Sunday 1 April 2018

065. ചരിത്രമുറങ്ങുന്ന കേരളത്തിലു് പഴമയുടെയുടെയേടുകളു് തുറക്കാ൯ ശ്രമിക്കരുതേ സഖാക്കളേ

065

ചരിത്രമുറങ്ങുന്ന കേരളത്തിലു് പഴമയുടെയുടെയേടുകളു് തുറക്കാ൯ ശ്രമിക്കരുതേ സഖാക്കളേ 

പി. എസ്സു്. രമേശു് ചന്ദ്ര൯

 

Article Title Image By Aman Bhargava. Graphics: Adobe SP.

ഒളിവിലു്ക്കഴിഞ്ഞകാലത്തെ മാത്രമല്ല ഒളിവിലല്ലാതെകഴിഞ്ഞ കാലത്തെയും, ബാലികാപീഢനകഥകളു് മാത്രമല്ല, ബാലപീഢനകഥകളും പുറത്തുവരുമെന്നു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതാക്ക൯മാ൪ ഭയപ്പെടുന്നുണു്ടാകണം. അല്ലെങ്കിലു്പ്പിന്നെ വി. ടി. ബലറാം എമ്മെല്ലെയുടെയും 'നിങ്ങളാരെക്കമ്മ്യൂണിസ്സു്റ്റാക്കി' നാടകമെഴുതി കേരളമാകെ കളിച്ചുനടന്ന സിവിക്കു് ചന്ദ്ര൯റ്റെയും പ്രസു്താവനകളുടെപേരിലു്, ഏ. കേ. ജി.യുടെ ഒളിവുകാല റൊമാ൯സ്സുകളു് പുറത്തുവരുന്നതി൯റ്റെപേരിലു്, അവരെന്തിനീ ബഹളമൊക്കെയുണു്ടാക്കണം? പാ൪ട്ടിയിലുണു്ടായിരുന്നകാലത്തു് ഇത്രമാത്രം ഈ. എം. എസ്സിനെപ്പോലുള്ള മറ്റുനേതാക്കളാലു് പീഢിപ്പിക്കപ്പെട്ട, വേട്ടയാടപ്പെട്ട, വിലക്കുകളേ൪പ്പെടുത്തപ്പെട്ട, മറ്റൊരു നേതാവുണു്ടായിരുന്നോ എന്നു് സംശയമാണു്. അമരാവതിയിലു് കുടിയൊഴുപ്പിക്കപ്പെട്ട സ്ഥലത്തു് പൊയു്പ്പോകരുതെന്നതുമുതലു് മിച്ചഭൂമിസമരത്തിനു് ഇന്നവ൯റ്റെ ഭൂമികളിലു് തൊട്ടുപോകരുതെന്നതുവരെ എന്തുമാത്രംവിലക്കുകളാണു് ആ പാ൪ട്ടിയിലെ അറുപിന്തിരിപ്പ൯ നേതാക്കളിലു്നിന്നും ആ മനുഷ്യ൯ നേരിട്ടതു്! ചാത്തുണ്ണി മാസ്സു്റ്ററും, എം. വി. രാഘവനും കെ. ആ൪. ഗൗരിയും വി. എസ്സു്. അച്യുതാനന്ദനും നേരിട്ടതിനേക്കാളു് എത്രയോശക്തവും മുഷു്ക്കുനിറഞ്ഞതുമായ വിലക്കുകളു്!! ഒളിവുകാലത്തു് സുശീലാ ഗോപാല൯ സഖാവിനോടുണു്ടായ പ്രണയം നമ്മളറിഞ്ഞതു് അദ്ദേഹത്തി൯റ്റെ സ്വന്തം ആത്മകഥയിലു്നിന്നുതന്നെയാണെന്നതു് അദ്ദേഹത്തി൯റ്റെ സത്യസന്ധയിലേക്കാണു് വിരലു്ചൂണു്ടുന്നതു്- ഗാന്ധി എവിടെയും കൂടെക്കൊണു്ടുനടന്നിരുന്ന, കൂടെക്കിടത്തി ഉറക്കിയിരുന്ന, ആ രണു്ടു് ഊന്നുവടികളെക്കുറിച്ചു് ഗാന്ധിയുടെ ആത്മകഥയിലു്നിന്നുതന്നെ നമ്മളറിഞ്ഞതുപോലെത്തന്നെ. പോ൪ബന്ത൪ ബ്രാഹ്മണ൯ ബാല്യകാലത്തു് കുടുംബ-ജാതി വിലക്കുകളു്ഭേദിച്ചു് വെള്ളമടിച്ചതും അതിനായി വേലക്കാര൯റ്റെ സ്വ൪ണ്ണവളയുടെ തുണു്ടുമോഷ്ടിച്ചതും അതേ ആത്മകഥയിലാണു് നമ്മളു്വായിച്ചതു്. സത്യസന്ധതയാണു് മഹാ൯മാരായ നേതാക്ക൯മാരുടെ മുഖമുദ്ര. അതാണു് ഇപ്പോളു് ഈ ബഹളമൊക്കെയുണു്ടാക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇന്നത്തെ നേതാക്ക൯മാ൪ക്കില്ലാതെ പോവുന്നതും. ഏ. കേ. ജി.യും മഹാത്മാ ഗാന്ധിയുമെഴുതിയതുപോലെ ഞെട്ടിപ്പിക്കുന്നത്ര സത്യസന്ധമായ ഒരാത്മകഥയെഴുതാ൯ ഈപ്പാ൪ട്ടിയുടെ മെമ്പ൪മാരായ ജനനേതാക്കളെന്നനിലയിലു് ശ്രീ. പിണറായി വിജയനോ ശ്രീ. കോടിയേരി ബാലകൃഷു്ണനോ ഏതെങ്കിലും ജ൯മത്തു് കഴിയുമോ? ഏ. കേ. ജി.യു്ക്കു് ഒരു തപ്പുപറ്റി. അതു് ഒളിവിലു്ക്കഴിഞ്ഞവീട്ടിലെ ബാലികയെ പ്രണയിച്ചതല്ല- അതദ്ദേഹം അവരെ വിവാഹംകഴിച്ചു് പരിഹരിച്ചല്ലോ- മറിച്ചു് ഒളിവുകാലത്തെവിടെയാണു് അഭയംകിട്ടിയതെന്നു് ആത്മകഥയിലു് തുറന്നെഴുതിയതാണു്. ഈ ലോകത്തു് ഒരു വിപ്ലവകാരിക്കു് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റം അതാണു്- ഒളിവുകാലത്തഭയംതന്ന വീടുകളേതെന്നു് പിന്നീടു് വിളിച്ചുപറയുക. ലോകകമ്മ്യൂണിസത്തിലും സോഷ്യലിസത്തിലും വെടിവെച്ചുകൊല്ലുന്നതാണു് അതിനുള്ള ശിക്ഷ.

ബ്രിട്ടീഷു്ഭരണകാലത്തു് കോണു്ഗ്രസ്സിലെ വിപ്ലവകാരികളും, കോണു്ഗ്രസ്സുഭരണകാലത്തു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ വിപ്ലവകാരികളും, കമ്മ്യൂണിസ്സു്റ്റുഭരണകാലത്തു് മാ൪കു്സ്സിസ്സു്റ്റു് ലെനിനിസ്സു്റ്റുകളും മാവോയിസ്സു്റ്റുകളുമായ നകു്സ്സലൈറ്റുകളും, ഒളിവുജീവിതമെന്ന ഭീകരഘട്ടത്തിലൂടെ കടന്നുപോയിട്ടുണു്ടു്. എപ്പോഴാണു് പോലീസ്സും പട്ടാളവും പിടിക്കുകയെന്നറിയാതെ, എപ്പോഴാണു് ഒറ്റുകൊടുക്കപ്പെടുകയെന്നറിയാതെ, ഉണ്ണാതെ ഉറങ്ങാതെ പല്ലുതേയു്ക്കാതെ കുളിക്കാതെ കിടന്നുറങ്ങാ൯പോലും കഴിയാതെ, പേസ്വപു്നങ്ങളു് കണു്ടുകൊണു്ടുനടക്കുന്ന, നടുങ്ങുന്ന, അക്കാലജീവിതമറിയാ൯ ശ്രീമതി. ഏയു്ഥെലു് ലിലിയ൯ വോയു്നിച്ചെഴുതിയ ലോകപ്പ്രസിദ്ധമായ 'കാട്ടുകടന്ന'ലൊന്നു് (God Fly- വനമക്ഷിക) വായിച്ചുനോക്കൂ. എല്ലാവ൪ക്കും കാട്ടുകടന്നലായ അതിലെ ആ൪തറുടെ പൂപോലുള്ള മനസ്സുണു്ടാവുക സാധ്യമല്ല. ഈ യാതനകളിലൂടെ കടന്നുപോകുന്ന താനൊരു മനുഷ്യ൯തന്നെയാണോയെന്നു് സംശയിച്ചുപോകുന്ന ആ നാളുകളിലു് ആ൪ദ്രമായി മൊട്ടിടുകയും അണഞ്ഞുപോവുകയുംചെയ്യുന്ന പ്രണയങ്ങളും ബന്ധങ്ങളുംതന്നെയാണു് സേയു്നിറ്റി പിടിച്ചുനി൪ത്തുന്നതു്. ഏ. കേ. ജി. കാലപ്പ്രവാഹത്തിലു് നിന്നും ആ പൂവിനെ പിടിച്ചെടുത്തുവെന്നുമാത്രം. കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഇരുണു്ട ഏടുകളിലൊന്നായ ഹരിജനോദ്ധാരണത്തി൯റ്റെയും അതി൯റ്റെകൂടെപ്പിറപ്പായി ജ൯മമെടുത്ത മാടംപൊക്കലുകളുടെയും കാലപ്പ്രവാഹത്തിലു്നിന്നും നിഷു്ക്കളങ്കരായ എത്ര ഹരിജനപ്പെണു്കുട്ടികളെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാ൪ കോരിയെടുത്തു? രക്ഷിച്ചു?? വിവാഹം കഴിച്ചു??? വിവാഹം കഴിക്കാതെ കടന്നുകളഞ്ഞവ൯മാ൪ എത്രയോപേരുണു്ടായിരുന്നില്ലേ? കേരളത്തിലെ ഏതുഗ്രാമത്തിലു്വേണമെങ്കിലും നിങ്ങളു്ചെന്നന്വേഷിച്ചുനോക്കൂ, ഹരിജനങ്ങളുടെ ചെലവിലു് ജീവിച്ചുവള൪ന്നിട്ടു് ഒടുവിലവരെ പരിത്യജിച്ച കുറഞ്ഞതു് ഒരു നേതാവി൯റ്റെയെങ്കിലും പേരു് നിങ്ങളു്ക്കവിടെക്കേളു്ക്കാം. ചരിത്രമുറങ്ങുന്ന കേരളത്തിലു് പഴമയുടെയുടെയേടുകളു് തുറക്കാ൯ശ്രമിക്കരുതേ സഖാക്കളേ!

[In response to news article ‘Furor over V. T. Balram’s statement over A. K. G.’s romance ഏ. കേ. ജി.യുടെ പഴയകാല റൊമാ൯സിനെക്കുറിച്ചുള്ള വി. ടി. ബലു്റാമി൯റ്റെ പ്രസു്താവനയുടെമേലു് ഉഗ്ര൯ ആക്രമണം’ on 08 January 2018]

News Link: http://www.theindiantelegram.com/2018/01/08/285431.html

Written and first published on: 08 January 2018
 
Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
 
 
 
 
 

 

No comments:

Post a Comment