1935
നേപ്പാളു്മോഡലു്യുവജനപ്പ്രക്ഷോഭം ഇ൯ഡൃയിലു്നടക്കുകയാണെങ്കിലു് എന്തൊക്കെയായിരിക്കുമാവശ്യങ്ങളു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇ൯ഡൃയുടെ ആധുനികകാലചരിത്രത്തിനൊത്തവിധം അഭിപ്രായസ്സ്വാതന്ത്ര്യംസംരക്ഷിക്കപ്പെടണം, സംസ്ഥാനങ്ങളിലുംകേന്ദ്രത്തിലും അതിനെതിരേയുണു്ടായിട്ടുള്ള സകലനിയമങ്ങളുംറദ്ദുചെയ്യപ്പെടണം, ആനിയമങ്ങളു്കൊണു്ടുവരാ൯ശ്രമിച്ചു് അതിലുളു്പ്പെട്ട ഗവണു്മെ൯റ്റുസെക്രട്ടറിമാ൪ക്കെതിരെയും അവയവതരിപ്പിച്ച സാമാജിക൯മാ൪ക്കെതിരെയും ഭരണഘടനാലംഘനത്തിനുകേസ്സെടുക്കണം, അവരുടെസേവനമവസാനിപ്പിക്കണം, മതേതരത്വരാജ്യമായയി൯ഡൃയിലു് ഹിന്ദുമതാധിപത്യഭരണംസ്ഥാപിക്കാ൯ നേരിട്ടും പ്രസംഗങ്ങളിലൂടെയും പ്രസ്സു്താവനകളിലൂടെയും ആഹ്വാനംചെയു്തും പരിശ്രമിച്ചവ൪ക്കെതിരെ ഭരണഘടനയെയട്ടിമറിക്കാ൯ശ്രമിച്ചതായിക്കണക്കാക്കി കേസ്സെടുത്തുജയിലിലടയു്ക്കണം, പാ൪ലമെ൯റ്റംഗങ്ങളോ നിയമസഭാംഗങ്ങളോ അങ്ങനെചെയു്തിട്ടുണു്ടെങ്കിലു് അവ൪സത്യപ്പ്രതിജ്ഞാലംഘനംനടത്തിയതായിക്കണക്കാക്കി ഉട൯ അയോഗ്യരാക്കാനുള്ളനടപടികളാരംഭിക്കണം, പതിനായിരംരൂപയു്ക്കുമേലഴിമതിനടന്നിട്ടുള്ളതായി ഏതൊരുഗവണു്മെ൯റ്റുദ്യോഗസ്ഥനെതിരെയും രാഷ്ട്രീയനേതാവിനെതിരെയും മന്ത്രിക്കെതിരെയും ആരോപണംവന്നിട്ടുണു്ടെങ്കിലും പരാതിനലു്കപ്പെട്ടിട്ടുണു്ടെങ്കിലും നടപടികളെടുത്തിട്ടില്ലെങ്കിലു് അവരുടെസ്ഥാനവും നിലവിലുള്ളപരിരക്ഷയുംനോക്കാതെ കാലപ്പഴക്കംനോക്കാതെയുട൯നടപടികളെടുക്കണം, എന്നീയാവശ്യങ്ങളുന്നയിച്ചുകൊണു്ടു് ഇ൯ഡൃയിലും യുവജനങ്ങളുടേതായ നേപ്പാളു്മോഡലു്പ്പ്രക്ഷോഭം വള൪ന്നുവരാ൯ എല്ലാസ്സാധ്യതകളുമുണു്ടു്.
ജനങ്ങളു്നേരിട്ടഭിപ്രായംപറയുന്ന, അതിനുള്ളയവരുടെയേകവേദിയായ, സാമൂഹ്യമാധ്യമങ്ങളു്ക്കുഗവണു്മെ൯റ്റു് ഇ൯ഡൃയിലു്നേരത്തേചെയു്തപോലെ, നേപ്പാളിലിപ്പോളു്ച്ചെയു്തപോലെ, നിയന്ത്രണമേ൪പ്പെടുത്തുകയാണെങ്കിലു് ആനിയന്ത്രണവും ആപ്പെരുമാറ്റച്ചട്ടവും ജനങ്ങളു്ക്കാണേ൪പ്പെടുത്തുന്നതു്. അങ്ങനെവരുമ്പോളു് ഗവണു്മെ൯റ്റിലുള്ളവരുടെയഭിപ്രായംപറയലുകളു്ക്കു് ഒരുനിയന്ത്രണവുംപെരുമാറ്റച്ചട്ടവും ജനങ്ങളുടെവകയായി ജനങ്ങളുമേ൪പ്പെടുത്തണമെന്നതു് തികച്ചുംന്യായമായൊരാവശ്യമാണു്, അതുരൂപപ്പെടുത്തുന്നതുതികച്ചും ഓണു്ലൈനായിത്തന്നെവേണമെന്നതും യുക്തിസ്സഹമായൊരാവശ്യമാണു്. രണു്ടാമതുപറഞ്ഞനിയന്ത്രണവുംപെരുമാറ്റച്ചട്ടവും ഗവണു്മെ൯റ്റിലുള്ളവ൪ക്കു് ഗവണു്മെ൯റ്റുതന്നെയേ൪പ്പെടുത്തിയിട്ടുണു്ടല്ലോയെന്നതിനു് അതുപോരാതെവരുന്നതുകൊണു്ടാണല്ലോ ജനങ്ങളുടെയഭിപ്രായരൂപീകരണംനടത്തി ജനങ്ങളുമതേ൪പ്പെടുത്തുന്നതെന്നാണുജനങ്ങളുടെമറുപടി. ജനങ്ങളു്ക്കന്യമായും അവരിലു്നിന്നുവേ൪പെട്ടും അവരിലെയംഗങ്ങളു്മാത്രമായ ഭരണകൂടമെങ്ങനെമുന്നോട്ടുപോകും? അതുകൊണു്ടു് ആപ്പറഞ്ഞയാവശ്യമുയരും. അതായതു് ഒരുമാഗ്നാക്കാ൪ട്ടയിലോട്ടാണുകാര്യങ്ങളു്പോകുന്നതു്. ഒരുഭരണാധികാരിക്കും താടിയുംതടവിയിരിക്കാ൯പറ്റില്ല.
ഇവിടെയുള്ളപ്രശു്നം ഇതുവരെനേതാക്കളു്ചെയു്തുവെച്ചതെല്ലാം രാജ്യത്തെയുവജനങ്ങളംഗീകരിക്കുന്നുണു്ടോയെന്നതാണു്, കാരണം രാജ്യംനാളെയവർക്കുള്ളതാണല്ലോ! ഒരുദാഹരണംപറയുകയാണെങ്കിലു് അവർനാളെക്ക്യാനഡയിലു്പ്പോകാനുദ്ദേശിക്കുന്നെങ്കിലു് ഇന്നത്തെഭരണാധികാരി ക്യാനഡയുമായിക്കൊഴുപ്പുകാണിക്കുന്നതു് അവർക്കിഷ്ടപ്പെടില്ല. അമേരിക്കയിലും ഇംഗ്ലണു്ടിലും ജർമ്മനിയിലും പാക്കിസ്ഥാനിലേയു്ക്കുംവരെ അവർപോകാനാഗ്രഹിച്ചേയു്ക്കാം- യാത്രയു്ക്കും ജോലിചെയ്യാനും ജീവിക്കാനും. ലോകംവളരുകയും അതോടൊപ്പം ദൂരംചുരുങ്ങുകയുമാണല്ലോ! അപ്പോളു് രാജ്യത്തെക്കാര്യങ്ങളിലവർക്കൊരു താലു്പ്പര്യമുണു്ടാകുന്നതുസ്വാഭാവികം, രാജ്യമെങ്ങനെനടക്കണം നേതാക്കളെങ്ങനെജീവിക്കണമെന്നതിലവർക്കൊരു അഭിപ്രായമുണു്ടാകുന്നതനിവാര്യം. അതിനുള്ളയവസരമവർ നേപ്പാളിലെപ്പോലെ ഇൻഡൃയിലുംകണു്പിടിക്കുമെന്നാണുപറയുന്നതു്.
ചെറുപ്പക്കാരെ ഭരണമേലു്പ്പിച്ചുകൊടുക്കണമെന്നൊന്നും നേപ്പാളു്പ്പ്രക്ഷോഭകരായ യുവജനങ്ങളു്പറയുന്നില്ല- അവരവരുടെയോണു്ലൈൻവോട്ടിംഗിലു് എഴുപത്താറുവയസ്സുള്ളൊരു മുൻസുപ്രീംകോടതിജഡു്ജിയെ, ഒരുമുന്നദ്ധ്യാപികയെ, നാമനിർദ്ദേശംചെയ്യാനുള്ളവിവേകംകാണിച്ചു. അതിമതിക്കാരായിരിക്കരുതെന്നേ അവ൪പറയുന്നുള്ളൂ. ഇ൯ഡൃയിലുമതുതന്നെയുണു്ടാകും.
…..
…..
Written and first published on 10 September 2025
No comments:
Post a Comment