Sunday 15 September 2024

1663. രാഷ്ട്രീയലൈനുപേക്ഷിച്ചു് വ്യക്തിലൈനിലേയു്ക്കുപോയ സീപ്പീയെമ്മിനു് ഇനിയൊരു കൂട്ടുനേതൃത്വമെന്തിനു്! ഇനിയങ്ങു് കൊറിയയിലെപ്പോലെയായിക്കൂടേ? അവിടെപ്പോലെ അഴിമതിനടത്തുന്നതിലിളവും പ്രായപരിധിയിലിളവും ഇപ്പോളു്ത്തന്നെയില്ലേ?

1663

രാഷ്ട്രീയലൈനുപേക്ഷിച്ചു് വ്യക്തിലൈനിലേയു്ക്കുപോയ സീപ്പീയെമ്മിനു് ഇനിയൊരു കൂട്ടുനേതൃത്വമെന്തിനു്! ഇനിയങ്ങു് കൊറിയയിലെപ്പോലെയായിക്കൂടേ? അവിടെപ്പോലെ അഴിമതിനടത്തുന്നതിലിളവും പ്രായപരിധിയിലിളവും ഇപ്പോളു്ത്തന്നെയില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Amonwat Dumkrut. Graphics: Adobe SP.

രാഷ്ട്രീയലൈനുപേക്ഷിച്ചു് വ്യക്തിലൈനിലേയു്ക്കുപോയ സീപ്പീയെമ്മിനു് ഇനിയൊരു കൂട്ടുനേതൃത്വമെന്തിനു്! ഇനിയങ്ങു് കൊറിയയിലെപ്പോലെയായിക്കൂടേ? അവിടെപ്പോലെ അഴിമതിനടത്തുന്നതിലിളവും പ്രായപരിധിയിലിളവും ഇപ്പോളു്ത്തന്നെയില്ലേ? ശരീരവും നടക്കാ൯കഴിയാത്തരീതിയിലായി പടികയറണമെങ്കിലു് ആളുകളു് എടുത്തുകേറ്റേണു്ടപരുവത്തിലായി മനസ്സും സമചിത്തതയോടെ പ്രവ൪ത്തിക്കാ൯കഴിയാത്തനിലയിലായി എ൯ജിനുംതക൪ന്നു് സു്റ്റീയറിംഗു്വീലുമൊടിഞ്ഞ് ഓഫു്-റോഡുകണു്ഡീഷനിലായ ഈവാഹനങ്ങളെ ഇനിയുമെന്തിനെടുത്തിട്ടോടിക്കുന്നു? ചൈനയിലെപ്പോലെ ഒരുപാ൪ട്ടിഡാക്കയും കുറേപ്പിള്ളേരെയുംകൊടുത്തു് ഇത്രയുംനാളു്ചെയു്ത സേവനത്തിനൊരുനന്ദിയുംപറഞ്ഞു് വിശ്രമിക്കാ൯പറഞ്ഞയച്ചുകൂടേ?

സീതാറാംയെച്ചൂരിയുടെമരണത്തോടെ അടുത്ത ജനറലു്സ്സെക്രട്ടറിയാരായിരിക്കണമെന്ന ആലോചനയിലാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിയെന്ന കേന്ദ്രനേതൃത്വം. അതു് കേരളത്തിലു്നിന്നുവേണോ, ഉട൯ മധുരയിലു്നടക്കുന്ന അടുത്തപാ൪ട്ടിക്കോണു്ഗ്രസ്സുവരെ കാത്തിരിക്കണോ, കേരളത്തിലു്നിന്നുള്ള നി൪ദ്ദേശങ്ങളനുസരിക്കുന്ന ഒരു കണു്വീന൪പോരേ, പ്രായപരിധിയിലിളവു് അവ൪ക്കുംകൂടിനലു്കി ശ്രീമതി കാരാട്ടുവേണോ, അതോ സുഭാഷിണിയലിമതിയോ, എന്നൊക്കെയാണാലോചനകളു്. ഒരു ജനറലു്സ്സെക്രട്ടറിതന്നെയെന്തിനെന്നാണു് ജനങ്ങളുടെചോദ്യം. ഇ൯ഡൃയിലു്മൊത്തം നാലുംമൂന്നുമേഴു് അംഗങ്ങളുള്ള ഒരുപാ൪ട്ടിയു്ക്കു് ഇത്രയുംകമ്മിറ്റിയംഗങ്ങളെന്തിനു്? ഇപ്പോളുള്ള പോളിറ്റു്ബ്യൂറോയെന്ന വസു്തുവിനെത്തന്നെയെടുത്തുനോക്കൂ! ഓജസ്സുംചൊടിയും ധിഷണയുടെപ്രകാശവുമുള്ള ഒറ്റയെണ്ണമെങ്കിലുമുണു്ടോ? അവസാനമായുണു്ടായിരുന്ന പ്രകാശവും ആശ്വാസവുമാണുപോയതു്. ആകെയൊരുസംസ്ഥാനത്തേ അപകടനിലയിലായൊരു ഭരണമുള്ളൂവെങ്കിലും തടസ്സങ്ങളു്നീക്കാനവ൪ ചെയു്തതായിപ്പോളു്പ്പുറത്തുവരുന്ന വിവരങ്ങളു്നോക്കുമ്പോളു് റഷ്യയിലെ കമ്മ്യൂണിസ്സു്നേതാക്കളുടെ അന്ത്യത്തി൯റ്റെ ചരിത്രമറിയാവുന്നവരായിരുന്നെങ്കിലു് ആമരണം രണു്ടുവട്ടമന്വേഷിക്കുമായിരുന്നു.

സോവിയറ്റു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിമാരും രാഷ്ട്രഭരണാധിപ൯മാരുമായിരുന്ന ലെനി൯, സ്സു്റ്റാലി൯ എന്നിവരുടെമരണവും അതുരണു്ടും ആകുമായിരുന്ന സെ൪ജ്ജി കിറോവി൯റ്റെ മരണവും ലോകത്തി൯റ്റെമുന്നിലു് ചോദ്യച്ചിഹ്നങ്ങളും മുന്നറിയിപ്പുകളുമായിനിലു്ക്കുന്നു. ഇവ യഥാക്രമം 1922ലും 1953ലും 1934ലുമായിരുന്നു നടന്നതു്. പുട്ടി൯റ്റെനേതൃത്വത്തിലതു് ഇപ്പോഴുംതുടരുന്നു. റോമ൯ ഏകാധിപതിയായിരുന്ന സിസ്സേ൪ ബോ൪ഗ്ഗ്യായുടെകാലമുതലേയുള്ളൊരു സംസ്സു്ക്കാരമാണതു്- രാഷ്ട്രീയത്തിലെ വിഷംകൊടുത്തുകൊല! അയാളുടെ വിഷമോതിരം അത്രപ്രസിദ്ധമാണു്. ലെനിനെയും കിറോവിനെയും സു്റ്റാലിനും, സു്റ്റാലിനെ പോളിറ്റു്ബ്യൂറോയും വിഷംകൊടുത്തുകൊന്നുവെന്നുതന്നെയാണു് ലോകംവിശ്വസിക്കുന്നതു്. എന്നുവെച്ചാലു് സോക്രട്ടീസ്സിനെപ്പോലെ വിഷംകുടിപ്പിച്ചുകൊന്നുവെന്നല്ല, വിഷംപ്രയോഗിച്ചുകൊന്നുവെന്നാണു്. ഇതെല്ലാം സഡ൯ഡെത്തുകളായിരുന്നുവെന്നുവിചാരിക്കരുതു്- പലതും സ്ലോയും സു്റ്റെഡിയും സൈല൯റ്റുമായിരുന്നു. ചിലതു് മാസങ്ങളെടുത്തു. ബോ൪ഗ്ഗ്യായുടെമോതിരത്തിലതു് പന്ത്രണു്ടുമണിക്കൂറായിരുന്നു.

മോസ്സു്ക്കോകഴിഞ്ഞാലു് റഷ്യയിലെയേറ്റവുംവലിയനഗരമായ നെവാനദിക്കരയിലെ പഴയ സെ൯റ്റു് പീറ്റേഴു്സ്സു്ബെ൪ഗ്ഗെന്ന ലെനി൯ഗ്രാഡിലെ നേതാവും പോളിറ്റു്ബ്യൂറോമെമ്പറും പ്രഗത്ഭപ്രാസംഗികനുമായിരുന്ന കിറോവു് സു്റ്റാലി൯റ്റെനയങ്ങളെയെതി൪ത്തു് പാ൪ട്ടിയുടെ അടുത്ത ജനറലു്സ്സെക്രട്ടറിയാവണമെന്നു് മറ്റുള്ളവരാലു് അഭ്യ൪ത്ഥിക്കപ്പെട്ടയുട൯ റഷ്യ൯ രഹസ്യപ്പോലീസ്സുനിയോഗിച്ച ലിയോണിദു് നിക്കോലയേവു് എന്ന വാടകക്കൊലയാളിയാലു് കൊല്ലപ്പെട്ടു. കിറോവി൯റ്റെയനുയായികളെന്നറിയപ്പെട്ടിരുന്നവരെയും സംശയിക്കപ്പെട്ടിരുന്നവരെയുംമുഴുവ൯ വേട്ടയാടിക്കൊലപ്പെടുത്തി. ഭയംകാരണം അതിനുശേഷമൊരിക്കലും സു്റ്റാലി൯ ലൈനി൯ഗ്രാഡുസന്ദ൪ശിച്ചിട്ടില്ല.

ഓരോരുത്തരുടെമരണത്തിനുശേഷവും അതിവേഗതയിലുള്ള ധൃതിപിടിച്ചനയംമാറ്റങ്ങളും ഭരണപരിഷു്ക്കരണങ്ങളുമൊക്കെനടന്നു. ഇതുനടത്തുന്നതിനുവേണു്ടിത്തന്നെയായിരുന്നു മറ്റതുനടന്നതെന്നൂഹിക്കാം. ഒരു നയംമാറ്റത്തിനുവഴിയൊരുക്കാ൯ ഒരാളെക്കൊല്ലുന്നുവെന്നായിരുന്നു ആരോപണവും. ഒരാളിനധികാരത്തിലു്വരാനും അല്ലെങ്കിലൊരാളിനു് അധികാരത്തിലു്നിന്നുപോവാതിരിക്കാനും അതിനുതടസ്സമായി നി൪ണ്ണായകസ്ഥാനങ്ങളിലുള്ള ആളുകളെക്കൊല്ലുന്നു എന്നതായിരുന്നു രീതി, എന്നാണു് തെളിയിക്കപ്പെട്ടിട്ടുള്ളതും. പക്ഷേയിതു് ലോകാരംഭത്തിനും മനുഷ്യസമുദായത്തി൯റ്റെ ഉദയത്തിനുമൊപ്പംതന്നെ ആരംഭിച്ചതുമാണു്.

1917ലു് റഷ്യ൯വിപ്ലവംനടന്നു് 1918ലു് സോവിയറ്റുയൂണിയ൯ സ്ഥാപിക്കപ്പെട്ടു് 1922ലു് ലെനിനെത്തട്ടി അധികാരംപിടിച്ചെടുത്തു് അന്നുമുതലു് 1953ലു് സ്വയംതട്ടപ്പെടുന്നതുവരെ മുപ്പത്തൊന്നുകൊല്ലം സോവിയറ്റുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിയും സോവിയറ്റുരാഷ്ട്രത്തി൯റ്റെ തലവനുമായിത്തുട൪ന്ന ജോസഫു് സ്സു്റ്റാലി൯ പോളിറ്റു്ബ്യൂറോയിലെമറ്റുള്ളവരുടെ നി൪ദ്ദേശത്താലു് ഇ൯റ്റല്ലിജ൯സ്സുമേധാവിയായിരുന്ന ബെറിയയാലു് വിഷംകൊടുത്താണുകൊല്ലപ്പെട്ടതെന്നു് ആരോപണവും തെളിവുകളുമുണു്ടായിരുന്നു. ഏതായാലുംമറ്റുള്ളവ൪ചേ൪ന്നു് ഉട൯തന്നെവിചാരണചെയു്തു് ബെറിയയെത്തൂക്കിക്കൊന്നുകളഞ്ഞു. സ്സു്റ്റാലി൯റ്റെമരണശേഷം പാ൪ട്ടിയിലും ഗവണു്മെ൯റ്റിലും ഇന്നി൯ഡൃയിലു്നടക്കുന്നപോലെ അധികാരത്തിനുവേണു്ടി നേതാക്കളു്തമ്മിലു് വലിയൊരടിനടന്നു.

രാഷ്ട്രീയയെതിരാളികളുടെ കൊലപാതകത്തിലേക്കുനയിക്കുക, രാഷ്ട്രീയയെതിരാളികളെയും രാഷ്ട്രീയയെതിരാളികളെന്നു് സ്വന്തം ഉപജാപകസംഘം ചൊല്ലിക്കൊടുക്കുന്നവരെയും രാജ്യവിരുദ്ധതയാരോപിച്ചുവെട്ടിനിരത്തുക, കൊല്ലിക്കുക, പാ൪ട്ടിയിലെയും സമൂഹത്തിലെയും ശുദ്ധീകരണമെന്നപേരിലു് ലക്ഷക്കണക്കിനാളുകളെ സൈബീരിയയിലെ ഗുലാഗുകളെന്നുപറയുന്ന വ൪ക്കു് ക്യാമ്പുകളിലേയു്ക്കയച്ചു് ക്രമേണയില്ലാതാക്കുക, കാ൪ഷികക്കെടുകാര്യസ്ഥതയിലൂടെ റഷ്യയിലു് ക്ഷാമമുണു്ടാക്കിച്ചു് ജനസമൂഹങ്ങളെകൊല്ലിക്കുക എന്നിങ്ങനെ നാലുമാ൪ഗ്ഗങ്ങളിലായി മൊത്തം 23ദശലക്ഷമാളുകളുടെ കൊലപാതകത്തിനുത്തരവാദിയായ സു്റ്റാലിനെക്കൊന്നയാളെ റഷ്യയുടെ നാഷണലു് ഹീറോയായി പ്രഖ്യാപിക്കേണു്ടതായിരുന്നു, പക്ഷേ അതുണു്ടായില്ല. സു്റ്റാലി൯റ്റെ കടുത്തയാരാധകരാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവായ പിണറായിവിജയനും അയാളു് ത൯റ്റെയുപജാപകസംഘമായിവള൪ത്തിയെടുത്ത എസ്സെഫൈ, ഡീവൈയ്യെഫൈ എന്നീ വിദ്യാ൪ത്ഥി-യുവജനസംഘടനകളും. അവരുടെപാ൪ട്ടിക്കോണു്ഗ്രസ്സുകളിലു് സു്റ്റാലി൯റ്റെപേരെടുത്തുപറഞ്ഞുശ്ലാഘിക്കുന്നുണു്ടു്. ഇ൯ഡൃയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിയാകാ൯പോകുന്നവരും ആയവരും വളരെസ്സൂക്ഷിക്കണമെന്ന൪ത്ഥം!

Written on 14 September 2024 and first published on 15 September 2024

 






No comments:

Post a Comment