Monday 4 April 2022

867. ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി അധികാരത്തിലു്നിന്നുപോയതു് ബാലറ്റിലൂടെയായിരുന്നില്ല, ലോകത്തവസാനമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കേരളത്തിലെയാ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും അധികാരത്തിലു്നിന്നുപോകുന്നതു് ബാലറ്റിലൂടെയായിരിക്കില്ല

867

ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി അധികാരത്തിലു്നിന്നുപോയതു് ബാലറ്റിലൂടെയായിരുന്നില്ല, ലോകത്തവസാനമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കേരളത്തിലെയാ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും അധികാരത്തിലു്നിന്നുപോകുന്നതു് ബാലറ്റിലൂടെയായിരിക്കില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bret Kavanaugh. Graphics: Adobe SP.


ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി അധികാരത്തിലു്നിന്നുപോയതു് ബാലറ്റിലൂടെയായിരുന്നില്ല, ഒരു വിമോചനസമരത്തി൯റ്റെഫലമായുള്ള പിരിച്ചുവിടലിലൂടെയായിരുന്നു. അതു് ലോകംമുഴുവ൯ ഇത്രയുംരാജ്യങ്ങളും സംസ്ഥാനങ്ങളുംകിടന്നിട്ടും കേരളത്തിലായിരുന്നു ഉണു്ടായതു്. കേരളം ലോകകമ്മ്യൂണിസ്സു്റ്റുസിദ്ധാന്തപ്പ്രയോഗപരീക്ഷണത്തിനു് ഒരു വേദിയായിത്തീ൪ന്നുവെന്ന൪ത്ഥം. ഇപ്പോളിവിടെനടക്കുന്നതും ഇനിയിവിടെനടക്കുന്നതും ഈ ലോകവേദിയിലു് ലോകനിരീക്ഷണത്തിലുള്ളയാപ്പരീക്ഷണത്തി൯റ്റെ അന്തിമരംഗങ്ങളു്മാത്രമാണു്. ഇനി കമ്മ്യൂണിസവും മാ൪കു്സ്സിസവുമെങ്ങനെയാണു് ലോകത്തു് മുന്നോട്ടുനീങ്ങുന്നതെന്നുള്ളതിനു് ശുഭപ്പ്രതീക്ഷാസൂചകമായ ഒരുസന്ദേശംപോലും ആ അന്തിമരംഗങ്ങളു്നലു്കുന്നില്ലെന്നുമാത്രമല്ല, കള്ളക്കടത്തിലേക്കും മയക്കുമരുന്നുകച്ചവടത്തിലേക്കും സരക്കാ൪പ്പണംവെട്ടിപ്പിലേക്കും വിദേശസമ്പാദ്യസമാഹരണത്തിലേക്കുംതിരിഞ്ഞ കൊളംബിയയുടെയും റൊമേനിയയുടെയും ക്യൂബയുടെയും പശ്ചിമബംഗാളി൯റ്റെയും കേരളത്തി൯റ്റെയും വഴിയിലല്ലാതെ കമ്മ്യൂണിസവും മാ൪കു്സ്സിസവുമിനി മുന്നോട്ടുപോകില്ലെന്നും ജനങ്ങളവയെ പ്ലേഗിനേക്കാളുംവെറുക്കുകയും ഭയപ്പെടുകയുംചെയ്യുന്നുവെന്നുമുള്ള മുന്നറിയിപ്പുകളു്നലു്കുകയുംകൂടിയാണീ ലോകവേദിയിലെയവയുടെയന്തിമരംഗങ്ങളു് ചെയ്യുന്നതു്.

ഒരിക്കലു്ച്ചുറ്റിപ്പിടിച്ചുകഴിഞ്ഞ വിഷവല്ലിക്കൂട്ടംപോലെ കുറ്റിയറുത്തുമാറ്റിയല്ലാതെ അവയയിലു്നിന്നുരക്ഷപ്പെടുവാനിനിയീ ലോകത്തിനുകഴിയുകയില്ലെന്ന വളരെനിരാശാജനകമായൊരുചിത്രമാണു് ആപ്പരീക്ഷണത്തി൯റ്റെയന്തിമരംഗങ്ങളു് ലോകത്തിനു് കേരളത്തിലു്നിന്നുംനലു്കുന്നതു്. ലോകത്തി൯റ്റെയും കേരളത്തി൯റ്റെയും ഇ൯ഡൃയുടെയുംപ്രതീക്ഷപോയിട്ടു് കേരളത്തിലെയിതി൯റ്റെയൊരു ഉപലബോറട്ടറിയായിരുന്ന പിണറായിഗ്രാമത്തി൯റ്റെപോലും പ്രതീക്ഷയതുനിറവേറ്റിയില്ല, പകരം വ്യക്തിയാരാധനയുടെയും ജനഹിംസ്സയുടെയും രാഷ്ട്രീയക്കൊലപാതകത്തി൯റ്റെയും പണസമ്പാദനത്തി൯റ്റെയുംവഴിയേപോയിക്കൂപ്പുകുത്തി ക്രമേണ മണ്ണിലു്നിന്നും ജനമനസ്സുകളിലു്നിന്നുംമറയുന്നു.

കേരളത്തിലവസാനമായി 2021ലു് ബാലറ്റുപേപ്പറിലൂടെ അധികാരത്തിലു്വന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും അധികാരത്തിലു്നിന്നുപോകുന്നതും ബാലറ്റുപേപ്പറിലൂടെയായിരിക്കില്ല, ഒന്നുകിലു് അതുപോലെ കെ-റെയിലിനെതിരെയിപ്പോളു്നടക്കുന്ന ജനകീയപ്പ്രക്ഷോഭത്തിലു് സ്വയംരാജിവെച്ചോ അല്ലെങ്കിലു് പിരിച്ചുവിടപ്പെട്ടോ ആയിരിക്കും. 1956 നവംബ൪ 1നാണു് കേരളസംസ്ഥാനംരൂപംകൊണു്ടതു്. 1957 ഏപ്രിലു് 5നു് കേരളത്തിലു് അവിഭക്തകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലൂടെ ലോകത്താദ്യമായൊരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ബാലറ്റിലൂടെയധികാരത്തിലു്വന്നു. ഭരണം രണു്ടേകാലു്വ൪ഷമായപ്പോളു് 1959 ജൂണു് 13നു് കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റിനെതിരെ പ്രതിഷേധിക്കുന്നയാളുകളു്ക്കെതിരെ ബാലറ്റിലൂടെയധികാരത്തിലു്വന്ന ഈയെമ്മെസ്സുഗവണു്മെ൯റ്റു്, ജനകീയപ്പ്രക്ഷോഭത്തെമാനിച്ചും തങ്ങളുടെതെറ്റുകളു് തുറന്നുസമ്മതിച്ചും രാജിവെച്ചു് ബാലറ്റിനെനേരിടുന്നതിനുപകരം, അധികാരം ജനങ്ങളുടെദാനമല്ല തങ്ങളുടെയവകാശമാണെന്നുഭ്രമിച്ചു് ബുള്ളറ്റുപ്രയോഗിച്ചു. അങ്കമാലിയിലെ പോലീസ്സുവെടിവെയു്പ്പിലു് ഏഴുപേ൪മരിച്ചു. അതോടെകളിതീ൪ന്നു, കാര്യങ്ങളു്ക്കുതീരുമാനമായി. ഒരിക്കലു്ത്തെരഞ്ഞെടുക്കപ്പെട്ടാലു് അഞു്ചുവ൪ഷവുമങ്ങു് തുട൪ച്ചയായി ആരെയുംപേടിക്കാതെ ഭരിച്ചുകളയാമെന്ന കമ്മ്യൂണിസ്സു്റ്റുപാ൪ടിയുടെധാരണതക൪ന്നു. അതുവെറുമൊരു തെറ്റിദ്ധാരണമാത്രമാണെന്നു് കമ്മ്യൂണിസ്സു്റ്റുലോകത്തിനുവെളിപ്പെട്ടു. ഒരിക്കലു് ഒരുതെരഞ്ഞെടുപ്പിലൂടെ ഇലക്ഷ൯റൂമുകളു്ക്കുള്ളിലു് ജനങ്ങളു്പക൪ന്നുനലു്കിയ ഭരിക്കാനുള്ള മാ൯ഡേറ്റു് തങ്ങളു്പി൯വലിച്ചിരിക്കുന്നുവെന്നു് വീണു്ടും ഇലക്ഷ൯റൂമുകളു്ക്കുള്ളിലു്പ്പോകാതെ ഒരുപ്രക്ഷോഭത്തിലൂടെ ജനങ്ങളു് തെരുവിലു്ത്തെളിയിച്ചാലു് ഇ൯ഡൃയതംഗീകരിക്കുമെന്നൊരു ഇന്നും മാറ്റമില്ലാതെതുടരുന്ന രാഷ്ട്രീയപാഠം ഇ൯ഡൃയിലു് നിലവിലു്വന്നു. 1959 ജൂലൈ 31നുതന്നെ, ആ വെടിവെപ്പിനെത്തുട൪ന്നുനടന്നുശക്തവും വ്യാപകവുമായ ജനകീയപ്പ്രക്ഷോഭത്തെത്തുട൪ന്നു് ക്രമസമാധാനത്തക൪ച്ചയുടെപേരിലു് രാഷ്ടപതിയുടെയുത്തരവിലൂടെ ഈ കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റു് പിരിച്ചുവിടപ്പെട്ടു.

ഈ കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ 1959ലെപ്പിരിച്ചുവിടലു് തികച്ചുംന്യായമായൊരുകാര്യമായിരുന്നു. ഇന്നു് 2022ലു് പിണറായിവിജയ൯റ്റെകാലത്തെന്നപോലെ അന്നു് 1959ലു് ഈയെമ്മെസ്സി൯റ്റെകാലത്തു് ലക്ഷക്കണക്കിനാളുകളുടെ ജീവിതസ്സ്വപു്നങ്ങളു്തക൪ത്തു് ഒരുഹീനമുഖ്യമന്ത്രിയുടെസ്വപു്നങ്ങളു്ക്കെന്തുവില, അവയനുവദിക്കപ്പെടാമോ, എന്നതായിരുന്നുചോദ്യം. ആച്ചോദ്യത്തിനുള്ളയുത്തരംകിട്ടി. ഈയെമ്മെസ്സു് ത൯റ്റെസ്വപു്നവുമായി ത൯റ്റെവീട്ടിലു്പ്പോയിരുന്നു, പിന്നീടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പ്രതിഭയും പ്രാഗത്ഭ്യവും ജനസ്സു്നേഹവുമുള്ള അസംഖ്യംനേതാക്കളെപ്പുറത്താക്കിയുള്ള അതുവരെയുള്ള ‘സേവനങ്ങളു്ക്കു്’ നി൪ബ്ബന്ധിതറിട്ടയ൪മെ൯റ്റുംനലു്കിപ്പറഞ്ഞയച്ചു, തനിക്കുശേഷംവരുന്ന വ്യക്ത്യാരാധനാമൂ൪ത്തികളായ പിണറായിവിജയനെപ്പോലുള്ളവരുടെ ചെരുപ്പി൯റ്റെകാലു്വാറഴിക്കാ൯പോലും താ൯യോഗ്യനല്ലെന്നുപ്രഖ്യാപിച്ചയൊരു സ്വയംപ്രവാചകനാക്കി.

……

UNDER EDIT

Will continue……

Written on 24 March 2022 and first published on: 04 April 2022




 

 

 

No comments:

Post a Comment