Thursday 3 October 2013

026. ഒരുതുള്ളി വെളിച്ചം. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

026

ഒരുതുള്ളി വെളിച്ചം
 

പി. എസ്സു്. രമേശു് ചന്ദ്ര൯
  
Article Title Image By .. Graphics: Adobe SP.
   
'തുള്ളിവെളിച്ചം ചൊരിയുകയവ൪ക്കു 
തമസ്സില് വഴികാണാ൯'

You can buy this book here: 
https://www.amazon.com/dp/B07DBGRFQY

Kindle eBook
Published on May 26, 2018 

$0.99 USD 
ASIN: B07DBGRFQY
Length: 33 pages 

Kindle Price (US$): $0.94 
Kindle Price (INR): Rs. 67.00

You needn't buy this book. You can still read this poem here in full.

ഒന്നു്

ഏതോ രാവി,ലൊരേതോ പൊ൯മാ൯
ചുണു്ടിലെപ്പൊ൯മീനി൯
ചിറകിലൊളി,ച്ചൊരു പൊ൯വയലു്പൂകിയൊ-
രാഫ്രിക്ക൯പായലു്.

നേരം വൈകിയൊരാളു്നെല്ലറകളു്
നിറയു്ക്കാ൯ കൊയ്യാനായു്,
ആളെവിളിയു്ക്കാനരമനവാതിലു്
തുറക്കാ,നുണരുന്നു.

പച്ചക്കിളികളു് പവിഴംമുറിയാ൯
പറന്നിറങ്ങിയതോ,
പാടംമൂടിയ നീരാളംപോലു്
പായലു് പട൪ന്നതോ?

പാടകളു്മൂടിയകണ്ണാലു്,പ്പാട-
വരമ്പിലു്പുതമണ്ണിലു്
ഇടറുംപാദമുറപ്പി,ച്ചകലെ-
പ്പുതിയൊരു പൊ൯വയലി൯

സീമകളു്തേടിപ്പൊ൯മാ൯ വീണു്ടും
പറന്നുപോകുവതും,
നരച്ചനൂറ്റാണു്ടുകളു് നിശ്ശബ്ദം
നോക്കിക്കാണുന്നു.

രണു്ടു്

ആയിരമാളുകളു് തിങ്ങിക്കൂടിയ
വിദ്യാലയമുറ്റം,
ആ൪ക്കാണവരംഗീകാരത്തി-
ന്നാടകളു് ചാ൪ത്തുന്നു?

അവാ൪ഡു നേടിയൊരദ്ധ്യാപക൯റ്റെ
ചുണു്ടിലു്പ്പുഞു്ചിരിയും,
നെഞു്ചിലു്ക്കടലു്കടന്നൊരു വീഞ്ഞും
പതഞ്ഞുപൊങ്ങുന്നു.

പണു്ടെ൯കണ്ണിനു വിളക്കുകാട്ടിയ
പള്ളിക്കൂടങ്ങളു്,
എങ്കിലുമവിടെയെഴുത്താണികളെ-
ന്താണുരചിക്കുന്നു?

ഒരിക്കലു് ഞങ്ങളുറങ്ങുംനേരം
ഗ്രാമച്ച്ചുവരുകളിലു്
അക്ഷരവൈരികളെഴുതു,ന്നക്ഷര-
മഗ്നിപ്പന്തങ്ങളു്!

‘അതിനെയെടുക്കരു,തായുധമായതു
ചൂടാ൯പാടില്ല’!
അദ്ധ്യാപകരുടെയാക്രോശങ്ങളു്
മുഴങ്ങിയുയരുന്നു.

പിന്നീടൊരിക്കലക്ഷരവൈരിക-
ളാരാദ്ധ്യ൯മാരാം
അദ്ധ്യാപക൪ വിടവാങ്ങുംവേദിയു-
മുത്സവമാക്കുന്നു.

പള്ളിക്കൂടച്ചുവരുകളു് പായലു്-
പ്പുതപ്പുമൂടുന്നു;
വിജയാഷ്ടമികളിലെങ്ങും കാളീ-
വിലാസനൃത്തങ്ങളു്.

പറന്നുപറന്നുപോകും നീല-
ക്കാ൪മുകിലുകളു്നോക്കി,
തള൪ന്നുതാഴത്തിരുന്നു പിന്നിലു്-
പ്പതറിയ തലമുറകളു്.

ചോരയുണങ്ങിയ മുറിവിലു്, നരച്ച
വിപ്ലവശാസു്ത്രത്തി൯
മൂ൪ച്ചയുരയു്ക്കും വിപ്ലവകാരിക-
ളെവിടെയിരിക്കുന്നു?

ഇന്നലെയവരുടെ പെങ്ങ൯മാരുടെ
കുഞ്ഞിക്കണ്ണുകളു്ത൯,
കിനാവുകുത്തിയണച്ചവരോടൊ-
ത്താ൪ത്തുചിരിക്കുന്നു;

ഇന്നലെയവരുടെ പിഞു്ചോമനയുടെ
കുരുന്നുകുഞ്ഞുകരളു്,
കൊത്തിനുറുക്കിയ മുറ്റത്തിരുന്നു
ചീട്ടുകളിക്കുന്നു.

കൊലയു്ക്കു കത്തിയുരച്ചവരവരുടെ
ചെമ്പ൯കണ്ണുകളിലു്,
ഒളിച്ചുവെച്ചൊരു പഞു്ചാരച്ചിരി-
യിവരുടെ ചുണു്ടുകളിലു്.

പരിവ൪ത്തനങ്ങളു് പണയംവെച്ചവ൪
പാതിരാത്രിയിലും,
കെട്ടിയുയ൪ത്തുന്നാകാശത്തിലു്
ചീട്ടുകൊട്ടാരം.

മൂന്നു്

ആകാശച്ചോലയിലു്ഞാനെ൯
വള്ളംതുഴയുമ്പോളു്,
ആരാരോ മണ്ണിലു്നിന്നു
വിളിക്കുന്നയ്യയ്യോ!

നീരൊഴുകും വയലിലു്ഞാ൯ നെലു്-
വിത്തുകളു്വിതറുമ്പോളു്,
ആരാരോ വിണ്ണി൯മൂലയിലു്
നിന്നുചിരിക്കുന്നു.

ഒരുവേളയിലു്ഞാനെന്നുടെകണ്ണുക-
ളെന്നിലു്ത്തിരിച്ചുപോയു്,
മണ്ണിലു്മനുഷ്യ൪വാഴു്ത്തും മഹത്വ-
മന്വേഷിക്കാനായു്.

കാടുകളുംകുന്നുകളും കയറിയി-
റങ്ങി,ക്കടലലകളു്
കുളിരുചുരത്തും കടലോരത്തും
തിരഞ്ഞുഞാനുഴറി.

അറിവുകളെന്നുടെയുള്ളിലുറങ്ങു,-
ന്നാരോമന്ത്രിച്ചു;
അനുഭവമദ്ധ്യാപകരായു്, പ്രകൃതി
പാഠപുസു്തകമായു്.

മനുഷ്യനും പരിവ൪ത്തനദാഹ-
മുറങ്ങുമവ൯റ്റെ മനസ്സും,
നിറഞ്ഞു നൂറ്റാണു്ടുകളു്നീണു്ടൊഴുകിയ
നിതാന്തഭാവനയും,

വിശ്വമനസ്സി൯ മുന്നിലു്വിനീതം
മുട്ടുമടക്കുന്നു;
കവിതയിലവയുടെ ചരിത്രരചനാ
പാടവമറിഞ്ഞുഞാ൯.

നാലു്

നീലനിലാവി൯തോണിയിലു് ഞാനൊരു
നീണു്ടയാത്രയു്ക്കായു്
ഒരുങ്ങി,യുരുകും വെയിലുലയി൯മേലു്
തോണിയുമുരുകുന്നു.

ഏതോദ്രവിച്ചദൈവം പിന്നീ-
ടമരംകാക്കുന്നു,
കൊടുങ്കാറ്റുകളു് കടന്നുലച്ചെ-
ന്നമരംമുറിയുന്നു.

ദു:ഖംമാത്രം നുരഞ്ഞുപതയും
വിദൂരമൊരു ദ്വീപിലു്,
നിശ്വാസത്തി൯ കൊടിക്കൂറയാ-
ലുയ൪ത്തിയടയാളം.

എ൯റ്റെനാവിലു്മുറുക്കിയ വീണ-
ക്കമ്പിയ്ക്കുംമീതേ,
എന്നെത്തിരിഞ്ഞുനോക്കാതലറു-
ന്നലകടലകലത്തിലു്.

എ൯റ്റെചുണു്ടുചുരത്തും തേനി൯
പഴക്കമറിയാതെ,
കാലത്തി൯റ്റെ കപ്പലു്ക്കൂട്ടം
കടന്നുപോകുന്നു.

മുമ്പേകടന്നുപോയവരാരോ
കാഹളമൂതുന്നു:
'മുനിഞ്ഞുകത്തുന്നജ്ഞാനത്തി-
ന്നിരുളിലുമൊരു ദീപം.'

അനുഭവമാകും ചിപ്പിയു്ക്കുള്ളിലു്
നിത്യമുറങ്ങുന്നോ,
ചിപ്പികളു്വെട്ടിപ്പൊളിച്ചു നിശബ്ദ
മുത്തുകളു്തെരയാതെ?

ചിതറിയചിപ്പിത്തുണു്ടുകളലക്ഷൃ-
മകലേയു്ക്കെറിയാതെ,
അവയുടെചിതയിലെയുലയിലുരുക്കുക
മനസ്സെന്നസ്വ൪ണ്ണം.

അനുഭവമാകും ചിപ്പികളു്കത്തി-
ജ്ജ്വലിക്കുമാഴികളിലു്,
മനസ്സി൯റ്റെ സംസു്ക്കരണംതന്നെ
മനുഷ്യസംസു്ക്കാരം.

നി൯റ്റെയുമെല്ലാവരുടെയുമനുഭവ-
മതേസമൂഹത്തി൯
അനുഭവമായും, തിരക്കിയൊഴുകിടു-
മനുഭവചക്രങ്ങളു്

കാലഘട്ടത്തി൯റ്റെയുമനുഭവ-
മായുംമാറുന്നു;
കാലഘട്ടങ്ങളു്തന്നനുഭവ-
മാകുന്നുചരിത്രം.

ആദ്യശ്വാസത്തി൯നാളു് മുതലു്നീ
മാറാപ്പുകളാക്കി,
ചരിത്രസംസു്ക്കാരങ്ങളു് ചുമലിലു്
ചുമന്നുപോകുന്നു.

വ്യക്തികളൊറ്റയു്ക്കൊറ്റയു്ക്കനുഭവ
പുഷു്പങ്ങളു്തേടി,
വ്യക്തം ചുവടുകളു്വെയു്ക്കും ചരിത്ര–
പശ്ചാത്തലങ്ങളിലു്,

കണ്ണുംന,ട്ടൊരു മിന്നാമിനുങ്ങു
മിന്നുംപോ,ലെന്നും
തുള്ളിവെളിച്ചം ചൊരിയുകയവ൪ക്കു
തമസ്സിലു് വഴികാണാ൯.

മടക്കിനിന്നെവിളിയു്ക്കാ൯ മരണം
മണികളു് മുഴക്കുന്നു,
മണിസ്വനംപോലൊഴുകിവരുന്നൂ
മൃത്യുത൯നാദം.

സുഷുപു്തിയിലു്വിസ്മ്രുതമാം നിശബ്ദ
താഴു്വരകളു്താണു്ടി,
രഹസ്യമായു്മന്ത്രിക്കും ചെവിയിലു്,
നേ൪ത്തൊരു നിമിഷത്തിലു്:

"നി൪ത്തുക മടങ്ങിടാമിനി, നോക്കുക
നീലവിഹായസ്സിലു്,
നിനക്കുപകരം പാതതെളിക്കാ൯
തെളിഞ്ഞുനക്ഷത്രം."

ഒടുവിലു് മരവിക്കുംമരണത്തി൯
തണുത്തഗുഹാമുഖം,
തുടങ്ങിടുന്നൂ ജീവ൯ പുതിയൊരു
പ്രവ൪ത്തനശ്ശൈലി.

പരസു്പരംപോരാടിയ മഹദു്-
വികാരങ്ങളു് മൌനം;
നി൯റ്റെപ്രതിച്ഛായകളിലെനീയും
നീയും കാണുന്നു.

മാറാപ്പുകളുടെമീതേ നീനി൯
വിരിപ്പൊതുക്കുമ്പോളു്,
ചരിത്രസംസു്ക്കാരങ്ങളു് നിന്നെ-
ച്ചുമക്കുവാനെത്തും!

(ഒരുതുള്ളി വെളിച്ചം എന്നഗ്രന്ഥം ഇവിടെ അവസാനിക്കുന്നു)

കുറിപ്പു്:

'ജലജപത്മരാജി'യെന്ന ചലച്ചിത്രത്തിനൊടുവിലു് കടലു്ത്തീരത്തു് വിജയു് ശിഖാമണിയുടെ ശരീരത്തിലു്നിന്നും കണു്ടെടുത്ത ഡയറിയിലു് ഉണു്ടായിരുന്ന കവിത. ഇതോടൊപ്പമുണു്ടായിരുന്ന ദീ൪ഘമായ കഥ പുറകേ പിന്നീടു് പ്രസിദ്ധീകരിക്കുന്നതാണു്. ഈ കഥയിലു് അലകു്സാണു്ട൪ പോപ്പു് ചെയു്തതുപോലെ വൃക്തിനാമങ്ങളുടെ സ്ഥാനത്തു് കുറേ ഡാഷുകളല്ല, യഥാ൪ത്ഥ പേരുകളു് അതേപടി ചേ൪ത്തിരിക്കുകയാണു്. അവ ഭേദഗതി ചെയ്യേണു്ടതുണു്ടു്. - എഡിറ്റ൪.


Written in: 1979
First Published: 1999
E-Book Published: May 2018




No comments:

Post a Comment