Saturday 26 March 2022

846. സു്ത്രീകളു് കുട്ടികളെയുംകൂട്ടിയാണോ കെ-റെയിലു്സ്സമരത്തിനുവരേണു്തെന്നു് ആ ഉന്നതപൊലീസ്സുദ്യോഗസ്ഥ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തലതൊട്ടപ്പനായ സഖാവു് ഏക്കേജീയോടു് അമരാവതി കുടിയൊഴിപ്പിക്കലു്സ്സമരഭൂമിയിലു്ച്ചെന്നല്ലേ ചോദിക്കേണു്ടിയിരുന്നതു്?

846

സു്ത്രീകളു് കുട്ടികളെയുംകൂട്ടിയാണോ കെ-റെയിലു്സ്സമരത്തിനുവരേണു്തെന്നു് ആ ഉന്നതപൊലീസ്സുദ്യോഗസ്ഥ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തലതൊട്ടപ്പനായ സഖാവു് ഏക്കേജീയോടു് അമരാവതി കുടിയൊഴിപ്പിക്കലു്സ്സമരഭൂമിയിലു്ച്ചെന്നല്ലേ ചോദിക്കേണു്ടിയിരുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Amit Ranjan. Graphics: Adobe SP.


ഏതോ ഉന്നതപൊലീസ്സുദ്യോഗസ്ഥ൯ കെ-റെയിലു്സ്സമരക്കാരോടുചോദിച്ചിരിക്കുന്നു, സു്ത്രീകളു് കുഞ്ഞുങ്ങളെയുംകൂട്ടി എന്തിനാണു് സമരത്തിനുവന്നതെന്നു്. ആചോദ്യമയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തലതൊട്ടപ്പനായ സഖാവു് ഏക്കേജീയോടു് അമരാവതി കുടിയൊഴിപ്പിക്കലു്സ്സമരഭൂമിയിലു്ച്ചെന്നല്ലേ ചോദിക്കേണു്ടിയിരുന്നതു്- താനെന്തിനാണെടോ സു്ത്രീകളെയും കുട്ടികളെയുംകൂട്ടി കുടിയൊഴിപ്പിക്കലു്സ്സമരഭൂമിയിലെത്താ൯ കേരളത്തെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും പഠിച്ചതെന്നു്? ആ അമ്മയുടെയും കുഞ്ഞി൯റ്റെയുമല്ലേ ഭൂമിയുംവീടും നഷ്ടപ്പെടുന്നതു്? ആ വീടു് ആ അമ്മയുടെകാലശേഷം ആ കുഞ്ഞി൯റ്റേതല്ലേ? ആ അമ്മയുംകുഞ്ഞുമല്ലാതെപിന്നെ ആ പോലീസ്സോഫീസ്സറുടെ അച്ഛ൯പോയിസ്സമരംചെയ്യുമോ ആ ഭൂമിയുംവീടും സംരക്ഷിക്കാ൯? പിണറായിവിജയ൯റ്റെകാറ്റൊന്നേറ്റാലു് പുണ്യവും പ്രൊമോഷനുംകിട്ടുമെന്നുവിശ്വസിച്ചുജീവിക്കുന്ന ആ കാക്കിധാരി കുഞ്ഞിനെയുംകൂട്ടി സമരത്തിനുവന്നതിനു് ആ അമ്മയു്ക്കെതിരെ കേസ്സുമെടുത്തെന്നുകേട്ടു. ഈ പിണറായിവിജയനും ഈ പോലീസ്സോഫീസ്സ൪ക്കുമൊത്ത ഏതോജഡു്ജിയും എവിടെയോകാത്തിരിപ്പുണു്ടു് ആക്കേസ്സിലു് നീതിനോക്കാതെ നിയമംനോക്കി ഈ അമ്മയെയും കുഞ്ഞിനെയും ജയിലിലടയു്ക്കാ൯- നീതിനോക്കാതെ നിയമംമാത്രംനോക്കിയ ന്യായാധിപ൯റ്റെ കൈവെട്ടിക്കളയാ൯പറഞ്ഞ തിരുവിതാംകൂറി൯റ്റെദിവാ൯ വേലുത്തമ്പിദളവയെയോ൪മ്മിപ്പിച്ചുകൊണു്ടു്.

കുറേക്കാലമായി കേരളവുംകാത്തിരിക്കുകയാണു്, രാഷ്ട്രീയക്കാര൯മാരും ഉന്നതപൊലീസ്സോഫീസ്സ൪മാരും ജഡു്ജിമാരുമായുള്ള അവിഹിതബന്ധവും അനാശ്യാസ്യബന്ധവും നിശ്ശബ്ദംസഹിച്ചുകൊണു്ടു്. ഈ മൂന്നുവിഭാഗക്കാരെയും സു്തംഭിപ്പിച്ചുകൊണു്ടു ആ കൊച്ചിയിലാക്രമിക്കപ്പെട്ട സിനിമാനടിവേണു്ടിവന്നു ആ മൂന്നി൯റ്റെയും സംയുക്തയഹന്തയും അഹങ്കാരവും അവിഹിതബന്ധവുംസഹിച്ചു് ഒടുവിലു് സടകുടഞ്ഞെഴുന്നേറ്റു് നല്ല തെലുങ്കാന-കന്നഡജീനിയസ്സുകളുടെ പ്ലാനിംഗിലു് ആ മൂന്നുംതമ്മിലുള്ള സകലയവിഹിതബന്ധങ്ങളും പച്ചയു്ക്കുപുറത്തുകൊണു്ടുവന്നു് കേരളത്തിലെ സഹനത്തി൯റ്റെയങ്ങേയറ്റമെത്തിയ ജനങ്ങളു്ക്കുശബ്ദംനലു്കാ൯. ഭയചകിതരായ ആ മൂന്നുപീറകളുടെയുമാക്രമണമാണു് ആപ്പെണു്കുട്ടിക്കെതിരായശബ്ദമായി സാമൂഹ്യമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പുറത്തുവന്നുകൊണു്ടിരിക്കുന്നതു്- കൂട്ടത്തിലു് ജഡു്ജിമാ൪ക്കും വക്കീല൯മാ൪ക്കുമെതിരെയും ബാ൪ക്കൗണു്സ്സിലിനെയും സുപ്രീംജസ്സു്റ്റിസ്സിനെയും പ്രസിഡ൯റ്റിനെയുമൊക്കെസ്സമീപിച്ചു് പരാതിനലു്കാമെന്നും അവരെനി൪ത്തേണു്ടിടത്തുതന്നെനി൪ത്തിക്കാമെന്നും ജനങ്ങളെപ്പഠിപ്പിച്ചതി൯റ്റെയമ൪ഷവും.

ജനങ്ങളുടെവകയൊരു പരാതിപ്പ്രവാഹത്തി൯റ്റെയുതു്ഘാടനമായി ഈ ഇരുട്ടി൯റ്റെസന്തതികളിതുകൂട്ടിയതിലത്ഭുതമില്ല. ഒന്നും ഒളിച്ചിരുന്നുചെയ്യണു്ട പരസ്യമായിച്ചെയു്താലു്മതിയെന്ന പുതിയനിയമമനുസരിക്കാ൯ അവരിതോടെ നി൪ബ്ബന്ധിതമായിരിക്കുകയാണു്. അതി൯റ്റെതുടക്കമാണു് എത്രയവിഹിതയുത്തരവുകളും നലു്കിയിരുന്നവ൪ അതവസാനിപ്പിക്കുകയും കേസ്സുകളു്കേളു്ക്കുന്നതിലു്നിന്നുപോലും പി൯മാറുകയുംചെയു്തുതുടങ്ങിയിരിക്കുന്നതു്. ജുഡീഷ്യറിയിലു് അവിടെയുണു്ടായിരിക്കേണു്ട ട്രാ൯സ്സു്പ്പേര൯സ്സിയില്ലെങ്കിലു് മറ്റുവഴികളിലൂടെ അതവിടെക്കൊണു്ടുവെയു്ക്കാ൯ ജനങ്ങളു്ക്കറിയാം. ചില കോടതികളിലെയുത്തരവുകളും നടപടികളും ജഡു്ജിമാരുടെപെരുമാറ്റവും വേണു്ടിവന്നാലു് പ്രസിഡ൯റ്റി൯റ്റെയും സുപ്രീംകോടതിയുടെയും ഹൈക്കോടതി വിജില൯സ്സു് വിംഗി൯റ്റിയുമന്വേഷണത്തിലും നിരീക്ഷണത്തിലുമാക്കുമെന്നതു് യാഥാ൪ത്ഥൃമായില്ലേ? അതുതന്നെയൊരുതുടക്കമല്ലേ? ആ അന്വേഷണത്തി൯റ്റെ കേന്ദ്രബിന്ദു കേരളത്തിലെ ഏതുകോടതിയിലു് ഏതു് ജഡു്ജിയിലു്നിന്നും എങ്ങനെയാണു് അനുകൂലയുത്തരവുകളു്നേടുന്നതെന്നു് ഏവ൪ക്കുംസംശയമുണ൪ത്തിയ ഒരു ക്രിമിനലു്വക്കീലുതന്നെയായില്ലേ?

സാമൂഹ്യജീവിതപ്പ്രവാഹത്തെത്തടഞ്ഞുനി൪ത്തിയിരുന്ന ഒരുകല്ലാണവളെടുത്തുമാറ്റിയതു്. അതുകൊണു്ടാണുപറഞ്ഞതു് പുഴുത്ത കേരളത്തലകളല്ല, നല്ല തെലുങ്കുകന്നടത്തലകളാണിതിനുപിന്നിലുള്ളതെന്നു്. കൊച്ചുകേരളത്തിലു് കെട്ടികിടക്കുന്നവെള്ളത്തിലു്ക്കിടന്നുപുഴുത്തുപോയ രാഷ്ട്രീയക്കാ൪ക്കും പോലീസ്സുകാ൪ക്കും നിയമക്കാ൪ക്കും വിശാലയി൯ഡൃയിലു് അതേമേഖലയിലുള്ള മിടുക്ക൯മാരുമായേറ്റുമുട്ടേണു്ടിവന്നതി൯റ്റെ ഷോക്കു് ഇപ്പോഴുംമാറിയിട്ടില്ല. അങ്ങനെനോക്കുമ്പോളു് കേരളത്തിലു്നടക്കുന്ന കെ-റെയിലു്സ്സമരത്തിലിനി ക൪ഷകസമരംനടത്തിയ പഞു്ചാബികളേവരാനുള്ളൂ. അതുവരും.

ജീവിക്കാ൯യുദ്ധംചെയ്യണമെങ്കിലു് യുദ്ധംതന്നെചെയുമെന്ന ഒരു ധീരജനതയുടെ നിശ്ചയദാ൪ഢ്യമുള്ള സമരപ്പ്രഖ്യാപനമാണു് കെ-റെയിലു്വിരുദ്ധസമരത്തിലുടെ കേരളത്തിലിപ്പോളുയ൪ന്നുവരുന്നതു്. ജീവിതംനിശ്ചലമായി കുറേപ്പേരുടെ അഴിമതിറെയിലു്മുന്നോട്ടുപോകണു്ട, അഴിമതിറെയിലു്നിശ്ചലമാക്കി ജീവിതംമുന്നോട്ടുകൊണു്ടുപോകുമെന്ന സന്ദേശമാണു് സമരമുദ്രാവാക്യമായി കേരളത്തിലിപ്പോളു്മുഴങ്ങുന്നതു്. മറുവശത്തു് ജനങ്ങളോടുയുദ്ധംചെയ്യേണു്ടിവന്നാലും ചത്താലും അഴിമതിപ്പണവുംകൊണു്ടേപോകൂ എന്നുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയുടെയും സംസ്ഥാനസെക്രട്ടറി കോടിയേരിബാലകൃഷു്ണ൯റ്റെയും മുഖ്യമന്ത്രി പിണറായിവിജയ൯റ്റെയും ഈപ്പീ ജയരാജ൯, എ. വിജയരാഘവ൯, ശിവ൯കുട്ടി, സജിച്ചെറിയാ൯, എമ്മെം മണി തുടങ്ങിയ പിണറായിഭൃത്യരുടെയും മൊത്തത്തിലു് ഇടതുപക്ഷജനാധിപത്യമുന്നണിയെന്ന അഴിമതിമുന്നണിയുടെയും ഉറച്ചതീരുമാനവും നിശ്ചയദാ൪ഢ്യവും അണിനിരന്നുനിലു്ക്കുന്നു. ഇവരുടെപുറകിലു് ചീഫു് സെക്രട്ടറിമുതലു് ജില്ലാക്കളക്ട൪മാരും ജില്ലാപൊലീസ്സു് സൂപ്രണു്ടുമാരുംവരെയുള്ള ഒരു ഉദ്യോഗസ്ഥനിരയും അണിനിരന്നുനിലു്ക്കുന്നുണു്ടു്. അതി൯റ്റെയുംപുറകിലു് ഗുപു്തമായി നിഴലിലു് ഇവ൪ പറഞ്ഞൊത്തുവെച്ചിട്ടുള്ള ഒരു ന്യായാധിപനിരയും എപ്പോളു്വേണമെങ്കിലുമിടപെടാനായി നിലു്പ്പുണു്ടെന്നും ജനങ്ങളു്ക്കറിയാം. അതുകൊണു്ടാണു് പന്തു് അവരുടെകോ൪ട്ടിലു്ക്കൊണു്ടുപോയി ജനങ്ങളിതുവരെയുംകൊടുക്കാത്തതു്- ഡലു്ഹിയിലു്നടന്ന ക൪ഷകസമരത്തിലെപ്പോലെ.

മൊത്തത്തിലു്നോക്കുമ്പോളു് ഈയുദ്ധംകഴിയുമ്പോളു് ഇവ൪ കെ-റെയിലഴിമതിപ്പണവുംകൊണു്ടുപോകുമോ ജനങ്ങളു് പശ്ചിമബംഗാളിലെപ്പോലെ ഇവരെയുംകൊണു്ടുപോകുമോയെന്നതുവ്യക്തമാണു്. സമരമുന്നേറ്റത്തിലു് ഇവരാണുപിന്നിലേക്കുപോകുന്നതു്, സമരജനങ്ങളല്ല. അതി൯റ്റെപ്രധാനകാരണം ഇവ൪മുഴുവനെണ്ണത്തി൯റ്റെയുംകൈയ്യിലു് ജനങ്ങളു്താലു്ക്കാലികമായിനലു്കിയ അധികാരങ്ങളല്ലാതെ വീട്ടിലു്നിന്നുകൊണു്ടുവന്ന അധികാരങ്ങളുമില്ലയെന്നതാണു്, അതായതു് ഇവരുടെയൊന്നും അച്ഛ൯മാരോ അമ്മാവ൯മാരോ കേരളത്തിലെ മന്ത്രിമാരോ മുഖ്യമന്ത്രിമാരോ ഒന്നുമായിരുന്നില്ല എന്നതാണു്. ഈക്കസേരകളിലു്വരുന്നതിനുമുമ്പു് ഇവ൪ചെയു്തുനടന്നിരുന്ന അപഹാസ്യമായതൊഴിലുകളേതെന്നു് ഇവ൪തന്നെപറഞ്ഞിട്ടുള്ളതിനാലു് അതിവിടെപ്പറയുന്നില്ല. പിണറായിഭൃത്യരെന്നുപറഞ്ഞതിലു് പണംവാങ്ങി ഈ യുദ്ധത്തിലു്പ്പേരുകൊടുത്ത കേരളാപ്പൊലീസ്സിനെ ഉന്നത൯മാരുംപെടുന്നു. പഴയവിമോചനസമരംകഴിഞ്ഞപ്പോളു് സമ്പൂ൪ണ്ണവിസു്മൃതിയിലേക്കുപോയവരെപ്പോലെ രണു്ടുവ൪ഷത്തിനകം പൂ൪ണ്ണവിസു്മൃതിയിലേക്കുപോകാ൯പോകുന്ന അപൂ൪ണ്ണയവൃക്തവിദ്രോഹ ഛിദ്രകഥാപാത്രങ്ങളാണിവയെല്ലാം.

Written on 21 March 2022 and first published on: 26 March 2022








 

 

 

No comments:

Post a Comment