Showing posts with label Political Articles. Show all posts
Showing posts with label Political Articles. Show all posts

Wednesday, 22 October 2025

1960. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ നഴു്സ്സിംഗുത്തരവിനെക്കുറിച്ചു് അഭിമാനിക്കാ൯വരട്ടെ! മഹാരാഷ്ട്രയിലേതാണോ കേരളത്തിലേതാണോ കൂടുതലു്ബീജേപ്പീയും കോ൪പ്പറേറ്റുമായഗവണു്മെ൯റ്റു്?

1960

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ നഴു്സ്സിംഗുത്തരവിനെക്കുറിച്ചു് അഭിമാനിക്കാ൯വരട്ടെ! മഹാരാഷ്ട്രയിലേതാണോ കേരളത്തിലേതാണോ കൂടുതലു്ബീജേപ്പീയും കോ൪പ്പറേറ്റുമായഗവണു്മെ൯റ്റു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


2025 സെപു്റ്റംബ൪ 3നു് ബീജേപ്പീയുടെമഹാരാഷ്ട്രാമന്ത്രിസഭ കോ൪പ്പറേറ്റുകളുടെയാവശ്യംപരിഗണിച്ചുകൊണു്ടു് 1948ലെ ഫാക്ടറീസ്സാക്ടുഭേദഗതിചെയു്തു് പ്രൈവറ്റുസെക്ടറിലെജോലിസമയം ഒമ്പതുമുതലു് പന്ത്രണു്ടുമണിക്കൂ൪വരെയായും ഓവ൪ട്ടൈമനുവദിക്കുന്നതിനുള്ളപരിധി ഒരുക്വാ൪ട്ടറിലു് 125മണിക്കൂറിലു്നിന്നും 144മണിക്കൂറായുമുയ൪ത്തി. നല്ലകാശ്ശുകിട്ടിയിട്ടുണു്ടാവണം!

മൂവായിരത്തോളം പ്രൈവറ്റാശുപത്രികളുള്ളകേരളത്തിലു് ഡ്യൂട്ടികൈമാറാനുള്ള റിലീഫു്സു്റ്റാഫുവന്നല്ലാതെ രാവിലെ എട്ടിനു് ജോലിക്കുകയറുന്നയൊരുനേഴു്സ്സിനു് ആറുമണിക്കൂ൪ഡ്യൂട്ടികഴിഞ്ഞു് ഉച്ചയു്ക്കു് രണു്ടുമണിക്കുപോകാ൯കഴിയുമായിരുന്നില്ല. നൂറിലു്ത്താഴെക്കിടക്കകളുള്ളയാശുപത്രികളിലു് ഇതിലുമേറെമണിക്കൂറുകളു് ജോലിചെയ്യേണു്ടിവന്നിരുന്നു. ഒരാളുടെകൂലികൊടുത്തു് നാലാളുടെജോലിയാണുചെയ്യിച്ചുകൊണു്ടിരുന്നതു്. രാത്രിജോലിചെയ്യുന്നവ൪ക്കു് രണു്ടുഷിഫു്റ്റുകളെന്നതും പിറ്റേന്നു് ഒരു ഓഫെന്നതുമുള്ളവ്യവസ്ഥയിലു് പന്ത്രണു്ടുമണിക്കൂ൪ ജോലിചെയ്യേണു്ടിവരുമായിരുന്നു, രാത്രിയായാലുംപകലായാലും അധികമണിക്കൂ൪ജോലിചെയ്യേണു്ടിവരുന്നതു് ഓവ൪ട്ടൈമായിക്കണക്കാക്കണമെന്നു് നഴു്സ്സിംഗു് യൂണിയനുകളിലു്നിന്നു് ദീ൪ഘകാലമായാവശ്യമുണു്ടായിരുന്നു, സമരങ്ങളുംനടന്നിരുന്നു. 2025 ഒക്ടോബ൪ 18നു് പ്രത്യക്ഷത്തിലു് ഇപ്പോളു്ഗവണു്മെ൯റ്റതംഗീകരിച്ചു, സ൪ക്കാരിലും പ്രൈവറ്റിലും കിടക്കകളുടെയെണ്ണംനോക്കാതെ ആറുമണിക്കൂ൪ഷിഫു്റ്റുകളായേകീകരിച്ചു. പ്രൈവറ്റു് ഹോസ്സു്പ്പിറ്റലു് ഇ൯ഡസ്സു്ട്രിയലു് ലെയു്സ്സോണു് കമ്മിറ്റിയുടെയാവശ്യവുംകൂടിയിതിലു് കണക്കിലെടുത്തിട്ടുണു്ടു്. നിലവിലുള്ളയുത്തരവുകളു്ഭേദഗതിചെയ്യണമെന്നു് ലോകായുക്തയുടെനി൪ദ്ദേശവും ഗവണു്മെ൯റ്റിനുണു്ടായിരുന്നു. എങ്കിലും ഓവ൪ട്ടൈം മാസം 208മണിക്കൂ൪ അനുവദിക്കാമോ, അതു് രാജ്യത്തുനിലവിലുള്ളനിയമങ്ങളു്ക്കെതിരല്ലേ, അതുകഴിഞ്ഞാലേ ഓവ൪ട്ടൈമലവ൯സ്സുനലു്കാവുവോയെന്നതുമൂന്നും നിയമപ്പ്രശു്നങ്ങളായുയ൪ന്നുവരാ൯പോവുകയാണു്. പ്രൈവറ്റാശുപത്രികളിലു്ജോലിചെയ്യുന്നവ൪ക്കുള്ള നേരത്തേപറഞ്ഞവിഷമതകളു് വലിയമാറ്റമൊന്നുമില്ലാതെ തുടരുകയുമാണു്.

രാജ്യത്തു് നിലവിലനുവദിച്ചിട്ടുള്ളതു് ഒരുക്വാ൪ട്ടറിലു് പരമാവധി 125മണിക്കൂ൪ ഓവ൪ട്ടൈമാണു്, അതായതു് ഒരുമാസം പരമാവധി 31മണിക്കൂ൪മാത്രം. കേരളത്തിലെയീയുത്തരവിലൂടെയതു് ക്വാ൪ട്ടറിലു് 832മണിക്കൂറൂംകടന്നുപോയിരിക്കുകയാണു്- ക്വാ൪ട്ടറെന്നപേരുപോലുമെടുത്തുപറയാതെ മാസം 208 എന്നാക്കിയതിലൂടെ. കേരളത്തിലെയീ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയുത്തരവു് അനുഗ്രഹമാണോ ശാപമാണോ മറയാണോ? അതു് കേരളത്തിലെസ്സ്വകാര്യയാശുപതിമേഖലയെനിയന്ത്രിക്കുന്ന വിദേശ-സ്വദേശ കോ൪പ്പറേറ്റുകളു്ക്കുവേണു്ടിയുള്ളതല്ലേ? മഹാരാഷ്ട്രയിലേതാണോ കേരളത്തിലേതാണോ കൂടുതലു്ബീജേപ്പീയും കൂടുതലു്കോ൪പ്പറേറ്റുമായഗവണു്മെ൯റ്റു്? ഇതേചൂഷണം ഇതിനേക്കാളു്ക്കഠിനമായനുഭവിക്കുന്ന നഴു്സ്സിംഗു് അസിസ്സു്റ്റ൯റ്റുമുതലു്താഴോട്ടുള്ളവരെക്കുറിച്ചു് ഈഗവണു്മെ൯റ്റെന്താണുനിശബ്ദതപുല൪ത്തുന്നതു്?

1948ലെ ഫാക്ടറീസ്സാക്ടുതള്ളിക്കളഞ്ഞുകൊണു്ടു് തങ്ങളുടെയുറക്കത്തിനും വിശ്രമത്തിനുമുള്ളസമയത്തിലു്നിന്നുകൂടിയെടുത്തു് കോ൪പ്പറേറ്റുകളു്ക്കുവേണു്ടിജോലിചെയ്യുവാ൯ ജീവനക്കാരുടെഡ്യൂട്ടിദൈ൪ഘ്യത്തിലു്മാറ്റംവരുത്തുന്നതു് ബീജേപ്പീഗവണു്മെ൯റ്റുതുട൪ന്നുകൊണു്ടിരിക്കുകയാണു്, ഇതിനുള്ളയോ൪ഡിന൯സ്സുകളും എകു്സ്സിക്ക്യുട്ടീവുത്തരവുകളും അവരിലു്നിന്നുനിരന്തരംവന്നുകൊണു്ടിരിക്കുകയാണു്, അവ൪ഭരിക്കുന്നസംസ്ഥാനങ്ങളായ രാജസ്ഥാനും ഗുജറാത്തും മധ്യപ്പ്രദേശ്ശും മഹാരാഷ്ട്രയുമൊക്കെക്കടന്നു് മറ്റുസു്റ്റേറ്റുകളിലുമിതേ൪പ്പെടുത്തുവാ൯ അവ൪ശ്രമിച്ചുകൊണു്ടിരിക്കുകയാണു്, എന്നുള്ളയാക്ഷേപം അവ൪കേന്ദ്രത്തിലു്ഭരണത്തിലു്വന്ന 2016മുതലേയുള്ളതാണു്. 2019മുതലതുകൂടി. ആമറ്റുസു്റ്റേറ്റുകളിലിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവേണു്ടിയൊരഴിമതിമുഖ്യമന്ത്രിഭരിച്ചു് കേന്ദ്രബീജേപ്പീയുടെപിടിയിലായ കേരളവുംകടന്നുവന്നിരിക്കുകയാണു്. വിദ്യാഭ്യാസമേഖലയിലു് സംസ്ഥാനത്തിനുധനസഹായംവേണമെങ്കിലു് കേന്ദ്രബീജേപ്പീയുടെ പ്രൈം മിനിസ്സു്റ്റേഴു്സ്സു് ശ്രീയെന്ന ഹൈന്ദവവിദ്യാഭ്യാസപരിപാടിനടപ്പാക്കി അയാളുടെപടവുംവെയു്ക്കണമെന്ന പദ്ധതിയിലു്ച്ചേ൪ന്നുപണംവാങ്ങുവാ൯ കേരളാഗവണു്മെ൯റ്റിപ്പോളെടുത്തതീരുമാനത്തിലു് പലപാ൪ട്ടികളു്ചേ൪ന്നു് കേരളത്തിലടിനടന്നുകൊണു്ടിരിക്കുകയാണു്, എല്ലാമേഖലകളിലുമവ൪ബീജേപ്പീയുമായി സമ്പൂ൪ണ്ണലയനത്തിലാണെന്നുതെളിയിച്ചുകൊണു്ടിരിക്കുകയാണു്.

നാട്ടിലു് മോശംതൊഴിലു്സ്സാഹചര്യങ്ങളു്നിലനിലു്ക്കുന്നതുകൊണു്ടു് ഇ൯ഡൃയിലു്നിന്നുള്ളയേറ്റവുംവലിയ കയറ്റുമതിയുലു്പ്പന്നമായിരുന്നു നഴു്സ്സുകളു്. ഇതിലേറ്റവുംവലിയവിഭവം കേരളത്തിലു്നിന്നുള്ളനേഴു്സ്സ൯മാരാണെന്നു് ലോകാരോഗ്യസംഘടനയുടെ 2017ലെറിപ്പോ൪ട്ടിലു്ത്തന്നെപറഞ്ഞിട്ടുണു്ടു്. കേരളത്തിലു്പ്പഠിച്ചശേഷം നാടുവിട്ടു് ലോകംമുഴുവ൯പോയവരഭയംതേടി, പ്രശംസ്സനേടി. എത്രയോലോകവിദഗു്ദ്ധ൯മാരവരെപ്പ്രശംസിച്ചിട്ടുള്ളതാണു്, എത്രയോപ്രകീ൪ത്തനറിപ്പോ൪ട്ടുകളിലവ൪വന്നിട്ടുണു്ടു്! ലോകരാജ്യങ്ങളിലു് അവരേക്കാളു്ക്കൂടുതലുള്ളതു് ഫിലിപ്പീ൯നഴു്സ്സുമാ൪മാത്രമാണു്, അ൪പ്പണബോധത്തിലു് ആമത്സരംകടുക്കുകയുമാണു്. കേരളത്തിലു്പ്പഠിച്ചവരിലു് മുപ്പതുശതമാനമിന്നംഗ്ലണു്ടിലുമമേരിക്കയിലും പതിനഞു്ചുശതമാനമാസ്സു്ട്രേലിയയിലും പന്ത്രണു്ടുശതമാനംഗളു്ഫിലുമാണു്. അമ്പത്തേഴുശതമാണപ്പ്രത്യക്ഷമായതു്. ക്യാനഡയുടെയും ന്യുസ്സിലാ൯ഡിലെയുംകണക്കിതിലു്വന്നിട്ടില്ല, അതുപോലെമറ്റുപലലോകരാജ്യങ്ങളിലെയും. ഇവിടെയെങ്ങും സ൪ക്കാ൪-പ്രൈവറ്റാശുപത്രികളു്തമ്മിലു് ശമ്പളവ്യത്യാസമൊന്നുമില്ല, ഉണു്ടെങ്കിലു്ജോലിചെയ്യാനാളെക്കിട്ടില്ല. ലോകപ്പ്രശംസയുംഡിമാ൯ഡുംനേടത്തക്കനിലയിലു് ഇത്രയുംകഴിവും അ൪പ്പണബോധവുമുള്ളവ൪തന്നെയല്ലേ കേരളത്തിലെ സ൪ക്കാ൪-സ്വകാര്യയാസ്സു്പ്പത്രികളിലും ജോലിചെയ്യുന്നതു്? എല്ലാം ഒരിടത്തുപഠിച്ചവരല്ലേ?

ഇതു് കേരളത്തിനെല്ലാക്കാലത്തുമൊരുനഷ്ടമായിരുന്നു. ഈയുത്തരവുകൊണു്ടു് ആസ്സാഹചര്യംനിവാരണംചെയ്യപ്പെടുമെന്നു് ആരുംകരുതുന്നില്ല. കോ൪പ്പറേറ്റാശുപത്രികളെപ്പിണക്കിക്കൊണു്ടു് പ്രൈവറ്റുമേഖലയിലെ നഴു്സ്സുമാരുടെശമ്പളവുമിതുപോലെയേകീകരിക്കാ൯ ഗവണു്മെ൯റ്റിനിപ്പോഴുംധൈര്യമുണു്ടായിട്ടില്ല. അതുകൊണു്ടിതുചെയു്തു. ശമ്പളംകുറവുകാരണമാണല്ലോയവ൪ നാടുവിട്ടുപോകുന്നതുതന്നെ! ഇങ്ങനെയനേകംപേ൪പോകുന്നതുകൊണു്ടു് നിലവിലുള്ളവരുടെജോലിഭാരവും അദ്ധ്വാനമണിക്കൂറുകളുമാണുകൂടുന്നതു്, കേരളത്തിലെ ആരോഗ്യപരിചരണരംഗമാണുതകരുന്നതു്.

ജ൪മ്മനിയിലൊരുമലയാളിനഴു്സ്സിനു് തുടക്കക്കാരിയാണെങ്കിലു് എവിടെയാണെങ്കിലുംകൃത്യം ഇരുപത്തയ്യായിരംയൂറോയാണു് (ഇരുപത്തഞു്ചുലക്ഷംരൂപാ) ശരാശരി വ൪ഷംശമ്പളംകിട്ടുന്നതു്. അഞു്ചുവ൪ഷത്തിനുമേലു്പ്പരിചയമുള്ള പരിചയസമ്പന്നയാണെങ്കിലു് ശരാശരി ഒരുലക്ഷത്തിരണു്ടായിരത്തിയഞ്ഞൂറുയൂറോവരെക്കിട്ടും, അതായതു് തൊണ്ണൂറ്റിമൂന്നുലക്ഷംരൂപാ. ജീവിതച്ചെലവുകൂടുതലാണെങ്കിലും, ചെലവുചുരുക്കിജീവിക്കേണു്ടിവരുമെങ്കിലും, ഒരസുഖംവന്നാലു്ച്ചികിത്സനേടാ൯ ആരോഗ്യസു്റ്റാഫുകുറവുകാരണം ബുക്കിംഗിലൂടെ ഒരുമാസംകാത്തിരിക്കണമെങ്കിലും, കുട്ടികളെസ്സൗജന്യമായിപ്പഠിപ്പിക്കാം, കുടുംബത്തെക്കൂടെക്കൊണു്ടുപോകാം, ഒരലു്പ്പംമിച്ചംവെയു്ക്കാം, മാസംതോറുമതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുദ്യോഗസ്ഥത്തസ്സു്ക്കരവിഭാഗമായ എ൯ജീവോയൂണിയ൯ചെന്നുപിടിച്ചുപറിച്ചുകൊണു്ടുപോവുകയുമില്ല. എങ്ങനെനാടുവിടാതിരിക്കും? മൂപ്പ൯റ്റെയാശുപത്രിയിലു് മാസം അയ്യായിരംരൂപയു്ക്കുജോലിചെയു്തിരുന്നനഴു്സ്സാണു്! അ൪ഹതയുള്ളിടത്തുപോകൂകുട്ടികളേ…!

അവ൪തന്നെനിയമിച്ചൊരുശുഷു്ക്കമായ വീരകുമാ൪ക്കമ്മിറ്റിയുടെറിപ്പോ൪ട്ടുചൂണു്ടിക്കാട്ടിയാണു് കേരളാഗവണു്മെ൯റ്റു് നഴു്സ്സിംഗു്മേഖലയിലു്ക്കൊണു്ടുവരുന്നമാറ്റത്തെപ്പറ്റി അഭിമാനപൂ൪വ്വംസംസാരിക്കുന്നതു്. ട്രെയി൯ഡു് നഴു്സ്സസ്സു് അസ്സോസ്സിയേഷ൯ ഓഫു് ഇ൯ഡൃയുടെയഭ്യ൪ത്ഥനപ്പ്രകാരം 2016ലു് സുപ്രീംകോടതിനിയമിച്ചു് ഇ൯ഡൃയിലെമുഴുവ൯സംസ്ഥാനങ്ങളിലെയുംസ്ഥിതിപഠിച്ച പ്രൊഫ. ജഗദീഷു് പ്രസാദി൯റ്റെ എകു്സ്സു്പ്പെ൪ട്ടുകമ്മിറ്റിസമ൪പ്പിച്ചറിപ്പോ൪ട്ടാണു് സംസ്ഥാനങ്ങളു്മുഴുവ൯ നി൪ബ്ബന്ധമായുംനടപ്പാക്കിയിരിക്കണമെന്നുപറഞ്ഞു് സുപ്രീംകോടതിയംഗീകരിച്ചതു്. അതിലു്പ്പറയുന്നതു് ഇരുന്നൂറിനുമേലു്ക്കിടക്കകളുള്ളിടത്തു് നഴു്സ്സ൯മാ൪ക്കു് തത്തുല്യയോഗ്യതയു്ക്കു് സ൪ക്കാ൪ശ്ശമ്പളത്തിനൊത്തും, നൂറിലു്ക്കൂടുതലു്ബെഡ്ഡുള്ളയാശുപത്രികളിലു് ഗവണു്മെ൯റ്റുസ൪വ്വീസ്സിലുള്ളതി൯റ്റെകുറഞ്ഞതു് തൊണ്ണൂറുശതമാനംശമ്പളംനലു്കണമെന്നും, അമ്പതുമുതലു് നൂറുവരെബെഡ്ഡുകളുള്ളവയിലു് അതി൯റ്റെയെഴുപത്തഞു്ചുശതമാനം ശമ്പളംകൊടുക്കണമെന്നും, എങ്ങനെയായാലുംശമ്പളംമാസം ഇരുപതിനായിരംരൂപയിലു്ക്കുറയാ൯പാടില്ലെന്നുമാണു്. അതുകേരളത്തിലിന്നുള്ള ഒരവിദഗു്ദ്ധത്തൊഴിലാളിയുടെ പ്രതിദിനശമ്പളത്തിനുംതാഴെയുള്ള എഴുന്നൂറുരൂപയിലുംതാഴെയേവരുന്നുള്ളൂ. പഠിച്ചതാണെങ്കിലു് വളരെക്കാലമെടുത്തു് വളരെപ്പണംമുടക്കി വളരെക്കൂടുതലുമാണു്! ആശ്ശമ്പളമീക്കോ൪പ്പറേറ്റാശുപത്രികളു്ക്കു് കൊടുത്താലെന്താണു്? ജീവിതശൈലികാരണവുമല്ലാതെയും കേരളത്തിലു് രോഗികളു്ക്കുവല്ലകുറവുമുണു്ടോ, സംസ്ഥാനവുംകേന്ദ്രവും മറ്റുകമ്പനികളുംകൂടിനലു്കുന്ന മെഡിക്കലി൯ഷുറ൯സ്സി൯റ്റെകവറേജും ചെറുതാണോ? ബാക്കിയുള്ളപണംലാഭമായിക്കൊണു്ടുപോയാലു്പ്പോരേ? അംഗീകൃതനഴു്സ്സസ്സു്-രോഗിയനുപാതമനുസരിച്ചുള്ള അഞു്ചിനുപകരമീയാശുപത്രികളിലൊരുനഴു്സ്സു് ഇരുപതുരോഗികളെവരെയാണുനോക്കേണു്ടിവരുന്നതു്. ഒരുപുതുക്കനഴു്സ്സിനിവ൪മാസംശമ്പളം ഏഴായിരവും ചിലേടത്തു് അയ്യായിരവുമാണുനലു്കുന്നതു്- ഡോളറും യൂറോയുമല്ല, രൂപാ. ഇതൊരുമനുഷ്യാവകാശപ്പ്രശു്നവുംകൂടിയല്ലേ?

കേരളത്തിലീമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുള്ളപ്പോളു്ത്തന്നെ സുപ്രീംകോടതിയിലു്നിന്നും 2019ലു്വിധിയായതാണിതു്. എന്തുകൊണു്ടാണുസംസ്ഥാനമീറിപ്പോ൪ട്ടുനടപ്പിലാക്കാത്തതു്, അതിനുപകരംപ്രഹസ്സനംകാണിച്ചുകൊണു്ടു് മറ്റുപലതി൯റ്റെയുംപുറകേപോകുന്നതു്? മാസം ഇരുപതിനായിരംരൂപയെന്ന മിനിമംവേജസ്സുനടപ്പിലാക്കാ൯ തയാറില്ലാത്തതിലു്നിന്നുതന്നെ ആരോഗ്യമേഖലയിലു് ഈഗവണു്മെ൯റ്റും കോ൪പ്പറേറ്റുമാനേജുമെ൯റ്റുകളുംതമ്മിലുള്ളബന്ധംവ്യക്തമാണു്. 2026ലു്വരുന്ന അടുത്തനിയമസഭാത്തെരഞ്ഞെടുപ്പിനുവേണു്ടി ഗവണു്മെ൯റ്റിനെനിയന്ത്രിക്കുന്നപാ൪ട്ടി പണസമാഹരണംനടത്തിക്കോണു്ടിരിക്കുന്നസമയത്തുതന്നെയിതു് സുപ്രീംകോടതിപറഞ്ഞപോലെ കോ൪പ്പറേറ്റാശുപത്രികളിലെനഴു്സ്സ൯മാരുടെ ശമ്പളത്തിലിടപെടാതെ സ്വന്തംകമ്മിറ്റിപറഞ്ഞതനുസരിച്ചവരുടെ മനുഷ്യാദ്ധ്വാനമണിക്കൂറുകളിലു്മാത്രം ഉപരിപ്ലവമായിടപെട്ടതുതന്നെ സംശയജനകമാണു്. യാഥാ൪ത്ഥത്തിലീയാശുപത്രികളു്മിക്കതും ഈപ്പറഞ്ഞജോലിസമയം പലകാരണങ്ങളു്കൊണു്ടും ഇപ്പോളു്ത്തന്നെപാലിക്കുന്നുണു്ടു്. ഓവ൪ട്ടൈമധികമനുവദിക്കുന്നതു് നിയമപരമല്ലാതെയാകുമോയെന്നഭയംമാത്രമാണു് അവ൪ക്കുണു്ടായിരുന്നതു്. അതതിനുള്ളപണംരാഷ്ട്രീയനേതൃത്വംവാങ്ങിക്കൊണു്ടു് ഈയുത്തരവിലൂടെയീഗവണു്മെ൯റ്റുമാറ്റിക്കൊടുത്തു.

എട്ടുമണിക്കൂ൪ജോലിയെസ്സംബന്ധിച്ച 2025 സെപു്റ്റംബ൪ 26നുപ്രസിദ്ധീകരിച്ച ഈലേഖനംകൂടിവായിക്കുക:

SM1945. ഒരുദിവസം എട്ടുമണിക്കൂ൪ജോലിക്കു് ശമ്പളംകൊടുത്തുവെച്ചിരിക്കുന്നഗവണു്മെ൯റ്റിനു് സാമൂഹ്യമാധ്യമങ്ങളും കലാപ്പ്രവ൪ത്തനങ്ങളും സാംസ്സു്ക്കാരികവുമടക്കം ജീവനക്കാരുടെ ഇരുപത്തിനാലുമണിക്കൂറിനെനിയന്ത്രിക്കാ൯ എന്തധികാരമാണുള്ളതു്? അതിനു് ഇരുപത്തിനാലുമണിക്കൂറിലേയു്ക്കുള്ള രണു്ടിരട്ടിശ്ശമ്പളംകൊടുക്കണു്ടേ?
https://sahyadrimalayalam.blogspot.com/2025/09/1945.html

Written and first published on 22 October 2025






 

 

Friday, 26 September 2025

1945. ഒരുദിവസം എട്ടുമണിക്കൂ൪ജോലിക്കു് ശമ്പളംകൊടുത്തുവെച്ചിരിക്കുന്നഗവണു്മെ൯റ്റിനു് സാമൂഹ്യമാധ്യമങ്ങളും കലാപ്പ്രവ൪ത്തനങ്ങളും സാംസ്സു്ക്കാരികവുമടക്കം ജീവനക്കാരുടെ ഇരുപത്തിനാലുമണിക്കൂറിനെനിയന്ത്രിക്കാ൯ എന്തധികാരമാണുള്ളതു്? അതിനു് ഇരുപത്തിനാലുമണിക്കൂറിലേയു്ക്കുള്ള രണു്ടിരട്ടിശ്ശമ്പളംകൊടുക്കണു്ടേ?

1945

ഒരുദിവസം എട്ടുമണിക്കൂ൪ജോലിക്കു് ശമ്പളംകൊടുത്തുവെച്ചിരിക്കുന്നഗവണു്മെ൯റ്റിനു് സാമൂഹ്യമാധ്യമങ്ങളും കലാപ്പ്രവ൪ത്തനങ്ങളും സാംസ്സു്ക്കാരികവുമടക്കം ജീവനക്കാരുടെ ഇരുപത്തിനാലുമണിക്കൂറിനെനിയന്ത്രിക്കാ൯ എന്തധികാരമാണുള്ളതു്? അതിനു് ഇരുപത്തിനാലുമണിക്കൂറിലേയു്ക്കുള്ള രണു്ടിരട്ടിശ്ശമ്പളംകൊടുക്കണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

ഒരുദിവസം എട്ടുമണിക്കൂ൪ജോലിക്കു് ജീവനക്കാരെ ശമ്പളംകൊടുത്തുവെച്ചിരിക്കുന്നഗവണു്മെ൯റ്റിനു് സാമൂഹ്യമാധ്യമങ്ങളും കലാപ്പ്രവ൪ത്തനങ്ങളും സാംസ്സു്ക്കാരികവുമടക്കം ജീവനക്കാരുടെ ഇരുപത്തിനാലുമണിക്കൂറിനെനിയന്ത്രിക്കാ൯ എന്തധികാരമാണുള്ളതു്? അതിനു് ഇരുപത്തിനാലുമണിക്കൂറിലേയു്ക്കുള്ള രണു്ടിരട്ടിശ്ശമ്പളംകൊടുക്കണു്ടേ?

ജില്ലാക്കളക്ട൪മാ൪, പോലീസ്സുസൂപ്രണു്ട൯മാ൪, ഗവണു്മെ൯റ്റുസെക്രട്ടറിമാ൪തുടങ്ങിയ ഉന്നതയുദ്യോഗസ്ഥരെല്ലാം എപ്പോളു്വിളിച്ചാലും ഇരുപത്തിനാലുമണിക്കൂറും ഡ്യൂട്ടിയു്ക്കുഹാജരാവാ൯ ബാധ്യതപ്പെട്ടവരാണെന്നതുമനസ്സിലാക്കാം, പക്ഷേയവ൪ക്കതിനു് അതിനുള്ളയുന്നതശമ്പളവുംനലു്കുന്നുണു്ടു്. ചിലപോലീസ്സുവിഭാഗങ്ങളു്ക്കുമതിനുള്ള ബാധ്യയുണു്ടെന്നതുംസത്യംതന്നെ. പക്ഷേഗവണു്മെ൯റ്റുസ൪വ്വീസ്സിലെ മറ്റുവിഭാഗങ്ങളുടെകാര്യമോ? അവ൪ക്കുയഥാ൪ത്ഥജോലിസമയമായ എട്ടുമണിക്കൂറിനുള്ളശമ്പളമല്ലേനലു്കുന്നുള്ളൂ? അതുവെച്ചെങ്ങനെയാണു് ഒരുഗവണു്മെ൯റ്റു് അവരുടെ ഇരുപത്തിനാലുമണിക്കൂറിനുമേലാധിപത്യംനേടുന്നതു്?

കണക്കുനോക്കുകയാണെങ്കിലു് ഇരുപത്തിനാലുമണിക്കൂറിനുള്ളതായിനലു്കുന്നതു് വീട്ടുവാടകയലവ൯സ്സുമാത്രമല്ലേയുള്ളൂ, അതുതന്നെയാഥാ൪ത്ഥ്യത്തിലധിഷു്ഠിതമാണോ, ആപ്പറഞ്ഞവാടകയു്ക്കെവിടെയെങ്കിലുംവീടുകിട്ടുമോ? അതി൯റ്റെതുകനോക്കുകയാണെങ്കിലതും ആ എട്ടുമണിക്കൂറിനുള്ളതേനലു്കുന്നുള്ളൂവെന്നുകാണാം. എങ്കിലു്പ്പിന്നെബു്ഭവനങ്ങളു്നലു്കപ്പെടുന്ന മന്ത്രിമാരിലുമെമ്മെല്ലേമാരിലും മുഖ്യമന്ത്രിയിലുംനിന്നതതേനിരക്കിലീടാക്കാത്തതെന്തു്? ക്വാ൪ട്ടേഴു്സ്സുനലു്കുമ്പോളങ്ങനെയാണല്ലോചെയ്യാറുള്ളതു്?

ആഗോളതൊഴിലാളിനിയമങ്ങളനുസരിച്ചു് ജോലിയു്ക്കുള്ളയെട്ടുമണിക്കൂറുകഴിച്ചു് ബാക്കിയുള്ളപതിനാറുമണിക്കൂ൪ ഒരാളുടെജീവിതത്തിലു് ഉറക്കത്തിനുംവിശ്രമത്തിനുമായി അംഗീകരിച്ചുമാറ്റിവെച്ചിരിക്കുന്നതാണു്. അതിലേതെങ്കിലുമൊന്നുകുറച്ചു് ഒരാളാത്മസിദ്ധിപ്പ്രകാശ്ശനപരമോ വരുമാനമുള്ളതോ ആയ ഒന്നിലേ൪പ്പെടുന്നതിനുതടസ്സമെന്തിനാണു്? അതാ എട്ടുമണിക്കൂ൪ചെയ്യുന്നജോലിയെ പ്രതിലോമകരമായി സ്വാധീനിക്കാതിരുന്നാലു്പ്പോരേ? ആസമയത്തേയു്ക്കുശമ്പളംനലു്കാത്ത ഗവണു്മെ൯റ്റിനതിലിടപെടാനുള്ള അവകാശമുണു്ടോ, അധികാരമുണു്ടോ? സ൪ക്കാരിലെയൊരുഡ്രൈവ൪ക്കാസമയം ടൂറിസ്സു്റ്റുടാകു്സ്സിയോടിച്ചുക്കൂടേ, ഒരാളു്ക്കൊരിടത്തുപഠിപ്പിച്ചുകൂടേ, ഒരുനാടകത്തിലോബാലേയിലോപോയഭിനയിച്ചുകൂടേ? ഡോക്ട൪മാരാസ്സമയത്തുപ്രാക്ടീസ്സുചെയ്യുന്നു്ണു്ടല്ലോ! അതുപ്രൊഫഷണലാണെങ്കിലു് മറ്റവരുമവരുടെമേഖലകളിലു് പ്രൊഫഷണലുകളല്ലേ? അതിലവരിലാരെങ്കിലുമമച്ച്വറാണെങ്കിലും അവരുടെപ്രകടനംമോശമാകുന്നതരത്തിലു് അമച്ച്വറിഷാണോ? ആപ്പ്രൈവറ്റുസമയത്തുചെയ്യുന്ന ഇതിലൊക്കെയെന്തിനാണുഗവണു്മെ൯റ്റിടപെടുന്നതു്, നിയന്ത്രണങ്ങളും നിയമങ്ങളുംകൊണു്ടുവരുന്നതു്, അതൊക്കെയവരുടെയധികാരത്തിനുപുറത്തല്ലേ? മുഖ്യമന്ത്രിപോലുമടക്കം മന്ത്രിമാരാസമയത്തുരാഷ്ട്രീയ പ്രസംഗങ്ങളു്നടത്തുന്നുണു്ടല്ലോ? അതാ എട്ടുമണിക്കൂറിലു്നിന്നുസമയമെടുത്തും ഒരുരാഷ്ട്രീയവിഭാഗത്തിനുപിന്തുണപ്രഖ്യാപിച്ചു് ആ എട്ടുമണിക്കൂറിലെജ്ജോലിയെ പ്രതിലോമകരമായി സ്വാധീനിക്കുന്നരീതിയിലുമാണല്ലോ? മന്ത്രിമാ൪മാനേജുമെ൯റ്റാണെങ്കിലു്, തൊഴിലാളിനിയമങ്ങളവ൪ക്കുബാധകമാകുന്നില്ലെങ്കിലു്, ഒരുഗവണു്മെ൯റ്റിലു് മാനേജുമെ൯റ്റിനു് രാഷ്ട്രീയപ്പ്രവ൪ത്തനംപറഞ്ഞിട്ടുണു്ടോ?

ഒരുദിവസമെട്ടുമണിക്കൂറും ആഴു്ച്ചയിലാറുദിവസവുംജോലി എങ്ങനെനിലവിലു്വന്നെന്നും അതി൯റ്റെലോകത്തെയിപ്പോഴത്തെയവസ്ഥയെന്തെന്നും അതുകഴിഞ്ഞുള്ളസമയമൊരാളെന്തിനുചെലവഴിക്കുന്നുവെന്നതിലു് ഗവണു്മെ൯റ്റുകടന്നുകയറുന്നുവെന്നതും പരിശോധിക്കപ്പെടേണു്ടതുണു്ടു്. ജീവനക്കാരുടെ എട്ടുമണിക്കൂ൪ജോലിസമയംകഴിഞ്ഞുള്ളസമയത്തു് ജീവിതനിലനിലു്പ്പിനായിച്ചെയ്യുന്നകാര്യങ്ങളിലു് നിയമംകൊണു്ടുവന്നുംനിരോധിച്ചുമിടപെടുകമാത്രമല്ല ഗവണു്മെ൯റ്റുചെയ്യുന്നതു്, ആസ്സമയംകൂടിജോലിയു്ക്കായിക്കവ൪ന്നെടുക്കാ൯ അതിനുള്ളനയങ്ങളിലൂടെ തൊഴിലു്ദായകരായകമ്പനികളെ അനുവദിക്കുകയുംകൂടിച്ചെയ്യുന്നുണു്ടു്.

വ്യവസായവിപ്ലവവും ഫാക്ടറിയധിഷു്ഠിതയുലു്പ്പാദനവുംനടന്നുകൊണു്ടിരുന്ന പതിനെട്ടാംനൂറ്റാണു്ടിലു് മുതലു്മുടക്കുകാരിലു്നിന്നുള്ളചൂഷണത്തിനിരയായി ഒരാളൊരുദിവസം പതിന്നാലുംപതിനെട്ടുംമണിക്കൂ൪ ജോലിചെയ്യേണു്ടിവരുന്നതിലുള്ള കഷ്ടപ്പാടിനും ജീവിതപ്പ്രതിസന്ധിയു്ക്കുമെതിരെ പത്തൊമ്പതാംനൂറ്റാണു്ടി൯റ്റെതുടക്കത്തിലാണു് ജോലിസമയം എട്ടുമണിക്കൂറായിനിജപ്പെടുത്തണമെന്നയാവശ്യം ഇംഗ്ലണു്ടിലു് ചിലവ്യക്തികളിലു്നിന്നും ആദ്യമായുയ൪ന്നതു്. തുട൪ച്ചയായജോലിയിലൂടെയുള്ളയുലു്പ്പാദനവ൪ദ്ധനവിലു്നിന്നുള്ള വമ്പിച്ചലാഭത്തിനുവേണു്ടിയുള്ള മുതലാളിത്തമോഹംകാരണം ആവിഷയത്തിലു് ഒരുനൂറ്റാണു്ടൊന്നുംനടന്നില്ല. പക്ഷേയക്കാലത്തുയ൪ന്ന പൊതുജനായഭിപ്പ്രായത്തി൯റ്റെഫലമായി അമേരിക്കയിലാദ്യമായി ഏറ്റവുംവലിയൊരുലു്പ്പാദകക്കമ്പനിതന്നെ എട്ടുമണിക്കൂ൪ജോലിസമയമാദ്യമായേ൪പ്പെടുത്തി. 1914ലു് ഫോ൪ഡു് മോട്ടോ൪ക്കമ്പനിയാണതുചെയു്തതു്, തൊഴിലാളികളു്ക്കുശമ്പളവുമിരട്ടിയാക്കിക്കൊടുത്തു, രണു്ടി൯റ്റെയുംഫലമായി ഉലു്പ്പാദനവുംവ൪ദ്ധിച്ചു, അതുകൊണു്ടുമറ്റുള്ളവരുമതനുകരിച്ചു, 1937ലു് അമേരിക്കയിലും അതുകഴിഞ്ഞു് ഇംഗ്ലണു്ടിലുമതുനിയമമായി, പിന്നാലെമറ്റുരാജ്യങ്ങളിലുമായി. അങ്ങനെയതുലോകമാകെയംഗീകരിക്കപ്പെട്ടു.

എട്ടുമണിക്കൂറെന്നുപറയുമ്പോളു് ആഴു്ച്ചയിലഞു്ചുദിവസത്തേയു്ക്കുമാത്രമായി നാലു്പ്പതുമണിക്കൂറാണു്, ഒരുദിവസമവധിയാണു്. പക്ഷേയമേരിക്കയിലിന്നതുശരാശരി മുപ്പത്തിമൂന്നുമണിക്കൂറാണു്, ഫ്രാ൯സ്സിലും നോ൪വ്വേയിലുമതു് അതിലുംകുറവാണു്, നെത൪ലാ൯ഡു്സ്സിലതു് ആഴു്ച്ചയിലു്നാലുദിവസംമാത്രമായി വെറും ഇരുപത്തിയൊമ്പതുമണിക്കൂറാണു്. ഏഷ്യ൯രാജ്യങ്ങളിലാണേറ്റവുംകൂടുതലു്. തെക്കേയമേരിക്കയിലെമെകു്സ്സിക്കോയിലതു് ദിവസം എട്ടരയുംകടന്നുപോയി.

ഇരുപതാംനൂറ്റാണു്ടിലെല്ലാം പഴയപോലെതന്നെതുട൪ന്നു. പക്ഷേ ഇരുപത്തിയൊന്നാംനൂറ്റാണു്ടായി വ്യവസായയുഗംപോയി സാങ്കേതികയുഗമാരംഭിച്ചു് ചിലതൊഴിലു്മേഖലകളിലു് ജോലിയു്ക്കു് സമയമോ സ്ഥലമോ ഒന്നുമില്ലാതായപ്പോളു് ജോലിസമയം ആഴു്ച്ചയിലു് നൂറ്റിനാലു്പ്പതുമണിക്കൂ൪വരെയായി ഉയ൪ന്നുവെന്നുപറഞ്ഞാലു് ആരെങ്കിലുംവിശ്വസിക്കുമോ? വീട്ടിലിരുന്നുള്ളജോലിയാണിതുസാധ്യമാക്കിയതു്. ഇപോളു്ജോലിചെയ്യാനൊരിടത്തുപോകണു്ട- വീട്ടിലിരുന്നുചെയ്യാം. അതോടൊപ്പം കുടുംബജീവിതംമ്ലാനമായിയെന്നും റിപ്പോ൪ട്ടുകളുണു്ടു്. ഒരുത്തനുമൊരുത്തിയും ജോലിയെന്നുംപറഞ്ഞൊരിടത്തുംപോകാതായപ്പോളു് വീട്ടിലുമതിനുള്ളപാകപ്പിഴകളാരംഭിച്ചു. പണത്തിനുവേണു്ടി വിശ്രമവുമുറക്കവുംത്യജിച്ചു- കണ്ണുംസഹാനുഭൂതിയുമില്ലാത്ത ഗവണു്മെ൯റ്റുകളു്കാരണമുള്ള ജീവിതച്ചെലവുകളു്കാരണം അതുകുടുംബജീവിതത്തിലു് അനിവാര്യമായിവേണു്ടിവന്നയൊരവസ്ഥയാണെങ്കിലും!

വീട്ടിലിരുന്നുജോലികാരണമുള്ള വീട്ടുകാര്യങ്ങളു്നോക്കാം, കുട്ടികളെനോക്കാ൯സമയംകിട്ടും, ജോലിക്കാരെയൊഴിവാക്കാം, യാത്രക്കൂലിയൊഴിവാക്കാം, മെച്ചപ്പെട്ടസമയത്തുജോലിചെയ്യാം, ആരുംലീവുവിളിച്ചുപറയുകയില്ല, ഓഫീസ്സുചെലവുകളൊഴിവാക്കാം എന്നിവപോലുള്ളമെച്ചങ്ങളു് സാമ്പത്തിശാസ്സു്ത്രജ്ഞരും സാമൂഹ്യശാസ്സു്ത്രജ്ഞരുമാണുപഠിക്കുന്നതെങ്കിലു് ജോലിയുംവീടുംതമ്മിലുള്ള വ്യതിരിക്തതനഷ്ടപ്പെടുന്നതും സാമൂഹ്യബന്ധംനഷ്ടപ്പെടുന്നതുമടക്കമുള്ള അതുകൊണു്ടുള്ളയസംഖ്യംദോഷങ്ങളു് മനശാസ്സു്ത്രജ്ഞരാണുപഠിക്കുന്നതു്! തന്നെമാനേജുചെയ്യേണു്ടതു് പ്രവൃത്തിയിടത്തിലു്നിന്നുവ്യത്യസു്തമായി ഒരുമാനേജരോ സൂപ്രണു്ടോ സൂപ്പ൪വൈസ്സറോയില്ലാത്തതുകൊണു്ടു് താ൯തന്നെയായതിനാലു് അതുകൊണു്ടുള്ളപ്രശു്നങ്ങളുമുണു്ടു്.

ഇതെല്ലാം മാനസ്സികയൂ൪ജ്ജംചെലവഴിച്ചുചെയ്യുന്ന ജോലികളെസ്സംബന്ധിച്ചുമാത്രമാണു്; ശാരീരികയൂ൪ജ്ജംചെലവഴിച്ചുചെയ്യുന്നജോലികളു്ക്കു് പ്രവൃത്തിയിടത്തിലു്പ്പോയേപറ്റൂ! സാങ്കേതികസഹായങ്ങളലു്പ്പംമെച്ചപ്പെട്ടുവെന്നുള്ളതല്ലാതെ അവിടെമാറ്റങ്ങളൊന്നുമില്ല.

ഇ൯ഡൃയിലു് നാലു്പ്പതുമണിക്കൂ൪ജോലിയെന്നതുനടപ്പിലാക്കാ൯ പലപ്രമുഖകമ്പനികളെയുംസംബന്ധിച്ചിടത്തോളം സുപ്രീംകോടതിയും നിരവധിപാ൪ലമെ൯റ്റംഗങ്ങളുമാവശ്യപ്പെട്ടിട്ടും ഗവണു്മെ൯റ്റിനുകഴിഞ്ഞിട്ടില്ല. ഏഴുപതുമണിക്കൂ൪ജോലിയെന്നതാണാക്കമ്പനികളു് ആവശ്യപ്പെടുന്നതു്. ലാ൪സ്സ൯ ആ൯ഡു് ട്യൂബ്രോ, ജി൯ഡാലു്, ഒല, ഇ൯ഫോസ്സിസ്സു് എന്നിവയുടെമേധാവികളതാവശ്യപ്പെട്ടുകഴിഞ്ഞു. ശനിയാഴു്ച്ചയുംജോലിചെയ്യണമെന്നതാണവരുടെയാവശ്യം. ഒരുത്ത൯ ഞായറാഴു്ച്ചയുംജോലിചെയ്യണമെന്നാവശ്യപ്പെട്ടു. ഇ൯ഡൃരക്ഷപ്പെടണമെങ്കിലതേപറ്റൂവെന്നു്! ജോലിക്കാരുടെയാരോഗ്യംതക൪ന്നാലും തങ്ങളു്ക്കുപണമുണു്ടാക്കണമെന്നതാണവരുടെയാവശ്യം. ഗവണു്മെ൯റ്റവരുടെഭാഗത്താണു്. ലോകത്തു് ജീവനക്കാരേറ്റവുംകൂടുതലു്മണിക്കൂറുകളു്ജോലിചെയ്യുന്നൊരു സാമ്പത്തികശക്തിയാണി൯ഡൃ- അതിലു് ലോകത്തേഴാംസ്ഥാനത്തു്! ഇതുനിയമരാഹിത്യത്തിലൂടെ അടിച്ചേലു്പ്പിക്കപ്പെടുന്നയദ്ധ്വാനമാണു്. ഇ൯ഡൃയിലെനിയമങ്ങളു്പ്രകാരം തൊഴിലാളികളു്ക്കു് പരമാവധിജോലിചെയ്യാ൯നിബന്ധിക്കപ്പെട്ടിട്ടുള്ളതു് ആഴു്ച്ചയിലു് നാലു്പത്തെട്ടുമണിക്കൂറാണു്. ഈക്കമ്പനികളിലൊക്കെ അതിനുമേലു്ജോലിചെയ്യാ൯നി൪ബ്ബന്ധിക്കപ്പെടുകയാണു്, ഇല്ലെങ്കിലു്പ്പിരിച്ചുവിടും.

ബ്രിട്ടീഷുഭരണത്തിനുകീഴിലു് ഇ൯ഡൃയിലു് 1936ലുണു്ടായിരുന്ന ഫാക്ടറീസ്സാക്ടുഭേദഗതിചെയു്തുകൊണു്ടു് സ്വാതന്ത്ര്യംകിട്ടുന്നതിനുമുമ്പു് 1946ലു് വൈസ്സ്രോയ്യിയുടെ എകു്സ്സിക്ക്യുട്ടീവു് കൗണു്സ്സിലിലു് തൊഴിലു്സ്സംബന്ധിയായയംഗമായിരുന്നുകൊണു്ടു് പിന്നീടുഭരണഘടനാശിലു്പ്പിയായ ഡോക്ട൪ ബാലാസാഹേബ്ബു് അംബേദു്ക്ക൪തന്നെകൊണു്ടുവന്നനിയമനുസരിച്ചു് സെക്ഷ൯ അമ്പത്തിയൊന്നുപ്രകാരം ഇ൯ഡൃയിലൊരുജീവനക്കാരനെ ആഴു്ച്ചയിലു് നാലു്പ്പത്തിയെട്ടുമണിക്കൂറിലേറെജോലിചെയ്യാ൯ നി൪ബ്ബന്ധിക്കകയോ അനുവദിക്കുകയോചെരുതെന്നാണു്. അതിലു്ക്കൂടുതലാവശ്യപ്പെടുമ്പോളു് അതു് ഉറക്കത്തിലുംവിശ്രമത്തിലുംനിന്നാണു്. തങ്ങളല്ലാതെ ഏതുഭരണഘടന ഏതുനിയമമെന്നാണു് ഗവണു്മെ൯റ്റിനൊപ്പംചേ൪ന്നു് ഈക്കോ൪പ്പറേറ്റുകമ്പനികളു്ചോദിക്കുന്നതു്.

തൊഴിലാളികളിലു്നിന്നു് പരമാവധിയദ്ധ്വാനമണിക്കൂറുകളെടുത്തു് ലാഭമായി ക്യാപ്പിറ്റലിസ്സു്റ്റുകോ൪പ്പറേറ്റുകളു്ക്കുനലു്കുക എന്നതാണിന്നി൯ഡൃഭരിക്കുന്ന സ്വയമൊരുകോ൪പ്പറേറ്റുഹിന്ദുമതാധിപത്യപ്പാ൪ട്ടിയായ ഭാരതീയജനതപ്പാ൪ട്ടിയുടെഗവണു്മെ൯റ്റി൯റ്റെനയം. രാജസ്ഥാനെപ്പിന്തുട൪ന്നു് മോദിഭരിച്ചഗുജറാത്തിലും മധ്യപ്പ്രദേശ്ശിലും മഹാരാഷ്ട്രയിലുമൊക്കെയവരിതുനടപ്പിലാക്കിയിട്ടുണു്ടു്. അതവ൪ഭരിക്കുന്ന മറ്റുസു്റ്റേറ്റുകളിലേയു്ക്കുംപട൪ത്തുകയാണു്. ഇ൯ഡൃമുഴുവനാനയത്തിലെത്തിക്കുകയാണവരുടെലക്ഷൃം. അവരുംകോ൪പ്പറേറ്റുകളുമഭേദ്യമായതുകൊണു്ടു് അവ൪ക്കുവേണു്ടിത്തന്നെയാണവരിതുചെയ്യുന്നതു്. ജീവനക്കാരുടെയാനുകൂല്യങ്ങളും അവകാശങ്ങളുംകുറയു്ക്കുന്നതിനുവേണു്ടി മുമ്പു് ഓ൪ഡിന൯സ്സുകളു്കൊണു്ടുവന്നിരുന്നബീജേപ്പീ ഇപ്പോളു്ച്ചെയ്യുന്നതു് അവനിയമസഭകളിലെത്താതെ എകു്സ്സിക്ക്യുട്ടീവോ൪ഡറുകളിറക്കുകയാണു്. കോ൪പ്പറേറ്റുകളെക്കൊണു്ടു് തൊഴിലു്നിയമങ്ങളു്സ്ഥിരമായിലംഘിപ്പിക്കുക, അങ്ങനെ മു൯ഗവണു്മെ൯റ്റുകളുണു്ടാക്കിയനിയമങ്ങളു്ക്കു് വിലയില്ലാതാക്കുക, കോടതികളെക്കൊണു്ടതിനനുസരിച്ചുതാളംതുള്ളിക്കുക- ഇതാണിന്നുബീജേപ്പീഗവണു്മെ൯റ്റുചെയു്തുകൊണു്ടിരിക്കുന്നതു്.

Written and first published on 26 September 2025