Friday 10 June 2022

907. പാ൪ട്ടിയിലുള്ള ഒരു കള്ളക്കടത്തുകാരനോടു് ഇറങ്ങിപ്പോടാ വെളിയിലെന്നുപറയാ൯ ധൈര്യമില്ലാത്ത ജയരാജ൯മാരാണു് നരേന്ദ്രമോദിയോടും ബീജേപ്പീയോടും ഇറങ്ങിപ്പോടായെന്നുപറയാ൯പോകുന്നതു്!

907

പാ൪ട്ടിയിലുള്ള ഒരു കള്ളക്കടത്തുകാരനോടു് ഇറങ്ങിപ്പോടാ വെളിയിലെന്നുപറയാ൯ ധൈര്യമില്ലാത്ത ജയരാജ൯മാരാണു് നരേന്ദ്രമോദിയോടും ബീജേപ്പീയോടും ഇറങ്ങിപ്പോടായെന്നുപറയാ൯പോകുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alesmunt. Graphics: Adobe SP.


പാ൪ട്ടിയിലുള്ള ഒരു കള്ളക്കടത്തുകാരനോടു് ഇറങ്ങിപ്പോടാ വെളിയിലെന്നുപറയാ൯ ധൈര്യമില്ലാത്ത കുറേ ജയരാജ൯മാരാണു് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബീജേപ്പീയോടും അന്താരാഷ്ട്രകോ൪പ്പറേഷനുകളോടും ഇറങ്ങിപ്പോടായെന്നുപറയാ൯പോകുന്നതു്! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കുറേക്കാലമായി കണ്ണൂരുകാര൯മാരായ കുറേ ജയരാജ൯മാരുടെ പിടിയിലാണെന്നും മന്ത്രിമാരായും മുഖ്യമന്ത്രിമാരുടെ അനാവശ്യ പൊളിറ്റിക്കലു് സെക്രട്ടറിമാരായും പാ൪ട്ടിജില്ലാസെക്രട്ടറിമാരായും സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാരായും കേന്ദ്രക്കമ്മിറ്റിമെമ്പ൪മാരായും സംസ്ഥാനഭരണത്തിലുള്ളപ്പോളു് ഭരണംനടത്തുന്ന കൂട്ടുമുന്നണിയായ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ കണു്വീന൪മാരായും അവരും അവരുടെ കൂറ്റുകാരുമാണു് പാ൪ട്ടിയെ കൈയ്യിലു്വെച്ചിരുന്നു് ഒരു പ്രൈവറ്റു് കോ൪പ്പറേഷ൯പോലെ ഉപയോഗിക്കുന്നതെന്നും എല്ലാവ൪ക്കുമറിയാം, അതിലവ൪ക്കു് ചങ്കയല്ല അഭിമാനമാണുള്ളതെന്നുമറിയാം. ഈപ്പാ൪ട്ടിയുടെ മുഖ്യമന്ത്രിപദനിയോഗിതനായ പിണറായിവിജയ൯ സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് ഡോള൪ക്കടത്തും സ൪ക്കാ൪പ്പദ്ധതികളിലെ ഭീമ൯കോഴയും വിദേശപണസഹായത്തട്ടിപ്പുകളുംവരെയുള്ള നൂറുകണക്കിനു് ക്രിമിനലു്പ്പണമിടപാടുകളിലെ കേന്ദ്രകഥാപാത്രമാണെന്നു് തെളിവുകളും മൊഴികളും രേഖകളും കോടതികളു്ക്കകത്തുംപുറത്തുമുള്ളയാളാണെന്നും പാ൪ട്ടിയിലു്നിന്നും പുറത്താക്കുകയോ സ്ഥാനത്തുനിന്നും നീക്കംചെയ്യുകയോ ഒരു പകരക്കാരനെ കണു്ടെത്തുകയോചെയ്യാ൯ ഇവ൪ക്കാ൪ക്കുംകഴിയാത്തരീതിയിലു് പാ൪ട്ടിയിലു് പണത്തി൯റ്റെയും മയക്കുമരുന്നി൯റ്റെയും അഴിമതിയുടെയും കൈക്കൂലിയുടെയും വേരുകളോടിച്ചിരിക്കുന്ന പാ൪ട്ടിയുടെ ട്രഷററും സെക്രട്ടറിയുമായ കോടിയേരി ബാലകൃഷു്ണ൯ അന്ത൪സ്സംസ്ഥാനമയക്കുമരുന്നിടപാടുകളിലു് കുടുംബാംഗങ്ങളു്വഴി ഇടപെട്ടിട്ടുള്ളയാളാണെന്നുംകൂടി എല്ലാവ൪ക്കുമിന്നറിയാം.

ഒരു നൂറുപ്രാവശ്യം പാ൪ട്ടിപിളരാനോ ഈപ്പറഞ്ഞ രണു്ടുപേരെയും ഒരു നൂറുപ്രാവശ്യം പാ൪ട്ടിയിലു്നിന്നുപുറത്താക്കി പാ൪ട്ടിശുദ്ധീകരിക്കാനോ ഇതിനേക്കാളു്ക്കൂടുതലു് തെളിവുകളും മൊഴികളുമൊന്നും ഇന്ത്യയിലെന്നല്ല റഷ്യയിലും ചൈനയിലും ക്യൂബയിലും കൊളംബിയയിലുമൊഴിച്ചു് ലോകത്തൊരു രാഷ്ട്രീയപ്പാ൪ട്ടിക്കും ആവശ്യവുമില്ല. എന്നിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആളു്ക്കൂട്ടങ്ങളും മൈക്കുമില്ലെങ്കിലു് ഒന്നുമല്ലാതെ വെറും വട്ടപ്പൂജ്യങ്ങളായ ഈ ജയരാജ൯മാരും കോടിയേരിബാലകൃഷു്ണ൯മാരും പിണറായിവിജയ൯മാരും ഇപ്പോഴുമീപ്പാ൪ട്ടിയിലു് ഉന്നതനേതൃത്വത്തിലു്ത്തന്നെ തുടരുകയാണു്. അതു് ഇവരാണു് ഈപ്പാ൪ട്ടിയിലെയും സംസ്ഥാനത്തേയും ഇന്തൃയിലെയും ഏറ്റവുംവലിയ കള്ളക്കടത്തുമയക്കുമരുന്നുകച്ചവട സംഘമായതുകൊണു്ടുമാത്രമാണു്. ഈപ്പാ൪ട്ടിയില്ലെങ്കിലു് കേരളരാഷ്ട്രീയത്തിലോ കേരളത്തിലെ പൊതുജീവിതത്തിലോ ഇന്ത്യയിലെ രാഷ്ട്രീയത്തിലോ ഇന്ത്യയിലെ പൊതുജീവിതത്തിലോ ഇവരൊന്നുമൊന്നുമല്ല, കമ്മ്യൂണിസവും മാ൪കു്സ്സിസവുമില്ലെങ്കിലു് ഈപ്പാ൪ട്ടിയും ഒന്നുമല്ല. ഈ ജയരാജ൯മാരും ഈ കോടിയേരിബാലകൃഷു്ണ൯മാരും ഈ പിണറായിവിജയ൯മാരും കടന്നുവന്നു് ഈപ്പാ൪ട്ടിയിലു് പിടിമുറുക്കിയശേഷം ഈപ്പാ൪ട്ടിയിലു് കമ്മ്യൂണിസവും മാ൪കു്സ്സിസവുമില്ല എന്നതുംകൂടിയുണു്ടു്.

സൈദ്ധാന്തികരോ സംഘടനാപാടവക്കാരോ സാമ്പത്തികവിദഗു്ദ്ധരോ ഒന്നുമല്ലാത്ത ഒരു നേതൃത്വം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുണു്ടായതും കേരളം അതിനെച്ചുമക്കുന്നതുമാണിന്നുമത്ഭുതം! സി. ഉണ്ണിരാജമുതലു് തായാട്ടു് ശങ്കരനും പി. ഗോവിന്ദപ്പിള്ളയുംവരെയുള്ള പാ൪ട്ടിയിലുണു്ടായിരുന്ന സൈദ്ധാന്തികരോ പി. കൃഷു്ണപിള്ളമുതലു് എ. കെ. ഗോപാല൯വരെയുള്ള സംഘടനാപാടവക്കാരോ ഡോ. ഇഖു്ബാലു്സിംഗു് ഗുലാത്തിമുതലു് ഡോ. കെ. എ൯. രാജു്വരെയുള്ള സാമ്പത്തികവിദഗു്ദ്ധരോ ആയി ഇവ൪ക്കെന്തു് സാമ്യമാണുള്ളതു്, ഇവ൪ക്കെന്തു് താരതമ്യമാണുള്ളതു്? അവരിലൂടെ സിദ്ധാന്തവും സംഘടനാപാടവവും സാമ്പത്തികശാസു്ത്രവൈദഗു്ദ്ധ്യവും രാഷ്ട്രീയവിശകലനപടുതയും ഒരു പാരമ്പര്യമായി നിലനി൪ത്തിയ, അവരുണു്ടാക്കിയ പ്രചോദനത്തി൯റ്റെയും ആ൪ജ്ജവത്തി൯റ്റെയും വെളിച്ചത്തിലു്പ്പെട്ടു് പാ൪ട്ടിവഴിയിലു്ക്കടന്നുവന്നു് കമ്മ്യൂണിസത്തെയും മാ൪കു്സ്സിസത്തെയും ഒരു ജീവശ്ശ്വാസപ്പ്രത്യയശാസു്ത്രമായി പിന്തുട൪ന്ന, പതിനായിരക്കണക്കിനു് പ്രവ൪ത്തകരുടെ പ്രവ൪ത്തനപാതയിലു്, ജീവിതപ്പാതയിലു്, ഈപ്പറഞ്ഞ കള്ളക്കടത്തുകാ൪ക്കും മയക്കുമരുന്നുകച്ചവടക്കാ൪ക്കും വിദേശപണസഹായത്തട്ടിപ്പുകാ൪ക്കും അഴിമതിക്കൈക്കൂലിക്കോഴക്കാ൪ക്കും രാഷ്ട്രീയകൊലപാതകികളു്ക്കും ലൈംഗികയരാജകവാദികളു്ക്കും എന്തുസ്ഥാനമാണുള്ളതു്?

Written on 02 June 2022 and first published on: 10 June 2022







 

 

No comments:

Post a Comment