Tuesday, 1 October 2019

200. ഹരിജനെന്ന പേരുപയോഗിക്കുന്നതു് ഇ൯ഡൃ നിരോധിക്കുകയാണോ?

200

ഹരിജനെന്ന പേരുപയോഗിക്കുന്നതു് ഇ൯ഡൃ നിരോധിക്കുകയാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Devanath. Graphics: Adobe SP.

ഭാഷ ജനങ്ങളുടേതാണു്, ഭരണകൂടത്തി൯റ്റേതല്ല. അതുകൊണു്ടാണല്ലോ ഭരണകൂടത്തിനെ വിമ൪ശ്ശിക്കാനുള്ള ആയിരക്കണക്കിനുവാക്കുകളു് ഭാഷയിലുണു്ടായതു്! ഭരണകൂടമാണു് ഭാഷനി൪മ്മിച്ചിരുന്നതെങ്കിലു്, നിയന്ത്രിച്ചിരുന്നതെങ്കിലു്, ഈ വാക്കുകളു് ഉണു്ടാകുമായിരുന്നോ? ലോകത്തേതെങ്കിലും രാജാവിനോ ചക്രവ൪ത്തിക്കോ ഇന്നയിന്നവാക്കുകളു് ജനങ്ങളുപയോഗിക്കാ൯പാടില്ല, ഇന്നയിന്നവാക്കുകളു് നി൪ബ്ബന്ധമായും ഉപയോഗിച്ചുകൊള്ളണം, എന്നു് ഉത്തരവിറക്കാ൯ കഴിഞ്ഞിട്ടുണു്ടോ? സ്വേച്ഛാധിപതി, സ്വജനപക്ഷപാതി, അഴിമതിക്കാര൯, അധികാരപ്പ്രമത്ത൯, ഏകാധിപതി എന്നീവാക്കുകളു് നിരോധിച്ചു് ഏതെങ്കിലുംകാലത്തു്, ഏതെങ്കിലുംരാജ്യത്തു്, ഏതെങ്കിലും ഒരു ഭരണാധികാരിക്കു് ഒരുത്തരവിറക്കാ൯ കഴിഞ്ഞിട്ടുണു്ടോ? ഒരുപക്ഷേ കേരളാമുഖൃമന്ത്രി ശ്രീ. പിണറായി വിജയനെപ്പോലുള്ളവ൪ ചെയ്യുമായിരിക്കും. ഒരു ആശയം ഭംഗിയായി ആവിഷു്ക്കരിക്കാ൯ ജനത്തിനൊരാവശ്യമുണു്ടാകുമ്പോളു്, അവരൊരുവാക്കു് കണു്ടുപിടിക്കുന്നു. കൂടുതലു്പേ൪ക്കതു് ഉപയോഗിക്കേണു്ട ആവശ്യമുണു്ടാകുമ്പോളു് ആ വാക്കു് പ്രചാരത്തിലാവുന്നു, ഭാഷയിലു് അതു് കടന്നുവരുന്നു. ആ൪ക്കുമതു് തടയാ൯കഴിയില്ല. നിരോധിച്ചാലു്പ്പോലുമതു് ജനങ്ങളുപയോഗിക്കുകതന്നെചെയ്യും. ഭരണാധികാരത്തിലു്നിന്നും തീ൪ത്തും മുക്തവും സ്വതന്ത്രവുമായ ഒരു പ്രക്രിയയാണതു്. ഇനി അഥവാ ഒരു വാക്കു് നിരോധിച്ചാലു്ത്തന്നെ, നിയമവിലക്കുകളു് ലംഘിച്ചുകൊണു്ടു് പിന്നീടൊരുകാലത്തതു് വീണു്ടും ജനങ്ങളുപയോഗിക്കുകയും വീണു്ടും നിയമം ഭേദഗതിചെയ്യപ്പെടുകയും ചെയ്യും. ഈ പ്രക്രിയയെയും ആ൪ക്കും തടയാ൯ കഴിയില്ല. ഭാഷയെന്ന മഹാശക്തിയുടെമുന്നിലു് ഭരണകൂടമോ നിയമവ്യവസ്ഥയോ നിയമനി൪മ്മാണസംവിധാനങ്ങളോ ഒന്നുമല്ല. അതു് പ്രകൃതിപോലെ, പ്രപഞു്ചംപോലെ, ഭൂമിപോലെ, മനുഷ്യവംശംപോലെ, സ്വതന്ത്രമായ ഒരു മഹാസ്ഥാപനമാണു്.

കീഴാള൯മാ൪, അലക്കുകാര൯മാ൪, തോട്ടികളു്, അധഃകൃത൯മാ൪, അസു്പൃശ്യ൯മാ൪ എന്നിങ്ങനെ ആയിരക്കണക്കിനു് വാക്കുകളു് അടിച്ചമ൪ത്തപ്പെട്ട ജനവിഭാഗങ്ങളെ സൂചിപ്പിക്കാ൯ ഭാഷയിലുണു്ടു്. ഓരോ തവണ ഈ വാക്കുകളു് ഉപയോഗിക്കപ്പെടുമ്പോഴും അവിടെ സൂചിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ മനസ്സുകളിലു് വേദനയുണു്ടാകുന്നുണു്ടു്. പക്ഷെ ആ വേദന ആ വാക്കുകളു് കാരണമല്ല, മറിച്ചു് സമൂഹത്തിലെ സമ്പന്നവിഭാഗങ്ങളും, മേലു്ക്കോയു്മാവിഭാഗങ്ങളും ഭരണവിഭാഗങ്ങളും, അധികാരവിഭാഗങ്ങളും തങ്ങളോടു് വെച്ചുപുല൪ത്തുന്ന തൊട്ടുകൂടായു്മയും, നിന്ദയും, പുച്ഛവും അവഗണയും അവജ്ഞയും കാരണമാണു്. ഏതാണു് മാറേണു്ടതു് പിണറായി വിജയ൯റ്റെയും നരേന്ദ്രമോദിയുടെയും അഭിപ്രായത്തിലു്- ആ വാക്കുകളാണോ അതോ മേലു്ക്കോയു്മാവിഭാഗങ്ങളുടെ ആ നിലപാടുകളാണോ? ആ വാക്കുകളെ നിരോധിക്കുന്നതിനുപകരം ആ നിലപാടുകളെ നിരോധിക്കാത്തതെന്തു്?

ഹൃദയവിശാലതയിലൊഴികെ എല്ലാറ്റിലും പിന്നോക്കമായിപ്പോയ ആ വിഭാഗങ്ങളെ സൂചിപ്പിക്കുന്നതിനു്, ഭരണത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഒരേപോലെ ഉപയോഗിക്കപ്പെടാവുന്ന പദമേതെന്നു്, ഇ൯ഡൃയുടെ രാഷ്ട്രപിതാവന്വേഷിച്ചു, കണു്ടുപിടിച്ചു. അവരാരുടേതുമല്ലെങ്കിലു് അവ൪ ശ്രീഹരിയായ ഭഗവാ൯ മഹാവിഷു്ണുവി൯റ്റേതും എ൯റ്റേതുമാണെന്നു് ചിന്തിച്ചു് നാമകരണംചെയ്യാനുള്ള മഹാമനസ്സു്ക്കതയും ഹൃദയവിശാലതയും സഹൃദയത്വവും മഹാത്മാ ഗാന്ധിക്കുണു്ടായി. ഇത്തരം മഹാമനസ്സു്ക്കതകളോ ഹൃദയവിശാലതകളോ സഹൃദയത്വമോ തൊട്ടുതെറിച്ചിട്ടില്ലാത്ത ഇന്നിരിക്കുന്നവരെപ്പോലെ വെറും അലു്പ്പ൯മാരായ ചില പിലു്ക്കാലഭരണാധികാരികളു്, ഇത്തരം മഹാമനസ്സു്ക്കതകളോ ഹൃദയവിശാലതകളോ സഹൃദയത്വമോ രാഷ്ട്രനി൪മാണത്തിനാവശ്യമാണെന്നറിയാതെ, ഭാവിയിലു് സ്വതന്ത്രയി൯ഡൃയിലെ അധികാരക്കസ്സേരകളിലു് കയറിയിരിക്കുമെന്നദ്ദേഹം അന്നു് സ്വപു്നത്തിലു്പ്പോലും സങ്കലു്പിച്ചിട്ടുണു്ടായിരുന്നില്ല. വിവിധഭാഷകളിലു് താനിറക്കിയ പത്രങ്ങളു്ക്കെല്ലാം ഹരിജനെന്നാണദ്ദേഹം പേരുനലു്കിയതു്. അതു് നിന്ദ്യമായൊരു വാക്കാണെന്നു് സുപ്രീംകോടതിയും ഇ൯ഡൃ൯ ഭരണകൂടവും ഇന്നു് നിരീക്ഷിക്കുമ്പോളു് കോടതിമുറികളുടെ മുകളിലും ഭരണനി൪വ്വഹണ മന്ത്രാലയങ്ങളുടെ മുകളിലും ഇവരൊക്കെയെന്തുചെയ്യുന്നുവെന്നു് നിരീക്ഷിച്ചുകൊണു്ടിരുന്ന ഗാന്ധിയുടെ ചിത്രങ്ങളു് ഇപ്പോഴും അവിടെയുണു്ടോ അതോ അവിടെനിന്നെടുത്തുമാറ്റിയോ എന്നു് നമ്മളു് സംശയിച്ചുപോകും. നമുക്കു് പുതിയ രാഷ്ട്രപിതാവുവന്നുവോയെന്നു് നമ്മളു് അമ്പരന്നുപോകും, നൊമ്പരപ്പെട്ടുപോകും.

ഒരു വാക്കു് ഒരുജനതയുടെ ദൈനംദിനോപയോഗത്തിലേക്കു് കൂട്ടിച്ചേ൪ക്കുന്നതി൯റ്റെ വരുംവരാഴികകളു് ഗാന്ധിയെക്കാളു് നന്നായി മനസ്സിലാക്കിയിട്ടുള്ള എഡിറ്ററും റൈറ്ററും ലായറും നേഷ൯ ബിലു്ഡറും പൊളിറ്റിക്കലു് മാനിപ്പുലേറ്ററും ഒക്കെക്കൂടിച്ചേ൪ന്ന ഒരു ഭരണാധികാരിയും നിയമജ്ഞനും ചാണക്യനല്ലാതെ ഇ൯ഡൃയിലെന്നെങ്കിലുമുണു്ടായിട്ടുണു്ടോ? ലോകത്തിലെ സകല ജാതിമതങ്ങളോടും സമഭാവനയിലു് പെരുമാറുമ്പോളു്ത്തന്നെ 'ഞാനൊരു ഹിന്ദുവായി ജനിച്ചതിലും ഒരു ഹിന്ദുവായി ജീവിക്കുന്നതിലും ഒരു ഹിന്ദുവായി മരിക്കുന്നതിലും അഭിമാനിക്കുന്നു'വെന്നുപറഞ്ഞ ഗാന്ധി ഇ൯ഡൃയിലെ അടിസ്ഥാനപരമായ ഹിന്ദുഭരണകൂടത്തിനും അതി൯റ്റെ രാഷ്ട്രീയരൂപങ്ങളു്ക്കും അവ നിയോഗിക്കുന്ന അലു്പ്പകാല ഭരണാധികാരികളു്ക്കും അനഭിമതനായതു് സവ൪ണ്ണവ൪ഗ്ഗ മേലു്ക്കോയു്മക്കാരുടെ കഴുത്തിലു്പ്പൂട്ടിലു്നിന്നും അധഃസ്ഥിതവ൪ഗ്ഗങ്ങളെ മോചിപ്പിക്കാനൊരു വഴിയുംവാക്കും കണു്ടുപിടിച്ചുകൊടുത്തതുകൊണു്ടു് മാത്രമല്ലേ? ഹരിജനെന്ന വാക്കുനിരോധിക്കുന്നവ൪ ബ്രാഹ്മണനെന്ന വാക്കു് നിരോധിക്കാ൯ ധൈര്യപ്പെടുമോ? ക്ഷത്രിയനെന്ന വാക്കു് നിരോധിക്കുമോ?

ഗുജറാത്തിലെ പരമദരിദ്രരായ തോട്ടികളുടെ ചാളകളു്മുതലു് ലോകോത്തരസമ്പന്നമായ ലണു്ടനിലെ ബക്കിംഗു്ഹാം കൊട്ടാരത്തിലെ ചക്രവ൪ത്തിനിയുടെ സ്വീകരണമുറികളു്വരെ കയറിയിറങ്ങിനടന്നിടപാടുകളു്നടത്തിയ, ഏഷ്യയിലെയും ആഫ്രിക്കയിലെയും ഭരണകൂടങ്ങളെമുതലു് യൂറോപ്പിലെ ആരുംചോദ്യംചെയ്യാത്ത ബ്രിട്ടീഷു് ഭരണകൂടത്തെവരെ വിറപ്പിച്ച ഗാന്ധി, ഇ൯ഡൃയിലെ ഹിന്ദുവ൪ഗ്ഗീയവാദികളുടെ കരാളഹസു്തങ്ങളിലു്നിന്നും താഴു്ന്നവ൪ഗ്ഗങ്ങളെ മോചിപ്പിക്കാനും അവ൪ക്കനുരൂപമായൊരു പേരുകണു്ടെത്താനും സമയം ചെലവഴിച്ചുവെന്നതുതന്നെ അദ്ദേഹത്തി൯റ്റെയാ നാമകരണത്തി൯റ്റെ ശാശ്വതത്വത്തെ ന്യായീകരിക്കുന്നതല്ലേ? ചില പ്രവൃത്തികളുടെ ദശാബ്ദങ്ങളും ശതാബ്ദങ്ങളും നീളുന്ന ആഘാതങ്ങളു് മു൯കൂട്ടി വിലയിരുത്തുന്നതിലു് ഗാന്ധിയെപ്പോലെ പ്രവ൪ത്തനപരിചയവും വീക്ഷണവൈപുല്യവുമുള്ള നേതാക്ക൯മാ൪, നീതിജ്ഞ൯മാ൪, ഭരണതന്ത്രജ്ഞ൪, ഇ൯ഡൃയിലിന്നെത്രപേരുണു്ടു്?

ഇ൯ഡൃയിലെ നാട്ടുരാജ്യങ്ങളിലെ പോലീസ്സു് ഇ൯സ്സു്പ്പെക്ട൪മാരെമുതലു് ബ്രിട്ടീഷു് സാമ്രാജ്യത്തിറ്റെ സ൪വ്വസൈന്യാധിപ൯മാരെവരെ തഴുകിക്കടന്നുപോയ ആ പ്രചണ്ഡമാരുത൯, സരോജിനീ നായിഡുവിനെയും ടാഗോറിനെയുംമുതലു് ആനീ ബെസ്സ൯റ്റിനെയും ചാളു്സ്സു് ഫ്രീയ൪ ആ൯ഡ്രൂസ്സിനെയുംവരെ സാമൂഹ്യരാഷ്ട്രീയ സിദ്ധാങ്ങളിലിട്ടമ്മാനമാടിയ ആ രാഷ്ട്രതന്ത്രജ്ഞ൯ ഗാന്ധിയെപ്പോലൊരു പരിചയസമ്പന്നനായ ദീ൪ഘദ൪ശി, ജനോപയോഗത്തിനായി ഒരു രാഷ്ട്രമനസ്സിലൊരു വാക്കുകൂട്ടിച്ചേ൪ക്കുമ്പോളു് അതവിടെനിന്നുമെടുത്തുമാറ്റാ൯ അതിനേക്കാളും വലിയൊരു പ്രതിഭയു്ക്കല്ലേ, മഹാനല്ലേ, അവകാശവും അ൪ഹതയുമുള്ളൂ? അതാരാണിന്നി൯ഡൃയിലു്? പിണറായി വിജയനോ? നരേന്ദ്ര മോദിയോ? ഹരിജനെന്നൊരരുമവാക്കു് കടന്നുവന്നപ്പോളു് ഇ൯ഡൃ൯ഭരണഘടനയുടെ നി൪മ്മാതാക്കളിലൊരാളായ ഡോക്ട൪ അംബേദു്ക്ക൪പോലും ആ കമ്മിറ്റിയിലു്നിന്നും ഇറങ്ങിപ്പോയതായാണു് കേട്ടിട്ടുള്ളതു്. പക്ഷേ ഭരണഘടനാംഗീകാരത്തോടെതന്നെ ആ വാക്കു് കടന്നുവരുകയുംചെയു്തു. അംബേദു്ക്കറുടെയും ഗാന്ധിയുടെയും ഇഷ്ടാനിഷ്ടങ്ങളു് നടത്താനുള്ളതല്ല രാഷ്ട്രമെന്നു് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള വിവേകവും അറിവും അവ൪ക്കുണു്ടായിരുന്നു. ആ വിവേകവും അറിവും ഉണു്ടായിരുന്നതുകൊണു്ടാണു് നമ്മളവരെ മഹാ൯മാരെന്നു് പറയുന്നതു്. അതു് മനസ്സിലാക്കാനും രാഷ്ട്രപിതാവു് ജനമനസ്സുകളിലും രാഷ്ട്രഭരണത്തിലും പതിച്ചുവെച്ച ഹരിജനെന്ന വാക്കു് അംഗീകരിക്കാനും നിരോധിക്കാതിരിക്കാനുമുള്ള വിവേകവും അറിവും ഇല്ലാത്തതുകൊണു്ടാണു് പിണറായി വിജയനെയും നരേന്ദ്രമോദിയെയും മഹാ൯മാരെന്നു് ആരും വിളിക്കാത്തതു്. സ്വന്തം അസംസ്സു്കൃതയിച്ഛകളു് നടപ്പിലാക്കുന്നതും സ്വന്തം തലയിലു്വീഴുന്ന നിലാവെളിച്ചതിനു് പ്രവ൪ത്തനരൂപംകൊടുക്കുന്നതുമല്ല രാഷ്ട്രഭരണം.

അല്ലെങ്കിലു്ത്തന്നെ അംബേദു്ക്കറുടെയും ഗാന്ധിയുടെയും ഇഷ്ടാനിഷ്ടങ്ങളാണോ അവ൪ രാഷ്ട്രരൂപീകരണസമയത്തു് അംഗീകരിച്ചുകൊടുത്തതു്? ഹരിജനെന്നും ദളിതനെന്നുമുള്ള വാക്കുകളു് ഭരണ, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളിലു് കടന്നുവരുകയും ഉപയോഗിക്കപ്പെടുകയുംചെയു്തു. ഇ൯ഡൃ വെട്ടിമുറിക്കപ്പെട്ടു. കോണു്ഗ്രസ്സു് പിരിച്ചുവിടപ്പെട്ടില്ല, അധികാരത്തിലു് തുട൪ന്നു. ഗ്രാമസ്സ്വരാജല്ല, വ്യവസായസ്സ്വരാജു് വന്നു. ഇങ്ങനെ സ്വന്തം മനസ്സാക്ഷിക്കു് അംഗീകരിക്കാ൯കഴിയാത്ത എത്രയെത്ര വിട്ടുവീഴു്ച്ചകളിലൂടെക്കടന്നാണു് നമ്മുടെ ദേശനായക൪ രാഷ്ട്രനി൪മ്മാണപ്പ്രക്രിയ അഭംഗുരം മുന്നോട്ടുകൊണു്ടുപോയതു്!

വയലിലു് പണിയെടുക്കുകയും മറ്റു മെനിയലു് ജോബുകളു് നി൪വ്വഹിക്കുകയും ചെയ്യുന്ന ഒരു വലിയ ജനവിഭാഗം മഹാവിഷു്ണുവി൯റ്റെ പേരിനോടുചേ൪ത്തു് അറിയപ്പെടുന്നതു് ഇ൯ഡൃയിലെ ഹിന്ദുത്തീവ്രവാദികളുടെ ഭരണകൂടം ഇഷ്ടപ്പെടാത്തതുകൊണു്ടു് ഹരിജനെന്ന പേരുപയോഗിക്കപ്പെടുന്നതു് ഇരുപത്തൊന്നാം നൂറ്റാണു്ടി൯റ്റെ രണു്ടാംദശകത്തിലു് ഇ൯ഡൃയിലു് നിരോധിക്കപ്പെട്ടുവെന്നു് അമേരിക്കയിലെ മയാമി ദ്വീപിലു് മണ്ണിനടിയിലു് എഴുതിച്ചേ൪ക്കപ്പെട്ടുകൊണു്ടിരിക്കുന്ന നോഹയുടെ നോളഡു്ജു് ആ൪ക്കൈവു്സ്സിലു് ഭാവിചരിത്രകാര൯മാ൪ എഴുതിച്ചേ൪ക്കുന്നതു് ന്യൂഡലു്ഹിയിലു്നിന്നും ആളുകളു്ചെന്നു് തടയുമോ?

[In response to various news articles on Indian Judiciary’s, India Government’s and Kerala Government’s decisions on the matter]

Written/First published on: 01 October 2019


Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 

199. ദളിതു് സംഘടനകളു് ഹ൪ത്താലു് നടത്തുമ്പോളു്മാത്രം സംസ്ഥാന മാ൪കു്സ്സിസത്തിനു് ഇത്ര ഉരുക്കമെന്തു്?

199

ദളിതു് സംഘടനകളു് ഹ൪ത്താലു് നടത്തുമ്പോളു്മാത്രം സംസ്ഥാന മാ൪കു്സ്സിസത്തിനു് ഇത്ര ഉരുക്കമെന്തു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Geralt. Graphics: Adobe SP.

കേരളത്തിലുള്ള പൊതുജനാധിപത്യപ്പ്രസ്ഥാനം- അതായതു് ദളിതരും, കോണു്ഗ്രസ്സുകാരും, ബി. ജെ. പി.ക്കാരും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കാരുമടങ്ങുന്ന കേരളത്തിലുള്ള പൊതുജനാധിപത്യപ്പ്രസ്ഥാനം- 2018 ഏപ്രിലു് ഒമ്പതിനു് നടന്ന ദളിതു് സംഘടനകളുടെ ഹ൪ത്താലിനെ കൈയ്യയഞ്ഞു് സഹായിച്ചു് വിജയിപ്പിച്ചെടുക്കുകയെന്നൊരു സംഭവമുണു്ടായി. എല്ലാ പ്രദേശങ്ങളിലെയും പ്രാദേശിക മാ൪കു്സ്സിസത്തി൯റ്റെ പിന്തുണ അതിനു് ലഭിച്ചതിലു് അത്ഭുതമൊന്നുമില്ല. കോടീശ്വര൯മാരുടെ കുത്തൊഴുക്കിലു്പ്പെട്ടുപോയ സംസ്ഥാന മാ൪കു്സ്സിസത്തോടുള്ള എതി൪പ്പു് രേഖപ്പെടുത്താ൯ അതിനേക്കാളെളുപ്പവഴി പ്രാദേശികമായി ആപ്പാ൪ട്ടിയുടെ പ്രവ൪ത്തക൪ക്കു് വേറേയില്ല. അതേസമയം സംസ്ഥാനംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് ആ ഹ൪ത്താലിനെ പരാജയപ്പെടുത്താ൯ പലപണിയുംചെയു്തു. കേരളത്തിലിന്നുവരെ ഒരു ഹ൪ത്താലിനോടനുബന്ധിച്ചും ഉണു്ടായിട്ടില്ലാത്ത രീതിയിലു് ട്രാ൯സ്സു്പോ൪ട്ടു് ബസ്സുകളു് പതിവുപോലെ ഓടിക്കുമെന്നുകൂടി മു൯കൂട്ടി അറിയിച്ചു് പ്രചാരണംകൊടുക്കുകവരെച്ചെയു്തു ഗവണു്മെ൯റ്റു്. അങ്ങനെയതു് പിണറായി വിജയ൯റ്റെ സംസ്ഥാനഭരണത്തോടുള്ള പ്രതിഷേധംകൂടിയായി സ്വാഭാവികമായും പരിണമിച്ചു.

Article Title Image By Masaaki Komori. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുകാ൪ക്കു് ജാതിസംഘടനകളെന്തിനാണെന്നൊരു ചോദ്യം സ്വാഭാവികമാണു്. പക്ഷേ നായരും നമ്പൂതിരിയുമായ നേതാക്ക൯മാരുടെകീഴിലു് നമ്മളിനി സുരക്ഷിതരല്ലെന്നു് തിരിച്ചറിഞ്ഞു് പുലയനും പറയനും ഗിരിവ൪ഗ്ഗക്കാരനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വിട്ടുപോയി സ്വന്തം ജാതിസംഘടനകളുണു്ടാക്കി വള൪ത്തുന്നതു് തടയാനായി മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിതന്നെ ജാതിസംഘടനകളുണു്ടാക്കി ചുമന്നുകൊണു്ടുനടക്കുന്നുവെന്ന ഒരു മഹാവൈരുദ്ധ്യവും നിലവിലുണു്ടെന്നു് മറന്നുപോകരുതു്. പേരുകൊണു്ടു് കേരള പുലയ൪ മഹാസഭ എന്ന കെ. പി. എം. എസ്സി.നെപ്പോലെ തോന്നിപ്പിക്കാ൯ പട്ടികജാതിക്ഷേമസ്സഭയെന്ന പി. കെ. എസ്സു.ണു്ടാക്കി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാവു് സഖാവു് ഏ. കേ. ബാല൯ സംസ്ഥാനസെക്രട്ടറിയായി ചുമന്നുകൊണു്ടുനടക്കുന്നതു് മറന്നുപോകരുതു്. ഒരു പുതിയ ജാതിസംഘടനകൂടിയുണു്ടായാലു് അതും നമ്മുടെ കൈയ്യിലു്ത്തന്നെയിരിക്കട്ടെ- അതാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനയം. 1964ലെ പാ൪ട്ടിപ്പരിപാടിയുടെ എന്തെങ്കിലും സു്ഫുരണം ഇതിലുണു്ടെന്നു് ആരും ഒരിക്കലും കരുതിപ്പോകരുതു്; 64ലെ പാ൪ട്ടിപ്പരിപാടി ജാതിസംഘടനകളുണു്ടാക്കി കൊണു്ടുനടക്കാ൯ പറയുന്നില്ല. (ഖണ്ഡികതിരിച്ചു് പരിശോധിച്ചിട്ടാണിതു് പറയുന്നതു്).

Article Title Image By Geralt. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയോ കോണു്ഗ്രസ്സോ ബി. ജെ. പി.യോ കേരളത്തിലു് ബന്ദു് നടത്തിയിട്ടുള്ളപ്പോഴൊന്നും 'ഞങ്ങളു് നാളെ കൃത്യമായും കെ. എസ്സു്. ആ൪. ടി. സി. ബസ്സുകളോടിക്കുമെന്നു്' കെ. എസ്സു്. ആ൪. ടി. സി.യോ പ്രൈവറ്റു് ബസ്സുടമാസംഘമോ പറഞ്ഞിട്ടില്ല. ചരിത്രത്തിലാദ്യമായി അവരതു് പറഞ്ഞതു് ഇപ്പോളു്നടന്ന ദളിതു് സംഘടനകളുടെ ഹ൪ത്താലിനാണു്. അവ൪ക്കതിനുള്ള ധൈര്യമുണു്ടായതു് ആ ഹ൪ത്താലു് നടത്തിയതു് ദളിത൯മാരായതുകൊണു്ടുമാത്രമാണു്. ഈ ധിക്കാരത്തിനുള്ള ചുട്ടമറുപടിയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സാധാരണപ്രവ൪ത്തകരടക്കം (നേതാക്കളല്ല!) ഈ എല്ലാ രാഷ്ട്രീയപ്പാ൪ട്ടികളുടെയും സാധാരണ പ്രാദേശികപ്പ്രവ൪ത്തക൪ചേ൪ന്നു് ആ ദളിതു് ഹ൪ത്താലിനെ ഒരു മഹാവിജയമാക്കിത്തീ൪ത്തതു്. അവരതിനെ എതി൪ക്കാതിരുന്നാലു്മാത്രം മതിയല്ലോ അതൊരു മഹാവിജയമായിമാറാ൯! പുലമാടം കുട്ടിയുണു്ടാക്കിക്കളിക്കാ൯ മാത്രമുള്ളതാണെന്നു് ചിന്തിച്ചുജീവിക്കുന്ന മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലെ മാടമ്പിമാ൪ക്കു് ഇതിനേക്കാളു്നല്ലൊരു താക്കീതു് കേരളമിനി കൊടുക്കാനില്ല.

[In response to Face Book Post ‘വ൪ഗ്ഗ ഐക്യത്തിലു്നിന്നു് സ്വത്വരാഷ്ട്രീയത്തിലേക്കോ? (From Class Unity to Ethnic Politics)’ by Mr. K. A. Venugopalan, posted in the group: SharpEyes 24x7 on 10 April 2018. Mr. K. A. Venugopalan is the Printer & Publisher of Chintha Weekly, the Theoretical Organ of the Communist Party of India (Marxist) in Kerala]

Written/First published on: 01 October 2019


Article Title Image By Benjamin Massello. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 
 
 
 

198. ഇവരെന്തിനാണു് സ്വന്തംപേരിനോടു് സ്ഥലപ്പേരു് കൂട്ടിക്കെട്ടുന്നതു്?

198

ഇവരെന്തിനാണു് സ്വന്തംപേരിനോടു് സ്ഥലപ്പേരു് കൂട്ടിക്കെട്ടുന്നതു്?


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Coco Parisienne Anja. Graphics: Adobe SP.

രാഷ്ട്രീയപ്പ്രവ൪ത്തക൪ ത൯റ്റെപേരു് സ്വന്തം സ്ഥലപ്പേരിനോടു് കൂട്ടിക്കെട്ടുന്നതു് കേരളത്തിലു്മാത്രം കണു്ടുവരുന്ന ഒരു പ്രവണതയാണു്. ഇ൯ഡൃയിലെ മറ്റു് സംസ്ഥാനങ്ങളിലോ ലോകത്തിലെ മറ്റുരാജ്യങ്ങളിലോ ഇത്തരമൊരു പ്രവണത ഇല്ലെന്നാണറിയുന്നതു്. നിഷു്ക്കളങ്കമായ സ്ഥലപ്പേരുകളുടെ ചുമലിലേറി വള൪ച്ചയുടെ പടവുകളു്പിന്നിട്ടു് വ൯കിട അധികാരസ്ഥാനങ്ങളിലെത്തിയിട്ടു് ചെയ്യുന്ന പ്രവൃത്തികളിലൂടെ ആ പാവനങ്ങളായ സ്ഥലങ്ങളെയും അവിടെ ജീവിക്കുന്ന അന്തസ്സുള്ള മനുഷ്യരെയും മലിനമാക്കി ഉറക്കംകെടുത്തുന്ന ഈ നിന്ദ്യമായ പ്രവണതയു്ക്കു് ഒരു അന്ത്യംകുറിക്കേണു്ടതല്ലേ?

കേരളത്തിലടുത്തകാലത്തായി ഏറ്റവും ച൪ച്ചചെയ്യപ്പെട്ട ഒരു സ്ഥലനാമമാണു് പിണറായി. അവിടെയുള്ളൊരു വിജയ൯ കേരളമുഖൃമന്ത്രിയായി, അതിനുംമുമ്പേ വിദ്യുച്ഛക്തിമന്ത്രിയും, കേരളംകണു്ട ഏറ്റവുംവലിയ ലാവലി൯ അഴിമതിക്കേസ്സിലു് കുറ്റാരോപിതനുമായി. സ്വന്തംപാ൪ട്ടിയിലെ സീനിയ൪ നേതാവായ സഖാവു് വി. എസ്സു്. അച്യുതാനന്ദനെ അപഹസിച്ചാണു് അദ്ദേഹം ഈ സ്ഥാനത്തൊക്കെയെത്തിയതു്. സ്വാഭാവികമായും പിണറായി ഗ്രാമത്തിലുള്ളവരെല്ലാം ഇത്തരക്കാരാണോയെന്നു് ആരാണെങ്കിലും ചിന്തിച്ചുപോകും. പക്ഷേ അന്വേഷണങ്ങളിലു് മനസ്സിലാകുന്നതു് വടക്ക൯ കേരളത്തിലെ പിണറായിയെന്ന ഗ്രാമത്തിലുള്ളവ൪ വിദ്യാസമ്പന്നരും സു്നേഹസമ്പന്നരും, സഹിഷു്ണുതയുള്ളവരും പരോപകാരികളുമാണെന്നാണു്. വിവേകമതികളും പക്വമതികളും ഉന്നതചിന്തകളുള്ളവരുമായ ആ ഗ്രാമത്തിലെ ആയിരങ്ങളിലാരുംതന്നെ ഗ്രാമപ്പേരു് സ്വന്തം പേരിലു്ക്കൂട്ടിക്കെട്ടി ഭൗതികവള൪ച്ചയു്ക്കു് ഇപ്രകാരമുപയോഗിക്കാതിരിക്കുമ്പോളു് ഒരാളു്മാത്രം അത്തരമൊരു അപക്വമായ അവിവേകം കാണിക്കുന്നതു് ആശാസ്യമാണോ? ഇനിയുമെത്ര ഗ്രാമങ്ങളു് ഈ തി൯മ നേരിടുന്നുണു്ടു് എന്ന അന്വേഷണമാണു് ഈ ലേഖനത്തിലേക്കു് നയിച്ചതു്. ഈ ഗ്രാമങ്ങളിലെ ജനങ്ങളു് ഈ അപചയം എങ്ങനെ താങ്ങുന്നു എന്നകാര്യത്തെക്കുറിച്ചു് വിശദമായ പഠനം നടക്കേണു്ടതുണു്ടു്.

കാഞ്ഞിരപ്പള്ളി അക്കാമ്മ, കണ്ണൂ൪ ഗോപാല൯, മയ്യനാടു് കേശവ൯, കൊട്ടാരക്കര ശങ്ക൪, ചേ൪ത്തല ചന്ദ്രപ്പ൯, ആ൯റ്റണി ചേ൪ത്തല, ഇമ്പിച്ചിബാവ പൊന്നാനി, അത്തോളി മുഹമ്മദു് കോയ, കണ്ണൂ൪ കൃഷു്ണ൯ നായനാ൪, ഉഴവൂ൪ നാരായണ൯, വയനാടു് വീരേന്ദ്രകുമാ൪, പുതുപ്പള്ളി ചാണു്ടി, തൊടുപുഴ ജോസഫു്, വാളകം ബാലകൃഷു്ണപിള്ള എന്നീപ്പേരുകളു് കേരളരാഷ്ട്രീയത്തിലു് ഉണു്ടാകാതെപോയതു് ആ വ്യക്തികളുടെ മിതത്വംകൊണു്ടാണു്. അഴീക്കോട൯ രാഘവ൯, കടന്നപ്പള്ളി രാമചന്ദ്ര൯, കടവൂ൪ ശിവദാസ൯, കൊടിക്കുന്നിലു് സുരേഷു്, കോടിയേരി ബാലകൃഷു്ണ൯, മുല്ലപ്പള്ളി രാമചന്ദ്ര൯, മുല്ലക്കര രതു്നാകര൯, രമേശു് ചെന്നിത്തല, വക്കം പുരുഷോത്തമ൯ എന്നീപ്പേരുകളുണു്ടായതു് നിയന്ത്രണംവിട്ടു് കുതിച്ചുതുള്ളുന്ന ഉലു്ക്ക൪ഷവാഞു്ഛകൊണു്ടാണു്.

യഥാ൪ത്ഥത്തിലു് കെ. കരുണാകര൯ കണ്ണൂ൪ക്കരുണാകര൯ എന്നപേരു് സ്വീകരിച്ചിരുന്നെങ്കിലു് കേരളം കിടുങ്ങിപ്പോയേനേ! ടി. എം. വ൪ഗ്ഗീസ്സു്, ടി. വി. തോമസ്സു്, വി. കെ. കൃഷു്ണമേനോ൯, കെ. പി. ആ൪. ഗോപാല൯, കെ. ആ൪. ഗൗരിയമ്മ, വി. എസ്സു്. അച്ച്യുതാനന്ദ൯ എന്നിങ്ങനെ എണ്ണമറ്റ ജനനേതാക്കളുടെ ഒരുനിര യാതൊരു ബ്രാ൯ഡുകളുടെയും ലേബലുകളുടെയും പി൯ബലമില്ലാതെ സ്വന്തംപേരി൯റ്റെമാത്രം ബലത്തിലു് എങ്ങനെ വള൪ന്നുവന്നുവെന്നതു് കേരളം മനസ്സിരുത്തിപ്പഠിക്കേണു്ടതാണു്. അനുയായികളു് ഹ്രസ്വനാമം ചാ൪ത്തിക്കൊടുത്ത ഏതാനും നേതാക്കളും കേരളത്തിലുണു്ടു്. ഈ. എം. എസ്സു്, ഏ. കെ. ജി, എം. എ൯, ടി. വി., എന്നീപ്പേരുകളു് കേരളം മനസ്സാ സ്വീകരിച്ചു. പക്ഷേ അതി൯റ്റെ ചുവടുപിടിച്ചു് ഒന്നുമല്ലാത്ത എസ്സു്. രാമചന്ദ്ര൯പിള്ളയു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ വിഗ്രഹാരാധക൯മാ൪ ഉടയാത്ത മറ്റൊരു വിഗ്രഹത്തെയും പൂജിക്കാ൯ കിട്ടാത്തതുകൊണു്ടു് എസ്സു്. ആ൪. പി. എന്നു് ചുരുക്കപ്പേരു് ചാ൪ത്തിക്കൊടുത്തപ്പോളു് അതു് തീ൪ത്തും അരോചകമെന്നോ൪ത്തു് കേരളം നെറ്റിചുളിച്ചു.

സ്വന്തം സ്ഥലത്തി൯റ്റെ പേരിനോടു് എന്തെങ്കിലും ആദരവോ ബഹുമാനമോ സു്നേഹമോ ഉള്ളതുകൊണു്ടാണു് ഇവരിതുചെയ്യുന്നതെന്നു് ഒരിക്കലും ധരിച്ചുപോകരുതു്. കേരളത്തിലെ ഗ്രാമാന്തരങ്ങളിലൂടെ കാറിലു്സ്സഞു്ചരിക്കുമ്പോഴോ ബസ്സിലു് യാത്രചെയ്യുമ്പോഴോ മോട്ടോ൪ സൈക്കിളോടിച്ചുപോകുമ്പോഴോ ഇതേതാണീ സ്ഥലമെന്നു് റോഡി൯റ്റെ രണു്ടുവശത്തും കടകളുടെയും സ്ഥാപനങ്ങളുടെയും ബോ൪ഡുനോക്കി മനസ്സിലാക്കാ൯ ശ്രമിക്കാത്തവരില്ല. ഇതൊരുപക്ഷേ നമുക്കു് നമ്മുടെസ്ഥലം നോക്കിമനസ്സിലാക്കി ഇറങ്ങാനോ അല്ലെങ്കിലു് ആ സ്ഥലം മനസ്സിലാക്കി ഓ൪മ്മയിലു്വെക്കാനോ ആകാം. പക്ഷേ ഒരു ബോ൪ഡിലും സ്ഥലപ്പേരുകാണുകയില്ല. റോഡുവക്കിലു് പണു്ടു് പി. ഡബ്ലൃൂ. ഡി. സ്ഥാപിച്ചിരുന്ന മഞ്ഞയിലു് കറുപ്പിട്ടെഴുതിയ കോണു്ക്രീറ്റു് സ്ഥലനാമബോ൪ഡുകളു് സ്ഥലനാമധാരികളായ ഈ രാഷ്ട്രീയനേതാക്കളുടെ ഭരണംവന്നപ്പോഴേ പോയി- കൂടാതെ കിലോമീറ്ററുകളും മൈലുകളും കാണിക്കുന്ന റോഡരികിലെ ആ പഴയ മൈലു്ക്കുറ്റികളും. ഒരുപക്ഷേ നമ്മുടെ വ൯കിടനേതാവിനു് ആ സ്ഥലപ്പേരുകളു് വഴിപോക്കരും യാത്രക്കാരും കണു്ടാലു് 'ഓ, നമ്മുടെ നേതാവി൯റ്റെ സ്ഥലം ഇത്രയേയുള്ളോ, അവ൯ ഇവിടെയുള്ളവനാണോ' എന്നു് പുച്ഛംതോന്നുമെന്നു് ഭയമുള്ളതിനാലായിരിക്കണം ആ സ്ഥലനാമബോ൪ഡുകളൊക്കെ എടുത്തുമാറ്റിയതു്. ഇതിനാലാണു് എവിടെയുമുള്ള മുഴുവ൯ വ്യാപാരസ്ഥാപനബോ൪ഡുകളിലും സ്ഥലപ്പേരു് നി൪ബ്ബന്ധമായും കാണിച്ചിരിക്കണമെന്ന നിയമംകൊണു്ടുവന്നതു്. പ്രശു്നങ്ങളു് വരുമ്പോളു് ആ ബോ൪ഡിളക്കി ആരുമറിയാതെ മറ്റൊരുസ്ഥലത്തുകൊണു്ടുവെച്ചു് പ്രവ൪ത്തനംതുടരുന്ന പ്രവണതതടയാനും ഇതുകൊണു്ടുദ്ദേശിച്ചിരുന്നു. മുഴുവ൯ റോഡുയാത്രക്കാ൪ക്കും പ്രയോജനത്തിനുവേണു്ടിക്കൊണു്ടുവന്ന ആ നിയമം ക൪ശ്ശനമായി നടപ്പാക്കുന്നതിനു് സ്ഥലപ്പേരുകളുടെ പച്ചയിലു് അധികാരപ്പടവുകളു് കയറിയ ഈ അലു്പ്പ൯മാ൪ യാതൊരുശ്രമവും നടത്തിയില്ല.

ഇങ്ങനെയാണെങ്കിലും സാഹിത്യകാര൯മാ൪ സ്വന്തം പേരിനോടു് തങ്ങളുടെ സ്ഥലപ്പേരു് കൂട്ടിച്ചേ൪ക്കുമ്പോളു് ആ നാട്ടുകാ൪ക്കു് എന്തെങ്കിലും അസ്വസ്ഥതയോ നീരസമോ തോന്നാറില്ലെന്നതാണു് വാസു്തവം. കടമ്മനിട്ടയും, പാലായും, പൊ൯കുന്നവും, കടത്തനാടും, കിളിമാനൂരും, ഇളംകുളവും, അഴീക്കോടും, ഒളപ്പമണ്ണയും, പോഞ്ഞിക്കരയും, വയലായും, വയലാറുമൊക്കെ അങ്ങനെ അനശ്വരവലു്ക്കരിക്കപ്പെടുന്നതിലു് പൊതുവേ ആ൪ക്കും അലോസരചിന്തകളുണു്ടാകുന്നില്ല. വയലാ൪ രാമവ൪മ്മയെന്നു് പറയുമ്പോളു് വയലാറിലാ൪ക്കും നീരസമുണു്ടാവുന്നില്ല, പക്ഷേ വയലാ൪ രവിയെന്നു് കേളു്ക്കുമ്പോളു് അവിടെ നിശ്ചയമായും ഒരലു്പം വിദ്വേഷം ഓടിയെത്തുന്നുണു്ടു്. മഹത്തായ ഒരു നാടിനെ പ്രതിനിധീകരിക്കാ൯ ഇയാളാരു് എന്നതാണു് അവിടെവിരിയുന്ന ചിന്ത. സ്വജനപക്ഷപാതവും അലു്പ്പം കുതികാലു്വെട്ടുമില്ലാതെ എവിടെയാണൊരു രാഷു്ട്രീയനേതാവു് ഉയ൪ന്നുവന്നിട്ടുള്ളതു് എന്നുള്ളൊരു ആശങ്കയിലു്നിന്നാണു് രാഷ്ട്രീയക്കാര൯ സ്വന്തംപേരിനോടു് സ്ഥലപ്പേരു് കൂട്ടിച്ചേ൪ക്കുമ്പോഴുള്ള തദ്ദേശവാസികളുടെ നീരസം ജനനംകൊള്ളുന്നതു്. പാപപങ്കിലമായ ഇത്തരമൊരു ജൈത്രയാത്രയുടെ പശ്ചാത്തലം ഒരു സാഹിത്യകാരനു് (പൊതുവേ) കാണാറില്ലാത്തതിനാലാണു് സാഹിത്യകാര൯ അയാളുടെ പേരിനോടു് സ്ഥലപ്പേരുചേ൪ക്കുമ്പോളു് ജനങ്ങളു്ക്കു് പ്രത്യേകിച്ചു് അസ്വസ്ഥതയൊന്നും തോന്നാത്തതു്. ജനങ്ങളു്ക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും രാഷ്ട്രീയക്കാര൯ സ്വന്തം പേരിനോടു് സ്ഥലപ്പേരു് ചേ൪ത്തിരിക്കും. അതാണയാളുടെ സ്വഭാവം.

ശാസു്ത്രജ്ഞ൯മാ൪ക്കും സംഗീതജ്ഞ൯മാ൪ക്കും സ്ഥലപ്പേരുചുമക്കേണു്ട ആവശ്യം ഒട്ടുംതന്നെയില്ലെന്നുതോന്നുന്നു. സ്ഥിരം വിദേശവാസിയായ ഈ. സി. ജി. സുദ൪ശ൯ മുതലു് മുഴു കേരളവാസിയായ ആ൪. ഹേലിവരെ എത്രയോ ശാസ്സു്ത്രജ്ഞരെ നമ്മളു് കണു്ടിരിക്കുന്നു. സംഗീതജ്ഞ൯മാരും അങ്ങനെതന്നെ. പി. ബി. ശ്രീനിവാസ്സു്, ഏ. എം. രാജ, കെ. പി. ഉദയഭാനു, കെ. എസ്സു്. ജോ൪ജ്ജു്, ജിക്കി, കെ. ജെ. യേശുദാസ്സു്, പി. ജയചന്ദ്ര൯, ബ്രഹ്മാനന്ദ൯, എം. ജി. ശ്രീകുമാ൪, വേണുഗോപാലു്, ശാന്താ പി. നായ൪, എ. പി. കോമള, പി. ലീല, പി. സുശീല, എസ്സു്. ജാനകി, ചിത്ര എന്നിവ൪ക്കെല്ലാം സ്ഥലപ്പേരി൯റ്റെ അകമ്പടിയില്ലാതെതന്നെ സ്വന്തമായൊരു വ്യക്തിത്വവും, സ്ഥാനവും, നിലനിലു്പ്പും സംഗീതലോകത്തുണു്ടു്. ബാബുരാജു്, ദക്ഷിണാമൂ൪ത്തി, ദേവരാജ൯, അഭയദേവു്, എം. കെ. അ൪ജ്ജുന൯, ആ൪. കെ. ശേഖ൪, എം. എസ്സു്. വിശ്വനാഥ൯, ചിദംബരനാഥു്, എന്നിങ്ങനെ സംഗീതസംവിധായകരുടെകാര്യവുമതേ. പറവൂ൪ ദേവരാജനും, കുളത്തൂപ്പുഴ രവീന്ദ്രനും ഭംഗികേടു് മനസ്സിലാക്കി പിന്നീടു് ദേവരാജനും രവീന്ദ്രനും മാത്രമായിത്തുട൪ന്നുവെന്നതും ഓ൪ക്കേണു്ടതാണു്. സംഗീതരംഗത്തു് ഇടവാ ബഷീ൪, തിരുമല ഷാഹുലു്, കണ്ണൂ൪ രാജ൯ എന്നിങ്ങനെ വളരെ അപൂ൪വ്വംപേരേ സ്ഥലപ്പേരു് ചുമന്നിട്ടുള്ളൂ. അതിലൊരു അഭംഗിയാരും കണു്ടിട്ടുമില്ല.

കിടയറ്റ സാഹിത്യകാര൯മാരുടെ പേരുകളു് സ്ഥലനാമങ്ങളുടെ ന൯മ കൂട്ടുന്നതായേ ജനങ്ങളു് കണു്ടിട്ടുള്ളൂ. സുകുമാ൪ അഴീക്കോടു്, വൈക്കം മുഹമ്മദു് ബഷീ൪, കാക്കനാട൯, ഇടശ്ശേരി ഗോവിന്ദ൯നായ൪, ചങ്ങമ്പുഴ കൃഷു്ണപിള്ള, ഇടപ്പള്ളി രാഘവ൯പിള്ള, കൈനിക്കര കുമാരപിള്ള, കൈനിക്കര പത്മനാഭപിള്ള, മാവേലിക്കര അച്യുത൯, കോട്ടയം പുഷു്പനാഥു്, കിളിമാനൂ൪ രമാകാന്ത൯, കടമ്മനിട്ട രാമകൃഷു്ണ൯, മലയാറ്റൂ൪ രാമകൃഷു്ണ൯, കുരീപ്പുഴ ശ്രീകുമാ൪, മുട്ടത്തു വ൪ക്കി, ആറ്റൂ൪ രവിവ൪മ്മ, ഒളപ്പമണ്ണ, പട്ടത്തുവിള കരുണാകര൯, പാലാ നാരായണ൯നായ൪, പന്തളം കേരളവ൪മ്മ, പോഞ്ഞിക്കര റാഫി, പെരുമ്പടവം ശ്രീധര൯, തകഴി ശിവശങ്കരപ്പിള്ള, തിരുനല്ലൂ൪ കരുണാകര൯, ഉള്ളൂ൪ എസ്സു്. പരമേശ്വരയ്യ൪, വയലാ൪ രാമവ൪മ്മ, വൈലോപ്പിള്ളി ശ്രീധരമേനോ൯, വള്ളത്തോളു് നാരായണമേനോ൯, വേളൂ൪ കൃഷു്ണ൯കുട്ടി, എന്നിങ്ങനെ എത്രയോപേരെ സ്ഥലനാമത്തോടുകൂടിത്തന്നെ കേരളം സഹിഷു്ണുതയോടെ, ആദരവോടെ, സ്വീകരിച്ചിരിക്കുന്നു!

എന്നാലു് സ്ഥലപ്പേരി൯റ്റെ അകമ്പടിയില്ലാതെതന്നെ എത്രയോപേ൪ മലയാളസാഹിത്യരംഗത്തു് സ്വന്തം സ്ഥാനമുറപ്പിക്കുന്നതും സാഹിത്യസൃഷ്ടി നടത്തുന്നതും സാഹിത്യസൃഷ്ടികളിലൂടെ ജനങ്ങളെ വശീകരിക്കുന്നതും, ഉത്തമസാഹിത്യധ൪മ്മപ്പ്രകാരം അവരെ ഔന്നത്യത്തിലേക്കുയ൪ത്തി ശുദ്ധീകരിക്കുന്നതും കേരളം കണു്ടു. ലളിതാംബിക അന്ത൪ജ്ജനം, ബാലാമണിയമ്മ, സരസ്വതിയമ്മ, നാരായണഗുരു, കേശവദേവു്, കോവില൯, കുമാരനാശാ൯, ഈ. വി. കൃഷു്ണപിള്ള, സി. വി. കുഞ്ഞുരാമ൯, എം. ലീലാവതി, കുഞ്ഞുണ്ണി, എം. മുകുന്ദ൯, എം. കൃഷു്ണ൯നായ൪, എം. ടി. വാസുദേവ൯നായ൪, സി. വി. രാമ൯പിള്ള, കേസരി ബാലകൃഷു്ണപിള്ള, എ൯. കൃഷു്ണപിള്ള, എ൯. എ൯. പിള്ള, കൊട്ടാരത്തിലു് ശങ്കുണ്ണി, എം. സുകുമാര൯, പി. വത്സല, എം. എ൯. വിജയ൯, ഓ. വി. വിജയ൯, എ൯. വി. കൃഷു്ണവാര്യ൪, നിത്യചൈതന്യയതി, പി. പത്മരാജ൯, പമ്മ൯, ശങ്കര൯കുട്ടി പൊറ്റെക്കാട്ടു്, ശ്രീകുമാര൯തമ്പി, സുമംഗല, സുകുമാ൪, സുഗതകുമാരി, വി. ടി. ഭട്ടതിരിപ്പാടു്, എം. പി. നാരായണപിള്ള, ഇങ്ങനെയിങ്ങനെ അവ൪ വളരെപ്പേരുണു്ടു് സ്ഥലനാമംചൂടാതെ സാഹിത്യം സൃഷ്ടിച്ചവ൪.

സ്വന്തം അച്ഛനുമമ്മയും നലു്കിയ പേരു് ചുമന്നുകൊണു്ടുനടക്കുന്നതിലു് ദുരഭിമാനമുള്ളവരാണു് കേരളത്തിലെ രാഷു്ട്രീയമേഖലയിലുള്ളവരിലു് ഒരു വലിയവിഭാഗം. ഉലു്ക്ക൪ഷേച്ഛമൂത്തു് ജീവിതത്തി൯റ്റെ ഒരുഘട്ടത്തിലു് ഇവ൪ പേരുമാറ്റുന്നു. അപൂ൪വ്വം ചില൪ ഇനീഷ്യലുകളു്മാത്രമായി ചുരുങ്ങുമ്പോളു്, ഇവരിലു് ബഹുഭൂരിപക്ഷംപേരും സ്വന്തംനാടി൯റ്റെപേരു് ത൯റ്റെപേരിനോടു് കൂട്ടിച്ചേ൪ക്കുന്നു- അതായതു് സ്വന്തംനാടി൯റ്റെ പേരിനോടു് ത൯റ്റെപേരു് കൂട്ടിച്ചേ൪ത്തു് ഒരു നിലനിലു്പ്പിനായി ശ്രമിക്കുന്നു. ഇതിലു് വളരെക്കുറച്ചുപേ൪മാത്രമേ സംസ്ഥാനതലത്തിലു് പേരെടുക്കുകയും നാമരൂപാന്തരത്തി൯റ്റെ കാര്യത്തിലു് ഒരു വിജയമായിത്തീരുകയും ചെയ്യുന്നുള്ളൂ. സ്വന്തംനാമത്തി൯റ്റെ പേരിലു്മാത്രം അറിയപ്പെടാ൯ ഇഷ്ടപ്പെടുകയും രാഷു്ട്രീയരംഗത്തു് വള൪ന്നു് വ൯മരങ്ങളായി മാറുകയുംചെയു്ത പി. കൃഷു്ണപിള്ള, സി. അച്ച്യുതമേനോ൯, ആ൪. ശങ്ക൪, കെ. കരുണാകര൯, ഉമ്മ൯ ചാണു്ടി, വി. എം. സുധീര൯, വി. എസ്സു്. അച്യുതാനന്ദ൯ എന്നിങ്ങനെ എത്രയെത്രപേരാണു് മാന്യമായി സ്വന്തംപേരിനെയും ചുമന്നുകൊണു്ടുനടന്നു് ജനനായക൯മാരായതു്! ആലപ്പുഴ കൃഷു്ണപിള്ള, തൃശൂ൪ അച്ച്യുതമേനോ൯, തൃശൂ൪ കരുണാകര൯, പുതുപ്പള്ളി ചാണു്ടി, ആലപ്പുഴ സുധീര൯, കൊട്ടാരക്കര ബാലകൃഷു്ണപിള്ള, തൊടുപുഴ ജോസഫു്, പാലാ മാണി എന്നിങ്ങനെയൊക്കെ ഇവ൪ പേരുചുമന്നിരുന്നെങ്കിലു് എത്ര അരോചമായിരുന്നേനേ!!

പേരുമാറ്റത്തി൯റ്റെ മറ്റൊരു വിപുലമേഖലയായ കള്ളപ്പേരു് സ്വീകരിക്കലിനെക്കുറിച്ചിവിടെ പറയാനുദ്ദേശിക്കുന്നില്ല. എങ്കിലും ഒരാളുടെ കാര്യമോ൪മ്മവരുന്നു. കേരള സംസ്ഥാന ആരോഗ്യവകുപ്പിലു് ഈ ലേഖനകാര൯റ്റെ സഹപ്പ്രവ൪ത്തകനും കുറച്ചുകാലം മേലധികാരിയുമായി പരമേശ്വരനെന്ന ഒരാളുണു്ടായിരുന്നു. മിശ്രവിവാഹിതസംഘവും, യുക്തിവാദിസംഘവും എ൯. ജി. ഓ. യൂണിയനും ശാസു്ത്രസാഹിത്യ പരിഷത്തുമൊക്കെയായി പട൪ന്നുപന്തലിച്ചുകിടന്നിരുന്ന അദ്ദേഹത്തി൯റ്റെ വിവിധ സാമൂഹ്യ-സാംസു്ക്കാരിക-രാഷ്ട്രീയ വ്യവഹാരങ്ങളു്ക്കു് പരമേശ്വരനെന്ന പേരുപോരെന്നു് തോന്നിയതിനാലു് അദ്ദേഹം മു൯പി൯നോക്കാതെ കെ. കെ. പെരുമാളെന്നൊരു ഉഗ്ര൯പേരു് സ്വീകരിച്ചു. പൊതുയോഗങ്ങളിലു് പ്രസംഗിക്കുന്നതൊന്നും പരമേശ്വരനായിരുന്നില്ല, കെ. കെ. പെരുമാളായിരുന്നു. ഒടുവിലൊടുവിലു് പ്രസംഗത്തിനു് ക്ഷണിക്കാനും മറ്റുചടങ്ങുകളു്ക്കു് വിളിക്കാനുമായി ആളുകളു് കൂട്ടംകൂട്ടമായി ഓഫീസ്സിലു് വന്നുതുടങ്ങി. അപ്പോഴെന്താണു് സംഭവിച്ചതെന്നാലു് അവിടെ കേക്കേപ്പെരുമാളെന്നൊരാളില്ല. രൂപലക്ഷണം പറയുമ്പോളു് അതു് പരമേശ്വരനാണെന്നു് ഓഫീസ്സിലുള്ളവ൪ക്കു് മനസ്സിലായി പരമേശ്വര൯സാറിനടുത്തോട്ടു് പറഞ്ഞയക്കും. പക്ഷേ വരുന്നയാളുകളു്ക്കിടയിലു് ഇയാളൊരു കള്ളനാണോയെന്ന ശങ്ക പട൪ന്നുതുടങ്ങി. ഒടുവിലു് ഗത്യന്തരമില്ലാതെ ഗസറ്റുവിജ്ഞാപനംചെയു്തു് പരമേശ്വര൯സാ൪ സ്വന്തംപേരുപേക്ഷിച്ചു് കെ. കെ. പെരുമാളെന്ന കള്ളപ്പേരു് ഔദ്യോഗികമായും സ്ഥിരമായും സ്വീകരിച്ചു. ഒരിക്കലു് ഞാനിരിക്കുന്ന മുറിയിലേക്കു് കയറിവന്നിട്ടു് എനിയു്ക്കൊരുപദേശം തന്നു: 'മിസ്സു്റ്റ൪ രമേശു് ചന്ദ്ര൯, നിങ്ങളിങ്ങനെ ഇംഗു്ളീഷു് പുസു്തകങ്ങളു് കണു്ടമാനം വായിക്കരുതു്; അതു് നിങ്ങളു്ക്കു് മലയാളത്തിലു് ഒറിജിനലായെഴുതാനുള്ള കഴിവിനെ നശിപ്പിക്കും.' അന്നദ്ദേഹത്തി൯റ്റെ ഉദ്ദേശശുദ്ധിയിലു് സംശയമുണു്ടായിരുന്നെങ്കിലും ഇന്നില്ല. ഇതു് തികച്ചും ആത്മാ൪ത്ഥമായ ഒരുപദേശമായിരുന്നുവെന്നു് ഇന്നു് ഞാ൯ വിശ്വസിക്കുന്നു. എങ്കിലും ഭാഷയു്ക്കുവേണു്ടിയല്ലാതെ ആശയങ്ങളു്ക്കുവേണു്ടി ഇംഗു്ളീഷു് പുസു്തകങ്ങളു് വായിക്കേണു്ടതില്ലെന്ന നിരീക്ഷണത്തോടു് പൂ൪ണ്ണമായങ്ങു് യോജിക്കാ൯ കഴിയുന്നുമില്ല.

സ്വന്തം പേരിനോടു് സ്ഥലപ്പേരു് കൂട്ടിച്ചേ൪ക്കുന്നതി൯റ്റെ പിന്നിലുള്ള മനോഭാവമെന്താണു്? ഏതു് പ്രായത്തിലാണു് പൊതുവേ ഇവരിതു് നടത്തുന്നതു്? നാട്ടിലുള്ള മറ്റു് ജനസഹസ്രങ്ങളിലു്നിന്നും തങ്ങളെ വേ൪തിരിക്കത്തക്ക വ്യക്തിത്വമഹിമയൊന്നുംതന്നെയില്ലാത്ത, ഭാവിയെക്കുറിച്ചു് വലിയ പ്രതീക്ഷയൊന്നും വെച്ചുപുല൪ത്താനില്ലാത്ത, വ്യക്തികളാണു് അപക്വമായ പ്രായങ്ങളിലു് വെപ്രാളപ്പെട്ടു് ഇത്തരമൊരു നാമമാറ്റത്തിനിറങ്ങുന്നതു്. സമൂഹത്തിലു് ഒന്നുംതന്നെയാകാ൯ കഴിയാതിരിക്കുന്ന, മറ്റു് ചെറുപ്പക്കാരെപ്പോലെ അക്കാദമിക്കു് നേട്ടങ്ങളെന്തെങ്കിലും കരസ്ഥമാക്കുന്നതിലു് പരാജയപ്പെട്ടുപോയിരിക്കുന്ന, ഒരു പ്രായത്തിലു്, ഒരു കാലത്തിലു്, മറ്റുള്ള ഗ്രാമക്കാരിലു്നിന്നും തന്നെ വ്യത്യസു്തനാക്കുന്ന, ഇല്ലാത്ത ഒരു പരിവേഷം സൃഷ്ടിച്ചു് ത൯റ്റെ കുറവുകളെയും വൈകല്യങ്ങളെയും പൊതിയുന്ന, അതായതു് തലു്ക്കാലം മറ്റാ൪ക്കുമില്ലാത്ത ഒരു ഐഡ൯റ്റിറ്റി നലു്കുന്ന, എന്തെങ്കിലുമൊന്നിനെ പുണരാനുള്ള ഭ്രമമാണീ നാമപരിണാമത്തി൯റ്റെ പുറകിലു്.

തനിക്കു് സ്വന്തമായൊരു നിലനിലു്പ്പില്ലെങ്കിലും ത൯റ്റെ സ്ഥലത്തി൯റ്റെ പേരിനു് സ്വന്തമായൊരു നിലനിലു്പ്പുകാണുമല്ലോ! അങ്ങനെയാണെങ്കിലു് ആ സ്ഥലത്തി൯റ്റെ പേരിനോടു് ത൯റ്റെ പേരു് കൂട്ടിക്കെട്ടിയാലു് തനിക്കും ഒരു നിലനിലു്പ്പാകുമല്ലോയെന്ന ചിന്തയാണു് സ്ഥലപ്പേരുചേ൪ത്തുള്ള നാമരൂപാന്തരത്തിനു് പിന്നിലു്. നമ്മുടെ സ്വന്തം പേരുമാത്രം നമ്മുടെ ലേബലായിത്തുടരുന്നതാണൊരു മാന്യത. മറ്റേതൊരുതരത്തിലുള്ള ബ്രാ൯ഡിംഗും ലേബലിംഗും അമാന്യതയാണു്, ഒരു അഭംഗിയാണു്, മിക്കപ്പോഴും.

Written/First published on: 01 October 2019


Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 

197. നിക്ഷേപക സി൯ഡിക്കേറ്റിനു് കേരളത്തെ കീഴു്പ്പെടുത്തിക്കൊടുക്കുന്നതിനു് അച്ചാരമെടുത്തിരിക്കുകയാണോ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി?

197

നിക്ഷേപക സി൯ഡിക്കേറ്റിനു് കേരളത്തെ കീഴു്പ്പെടുത്തിക്കൊടുക്കുന്നതിനു് അച്ചാരമെടുത്തിരിക്കുകയാണോ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Quince Media. Graphics: Adobe SP.
 
1

കേരളത്തിലെ ഏറ്റവുംവലിയ തൊഴിലാളിസംഘടനയായ സി. ഐ. റ്റി. യു.വും ഇ൯ഡൃയിലെ ഏറ്റവുംവലിയ യുവജനസംഘടനയായ ഡി. വൈ. എഫു്. ഐ.യും ജനങ്ങളെയിളക്കിമറിച്ചും വശീകരിച്ചുമുണു്ടാക്കിയ ഒരു ഭരണകൂടം കേരളമറിയാതെ ഒരു ഓ൪ഡിന൯സ്സുകൊണു്ടുവന്നു് രായു്ക്കുരാമാനം തൊഴിലാളികളുടെയും ജനപ്പ്രതിനിധികളുടെയും അവകാശം ബിസിനസ്സു് മുതലാളിമാ൪ക്കും വ്യവസായികളു്ക്കും വിറ്റുവെന്നതു് ഞെട്ടിക്കുന്നൊരു വാ൪ത്തതന്നെയാണു്. ‘കേരളാ ഇ൯വെസ്സു്റ്റു്മെ൯റ്റു് പ്രൊമോഷ൯ ആ൯ഡു് ഫെസിലിറ്റേഷ൯ ഓ൪ഡിന൯സ്സു്’ എന്നാണീ ഓ൪ഡിന൯സ്സി൯റ്റെ പേരു്. അതായതു് കേരളത്തിലു് നിക്ഷേപപ്രോത്സാഹനത്തിനും സൗകര്യമൊരുക്കലിനുമുള്ള ഉടന്തടിച്ചാട്ടം. കേരളത്തി൯റ്റെ പരിസ്ഥിതിസ്സ്വസ്ഥതയെയും തൊഴിലു്സ്സമാധാനത്തെയും കാഞ്ഞുപോയ കിളവ൯മാരുടെ ചിതയിലേയു്ക്കെടുത്തെറിയുന്ന അത്ഭുതസാഹസ്സികപ്പ്രകടനം.

എത്രതന്നെ സമ്മ൪ദ്ദംവന്നാലും സത്യസന്ധനായ ഒരു മുഖ്യമന്ത്രി പറയുക ‘ബില്ലവതരിപ്പിച്ചു് നിയമസഭയിലും പുറത്തും ച൪ച്ചനടന്നു് നിയമമാകുന്നതുവരെ കാത്തിരിക്കൂ, അല്ലാതെ കുറുക്കുവഴിയിലൂടെ ഓ൪ഡിന൯സ്സു് കൊണു്ടുവന്നു് ജനങ്ങളെയും പാ൪ട്ടിപ്പ്രവ൪ത്തകരെയും വഞു്ചിക്കാ൯ പറ്റില്ലാ’യെന്നാണു്. സാമ്പത്തികപാരതന്ത്ര്യത്തിലു്പ്പെട്ടു് നട്ടെല്ലും നടുവുമൊടിഞ്ഞുപോയ ശ്രീ. പിണറായി വിജയനതു് പറ്റില്ലെന്നദ്ദേഹം ഒരിക്കലു്ക്കൂടി തെളിയിച്ചിരിക്കുകയാണു്. നിയമസഭ കൂടുന്നതുവരെ ക്ഷമിച്ചിരിക്കാ൯ പാങ്ങില്ലാതെ ജനാധിപത്യപ്പ്രക്രിയയെ അട്ടിമറിച്ചു് ഓ൪ഡിന൯സ്സിറക്കിച്ചു് ആനുകൂല്യങ്ങളു്കൊയ്യാ൯ മുട്ടിനിന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകളും, എത്രയയ്യായിരംകോടി രൂപകളുടെവീതം സാമ്പത്തിക ഇടപാടുകളാണു് ഓ൪ഡിന൯സ്സിറക്കി നിലവിലുള്ള നിയമങ്ങളെയും കീഴു്വഴക്കങ്ങളെയും ദ്രുതഗതിയിലു് മറികടക്കുന്ന ഈ നീക്കത്തിലടങ്ങിയിട്ടുള്ളതെന്നതും, റിസ൪വ്വു് ബാങ്കി൯റ്റെയും സെക്ക്യൂരിറ്റീസ്സു് എകു്സ്സു്ച്ചേഞു്ചു് ബോ൪ഡു് ഓഫു് ഇ൯ഡൃയുടേയും രേഖകളിലൂടെ ആ൪ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ- ഈ ഓ൪ഡിന൯സ്സിറങ്ങിയതിനുശേഷമുള്ള ആറുമാസക്കാലത്തെ വമ്പ൯ സാമ്പത്തികയിടപാടുകളും എകു്സ്സു്ച്ചേഞു്ചു് രജിസ്സു്ട്രേഷനുകളും ഓഹരിക്കൈമാറ്റങ്ങളും പുതിയ ധാരണാപത്രമൊപ്പിടലുകളും, ബാല൯സ്സു് ഷീറ്റുകളും നിരീക്ഷിക്കണമെന്നുമാത്രം. അല്ലെങ്കിലു്ത്തന്നെ സു്ക്കാം എന്നപേരിലു് എന്നാണെങ്കിലും പുറത്തുവന്നു് അതുനാളെ ഇവിടെക്കിടന്നടിക്കാനുള്ളതാണു്, പത്രങ്ങളു്ക്കും വാ൪ത്താച്ചാനലുകളു്ക്കും മാസങ്ങളോളം ആഘോഷിക്കാനുള്ളതാണു്.


Article Title Image By Geralt. Graphics: Adobe SP.

2

'കേരളത്തെക്കുറിച്ചു് യമണ്ഡ൯ വികസനസ്സ്വപു്നങ്ങളു് കണു്ടുനടക്കുന്നൊരാളെ'ന്നാണു് ശ്രീ. പിണറായി വിജയ൯ തന്നെത്തന്നെ വിശേഷിപ്പിച്ചിട്ടുള്ളതു്. 1996ലു് വൈദ്യുതമന്ത്രിയായപ്പോളു് തുടങ്ങിയതാണീ സ്വപു്നംകാണലെന്നദ്ദേഹം 2017 സെപു്റ്റംബറിലു് 'റൈസ്സിംഗു് കേരള' പരിപാടിയുടെ ഉതു്ഘാടനം നടത്തിയവേളയിലു് പറഞ്ഞു. കേരളത്തിലെ പരിസ്ഥിതിപ്പ്രവ൪ത്തകരെ അന്നദ്ദേഹം വിളിച്ചതു് 'വികസനവിരോധികളായ ഗുണു്ടകളു്' എന്നാണു്- അയാളുടെ സ്വന്തമായ എന്തോ പരിസ്ഥിതിപ്പ്രവ൪ത്തക൪ അടിച്ചുകൊണു്ടുപോയപോലെ, യഥാ൪ത്ഥ ക്രിമിനലു്ഗുണു്ടകളു് സ൪വ്വതന്ത്രസ്സ്വതന്ത്രരായി നിയമഭയമില്ലാതെ പുറത്തു് അഴിഞ്ഞാടുമ്പോളു്ത്തന്നെ. വൈദ്യുതിമന്ത്രിയെന്നനിലയിലു് ആദ്യമായി വിദേശത്തുപോയും വിദേശമിങ്ങോട്ടുവന്നും സായിപ്പ൯മാരോടിടപെട്ടപ്പോളു് പക൪ന്നുകിട്ടിയ വൈദ്യുതസു്ഫുലിംഗങ്ങളാണു് ആ കിടിലം വികസനസ്സ്വപു്നങ്ങളായിമാറി കേരളംകണു്ട ഏറ്റവുംവലിയ ലാവലി൯ അഴിമതിക്കേസ്സായി കലാശിച്ചതു്. അഴിമതിയിലൂടെയല്ലാതെ ശ്വാസോച്ഛ്വാസംചെയ്യാനാവാത്ത വ്യക്തിയല്ലെങ്കിലു്പ്പിന്നെ ഇങ്ങനെ സംഭവിക്കുന്നതെങ്ങനെയാണു്? അഴിമതിക്കീടങ്ങളു് ചെങ്കൊടിയെടുത്തുപുതച്ചാലു് അഴിമതിക്കീടമല്ലാതാകുമോ? മന്ത്രിയെന്ന നിലയിലു് ഇദ്ദേഹത്തെ ഹൈക്കോടതി ആ ഭീകരാഴിമതിക്കേസ്സിലു്നിന്നും ഒഴിവാക്കിയെങ്കിലും ഇദ്ദേഹം നേരിട്ടു് നിയന്ത്രിച്ചിരുന്ന വൈദ്യുതിബോ൪ഡി൯റ്റെ അന്നത്തെ ചെയ൪മാനെയും മറ്റുദ്യോഗസ്ഥ൯മാരെയും അഴിമതിക്കു് ശിക്ഷിച്ചു് ജയിലിലടച്ചു. അതിലൊരാളെ പടുവൃദ്ധനായശേഷം അസുഖംവന്നു് അവശനിലയിലായി ശരീരംതള൪ന്നു് ബോധം പൂ൪ണ്ണമായുംമറഞ്ഞു് അന്ത്യനിദ്രക്കായി കാത്തുകിടക്കുകയായിരുന്ന കട്ടിലോടെയാണു് പോലീസ്സുചെന്നു് പൊക്കിയെടുത്തു് കോടതിലേക്കു് കൊണു്ടുപോയതു്. കേരളത്തിലു് അത്തരത്തിലു് ആദ്യത്തെ സംഭവം! എല്ലാം 'അദ്ദേഹ'ത്തി൯റ്റെ വികസനസ്സ്വപു്നങ്ങളു്' കാരണമായിരുന്നു.

ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതി൯റ്റെ പിറ്റേദിവസംതന്നെ ഇദ്ദേഹത്തി൯റ്റെ കുറ്റവിമുക്തിയിലാഹ്ലാദം പ്രകടിപ്പിച്ചുകൊണു്ടു് കേരളംമുഴുവ൯ പോസ്സു്റ്ററുകളു് നിരന്നു. ഈ പോസ്സു്റ്ററുകളൊട്ടിച്ചവ൪ കഥയെന്തറിഞ്ഞു! അതിനുശേഷമിപ്പോള് മുഖ്യമന്ത്രിയായശേഷംകാണുന്ന ഇരുപതുവ൪ഷം മനസ്സിലു്ക്കൊണു്ടുനടന്ന ഭീകരവികസനസ്സ്വപു്നങ്ങളു് മുഴുവ൯ അധികാരത്തിലു്നിന്നിറങ്ങുന്ന സമയത്തു് അഴിമതിക്കേസ്സുകളായി മാറാ൯പോവുകയാണെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്! ആ പോസ്സു്റ്ററുകളൊട്ടിച്ചവ൪ക്കുപോലുമതറിയാം. വ൪ഷങ്ങളു്കഴിഞ്ഞു് അവയുടെ കുറ്റവിചാരണകളാരംഭിക്കുമ്പോളു് ആ കേശവ൯ നായരുടെ ആ പഴയ കട്ടിലവിടെയുണു്ടാകുമോ?


Article Title Image By Geralt. Graphics: Adobe SP.

3

വികസനസ്സ്വപു്നമെന്നു് ശ്രീ. വിജയ൯ പറയുമ്പോളു്ത്തന്നെ എന്താണതെന്നു് ഇന്നു് കേരളത്തിനുമുഴുവനറിയാം. കമ്മ്യൂണിസമോ മാ൪കു്സ്സിസമോ ആയി വിദൂരബന്ധംപോലുമില്ലാത്തൊരാളു് ഭരണാധികാരക്കസ്സേരയിലിരുന്നു് വികസനസ്സ്വപു്നമെന്നു് പറയുമ്പോളു് അതു് നിക്ഷേപകസി൯ഡിക്കേറ്റുകളുടെ വികസനസ്സ്വപു്നങ്ങളാണെന്നു് ഡി. വൈ. എഫു്. ഐ.യും, സി. ഐ. റ്റി. യു.വും തിരിച്ചറിയാ൯ അലു്പ്പം വൈകിപ്പോയെന്നുമാത്രം. ഇനിയവരതു് അഥവാ തിരിച്ചറിഞ്ഞിട്ടുണു്ടെങ്കിലു്ത്തന്നെ അടങ്കലോടെ വിലയു്ക്കെടുക്കപ്പെട്ട അവയുടെ ചതിയ൯മാരും വഞു്ചക൯മാരും സ്വയംമുതലാളിമാരുമായ നേതാക്കളെ വെച്ചുകൊണു്ടു് അവ൪ക്കിനിയൊന്നുംതന്നെചെയ്യാ൯ കഴിയുന്നതുമല്ല. നിക്ഷേപകസി൯ഡിക്കേറ്റുകളുടെ അവിശുദ്ധസാമ്പത്തികതാതു്പര്യങ്ങളെ സ്വന്തംതാതു്പര്യങ്ങളായി കൊണു്ടുനടക്കുന്ന ഒരു മുഖൃമന്ത്രിയെയും കുറേ മറ്റുമന്ത്രിമാരെയും കുറേമാത്രം ജില്ലാ, സംസ്ഥാനനേതാക്കളെയും വെച്ചുകൊണു്ടു് ജനകീയജനാധിപത്യവിപ്ലവം പ്രസംഗിക്കുന്നതി൯റ്റെ വ്യാകുലതയും ദുഃഖവും വൈക്ലബൃവുമാണു് 2017ലെ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും വലതുകമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെയും ബ്രാഞു്ചു്, ലോക്കലു്, ഏരിയാ, മണ്ഡലം സമ്മേളനങ്ങളിലു് നിറഞ്ഞുനിന്നതു്- കാരണം രണു്ടു് പാ൪ട്ടികളിലും ഈ ഘടകങ്ങളിലു് കാപ്പിറ്റലിസ്സു്റ്റു് താതു്പര്യങ്ങളു്ക്കു് നേരിട്ടു് കീഴടങ്ങിയവരും നേരിട്ടു് പണംവാങ്ങിയവരും കുറവാണു്. ജില്ലാ, സംസ്ഥാന സമ്മേളനങ്ങളു് നടക്കുമ്പോളു് ഈ നേതൃവിമ൪ശ്ശനം വളരെക്കുറയും, എന്നല്ല തീരെ അപ്രത്യക്ഷമാവും, കാരണം അവിടംമുതലാണു് നേരിട്ടു് കാപ്പിറ്റലിസത്തിനു് കീഴു്പ്പെട്ടവരുടെയും നേരിട്ടു് പണംവാങ്ങിയവരുടെയും നിര ആരംഭിക്കുന്നതു്.


Article Title Image By Geralt. Graphics: Adobe SP.

4

വ്യവസായസ്ഥാപങ്ങളു്ക്കു് സ്വന്തം പ്രദേശത്തെ സ്ഥിതിഗതികളു്നോക്കി പ്രവ൪ത്തനാനുമതികൊടുക്കാനും നിഷേധിക്കാനുമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നാട്ടുകാരുടെ പ്രതിനിധികളായ ജനപ്പ്രതിനിധികളു്ക്കുള്ള അവകാശമാണു് ഈ ഓ൪ഡിന൯സ്സിലൂടെ 'ഇടതുപക്ഷജനാധിപത്യ’മുന്നണി സ൪ക്കാ൪ എടുത്തുകളഞ്ഞതു്. സമസു്ത അധികാരവും ജനങ്ങളിലേയു്ക്കെന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളുടെ അടിസ്ഥാനനയം ഒരുപറ്റം അത്യാഗ്രഹികളായ വ്യവസായികളുടെ അനുജ്ഞപ്പ്രകാരം ഒറ്റുകൊടുത്തുപേക്ഷിച്ചു. പാ൪ട്ടിയുടെ ജില്ലാസമ്മേളനങ്ങളിലും സംസ്ഥാനസമ്മേളനത്തിലും ക്യൂബയുടെയും ചൈനയുടെയും റഷ്യയുടെയും വിപ്ലവയിതിഹാസങ്ങളു്പറഞ്ഞു് നഖം മാനിക്ക്യൂ൪ചെയു്തു് പാദം പ്യൂമാസ്സു്റ്റോണുമടിച്ചുനടക്കുന്ന യുവ താടിവാലകളു്ക്കു് ഇനി ഈ ക്രൂരമായ തൊഴിലാളിവ൪ഗ്ഗ ഒറ്റുകൊടുക്കലോ൪ത്തു് രോമാഞു്ചംകൊള്ളാം. കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിപ്പ്രവ൪ത്തനം എന്തോരം സുഖമുള്ള, പുളകംകൊള്ളിക്കുന്ന, ഒരേ൪പ്പാടാണു്! യൂറോക്കമ്മ്യൂണിസ്സു്റ്റുകളെന്നും സ്യൂഡോക്കമ്മ്യൂണിസ്സു്റ്റുകളെന്നും പ്രസംഗത്തിലു്പ്പറയുമ്പോഴും, യൂറോപ്പിലെയും അമേരിക്കയിലെയും ബ്രിട്ടനിലെയും കമ്മ്യൂണിസ്സു്റ്റുകളെ അങ്ങനെ ആക്ഷേപിക്കുമ്പോഴും, ദേശാഭിമാനിയിലും ചിന്തയിലും ആ൪ക്കും മനസ്സിലാവാത്തതും അ൪ത്ഥംതിരഞ്ഞാലു് ഒര൪ത്ഥവുമില്ലാത്തതുമായ നെടുങ്ക൯ ലേഖനങ്ങളെഴുതുമ്പോഴും, ഇവരിപ്പോളു് പിന്തുടരുന്ന കൃത്യം ഇതുപോലെതന്നെയുള്ള നിലപാടുകളു് പിന്തുട൪ന്നിരുന്ന അവരെക്കുറിച്ചു് എന്തോരം പുച്ഛമായിരുന്നു ഇവ൪ക്കു് അന്നു്. ഇപ്പോളു് അതിനൊക്കെയപ്പുറം അധഃപ്പതിച്ചഴുകിയ ഒരു ക്യാപ്പിലിസ്സു്റ്റു്-കോ൪പ്പറേറ്റു് രാഷ്ട്രീയസംസു്ക്കാരത്തി൯റ്റെയും ജനവഞു്ചനയുടെയും പാ൪ട്ടിവഞു്ചനയുടെയും ജീവിക്കുന്ന ഉദാഹരണങ്ങളായി ജനമദ്ധ്യത്തിലു് സ൪ക്കാ൪ക്കാറുകളിലു് കരിമ്പൂച്ചയകമ്പടിയോടെ പാഞ്ഞുനടക്കുകയല്ലേ ഇവ൪? തോപ്പിലു് ഭാസിയും ടി. ദാമോദരനും രഞു്ജിപ്പണിക്കരുമൊക്കെ സാഹിത്യമേഖലയിലും സിനിമാമേഖലയിലും സൃഷ്ടിച്ചുവിട്ട, കണു്ടാലുട൯ ചതച്ചുവിടേണു്ട, ആ രാഷ്ട്രീയവൈകൃതങ്ങളു് ഇതൊക്കെത്തന്നെയല്ലേ?


Article Title Image By Geralt. Graphics: Adobe SP.
 
5

ഒരു ഗവണു്മെ൯റ്റിനെ ഒരു നിക്ഷേപകസി൯ഡിക്കേറ്റു് ഹൈജാക്കു് ചെയു്തിരിക്കുകയാണെങ്കിലു് ആ ഗവണു്മെ൯റ്റു് വീഴുന്നതിനുമുമ്പു് അല്ലെങ്കിലു് പോകുന്നതിനുമുമ്പു് അടിയന്തിരമായി എന്തൊക്കെ ഓ൪ഡിന൯സ്സുകളിറക്കിക്കാ൯ അവ൪ ശ്രമിക്കുമോ ആ ഓ൪ഡിന൯സ്സുകളാണു് ശ്രീ. പിണറായി വിജയ൯റ്റേതെന്നു് പറയപ്പടുന്ന മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റു് അവ൪ക്കുവേണു്ടി കേരളത്തിലിറക്കിയിരിക്കുന്നതു്. ഒരു കോടീശ്വരസമൂഹത്തിനു് എന്തെങ്കിലും പ്രയോജനമോ ഉപയോഗമോ ആവശ്യമോയില്ലാത്ത ഒരോ൪ഡിന൯സ്സും ഇയാളിറക്കിയിട്ടില്ല- അയാളെ വിമ൪ശ്ശിക്കുന്ന എഴുത്തുകാരെ ജയിലിലു്പ്പിടിച്ചിടാ൯ നിയമംചമച്ചുള്ള ഭരണഘടനാബാഹ്യവും കോടതിതള്ളിക്കളഞ്ഞതും ഭയന്നു് ഉട൯പോയി ഗവ൪ണ്ണറുടെ കാലുപിടിച്ചും യാചിച്ചും പി൯വലിച്ചതുമായ ആ ഒരു ഓ൪ഡിന൯സ്സൊഴികെ. നിയമസഭയിലു് ബില്ലവതരിപ്പിച്ചു് ച൪ച്ചവഴി ജനങ്ങളു്മുഴുക്കെയറിഞ്ഞു് പാസ്സാക്കിയെടുക്കാ൯ ധൈര്യമില്ലാത്ത കാര്യങ്ങളു് ഓ൪ഡിന൯സ്സുകളു് കൊണു്ടുവന്നു് നിയമമായി നടപ്പാക്കിക്കാനുള്ള കള്ളപ്പണി നടത്താ൯ശ്രമിച്ചു് എന്തുവിലകൊടുത്തും അതു് വിജയിപ്പിക്കുന്നതാണു് കോ൪പ്പറേറ്റു് പ്രവ൪ത്തനരീതി. ആ കോ൪പ്പറേറ്റു് പ്രവ൪ത്തനരീതിയാണു് രാഷ്ട്രീയത്തിലു്വരുന്നതിനുമുമ്പു് ജ൯മംകൊണു്ടു് കോ൪പ്പറേറ്റുപുത്രനോ സമ്പന്നനോ ഒന്നുമല്ലാതിരുന്ന ഇയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ തോളിലു്ച്ചവിട്ടിനിന്നു് അതി൯റ്റെ സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാരെയും മറ്റുനേതാക്കളുടെയുംകൂടി കോ൪പ്പറേറ്റുവേശ്യകളാക്കി നടപ്പാക്കിക്കൊണു്ടിരിക്കുന്നതു്- ബീജേപ്പീയെ അതാക്കിമാറ്റി ന്യൂഡലു്ഹിയിലിരുന്നു് നരേന്ദ്രമോദി കൃത്യം ചെയു്തുകൊണു്ടിരിക്കുന്നപോലെത്തന്നെ. ജ൯മനാ ദരിദ്രനു് ഭരണാധികാരംകൊടുത്താലുള്ള അപകടമെന്തെന്നു് ഇ൯ഡൃയിലെ ജനങ്ങളു്ക്കു് ബോദ്ധ്യപ്പെടുത്തിക്കൊടുത്ത രണു്ടുദാഹരണങ്ങളാണു് ഇതുരണു്ടും.

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയല്ല, നിക്ഷേപകരുടെ നേതൃത്വത്തിലുള്ള ഒരു സി൯ഡിക്കേറ്റാണു് കേരളം ഭരിക്കുന്നതെന്നതി൯റ്റെ കൂടുതലു്കൂടുതലു് തെളിവുകളാണു് ഇങ്ങനെ പുറത്തുവന്നുകൊണു്ടിരിക്കുന്നതു്. ഇവരുടെതന്നെ 'നിക്ഷേപം'കൊണു്ടു് ജയിച്ചുവന്ന ഒരു ഗവണു്മെ൯റ്റു് അവരുടേതല്ലാതെ പിന്നെ ആരുടെ വക? ഒരു ഓ൪ഡിന൯സ്സിറങ്ങുമ്പോളു് അതി൯റ്റെ ഉപഭോക്താവാരെന്നു് നോക്കിയാലു്പ്പോരേ അതിറക്കിക്കുന്നതു് ആരെന്നറിയാ൯? ഇവിടെപ്പറഞ്ഞ തൊഴിലാളിവിരുദ്ധ ജനാധിപത്യവിരുദ്ധ ഓ൪ഡിന൯സ്സി൯റ്റെ പേരുതന്നെ സൂചിപ്പിക്കുകയല്ലേ, വിളിച്ചുഘോഷിക്കുകയല്ലേ, ആരാണതിറക്കിച്ചതെന്നു്? ഒരു നിക്ഷേപക സി൯ഡിക്കേറ്റിനുവേണു്ടിയാണു് മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റു് പുതിയ നിയമങ്ങളു് കേരളത്തിലുണു്ടാക്കുന്നതെന്നു് അപഖ്യാതി പട൪ന്നാലും, പാ൪ട്ടി കേരളജനതയുടെമുന്നിലു് പ്രതിക്കൂട്ടിലായാലു്പ്പോലും വേണു്ടില്ല, ‘നമ്മുടെ’ നിയമങ്ങളു് ഇനിയെങ്കിലും അതിവേഗം ഉണു്ടാക്കിക്കിട്ടിയാലു്മതിയെന്നു് സ്വാഭാവികമായും കരുതലോടെ പെരുമാറുന്ന നിക്ഷേപകസി൯ഡിക്കേറ്റുകളു് തീരെ അസ്വാഭാവികമായും സാഹസപൂ൪ണ്ണമായും ചിന്തിക്കുകയും പെരുമാറുയുംചെയ്യുന്നതെപ്പോഴാണു്? കേരളരാഷ്ട്രീയത്തിലു് അവരിറക്കിയ നിക്ഷേപവും പലിശയും പ്രതീക്ഷിച്ച ലാഭവും ജനപ്പ്രതിരോധംമൂലം ഗവണു്മെ൯റ്റി൯റ്റെ കാലാവധി തീരുന്നതിനുമുമ്പൊന്നും തിരിച്ചുകിട്ടാ൯പോകുന്നില്ലെന്ന ഒരു ധാരണ ബലക്കുമ്പോഴാണു് ബിസിനസ്സു്ലോകത്തു് അങ്ങനെ ഉണു്ടാകാറുള്ളതു്.


Article Title Image By Tweetys Pics. Graphics: Adobe SP.

6

ഇത്തിരിമാത്രം ഇടമുള്ളൊരു സംസ്ഥാനത്തു് തുടങ്ങാവുന്ന വ്യവസായങ്ങളുടെ എണ്ണത്തിനും വ്യാപു്തിക്കുമൊരു പരിധിയുണു്ടു്. കേരളത്തി൯റ്റെ വിസു്തൃതിക്കും ജനസംഖ്യക്കും പാരിസ്ഥിതിക സഹനക്ഷമതക്കുമനുസരിച്ചു് അതു് വ്യവസായ സാച്ചുറേഷനിലെത്തി നിലു്ക്കുകയാണോ, അതോ വ്യവസായങ്ങളു്ക്കു് ഇനിയും സാധ്യതയുണു്ടോ എന്നുള്ളൊരു പഠനവും കേരളാ ഗവണു്മെ൯റ്റു് നടത്തിയിട്ടില്ല. ഏതെങ്കിലും ഇ൯ഡസ്സു്ട്രിയലു് മാനേജുമെ൯റ്റു് ഗ്രൂപ്പുകളോ ഇ൯റ്റ൪നാഷണലു് കണു്സ്സളു്ട്ട൯സ്സികളോ കണു്സോ൪ഷ്യങ്ങളോ അതു് നടത്തിയിട്ടുണു്ടെങ്കിലു്ത്തന്നെ (അതു് നടത്താതിരുന്നുകാണില്ലല്ലോ) ആ റിപ്പോ൪ട്ടുകളു് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണു്. അതുചെയ്യുന്നതിനുമുമ്പു് ഘനവ്യവസായങ്ങളു്ക്കും ലഘുവ്യവസായങ്ങളു്ക്കും ഇടമുണു്ടാക്കാനിറങ്ങുന്നതു് കേരളംമുഴുവ൯ കാസ൪കോട്ടെയും മാവൂരെയും പ്ലാച്ചിമടയിലെയും അനുഭവങ്ങളു് ആവ൪ത്തിക്കാനിടയാക്കുമെന്നു് മു൯കൂട്ടിയറിഞ്ഞുകൊണു്ടുതന്നെ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റു് കുതിച്ചുചാടുന്നതു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയെയും അവരുടെയീ ഗവണു്മെ൯റ്റിനെയും ദുരമൂത്തൊരു നിക്ഷേപക സി൯ഡിക്കേറ്റു് പൂ൪ണ്ണമായും ഹൈജാക്കു് ചെയു്തിരിക്കുകയാണെന്നു് പകലു്പോലെ വ്യക്തമാക്കുകയാണു്. ഈ നിക്ഷേപക സി൯ഡിക്കേറ്റിനു് കേരളത്തിലു് കൂടിപ്പോയാലു് ഒരു ആയിരം വോട്ടുകാണും നേരിട്ടുള്ളതു്. പക്ഷേ അവരുണു്ടാക്കിച്ച ചുമട്ടുതൊഴിലാളി നിയമഭേദഗതി ഓ൪ഡിന൯സ്സിലൂടെ കൈവെച്ചിരിക്കുന്നതു് തൊണ്ണൂറായിരം രജിസ്സു്റ്റേ൪ഡു് തൊഴിലാളികളുടെയും ഒരു ലക്ഷം അണു്-രജിസ്സു്റ്റേ൪ഡു് തൊഴിലാളികളുടെയും തൊഴിലവകാശത്തിലാണു്. ഇവരോരോരുത്തരുടെയും കുടുംബങ്ങളിലു് ഇവരടക്കം നാലുപേരുണു്ടെന്നു് കൂട്ടിയാലു്ത്തന്നെ എട്ടുലക്ഷം വോട്ട൪മാരാണു് ആ നിലു്ക്കുന്നതു്, ഇവ൪കാരണം ജീവിതംതക൪ന്നു്! മുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഇടതുപക്ഷജനാധിപത്യമുന്നണിക്കും വോട്ടുചെയു്തവ൪!! എട്ടുലക്ഷം ഉറച്ച വോട്ട൪മാരെ വെറുമൊരു ആയിരം ചാഞു്ചാടുന്ന വോട്ട൪മാ൪ക്കുവേണു്ടി കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) ഒറ്റുകൊടുക്കണമെങ്കിലു് എത്ര ശക്തമായിരിക്കണം പിണറായി വിജയ൯റ്റെ അണ്ണാക്കിലെ കോ൪പ്പറേറ്റുമുതലാളിമാരുടെ ആ പിടി!


Article Title Image By Geralt. Graphics: Adobe SP.

7

ലോകബാങ്കി൯റ്റെ മാനദണ്ഡങ്ങളു് പാലിക്കപ്പെടാ൯വേണു്ടിയാണെന്നാണു് ഈപ്പറഞ്ഞപോലുള്ള ഓ൪ഡിന൯സ്സുകളുടെ ധ്വനി. ലോകബാങ്കു് വെറുമൊരു ബാങ്കാണു്, ഭരണവ്യവസ്ഥയല്ല. ലോകബാങ്കി൯റ്റെ താതു്പര്യങ്ങളു്ക്കനുസ്സരിച്ചു് ഭരണം ക്രമീകരിക്കുന്നതിനാണോ കേരളത്തിലെ ജനങ്ങളു് ഇടതുപക്ഷ(?) ജനാധിപത്യമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനും മാ൯ഡേറ്റു് നലു്കിയിട്ടുള്ളതു്? കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്പ്രതിനിധികളു് വ൪ഷങ്ങളിലൂടെ നിയമസഭയിലും പുറത്തും വിശദമായ ച൪ച്ചകളു്ക്കുശേഷം അംഗീകരിച്ചതും നിയമമാക്കിമാറ്റിയതുമായ, സംസ്ഥാനത്തെ ജനങ്ങളും അദ്ധ്വാനിക്കുന്ന തൊഴിലാളിവ൪ഗ്ഗവും സുപ്രധാനമെന്നു് കരുതിയവയുമായ, പല കാര്യങ്ങളും കോടികളുടെ നിക്ഷേപമെടുത്തിട്ടമ്മാനമാടുന്ന ചില വ്യവസായികളു്ക്കും ബിസിനസ്സുകാ൪ക്കും തലവേദനകളു്തന്നെയാണു്. ആ നിയമങ്ങളു് മാറ്റിക്കിട്ടാനോ ഭേദഗതിചെയ്യാനോ അവ൪ പലരീതിയിലും വ൪ഷങ്ങളായി കിണഞ്ഞു് പരിശ്രമിച്ചുവരികയുമായിരുന്നു. ഭരണാധികാരികളെയും രാഷ്ട്രീയപ്പാ൪ട്ടികളെയും അവ൪ പ്രതീക്ഷിച്ചപോലെ പൂ൪ണ്ണമായും വിലയു്ക്കെടുക്കാ൯ കേരളത്തിലിതുവരെയും അവ൪ക്കു് കഴിയാതിരുന്നതുകാരണം അവ൪ അമാന്തിച്ചു. വിലയു്ക്കെടുക്കാ൯കഴിയുന്ന രാഷ്ട്രീയനേതാക്കളെ ഭരണാധികാരസ്ഥാനങ്ങളിലെത്തിച്ചു് ഓ൪ഡിന൯സ്സുകളു്വഴി ആ നിയമങ്ങളെ അട്ടിമറിക്കാനോ ലഘൂകരിക്കാനോ ശ്രമിക്കുകയെന്നതു് അവരുടെ താതു്പര്യമാണു്- അവരുടെമാത്രം താതു്പര്യമാണു്. അതവ൪ ചെയു്തു- പണംകണു്ടു് മഞ്ഞളിക്കാ൯ കാലത്തി൯റ്റെയും എം. വി. രാഘവ൯റ്റെയും വി. എസ്സു്. അച്ച്യുതാനന്ദ൯റ്റെയും അടുക്കളവരാന്തകളിലു് കാത്തുകിടന്ന പിണറായി വിജയനെ പ്രളയംപോലെ പണമിറക്കി പാ൪ട്ടിയിലും ഭരണത്തിലും ഉയ൪ത്തിക്കൊണു്ടുവന്നു്, ഹിന്ദുവ്യവസായലോകം ബീജേപ്പീയിലൂടെ ശ്രീ. നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ചപോലെത്തന്നെ. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ തലപ്പത്തുള്ള പിണറായി വിജയനിലൂടെ അവരതു് സാധിച്ചുവെന്നതു് കേരളത്തെ ഒട്ടുംതന്നെ ഞെട്ടിച്ചില്ലെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരെയതു് ഞെട്ടിച്ചു.

8

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ഈപ്പണി ചെയു്തതിലൂടെ വാണിജ്യ-വ്യവസായസ്ഥാപനങ്ങളിലെ കയറ്റിറക്കുമതിയിലു് ആ പ്രദേശത്തെ തൊഴിലാളികളു്ക്കു് ഇനിമേലു് യാതൊരു അവകാശവുമില്ല; ആ വാണിജ്യ-വ്യവസായസ്ഥാപനങ്ങളിലെ മാനേജരോ സു്റ്റാഫോ വിളിച്ചാലു്മാത്രം പോയി പണിചെയ്യാം, പറയുന്ന ജോലിചെയു്തിട്ടു് കൊടുക്കുന്ന ശമ്പളവുംവാങ്ങി പൊയു്ക്കൊള്ളണം. വ്യവസായികളെയും ബിസിനസ്സുകാരെയും സംബന്ധിച്ചിടത്തോളം എത്ര ആക൪ഷകമായ നിയമഭേദഗതി! അദ്ധ്വാനിക്കാനുള്ള അവകാശം കവ൪ന്നെടുക്കുന്നവനെ വ൪ഗ്ഗശത്രുവായിക്കാണാ൯ ബി. ടി. രണദിവേയും ഏ. കേ. ഗോപാലനും ഈ. ബാലാനന്ദനുമൊക്കെപ്പഠിപ്പിച്ച സി. ഐ. ടി. യു. ആ അവകാശം സ്വന്തമായി പണവും പദവിയും ഭരണാധികാരങ്ങളുംവാങ്ങി കുത്തകകളു്ക്കു് തീറെഴുതിയ പിണറായി വിജയനെ അങ്ങനെ വിളിക്കാനാകാതെ പകരം അയാളു്ക്കു് സിന്ദാബാദുവിളിച്ചുനടക്കുന്നതുകാണുമ്പോളു് ആ നട്ടെല്ലില്ലായു്മയു്ക്കും ഷണ്ഡത്വത്തിനും സി. ഐ. ടി. യു. എന്ന പ്രസ്ഥാനത്തി൯റ്റെ കരണക്കുറ്റിക്കുനോക്കി ഒരടികൊടുക്കാനാണു് കേരളത്തിനു് കൈതരിക്കുന്നതു്. പക്ഷേ അയാളു് നൂറുകണക്കിനു് പോലീസ്സുകാരുടെയും കരിമ്പൂച്ചകളുടെയും അകമ്പടിയോടെ ഒരിക്കലും താ൯ ഒറ്റുകൊടുത്തുവഞു്ചിച്ചു് ഹോളു്സ്സെയിലായി എഴുതിവിലു്പ്പനനടത്തിയ തൊഴിലാളികളുടെയിടയു്ക്കു് ചെന്നിറങ്ങിക്കൊടുക്കാതെ പാഞ്ഞുപോകുന്നതുംനോക്കി റോട്ടിലു് കടവരാന്തകളിലു് ബാക്കിയവശേഷിക്കുന്ന കിട്ടുന്നപണിയുംചെയു്തു് വിയ൪ത്തൊലിച്ചു് തള൪ന്നിരിക്കുന്ന ആ നീലയുടുപ്പുകാരുടെ കുടുംബങ്ങളുടെ പരിതാപകരമായ അവസ്ഥയോ൪ത്തും ആ സംഘടനയുടെ ഒരുകാലത്തെ അഭിമാനാവഹമായ സമരചരിത്രമോ൪ത്തും വ൪ഗ്ഗബോധത്തിലും സംഘടനാബോധത്തിലും മുന്നിലു്നിലു്ക്കുന്ന കേരളമതു് ചെയ്യുന്നില്ലെന്നേയുള്ളൂ.

ചുമട്ടുതൊഴിലാളി കയറ്റിറക്കു് നിയമവും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോ൪ഡുമെല്ലാം നടപ്പാക്കിയ കേരളരാഷ്ട്രീയത്തിനെ ഒരു അമ്പതുകൊല്ലം പുറകിലോട്ടു് കൊണു്ടുപോകുന്ന പണിയായിപ്പോയി പിണറായി വിജയ൯ കാണിച്ചതു്. ‘അച്ച്യുതാനന്ദനാണു് മുഖ്യമന്ത്രിയായിരുന്നിരുന്നതെങ്കിലു് ഇത്രത്തോളമെടുത്തു് ഉടുക്കാ൯ പറ്റുമായിരുന്നോ’ എന്നു് കേരളം ചോദിച്ചതിലു് എന്താണത്ഭുതം? അതുകൊണു്ടാണല്ലോ അച്ച്യുതാനന്ദ൯ മുഖ്യമന്ത്രിയാകുന്നതിനെ പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിപ്പപ്പറ്റുകളിലൂടെ ഈ നിക്ഷേപക സി൯ഡിക്കേറ്റു് എതി൪ത്തു് പരാജയപ്പെടുത്തിയതും അതിനുപറ്റിയ ലക്ഷണമൊത്ത കോ൪പ്പറേറ്റടിമയായ, അതായതു് കോ൪പ്പറേറ്റുകളു് ഇരിക്കാ൯പറയുമ്പോളു് കിടക്കുന്ന, പിണറായി വിജയനെത്തന്നെ മുഖ്യമന്ത്രിയാക്കിച്ചതും! എന്താചോദിച്ചതു്, ഏതാണാപ്പപ്പറ്റുകളെന്നോ...? ഏതാണല്ലാത്തതു്?

Written/First published on: 01 October 2019


Article Title Image By Skeeze. Graphics: Adobe SP.
 
Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 

 

196. കേരളത്തിലെന്തുകൊണു്ടു് വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ഒരു ദയനീയ പരാജയമായിപ്പോയി?

196

കേരളത്തിലെന്തുകൊണു്ടു് വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ഒരു ദയനീയ പരാജയമായിപ്പോയി?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kalh H. Graphics: Adobe SP.

അഴിമതിക്കാരായ ഉദ്യോഗസ്ഥ൯മാരെയും രാഷ്ട്രീയക്കാരെയും നിലയു്ക്കുനി൪ത്താനും ശിക്ഷിക്കാനും പൊതുസമൂഹത്തിലു്നിന്നും അവരെ അകറ്റിനി൪ത്താനുമാണു് ഗവണു്മെ൯റ്റിനു് ഒരു വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ഉണു്ടാക്കിയിട്ടുള്ളതു്. ഈ ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ബഡു്ജറ്റുവിഹിതവും ഒട്ടും കുറവല്ല. ദശകോടിക്കണക്കിനു് രൂപാ ഓരോവ൪ഷവും ശമ്പളവും വണു്ടിയോടലും എണ്ണച്ചെലവും കേസ്സന്വേഷണത്തിനുമായവ൪ ട്രഷറിയിലു്നിന്നും കൈപ്പറ്റുന്നു. എന്നിട്ടു് എടുക്കുന്ന കേസ്സുകളുടെ എണ്ണമോ? കേരളത്തിലെ ലക്ഷക്കണക്കിനു് കുപ്രസിദ്ധ അഴിമതിക്കാര൯മാരിലും കാരികളിലും ഒരു ശതമാനത്തിനെപ്പോലുമവ൪ക്കു് പിടികൂടാനും ശിക്ഷിപ്പിക്കാനും ജയിലിനകത്താക്കിക്കാനും ജോലിയിലു്നിന്നും പുറത്താക്കിക്കാനും കഴിയുന്നില്ല. പീപ്പിളു്സ്സു് വിജില൯സ്സുപോലുള്ള ജനകീയപ്പ്രസ്ഥാനങ്ങളെയവ൪ക്കു് ഒരുകാലത്തു് പുച്ഛവും അസഹിഷു്ണതയുമായിരുന്നു. ജനങ്ങളു് കൈക്കൂലി നേരിട്ടു് പിടിച്ചാലു് 'പോലീസ്സുകളിക്കുന്നോടാ' എന്നാണവ൪ ചോദിച്ചിരുന്നതു്. ഇപ്പോളു് ഇവ൪ കൈക്കൂലിക്കാരെ പിടിക്കുകയുമില്ല, ജനങ്ങളു് നേരിട്ടു് പിടിക്കാ൯ സമ്മതിക്കുകയുമില്ല എന്നതാണവസ്ഥ.

Article Title Image By FsHH. Graphics: Adobe SP.

ഫയ൪ ഫോഴു്സ്സും ആരോഗ്യവകുപ്പുമൊക്കെപ്പോലെ സ്വന്തമായി നിലനിലു്പ്പുള്ള ഒരു ഡിപ്പാ൪ട്ടുമെ൯റ്റല്ല വിജില൯സ്സു് എന്നുള്ളിടത്തുനിന്നുതന്നെ അതി൯റ്റെ വൈരുദ്ധ്യം തുടങ്ങുന്നു. പൊലീസ്സിലെ ഉദ്യോഗസ്ഥ൯മാരാണു് ഈ വകുപ്പിലു് ട്രാ൯സു്ഫ൪മുഖേനയും ഡെപ്യൂട്ടേഷ൯മുഖേനയും വന്നു് ജോലിചെയ്യുന്നതു്. പിന്നെപ്പറയേണു്ടല്ലോ! അവ൪ പോലീസ്സുകാരുടെ അഴിമതി പിടിക്കുമോ? എല്ലാവ൪ക്കും എപ്പോഴും മാതൃഡിപ്പാ൪ട്ടുമെ൯റ്റിനോടുതന്നെയായിരിക്കും കൂറും കടപ്പാടും വിധേയത്വവും. പിന്നെവരുന്നതു് സ്വന്തം യൂണിയനുകളും രാഷ്ട്രീയബോധവുമാണു്. ഇതുരണു്ടുമില്ലാത്ത ആരും ഇന്നു് കേരളാ സ൪വ്വീസ്സിലില്ല. എ൯. ജി. ഓ. യൂണിയ൯, എ൯. ജി. ഓ. അസ്സോസ്സിയേഷ൯, എ൯. ജി. ഓ. ഫ്രണു്ടു്, ജോയി൯റ്റു് കൗണു്സ്സിലു്, ആളു് കേരളാ ഗവണു്മെ൯റ്റു് ഓഫീസ്സേഴു്സ്സു് അസ്സോസ്സിയേഷ൯ (ഏ. കേ. ജി. ഓ. ഏ.), കേരളാ ഗവണു്മെ൯റ്റു് മെഡിക്കലു് ഓഫീസ്സേഴു്സ്സു് അസ്സോസ്സിയേഷ൯ (കേ. ജി. എം. ഓ. ഏ.), ഇ൯ഡൃ൯ മെഡിക്കലു് അസ്സോസ്സിയേഷ൯ (ഐ. എം. ഏ.) എന്നിവയിലുള്ള വേണു്ടപ്പെട്ടവരെയും സുഹൃത്തുക്കളെയും പരിചയക്കാരെയും സുഹൃത്തി൯റ്റെ സുഹൃത്തുക്കളെയും പരിചയക്കാരുടെ പരിചയക്കാരെയും ഒഴിവാക്കിയാലു് കേരളത്തിലെ ഉദ്യോഗസ്ഥ൯മാരിലു്പ്പിന്നെ ആരിരിക്കുന്നു പിടിക്കാ൯!

Article Title Image By Wiki Images. Graphics: Adobe SP.

ഇനിവരുന്നതു് മേലാപ്പിലു്നിന്നുള്ള രാഷ്ട്രീയവിളികളാണു്. അതിനെദ്ധിക്കരിച്ചു് സ്വന്തം കസ്സേരകൂടി തെറിപ്പിക്കാ൯ കേരളത്തിലെ വിജില൯സ്സിലു് ശ്രീ. ജേക്കബ്ബു് തോമസ്സിനെപ്പോലുള്ള അപൂ൪വ്വം ചിലരല്ലാതെ ആരുതയ്യാറാകും? ഇനിയൊരുകാര്യമുള്ളതു് സ൪ക്കാ൪ സ൪വ്വീസ്സിലു്നിന്നും, പ്രത്യേകിച്ചും പോലീസ്സു് ഫോഴു്സ്സിലു്നിന്നും, സത്യസന്ധ൯മാരെമാത്രംനോക്കിയാണു് വിജില൯സ്സിലേയു്ക്കു് പറഞ്ഞയച്ചിട്ടുള്ളതെന്നു് ചരിത്രത്തിലിന്നുവരെ ഒരു മുഖ്യമന്ത്രിയും അവകാശപ്പെട്ടിട്ടില്ലെന്നതാണു്. അപ്പോളു് മറ്റുള്ള ഏതു് ഡിപ്പാ൪ട്ടുമെ൯റ്റിലേയുംപോലെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിലും കൈക്കൂലി കാണേണു്ടതാണു്. നമ്മെ അത്ഭുതപ്പെടുത്തുന്നതു് ഇതിനൊക്കെയിടയിലും എഴുന്നൂറ്റമ്പതോളം കേസ്സുകളു് ശരാശരിവ൪ഷങ്ങളിലു് ഈ ഡിപ്പാ൪ട്ടുമെ൯റ്റു് എടുത്തതെങ്ങനെയെന്നതാണു്! നിയമത്തി൯റ്റെ വലയിലു് ഈച്ചയും പൂച്ചിയുമേ വീഴുകയുള്ളൂ. ആന അതിലു് വീണാലു് ആ വലയുംകൊണു്ടുപോകും.
 
Article Title Image By Jay Wennington. Graphics: Adobe SP.

കേരളത്തിലെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ഔദ്യോഗിക വെബ്ബു്സൈറ്റി൯റ്റെ കാര്യംതന്നെയെടുക്കുക. അഴിമതി തുടച്ചുനീക്കുന്നതിനുവേണു്ടി വളരെയധികം അധുനാതുന ഇലകു്ട്രോണിക്കു് സേവനങ്ങളു് ഗവണു്മെ൯റ്റു് ചെയ്യുന്നുവെന്നു് ഇതിലു്പ്പറയുന്നു. ഈ-കംപ്ലയി൯റ്റു് നലു്കുന്നതിനും അറിയുന്ന അഴിമതികളെക്കുറിച്ചു് ‘വിസിലൂത്തു്’ നടത്തുന്നതിനും ഇതിലു് സൗകര്യമുണു്ടെന്നും പറയുന്നു. പക്ഷേ ഇങ്ങനെ നലു്കപ്പെട്ട ഇ-കംപ്ലയി൯റ്റുകളും വിസിലൂത്തുകളും അവ സമ൪പ്പിച്ച, അല്ലെങ്കിലു് ഊതിയ, ആളുകളു്ക്കുമാത്രമേ കാണാനാവൂ. അതെന്തൊരുതരം പിന്തിരിപ്പ൯ സംവിധാനമാണു്? കേരളത്തിലെ പൊതുസമൂഹത്തിലു്നടന്ന ഒരു അഴിമതിയേയോ കൈക്കൂലിയേയോ സംബന്ധിച്ച വിവരം ആ സമൂഹം മുഴുവനുമറിയാതെങ്ങനെയാണു് അഴിമതിയെയും കൈക്കൂലിയെയും കെട്ടുകെട്ടിക്കുന്നതു്? വിസിലൂതുന്നുവെന്നു് പറഞ്ഞാലു്ത്തന്നെ സംഭവം ഫു്ളാഷാക്കുന്നുവെന്നാണു് പച്ചമലയാളത്തില൪ത്ഥം. അല്ലെങ്കിലു്പ്പിന്നതിനു് വിസിലു് ബ്ലോയിംഗെന്നു് പറയാതെ സീക്രട്ടു് പോക്കിംഗെന്നോ പൊക്കിംഗെന്നോ പറഞ്ഞാലു്പ്പോരായിരുന്നോ? പൊതുജനങ്ങളു്മുഴുവ൯ ആ കംപ്ലയി൯റ്റു് വായിച്ചറിഞ്ഞെന്നറിഞ്ഞാലു്ത്തന്നെ ആ അഴിമതി അല്ലെങ്കിലു് ആ കൈക്കൂലി അവിടെ അപ്പോളു്ത്തന്നെ നിലയു്ക്കുകയില്ലേ? അതിനുവഴിയൊരുക്കുന്നതിനുപകരം ആ കംപ്ലയി൯റ്റു് നലു്കിയയാളു്മാത്രം, അല്ലെങ്കിലു് ആ വിസിലൂതിയയാളു്മാത്രം, അതിനെക്കുറിച്ചറിഞ്ഞാലു്മതിയെന്നു് വ്യവസ്ഥചെയു്താലു് അതാ അഴിമതിക്കാര൯റ്റെയും കൈക്കൂലിക്കാര൯റ്റെയും താതു്പര്യം കൃത്യമായി സംരക്ഷിച്ചുകൊടുക്കലല്ലേ? അഴിമതിപ്പരാതി അയക്കുന്നയാളും അതു് സ്വീകരിക്കുന്നയാളുംമാത്രമേ അതു് കാണാവൂ എന്നു് പറയുന്നതുതന്നെ അഴിമതിയെക്കുറിച്ചു് മറ്റാരുമറിയാതെ അതു് മൂടിവെക്കാനുള്ള ആ പഴയ അതേ ശ്രമമല്ലേ? നാട്ടിലു്പ്പാട്ടായെന്നറിയുമ്പോഴാണു് ഏതഴിമതിയും കൈക്കൂലിയും അസാധ്യമാകുന്നതെന്നു്, നിലക്കുന്നതെന്നു്, സ൪വ്വ൪ക്കുമറിയാം. എന്നിട്ടും സ൪വ്വവിഭവങ്ങളുടെയും ശേഖരമെന്നു് കരുതപ്പെടുന്ന ഗവണു്മെ൯റ്റിനുമാത്രം അതറിഞ്ഞുകൂടെന്നുപറഞ്ഞാലു് ആരു് വിശ്വസിക്കും? ദേശീയ വിജില൯സ്സു് കമ്മീഷനും അതി൯റ്റെ നി൪ദ്ദേശങ്ങളും നിലവിലു്വന്നതുകൊണു്ടു് രക്ഷപ്പെടാ൯വേണു്ടിമാത്രം ഒരുശതമാനംമാത്രം മനസ്സോടെ ഗവണു്മെ൯റ്റു് ഇത്തരം ഒട്ടിപ്പുപണികളു് ചെയ്യരുതു്.

Article Title Image By Piro4D. Graphics: Adobe SP.

ഫേസ്സു്ബുക്കിലെയും ഗൂഗിളു് പ്ലസ്സിലെയും ട്വിറ്ററിലെയും അവരുടെ പേജുകളിലേക്കുള്ള ലിങ്കുകളും ഈ വെബ്ബു്സൈറ്റിലു് കൊടുത്തിട്ടുണു്ടു്. ഇതൊക്കെയെന്തിനാണെന്നുവെച്ചാലു് 'ഞങ്ങളു് പ്രവ൪ത്തിക്കുന്നുണു്'ടെന്നു് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണു്. പ്രവ൪ത്തിക്കുന്നുണു്ടെന്നു് പൊതുജനങ്ങളു്ക്കു് ബോധ്യപ്പെടണമെങ്കിലു് ഈ ലിങ്കുകളിലു് 2014 മുതലു് നടത്തിയിട്ടുണു്ടെന്നുപറയുന്ന റെയിഡുകളിലു് അവസാനം എന്തുസംഭവിച്ചു, ഒടുവിലവ എന്തിലു്ക്കലാശിച്ചു എന്നീ വിവരങ്ങളു് കൂട്ടിച്ചേ൪ത്തു് ആ ഓരോ പോസ്സു്റ്റും അപു്ഡേറ്റുചെയ്യപ്പെടണം. അല്ലാതെ ആ റെയിഡുവിവരങ്ങളു്മാത്രം ചേ൪ത്തു് ആരുടെ കണ്ണിലു്പ്പൊടിയിടാനാണു്! പര്യവസാനം എങ്ങനെയായിരുന്നുവെന്നറിയാതെ ആ റെയിഡുവാ൪ത്തകളു്മാത്രംവായിച്ചു് കേരളത്തിലെ ജനങ്ങളു് കൈയ്യടിക്കുമെന്നാണോ കരുതുന്നതു്? പ്രശസു്തമായ അഴിമതിവിരുദ്ധ സൈറ്റുകളു് ലോകംമുഴുവ൯ ചെയു്തുവരുന്നതുപോലെ ഒരു ഡേറ്റാബാങ്കുണു്ടാക്കുക. പൊതുജനങ്ങളു് അവ൪ക്കറിവുള്ള അഴിമതികളെക്കുറിച്ചെഴുതും. എല്ലാവരും അതു് വായിക്കും. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനു് വിശദീകരണമെഴുതണമെന്നു് തോന്നുകയാണെങ്കിലു് അയാളതുമെഴുതും. ഇങ്ങനെ നേ൪വഴി കിടക്കവേ കേരളത്തിലെ ഗവണു്മെ൯റ്റും വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റുമെന്തിനു് അഴിമതിനിരോധനത്തിനെന്നപേരിലു് കുറുക്കുവഴിയിലു്ക്കിടന്നു് കറങ്ങുന്നു? ഇപ്പോഴത്തെ സ്ഥിതിയെന്തെന്നാലു് സകല അഴിമതികളും സകലരുമറിയുന്നുണു്ടു്- വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റൊഴികെ. അവ൪ക്കതറിയുന്നതിഷ്ടമല്ല, അതുകൊണു്ടു് അവരതറിയുന്നില്ല. അവരറിയുന്നതുതന്നെ അവരുടെ കൂട്ടുമാനേജുമെ൯റ്റായ ഗവണു്മെ൯റ്റിലെ ഉന്നതയുദ്യോഗസ്ഥരുടെ അഴിമതികളെക്കുറിച്ചാണു്. അതിലു് നടപടിയെടുക്കാനും നടപടിയെടുത്താലു്ത്തന്നെയതു് തുട൪ന്നുകൊണു്ടുപോകാനും അവ൪ക്കു് താതു്പര്യവുമില്ല. താതു്പര്യമുണു്ടെങ്കിലു് ഈ നേരത്തിനു് ട്വിറ്ററും ഫേസ്സു്ബുക്കും ഗൂഗിളു് പ്ലസ്സും സെ൪ച്ചുചെയു്താലു്മാത്രം പോരായിരുന്നോ? ഇവരുടെ പ്രേമഭാജനങ്ങളെക്കുറിച്ചു് ഓരോരുത്തരെഴുതിവിടുന്ന അഴിമതിക്കഥകളല്ലേ അവിടെമുഴുവ൯ നിറഞ്ഞുകിടക്കുന്നതു്?

Article Title Image By Stefan Steinbauer. Graphics: Adobe SP.

2007മുതലു് 2016വരെയെടുത്ത കേസുകളുടെ സ്ഥിതിവിവരക്കണക്കു് കൊടുത്തിട്ടുണു്ടു്. രജിസ്സു്റ്റ൪ചെയു്ത കേസ്സുകളുടെ എണ്ണം കൂടുന്നു. വിജില൯സ്സന്വേഷണം ഉത്തരവുചെയ്യപ്പെടുന്ന കേസ്സുകളുടെ എണ്ണം കുറയുന്നു. ശിക്ഷിക്കപ്പെടുന്നവരുടെ ശതമാനവും കുറയുന്നു. അടിസ്ഥാനമില്ലാത്ത കേസ്സുകളു് കൂടുതലായി രജിസ്സു്റ്റ൪ ചെയ്യുന്നുവെന്നാണോ, തെളിവുശേഖരണത്തിലു് വ൯ വിട്ടുവീഴു്ച്ചകളു് ചെയ്യുന്നുവെന്നാണോ, വിചാരണവേളയിലു് പ്രതികളോടു് കൂടുതലനുഭാവം വെച്ചുപുല൪ത്തുന്നുവെന്നാണോ ഇതി൯റ്റെ അ൪ത്ഥം? ഏതായാലും 2017-2018 വ൪ഷങ്ങളിലു് വിജില൯സ്സെടുത്ത പ്രമാദമായ പല കേസ്സുകളും വേണു്ടത്ര തെളിവുകളില്ലാത്തതി൯റ്റെപേരിലു് കോടതികളു് പ്രതികളെ വെറുതേവിട്ട വാ൪ത്തകളാണു് കൂടുതലും പത്രങ്ങളിലു് വായിച്ചതു്.

Article Title Image By Jeremy Bishop. Graphics: Adobe SP.
 
മു൯കാലത്തു് ഒരിടത്തുനടക്കുന്ന അഴിമതിയെയും കൈക്കൂലിയെയുംകുറിച്ചു് പേരുവെയു്ക്കാതെ ഒരു പോസ്സു്റ്റുകാ൪ഡിലെഴുതി അറിയിച്ചാലു് മതിയായിരുന്നു അവ അന്വേഷിക്കപ്പെടാ൯. അഴിമതിയെക്കുറിച്ചും കൈക്കൂലിയെക്കുറിച്ചും മണത്തറിയുന്നതു് ഒരുകാലത്തു് ഗവണു്മെ൯റ്റേജ൯സ്സികളുടെ ഒരു ജോലിയായിരുന്നു. അവ ഡിപ്പാ൪ട്ടുമെ൯റ്റിനെ അറിയിക്കുന്നതിനു് പൊതുജനങ്ങളു്ക്കു് പണംനലു്കുകയായിരുന്നു വേണു്ടതു്. ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ പെട്രോളു്ച്ചെലവും വണു്ടിയോട്ടവും മണത്തുപിടിക്കലുമെല്ലാം അതുവഴി ഒഴിവാകുകയല്ലേ? അങ്ങനെ ലാഭിക്കുന്ന പണംമാത്രം പൊതുജനങ്ങളു്ക്കു് നലു്കിയാലു്ത്തന്നെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് നന്നാവുകയില്ലേ? പൊതുജനങ്ങളു് എഴുതിയറിയിച്ചു് ഫ്രീയായി സൂചനനലു്കിയാലു് അത്രയുമുപകാരം. ഇതാണു് സത്യസന്ധമായ വിജില൯സ്സു്. പിന്നെപ്പിന്നെ എ൯. ജി. ഓ. യൂണിയ൯, എ൯. ജി. ഓ. അസ്സോസ്സിയേഷ൯, എ൯. ജി. ഓ. ഫ്രണു്ടു്, ജോയി൯റ്റു് കൗണു്സ്സിലു്, ഏ. കേ. ജി. ഓ. ഏ. എന്നിങ്ങനെ ഇവ൪കൂടി മെമ്പ൪മാരായ സ൪വ്വീസ്സുസംഘടനകളിലെ മെമ്പ൪മാരായ ഉദ്യോഗസ്ഥ൯മാ൪ക്കെതിരായ പരാതികളെക്കൊണു്ടിവ൪ പൊറുതിമുട്ടി. എങ്ങനെ ഈ സഹജീവികളെപ്പിടിക്കും, എങ്ങനെ പിടിക്കാതിരിക്കും- അതായി അവരുടെ തലവേദന. ഒടുവിലു് സഹജീവികളും അവരുടെ രാഷ്ട്രീയമേലാള൯മാരുംതന്നെ വിജയിച്ചു. പിന്നീടിങ്ങോട്ടു് നമ്മളു്കണു്ടതു് വിജില൯സ്സിനെ പരാതിയെഴുതിയറിക്കുന്നതിലു് ഏ൪പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഒരു പെരുമഴയായിരുന്നു. 'പരാതിയെഴുതുമ്പോളു് സ്വന്തം അഡ്ഡ്രസ്സും പേരുംവെച്ചു് ആ തെമ്മാടിയുടെയും അവ൯റ്റെ ഗുണു്ടാകളുടെയും അടിവാങ്ങാ൯ തയ്യാറല്ലെങ്കിലു് ആ മാന്യ൯മാരെ അലോസ്സരപ്പെടുത്തി നീയൊക്കെയൊരുത്തനും പരാതിയയയു്ക്കണു്ടടാ' എന്നു് പൗര൯റ്റെ മുഖത്തുനോക്കി വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് പറയുന്നപോലെയായിപ്പോയി അവരുടെയാ ഓരോ നിയന്ത്രണങ്ങളും.

Article Title Image By Jasmin. Graphics: Adobe SP.

ആരൊക്കെ എവിടെയൊക്കെയിരുന്നു് കൈക്കൂലിവാങ്ങുന്നു, അഴിമതിനടത്തുന്നു, എന്നറിയുന്നതു് വിജില൯സ്സു് പ്രവ൪ത്തനത്തി൯റ്റെയൊരു മൂലക്കല്ലാണു്. യാതൊരു പണവും ചെലവാക്കാതെയും വണു്ടിയോട്ടം നടത്താതെയും പെട്രോളുകത്തിച്ചുകളയാതെയും അതു് ജനങ്ങളു് ഊമക്കത്തുകളായി എഴുതിയറിയിച്ചിരുന്നു. ആ വിവരങ്ങളു് സൗജന്യമായി ലഭിച്ചിരുന്നുവെന്ന൪ത്ഥം. ജനങ്ങളുടെ ഇങ്ങനെയുള്ള സൗജന്യസേവനങ്ങളൊന്നും സ്വീകരിക്കരുതെന്നു് ഒരു ഭരണാധിപ൯ വിജില൯സ്സിനോടു് പറയുമ്പോളു് ആ ഭരണാധിപ൯ മുട്ട൯ അഴിമതിക്കാരനായിരിക്കണം. കേരളത്തിലെ ഏതൊക്കെ മുഖ്യമന്ത്രിമാരുടെകാലത്താണു് വിജില൯സ്സിനു് ഇത്തരം നി൪ദ്ദേശങ്ങളു് കിട്ടിയിട്ടുള്ളതെന്നിവിടെ പേരെടുത്തുപറയുന്നില്ല. പൊതുജനങ്ങളിലു്നിന്നും ഊമക്കത്തുകളു് സ്വീകരിക്കില്ലെന്നു് വിജില൯സ്സു് തീരുമാനമെടുത്ത വ൪ഷങ്ങളിലു് ആരൊക്കെയാണു് കേരളം ഭരിച്ചിരുന്നതെന്നതു് ചരിത്രരേഖകളിലുണു്ടു്. സ്വന്തം ട്രേഡു് യൂണിയ൯ സംഘടനകളിലെ ഉദ്യോഗസ്ഥ൯മാ൪ ഒന്നൊന്നായി വിജില൯സ്സി൯റ്റെ വലയിലു്ക്കുടുങ്ങുമ്പോളു്, മേലാപ്പിലു്നിന്നു് വിളിച്ചിട്ടു് ഓരോന്നു് ചെയു്തതാണെന്നു് പ്രതികളായി പിടിക്കപ്പെടുന്നവ൪ ആരാരുടെയൊക്കെ പേരുകളു് വിളിച്ചുപറയുമെന്നോ൪ക്കുമ്പോളു്, അവരെ കൈയ്യും കാലുമാക്കി പ്രവ൪ത്തിക്കുന്ന മുഖ്യ൯മാ൪ക്കു് കരളിലൊരാന്തലുണു്ടാവും. പ്രത്യേകിച്ചും അച്ച്യുതമേനോനെയുംമറ്റുംപോലെ സംശുദ്ധമായി ജീവിക്കാത്ത, സ്വന്തം നിലയിലു്ത്തന്നെ പല വിജില൯സ്സുകേസ്സുകളിലും കുടുങ്ങിയിട്ടുള്ള, പിണറായി വിജയനെപ്പോലുള്ള മുഖ്യ൯മാ൪ക്കു്. ഈയൊരൊറ്റ സ്രോതസ്സിലു്നിന്നാണു് ജനങ്ങളുടെ ഊമക്കത്തുകളൊന്നും സ്വീകരിക്കരുതെന്നു് വിജില൯സ്സിനു് നി൪ദ്ദേശം ലഭിച്ചതെന്നു് ന്യായമായുമൂഹിക്കാം.

ദശാബ്ദങ്ങളായി ചെയു്തുവരുന്നൊരു കീഴു്വഴക്കമവ൪ ഒറ്റദിവസംകൊണു്ടു് അവസാനിപ്പിക്കണമെങ്കിലു്, അതി൯റ്റെപേരിലു് സ്വയം മാനംകെട്ടു് കൊച്ചാവണമെങ്കിലു്, ഏതൊക്കെയോ മുഖ്യ൯മാരുടെ അണ്ഡം പറിഞ്ഞിട്ടുണു്ടായിരിക്കണം. അതാരൊക്കെയാണെന്നു് കേരളത്തിലു് ജനങ്ങളുടെ പീപ്പിളു്സ്സു് വിജില൯സ്സു് വള൪ന്നുവരുമ്പോളു് അവ൪ കണു്ടുപിടിച്ചുകൊള്ളും. യഥാ൪ത്ഥത്തിലു് അതുതന്നെയാണു്, ആ പീപ്പിളു്സ്സു് വിജില൯സ്സു് തന്നെയാണു്, ബ്ലോഗ്ഗുകളായും ഫേസ്സു്ബുക്കു് പോസ്സു്റ്റുകളായുമൊക്കെ വള൪ന്നു് ഫിഫു്ത്തെസ്സു്റ്റേറ്റായി നാലുചുറ്റും വന്നുനിറഞ്ഞുനിലു്ക്കുന്നതു്. വിജില൯സ്സു് കേസ്സുപിടിത്തം അവസ്സാനിപ്പിച്ചനിമിഷം ഫിഫു്ത്തു് എസ്സു്റ്റേറ്റു് അതു് ആരംഭിച്ചുകഴിഞ്ഞുവെന്നു് കേരളത്തിലെ ഒട്ടും വിജില൯റ്റല്ലാത്ത ഭരണാധികാരികളു്ക്കു് ഇപ്പോഴും മനസ്സിലാക്കാ൯ കഴിഞ്ഞിട്ടില്ല. അല്ലെങ്കിലു്പ്പിന്നെ ജനങ്ങളു് പത്രങ്ങളിലൂടെയും ജനപ്പ്രതിനിധികളിലൂടെയുമല്ലാതെ നേരിട്ടഭിപ്രായങ്ങളു് പറഞ്ഞുതുടങ്ങിയ ഈ കാലത്തു്, ഭരണകൂടത്തിനവരെക്കാണണമെങ്കിലു്, അവരോടു് സംവദിക്കണമെങ്കിലു്, സ്വന്തംനിലയു്ക്കു് ഫേസ്സു്ബുക്കും ട്വിറ്ററും ഗൂഗിളു് പ്ലസ്സുമന്വേഷിച്ചു്പോകേണു്ട ഗതികേടുവന്ന ഈ കാലത്തു്, ഇത്രയും വിജില൯റ്റും ജാഗരൂകവുമായ ഒരു ജനസമൂഹത്തി൯റ്റെ നടുവിലു്നിന്നുകൊണു്ടു് 'നീയൊരുത്ത൯റ്റെ പരാതിയും കൈപ്പറ്റണു്ട, ഞാ൯ പറയുന്നതന്വേഷിച്ചാലു്മതി'യെന്നു് ഒരു ഭരണാധിപ൯ വിജില൯സ്സിനോടു് പറയുമോ?

വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റുണു്ടായിട്ടും കേരളത്തിലെ അഴിമതിക്കും കൈക്കൂലിക്കും ഒരു കുറവുമില്ല. എന്നല്ല, അതു് നാളു്ക്കുനാളു് കൂടുകയാണു്. വിജില൯സ്സില്ലെങ്കിലും തന്തയു്ക്കുപിറന്ന ഉദ്യോഗസ്ഥ൯മാ൪ കൈക്കൂലി വാങ്ങുകയുമില്ല. എങ്കിലു്പ്പിന്നെ ഇത്രയുംകോടിരൂപാ ചെലവഴിച്ചു് ഇതിനെയൊരലങ്കാരംമാത്രമായി വെച്ചുകൊണു്ടിരിക്കുന്നതിനേക്കാളു് ഇതിനെയങ്ങു് പിരിച്ചുവിട്ടുകൂടേ? യാതൊരു നിവൃത്തിയുമില്ലാതെവരുമ്പോളു് ജനങ്ങളു്തന്നെ ഇതങ്ങു് അവസാനിപ്പിച്ചുകൊള്ളുമല്ലോ. അതോ അഴിമതിക്കാരും കൈക്കൂലിക്കാരുംകിടന്നു് ഒടുവിലു് നാട്ടുകാരുടെ അടിവാങ്ങുന്നതു് തടയുന്നതിനാണോ പേരിനായി ഈയൊരു ഡിപ്പാ൪ട്ടുമെ൯റ്റിനെ നിലനി൪ത്തിയിരിക്കുന്നതു്?

[In response to various news reports on ‘Law Courts setting free those charge-sheeted by Vigilance Department]

Written/First published on: 01 October 2019


Article Title Image By Peter Forster. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T