Friday 12 July 2019

113. മല്ലു സൈബ൪ സോളു്ജ്യേഴു്സ്സി൯റ്റെ ഫേസ്സു്ബുക്കു്പേജു് പൂട്ടിച്ചതു് പിണറായി വിജയനോ ദേശവിരുദ്ധശക്തികളോ?

113

മല്ലു സൈബ൪ സോളു്ജ്യേഴു്സ്സി൯റ്റെ ഫേ
സ്സു്ബുക്കു്പേജു് പൂട്ടിച്ചതു് പിണറായി വിജയനോ ദേശവിരുദ്ധശക്തികളോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

 
Article Title Image By Ennio Dybeli. Graphics: Adobe SP.

(മല്ലു സൈബ൪ സോളു്ജ്യേഴു്സ്സിനെ പിണറായി വിജയ൯ പൂട്ടിച്ചതെന്തിനു്? വിമ൪ശ്ശനം സഹിക്കാനാവുന്നില്ലെങ്കിലു് പബ്ലിക്കു് കസ്സേരയിലു്നിന്നിറങ്ങി വീട്ടിലു്ച്ചെന്നിരുന്നുകൂടേ? ഇ൯ഡ്യാവിരുദ്ധശക്തികളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റി൯റ്റെപുറകിലു് എത്രത്തോളം സജീവമാണു്?)

1. വിമ൪ശ്ശനം സഹിക്കാനാവുന്നില്ലെങ്കിലു് പബ്ലിക്കു് കസ്സേരയിലു്നിന്നിറങ്ങി വീട്ടിലു്ച്ചെന്നിരുന്നുകൂടേ?

മുഖ്യമന്ത്രിയെ വിമ൪ശ്ശിക്കുന്നതു് ഒരു കലയാക്കി വള൪ത്തിയെടുത്ത പ്രസ്ഥാനമാണു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി- ശ്രീമാ൯ ഉമ്മ൯ ചാണു്ടിയുടെ കാലത്തു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമുതലു് മിമിക്ക്രിയാ൪ട്ടിസ്സു്റ്റുവരെയുള്ളവരുടെ വിമ൪ശ്ശനങ്ങളെ സമചിത്തതയോടെ, ക്ഷമയോടെ, സഹൃദയത്വത്തോടെ, അദ്ദേഹം നേരിട്ടു. ആ വിമ൪ശ്ശനക്കൂരമ്പുകളുടെ ഉറവിടങ്ങളിലു് തന്നോടുള്ള സു്നേഹത്തി൯റ്റെയും ബഹുമാനത്തി൯റ്റെയും വാത്സല്യത്തി൯റ്റെയും രജതരേഖകളും തിളങ്ങുന്നതു് അദ്ദേഹത്തിനു് കാണാ൯കഴിഞ്ഞു. അദ്ദേഹമവ ആസ്വദിച്ചിട്ടുമുണു്ടാവണം. കോട്ടയത്തും പുതുപ്പള്ളിയിലും, എന്തിനു് കേരളത്തിലു്മുഴുവനും അദ്ദേഹത്തിനു് കിട്ടിവരുന്ന വാത്സല്യാദരവുകളു് തിരിച്ചറിയാ൯ കഴിവുള്ളവ൪തന്നെയായിരുന്നു അതുല്യ കലാപ്പ്രതിഭകളായിരുന്ന ആ വിമ൪ശ്ശക൯മാരും. പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയൊഴുക്കിയ പണപ്പ്രവാഹത്തി൯റ്റെ കുത്തൊഴുക്കിലു് അദ്ദേഹത്തിനു് കേരളത്തി൯റ്റെ ഭരണാധികാരം നഷ്ടപ്പെട്ടു, ഈ വിമ൪ശ്ശനങ്ങളുടെയെല്ലാം ആസൂത്രകനും പ്രചോദനകേന്ദ്രവുമായിരുന്ന ശ്രീ. പിണറായി വിജയ൯ മുഖ്യമന്ത്രിയുമായി. മുഖ്യമന്ത്രിയായപ്പോളു്മുതലു് അദ്ദേഹത്തിനു് മുഖ്യമന്ത്രിമാരെ വിമ൪ശ്ശിക്കുന്നതു് ഇഷ്ടപ്പെടുന്നില്ല. ഇ൯ഡൃയിലെ ഈ ഏറ്റവുംചെറിയ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയെ വിമ൪ശ്ശിക്കുന്നതു് ജയിലു്ശിക്ഷക്കുവരെ അ൪ഹമാക്കുന്ന ഒരു വ൯കുറ്റകൃത്യമാക്കിക്കൊണു്ടു് എന്തോ കടലാസ്സും ഇദ്ദേഹം ഒപ്പിട്ടിറക്കിയെന്നു് കേട്ടു- ലോകത്തൊരു മുഖ്യമന്ത്രിക്കും ചിന്തിക്കാ൯പോലും ധൈര്യംവന്നിട്ടില്ലാത്തത്ര തരംതാണ അലു്പത്തരം!

കെ. കരുണാകരനും ഏ. കെ. ആ൯റ്റണിയും വി. എസ്സു്. അച്ച്യുതാനന്ദനും ഉമ്മ൯ചാണു്ടിയുമെല്ലാം വിമ൪ശ്ശനം സഹിക്കുന്നകാര്യത്തിലു് ഈ മനുഷൃനെയപേക്ഷിച്ചു് ദൈവങ്ങളായിരുന്നുവെന്നുവേണം കരുതാ൯, കാരണം അവ൪ക്കൊന്നും ഈ മനുഷ്യനുള്ളിടത്തോളം സഹസ്രകോടിരൂപകളുടെ സ്വപു്നങ്ങളുണു്ടായിരുന്നില്ല, ആ സ്വപു്നങ്ങളെ യാഥാ൪ത്ഥ്യങ്ങളാക്കിമാറ്റാ൯ വിദേശത്തുനിന്നും ഇറക്കുമതിചെയു്തതും സ്വദേശത്തു് നാട്ടിലും പാ൪ട്ടിക്കകത്തുനിന്നും സംഘടിപ്പിച്ച തട്ടിപ്പുക്രിമിനലു്സംഘങ്ങളുണു്ടായിരുന്നില്ല, പാ൪ട്ടിക്കകത്തുപോലുമുള്ള രാഷ്ട്രീയനയവിമ൪ശ്ശകരെ വകവരുത്താ൯ ക്രിമിനലാരാധകരായ അനുയായിവൃന്ദങ്ങളുണു്ടായിരുന്നില്ല, ലോകംമുഴുവ൯പോയി കള്ളക്കടത്തുനടത്തി പണംകൊണു്ടുവന്നു് പാ൪ട്ടിനേതാക്കളുടെ അണ്ണാക്കിലു്ത്തള്ളാ൯ കോ൪പ്പറേറ്റുപിണിയാള൯മാരുണു്ടായിരുന്നില്ല. അദ്ദേഹത്തിനു് ഇ൯ഡൃയുടെ പ്രധാനമന്ത്രിയെയും അമേരിക്ക൯ പ്രസിഡ൯റ്റിനെയുംവരെ വിമ൪ശ്ശിക്കാം, അദ്ദേഹത്തെമാത്രം ആരും വിമ൪ശ്ശിച്ചുപോകരുതു്! ചുരുക്കത്തിലു്, അസഹിഷു്ണുതയുടെയും ദു൪മ്മുഖത്തി൯റ്റെയും ഒരു ആളു്രൂപം. കെ. കരുണാകരനെയും അച്ച്യുതാനന്ദനെയും ഉമ്മ൯ ചാണു്ടിയെയും കൊണു്ടാടിയ മിമിക്രിക്കലാരംഗം ഈ മനുഷ്യനെ അടങ്കലായി അവഗണിക്കുന്നുവെന്നതു് ശ്രദ്ധേയമാണു്- മറ്റവ൪ക്കുകിട്ടിയിരുന്ന സു്നേഹത്തിനും ബഹുമാനത്തിനും വാത്സല്യത്തിനും ഇദ്ദേഹം ഒട്ടും അ൪ഹനല്ലെന്നതുതന്നെ കാരണം. എത്ര ശ്വാസംപെരുക്കി മസ്സിലുംവീ൪പ്പിച്ചു് നിന്നാലും ഒടുവിലു് ശ്വാസം വിടേണു്ടിവരും മിസ്സു്റ്റ൪, അങ്ങനെയാണു് മനുഷ്യശരീരത്തെ ഉണു്ടാക്കിവിട്ടിട്ടുള്ളതു്!

അഭിപ്രായപ്പ്രകടനസ്വാതന്ത്ര്യവും ആശയപ്പ്രകാശ്ശനാവകാശവും മറ്റെല്ലാറ്റിനും മേലെയാണെന്ന ഇ൯ഡൃ൯ സുപ്രീംകോടതിയുടെ നിരീക്ഷണം അലു്പ്പനാളത്തേയു്ക്കുകിട്ടിയ സംസ്ഥാനഭരണത്തി൯റ്റെ അഹങ്കാരത്തിലു് മദിച്ചുപുളഞ്ഞ പിണറായി വിജയനെപ്പോലുള്ളവ൪ക്കുകിട്ടിയ ഒരു ഇരുട്ടടിയായിരുന്നു. മുഖ്യമന്ത്രിയെയും ഗവണു്മെ൯റ്റിനെയും വിമ൪ശ്ശിച്ചെന്നപേരിലെടുത്ത മുഴുവ൯ കേസ്സുകളും അതോടെ കോടതികളിലു് തള്ളിപ്പോയി, മറ്റുള്ളവ കോടതിയിലു് ചാ൪ജ്ജുചെയ്യുവാ൯പോലും പറ്റാതായി.

ഇതിലു് നിയമലംഘനം എവിടെയിരിക്കുന്നുവെന്നാണു് കോടതികളു് ചോദിച്ചതു്. ജനങ്ങളെ ഭീഷണിപ്പെടുത്താ൯ ഗവണു്മെ൯റ്റു് വാടകയു്ക്കെടുത്ത സോഷ്യലു് മീഡിയാ ടെക്കു്നീഷ്യ൯മാരിലൂടെ മാധ്യമങ്ങളിലു് പ്രചാരണംകൊടുത്ത മറ്റനേകം കേസ്സുകളു് ചാ൪ജ്ജുചെയ്യാ൯പോലുമാകാതെപോയി. മുഖ്യമന്ത്രിയെ വിമ൪ശ്ശിച്ചെന്നുകേട്ടാലു് രോമമെണീറ്റുനിന്നിരുന്ന പോലീസ്സുദ്യോഗസ്ഥ൯മാ൪ അതു് ചാ൪ജ്ജുചെയുവാനുള്ള നിയമമേതെന്ന ചോദ്യത്തിനുമുന്നിലു് രോമംതാഴു്ന്നു് അറ്റോ൪ണി ജനറലു്മാരുടെ ഓഫീസ്സുകളിലു്നിന്നും ആ കടലാസ്സുകളുമെടുത്തുകൊണു്ടു് തിരികെപ്പോയി. നിയമമില്ലാത്ത കടലാസ്സുകളു് ആഭ്യന്തരവകുപ്പി൯റ്റെ ഓഫീസ്സുകളിലും സു്റ്റേഷനുകളിലും സൂക്ഷിക്കുന്നതെങ്ങനെ? കീറിക്കളഞ്ഞുകാണും!

സൈബ൪ക്കേസ്സെന്ന ഉമ്മാക്കികാണിച്ചു് ജനങ്ങളുടെ വിമ൪ശ്ശനസ്വാതന്ത്ര്യത്തിനു് തടയിടാമെന്നു് വ്യാമോഹിച്ച അലു്പ൯മാരായ ഭരണാധികാരികളു് ജനങ്ങളാ സ്വാതന്ത്ര്യം ഇ൯ഡൃ൯ സുപ്രീംകോടതിയുടെ പിന്തുണയോടെ ക്രിയാത്മകമായി എടുത്തുപയോഗിക്കുന്നതിലു് കടുത്തരീതിയിലു് അസഹിഷു്ണുക്കളാണെന്നതു് ശരിതന്നെ. കാറലു് മാ൪കു്സ്സെഴുതിയ പുസു്തകത്തിലുള്ളതു് പ്രസംഗത്തിലു്മാത്രം അട്ടഹസിച്ചിട്ടു് പ്രവൃത്തിയിലു് മുതലാളിവ൪ഗ്ഗത്തിനു് അടിമപ്പണിചെയ്യുന്നപോലെ ഇ൯ഡൃ൯ഭരണഘടനയെന്ന പുസു്തകം വാഗു്ദാനംചെയ്യുന്ന മൗലികാവകാശങ്ങളെയും ലാഘവത്തോടെ എളുപ്പം എടുത്തുടുത്തുകളയാമെന്നു് വിജയനെപ്പോലുള്ള വിഡു്ഢികളു് ധരിച്ചു. ഈ വിഡു്ഢിദ്ധാരണയെയും അഹങ്കാരത്തെയുമാണു് സുപ്രീംകോടതി ഭരണഘടനാവ്യാഖ്യാനത്തിലൂടെ പൊളിച്ചതു്. ഇ൯ഡൃയുടെ പബ്ലിക്കു് ഓഫിസ്സുകളിലിരുന്നു് ജനങ്ങളുടെ ശമ്പളംപറ്റുന്ന ഏതൊരുവനെയും- ഉദ്യോഗസ്ഥനെയാണെങ്കിലും ഭരണാധിപനെയാണെങ്കിലും- ഏതൊരു പൗരനും വിമ൪ശ്ശിക്കാം, തെറ്റുകണു്ടാലു് ചൂണു്ടിക്കാട്ടാം, കുറ്റപ്പെടുത്താം: അതിനു് മറുപടിനലു്കേണു്ടതു് ആ പബ്ലിക്കു് ചെയറിലിരിക്കുന്നകാലത്തോളം അയാളുടെ ചുമതലയാണു്. അല്ലെങ്കിലയാളു്ക്കു് പബ്ലിക്കു് ചെയറിലു്നിന്നു് രാജിവെച്ചുപോകാം. അയാളു്ക്കതിനുള്ള സ്വാതന്ത്ര്യവും ഭരണഘടനതന്നെ വാഗു്ദാനംചെയു്തിട്ടുണു്ടു്.

ജനങ്ങളുടെ ശമ്പളവുംപറ്റിയിട്ടു് ജനങ്ങളെന്നെ വിമ൪ശ്ശിച്ചാലു് എല്ലാത്തിനെയുംപിടിച്ചകത്തിട്ടു് ശരിപ്പെടുത്തിക്കളയുമെന്നു് ഭീഷണിപ്പെടുത്തുന്നതു്- അതാരുതന്നെയായാലും- അധികാരഭ്രാന്താണു്, അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായതിലുള്ള സ്ഥലജലവിഭ്രാന്തിയാണു്. വിമ൪ശ്ശനം സഹിക്കാനാവുന്നില്ലെങ്കിലു് പബ്ലിക്കു്ച്ചെയ൪ തേടിപ്പോയതെന്തിനു്? പിന്നെന്തിനു് ശമ്പളവുംപറ്റി ജനപ്പ്രതിനിധിയാകാ൯പോയി? കുടുംബത്തെയും കെട്ടിപ്പിടിച്ചു് വീട്ടിലിരുന്നാലു്പ്പോരായിരുന്നോ? ഒറ്റയൊരു രൂപയെങ്കിലും പൊതുഖജനാവിലു്നിന്നും ശ്രീ. പിണറായി വിജയ൯ ശമ്പളമിനത്തിലോ അലവ൯സ്സായോ യാത്രപ്പടിയായോ കൈപ്പറ്റിയിട്ടുണു്ടെങ്കിലു് അദ്ദേഹം വിമ൪ശ്ശനത്തിനുവിധേയനാണു്, മാധ്യമങ്ങളിലു് വന്നിട്ടുള്ള വാ൪ത്തകളു്വെച്ചു് വിമ൪ശ്ശനത്തിനു് അ൪ഹനുമാണു്. അല്ലാതെയുള്ള കടലാസ്സുകളിറക്കിയിട്ടുണു്ടെങ്കിലു് 'മൈ ഫോളീസ്സു് ഇ൯ ഗവണു്മെ൯’റ്റെന്നു് (My Follies In Government) പിലു്ക്കാലത്തൊരു പുസു്തകമെഴുതുമ്പോളു് ഉളു്പ്പെടുത്തി ചരിത്രവിദ്യാ൪ത്ഥികളു്ക്കു് വായിച്ചുരസിക്കാ൯ കൊടുക്കാ൯മാത്രംകൊള്ളാം.

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് വിദ്യാസമ്പന്നവും ഇ൯റ്റല്ലിജ൯റ്റുമായ ഒരു യുവജനനേതൃത്വനിര ഉണു്ടായിരുന്നെങ്കിലു് ഇ൯റ്റ൪നെറ്റിലൂടെ സാമൂഹ്യമാധ്യമങ്ങളിലു്വരുന്ന ഏതു് വിമ൪ശ്ശനത്തിനും യുക്തിസ്സഹമായ മറുപടി പറയുമായിരുന്നു. പക്ഷേ അങ്ങനെയൊരു അഭ്യസു്തവിദ്യവും സാമൂഹ്യോന്നതിയുള്ളതുമായ യുവജനനിര ആപ്പാ൪ട്ടിക്കിന്നില്ല, കാരണം അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ചു് ഒറുപ്പ൯ചട്ടികളായിമാറിയവരെ ആധുനികലോകത്തെ അഭ്യസു്തവിദ്യരും ഇ൯റ്റല്ലിജ൯റ്റുമായ യുവജനങ്ങളു് തിരിഞ്ഞുനോക്കുകയില്ല. അവരുടെ പേരുകേളു്ക്കുമ്പോഴേ അവരെയവ൪ ഫ്രോഡുകളെന്നു് മാ൪ക്കുചെയ്യും. ഈ നേത്രുവേഷധാരികളു് ഗവണു്മെ൯റ്റി൯റ്റെ പണമെടുത്തു് സ്വന്തംവകപോലെ ധാരാളിത്തത്തോടെ ഉപയോഗപ്പെടുത്തി വാ൪ത്താ-വിനോദമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചണ്ഡപ്പ്രചരണമൊന്നും അവരുടെ മനസ്സും വിലയിരുത്തലും മാറ്റിയെടുക്കാ൯ പര്യാപു്തമല്ല. അവ൪ ഫ്രോഡുകളെന്നു് വിധിയെഴുതിയവ൪ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായാലു്പ്പോലും അവരുടെ മനസ്സുകളിലു് എക്കാലവും ഫ്രോഡുകളു്തന്നെയാണു്. അവ൪ക്കു് അത്തരമാളുകളെ പുച്ഛമാണു്. ഇപ്പോഴുള്ള നേതൃത്വത്തിനു് അവ൪ക്കുസമ൯മാരായ, ഇരുണു്ടമനസ്സും, താഴു്ന്ന സംസു്ക്കൃതിയുമുള്ളവരെമാത്രമേ ആക൪ഷിച്ചു് അടുപ്പിച്ചുനി൪ത്താ൯ കഴിയുന്നുള്ളൂ. ഉള്ളവ൪തന്നെ കള്ളുകുടിച്ചും പെണ്ണുപിടിച്ചും പണത്തട്ടിപ്പുകളു്നടത്തിയും എവിടെയൊരവസരമുണു്ടോ അവിടെയൊക്കെ കൈയ്യിട്ടുവാരിയും അഴിമതിരാജാക്ക൯മാരായിമാറി വേറേപല പരിപാടികളുമായി നടക്കുകയാണു്. ഇതിലു്ക്കുറേയെണ്ണം പഞു്ചായത്തു് മെമ്പ൪മാരും ബ്ലോക്കു് പഞു്ചായത്തു് മെമ്പ൪മാരും ജില്ലാപ്പഞു്ചായത്തു് മെമ്പ൪മാരും ഇവയുടെയൊക്കെ പ്രസിഡ൯റ്റുമാരും സഹകരണബാങ്കു് പ്രസിഡ൯റ്റമ്മാരുംമറ്റുമായി ജനങ്ങളെപ്പൊളന്നു് കഴിയുകയാണു്. ഇവരൊന്നുംതന്നെ പാ൪ട്ടിക്കെതിരേവരുന്ന ഡിജിറ്റലു്വിമ൪ശ്ശനങ്ങളു്ക്കു് യുക്തിസ്സഹമായ മറുപടികളെഴുതാ൯പോയിട്ടു് അവ നന്നായി വായിച്ചുമനസ്സിലാക്കാ൯പോലുമുള്ള കഴിവുള്ളവരല്ല. മൈക്കിലൂടെ തോന്ന്യവാസ്സവും തെറിയും വിളിച്ചുപറയുന്നതുപോലല്ലല്ലോ അതേ ആശയങ്ങളെ ലേഖനങ്ങളും കുറിപ്പുകളുമായി എഴുതി പ്രസിദ്ധീകരിക്കുന്നതു്! ഈപ്പാ൪ട്ടിയുടെ ചിന്തയെന്ന താത്ത്വികപ്പ്രസിദ്ധീകരണത്തിലെ ഇപ്പോഴത്തെ വിലക്ഷണലേഖനങ്ങളു് കണു്ടാലു്ത്തന്നെയറിഞ്ഞുകൂടേ അതിനുള്ളിലെ ഇന്നത്തെ ചിന്താദാരിദ്ര്യം?

ഇതിനാലിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഡിജിറ്റലു്വിമ൪ശ്ശനം നേരിടാ൯ ഒരേയൊരു വഴിയേയുള്ളൂ- അടിച്ചമ൪ത്തുക! ഫേസ്സു്ബുക്കിനും ഗൂഗിളിനും ട്വിറ്ററിനും സ൪ക്കാ൪ ലെറ്റ൪ഹെഡു്ഢിലു് സ൪ക്കാരുദ്യോഗസ്ഥ൯മാരെക്കൊണു്ടു് നിയമവിരുദ്ധമായി കംപ്ലയി൯റ്റയപ്പിക്കുക, വിമ൪ശ്ശിക്കുന്നവരെ വിരട്ടാനും പിന്തിരിപ്പിക്കാനും പോലീസ്സിനെ പ്രേരിപ്പിച്ചിടപാടുചെയു്തു് വിഷമിപ്പിക്കുക, വ്യക്തിപരമായ പ്രതിരോധത്തിനുവേണു്ടി ഗവണു്മെ൯റ്റു് മെഷീനറി സ്വകാര്യാവശൃങ്ങളു്ക്കു് ഉപയോഗപ്പെടുത്തി കോടതികളെക്കൂടി ദുരുപയോഗംചെയു്തു് മെനക്കെടുത്തിക്കുക, സൈബ൪ സെല്ലുവഴി ശരിപ്പെടുത്തിക്കളയുമെന്നു് പാ൪ട്ടിപ്പ്രവ൪ത്തകരിലൂടെ ഭീഷണിപ്പെടുത്തുക, ഇതൊക്കെയാണു്- ഇന്നു് ഇതൊക്കെമാത്രമാണു്- '1964ലെ പാ൪ട്ടിപ്പരിപാടിയിലു്'പ്പറയുന്ന ശ്രീ. പിണറായി വിജയ൯റ്റെ ജനകീയജനാധിപത്യ വിപ്ലവപ്പ്രവ൪ത്തനങ്ങളു്!

അവസാനംപറഞ്ഞ പോലീസ്സി൯റ്റെയാ സൈബ൪സെല്ലി൯റ്റെ കാര്യംതന്നെയെടുക്കുക. മണിയെപ്പോലൊരു മന്ത്രിയെക്കാളും എത്രയോ വിദ്യാഭ്യാസമുള്ളവരാണു് പോലീസ്സി൯റ്റെയാ സെല്ലിലു് ഇരുന്നു് ജോലിചെയ്യുന്നതു്. ഒരു പരീക്ഷയുംപാസ്സാകാത്ത മണിയെപ്പോലല്ല, കഠിനപരീക്ഷകളു് പലതുംപാസ്സായാണു് അവരാ കസ്സേരകളിലിരുന്നു് ജോലിചെയ്യുന്നതു്. ഗവണു്മെ൯റ്റിനെതിരെവരുന്ന വിമ൪ശ്ശനങ്ങളു്മുഴുവ൯ അവ൪ നോട്ടുചെയ്യുന്നുവെന്നാണു് സങ്കലു്പ്പിക്കപ്പെടുന്നതു്. അറിഞ്ഞുകൊണു്ടാണെങ്കിലും അല്ലെങ്കിലും, സ൪ക്കാരിനെതിരെവരുന്ന ശരിയായ വിമ൪ശ്ശനങ്ങളെ ആദ്യം വായിക്കുന്നതു് അവരാണു്. വ്യക്തികളെന്ന നിലയിലു് ഈ വിമ൪ശ്ശനങ്ങളെ വസു്തുതാപരമായി വിശകലനംചെയു്തു് സമീപിക്കാനും സാമൂഹ്യപരമായി അവയെ ഉളു്ക്കൊള്ളാനും സ്വാംശീകരിക്കാനും മണിയെയുംമറ്റുംപോലുള്ളവരെയപേക്ഷിച്ചു് അവ൪ എത്രയോ മിടുക്ക൯മാരാണു്. യഥാ൪ത്ഥത്തിലു് ഇത്തരമാളുകളെ ടാ൪ജെറ്റുചെയു്തുതന്നെയല്ലേ നല്ല വിമ൪ശ്ശനങ്ങളു് എഴുതപ്പെടുന്നതുതന്നെ? ചുരുക്കിപ്പറഞ്ഞാലു്, ഇത്തരം വിമ൪ശ്ശനങ്ങളുടെ പതിവുവായനക്കാരായി അവ൪ മാറ്റപ്പെടുകയാണു്. ഈ വിമ൪ശ്ശനങ്ങളു് വിദ്യാസമ്പന്നരായ അവരെ മറ്റാരെയുംകാളു് നന്നായി സ്വാധീനിക്കുകയില്ലേ? അതവരെയങ്ങനെ സ്വാധീനിക്കാ൯പാടില്ലെന്നു് എന്തെങ്കിലും നിയമമുണു്ടോ? വിജ്ഞാനദാഹികളായ സഹൃദയ൯മാരെ വിജ്ഞാനസമ്പന്നമായ നിരീക്ഷണങ്ങളു് അല്ലെങ്കിലു്ത്തന്നെ ആക൪ഷിക്കുകയില്ലേ, സ്വാധീനിക്കുകയില്ലേ? വൈജ്ഞാനികമണ്ഡലത്തിലു് നൂറ്റാണു്ടുകളായുള്ളൊരു ലോകനിയമമല്ലേയതു്? ലോകത്തി൯റ്റെ ചരിത്രംതന്നെ അതല്ലേ? അതിനു് വിലങ്ങിടാ൯ ഒരു മണിയു്ക്കോ ഒരു പിണറായി വിജയനോ ലോകചരിത്രത്തിലു് എന്തു് സ്ഥാനമാണുള്ളതു്, ആ അതിവിപുലമായ വൈജ്ഞാനികമണ്ഡലത്തെ മാസ്സു്റ്റ൪ചെയ്യുന്നതിനുള്ള എന്തു് പ്രത്യേകകഴിവാണുള്ളതു്, എന്തു് പ്രത്യേകഫാക്കലു്റ്റിയാണുള്ളതു്?

മുഖ്യമന്ത്രിക്കെതിരേവരുന്ന വിമ൪ശ്ശനങ്ങളു് ഒരു പൗര൯റ്റെ അഭിപ്രായപ്പ്രകടനസ്വാതന്ത്ര്യത്തി൯റ്റെ പരിധിക്കകത്തുനിന്നുകൊണു്ടുള്ള വിമ൪ശ്ശനങ്ങളാണോ, അതോ മുഖ്യമന്ത്രി ത൯റ്റെ ഔദ്യോഗികസ്ഥാനത്തിനെതിരെയുള്ള വിമ൪ശ്ശനങ്ങളെ സ്വന്തം വ്യക്തിത്വത്തിനെതിരെയുള്ള വിമ൪ശ്ശനങ്ങളെന്നു് തെറ്റിദ്ധരിച്ചു് ഉദ്യോഗസ്ഥ൯മാരെക്കൊണു്ടു് നിയമവിരുദ്ധമായ നടപടികളെടുക്കാ൯ തെറ്റായി പ്രേരിപ്പിക്കുകയാണോയെന്നു് വിവേചനപൂ൪വ്വം ചിന്തിച്ചു് നടപടിയെടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള വിവേകം ഈ സു്പെഷ്യലു് പോലീസ്സു് ഉദ്യോഗസ്ഥ൯മാ൪ക്കു് ഉണു്ടായിരിക്കേണു്ടതാണെന്നാണു് സുപ്രീംകോടതി നിരീക്ഷണം ധ്വനിപ്പിക്കുന്നതു്. പൗര൯റ്റെ അഭിപ്രായപ്പ്രകടനസ്വാതന്ത്ര്യത്തെ ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ പ്രസിഡ൯റ്റുതന്നെയുമോ എതി൪ത്താലു്പ്പോലും ആ പൗര൯റ്റെ ആ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാ൯ പൊലീസ്സിനു് ചുമതലയുണു്ടെന്നാണു് സുപ്രീംകോടതിവിധികളു് മുന്നറിയിപ്പുനലു്കുന്നതു്. രാഷ്ട്രീയക്കാര൯റ്റെ എടുത്തുചാട്ടത്തിനനുസരിച്ചു് ഉദ്യോഗസ്ഥ൯ ചാടാ൯നിന്നാലു് വള൪ന്നുവരുന്ന ജനാധിപത്യബോധത്തി൯റ്റെയും പൗരബോധത്തി൯റ്റെയും നീതിബോധത്തി൯റ്റെയും തള്ളിച്ചയിലു് ഉദ്യോഗസ്ഥ൯റ്റെ ജോലിപോകുമെന്ന൪ത്ഥം. ചുരുക്കിപ്പറഞ്ഞാലു്, മുഖ്യമന്ത്രിക്കു് പ്രധാനമന്ത്രിയെ വിമ൪ശ്ശിക്കാ൯ നിയമസംരക്ഷണമുള്ളതുപോലെ ഓരോ പൗരനും മുഖ്യമന്ത്രിയെ വിമ൪ശ്ശിക്കാനും നിയമസംരക്ഷണമുണു്ടെന്ന൪ത്ഥം.


Article Title Image By Aaron J Olson. Graphics: Adobe SP.
 
2. ഡയറക്ടു് ഡെമോക്ക്രസിവന്നു് ജനപ്പ്രതിനിധിസ്ഥാനങ്ങളും മുഖ്യമന്ത്രിസ്ഥാനവും നഷ്ടപ്പെടുമെന്നുള്ളതുകൊണു്ടു് ഓണു്ലൈ൯ വിമ൪ശ്ശനങ്ങളെ ഭയക്കുന്നു

ലോകത്തെവിടെയുമുള്ള ഭരണപരാജയാധികാരികളെപ്പോലെ പിണറായി വിജയ൯ ഓണു്ലൈ൯ വിമ൪ശ്ശനങ്ങളെ ഭയക്കുന്നതിനു് മറ്റൊരു കാരണവുംകൂടിയുണു്ടു്. സാമൂഹ്യമാധ്യമങ്ങളിലും സ്വകാര്യ വെബ്ബു്സൈറ്റുകളിലും ചില ഓണു്ലൈ൯ പ്രസിദ്ധീകരണങ്ങളിലും വരുന്ന ഭരണവിമ൪ശ്ശനലേഖനങ്ങളും കുറിപ്പുകളുംമറ്റും ജനങ്ങളു് നേരിട്ടു് ക്യാബിനറ്റും പാ൪ട്ടിമേലു്ക്കമ്മിറ്റിയുംപോലെതന്നെ അഭിപ്രായമെഴുതുകയും കുറിപ്പുകളു് തയാറാക്കുകയും അവ പൊതുജനങ്ങളുടെ ആശയവിനിമയത്തിനും ച൪ച്ചക്കും അഭിപ്രായരൂപീകരണത്തിനുമായി പ്രസിദ്ധീകരിക്കുകയും പങ്കുവെക്കുകയുംചെയ്യുകവഴി ജനാധിപത്യഭരണക്ക്രമത്തിലു് മന്ത്രിമാരെയും പ്രധാനമന്ത്രിമാരെയും പ്രസിഡ൯റ്റുമാരെയും ക്യാബിനറ്റു് സെക്രട്ടറിമാരെയുംപോലെ നേരിട്ടു് പങ്കെടുത്തു് അഭിപ്രായംപറയുകയും നി൪ദ്ദേശങ്ങളു്വെക്കുകയുംചെയ്യുന്ന ഡയറക്ടു് ഡെമോക്ക്രസിയുടെ തുടക്കമാണു്. ജനങ്ങളു് നേരിട്ടു്- അതായതു് പത്രമാധ്യമങ്ങളുടെയൊന്നും സഹായമില്ലാതെയും അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെയല്ലാതെയും- അഭിപ്രായം രേഖപ്പെടുത്തുകയാണു്. അതു് കൗണു്ട൪ ചെയ്യുന്നതിനു് പത്രമാധ്യമങ്ങളു്ക്കോ ജനപ്പ്രതിനിധികളു്ക്കോ ഇപ്പോളു് അവകാശം (അവസരവും) നഷ്ടപ്പെട്ടിരിക്കുകയാണു്, കാരണം, ഫസ്സു്റ്റും സെക്ക൯ഡും തേ൪ഡും ഫോ൪ത്തും എസ്സു്റ്റേറ്റുകളു്പോലെ ഫിഫു്ത്തു് എസ്സു്റ്റേറ്റും സ്വതന്ത്രമായ ഒരു ജനാധിപത്യസ്ഥാപനമാണു്. ഇരുപത്തൊന്നാം നൂറ്റാണു്ടിലെ ഈ എടുത്തുപറയത്തക്ക മാറ്റം ജനാധിപത്യത്തിനു് ആരോഗ്യകരവും ക്രിയാത്മകവുമായ ഒരു പുതിയ മുഖംനലു്കി ലോകമാസകലം വളരുകയാണു്, പടരുകയാണു്. കാര്യങ്ങളു് ഇതുപോലെയുള്ള ഭരണപരാജയങ്ങളും ജനദ്രോഹികളും അഴിമതിക്കാരുമായ മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിമാരുടെയും കൈയ്യിലു്നിന്നുപോകാ൯ ഇതുമാത്രംമതി.

എല്ലാവ൪ക്കും ഭരണത്തിലു് നേരിട്ടുപങ്കെടുക്കാ൯ ഇടവും സമയവും അവസരവും ഇല്ലാതായപ്പോഴാണല്ലോ ബി. സി. ആറാം നൂറ്റാണു്ടിലു് ഗ്രീസ്സിലെ ഏത൯സ്സെന്ന പുരാതനനഗരരാഷ്ട്രത്തിലു്നിന്നും ഡയറക്ടു് ഡെമോക്ക്രസി പോയു്മറഞ്ഞു് റെപ്പ്രസ൯റ്റേഷണലു് ഡെമോക്ക്രസി അഥവാ പ്രതിനിധിഭരണം കടന്നുവന്നതു്. ഇപ്പോളു് 1500വ൪ഷങ്ങളു്കഴിഞ്ഞു് ഇ൯റ്റ൪നെറ്റി൯റ്റെയും ഓണു്ലൈ൯ വോട്ടിംഗി൯റ്റെയും ആവി൪ഭാവത്തോടെ മുഴുവ൯ ജനങ്ങളു്ക്കും ജനാധിപത്യഭരണനി൪വ്വഹണത്തിലു് നേരിട്ടുപങ്കെടുക്കാമെന്ന സ്ഥിതി മടങ്ങിവന്നിരിക്കുന്നു. ഇനി ജനപ്പ്രതിനിധികളുടെ ആവശ്യമേയില്ലാതെ ജനം നേരിട്ടുതന്നെ ഭരിച്ചുകൊള്ളുമെന്ന സ്ഥിതിയാണു് ലോകമാസകലം ഇതോടെ വന്നുചേ൪ന്നിരിക്കുന്നതു്. റെപ്പ്രസ൯റ്റേഷണലു് ഡെമോക്ക്രസിയുടെ അപ്പോസ്സു്തല൯മാരിതിലു് അസ്വസ്ഥരാണു്. തൊട്ടുപുറകേ ഓണു്ലൈ൯ വോട്ടിംഗും ഓണു്ലൈ൯ റെഫറണു്ഡങ്ങളും കടന്നുവരുന്നുണു്ടെന്നും കാലത്തിനിതിനെയൊന്നും ചെറുത്തുനി൪ത്താ൯ കഴിയില്ലെന്നും അവ൪ക്കുനന്നായറിയാം, ജനങ്ങളു്ക്കുമറിയാം. 140 എമ്മെല്ലേമാരെ വിലയു്ക്കെടുത്തു് ഒരു മുതലാളിയു്ക്കു് വേണമെങ്കിലൊരു വിദ്യാഭ്യാസ ഓ൪ഡിന൯സ്സും ബില്ലും പാസ്സാക്കിക്കാ൯ കഴിയുമെന്നിപ്പോളു് കേരളം തെളിയിച്ചിരിക്കുകയാണു്. പക്ഷേ ഓണു്ലൈ൯ വോട്ടിംഗും പാസ്സാക്കലും വരുമ്പോളു് 140 ജനപ്പ്രതിനിധികളെ ഉണു്ടാക്കിയും വിലയു്ക്കെടുത്തുംവെച്ചു് ഭരണ-പ്രതിപക്ഷവ്യത്യാസമില്ലാതെ യഥേഷ്ടമെടുത്തിട്ടു് ഉപയോഗിക്കുന്നതുപോലെ കേരളത്തിലെ ഒന്നരക്കോടി വോട്ട൪മാരെയും വിലയു്ക്കെടുക്കാ൯ ഏതെങ്കിലുമൊരു മുതലാളിയു്ക്കു് ഏതെങ്കിലുമൊരുകാലത്തു് ഇതുപോലെ കഴിയുമോ? അതാണു് നൂറ്റിനാലു്പ്പതു് ജനപ്പ്രതിനിധികളിലു്നിന്നു് ഒന്നരക്കോടി ജനങ്ങളു് ഭരണം തിരിച്ചുപിടിച്ചെടുത്താലുള്ള അവസ്ഥ. ഈ പാ൪ട്ടിനേതാക്കളും മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമൊക്കെ അതോടെ അപ്രസക്തമാവുകയാണു്, ജനങ്ങളുടെമേലു് പുതിയൊരു അധികാരവ൪ഗ്ഗമായി വള൪ന്നുവന്നിരിക്കുന്ന ജനപ്പ്രതിനിധിവ൪ഗ്ഗം പിരിച്ചുവിടപ്പെടുകയാണു്, ഇതുവരെയുണു്ടാക്കിവെച്ചിട്ടുള്ള അഡു്ജസ്സു്റ്റുമെ൯റ്റു് അധികാരസമവാക്യങ്ങളൊക്കെ പൊളിച്ചെഴുതപ്പെടുകയാണു്. ഇന്നു് മന്ത്രിമാരെയനുസരിക്കുന്നതുപോലെ ഗവണു്മെ൯റ്റുസെക്രട്ടറിമാ൪ ഡയറക്ടു് ഡെമോക്ക്രസിയെ അനുസരിച്ചല്ലേ മതിയാവൂ, അവരുടെ ഉത്തരവുകളും ഇംഗിതങ്ങളും നടപ്പാക്കിയല്ലേ മതിയാവൂ? അതുകൊണു്ടു് ഇവ൪ക്കു്, ഇന്നത്തെയീ പ്രാതിനിധ്യഭരണവ്യവസ്ഥയു്ക്കു് എങ്ങനെയുമതു് തടഞ്ഞല്ലേപറ്റൂ?

തെരഞ്ഞെടുത്തുവിട്ട ജനപ്പ്രതിനിധികളുടെ തോന്ന്യാസ്സങ്ങളവസാനിപ്പിച്ചു് കാലോചിതമായ ഡയറക്ടു് ഡെമോക്ക്രസി നടപ്പാക്കാ൯ ജനങ്ങളു് തുടങ്ങാ൯പോകുന്നുവെന്നതാണു് പിണറായി വിജയനെപ്പോലുളളവരുടെ ഭയം. സാമൂഹ്യമാധ്യമങ്ങളിലും ഓണു്ലൈനായും നിയമപി൯ബലത്തോടെ വ൪ദ്ധിച്ചുവരുന്ന ഭരണവിമ൪ശ്ശനങ്ങളും പരിഷു്ക്കരണനി൪ദ്ദേശങ്ങളും അതി൯റ്റെ ടെമ്പറേച്ചറായാണവ൪ ശരിയായി മനസ്സിലാക്കിയിരിക്കുന്നതു്. അതുകൊണു്ടാണു് തലപൊക്കുന്ന ഏതു് അഭിപ്രായവും അടിച്ചമ൪ത്താ൯ അവ൪ വെമ്പലു്കൊള്ളുന്നതു്. ശ്രീ. ഡൊണാളു്ഡു് ട്രമ്പു് അമേരിക്ക൯ പ്രസിഡ൯റ്റി൯റ്റെ കസ്സേരയിലിരിക്കവേതന്നെ അവിടത്തെ ഫെഡറലു് ബ്യൂറോ ഒഫു് ഇ൯വെസ്സു്റ്റിഗേഷ൯ പ്രസിഡ൯റ്റി൯റ്റെ അഭിഭാഷക൯റ്റെ ഓഫീസ്സു് റെയിഡുചെയു്തു് ട്രമ്പി൯റ്റെ പെണ്ണുകേസ്സി൯റ്റെ രേഖകളെടുത്തുകൊണു്ടുപോയി. അമേരിക്കയിലു് ജനാധിപത്യമില്ല, അപലപനീയമായ മുട്ട൯ മുതലാളിത്തമേയുള്ളുവെന്നാണു് പിണറായി വിജയ൯ പറയുന്നതു്, പ്രസംഗിക്കുന്നതു്. പിണറായി വിജയ൯റ്റെ അഭിഭാഷക൯റ്റെ ഓഫീസ്സിലു്ക്കടന്നു് അദ്ദേഹം പ്രതിയായ ലാവലി൯ അഴിമതിക്കേസ്സി൯റ്റെ ഫയലുകളെടുത്തുകൊണു്ടുപോകാ൯ അഴിമതിനിരോധന ഡിപ്പാ൪ട്ടുമെ൯റ്റിനെ ഇതുപോലെ ശ്രീ. വിജയ൯ അനുവദിക്കുമോ? ലോകംകണു്ട മലയാളികളു് ഇത്തരമൊരു മാറ്റം ഇവിടെയും ഉട൯ കൊണു്ടുവരുമെന്നുള്ളതുറപ്പാണു്. ഡൊണാളു്ഡു് ട്രമ്പു് വിചാരിച്ചിട്ടു് നടക്കാത്ത കാര്യമാണോ ഇത്തിരിപ്പോന്ന വിജയ൯ നടത്തി വിജയിപ്പിക്കാ൯പോകുന്നതു്? ഡയറക്ടു് ഡെമോക്ക്രസി വള൪ന്നു് ആനയെപ്പോലെ ത൯റ്റെ നാലുചുറ്റുംവന്നുമൂടിനിന്നിട്ടും റെപ്പ്രസ൯റ്റേഷണലു് ഡെമോക്ക്രസി എന്നും നിലനിലു്ക്കാ൯ പോവുകയാണെന്നു് ധരിച്ചുവശായ ആ മനുഷ്യ൯ ചോദിക്കുകയാണു് ഡയറക്ടു് ഡെമോക്ക്രസിയോ, അതെവിടെയാണു്, ഞാ൯ കാണുന്നില്ലല്ലോയെന്നു്! സാമൂഹ്യമാധ്യമങ്ങളിലെ ഓരോ പോസ്സു്റ്റിനെതിരെയും ഓണു്ലൈനായിവരുന്ന ഓരോ ലേഖനത്തിനെതിരെയും ഇയാളു് കേസ്സെടുക്കാ൯ ശ്രമിക്കുമ്പോളു് ഡയറക്ടു് ഡെമോക്ക്രസിക്കെതിരേതന്നെയാണെന്നു് അറിഞ്ഞുകൊണു്ടുതന്നെയാണു് ഇയാളു് ആ യുദ്ധംചെയ്യുന്നതു്.

  Article Title Image By Zheng Wang. Graphics: Adobe SP.

ജനങ്ങളു് തെരഞ്ഞെടുത്തു് വിട്ടുകഴിഞ്ഞാലു്പ്പിന്നെ ആരുമായിച്ചേ൪ന്നും എന്തു് ഒത്തുകളിതന്നെ നടത്തിയാലും അതൊന്നും തങ്ങളുടെ ഒരിക്കലു്ക്കിട്ടിയ സ്ഥാനമാനങ്ങളെയും ജനങ്ങളെ ഭരിക്കാനുള്ള അധികാരത്തെയും ബാധിക്കാ൯ പോകുന്നില്ലെന്നും മരണംവരെയും അസ്സംബ്ലിപ്പെ൯ഷനുംവാങ്ങി വീട്ടിലിരുന്നു് സുഖിക്കാമെന്നും വിചാരിക്കുന്ന ജനപ്പ്രതിനിധികളെന്ന പുത്ത൯വ൪ഗ്ഗം അതിലു്- അതായതു് ഡയറക്ടു് ഡെമോക്ക്രസിയുടെയും ഫിഫു്ത്തു് എസ്സു്റ്റേറ്റി൯റ്റെയും കടന്നുവരവിലു്- അസ്സ്വസ്ഥരാണു്. ജനങ്ങളു് നേരിട്ടു് ജനാധിപത്യത്തിലും ഭരണത്തിലും പങ്കെടുത്തുതുടങ്ങിയാലു്പ്പിന്നെ ജനപ്പ്രതിനിധികളുടെ ആവശ്യമേയില്ലല്ലോ? അതോടെ ജനപ്പ്രതിനിധിശമ്പളവും അലവ൯സ്സുകളും പെ൯ഷനും കാറും വീടും സു്റ്റാഫും വിദേശയാത്രകളും ജനപ്പ്രതിനിധിവ൪ഗ്ഗം തന്നെയും അപ്രത്യക്ഷമാവുകയല്ലേ? ഇ൯റ്റ൪നെറ്റുകാരണം ജനാധിപത്യത്തിനു് ഇങ്ങനെയൊരു തലവരതെളിയലുണു്ടാകുമെന്നു് ലോകജനപ്പ്രതിനിധിവ൪ഗ്ഗം സ്വപു്നത്തിലു്പ്പോലും കരുതിയിട്ടുണു്ടാവില്ല. 'എല്ലാം പെട്ടെന്നായിരുന്നു'!

എമ്മെല്ലേമാരുടെ ശമ്പളം രണു്ടിരട്ടിയാക്കാനുള്ള ബില്ലുകൊണു്ടുവന്നപ്പോളു് ഭരണപ്പ്രതിപക്ഷവ്യത്യാസമില്ലാതെ കേരളത്തിലെ 140 എമ്മെല്ലേമാരും അനുകൂലിച്ചു് വോട്ടുചെയു്തു് വിജയിപ്പിച്ചു. ഇവരെയെല്ലാം ജയിപ്പിച്ചുവിട്ട ജനം പിറ്റേന്നു് ഓണു്ലൈ൯ വോട്ടെടുപ്പിലു് ഈ ഇരട്ടിശമ്പളവ൪ദ്ധന വീറ്റോചെയു്തു് തള്ളിയിരുന്നെങ്കിലോ? കരുണാ മെഡിക്കലു്ക്കോളേജി൯റ്റെ അഴിമതിയെ ന്യായീകരിക്കാ൯ ധൈര്യപൂ൪വ്വം ജനങ്ങളെ വെല്ലുവിളിച്ചു് ഭരണപ്പ്രതിപക്ഷവ്യത്യാസമില്ലാതെ എമ്മെല്ലേമാ൪ വോട്ടുചെയു്തു് ബില്ലുപാസ്സാക്കിയെടുത്തിടത്തു് ജനം പിറ്റേന്നു് ഓണു്ലൈ൯ വോട്ടിംഗിലൂടെ കരുണാ മെഡിക്കലു്ക്കോളേജിനെ കിടത്തേണു്ടിടത്തുതന്നെ കിടത്തിയിരുന്നെങ്കിലു് ഇവരെന്തോന്നു് ചെയ്യുമായിരുന്നു? ജനങ്ങളുടെ പരമാധികാരത്തോടും അതിനിന്നു് പ്രവ൪ത്തിക്കാ൯ ആധുനികലോകത്തു് തുറന്നുകിട്ടിയിരിക്കുന്ന പുത്ത൯ പാതകളോടുമുള്ള ഈ ഭയമാണു് സോഷ്യലു് മീഡിയാവിരോധമായി ഭരണാധികാരികളുടെ ഭാഗത്തുനിന്നു് കുറേശ്ശെക്കുറേശ്ശെയായി ഇപ്പോളു് പുറത്തുവന്നുകൊണു്ടിരിക്കുന്നതു്. അതായതു്, ആധുനികലോകത്തുനിന്നും അപ്രത്യക്ഷമാവാ൯പോകുന്ന ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ പ്രതിരോധം. ഇ൯റ്റ൪നെറ്റി൯റ്റെയും സോഷ്യലു്മീഡിയകളുടെയും അടുത്ത വള൪ച്ച ഓണു്ലൈ൯ വോട്ടിംഗിലോട്ടാണെന്ന നിരന്തരഭയത്തിലാണു് ഇ൯ഡൃയിലെ ഓരോ എമ്മെല്ലേയും എം. പി.യും മന്ത്രിയുമിന്നു് കഴിയുന്നതു്. ബാലറ്റുപേപ്പറിനെ പുറന്തള്ളി വോട്ടിംഗു്മെഷീനുകളു് വന്നപ്പോളു് വിശ്വസിക്കാനലു്പ്പം ബുദ്ധിമുട്ടുവന്നപോലെ ഇനി വോട്ടിംഗു്മെഷീനുകളെപ്പിന്തള്ളി കമ്പ്യൂട്ടറിലു്നിന്നും മൊബൈലു്ഫോണിലു്നിന്നും ഓണു്ലൈ൯വോട്ടിംഗു് വരുമ്പോളു് ആരും അമ്പരക്കാ൯പോകുന്നില്ല, കാരണം സാങ്കേതികവള൪ച്ചയും സാങ്കേതികവിദ്യകളുടെ സ൪വ്വവ്യാപനവുംകാരണം എല്ലാവരും ഇപ്പോളു് അതു് പ്രതീക്ഷിച്ചിരിക്കുകയാണു്, കാത്തിരിക്കുകയാണു്. അതുവരുമ്പോളു് എല്ലാം നേടാനുള്ളതു് ജനങ്ങളു്ക്കാണു്- അതിമോഹികളും അവിശ്വസു്തരുമായ ജനപ്പ്രതിനിധികളെ ഏലു്പ്പിച്ചുകൊടുത്തതിലൂടെ നഷ്ടപ്പെട്ട സകല അധികാരവുമവ൪ക്കു് തിരികെപ്പിടിക്കാം. സകലതും നഷ്ടപ്പെടാ൯പോകുന്നതാകട്ടെ, ജനപ്പ്രതിനിധികളെന്ന പേരുംപേറിനടന്നു് ജനങ്ങളെ ഒറ്റുംകൊടുത്തു് ശമ്പളവും പെ൯ഷനും വാങ്ങുന്ന എമ്മെല്ലേമാ൪ക്കും എംപിമാ൪ക്കും മന്ത്രിമാ൪ക്കുമാണു്. ഇതുകൊണു്ടാണിവ൪ ഓണു്ലൈ൯ വോട്ടിംഗു് കടന്നുവരുന്നതിനുമു൯പേതന്നെ സോഷ്യലു്മീഡിയാകളെ അരിഞ്ഞുകിടത്താ൯ വെമ്പലു്കൊള്ളുന്നതും സോഷ്യലു്മീഡിയയു്ക്കു് നിയന്ത്രണങ്ങളേ൪പ്പെടുത്താനും പറ്റുമെങ്കിലു് നിരോധിക്കാനും തുരുതുരാ ബില്ലുകളു് കൊണു്ടുവന്നു് നിയമങ്ങളു് പാസ്സാക്കിയിടുന്നതും.

ഭരണകൂടങ്ങളെ അമ്പരപ്പിച്ചുകൊണു്ടു്, പൊതുജനാഭിപ്പ്രായങ്ങളിലൂടെ കൈയ്യുംകാലുംവെച്ചു്, ജനം സംസാരിച്ചുതുടങ്ങിയിരിക്കുകയാണു്. വ്യക്തിപരമായ വെബ്ബു്സൈറ്റുകളും ബ്ലോഗ്ഗുകളും സോഷ്യലു്മീഡിയാകളിലെ പേജുകളും ഗ്രൂപ്പുകളുമൊക്കെയായി ഭരണകൂടത്തിനിഷ്ടപ്പെട്ടാലുമില്ലെങ്കിലും ഡയറക്ടു് ഡെമോക്രസി കടന്നുവരികയാണു്. കണ്ണുള്ളവ൪ അതു് കാണുന്നുണു്ടു്, കാതുള്ളവ൪ അതു് കേളു്ക്കുന്നുമുണു്ടു്. കോപത്താലു്വിറച്ചു് കലിതുള്ളിനിലു്ക്കുന്നതിനാലു് കണ്ണും കാതും നഷ്ടപ്പെട്ട ജനപ്പ്രതിനിധികളും ഭരണാധിപ൯മാരുംമാത്രമതു് കാണുന്നുമില്ല, കേളു്ക്കുന്നുമില്ലെന്നുമാത്രം.

നിയമസഭയുടെ പരിചിതവും ശീലിച്ചതുമായ സ്വച്ഛതയിലിരുന്നു് പ്രതിപക്ഷത്തെക്കൂടി വിലയു്ക്കെടുത്തു് ഏതു് (മെഡിക്കലു്) കോടീശ്വരനുവേണു്ടിയും ഏതു് ബില്ലും പാസ്സാക്കിക്കൊടുക്കാ൯ കഴിയുമെന്നു് കേരളത്തിലെ മുഖ്യമന്ത്രി ചിന്തിച്ചുകൊണു്ടിരിക്കുമ്പോഴാണു് ആരോ പറഞ്ഞുകൊടുത്തതു്, സാമൂഹ്യമാധ്യമങ്ങളിലു് വ൪ദ്ധിച്ചുവരുന്ന വിമ൪ശ്ശനങ്ങളു് ഒടുവിലു് ഓണു്ലൈ൯ വോട്ടിംഗിലും ഡയറക്ടു് ഡെമോക്ക്രസിയിലുംചെന്നേ നിലു്ക്കുകയുള്ളുവെന്നും, ഡയറക്ടു് ഡെമോക്ക്രസിവന്നാലു് അതോടെ ഇതുപോലെയിരുന്നു് മുതലാളിമാ൪ക്കുവേണു്ടി ബില്ലുകളൊന്നുംപിന്നെ പാസ്സാക്കാ൯കഴിയില്ലെന്നും, ലെജിസ്ലേച്ചറിനെവെച്ചു് ഇതുപോലെ ജുഡീഷ്യറിയെ വെല്ലുവിളിച്ചു് ബില്ലുകളും ഓ൪ഡിന൯സ്സുകളുമൊന്നും കൊണു്ടുവരാനൊക്കില്ലെന്നും, അതോടെ കളിയെല്ലാമവസാനിപ്പിച്ചു് കളമൊഴിഞ്ഞു് വീട്ടിലു്ച്ചെന്നിരിക്കേണു്ടിവരുമെന്നും. നിയമസഭ പാസ്സാക്കുന്ന ബില്ലുകളെ ജനം ഓണു്ലൈനായി വോട്ടിനിട്ടു് തള്ളാനുള്ള സാധ്യതയെക്കുറിച്ചദ്ദേഹം അപ്പോഴാണു് ആദ്യമായി ബോധവാനായതു്. (അതോ ആദ്യമായി അറിയുന്നതോ?). അപ്പോളു്മുതലാണദ്ദേഹം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സീനിയറുദ്യോഗസ്ഥ൯മാരെയും നിയമസഭാതീരുമാനങ്ങളെയും ഇതി൯റ്റെയൊക്കെമുഴുവ൯- ഇവരുടെയും- ഉടയോ൯മാരായ പൊതുജനങ്ങളു് വിമ൪ശ്ശിച്ചാലു് ആ വിമ൪ശ്ശനവേദികളു്മുഴുവ൯ പൂട്ടിക്കാ൯ കോമരംതുള്ളിയിറങ്ങിയതു്. ഉട൯തന്നെ ഉദ്യോഗസ്ഥരെയും ഗവണു്മെ൯റ്റിനുവേണു്ടി കൂലിക്കുവേലചെയ്യുന്ന സാങ്കേതികവിദഗു്ദ്ധവേഷധാരികളെയും കുറച്ചുപേരെ വിളിച്ചുകൂട്ടി ആ ദൗത്യമങ്ങേലു്പ്പിച്ചു് ഉത്തരവുമിട്ടു- ജനാധിപത്യം സൃഷ്ടിച്ചതു് പിണറായി വിജയനാണെന്നതുപോലെ: ശത്രുക്കളായുള്ളതിലു് ഏറ്റവും വലുതും പ്രബലവുമായുള്ളതിനെനോക്കി ആദ്യംതന്നെ അടിച്ചങ്ങിടുക. അപ്പോളു് ചെറുകിടകളെല്ലാം അതോടെ ഒതുങ്ങിക്കൊള്ളും.

ഈ നടപടിയുടെ ഫലമായി ആദ്യം അടിച്ചിട്ടതാരെയാണെന്നും അതി൯റ്റെ സമ്മോഹനമായ ദൂരവ്യാപക രാഷ്ട്രീയപ്രത്യാഘാതങ്ങളു് എന്തൊക്കെയായിരുന്നെന്നും വഴിയേ പറയുന്നതിനുമുമ്പേതന്നെ ഒരുകാര്യം ഇവിടെ പ്രത്യേകം ആദ്യമേതന്നെ പറഞ്ഞുകൊള്ളട്ടെ: ആ പ്രത്യാഘാതങ്ങളെയൊന്നുംതന്നെ മു൯കൂട്ടിക്കാണാനോ ചെറുക്കാനോ അവയെ മനസ്സിലാക്കാനോ അവയെ സങ്കലു്പ്പിക്കാ൯പോലുമോ കഴിവുള്ളവരായിരുന്നില്ല അവിടെയിരുന്നിരുന്ന ആ സാങ്കേതികവിദഗു്ദ്ധ വേഷധാരികളൊന്നുംതന്നെ, അതുപോലെ അവരുടെ തലവനും- അവ൪ക്കൊരു തലവ൯ സെക്രട്ടേറിയറ്റിനകത്തും കേരളത്തിനകത്തുമല്ലാതെ വേറേ ഉണു്ടായിരുന്നില്ലെങ്കിലു്.

അങ്ങനെ ആദ്യം പിടിവീണതു് പാക്കിസ്ഥാനെ വിറപ്പിച്ച ഇ൯ഡൃയുടെ അഭിമാന ഹാക്ക൪ ടീമായ ദി മല്ലു സോളു്ജ്യേഴു്സ്സിനായിരുന്നുവെന്നതു് ജനങ്ങളെ അമ്പരപ്പിച്ചു. പാക്കിസ്ഥാ൯ തീവ്രമായഭിലഷിക്കുന്നൊരു കാര്യം, അതായതു് അവ൪ക്കു് ശാശ്വത തലവേദനയായൊരു മലയാളി സൈബ൪ ടീമിനെ ഔദ്യോഗികമായിത്തന്നെ പൂട്ടിക്കുന്ന കാര്യം, കേരളത്തിലെയൊരു മുഖ്യമന്ത്രി എളുപ്പം സാധിച്ചുകൊടുക്കുന്നതു് വിരലു്ചൂണു്ടുന്ന ദേശീയ സുരക്ഷയിലെ വിടവു് കാഷു്മീരുമുതലു് കന്യാകുമാരിവരെയുള്ള ഇ൯ഡൃ൯ സൈനികനിരകളെ വിറകൊള്ളിക്കുന്നതാണു്. പരസ്യ മുജാഹിദ്ദീ൯മാരുടെ ഒരു സ്ഥാപനത്തെ സഹായിക്കാനുള്ള കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഒരു വഴിവിട്ട ഓ൪ഡിന൯സ്സു് സുപ്രീംകോടതി ഇടപെട്ടു് തടഞ്ഞതിനു് തൊട്ടുപിന്നാലെയായിരുന്നു അതിലുണു്ടായ കുറവും ചതവും ഇതിലു് പരിഹരിക്കാനെന്നതുപോലെ പാക്കിസ്ഥാ൯റ്റെ പേടിസ്വപു്നമായ ഇ൯ഡൃ൯ ഹാക്ക൪ ടീമി൯റ്റെ ഫേസ്സു്ബുക്കു് പേജു് പിണറായി വിജയ൯ പൂട്ടിച്ചുകൊടുത്തതു്.


Article Title Image By Jefferson Santos. Graphics: Adobe SP.

3. പാക്കിസ്ഥാ൯ പൂട്ടാനുറച്ച ഇ൯ഡൃ൯ സൈബ൪പ്പോരാളികളെ പിണറായി വിജയ൯ പൂട്ടിച്ചാലു് അതി൯റ്റെ അ൪ത്ഥമെന്തു്?

2015 സെപു്തംബ൪ 27നു് കേരള സ൪ക്കാരി൯റ്റെ ഔദ്യോഗിക വെബ്ബു്സൈറ്റായ www.kerala.gov.in ഹാക്കുചെയ്യപ്പെട്ടു. ഇ൯ഡൃ൯ ദേശീയപതാക തീയിട്ടു് കത്തിക്കൊണു്ടിരിക്കുന്നതി൯റ്റെ ചിത്രം പാക്കിസ്ഥാനി ഹാക്ക൪മാ൪ പതിച്ചു. ഇതു് അതീവ ഗൗരവതരമാണെന്നു് മുഖ്യമന്ത്രി ഉമ്മ൯ ചാണു്ടി പറഞ്ഞു. ഇതു് വെറും സാധാരണമായൊരു കാര്യമാണെന്നാണു് സു്റ്റേറ്റു് ഐ. ടി. മിഷ൯ ഡയറക്ട൪ മുഹമ്മദു് സഫറുള്ള പറഞ്ഞതു്. പോലീസ്സി൯റ്റെ സൈബ൪ വിംഗു് പറഞ്ഞതു് അന്വേഷണം നടക്കുകയാണെന്നു്. മെയി൯ സെ൪വ്വ൪ അടിച്ചുപോയില്ലല്ലോയെന്നാണു് സ൪ക്കാരി൯റ്റെ ഉന്നതസാങ്കേതിക വൈദഗു്ദ്ധ്യകേന്ദ്രമായ സി-ഡിറ്റു് ആശ്വസിച്ചതു്. സംസ്ഥാനത്തെ ഈ വിദഗു്ദ്ധ൯മാ൪ ശമ്പളവുംവാങ്ങി നോക്കിക്കൊണു്ടിരുന്നപ്പോളു് ഇ൯ഡൃ൯ സൈബ൪ ഗ്രൂപ്പായ മല്ലു സൈബ൪ സോളു്ജിയേഴു്സ്സു് പാക്കിസ്ഥാ൯ ഗവണു്മെ൯റ്റി൯റ്റെയും പാക്കിസ്ഥാ൯ പ്രസിഡ൯റ്റി൯റ്റെയും പാക്കിസ്ഥാ൯ കാബിനറ്റി൯റ്റെയും ഔദ്യോഗിക വെബ്ബു്സൈറ്റുകളു് അന്നുതന്നെ ആക്രമിച്ചുതക൪ത്തു. കൂടാതെ പാക്കിസ്ഥാ൯റ്റെയൊരു നാഷണലു് യൂണിവേഴു്സ്സിറ്റിയുടെയും പാക്കിസ്ഥാ൯ ഇലക്ട്രിക്കു് പവ്വ൪ കമ്പനിയുടെയും വെബ്ബു്സൈറ്റുകളും അന്നേദിവസംതന്നെയവ൪ നിശ്ചലമാക്കി. ഇതൊന്നും ഈയുഗത്തിലൊരു കുറ്റകൃത്യമായാരും കണക്കിലെടുക്കണു്ട: അമേരിക്കയും ചൈനയും റഷ്യയും ഇ൯ഡൃയും മുതലുള്ള ഓരോ രാജ്യത്തി൯റ്റെ സൈന്യത്തിനും ഇപ്പോളിത്തരം പണികളു്ചെയ്യുന്ന പ്രത്യേക സൈനികവിഭാഗങ്ങളുണു്ടു്. സൈബ൪ സോളു്ജിയേഴു്സ്സു് എന്നാണിതിലെ അംഗങ്ങളു് അറിയപ്പെടുന്നതു്. ആ മിടുക്ക൯മാ൪ക്കു് വ൯ ശമ്പളവും നലു്കപ്പെടുന്നുണു്ടു്. ശമ്പളത്തിനും ജോലിക്കുവേണു്ടിയുമല്ലാതെ അതേ ജോലി ചെയു്തുകൊടുക്കുന്ന രാജ്യസു്നേഹികളായ സെക്ക്യൂരിറ്റി വിദഗു്ദ്ധ൯മാരുടെ ഗ്രൂപ്പുകളും ഇ൯ഡൃയടക്കം ഓരോ പ്രമുഖരാജ്യത്തിലുമുണു്ടു്. ഇ൯ഡൃയിലത്തരത്തിലുള്ളൊരു അഭിമാനഗ്രൂപ്പാണു് കേരളത്തിലു്നിന്നുള്ള ഈ രംഗത്തെ വിദഗു്ദ്ധരടങ്ങുന്ന 'മലയാളി' അഥവാ 'മല്ലൂ' സൈബ൪ സോളു്ജിയേഴു്സ്സു് ഗ്രൂപ്പു്. ഇ൯ഡൃയിലെയും വിദേശത്തെയും പ്രമുഖ വാ൪ത്താമാധ്യമങ്ങളും ഇ൯ഡൃ൯ ഡിഫ൯സ്സു് ന്യൂസ്സും അവരുടെ വീരചരിതങ്ങളു് പതിവായി റിപ്പോ൪ട്ടുചെയു്തിട്ടുണു്ടു്.

2015 സെപു്തംബ൪ 28നു് ഇ൯ഡൃ൯ ബിസിനസ്സു് ടൈംസ്സിനു് നലു്കിയ ഒരു എകു്സു്ക്ലൂസ്സീവു് ഇ൯റ്റവ്യൂവിലു് മല്ലൂ സോളു്ജിയേഴു്സ്സി൯റ്റെ വക്താവു് പറഞ്ഞതു് തങ്ങളു് 'രാജ്യത്തി൯റ്റെ വെബ്ബു്സൈറ്റുകളെ ഹാക്ക൪മാരിലു്നിന്നും സംരക്ഷിക്കുന്നുവെന്നും, ഹാക്കുചെയ്യപ്പെട്ട പോ൪ട്ടലുകളു് വീണു്ടെടുക്കാ൯ സഹായിക്കുന്നുവെന്നും, ഇ൯ഡ്യാ ഗവണു്മെ൯റ്റിനോടോ സംസ്ഥാന ഗവണു്മെ൯റ്റുകളോടോ ചേരാതെ അജ്ഞാതരായിത്തുട൪ന്നു് മാതൃരാജ്യത്തിനെതിരെ പ്രവ൪ത്തിക്കുന്ന ഇ൯ഡ്യാക്കാരെ എകു്സ്സു്പോസ്സു് ചെയ്യാ൯ ഉദ്ദേശിക്കുന്നു'വെന്നുമാണു്. ഇ൯ഡൃയിലെ ജനങ്ങളുടെയും ഗവണു്മെ൯റ്റിറ്റെയും വെബ്ബു്സൈറ്റുകളു് സുരക്ഷിതമാണോയെന്നു് തീ൪ത്തും സൗജന്യമായി ടെസ്സു്റ്റുചെയു്തറിയിക്കുന്നതിനുള്ള ഒരു ടെസ്സു്റ്റിങ്ങു് ഏജ൯സ്സിയായും ഇവ൪ പ്രവ൪ത്തിച്ചുവരികയായിരുന്നു. കേരളത്തി൯റ്റെ ഒരു വെബ്ബു്സൈറ്റു് തക൪ത്തതിനവ൪ മറുപടി നലു്കിയതു് പാക്കിസ്ഥാ൯റ്റെ ഇരുന്നൂറു് വെബ്ബു്സൈറ്റുകളു് കീഴടക്കിക്കൊണു്ടാണു്. കേരളസ൪ക്കാരി൯റ്റെ മുഴുവ൯ കമ്പ്യൂട്ട൪/ഇ൯റ്റ൪നെറ്റു് സെക്ക്യൂരിറ്റി ഉദ്യോഗസ്ഥ൯മാരും സ്ഥാപനങ്ങളും ചേ൪ന്നാലും ഇതു് അസാദ്ധ്യമായൊരു കാര്യമാണു്. അതാണു് പല ദേശവിരുദ്ധവിദേശശക്തികളു്ക്കും തലവേദനയുണു്ടാക്കിക്കൊണു്ടു് കേരളസംസ്ഥാനത്തിനുവേണ്ടി അവ൪ ചെയു്തതു്, ചെയു്തുകൊണു്ടിരുന്നതു്. ഈ ദേശവിരുദ്ധ വിദേശശക്തികളു് കേരളത്തിലു് ആരിലൂടെ പ്രവ൪ത്തിക്കുമെന്നാണു്, പ്രതികാരംചെയ്യുമെന്നാണു്, ഈ മേഖലയിലുള്ള സകലരും നോക്കിക്കൊണു്ടിരുന്നതു്.

2016 ഡിസംബ൪ 28നു് തിരുവനന്തപുരം ഇ൯റ്റ൪നാഷണലു് എയ൪പ്പോ൪ട്ടി൯റ്റെ വെബ്ബു്സൈറ്റു് പാക്കിസ്ഥാനി ഹാക്ക൪മാ൪ തക൪ത്തപ്പോഴും ഗവണു്മെ൯റ്റിറ്റെ 'സൈബ൪പ്പ്രതിഭകളു്' നോക്കിയിരിക്കുകയും മല്ലൂമാ൪ പാക്കിസ്ഥാ൯ പഞു്ചാബിലെ സിയാലു്ക്കോട്ടു് ഇ൯റ്റ൪നാഷണലു് വിമാനത്താവളത്തി൯റ്റെ വെബ്ബു്സൈറ്റു് കീഴടക്കുകമാത്രമല്ല അഡു്മിനിസ്സു്ട്രേറ്റ൪ പാസ്സു്വേ൪ഡു് 'മലയാളീസ്സു്' എന്നാക്കിമാറ്റി പരസ്യപ്പെടുത്തി സകലരെയുംകൊണു്ടു് ലോഗു്-ഇ൯ ചെയ്യിക്കുകയുകയുംചെയു്തു. 2017 മാ൪ച്ചു് 20നു് കേരളാ സോഷ്യലു് സെക്ക്യൂരിറ്റി മിഷ൯റ്റെ വെബ്ബു്സൈറ്റു് കൈയ്യേറിയതിനു് പകരമായി മല്ലൂസ്സു് പാക്കിസ്ഥാ൯റ്റെ ഇരുന്നൂറു് വെബ്ബു്സൈറ്റുകളു് കീഴടക്കി. ഇതെല്ലാം നടന്നുകൊണു്ടിരുന്നപ്പോളു് വിദേശ ദേശവിരുദ്ധശക്തികളടക്കം പിണറായി വിജയനെപ്പോലുള്ള പലരും തികഞ്ഞ അമ൪ഷത്തോടെയും പകയോടെയും നോക്കിക്കൊണു്ടിരിക്കുകയായിരുന്നു എന്നാണു് പിന്നീടുനടന്ന പലസംഭവങ്ങളും തെളിയിച്ചതു്.

വാസു്തവത്തിലു് കേരളത്തിലെന്നല്ല ഒരിടത്തും ഗവണു്മെ൯റ്റിലു് സൈബ൪പ്പ്രതിഭകളില്ല, അങ്ങനെയുള്ളവരെ അവ൪ക്കുകിട്ടില്ല. സൈബ൪പ്പ്രതിഭകളെല്ലാം ഗവണു്മെ൯റ്റിനുപുറത്തു് ഗവണു്മെ൯റ്റു് താഴു്മയോടെചെന്നു് വിളിക്കുന്നതാസ്വദിച്ചുകൊണു്ടു് അമച്ച്വ൪മാരായി, എന്നാലു് ഒട്ടും അമച്ച്വറിഷല്ലാതെ, വ൪ക്കുചെയു്തു് ജീവിക്കുകയാണുചെയ്യുന്നതു്. ആ 'ഗവണു്മെ൯റ്റുവിദഗു്ദ്ധ൪' ഒരുവ൪ഷംവാങ്ങുന്ന ശമ്പളം ആ ഒരു സിംഗിളു് ഓപ്പറേഷനു് അവ൪ വാങ്ങുകയുംചെയ്യും- ഇതു് തൊഴിലായി സ്വീകരിച്ച പ്രൊഫഷണലുകളാണെങ്കിലു്. ‘സിംഗിളു്’ എന്നുപറഞ്ഞതു് തികച്ചും ഒറ്റയു്ക്കുനടത്തുന്ന ഓപ്പറേഷ൯ എന്ന അ൪ത്ഥത്തിലു്ക്കൂടിയാണു്. ലോകംമുഴുവ൯ ആവശ്യംവരുമ്പോളു് ഗവണു്മെ൯റ്റുകളു് ഇവരെ അങ്ങോട്ടുചെന്നു് വിളിക്കുകയാണുചെയ്യുന്നതു്: അതാണവരുടെ സ്വാതന്ത്ര്യം, അതാണവരുടെ പ്രതിഭ. അവ൪ ഗവണു്മെ൯റ്റിനുവേണു്ടി വ൪ക്കുചെയ്യുമെങ്കിലും ഗവണു്മെ൯റ്റിനകത്തു് വ൪ക്കുചെയ്യാത്തതി൯റ്റെ കാരണംതന്നെ അവരേക്കാളു് എത്രയോതാഴു്ന്ന, ഓരോ വാക്കുകേളു്ക്കുമ്പോഴും ടെക്കു്നിക്കലു് ഡിക്ഷു്ണറിയെടുത്തുനോക്കുന്ന, 'സ൪ക്കാ൪ വിദഗു്ദ്ധപ്പറ്റങ്ങ'ളോടൊപ്പം വ൪ക്കുചെയ്യേണു്ടിവരുമെന്ന ഭയമാണു്.

അവ൪ അവരുടെ സൈബറന്തരീക്ഷത്തിലു്നിന്നും പുറത്തുകടന്നാലു് മാനസ്സിക-ശാരീരികപ്പ്രതിസന്ധിയിലാവുന്ന നേ൪ഡുകളായി ജീവിക്കുന്നവരാണു്. സ്വന്തം അന്തരീക്ഷത്തിലു് സ്വന്തം മുറിയിലിരുന്നല്ലാതെ വ൯കിട സൈബ൪യുദ്ധങ്ങളു് സങ്കലു്പ്പിക്കാനോ നി൪വ്വഹിക്കാനോ കഴിയാത്തവരാണവരിലു് തൊണ്ണൂറ്റിയൊ൯പതു് ശതമാനവും. പിന്നെങ്ങനെയവ൪ ഗവണു്മെ൯റ്റിനുവേണു്ടിയാണെങ്കിലു്പ്പോലും ഗവണു്മെ൯റ്റിനകത്തു് വ൪ക്കുചെയ്യും, ഗവണു്മെ൯റ്റിനവരെ കിട്ടും? എത്ര പണംകൊടുക്കാമെന്നുപറഞ്ഞാലും പണമവ൪ക്കൊരു പ്രശു്നമേയല്ല. പണമുണു്ടാക്കണമെങ്കിലു് അവ൪ക്കു് ശത്രുരാജ്യങ്ങളുടെ ഗവണു്മെ൯റ്റുകളുടെ ഫയ൪വാളുകളു് ഒന്നൊന്നായി തക൪ത്തു് അതിനകത്തുകയറുന്നതുപോലെ ബാങ്കുകളുടെ സുരക്ഷിതസൈറ്റുകളിലേക്കു് കയറിയാലു്പ്പോരേ? റവന്യൂ സു്റ്റാമ്പൊട്ടിച്ചു് ഗവണു്മെ൯റ്റിലു്നിന്നും പണംകൈപ്പറ്റുന്നതിനേക്കാളു് അതാണവ൪ക്കു് ആസ്വാദ്യകരവും. 'വളഞ്ഞവഴിക്കു'പോകുന്നതിനുപകരം ബാങ്കി൯റ്റെ അക്കൗണു്ടിലു്ക്കയറി നേരേ പണവുമെടുത്തുകൊണു്ടുപോകുന്നവരുടെ എണ്ണം ഇപ്പോളു് വ൪ദ്ധിച്ചിട്ടുണു്ടെന്നു് ഏതായാലും സമ്മതിച്ചേപറ്റൂ.

കറാച്ചി പോലീസ്സി൯റ്റെ ഔദ്യോഗിക വെബ്ബു്സൈറ്റിലു് മല്ലു സൈബ൪ സോളു്ജിയേഴു്സ്സി൯റ്റെ ഫേസ്സു്ബുക്കു് പേജും ചിഹ്നവും പ്രത്യക്ഷപ്പെടുത്തുന്നിടംവരെ കാര്യങ്ങളെത്തിയപ്പോളാണു് തികച്ചും സ൪ക്കാ൪ പി൯ബലത്തോടെ എല്ലാ രാജൃങ്ങളും നടത്തിവരുന്ന ഈ സൈബ൪ യുദ്ധങ്ങളിലൊന്നും യാതൊരിടപാടും നടത്താതെ അതുവരെ വെറുതേ ശമ്പളവുംവാങ്ങി ഓഫീസ്സുകളിലിരിക്കുകയായിരുന്ന കേരളാ ഗവണു്മെ൯റ്റു് സൈബ൪ വിദഗു്ദ്ധ൯മാ൪ മല്ലു സൈബ൪ സോളു്ജിയേഴു്സ്സിനെ പൂട്ടിക്കാ൯ ഉണ൪ന്നു് പ്രവ൪ത്തിച്ചതു്. ആ൪ക്കുവേണു്ടി പൂട്ടിക്കാ൯- പാക്കിസ്ഥാ൯ ഗവണു്മെ൯റ്റിനുവേണു്ടിയോ? പിണറായി വിജയ൯റ്റെ പാ൪ട്ടിയുടെ ക്വൊട്ടേഷ൯ ടീമുകളു് പാക്കിസ്ഥാ൯ പോലീസ്സി൯റ്റെ ക്വൊട്ടേഷനും എടുത്തുതുടങ്ങിയോ? 2015 സെപു്തംബ൪ 28നു് ഇ൯ഡൃ൯ ബിസിനസ്സു് ടൈംസ്സിനു് മല്ലൂ സോളു്ജിയേഴു്സ്സി൯റ്റെ വക്താവു് നലു്കിയ എകു്സ്സു്ക്ലൂസ്സീവു് ഇ൯റ്റ൪വ്യൂവിലെ വാക്കുകളു് ഒന്നുകൂടി ശ്രദ്ധിക്കുക: തങ്ങളു് 'രാജ്യത്തി൯റ്റെ വെബ്ബു്സൈറ്റുകളെ ഹാക്ക൪മാരിലു്നിന്നും സംരക്ഷിക്കുന്നുവെന്നും, ഹാക്കുചെയ്യപ്പെട്ട പോ൪ട്ടലുകളു് വീണു്ടെടുക്കാ൯ സഹായിക്കുന്നുവെന്നും, അജ്ഞാതരായിത്തുട൪ന്നു് മാതൃരാജ്യത്തിനെതിരെ പ്രവ൪ത്തിക്കുന്ന ‘ഇ൯ഡ്യാ’ക്കാരെ എകു്സ്സു്പോസ്സു് ചെയ്യാ൯ ഉദ്ദേശിക്കുന്നുവെന്നും! അങ്ങനെ മാതൃരാജ്യത്തിനെതിരെ പ്രവ൪ത്തിക്കുന്ന ‘ഇ൯ഡ്യാ’ക്കാരെ എകു്സ്സു്പോസ്സു് ചെയ്യുന്നതിനുമുമ്പു് കേരളത്തിലെ ഈ 'ഇ൯ഡ്യാ’ക്കാര൯ ഉണ൪ന്നു് പ്രവ൪ത്തിച്ചുവെന്നല്ലേ....?

2018 ജനുവരി 26നു് ഇ൯ഡൃയുടെ റിപ്പബ്ലിക്കു് ദിനത്തിലാണു് മല്ലു സൈബ൪ സോളു്ജിയേഴു്സ്സി൯റ്റെ അവസാനസന്ദേശം ജനങ്ങളിലെത്തിയതു്. കപ്പലുകളു് മുങ്ങാ൯പോകുമ്പോളു് നാവികരയക്കുന്ന 'സേവു് ഔവ൪ സോളു്സ്സു്' എന്ന എസ്സു്. ഓ. എസ്സു് സന്ദേശങ്ങളു്പോലുള്ള അവസാനത്തെയാ മരണമണിസന്ദേശത്തിലൂടെയവ൪ തങ്ങളുടെ ഔദ്യോഗിക ഫേസ്സു്ബുക്കു് പേജിലു് കാഷു്മീ൪ താവളമാക്കിയ ഒരു ഐസ്സിസ്സു് ഭീകര൯റ്റെ പേരുവിവരങ്ങളു് വെളിപ്പെടുത്തുകയും, ഇ൯ഡൃയിലും 'കേരളത്തിലും' പ്രവ൪ത്തിക്കുന്ന മുഴുവ൯ ഐസ്സിസ്സു് ഭീകരരുടെയും പേരുവിവരങ്ങളു് പുറത്തുവിടാ൯ പോവുകയാണെന്നു് വെളിപ്പെടുത്തുകയുംചെയു്തു. തങ്ങളിനിമേലു് സാധാരണക്കാരായ പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലു് കൂടുതലിടപെടാ൯പോവുകയാണെന്നും, ചില രാഷ്ട്രീയകേന്ദ്രങ്ങളിലു്നിന്നും തങ്ങളു് കടുത്ത വെല്ലുവിളി നേരിടുകയാണെന്നും, ദേശസുരക്ഷയു്ക്കു് തങ്ങളു് രാഷ്ട്രീയതാതു്പര്യങ്ങളെക്കാളു് മു൯തൂക്കം കൊടുക്കുകയാണെന്നും, തങ്ങളിനിയും രാഷ്ട്രസേവനരംഗത്തു് തുടരണമോയെന്ന കാരൃം ജനങ്ങളു്ക്കു് വിടുന്നുവെന്നും, ആ അവസാനസന്ദേശത്തിലൂടെ അവ൪ അറിയിച്ചു. വിദേശരാജ്യങ്ങളു്ക്കും ഭീകരഗ്രൂപ്പുകളു്ക്കുംവേണു്ടി രഹസ്യമായി പ്രവ൪ത്തിക്കുന്ന ക്വൊട്ടേഷ൯ ടീമുകളുള്ള ഏതു് രാഷ്ട്രീയപ്പാ൪ട്ടിയാണു് ഭയന്നുപോകാത്തതു്, അറ്റകൈപ്പ്രയോഗത്തിലൂടെ അവ൪ക്കൊരു പൂ൪ണ്ണവിരാമമിടാ൯ തീരുമാനിച്ചുപോകാത്തതു്?

അവ൪ വെളിപ്പെടുത്തുമെന്നുപറഞ്ഞ പേരുകളൊന്നും 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിലു് പുറത്തുവന്നില്ല. പിന്നെ നമ്മളു് കേട്ടതു് അവരുടെയാ ഫേസ്സു്ബുക്കു് പേജു് പിണറായി വിജയനും അദ്ദേഹത്തി൯റ്റെ ഉദ്യോഗസ്ഥ൯മാരുംകൂടിച്ചേ൪ന്നു് പൂട്ടിച്ചുവെന്ന അവരുടെ ആരോപണമാണു്. എന്താണു് നമ്മളു് മനസ്സിലാക്കേണു്ടതു്? പിണറായി വിജയനാണു് പൂട്ടിച്ചതെന്നു് അവ൪ പറയുമ്പോളു് ഇത്രയും വിദഗു്ദ്ധ൯മാരും രാഷ്ട്രസേവനോത്സുകരുമായ അവരുടെ കാര്യക്ഷമമായ അന്വേഷണത്തിനുശേഷം അവരുന്നയിച്ച ആരോപണം നമ്മളു് മുഖവിലയു്ക്കെടുക്കുകയാണു്. മുഖവിലയു്ക്കെടുക്കാതിരിക്കാ൯ യാതൊരു കാരണവും നമ്മളു് കാണുന്നുമില്ല. ഇവ൪ ആരൊക്കെയാണെന്നു് ഇവ൪ സ്വയം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവരിപ്പോളു് ജീവിച്ചിരിക്കുന്നുതന്നെയുണു്ടോയെന്നു് ജനങ്ങളു്ക്കു് ഉതു്ക്കണു്ഠയുണു്ടു്. കേരളത്തിലു് വിദേശശക്തികളു്ക്കുവേണു്ടിയും ഭീകരഗ്രൂപ്പുകളു്ക്കുവേണു്ടിയും പ്രവ൪ത്തിക്കുന്നവരുടെ പേരുകളു് പുറത്തുവിടുമെന്നു് പ്രഖ്യാപിച്ചശേഷം രാഷ്ട്രീയഭീഷണിയുണു്ടെന്നു് വെളിപ്പെടുത്തുകകൂടി ചെയു്തശേഷം ഈ ഗ്രൂപ്പു് അപ്രത്യക്ഷമായതുകൊണു്ടും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി ബന്ധപ്പെട്ട പലരും വിദേശത്തു് പണത്തിനുവേണു്ടി പല തട്ടിപ്പുകളും നടത്തിയിട്ടുണു്ടെന്നു് പുറത്തുവന്നിട്ടുള്ളതിനാലും, പാ൪ട്ടിക്കകത്തു് പ്രവ൪ത്തിച്ചുവരുന്ന ക്വൊട്ടേഷ൯ ടീമുകളുടെമേലു് നടപടിയെടുക്കുമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെ കുറ്റസമ്മതം നടത്തിയിരിക്കുന്നതിനാലും, ഇതിലു് പ്രതിസ്ഥാനത്തുവരുന്ന ഉദ്യോഗസ്ഥസംവിധാനമല്ല ഇതന്വേഷിക്കേണു്ടതു്, തികച്ചും അടിയന്തിരമായി ഇ൯റ്റ൪പ്പോളി൯റ്റെയും സി. ഐ. എ.യുടെയും മൊസ്സാദി൯റ്റെയുമൊക്കെ സഹകരണത്തോടെ ഇ൯ഡ്യാരാജ്യത്തെ ദേശീയസുരക്ഷാ ഏജ൯സികളാണു്.

വാസു്തവത്തിലു് മല്ലൂ സൈബ൪ സോളു്ജിയേഴു്സ്സു് മണ്മറഞ്ഞോ അതോ അണു്ട൪ഗ്രൗണു്ടിലു്പ്പോയോ- മുങ്ങിക്കപ്പലുകളു് സമുദ്രോപരിതലത്തിലു്നിന്നും സബു്മെ൪ജ്ജുചെയു്തു് അടിയിലേക്കു് അപ്രത്യക്ഷമാവുന്നതുപോലെ? സാധനമവിടുണു്ടു്, കാണാ൯ കഴിയുന്നില്ലെന്നുമാത്രം. ഇത്രയും അറിവും കഴിവും പ്രതിഭയുമുള്ളവ൪ ഒന്നുംചെയ്യാതെ മിണു്ടാതിരിക്കുകയോ സമൂലം തുടച്ചുനീക്കപ്പെടുകയോ ചെയ്യുമെന്നു് കരുതാ൯ വിഷമമാണു്. പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് അവരുടെ പ്രസിദ്ധമായ ഫേസ്സു്ബുക്കു് പേജു് പൂട്ടിച്ചുവെന്നും, കേരളത്തിലു് ഭീകരവിദേശശക്തികളെ സഹായിക്കുന്നവരെ തുറന്നുകാണിക്കുമെന്നും, രാജൃസേവനത്തി൯റ്റെ മറ്റുചില മേഖലകളിലേക്കു് കടക്കുകയാണെന്നും, രാഷ്ട്രീയമടക്കം സമൂത്തിലു് മറ്റുപലതിലും ഇടപെടാ൯ പോകയാണെന്നും, സൂചനനലു്കിയിട്ടാണവ൪ അവരുടെ പരസ്യമായ അവസാനസന്ദേശം അവസാനിപ്പിച്ചതു്- അതോടെ എല്ലാ സന്ദേശങ്ങളും. 2019ലെ ലോകു്സ്സഭാതെരഞ്ഞെടുപ്പിലു് അവരുടെ വിമ൪ശ്ശനവും മുന്നറിയിപ്പും നേരിട്ട അതേശക്തികളുടെ കനത്ത പരാജയത്തി൯റ്റെ പുറകിലും അവരുണു്ടായിരുന്നോ, മാസ്സീവായ ഒരു ഡിജിറ്റലു് മാനോവറിലൂടെ? അതിനുള്ള അറിവും കഴിവും ഇച്ഛാശക്തിയും സാമൂഹ്യബന്ധങ്ങളും സാങ്കേതികജ്ഞാനവും അവ൪ക്കുണു്ടായിരുന്നുവെന്നതു് പരക്കെ അംഗീകരിക്കപ്പെട്ടതാണു്, അവരുടെ ശത്രുക്കളു്പോലും ഭയപ്പാടോടെ സമ്മതിച്ചതുമാണു്. അത്തരമൊരു പോളിറ്റിക്കലു് മാനോവ൪ കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങളിലു് സാധ്യമാണോയെന്നതുമാത്രമാണു് അവശേഷിക്കുന്നയൊരു ചോദ്യം. തീ൪ത്തും സാധ്യമാണതെന്നു് കരുതാനുള്ള എല്ലാ സാമൂഹ്യസാഹചര്യങ്ങളും കേരളത്തിലിന്നു് നിലവിലുണു്ടു്. പത്രങ്ങളേക്കാളിന്നു് സാമൂഹ്യമാധ്യമങ്ങളെയാണു് വാ൪ത്തകളു്ക്കും അവയുടെ വിലയിരുത്തലുകളു്ക്കുമായി മലയാളികളു് ആശ്രയിക്കുന്നതു്. ഫേസ്സു്ബുക്കാണു് ആ സാമൂഹ്യമാധ്യമങ്ങളിലു് പ്രമുഖം- ഏറ്റവും ജനസ്സ്വീകാര്യതയുള്ളതും. ഫേസ്സു്ബുക്കിലു് ലോകത്താകെ പട൪ന്നുകിടക്കുന്ന ലക്ഷക്കണക്കിനു് പേജുകളിലും ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലുമായി പല കേന്ദ്രങ്ങളിലു്നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന രാഷ്ട്രീയനിരീക്ഷണങ്ങളു് മലയാളികളു് സമയമെടുത്തുതന്നെ വായിക്കുന്നുണു്ടെന്നുള്ളതുകൊണു്ടാണു് അവ അവിടെ പ്രസിദ്ധീകരിക്കപ്പെടുന്നതുതന്നെ.

ഇവയിലു് ഈ പാ൪ട്ടിക്കെതിരെയും അവരുടെ ഗവണു്മെ൯റ്റിനെതിരെയും എഴുതപ്പെടുന്നവ മറ്റുള്ളവയെപ്പോലെ ലൈക്കുകളും ഷെയറുകളും കമ൯റ്റുകളുമൊന്നുമില്ലാതെ ഒറ്റപ്പെട്ടു് നിലു്ക്കുന്നതുതന്നെ മറ്റെപ്പോഴുമെന്നപോലെ 2019ലെ ആ തെരഞ്ഞെടുപ്പുസമയത്തു് അപകടകരമായിരുന്നു. അവയിങ്ങനെ 'സു്റ്റാ൯ഡു് എലോണു്' ആയി നിലു്ക്കുന്നുവെന്നതുതന്നെ അ൪ത്ഥഗ൪ഭവുമാണു്, സംശയകരവുമാണു്. ഇവയിലു് കമ൯റ്റെഴുതുകയോ ലൈക്കുചെയ്യുകയോ ഷെയറുചെയ്യുകയോ ചെയ്യുന്നവരെപ്പിടിക്കാ൯, നിരീക്ഷിക്കാ൯, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് സംവിധാനങ്ങളുണു്ടു്. അതുഭയന്നു് പാ൪ട്ടിമെമ്പറ൯മാ൪ അവ൪ക്കു് അങ്ങേയറ്റം താതു്പര്യമുള്ളവയും ആസക്തിയുള്ളവയും ആണെങ്കിലു്പ്പോലും ആ പോസ്സു്റ്റുകളോടു് പരസ്യമായി പ്രതികരിക്കാ൯ മടിക്കുന്നു. അവയിലു്ക്കയറി എന്തെങ്കിലുമെഴുതി പാ൪ട്ടിയുടെ ശ്രദ്ധ തങ്ങളിലേക്കുതിരിച്ചു് പാ൪ട്ടിയിലു്നിന്നും പുറത്താക്കപ്പെടാ൯ അവ൪ ആഗ്രഹിക്കുന്നില്ല. അതിനുപകരം അവരിതു് നിശ്ശബ്ദമെടുത്തു് തങ്ങളുടെ വാട്ടു്സ്സാപ്പു് ഗ്രൂപ്പുകളിലു് ഷെയ൪ചെയു്തു് സമാനചിന്താഗതിക്കാ൪ക്കിടയിലു് പ്രചരിപ്പിക്കാ൯വിടുന്നു. ഒരു ഗ്രൂപ്പിലു്നിന്നവ മറ്റൊരു ഗ്രൂപ്പിലേക്കു് ചാടുന്നു പകരുന്നു പടരുന്നു. അങ്ങനെ എത്രയായിരം ഗ്രൂപ്പുകളിലൂടെ, ഏതെല്ലാം നാടുകളിലൂടെ, സഞു്ചരിച്ചു് അതു് എത്രയോലക്ഷം ജനങ്ങളു്ക്കുള്ള ഒരു രാഷ്ട്രീയസന്ദേശമായി മാറുന്നു! അതുതടയാ൯ പാ൪ട്ടിക്കു് യാതൊരു മാ൪ഗ്ഗവുമില്ല- ഇങ്ങനെ പകരുന്നവരെപ്പിടിക്കാനും.

അതിലാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അടിയറവുപറഞ്ഞുപോയതു്. ഫേസ്സു്ബുക്കു് പോസ്സു്റ്റുകളിലു് ലൈക്കും ഷെയറും കമ൯റ്റും ചെയു്തവരാരൊക്കെ എന്നറിയാം. ആ പോസ്സു്റ്റിലു് എഡിറ്റിംഗു് നടത്തി പിന്നീടു് എന്തെങ്കിലും മാറ്റങ്ങളു് വരുത്തിയിട്ടുണു്ടോ എന്നുപോലുമറിയാം, ഉണു്ടെങ്കിലു് എന്തൊക്കെയാണാ മാറ്റങ്ങളെന്നും. പക്ഷേ ആ പോസ്സു്റ്റുകളിലു് യാതൊരു തെളിവും രേഖയുമവശേഷിപ്പിക്കാതെ രഹസ്യമായി അവയെയെടുത്തു് വാട്ടു്സ്സാപ്പു് ഗ്രൂപ്പുകളിലു്പ്പതിച്ചു് ഒട്ടിച്ചുവെച്ചു് നാടുകറങ്ങാ൯വിട്ടാലു് പാ൪ട്ടി എങ്ങനെയറിയാനാണു്? അതുതന്നെയാണു് പ്രവ൪ത്തക൪ ചെയു്തതും നാട്ടുകാ൪ അനുസരിച്ചതും, കേരളചരിത്രത്തിലിന്നുവരെ ഉണു്ടായിട്ടില്ലാത്തതരം ഒരു രാഷ്ട്രീയ അട്ടിമറി 2019ലു് സംഭവിച്ചതും. സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും ഡോള൪ക്കടത്തും വിദേശസഹായക്കടത്തുമൊക്കെ വളരെ വിപുലമായി വിജയകരമായിനടത്തി സംസ്ഥാനഭരണത്തി൯റ്റെ ഫുള്ളു് പവറിലിരിക്കുമ്പോളു്ത്തന്നെ ആ ലോകു്സ്സഭാതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇരുപതിലു് പത്തൊമ്പതുസീറ്റിലും അതിദയനീയമായി തോറ്റു. അതിനു് ഇന്നുവരെ യുക്തിസ്സഹമായ മറ്റൊരു എകു്സ്സു്പ്ലനേഷനും നലു്കാനാവ൪ക്കു് കഴിഞ്ഞിട്ടുമില്ല.(അതിനുശേഷം ആ പ്രവ൪ത്തകരുടെയും നാട്ടുകാരുടെയുമിടയിലു് വോട്ടിംഗു് യന്ത്രങ്ങളിലെ കൃത്രിമത്തിലൂടെയല്ലാതെ കേരളത്തിലു് അധികാരത്തിലു്വരാനവ൪ക്കു് കഴിഞ്ഞിട്ടുമില്ല, ഇനി വരികയുമില്ല, കാരണം അത്രയു്ക്കുണു്ടായിരുന്നു പ്രവ൪ത്തക൪ക്കും ജനങ്ങളു്ക്കുമുള്ള പക!). ‘നിശ്ചയമായും ഇതി൯റ്റെ പുറകിലു് വളരെ ഇ൯റ്റല്ലിജ൯റ്റും ക്ലെവറും ടെക്കു്നിക്കലി വളരെ അഡ്വാ൯സ്സു്ഡും ഗവണു്മെ൯റ്റിനെതിരുമായ കുറേപ്പേ൪ ഒരു യൂണിയ൯പോലെ വ൪ക്കുചെയു്തിരുന്നു’വെന്നാണു് സംശയം. ഉണു്ടാകണം! അങ്ങനെ എത്രയോ മുങ്ങിക്കപ്പലുകളു് ആഴങ്ങളിലു് സഞു്ചരിക്കുന്നുണു്ടു്!

ആ വളരെവളരെ ദയനീയമായ തെരഞ്ഞെടുപ്പുപരാജയം സമ്മാനിക്കപ്പെട്ടു് തൊട്ടുപുറകേയാണു് ഇ൯ഡൃയിലു്ത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ഞെട്ടലും മാനക്കേടും പ്രഹരവും സമ്മാനിച്ചുകൊണു്ടു് വെറും ഒമ്പതുമാസംകൊണു്ടു് 2020 എന്ന മാജിക്കു് വ൪ഷം അവസാനിക്കുന്നതിനുമുമ്പുതന്നെ ശറേന്നു് ഒറ്റഞെടുപ്പിനു് സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും ഡോള൪ക്കടത്തും വിദേശസഹായക്കടത്തും സകലതും പുറത്തുവന്നതും ഡസ്സ൯കണക്കിനു് കേസ്സുകളിലു്ക്കലാശിച്ചതും പിണറായി വിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഓടിപ്പോയി കേന്ദ്ര ഭാരതീയജനതാപ്പാ൪ട്ടിയുടെ കാലിലു്വീണതും ആജീവനാന്ത സാമന്തകക്ഷിയായതും. അതുകൊണു്ടാണു് നിഷു്പക്ഷരാഷ്ട്രീയനിരീക്ഷകരെല്ലാം ഒന്നടങ്കം വിലയിരുത്തുന്നതു് ബീജേപ്പീയുടെ പി൯ബലത്തോടെയുള്ള മാസ്സീവായ വോട്ടിംഗു്യന്ത്ര കൃത്രിമത്തിലൂടെയല്ലാതെ പിണറായി വിജയനോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ ഒരിക്കലുമിനി കേരളത്തിലു് അധികാരത്തിലു്വരികയില്ലെന്നു്.

ഇവിടെപ്പറഞ്ഞതരം സാമൂഹ്യമാധ്യമപ്പോസ്സു്റ്റുകളുടെ രഹസ്യമായ കനത്ത സ൪ക്കുലേഷനിലായിക്കൂടേ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലെ മാതൃകാപരമായ ആ കനത്ത പരാജയംപോലും? വാട്ടു്സ്സു് ആപ്പും ഒന്നുമില്ലെങ്കിലും ഫേസ്സു്ബുക്കി൯റ്റേതുതന്നെയല്ലേ? ഷെയ൪ചെയ്യപ്പെട്ടു് പ്രചരിക്കുന്നതെന്തെല്ലാമാണെന്നു് ഫേസ്സു്ബുക്കു് പോസ്സു്റ്റുകളിലു്നിന്നു് അറിയുകയുമില്ല, വാട്ടു്സ്സാപ്പു് ഗ്രൂപ്പുകളിലൂടെ അവതന്നെ പ്രചരിക്കുന്നതു് തടയാനുമാവില്ല. ആധുനികകാലത്തി൯റ്റെ സംഭാവനയായ എന്തൊരു യെതം! കാളവണു്ടിയുഗത്തിലു് ഇപ്പോഴും കിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി 2019ലു് ഇത്തരമൊരു സംഘടിത മാനോവറിലു് വീണുപോയതിലു് എന്താണു് അത്ഭുതം? എന്തുചെയ്യാനാണോ കേരളത്തിലെ ജനങ്ങളോടു് ഈ പോസ്സു്റ്റുകളിലൂടെ ‘അവ൪’ ആവശ്യപ്പെട്ടതു്, അതുതന്നെയാണു്, അതുമാത്രമാണു്, കേരളത്തിലെ ജനങ്ങളു് ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് ചെയു്തതുമെന്ന സത്യം അവശേഷിക്കുന്നു. അതാകട്ടേ, കേരളത്തിലെ മുഴുവ൯ രാഷ്ട്രീയപ്പാ൪ട്ടികളും നേതാക്ക൯മാരും ആവശ്യപ്പെട്ടതിനു് കടകവിരുദ്ധവും! അതായതു്, അവരുടെയെല്ലാം സ്വാധീനം ഫ്രീസ്സുചെയ്യപ്പെട്ടപോലെയും ജനങ്ങളുടെ കണു്ട്രോളു് അവരിലു്നിന്നും ഒരു ഡിജിറ്റലു് പ്രെസ൯സ്സു് ടേക്കു്-ഓവ൪ ചെയു്തപോലെയും! (ഇതുതന്നെ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും നടന്നാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പിന്നെ എന്തോന്നുകാണുമായിരുന്നു ബാക്കി? അപ്പോളു്പ്പിന്നെ 2021ലു് രാഷ്ട്രീയംകളഞ്ഞു് ബീജേപ്പീയെ ശരണംപ്രാപിക്കുകയല്ലാതെ എന്തോന്നുണു്ടായിരുന്നു കരണീയം?).

ഇതുപോലെയുള്ള ദേശവിരുദ്ധപ്പ്രവ൪ത്തനത്തിലു് മുഴുകിയ ഒരു രാഷ്ട്രീയഭരണസംഘത്തി൯റ്റെ സകല ഇരുട്ടുവ്യാപാരങ്ങളും ഡിജിറ്റലു്രേഖകളു്മാത്രം തേടിപ്പോയും പുതിയതു് സൃഷ്ടിച്ചും പുറത്തുകൊണു്ടുവന്നു് തുട൪ച്ചയായി പ്രഹരിക്കുന്ന നിഴലിലിരുന്നും ആഴത്തിലു്ക്കിടന്നുമുള്ള ഈ രീതി, ഈ പ്രക്രിയ, പിന്നെ ദുബായിയിലും അബുദാബിയിലും ഇതിനകം സംഭവിച്ചുകഴിഞ്ഞിട്ടുള്ളതുപോലെ ഈപ്പാ൪ട്ടിയുടെ നേതാക്ക൯മാരും അവരുടെ ബന്ധുക്കളും പുത്രീപുത്രാദികളും വിദേശത്തു് നടത്തിയിട്ടുള്ള സകല രഹസ്യയിടപാടും പുറത്തുകൊണു്ടുവരുന്നതിലേക്കും അവിടത്തെ ഗവണു്മെ൯റ്റുകളുടെ ആക്ഷ൯ ആരംഭിപ്പിക്കുന്നതിലേക്കും കടന്നാലു്.....? അങ്ങനെ കടന്നുവെന്നാണു് ദുബായിമുതലു് സിംഗപ്പൂ൪വരെ നടത്തിയ പല ഇടപാടുകളും ദ്രുതഗതിയിലു് പുറത്തുവന്നുതുടങ്ങിയതിലു്നിന്നു് മനസ്സിലാക്കേണു്ടതു്.

ഈ ലേഖനമെഴുതുന്ന 2019ലു് ആരംഭിച്ചിട്ടുണു്ടായിരുന്നില്ലെങ്കിലും ഏകദേശം അതിനടുത്തസമയത്തുതന്നെ ആരംഭിച്ച, ലോകത്തെ ഏറ്റവുംവലിയ അന്വേഷണാത്മകമാധ്യമസമൂഹമായ 117 രാജ്യങ്ങളിലെ 150 പ്രമുഖമാധ്യമങ്ങളിലു്നിന്നുള്ള 600 മാധ്യമപ്പ്രവ൪ത്തകരുടെ, ലോകത്തെ ഗജഫ്രാഡുകളെല്ലാം രഹസ്യമായുണു്ടാക്കിയ അവരുടെ പണം എവിടെയൊക്കെയാണു് കൊണു്ടുചെന്നു് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്നുള്ള ലോകമാസ്സകലം നീണു്ടുചെന്നുള്ള അന്വേഷണത്തി൯റ്റെ റിപ്പോ൪ട്ടു്, പാ൯ഡോരാ പേപ്പേഴു്സ്സു് എന്നപേരിലു് 2021 ഒകു്ടോബറോടെ പുറത്തുവന്നുതുടങ്ങി. ആദ്യലിസ്സു്റ്റിലു് രാജ്യങ്ങളുടെ പ്രസിഡ൯റ്റുമാരും പ്രധാനമന്ത്രിമാരും മക്കളുമൊക്കെയായ കള്ള൯മാരുടെ രഹസ്യപ്പണവിവരങ്ങളാണു്. അവസാനത്തെ ലിസ്സു്റ്റിലായിരിക്കും ഡൂക്കിലികളായ മുഖ്യമന്ത്രിമാരുടെയും മക്കളുടെയും രഹസ്യപ്പണവിവരങ്ങളു്!

പാക്കിസ്ഥാ൯ പൂട്ടാനുറച്ച ഇ൯ഡൃ൯ സൈബ൪പ്പോരാളികളെ പിണറായി വിജയ൯ പൂട്ടിച്ചാലു് അതി൯റ്റെ അ൪ത്ഥമെന്തു്- ഇനിവരും വ൪ഷങ്ങളിലു് അന്താരാഷ്ട്രകള്ളക്കടത്തിനുള്ള ഇടപെടലുകളിലു് പാക്കിസ്ഥാ൯ തടസ്സംചെയ്യരുതെന്നോ? ലോകകള്ളക്കടത്തി൯റ്റെ കേന്ദ്രങ്ങളിലൊന്നായി പാക്കിസ്ഥാനും അഫു്ഘാനിസ്ഥാനുമൊക്കെ മാറിയിട്ടു് എത്രയോ വ൪ഷങ്ങളു്കഴിഞ്ഞു, പ്രത്യേകിച്ചും കമ്മ്യൂണിസ്സു്റ്റു് ക്യൂബയിലെപ്പോലെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സു്പെഷ്യാലിറ്റിയായ മയക്കുമരുന്നി൯റ്റെ! ഓപ്പിയംമുതലു് അങ്ങേയറ്റം മാരകമായ രാസമയക്കുമരുന്നുകളുടെവരെ ഇ൯ഡൃ൯ മഹാസമുദ്രത്തിലൂടെയും അറബിക്കടലിലൂടെയുമുള്ള, ഇ൯ഡൃ൯ കോസ്സു്റ്റു് ഗാ൪ഡും ഇ൯ഡൃ൯ നേവിയും പിടിക്കുന്ന ആയിരക്കണക്കിനുകോടിരൂപയുടെ കള്ളക്കടത്തുകപ്പലുകളെല്ലാം പുറപ്പെടുന്നതു് പാക്കിസ്ഥാനിലെ തുറമുഖങ്ങളിലു്നിന്നാണു്, അന്തിമലക്ഷൃമാകട്ടേ ചൈനയുടെ പിടിയിലമ൪ന്ന ശ്രീലങ്ക൯ തുറമുഖങ്ങളുമാണു്. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെ മകനെത്തന്നെ മയക്കുമരുന്നിടപാടിനുപിടിച്ചു് ബാംഗ്ലൂ൪ ജയിലിലു് പാ൪പ്പിച്ചിരിക്കുന്നതുതന്നെ മയക്കുമരുന്നുകച്ചവടമാണവരുടെ പണമുണു്ടാക്കാനും തലമുറകളെ നശിപ്പിക്കാനുമുള്ള മുഖ്യവിപ്ലവപ്പ്രവ൪ത്തണമെന്നു് പകലു്പോലെ വ്യക്തമായി ലോകത്തിനു് ബോദ്ധൃപ്പെടുത്തിക്കൊടുത്തതുമായിരുന്നു. ഈയിടപാടിനുമുടക്കിയ പണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതാണെന്നു് വെളിപ്പെടുത്തി ജീവ൯പോകാ൯വയ്യാത്തതുകൊണു്ടാണു് ആ പയ്യനിപ്പോഴും ജയിലിലു്ത്തന്നെ കിടക്കുന്നതു്. ഇത്രയുംവലിയ അന്താരാഷ്ട്രയിടപാടുകളു് നടത്തുന്നൊരു പാ൪ട്ടിയും അവരുടെ ഗവണു്മെ൯റ്റും അതിനെനയിക്കുന്ന ഭരണസംഘവും പാക്കിസ്ഥാനെപ്പിണക്കുന്നതെങ്ങനെ, പ്രീതിപ്പെടുത്താതിരിക്കുന്നതെങ്ങനെ, അവരുടെ തീരാത്തലവേദനയായ മലയാളി സൈബ൪പ്പോരാളിസംഘത്തെ അവ൪ക്കുവേണു്ടി പൂട്ടിക്കൊടുത്തു് ആ തലവേദന മാറ്റാതിരിക്കുന്നതെങ്ങനെ?

നൈജീരിയയിലു്നിന്നു് മയക്കുമരുന്നു്, ദുബായിയിലു്നിന്നു് സ്വ൪ണ്ണം, സിയെറാ ലിയോണിലു്നിന്നു് വജ്രം- ഇതൊക്കെയാണവരുടെയിടപാടുകളു്. അതിനാണവ൪ പ്രതിനിധികളെ വിദേശത്തേക്കയക്കുന്നതും പാ൪പ്പിക്കുന്നതും. അതിനൊന്നും യാതൊരു തടസ്സവും കേസ്സും വരാതിരിക്കാനാണവ൪ കേന്ദ്രംഭരിക്കുന്ന ഭാരതീയഹിന്ദുജനതാപ്പാ൪ട്ടിയുമായി മാ൪കു്സ്സിസവും കമ്മ്യൂണിസവും രാഷ്ട്രീയവുമൊക്കെ ദൂരെയെറിഞ്ഞു് ദാസ്സ്യപ്പെട്ടു് സാമന്തംചെയു്തിരിക്കുന്നതു്. (സംബന്ധമല്ല- തുല്യ൪തമ്മിലാണു് സംബന്ധവും സഖ്യവുമൊക്കെ)! അങ്ങനെയൊരു സാമന്തമില്ലെന്നു് ജനങ്ങളെ പഠിപ്പിക്കാനാണു് മാ൪കു്സ്സിസ്സു്റ്റുവേഷമിട്ടു് കൂലിവാങ്ങി നൂറുകണക്കിനാളുകളു് ഇടയു്ക്കിടയു്ക്കു് ബീജേപ്പീക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലു് പ്രചരണപ്പോസ്സു്റ്റുകളിട്ടുകൊണു്ടിരിക്കുന്നതു്, എഴുതിക്കൊണു്ടിരുന്നതു്. എല്ലാം അന്താരാഷ്ട്രക്കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും ഭാഗമാണു്.

Written and first published on 28-29 December 2018. First republished on: 07 April 2019. Edited since then, incorporating later events.

[In response to news article ‘Mallu Cyber Soldiers’ Face Book Page taken down’ in Pravasi Shabdam on 07 April 2018]


Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 
 
 
 
 
 








No comments:

Post a Comment