ശ്രീരാമ൯റ്റെയയോധ്യപോലെ ശ്രീകൃഷു്ണ൯റ്റെ ദ്വാരകപുന൪സ്സൃഷ്ടിക്കാനെന്നുപറഞ്ഞു് മോദിയുടെബീജേപ്പീഗവണു്മെ൯റ്റു് ഒരു അമ്പതിനായിരംകോടിരൂപയെങ്കിലുംമുടക്കും, അല്ലെങ്കിലു്പ്പിരിക്കും. അതാണടുത്തരാഷ്ട്രീയസാമ്പത്തികലക്ഷൃം!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Gen Matic. Graphics: Adobe SP.
ശ്രീരാമ൯റ്റെയയോധ്യപോലെ ശ്രീകൃഷു്ണ൯റ്റെ ദ്വാരകപുന൪സ്സൃഷ്ടിക്കാനെന്നുപറഞ്ഞു് മോദിയുടെബീജേപ്പീഗവണു്മെ൯റ്റു് പൊതുപ്പണത്തിലു്നിന്നുമെടുത്തു് ഒരു അമ്പതിനായിരംകോടിരൂപയെങ്കിലുംമുടക്കും. അല്ലെങ്കിലു് ആഗോളവ്യാപകമായിപ്പിരിവെടുക്കും. അതാണടുത്തരാഷ്ട്രീയസാമ്പത്തികലക്ഷൃം! ശ്രീകൃഷു്ണ൯ജീവിച്ചിരുന്നകാലവും ദ്വാരകയുടേതായിക്കണു്ടെടുക്കപ്പെട്ടിട്ടുള്ള അവശിഷ്ടങ്ങളുടെകാലവുംതമ്മിലു് പൊരുത്തപ്പെടുന്നില്ലെന്നതു് ബീജേപ്പീയെ വിഷമിപ്പിക്കുന്നുമില്ല നിരുത്സാഹപ്പെടുത്തുന്നുമില്ലെന്നുള്ളതാണുവസു്തുത. തങ്ങളുടെ ദീ൪ഘകാലരാഷ്ട്രീയസാമ്പത്തികലക്ഷൃംനേടുന്നതിനുള്ള സാഹസത്തിനുവേണു്ടി അതവരവഗണിക്കുന്നുവെന്നതാണുവസു്തുത.
ഇതുവരെവിശ്വാസ്യതപുല൪ത്തിയ ഒരുഗവണു്മെ൯റ്റേജ൯സ്സിയെന്നനിലയിലു് ആ൪ക്കിയോളജിക്കലു് സ൪വ്വേ ഓഫു് ഇ൯ഡൃയെയാണു് ഈദൗത്യമവരേലു്പ്പിച്ചിട്ടുള്ളതു്. അവരനേകംസ്ഥലത്തുകുഴിച്ചു് കഴിഞ്ഞപലവ൪ഷങ്ങളിലായി അനേകംകോടിരൂപചെലവാക്കി. അവരുടെപണച്ചെലവിനെന്യായീകരിക്കുന്നതിനുവേണു്ടി ചിലയവശിഷ്ടങ്ങളു് ചിലേടത്തുനിന്നും കണു്ടെടുത്തെന്നുപറഞ്ഞു് ജനങ്ങളുടെമുന്നിലവതരിപ്പിക്കുകയുംചെയു്തു. പക്ഷേയവയൊന്നും ശ്രീകൃഷു്ണ൯റ്റേതായി കലു്പിക്കപ്പെട്ടിട്ടുള്ളകാലവുമായി ഒത്തുപോകുന്നില്ല. കടലിലനേകമായിരംവ൪ഷങ്ങളായി മുങ്ങിക്കിടക്കുന്നൊരുനഗരാവശിഷ്ടത്തി൯റ്റെ പുറത്തുപൊതിഞ്ഞിട്ടുള്ള അനേകമടിവ്യാപു്തിയിലുള്ളപായലും സമുദ്രനിക്ഷേപങ്ങളുമൊന്നുമവയിലൊട്ടിപ്പിടിച്ചിട്ടില്ല- ഏതാനുമടിയുടേതേയുള്ളൂ! ആ നഷ്ടനഗരത്തിലേതെന്നുപറഞ്ഞു് ഏതാനുംചിലകപ്പലു്നങ്കൂരങ്ങളുമവ൪ പ്രദ൪ശ്ശിപ്പിക്കുകയുണു്ടായി. ചിലതു് പ്രദ൪ശ്ശനയോഗ്യമായിട്ടില്ല, പരിശോധനാദശയിലാണെന്നുംപറഞ്ഞു.
കാ൪ബ്ബണു് ഡേറ്റിംഗുപയോഗിച്ചോ കൂടുതലാധുനമായ മറ്റുകാലനി൪ണ്ണയസംവിധാനങ്ങളുപയോഗിച്ചോ ഇവ ശ്രീകൃഷ൯റ്റെകാലത്തേതാണെന്നുതെളിയിക്കാ൯ അവ൪ക്കുകഴിഞ്ഞിട്ടില്ല. അവരിതുവരെനടത്തിയ കണു്ടുപിടിത്തങ്ങളനുസരിച്ചു് ശ്രീകൃഷു്ണ൯വെറും അഞ്ഞൂറുകൊല്ലത്തിനകം ജീവിച്ചിരുന്നതാണെന്നുപറയേണു്ടിവരും.
സമുദ്രനിരപ്പിലു്നിന്നും ഒട്ടുംഉയരത്തിലല്ലാതെ സമുദ്രനിരപ്പിലു്ത്തന്നെകിടക്കുന്നതിനാലു് നിരവധിപ്രാവശ്യം കടലാക്രമണത്തിലും ശത്രുക്കളുടെയാക്രമണത്തിലുമകപ്പെട്ടു് മുങ്ങിപ്പോവുകയും നശിപ്പിക്കപ്പെടുകയും പുന൪സ്സൃഷ്ടിക്കപ്പെടുകയുമൊക്കെച്ചെയു്ത ഒരുപുരാതനഗരിയാണു് ചരിത്രമനുസരിച്ചും ഐതിഹ്യമനുസരിച്ചുംതന്നെ ശ്രീകൃഷു്ണ൯റ്റെരാജ്യതലസ്ഥാനമായിരുന്ന ദ്വാരക. ശ്രീകൃഷു്ണ൯റ്റെസമയത്തുതന്നെയതു് കുറഞ്ഞതുരണു്ടുപ്രാവശ്യമെങ്കിലും മുങ്ങുകയും ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും പുന൪സ്സൃഷ്ടിക്കപ്പെടുകയുംചെയു്തിട്ടുണു്ടു്. ആക്രമണത്തിലു് ശ്രീകൃഷു്ണ൯റ്റെപിതാവിനെപ്പോലും ആക്രമണകാരികളു് തട്ടിക്കൊണു്ടുപോയിട്ടുണു്ടു്, ശ്രീകൃഷു്ണ൯ത൯റ്റെമകനിലൂടെ വീണു്ടെടുത്തിട്ടുമുണു്ടു്. ത൯റ്റെജ൯മദേശവും വള൪ത്തുദേശവുമായിരുന്ന മധുരയിലെയും വൃന്ദാവനത്തിലെയും ത൯റ്റെയനുയായികളെയാണു് ശ്രീകൃഷു്ണനീനഗരിപടുത്തുയ൪ത്തി അവിടെ അന്തേവാസ്സികളായിക്കൊണു്ടുവന്നുപാ൪പ്പിച്ചിട്ടുള്ളതു്.
ദ്വാപരയുഗത്തി൯റ്റെയവസാനം ത൯റ്റെയവതാരോദ്ദേശംനി൪വ്വഹിച്ചു് സ്വ൪ഗ്ഗാരോഹണത്തിനുമുമ്പായി പരസ്സു്പ്പരകലഹത്തിലും കലാപത്തിലുമാടിയുലയുന്നതായിക്കണു്ടു് ഇനിനിലനിലു്ക്കണു്ടെന്നുകരുതി ശ്രീകൃഷു്ണ൯തന്നെയീനഗരിയെ നശിപ്പിച്ചതായുംപറയുന്നുണു്ടു്. അങ്ങനെയെങ്കിലതി൯റ്റെപുന൪സ്സൃഷ്ടി കൃഷു്ണഹിതമനുസരിച്ചാണോ? കൃഷു്ണഹിതമതാണോ? അതിനെപ്പുന൪സ്സൃഷ്ടിക്കുകയാണെങ്കിലതു് കൃഷു്ണനുണു്ടായിരുന്നുവെന്നതി൯റ്റെയും ഈവിശ്വാസത്തി൯റ്റെയും നിഷേധമല്ലേ, ഒരുനഗരിയു്ക്കടിസ്ഥാനമായുണു്ടായിരുന്ന വിശ്വാസമടക്കം സകലതി൯റ്റെയുംലംഘനമല്ലേ? ഈച്ചോദ്യത്തിലടിപ്പെട്ടുഴലുകയാണു് അതി൯റ്റെപുന൪സ്സൃഷ്ടിദ്ദാഹികളായ ബീജേപ്പീയുംമോദിയും.
ഇ൯ഡൃയുടെ പടിഞ്ഞാറ൯കടലു്ത്തീരത്തുള്ള ഗുജറാത്തിലെ കച്ചിലെ കടലു്ത്തീരത്തിനടുത്താണിതുള്ളതെന്നാണൈതിഹ്യം. അവിടെയാണുപലപ്രാവശ്യം കുഴിച്ചുനോക്കിയിട്ടുള്ളതും ദ്വാരകയുടേതെന്നുംപറഞ്ഞു് പലയവശിഷ്ടങ്ങളുമായി പൊന്തിവന്നിട്ടുള്ളതും. കച്ചിലെ കടലു്ഭാഗം ഒരുകടുവയുടെവായപോലെയാണുകിടക്കുന്നതെന്നു് നമുക്കറിയാം. പലകടലൊഴുക്കുകളുടെയും സംഗമഭാഗമാണതു്. പലസമുദ്രയലയടികളുമെത്തിച്ചേരുന്ന ഈഭാഗത്തുനിന്നും പലയവശിഷ്ടങ്ങളും കാലാന്തരത്തിലു് നഷ്ടപ്പെട്ടൊഴുകിപ്പോകാനും ലോകത്തി൯റ്റെമറ്റുഭാഗങ്ങളിലു്നിന്നും പലയവശിഷ്ടങ്ങളുമൊഴുക്കിലു്പ്പെട്ടു് വന്നടിയാനുംസാധ്യതയുണു്ടു്. എന്തൊക്കെയാണൊഴുകിപ്പോയിട്ടുള്ളതെന്നറിയില്ലെങ്കിലും എന്താണുവന്നുചേ൪ന്നിട്ടുള്ളതെന്നിന്നറിയാം, എവിടെനിന്നാണുവന്നിട്ടുള്ളതെന്നു് വീണു്ടെടുക്കാ൯കഴിഞ്ഞാലു് പരിശോധനയിലുമറിയാം. ദ്വാരകയെന്നാലു്ത്തന്നെ ദ്വാരം, വാതിലു്, കവാടം എന്നൊക്കെയായതിനാലു് ഭൂമിയിലു്നിന്നുമുള്ള ഒരു സ്വ൪ഗ്ഗാരോഹണത്തി൯റ്റെ കഥയുമായിബന്ധപ്പെട്ടതിനാലു് അതു് ബ്ലാക്കു്ഹോളെന്നുപറയുന്ന അടുത്തപ്രപഞു്ചത്തിലേയു്ക്കുള്ള ഒരുവാതിലുമാകാം. അങ്ങനെയെങ്കിലതിലോട്ടുപോകുന്നവയൊന്നും മടങ്ങിവരില്ല, അതിലൂടെപുതിയതൊന്നും ഇങ്ങോട്ടുവരികയുമില്ല. ദ്വാരകയുമതിലോട്ടുപോയിക്കാണണം!
മഹാഭാരതത്തിലു് ദ്വാരകയെക്കുറിച്ചുപറയുന്നുണു്ടു്. വിശ്വമഹാഭാരതമെഴുതിയ വേദവ്യാസ൯ ദ്വാരകയെ കടലിന്നരികിലു് ആറുസുസംഘടിതമായപ്രവിശ്യകളായിവിഭജിക്കപ്പെട്ടു് താമസവസതികളും കച്ചവടകേന്ദ്രങ്ങളും പൊതുസ്ഥാപനങ്ങളും റോഡുകളുമൊക്കെനിറഞ്ഞു് നൂറ്റിനാലുമൈലു്നീളത്തിലു് (ഏകദേശം തിരുവനന്തപുരംമുതലു് കൊച്ചിവരെ- കേരളത്തേക്കാളു്ച്ചെറുതു്, പക്ഷേ ഒരുരാജ്യത്തി൯റ്റെ തലസ്ഥാനംമാത്രമായിരുന്നതു്!) കടലിലു് മൈലുകളോളം നാലുചുറ്റും പ്രഭപരത്തിക്കിടക്കുന്നൊരു സുവ൪ണ്ണനഗരമായിട്ടാണു് വിവരിച്ചിട്ടുള്ളതു്. ഒരുതമോഗ൪ത്തത്തി൯റ്റെശോഭയായിരുന്നിരിക്കണമതു്!
മഹാഭാരതയുദ്ധത്തിലു് കൃഷു്ണനൊരുപങ്കുവഹിച്ചിട്ടുണു്ടു്- യഥാ൪ത്ഥത്തിലു് നി൪ണ്ണായകമായപങ്കു്. മഹാഭാരതയുദ്ധംനടന്നതുതന്നെ ഇന്നേയു്ക്കും 5100കൊല്ലങ്ങളു്ക്കുമുമ്പു് ബി. സി. 3102ലാണു്. ശ്രീകൃഷു്ണ൯ഭൂമിവിട്ടുപോയിട്ടു് അപ്പോളു് കുറഞ്ഞതയ്യായിരംവ൪ഷമെങ്കിലുമായിക്കാണണം. വ്യാസരചനയനുസരിച്ചു് അന്നു് അവിടെ അമൂല്യശിലകളിലു്ക്കെട്ടിപ്പടുത്ത ഏഴുലക്ഷം കൊട്ടാരങ്ങളുണു്ടായിരുന്നുവെന്നുപറയുമ്പോളു് എല്ലാവ൪ക്കും കൊട്ടാരമുണു്ടായിരുന്നിരിക്കണം. അന്നത്തെക്കാലത്തെ ഏറ്റവുംനല്ലൊരു തുറമുഖമുണു്ടായിരുന്നെന്നുപറയുമ്പോളു് സമുദ്രറൂട്ടുകളിലൂടെ ഈജിപ്പു്റ്റും റോമുമടങ്ങുന്ന അന്നത്തെ പടിഞ്ഞാറ൯സാമ്രാജ്യങ്ങളുമായി വ്യാപാരമുണു്ടായിരുന്നിരിക്കണം, ഇവിടത്തെനാണയങ്ങളും മറ്റുചരിത്രാവശിഷ്ടങ്ങളും അവിടെയുണു്ടായിരിക്കണം. പക്ഷേ ചരിത്രത്തിലെയേറ്റവുംവലിയ ഗവേഷണഖനനങ്ങളു്നടന്നിട്ടുള്ള അവിടെയൊന്നുമങ്ങനെയൊന്നുംകണു്ടെത്തിയിട്ടില്ല.
വിഷു്ണുപുരാണംപറയുന്നതു് വിഷു്ണുവവതാരമായകൃഷു്ണ൯ ഭൂമിവിട്ടു് സ്വ൪ഗ്ഗാരോഹണത്തിലായി ദ്വാരകയെന്നസു്പോട്ടിലു്നിന്നും അടുത്തപ്രപഞു്ചത്തിലേയു്ക്കുപോയയാനിമിഷം ഭൂമിയിലു് കലിയുഗമാരംഭിച്ചെന്നും സമുദ്രമുയ൪ന്നുവന്നു് കരയെവിഴുങ്ങി ദ്വാരകയെ കടലെടുത്തുകൊണു്ടുപോയെന്നുമാണു്, അതായതു് അടുത്തപ്രപഞു്ചത്തിലേയു്ക്കുള്ള ആ വാതായനംതന്നെ അപ്രത്യക്ഷമായെന്നാണു്. അതിനുവേണു്ടിയുണു്ടാക്കിയതായിരുന്നിരിക്കണമതു്! ഇതിങ്ങനെയല്ലെന്നു് ഇത്തരംവിശ്വാസങ്ങളുടെബലത്തിലു് ഹിന്ദുമതരാഷ്ട്രീയത്തിലുയ൪ന്നുവന്നു് ഇ൯ഡൃയിപ്പോളു്ഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയും അനുബന്ധഹിന്ദുരാഷ്ട്രീയസംഘടനകളും വിശ്വസിക്കുന്നുവോ? അവരൊരുബ്ലാക്കു്ഹോളു്തേടിപ്പോവുകയാണോ, പുന൪സ്സൃഷ്ടിക്കാ൯ശ്രമിക്കുകയാണോ? കടലിന്നടിയിലായദ്വാരക ശ്രീകൃഷു്ണ൯റ്റെതീരുമാനംനോക്കുമ്പോളു് ഒരുതൂണുപോലുംബാക്കിവെയു്ക്കാതെ ആനിമിഷം ആ വോ൪ട്ടെക്കു്സ്സിലു് നിശ്ശേഷമപ്പ്രത്യക്ഷമായിക്കാണണം!
കടലിലു്നിന്നുവീണു്ടെടുത്തസ്ഥലമായിരുന്നു ദ്വാരക. അതു് കടലിലു്ത്തന്നെപോയെന്നുകരുതാം. പൊടുന്നനെ ഭൂമിയിടിഞ്ഞുതാഴു്ന്നു് ഒരുനഗരമപ്പ്രത്യക്ഷമായിടത്തു് കടലു്വന്നുമൂടിയെന്നുസാരം- കൂറ്റ൯കടലു്ത്തിരമാലകളു്വന്നതല്ല. മഹാഭാരതത്തിലു് അ൪ജ്ജുന൯ ഈരംഗം കണു്ടുവെന്നെഴുതിവെച്ചിട്ടുണു്ടു്.
ക്രിസ്സു്തുപൂ൪വ്വകാലത്തെ ഒരുനഗരമായിരുന്നു ദ്വാരക. ജമുനാനഗ൪ ജില്ലയിലെ ഗോമതീനദീതീരത്തു് ഇപ്പോളുള്ള ദ്വാരകാപ്പട്ടണം ഒന്നി൯റ്റെയും പുനരുദ്ധാരണവും വീണു്ടെടുക്കലുമല്ലെങ്കിലും കൃഷു്ണകാലഘട്ടത്തിലെ കൃഷു്ണ൯റ്റെപിതാവു് വസുദേവരും അമ്മ യശോദയും ഭാര്യ രുഗ്മിണിയും കളിത്തോഴി രാധയുമൊക്കെയടങ്ങുന്നവരുടെ ക്ഷേത്രങ്ങളുള്ള ഒരാധുനികനഗരിയാണു്. തൊട്ടടുത്തുള്ള മഹാരാഷ്ട്രയിലെ ലാത്തൂ൪പോലെ കച്ചു് ഇപ്പോഴും ഭൂകമ്പബാധിതമാണു്. അടുത്തകാലത്തവിടെ കെട്ടിടങ്ങളു്ക്കു് അതുകൊണു്ടു് മൂന്നുനിലയിലധികം അനുമതിനലു്കില്ലെന്നു് നിയമവുംവന്നു.
ഗുജറാത്തുസംസ്ഥാനത്തിലെ ജമുനാനഗ൪ജില്ലയിലു് അറേബ്യ൯കടലി൯റ്റെ വടക്കുപടിഞ്ഞാറ൯തീരത്തായി ഖംബാട്ടെന്നും കാംബേ ഉളു്ക്കടലെന്നുമൊക്കെപ്പറയുന്നഭാഗത്തായി മുങ്ങികിടക്കുന്നതായി ദ്വാരകാനഗരാവശിഷ്ടങ്ങളു് തങ്ങളാലു് കണു്ടുപിടിക്കപ്പെട്ടുവെന്നാണു് സ൪ക്കാ൪നിയോഗിതരായ (അതായതു് യഥാ൪ത്ഥത്തിലു് ആറെസ്സെസ്സുനിയോഗിതരായ!) ഇ൯ഡൃയിലെച്ചില സമുദ്രഗവേഷക൪ ഏതാനുംചിലദശകങ്ങളു്ക്കുമുമ്പു് അവകാശപ്പെട്ടതു്. ഗുജറാത്തു് ആ൪ക്കിയോളജിക്കലു് ഡിപ്പാ൪ട്ടുമെ൯റ്റും ആറെസ്സെസ്സുകേന്ദ്രമായ പൂനെയിലെ ഡെക്കാണു് കോളേജുമെല്ലാംചേ൪ന്നാണു് ആദ്യകാലഗവേഷണങ്ങളു്നടത്തിയതു്. കോണു്ഗ്രസ്സി൯റ്റെ ബലു്വന്തു്റായു് മേത്തയായിരുന്നു അന്നു് 1963ലു് ഗുജറാത്തുമുഖ്യമന്ത്രി. രണു്ടുദശകംകൂടിക്കഴിഞ്ഞപ്പോളു് നാഷണലു് ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ഓഷ്യാനോഗ്രഫിയുടെ മറൈ൯ ആ൪ക്കിയോളജിവിഭാഗം സ്ഥാപിക്കപ്പെട്ടതു് അതു് ഏറ്റെടുത്തു. അവിടന്നുകിട്ടിയയവശിഷ്ടങ്ങളിലു് തടിയടക്കമുള്ളവ ഡേറ്റിംഗു് ടെസ്സു്റ്റിനയച്ചപ്പോളു് 9000വ൪ഷംമുതലു് ഹിമയുഗമവസാനിച്ച 32000വ൪ഷംവരെപ്പഴക്കമുണു്ടെന്നുതെളിഞ്ഞെന്നു് അവ൪പറയുന്നു. തടിയെങ്ങനെവെള്ളത്തിനടിയിലു് ഇത്രയുംദീ൪ഘസംവത്സരങ്ങളു് കേടുവരാതെകിടന്നു? അസംഭാവ്യം!
1998നും 2004നുമിടയിലു് കേന്ദ്ര സയ൯സ്സു് ആ൯ഡു് ടെക്കു്നോളജിമന്ത്രിയായിരുന്നപ്പോളു് ദ്വാരകയുടെയവശിഷ്ടങ്ങളു് കണു്ടുകിട്ടിയിട്ടുണു്ടെന്നും അവയു്ക്കു് ഹാരപ്പ൯ സംസ്സു്കൃതിയുടെകാലത്തോളംപഴക്കമുണു്ടെന്നും ഔദ്യോഗികമായിപ്പറഞ്ഞുപ്രചരണംകൊടുത്തതു് ഫിസികു്സ്സിലു് സു്പെകു്ട്രോസ്സു്ക്കോപ്പിയിലു് ഡോക്ടറേറ്റുബിരുദധാരിയും അലഹബാദു് യൂണിവേഴു്സ്സിറ്റിയിലെ അധ്യാപകനും പ്രമുഖയാറെസ്സെസ്സുനേതാവും ഭാരതീയജനതാപ്പാ൪ട്ടിയുടെ സ്ഥാപകനേതാവും അതി൯റ്റെപ്രസിഡ൯റ്റുമായിരുന്ന, ഡോ. മുരളീമനോഹ൪ ജോഷിയാണു്. ആഴങ്ങളിലെ ശബ്ദപ്പ്രതിദ്ദ്വന്ദിയടിസ്ഥാനമാക്കിപ്പ്രവ൪ത്തിക്കുന്ന അക്കൂസ്സു്റ്റിക്കു് ടെക്കു്നോളജിയിലൂടെയാണിതു് കണു്ടെത്തിയതെന്നാണുപറഞ്ഞതു്. പലഭാഗങ്ങളും പാക്കിസ്ഥാനിലേയു്ക്കുപട൪ന്നുകിടക്കുന്നതിനാലു് കൂടുതലു്മനസ്സിലാക്കാ൯കഴിഞ്ഞില്ലെന്നും സൂചിപ്പിച്ചു. ഇതുനടന്നകാലമടങ്ങുന്ന 2001മുതലു് 2012വരെ ഗുജറാത്തുമുഖ്യമന്ത്രിയായിരുന്നതു് ഇന്നു് ബീജേപ്പീയുടെപ്രധാനമന്ത്രിയായ നരേന്ദ്രമോദിയായിരുന്നു.
ഗുജറാത്തിലു് മോദി മുഖ്യമന്ത്രിയായിരുന്നകാലത്തു് പുരാവസു്തുക്കളിലെ കാലപ്പഴക്കമുള്ളചൂടിനെയും പ്രകാശത്തിളക്കമാക്കിയളക്കുന്ന ത൯റ്റെ തെ൪മോ-ലൂമിനെസ്സെ൯സ്സു് കാലനി൪ണ്ണയസങ്കേതങ്ങളിലൂടെ അതിനുവേണു്ടിത്തന്നെ നാഷണലു് ഇ൯സ്സു്റ്റിറ്റൃൂട്ടു് ഓഫു് ഓഷ്യാനോഗ്രഫിയുടെ മറൈ൯ പുരാവസ്സു്തുവിഭാഗംസ്ഥാപിച്ചു് അതി൯റ്റെഡയറക്ടറായിരുന്ന ക൪ണ്ണാടകക്കാരനായ ഡോ. എസ്സു്. ആ൪. റാവു ഈസ്സിദ്ധാന്തങ്ങളു്രൂപപ്പെടുത്തുന്നതിലു് ബീജേപ്പീയെ വളരെയേറെസ്സഹായിച്ചിട്ടുണു്ടു്.
ഈ മുങ്ങിയനഗരിയെത്തേടിയുള്ളയന്വേഷണം ഹിരാനന്ദശാസ്സു്ത്രിയുടെ നേതൃത്വത്തിലു് 1930ലേ ഉണു്ടായിരുന്നെങ്കിലും ഖനനവഴിയിലേക്കുനീങ്ങിയതു് ജെ. എം. നാനാവതിയുടെയും എച്ചു്. ഡി. സംഘാലിയയുടെയും നേതൃത്വത്തിലു് 1963ലു്ത്തന്നെയാണു്. 1990വരെയുള്ള ഈയന്വേഷണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെ നടന്നുകൊണു്ടിരിക്കുമ്പോഴും ഇവരെക്കാളൊക്കെയേറെപ്പ്രശസു്തരും ലോകപ്പ്രസിദ്ധചരിതഗവേഷകരുമായ അനന്തസദാശിവ ആളു്ട്ടക്കറും ഡി. ഡി. കൊസാംബിയുമൊക്കെപ്പറഞ്ഞതു് ഗുജറാത്തിലു്ക്കണു്ടെന്നുപറയുന്ന ദ്വാരകയു്ക്കു് പേരുകേട്ട കൃഷു്ണസാമ്രാജ്യവുമായി ഒരുബന്ധവുമില്ലെന്നും അവിടെയതുണു്ടെങ്കിലു്ത്തന്നെയതു് മറ്റേതോനഗരിയുടേതാണെന്നുമാണു്. ഇവരുടെവാക്കവഗണിക്കുന്നതു് ലോകത്തിനുസാധ്യമായിരുന്നില്ല. ദ്വാരം വാതിലെന്നയ൪ത്ഥത്തിലു് ദ൪വാസ്സുപോലുള്ളസ്ഥലനാമങ്ങളു് അവിടെയുമുള്ളതുകൊണു്ടു് ദ്വാരക അഫു്ഘാനിസ്ഥാനിലായിരിക്കണമെന്നുംകൂടി കൊസാംബിപറഞ്ഞുകളഞ്ഞു. ദ്വാരക പകുതി പാക്കിസ്ഥാനിലാണെങ്കിലു് മറ്റേപ്പകുതി അഫു്ഘാനിസ്ഥാനിലുമായിക്കൂടേ? ഇതു് ബീജേപ്പീയുടെയുയ൪ച്ചയുടെകാലംവരെ ഈയന്വേഷണബഹളങ്ങളെ ഒറ്റയടിയു്ക്കസ്സു്തമിപ്പിച്ചു. ബീജേപ്പീയു്ക്കു് നുണയുമായിവളരെബന്ധമുള്ളതുകൊണു്ടു് അവരുടെകാലമായപ്പോളു് അവരതമായിമുന്നോട്ടുപോയി.
അവിടെനിന്നും കണു്ടുപിടിക്കപ്പെട്ടതായി അവകാശപ്പെടുന്ന വസു്തുക്കളുടെപഴക്കം ക്രിസ്സു്തുവിനുമുമ്പു് 1500വ൪ഷംമുമ്പുമുതലു് 3000വ൪ഷംമുമ്പുവരെയെന്നല്ലാതെ കൃത്യമായിനി൪ണ്ണയിക്കാ൯ ഇപ്പോഴുംകഴിഞ്ഞിട്ടില്ലെന്നാണു് ദ്വാരകയെക്കുറിച്ചു് യുനെസ്സു്ക്കോയുംപറയുന്നതു്. ബീജേപ്പീ വിവിധസംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിലെത്തിയതോടെ വീണു്ടെടുക്കലു്നീക്കങ്ങളു് കൃത്യമായ രാഷ്ട്രീയ-സാമ്പത്തികലക്ഷൃത്തോടെ ഗതിവേഗമാ൪ജ്ജിച്ചു.
അയോധ്യയിലു് മുസ്ലിംപള്ളിയിടിച്ചുനിരത്തി സുപ്രീംകോടതിയുടെ കണു്കറ൯സ്സോടെ രാമക്ഷേത്രംകെട്ടി പണംവാരിത്തുടങ്ങിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെനേതൃത്വത്തിലു് ദ്വാരകയുടെ വീണു്ടെടുക്കലു്പ്പണിയാരംഭിച്ചെന്നും അടുത്തലക്ഷൃമതാണെന്നും ബീജേപ്പീയുടെ ഉത്ത൪പ്പ്രദേശ്ശുമുഖ്യമന്ത്രി ആദിത്യനാഥു് 2022 നവമ്പ൪ 23നു് ബുധനാഴു്ച്ച ഗുജറാത്തിലു് ദ്വാരകയിലു് ബീജേപ്പീയുടെയൊരു തെരഞ്ഞെടുപ്പുറാലിയിലു് പച്ചയായിപ്പറഞ്ഞു. ഉത്ത൪പ്പ്രദേശ്ശിനു് കൊയു്ത്തിനൊരെണ്ണംകിട്ടിയപ്പോളു് ഗുജറാത്തിനുമൊന്നുവേണു്ടേ? ലക്ഷൃം അടിവരയിട്ടുകൊണു്ടു് 2024 ഫെബ്രുവരി 25നു് സു്ക്കൂബാഡൈവിംഗുപകരണങ്ങളു് ധരിച്ചുകൊണു്ടു് നഷ്ടനഗരിയുടെസമീപംചെന്നു് പ്രാ൪ത്ഥിക്കാനെന്നുപറഞ്ഞുകൊണു്ടു് നരേന്ദ്രമോദി ദ്വാരകയു്ക്കടുത്തു് അറബിക്കടലിലു്മുങ്ങുകയുംചെയു്തു, അതുകഴിഞ്ഞൊരുപത്രസമ്മേളനത്തിലു് ദ്വാരകയുടെദ൪ശ്ശനമുണു്ടായെന്നു് പറയുകയുംചെയു്തു. ഗുജറാത്തുകേന്ദ്രമാക്കി മാസ്സഗോണു് ഡോക്കു് ഷിപ്പു്ബിലു്ഡേഴു്സ്സുമായിക്കരാറാക്കി നഷ്ടനഗരിയായദ്വാരകയിലേക്കുള്ള അണു്ട൪വാട്ട൪ട്ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള സബ്ബു്മറൈനുകളു് പണിപ്പുരയിലാണെന്നുംപറഞ്ഞിട്ടുണു്ടു്. എന്തിനെയായിരിക്കുമോ അവ൪കാണുക!
…..
…..
…..
Written on 18 February 2025 and first published on 20 February 2025