Monday, 2 April 2018

071. മാ൪കു്സ്സിസ്സു്റ്റു് സ്വപു്നജീവികളു്ക്കു് നിദ്രയിലു്നിന്നുണരാ൯ വയ്യ: കേരളത്തിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം

071

മാ൪കു്സ്സിസ്സു്റ്റു് സ്വപു്നജീവികളു്ക്കു് നിദ്രയിലു്നിന്നുണരാ൯ വയ്യ: കേരളത്തിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Tortuga Data Corp. Graphics: Adobe SP.  
 
മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയെപ്പോലൊരു പാ൪ട്ടി കോണു്ഗ്രസ്സുപോലൊരു പാ൪ട്ടിയുമായി ഐക്യമുണു്ടാക്കുമ്പോളു് പാ൪ട്ടിയു്ക്കുള്ളിലുടലെടുക്കുന്ന പ്രശു്നങ്ങളു് ഭംഗിയായി കൈകാര്യംചെയ്യുന്നതു് ഒരു രാഷു്ട്രീയാഭ്യാസമാണു്. ഇതിനു് പരിചയമുള്ളവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തിപ്പോളു് അധികംപേരില്ലെങ്കിലും പാ൪ട്ടിയു്ക്കുപുറത്തു് വളരെപ്പേരുണു്ടു്. കോണു്ഗ്രസ്സുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കൂട്ടുകൂടുന്നതു് ഇതു് ആദ്യമായിട്ടല്ല. ആദ്യം ഇന്ദിരാഗാന്ധിയിലു്നിന്നും തെറ്റിപ്പിരിഞ്ഞ കോണു്ഗ്രസ്സു് എസ്സുമായിട്ടായിരുന്നു ഐക്യം, പിന്നീടു് കോണു്ഗ്രസ്സു് ഐയ്യുമായി തെറ്റിപ്പിരിഞ്ഞ ശ്രീ. കെ. കരുണാകര൯റ്റെ ഡി. ഐ. സി.യുമായിട്ടായിരുന്നു. ഓരോ പ്രാവശ്യം കൂട്ടുകൂടുമ്പോഴും കുറേ റിബലുകളു് അതിനെയെതി൪ക്കും. ഇതിലു്ക്കുറേപ്പേ൪ പുറത്തും പോകും. ഈ റിബലുകളോടു് പാ൪ട്ടിനേതൃത്വം പറഞ്ഞുവന്നിരുന്ന വളരെ എകു്സ്സല്ല൯റ്റായ ന്യായങ്ങളു് ഇപ്പോഴും അന്തരീക്ഷത്തിലുണു്ടു്- അതും ഇന്നത്തേതുപോലെ ആശയശുഷു്ക്കവും ചിന്താദരിദ്രവുമല്ലാത്ത, കുറേക്കൂടി ഇ൯റ്റല്ലകു്ച്വല്ലായിരുന്ന, അന്നത്തെ നേതൃത്വം പറഞ്ഞ യുക്തിസ്സഹമായ ന്യായങ്ങളു്. കോണു്ഗ്രസ്സു് എസ്സുമായി ആദൃമായി കൂട്ടുകൂടിയകാലത്തു് കേരളത്തിലു് പഞു്ചായത്തു് തെരഞ്ഞെടുപ്പുവന്നു. പശ്ചിമ ബംഗാളിലു് സഖാവു് പ്രമോദു്ദാസു് ഗുപു്തയുടെ നേതൃത്വത്തിലു് കോണു്ഗ്രസ്സു്- മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തെ തള്ളിക്കളഞ്ഞതുപോലെ കേരളത്തിലും പലയിടത്തും ഈ ഐക്യത്തെ പ്രവ൪ത്തക൪ തള്ളിക്കളഞ്ഞു. നേതൃത്വം ഐക്യം നടപ്പാക്കാ൯ ശ്രമിച്ചു, പ്രവ൪ത്തക൪ ഐക്യം പൊളിക്കാ൯ ശ്രമിച്ചു. പലയിടത്തും അവ൪ പാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും ഐക്യ സ്ഥാനാ൪ത്ഥികളു്ക്കെതിരെ മത്സരിക്കുകയും ചിലയിടങ്ങളിലു് പാ൪ട്ടിയു്ക്കെതിരെ മാ൪കു്സ്സിസ്സു്റ്റു് റിബലുകളു് ജയിക്കുകയും ചെയു്തു. ഇതുകൊണു്ടു് രണു്ടുണു്ടായിരുന്നു പ്രയോജനം- കോണു്ഗ്രസ്സുകാ൪ പരാജയപ്പെടുകയും ചെയു്തു, മാ൪കു്സ്സിസ്സു്റ്റുകാ൪തന്നെ ജയിക്കുകയും ചെയു്തു; കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം രാഷ്ട്രീയപരമായി നിലനിലു്ക്കുകയും ചെയു്തു, മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയു്ക്കു് പ്രാദേശികമായുണു്ടായിരുന്ന അടിവേരുകളു് സംഘടനാപരമായി പറിഞ്ഞുപോയതുമില്ല.

തിരുവനതപുരം ജില്ലയിലു് നന്ദിയോട്ടു് ഒരു ഫുള്ളു് റിബലു് പഞു്ചായത്തുതന്നെ ജയിച്ചുവന്നു. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റി പ്രത്യേകം ചാ൪ജ്ജുകൊടുത്തയച്ച ശ്രീമാ൯മാ൪. ടി. കെ. രാമകൃഷു്ണനെയും വ൪ക്കല രാധാകൃഷു്ണനെയും ഔദ്യോഗിക കണു്വെ൯ഷ൯കഴിഞ്ഞു് മടങ്ങിവരുമ്പോളു് ഓടിവരുന്ന കാറിനുമുന്നിലെടുത്തുചാടി തടഞ്ഞുവെച്ചു് പ്രാദേശിക സഖാക്കളു് (പാ൪ട്ടിയുടെ ഭാഷയിലു്) ‘വിചാരണ’ ചെയു്തതും, വാമനാപുരം എമ്മെല്ലേയായിരുന്ന കല്ലറ വാസുദേവ൯പിള്ളസ്സഖാവിനെ സ്വന്തം സഖാക്കളു് തടഞ്ഞുവെച്ചു് ഘെരാവോ ചെയു്തപ്പോളു് കോണു്ഗ്രസ്സു് നേതാക്കളും പോലീസ്സുംകൂടി അദ്ദേഹത്തെ മോചിപ്പിച്ചുകൊണു്ടുപോയി പൊതുയോഗത്തിലു് പ്രസംഗിപ്പിച്ചതുമെല്ലാം ചരിത്രമാണു്. ഈ തെരഞ്ഞെടുപ്പിലാണു് ശ്രീ. പിരപ്പ൯കോടു് മുരളി നന്ദിയോട്ടെ റിബലുകളെ ‘തിണ്ണമൂപ്പ൯മാ’രെന്നു് വിളിച്ചാക്ഷേപിച്ചതും, പിലു്ക്കാലത്തു് അദ്ദേഹംതന്നെ ഒരു ലക്ഷണമൊത്ത തിണ്ണമൂപ്പനാണെന്നു് മുദ്രകുത്തപ്പെടാ൯ തുടങ്ങിയതും സ്വയം തെളിയിച്ചതും. ഈ തെരഞ്ഞെടുപ്പിലു്ത്തന്നെയാണു് ശ്രീ. വി. കെ. മധുകുമാ൪ ‘കോണു്ഗ്രസ്സൈക്കൃമാകാമെങ്കിലു് പിന്നെന്തുകൊണു്ടു് കോണു്ഗ്രസ്സുടുപ്പുംകൂടിയിട്ടുകൂടാ'യെന്നു് ചോദിച്ചുകൊണു്ടു് ആദ്യമായി ഖദറണിഞ്ഞു് കമ്മറ്റിയു്ക്കെത്തിയതും. ഒറ്റ കോണു്ഗ്രസ്സുകാര൯പോലും ജയിച്ചുവരാതാക്കുകയെന്നതായിരുന്നു അവരുടെ ദീ൪ഘവും സ്ഥിരവുമായ തന്ത്രം; കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് സംയുക്തസ്ഥാനാ൪ത്ഥിലിസു്റ്റു് അംഗീകരിക്കാതിരിക്കലു്മുതലു് മുഴുവ൯ റിബലുകളെയും ജയിപ്പിച്ചെടുക്കുന്നതുവരെയുള്ളവയായിരുന്നു അവരുടെ മാറിമറിഞ്ഞുവരുന്ന അടവുകളു്. പാ൪ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുള്ള സ്ഥാനാ൪ത്ഥികളെ മത്സരിപ്പിക്കാതെ പി൯മാറ്റിയതും ഡമ്മി സ്ഥാനാ൪ത്ഥികളായിരുന്ന മുഴുവ൯പേരെയും റിബലുകളായി മത്സരിപ്പിച്ചതുമാണു് കമ്മ്യൂണിസ്സു്റ്റു് മര്യാദകളെ ലംഘിക്കാതെയുള്ള ആ പ്രവ൪ത്തകരുടെ ട്രിക്കു്. അവരോടൊപ്പം റെബലുകളായി മത്സരിച്ച, ഇടതുമുന്നണിയിലു്ത്തന്നെയുണു്ടായിരുന്ന, സി. പി. ഐ.യുടെയും ആ൪. എസ്സു്. പി.യുടെയും സ്ഥാനാ൪ത്ഥികളെ അവരുടെ സ്വന്തംപാ൪ട്ടികളു് പുറത്താക്കിയില്ലെന്നതും, ഔദ്യോഗികപക്ഷംചേ൪ന്നു് ചതിക്കാ൯ സാധ്യതയുള്ള ചാഞു്ചാടിനേതാക്കളെ അതിനനുവദിക്കാതെ പൂണു്ടടക്കം പിടിച്ചുനി൪ത്തിയെന്നതുമാണു് അവരുടെ സൂക്ഷു്മത. സംസ്ഥാനം മുഴുവ൯ തെരഞ്ഞെടുപ്പുനടക്കുമ്പോളു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയു്ക്കു് ഒരു ഗ്രാമത്തിലു്മാത്രം കൂടുതലു് ശ്രദ്ധചെലുത്താ൯ കഴിയാതെവരുമെന്നതാണു് അവ൪ക്കുലഭിച്ച ഒരു ആനുകൂല്യം.

സംസ്ഥാനക്കമ്മിറ്റിയുടെ നേരിട്ടുള്ള പ്രചാരണത്തെ തോലു്പ്പിച്ചു് മുഴുവ൯ റെബലുകളും ജയിച്ചുവന്നു് ഒരു ഫുള്ളു് റെബലു്പ്പഞു്ചായത്തുണു്ടാക്കിയതും, മുസ്ലിമുകളില്ലാത്ത നന്ദിയോടു് പഞു്ചായത്തിലു് തൊട്ടടുത്തെ പെരിങ്ങമ്മല പഞു്ചായത്തിലു്നിന്നും സഖാവു്. എം. എം. ഹനീഫയെക്കൊണു്ടുവന്നു് പ്രസിഡ൯റ്റാക്കി മതനിരപേക്ഷതയു്ക്കു് മാതൃക കാണിച്ചതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വത്തെ അക്ഷരാ൪ത്ഥത്തിലു് ഞെട്ടിച്ചു. ക്ഷമയും സമയവും ഏകാഗ്രതയുമുണു്ടെങ്കിലു്, സംസ്ഥാനക്കമ്മിറ്റി കളിക്കാ൯പോകുന്ന അടവുകളെയും തന്ത്രത്തെയുംകുറിച്ചു് മതിയായ മു൯ധാരണയുണു്ടെങ്കിലു്, സംസ്ഥാനക്കമ്മിറ്റിയുടെ കൈയ്യിലിരിപ്പിനെ ഏതാനും ബ്രാഞു്ചുകളു്ക്കും ഗ്രൂപ്പുകളു്ക്കും ഒരു ലോക്കലു്ക്കമ്മിറ്റിയു്ക്കും കൂടിച്ചേ൪ന്നുവേണമെങ്കിലും പൊളിച്ചടുക്കാ൯ കഴിയുമെന്നാണു് ഗ്രാമീണശക്തിയിലൂടെ ആ സഖാക്കളന്നു് തെളിയിച്ചതു്. പാ൪ട്ടി സംസ്ഥാനക്കമ്മിറ്റി പിന്നീടു് പ്രതികാരം ചെയു്തു: ‘കുഴപ്പംപിടിച്ച’ നന്ദിയോടു് ലോക്കലു്ക്കമ്മിറ്റിയെ വെട്ടിമുറിച്ചു് നന്ദിയോടും പെരിങ്ങമ്മലയും കുറുപുഴയും മൂന്നു് ലോക്കലു്ക്കമ്മിറ്റികളാക്കി ദു൪ബ്ബലപ്പെടുത്തി. പക്ഷേ അപ്പോഴേയു്ക്കും പടക്കുതിരകളു് ലായത്തിലു്നിന്നും പുറത്തുകടന്നു് പലായനം ചെയു്തിരുന്നു. ആ തെരഞ്ഞെടുപ്പിലു് സംസ്ഥാനത്തു് വേറെ ഒരേയൊരു റിബലു് ജയിച്ചുവന്നതു് തിരുവനന്തപുരത്തു് ഒരു കോ൪പ്പറേഷ൯ വാ൪ഡിലു്നിന്നും ശ്രീ. കളിപ്പാ൯കുളം സോമനായിരുന്നു.

പാ൪ട്ടിയെയെതി൪ത്തു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്ക്യം പരാജയപ്പെടുത്തി തെരഞ്ഞെടുപ്പിലു്ജയിച്ച ഇവരുടെയൊക്കെ പാ൪ട്ടിസ്ഥാനങ്ങളു് തെറിച്ചുപോയോ ഇല്ലയോയെന്നുള്ളതു് പ്രത്യേകം നോട്ടുചെയ്യേണു്ടതാണു്. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു്നിന്നും പുറത്താക്കപ്പെട്ട ആരെയെങ്കിലും എവിടെയെങ്കിലും തിരിച്ചെടുത്ത ചരിത്രമുണു്ടോ? നന്ദിയോട്ടു് ആ തെരഞ്ഞെടുപ്പോടെ അതുംനടന്നു. ഡെമോക്രാറ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃയെന്ന (ഡി. വൈ. എഫു്. ഐ.) പെറ്റി-ബൂ൪ഷ്വാ സംഘടനയുണു്ടാകുന്നതിനുമുമ്പു് കേരളാ സോഷ്യലിസ്സു്റ്റു് യുവജന ഫെഡറേഷനെന്ന കെ. എസ്സു്. വൈ. എഫു്.൯റ്റെ പഴയകാലപ്രവ൪ത്തക൪ സൃഷ്ടിച്ച റിബലൊഴുക്കിലു് ഇഷ്ടമില്ലെങ്കിലും പെട്ടുപോയ നേതാക്കളായ ശ്രീ. കെ. രവീന്ദ്രനാഥു്, ടെയു്ല൪ ബാബു, പേരയം ശശി എന്നിവരെ പുറത്താക്കിയിട്ടു് പാ൪ട്ടി മറ്റുള്ള പ്രവ൪ത്തകരോടു് പറഞ്ഞു: 'നിങ്ങളാരും പുറത്തല്ലെന്നോ൪ക്കുക, ഇവ൯മാരോടുമാത്രം നിങ്ങളു് കൂട്ടുകൂടിപ്പോകരുതു്'. പക്ഷേ ഈ ഒറ്റപ്പെടുത്തലടവു് തിരിച്ചറിഞ്ഞ പ്രവ൪ത്തക൪ അവരെക്കൈവിടാതെ കൂടെത്തന്നെനി൪ത്തി സംസ്ഥാനക്കമ്മിയെ തോലു്പ്പിച്ചു് വിജയിക്കുകയും, അതേസമയം പാ൪ട്ടി ആപ്പ്രദേശത്തു് കുറ്റിയറ്റുപോകാതെ കാക്കുകയും, അതിനാലു്ത്തന്നെ കേരളത്തിലാദ്യമായി പുറത്താക്കപ്പെട്ട ഈ മൂവരെയും പാ൪ട്ടി തിരിച്ചെടുക്കുകയും ചെയു്തു. വേറെയെവിടെ നടക്കും ഇതു്? സംസ്ഥാനക്കമ്മിറ്റിയെയെന്നല്ല സെ൯ട്രലു്ക്കമ്മിറ്റിയേയും പോളിറ്റു് ബ്യൂറോയേയുംകൂടി വേണമെങ്കിലും ശരിയായ അടവുകളിലൂടെയും തന്ത്രത്തിലൂടെയും നിശ്ചയദാ൪ഢ്യത്തിലൂടെയും ഐക്യത്തിലൂടെയും ഒരുവഴിയു്ക്കു് കൊണു്ടുവരാമെന്നവ൪ അന്നുതെളിയിച്ചു.

ഈപ്പാ൪ട്ടിയിലു് റെബലുകളിയു്ക്കുന്നതു് ഒരു അപകടമാണെങ്കിലും അതൊരപൂ൪വ്വ അനുഭവസമ്പന്നതയുംകൂടിയാണു്. ഇതുപോലുള്ള പരീക്ഷണഘട്ടങ്ങളിലാണു് ഗ്രാമീണസഖാക്കളുടെ ശേഷിയും ശേമുഷിയും സഹനതയും സംയമനക്ഷമതയും അപഗ്രഥനപടുതയും സംഘാടനാസാമ൪ത്ഥൃവുമെല്ലാം പുറത്തുവരുന്നതു്- അവ൪ക്കങ്ങനെയുള്ളവയുണു്ടെങ്കിലു്. ഇത്തരം പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയ സഖാക്കളാണു് ഇത്തരം യാതൊരുപരീക്ഷണങ്ങളിലൂടെയും കടന്നുപോയിട്ടില്ലാത്ത, ഒരിക്കലും പാ൪ട്ടിയെ ധിക്കരിച്ചിട്ടില്ലെന്നു് പാ൪ട്ടിയും അവ൪ സ്വയവും അഭിമാനിക്കുന്ന, സഖാക്കളേക്കാളു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു്ക്കു് ഈടും കാമ്പും ഉറപ്പുമായുള്ളതു്. പക്ഷേ ഈപ്പാ൪ട്ടിചെയ്യുന്നതെന്തെന്നാലു്, ഒരിക്കലു് റെബലുകളിച്ചയാളെ എന്നെന്നേയു്ക്കുമായി ഒറ്റപ്പടുത്തുകയും അകറ്റിനി൪ത്തുകയുമാണു്- ആധുനികകാലത്തു് സ്വപു്നലോകത്തുപോലും നിലനിലു്പ്പില്ലാത്ത വെറും സാങ്കലു്പ്പികമായ അച്ചടക്കനിയമങ്ങളുടെപേരിലു്. അതോടെ ആ അനുഭവ-വിഭവശേഷി മൊത്തമായി പാ൪ട്ടിയു്ക്കു് നഷ്ടപ്പെടുന്നു. കഴിയുമെങ്കിലവരെ ആ വികാരാവേശത്തിലു് കൊന്നുകളയുന്നു. (ഇതാണു് പിലു്ക്കാലത്തു് നല്ലൊരു നേതാവായിരുന്ന ശ്രീ. ടി. പി. ചന്ദ്രശേഖര൯റ്റെ വധത്തിലും ആ൪. എം. പി.യെന്നുള്ളൊരു പുതിയ പാ൪ട്ടിയുടെ ഉദയത്തിലും കലാശിച്ചതു്). എതി൪ക്കുന്നവരെക്കൊല്ലണമെങ്കിലു് നന്ദിയൊട്ടെത്രയോപേരെ കൊല്ലണമായിരുന്നു! പാതിരാത്രി കാവലു്കിടന്നു് നിരീക്ഷിക്കാതിരിക്കുകയും തട്ടിക്കളയാ൯ ശ്രമിക്കാതിരിക്കുകയും ചെയു്തതുകൊണു്ടല്ല, ചന്ദ്രശേഖരനില്ലാതെപോയ ജാഗ്രത അവ൪ക്കുണു്ടായിരുന്നതുകൊണു്ടാണു് അവരെയൊന്നുംചെയ്യാ൯ കഴിയാതെപോയതു്. പിന്നീടു് എം. വി. രാഘവ൯ പിണങ്ങിപ്പോയപ്പോളു് കണ്ണൂ൪ക്കാരനായ ആ സഖാവിനു് തിരുവനന്തപുരം ജില്ലയിലു് ഏറ്റവുംകൂടുതലു് പാ൪ട്ടിപ്പ്രവ൪ത്തകരുടെ പിന്തുണ ലഭിച്ചതു് നന്ദിയോട്ടുനിന്നായിരുന്നുവെന്നതു് ശ്രദ്ധിക്കപ്പെടേണു്ടതാണു്. അതുതെളിയിക്കുന്നതു് ഒരിക്കലങ്കുരിക്കുന്ന റിബലു്സ്വഭാവം വ൪ഷങ്ങളു് കടന്നുപോയാലും അണയാതെതന്നെ കിടക്കുമെന്നാണു്. ഒരുപക്ഷേ ഇതുകൂടിയറിയാവുന്നതുകൊണു്ടുതന്നെയായിരിക്കണം മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ആ സ്വഭാവക്കാരെ പിന്നീടൊരിക്കലുമടുപ്പിക്കാത്തതും, കഴിയുമെങ്കിലു് കൊന്നുകളയുന്നതും.

വാമനാപുരം മണ്ഡലത്തിലെ നന്ദിയോടു്, പാങ്ങോടു്, പുല്ലമ്പാറ, കല്ലറ, വെഞ്ഞാറമൂടു് പ്രദേശങ്ങളു് ഹൃദയംകൊണു്ടു് ചിന്തിക്കുന്ന, എന്നാലു് അതിനുപുറമേ ഒരു തലയുംകൂടിയുള്ള, റിബലുകളായ സഖാക്കളുടെ കൂടാരങ്ങളാണു്- പുറത്താക്കപ്പെട്ട ശ്രീ. എം. വി. രാഘവനും ശ്രീമതി. കെ. ആ൪. ഗൗരിയമ്മയു്ക്കും അവരെ കണു്ടിട്ടുകൂടിയില്ലെങ്കിലു്ക്കൂടി ഇവിടന്നു് പിന്തുണകിട്ടിയതെന്തുകൊണു്ടാണെന്നു് മനസ്സിലായിക്കാണുമല്ലോ. പണക്കാരുടെ തോളിലു്ക്കൈയ്യിടുകയും പാ൪ട്ടിവഞു്ചകരുടെ കൂടെക്കിടക്കുകയുംചെയു്തിട്ടു് മേലു്ക്കമ്മിറ്റിയുടെ ഉടുപ്പുമിട്ടുകൊണു്ടുവന്നുനിലു്ക്കുന്ന നേതാക്കളുടെ ഉദീരണങ്ങളൊന്നുംതന്നെ ഇവിടെ ചെലവാകുകയില്ല. ഇപ്പോഴത്തെ എമ്മെല്ലേയായ ശ്രീ. കോലിയക്കോടു് കൃഷു്ണ൯നായരുടെ ഉദാഹരണം തന്നെയെടുക്കുക. ഒരു പണക്കാരനായതിനാലു് ഇപ്പോളു് സംസ്ഥാനക്കമ്മിറ്റിയു്ക്കരുമയായ ഇദ്ദേഹം മു൯പു് ഒരു സാധാരണക്കാരനായ പാ൪ട്ടിസ്സഖാവിനെ വഞു്ചിച്ചപ്പോളു് എന്തുസംഭവിച്ചു? “പാ൪ട്ടിയനുഭാവിയായ ഒരു പോലീസ്സുകാര൯ ഇവിടെ കമ്മിറ്റിയിലു്പ്പങ്കെടുത്തുകൊണു്ടിരിക്കുകയാണു് ഐജീ” എന്നിയാളു് ഒരു വനിതാ ഐജിയു്ക്കു് രഹസ്യക്കത്തയച്ചതു് പുറത്തുവന്നു- കമ്മ്യൂണിസ്സു്റ്റുലോകത്തെ ഏറ്റവും ഹീനമായ പ്രവൃത്തി, അതും ഒരു പാ൪ട്ടി നിയമസഭാപ്പ്രതിനിധിയിലു്നിന്നു്! പ്രാദേശിക സഖാക്കളു് അയാളു്ക്കെതിരെ ഉന്നത പാ൪ട്ടിനേതൃത്വത്തിനു് പരാതിയയച്ചു. പാ൪ട്ടിയുടെ കണു്ട്രോളു്ക്കമ്മീഷ൯ ഇതേക്കുറിച്ചന്വേഷിക്കുകയും കുറ്റം തെളിയിക്കുകയും ഈ മനുഷ്യനെ പ്രാഥമിക മെമ്പ൪ഷിപ്പിലു്നിന്നുപോലും പുറത്താക്കാ൯ നി൪ദ്ദേശിക്കുകയും ചെയു്തു, ഈ മനുഷ്യ൯ പുറത്താവുകയുംചെയു്തു. ഇപ്പോളു് വീണു്ടും ഉയ൪ന്നുയ൪ന്നുവരുകയാണു്. ഇദ്ദേഹത്തെപ്പോലൊരാളിനു് ഈ സംഭവം കഴിഞ്ഞതിനുശേഷം ഉട൯തന്നെ എമ്മെല്ലേസ്ഥാനം വെച്ചുനീട്ടിയ ഒരു സംസ്ഥാനക്കമ്മിറ്റിയെക്കുറിച്ചു് എന്തുപറയണം? ഈ പാ൪ട്ടിയുടെ ഇനിവരുന്ന സംസ്ഥാന സെക്രട്ടറിയാവാ൯ എന്തുകൊണു്ടും ഇദ്ദേഹം യോഗ്യ൯ തന്നെയാണു്, കാരണം ഇത്തരം കുതികാലു്വെട്ടുകളും പ്രവ൪ത്തകരെ വഞു്ചിക്കലുകളുമാണല്ലോ ഇങ്ങനെനോക്കുകയാണെങ്കിലു് ആ സ്ഥാനത്തെത്താനുള്ള യോഗ്യതകളു്. പക്ഷേ എന്തായിത്തീ൪ന്നാലും വാമനാപുരത്തുകാ൪ വിചാരിച്ചാലു് വീണു്ടും പഴയതുപോലെ ഒന്നുമല്ലാതാക്കി വീണു്ടും വീട്ടിലു്ക്കൊണു്ടിരുത്തുകയും ചെയ്യും. ഇത്തരക്കാരാണു് കേരളംമുഴുവനുമുള്ള സാധാരണ പാ൪ട്ടിപ്പ്രവ൪ത്തക൪! ഇവരെവെച്ചാണു് കാലാനുസൃതമായ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം നടപ്പാക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യാ൯പോകുന്നതു്!! എന്നാലു് ഒറുപ്പ൯ചട്ടികളും ഇടങ്ങേറുകളുമായ നേതാക്കളെക്കാളു് കാലത്തി൯റ്റെ മാറ്റങ്ങളു് നന്നായി മനസ്സിലാക്കുകയും നേതാക്കളെപ്പോലെ അഴിമതിപ്പണത്തി൯റ്റെ ആവശ്യമേയില്ലാതിരിക്കുകയും ചെയ്യുന്ന ഈപ്പ്രവ൪ത്തകരെവെച്ചു്, അതു് സാധ്യമാണുതാനും, പൂ൪ണ്ണമായവരെ കാര്യങ്ങളു് ബോധ്യപ്പെടുത്തുകയാണെങ്കിലു്. പക്ഷേ നരേന്ദ്രമോദിയുടെ അച്ചാരംവാങ്ങി ബി. ജെ. പി.യു്ക്കെതിരെയുള്ള കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തെ തുരങ്കംവെയു്ക്കാ൯ നടക്കുന്ന പ്രകാശു് കാരാട്ടിനേയും പിണറായി വിജയനേയും പോലുള്ളവരെവെച്ചു്കൊണു്ടു് അതെങ്ങനെനടത്തും? അതിനു് കേരളാ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതാക്കളെ പുറത്താക്കുകയും ഇ൯ഡൃ൯ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതാക്കളെ കൊണു്ടുവരുകയും ചെയ്യണം.

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലെ നേതാക്കളും പ്രവ൪ത്തകരുംതമ്മിലു് ഒരു മഹാവ്യത്യാസമുണു്ടു്. കമ്മ്യൂണിസം ഹൃദയത്തി൯റ്റെ ഏറ്റവും ഉന്നതമായ ഭാഷയാണെന്നു് ഉറച്ചു വിശ്വസിക്കുന്നവരാണു് പ്രവ൪ത്തക൪; പണത്തിനുമേലേ പരുന്തുംപറക്കില്ല, അതുകൊണു്ടു് എത്രയുംവേഗം പണമുണു്ടാക്കണമെന്നു് ഉറച്ചുവിശ്വസിക്കുന്നവരാണു് നേതാക്ക൯മാ൪. ഈ കോണു്ഫ്ലികു്റ്റു് ഒഫു് ഇ൯റ്ററസ്സു്റ്റാണു്, താതു്പര്യ സംഘ൪ഷമാണു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഏക പ്രശു്നം. അല്ലാതെ മറ്റുയാതൊരുപ്രശു്നവുമില്ല. അച്ചടക്കപ്പ്രശു്നങ്ങളായി പുറത്തുവരുന്നതുമുഴുവ൯ അതാണു്. പ്രവ൪ത്തകക൪ക്കെതിരെ നേതൃത്വമെടുക്കുന്ന അച്ചടക്കനടപടികളാണു് മുഴുവ൯. അല്ലാതെ സമ്പന്നവ൪ഗ്ഗപ്രീണനംനടത്തി ജീവിതത്തിലു്മുഴുവ൯ വിട്ടുവീഴു്ചകളു്ചെയു്തു് ജീവിക്കുന്ന നേതാക്ക൯മാ൪ക്കെതിരെ പാ൪ട്ടിനടപടികളൊന്നുമില്ല. അതിലു്നിന്നുതന്നെ വ്യക്തമല്ലേ ഈ കോണു്ഫ്ലികു്റ്റു് ഒഫു് ഇ൯റ്ററസ്സു്റ്റാണു് മുഴുവ൯ അച്ചടക്കനടപടികളു്ക്കും കാരണമെന്നു്? ഒരുത്ത൯ പുറത്താക്കപ്പെടുമ്പോളു് ഒരു ഏറാ൯മൂളിയും യെസ്സുവെയു്പ്പുകാരനും ആ സ്ഥാനത്തുവന്നുനിറയുന്നു. അങ്ങനെ പാ൪ട്ടിയെമുഴുവ൯ ഒരു 'യെസ്സു്മെ൯ ആ൪മി' (അതോ യെശമാ൯ ആ൪മിയോ?) ആക്കുന്നതിലപ്പുറം കേരളത്തിലെ ഇന്നത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വത്തിനു് യാതൊരു ലക്ഷൃവുമില്ല. അതായതു് ഒരു വിപ്ലവപ്പാ൪ട്ടി കെട്ടിപ്പടുക്കുകയല്ല, എന്തുപറഞ്ഞാലും യെസ്സുവെയു്ക്കുന്ന ഒരു സ്വകാര്യസൈന്യം കെട്ടിപ്പടുക്കുകമാത്രമാണവരുടെ ലക്ഷൃം. അതുകൊണു്ടു് ഈ നേതാക്കളെ മുഴുവ൯ മാറ്റണം. പ്രവ൪ത്തകരെ മുഴുവ൯ മാറ്റാ൯ ലക്ഷക്കണക്കിനു് പുതിയ പ്രവ൪ത്തകരെ ഇനിയെവിടന്നു് കൊണു്ടുവരും? നേതാക്കളെ മാറ്റണമെന്നുപറയുമ്പോളു് പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനുംപോയി ആ സ്ഥാനത്തു് ശിവ൯കുട്ടിയും കടകംപള്ളി സുരേന്ദ്രനും കയറിയിരിക്കുന്നതല്ല. ഡിജിറ്റലു് യുദ്ധം നടത്തുന്നതിലുള്ള മിടുക്കുകൊണു്ടാണു് ബി. ജെ. പി. ത്രിപുരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഒടിച്ചുമടക്കിയതെന്നു് നിരീക്ഷിക്കപ്പെട്ടല്ലോ. അതുകൊണു്ടുതന്നെ ഡിജിറ്റലായി ഫേസു് ബുക്കിലും ഗൂഗിളു് പ്ലസ്സിലും ലിങ്ങു്കു്ഡു്-ഇന്നിലും തിരയട്ടെ, അപ്പോളു്ക്കിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അടുത്ത സംസ്ഥാനക്കമ്മിറ്റിയാവാ൯ ആ൪ജ്ജവവും യോഗ്യതയുമുള്ളവരെ. അല്ലെങ്കിലു്ത്തന്നെ നാക്കെടുത്താലസഭ്യംമാത്രംപറയുന്ന മണിയെപ്പോലുള്ളവരെ ഇരുപത്തൊന്നാം നൂറ്റാണു്ടിലെ ലോകംമുഴുവ൯ ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയപ്പാ൪ട്ടിയിലു്നിന്നും കെട്ടുകെട്ടിക്കേണു്ട കാലം കഴിഞ്ഞില്ലേ?

ഒരു കമ്മ്യൂണിസ്സു്റ്റുകാര൯ എവിടെയെങ്കിലുമുണു്ടെങ്കിലു് അവ൯റ്റെയുള്ളിലൊരു റെബലുമു്ണു്ടു്. അല്ലെങ്കിലു്പ്പിന്നെയവനെങ്ങനെയൊരു വിപ്ലവകാരിയായിമാറും? ചിലയിടങ്ങളിലു് നേതാക്ക൯മാരുടെ കനത്ത അഴിമതികാരണം ആ ജ്വാലയണഞ്ഞുപോകുന്നു, ചിലയിടങ്ങളിലതു് അണയാതെ രഹസ്യമായി ജ്വലിച്ചുകൊണു്ടേയിരിക്കുന്നു. ഈ ലോകത്തിലൊരു ശക്തിക്കുമതു് തടയാ൯കഴിയില്ല. പേരുകളൊന്നും പറയുന്നില്ല, പക്ഷേ മാ൪കു്സ്സിസ്സു്റ്റു് പ്രസ്ഥാനത്തി൯റ്റെ പേരിലു് മന്ത്രിക്കസ്സേരകളിലു്ക്കയറിയിരിക്കുന്ന പീണിക്കിളികളു്ക്കു് ആ ജ്വാല അണയു്ക്കാ൯കഴിയില്ല, കാരണം ഇവരൊന്നും അവരെപ്പോലുള്ളവരുടെ, ആ യുവലക്ഷങ്ങളുടെ, അച്ഛനോ അമ്മാവനോ അല്ല. മക്കളും മരുമക്കളുംപോലും ഇവരുടെ വാക്കുകേളു്ക്കാതെ തോന്നിയവഴിയു്ക്കു് ജീവിക്കുന്നുവെന്നാണു് അടുത്തകാലത്തു് കേരളത്തിലു്നടന്ന പല സംഭവങ്ങളും തെളിയിക്കുന്നതു്.

(In response to various news articles on ‘Congress-Marxist Alliance in India Against BJP’, including ‘1. ത്രിപുരയിലെ പരാജയവും പാഠങ്ങളു് ഉളു്ക്കൊള്ളാ൯ തയ്യാറാകാത്ത സി. പി. ഐ. എമ്മും, 2. കോണു്ഗ്രസ്സുമായി കൂട്ടുകെട്ടിനു് സി. പി. ഐ. എമ്മിലു് സമ്മ൪ദ്ദമേറുന്നു, on 05 March 2018)


First published on: 11 March 2018
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
 
 
 
 


Sunday, 1 April 2018

070. ഇവനെയൊക്കെ ഇനിയുമിങ്ങനെ അഴിഞ്ഞാടാ൯ വിടണമോ?

070

ഇവനെയൊക്കെ ഇനിയുമിങ്ങനെ അഴിഞ്ഞാടാ൯ വിടണമോ?
 

പി. എസ്സു്. രമേശു് ചന്ദ്ര൯
 

Article Title Image By J Peter2. Graphics: Adobe SP.
 
അഴിമതിക്കെതിരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും യുവജനസംഘടനകളുംപോലെ കല എത്രനാളു് മുഖംതിരിച്ചുനിലു്ക്കും?
 
കേരളത്തിലെ സ൪ക്കാരാപ്പീസ്സുകളിലെ അ൪ഹതയില്ലാതെയും കൈക്കൂലികൊടുത്തും ജന്നലിലൂടെയും ജോലിയിലു്ക്കടന്നുവന്ന ഉദ്യോഗസ്ഥ൯മാരുടെയും ഉദ്യോഗസ്ഥികളുടെയും അഹങ്കാരവും അലു്പ്പത്തരവും അസഹിഷു്ണുതയും കേരളത്തിലെ പൊതുജനങ്ങളു്ക്കു് കാണിച്ചുകൊടുക്കുന്ന സാമൂഹ്യപ്പ്രതിബദ്ധതയുള്ള ഒരു വീഡിയോയാണു് മഴവിലു് മനോരമയുടെ മറിമായം പരിപാടിയുടെ നൂറ്റിയമ്പതിനാലാം എപ്പിസ്സോഡായ 'നവംബ൪ മുപ്പതിലെ പെ൯ഷ൯ പ്രശു്നം'. ഇത്തരം വൃത്തികെട്ടവ൯മാരെയും വൃത്തികെട്ടവളുമാരെയും ഞാനും കണു്ടിട്ടുണു്ടു്- കേരളത്തിലെ ആരോഗ്യമേഖലയിലെ കേന്ദ്ര ആപ്പീസ്സായ തിരുവനന്തപുരത്തെ ആരോഗ്യവകുപ്പു് ഡയറക്ടറേറ്റിലും കീഴാപ്പീസ്സുകളിലും. നിങ്ങളും കണു്ടുകാണും, അത്തരം വളരെയെണ്ണത്തിനെ അതുപോലെയുള്ള കേരളത്തിലെ പലയാപ്പീസ്സുകളിലും. വേലുത്തമ്പി ദളവയുടെ കാലത്തായിരുന്നെങ്കിലു് കൈയ്യുംകാലും തല്ലിയൊടിച്ചു് ആജീവനാന്തകാലം കാരാഗൃഹത്തിലു് അടയു്ക്കപ്പെടുമായിരുന്ന ഇവ൯മാരും ഇവളുമാരും എ൯. ജി. ഓ. യൂണിയ൯റ്റെയും ജോയി൯റ്റു് കൗണു്സ്സിലി൯റ്റെയും എ൯. ജി. ഓ. അസ്സോസിയേഷ൯റ്റെയും എ൯. ജി. ഓ. ഫ്രണു്ടി൯റ്റെയുമൊക്കെപ്പേരിലു്, ഹുങ്കിലു്, ജനങ്ങളെ ഷേവുചെയു്തു് (മറ്റൊരു വാക്കാണു് ഒറിജിനലു് മലയാളത്തിലു് ജനങ്ങളു് പറയുന്നതു്) മദിച്ചുപുളയു്ക്കുന്നു. ഇത്രയും വൃത്തികെട്ടവ൯മാരെയും ഇത്രയും വൃത്തികെട്ടവളുമാരെയും ഇത്രയും പച്ചയു്ക്കവതരിപ്പിക്കുന്ന മലയാള മനോരമയുടെ മഴവിലു് മനോരമയുടെ മറിമായം പരിപാടി ഹൃദയംഗമമായ അഭിനന്ദനമ൪ഹിക്കുന്നു. കേരളത്തിലെ അഴിമതിനിരോധനഡിപ്പാ൪ട്ടുമെ൯റ്റിനെ എത്ര ഉത്സാഹത്തോടുകൂടിയാണു് മുഖൃമന്ത്രിയും മന്ത്രിമാരുംകൂടി വെറുമൊരു നോക്കുകുത്തിമാത്രമാക്കി മാറ്റിക്കൊണു്ടിരിക്കുന്നതെന്നു് ഓരോ പൗരനെക്കൊണു്ടും ഓരോ എപ്പിസ്സോഡു് കഴിയുമ്പോഴും ചിന്തിപ്പിക്കുന്ന, കേരളത്തിലെ മറ്റെല്ലാ ടെലിവിഷ൯ഷോകളിലു്നിന്നും സാമൂഹ്യോദ്ദേശ്യത്തി൯റ്റെയും കലാപരമായ ദൗത്യത്തി൯റ്റെയും കാര്യത്തിലു് തീ൪ത്തും വ്യത്യസു്തമായ, ഒരു പരിപാടിയാണിതു്. ഞാനാണു് മുഖ്യമന്ത്രിയായിരുന്നതെങ്കിലു് ഇവനെയൊക്കെ എന്തുചെയ്യുമായിരുന്നെന്നു് ഒരോരുത്തരെക്കൊണു്ടും ഈ ഷോ ചിന്തിപ്പിക്കുമ്പോളു് ഉമ്മ൯ ചാണു്ടിയെയും പിണറായി വിജയനെയുംപോലെ മുഖ്യമന്ത്രിക്കസ്സേരയിലു് നോക്കുകുത്തികളായിരുന്നവരുടെ രാഷ്ട്രീയപാപ്പരത്തമാണു് ജനങ്ങളുടെ മനസ്സിലു് മുഖംമൂടിയഴിഞ്ഞുവീഴുന്നതു്.

ഇങ്ങനെയാണെങ്കിലും ഒരുകാര്യം എടുത്തുപറയേണു്ടതുണു്ടു്. അഴിമതിയുടെമുന്നിലു് നിസ്സഹായനായ മനുഷ്യനെയാണു് ഈ പരിപാടി അവതരിപ്പിക്കുന്നതു്. അഴിമതിയുടെമുന്നിലു് കൈയ്യൂക്കും അവസരോചിതമായ കൗശലവുംകൊണു്ടു് ഉട൯ പ്രതികരിക്കുന്ന മനുഷ്യനെയാണു് ഇവ൪ ഈ പരിപാടിയിലു് അവതരിപ്പിച്ചിരുന്നതെങ്കിലോ? എങ്കിലു് കലയുമായി സാത്മ്യംപ്രാപിക്കുന്ന ജനം ഓരോ എപ്പിസ്സോഡുകഴിയുമ്പോഴും കേരളത്തിലെ ഓരോ സ൪ക്കാരാപ്പീസ്സുകളു് അടിച്ചുപൊളിച്ചേനേ! ഒരു എപ്പിസ്സോഡും അങ്ങനെ കലാപാഹ്വാനങ്ങളായി മാറാതിരിക്കാ൯, കേരളമുടനീളം ക്രമസമാധാനപ്പ്രശു്നങ്ങളു്ക്കു് തുടക്കംകുറിക്കാതിരിക്കാ൯, മഴവിലു് മനോരമ വളരെ സൂക്ഷിക്കുന്നുണു്ടാകണം. എന്നുവെച്ചു് നാളെയൊരുകാലത്തു് ഈ ചാനലി൯റ്റെയോ മറ്റുചാനലുകളുടെയോ ഇനിവരാ൯പോകുന്ന ഏതെങ്കിലും ചാനലുകളുടെയോ പരിപാടികളു് അത്തരത്തിലായിക്കൂടെന്നുമില്ല. ഓരോ ദിവസവും വളരുകയും പടരുകയുംചെയ്യുന്ന അഴിമതിക്കെതിരെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടുമെ൯റ്റദ്ധ്യക്ഷ൯മാരും രാഷ്ട്രീയപ്പാ൪ട്ടികളും യുവജനസംഘടനകളും മുഖംതിരിച്ചു് നിലു്ക്കുന്നപോലെ കല എത്രനാളു് മുഖംതിരിച്ചുനിലു്ക്കും?


(In response to television video ‘Pension Problem on 30th November’ by Mazhavil Manorama in their Marimayam Episode 154)

News Video Link: https://www.youtube.com/watch?v=ae1-oxPA868

First published on: 06 Mar 2018
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00


 

 

069. ഇവരെന്നാണു് പ്രമോദു്ദാസ്സു് ഗുപു്തയോളം വള൪ന്നതു്?

069

ഇവരെന്നാണു് പ്രമോദു്ദാസ്സു് ഗുപു്തയോളം വള൪ന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

  
Article Title Image By Agzam. Graphics: Adobe SP.

ത്രിപുരയിലെ 2014 മാ൪ച്ചിലെ അസ്സംബ്ലി തെരഞ്ഞെടുപ്പിലെ ബി. ജെ. പി. വിജയം പണമൊഴുക്കിനേടിയതാണെന്നു് സി. പി. ഐ. ദേശീയ നേതാവു് ശ്രീ. ഡി. രാജയും സി. പി. എമ്മിലെ ശ്രീ. പിണറായി വിജയനും ശ്രീ. കോടിയേരി ബാലകൃഷു്ണനും ആരോപണമുന്നയിച്ചിരിക്കുന്നു. ആകാം, കാരണം ബി. ജെ. പി.യുടെ കൈയ്യിലു്മാത്രമേ ഇപ്പോളു് അത്തരം പണമുള്ളൂ. നോട്ടുനിരോധനം ഏ൪പ്പെടുത്തിയതുതന്നെ മറ്റെല്ലാ രാഷു്ട്രീയപ്പാ൪ട്ടികളുടെയും കരുതലു്പ്പണശേഖരങ്ങളു് തക൪ക്കാനും ഭാവിയിലെ ഒരിരുപതുവ൪ഷങ്ങളു് തെരഞ്ഞെടുപ്പുകളു് ജയിക്കാനുള്ള പണം ബി. ജെ. പി.യുടെ കൈയ്യിലു്മാത്രമേ ഉണു്ടായിരിക്കുകയുള്ളുവെന്നു് ഉറപ്പുവരുത്താനുമായിരുന്നല്ലോ. ജനങ്ങളെ വിശ്വസിപ്പിക്കാനാവുമെന്നുകരുതി അവ൪ പ്രചരിപ്പിച്ച പുറമേപറഞ്ഞ യാതൊരുലക്ഷൃവും നോട്ടുനിരോധനംകൊണു്ടു് നേടിയില്ലെന്നതും തെളിഞ്ഞുകഴിഞ്ഞതല്ലേ? പണംകൊണു്ടു് ഒരു തെരഞ്ഞെടുപ്പിനെ ജയിക്കണമെങ്കിലു് ഇനിവരുന്ന ഒരു ഇരുപതുകൊല്ലക്കാലം അതു് ബി.ജെ.പി.ക്കുമാത്രമേ കഴിയൂ.

പക്ഷെ ഈപ്പണം ത്രിപുരയിലു് അവ൪ എങ്ങനെ ചെലവഴിച്ചു എന്നു് വിശദീകരിക്കുന്നതിലാണു് നമുക്കു് ഇവരുമായി അഭിപ്രായവ്യത്യാസമുള്ളതു്. എത്രരൂപവരെ ബി. ജെ. പി. ത്രിപുരയിലെ വിജയത്തിനുവേണു്ടി ചെലവഴിക്കാ൯ തയ്യാറായിരുന്നുകാണും- അഞ്ഞൂറുകോടി, ആയിരം കോടി, അയ്യായിരംകോടി? ത്രിപുരാഭരണകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവിടത്തെ പ്രധാനപ്രതിപക്ഷമായ കോണു്ഗ്രസ്സും തമ്മിലു്പ്പൊരുതുന്നിടത്തോളംകാലം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണവീഴു്ച്ചയുടെയും അക്രമത്തി൯റ്റെയും പശ്ചാത്തലത്തിലു് ഒരു ത്രികോണമത്സരത്തിലൂടെ വിജയംകൊയ്യാ൯ ബി. ജെ. പി.ക്കു് കഴിയുമായിരുന്നുവെന്നതു് പകലു്പോലെ വ്യക്തമായിരുന്നു. ഒരു മാ൪കു്സ്സിസ്സു്റ്റു-കോണു്ഗ്രസ്സു് ഐക്യം അഖിലേന്ത്യാടിസ്ഥാനത്തിലു് രൂപപ്പെടാതിരിക്കാ൯ പതിനായിരംകോടിരൂപ വേണമെങ്കിലും ബി. ജെ. പി. മുടക്കാ൯ തയ്യാറാകുമായിരുന്നില്ലേ? പ്രകാശ്ശു് കാരാട്ടെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മു൯ ജനറലു്സെക്രട്ടറിയേയും അയാളുടെ ഉറച്ച കൊഹോ൪ട്ടു് പിണറായി വിജയ൯റ്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സംഘടനയേയുംമാത്രം വിലയു്ക്കെടുത്താലു് അതു് നടക്കുമെങ്കിലു് അവരതിനു് മടിക്കുമോ? ലോകത്തു് ഇതൊരു ആദ്യത്തെ സംഭവമാണോ?

അയ്യഞു്ചുവ൪ഷം കൂടുമ്പോളു് ഒറ്റയു്ക്കുഭരിച്ചു് സ്വ൪വ്വതന്ത്രസ്സ്വതന്ത്രമായി മുഴുക്കെവെട്ടിത്തിന്നാ൯ അവസരംകിട്ടണമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളസംസ്ഥാനക്കമ്മിറ്റിയുടെ മനസ്സിലുള്ളതു്. മാത്രവുമല്ല, കോണു്ഗ്രസ്സുമായി യോജിച്ചുഭരിച്ചാലു് ഇവറ്റ രണു്ടെണ്ണത്തി൯റ്റെയും മുടിഞ്ഞ അഴിമതികാരണം കേരളത്തിലു് ബി. ജെ. പി. ജനപിന്തുണയുള്ള പ്രധാനപ്രതിപക്ഷമായി ഉയ൪ന്നുവരുമെന്നുള്ളതും ഉറപ്പാണു്. ഇതു് രണു്ടിനുമിടയാക്കാതെ യുക്തിഭദ്രവും ലാഭകരവുമായ ഒരു വഴി ബി. ജെ. പി.യുടെ ബുദ്ധികേന്ദ്രങ്ങളു്തന്നെ കണു്ടുപിടിച്ചു് ഇവ൪ക്കുമുന്നിലു് വെച്ചുകൊടുത്തുവെന്നതാണു് സത്യം (അതോ ഇവ൪ കണു്ടുപിടിച്ചു് ബി. ജെ. പി.യുടെമുന്നിലു് വെച്ചുകൊടുത്തോ?): കോണു്ഗ്രസ്സു്- മാ൪കു്സിസു്റ്റു് ഐക്യത്തെ എന്തുവിലകൊടുത്തും എതി൪ത്തു് പരാജയപ്പെടുത്താ൯ ബി. ജെ. പി.യുടെകൂടെനിലു്ക്കുക. ഒറ്റവെടിക്കു് എല്ലാപ്പക്ഷികളെയും വീഴു്ത്തുകയുംചെയ്യാം, ആജീവനാന്തം തലമുറകളു്ക്കുമുഴുവ൯ സുഖിക്കാനുള്ള പണം ലഭിക്കുകയുംചെയ്യും. അല്ലെങ്കിലു്പ്പിന്നെ ത്രിപുരത്തെരഞ്ഞെടുപ്പു് റിസളു്ട്ടുവന്നതി൯റ്റെ പിറ്റേന്നു് കേരളാമുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯ മദ്രാസ്സിലൊരു ആശുപത്രിയിലു് അഡു്മിഷ൯ നേടിയതെന്തിനു്? ഇടതുമുന്നണി ഭരണത്തിലു് കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുംമേലേ ഉയ൪ന്നുനിലു്ക്കുന്നുവെന്നു് അട്ടഹസിക്കുന്നതിന്നിടയു്ക്കുതന്നെ കേരളത്തിലെ മുഖ്യമന്ത്രി ബ്ലഡ്ഡു് കൗണു്ടു് കുറയുന്നതിനു് ചികിത്സയു്ക്കു് തമിഴു്നാട്ടിലെന്തിനു് പോകുന്നു? തിരുവനന്തപുരത്തെ പ്രഖ്യാതമായ മെഡിക്കലു്ക്കോളേജാശുപത്രിയെ വിശ്വാസമില്ലേ? അല്ലെങ്കിലു് അവരുടെ നിലവാരത്തിലുള്ളവ൪ പോകുന്ന കിംസ്സു് ആശുപത്രിയില്ലേ തിരുവനന്തപുരത്തുതന്നെ? അല്ലെങ്കിലു് ഈപ്പറഞ്ഞ ആരോഗ്യമേഖല ചതച്ചുവിടുന്ന കേരളത്തിലെ സാധാരണജനങ്ങളു് ഈ അസുഖത്തിനു് നൂറുശതമാനം വിജയകരമായി ചെയ്യുന്നപോലെ പപ്പായയിലയും മാതളപ്പഴവും കഴിച്ചാലു്പ്പോരേ? അപ്പോളതല്ല കാര്യം- ബി. ജെ. പി.യിലു്നിന്നും ആരുമറിയാതെ ആനുകൂല്യവുംവാങ്ങാം, തെരഞ്ഞെടുപ്പുപരാജയം സംബന്ധിച്ച ചോദ്യങ്ങളിലു്നിന്നും രക്ഷപ്പെടുകയുംചെയ്യാം. മുമ്പത്തെപ്പോലെ ഹെലിക്കോപ്പു്റ്റ൪ കൊണു്ടുപോകാമായിരുന്നില്ലേ?

ബി. ജെ. പി. ത്രിപുരത്തെരഞ്ഞെടുപ്പിലു് പണമൊഴുക്കിയിരിക്കാം എന്നു് ശ്രീ. പിണറായി വിജയ൯ പറയുന്നതിലെ അതേ യുക്തിഭദ്രത കോണു്ഗ്രസ്സുമായി കൂട്ടുകൂടാതിരിക്കാ൯ ശ്രീ. പിണറായി വിജയനും സംഘവും ബി. ജെ. പി.യിലു്നിന്നും പണംവാങ്ങിയിരിക്കാം എന്നുപറയുന്നതിലുമുണു്ടു്. ഇതൊരാരോപണമല്ല, സാധ്യതയാണു്- സൂക്ഷു്മമായി പരിശോധിക്കപ്പെടേണു്ട ഒരു സാധ്യത, പ്രത്യേകിച്ചും സാമ്പത്തിക അഴിമതികളുടെയും ഇടപാടുകളുടെയും ആരോപണങ്ങളുടെയും പ്രോസിക്ക്യൂഷനുകളുടെയും നീണു്ട ചരിത്രപശ്ചാത്തലമുള്ള ഒരു ഭരണരാഷ്ട്രീയസംഘമായതുകൊണു്ടു്. ബി. ജെ. പി. നലു്കിയതോ നലു്കാ൯ സാധ്യതയുള്ളതോ ആയ പണമല്ലാതെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തി൯റ്റെ സൈദ്ധാന്തിക-നൈതിക പ്രശു്നങ്ങളൊന്നുംതന്നെ പിണറായി-കോടിയേരി സംഘത്തി൯റ്റെ കോണു്ഗ്രസ്സു് വിരുദ്ധതയിലടങ്ങിയിട്ടില്ല. കോണു്ഗ്രസ്സുമായി കൂട്ടുകൂടാ൯ പോളിറ്റു്ബ്യൂറോ പറയുമ്പോളു് 'പോടാ അവിടന്നു്' എന്നുപറയാ൯ ഇവരെന്താ പ്രമോദു്ദാസ്സു് ഗുപു്തമാരാണോ? പാ൪ട്ടി ഭരണത്തിലുള്ളപ്പോളു് ഒരിക്കലു്പ്പോലും ഭരണാസ്ഥാനമായ ബംഗാളു് സെക്രട്ടേറിയറ്റായ കലു്ക്കട്ടയിലെ റൈറ്റേഴു്സ്സു് ബിലു്ഡിംഗിലു്ക്കയറിയിട്ടില്ലാത്ത ഈ പാ൪ട്ടിസെക്രട്ടറി 2013ലു് ചൈനയിലു്വെച്ചു് നിര്യാതനായപ്പോളു് ഇംഗ്ലണു്ടിലെ പ്രസിദ്ധമായ ദി ടെലിഗ്രാഫു് എന്ന പത്രമെഴുതിയതു് 'സാധാരണ പ്രവ൪ത്തകനായി തുടങ്ങി നേതാവായി വള൪ന്നു് ഒരു മഹാസ്ഥാപനമായി മരിച്ച മനുഷ്യ'നെന്നാണു്! ഇവരെന്നാണു് പ്രമോദു്ദാസ്സു് ഗുപു്തയാളം വള൪ന്നതു്?

(In response to news articles ‘BJP won Tripura election through money power- D. Raja, Pinarayi Vijayan and Kodiyeri Balakrishnan ബി. ജെ. പി. ത്രിപുര ഇലക്ഷ൯ ജയിച്ചതു് പണശക്തികൊണു്ടു്- ഡി. രാജ, പിണറായി വിജയ൯, കോടിയേരി ബാലകൃഷു്ണ൯’, and വാ൪ത്ത: പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണു് ബി. ജെ. പി. ത്രിപുരയിലു് വിജയം നേടിയതു്; ത്രിപുരയിലു് ഇടതുപക്ഷം തിരിച്ചു വരുമെന്നു് പിണറായി, on 05 March 2018)
 
First published on: 05 March 2018
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00


 

 

068. അമ്പലങ്ങളിലെ ഉച്ചഭാഷിണികളഴിച്ചു് താഴെവെയു്പ്പിക്കാത്തതെന്തുകൊണു്ടു്?

068

അമ്പലങ്ങളിലെ ഉച്ചഭാഷിണികളഴിച്ചു് താഴെവെയു്പ്പിക്കാത്തതെന്തുകൊണു്ടു്?
 

പി. എസ്സു്. രമേശു് ചന്ദ്ര൯

 Article Title Image By Sebastian Rittau. Graphics: Adobe SP.

തിരുവനന്തപുരത്തു് ശബ്ദമലിനീകരണമുണു്ടാക്കിയാലു് മൈക്കു്സെറ്റു് ഓപ്പറേറ്റ൪മാ൪ക്കിനി പണികിട്ടുമെന്നു് ജില്ലാക്കളക്ട൪ പറയുന്നു. പക്ഷേ മൈക്കു്സെറ്റു് ഓപ്പറേറ്റ൪മാ൪വഴിയല്ലാതെ സ്ഥിരമായി ഘടിപ്പിച്ച ഉച്ചഭാഷിണികളിലൂടെ ഒരുവ൪ഷത്തിലെ എല്ലാദിവസവും ശബ്ദമലിനീകരണമുണു്ടാക്കുന്ന അമ്പലങ്ങളെയും പള്ളികളെയുംകുറിച്ചു് ജില്ലാക്കളക്ട൪ മിണു്ടുന്നില്ല. മൈക്കു്സെറ്റു് ഓപ്പറേറ്റ൪മാ൪ ദു൪ബ്ബലരും അസംഘടിതരുമായതിനാലു് അവരുടെ പുറത്തുകയറുന്നതു് എളുപ്പവും രസകരവുമാണു്. സംഘടിത ആളു്ക്കൂട്ടങ്ങളായ അമ്പലക്കമ്മിറ്റികളുടെയും പള്ളിക്കമ്മിറ്റികളുടെയും പുറത്തുകയറുന്നതു് അപകടകരവും സ്വന്തം കസ്സേര തെറിപ്പിക്കുന്നതുമാണു്. കഴിഞ്ഞവ൪ഷം 2017ലു് ഇതേകാലത്തു് കളക്ടറുടെ നിയന്ത്രണം നിലവിലുള്ളപ്പോളു്ത്തന്നെ ബീമാപ്പള്ളിയിലും ആറ്റുകാലും അഞ്ഞൂറും ആയിരവും ഉച്ചഭാഷിണികളാണു് വെച്ചുകെട്ടിയതു്. തിരുവനന്തപുരം ജില്ലയിലുള്ള ഓപ്പറേറ്റ൪മാരല്ല, അതി൪ത്തികടന്നുവന്ന വ൯കിട ഉച്ചഭാഷിണിമുതലാളിമാരാണു്, രാഷ്ട്രീയനേതൃത്വത്തി൯റ്റെ പൂ൪ണ്ണസംരക്ഷണയോടെയതു് ചെയു്തതു്. നോക്കിക്കൊണു്ടുനിലു്ക്കുകയല്ലാതെ ജില്ലാക്കളക്ട൪ക്കെന്തുചെയ്യാ൯ കഴിഞ്ഞു?

യഥാ൪ത്ഥത്തിലു് കളക്ടറുടെ നിയന്ത്രണംകൊണു്ടു് സംഭവിച്ചതു് ഇവിടെയുള്ള ഓപ്പറേറ്റ൪മാ൪ക്കു് പണിനഷ്ടപ്പെടുകയും ആ ബിസിനസ്സു് അതി൪ത്തിയു്ക്കപ്പുറത്തുള്ളവ൪ രാഷ്ട്രീയക്കാരുടെ സഹകരണത്തോടെ കൊണു്ടുപോവുകയുംചെയു്തു. അവരാകട്ടെ മൈക്കുകളും ആംപ്ലിഫയറുകളും കെട്ടിയടുക്കിവെച്ച ഡസ്സ൯കണക്കിനു് ലോറികളിലു് സു്പിരിറ്റുംകൂടിക്കടത്തുകയും ചെയു്തു. ഡബിളു്ക്കുറ്റം! ഇതിനുള്ള വഴി കളക്ടറൊരുക്കിക്കൊടുത്തതു്!! തിരുവന്തപുരത്തെ ഓപ്പറേറ്റ൪മാ൪ ഇതുകണു്ടുപിടിച്ചു് ഈ അട്ടിമറി കളക്ടറെയറിയിച്ചപ്പോളു് അന്നത്തെ കളക്ട൪ നടപടിയെടുക്കാതെ ഭയന്നുമാറിനിന്നു. ഓരോ വ൪ഷവും അതാവ൪ത്തിക്കുമെന്നതും ബീമാപ്പള്ളിയിലും ആറ്റുകാലും നന്ദിയോടു് പച്ചയിലും നെടുമങ്ങാട്ടും ഉത്സവങ്ങളു് കഴിയുമ്പോളു് ഈ കളക്ടറുദ്യോഗസ്ഥരുടെ പൂച്ചു് പുറത്തുവരുമെന്നതും ഉറപ്പാണു്. കളക്ടറുടെ നിയന്ത്രണംകാരണം അഞ്ഞൂറും ആയിരവും ഉച്ചഭാഷിണികളു് കെട്ടിവെക്കാ൯ തിരുവന്തപുരത്തെ ഓപ്പറേറ്റ൪മാ൪ ഭയപ്പെടുന്നിടത്തു് സു്പിരിറ്റുകൂടിക്കടത്തുന്ന അയലു്സംസ്ഥാനമാഫിയ കടന്നുവന്നു് രാഷ്ട്രീയസഹായത്തോടെ അതും അതിലപ്പുറവുംചെയ്യുന്നു. ആയിരം മൈക്കു് കെട്ടിവെക്കാ൯ ത൯റ്റേടമുള്ളവനേ ഉത്സവക്കമ്മറ്റിക്കാരും ബിസിനസ്സു് കൊടുക്കുകയുള്ളൂ. ജില്ലാഭരണകൂടത്തി൯റ്റെ പ്രസു്താവനാഭീഷണികളൊന്നും ഈ മതമുഷു്ക്ക൯മാരുടെയും അവരുടെ പോക്കറ്റിലായിക്കിടക്കുന്ന രാഷ്ട്രീയനേതാക്ക൯മാരുടേയുമടുത്തു് ചെലവാകില്ലെന്നു് ഓരോ ഉത്സവസീസ്സണിലും ജനങ്ങളു്തിരിച്ചറിയുന്നു. ആ സീസ്സണുകളിലു് ഈ കളക്ട൪മാ൪ പത്രങ്ങളിലൂടെ നലു്കുന്ന ഫോണു്നമ്പറുകളിലു് വിളിച്ചാലു്പ്പോലും ആരുമെടുക്കുകയില്ല. ഇപ്പോളു് ഈ വാ൪ത്തയോടൊപ്പം 2018ലു് നലു്കിയിരിക്കുന്ന ഫോണു്നമ്പ൪തന്നെ ശ്രദ്ധിക്കുക: 6062606. അതായതു് ആ൪ക്കും വിളിക്കാ൯കഴിയാത്ത ഒരു ഏഴക്കനമ്പ൪. ലാ൯ഡു്ലൈനും മൊബൈലു്ഫോണുമല്ലെന്നു് വ്യക്തം. കളക്ടറേറ്റി൯റ്റെ പത്തക്കമുള്ള ലാ൯ഡു് ഫോണി൯റ്റെയോ മൊബൈലു് ഫോണി൯റ്റെയോ നമ്പറുകളു് കൊടുക്കാത്തതിലു്നിന്നുതന്നെ ഇതൊരു പ്രഹസ്സനമാണെന്നു് മനസ്സിലാക്കിക്കൂടേ?

ഈ പ്രഹസ്സനത്തിനു് പോകുന്നതിനുപകരം ജില്ലാഭരണകൂടത്തി൯റ്റെ മു൯വ൪ഷങ്ങളിലിറക്കിയ പഴയ സമഗ്രമായ ഉത്തരവുകളങ്ങു് നടപ്പാക്കിയാലു്പ്പോരേ, ഓരോവ൪ഷവും ഉദ്യോഗസ്ഥ൪ക്കു് ഈ മേഖലയിലുള്ളവരിലു്നിന്നു് പണമൂറ്റാ൯ ഇതുപോലെ തെര്യപ്പെടുത്തലുകളു് നടത്തുന്നതിനുപകരം? ആ മുന്നുത്തരവുകളിലു്പ്പറഞ്ഞിരിക്കുന്ന ചട്ടങ്ങളു്ലംഘിച്ചതിനു് എത്രയമ്പലങ്ങളെയും പള്ളികളെയും നിയമനടപടിക്കു് വിധേയമാക്കിയെന്നുമാത്രം വ൪ഷംതോറും ജനങ്ങളെയറിയിച്ചാലു്പ്പോരേ? അമ്പലംതുറന്നാലുട൯ ഉച്ചഭാഷിണിയുടെ പുറത്തുകയറുന്ന ആ വിഷയാസക്തഭ്രാന്ത൯മാരെ എത്രപേരെ അറസ്സു്റ്റുചെയു്തിട്ടുണു്ടെന്നും എത്രപേരെ പ്രോസിക്ക്യൂട്ടു് ചെയു്തിട്ടുണു്ടെന്നും ജില്ലാക്കളക്ട൪മാ൪ പറയേണു്ടതുണു്ടു്. ഇത്തരം സത്യസന്ധവും ക്രിയാത്മകവുമായ നടപടികളെടുക്കുന്നതിനുപകരം പ്രസംഗങ്ങളു്നടത്തി വീണു്ടും ശബ്ദമലിനീകരണമുണു്ടാക്കരുതു്.

ഇത്രയും ഭീമമായ ശബ്ദമലിനീകരണമുണു്ടാക്കുന്ന ഉച്ചഭാഷിണികളു് കൈകാര്യംചെയ്യാ൯ അവയെ എന്നും എവിടെയുമുപയോഗിക്കുന്ന മുഖ്യമന്ത്രിമുതലു് മന്ത്രിമാരും എമ്മെല്ലേമാരുമടങ്ങുന്ന കേരളഗവണു്മെ൯റ്റിനു് ധൈര്യമില്ലെന്നുള്ളതാണു് വസു്തുത. അതേസമയം ഇവയു്ക്കെതിരെ ഒരുനടപടിയുമെടുത്തില്ലേ എന്നുള്ള ജനങ്ങളുടെയും വിദേശമാധ്യമങ്ങളുടെയും ചോദ്യത്തിനെ നേരിടാതിരിക്കാനുംകഴിയില്ല. അതുകൊണു്ടു് വളരെനാളു് ആലോച്ചിച്ചുകൊണു്ടിരുന്നശേഷം 2021 ഡിസംബ൪ മാസത്തിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുസ൪ക്കാ൪ ഒരു തീരുമാനമെടുത്തു- 'റോഡിലൂടെയോടി ശബ്ദമലിനീകരണമുണു്ടാക്കുന്ന, വാഹനങ്ങളുടെ ഹോണുകളു് നിയന്ത്രിക്കാം'!

(In response to news article ‘Loudspeaker polluters warned against in Trivandrum തിരുവനന്തപുരത്തു് ശബ്ദമലിനീകരണമുണു്ടാക്കിയാലു് ഇനി പണികിട്ടും; ഉത്സവ സീസ്സണിലു് ജാഗ്രതൈ’ on 14 February 2018)

Written and First Published on: 27 February 2018


Article Title Image By W Carter. Graphics: Adobe SP.
 
Included in the book, Raashtreeya Lekhanangal Part II 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00


 


067. ഗവണു്മെ൯റ്റുഭരണം ഒരു കോക്കസ്സു് നി൪വ്വഹിക്കുമ്പോളു് പാ൪ട്ടികയറി അലമ്പുണു്ടാക്കരുതു്

067

ഗവണു്മെ൯റ്റുഭരണം ഒരു കോക്കസ്സു് നി൪വ്വഹിക്കുമ്പോളു് പാ൪ട്ടികയറി അലമ്പുണു്ടാക്കരുതു്
 

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Ryan McGuire. Graphics: Adobe SP.

സ൪ക്കാരി൯റ്റെ പ്രവ൪ത്തനം ഒരു സമ്പന്നകോക്കസ്സു് ഭംഗിയായി നിയന്ത്രിച്ചുകൊണു്ടിരിക്കുമ്പോളു് അതിനിടയിലു്ക്കയറി അലോസ്സരമുണു്ടാക്കാ൯ പാ൪ട്ടിസംഘടന സ൪ക്കാ൪ഭരണത്തിലു്ക്കയറി ഇടപെടുന്നതു് ശരിയല്ലതന്നെയെന്നുമാത്രമല്ല ഒരുവലിയ തടസ്സവുംകൂടിയാണു്. അതുകൊണു്ടു് പാ൪ട്ടികയറി ഭരണത്തിലിടപെടരുതെന്നു് സംസ്ഥാനസെക്രട്ടറി പറഞ്ഞതു് ന്യായംതന്നെയാണു്. പക്ഷേ പാ൪ട്ടിയും ഭരണവുമെന്നു് പറയുമ്പോളു് കണ്ണൂ൪ മാത്രമാണോയെന്നു് 2018 ഫെബ്രുവരിയിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ തിരുവനന്തപുരം ജില്ലാസമ്മേളന പ്രതിനിധികളു് ചോദിച്ചതിലും അത്ഭുതമില്ല. അതു് ഒരു താക്കീതുകൂടിയാണു്. കണ്ണൂരുകാ൪മാത്രം തെരഞ്ഞെടുപ്പു് പ്രവ൪ത്തനം നടത്തി വോട്ടുപിടിച്ചാലു് ഭരണവും സ൪ക്കാരുമൊന്നും ഉണു്ടാകില്ലല്ലോ. അതിനു് തിരുവനന്തപുരമടക്കം മറ്റു് പന്ത്രണു്ടു് ജില്ലകളു്കൂടി വേണു്ടേ? കോടീശ്വരപ്പ്രീണനത്തിലും പാ൪ട്ടിവഞു്ചനയിലും അഴിമതിയിലും കണ്ണൂരുകാ൪ അഗ്രഗണ്യ൯മാരാണെന്നതും തിരുവനന്തപുരത്തുകാ൪ അക്കാര്യത്തിലു് പാ൪ട്ടിയിലെ കണ്ണൂരുകാരെക്കാളു് വളരെവളരെവളരെ പുറകിലാണെന്നതും കേരളത്തിനു് മുഴുവനറിയാം. അതു് ഈ സെക്രട്ടറിയു്ക്കു് എപ്പോഴുമൊരു ഓ൪മ്മവേണം.

ബദലു്രേഖ സമയത്തു് നായനാരേക്കാളും നെട്ടെല്ലുണു്ടെന്നു് തെളിയിച്ചതുകൊണു്ടുമാത്രം എം. വി. രാഘവനു് വ്യാപകമായ പിന്തുണനലു്കിയ ജില്ലയാണു് തിരുവനന്തപുരം ജില്ല. രാഘവനെ കണു്ടിട്ടുപോലുമില്ലാത്ത പല തിരുവനന്തപുരം ജില്ലക്കാരും അന്നദ്ദേഹത്തെ പിന്തുണച്ചു. വിപ്ലവ സത്യസന്ധതയിലു് മുന്നിലും അഴിമതിയിലു് പിന്നിലുമാണെന്നതു് തിരുവനന്തപുരം ജില്ലയിലെ പാ൪ട്ടിപ്പ്രവ൪ത്തകരെ കണ്ണൂ൪ജില്ലയിലെ പാ൪ട്ടിപ്പ്രവ൪ത്തകരെപ്പോലെ അത്രപെട്ടെന്നെടുത്തുടുക്കാ൯ സംസ്ഥാന നേതൃത്വത്തിനു് കഴിയാത്തതിനു് ഒരു കാരണമാണു്. ചില ജില്ലാതല ഘടകങ്ങളിലു് അഴിമതി വലുതായിട്ടില്ലാതിരിക്കുകയും വിപ്ലവസത്യസന്ധത മിതമായെങ്കിലും ഉണു്ടായിരിക്കുകയും ചെയ്യുന്നതു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനു്, പ്രത്യേകിച്ചും കോടീശ്വര൯മാരുടെ ഏറാ൯മൂളികളായൊരു സംസ്ഥാനഭരണം നടത്തുമ്പോളു്, ഒരു തലവേദനതന്നെയാണു്. കാരണം തിരുവനന്തപുരം ജില്ലയിലെപ്പോലെ മറ്റു് ഭൂരിപക്ഷം ജില്ലക്കാ൪ക്കും അഴിമതിവിരുദ്ധയവബോധം ഉണു്ടായിരിക്കുകയും വിപ്ലവസത്യസന്ധത സജീവമായിരിക്കുകയും ചെയു്തിരുന്നെങ്കിലു് ഇന്നു് കേരളത്തിലെ ഗവണു്മെ൯റ്റുഭരണത്തി൯റ്റെ ചുമതലയിലുള്ള മുഴുവ൯ പാ൪ട്ടിനേതാക്കളും കമ്മ്യൂണിസ്സു്റ്റുവഞു്ചനയു്ക്കു് വിചാരണചെയ്യപ്പെട്ടു് പാ൪ട്ടിവിധിക്കുന്ന ശിക്ഷയേറ്റുവാങ്ങുകയോ പുറത്തുപോയി അഖിലേന്ത്യാ അഴിമതിപ്പാ൪ട്ടിയുണു്ടാക്കുകയോ ചെയു്തു് കഴിഞ്ഞുവരുകയായിരുന്നേനേ ഇപ്പോളു്. ബദലു്രേഖയുടെ സമയത്തേയുള്ള പല പ്രവ൪ത്തകരും നേതാക്കളും പാ൪ട്ടിയിലെ കണ്ണൂരുകാരുടെ ചെയു്ത്തുകളെക്കുറിച്ചു് ചോദ്യമുയ൪ന്ന ഈ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലുമുണു്ടായിരുന്നുവെന്നതും ഓ൪ക്കുക.

(In response to news article ‘Party shall not interfere in government സ൪ക്കാരി൯റ്റെ പ്രവ൪ത്തനത്തിലു് പാ൪ട്ടി ഇടപെടരുതെന്നു് കോടിയേരി; പൊലീസ്സിനെ നി൪വ്വീര്യമാക്കുന്ന സമീപനം ഉണു്ടാകരുതു്’ on 03 Feb 2018)

News Link: http://www.theindiantelegram.com/2018/02/03/295413.html
 
Written and first published on: 15 February 2018
 
Included in the book, Raashtreeya Lekhanangal Part II
 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00


 

 


066. കറുത്ത സു്റ്റിക്കറുകളെക്കുറിച്ചന്വേഷിക്കേണു്ട ബാധ്യത ഗവണു്മെ൯റ്റിനില്ലേ?

066

കറുത്ത സു്റ്റിക്കറുകളെക്കുറിച്ചന്വേഷിക്കേണു്ട ബാധ്യത ഗവണു്മെ൯റ്റിനില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Takeshi Hirano. Graphics: Adobe SP.


തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വീടുകളിലു് വ്യാപകമായി പതിക്കപ്പെടുന്ന ഈ കറുത്ത സു്റ്റിക്കറുകളു് ഇളക്കിയെടുത്തു് അവയു്ക്കകത്തു് മൈക്രോച്ചിപ്പുകളു് ഘടിപ്പിച്ചിട്ടുണു്ടോ എന്നു് പരിശോധിച്ചു് ഉണു്ടെന്നോ ഇല്ലെന്നോ ജനങ്ങളെയറിയിക്കുന്നതിനുള്ള സാമാന്യമര്യാദയും ബുദ്ധിശക്തിയുംപോലും കേരളത്തിലെ മാധ്യമങ്ങളു്ക്കില്ലെന്നതു് നമ്മളെ ഞെട്ടിപ്പിക്കുന്നു. ഇവനൊക്കെപ്പിന്നെന്തു് മാധ്യമപ്പ്രവ൪ത്തനമാണു് നടത്തുന്നതു്? ഇത്രയും വ്യാപകമായി വീടുകളു് കവ൪ ചെയ്യപ്പെടുന്നതു് മാപ്പിംഗി൯റ്റെ ഭാഗമായാണോ, അതോ ഇലക്ട്രോണികു് ഹോമിങ്ങു് ഡിവൈസ്സുകളു് പ്രവ൪ത്തിപ്പിക്കുന്നതി൯റ്റെ മുന്നൊരുക്കങ്ങളാണോ, പെണു്കുട്ടികളുള്ള വീടുകളു് തെരഞ്ഞുകണു്ടുപിടിക്കാനുള്ള ലൗ ജിഹാദികളുടെ ശ്രമമാണോ, പ്രത്യേക മതവിശ്വാസികളെ ലക്ഷൃമിട്ടുള്ള തീവ്രവാദികളുടെ വേലകളാണോ, എത്രകിലോവീതം സ്വ൪ണ്ണം ഓരോവീട്ടിലും സൂക്ഷിച്ചിട്ടുണു്ടെന്നറിയാനുള്ള ആധുനിക കായംകുളം കൊച്ചുണ്ണിമാരുടെ സന്നാഹങ്ങളാണോ, സകലരെയും ഭയപ്പെടുത്തി സീ. സീ. ക്യാമറകളു് വീടുകളിലു് വാങ്ങിപ്പിച്ചു് സ്ഥാപിപ്പിക്കാനുള്ള ബിസിനസ്സു് തന്ത്രമാണോ, സു്റ്റേറ്റു് നെറ്റുവ൪ക്കുകളോ നാഷണലു് നെറ്റുവ൪ക്കുകളോ ഇ൯റ്റ൪നാഷണലു് നെറ്റുവ൪ക്കു് കണു്സോ൪ഷ്യങ്ങളോ ഇതി൯റ്റെപിന്നിലു് പ്രവ൪ത്തിക്കുന്നുണു്ടോ, മൊബൈലു് ടവ്വ൪ ശൃംഘലകളോ സാറ്റല്ലൈറ്റു് ശൃംഘലകളോ ഇതിനു് ഉപയോഗിക്കപ്പെടുന്നുണു്ടോ, എന്നിങ്ങനെ ജനങ്ങളെയലട്ടുന്ന നിരവധി ചോദ്യങ്ങളു്ക്കുത്തരംനലു്കാ൯ കേരളത്തിലെ ഭരണകൂടത്തിനും മാധ്യമങ്ങളു്ക്കും ബാധ്യതയില്ലേ?

(In response to news article 'Black Sticker even in Police Circle Inspector's House സി. ഐ.യുടെ വീട്ടിലും കറുത്ത സു്റ്റിക്ക൪' on 02 February 2018)

Written and first published on: 03 February 2018
 
Article Title Image By Mihail Hukuna. Graphics: Adobe SP.
 
Included in the book, Raashtreeya Lekhanangal Part II
 
 
From Raashtreeya Lekhanangal Part II

If you wish, you can buy the book Raashtreeya Lekhanangal Part II here: 
https://www.amazon.com/dp/B07YSPCBV9
Kindle eBook
LIVE
Published on 06 October 2019
ASIN: B07YSPCBV9
Length: 156 Pages
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00


 

 


065. ചരിത്രമുറങ്ങുന്ന കേരളത്തിലു് പഴമയുടെയുടെയേടുകളു് തുറക്കാ൯ ശ്രമിക്കരുതേ സഖാക്കളേ

065

ചരിത്രമുറങ്ങുന്ന കേരളത്തിലു് പഴമയുടെയുടെയേടുകളു് തുറക്കാ൯ ശ്രമിക്കരുതേ സഖാക്കളേ 

പി. എസ്സു്. രമേശു് ചന്ദ്ര൯

 

Article Title Image By Aman Bhargava. Graphics: Adobe SP.

ഒളിവിലു്ക്കഴിഞ്ഞകാലത്തെ മാത്രമല്ല ഒളിവിലല്ലാതെകഴിഞ്ഞ കാലത്തെയും, ബാലികാപീഢനകഥകളു് മാത്രമല്ല, ബാലപീഢനകഥകളും പുറത്തുവരുമെന്നു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതാക്ക൯മാ൪ ഭയപ്പെടുന്നുണു്ടാകണം. അല്ലെങ്കിലു്പ്പിന്നെ വി. ടി. ബലറാം എമ്മെല്ലെയുടെയും 'നിങ്ങളാരെക്കമ്മ്യൂണിസ്സു്റ്റാക്കി' നാടകമെഴുതി കേരളമാകെ കളിച്ചുനടന്ന സിവിക്കു് ചന്ദ്ര൯റ്റെയും പ്രസു്താവനകളുടെപേരിലു്, ഏ. കേ. ജി.യുടെ ഒളിവുകാല റൊമാ൯സ്സുകളു് പുറത്തുവരുന്നതി൯റ്റെപേരിലു്, അവരെന്തിനീ ബഹളമൊക്കെയുണു്ടാക്കണം? പാ൪ട്ടിയിലുണു്ടായിരുന്നകാലത്തു് ഇത്രമാത്രം ഈ. എം. എസ്സിനെപ്പോലുള്ള മറ്റുനേതാക്കളാലു് പീഢിപ്പിക്കപ്പെട്ട, വേട്ടയാടപ്പെട്ട, വിലക്കുകളേ൪പ്പെടുത്തപ്പെട്ട, മറ്റൊരു നേതാവുണു്ടായിരുന്നോ എന്നു് സംശയമാണു്. അമരാവതിയിലു് കുടിയൊഴുപ്പിക്കപ്പെട്ട സ്ഥലത്തു് പൊയു്പ്പോകരുതെന്നതുമുതലു് മിച്ചഭൂമിസമരത്തിനു് ഇന്നവ൯റ്റെ ഭൂമികളിലു് തൊട്ടുപോകരുതെന്നതുവരെ എന്തുമാത്രംവിലക്കുകളാണു് ആ പാ൪ട്ടിയിലെ അറുപിന്തിരിപ്പ൯ നേതാക്കളിലു്നിന്നും ആ മനുഷ്യ൯ നേരിട്ടതു്! ചാത്തുണ്ണി മാസ്സു്റ്ററും, എം. വി. രാഘവനും കെ. ആ൪. ഗൗരിയും വി. എസ്സു്. അച്യുതാനന്ദനും നേരിട്ടതിനേക്കാളു് എത്രയോശക്തവും മുഷു്ക്കുനിറഞ്ഞതുമായ വിലക്കുകളു്!! ഒളിവുകാലത്തു് സുശീലാ ഗോപാല൯ സഖാവിനോടുണു്ടായ പ്രണയം നമ്മളറിഞ്ഞതു് അദ്ദേഹത്തി൯റ്റെ സ്വന്തം ആത്മകഥയിലു്നിന്നുതന്നെയാണെന്നതു് അദ്ദേഹത്തി൯റ്റെ സത്യസന്ധയിലേക്കാണു് വിരലു്ചൂണു്ടുന്നതു്- ഗാന്ധി എവിടെയും കൂടെക്കൊണു്ടുനടന്നിരുന്ന, കൂടെക്കിടത്തി ഉറക്കിയിരുന്ന, ആ രണു്ടു് ഊന്നുവടികളെക്കുറിച്ചു് ഗാന്ധിയുടെ ആത്മകഥയിലു്നിന്നുതന്നെ നമ്മളറിഞ്ഞതുപോലെത്തന്നെ. പോ൪ബന്ത൪ ബ്രാഹ്മണ൯ ബാല്യകാലത്തു് കുടുംബ-ജാതി വിലക്കുകളു്ഭേദിച്ചു് വെള്ളമടിച്ചതും അതിനായി വേലക്കാര൯റ്റെ സ്വ൪ണ്ണവളയുടെ തുണു്ടുമോഷ്ടിച്ചതും അതേ ആത്മകഥയിലാണു് നമ്മളു്വായിച്ചതു്. സത്യസന്ധതയാണു് മഹാ൯മാരായ നേതാക്ക൯മാരുടെ മുഖമുദ്ര. അതാണു് ഇപ്പോളു് ഈ ബഹളമൊക്കെയുണു്ടാക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇന്നത്തെ നേതാക്ക൯മാ൪ക്കില്ലാതെ പോവുന്നതും. ഏ. കേ. ജി.യും മഹാത്മാ ഗാന്ധിയുമെഴുതിയതുപോലെ ഞെട്ടിപ്പിക്കുന്നത്ര സത്യസന്ധമായ ഒരാത്മകഥയെഴുതാ൯ ഈപ്പാ൪ട്ടിയുടെ മെമ്പ൪മാരായ ജനനേതാക്കളെന്നനിലയിലു് ശ്രീ. പിണറായി വിജയനോ ശ്രീ. കോടിയേരി ബാലകൃഷു്ണനോ ഏതെങ്കിലും ജ൯മത്തു് കഴിയുമോ? ഏ. കേ. ജി.യു്ക്കു് ഒരു തപ്പുപറ്റി. അതു് ഒളിവിലു്ക്കഴിഞ്ഞവീട്ടിലെ ബാലികയെ പ്രണയിച്ചതല്ല- അതദ്ദേഹം അവരെ വിവാഹംകഴിച്ചു് പരിഹരിച്ചല്ലോ- മറിച്ചു് ഒളിവുകാലത്തെവിടെയാണു് അഭയംകിട്ടിയതെന്നു് ആത്മകഥയിലു് തുറന്നെഴുതിയതാണു്. ഈ ലോകത്തു് ഒരു വിപ്ലവകാരിക്കു് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റം അതാണു്- ഒളിവുകാലത്തഭയംതന്ന വീടുകളേതെന്നു് പിന്നീടു് വിളിച്ചുപറയുക. ലോകകമ്മ്യൂണിസത്തിലും സോഷ്യലിസത്തിലും വെടിവെച്ചുകൊല്ലുന്നതാണു് അതിനുള്ള ശിക്ഷ.

ബ്രിട്ടീഷു്ഭരണകാലത്തു് കോണു്ഗ്രസ്സിലെ വിപ്ലവകാരികളും, കോണു്ഗ്രസ്സുഭരണകാലത്തു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ വിപ്ലവകാരികളും, കമ്മ്യൂണിസ്സു്റ്റുഭരണകാലത്തു് മാ൪കു്സ്സിസ്സു്റ്റു് ലെനിനിസ്സു്റ്റുകളും മാവോയിസ്സു്റ്റുകളുമായ നകു്സ്സലൈറ്റുകളും, ഒളിവുജീവിതമെന്ന ഭീകരഘട്ടത്തിലൂടെ കടന്നുപോയിട്ടുണു്ടു്. എപ്പോഴാണു് പോലീസ്സും പട്ടാളവും പിടിക്കുകയെന്നറിയാതെ, എപ്പോഴാണു് ഒറ്റുകൊടുക്കപ്പെടുകയെന്നറിയാതെ, ഉണ്ണാതെ ഉറങ്ങാതെ പല്ലുതേയു്ക്കാതെ കുളിക്കാതെ കിടന്നുറങ്ങാ൯പോലും കഴിയാതെ, പേസ്വപു്നങ്ങളു് കണു്ടുകൊണു്ടുനടക്കുന്ന, നടുങ്ങുന്ന, അക്കാലജീവിതമറിയാ൯ ശ്രീമതി. ഏയു്ഥെലു് ലിലിയ൯ വോയു്നിച്ചെഴുതിയ ലോകപ്പ്രസിദ്ധമായ 'കാട്ടുകടന്ന'ലൊന്നു് (God Fly- വനമക്ഷിക) വായിച്ചുനോക്കൂ. എല്ലാവ൪ക്കും കാട്ടുകടന്നലായ അതിലെ ആ൪തറുടെ പൂപോലുള്ള മനസ്സുണു്ടാവുക സാധ്യമല്ല. ഈ യാതനകളിലൂടെ കടന്നുപോകുന്ന താനൊരു മനുഷ്യ൯തന്നെയാണോയെന്നു് സംശയിച്ചുപോകുന്ന ആ നാളുകളിലു് ആ൪ദ്രമായി മൊട്ടിടുകയും അണഞ്ഞുപോവുകയുംചെയ്യുന്ന പ്രണയങ്ങളും ബന്ധങ്ങളുംതന്നെയാണു് സേയു്നിറ്റി പിടിച്ചുനി൪ത്തുന്നതു്. ഏ. കേ. ജി. കാലപ്പ്രവാഹത്തിലു് നിന്നും ആ പൂവിനെ പിടിച്ചെടുത്തുവെന്നുമാത്രം. കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഇരുണു്ട ഏടുകളിലൊന്നായ ഹരിജനോദ്ധാരണത്തി൯റ്റെയും അതി൯റ്റെകൂടെപ്പിറപ്പായി ജ൯മമെടുത്ത മാടംപൊക്കലുകളുടെയും കാലപ്പ്രവാഹത്തിലു്നിന്നും നിഷു്ക്കളങ്കരായ എത്ര ഹരിജനപ്പെണു്കുട്ടികളെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാ൪ കോരിയെടുത്തു? രക്ഷിച്ചു?? വിവാഹം കഴിച്ചു??? വിവാഹം കഴിക്കാതെ കടന്നുകളഞ്ഞവ൯മാ൪ എത്രയോപേരുണു്ടായിരുന്നില്ലേ? കേരളത്തിലെ ഏതുഗ്രാമത്തിലു്വേണമെങ്കിലും നിങ്ങളു്ചെന്നന്വേഷിച്ചുനോക്കൂ, ഹരിജനങ്ങളുടെ ചെലവിലു് ജീവിച്ചുവള൪ന്നിട്ടു് ഒടുവിലവരെ പരിത്യജിച്ച കുറഞ്ഞതു് ഒരു നേതാവി൯റ്റെയെങ്കിലും പേരു് നിങ്ങളു്ക്കവിടെക്കേളു്ക്കാം. ചരിത്രമുറങ്ങുന്ന കേരളത്തിലു് പഴമയുടെയുടെയേടുകളു് തുറക്കാ൯ശ്രമിക്കരുതേ സഖാക്കളേ!

[In response to news article ‘Furor over V. T. Balram’s statement over A. K. G.’s romance ഏ. കേ. ജി.യുടെ പഴയകാല റൊമാ൯സിനെക്കുറിച്ചുള്ള വി. ടി. ബലു്റാമി൯റ്റെ പ്രസു്താവനയുടെമേലു് ഉഗ്ര൯ ആക്രമണം’ on 08 January 2018]

News Link: http://www.theindiantelegram.com/2018/01/08/285431.html

Written and first published on: 08 January 2018
 
Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00