Thursday, 8 March 2018

052. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് ഒരു കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിക്കുവേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്

052

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് ഒരു കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിക്കുവേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Amar De. Graphics: Adobe SP
 
കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലു്വരാനാകാതെ രാഷ്ട്രീയാധികാരത്തി൯റ്റെ പിന്നാമ്പുറങ്ങളിലും വരാന്തകളിലും വീ൪പ്പുമുട്ടിക്കഴിഞ്ഞിരുന്ന ഒരു കാലത്തു് മതന്യൂനപക്ഷങ്ങളായ മുസ്ലിമുകളെയുംമറ്റും കൂട്ടുപിടിച്ചു് ഭരണത്തിലു്വന്നു് ജനങ്ങളു്ക്കും പാ൪ട്ടി അംഗങ്ങളു്ക്കും ഒരാശ്വാസം നലു്കണമെന്നു് പാ൪ട്ടിയിലെ മുപ്പത്തിരണു്ടോളം സമുന്നതനേതാക്കളു് ചിന്തിച്ചു. സംസ്ഥാനക്കമ്മിറ്റിയിലു് ച൪ച്ചചെയ്യാനായി അവരുടെ കാഴു്ച്ചപ്പാടു് ഒരു രേഖയായി അവ൪ അവതരിപ്പിച്ചു. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു്ത്തന്നെ ലക്ഷക്കണക്കിനു് മുസ്ലിമുകളുണു്ടു്. പാ൪ട്ടിക്കുവേണു്ടി പള്ളിയിലും പള്ളിക്കുവേണു്ടി പാ൪ട്ടിയിലും ഒരു ഇരട്ടസമരമാണു് അവ൪ നടത്തിവരുന്നതു്. ഇതിനിടയിലുണു്ടാവുന്ന പാ൪ട്ടിയിലെ (ഈയെമ്മെസ്സിനെപ്പോലുള്ള ചില) നേതാക്കളുടെ പള്ളിവിരുദ്ധ പ്രസു്താവനകളു് പള്ളിയിലവ൪ പാ൪ട്ടിക്കുവേണു്ടിനടത്തുന്ന സമരങ്ങളെ ദു൪ബ്ബലമാക്കുകയും ക്രമേണ അവരെ പാ൪ട്ടിയിലു്നിന്നകറ്റുകയുമാണെന്ന ശരിയായ വിലയിരുത്തലാണു് ആ നേതാക്കളെ ഈ രേഖാരൂപീകരണത്തിലേക്കു് നയിച്ചതു്. സ്വാഭാവികമായും സഖാവു് ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടതിനെ എതി൪ക്കുകയും, ആ രേഖയെ പാ൪ട്ടിവിരുദ്ധമെന്നു് വിശേഷിപ്പിക്കുകയും ബദലു്രേഖയെന്നു് വിളിക്കുകയും ചെയു്തു. കേട്ടാലു്ത്തോന്നും ബദലു്രേഖകളു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു്ക്കുള്ളിലു് എന്തോ കൊടുംപാതകമാണെന്നു്! ബ്രാക്കറ്റിനുള്ളിലെ ആ (ചില൪) ആരാണെന്നു് മനസ്സിലായിക്കാണുമല്ലോ. രേഖാശിലു്പ്പിയായ സഖാവു് ഈ. കെ. നായനാ൪മുതലു് ഇങ്ങു് ശ്രീ. എം. വിജയകുമാ൪വരെയുള്ള ആ രേഖയിലൊപ്പുവെച്ച മിക്കപ്പേരും ഭയന്നു് പി൯വാങ്ങുകയും, സഖാക്ക൯മാ൪ ചാത്തുണ്ണി മാസ്സു്റ്റ൪, സി. കെ. ചക്രപാണി, സി. പി. മൂസ്സാ൯കുട്ടി, പ്രൊഫ. എം. ആ൪. ചന്ദ്രശേഖര൯, എം. വി. രാഘവ൯, പാട്യം രാജ൯ തുടങ്ങിയവ൪ ആ രേഖയിലു് ഉറച്ചുനിലു്ക്കുകയും ചെയു്തു.

കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥാപകനേതാക്കളിലു് അന്നു് ജീവിച്ചിരിപ്പുണു്ടായിരുന്ന ഏകവ്യക്തിയായ സഖാവു് എ൯. സി. ശേഖറെപ്പോലുള്ളവ൪ ഇവ൪ക്കു് പിന്തുണയും പ്രഖ്യാപിച്ചു. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഭീരുക്കളെയും ത൯റ്റേടികളെയും തിരിച്ചറിയാ൯ കേരളത്തിലെ ജനങ്ങളു്ക്കുലഭിച്ച ഒരു അപൂ൪വ്വ ചരിത്രപരീക്ഷണമായിരുന്നു അതു്. സഖാവു് കെ. ആ൪. അരവിന്ദാക്ഷനും അന്നു് അവരോടൊപ്പം ഭയപ്പെടാതെ ഉറച്ചുനിന്നൊരാളായിരുന്നു. അബൂബക്കറി൯റ്റെ പ്രതിപക്ഷലീഗുമാത്രം ഒരു തമാശപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുന്നണിയിലുണു്ടായിരുന്ന കാലമാണതു്. മുസ്ലിമുകളുടെ രാഷ്ട്രീയപ്പ്രസ്ഥാനങ്ങളെ വ്യാപകമായി കൂട്ടുപിടിച്ചു് വിപുലമായ ജനകീയമുന്നണിയുണു്ടാക്കാനുള്ള ആശയമായിരുന്നവ൪ക്കു് ഈ നീക്കത്തിനുപിന്നിലുണു്ടായിരുന്നതു്. ഈ ഒന്നാംകിടനേതാക്കളെ പുറത്താക്കിയ ഒഴിവുകളിലേക്കു് പാ൪ട്ടിയിലെ രണു്ടാംനിരക്കാരും മൂന്നാംനിരക്കാരും ഉയ൪ന്നുവന്നു- ശങ്കര൯ നമ്പൂതിരിപ്പാടി൯റ്റെ അനുഗ്രഹത്തോടെ. രേഖയെഴുതിയ നായനാ൪ 'തെറ്റുതിരുത്തുകയും' പിന്നീടു് മുഖ്യമന്ത്രിയായിത്തീരുകയും ചെയു്തു. ഈ ജനനേതാക്കളു് കൂട്ടമായി പുറത്താക്കപ്പെടുമ്പോളു് ഒറ്റയക്ഷരം മിണു്ടാതെ പ്രതികരിക്കാതെ മൂകമായി നോക്കിക്കൊണു്ടുനിന്ന പാ൪ട്ടി സെക്രട്ടറി ശ്രീ. അച്ച്യുതാനന്ദ൯ അടുത്ത മുഖ്യമന്ത്രിയായി. അച്ച്യുതാനന്ദ൯റ്റെ കണു്ടുപിടിത്തമായ ശ്രീ. പിണറായി വിജയ൯ അതിനുമടുത്ത മുഖ്യമന്ത്രിയുമായി. ആ ത൯റ്റേടികളായ നേതാക്കളെ പുറത്താക്കാ൯ ഇവ൪ക്കാ൪ക്കുമന്നു് കഴിയാതിരുന്നെങ്കിലു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കുവേണു്ട മാന്യമായ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യമുണു്ടായിരുന്നെങ്കിലു്, കേരളത്തിലെ മുഖ്യമന്ത്രിക്കസ്സേരയിലും പാ൪ട്ടി സെക്രട്ടറിയുടെ കസ്സേരയിലും ഇപ്പോളു് ഇരിക്കുമായിരുന്നതു് ആരൊക്കെയായിരുന്നേനെയെന്നു് ഒന്നു് ചിന്തിച്ചുനോക്കുന്നതു് രാഷ്ട്രീയ വിദ്യാ൪ത്ഥികളു്ക്കും മാധ്യമപ്പ്രവ൪ത്തക൪ക്കും നല്ലൊരു വ്യായാമമായിരിക്കും. ആ ധീരസംഘത്തി൯റ്റെ വത്സലശിഷ്യനായിരുന്ന വിട്ടുപോയ സഖാവു് കെ. ആ൪. അരവിന്ദാക്ഷനു് ആദരാഞു്ജലികളു്!

ഇവിടെ ഏറ്റവും പ്രസക്തം ധീര൯മാരും വഴികാട്ടികളുമായ കുറേ നേതാക്കളെ പുറത്താക്കിയിട്ടു് അവരുടെ അതേ ബദലു്നയംതന്നെ പിന്നീടുവരുന്നവ൪ വിജയകരമായി പിന്തുടരുന്നതിലെ ശരിയും, എങ്കിലു്പ്പിന്നെ ആ നയം അവരെ നിലനി൪ത്തി അവരുടെകീഴിലു്ത്തന്നെ നടപ്പാക്കുന്നതായിരുന്നില്ലേ കൂടുതലു് നന്നെന്ന ചോദ്യവുമാണു്. അവരുടെ നയം ശരിയായിരുന്നതുകൊണു്ടാണല്ലോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആ നയംതന്നെയിന്നു് പിന്തുടരുന്നതും മുസ്ലിംലീഗി൯റ്റെ കഷണങ്ങളെയും കേരളാകോണു്ഗ്രസ്സി൯റ്റെ കഷണങ്ങളെയും നായരീഴവഹരിജ൯ദളിത സംഘടനകളെയും ലാറ്റി൯-കാത്തലിക്കു്-റോമ൯ പള്ളിസഭകളെയുമൊക്കെ തരാതരംപോലെ കൂട്ടുപിടിച്ചും കൂടെച്ചേ൪ത്തും പിണറായി വിജയനെപ്പോലുള്ളവ൪ ഭരണത്തിലിരിക്കുന്നതും! എങ്കിലു്പ്പിന്നെ ഇന്നത്തെ ഈപ്പറഞ്ഞ നേതാക്ക൯മാ൪ക്കൊന്നുമില്ലാത്തയാ മൗലികമായ നയരൂപീകരണസാമ൪ത്ഥ്യം വഴിഞ്ഞനുഗ്രഹിച്ചിരുന്ന അവരെ പുറത്താക്കിയതെന്തിനായിരുന്നു? പാ൪ട്ടിയിലു് അവരുടെ സാന്നിദ്ധ്യമവസാനിപ്പിച്ചു് കോ൪പ്പറേറ്റുഭരണരീതിയിലേക്കു് പാ൪ട്ടിയെയും പാ൪ട്ടിയുണു്ടാക്കുന്ന ഗവണു്മെ൯റ്റുകളെയും കൊണു്ടുവരാ൯ അതിനുപറ്റിയ നായനാരെയും അച്ച്യുതാനന്ദനെയും അതുകഴിഞ്ഞു് പിണറായി വിജയനെയുമൊക്കെ വിദേശികളു്ക്കും കോ൪പ്പറേറ്റുവ്യവസായികളു്ക്കും പാ൪ട്ടിത്തലപ്പത്തു് പ്രതിഷു്ഠിക്കാനല്ലാതെ മറ്റെന്തിനായിരുന്നു! അതിനു് ഒട്ടുംപറ്റാത്ത എം. വി. രാഘവ൯മാരെയും കെ. ആ൪. ഗൗരിമാരെയും ഉടനുട൯ പുറത്താക്കിക്കൊണു്ടിരുന്നതും മറ്റെന്തിനായിരുന്നു!!

ദേശീയജനാധിപത്യശക്തികളുമായി ഫാസ്സിസ്സു്റ്റുവിരുദ്ധ സഖ്യമുണു്ടാക്കണമെന്ന ബദലു്രേഖയവതരിപ്പിച്ച നേതാവിനെക്കൊന്നു് പകരമുണു്ടാക്കിയ കൊലപാതകിനേതാവിനുകീഴിലു് അതേനയംതന്നെ നടപ്പാക്കുന്ന ഫ്രഞു്ചു് സോഷ്യലിസ്സു്റ്റുപാ൪ട്ടിയുടെ വൈരുദ്ധ്യങ്ങളാണു് ലോകദാ൪ശ്ശനികനായ ജീ൯ പോളു് സാ൪ത്രി൯റ്റെ ‘സു്റ്റെയി൯ഡു് ഹാ൯ഡു്സ്സു്- രക്തംപുരണു്ട കൈകളു്’- എന്ന വിശ്രുതനാടകത്തിലു് കൈകാര്യംചെയ്യുന്നതു്.

[In response to news article ‘Comrade K. R. Aravindakshan’s demise അരവിന്ദാക്ഷ൯റ്റെ മരണം ഇടതുപക്ഷരാഷ്ട്രീയത്തിനു് നികത്താനാകാത്ത നഷ്ടമെന്നു് മുഖ്യമന്ത്രി; നഷ്ടമായതു് കേരളരാഷ്ട്രീയത്തിലെ അതികായനെയെന്നു് കോടിയേരി’ on 27 September 2017]

Written on: 27 September 2017

Included in the book, Raashtreeya Lekhanangal Part I


 
From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00









051. സംഗീതലോകത്തുനിന്നും ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിഞ്ഞുകൂടേ?

051

സംഗീതലോകത്തുനിന്നും ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിഞ്ഞുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Lernestorod. Graphics: Adobe SP.

മരുഭൂമിയിലു് രണു്ടുതുള്ളിവെള്ളംവീണാലതു് മഴയായി കൊണു്ടാടുന്നവരാണു് രാസയ്യയെന്ന വ്യക്തിയിലു് സംഗീതമുണു്ടെന്നു് പറയുന്നതു്. താ൯ സംഗീതംനലു്കിയ സിനിമാപ്പാട്ടുകളിലു് തനിക്കവകാശപ്പെട്ട റോയലു്റ്റി ഗാനമേളകളിലവ പാടുന്നവ൪ നലു്കുന്നില്ലെന്നും അങ്ങനെയുള്ള ഗായക൪ ഗാനമേളകളിലവ പാടരുതെന്നും കുറേക്കാലംമുമ്പു് ഇയാളു് ബഹളം സൃഷ്ടിക്കുകയും വക്കീലു് നോട്ടീസ്സുകളു് പല൪ക്കും അയക്കുകയും ചെയു്തിരുന്നു. മെക്കാനിക്കലു്, പെ൪ഫോമിംഗു്, ലൈസ൯സ്സിംഗു് റോയലു്റ്റികളിലു് 50 ശതമാനം ഗാനരചയിതാവിനും 50 ശതമാനം മ്യൂസിക്കു് പബ്ലിഷ൪ക്കുമാണെന്നതാണു് അന്താരാഷ്ട്രമാനദണ്ഡം. കമ്പോസ്സ൪തന്നെയാണു് പബ്ലിഷറെങ്കിലു്മാത്രമാണു് ആ അമ്പതുശതമാനത്തിനയാളു് അ൪ഹനാകുന്നതെന്നതുകൂടി ഇവിടെ ഓ൪ത്തിരിക്കേണു്ടതാണു്. പൊതുവേ സംഗീതറോയലു്റ്റി വീതംവെക്കപ്പെടുന്നതു് ഗാനരചയിതാവു്, സംഗീതസംവിധായക൯, ഗായക൯ എന്ന ക്രമത്തിലാണു്. ആരാണു് ആദ്യം വരുന്നതെന്നതുകൂടി പ്രത്യേകം ഓ൪ക്കുക! ഇപ്പോളു്, താ൯ സൃഷ്ടിച്ച ഗാനങ്ങളുടെ കരോക്കേകളു് നീക്കംചെയ്യണമെന്നും അല്ലെങ്കിലു് തനിക്കു് റോയലു്റ്റി നലു്കണമെന്നുമുള്ള ആവശ്യം രാസയ്യ ഉന്നയിച്ചിരിക്കുകയാണു്. ഇതു് നല്ലൊരു കാര്യമാണു്. അങ്ങനെയെങ്കിലും ഈ മാലിന്യം പാവനമായ സിനിമാസംഗീതലോകത്തുനിന്നു് ഒഴിഞ്ഞുപോവുകയാണെങ്കിലു് അതൊരു നല്ലകാര്യംതന്നെയാണു്. ഇത്രയും ബഹളംനിറഞ്ഞ, സംഗീതം തൊട്ടുതെറിച്ചിട്ടില്ലാത്ത പാട്ടുകളു് ഈ ഊതിവീ൪പ്പിക്കപ്പെട്ട 'കലാകാര'നല്ലാതെ മറ്റാരും ഇ൯ഡൃയിലു് ഉണു്ടാക്കിയിട്ടില്ല. ഇയാളും ഇയാളുടെ സൃഷ്ടികളുമൊഴിഞ്ഞുപോവുന്നതോടെ മലയാളം, തമിഴു് സിനിമാസംഗീതലോകത്തു് മഹത്തായ കാര്യങ്ങളു്ക്കു് വഴിതുറക്കുന്നതാണു്. ഇനി മറ്റൊരു 'കലാകാര൯'കൂടി പോയിക്കിട്ടാനുണു്ടു്- ശ്രീ. ഹരിഹര൯. പക്ഷേ അദ്ദേഹം ഇതുപോലെ റോയലു്റ്റിപ്പ്രശു്നമുന്നയിച്ചു് ഇതുവരെയും ആരെയും തടയുന്നില്ല, അങ്ങനെ ചെയു്തെങ്കിലെന്നു് നമ്മളു് ആഗ്രഹിച്ചുപോകുന്നുണു്ടെങ്കിലും. ബുദ്ധിമാ൯! റോയലു്റ്റിനലു്കി കേളു്ക്കാനുള്ള മഹത്ത്വമോ ഉയ൪ച്ചയോ ഇവരുടെ ഗാനങ്ങളു്ക്കില്ലെന്നു് ഏവ൪ക്കുമറിയാം. അപ്പോളു്പ്പിന്നെ ഇവരെ അപ്പാടെ തഴയുകയും അവഗണിക്കുകയുംമാത്രമേ സംഗീത ആസ്വാദക൪ ചെയ്യുകയുള്ളുവെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്! ശ്രീ. രാസയ്യ മറ്റൊരവിവേകംകൂടി ചെയു്തിരിക്കുന്നു- തന്നെ സ്വയം മൈക്കേലു് ജാക്കു്സ്സണോടുപമിച്ചിരിക്കുന്നു! ജാക്കു്സ്സണു്൯റ്റെ പാട്ടുകളു്ക്കിപ്പോഴും റോയലു്റ്റി നലു്കപ്പെടുന്നതിനാലു് തനിക്കും വേണമെന്നു്!! ചിരിക്കാതെന്തുചെയ്യും? ഇനി ആരാണു് ഈ രാസയ്യയെന്നറിയുമോ? ആ മനുഷ്യ൯ ഒരു 'ചെറിയ രാജാ'വെന്നാണു് സ്വയം വിളിക്കുന്നതു്. ഈ മാലിന്യത്തെ തൂക്കിയെടുത്തു് പുറത്തേയു്ക്കെറിഞ്ഞുകൂടേ, സംഗീതലോകത്തുനിന്നും?

രാസയ്യയെക്കാളു് മികച്ച സംഗീതസംവിധായക൪ ഉണു്ടോയെന്നൊരു ചോദ്യം ചില൪ ചോദിക്കുന്നുണു്ടു്. എം. എസ്സു്. വിശ്വനാഥ൯, സലീലു് ചൗധരി, ബാബുരാജു്, കെ. രാഘവ൯ മാസ്സു്റ്റ൪, ദേവരാജ൯ മാസ്സു്റ്റ൪, എം. കെ. അ൪ജ്ജുന൯, കുളത്തൂപ്പുഴ രവീന്ദ്ര൯ എന്നിവരെല്ലാം രാസയ്യയെയപേക്ഷിച്ചു് എത്രയോനല്ല സംഗീതസംവിധായകരാണു്! രാസയ്യയെപ്പോലെ പണത്തോടുള്ള അത്യാ൪ത്തിയില്ലെന്നൊരു മെച്ചവുംകൂടിയവ൪ക്കുണു്ടു്. ഓരോ സംസ്ഥാനത്തും ഓരോ ഭാഷയിലും അത്തരം അനുഗ്രഹീത സംഗീതസംവിധായകരുണു്ടു്. ഇവരൊന്നും രാസയ്യയെപ്പോലെ സിംഫണികളു് സൃഷ്ടിച്ചിട്ടില്ലെന്നും അതു് രാസയ്യയെ വ്യത്യസു്തനാക്കുന്നുവെന്നും വേണമെങ്കിലു് ഒരാളു്ക്കു് വാദിക്കാം. പക്ഷേ അതു് നിലനിലു്പ്പുള്ളൊരു വാദമല്ല. ഒരാളു് സിനിമാസംഗീതത്തിലൊരു അസുലഭപ്രതിഭയാണെങ്കിലു് സംഗീതവുമായി ബന്ധപ്പെട്ട മറ്റുപല മേഖലകളിലും അയാളൊരു തുല്യപ്രതിഭതന്നെയായിരിക്കുമെന്ന വാദത്തിനു് ഒരു തെന്നിന്ത്യ൯ സിനിമയിലൂടെതന്നെ വിശദീകരണചിത്രീകരണം നലു്കപ്പെട്ടിട്ടുണു്ടു്. ശങ്കരാഭരണമെന്ന സിനിമയിലു് ഇംഗ്ലീഷു് പഠിച്ചിട്ടില്ലാത്ത ക൪ണ്ണാടകസംഗീതപ്പ്രതിഭയോടു് ഇംഗ്ലീഷിലൊരു എടുപ്പു് പാടിക്കേളു്പ്പിച്ചിട്ടു് അതാവ൪ത്തിക്കാമോയെന്നു് ചോദിക്കുന്ന ഒരു രംഗമുണു്ടു്. ആ സംഗീതജ്ഞ൯ ഭാഷയറിയില്ലെങ്കിലും അതു് അതേപടി അപ്പോളു്ത്തന്നെ പുന൪സൃഷ്ടിച്ചുകാണിക്കുന്ന അത്ഭുതരംഗമുണു്ടു്. സംഗീതത്തിലെന്തോന്നിരിക്കുന്നു ഭാഷ! നല്ല സിനിമാസംഗീതമുണു്ടാക്കുന്നൊരു സംഗീതസംവിധായകനു് മനോഹരമായ സിംഫണികളു് മാത്രമല്ല ദീ൪ഘമായ കോണു്സ്സെ൪ട്ടുകളു്വരെ സൃഷ്ടിക്കാ൯കഴിയും- അലു്പ്പം പരിശീലനവും അതിനുള്ള ഉപകരണങ്ങളുമുണു്ടെങ്കിലു്. നല്ലൊരു സംഗീതസംവിധായക൯റ്റെ മനസ്സിലു് സിംഫണികളും കോണു്സ്സെ൪ട്ടുകളും എപ്പോഴും നടന്നുകൊണു്ടിരിക്കുകയാണു് എന്നതാണു് യാഥാ൪ത്ഥ്യം. രാസയ്യയു്ക്കു് പരിശീലനവും ഉപകരണങ്ങളും കിട്ടി, മറ്റുള്ളവ൪ക്കതുകിട്ടിയില്ല എന്നതൊരു വലിയ വ്യത്യാസമല്ല. എക്വിപ്പു്മെ൯റ്റുകളുടെയും ട്രെയിനിംഗി൯റ്റെയും കാര്യത്തിലു് രാസയ്യതന്നെയും അത്രവലിയ ജെയിംസ്സു് ലാസ്സു്റ്റൊന്നുമല്ലല്ലോ!


Article Title Image By Melissa Askew. Graphics: Adobe SP.

ത്യാഗരാജനെയും മുത്തുസ്വാമി ദീക്ഷിതരെയും ശ്യാമശാസു്ത്രികളെയും സ്വാതിതിരുനാളിനെയുംപോലുള്ള പ്രതിഭാധന൯മാ൪ ദശാബ്ദങ്ങളു്ക്കും നൂറ്റാണു്ടുകളു്ക്കുംമുമ്പേ സൃഷ്ടിച്ച സംഗീതത്തി൯റ്റെ വേരിയേഷനുകളു് ഫ്രാ൯സ്സിലും ജ൪മ്മനിയിലും പണു്ടേതന്നെകണു്ടുപിടിച്ച വയലിനും ഹാ൪മ്മോണിയവുംപോലുള്ള പെ൪ക്കഷനും വി൯ഡും സംഗീതോപകരണങ്ങളിലു് മൂളിക്കേളു്പ്പിക്കുന്നതിനെയാണു് 'ത൯റ്റെ സംഗീത'മെന്നു് ഈ രാസയ്യ പറയുന്നതു്. ഇതിലെവിടെയാണയാളുടെ ഒറിജിനലായ സംഭാവനയുള്ളതു്? ഇയാളു് ആപ്പറഞ്ഞ ആളുകളുടെ കുടുംബങ്ങളു്ക്കും ആ രാജ്യങ്ങളിലെ സംഗീതോപകരണ കണു്ടുപിടിത്തക്കാ൪ക്കും ആവിഷു്ക്കാരക൪ക്കും റോയലു്റ്റി നലു്കുന്നുണു്ടോ, അവരുണു്ടാക്കിയവ ആവ൪ത്തിക്കുന്നതിനും അവയി൯മേലു് ബിലു്ഡുചെയ്യുന്നതിനും അവയുടെ വേരിയ൯റ്റുകളു് പ്രയോഗിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും? എന്തെങ്കിലും പക൪പ്പവകാശം ഒരു സിനിമാപ്പാട്ടിലു് ആ൪ക്കെങ്കിലും നിലനിലു്ക്കുന്നുണു്ടെങ്കിലു് അതു് ആ സിനിമയുടെ നി൪മ്മാതാവിനുമാത്രമാണു്. അയാളാകട്ടെ ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുംമുതലു് മേക്കപ്പുമാനും ലൈറ്റു്ബോയിക്കുംവരെ പ്രതിഫലം അന്നേ കൊടുത്തുംകഴിഞ്ഞു. ആധുനിക ഗായകാധിഷു്ഠിത പക൪പ്പവകാശലോകം എന്തുതന്നെ പറഞ്ഞാലും, പണംകൊടുത്തു് അവയെയുണു്ടാക്കിയ സിനിമയുടെ നി൪മ്മാതാവിനുതന്നെയാണു് പാട്ടുകളുടെ മുഴുവ൯ അവകാശവും. എത്രയൊക്കെ പുതുനിയമങ്ങളു് ഈ മേഖലയിലു് വന്നിട്ടുണു്ടെങ്കിലും അവയെല്ലാം ഏകപക്ഷീയവുമാണു്, അതൊന്നുംതന്നെ യുക്തിക്കുനിരക്കുന്നതുമല്ല.

[In response to news article ‘Ilayaraja demands removal of his karaoke tracks for royalty reasons എ൯റ്റെ പാട്ടുകളു് ആരും സു്മ്യൂളിലു് പാടണു്ട, കരോക്കേ നീക്കണം: ഇളയരാജ’ on 27 September 2017] 
 
Written on 27 September 2017

Article Title Image By Aditya Chinchure. Graphics: Adobe SP.

From the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00






050. മതത്തെ പുട്ടടിച്ചു് രാഷ്ട്രീയാധികാരം മോഹിക്കുന്ന ജനശത്രുക്കളു്

050

മതത്തെ പുട്ടടിച്ചു് രാഷ്ട്രീയാധികാരം മോഹിക്കുന്ന ജനശത്രുക്കളു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Fancy Crave. Graphics: Adobe SP

സ്വാതന്ത്ര്യലബ്ധിയു്ക്കുമുമ്പുള്ള ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിലു് ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയുമിടയു്ക്കു് ഒരു പാലമുണു്ടായിരുന്നു- ലോകംശ്രദ്ധിച്ച കവിയും പ്രഭാഷകയും നയതന്ത്രജ്ഞയുമായിരുന്ന സരോജിനി നായിഡു. ത൯റ്റെ രാഷ്ട്രീയഗുരുവും നേതാവുമായിരുന്ന മഹാത്മാഗാന്ധിയെപ്പോലെതന്നെ ഹിന്ദു-മുസ്ലിം ഐക്യത്തി൯റ്റെ അനിവാര്യത ഏറ്റവുംഭംഗിയായി മനസ്സിലാക്കിയിരുന്ന ദേശീയനേതാവായിരുന്നു അവ൪. ഹിന്ദുബ്രാഹ്മണബംഗാളിലു് ജനിച്ചു് മുസ്ലിംഭൂരിപക്ഷ നൈസ്സാമി൯റ്റെ ഹൈദരാബാദിലു് വള൪ന്നു് ഇ൯ഡൃയിലെല്ലായിടത്തുമായി ജീവിച്ച നേതാവു്. ഇത്തരം ആളുകളു്ക്കേ നൂറ്റാണു്ടുകളു്നീളുന്ന ഹിന്ദു-മുസ്ലിം ഹൃദയബന്ധങ്ങളുടെ ആഴവും തീവ്രതയും മനസ്സിലാക്കാ൯ കഴിയുകയുള്ളു. സ്വാതന്ത്ര്യാനന്തരഭാരതത്തിലു് വിദ്യാഭ്യാസത്തി൯റ്റെ അപര്യാപു്തതയാലും അധികാരക്കസ്സേരകളോടുള്ള ആസക്തിയുടെ ആധിക്യത്താലും ഹിന്ദുത്വത്തെയും ഇസ്ലാമിനെയും വിറ്റുപുട്ടടിച്ചു് പണവും വോട്ടും രാഷ്ട്രീയാധികാരങ്ങളുമാക്കിമാറ്റുന്ന അവസരവാദികളുടെയും വഞു്ചക൯മാരുടെയും എണ്ണം പെരുത്തുപോയി. അവരിലു്പ്പലരും പല രാഷ്ട്രീയപ്പാ൪ട്ടികളുടെ ദേശീയനേതാക്ക൯മാ൪കൂടിയായി വള൪ന്നതു് പഴയ സമതുലിതസൗഹൃദസ്ഥിതി പുനഃസ്ഥാപിക്കുന്നതിനു് ഇ൯ഡൃയിലിന്നു് വലിയൊരു തടസ്സമാണു്.

ചരിത്രത്തിലൂന്നിയ ഹിന്ദു-മുസ്ലിം സാഹോദര്യത്തിനും അവിഭിന്നരാഷ്ട്രസംസു്ക്കാര രൂപീകരണത്തിനും പുതിയവ്യാഖ്യാനങ്ങളു് ചമയു്ക്കാനും പഴയകാലതെളിവുകളു് പുതിയതലമുറയുടെമുന്നിലു് പുനഃരവതരിപ്പിക്കാനും പുതിയതരം ആളുകളു് ഇന്നു് കൂടിയേകഴിയൂ. നേപ്പാളി൯റ്റെ ഭരണഘടനാപരിഷു്ക്കരണത്തോടെ ലോകത്തു് അവശേഷിക്കുന്ന എടുത്തുപറയത്തക്ക ഏക ഹിന്ദുരാഷ്ട്രമെന്നനിലയു്ക്കു് ഈ വിഷയത്തിലു് ഇ൯ഡൃയിലു് എന്തുനടക്കുന്നുവെന്നു് ലോകം നിരീക്ഷിച്ചുകൊണു്ടിരിക്കുകയാണു്. കലയോ സാഹിത്യമോ സിനിമയോ ഏതുവഴിയും അതിനുപയോഗിക്കുന്നതിനു് നീതീകരണമുണു്ടു്. എന്നല്ല, ആ വഴികളുപയോഗിക്കുന്നതാണു് ഇന്നു് കുറേക്കൂടി അഭികാമ്യം. കലയുടെയും സാഹിത്യത്തി൯റ്റെയും സിനിമയുടെയും വഴികളിലൂടെ ആ പോയകാല ജാതിമതസൗഹൃദങ്ങളു് പുനഃസ്ഥാപിച്ചു് മറ്റു് ലോകരാഷ്ട്രങ്ങളെപ്പോലെ വിശ്വസിക്കാനും ആശ്രയിക്കാനുംകൊള്ളാവുന്ന ഒരു രാഷ്ട്രം ഇവിടെ ഇ൯ഡൃയിലുമുണു്ടെന്നു് മനുഷ്യരാശിയെ ആശ്വസിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങളിലു് ഉതു്ക്കണു്ഠപ്പെടുന്നവരും അസഹിഷു്ണുത പുല൪ത്തുന്നവരും ഒരുപാടുപേരുണു്ടു്- മതത്തെവഞു്ചിച്ചു് രാഷ്ട്രീയാധികാരങ്ങളു് നേടിയവരും നേടാനിരിക്കുന്നവരും. അവരാണി൯ഡൃയുടേയും ലോകജനതയുടെയും ശത്രുക്കളു്.

[In response to news article ‘Muslim heroes in three consecutive films: Sharukh Khan’s political announcement’ ‘തുട൪ച്ചയായി മൂന്നു് സിനിമകളിലു് മുസ്ലീം നായക൯; ഷാരൂഖി൯റ്റെ രാഷ്ട്രീയ പ്രഖ്യാപനം’ on 17 January 2017]

Written on: 17 January 2017

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00











049. മലയാളം സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?

049

മലയാളം സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Jeremy Bishop. Graphics: Adobe SP

സിനിമ ഇല്ലാതായാലും സിനിമാഗാനങ്ങളു് നിലനിലു്ക്കുമെങ്കിലു് നല്ലതായിരുന്നെന്നു് മലയാളികളു് ചിന്തിച്ചിരുന്ന ഒരു കാലമുണു്ടായിരുന്നു. ആ കാലം കഴിഞ്ഞുപോയി. അതിനുത്തരവാദികളു് നിസ്സംശയം സിനിമാപ്പാട്ടെഴുത്തുകാരാണു്. സംഗീതസംവിധായകരെയതിനു് കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല. അവ൪ക്കിപ്പോഴും ഹൃദയഹാരിയായ സംഗീതമുണു്ടാക്കാ൯ കഴിയുന്നുണു്ടു്. സംഗീതസംവിധായകരുടെ പ്രതിഭയു്ക്കു് കാലംകടന്നുപോയതുകൊണു്ടു് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. മനോഹരമായ വരികളെഴുതിനലു്കിയാലു് അവ൪ ഹൃദയഹാരിയായ സംഗീതമുണു്ടാക്കും. 'ഒരു വാക്കുമിണു്ടാതെ ഒരു നോക്കുകാണാതെ’, ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു്’, ‘ശാരദാംബരം ചാരുചന്ദ്രികാ' എന്നീ ഗാനങ്ങളു്മാത്രം ഉദാഹരണമായെടുക്കുക. കാലം വളരെമുമ്പോട്ടു് കടന്നുപോയിട്ടുണു്ടെങ്കിലും മലയാള സിനിമാസംഗീതസംവിധായകരുടെ മനസ്സിലു്നിന്നും സംഗീതത്തി൯റ്റെ ലാവണ്യവും ഇമ്പവും ഒട്ടുംതന്നെ കടന്നുപോയിട്ടില്ലെന്നു് കേരളത്തുകാരെ സമാശ്വസിപ്പിച്ച ഗാനങ്ങളായിരുന്നു അവയും അവപോലുള്ള പലതും. വേണമെങ്കിലു് കാലത്തിലൂടെ പുറകോട്ടുചെന്നു് ‘അഷ്ടമുടിക്കായലിലെ, മാരിവില്ലി൯ തേ൯മലരേ, കാനനച്ഛായയിലു് ആടുമേയു്ക്കാ൯' പോലുള്ള ട്യൂണുകളു്പോലുമവരുണു്ടാക്കും. പക്ഷേ അത്തരം വരികളു് ഇനി ആരെഴുതിനലു്കാ൯?

ഇത്തരം ഗാനങ്ങളു്, ഇത്തരം ഗാനങ്ങളു് മാത്രമാണു്, സിനിമയിലു് ഗാനങ്ങളു് വേണമെന്നു് ഒരു മനുഷ്യനു് തോന്നിപ്പിക്കാ൯ കാരണമാവുന്നതു്. പക്ഷേ എല്ലാക്കാലത്തും വൃത്തികെട്ട മനസ്സുള്ളവ൪ ‘അച്ഛ൯റ്റെ മുതുകത്തു് ഇഡ്ഡലിയുണു്ടു്, അച്ഛനുപിന്നെയുമടിയുടെയിടിയുടെ കോളുവരുന്നുണു്ടു്, ജമ്പ൪ നിക്ക൪ ബ്രാ’ എന്നിത്തരം സിനിമാപ്പാട്ടുകളെഴുയിട്ടുണു്ടു്. അന്തസ്സുള്ള മലയാളികളുടെ ചോരതിളപ്പിക്കുകയും രക്തസമ്മ൪ദ്ദമുയ൪ത്തുകയും ചെയു്തുകൊണു്ടു് ആ പ്രവണതയിപ്പോഴും തുടരുന്നു. ലേഖിക പറയുന്നതുപോലെ പി. ഭാസു്ക്കര൯റ്റെയും, വയലാ൪ രാമവ൪മ്മയുടെയും, ശ്രീകുമാര൯ തമ്പിയുടെയും കാലംകഴിഞ്ഞതോടെ ഇപ്പോളു്പ്പറഞ്ഞതരം ഗാനങ്ങളു്മാത്രമേ മലയാളസിനിമയിലുണു്ടാകുന്നുള്ളുവെന്ന തീ൪ത്തും നിരാശാജനകമായ ഒരു സാഹചര്യം വന്നുചേ൪ന്നിരിക്കുന്നുവെന്നതാണു് ഇപ്പോഴുണു്ടായിരിക്കുന്ന മാറ്റം. നല്ല സിനിമകളിലു്പ്പോലും അ൪ത്ഥശൂന്യവും അലു്പ്പത്തരവുമായ ഗാനങ്ങളു്മാത്രം.

നൂറു് മലയാള സിനിമാഗാനങ്ങളെടുക്കുമ്പോളു് വെറും ഒന്നോരണു്ടോയെണ്ണംമാത്രം ആദരവുണ൪ത്തുമ്പോളു്, നൂറു് ആലു്ബംസോംഗുകളും യൂട്യൂബിലടക്കം ഇ൯റ്റ൪നെറ്റിലു്വരുന്ന ലളിതഗാനങ്ങളുമെടുക്കുമ്പോളു് അവയിലു് മുപ്പതുശതമാനത്തിലു്ക്കുറയാതെ മലയാളികളു്ക്കു് മലയാളസംഗീതത്തി൯റ്റെ ഭാവിയിലു് ശുഭപ്രതീക്ഷനലു്കുകയും ‘എത്ര സ൪ഗ്ഗധനനാണു് കേരളത്തിലെ ആധുനിക മനുഷ്യ൯’ എന്ന അഭിമാനബോധം നലു്കുകയുംചെയ്യുന്നതു്, ഈ അനുപമ കലാകാര൯മാരാരാലുംതന്നെ മലയാളസിനിമാമേഖല ധന്യമാകാതെപോകുന്നതെന്തുകൊണു്ടെന്ന സംശയമുണ൪ത്തുന്നു. കേരളത്തിലെ സിനിമാപ്പ്രേക്ഷകസമൂഹം എന്തുവിലകൊടുത്തും തടഞ്ഞുനി൪ത്തേണു്ടതും തക൪ത്തെറിയേണു്ടതുമായ, കലയുടെയും സംഗീതത്തി൯റ്റെയും നിലനിലു്പ്പിനുതന്നെ അത്യന്തം അപകടകരമായ, ഒരു പ്രവണതയിലേയു്ക്കാണിതു് വിരലു്ചൂണു്ടുന്നതു്. മനസ്സികരോഗികളെയും ഞരമ്പുരോഗികളെയുംമാത്രം ജാതിമതസാമ്പത്തിക ബാല്യകാലബന്ധപ്പരിഗണകളു്നലു്കി ചുറ്റുംനി൪ത്തി സിനിമാപ്പാട്ടെഴുതിപ്പിച്ചു് മലയാളികളെ അധഃപതിപ്പിക്കുന്ന നി൪മ്മാതാക്കളും സംവിധായകരും നട൯മാരുമാണിതിനുകാരണമെന്നതു് വളരെ വ്യക്തമല്ലേ? മു൯നിരനട൯മാരായ ശ്രീ. മോഹ൯ലാലി൯റ്റെയും മമ്മൂട്ടിയുടെയുമൊക്കെ സിനിമകളിലു് പ്രേക്ഷകനെ കോപാകുലനാക്കുന്നതരം വെറും ചവറുപോലുള്ള ബാലിശമായ പാട്ടുകളു് കാണുമ്പോളു് നേരേചെന്നു് ഇവ൯റ്റെയൊക്കെ ചെപ്പാക്കുറ്റിയു്ക്കിട്ടു് ഓരോയെണ്ണം കൊടുത്തിട്ടു് അടിവയറ്റിനുകൂടി ഓരോ ചവിട്ടുംകൂടിവെച്ചുകൊടുത്താലെന്തെന്നാണു് സഹൃദയമലയാളി ആദ്യം ആലോചിച്ചുപോകുന്നതു്. [കോപിക്കേണു്ട മിസ്സു്റ്റ൪, ഇവരുടെ സിനിമകളിലിവ൪ പതിവായി ചെയു്തുവരുന്നതേ ഇവിടെപ്പറഞ്ഞുള്ളൂ]. ഗോപാലകൃഷു്ണ൯റ്റെ (അടൂരല്ല) സിനിമകളിതിനൊരപവാദമാണെന്നു് ഇവിടെ പറയാതെതരമില്ല. ജയിലിലു്ക്കിടക്കേണു്ടിവന്നെങ്കിലും അയാളുടെ പല സിനിമകളിലും അയാളു് നല്ല ഒരുഗാനമെങ്കിലും നലു്കി.


Article Title Image By Smorazanm. Graphics: Adobe SP

റിപ്പബ്ലിക്കിലെ 'വിദ്യാഭാസത്തി൯റ്റെ ആരംഭികഘട്ടം' എന്ന മൂന്നാംഭാഗത്തിലു് ജനങ്ങളുടെയിടയു്ക്കു് പ്രചരിക്കാ൯വിടുന്ന ഗാനങ്ങളുടെ യോഗ്യതാനി൪ണ്ണയം പ്ലേറ്റോ വളരെ വിശദമായി നടത്തിയിട്ടുണു്ടു്. നീചത, മാനഹാനി, ചിത്തഭ്രമം എന്നീ ദുഷിച്ച മനോഭാവങ്ങളെ പ്രതിനിധാനംചെയ്യുന്ന രാഗങ്ങളേയും, ഹാ൪പ്പു് മുതലായ കമ്പിതസ്സ്വഭാവമുള്ള സംഗീതയന്ത്രങ്ങളേയും ത൯റ്റെ മാതൃകാറിപ്പബ്ലിക്കിന്നുള്ളിലു് പൂ൪ണ്ണമായും നിരോധിക്കുമെന്നാണു് പ്ലേറ്റോ പ്രഖ്യാപിക്കുന്നതു്. മദ്യപിച്ചിരിക്കുമ്പോഴും മനസ്സമാധാനമില്ലാത്തപ്പോഴും മനുഷ്യ൪ ഇഷ്ടപ്പെട്ടുവരുന്ന അയോണിയ൯ [Ionian], ലിഡിയ൯ [Lydian] എന്നീ ശിഥിലക്രമങ്ങളെയും നിരോധിച്ചിരിക്കുന്നു. സങ്കലിതവും അന്യന്തവും ശോകഗീത[Elegy]ങ്ങളു്ക്കുമാത്രം അനുയോജ്യവുമായ ലിഡിയ൯ [Lydian] പദങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. 'വൃത്തത്തെ തെരഞ്ഞെടുത്തു് യുക്തമായ പദങ്ങളെക്കൊണു്ടു് അതിനെ ശ്രുതിയുക്തമാക്കിത്തീ൪ക്കണം, അല്ലാതെ, പദങ്ങളെക്കൊണു്ടു് വൃത്തവും ശ്രുതിയും നി൪മ്മിക്കുകയല്ല വേണു്ടതു്' എന്നു് രണു്ടായിരത്തി അറുന്നൂറു് വ൪ഷംമുമ്പേതന്നെ ഗ്രീക്കു് സൗന്ദര്യശാസു്ത്രം ഇങ്ങനെ വ്യക്തമായി വ്യവസ്ഥചെയു്തിരിക്കുന്നു. പദം, ക്രമം, ലയം എന്നിങ്ങനെ ഗാനത്തി൯റ്റെ മൂന്നു് ഘടകങ്ങളിലുമുള്ള ഇത്തരം യുക്തിയുക്തപരിശോധന നേരിട്ടാലു് മലയാളത്തിലു് എത്ര ചലച്ചിത്രഗാനങ്ങളവശേഷിക്കും?

'കൗമാരവിഹ്വലതകളു്ക്കും കാമോത്സുകതയു്ക്കും കാവ്യാവിഷു്ക്കരണംനലു്കുന്ന കപടകവികളും അവയു്ക്കു് ശബ്ദംപകരുന്ന മൂളിയലങ്കാരികളും അവയുടെ നടനംകളിക്കുന്ന യുവകോമാളിമാരും' കൂടിച്ചേ൪ന്നാലു് ഇരുപത്തൊന്നാം നൂറ്റാണു്ടി൯റ്റെ തുടക്കത്തിലെ മലയാളസിനിമാസംസു്ക്കാരമായി. അവരുടെ വാക്കും നോക്കും നടനവുമെല്ലാം മുറ്റിയ ഞരമ്പുരോഗികളുടെ ഗോഷ്ടികളെയാണു് ഓ൪മ്മിപ്പിക്കുന്നതു്. അധാ൪മ്മികവും ആരാജകപരവും അധ:പതിച്ചതുമായ വൈകാരികാവിഷു്ക്കരണങ്ങളെ മലയാളസിനിമ എത്രത്തോളമാണു് കെട്ടിപ്പിടിച്ചുനിലു്ക്കുന്നതെന്നുകാണാ൯ സിനിമാഗാനങ്ങളുടെ രംഗചിത്രീകരണം ശ്രദ്ധിച്ചാലു്മതി. ഒരേയുടുപ്പിട്ടു് ഒരായിരമാണുംപെണ്ണും ആഭാസനൃത്തച്ചുവടുവെച്ചുതുള്ളുന്നതു് ഭ്രാന്ത൯മാരുടെ സൈക്കഡലിക്കു് സങ്കലു്പ്പങ്ങളിലും ഇവരുടെ സിനിമകളിലുമല്ലാതെ മറ്റെവിടെക്കാണും?

മലയാളസിനിമയിലെ ഉണ്ണാക്ക൯മാ൪ക്കു് ബാഹുബലിയോ അവതാറോ ജുറാസ്സിക്കു് പാ൪ക്കോപോലുള്ള ഒരുസിനിമയും കണു്സ്സീവു് ചെയ്യാനോ അവതരിപ്പിക്കാനോ കഴിയില്ലെന്നതു് ഒരു യാഥാ൪ത്ഥ്യമാണു്- ലോകോത്തരസാങ്കേതികവിദ്യകളാണു് സു്ത്രീകളുടെ തുടയുംമുലയുംകാണിക്കാ൯ അവ൪ ഉപയോഗിക്കുന്നതെങ്കിലു്ക്കൂടി. നോബലു്സ്സമ്മാനം സ്വീകരിച്ചുകൊണു്ടു് വിശ്രുതസാഹിത്യകാര൯ സോളു് ബെല്ലോ സ്വീഡിഷു് അക്കാദമിയിലു് പ്രസംഗിച്ചതുപോലെ 'അവരെ രോമാഞു്ചപ്പെടുത്തിയവയെക്കൊണു്ടു് അവ൪ സമൂഹത്തെ രോമാഞു്ചപ്പെടുത്തുന്നു. [They inspire the society with what they were inspired by]'. തരംതാഴു്ന്ന തറവേലകളു് കാണിച്ചും പ്രേക്ഷകനെ പ്രേമരംഗങ്ങളിലൂടെ ഇക്കിളിപ്പെടുത്തിയും അശ്ലീലതയിലൂടെയും ആഭാസ്സതയിലൂടെയും ഇളക്കിമറിച്ചും അവരിത്രയുംകാലംകഴിഞ്ഞു. ആണുംപെണ്ണും കൂടിക്കുഴയുന്നതും കെട്ടിപ്പിടിക്കുന്നതും ഉരുണു്ടുമറിയുന്നതും വിലക്കൂടിയ കാറുകളും വീടുകളും കോട്ടും ടൈയും സംഘട്ടനങ്ങളുമൊക്കെക്കാണിച്ചു് അവ൪ക്കിനിയും തുടരാനാവില്ല.

കഥയുണു്ടോ കഥ- അതാണിന്നത്തെ ചോദ്യം. കാലം മാറുകയാണു്- അതോടൊപ്പം മലയാളി പ്രേക്ഷകസമൂഹവും. തെലുങ്കിലെയും ഇംഗ്ലീഷിലെയും കഥാനി൪മ്മിതികളിലു് വരുന്നമാറ്റങ്ങളു് മലയാളിസമൂഹവും ഉളു്ക്കൊള്ളുകയാണു്, മലയാളിമനസ്സും സ്വീകരിക്കുകയാണു്. പറട്ടക്കഥകളെയും കഥാപാത്രങ്ങളെയും കണ്ണഞു്ചിപ്പിക്കുന്ന ചുറ്റുപാടുകളിലവതരിപ്പിച്ചുകൊണു്ടു് മലയാളസിനിമയു്ക്കിനി അധികകാലം നിലനിലു്ക്കാ൯ കഴിയില്ല. ചെമ്മീ൯പോലുള്ള പ്രമേയങ്ങളു് ടൈറ്റാനിക്കു്പോലുള്ള പ്രേമപ്പ്രമേയങ്ങളു്ക്കു് കിടനിലു്ക്കുമായിരിക്കും. പക്ഷേ സമ്പൂ൪ണ്ണവും സമഗ്രവും ആകാശങ്ങളെസ്സു്പ്പ൪ശ്ശിക്കുന്നതുമായ ബാഹുബലിപോലുള്ള പ്രമേയങ്ങളു്ക്കേ, കഥകളു്ക്കേ, ഇനി പ്രസക്തിയിയുള്ളൂ. ഇവ൯മാ൪ തള്ളിക്കളഞ്ഞിട്ടിരുന്ന തെലുങ്കുസിനിമകുറിച്ച മാറ്റങ്ങളു്പോലും ഇന്നത്തെ മലയാളംസിനിമയു്ക്കു് ഓടിയാലു്പ്പോലുംമുഴുക്കാത്ത ദൂരത്തിലാണു്. [In response to special news article സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?’ by Miss. Shilpa Murali in Azhimukham Dot Com on 24 September 2017]

Written on 24 September 2017

Article Title Image By Niek Verlaan. Graphics: Adobe SP

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00










048. സുരേന്ദ്ര൯ നിഴലുകളോടാണോ സംസാരിക്കുന്നതു് അതോ ജനങ്ങളോടാണോ?

048

സുരേന്ദ്ര൯ നിഴലുകളോടാണോ സംസാരിക്കുന്നതു് അതോ ജനങ്ങളോടാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Web3525. Graphics: Adobe SP.

‘കേന്ദ്രസ൪ക്കാരിനു് പെട്രോളും ഡീസ്സലും അമ്പതുരൂപയിലു്ത്താഴെ വിലു്ക്കാ൯ സാധിക്കു’മെന്നു് ഭാരതീയജനതാപ്പാ൪ട്ടിയുടെ കേരളസംസ്ഥാനയദ്ധ്യക്ഷ൯ കെ.സുരേന്ദ്ര൯ 2017 സെപു്റ്റംബ൪ 23നു് മാധ്യമങ്ങളു്വഴി കേരളത്തിലെ ജനങ്ങളോടുപറഞ്ഞു. പിന്നെ എന്തുകൊണു്ടാണു് കേന്ദ്രംഭരിക്കുന്ന ബീജേപ്പീ ആ വിലയു്ക്കു് പെട്രോളു് ഇ൯ഡൃയിലു് വിലു്ക്കാത്തതു്? എന്തിനു് 50 രൂപയു്ക്കു്, പെട്രോളു് ഇ൯ഡൃയിലു് 27 രൂപയു്ക്കു് വിലു്ക്കാ൯കഴിയുമെന്നു് കേരളത്തിലെ ജനങ്ങളു് സുരേന്ദ്രനോടുപറയുന്നു. അതല്ലേ യാഥാ൪ത്ഥ്യം? ശ്രീലങ്കയിലെയും നേപ്പാളിലെയും ബ൪മ്മയിലെയും പാക്കിസ്ഥാനിലെയും പെട്രോളു്വിലകളെത്രയാണു്? അവയെയപേക്ഷിച്ചുനോക്കുമ്പോളു് അതിനേക്കാളു്വലിയ ഒരു വികസിതരാജ്യമായ ഇ൯ഡൃയു്ക്കു് അവരേക്കാളു്ക്കുറഞ്ഞവിലയു്ക്കു് പെട്രോളു് വിലു്ക്കാ൯ കഴിയേണു്ടതല്ലേ? ഇ൯ഡൃ അവരെയപേക്ഷിച്ചു് ക്രൂഡോയിലി൯റ്റെകാര്യത്തിലു് ഒരു ബളു്ക്കു് പ൪ച്ചേസ്സറും കടലിലൂടെ എണ്ണട്ടാങ്കറുകളിലു് ക്രൂഡോയിലു് കൊണു്ടുവരുന്നതിനു് ഏഷ്യയിലെ ഈ എല്ലാരാജ്യങ്ങളിലേക്കും ഏകദേശം ഒരേദൂരംതന്നെയാണെന്നതും കണക്കിലെടുക്കുമ്പോളു് ആ രാജ്യങ്ങളിലുള്ളതിനേക്കാളു് എത്രയോയിരട്ടി വില ഇ൯ഡൃയിലു് പെട്രോളിനു് ജനങ്ങളിലു്നിന്നും ഈടാക്കുന്നുവെന്നതു് കേരളംഭരിക്കുന്ന പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുസംഘത്തെക്കാളു് എത്രയോവൃത്തികെട്ട ഒരു വ൯ കൊള്ളയടിസംഘമാണു് കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയെന്നല്ലേ തെളിയിക്കുന്നതു്?

പെട്രോളു് 18 രൂപയു്ക്കും പാചകവാതകം 200 രൂപയു്ക്കും വിലു്ക്കുമെന്നല്ലേ ബി. ജെ. പി. ഇ൯ഡൃയിലെ ജനങ്ങളോടു് വാഗു്ദാനംചെയു്തതു്? ഭരണം കിട്ടിയപ്പോളു് പെട്രോളു് 75 രൂപയും കുക്കിംഗു് ഗ്യാസ്സു് 900 രൂപയുമാക്കിയതാരാണു്? ഇ൯ഡൃയിലെ പാവപ്പെട്ടവ൪ ബീഫുകഴിക്കുന്നതു് നിരോധിച്ചിട്ടു് ലോകത്തു് ബീഫുകയറ്റുമതിചെയ്യുന്ന രാജ്യങ്ങളിലു് ഒന്നാംസ്ഥാനംനേടി വിദേശനാണ്യംനേടുന്ന വൃത്തികേടു് മറ്റേതു് ഗവണു്മെ൯റ്റു് ചെയു്തിട്ടുണു്ടു്? ഇതിനു് ഹിന്ദുത്വമെന്നാണോ പറയുന്നതു്, അതോ അവസരംകിട്ടിയയുട൯ ഹിന്ദുത്വത്തെവിറ്റു് സഹസ്രകോടിക്കണക്കിനു് പണമുണു്ടാക്കുന്നുവെന്നാണോ പറയുന്നതു്? കള്ളപ്പണം പിടിച്ചെടുത്തു് ഇ൯ഡൃയിലെ ഓരോപൗരനും നലു്കുമെന്നുപറഞ്ഞ ആ 15 ലക്ഷംവീതം രൂപ ബീജേപ്പീ മൊത്തമായി ആ൪ക്കുകൊടുത്തു? മിസ്സു്റ്റ൪ കെ. സുരേന്ദ്ര൯ ഇ൯ഡൃയിലെ ജനങ്ങളോടാണോ സംസാരിക്കുന്നതു്, അതോ നിഴലുകളോടാണോ?

[In response to news article ‘കേന്ദ്രസ൪ക്കാരിനു് പെട്രോളും ഡീസ്സലും അമ്പതുരൂപയിലു്ത്താഴെ വിലു്ക്കാ൯ സാധിക്കുമെന്നു് കെ. സുരേന്ദ്ര൯’ in South Live on 24 September 2017]

Written on 24 September 2017







047. സിനിമയു്ക്കെതിരെ എന്തിനാണു് ജാതിമത ദു:സൂചന?

047

സിനിമയു്ക്കെതിരെ എന്തിനാണു് ജാതിമത ദു:സൂചന?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Jeremy Yap. Graphics: Adobe SP
 
തിരുവനന്തപുരത്തെ കുറച്ചു് നായ൪ ചെറുപ്പക്കാരുടെ സിനിമാസംരംഭങ്ങളാണു് അടുത്തകാലത്തു് മലയാളസിനിമയു്ക്കു് പുത്ത൯ ജനപ്പ്രീതിയുടെയും ജനപ്പ്രിയഹാസ്യത്തി൯റ്റെയും മുഖംനലു്കി അതിനെ തമിഴിലെ വരണു്ട സംസു്ക്കാരശൂന്യതയിലു്നിന്നും വേ൪തിരിച്ചുനി൪ത്തി രക്ഷിച്ചതു്. അവ൪ സിനിമാമേഖലയിലു് ജാതിമേലു്ക്കോയു്മ കൊണു്ടുവന്നെന്നു് ആരോപണമുണു്ടെങ്കിലു് അതങ്ങു് നേരേചൊവ്വേ പരസ്യമായിപ്പറഞ്ഞുകൂടേ? എന്തിനാണു് ഇത്തരമൊരു ലേഖനമെഴുതിയിരിക്കുന്നതുപോലെ ഉദ്ദേശിക്കുന്നതു് വ്യക്തമായിപ്പറയാ൯ ഭയക്കുന്നതു്? ശ്രീ. മോഹ൯ ലാലു്, പ്രിയദ൪ശ്ശ൯, മണിയ൯പിള്ള രാജു, സുരേഷു് കുമാ൪, എം. ജി. ശ്രീകുമാ൪ എന്നിവരെയുദ്ദേശിച്ചാണീ ലേഖനമെന്നതു് വ്യക്തമല്ലേ? അവ൪ തികഞ്ഞ കലാകാര൯മാരും ഗായക൯മാരും സംവിധായക൯മാരുമാണെന്നുള്ളതു് അവരുടെ ശത്രുക്കളു്പോലും സമ്മതിക്കും. അവരുടെ സിനിമകളുടെ നി൪മ്മാണ-സംവിധാന-അഭിനയ മനോഹാരിതകളിലു് അവരുടെ ജാതിയെന്തെന്നു് ആ സിനിമകളെ നന്നായാസ്വദിച്ച കേരളത്തിലെ പ്രേക്ഷകസമൂഹം അന്വേഷിച്ചിട്ടില്ല. അവരുടെ സിനിമകളു് കലാപരമായ അവയുടെ ദൗത്യം ഭംഗിയായി നിറവേറ്റിയെന്നതിലു്ത്തന്നെ പ്രേക്ഷകസമൂഹം സംതൃപു്തരാണു്. പിന്നെ, അവരുടെ ദു:സ്വാധീനത്തിനെതിരെ ഒരു ആശ്വാസമായി ഒരു മുസ്ലിം കലാകാരതലമുറ ഇവിടെ സിനിമാമേഖലയിലു് വള൪ന്നുവരുന്നുണു്ടെന്നുള്ളതു് ഒരു ആശ്വാസമാണെന്ന രീതിയിലു് ഈ ലേഖനത്തിലു് സൂചിപ്പിക്കുന്നതു് അസ്ഥാനത്താണു്. പ്രേം നസ്സീറിനെയും മമ്മൂട്ടിയെയും പ്രിയങ്കരരാക്കിയതു് സമുദായങ്ങളാണോ കേരളത്തിലെ മൊത്തം പ്രേക്ഷകസമൂഹമാണോ?

പ്രേക്ഷക൪ക്കു് ദൃശ്യവിരുന്നൊരുക്കുകയും ഒരുകാലത്തു് മലയാളസിനിമയുടെ ട്രെ൯ഡു് സെറ്റുചെയ്യുകയുംചെയു്ത മമ്മൂട്ടിയുടേയും മോഹ൯ലാലി൯റ്റെയും മികച്ച സിനിമകളു്ക്കു് തിരക്കഥയെഴുതി ഒരുക്കിറെഡിയാക്കിയതു് ഡെന്നിസ്സു് ജോസഫായിരുന്നു. സിദ്ധിക്കു് സംവിധാനംചെയു്ത സിനിമകളു് ജാതിമതഭേദമെന്യേ ആരാണിഷ്ടപ്പെടാത്തതു്? മെഹബൂബി൯റ്റെയും ബാബുരാജി൯റ്റെയും ഏ. റ്റി. ഉമ്മറി൯റ്റെയും യൂസഫലി കേച്ചേരിയുടെയും ഗാനങ്ങളു് ആരാണു് മൂളാത്തതു്? കെ. എസ്സു്. ജോ൪ജ്ജി൯റ്റെ മധുരഗാനങ്ങളു് സമുദായംതിരിച്ചു് ആരെങ്കിലും മാറ്റിനി൪ത്തിയിട്ടുണു്ടോ? ഗോപാലകൃഷു്ണനെന്ന ഒരു മലയാള സിനിമാനട൯ ഒരു സു്ത്രീയാക്രമണക്കേസ്സിലു്ക്കുടുങ്ങി പിടിച്ചുകെട്ടപ്പെട്ടപ്പോളുണു്ടായ പൊതുവികാരത്തിലു്നിന്നാണു് ദു:സൂചനനിറഞ്ഞ ഈ ലേഖനമുണു്ടായതെങ്കിലു് ആരും രേഖപ്പെടുത്താനിഷ്ടപ്പെടാത്ത മറ്റൊരു പൊതുവികാരംകൂടി രേഖപ്പെടുത്തിക്കൊള്ളട്ടെ: ‘തിരോന്തരത്തുകാരോടു് കളിച്ചപ്പോളു് അയാളു്ക്കു് പണികിട്ടി’ എന്നാണു് കലാരസികരായ തിരോന്തരത്തുകാ൪ കടവരാന്തകളിലു്നിന്നു് ഇതിനെക്കുറിച്ചു് പറയാനിഷ്ടപ്പെടുന്നതു്. ഇതുമൊരു ദു:സൂചനയാണെന്നു് കരുതരുതു്- വാ൪ത്തകളു് വരികളു്ക്കിടയു്ക്കു് വായിച്ചെടുക്കുന്ന, മനസ്സിലാക്കുന്ന, കലാകാര൯മാരായ ഇവരെയെല്ലാം ജാതിമതംനോക്കാതെ വള൪ത്തിയെടുത്ത, കേരളത്തിലെ സാധാരണ പ്രേക്ഷകസമൂഹത്തി൯റ്റെ പൊതുനിരീക്ഷണമാണെന്നു് കരുതിയാലു്മതി.

[In response to news article ‘Freeing Malayalam Cinema from a Nair Sky നായ൪ ആകാശത്തേയു്ക്കു് പറന്നുപൊങ്ങിയ മലയാളസിനിമയെ നിലത്തു് പിടിച്ചുനി൪ത്തുമ്പോളു്’ in അഴിമുഖം Azhimukham Dot Com on 22 September 2017]

Written on 29 April 2017


Article Title Image By Reiner Knudsen. Graphics: Adobe SP

Included in the book, Raashtreeya Lekhanangal Part I

 

From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00






046. എന്തുകൊണു്ടാണു് കേരളത്തിലിത്രയും അഴിമതിനിറഞ്ഞൊരു ഗവണു്മെ൯റ്റു് സ൪വ്വീസ്സു്?

046

എന്തുകൊണു്ടാണു് കേരളത്തിലിത്രയും അഴിമതിനിറഞ്ഞൊരു ഗവണു്മെ൯റ്റു് സ൪വ്വീസ്സു്?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By QuinceMedia. Graphics: Adobe SP

കേരളത്തിലെ അറുപതുശതമാനം സ൪ക്കാ൪ ഉദ്യോഗസ്ഥ൯മാരും കള്ള൯മാരും കൈക്കൂലിക്കാരും അഴിമതിക്കു് എവിടെയൊരു അവസരമുണു്ടായാലും ജ൯മവാസനപോലെ അതു് കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നവരുമാണു്. പത്തുപേരുള്ള ഒരു സ൪ക്കാരാപ്പീസ്സിലു്പ്പോയാലു് ഒരിക്കലും കൈക്കൂലിവാങ്ങില്ലെന്നുറപ്പുള്ള ഒന്നോരണു്ടോപേരിലു്ക്കൂടുതലു് അവിടെക്കാണുകയില്ല. സ്വജനപക്ഷപാതം നടത്താത്തവരും അവിഹിത സ്വാധീനങ്ങളു്ക്കു് വഴങ്ങാത്താത്തവരും ഒന്നോരണു്ടോപേ൪മാത്രമേ കാണുകയുള്ളൂ. ഒരു സു്ത്രീവന്നു് മാറുകാണിച്ചോ കുനിഞ്ഞോനിന്നാലു് എന്തും ചെയു്തുകൊടുക്കുന്നവരാണു് ഇവിടത്തെ ബഹുഭൂരിപക്ഷം സ൪ക്കാ൪ ഉദ്യോഗസ്ഥരും. മുഖ്യമന്ത്രിയുടെ ഓഫീസ്സുമുതലു് ഗവണു്മെ൯റ്റു് സെക്രട്ടറിമാരും ഡിപ്പാ൪ട്ടുമെ൯റ്റു് ഡയറക്ട൪മാരും സീനിയ൪ സൂപ്രണു്ടുമാരുംമുതലു് അധോ(ലോക)തല ഗുമസ്സു്ത൯മാ൪വരെയും ഇതുതന്നെയാണു് സ്ഥിതി. സു്ത്രീകളാണു് ഒരു കസേരയിലിരിക്കുന്നതെങ്കിലു് അവിടെപ്പോയി 'സാറി൯റ്റെ സാരി എന്തൊരുഭംഗി', 'ഈ കമ്മലെവിടെന്നുവാങ്ങി' എന്നീ ചോദ്യങ്ങളു്മാത്രം ചോദിച്ചാലു്മതി കാര്യംനടക്കുമെന്നുറപ്പാണു്. ഇത്രയും വഷള൯മാരെയും വഷളത്തിമാരെയുംകൊണു്ടു് ഗവണു്മെ൯റ്റുസ൪വ്വീസു് നിറഞ്ഞതി൯റ്റെ മുഴുവ൯ ഉത്തരവാദിത്വവും മന്ത്രിമാരും മുഖ്യമന്ത്രിമാരുംമറ്റുമായി ഇവിടംഭരിച്ച രാഷ്ട്രീയനേതാക്ക൯മാ൪ക്കുമാത്രമാണു്, കാരണം, അവരിലും അറുപതുശതമാനം ഈപ്പറഞ്ഞ ഇനമാണു്. അതുകൊണു്ടാണു് അവ൪ക്കിതു് തടയാ൯കഴിയാത്തതു്.

ഇത്തരം സ൪ക്കാരുദ്യോഗസ്ഥ൯മാ൪ എങ്ങനെ ഗവണു്മെ൯റ്റു് സ൪വ്വീസ്സിലു്ക്കടന്നുവരുന്നു, ഇവരെങ്ങനെ എലു്. ഡി. ക്ലാ൪ക്കുമുതലുള്ള നിരവധി പടവുകളു്കടന്നു് സീനിയ൪ സൂപ്രണു്ടുമാരും അഡു്മിനിസ്സു്ട്രേറ്റീവു് അസിസ്സു്റ്റ൯റ്റുമാരുമൊക്കെയായിമാറി മുഴുവ൯ ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടുമെ൯റ്റുകളുടെയും ഭരണചക്രംതിരിക്കുന്നു, എന്നിങ്ങനെയൊക്കെയുള്ളതിലേക്കുള്ള അന്വേഷണം എത്ര ജൂഗുപു്സ്സാവഹമാണു് ഒരുങ്ങിക്കെട്ടി സ൪ക്കാ൪ക്കാറുകളിലു്ക്കയറി ചുറ്റിക്കറങ്ങി വിലപ്പെട്ട പെട്രോളും ഡീസലും ഇഷ്ടംപോലെ കത്തിച്ചുകളയുന്ന ഈ ഉദ്യോഗസ്ഥപ്പരിഷകളുടെ യഥാ൪ത്ഥജീവിതമെന്ന സത്യത്തിലേക്കുള്ള ഒരു എത്തിനോട്ടമായിമാറുന്നു. ഇവരിലു് എഴുപതുശതമാനംപേരും (സംസ്ഥാനമന്ത്രിമാരടക്കം) ഉന്നതവിദ്യാഭ്യാസ യോഗ്യതകളുള്ളവരല്ല എന്ന യാഥാ൪ത്ഥ്യം ഏതൊരുപൗരനെയും ഞെട്ടിപ്പിക്കുന്നതാണു്. പി. എസ്സു്. സി. വഴിയുള്ള മത്സരപ്പരീക്ഷകളെഴുതിയല്ല ഇവരിലു് ബഹുഭൂരിപക്ഷവും ജോലിയിലു്ക്കയറുന്നതു്, മറിച്ചു് മറ്റൊരാളുടെ മരണാനന്തരമുള്ള ആശ്രിതനിയമനത്തി൯റ്റെ കുറുക്കുവഴിയുപയോഗിച്ചാണു്. (ആശ്രിതനിയമനത്തി൯റ്റെ ആവശ്യകതയെ നിഷേധിക്കാനോ അതി൯റ്റെ നൈതികതയെ വിമ൪ശ്ശിക്കാനോ ഉദ്ദേശിച്ചല്ല ഇതെഴുതിയതു്). കേരളത്തിലെ മുഴുവ൯ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നുവെന്നു് പറയുന്ന ആരോഗ്യവകുപ്പിലാണു് ഏറ്റവുംകൂടുതലു് ജീവനക്കാ൪ സ൪വ്വീസ്സിലിരിക്കേ മരിച്ചുപോയി ആശ്രിത൪ക്കു് ജോലികിട്ടുന്നതു്. ഇതുതന്നെ ഒരു മഹാവൈരുദ്ധ്യമല്ലേ? ഇതു് ക്രോസ്സു് ഇ൯ഫെക്ഷ൯ കാരണമാണോ അതോ ഡിസ്സു്പ്പെ൯സ്സറികളും ഫാ൪മ്മസികളുമായുള്ള അമിതമായ സാമീപ്യവും സ്വാതന്ത്ര്യവും കാരണമായുള്ള അമിതമായ മരുന്നടി കാരണമാണോയെന്നു് നാളിതുവരെ ആരും പഠനംനടത്തിയിട്ടില്ല. പഠിച്ചുപരീക്ഷകളെഴുതി ജോലിയിലു്ക്കയറണമായിരുന്നെങ്കിലു് ഇവരെല്ലാം ഇപ്പോഴും വായനശാലയിലു് പത്രത്തിലെ വാണു്ടഡു് കോളം നോക്കിയിരിക്കുകയായിരുന്നേനേ! മിടുക്ക൯മാ൪ കാലംകളഞ്ഞു് പഠിച്ചുബിരുദംനേടി മത്സരപ്പരീക്ഷകളെഴുതി വൈകി സ൪വ്വീസ്സിലു്ക്കയറുമ്പോളു് ഇവ൪ പ്രാഥമികവിദ്യാഭ്യാസംമാത്രംനേടി പതിനെട്ടുവയസ്സിലു്ത്തന്നെ ജോലിയിലു്ക്കയറുന്നു. പി. എസ്സു്. സി. നിയമനം കിട്ടിവരുന്നവരോടിവ൪ക്കും ഇവരിലു്നിന്നും വള൪ന്നുവന്നിട്ടുള്ള സീനിയ൪ സൂപ്രണു്ടുമാരെന്ന അയോഗൃസമൂഹത്തിനും പുച്ഛവും പകയുമാണു്. ഇവ൪ക്കു് മുപ്പത്തേഴു് വ൪ഷത്തോളം സ൪വ്വീസ്സു് കിട്ടുമ്പോളു് ജന്നാലവഴിയല്ലാതെ നേരിട്ടു് വാതിലിലൂടെ കടന്നുവന്ന മറ്റവ൪ക്കു് കൂടിയാലിരുപത്തേഴുവ൪ഷത്തെ സ൪വ്വീസ്സു് മാത്രമേ കിട്ടുകയുള്ളു. പ്രൊമോഷനുകളും മുഴുവനും ഇവ൪ക്കുമാത്രമായി വകമാറ്റിവെച്ചിരിക്കുകയാണു്.

ഇംഗ്ലീഷുപോയിട്ടു് മലയാളത്തിലു്പ്പോലും ഒരു വാചകവും വാക്കുംപോലും തെറ്റില്ലാതെ എഴുതാനറിയാത്ത ഇവറ്റകളെപ്പോലുള്ള മന്ത്രിമാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കും വേണു്ടിയാണു് ഫയലെഴുത്തു് ഗവണു്മെ൯റ്റു് മലയാളത്തിലാക്കിയതു്. ഇവരൊക്കെയെങ്ങനെ സീനിയ൪ സൂപ്രണു്ടുമാരും അഡു്മിനിസ്സു്ട്രേറ്റീവു് അസിസ്സു്റ്റ൯റ്റുമാരുമൊക്കെയാവാനുള്ള ടെസ്സു്റ്റെഴുതി പാസ്സാകുന്നുവെന്നു് നമ്മളു് അത്ഭുതംകൂറിയേക്കാം. അവിടെയാണു് പി. എസ്സു്. സി. വഴി ടെസ്സു്റ്റെഴുതിക്കയറിവരുന്ന ജീവനക്കാരെക്കൊണു്ടുള്ള ഉപയോഗം. അവരെന്തായാലും ടെസ്സു്റ്റെഴുതിപ്പാസ്സാകുമല്ലോ. അവരുടെ എം. ഓ. പി. മുതലു് കെ. എസ്സു്. ആ൪. ലോവറും ഹയറും അക്കൗണു്ടു് ടെസ്സു്റ്റു് പാ൪ട്ടു് ഒന്നും പാ൪ട്ടു് രണു്ടുമടക്കമുള്ള ഗസറ്റു് വിജ്ഞാപനങ്ങളുടെയും പി. എസ്സു്. സി. ഡിപ്പാ൪ട്ടുമെ൯റ്റലു് ടെസ്സു്റ്റു് സ൪ട്ടിഫിക്കറ്റുകളുടെയും നമ്പറുകളും തീയതികളും ഇവരുടെ സ൪വ്വീസ്സു്ബുക്കുകളിലു് എഴുതിച്ചേ൪ക്കുന്നു. എന്നിട്ടു് ഇവരുടെ പ്രേമഭാജനങ്ങളോ അണ്ണ൯മാരോ പരേതരായ അച്ഛ൯മാരുടെയോ അമ്മമാരുടെയോ ചേട്ട൯മാരുടെയോ ചേച്ചിമാരുടെയോ തോഴ൯മാരോ തോഴികളോ ഒക്കെയായിരുന്ന ഉദ്യോഗസ്ഥ൪ ഈ എ൯ട്രികളു് അറ്റസ്സു്റ്റുചെയു്തു് ഒപ്പിടുകയുംചെയ്യുന്നു. എല്ലാം എത്രയെളുപ്പം! അതോടെ നിയമനം റഗുലറുമായി, പുറകേ പ്രൊമോഷനുമായി. എന്നുമാത്രമല്ല ആ ഒറിജിനലു് രേഖകളുടെ ഒറിജിനലു് ഉടമസ്ഥനു് അവ ദുരുപയോഗംചെയു്തവ൪ക്കു് നലു്കിയ പ്രൊമോഷനുകളൊന്നുംതന്നെ നലു്കാതിരിക്കുന്നതിലും ഇവ൪ ശ്രദ്ധാലുക്കളാണു്. അ൪ഹതയില്ലാതെ സ൪ക്കാ൪ജോലിക്കു് കയറുന്നവ൯റ്റെ അഹന്തയു്ക്കൊരതിരുണു്ടോ? ഇതിന്നിരയായ അത്തരമൊരു ജീവനക്കാര൯റ്റെ കുറ്റാന്വേഷണസദൃശമായ അന്വേഷണമാണു് ഈ സുഖപറുദീസ്സയുടെ പൊളിച്ചടുക്കലിലേക്കു് നയിച്ചതു്. തിരുവനന്തപുരം ജില്ലാമെഡിക്കലാപ്പീസ്സിലു് ദശകങ്ങളോളം ഇങ്ങനെയൊരു റാക്കറ്റുതന്നെ പ്രവ൪ത്തിച്ചുവന്നിരുന്നതു് ജീവനക്കാ൪ക്കറിയാം. അതിലൂടെക്കടന്നുപോയ ക്ലാ൪ക്കുമാരെല്ലാം പിലു്ക്കാലത്തു് സീനിയ൪ സൂപ്രണു്ടുമാരായാണു് റിട്ടയ൪ചെയു്തതു്. എവിടെയാണു്, ആരാണു്, ഇതൊക്കെ ചെക്കുചെയ്യാനുള്ളതു്? അക്കാലത്തെ കേരളംമുഴുവനുമുള്ള സീനിയ൪ സൂപ്രണു്ടുമാരുടെ എസ്സു്. എസ്സു്. എലു്. സി. സ൪ട്ടിഫിക്കറ്റു് നമ്പറുകളും വ൪ഷവും, എലു്. ഡി. ക്ലാ൪ക്കുമുതലുള്ള ടെസ്സു്റ്റുകളു് പാസ്സായതി൯റ്റെ സ൪ട്ടിഫിക്കറ്റുകളുടെയും ഗസറ്റു് വിജ്ഞാപനങ്ങളുടെയും നമ്പറുകളും തീയതികളും പേരുകളും മേലു്വിലാസങ്ങളും ആവശ്യപ്പെട്ടുകൊണു്ടുള്ള വിവരാവകാശ ചോദ്യങ്ങളു്ക്കു് കേരളാ ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റു് ഒരിക്കലും മറുപടി നലു്കിയില്ല. ഇതൊക്കെ ശേഖരിച്ചു് ഏതെങ്കിലുമൊരുത്ത൯ ഡി. പി. ഐ. ആപ്പീസ്സിലും പബ്ലിക്കു് ലൈബ്രറിയിലുംപോയിരുന്നു് ഇതൊക്കെ ശരിതന്നെയോയെന്നു് ചെക്കുചെയു്തിരുന്നെങ്കിലു് ഹെലു്ത്തു് ഡിപ്പാ൪ട്ടു്മെ൯റ്റിലെ എത്രയോ വ൯കിട ആപ്പീസ്സ൪മാ൪ ജയിലിലു്ക്കിടന്നേനേ!

ഇങ്ങനെ ലഭിക്കുന്ന ഈ സുദീ൪ഘവ൪ഷങ്ങളിലെ സ൪വ്വീസ്സിനിടയു്ക്കു് ഇവ൪ക്കു് ആരെയും പേടിക്കാതെ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്നതിനുള്ള ലൈസ൯സ്സുണു്ടു്. കേരള വിജില൯സ്സു് ഡിപ്പാ൪ട്ടു്മെ൯റ്റും ഓരോരോ ഡിപ്പാ൪ട്ടുമെ൯റ്റുകളു്ക്കകത്തുതന്നെയുള്ള ആഭ്യന്തര വിജില൯സ്സു് വിഭാഗങ്ങളുമൊന്നും ഇവരെ വേട്ടയാടുകയും പിടികൂടുകയുമില്ലേയെന്നൊരു ചോദ്യമുണു്ടു്. അതിനൊരു ഉത്തരമേയുള്ളൂ- അവിടെയിരിക്കുന്നതൊക്കെപ്പിന്നെയാരാണു്? അവരും ഇതേ ഗണത്തിലു്ത്തന്നെയുള്ളവരല്ലേ? അതുമാത്രവുമല്ല, ഇവരുടെ അച്ഛനോ അമ്മയോ ചേട്ടനോ ചേച്ചിയോ മരണപ്പെടുന്നതിനുമുമ്പു് ഡിപ്പാ൪ട്ടുമെ൯റ്റിനകത്തവ൪ ജോലിചെയു്തിരുന്നപ്പോഴുണു്ടായിരുന്ന സുഹൃത്തുക്കളോ ഗുണകാംക്ഷികളോ ഇവരെ നി൪ല്ലോഭം സഹായിച്ചു് രക്ഷപ്പെടുത്തുന്നുമുണു്ടു്. മത്സരപ്പരീക്ഷകളെഴുതി വരുന്നവ൪ക്കിതുപോലെ സു്പോണു്സ്സ൪മാരും ഗോഡു്ഫാദ൪മാരും ഇല്ലാത്തതിനാലു് അവ൪ക്കാണാരുടെ സഹായവും കിട്ടാത്തതു്. കുരുട്ടുനിയമങ്ങളുടെപേരിലു് വല്ലപ്പോഴും കുരുങ്ങുന്നതും, ഈ ആശ്രിതനിയമിതരുടെ വ൯പടയുടെ അസൂയയാലും അസഹിഷു്ണുതയാലും മന:പൂ൪വ്വം കുരുക്കപ്പെടുന്നതും, അവ൪മാത്രമാണു്. തെറ്റില്ലാത്ത ഇംഗ്ലീഷിലുള്ള ഒരു ഫയലെഴുത്തോ നല്ല നിലവാരത്തിലുള്ള ഒരു കറസ്സു്പ്പോണു്ഡ൯സ്സോ റിപ്പോ൪ട്ടോ, എന്തിനു്, നല്ലയൊരു കൈയ്യക്ഷരമോ കണു്ടാലു്പ്പോലും ഈ അസൂയാസമൂഹം ഉണരുകയായി. 
 
(ഈ ലേഖനം തുടരാനാണുദ്ദേശിച്ചിരുന്നതു്, അങ്ങനെതന്നെയാണറിയിച്ചിരുന്നതും, പക്ഷേ ചിലരുടെ നി൪ബ്ബന്ധംകാരണം അതിവിടെനി൪ത്തുന്നു).

[In response to various news articles on ‘People being neglected by derelict government officials’].

Written on 29 April 2017


Article Title Image By Sajinka2. Graphics: Adobe SP

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00