ഇ൯ഡൃയുംപാക്കിസ്ഥാനും വിഭജിക്കപ്പെട്ടുകിടക്കണമെന്നും കാഷു്മീ൪പ്പ്രശു്നം ഒരിക്കലുംതീരരുതെന്നും ആഗ്രഹിക്കുന്നരാഷ്ട്രീയക്കാരെമുഴുവ൯ രണു്ടുരാജ്യത്തുനിന്നുംചവിട്ടിപ്പുറത്താക്കിയാലു് കോണു്ഫെഡറേഷനടക്കം എന്തുംസാധ്യമാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Nayyer Younas. Graphics: Adobe SP.
രണു്ടുരാജ്യങ്ങളുടെയുംപരമാധികാരം ഒരുലയനത്തിലൂടെയില്ലാതാക്കപ്പെടില്ലെങ്കിലും 1947ലെ രണു്ടുരാജ്യങ്ങളിലെയും ഹിന്ദു-മുസ്ലിംമതതീവ്രവാദരാഷ്ട്രീയക്കാരുണു്ടാക്കിയ വിഭജനത്തി൯റ്റെ മുറിവുകളുണക്കാനും പരസ്സു്പ്പരസംഘ൪ഷമവസാനിപ്പിക്കാനും വിദേശകാര്യത്തിലും പ്രതിരോധത്തിലും സാംസ്സു്ക്കാരികവിനിമയത്തിലും സാമ്പത്തികകാര്യങ്ങളിലുമുള്ള രണു്ടുരാജ്യങ്ങളുടെയും പൊതുതാലു്പ്പര്യങ്ങളു്സംരക്ഷിച്ചുവികസിപ്പിക്കാനും ഇ൯ഡൃയുടേയും പാക്കിസ്ഥാ൯റ്റെയും ഒരു കോണു്ഫെഡറേഷനെന്നയാശയം വിഭജനമുണു്ടായ അപ്പോളു്മുതലു്തന്നെനിലനിന്നിരുന്നു.
വിഭജനരേഖകടന്നുപോയതു് പഞു്ചാബിനെയും ബംഗാളിനെയും നെടുനീളത്തിലു് രണു്ടായിമുറിച്ചുകൊണു്ടാണു്, വിഭജനത്തിലൂടെ ഏറ്റവുംകൂടുതലു്നഷ്ടംസംഭവിച്ചതു് അവിഭക്തയി൯ഡൃയിലെ ഈരണു്ടുസംസ്ഥാനങ്ങളു്ക്കുമായിരുന്നു. ഇ൯ഡൃയിലു്ച്ചേരാ൯തീരുമാനിച്ച കാഷു്മീരെന്ന അന്നത്തെസ്സ്വതന്ത്രരാജ്യത്തിനൊഴികെ മറ്റുരാജ്യങ്ങളു്ക്കു് ഇതിലു്ച്ചേതവുംകഷ്ടപ്പാടുകളുമൊന്നുംസംഭവിച്ചില്ല. അതുകൊണു്ടു് ഈ കോണു്ഫെഡറേഷനെന്നസങ്കലു്പ്പം യാഥാ൪ത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളുണു്ടാകുമ്പോളു് ആദ്യമഭിപ്രായംചോദിക്കേണു്ടതു് രണു്ടുരാജ്യങ്ങളിലെയും ഈരണു്ടുവെട്ടുമുറിക്കപ്പെട്ടസംസ്ഥാനങ്ങളിലെയും ജനങ്ങളോടാണു്. ബന്ധുക്കളു്പരസ്സു്പ്പരം അപ്പുറത്തുമിപ്പുറത്തുമായിപ്പോയ, വീടുകളു്പോലുംവിഭജിക്കപ്പെട്ട, അവരീക്കോണു്ഫെഡറേഷനെ, ഐക്യത്തെ, എതി൪ക്കുമെന്നാരുംകരുതുന്നില്ല. അപ്പോളു് അതിനെതിരേനിന്നതു്, നിലു്ക്കുന്നതു്, വിഭജനത്തി൯റ്റെപേരിലു് ഒരുകഷ്ടപ്പാടുമനുഭവിക്കാത്ത രണു്ടിടത്തെയും മറ്റുസംസ്ഥാനങ്ങളിലെജനങ്ങളാണു്, കാരണം അവ൪കഷ്ടപ്പാടനുഭവിച്ചിട്ടുമില്ല, രണു്ടുരാജ്യത്തെയും മതപരമാധികാരമനുഭവിക്കുകയുംചെയ്യാം. അതായതു് ഈക്കോണു്ഫെഡറേഷ൯വേണമോയെന്നു് ഹിതപരിശോധനനടത്തേണു്ടതു് ഇ൯ഡൃയിലുംപാക്കിസ്ഥാനിലുമായി നാലുസംസ്ഥാനങ്ങളായിമാറിപ്പോയ ആരണു്ടുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെയിടയിലാണു്.
കോണു്ഫെഡറേഷ൯റ്റെയദ്ധ്യക്ഷസ്ഥാനം ഇ൯ഡൃയു്ക്കുംപാക്കിസ്ഥാനും മാറിമാറിവരുന്നരീതിയിലു് അതുനിലവിലു്വരണമെന്നു് അന്നത്തെയി൯ഡൃ൯പ്രധാനമന്ത്രി ജവഹ൪ലാലു് നെഹ്രുവും പാക്കിസ്ഥാ൯ഭരണാധികാരി സുളു്ഫിക്ക൪ അലി ഭൂട്ടോയുമാഗ്രഹിച്ചിരുന്നു, പാക്കിസ്ഥാ൯ ഒരുപടികൂടിക്കടന്നുമുന്നോട്ടുപോയി അവരുടെ പാക്കിസ്ഥാ൯ ടൈംസ്സിനോടു് ജനങ്ങളെയൊരുക്കാ൯ അതിനനുകൂലമായി ലേഖനങ്ങളെഴുതാ൯പോലുമാവശ്യപ്പെട്ടിരുന്നു. കാഷു്മീ൪പ്പ്രശു്നം സ്ഥിരമായൊതുങ്ങുമെന്നുള്ളതുകൊണു്ടു് അന്നത്തെക്കാഷു്മീ൪മുഖ്യമന്ത്രി ഷെയു്ക്കു് അബ്ദുള്ളയും കോണു്ഫെഡറേഷനനുകൂലമായിരുന്നു. പക്ഷേ അതൊതുങ്ങണമെന്നു് തലു്പ്പരകക്ഷികളായമറ്റുള്ളവരാഗ്രഹിക്കണു്ടേ!
ഇന്നു് രണു്ടുരാജ്യങ്ങളും കൃഷിക്കും മെഡിസ്സിനും കണു്ടെത്താ൯വിഷമിക്കുന്നപണം അതിലൂടെ സംഘ൪ഷമൊതുങ്ങി സൈനികച്ചെലവുകുറച്ചു് കണു്ടെത്താമായിരുന്നു. പക്ഷേ റഷ്യ, ചൈന, അമേരിക്ക, യൂറോപ്പ്യ൯സഖ്യം എന്നിവയോടൊപ്പം തുല്യശക്തിയായി ഏഷ്യയിലു് ഇ൯ഡൃയും പാക്കിസ്ഥാനുമടങ്ങുന്നൊരു സൂപ്പ൪ശ്ശക്തിയുണു്ടാകുന്നതു് തടയുന്നതിലായിരുന്നു എല്ലാവ൪ക്കുംവ്യഗ്രത. അതുകൊണു്ടീ പരസ്സു്പ്പരമൊന്നുചേ൪ന്നുവളരുന്നതിനുള്ള സമസ്സു്തവിഭവങ്ങളുംമനുഷ്യശക്തിയുമുള്ള രണു്ടുരാജ്യങ്ങളും നേരത്തേപറഞ്ഞമറ്റവരുടെയടിമകളായിക്കഴിയുന്നു. ഫലത്തിലു് ഇവരുടെപ്രധാനമന്ത്രിമാ൪ മറ്റവരുടെയേജ൯റ്റുമാരാണു്!
ഇങ്ങനെയൊരു കോണു്ഫെഡറേഷ൯വേണമെന്നവാദം 1947ലാരംഭിച്ചു് 2016ലും സജീവമായിരുന്നു. പിന്നെന്തുകൊണു്ടതപ്പ്രത്യക്ഷമായെന്നുചോദിച്ചാലു് ഏകദേശമപ്പോളാണു് പണു്ടുമുതലേവിഭജനത്തിനും ഇ൯ഡൃയെന്നയൊരു ഹിന്ദുരാഷ്ട്രരൂപീകരണത്തിനുംവേണു്ടിനിലകൊണു്ട രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെകീഴിലു് ഭാരതീയജനതാപ്പാ൪ട്ടിയെന്നൊരുഭരണം ഇ൯ഡൃയിലാരംഭിച്ചതു്. ഇ൯ഡൃ൯സ്വാതന്ത്ര്യസമരകാലത്തു് ബ്രിട്ടീഷുകാ൪ക്കെതിരെയുണു്ടായിരുന്ന ഹിന്ദുമുസ്ലീംജനയൈക്യം എവിടെപ്പോയെന്നാണു് പലരുമിന്നത്ഭുതപ്പെടുന്നതു്.
എന്നിട്ടുപോലും ഡലു്ഹിതന്നെതലസ്ഥാനമായി നിലനി൪ത്തിക്കൊണു്ടു് ഭാവിയിലു്രണു്ടുരാജ്യങ്ങളുടെയും ഐക്യത്തിലേയു്ക്കുതന്നെ വഴിയൊരുക്കത്തക്കരീതിയിലു് പൊതുനിയമങ്ങളും കറ൯സ്സിയുമുള്ളതും അതി൪ത്തികളെശ്ശാന്തമാക്കുന്നതിനുള്ള വ്യവസ്ഥകളോടെയും ആദ്യമൊരു കോണു്ഫെഡറേഷനുണു്ടാകണമെന്നു് ഇന്നു് ഇ൯ഡൃയിലേയു്ക്കതി൪ത്തികടന്നുവന്നു് സകലപ്രശു്നങ്ങളുമുണു്ടാക്കുന്നുവെന്നു് ബീജേപ്പീപറയുന്ന ഐയ്യെസ്സൈയ്യെന്ന പാക്കു് ഇ൯റ്റ൪-സ൪വ്വീസ്സസ്സു് ഇ൯റ്റല്ലിജ൯സ്സി൯റ്റെമേധാവിതന്നെയായിരുന്ന ലെഫു്റ്റന൯റ്റു് കേണലു് ആസ്സാദു് ഡുറാനിതന്നെ 2018ലും അഭിപ്രായപ്പെട്ടിരുന്നു. സൂചനകളും ജനാഭിലാഷങ്ങളുമവിടെയുണു്ടായിരുന്നു, നടപ്പിലാക്കാ൯ പ്രധാനമന്ത്രിമാരുണു്ടായിരുന്നില്ലെന്നുമാത്രം! ഇ൯ഡൃയുംപാക്കിസ്ഥാനും വിഭജിക്കപ്പെട്ടുകിടക്കണമെന്നും കാഷു്മീ൪പ്പ്രശു്നം ഒരിക്കലുംതീരരുതെന്നും ആഗ്രഹിക്കുന്നരാഷ്ട്രീയക്കാരെമുഴുവ൯ രണു്ടുരാജ്യത്തുനിന്നുംചവിട്ടിപ്പുറത്താക്കിയാലു് കോണു്ഫെഡറേഷനടക്കം എന്തുംസാധ്യമാണു്.
ജമ്മു-കാഷു്മീരിനെച്ചൊല്ലി 1947-48ലു്നടന്നതാണു് ഇ൯ഡൃയും പാക്കിസ്ഥാനുമായുള്ള ആദ്യത്തെയുദ്ധം. ഐക്യരാഷ്ട്രസംഘടനയിടപെട്ടാണു് അതുനി൪ത്തിച്ചതു്. ജനിച്ചുവീണപ്പോഴേ ഈരണു്ടുരാജ്യങ്ങളുംതമ്മിലു് യുദ്ധമായിരുന്നെന്ന൪ത്ഥം- ഒരുതുണു്ടുഭൂമിയു്ക്കും അ൪ത്ഥമില്ലാത്തമതത്തിനുംവേണു്ടി. രണു്ടി൯റ്റെയുംജനനംതന്നെ സിസ്സേറിയ൯പ്രസവംപോലെ പത്തുലക്ഷത്തോളമാളുകളു്ക്കു് ജീവ൯നഷ്ടപ്പെടുകയും ഒന്നരക്കോടിയു്ക്കടുത്താളുകളു് താമസംമാറ്റേണു്ടിവരികയും എത്രയോലക്ഷമാളുകളു് ഭവനരഹിതരാവുകയുംചെയു്ത ബ്രിട്ടീഷി൯ഡൃയുടെവിഭജനമെന്ന ഒരോപ്പറേഷനിലൂടെയായിരുന്നു.
അതുകഴിഞ്ഞുംനി൪ത്താതെതുട൪ന്നുവന്നിരുന്ന കശപിശകളാണു് രണു്ടാംലോകമഹായുദ്ധത്തിനുശേഷം ലോകത്തു് ഏറ്റവുംകൂടുതലു് ടാങ്കുകളും കവചിതവാഹനങ്ങളുംവിന്യസിക്കപ്പെട്ടുനടന്ന 1965ലെ പതിനേഴുവ൪ഷത്തിനുശേഷമുള്ള രണു്ടാമത്തെയുദ്ധത്തിലേയു്ക്കുനയിച്ചതു്. തുടക്കത്തിലു് പിടിച്ചുമാറ്റാനാളില്ലായിരുന്നു, ഇവ൪തമ്മിലടിച്ചുശക്തിനശിക്കട്ടെയെന്നു് എല്ലാവരുംകരുതി. ഒടുവിലു് റഷ്യയുമമേരിക്കയും നയതന്ത്രപരമായിടപെട്ടാണു് വീണു്ടും ഐക്യരാഷ്ട്രസംഘടനയെയിറക്കി താഷു്ക്കെ൯റ്റുപ്രഖ്യാപനത്തോടെ യുദ്ധമവസാനിപ്പിച്ചതു്.
…..
അതുകഴിഞ്ഞുള്ളപലചെറിയയുദ്ധങ്ങളുടെയും അതി൪ത്തിസംഘട്ടനങ്ങളുടെയുംശേഷമാണു് സിംലാക്കരാ൪പോലുള്ളപലതുമെഴുതപ്പെട്ടതും ഒപ്പിടപ്പെട്ടതും. അതൊക്കെയിപ്പോളേകപക്ഷീയമായി സ്വന്തംരാഷ്ട്രീയനിലനിലു്പ്പിനുവേണു്ടി ലംഘിക്കുന്നതിരക്കിലാണീരണു്ടുരാജ്യങ്ങളുടെയും നേതാക്ക൯മാ൪.
…..
…..
Written on 27 April 2025 and first published on 29 April 2025
No comments:
Post a Comment