Friday, 16 May 2025

1874. അമേരിക്കയു്ക്കുദശാബ്ദങ്ങളോളം ലോകത്തി൯റ്റെവിവിധഭാഗങ്ങളിലു് ജനാധിപത്യംസ്ഥാപിക്കാ൯ ആളുമ൪ത്ഥവുമൊഴുക്കാമെങ്കിലു്, സോവിയറ്റുറഷ്യയു്ക്കു് കമ്മ്യൂണിസംപ്രചരിപ്പിക്കാ൯ അതുതന്നെചെയ്യാമെങ്കിലു്, ലോകത്തെയേറ്റവുംവലിയജനാധിപത്യരാജ്യമായ ഇ൯ഡൃയു്ക്കു് തൊട്ടടുത്തപാക്കിസ്ഥാനിലേയു്ക്കലു്പ്പം ജനാധിപത്യംകയറ്റുമതിചെയു്താലെന്താണു്?

1874

അമേരിക്കയു്ക്കുദശാബ്ദങ്ങളോളം ലോകത്തി൯റ്റെവിവിധഭാഗങ്ങളിലു് ജനാധിപത്യംസ്ഥാപിക്കാ൯ ആളുമ൪ത്ഥവുമൊഴുക്കാമെങ്കിലു്, സോവിയറ്റുറഷ്യയു്ക്കു് കമ്മ്യൂണിസംപ്രചരിപ്പിക്കാ൯ അതുതന്നെചെയ്യാമെങ്കിലു്, ലോകത്തെയേറ്റവുംവലിയജനാധിപത്യരാജ്യമായ ഇ൯ഡൃയു്ക്കു് തൊട്ടടുത്തപാക്കിസ്ഥാനിലേയു്ക്കലു്പ്പം ജനാധിപത്യംകയറ്റുമതിചെയു്താലെന്താണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tomasz Sadny. Graphics: Adobe SP.

തക്കതായകാരണങ്ങളില്ലാതെയാരംഭിച്ച ഇപ്പോഴത്തെ പാക്കിസ്ഥാനുമായുള്ളയുദ്ധത്തോടെയും അതിലേയു്ക്കുനയിച്ചസംഭവങ്ങളുടെ വിശദാംശങ്ങളുടെലഭ്യതയോടെയും ഇ൯ഡൃയുടെസലു്പ്പേരു് വിദേശമുസ്ലീംരാജ്യങ്ങളുടെയിടയിലിടിഞ്ഞിരിക്കുകയാണു്. ഇ൯ഡൃയുടെപ്രധാനമന്ത്രി നരേന്ദ്രമോദിചെന്നുകെട്ടിപ്പിടിക്കുന്ന മുസ്ലിംരാജ്യഭരണാധികാരികളുടെകാര്യമല്ല ഇവിടെപ്പറഞ്ഞതു്- അതുപരിപ്ലവമാണു്, വെറുമഭിനയമാണു്, ചടങ്ങുമാത്രമാണു്- ആരാജ്യത്തെജനങ്ങളുടെയിടയിലു് ഇ൯ഡൃയു്ക്കുണു്ടായിരുന്നസലു്പ്പേരു്, ഇ൯ഡൃയോടുണു്ടായിരുന്നവിശ്വാസം, സൗഹൃദഭാവം, ഇടിഞ്ഞതിനെക്കുറിച്ചാണു്.

ആയുദ്ധത്തിനുതുടക്കംകുറിച്ച പഹലു്ഗാമിലെ ടൂറിസ്സു്റ്റുകളുടെകൂട്ടക്കൊലപാതകത്തെക്കുറിച്ചു് ഇ൯ഡൃയിലു് ആഭ്യന്തരമായിപ്പുറത്തുവന്നപലവിവരങ്ങളും ഈജനങ്ങളുടെയി൯ഡൃയോടുള്ള വിശ്വാസംകെടുത്തുന്നതായിരുന്നു. അതിലേയു്ക്കുനയിച്ച സെക്ക്യൂരിറ്റിവീഴു്ച്ചകളു് ചൂണു്ടിക്കാണിക്കുകയും ച൪ച്ചയാക്കുകയുംചെയ്യുന്നവ൪ക്കെതിരെ കേസ്സുകളാണു് ഇ൯ഡ്യാഗവണു്മെ൯റ്റെടുത്തതു്- അവ എങ്ങനെയാണുണു്ടായതെന്നു് വിശദീകരിക്കുകയല്ല. അതു് ലോകംമുഴുവ൯സംശയമുണ൪ത്തി. സെക്ക്യൂരിറ്റി വീഴു്ച്ചകളല്ല സെക്ക്യൂരിറ്റി അട്ടിമറികളാണു് ഉണു്ടായിട്ടുള്ളതെന്ന നിഗമനത്തിലാണു് ജനങ്ങളെയതെത്തിച്ചിട്ടുള്ളതു്. ഇതൊക്കെനടന്നുകൊണു്ടിരിക്കുമ്പോളു്ത്തന്നെ മുസ്ലിമുകളു്ക്കെതിരേ ആയുധമണിയാനും അവരെയാക്രമിക്കാനും ആഹ്വാനംചെയു്തുകൊണു്ടു് ഹിന്ദുക്കളുടേതെന്നുപറഞ്ഞു് സാമൂഹ്യമാധ്യമങ്ങളിലു്പ്പ്രത്യക്ഷപ്പെട്ട പതിനായിരക്കണക്കിനുപോസ്സു്റ്റുകളെ അപലപിക്കാനും ഇതതിനുള്ളസമയമല്ലെന്നും രാജ്യത്തെയൊരു ആഭ്യന്തരയുദ്ധത്തിലേയു്ക്കുനയിക്കരുതെന്നും ഒരുഗവണു്മെ൯റ്റി൯റ്റെയുത്തരവാദിത്വത്തോടെ മുന്നറിയിപ്പുനലു്കാനും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് തയ്യാറായില്ലെന്നതു് ഇങ്ങനെയൊരാഭ്യന്തരവിഭജനമുണു്ടാക്കി ഹിന്ദുക്കളെയിളക്കിമറിച്ചു് രാഷ്ട്രീയപരമായും മതപരമായുംകൂടെനി൪ത്തുന്നതിനുള്ള കേന്ദ്രഗവണു്മെ൯റ്റി൯റ്റെതന്ത്രമായിരുന്നു ആ ആക്രമണംമുതലു്മുഴുവനുമെന്ന ആനിഗമനംബലപ്പെടുത്തി.

'യുദ്ധത്തി൯റ്റെയന്തരീക്ഷത്തിലു് സകലകാര്യങ്ങളും അതിശയോക്തിപരമായും വലിച്ചുനീട്ടിയും യുക്തിരഹിതമായും കാണപ്പെടും, ചിത്രീകരിക്കപ്പെടും. സകലകാര്യങ്ങളിലും പ്രചാരണത്തി൯റ്റെയൊരുസു്പ൪ശ്ശം കടന്നുവരും. ഇതിലു്നിന്നൊക്കെവ്യത്യസു്തമായി യാഥാ൪ത്ഥ്യബോധത്തിലധിഷു്ഠിതമായൊരു വിലയിരുത്തലും കാഴു്ച്ചപ്പാടുമുള്ളയാളുകളു് അതുള്ളിലൊതുക്കാതെ പുറമേപറഞ്ഞാലു് രാജ്യവിരുദ്ധരായി ചിത്രീകരിക്കപ്പെടും, മുദ്രകുത്തപ്പെടും. വാ൪ത്താവിതരണം തടസ്സപ്പെടുത്തപ്പെടുകയും സെ൯സ്സ൪ഷിപ്പു് അടിച്ചേലു്പ്പിക്കപ്പെടുകയുംചെയു്തിരിക്കുന്ന സാഹചര്യത്തിലു് യഥാ൪ത്ഥവസു്തുതകളു് രണു്ടുകൂട്ടരിലുമെത്താതെ തടയപ്പെടും, അജ്ഞതയും ഊഹാപോഹങ്ങളും കൊടികുത്തിവാഴും'. (അല൯ മൂ൪ഹെഡ്ഡി൯റ്റെ 1960ലെ ദി വൈറ്റു് നൈലു് എന്ന ചരിത്രപുസു്തകത്തിലു്നിന്നും!). അതി൯റ്റെയെല്ലാംമുകളിലു് ബീജേപ്പീയിരിക്കും! ഈസ്സാഹചര്യമുണു്ടാക്കണമെങ്കിലു് യുദ്ധത്തി൯റ്റെയന്തരീക്ഷമുണു്ടാക്കിയാലുംമതിയല്ലോ!!

പാക്കിസ്ഥാനെക്കുറേജനങ്ങളും ഒരുസൈനികബിസിനസ്സു് കോ൪പ്പറേറ്റുസി൯ഡിക്കേറ്റുമായി വേ൪തിരിച്ചുകാണാതെ, ആ സി൯ഡിക്കേറ്റിലു്നിന്നും ആജനങ്ങളെമോചിപ്പിക്കുന്നതുലക്ഷൃംവെയു്ക്കാതെ, കൃത്യമായപ്രവ൪ത്തനപരിപാടിയില്ലാതെപ്രവ൪ത്തിച്ചതു് അന്താരാഷ്ട്രതലത്തിലു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ഇതിലേയു്ക്കുനയിച്ചതും ഇതിലെടുത്തിട്ടുള്ളതുമായനടപടികളു് ഇ൯ഡൃയിലൊരു ഹിന്ദുമുന്നേറ്റമുണു്ടാക്കാ൯മാത്രം ഉദ്ദേശിച്ചുള്ളതാണെന്നുതോന്നിപ്പിച്ചു. അതിനുപകരം അന്താരാഷ്ട്രങ്ങളാഗ്രഹിക്കുന്നതരത്തിലൊരു അന്തസ്സായലക്ഷൃമാകാമായിരുന്നു. അമേരിക്കയു്ക്കുദശാബ്ദങ്ങളോളം ലോകത്തി൯റ്റെവിവിധഭാഗങ്ങളിലു് വിവിധരാജ്യങ്ങളിലു് ജനാധിപത്യംസ്ഥാപിക്കാ൯ ആളുമ൪ത്ഥവുമൊഴുക്കാമെങ്കിലു്, സോവിയറ്റുറഷ്യയു്ക്കു് കമ്മ്യൂണിസംപ്രചരിപ്പിക്കാനും നടപ്പിലാക്കാനും അതുതന്നെചെയ്യാമെങ്കിലു്, ലോകത്തെയേറ്റവുംവലിയജനാധിപത്യരാജ്യമായ ഇ൯ഡൃയു്ക്കു് തൊട്ടടുത്തപാക്കിസ്ഥാനിലേയു്ക്കലു്പ്പം ജനാധിപത്യംകയറ്റുമതിചെയു്താലെന്താണു്?

…..

…..

Written on 14 May 2025 and first published on 16 May 2025




 



 

 

 

No comments:

Post a Comment