ഒരുകാലത്തും പുറത്തുവരുകയില്ലെന്ന സൗകര്യവുമുണു്ടു്. ബ്രെയി൯ഡെത്തുകളു് ഉണു്ടാക്കുകയോ ഉണു്ടാവുകയോ ചെയു്തിട്ടു് ബാക്കിയുള്ള അവയവങ്ങളു്കൂടി നീക്കംചെയ്യുന്നതിനെസ്സംബന്ധിച്ചു് കേരളത്തിലിതുവരെ യാതൊരന്വേഷണവും നടന്നിട്ടില്ലെന്നതുതന്നെ ഈ അവയവക്കച്ചവടക്കാ൪ട്ടലും അഴിമതിക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും തമ്മിലുള്ള കൂട്ടുകച്ചവടത്തി൯റ്റെ തെളിവല്ലേ?


Article Title Image By Artem Maltsev. Graphics: Adobe SP

കൊച്ചിയിലു്മാത്രം, കരളു്മാറ്റ ശസു്ത്രക്രിയകളു്മാത്രം, ഒറ്റയൊരു സ്വകാര്യാശുപത്രിയിലു്മാത്രം, എഴുപത്തഞു്ചോളം ഒരു വ൪ഷം നടക്കുന്നുണു്ടു്. അപ്പോളു് കേരളത്തിലെ മൊത്തം വ൯നഗരങ്ങളിലെ സ്ഥിതിയൊന്നാലോചിക്കുക! ഈ ശസു്ത്രക്രിയകളിലു് തൊണ്ണൂറ്റെട്ടു് ശതമാനവും സ൪ക്കാ൪രേഖകളിലില്ല. 1994ലെ മനുഷ്യാവയവക്കൈമാറ്റ നിയമത്തിനു് സ൪ക്കാരും സ്വകാര്യമേഖലയും കേരളത്തിലു് പുല്ലുവിലയാണു് കലു്പ്പിച്ചിട്ടുള്ളതു്. നാഷണലു് ഓ൪ഗ൯ ആ൯ഡു് ടിഷ്യൂ ട്രാ൯സ്സു്പ്ലാ൯റ്റു് അതോറിറ്റിയെയും ഇവിടെയാരും വകവെച്ചിട്ടില്ല. മൃതശരീരമാണെങ്കിലു് അതെവിടുന്നുകിട്ടി, ജീവനുള്ള ദാതാവാണെങ്കിലു് അയാളു്ക്കതിനുശേഷം എന്തുസംഭവിച്ചു, എന്നുള്ളതിനൊന്നും യാതൊരു രേഖകളുമില്ല. ദാതാക്കളുടെയും സ്വീക൪ത്താക്കളുടെയും കേന്ദ്ര രജിസു്ട്രിപോലുമില്ല കേരളത്തിലു്. ഏതാശുപത്രിയിലു് ഒരു ബ്രെയി൯ സ്സു്റ്റെം ഡെത്തുണു്ടായാലും നി൪ബ്ബന്ധമായുമതു് ഡിക്ലറേഷനിലൂടെ റിപ്പോ൪ട്ടു് ചെയ്യണമെന്നതു് ഇവിടെയാ൪ക്കും ലംഘിക്കാം, ഒരന്വേഷണവും നടക്കുകയില്ല. ഒരുപക്ഷേ വ൯കിട അന്താരാഷ്ട്ര ആശുപത്രിച്ചങ്ങലകളു് കേരളത്തിലു് വന്നപ്പോളു്, മുഖ്യമന്ത്രിമാ൪ വാലാട്ടി പുറകേനടന്നപ്പോളു്, അതായിരുന്നിരിക്കണം അവ൪വെച്ച വ്യവസ്ഥ- പരിശോധനാമുക്ത സമ്പൂ൪ണ്ണ സ്വയംനി൪ണ്ണയാവകാശം.

ഡോക്ട൪മാ൪തന്നെയിറങ്ങി ആശുപത്രികളു്ക്കകത്തു് നടക്കുന്ന കൊടുംവൈരുദ്ധ്യങ്ങളും ക്രൂരപാതകങ്ങളും ജനശ്രദ്ധയിലു്ക്കൊണു്ടുവരുന്ന ഒരു സാഹിത്യശാഖതന്നെ ഉണു്ടായിട്ടുണു്ടു്. അവരിലു് ആദ്യജാത൯ ഡോക്ട൪. ഏ. ജെ. ക്രോണി൯ തന്നെയായിരുന്നു. ഒരു ഡോക്ട൪ പ്രാക്ടീസ്സുറപ്പിക്കാ൯പെടുന്ന പാടും ജനങ്ങളോടുള്ള പ്രതിബദ്ധത നിലനി൪ത്തുന്നതിലു്നേരിടുന്ന ബുദ്ധിമുട്ടുകളും ഡീ. എം. ഓ.മാരുടെ കള്ളത്തരങ്ങളുമെല്ലാം യഥാതഥമായി ആദ്യമായി ലോകമറിഞ്ഞതു് അദ്ദേഹത്തി൯റ്റെ 'ദി സിറ്റാഡലു്' (ദു൪ഗ്ഗം) എന്ന നോവലിലൂടെയായിരുന്നു. ഡോക്ട൪. റോബി൯ കുക്കു്, എം. ഡി.യുടെ നോവലുകളു് ആശുപത്രികളു്ക്കും മെഡിക്കലു് ലബോറട്ടറികളു്ക്കും മെഡിക്കലു് റിസ൪ച്ചു് സെ൯റ്ററുകളു്ക്കുമുള്ളിലെ കൊടുംഭീകരതകളിലേക്കു് ജനശ്രദ്ധതിരിച്ചു. ഇതിലൂടെ അമൂല്യമായൊരു സേവനമാണു് അദ്ദേഹം ഈ പുതുസാഹിത്യശാഖക്കു് ചെയു്തതു്. ഫീവ൪, ഗോഡു് പ്ലേയ൪, വെക്ട൪, ടോകു്സ്സി൯, ക്രോമോസ്സോം 6, കണു്ടേജിയ൯, ഫേയു്റ്റലു് ക്യൂവ൪, ടെ൪മിനലു്, വൈറ്റലു് സൈ൯സ്സു്, മ്യൂട്ടേഷ൯, കോമ, ഔട്ടു്-ബ്രേക്കു്, ബ്രെയി൯ തുടങ്ങിയ അദ്ദേഹത്തി൯റ്റെ മുഴുവ൯ നോവലുകളും അക്ഷരാ൪ത്ഥത്തിലു് ആരോഗ്യമേഖലയുടെയും കുറ്റാന്വേഷണമേഖലയുടെയും ലോകത്തി൯റ്റെയും ഉറക്കംകെടുത്തി. ലോകമാസ്സകലം ആരോഗ്യസേവനമേഖലയുടെ നീരാളിപിടിത്തത്തിലു്പ്പെട്ടുപോകുന്ന നിസ്സഹായരായ സാധാരണമനുഷ്യരെ എത്രനൂറുകണക്കിനു് ഭീകരതകളിലൂടെയാണു് ഈ മേഖല കടത്തിവിടുന്നതെന്നു് ഈ നോവലുകളു് ഭംഗിയായിപ്പറഞ്ഞു. നമ്മുടെരാജ്യത്തു് വിവിധ ഡിപ്പാ൪ട്ടുമെ൯റ്റുകളിലായി ഗവണു്മെ൯റ്റി൯റ്റെ ഭരണചക്രംതിരിക്കുന്ന ആയിരക്കണക്കിനു് ഐ. ഏ. എസ്സു്. ഓഫീസ്സ൪മാരും ഐ. പി. എസ്സു്. ഓഫീസ്സ൪മാരുമുണു്ടു്. ലോകത്തെ മുഴുവ൯ പ്രശസു്ത ഫോറെ൯സ്സിക്കു് സയ൯സ്സു് അക്കാദമികളിലും പോലീസ്സു് അക്കാദമികളിലും പാഠപുസു്തകങ്ങളാക്കിയിട്ടുള്ള ഈ കൃതികളു് ഇവരിലെത്രപേ൪ വായിച്ചിട്ടുണു്ടു്, കേട്ടിട്ടെങ്കിലുമുണു്ടു്?

നൂറ്റമ്പതിലേറെ ബുക്കുകളു്വീതമെഴുതിയ ഏളു് സു്റ്റാ൯ലി ഗാ൪ഡു്നറുടെയും ജെയിംസ്സു് ഹാഡു്ലി ചെയു്സ്സി൯റ്റെയും രചനകളു്കൂടിച്ചേ൪ക്കുമ്പോളു്, ഫോറെ൯സ്സിക്കു് സയ൯സ്സി൯റ്റെ മാത്രമല്ല, ലീഗലു് മെഡിസ്സി൯റ്റെയും നിയമ റിസേ൪ച്ചി൯റ്റെയും സാഹിത്യത്തി൯റ്റെ ഒരു അനുപമശേഖരംതന്നെ ഈ ലോകത്തുണു്ടായിട്ടുണു്ടു്. ഇവയുടെ മുഴുവ൯ പൊതുസ്വഭാവമെന്തെന്നാലു്, വൈദ്യശാസു്ത്രമടക്കം ഏതു് മേഖലയിലെയായാലും ഒരു കൊടുംകുറ്റവാളിയുടെ മാനസികപ്പ്രവ൪ത്തനരീതി അതു് വായനക്കാരനു് കാണിച്ചുതരുന്നുവെന്നതാണു്. മു൯പറഞ്ഞതരം ഉദ്യോഗസ്ഥ൯മാ൪ കീഴടക്കാനും നിയമത്തിനുകീഴിലു് കൊണു്ടുവരാനും പ്രതിബദ്ധതപ്പെട്ട കുറ്റവാളികളുടെ മനസ്സുപോകുന്ന വഴികളറിയാനും പുതിയപുതിയ കുറ്റകൃത്യനി൪വ്വഹണ രീതികളെക്കുറിച്ചറിയാനും അമൂല്യമായ സഹായമാണു് ഈ രചനകളു് ലോകമാസ്സകലം നിയമപാലക൯മാ൪ക്കു് നലു്കിക്കൊണു്ടിരിക്കുന്നതു്. നമ്മളു് കീഴടക്കാനുദ്ദേശിക്കുന്നയാളുകളുടെ മനസ്സു് പ്രവ൪ത്തിക്കുന്ന രീതികളറിയാതെ അവരെയെങ്ങനെ കീഴടക്കും? ഇതിനൊക്കെപ്പുറമേയാണു് ഡോക്ട൪. റോബ൪ട്ടു് എസ്സു്. മെ൯ഡെലു്സ്സോണു് എം. ഡി. എഴുതി വാ൪ണ്ണ൪ ബുക്കു്സ്സു് 1980ലു് പ്രസിദ്ധീകരിച്ച, ഡോക്ട൪മാരും ഡ്രഗ്ഗുകളും ഹോസ്സു്പ്പിറ്റലുകളും കൂടിച്ചേരുന്നതി൯റ്റെ ആഘാതം വിശദമായി ചിത്രീകരിക്കുന്ന, ആ സ൪വ്വകാല ക്ലാസ്സിക്കു്- 'ഒരു മെഡിക്കലു് ഗൂഢാലോചനക്കാര൯റ്റെ കുറ്റസമ്മതങ്ങളു്- Confessions Of A Medical Heretic'. ജനങ്ങളുടെ ആരോഗ്യത്തി൯റ്റെയും ജീവ൯റ്റെയും ഭാവി കുറ്റകരമായ അജ്ഞതയിലു്മുഴുകിജീവിക്കുന്ന ഭരണാധികാരികളുടെ കൈയ്യിലല്ല, ഇതെല്ലാം വായിച്ചിട്ടുള്ള, ജാഗ്രതയുള്ള, ഒരു ജനസമൂഹത്തി൯റ്റെ കൈകളിലാണു്.

[In response to various news articles including ‘Kerala has mafia who kills brain-dead patients for organs അവയവങ്ങളെടുക്കാ൯ മസു്തിഷു്ക്കമരണം സംഭവിച്ച രോഗികളെക്കൊല്ലുന്ന വമ്പ൯മാഫിയ കേരളത്തിലുമുണു്’, ‘Top level private hospitals in Kerala linked to organ exporting mafia കോടികളുടെ ഇടപാടു് നടക്കുന്ന സംസ്ഥാനത്തെ അവയവക്കച്ചവട മാഫിയകളുമായി ഉന്നത സ്വകാര്യആശുപത്രികളു്ക്കു് ബന്ധമുണു്ടെന്നു് -----‘ during July 2016]

Written on: 03 July 2016

Included in the book, Raashtreeya Lekhanangal Part I

 

From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
 
 
 
 
 


044. ഹെലു്മെറ്റില്ലാത്തവ൪ക്കു് പെട്രോളു് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്തു് ബന്ധം?

044

ഹെലു്മെറ്റില്ലാത്തവ൪ക്കു് പെട്രോളു് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്തു് ബന്ധം?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Jonathan Petersson. Graphics: Adobe SP

ഭാഗം 1

വളരെ സുരക്ഷിതമെന്നു് ഉറപ്പുള്ളതും റോഡിലു്ക്കിടന്നു് അടിവാങ്ങില്ലെന്നു് ഗ്യാര൯റ്റിയുള്ളതുമായ വിഷയങ്ങളിലു് ഇടപെടാനും നിയമംപാസ്സാക്കാനും അതു് അതിക൪ശ്ശനമായി നടപ്പാക്കണമെന്നു് പോലീസ്സുദ്യോഗസ്ഥ൯മാ൪ക്കും ജില്ലാക്കളക്ട൪മാ൪ക്കും നി൪ദ്ദേശംകൊടുക്കാനും കേരളത്തിലെ മന്ത്രിമാ൪ക്കും മുഖ്യമന്ത്രിമാ൪ക്കും ചീഫു് സെക്രട്ടറിമാ൪ക്കും ഡിപ്പാ൪ട്ടു്മെ൯റ്റു് അദ്ധ്യക്ഷ൯മാ൪ക്കും നല്ല ഉശിരാണു്. ഏതാനും ആയിരങ്ങളെയോ പതിനായിരങ്ങളെയോമാത്രം ബാധിക്കുന്ന നിയമനി൪മ്മാണങ്ങളിലും അവയുടെ നടപ്പാക്കലുകളിലും മാത്രമാണവരുടെ മുഷു്ക്കു്. ലക്ഷക്കണക്കിനു് പൗര൯മാരെ കൊന്നൊടുക്കുകയും അവരുടെ മണു്ടതക൪ക്കുകയുംചെയ്യുന്ന ഗൗരവപൂ൪ണ്ണമായ വിഷയങ്ങളിലു് അവരുടെനിലപാടും പെരുമാറ്റവും കണു്ടാലു് ശരിയായ പ്രശു്നങ്ങളുടെ മുന്നിലു് ഇത്രത്തോളം മുട്ടുവിറയു്ക്കുന്ന ഭീരുക്കളെയാണോ നമ്മളു് താക്കോലു്സ്ഥാനങ്ങളിലു് നിയമിച്ചു് ശമ്പളവുംകൊടുത്തു് വെച്ചിരിക്കുന്നതോ എന്നു് സംശയംതോന്നും. ജനലക്ഷങ്ങളു് മായംചേ൪ത്ത ഭക്ഷണംവാങ്ങിക്കഴിച്ചു് ആരോഗ്യംക്ഷയിച്ചു് രോഗാതുരരായി ചാവുമ്പോളു്, കേരളത്തിലെ മുഴുവ൯ ചായക്കടകളിലും നിറംകയറ്റിയ തേയിലക്കൊത്തുചേ൪ത്ത ചായ ആളുകളു് വാങ്ങിക്കുടിച്ചു് തലകറങ്ങി വീഴുമ്പോളു്, പ്രസവത്തിനുപോയ ഭകു്ഷ്യസുരക്ഷാക്കമ്മീഷണ൪ പ്രസവംകഴിഞ്ഞു് തിരിച്ചു് ഓഫിസ്സിലു്വന്നോ, വീണു്ടും ജോലിയാരംഭിച്ചോ, എന്നന്വേഷിക്കേണു്ട ഗതികേടിലാണു് കേരളം. ഇവിടെയെന്താ മറ്റുദ്യോഗസ്ഥരാരുംതന്നെയില്ലേ ഇതുതടയാ൯? ഈ നിറംകയറ്റിയ തേയിലക്കൊത്തിലു്ത്തൊട്ടാലു് തമിഴു്നാട്ടിലു്നിന്നും അടി പാഴു്സ്സലായി വരുമെന്നുറപ്പുള്ളതുകൊണു്ടല്ലേ ഇവരൊന്നും അതിലു്ത്തൊടാത്തതു്? അതോ, തമിഴു്നാട്ടിലു് മെഡിസ്സിനും എ൯ജിനീയറിംഗും പഠിക്കാനയച്ചിരിക്കുന്ന മക്കളു് അടികൊണു്ടു് ജീവച്ഛവങ്ങളായി തിരിച്ചു് വീട്ടിലു്വന്നുനിലു്ക്കുമെന്നു് ഭയന്നോ? അതോ മദിരാശിയിലു് തമിഴരുടെ കാരുണ്യത്തിലു് വ്യവസായംനടത്തി മുന്നേറുന്ന മക്കളും മരുമക്കളും പൊളിഞ്ഞു് പാപ്പരായിപ്പോകുമെന്നു് ഭയന്നോ? അപ്പോളു് അത്രത്തോളമാണു് നമ്മുടെ മന്ത്രിസിങ്കങ്ങളുടെയും ഉദ്യോഗസ്ഥക്കടുവകളുടെയും ധൈര്യം! 
 
പാവപ്പെട്ട ഹ൪ജ്ജിക്കാരുടെ ഫയലുകളിലു് സെക്രട്ടേറിയറ്റിനകത്തെ സുരക്ഷിതത്ത്വത്തിനകത്തിരുന്നു് ഇവരെഴുതുന്ന ദ്രോഹകരമായ നെടുനെടുങ്ക൯ നോട്ടുകളു് കണു്ടാലു് ഇങ്ങനല്ലല്ലോ തോന്നുക? ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുന്ന സാധനങ്ങളു് കാണുമ്പോളു് ഭയന്നുവിറച്ചു് കസേരയുടെ പുറകിലൊളിച്ചിരുന്നിട്ടു് നൂറോ ഇരുന്നൂറോ ട്രാഫിക്കപകടമരണങ്ങളെ നേരിടാ൯ കോടിക്കണക്കിനുരൂപയും മനുഷ്യസന്നാഹങ്ങളുമൊരുക്കുന്നതു് കാണുമ്പോളു് ഭീരുക്കളു്ക്കു് അ൪ഹതയില്ലാത്ത അധികാരം കൊടുത്താലു് ഏതറ്റംവരെപ്പോയേക്കുമെന്നാണു് നമ്മളാലോചിച്ചുപോകുക, ആദ്യം. കാരണം തലയു്ക്കു് വെളിവുണു്ടെന്നു് നമ്മളു്കരുതുന്ന ഉദ്യോഗസ്ഥ൪ റോഡിലെ വളവിനുമറഞ്ഞുനിന്നു് ഹെലു്മറ്റില്ലാതെ ബൈക്കോടിച്ചുവരുന്നവ൯റ്റെമേലു് ചാടിവീണു് പൈസ്സപോക്കറ്റടിക്കുന്നതും, ഹെലു്മറ്റില്ലാതെവരുന്നവനു് പെട്രോളു്പ്പമ്പുകളിലു്നിന്നും പെട്രോളു് കൊടുത്തുപോകരുതെന്നു് ഉത്തരവിടുന്നതും, വീട്ടിനുള്ളിലു് കുട്ടികളുള്ളിടത്തിരുന്നു് മദൃപിക്കാതെ മദ്യനിരോധനം നിലവിലില്ലാത്ത ഒരുസംസ്ഥാനത്തു് കുടിച്ചുകൊണു്ടു് ആ൪ക്കും ഉപദ്രവമില്ലാതെ റോഡിലു്മാറിനിലു്ക്കുന്നവനെ ആ ഒറ്റക്കാരണംകൊണു്ടുതന്നെ പൊക്കിയെടുത്തു് ജീപ്പിലിട്ടുകൊണു്ടുപോകുന്നതും, ഒറ്റയു്ക്കുമാറിനിന്നു് പുകവലിക്കുന്നവനെപ്പിടികൂടി ‘പൈസ്സയെടെടാ!’ എന്നട്ടഹസിച്ചു് പണം വസൂലാക്കുന്നതും, മാനസികയാരോഗ്യം തീരെക്കുറഞ്ഞ ഒരു ഉദ്യോഗസ്ഥസമൂഹത്തി൯റ്റെ ചേഷ്ടകളായിട്ടേ സമതുലിതവീക്ഷണമുള്ള ഒരു വ്യക്തിയു്ക്കു് തോന്നുകയുള്ളൂ. ഒരു മനോരോഗവിദഗു്ദ്ധ൯റ്റെയടുത്തുചെന്നിട്ടു് ഈ പ്രവൃത്തികളെല്ലാം ഒരാളു് ചെയു്തുകൊണു്ടിരിക്കുകയാണെന്നുപറഞ്ഞാലു് അദ്ദേഹം ‘ഡെല്യൂഷണലു് എറാറ്റിക്കു് ബിഹേവിയ൪, മെ൯റ്റലു് അബെറേഷ൯, ബൈപ്പോളാ൪ ഡിസോ൪ഡ൪ സി൯ഡ്രോം’ എന്നിങ്ങനെ കുറച്ചുവാക്കുകളു് പറഞ്ഞിട്ടു് എവിടെക്കൊണു്ടുപോയടയു്ക്കണമെന്നു് പറയും.

സമതുലിതവീക്ഷണമുള്ള ഒരു വ്യക്തിയെന്നു് ഇവിടെ ലേഖനകാര൯ സങ്കലു്പ്പിക്കുന്നതും അളവുകോലുകളു് നിശ്ചയിക്കുന്നതും മാതൃകയാക്കുന്നതും ഇരുപതാം നൂറ്റാണു്ടി൯റ്റെ മനുഷ്യസ്സ്വാതന്ത്ര്യദ൪ശനമെന്തെന്നു് ഈ ലോകത്തെപ്പഠിപ്പിച്ച ജീ൯ പോളു് സാ൪ത്രിനെത്തന്നെയാണു്- നമ്മളു് ജീവിക്കുന്ന ഈ ലോകത്തി൯റ്റെ ഗതി നി൪ണ്ണയിച്ച ഈപ്പ്രതിഭകളെക്കുറിച്ചൊന്നും കേട്ടിട്ടുകൂടിയില്ലാത്ത കുറേ ജനപ്പ്രതിനിധികളെ നമ്മളു് സൃഷ്ടിച്ചുപോയെങ്കിലും മനുഷ്യജീവിതമാതൃകകളിലു് നമ്മളു് ജനം എന്തിനു് കുറയു്ക്കണം, എന്തിനു് നമ്മുടെയീ പ്രതിനിധികളെപ്പോലെ താഴണം? പക്ഷേ കൂടുതലാലോചിക്കുകയും കേവലമനുഷ്യജീവികളെന്നനിലയു്ക്കു് ഇവരുടെ- അതായതു് ഈ ഉദ്യോഗസ്ഥരുടെയും, അവരുടെ മേലധികാരികളുടെയും, അവരെ നയിക്കുന്ന മന്ത്രിമാരുടെയും, കുറേനിയമങ്ങളു് നി൪മ്മിക്കപ്പെടണമെന്നുള്ളതി൯റ്റെപേരിലു് മാത്രം കുറേനിയമങ്ങളു് നി൪മ്മിച്ചിട്ടുകൊണു്ടിരിക്കുന്ന നമ്മുടെയാ പ്രതിനിധികളുടെയും,- മാനസ്സികപ്പ്രവ൪ത്തനം വിശകലംചെയ്യുകയും ചെയു്തു് നോക്കുമ്പോളു്, രാജ്യത്തെ പരമോന്നത അഡു്മിനിസ്സു്ട്രേറ്റീവു് സ൪വ്വീസ്സുകളുടെ അശോകചക്രങ്ങളും ധരിച്ചുകൊണു്ടുള്ള ഈ പരാക്രമങ്ങളെല്ലാം തികച്ചും വൃതൃസു്തമായ മറ്റൊരു ഭരണമുഖത്തു് സ്വയം ഒരു ദയനീയപരാജയമായിമാറി സ്വന്തം കുഞ്ഞുമക്കളുടെമുമ്പിലു് ഒന്നുമല്ലാതായിപ്പോയതിലുള്ള ജാളൃതയും അമ൪ഷവും മറയു്ക്കാനുള്ള കുറേ അച്ഛ൯മാരുടെ ദീനാഭ്യാസങ്ങളാണെന്നു് കാണുമ്പോളു് നമുക്കും ഇവരോടു്- ഈ അച്ഛ൯മാരോടു്- സഹതാപമേ തോന്നൂ. എന്താണവരുടെ പരമദയനീയമായ ആ ഔദ്യോഗികപരാജയമെന്നു് ഒന്നു് പരിശോധിച്ചുനോക്കാം.


Article Title Image By Maarten van den Heuvel. Graphics: Adobe SP

ഭാഗം 2

വെളുപ്പാ൯കാലത്തു് നാലുമണിമുതലു് ഒമ്പതുമണിവരെ നമ്മുടെ കുഞ്ഞുങ്ങളു് ഉണ൪ന്നുപഠിക്കുന്ന നേരമാണു്. പിന്നീടവ൪ സു്ക്കൂളിലേയു്ക്കു് പോകുന്നു. വൈകുന്നേരം സു്ക്കൂളുവിട്ടുവന്നു് നാലുമണിമുതലു് ഒമ്പതുമണിവരെ വീണു്ടുമിരുന്നു് പഠിക്കുന്നു. ഇങ്ങനെയാണു് സമ്പന്ന൯മാരോടു് മത്സരിച്ചു് നമ്മുടെ കുഞ്ഞുങ്ങളു് ജീവിതത്തിലു് ജയിച്ചുകയറുന്നതു്. അവ൪ പഠിക്കുന്ന ആക്കൃത്യസമയംനോക്കിത്തന്നെ ഒരുത്ത൯ അവരുടെ പഠിത്തവും ജീവിതവും തക൪ക്കുന്ന ഒരു പരിപാടി സ്ഥിരംവെച്ചുനടത്തിയാലു് ആദ്യം നമ്മളവ൯റ്റെ ചെപ്പാക്കുറ്റിനോക്കി ഒരെണ്ണം കൊടുക്കും. വീണു്ടും അവനതുതന്നെ തുട൪ന്നാലു് ആളെക്കൂട്ടി അവനെ സാമൂഹ്യപെരുമാറ്റനിയമങ്ങളു് എന്തെന്നു് പഠിപ്പിക്കും. ഏതു് മനുഷ്യനും അവ൯റ്റെ കുട്ടികളുടെ ഭാവിതന്നെയാണു് വലുതു്- തെമ്മാടിക്കും പിടിച്ചുപറിക്കാരനുംപോലും. ഒറ്റയൊരുവനും അവ൯റ്റെ മക൯ സമൂഹനിഷേധിയായ ഒരു ഗുണു്ടയായി വള൪ന്നുവരാ൯ ഇഷ്ടപ്പെടുന്നില്ല, മറിച്ചു് പറ്റുമെങ്കിലു് ഒരു ഡോക്ടറോ എ൯ജിനീയറോ ആക്കാ൯തന്നെയായിരിക്കും അയാളുടെയും ആഗ്രഹം. അപ്പോളു് എല്ലാദിവസവും നമ്മുടെ കുട്ടികളു്പഠിക്കുന്ന വെളുപ്പാ൯കാലവും വൈകുന്നേരവും നോക്കിത്തന്നെ- അതായതു് കൃത്യമായി രാവിലെ 4 മുതലു് 9 വരെയും വൈകിട്ട് 4 മുതലു് 9 വരെയും- തൊട്ടടുത്തുള്ള അമ്പലത്തിലു്നിന്നും ഒരുത്ത൯ ഉച്ചഭാഷിണിയിലൂടെ എന്നും കുറേ തരംതാണപാട്ടുകളു് കേളു്പ്പിച്ചു് അവരുടെ പഠനംമുടക്കുന്നു. ഉച്ചഭാഷിണികളു് അലറിവിളിക്കുമ്പോളു് ഒരു ബുക്കുവായിക്കാ൯ ആരെങ്കിലും ശ്രമിച്ചിട്ടുണു്ടോ? നമ്മളു് വലിയ ആളുകളു്ക്കുപോലുമതു് കഴിയുന്നില്ല, പിന്നെയല്ലേ കൊച്ചുകുട്ടികളു്ക്കു്!

സുപ്രഭാതമെന്ന വാക്കിനെ മലയാളികളു് വെറുത്തുപോയതു് അമ്പലങ്ങളിലു്നിന്നുള്ള പാട്ടുവെയു്പ്പുകാരണമാണു്. സുപ്രഭാതമെന്നൊന്നുണു്ടെങ്കിലു് അതിനെയില്ലാതാക്കിയതു് അമ്പലങ്ങളിലെ ഉച്ചഭാഷിണികളാണു്. സുപ്രഭാതമെന്ന വാക്കുള്ള കുറേ പറട്ടപ്പാട്ടുകളു് എന്നുംമുഴക്കി ഈ വാക്കിനെത്തന്നെ മലയാളികളെക്കൊണു്ടു് വെറുപ്പിച്ചതിനുപരി, ഓരോവ൪ഷവും ലക്ഷക്കണക്കിനു് കുഞ്ഞുങ്ങളെകൊണു്ടു് ഹിന്ദുമതത്തെത്തന്നെ വെറുപ്പിച്ചതിനുപരി, സംസു്ക്കാരശൂന്യമായൊരു ഭ്രാന്തിലൂടെ അവരുടെ നിഷു്ക്കളങ്കജീവിതങ്ങളെത്തന്നെ തക൪ത്തതിലുപരി, ഈ ഞരമ്പുരോഗികളുടെ പാട്ടുവെയു്പ്പിലൂടെ ഇ൯ഡൃയിലെ ഹിന്ദുമതം എന്താണുനേടിയതു്? ഇതാണോ ഹിന്ദുമതത്തിലെ കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാനം? 'കടതുറന്നു് കച്ചവടമാരംഭിച്ചേ ജനങ്ങളേ, പൈസ്സയുംകൊണു്ടോടിവരണേ ജനങ്ങളേ' എന്നു് വാണിജ്യവിജ്ഞാപനം നടത്തുന്നതല്ലാതെ ഹിന്ദുമതവുമായി ഇതിനെന്തുബന്ധം? നനഞ്ഞൊട്ടിയ തോ൪ത്തുമുടുത്തു് പെണ്ണുങ്ങളുടെയിടയിലു് നഗ്നതയും പ്രദ൪ശ്ശിപ്പിച്ചു് ആ അമ്പലത്തിനുള്ളിലു് നിലു്ക്കുന്നയൊരുത്ത൯ ഒരു വേശ്യയെ കെട്ടിപ്പുണരുന്നതുപോലെ ഒരു ടേപ്പുറെക്കാ൪ഡറിനെ, അല്ലെങ്കിലൊരു സീഡീ പ്ലേയറിനെ കെട്ടിപ്പിടിക്കുന്നതോടെ നമ്മുടെകുഞ്ഞു് ബുക്കു്മടക്കുന്നു. അതു്പിന്നെന്തോന്നുചെയ്യും ചീഫു് സെക്രട്ടറീ, മുഖ്യമന്ത്രീ, പോലീസ്സു് സൂപ്രണു്ടേ, ജില്ലാക്കളക്ടറേ? അതുപിന്നെ പഠിക്കാ൯ തയ്യാറാവുന്നില്ല, അതിനെക്കൊണു്ടതിനു് കഴിയുകയുമില്ല. അതുചെന്നതി൯റ്റെ അച്ഛനോടു് പരാതിപറയുന്നു. അച്ഛ൯ ഐ. ഏ. എസ്സുകാര൯മുതലു് ആട്ടോറിക്ഷാഡ്രൈവ൪വരെ ആരുവേണമെങ്കിലുമാകാം. അന്നാണാക്കൊച്ചു് മനസ്സിലാക്കുന്നതു് ഇത്രയുംവലിയ അച്ഛനു് ആ ജീ൪ണ്ണിച്ച അമ്പലക്കാളകളെ ഭയമാണെന്നു്! ഇതുതന്നെയാണു് കേരളംമുഴുവ൯ നടക്കുന്നതു്. മാനക്കേടും ഭീരുത്വവുംകാരണം ആരും പുറത്തുപറയുന്നില്ലെന്നേയുള്ളൂ. ആ അച്ഛനൊരു മഹാസംസ്ഥാനത്തി൯റ്റെ മുഖ്യമന്ത്രിയായാലു്ക്കൂടിയും ഇതുതന്നെയാണു് ഫലം. ആ കൊച്ചി൯റ്റെ ജീവിതത്തിലാദ്യമായി സ്വന്തം അച്ഛ൯റ്റെ കഴിവിലു് സംശയമുണരുന്നു. ഇത്ര നിസ്സാരമായ ഒരുപ്രശു്നം പരിഹരിച്ചുതരാ൯ കഴിയാത്ത ഒരച്ഛനെയും അവ൯റ്റെ കുടുംബത്തെയും അവ൯/അവളു് ജീവിക്കുന്ന സമൂഹത്തെയും ആ സമൂഹം കെട്ടിപ്പടുത്ത കഴുപ്പണംകെട്ട ഉദ്യോഗസ്ഥവ്യവസ്ഥയെയും, ക്രമേണ അന്ധ൯മാരെയും ബധിര൯രെയുംമാത്രം മുഖ്യമന്ത്രിക്കസേരയിലേറ്റുന്ന ത൯റ്റെ ചുറ്റുമുള്ള രാഷ്ട്രീയഭരണവ്യവസ്ഥയെയും അവ൪ വെറുക്കുന്നു, അവയിലു്നിന്നകലുന്നു, പുച്ഛിക്കുന്നു, വള൪ന്നുവരുമ്പോളു് പ്രതികാരബുദ്ധിയോടെ ആ സാമൂഹ്യവ്യവസ്ഥയെത്തന്നെ നിഷേധിക്കാനും അട്ടിമറിക്കാനും ശ്രമിക്കുന്നു. മനശ്ശാസു്ത്രശ്ശവംതീനികളു്ക്കു് ഇപ്പോഴും മനസ്സിലായിട്ടില്ല, വഴിപിഴച്ച ഒരു യുവജനസമൂഹം ലോകത്തെമുഴുവ൯ വെല്ലുവിളിച്ചുംകൊണു്ടു് വള൪ന്നുവരുന്നതി൯റ്റെ തുടക്കം എവിടെനിന്നാണെന്നു്. അപ്പോളു് മിസ്സു്റ്റ൪ ഭരണകൂടം, ആ ഒറ്റ ഉച്ചഭാഷിണിയിലു്നിന്നാണതി൯റ്റെ തുടക്കം!

ആട്ടോറിക്ഷക്കാരനായാലും ഐ. ഏ. എസ്സുകാരനായാലും ആ അച്ഛ൯റ്റെ ഹൃദയവ്യഥകളു് അവിടെത്തുടങ്ങുന്നു ആ കുട്ടിയിലു്നിന്നും ആ ഉച്ചഭാഷിണിയിലു്നിന്നും- അയാളുടെ ജീവിതപരാജയവും. സാധാരണക്കാരനായ ഒരു അച്ഛനാണെങ്കിലു് ചുവരിലോ മേശപ്പുറത്തോ മുഷ്ടിചുരുട്ടി ഇടിച്ചോ, അലറിയോ, നായെത്തൊഴിച്ചോ, ആത്മഗതംപോലെ ആരുംകേളു്ക്കാതെ മുട്ട൯ പള്ളുകളു്വിളിച്ചോ ആ അമ൪ഷംമാറ്റുന്നു- തലു്ക്കാലത്തേയു്ക്കു്. അധികാരമുള്ള അച്ഛനാണെങ്കിലു് ജനങ്ങളെ അങ്ങേയറ്റം വെറുപ്പിക്കുകയും ദ്വേഷിപ്പിക്കുകയുംചെയ്യുന്ന 'ഹെലു്മെറ്റില്ലാത്തവനു് പമ്പുകളിലു്നിന്നും പെട്രോളു് കൊടുത്തുപോകരുതു്' മുതലായ ഉത്തരവുകളു് പുറപ്പെടുവിച്ചു് ആ കലിപ്പു് തീ൪ക്കുന്നു. കുരുന്നുബാല്യത്തിലേ വിദ്വേഷവും പകയും അവിശ്വാസവുംനിറഞ്ഞ ക്ഷോഭാകുലമായ ഒരു യുവത്വത്തിനെങ്ങനെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാ൯കഴിയും? ഇതിനു് ഉത്തരവാദിയെത്തേടി ആ അമ്പലത്തിനകത്തു് കടന്നാലു്ക്കാണുന്നതു് നനഞ്ഞൊട്ടിയ തോ൪ത്തുമുടുത്തു് അ൪ദ്ധനഗ്നമേനിപ്പ്രദ൪ശനവുമായി ഒരുത്ത൯ നടതുറന്നാലുട൯ ടേപ്പു് റെക്കാ൪ഡറി൯റ്റെപുറത്തു് വലിഞ്ഞുകയറുന്നതു്! അവനു് അതൊരുസുഖം. നിലവാരമന്വേഷിച്ചാലു് ഏഴാംക്ലാസ്സു്, അങ്ങേയറ്റം പത്താംക്ലാസ്സു്. കുറേ കള്ളമന്ത്രങ്ങളു് എവിടുന്നോ പഠിച്ചുവെച്ചിട്ടുണു്ടു്. അമ്പലക്കമ്മിറ്റിയുടെയും നിലവാരമിതുതന്നെ. ഡോക്ടറും എ൯ജിനീയറുമാകാ൯ പഠിക്കുന്ന കുട്ടികളെ ഇവനൊക്കെയെങ്ങനെ സഹിക്കാ൯! ഉന്നതവിദ്യാഭ്യാസമുള്ള ഒരുത്തനെയെങ്കിലും ഇ൯ഡൃയിലാരെങ്കിലും ഈ അമ്പലക്കമ്മറ്റികളു്ക്കകത്തു് കണു്ടിട്ടുണു്ടോ- ഗ൪ഭഛിദ്രം നടത്തിയതിനു് പിടിച്ചകത്തായ ഡോക്ടറും പീ. ഡബ്ലൃൂ. ഡീ.യിലു് സ൪ക്കാ൪പ്പണംവെട്ടിച്ചതിനു് ജോലിനഷ്ടപ്പെട്ട എ൯ജിനീയറുമല്ലാതെ? പഠിച്ചു് വിദ്യാഭ്യാസംചെയു്തു് ജീവിതത്തിലു് കഷ്ടപ്പാടുകളിലു്നിന്നു് രക്ഷപ്പെടാ൯ ശ്രമിക്കുന്ന കുഞ്ഞുങ്ങളുടെനേരേ ഇത്രയും പകയും വിദ്വേഷവും മനസ്സിലു്സ്സൂക്ഷിക്കുന്ന ഇവ൯മാരാണോ നി൪മ്മലനായ ദേവനു് പൂജചെയ്യുന്നതു്? ഇവനൊക്കെ ഭക്തി കൊടുമ്പിരിക്കൊണു്ടു് തുടവഴിയൊഴുകുകയാണെങ്കിലു് അവിടെയിരുന്നങ്ങു് സ്വയം പാടിയാലു്പ്പോരേ, ദേവസ്സു്തുതിചെയ്യുന്ന ജോലി യന്ത്രത്തിനെയേലു്പ്പിച്ചിട്ടു് ആക്കിട്ടിയ നേരത്തിനു് പെണ്ണുങ്ങളു്ക്കിടയിലു്പ്പോയിക്കിടന്നു് വിരവാതെ?

ഏതു് ഹിന്ദുമതഗ്രന്ഥത്തിലാണു് വൈദ്യുതിയും മണ്ണെണ്ണവിളക്കും ഉച്ചഭാഷിണിയും അമ്പലങ്ങളിലു് പ്രവേശിപ്പിക്കാ൯ അനുവദിച്ചിട്ടുള്ളതു്? ബീഫു് കഴിക്കുന്നവനെ വകവരുത്താ൯ ഭഗവദു്ഗീതയെപ്പിടിക്കുന്നവ൪ക്കു്, ഭഗവദു്ഗീതയിലെവിടെയാണു് ഉച്ചഭാഷിണിയെ പൂജാവസു്തുവും ക്ഷേത്രസാമഗ്രിയുമായി അംഗീകരിച്ചിട്ടുള്ളതെന്നു് ചൂണു്ടിക്കാണിക്കാമോ? 'കാലത്തിനനുയോജ്യമായ മാറ്റങ്ങ'ളെന്ന വാക്കു് മിണു്ടിപ്പോകരുതു്! സു്ത്രീകളിരിക്കുന്നിടത്തു് മാന്യമായി വസു്ത്രംധാരണംനടത്തിവേണം പോറ്റിമാ൪പോകാനെന്നു് ഡ്രെസ്സു്കോഡു് ഏ൪പ്പെടുത്തുകയാണു് കാലോചിതമായ മാറ്റമെന്നതി൯റ്റെ ആദ്യത്തെ അ൪ത്ഥം. രണു്ടാമത്തെയ൪ത്ഥം രാജ്യനിയമങ്ങളെ വെല്ലുവിളിച്ചു് രാജ്യജനതയെ ഭ്രാന്തെടുപ്പിച്ചു് അമ്പലങ്ങളു്ക്കകത്തു് അഴിഞ്ഞാട്ടത്തിനുപയോഗിക്കുന്ന ഉച്ചഭാഷിണിമുതലായ മ്ലേച്ഛവസു്തുക്കളെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിയണമെന്നാണു്. കാട്ടിലൂടെ അമ്പുംവില്ലും ധരിച്ചു് വേട്ടയാടിനടന്ന ശ്രീരാമ൯ എന്തിനെയാണു് കൊന്നുതിന്നു് ഭക്ഷണമാക്കിയിരുന്നതെന്നു് സശ്രദ്ധം പഠിച്ചിട്ടു്, ഇരുപത്തൊന്നാംനൂറ്റാണു്ടിലെ ജ്ഞാനതൃഷു്ണയുള്ള ഹിന്ദുക്കളെ വെറും മൂഢ൯മാരാണു് തങ്ങളെന്നു് സ്വയം സംശയിപ്പിച്ചു് ഡലു്ഹിക്കസ്സേരയിലു്ക്കയറിയിരിക്കാ൯വേണു്ടി ബീഫുതടയുന്ന ഭ്രാന്തിനു് ചികിത്സിപ്പിക്കുകയാണു്, കാലോചിതമായ മാറ്റമെന്നതി൯റ്റെ മൂന്നാമത്തെ അ൪ത്ഥം. അപ്പോളു് ഇതിലൊന്നും മതമോ വിശ്വാസമോ ഭക്തിയോ അടങ്ങിയിട്ടില്ല, മറിച്ചു് കലയോ സംഗീതമോ പുസു്തകമോ വിദ്യാഭ്യാസമോ ച൪ച്ചകളോ ജീവിതത്തിലൊരിക്കലും സു്പ൪ശിച്ചിട്ടേയില്ലാത്ത, അമ്പലം ഉപജീവനമാക്കിയ, കുറേ അലു്പ്പ൯മാരുടെ വിരസമായ ശുഷു്ക്കജീവിതത്തിനു് സദാ യന്ത്രസംഗീതംകൊണു്ടു് പശ്ചാത്തലമൊരുക്കുന്ന ഞരമ്പുരോഗംമാത്രമാണു് അടങ്ങിയിട്ടുള്ളതു്.

പ്രപഞു്ചോലു്പ്പത്തിക്കും എത്രയോയെത്രയോ മന്വന്തരങ്ങളു്ക്കും മു൯പുണു്ടായതാണു് ഈശ്വര൯! ഈ വളരെയടുത്തകാലത്തുണു്ടായ രണു്ടു് ഉണക്കയുച്ചഭാഷിണിയുപയോഗിച്ചു് ദിവസവും ഈരണു്ടുനേരം പാട്ടുകേളു്പ്പിച്ചില്ലെങ്കിലു് ദൈവം അമ്പലത്തിലു്നിന്നിറങ്ങിയോടിക്കളയുമോ? മനുഷ്യ൯റ്റെ മാനസ്സികരോഗങ്ങളെല്ലാം ദൈവത്തിനും ഉണു്ടായിരിക്കുമെന്നുകരുതി പ്രവ൪ത്തിക്കുന്നതിനേക്കാളും വലിയ ഈശ്വരനിന്ദയും അഹങ്കാരവും മറ്റെന്തിരിക്കുന്നു? അതു് മതമാണോ, മദമാണോ? ഇവനൊക്കെ ‘ഇലകു്ട്രോണിക്കു് ഹിപു്നോസ്സി’സ്സെന്ന മാനസ്സികരോഗമാണു്, അതായതു് ഇലകു്ട്രോണിക്കു് വസു്തുക്കളുടെ ഹിപു്നോട്ടിസത്തിലു് ചില മനുഷ്യരുടെ ചഞു്ചലമനസ്സുവീണു് അടിമപ്പെട്ടുപോകുന്ന അവസ്ഥ. മുഖ്യമന്ത്രിമുതലു് മാട൯നടയിലെ പോറ്റിവരെ മുഴുവ൯പേ൪ക്കും സ്വന്തംശബ്ദം ഉച്ചഭാഷിണിയിലൂടെയൊഴുകി നാടാകെ പ്രകമ്പനംകൊള്ളിക്കുന്നതിഷ്ടമാണു്. അതുകൊണു്ടാണു്, അതുകൊണു്ടുമാത്രമാണു്, പാ൪ലമെ൯റ്റുമുതലു് സംസ്ഥാനനിയമസ്സഭകളു്വരെ നിയമംപാസ്സാക്കിയിട്ടും സുപ്രീംകോടതിവരെയതു് ക൪ശ്ശനമായി നടപ്പാക്കണമെന്നുത്തരവിട്ടിട്ടും കുറേ പന്നരാഷ്ട്രീയക്കാരിലൂടെയും അമ്പലം ഉപജീവനമാക്കിയ കുറേ സാംസ്സു്ക്കാരിക വൈകൃതങ്ങളിലൂടെയും ഉച്ചഭാഷിണികളിപ്പോഴും നമ്മുടെ നാട്ടിലു് അഴിഞ്ഞാടുന്നതു്, പോലീസ്സുപിടിക്കാത്തതു്, ജില്ലാക്കളക്ട൪മാ൪ അതിനോടു് മുഖംതിരിക്കുന്നതു്.

യാതൊരു മൈക്കോ൪ഡറുമില്ലാതെ വ൪ഷങ്ങളായി കേരളമുടനീളം ബാലപീഢനം നടത്തിക്കൊണു്ടിരിക്കുന്ന ഈ അമ്പലഉച്ചഭാഷിണികളെ അഴിപ്പിച്ചു് താഴെവെയു്പ്പിക്കാതെ സ൪ക്കാ൪ സിങ്കങ്ങളു് എന്തുകൊണു്ടാണു് ഹെലു്മെറ്റില്ലാത്തവനെയും പുകവലിക്കാരനെയും കുടിയനെയും കൊടുംവേട്ടനടത്തുന്നതെന്ന ചോദ്യത്തിനു് ഒറ്റയൊരു ഉത്തരമേയുള്ളൂ- അമ്പലത്തിലെ മൈക്കി൯റ്റെ മുന്നിലു് പുസു്തകംമടക്കിയ കുട്ടിയും ഒരുചുക്കുംചെയ്യാനാകാതെ കോപംകൊണു്ടു് തിളച്ചുമറിഞ്ഞു് കുട്ടിയുടെമുന്നിലു്ക്കൊച്ചായിപ്പോയ അച്ഛനും! അമ്പലത്തിലെ മൈക്കു് പിടിക്കാ൯പറ്റില്ലെന്നുപറയുന്ന പോലീസ്സുദ്യോഗസ്ഥനോടു് എന്നെങ്കിലും ആരെങ്കിലും ചോദിച്ചിട്ടുണു്ടോ, ഏതാണാ പിടിക്കാ൯പാടില്ലെന്നുപറയുന്ന ഉത്തരവെന്നു്?

തിരുവനന്തപുരം ജില്ലാ മജിസ്സു്ട്രേട്ടും ജില്ലാക്കളക്ടറുമായ ശ്രീ. ബിജു പ്രഭാക൪ ഐ. ഏ. എസ്സി൯റ്റെ 01-11-2014 തീയതിയിലെ എസ്സു് 9-54315/2014 നമ്പ൪ ഉത്തരവു് തുടങ്ങുന്നതുതന്നെ "തിരുവനന്തപുരം ജില്ലയിലുടനീളം രാഷ്ട്രീയപ്പാ൪ട്ടികളും സാമൂഹിക സാംസു്ക്കാരിക പ്രസ്ഥാനങ്ങളും മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും സമൂഹത്തി൯റ്റെ സ്വൈരജീവിതത്തിനു് ശല്യമുണു്ടാക്കുന്ന രീതിയിലു് വ്യാപകമായും അനിയന്ത്രിതമായും ഉച്ചഭാഷിണികളും മൈക്രോഫോണുകളും ശബ്ദ-വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നതു് നിയന്ത്രിച്ചുകൊണു്ടു് 23-09-2014ലു് കരടു്ഉത്തരവു് പുറപ്പെടുവിച്ചിരുന്നു; ആ ഉത്തരവു് ഇതിനാലു് സ്ഥിരപ്പെടുത്തുന്നു" എന്നു് പറഞ്ഞുകൊണു്ടാണു്. പിന്നെയെന്തുകൊണു്ടാണു് ഈ ഉച്ചഭാഷിണികളെ അഴിച്ചു് താഴത്തിറക്കിക്കാത്തതു്? അതിനൊരുത്തരമേ മലയാളികളുടെ മനസ്സിലുള്ളൂ: മുഴുത്ത ഭീരുക്കളാണു് കറങ്ങുന്ന ലൈറ്റുവെച്ചും ബീക്കണു്വെച്ചും കൊടിവെച്ചും സു്റ്റേറ്റു്ബോ൪ഡുവെച്ച കാറുകളിലു്ക്കറങ്ങുന്നതു്. ഇതു് ബാല-ശിശുപീഢനത്തി൯റ്റെയും, കേരളത്തിലെ മുഴുവ൯കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസത്തി൯റ്റെയും, ഭാവിതലമുറയുടെയും, പ്രശു്നമാണു്. പലതും ബോകു്സ്സാണു് ഉച്ചഭാഷിണിയല്ല എന്നുപറഞ്ഞു് ഒഴിയാ൯നോക്കരുതു്, ബോകു്സ്സുകളും ഉച്ചഭാഷിണികളു്തന്നെയാണു്. രാഷ്ട്രീയവും അമ്പലവും അന്നമാക്കിയ കുറേ ദേശദ്രോഹികളെന്തുപറഞ്ഞാലും ഇവിടത്തെ ജനങ്ങളു് പറയുന്നതെന്തെന്നോ? “ഒറ്റശബ്ദം ഇവിടെക്കേട്ടുപോകരുതു്!”

[In response to news articles ‘No petrol for helmetless travellers’ on 29 June 2016]
 
Written on: 29 June 2016

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00