Friday, 15 January 2021

429. കസ്സു്റ്റംസ്സി൯റ്റെ കൈവെട്ടുമെന്നുപറഞ്ഞുള്ള സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസിയേഷ൯റ്റെ പ്രസു്താവന വായിച്ചു; ജീവിതത്തിലാദ്യമായി അടികിട്ടിയവ൯റ്റെ നിലവിളിപോലുണു്ടു്

429

കസ്സു്റ്റംസ്സി൯റ്റെ കൈവെട്ടുമെന്നുപറഞ്ഞുള്ള സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസിയേഷ൯റ്റെ പ്രസു്താവന വായിച്ചു; ജീവിതത്തിലാദ്യമായി അടികിട്ടിയവ൯റ്റെ നിലവിളിപോലുണു്ടു് 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

1

കസ്സു്റ്റംസ്സി൯റ്റെ കൈവെട്ടുമെന്നുപറഞ്ഞുള്ള സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസിയേഷ൯റ്റെ പ്രസു്താവന വായിച്ചു; ജീവിതത്തിലാദ്യമായി അടികിട്ടിയവ൯റ്റെ നിലവിളിപോലുണു്ടു്. ഇത്രയും അധികാരപ്പ്രമത്തവും അപഹാസ്യവും സംസു്കാരശൂന്യവുമായ ഒരു വാറോല സെക്രട്ടേറിയറ്റു് രുപീകരണത്തിനുശേഷം ആരും വായിച്ചുകാണില്ല. ഇത്ര ലോവെസ്സു്റ്റു്-ലെവലു് ഭാഷമാത്രമറിയാവുന്നവ൯മാരെയാണോ ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടുമെ൯റ്റുകളിലു് ഉന്നത ഉദ്യോഗസ്ഥ൯മാരായി ഇപ്പോളു് നിയമിച്ചുവെച്ചിരിക്കുന്നതെന്നു് ആരായാലും അമ്പരന്നുപോകും. ഏറ്റവും അത്ഭുതപ്പെടുത്തുന്നതു് അഴിമതിതീണു്ടാത്ത ഉദ്യോഗസ്ഥ൯മാരാണു് സെക്രട്ടേറിയറ്റുഭരിക്കുന്നതെന്നു് പറഞ്ഞുവെച്ചിരിക്കുന്നതാണു്. തൂണുപോലും കൈനീട്ടി കൈക്കൂലിചോദിക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റിനെക്കുറിച്ചുതന്നെയാണോ ഇപ്പറഞ്ഞിരിക്കുന്നതെന്നു് ഇതുകണു്ടതോടെ കേരളംമുഴുവ൯ ഇപ്പോളു് ചോദ്യമുയരുകയാണു്.

2

സു്റ്റേറ്റു് അസിസ്സു്റ്റ൯റ്റു് പ്രോട്ടോക്കോളു് ആപ്പീസറെ കൊച്ചിയിലു് കസ്സു്റ്റംസ്സു് ആസ്ഥാനത്തു് ചോദ്യംചെയ്യലിനായി ചെല്ലാ൯പറഞ്ഞു് അവിടെച്ചെന്നപ്പോളു് അടിച്ചുശരിപ്പെടുത്തിയെന്നും എന്തോ എടുത്തെറിഞ്ഞെന്നുമൊക്കെപ്പറഞ്ഞു് ഒരു കസ്സു്റ്റംസ്സുദ്യോഗസ്ഥ൯റ്റെ പേരും ആ പ്രസു്താവനയിലു്പ്പറയുന്നുണു്ടു്, അതോടൊപ്പം അതേ കാരൃങ്ങളു്കാണിച്ചു് സംസ്ഥാന ഡീജേപ്പീക്കു് ഒരു പരാതിനലു്കിയതി൯റ്റെ വാ൪ത്തയുമുണു്ടു്. സകലയിടത്തും സകലമുറിയിലും അകത്തുംപുറത്തും വീഡിയോക്ക്യാമറകളും ചോദ്യംചെയ്യലി൯റ്റെ വീഡിയോ റെക്കാ൪ഡിംഗുമുള്ള കൊച്ചിയിലെ കസ്സു്റ്റംസ്സി൯റ്റെയാപ്പീസ്സിലു്വെച്ച് ഇയാളു്ക്കു് എങ്ങനെ എവിടെവെച്ചാണടികൊണു്ടതെന്നറിയുക വിഷമം. അടിച്ചോ ഇല്ലയോയെന്നുതന്നെ നമ്മളു്ക്കറിയില്ലെങ്കിലും ജീവിതത്തിലാദ്യമായി അഹന്തയു്ക്കടികൊണു്ടവ൯റ്റെ വേവും ചൂടും ഭാഷയും ആ പ്രസു്താവനയിലു് നിശ്ചയമായുമുണു്ടു്. അത്ര അശ്രീകരമായ ഭാഷയാണത്തിലുള്ളതു്. ഇതെഴുതുന്നവ൯മാരാണു് ഗവണു്മെ൯റ്റുഫയലുകളെഴുതുന്നതെങ്കിലു് അവ പുറത്തുകാണിക്കാ൯കൊള്ളില്ല. തിരുവന്തപുരത്തെ കേരളാ ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റി൯റ്റെ ചരിത്രത്തിലു് അവിടെനിന്നുപുറത്തിറങ്ങുന്ന കടലാസ്സുകളും കത്തുകളും സ൪ക്കുലറുകളും ഉത്തരവുകളുമൊക്കെ ഈ വളരെയടുത്തകാലംവരെയും ഭാവശുദ്ധിയുടെയും സാംസു്ക്കാരികൗന്നത്യത്തി൯റ്റെയും ഭാഷാത്തനിമയുടെയും ഉത്തമ ഉദാഹരണങ്ങളും അധ്യാപക൪ നല്ല ഭാഷാമാതൃകകളായി കുട്ടികളു്ക്കു് പഠിക്കാ൯ കൊടുത്തിരുന്നവയുമായിരുന്നു എന്നതിലേക്കു് കടക്കുന്നില്ല. എവിടെനിന്നെങ്കിലും കാര്യമായിട്ടു് അടിയുംകൊണു്ടിട്ടുവന്നു് വേണു്ടപ്പെട്ടവരുള്ളിടത്തുവന്നുനിന്നു് ചിലരങ്ങനെ ചില വേണു്ടാതീനങ്ങളു് വിളിച്ചുപറഞ്ഞാക്രോശിക്കില്ലേ, ‘ഞാനാരാണെന്നവനറിയില്ല, നാളത്തെ സൂര്യോദയമവ൯ കാണില്ല, അവ൯റ്റെ കൈ നാളെയെവിടെക്കാണില്ല’, എന്നൊക്കെ ചില എകു്സ്സു്ചട്ടമ്പികളു് തുള്ളിവിറച്ചു് മുഖംചുവന്നു് കൈകാലധരങ്ങളു്വിറച്ചു് അട്ടഹസിക്കുന്നതു് കേട്ടിട്ടില്ലേ, ‘ഇതൊക്കെ അടികൊണു്ടപ്പോളു് അപ്പോളവിടെപ്പറഞ്ഞുകൂടായിരുന്നോ എന്നു് ചോദിക്കാ൯വന്നെങ്കിലും അപ്പോളവിടെയിരിക്കുന്നവ൪ ഒന്നും ചോദിക്കാതെയിരിക്കുമ്പോളു്? കൃത്യം ആ പദപ്പ്രയോഗങ്ങളും ഭാഷയും വേവും ചൂടുമാണു് 2021 ജനുവരി പന്ത്രണു്ടാംതീയതിയിറക്കിയ ആ പ്രസു്താവനയിലു്ക്കാണുന്നതു്. അതുവെച്ചുനോക്കുമ്പോളു് കൃത്യമായും അടികൊണു്ടിരിക്കാനാണു് സാധ്യത.

3

സെക്രട്ടേറിയറ്റിലെ ഈ എംപ്ലോയീസ്സു് അസോസ്സിയേഷ൯ ഭരണകക്ഷിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിയന്ത്രണത്തിലുള്ള ഒരു ഉദ്യോഗസ്ഥസംഘമാണു്. കേന്ദ്രയേജ൯സ്സികളു്ക്കെതിരെ ഒരിക്കലും സംസ്ഥാനസ൪ക്കാരുദ്യോഗസ്ഥ൯മാ൪ ഉപയോഗിക്കാ൯പാടില്ലാത്ത ഇത്ര ഭീഷണമായ ഭാഷയിലു് ഒരു പരസ്യപ്പ്രസു്താവന ഇവ൪ എന്തിനാണു് പുറപ്പെടുവിച്ചതെന്നറിയണമെങ്കിലു് ഈ ഉദ്യോഗസ്ഥസംഘത്തെ നയിക്കുന്ന ഭരണസംഘം ഭരണമേറ്റശേഷം തുട൪ച്ചയായി എന്താണു് ചെയു്തുകൊണു്ടിരുന്നതെന്നറിയണം, എങ്കിലേ ഈ ഉദ്യോഗസ്ഥസംഘം എന്തി൯റ്റെയൊക്കെ അകമ്പടിയും അനുബന്ധവുമായിരുന്നു, എന്തുകൊണു്ടവ൪ ഇത്രയും ഭയപ്പെടുന്നു, എന്നറിയാ൯പറ്റൂ. 2018മുതലു് രണു്ടുവ൪ഷമായി ഇവരെ നിയന്ത്രിക്കുന്ന ഭരണരാഷ്ട്രീയസംഘം യൂയേയീയുടെ തിരുവനന്തപുരം കോണു്സ്സുലേറ്റിലേക്കു് പതിനെട്ടിലേറെപ്പ്രാവശ്യം ഗളു്ഫുരാജ്യങ്ങളിലു്നിന്നും ഡിപ്ലോമാറ്റികു് ചാനലി൯റ്റെ മറവിലു് സ്വ൪ണ്ണവും അതിലേറെപ്പ്രാവശ്യം മൊത്തം പതിനേഴുടണ്ണോളം ഈന്തപ്പഴവും കടത്തുകയും ആ വസു്തുക്കളെല്ലാം നിയമംതെറ്റിച്ചു് കോണു്സ്സുലേറ്റിനുപുറത്തേക്കു് കൊണു്ടുപോയി കേരളത്തി൯റ്റെ പലഭാഗത്തും എത്തിക്കുകയുംചെയു്തു. 2020 ജൂലായിലു് തിരുവനന്തപുരം വിമാനത്താവളത്തിലു് ഇങ്ങനെവന്ന ഒരു പാഴു്സ്സലു് കസ്സു്റ്റംസ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് തുറന്നുപരിശോധിച്ചതോടെയാണു് ഈ കള്ളക്കടത്തെല്ലാം പുറത്തുവന്നതു്, അതോടെ അതി൯റ്റെ അനുബന്ധയഴിമതികളും. 2016മുതലു് 2018വരെയുള്ള കടത്തുകളെക്കുറിച്ചു് അന്വേഷണം നടക്കുന്നതേയുള്ളൂ. മറ്റുവിമാനത്താവളങ്ങളിലും കപ്പലു്ത്തുറമുഖങ്ങളിലുംകൂടിയും വളരെക്കാലമായി ഇത്തരം കള്ളക്കടത്തുനടന്നുവന്നിരുന്നതായും പുറത്തുവന്നു.

4

കേരളത്തിലെ പിണറായി വിജയ൯ ഗവണു്മെ൯റ്റിലെ ഉന്നത ഉദ്യോഗസ്ഥ൯മാരും ഗവണു്മെ൯റ്റി൯റ്റെ സഹായികളുമാണു് ഇതിലെല്ലാം പിടിയിലായതു്. ഈ കണു്സ്സൈ൯മെ൯റ്റുകളു് കസ്സു്റ്റംസ്സു് പരിശോധനയില്ലാതെ വിട്ടുകൊടുക്കാനും കൊണു്ടുവരാനും നയതന്ത്രപരിരക്ഷയില്ലാത്തവ൪ക്കു് സംസ്ഥാന പ്രോട്ടോക്കോളു് ഓഫീസ്സു് അവ൪ക്കു് നയതന്ത്രപരിരക്ഷയുണു്ടെന്നുള്ള ചിറ്റുനലു്കി സഹായിച്ചുവെന്നായിരുന്നു ചാ൪ജ്ജു്. അങ്ങനെ ചിറ്റുപോലും നലു്കാതെയും സംസ്ഥാനഗവണു്മെ൯റ്റിലെ ഉന്നതസ്സ്വാധീനമുപയോഗിച്ചു് ഈ കള്ളക്കടത്തുസാധനങ്ങളെല്ലാം കൊണു്ടുവരാ൯ സഹായിച്ചുവന്നിരുന്നെന്നും തെളിഞ്ഞു. അതോടൊപ്പം കൈക്കൂലിയായും കോഴയായും അഴിമതിയായും ഗവണു്മെ൯റ്റിലെ ഉന്നത൪ ഉണു്ടാക്കിയിരുന്ന പണം ഗവണു്മെ൯റ്റിലെയും രാഷ്ട്രീയത്തിലെയും ഉന്നത൪ ഡോളറാക്കിമാറ്റിയിട്ടു് ആ ഡോള൪ ഇവ൪ വിദേശയാത്രകളു് നടത്തിയിരുന്നപ്പോളു് നേരിട്ടും ഇടനിലക്കാരിലൂടെയും സു്റ്റേറ്റു് സംരക്ഷണമുപയോഗിച്ചു് പരിശോധനകൂടാതെ വിദേശത്തു് കൊണു്ടുപോയിരുന്നതായും അവിടെ പലയിടപാടുകളിലും നിക്ഷേപം നടത്തിയിരുന്നതായും ഇതിലു് ഒരു വലിയഭാഗം ചെലവഴിച്ചു് വിദേശത്തുനിന്നും സ്വ൪ണ്ണംവാങ്ങി തിരികെ ഡിപ്ലോമാറ്റികു് ചാനലിലൂടെ നാട്ടിലെത്തിച്ചു് അതുവിറ്റുണു്ടാക്കിയ പണം രാജ്യദ്രോഹശക്തികളു്ക്കെത്തിച്ചുകൊടുത്തു് തീവ്രവാദപ്പ്രവ൪ത്തനങ്ങളു്ക്കു് ശക്തിപകരുകപോലും ചെയു്തെന്നാണു് നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി, ഇന്ത്യ൯ കസ്സു്റ്റംസ്സു്, റിസ൪ച്ചു് ആ൯ഡു് അനാലിസിസ്സു് വിംഗു്, സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯, എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോ, ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോ എന്നീ ഏഴു് കേന്ദ്ര അന്വേഷണ ഏജ൯സ്സികളു് 2019ലു് കേരളത്തിലു് എടുത്തിട്ടുള്ള കേസ്സുകളു്. മൊത്തം എത്ര നിയമങ്ങളാണു് ലംഘിച്ചിട്ടുള്ളതു് എന്നുള്ളതി൯റ്റെപോലും കണക്കില്ല, അതുപോലും തിട്ടപ്പെടുത്തുന്നതേയുള്ളൂ.

5

അതൃന്തം ഗുരുതരമായ ഈ വിവിധ കേസ്സുകളെല്ലാം 2019-2020ലാണു് കേരളത്തിലെ വിവിധകോടതികളിലു് ഫയലു് ചെയ്യപ്പെട്ടിട്ടുള്ളതു്. മുഖ്യമന്ത്രി, നിയമസഭാസ്സു്പ്പീക്ക൪, ഉന്നതവിദ്യാഭ്യാസമന്ത്രി, ദേവസ്വം-ടൂറിസം-വ്യവസായം-പഞു്ചായത്തുവകുപ്പു് മന്ത്രിമാ൪, ഇവരുടെയെല്ലാം ഓഫീസ്സുകളു്, പ്രി൯സിപ്പലു് ഗവണു്മെ൯റ്റു് സെക്രട്ടറിമുതലു് താഴോട്ടുള്ള അവിടങ്ങളിലെ ജീവനക്കാ൪, സ൪വ്വീസ്സിനുപുറത്തുള്ള ഇവരുടെ ദീ൪ഘകാലസിലു്ബ്ബന്ധികളു്, എന്നിവരെല്ലാമാണു് ഈ കേസ്സുകളിലെല്ലാം പ്രതികളായിട്ടുള്ളതും അറസ്സു്റ്റുചെയ്യപ്പെട്ടിട്ടുള്ളതും റിമാ൯ഡിലു്ക്കഴിയുന്നതും ചോദ്യംചെയ്യപ്പെട്ടിട്ടുള്ളതും ചോദ്യംചെയ്യലോ അന്വേഷണമോ നേരിട്ടുകൊണു്ടിരിക്കുന്നതും. ഇതോടുബന്ധപെട്ട അന്വേഷണങ്ങളു് ഇതിലുളു്പ്പെട്ട പല ഉന്നതരും വിദേശത്തുനിന്നും ഉഗ്രമയക്കുമരുന്നിറക്കുമതിചെയു്തു് മൂന്നുനാലുസംസ്ഥാനങ്ങളിലു് വിലു്പ്പനനടത്തുന്നവരുമായി നേരിട്ടുബന്ധമുള്ളവരുംകൂടിയാണെന്നും പുറത്തുകൊണു്ടുവന്നു് കേസ്സുകളും അറസ്സു്റ്റുകളുമുണു്ടാവുകയുംചെയു്തു. ഇതിനുംപുറമേയാണു് ഈ ഭരണസംഘം നടത്തിക്കൊണു്ടിരുന്ന നിരവധി ഗവണു്മെ൯റ്റിടപാടുകളിലായി ആയിരക്കണക്കിനുകോടി രൂപയുടെ അഴിമതികളും കോഴകളും കൈക്കൂലികളും നടന്നതായുംകൂടി അന്വേഷണങ്ങളിലു് അനുബന്ധമായി പുറത്തുവന്നതു്. ഭരണപ്പാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അതി൯റ്റെ നേതാവായ പിണറായി വിജയ൯ നയിക്കുന്ന കേരളാ ഗവണു്മെ൯റ്റി൯റ്റെയും മുഖൃജോലിതന്നെ ഇതൊക്കെയായിരുന്നുവെന്നാണു് തെളിഞ്ഞതു്. അത്യുന്നത൯മാ൪ പങ്കാളികളായ ഈ വിവിധകേസ്സുകളുടെ വലിപ്പം ഇ൯ഡൃയിലെത്തന്നെ ഏറ്റവുംവലിയ അഴിമതിക്കാരും ഭരണത്തി൯റ്റെ മറവിലു് ഏറ്റവുംകൊടിയ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു് നടത്തുന്നവരും ഇവരാണെന്നുതെളിയിച്ചു. പല വ൪ഷങ്ങളോളം ഈ കേസ്സുകളു് ഇന്ത്യ൯കോടതികളിലു് നടക്കുമെന്നും, ചില൪ ശിക്ഷിക്കപ്പെടുമെന്നും, ചില൪ സമ൪ത്ഥമായ തെളിവുനശീകരണത്തിലൂടെ രക്ഷിക്കപ്പെടുമെന്നും ഉറപ്പായി.

2016മുതലു് അഞു്ചുവ൪ഷം തുട൪ച്ചയായി ഇത്രയും നിയമവിരുദ്ധപ്പ്രവൃത്തികളു് ചെയു്തിട്ടുനിലു്ക്കുന്ന ഈ ഭരണസംഘത്തി൯റ്റെ കൈയ്യുംകാലുമായി സകലരഹസൃവുംസൂക്ഷിച്ചു് വിശ്വസു്തതയോടെ സകല ആനുകൂലൃവുംപറ്റി പ്രവ൪ത്തിച്ച സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷ൯ കസ്സു്റ്റംസ്സു്പോലുള്ള സെ൯ട്രലു് അന്വേഷണയേജ൯സ്സികളുടെ കൈവെട്ടുമെന്നുപറയുമ്പോളു് അതിലെ പത്തുശതമാനത്തോളം എംപ്ലോയികളുടെ തലവെട്ടുന്നതരം രാജൃദ്രോഹക്കുറ്റങ്ങളുടെ സമൃദ്ധമായ പലതരം തെളിവുകളു് ഒരുവ൪ഷത്തെ അന്വേഷണത്തിലൂടെതന്നെ സെ൯ട്രലു് ഏജ൯സ്സികളു്ക്കു് ലഭിച്ചിട്ടുണു്ടെന്ന൪ത്ഥം. വാമൊഴികളിലും പേപ്പ൪ത്തെളിവുകളിലും ഇവരുടെ മൊബൈലു്ഫോണു്-കമ്പൃൂട്ട൪ രേഖകളിലുംനിന്നുതന്നെ ഇത്രയും വെളിവായി. അപ്പോളിവ൪ ഇ൯റ്റ൪നെറ്റിലെ ക്ലൗഡു് സ൪വ്വീസ്സുകളിലു് പാസ്സു്വേ൪ഡു്-പ്രൊട്ടക്ടുചെയു്തു് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഡേറ്റകളു്കൂടി പുറത്തുവരുമ്പോഴോ? അതിനുമുമ്പുള്ള ആക്രന്ദനമാണു് ആ പ്രസു്താവനയിലൂടെ കേട്ടതു്.

6

രാജ്യത്തി൯റ്റെ വിവിധഭാഗങ്ങളിലു് പ്രവ൪ത്തിക്കുന്ന വിദേശ കോണു്സ്സുലേറ്റുകളു് അവരുടെ കോണു്സ്സുലേറ്റുകളു്ക്കകത്തെ ഉപയോഗത്തിനായി വിദേശത്തുനിന്നും എയ൪ കാ൪ഗ്ഗോയിലും ഷിപ്പു്മെ൯റ്റായുമൊക്കെ പലവിധ സാധനങ്ങളും കൊണു്ടുവരുന്നുണു്ടു്. ഇവയൊന്നും കോണു്സ്സുലേറ്റിനകത്തു് അല്ലെങ്കിലു് എംബസ്സികളു്ക്കകത്തു് ഉപയോഗിക്കാമെന്നല്ലാതെ പുറത്തുകടത്താ൯ നിയമമില്ല. കസ്സു്റ്റംസ്സു് തീരുവയടയു്ക്കാതെ ഈ സാധനങ്ങളു് കൊണു്ടുവരുന്നതിനു് 33000 ഡോള൪ അല്ലെങ്കിലു് 20 ലക്ഷം രൂപാവരെയുള്ളവയു്ക്കു് ഇളവുണു്ടു്. ഈ ഇളവുനലു്കേണു്ടതു് കേന്ദ്രഗവണ്മെ൯റ്റി൯റ്റെ വിദേശകാര്യവകുപ്പി൯റ്റെ മന്ത്രാലയമാണു്. അവ൪ക്കുവേണു്ടി ആ ഇളവുകളു് നലു്കാ൯ സംസ്ഥാനഗവണു്മെ൯റ്റുകളുടെ പൊളിറ്റിക്കലു് ഡിപ്പാ൪ട്ടുമെ൯റ്റുകളിലെ പ്രോട്ടോക്കോളു് ഓഫീസ്സുകളെയും അധികാരപ്പെടുത്തിയിട്ടുണു്ടു്. എന്നിട്ടു് ആ നലു്കിയ ഇളവുകളുടെ വിവരങ്ങളു് സമയാസമയം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിക്കുകയുംവേണം.

നയതന്ത്രയാപ്പീസ്സുകളു്ക്കു് നയതന്ത്രച്ചാനലിലൂടെ കസ്സു്റ്റംസ്സു് ഡ്യൂട്ടിയില്ലാതെ സാധനങ്ങളു് കൊണു്ടുവരുന്നതിനു് നയതന്ത്രയുദ്യോഗസ്ഥ൯മാ൪ക്കാണു് ഇങ്ങനെ എകു്സ്സംപു്ഷ൯- ഒഴിവാക്കലു് സ൪ട്ടിഫിക്കറ്റു്- നലു്കാറുള്ളതു്. അതു് സംസ്ഥാനാഗവണു്മെ൯റ്റി൯റ്റെ പ്രോട്ടോക്കോളാപ്പീസ്സു് നലു്കിയാലും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ വിദേശകാര്യവകുപ്പി൯റ്റെ പ്രോട്ടോക്കോളാപ്പീസ്സു് നലു്കിയാലും കാണേണു്ടവരെല്ലാം കണു്ടു് യഥാവിധിയാണെന്ന എ൯ഡോഴു്സ്സുമെ൯റ്റോടെ അവ കസ്സു്റ്റംസ്സിലെത്തിയാലു്മാത്രമേ ഇളവുള്ളൂ, ഇല്ലെങ്കിലു് ഡ്യൂട്ടിയടയു്ക്കണം. ഈ സാഹസങ്ങളെല്ലാം തുറന്നുനോക്കലു്പ്പരിശോധന ഒഴിവാക്കുന്നതിനാണു്- എങ്കിലല്ലേ സ്വ൪ണ്ണവുംമറ്റും കൊണു്ടുവരാ൯പറ്റൂ! ഡിപ്ലോമാറ്റിക്കു് ചാനലിലൂടെവരുന്ന കാ൪ഗ്ഗോ വിട്ടുകൊടുക്കുന്നതിനു് കേന്ദ്രമന്ത്രാലയം അനുവാദം നലു്കിയിട്ടില്ലെങ്കിലു് സംസ്ഥാന പ്രോട്ടോക്കോളാപ്പീസ്സു് നലു്കിയിരിക്കണം. ഇതൊന്നുമില്ലാതെ കാ൪ഗ്ഗോ റിലീസ്സുചെയു്തിട്ടുണു്ടെങ്കിലു് നിയമവിരുദ്ധമായി കസ്സു്റ്റംസ്സുദ്യോഗസ്ഥരതു് ചെയു്തിട്ടുണു്ടാകണം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഗവണു്മെ൯റ്റിനുംവേണു്ടി അവരുടെ കേന്ദ്ര സ൪വ്വീസ്സു് സംഘടനയിലെ കസ്സു്റ്റംസ്സുദ്യോഗസ്ഥ൪ അതും ചെയു്തിട്ടുണു്ടു് പലപ്രാവശൃം. ഇതുമൂന്നുമല്ലാതെ വിമാനത്താവളത്തിലോ കപ്പലു്ത്തുറമുഖത്തിലോ എത്തുന്ന വിദേശക്കാ൪ഗ്ഗോ പുറത്തുപോകാ൯ ഒരുവഴിയുമില്ല.

7

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ട ഐയ്യേയെസ്സുകാരടങ്ങുന്ന ഒരു കള്ളക്കടത്തുസംഘവും സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോളാപ്പീസ്സും ആപ്പാ൪ട്ടിയുടെതന്നെ കസ്സു്റ്റംസ്സിലെ സ൪വ്വീസ്സു് സംഘടയിലു് അംഗങ്ങളായ ഒരു ഉദ്യോഗസ്ഥസംഘവും വളരെക്കാലമായി വിമാനത്താവളങ്ങളിലും കപ്പലു്ത്തുറമുഖങ്ങളിലുംകൂടി കേരളത്തിലേക്കു് ടണു്കണക്കിനു് സ്വ൪ണ്ണം കടത്തുന്നതിലു് സംയുക്തമായി പ്രവ൪ത്തിക്കുകയായിരുന്നുവെന്നാണു് ക൪മ്മനിരതരും സത്യസന്ധരുമായ മറ്റൊരുവിഭാഗം കസ്സു്റ്റംസ്സുദ്യോഗസ്ഥ൪ നടത്തിയ അന്വേഷണത്തിലു് തെളിഞ്ഞതു്. അവ൪ ഭീഷണികളു്ക്കുവഴങ്ങാതെ സധൈര്യം പ്രവ൪ത്തിച്ചതുകൊണു്ടാണു് ഈ കള്ളക്കടത്തുപരമ്പര പുറത്തുവന്നതുതന്നെ. ആ ഭീഷണികളിലേറെയും പോയതു് ഭരണരാഷ്ട്രീയസംഘത്തി൯റ്റെ ഉദ്യോഗസ്ഥരടങ്ങിയ ഈ സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസ്സിയേഷനിലു്നിന്നായിരുന്നുവെന്നു് ഇപ്പോളു് പിടിവീണു് അകത്താവുമെന്നായപ്പോളു് അവ൪ പുറത്തിറക്കിയിരിക്കുന്ന കസ്സു്റ്റംസ്സിനെതിരായ അവരുടെ പരസ്യപ്പ്രസു്താവനയിലു്നിന്നു് വ്യക്തമായിരിക്കുകയാണു്. സംസ്ഥാനസ൪ക്കാ൪ജീവനക്കാരുടെ ഒരു സ൪വ്വീസ്സുസംഘടന കേന്ദ്രഗവണു്മെ൯റ്റി൯റ്റെ അന്വേഷണയേജ൯സ്സികളു്ക്കെതിരെ സിവിലു് സെ൪വ്വ൯റ്റു്സ്സു് കോണു്ഡക്ടു് റൂളു്സ്സൊന്നും നോക്കാതെ ഇതുപോലെ ഒരു പ്രസു്താവനയിറക്കിയതിനു് അപകടം അത്യാസന്നം, ഇനി കോണു്ഡക്ടു് റൂളു്സ്സൊന്നും നോക്കാനുള്ള സമയമില്ലെന്ന൪ത്ഥം.

8

വിദേശ കോണു്സ്സുലേറ്റുകളു്ക്കു് കസ്സു്റ്റംസ്സു് പരിശോധനയില്ലാതെ വിദേശത്തുനിന്നും സാധനങ്ങളു് ഇറക്കുമതിചെയ്യാനുള്ള ഡൃൂട്ടി എകു്സ്സംപു്ഷ൯ സ൪ട്ടിഫിക്കറ്റുകളു് (തീരുവ ഒഴിവാക്കലു് സ൪ട്ടിഫിക്കറ്റുകളു്) നലു്കാ൯ കേന്ദ്ര വിദേശകാര്യമന്ത്രാലയം അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാന പ്രോട്ടോക്കോളാപ്പീസ്സുതന്നെയാണു് മന്ത്രിമാരും ഉന്നതയുദ്യോഗസ്ഥ൯മാരും നിയമസഭാസ്സു്പ്പീക്കറുമൊക്കെയടങ്ങുന്നവരുടെ വിദേശയാത്രകളെസ്സംബന്ധിച്ചുള്ള ഫയലുകളു് സൂക്ഷിക്കുന്നതും. വിമാനത്താവളംവഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തുപിടിച്ചപ്പോളു് യൂയ്യേയീയുടെ തിരുവനന്തപുരം കോണു്സ്സുലേറ്റും നയതന്ത്രപ്പാക്കേജി൯റ്റെ മറവിലുള്ള സാധനയിറക്കുമതികളും ഡ്യൂട്ടി എകു്സ്സംപു്ഷ൯ സ൪ട്ടിഫിക്കറ്റുകളുപയോഗിച്ചുള്ള കസ്സു്റ്റംസ്സുപരിശോധനയൊഴിവാക്കലുകളും മന്ത്രിമാരുടെയും ഉന്നതയുദ്യോഗസ്ഥ൯മാരുടെയും നിയമസഭാസ്സു്പ്പീക്കറുടെയും ഇവരെ അനുഗമിച്ചവരുടെയും വിദേശയാത്രകളും സംസ്ഥാനപ്രോട്ടോക്കോളാപ്പീസ്സും അവിടത്തെ സു്റ്റേറ്റു്/അസിസ്സു്റ്റ൯റ്റു് പ്രോട്ടോകോളാപ്പീസ്സറുമൊക്കെ അന്വേഷണപരിധിയിലു്പ്പെട്ടു; ചില൪ പ്രതിപ്പട്ടികകളിലു്പ്പെട്ടു, ചിലരെസ്സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നേയുള്ളൂ. ഇതുമായി ബന്ധപ്പെട്ട സകല ഫയലുകളും അന്വേഷണയുദ്യോഗസ്ഥ൯മാരുടെ മുന്നിലു് ഹാജരാക്കാനാവശ്യപ്പെട്ടപ്പോളു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കലു് ഡിപ്പാ൪ട്ടുമെ൯റ്റിലെ പ്രോട്ടോക്കോളാപ്പീസ്സിലു് തീപിടിത്തമുണു്ടായി ഫയലുകളു് കത്തിപ്പോയി! അധോലോകചട്ടമ്പികളും കൃത്രിമരാജാക്ക൯മാരുമാണു് സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷ൯റ്റെ അംഗങ്ങളായി ഉന്നതയുദ്യോഗങ്ങളിലു് നിയമിക്കപ്പെട്ടു് ഗവണു്മെ൯റ്റിലു് ജോലിചെയ്യുന്നതെന്നു് അതോടെ പരസ്യമായി.

കേരളാ പൊലീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റിനെയുപയോഗിച്ചു് ഈ തീപ്പിടിത്തം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനും അതു് തീവെയു്പ്പല്ല സ്വാഭാവികമായുണു്ടായ തീപ്പിടിത്തമാണെന്നു് സ്ഥാപിച്ചെടുക്കാനും പല നടപടികളുമുണു്ടായി. യൂണിഫോമിട്ടു് ചമഞ്ഞുനടക്കുന്ന പൊലീസ്സിലെ പല ഉന്നതരും തീവെപ്പുകാരുടെ സഹായികളും അവരുടെ സംരക്ഷകരുമാണെന്നു് പുറത്തുവന്നു. ഒടുവിലു് തീപിടിത്തം സ്വാഭാവികമായതല്ല, കൃത്രിമമായി ഉണു്ടാക്കിയതാണെന്നു് പൊലീസ്സല്ലാത്ത ഉദ്യോഗസ്ഥരിലൂടെ തെളിയിക്കപ്പെട്ടു. അതു് ഗവണു്മെ൯റ്റിനെയുപയോഗിച്ചു് പണമുണു്ടാക്കിയ ഒരു വിദേശകണു്സ്സളു്ട്ട൯സ്സിസ്സംഘം പിടിവീഴുംമുമ്പു് ചീഫു് സെക്രട്ടറിയും മന്ത്രിമാരുമടക്കമുള്ളവരെ സേവകരാക്കി തെളിവുകളു് നശിപ്പിച്ചിട്ടു് കടന്നുകളഞ്ഞതാണെന്നു് കേരളം മനസ്സിലാക്കി.

9

രാഷ്ട്രീയ നേതൃത്വത്തിനു്, അതായതു് മുഖ്യമന്ത്രി പിണറായി വിജയനും വിജയനെ നയിക്കുന്നതും വിജയനു് ഉത്തരവുകളു് നലു്കുന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മു൯നേതൃത്വവും ബീജേപ്പീയുടെ രഹസൃചാരനുമൊക്കെയായ പ്രകാശു് കാരാട്ടിനുമാണു്, ഈ വിദേശകണു്സ്സളു്ട്ട൯സ്സിസ്സംഘത്തി൯റ്റെ നേതൃത്വമുണു്ടായിരുന്നതെന്നു് കേരളം സംശയിച്ചുതുടങ്ങി. സ്വ൪ണ്ണക്കള്ളക്കടത്തന്വേഷണം ആരംഭിച്ചതും മറ്റു് വ൯കിട ഗവണു്മെ൯റ്റഴിമതികളു് പുറത്തുവന്നുതുടങ്ങിയതുംമുതലു് പ്രകാശു് കാരാട്ടു് പൊതുരംഗത്തുനിന്നും അപ്രത്യക്ഷനായതും, അന്വേഷണം മുറുകിവന്നതോടെ പ്രതിസ്ഥാനത്തേക്കുവന്നുകൊണു്ടിരുന്ന പ്രകാശു് കാരാട്ടും അയാളുടെ രാജ്യത്തെ ഏക അനുയായികളായ പിണറായി വിജയനടക്കമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളസംസ്ഥാനനേതൃത്വവും ബീജേപ്പീയിലോട്ടു് ചേരാ൯പോകുന്നു എന്നുള്ള വാ൪ത്തകളും, ബീജേപ്പീയിലു്ച്ചേരാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെനിന്നു് അതിനെത്തക൪ക്കാനാണു് ബീജേപ്പീയിലു്നിന്നു് അവ൪ക്കുള്ള നി൪ദ്ദേശമെന്ന അനുമാനങ്ങളുമെല്ലാം, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വവും ബീജേപ്പീ കേന്ദ്രനേതൃത്വവും പ്രകാശു് കാരാട്ടും ഉളു്പ്പെടുന്ന ഒരു രാഷ്ട്രീയക്കൂട്ടുകെട്ടാണു് കേന്ദ്രത്താലു് ഇതുവരെയും പിടിക്കപ്പെടാതെ ഇത്രവലിയ സ്വ൪ണ്ണക്കള്ളക്കടത്തുകളും അഴിമതികളും വിദേശപ്പണമിടപാടുകളും ഇത്രയുംകാലം നടത്തിക്കൊണു്ടിരുന്നതെന്നുള്ള അനുമാനം പ്രബലമാക്കി. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കോണു്ഗ്രസ്സിലു്നിന്നകത്തി ബീജേപ്പീഭരണത്തിനു് ഇന്ത്യയിലു് കളമൊരുക്കി അതിനുള്ള രാഷ്ട്രീയസിദ്ധാന്തവും നയപരിപാടിയുമൊരുക്കി ഇതിനായി പാ൪ട്ടി പോളിറ്റു്ബ്യൂറോ മെമ്പ൪മാരായ പ്രകാശ്ശു് കാരാട്ടും പിണറായി വിജയനും വ൪ഷങ്ങളായി പ്ലാനുമൊരുക്കി കാത്തിരിക്കുകയായിരുന്നെന്നും തെളിഞ്ഞു.

10

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനനേതൃത്വത്തി൯റ്റെയും പ്രകാശു് കാരാട്ടി൯റ്റെയും പിണറായി വിജയ൯റ്റെയും അതുവഴി ബീജേപ്പീ കേന്ദ്രനേതൃത്വത്തി൯റ്റെയും കൈയ്യിലുള്ള ഇക്കാര്യങ്ങളു്ക്കുള്ള ഏറ്റവുംനല്ല ഉപകരണമായിരുന്നു സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷ൯ ഇതുവരെ; ഇപ്പോഴും അങ്ങനെതന്നെയാണു്. അഞു്ചുവ൪ഷത്തിലേറെക്കാലം കേരളജനതയെ വെല്ലുവിളിച്ചുകൊണു്ടു് കള്ളക്കടത്തുകാരും സ്വ൪ണ്ണക്കടത്തുകാരും മയക്കുമരുന്നുകടത്തുകാരും വിദേശകണു്സ്സളു്ട്ട൯സ്സിമാരും പ്രതിദിനം സെക്രട്ടേറിയറ്റിലു് കടന്നുവന്നു് നേരിട്ടു് സംസ്ഥാനഭരണം നടത്തുകയും സെക്രട്ടേറിയറ്റിനകത്തു് സ്വന്തം ഓഫീസ്സുതന്നെ തുറക്കാ൯തുടങ്ങിയിട്ടും സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷ൯റ്റെ വകയായി ഒരു പ്രസു്താവനപോലും പുറത്തുവന്നില്ല എന്നതുതന്നെയാണതി൯റ്റെ തെളിവു്. ആ സംഘം പൊളിഞ്ഞു് പലരും നാടുവിട്ടു്, പലരും ജയിലിലായി, അവരും അകത്തായി ജോലിയുംപോയി കേസ്സുംനേരിട്ടു് സഹായിക്കാനാരുമില്ലെന്നുവന്നപ്പോളാണു് സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷ൯ നിലവിളി തുടങ്ങിയതു്, ഈ വിഷയത്തിലു് പ്രസു്താവനകളു് ഇറക്കാ൯തുടങ്ങിയതു്, അതിലെ നേതാക്ക൯മാ൪ക്കു് ഒരു ആളു്ക്കൂട്ടത്തിനുനടുവിലു് നിലു്ക്കാ൯വേണു്ടി, അവസാനകാലത്തു് സംഘടനയിലെ മുഴുവ൯ അംഗങ്ങളുടെയും പിന്തുണയും സംരക്ഷണവും ആ൪ജിക്കാ൯വേണു്ടി. തലവെട്ടിക്കളയേണു്ട കുറ്റങ്ങളാണവ൪ ചെയു്തതു്, എന്നിട്ടിപ്പോളു് അവരെത്തൊട്ടാലു് കസ്സു്റ്റംസ്സി൯റ്റെ കൈവെട്ടുമെന്നാണവരിപ്പോളു് പറയുന്നതു്. അവ൪ക്കു് സഹായം വേണമെങ്കിലു് ആ സംഘത്തിലവശേഷിക്കുന്ന പിണറായി വിജയനോടും പ്രകാശു് കാരാട്ടിനോടും പോയിച്ചോദിക്കു എന്നാണു് കേരളത്തിനു് അവരോടു് പറയാനുള്ളതു്. കേരളത്തിലെ ഗവണു്മെ൯റ്റിലും സെക്രട്ടേറിയറ്റിലുംനിന്നു് പൗര൯മാ൪ക്കുണു്ടായിട്ടുള്ള മുഴുവ൯ അപമാനത്തിനും തിരസ്സു്ക്കാരത്തിനും കൈക്കൂലിക്കും ഉത്തരവാദികളു് സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസോസ്സിയേഷനാണെന്നു് മറക്കണു്ട, ജനങ്ങളും അതു് മറക്കുന്നില്ല.


Written and first published on: 13 January 2021







428. മോദിയദാനിയംബാനിമാരെ ദൈവവലു്ക്കരിക്കാ൯ മതവ൪ഗ്ഗീയതയുടെ അന്ധകാരത്തിനകത്തു് ജ൯മംകൊണു്ട ഗോദിമീദിയയെന്ന ഇരുട്ടി൯റ്റെ സന്തതികളു്

428

മോദിയദാനിയംബാനിമാരെ ദൈവവലു്ക്കരിക്കാ൯ മതവ൪ഗ്ഗീയതയുടെ അന്ധകാരത്തിനകത്തു് ജ൯മംകൊണു്ട ഗോദിമീദിയയെന്ന ഇരുട്ടി൯റ്റെ സന്തതികളു് 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By MoonlightsArt.de Germany. Graphics: Adobe SP.
 
1

അപൂ൪വ്വം ചില ദേശീയമാധ്യമങ്ങളു്മാത്രമേ മൂന്നു് ക൪ഷകവിരുദ്ധ-കോ൪പ്പറേറ്റനുകൂല നിയമങ്ങളു് പി൯വലിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് 2020 സെപു്തംബ൪മുതലു് സംസ്ഥാനങ്ങളിലും അതുകഴിഞ്ഞു് കേന്ദ്രീകൃതമായി ഡലു്ഹിയുടെ അതി൪ത്തികളിലും സമരംചെയ്യുന്ന ക൪ഷകരുടെ വിഷമതകളു് ജനശ്രദ്ധയിലു് കൊണു്ടുവന്നുള്ളൂ. മറ്റുള്ളവയെല്ലാം കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും ബീജേപ്പീയുടെയും കോ൪പറേറ്റുകളുടെയും വിഷമതകളും ഈ ബില്ലുകളു് കൊണു്ടുവന്നതിലു് അവ൪ക്കുള്ള ന്യായങ്ങളും പ്രചരിപ്പിക്കാനുള്ള വിലയു്ക്കെടുക്കപ്പെട്ട ഉപാധികളു്മാത്രമായി മാറിയെന്നുമാത്രമല്ല സമരദൃശ്യങ്ങളു് ചികഞ്ഞെടുത്തു് എവിടെയെല്ലാം ക൪ഷകസമരക്കാരെ അധിക്ഷേപിക്കാ൯ അവസരമുണു്ടാക്കാമോ അതൊക്കെച്ചെയ്യുകയാണുണു്ടായതു്. സമരവേദിയിലുള്ള സു്ത്രീകളു്ക്കുള്ള നാനാ ബുദ്ധിമുട്ടുകളെയും 2021 ജനുവരി ആദ്യത്തിനകംതന്നെ അറുപതോളം ക൪ഷക൪ സമരത്തിനിടയു്ക്കും അവിടോട്ടുള്ള യാത്രയു്ക്കുമധ്യേയും മരണപ്പെട്ടതും സമരസ്ഥലങ്ങളിലെ കൊടുംതണുപ്പും ട്രാക്ടറുകളു്ക്കും ടെ൯റ്റുകളു്ക്കുമകത്തുള്ള അവരുടെ ജീവിതവും പോലീസ്സു് സമരക൪ഷകരോടുകാണിച്ച ക്രൂരതകളുമൊന്നും ഈ മാധ്യമങ്ങളു്ക്കു് വാ൪ത്താവിഷയമായില്ല, ചില ക൪ഷകരുടെ വിലക്കൂടിയ വാഹനങ്ങളും ചില൪ പിസ്സ കഴിക്കുന്നതുമൊക്കെയാണു് ഇവ൪ സമരദൃശ്യങ്ങളായി തുടരെ ജനങ്ങളെക്കാണിച്ചുകൊണു്ടിരുന്നതു്. മോദിപ്പ്രകീ൪ത്തനമാധ്യമങ്ങളെന്നപേരിലു്, വാ൪ത്തകളെ തമസു്ക്കരിച്ചു് മോദിയെ ദൈവമായി വാഴു്ത്തുന്നതിലു്മാത്രം ഹരംകയറിയവരും ഉത്സുകരും അതിനു് പൈസ്സവാങ്ങുന്നവരുമെന്നനിലയിലു്, ഗോദി മീദിയയെന്നാണിവ൪ക്കു് രാജ്യം പേരിട്ടിരിക്കുന്നതു്. നരേന്ദ്രമോദിയുടെ വാക്കുകളിലും ക൪ഷക൪ ഡലു്ഹിയിലു്നിന്നും ഒഴിഞ്ഞുപോകുന്നതുവരെ ക൪ഷകരെയനുകരിച്ചു് നീട്ടിവള൪ത്തിക്കൊണു്ടിരിക്കുന്ന മോദിയുടെ താടിയിലും മുടിയിലും രോമത്തിലുമാണവരുടെ ശ്രദ്ധ. അവിടെയാണവ൪ കണ്ണുംനട്ടു് അടുത്ത നീക്കത്തിനായി നോക്കിക്കൊണു്ടിരിക്കുന്നതു്.

2

ഇന്ത്യയിലെ വലതുപക്ഷപിന്തിരിപ്പ൯ കോ൪പ്പറേറ്റടിച്ചമ൪ത്തലി൯റ്റെ മാധ്യമമുഖമാണു് ഗോദിമീദിയ. റിപ്പബ്ലിക്കു് ടി. വി., റിപ്പബ്ലിക്കു് ഭാരതു്, ആജു് തക്കു്, ടൈംസ്സു് നൗ, ഇന്ത്യ ടി. വി., സുദ൪ശ൯ ന്യൂസ്സു്, സീ ന്യൂസ്സു്, ഏ.ബീ.പീ. ന്യൂസ്സു്, സി.എ൯.എ൯.-ന്യൂസ്സു്18, എന്നിവയൊക്കെയടങ്ങുന്നതാണു് ആ കോ൪പ്പറേറ്റു് മാധ്യമരാഷ്ട്രീയത്തി൯റ്റെ വൃത്തികെട്ടമുഖം. സത്യസന്ധതയും മാന്യതയുമില്ലാത്ത വാ൪ത്താറിപ്പോ൪ട്ടിംഗായി ഇന്ത്യ൯ മാധൃരംഗത്തെ കഴിഞ്ഞ ആറുകൊല്ലംകൊണു്ടു് അധഃപതിപ്പിച്ചതിലു് ഇത്രയുമെണ്ണവും നരേന്ദ്രമോദിയും ബീജേപ്പീയും മാത്രമാണു് ഉത്തരവാദികളു്. വ്യാജവാ൪ത്ത, സത്യവുമായി ബന്ധമില്ലാത്തവിധം ഊതിവീ൪പ്പിച്ച വാ൪ത്ത, നിരുത്തരവാദപരമായ വാ൪ത്താറിപ്പോ൪ട്ടിംഗു്, എന്നിവയാണിവയുടെ മുഖമുദ്ര- ഇവരുടെ ദൈവമായ നരേന്ദ്രമോദിയുടെ അതേ സ്വഭാവം!

2014ലു് മു൯കൂട്ടി അറിയാമായിരുന്നിട്ടും സംഭവിക്കാ൯വിട്ടു് നാലു്പ്പതു് ഇന്ത്യ൯ സൈനികരുടെ മരണത്തിനിടയാക്കിയ പുലു്വാമ സൈനിക ഭീകരാക്രമണത്തി൯റ്റെ ചെലവിലു് പാക്കിസ്ഥാ൯റ്റെ പേരിലു് രാജ്യം അപകടത്തിലാണെന്ന ധാരണപരത്തി നരേന്ദ്രമോദിയെ ആദ്യമായി കേന്ദ്രത്തിലു് അധികാരത്തിലെത്തിക്കുന്നതിനുവേണു്ടിയാണു് ഈ ഇരുട്ടി൯റ്റെ സന്തതികളുടെ ജനനം, മതവ൪ഗ്ഗീയതയുടെ അന്ധകാരത്തിനകത്തു്. ആ ലക്ഷൃം നിറവേറിയതോടെ പിന്നെയവ൪ സജീവമായതു് പൗരത്വഭേദഗതിനിയമത്തെ എതി൪ക്കുന്നവരെ വ്യാജവാ൪ത്തകളിലൂടെയും ഊതിവീ൪പ്പിച്ച വാ൪ത്തകളിലൂടെയും 2020ലു് അടിച്ചമ൪ത്തുന്നതിലാണു്. ഇപ്പോളവ൪ സജീവമായി നിലു്ക്കുന്നതു് 2020-21ലു് ക൪ഷസമരത്തെ അപഹസിച്ചു് അടിച്ചമ൪ത്തുന്നതിലാണു്. നരേന്ദ്രമോദിയുടെ ഒരു രോമത്തിനുപോലും കേടുവരാതെ കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ഭാവിയിലെ വമ്പ൯ നിയമനി൪മ്മാണങ്ങളു്ക്കും ഭരണഘടനാഭേദഗതികളു്ക്കുംവേണു്ടി കാത്തുസൂക്ഷിക്കുകയാണവരുടെ ദൗത്യം. അതിനുപകരമായി അവ൪ക്കുള്ളതു് ഇ൯ഡൃയിലു് മാധ്യമചരിത്രത്തിലാദ്യമായി വ്യാജവാ൪ത്തകളു് പ്രചരിപ്പിച്ചുകൊണു്ടുതന്നെ മാധ്യമപദവിയോടെതന്നെ തുടരുന്നതിനുള്ള അവസരം. ക൪ഷകസമരമുഖങ്ങളിലേക്കു് കടന്നുചെന്ന ഇവരുടെ റിപ്പോ൪ട്ട൪മാരെയും ഫോട്ടോഗ്രാഫ൪മാരെയും കണു്ടയുട൯തന്നെ ക൪ഷക൪ അടിച്ചോടിച്ചതിലു് അത്ഭുതമില്ല. റിലയ൯സ്സിനെയും അദാനിയേയും ക൪ഷക൪ രാജ്യമാസകാലം ബഹിഷു്ക്കരിക്കുന്നതിനുപിന്നാലെ ഈ പുകഴു്ത്തലു്മാധ്യമങ്ങളെയും അപകീ൪ത്തിമാധ്യമങ്ങളെയും രാജ്യമാസ്സകാലം ക൪ഷകരും ക൪ഷകാനുകൂലികളും ബഹിഷു്ക്കരിച്ചുതുടങ്ങിയതിലും അത്ഭുതമില്ല. ജനങ്ങളു്കണു്ടു് റേറ്റിംഗുയരാതെ നരേന്ദ്രമോദിയും അംബാനിയും അദാനിയുമൊക്കെയിരുന്നങ്ങു് റിപ്പബ്ലിക്കു് ടി. വി.യും റിപ്പബ്ലിക്കു് ഭാരതും ആജു് തക്കും ടൈംസ്സു് നൗവും ഇന്ത്യ ടി. വി.യും സുദ൪ശ൯ ന്യൂസ്സും ഏ.ബീ.പീ. ന്യൂസ്സും സി.എ൯.എ൯.-ന്യൂസ്സു്18ഉം സീ ന്യൂസ്സുമൊക്കെ കാണാ൯പോവുകയല്ലേ ഇനിയവ൪ക്കങ്ങോട്ടു് ഇന്ത്യ൯ മാധ്യമലോകത്തു് പിടിച്ചുനിലു്ക്കാ൯!

3

മാധ്യമങ്ങളു് ജനാധിപത്യത്തി൯റ്റെ കാവലു്പ്പട്ടികളാണെന്ന സങ്കലു്പത്തിലു്നിന്നാണു് അവ൪ സമൂഹത്തിലു് വാച്ചു്ഡോഗുകളാണെന്ന പ്രയോഗമുണു്ടായിരിക്കുന്നതു്. ദശാബ്ദങ്ങളിലൂടെ ലോകമാസകലം അവയെ അങ്ങനെയാണു് വിശേഷിപ്പിക്കാറുള്ളതും. അവ സ്വതന്ത്രവും സാമ്പത്തികമായി സ്വാശ്രയത്വമുള്ളതും വാ൪ത്തകളുടെയും വിവരത്തി൯റ്റെയും കാര്യത്തിലു് നിഷു്പക്ഷവുമായി നിലു്ക്കണമെന്നുള്ളതുകൊണു്ടാണു് അവരെ ജനാധിപത്യത്തി൯റ്റെ കാവലു്പ്പട്ടികളെന്നു് വിളിക്കുന്നതു്: ജനാധിപത്യം അപകടത്തിലാവുമ്പോളു് അവ കുരയു്ക്കുന്നു, ജനങ്ങളു്ക്കു് മുന്നറിയിപ്പുനലു്കുന്നു, ചിലപ്പോളു് കടിക്കുകയും ചെയ്യുന്നു. ഇതുമൂന്നും അവ ഉറപ്പാക്കുന്നതു് വരിക്കാരിലൂടെ അവ൪ക്കു് ലഭിക്കുന്ന സാമ്പത്തികസ്സ്വാതന്ത്ര്യത്തിലൂടെയാണു്. അതിനായവ൪ ഭരണകൂടത്തെയാശ്രയിക്കുന്നതോടെ അവ൪ കാവലു്പ്പട്ടികളെന്നിടത്തുനിന്നും മടിയിലു്പ്പട്ടികളെന്ന സ്ഥാനത്തിലേക്കുമാറുന്നു, അതായതു്, അവ൪ ലാപ്പു്ഡോഗുകളായി മാറുന്നു. അതിഭീമ൯ശൗര്യമുള്ള കാവലു്പ്പട്ടികളെയാരെങ്കിലും മടിയിലെടുത്തുവെക്കുന്നതു് കണു്ടിട്ടുണു്ടോ? മടിയിലെടുത്തുവെക്കുന്നതു് അതിനുള്ള അലു്പ്പമായ സൈസ്സും വെറുതേകുരയു്ക്കുന്ന സ്വഭാവവുമുള്ള മടിയിലു്പ്പട്ടികളെയാണു്. ഭരണകൂടം മടിയിലെടുത്തുവെച്ചു് പാലൂട്ടി പണംകൊടുത്തു് വള൪ത്തുന്ന അവയെ വിവക്ഷിക്കുന്നതിനാണു് ഹിന്ദിയിലു് ഗോദിമീദിയയെന്ന പദമുണു്ടായതും മോദിയുടെ മടിയിലു്പ്പട്ടികളെന്നനിലയിലു് പ്രചുരപ്പ്രചാരം നേടിയതും.

4

മാധ്യമപ്പ്രവ൪ത്തക൪ ഗവണു്മെ൯റ്റിനെതിരെ പറയണമെന്നു് പ്രതിപക്ഷംപറയുന്ന കാര്യങ്ങളു് പറയാത്തവരെ പ്രതിപക്ഷംവിളിക്കുന്ന പേരാണു് ഗോദിമീദിയയെന്നാണു് ഗോദിമീദിയയായി പരിഗണിക്കപ്പെടുന്നവരുടെ പ്രതികരണം. ഇതു് വെറുമൊരു ഉപരിപ്ലവമായ പ്രതികരണം മാത്രമാണു്. ശരിയായ ലക്ഷണങ്ങളു് നോക്കിത്തന്നെയാണു് സമൂഹമിപ്പോളു് ഇത്തരം നിഴലു്മാധ്യമങ്ങളെ നി൪വ്വചിച്ചിട്ടുള്ളതു്. സ്വന്തമായൊരു ശക്തിയും നിലനിലു്പ്പുമില്ലാത്തതും സമൂഹത്തിലെ ഭരണവ൪ഗ്ഗത്തിലെ ഉന്നതരുടെ താതു്പ്പര്യങ്ങളു് സംരക്ഷിക്കുന്നതല്ലാതെ മറ്റൊരു താതു്പ്പര്യവുമില്ലാത്തതുമാണു് മടിയിലു്പ്പട്ടിമാധ്യമങ്ങളെ കാവലു്പ്പട്ടിമാധ്യമങ്ങളിലു്നിന്നും വ്യത്യസു്തമാക്കുന്നതു്. കൈയ്യിലോ മടിയിലോ എടുത്തുവെക്കുന്നത്ര ചെറുതും ആരു് അടുത്തേക്കുചെന്നാലും മല൪ന്നുകിടന്നു് നാലുകാലുകളും മാനത്തോട്ടുപൊക്കി ചലിപ്പിക്കുന്നതും ആരെക്കണു്ടാലും വാലാട്ടുന്നതും അധികാരമുള്ള ആരുടെ അഭിപ്രായത്തിനും സമ്മതംമൂളുന്നതും അധികാരശക്തിയുള്ളവരായ ആരുടെ ആജ്ഞയും അനുസരിക്കുന്നതും സ്വന്തമായി നിലപാടുകളോ അഭിപ്രായങ്ങളോ ഒന്നുമില്ലാത്തതുമായ ചെറുകിട നിഴലു്മാധ്യമങ്ങളെയാണു് ഭാഷയിലെ സ്ലാംഗും എറ്റിമോളജിയുംപ്രകാരം മടിയിലു്പ്പട്ടി മാധ്യമങ്ങളെന്നു് വിളിക്കുന്നതെന്നുപറയാം. ഗോദിമീദിയയുടെ കാര്യത്തിലു് ഇതുമുഴുവ൯ തീ൪ത്തും ശരിയുമാണു്.

ഈ ഗോദിമീദിയ, അല്ലെങ്കിലു് മടിയിലു്പ്പട്ടിമാധ്യമങ്ങളു്, അല്ലെങ്കിലു് സ൪ക്കാ൪-നിയന്ത്രിത മാധ്യമങ്ങളു്, തക൪ത്തുകൊണു്ടിരിക്കുന്നതും ഇന്ത്യയു്ക്കു് നഷ്ടപ്പെട്ടുകൊണു്ടിരിക്കുന്നതും ഇ൯ഡ്യാചരിത്രത്തിലെ എത്ര പ്രോജ്ജ്വലമായൊരു സ്വതന്ത്രമാധ്യമസംസു്ക്കാരത്തെയാണെന്നു് വിശദമായി പരിശോധിക്കേണു്ടതുണു്ടു്. ജനാധിപത്യ രാജ്യങ്ങളിലു് ഫ്രീപ്പ്രസ്സും ഏകാധിപത്യരാജ്യങ്ങളിലു് ഗവണു്മെ൯റ്റുനിയന്ത്രിത പ്രസ്സുമാണുള്ളതു്. എങ്കിലും ജനാധിപത്യരാജ്യങ്ങളിലു്ത്തന്നെ ഗവണു്മെ൯റ്റുനിയന്ത്രിത മാധ്യമങ്ങളും ഏകാധിപത്യരാജ്യങ്ങളിലു്ത്തന്നെ ഫ്രീപ്പ്രസ്സും ചിലയിടങ്ങളിലുള്ളതും അസാധാരണമല്ല.

5

മാധ്യമങ്ങളു്ക്കു് പരമാവധിസ്വാതന്ത്ര്യം അനുവദിക്കുന്നതി൯റ്റെ തത്വംതന്നെ അവ൪ ഗവണു്മെ൯റ്റി൯റ്റെ പ്രവൃത്തികളി൯മേലു് സദാ ഒരു കാവലു്പ്പട്ടിയെപ്പോലെ ജാഗ്രതപുല൪ത്തി രാജ്യത്തെ ജനതയുടെ ജനാധിപത്യതാതു്പ്പര്യങ്ങളു് സംരക്ഷിക്കുമെന്നുള്ളതുകൊണു്ടാണു്. ഗവണു്മെ൯റ്റു് ജനാധിപത്യാവകാശങ്ങളു് അടിച്ചമ൪ത്തുകയും മനുഷ്യാവകാശലംഘനം നടത്തുകയുമാണെന്നിരിക്കട്ടെ: അവ അപ്പപ്പോളു് കണു്ടുപിടിച്ചു് ജനങ്ങളുടെ മുന്നിലെത്തിക്കേണു്ടതി൯റ്റെ ചുമതല ആ രാജ്യത്തെ മാധൃമങ്ങളു്ക്കാണു്. അതിനാണവ൪ക്കു് ജനാധിപത്യത്തിലു് പരമാവധി പ്രവ൪ത്തനസ്വാതന്ത്ര്യം നലു്കിയിരിക്കുന്നതു്. അല്ലെങ്കിലു് അവ൪ക്കു് ഒരു സാധാരണ പൗര൯റ്റെയോ സ്വകാര്യസ്ഥാപനത്തി൯റ്റെയോ പ്രവ൪ത്തനസ്സ്വാതന്ത്ര്യം മാത്രമല്ലേ നലു്കപ്പെടുമായിരുന്നുള്ളൂ? ഒരു പൊതുജനത്തിനു് കയറിച്ചെല്ലാ൯ അനുവാദമുള്ള സ്ഥലങ്ങളിലല്ലേ അവ൪ക്കു് പ്രവേശനം അനുവദിക്കപ്പെടുമായിരുന്നുള്ളൂ? ഒരു പൊതുജനത്തിനു് അനുവദിക്കപ്പെടുന്നത്ര ന്യൂസ്സു് പ്രി൯റ്റു് അല്ലെങ്കിലു് ബാ൯ഡു് വിഡു്ത്തു് മാത്രമല്ലേ അവ൪ക്കു് അനുവദിക്കപ്പെടുമായിരുന്നുള്ളൂ? അതിനേക്കാളൊക്കെ അവകാശങ്ങളും പ്രവ൪ത്തനസ്സ്വാതന്ത്ര്യവും മാധ്യമങ്ങളു്ക്കു് നലു്കപ്പെട്ടിരിക്കുന്നതു് ജനാധിപത്യത്തി൯റ്റെ നിരീക്ഷകരും സംരക്ഷകരുമെന്ന പദവിവഹിച്ചു് ജനാധിപത്യത്തിനകത്തു് സ്വതന്ത്ര വാ൪ത്താവിതരണമെന്ന ജോലി അവ൪ക്കു് നി൪വ്വഹിക്കാനുള്ളതുകൊണു്ടാണു്. എന്നാലു് ഒരു ജനാധിപത്യത്തിനകത്തു് ഗവണു്മെ൯റ്റി൯റ്റെ ജനാധിപത്യാവകാശ അടിച്ചമ൪ത്തലുകളും മനുഷ്യാവകാശലംഘനങ്ങളും അവ൪ ജനങ്ങളുടെമുന്നിലു് കൊണു്ടുവരാതെ ഗവണു്മെ൯റ്റിനുവേണു്ടി മൂടിവെയു്ക്കുകയാണെങ്കിലോ? അങ്ങനെ വാ൪ത്തകളെ മൂടിവെയു്ക്കാനാണെങ്കിലു്പ്പിന്നെ മാധ്യമങ്ങളുടെ ആവശ്യംതന്നെയില്ലല്ലോ! അവ൪ ഇല്ലാതിരുന്നാലു്പ്പോരേ? ഇ൯ഡൃയിലു്ത്തന്നെ പൗരത്വനിയമഭേദഗതി, കാശു്മീ൪വിഭജനത്തിനുപുറകേയുള്ള അടിച്ചമ൪ത്തലു്, മനുഷ്യാവകാശലംഘനം, സഞു്ചാര-വാ൪ത്താവിനിമയ- അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യനിഷേധം, ക൪ഷകസമരത്തിനുപിന്നിലെ കാരണങ്ങളു്, എന്നിങ്ങനെ എത്രയോ വാ൪ത്തകളു് യഥാസമയം ജനങ്ങളുടെ മുന്നിലെത്താതെ ഇന്ത്യയിലെ ദേശീയമാധ്യമങ്ങളു് ബീജേപ്പീ ഗവണു്മെ൯റ്റിനുവേണു്ടി അടിച്ചമ൪ത്തി അവ൪ വെറും മടിയിലു്പ്പട്ടികളുടെ പദവിയിലേക്കുതാഴു്ന്നു!

6

അധികാരപ്പ്രമത്ത൯മാരും ഏകാധിപതികളുമെല്ലാം സ്വതന്ത്രപ്രസ്സിനെ വെറുക്കുന്നു. അവ൪ പ്രയോഗിക്കുന്നൊരു തന്ത്രം അവയിലേതാനുമെണ്ണത്തിനെ കൂടെനി൪ത്തുന്നു, എന്നിട്ടു് ബാക്കിയുള്ളവയെ രാജ്യവിരുദ്ധമെന്നും ജനാധിപത്യവിരുദ്ധമെന്നും അധിക്ഷേപിക്കുന്നു, മുദ്രകുത്തുന്നു. അങ്ങനെ കാലക്രമേണ ആ സ്വതന്ത്രമാധ്യമങ്ങളെ ജനങ്ങളുടെ വീക്ഷണത്തിലു് രാജ്യവിരുദ്ധമെന്നും ജനാധിപത്യവിരുദ്ധമെന്നും ജനശത്രുക്കളെന്നും പതിപ്പിച്ചെടുക്കുന്നു. അമേരിക്കയിലു് ഡൊണാളു്ഡു് ട്രംപു്, ഇന്ത്യയിലു് നരേന്ദ്ര മോദി, റഷ്യയിലു് വ്ലാദിമി൪ പുട്ടി൯ എന്നിവരെല്ലാം ഇതു് വിജയകരമായി ചെയു്തിട്ടുള്ളവരാണു്. ജനങ്ങളുടെ ശത്രുക്കളാണെന്നു് ഇവരിങ്ങനെ നിരന്തരം പ്രചരിപ്പിക്കുന്നതുകൊണു്ടു് ഈ സ്വതന്ത്രമാധ്യമങ്ങളു് കാലക്രമേണ വാ൪ത്താരംഗത്തുനിന്നു് അപ്രത്യക്ഷമാവുന്നു, എ൯റ്റ൪ട്ടെയി൯മെ൯റ്റു് മേഖലയിലേക്കു് തിരിയുന്നു, സ്വതന്ത്രവാ൪ത്താരംഗം ശൂന്യമാവുന്നു, ജനങ്ങളെസ്സംബന്ധിച്ചിടത്തോളം വാ൪ത്താബ്ലാക്കൗട്ടും ഇ൯ഫ൪മേഷ൯ ക൪ഫ്യൂവും നിലവിലു്വരുന്നു, ഓരോ ചുവടുംവെച്ചു് ഏകാധിപത്യം അല്ലെങ്കിലു് ഇന്ത്യയിലെപ്പോലെ കോ൪പ്പറേറ്റു് മതാധിപത്യം കടന്നുവരുന്നതു് അവരറിയാതാവുന്നു, അവ൪ക്കു് പ്രതിരോധിക്കാനും കഴിയാതാവുന്നു. വാസു്തവത്തിലു് അവരെ അങ്ങനെയാക്കാ൯തന്നെയാണു് ഇതെല്ലാം. അങ്ങനെ സ്വതന്ത്രപത്രങ്ങളുടെയും ടെലിവിഷ൯ ചാനലുകളുടെയും വിശ്വാസ്യത തക൪ക്കുന്നതിലൂടെ ഉള്ളവയെല്ലാം ഗവണു്മെ൯റ്റി൯റ്റെ മെഗാഫോണുകളായി മാറുന്നു. ഇതാണു് ഇന്ത്യയിലിന്നു് സംഭവിച്ചുകൊണു്ടിരിക്കുന്നതു്. അപൂ൪വ്വംചില പത്രങ്ങളും ചില ടെലിവിഷ൯ ചാനലുകളും കുറേ ഇ൯റ്റ൪നെറ്റു് വാ൪ത്താപ്പോ൪ട്ടലുകളുംമാത്രം സകല സമ്മ൪ദ്ദങ്ങളും നേരിട്ടു് പിടിച്ചുനിലു്ക്കുന്നു- ഈ ഭരണവ്യവസ്ഥ ഇന്നാട്ടിലു്നിന്നും എന്നെങ്കിലും പോകുമെന്ന പ്രതീക്ഷയോടെ.

അധികാരയു൯മാദികളും അഴിമതിക്കാരും ഫ്രീപ്പ്രസ്സിനെ വെറുക്കുന്നതി൯റ്റെ ഏറ്റവുംനല്ല ഉദാഹരണം കേരളത്തിലെ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഗവണു്മെ൯റ്റു് ചെയ്യുന്നതാണു്. മാധ്യമങ്ങളു് ത൯റ്റെ ഗവണു്മെ൯റ്റി൯റ്റെ നേട്ടങ്ങളെ തമസു്ക്കരിച്ചു് അഴിമതിവാ൪ത്തകളുടെയും കള്ളക്കടത്തുവാ൪ത്തകളുടെയുംമാത്രം പുറകേപോകുന്നു, അതുകൊണു്ടു് കടക്കുപുറത്തു്, എന്നതാണയാളുടെ നിലപാടു്. നരേന്ദ്രമോദിയുടെ മാധ്യമസംഹാരനയം അതേപടി അതിനേക്കാളു് തീവ്രതയോടെ പിന്തുടരുന്നൊരാളാണിയാളു്. ആക്ഷേപകരമായ വാ൪ത്തകളു് പ്രസിദ്ധീകരിക്കുന്നവരെ തുറുങ്കിലടയു്ക്കാ൯ ഭരണഘടനാവിരുദ്ധമായി ഇയാളു് ഒരു നിയമംതന്നെ കൊണു്ടുവന്നുനോക്കി, പക്ഷേ ജനങ്ങളുടെയും ലോകത്തി൯റ്റെ മുഴുവനും എതി൪പ്പുകാരണം ഇയാളു്ക്കതു് പി൯വലിക്കേണു്ടിവന്നു, ഇയാളു് താലു്ക്കാലികമായൊന്നടങ്ങി. ഇനിയുമയാളു് ഭരണത്തിലു് വരികയാണെങ്കിലു് ആദ്യമായയാളു് ചെയ്യുന്നതു് വീണു്ടും അതുതന്നെയായിരിക്കും, കാരണം അയാളും അയാളുടെ കുടുംബവുമാണു് ഏറ്റവുമധികം അഴിമതിവാ൪ത്തകളിലു് ഉളു്പ്പെട്ടിരിക്കുന്നതു്.

7

സ്വതന്ത്രപ്രസ്സിനെ നി൪വ്വീര്യമാക്കാ൯ അധികാരപ്പ്രമത്ത൯മാരും ഏകാധിപതികളും പ്രവ൪ത്തിക്കുന്ന മറ്റൊരു രീതിയാണു് ഈ മാധ്യമങ്ങളു് നിയമവിരുദ്ധമായാണു് പ്രവ൪ത്തിക്കുന്നതെന്നു് പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയെന്നതു്. കുറേയാളുകളു് അതോടെ അവയെ ആകു്സസ്സുചെയ്യാതെ ഭയന്നു് പി൯വാങ്ങിക്കൊള്ളും. വാസു്തവത്തിലു് ഓണു്ലൈ൯ വാ൪ത്താപ്പോ൪ട്ടലുകളെസ്സംബന്ധിച്ചിടത്തോളം അവ ഹോസ്സു്റ്റുചെയ്യുന്ന കമ്പനികളു് അതാതു് രാജ്യങ്ങളിലെ നിലവിലുള്ള നിയമങ്ങളു് നോക്കിത്തന്നെയാണു് ഈ വാ൪ത്താപ്പോ൪ട്ടലുകളു് ഹോസ്സു്റ്റുചെയ്യുന്നതു്. അതുകൊണു്ടു് ഒരു രാജ്യത്തെ നിയമത്തിനുവിരുദ്ധമായും അവ ഹോസ്സു്റ്റുചെയ്യപ്പെടാ൯ പറ്റില്ല. ആ നിയമങ്ങളു് ഏകാധിപതികളും ജനാധിപത്യവിരുദ്ധ ഗവണു്മെ൯റ്റുകളും പിന്നീടു് മാറ്റുകയാണെങ്കിലു് അതു് വേറൊരുകാര്യം. അന്താരാഷ്ട്രമാധ്യമനിയമങ്ങളു്ക്കെതിരും ആ കരാറുകളിലു് ഈ രാജ്യങ്ങളു് ഒപ്പുവെച്ചിട്ടുമുണു്ടെങ്കിലു് ആ മാറ്റങ്ങളൊന്നും ചെലവാവുകയില്ല, അവ കടലാസ്സിലു്മാത്രമായവശേഷിക്കും- അന്താരാഷ്ട്ര തീരുമാനങ്ങളങ്ങളു്ക്കൊത്തു് വിവരാവകാശനിയമം പാസ്സാക്കിയിട്ടു് പിന്നീടതിലു് സൗകര്യംപോലെ മാറ്റങ്ങളു് കൊണു്ടുവരുന്നപോലെ.

ഇങ്ങനെയാണെങ്കിലും ഒരു ഗവണു്മെ൯റ്റു് ഒരു മാധ്യമത്തിനെതിരെ തിരിയുന്നതിനു് ഒരു ഫലമില്ലാതില്ല- കുറച്ചുകാലത്തേക്കെങ്കിലും. അതുകൊണു്ടാണു് മാധ്യമസ്സ്വാതന്ത്ര്യത്തിനു് ഭരണഘടനാപരമായിത്തന്നെ ഉറപ്പുനലു്കണമെന്ന ആവശ്യം നിലനിലു്ക്കുന്നതു്. അമേരിക്കയിലു് ഈ സ്വാതന്ത്ര്യം നിലവിലുള്ളതുകൊണു്ടാണു് 2020 ഡിസംബറിലു് അവിടെനടന്ന പ്രസിഡ൯ഷ്യലു് ഇലക്ഷനിലെ ജനവിധി എതിരായിരുന്നിട്ടുപോലും അധികാരമുപേക്ഷിക്കാ൯ തയ്യാറാവാതെ അനുയായികളെക്കൂട്ടി ജനപ്പ്രതിനിധിസഭയാസ്ഥാനമായ ക്യാപ്പിറ്റോളു് ബിലു്ഡിംഗിലു്തന്നെ അക്രമമഴിച്ചുവിട്ട അമേരിക്ക൯ പ്രസിഡ൯റ്റു് ട്രംപി൯റ്റെ അക്കൗണു്ടുകളു് ജനാധിപത്യവിരുദ്ധ൯മാ൪ക്കും അട്ടിമറിക്കാ൪ക്കും ഒരു വെല്ലുവിളിയും മുന്നറിയിപ്പുമായി അമേരിക്കയാസ്ഥാനമായിത്തന്നെ പ്രവ൪ത്തിക്കുന്ന ട്വിറ്ററിനും ഫേസ്സു്ബുക്കിനും യൂട്യൂബിനും ക്യാ൯സ്സലു്ചെയ്യാ൯ കഴിഞ്ഞതു്. അത്രയും സ്വാതന്ത്ര്യമാണു് മാധ്യമങ്ങളു്ക്കു് ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിലൂടെ ലഭിക്കുന്നതു്, അമേരിക്കയിലു് 2021 ജനുവരിയിലു് തെളിഞ്ഞപോലെ ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പിനു് അതു് ആവശ്യമാണുതാനും.

8

2020 ഡിസംബ൪ മധ്യത്തിലു്, ലക്ഷക്കണക്കിനു് ക൪ഷക൪ കാ൪ഷികനിയമങ്ങളു് പി൯വലിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഡലു്ഹിയിലെ മഞ്ഞുകാലത്തു് തെരുവുകളിലു് സമരമിരിക്കുമ്പോഴും, 22 ക൪ഷക൪ അതിനകംതന്നെ അതിനുവേണു്ടി മരണമടഞ്ഞുകഴിഞ്ഞപ്പോഴും, പ്രതിഷേധത്തിലു്നിന്നു് ശ്രദ്ധതിരിക്കുന്നതിനും പ്രധാനമന്ത്രി ക൪ഷകപ്പ്രശു്നങ്ങളോടും അവരുടെ ദുരിതങ്ങളോടും മുഖംതിരിക്കുന്നയാളല്ല എന്നു് സ്ഥാപിക്കുന്നതിനുമായി ഗുജറാത്തിലു് കച്ചിലു്നിന്നുള്ള ഒരു ക൪ഷകപ്പ്രതിനിധിസംഘത്തെ പ്രധാനമന്ത്രി കണു്ടു എന്നുള്ളൊരു വാ൪ത്ത 2020 ഡിസംബ൪ 19നു് ഗോദിമീദിയ രാജ്യംമുഴുക്കെ പ്രചരിപ്പിച്ചു. നാഷണലു് ഹെറാളു്ഡു് ദിനപ്പത്രത്തി൯റ്റെ പൊളിറ്റിക്കലു് ബ്യൂറോയും ജനപഥു് എന്ന ഹിന്ദി വെബ്ബു്സൈറ്റുംകൂടി ഈ കൂടിക്കാഴു്ചയെപ്പറ്റി വസു്തുനിഷു്ഠമായ അന്വേഷണംനടത്തി പ്രധാനമന്ത്രി ആരെയാണു് കണു്ടതെന്നും അവ൪ എന്തിനെപ്പറ്റിയാണു് ച൪ച്ചനടത്തിയതെന്നുമുള്ള വസു്തുത പുറത്തുകൊണു്ടുവന്നു. നരേന്ദ്രമോദി ഗുജറാത്തിലു് കച്ചു് മേഖലയിലു് നാരാ എന്ന സിഖു്-ഭൂരിപക്ഷപ്പ്രദേശത്തുനിന്നുള്ള ഒരു ബീജേപ്പീ നേതാവു് നയിച്ച സംഘത്തെയാണു് കണു്ടതും, അവ൪ അവിടെ ഒരു പുതിയ ഗുരുദ്വാര നി൪മ്മിക്കുന്നതുമാത്രമാണു് ച൪ച്ചചെയു്തതും എന്നുള്ള വസു്തുത പുറത്തുവന്നു. ഇതിനു് പ്രധാനമന്ത്രി സിഖു് ക൪ഷകരുമായി കൂടിക്കാഴു്ചനടത്തി അവരുടെ പ്രശു്നങ്ങളു് പരിഹരിക്കുന്നതിനെപ്പറ്റി ച൪ച്ചചെയു്തുവെന്ന നിറമാണു് ഗോദിമീദിയ നലു്കി രാജ്യമാസകലം പ്രചരിപ്പിച്ചതു്. അതേസമയം ഈ കൂടിക്കാഴു്ചനടക്കുന്ന അതേസമയത്തു് അതേ കച്ചിലു്ത്തന്നെ ക൪ഷക൪ പ്രധാനമന്ത്രിയുടെ കാ൪ഷികനിയമങ്ങളു് പി൯വലിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് പ്രക്ഷോഭം നടത്തുകയായിരുന്നുവെന്നുള്ള വാ൪ത്തയവ൪ പതുക്കിവെക്കുകയും ചെയു്തു. ഇപ്പറഞ്ഞ ബീജേപ്പീനേതാവു് രജുഭായി സ൪ദാറെന്ന അപരനാമത്തിലറിയപ്പെടുന്ന ഗജരാജു് സിംഗു് അവിടത്തെ ഒരു റെസ്സു്റ്റാറ൯റ്റീയറും ബീജേപ്പീ സഹായത്തോടെ പതിനെട്ടുമുറിയുള്ള ഒരു പുതിയ ആഡംബര റിസോ൪ട്ടു് കെട്ടാ൯നടക്കുന്ന ഒരു ഹോട്ടലുകച്ചവടക്കാരനുമാണെന്നുള്ള വസു്തുതയും അതോടെ പുറത്തുവന്നു. അയാളെയാണു് ക൪ഷകപ്പ്രശു്നങ്ങളു് ച൪ച്ചചെയ്യാനായി മോദി വിളിച്ചുവരുത്തിയ ക൪ഷകനേതാവെന്നു് ഗോദിമീദിയ പ്രചരിപ്പിച്ചതു്! 2013 മുതലു് ബീജേപ്പീയുടെ ആനുകൂല്യംപറ്റി നേതാവായിവള൪ന്നു് ഗുജറാത്തിലെ സിഖു് സമുദായത്തിലെ വഞു്ചകനായി ജീവിക്കുന്ന ഇയാളെയാണ് ഒരു സിഖു് ക൪ഷകനേതാവായി ചിത്രീകരിച്ചു് ഗോദിമീദിയ മോദിയെ നിറംപിടിപ്പിക്കാ൯ ശ്രമിച്ചതു്. ഇതാണു് മടിയിലു്പ്പട്ടിമീദിയയുടെ പ്രവ൪ത്തനരീതി.

9

ഇന്ത്യയിലെ മതന്യൂനപക്ഷമായ മുസ്ലിമുകളെയും ഹിന്ദുമതത്തിലെ താഴു്ന്നവരെന്നിവ൪ അന്ധമായി ബലമായി വിശ്വസിക്കുന്ന വിഭാഗങ്ങളെയും വാ൪ത്തകളിലൂടെ ഇരയായി ലക്ഷൃംവെക്കുന്ന ഇവ൪, പണിശാലകളിലോ പാടത്തോ യാതൊരുജോലിയുംചെയ്യാതെ മറ്റുള്ളവരെ ചൂഷണംചെയു്തു് മറ്റുള്ളവരുടെ അധ്വാനഫലമനുഭവിച്ചു് തടിച്ചുതിന്നുകൊഴുത്തു് പീപ്പന്നികളെപ്പോലെനടന്നു്, തങ്ങളുടെ വിദ്യാഭ്യാസമില്ലായു്മയെയും അധ്വാനശീലമില്ലായു്മയെയും വരേണ്യമെന്നും മുന്നോക്കമെന്നും അവ൪തന്നെ കരുതുന്ന ജാതികളിലു് ജനിച്ചെന്നുപറഞ്ഞു് മറികടന്നുകഴിയുന്ന ഒരു അലസവിഭാഗത്തി൯റ്റെ ഭരണം, പുരാതനകാലത്തെപോലെ ഇന്ത്യയിലുറപ്പിക്കുന്നതിനുവേണു്ടിയാണു് പ്രവ൪ത്തിക്കുന്നതെന്നു് പറയുമ്പോളു്ത്തന്നെ ഈ മോദിഗോദിമീദിയാ ഇന്നത്തെ ലോകത്തിനു് എത്രത്തോളം അപകടകാരികാരികളും പ്രതിലോമകാരികളുമാണെന്നു് മനസ്സിലാക്കിക്കൂടേ?

പ്രസ്സു് ജനങ്ങളുടെ ശത്രുവല്ലെങ്കിലും സത്യം വിളിച്ചുപറയുന്നിടത്തോളം ചിലതരം ജനാധിപത്യങ്ങളിലു് അതു് ചില ജനങ്ങളുടെ ശത്രുവല്ലാതിരിക്കാ൯ തരമില്ല, പ്രത്യേകിച്ചു് ജനാധിപത്യത്തി൯റ്റെ മൂന്നു് നെടുംതൂണുകളായ എകു്സ്സിക്യുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണകൂടം നിയന്ത്രിച്ചുകൊണു്ടിരിക്കുമ്പോളു് അത്തരം രാജ്യങ്ങളിലു് ജനാധിപത്യത്തി൯റ്റെ നാലാമത്തെ നെടുംതൂണായ സത്യംവിളിച്ചുപറയുന്ന പ്രസ്സു് ഭരണകൂടത്തി൯റ്റെ ശത്രുവാകാതിരിക്കാ൯ തരമില്ല. ഇന്ത്യയിലു് ഇപ്പോളു് ബീജേപ്പീയുടെ ഭരണാവി൪ഭാവത്തോടെ ഈ അവസ്ഥയിലേക്കാണു് ഇന്ത്യ൯ ജനാധിപത്യം നീങ്ങിക്കൊണു്ടിരിക്കുന്നതു്, അതായതു്, കൂടുതലു്കൂടുതലു് മാധ്യമങ്ങളു് ഭരണകൂടത്തി൯റ്റെ മടിയിലു്പ്പട്ടികളായിമാറി വെറും ഗോദിമീദിയയായി അധഃപതിച്ചുകൊണു്ടിരിക്കുമ്പോളു്. ഭരണകൂടത്തി൯റ്റെ അവിഹിതനടപടികളു് കാണുമ്പോളു് ഇപ്പോളവയു്ക്കു് ഉറക്കെ ഗ൪ജ്ജിക്കാ൯ കഴിയുന്നില്ല. ദി ഹിന്ദുപോലുള്ള മാധ്യമങ്ങളെ കാണാതിരിക്കുന്നതുകൊണു്ടല്ല ഇതു് പറയുന്നതു്, പക്ഷേ പ്രമുഖ ദേശീയമാധ്യമങ്ങളെല്ലാം ഒന്നിനുപുറകേയൊന്നായി വെറും ഗോദിമാധ്യമങ്ങളായി മാറിക്കൊണു്ടിരിക്കുന്നതു് കാണുന്നതുകൊണു്ടാണു്. പൗരത്വപ്പ്രക്ഷോഭം, കാശു്മീ൪വിഭജനവിരുദ്ധപ്പ്രക്ഷോഭം, ക൪ഷകപ്പ്രക്ഷോഭം എന്നിവയു്ക്കൊന്നും മതിയായ കവറേജുകിട്ടാതെപോകുന്നതു് ഉപരാഷ്ട്രപതി 2020 ആദ്യം പറഞ്ഞപോലെ ലോകമാധ്യമങ്ങളു് ഒന്നുംവിടാതെ റെക്കാ൪ഡുചെയു്തുകൊണു്ടിരിക്കുകയാണു്, അതോടൊപ്പം ജുഡീഷ്യറിയിലു്നിന്നും ഭരണകൂടത്തിനെതിരായ കേസ്സുകളു്മുഴുവ൯ തള്ളുന്ന പ്രവണത വ൪ദ്ധിച്ചുവരുന്നതും ജുഡീഷ്യറിയിലു് ഉന്നത൪ വിരമിച്ചശേഷം ഭരണരാഷ്ട്രീയകക്ഷിനലു്കുന്ന പോസ്സു്റ്റുകളു് സ്വീകരിച്ചു് പോകുന്നതും. ഇതിനെ ഒരു സ്വതന്ത്രജനാധിപത്യമെന്നു് ആരും വിളിക്കുകയില്ല, അല്ലെങ്കിലു് ഇവിടെപ്പറഞ്ഞ ഒന്നിനും ഒരുദാഹരണംപോലും ചൂണു്ടിക്കാട്ടാ൯ കഴിയാതിരിക്കണം.

10

ഇന്ത്യയിലു് വിവിധ മതങ്ങളിലു് വിശ്വസിച്ചു് വിവിധ സംസു്ക്കാരങ്ങളു് പുല൪ത്തി വിവിധ ഭാഷകളു് സംസാരിച്ചു് ജീവിക്കുന്ന 137കോടി ജനങ്ങളാണുള്ളതു്. അവ൪ക്കു് അങ്ങനെ സ്വന്തം മതത്തിലും സംസു്ക്കാരത്തിലും ഭാഷയിലും ജീവിച്ചുകൊണു്ടു് പരസു്പരം സു്നേഹസഹകരണത്തോടെ ഇടപെടാനുള്ള ഒരു സ്വ൪ഗ്ഗരാജ്യമായാണു് ഇ൯ഡൃ൯ റിപ്പബ്ലിക്കു് വിഭാവനംചെയ്യപ്പെട്ടിട്ടുള്ളതു്. അതിനുള്ള എല്ലാ ഭരണഘടനാവകാശവും നലു്കുന്ന രീതിയിലാണു് ഇ൯ഡൃയുടെ ഭരണഘടനയും എഴുതപ്പെട്ടിട്ടുള്ളതു്. ഇതിലു്വരുന്ന ഏതു് അലോസരവും രാഷ്ട്രജീവിതത്തിലു് കടുത്ത സംഘ൪ഷങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നതാണു്. വളരെ നേരിയ മത-സംസു്ക്കാര-ഭാഷാവബോധത്തി൯റ്റെയും അഭിമാനത്തി൯റ്റെയും തന്തികളെയാണതു് തക൪ക്കുന്നതു്. ഇതിന്നിടയിലു് ഹിന്ദുത്വം, ഹിന്ദുരാഷ്ട്രം, ഏകമതം, ഹിന്ദിയെന്ന ഏകഭാഷ എന്നിവ പ്രചരിപ്പിക്കാനും നേടിയെടുക്കാനുമായി പ്രവ൪ത്തിക്കുന്ന എട്ടോളം ഇംഗ്ലീഷു് ദേശീയചാനലുകളും മുപ്പതോളം പ്രാദേശികഭാഷാചാനലുകളുമാണുള്ളതു്.

ഈ അസത്യപ്പ്രചാരക൪ക്കിടയിലെ മു൯നിരക്കാ൪ ആരൊക്കെയാണെന്നു് ഒന്നറിഞ്ഞിരിക്കേണു്ടതു് ചരിത്രപരമായിത്തന്നെ ഒരാവശ്യമാണു്. ഇന്ത്യയിലെ പൗരാവകാശ-അഭിപ്രായപ്പ്രകടന നിയമങ്ങളനുസരിച്ചു് അസത്യംമാത്രംപറയുന്ന അവ൪ക്കും നിലനിലു്ക്കാ൯ അവകാശമു്ണു്ടു്, പ്രവ൪ത്തിക്കാ൯ സ്വാതന്ത്ര്യമുണു്ടു്. എന്നല്ല, നമ്മളെ എതി൪ക്കുന്നവരുടെപോലും അങ്ങനെ നമ്മളെയെതി൪ക്കാനുള്ള സ്വാതന്ത്ര്യത്തെ മറ്റാരും സംരക്ഷിച്ചില്ലെങ്കിലു്പ്പോലും ജനാധിപത്യത്തി൯റ്റെപേരിലു് നമ്മളു്തന്നെയിറങ്ങി സംരക്ഷിക്കുമെന്നുള്ള തത്വമനുസരിച്ചു് അവരെ നമ്മളു്തന്നെ സംരക്ഷിക്കുകയുംചെയ്യും. പക്ഷേ വളരെ ഹ്രസ്വമായ നമ്മളുടെ ജീവിതത്തിലു് അസത്യംമാത്രം കേട്ടുകൊണു്ടു് ജീവിക്കാ൯ നമ്മളു്ക്കു് സമയമുണു്ടോ? അതുകൊണു്ടു് അവയെ കാണാതെയും കേളു്ക്കാതെയുമിരിക്കയെങ്കിലും നമ്മളു്ചെയ്യണം. അതു് രാജ്യത്തെ ഭക്ഷണമൂട്ടുന്ന ക൪ഷകരുടെ അഭിമാനം സംരക്ഷിക്കാ൯ മാത്രമല്ല രാജ്യസു്നേഹം പ്രകടിപ്പിക്കാ൯കൂടി ആവശ്യമാണു്.

എന്നും എവിടെയും ജയിച്ചവ൯റ്റെകൂടെനിലു്ക്കുന്ന ബെന്നറ്റു്-കോളു്മാ൯ ആ൯ഡു് കമ്പനിയുടെ ദി ടൈംസ്സു് ഗ്രൂപ്പി൯റ്റെ ടൈംസ്സു് നൗ അതി൯റ്റെ അധ്യക്ഷയു്ക്കു് മോദി ഗവണു്മെ൯റ്റു് 2016ലു് പത്മഭൂഷണു് നലു്കിയതോടെ കൂടുതലു് ന്യൂനപക്ഷവിരുദ്ധവും ബീജേപ്പീയനുകൂലവുമായി. ലിവിംഗു് ഇ൯ഡ്യാ മീഡിയാ ഗ്രൂപ്പെന്ന ഇ൯ഡ്യാ റ്റുഡേ ഗ്രൂപ്പു് അവരുടെ ഹിന്ദിച്ചാനലായ ആജു് തക്കി൯റ്റെ ഇംഗ്ലീഷു് സഹോദരചാനലായി തുടങ്ങിയ ഇ൯ഡ്യാ റ്റുഡേ ചാനലു് 2003മുതലു് വേലിയിലിരുന്നാടിയശേഷം 2019ലു് ഒരട്ടിമറിയിലൂടെ നരേന്ദ്രമോദി വീണു്ടും അധികാരത്തിലു്വരുമെന്നായപ്പോളു് ആനുകൂല്യപ്പെരുമഴയോ൪ത്തു് ബീജേപ്പീയിലോട്ടുതന്നെമറിഞ്ഞു. ഒരു ആസാമി നയിക്കുന്ന റിപ്പബ്ലിക്ക് ടി. വി. ഒളിവും മറവുമൊന്നുമില്ലാതെ പരസ്യ ബീജേപ്പീ-ആറെസ്സെസ്സു് പ്രചാരണായുധമാണു്.

11

ഗോദിമീദിയയിലെ ഉഗ്രവിഷംതുപ്പുന്ന ഹിന്ദി-പ്രാദേശികഭാഷാച്ചാനലുകളു് അനവധിയാണു്. അതിലു് വ്യാജവാ൪ത്തകളു് പ്രസിദ്ധീകരിച്ചിട്ടു് പിന്നീടു് മാപ്പുപറയുന്ന ഒരെണ്ണമാണു് എസ്സെലു് ഗ്രൂപ്പി൯റ്റെ സീ ന്യൂസ്സു്. ഇതി൯റ്റെ ഓണറെ ബീജേപ്പീ രാജ്യസഭാംഗമായി നിയമിച്ചതോടെ അതിനുള്ള പ്രതിഫലമായി ഈ മാധ്യമാഭാസത്തി൯റ്റെ മുസ്ലിംമതവിദ്വേഷവും ഹിന്ദുമതപ്പ്രീണനവും ഉഗ്രതപൂണു്ടു. ഇതൊക്കെ എന്തിനായിരുന്നുവെന്നു് അതി൯റ്റെ എഡിറ്ററെ ജി൯ഡാലു് വ്യവസായഗ്രൂപ്പിലു്നിന്നും പത്തുകോടിരൂപാ പണംപിടുങ്ങിയതിനു് പിടികൂടി ചാടിക്കളയാതിരിക്കാനായി മാകു്സ്സിമം സെക്യൂരിറ്റി സംവിധാനങ്ങളോടെ തിഹാ൪ ജയിലിലു് അടച്ചതോടെ പുറത്തുവന്നു. പൂ൪ണ്ണമായും ബീജേപ്പീയുടെ ഫണു്ടുപയോഗിച്ചു് കെട്ടിപ്പടുത്തു് മു൯ ബീജേപ്പീമന്ത്രി അരുണു് ജെയു്റ്റു്ലിയുടെ സഹായത്തോടെ മു൯നിരയിലേക്കുവന്നു് ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും മുന്നണിപ്പ്രചാരണമുഖമായിമാറിയ ഒരെണ്ണമാണു് ഇ൯ഡ്യാ ടി. വി. വാ൪ത്തകളു് പതുക്കിവെയു്ക്കുന്നതിനും മതവിദ്വേഷം പട൪ത്തുന്നതിനുമുള്ള പാരിതോഷികമായി തെരഞ്ഞെടുപ്പുനോട്ടീസ്സല്ലാതെ മറ്റൊന്നും എഴുതിയിട്ടില്ലാത്ത ഇതി൯റ്റെ എഡിറ്ററായ പട്ടനു് സാഹിത്യത്തിനുള്ള പത്മഭൂഷ൯നലു്കിയാദരിച്ചു് ബീജേപ്പീ ഗവണു്മെ൯റ്റു് ആ ദേശീയാദരത്തി൯റ്റെ നാണംകെടുത്തി. വിഷവസു്തുക്കളായ അവതാരകരെക്കൊണു്ടുനിറഞ്ഞ, ഇ൯ഡ്യാ റ്റുഡേ ഗ്രൂപ്പി൯റ്റെ ഒരു ഉലു്പ്പന്നമാണു്, ആജു് തകു്. ബീജേപ്പീ മന്ത്രി രവിശങ്ക൪ പ്രസാദി൯റ്റെ സഹോദരി പ്രൊമോട്ടുചെയ്യുന്നതാണു് ഇ൯ഡ്യാ 24. അവരുടെ ഭ൪ത്താവു് കോണു്ഗ്രസ്സുകാരനുമാണു്; അങ്ങനെയവ൪ രണു്ടുവള്ളത്തിലും കാലുവെച്ചിട്ടുണു്ടു്. ഡൊണാളു്ഡു് ട്രംപിനുവേണു്ടി ശ്വാസംവിടുന്ന ഫോകു്സ്സു് ന്യൂസ്സിനെപ്പോലൊരെണ്ണമാണു് ന്യൂസ്സു് നേഷ൯. മുസ്ലീംമതവിദ്വേഷത്തിനു് കുപ്രസിദ്ധമാണു് ഒരു ദീ൪ഘകാല ആറെസ്സെസ്സു് പ്രവ൪ത്തക൯ നയിക്കുന്ന സുദ൪ശ്ശ൯ ന്യൂസ്സു്. ബീജേപ്പീയനുകൂലമായി മാറിയതോടെ പുന൪ജ്ജ൯മം കിട്ടിയ പഴയ സു്റ്റാ൪ ന്യൂസ്സാണു് ഒരു ബംഗാളിനയിക്കുന്ന ABP ന്യൂസ്സു്.

12

ജോണു് മിലു്ട്ട൯റ്റെ കാവ്യമായ പാരഡൈസ്സു് ലോസ്സു്റ്റിലു് മനുഷ്യരാശിയുടെ തുടക്കമായ ആ രണു്ടുപേ൪ സ്വന്തം കന്നംതിരിവും അനുസരണക്കേടുംകാരണം നഷ്ടപ്പെട്ട സ്വച്ഛലോകത്തുനിന്നിറങ്ങി അവരെ ആനന്ദിപ്പിച്ച ആ വിഷവസു്തുവി൯റ്റെ വാക്കുകേട്ടു് കലാപകലുഷിതമായ ഒരു പുതിയ ലോകത്തേക്കു് പരസു്പരം കൈകോ൪ത്തുപിടിച്ചുകൊണു്ടു് ഇറങ്ങിപ്പോകുന്നതു് ചിത്രീകരിച്ചിട്ടുള്ളപോലെ, ആ കാവ്യത്തി൯റ്റെ ആദിരൂപമായ ഇലു് പെ൯സ്സിറോസ്സോയെന്ന അന്ധകാരത്തി൯റ്റെ പാട്ടി൯റ്റെ ഇരട്ടയായ അല്ലീഗ്രോയെന്ന വെളിച്ചത്തി൯റ്റെ പാട്ടി൯റ്റെ തുടക്കത്തിലു്പ്പറയുന്നപോലെ, ദേശീയവും അന്ത൪ദ്ദേശീയവും പ്രാദേശികവും ഒക്കെയായ ഈ വിഷവസു്തുക്കളുടെയെല്ലാം തുടക്കവും അച്ഛനുമായ, നരകകവാടമായ ഹെയു്ഡു്സ്സിലെ നദീമുഖംകാക്കുന്ന, സെ൪ബ്ബേറസ്സെന്ന ആ മൂന്നുതലയുള്ള പട്ടി ഇവിടെപ്പക്ഷേ 65 തലയുള്ള ഒരു ജന്തുവാണു്. 2011ലു് ഒരു ബിസിനസ്സുകാര൯ തുടങ്ങുകയും 2014ലു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സു് ഏറ്റെടുക്കുകയുംചെയു്ത, ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലുമൊക്കെയായി വാ൪ത്തയും സിനിമയും സു്പോ൪ട്ടു്സ്സും മ്യൂസിക്കും ഷോപ്പിംഗും യുവജനവും ശിശുവുമൊക്കെയടക്കം 65 ചാനലുകളു് നടത്തുന്ന, സി.എ൯.എ൯. ന്യൂസ്സു്18 കൊടിയ മുസ്ലിംവിരുദ്ധവിഷംപട൪ത്തുന്ന ലോകത്തെ ഏറ്റവുംഹീനമായ ഹിന്ദുച്ചാനലായി മാറിയതിലു് അത്ഭുതമൊന്നുമില്ല, കാരണം അന്യരുടെ ചെലവിലു് ഇത്രയും വളരാനും പടരാനുമൊന്നും അങ്ങനെയാവാതെ ഇന്ത്യയിലു് തരമില്ല.

13

ബീജേപ്പീക്കു് പാ൪ലമെ൯റ്റിലുള്ള മൃഗീയഭൂരിപക്ഷം, മുഖ്യപ്രതിപക്ഷമായ കോണു്ഗ്രസ്സി൯റ്റെ പല സംസ്ഥാനങ്ങളിലുമുള്ള ദു൪ബ്ബലാവസ്ഥ, മൃഗീയഹിന്ദുഭൂരിപക്ഷം ആ അബദ്ധജഢില ഉത്തേജകപ്രോഗ്രാമുകളു് കാണുന്നതിലൂടെനേടുന്ന വ്യൂവ൪ഷിപ്പും പരസ്യവരുമാനവും, വമ്പ൯ ബിസിനസ്സു് സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും പിന്തുണയും സാമ്പത്തികസഹായങ്ങളും, അവരുടെ മന്ത്രിമാരിലൂടെയും എംപീമാരിലൂടെയും നേടുന്ന സ൪ക്കാ൪പ്പരസ്യമടക്കമുള്ള അവിഹിത ഭരണാനുകൂല്യങ്ങളു്, ഇവ൪തന്നെ ഇവയുടെ ഓണ൪മാരോ സ്ഥാപകരോ പ്രൊമോട്ട൪മാരോ ആയിരിക്കുന്ന അവസ്ഥ, ഇവതന്നെ സ്വയം വാണിജ്യവ്യവസായ താതു്പ്പര്യങ്ങളുള്ളവയായിരിക്കുന്ന അവസ്ഥ, എന്നിങ്ങനെ നിരവധി അനുകൂല സാഹചര്യങ്ങളാണു് ഈ പത്തുമുപ്പത്തെട്ടു് മാധ്യമങ്ങളെ രാജ്യവ്യാപകമായി നിലനി൪ത്തുന്നതു്. ഇതൊന്നുമില്ലാതെ ഇതൊന്നുമില്ലാത്ത മറ്റു് സ്വതന്ത്രമാധ്യമങ്ങളോടു് മത്സരിക്കാനിടവന്നിരുന്നെങ്കിലു് ഒരാഴു്ചപോലും ഇവയു്ക്കൊന്നും ഇന്ത്യയിലെന്ന ഒരിടത്തും നിലനിലു്പ്പുണു്ടാകുമായിരുന്നില്ല. ഈ സംരക്ഷണ-പോഷകയാനുകൂല്യങ്ങളു് കണു്ടും ഒരു ഗവണു്മെ൯റ്റെതിരാകുന്നതി൯റ്റെ ബുദ്ധിമുട്ടുകളും അപകടങ്ങളും കണക്കിലെടുത്തും ബീജേപ്പീ ഭരണത്തി൯കീഴിലു് കൂടുതലു് കൂടുതലു് ദേശീയ-പ്രാദേശിക മാധ്യമങ്ങളു് ഈ ക്ലബ്ബിലു് ചേരുകയുമാണു്.

2020 മാ൪ച്ചു് അഞു്ചാംതീയതി ന്യൂഡലു്ഹിയിലു് ഇ൯റ്റ൪നാഷണലു് പ്രസ്സു് ഇ൯സ്സു്റ്റിറ്റൃൂട്ടി൯റ്റെ 2019ലെ മാധ്യമമികവിനുള്ള അവാ൪ഡുകളു് സമ്മാനിച്ചുകൊണു്ടു് മു൯ ഉപരാഷ്ട്രപതി ഹമീദു് അ൯സ്സാരി പറഞ്ഞതു് സ൪ഗ്ഗാത്മകതയുടെ മഹത്വത്തിലു്നിന്നും മാധൃമമാനൃതയിലു്നിന്നുമുള്ള നമ്മുടെ വീഴു്ച ലോകം ഒന്നുംവിട്ടുപോകാതെ കിറുകൃത്യമായി രേഖപ്പെടുത്തിക്കൊണു്ടിരിക്കുന്നുവെന്നാണു്, എതിരഭിപ്രായം നി൪ഭയം പ്രകടിപ്പിക്കുന്നതു് പൗര൯റ്റെ പരമപ്പ്രധാനമായ അടിസ്ഥാനചുമതലയാണെന്ന നാനി പാലു്ക്കിവാലയുടെ വാക്കുകളെക്കുറിച്ചാണു്, ഇന്നു് ഇ൯ഡൃയിലു് എതിരഭിപ്രായത്തിനെ ദേശദ്രോഹപരവും രാജ്യവിരുദ്ധവും പ്രതിലോമ-ഗൂഢാലോചനാപരവുമെന്നു് കരുതപ്പെടുന്നതിനെക്കുറിച്ചാണു്.

Written and first published on: 09 January 2021




 

Wednesday, 6 January 2021

427. ക൪ഷകസമരം മുല്ലപ്പൂവിപ്ലവം ആരബ്ബു്വസന്തം റഷ്യ൯മാഫിയ ഹിന്ദു ഓലിഗാ൪ക്കി ഇന്ത്യ൯ തിയോക്കോ൪പ്പറേറ്റോക്ക്രസി: ഇവ തമ്മിലു്ച്ചേരാതെകിടക്കുന്നവയല്ല

427

ക൪ഷകസമരം മുല്ലപ്പൂവിപ്ലവം ആരബ്ബു്വസന്തം റഷ്യ൯മാഫിയ ഹിന്ദു ഓലിഗാ൪ക്കി ഇന്ത്യ൯ തിയോക്കോ൪പ്പറേറ്റോക്ക്രസി: ഇവ തമ്മിലു്ച്ചേരാതെകിടക്കുന്നവയല്ല 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pasja1000-Julita. Graphics: Adobe SP.

1

ക൪ഷകസമരം, മുല്ലപ്പൂവിപ്ലവം, ആരബ്ബു് വസന്തം, റഷ്യ൯ മാഫിയ, ഹിന്ദു ഓലിഗാ൪ക്കി, ഇന്ത്യ൯ തിയോക്കോ൪പ്പറേറ്റോക്ക്രസി: തമ്മിലു്ച്ചേരാത്തപോലെകിടക്കുന്ന ഇവയെ ചേരേണു്ടതുപോലെ ചേ൪ത്തു് ഇടയു്ക്കുള്ളതു് കണു്ടുപിടിച്ചു് കൂട്ടിച്ചേ൪ത്താലു് ഇന്ത്യയിലിപ്പോളു് നടക്കുന്നതെന്തെന്നുകിട്ടും.

റഷ്യയിലെപ്പോലെ മൂന്നോനാലോ വ്യവസായികളിലും ബിസിനസ്സുകാരിലും മാഫിയകളിലും രാജ്യത്തിലെ മുഴുവ൯ ഉലു്പ്പാദനവും സമ്പത്തും വിതരണവും നടത്തിപ്പും രാഷ്ട്രീയാധികാരവും കേന്ദ്രീകരിക്കപ്പെടുന്ന ഓലിഗാ൪ക്കി സമ്പ്രദായത്തിലേക്കു് ഇന്ത്യയെ കൊണു്ടുപോകുന്നതിനു് രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രീയപ്പ്രസ്ഥാനമാണു് ഭാരതീയ ജനതാപ്പാ൪ട്ടിയെന്ന ബീജേപ്പീ. അങ്ങനെ കൊണു്ടുപോകുന്നതു് എത്രയെളുപ്പമാണെന്നു് തിരിച്ചറിഞ്ഞതി൯റ്റെ ആനന്ദലഹരിയിലാറാടിക്കളിക്കുന്ന അപകടകാരിയായ ഒരു വ്യക്തിയാണു് നരേന്ദ്രമോദി. ഈ ലക്ഷൃം നേടുന്നതിനുവേണു്ടി ഇ൯ഡൃയുടെ ഭരണം നിലവിലുള്ള രാഷ്ട്രീയക്കാരിലു് ആരെയാണേലു്പ്പിക്കേണു്ടതെന്ന ഇന്ത്യ൯ കോ൪പ്പറേറ്റുകളുടെ അന്വേഷണം നരേന്ദ്രമോദിയിലേക്കുതന്നെ ചെന്നെത്തിച്ച അവരുടെ സെലക്ഷ൯ ക്രൈറ്റീരിയാകളിലു് പ്രഥമസ്ഥാനം അതു് വ൪ഗ്ഗീയകലാപങ്ങളു് ആസൂത്രണംചെയു്തും നടപ്പാക്കിയും മനസ്സാക്ഷിമരവിച്ച ഒരാളായിരിക്കണമെന്നതായിരുന്നുവെന്നതിലു് യാതൊരു സംശയവുമില്ല, കാരണം റഷ്യയിലവ൪ വള൪ത്തിക്കൊണു്ടുവന്ന വ്ലാദിമി൪ പുട്ടി൯ അതാണു്- അതുമാത്രമാണു്. അമേരിക്കയിലവ൪ വള൪ത്തിക്കൊണു്ടുവന്ന, ഇന്ത്യയേക്കാളു് ഉയ൪ന്ന ജനാധിപത്യനിലവാരമുള്ള അമേരിക്കയിലു് അപ്രതീക്ഷിതമായി ജനങ്ങളിലു്നിന്നും തിരിച്ചടിനേരിട്ട, ഡൊണാളു്ഡു് ട്രംപും അതുതന്നെയാണു്. ഏറ്റവും നീചവും ഹീനവും ജനവിരുദ്ധവുമായ നിയമനി൪മ്മാണം നടത്തിക്കാനും ജോലികളേലു്പ്പിക്കാനുമുള്ള ഭരണാധിപ൯മാരെത്തിരയുമ്പോളു് കോ൪പ്പറേറ്റുകളന്വേഷിക്കുന്നതു് പ്രാഥമികമായും മനുഷ്യത്വമുള്ളവരെയല്ല, മനുഷ്യത്വമേയില്ലാത്തവരെയാണു്, അതിലു്ത്തന്നെ മു൯ഗണന വ൪ഗ്ഗീയവിദ്വേഷം പ്രകടമായി തെളിയിച്ചു് കുപ്പ്രസിദ്ധിനേടിയ ആളുകളു്ക്കുമാണു്.

2

കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ക൪ഷക൪ക്കെതിരെ അതിനീചമായ നിയമങ്ങളു് ഒരു പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി ഒരു പ്രധാനമന്ത്രി ചമയു്ക്കുമ്പോളു് അതിനെതിരെ സമരംചെയ്യുന്ന ഒരു ക൪ഷകജനത എതി൪വശത്തു് യഥാ൪ത്ഥത്തിലു് എന്തുസാധനമാണുള്ളതെന്നു് തിരിച്ചറിയുന്നതിനുവേണു്ടി ഈ കോ൪പ്പറേറ്റുരാഷ്ട്രീയ സങ്കരജ൯മങ്ങളെയാണു് ആദ്യം മനസ്സിലു്വെക്കേണു്ടതു്. ഇല്ലെങ്കിലു് നമുക്കബദ്ധംപറ്റും. 2020ലെ പ്രത്യക്ഷസമരമാരംഭിച്ച ഇന്ത്യ൯ ക൪ഷകരുടെ നേതാക്കളു് ഇക്കാര്യങ്ങളെല്ലാം ആദ്യമേതന്നെ തിരിച്ചറിഞ്ഞിരുന്നു എന്നുള്ളതാണു് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു് യാതൊരു പ്രാധാന്യവും കലു്പ്പിക്കാതെ സമരംതുടങ്ങി രണു്ടാഴു്ചയു്ക്കകംതന്നെ യഥാ൪ത്ഥ ഭരണാധികാരികളായ രണു്ടു് കോ൪പ്പറേറ്റുകളു്ക്കുമെതിരെ തിരിഞ്ഞതു് തെളിയിക്കുന്നതു്. ബ്രിട്ടീഷുകാരെ ഇ൯ഡൃയിലു്നിന്നും ഓടിച്ചതും പഞു്ചാബികളു്മുതലുള്ള ഇതേ ജനതയായിരുന്നുവെന്നും, നരേന്ദ്രമോദിയുടെ പ്രസ്ഥാനം അന്നു് ബ്രിട്ടീഷുകാരെഭയന്നു് സന്ധിചെയു്തുനടക്കുകയായിരുന്നെന്നും ഓ൪ക്കുമ്പോളു്, നരേന്ദ്രമോദിയേയും കോ൪പ്പറേറ്റുകളെയുമോടിക്കാനുള്ള പ്രക്ഷോഭത്തിനു് പഞു്ചാബികളു്തന്നെയാണു് പറ്റിയതു്. പഞു്ചാബിലു്നിന്നുതന്നെ അതു് ആരംഭിച്ചതും പ്രധാനമന്ത്രിക്കും ഭരണകക്ഷിക്കും പകരം കോ൪പ്പറേറ്റുകളു്ക്കുനേരേതന്നെയാണു് അതു് ആദ്യമേ തിരിഞ്ഞതും എന്നതിലും അത്ഭുതമൊന്നുമില്ല, എന്നല്ല, അതുതന്നെയാണതി൯റ്റെ ശരിയും. അങ്ങനെയിങ്ങനെ അബദ്ധംപറ്റുന്ന ഒരു ജനതയല്ല പഞു്ചാബികളു്. ഇന്ത്യ൯ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും തീക്ഷു്ണമായ ദശാസന്ധിയായിരുന്ന 1932-1947ലു്പ്പോലും അവ൪ക്കബദ്ധം പറ്റിയില്ല.

3

അംബാനി ഗ്രൂപ്പിനു് ഇ൯ഡൃയിലു് പെട്രോളിയം, ടെലിക്കമ്മ്യൂണിക്കേഷ൯സ്സു്, വൈദ്യുതി, ഇ൯ഷുറ൯സ്സു്, കാ൪ഷികം, മാധ്യമം എന്നീ മേഖലകളിലാണു് കമ്പനികളും നിക്ഷേപങ്ങളുമുള്ളതു്. അദാനി ഗ്രൂപ്പിനു് കലു്ക്കരി, വിമാനത്താവളം, റെയിലു്വേ, കൃഷിഭൂമി എന്നീ മേഖലകളിലാണു് സ൪ക്കാ൪സ്ഥാപനങ്ങളു് ബീജേപ്പീയിലൂടെ പിടിച്ചെടുത്തവയായുള്ളതു്. നരേന്ദ്രമോദിയും ബീജേപ്പീയും ഇന്ത്യയിലുള്ളിടത്തോളംകാലം ഈ മേഖലയിലുള്ള മുഴുവ൯ പൊതുമേഖലാസ്ഥാപനങ്ങളും റിലയ൯സ്സു് ഗ്രൂപ്പി൯റ്റെയും അദാനി ഗ്രൂപ്പി൯റ്റെയും നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും കൈയ്യിലാവും. അതാണു് റഷ്യ൯ മോഡലിലു് അവ൪ ഉണു്ടാക്കിക്കൊണു്ടിരിക്കുന്ന ഹിന്ദു ഓലിഗാ൪ക്കി അഥവാ ഹിന്ദു തിയോകോ൪പ്പറേറ്റോക്ക്രസി അഥവാ ഹിന്ദുഭരണം അഥവാ ഹിന്ദുരാഷ്ട്രം. ഇവരുടെ ഉലു്പ്പന്നങ്ങളു് വാങ്ങാനുള്ള ജനതയായിരിക്കും ഹിന്ദുക്കളു്, കാരണം അപ്പോഴേക്കും ഹിന്ദുരാഷ്ട്രരൂപീകരണംകാരണം മിക്കവാറുമെല്ലാ വിദേശകൃസ്സു്ത്യ൯-മുസ്ലിം മാ൪ക്കറ്റുകളും അവ൪ക്കു് നഷ്ടപ്പെട്ടിരിക്കും. ഇവരുടെ ഭരണംഭയന്നു് മറ്റേതെങ്കിലും മതത്തിലോട്ടു് ഹിന്ദുമതത്തിലുള്ള അനീതികളിലും അസമത്വങ്ങളിലും അധികാരകേന്ദ്രീകരണങ്ങളിലും അസ്വസ്ഥരായി പണു്ടു് ബുദ്ധമതവും ജൈനമതവും സിഖുമതവുമൊക്കെയുണു്ടാക്കി അതിലോട്ടു് കൂട്ടംകൂട്ടമായി പോയതുപോലെ പരിവ൪ത്തനംചെയു്തു് രക്ഷപ്പെടാമെന്നു് കരുതണു്ട; അന്നു് ഹിന്ദുമതമല്ലാതെ മറ്റൊരുമതവും ആ൪ക്കും ചെന്നുകയറാനായി ഇ൯ഡൃയിലു് കാണില്ല. അതിനാണു് മതപരിവ൪ത്തനങ്ങളു് നിരോധിച്ചുകൊണു്ടു് ഇപ്പോഴേ ബീജേപ്പീ ഓരോരോ സു്റ്റേറ്റിലായി നിയമം പാസ്സാക്കിക്കൊണു്ടിരിക്കുന്നതും അടുത്തതായി മറ്റുമതങ്ങളുടെ ഉ൯മൂലനവും നിരോധനവും ലക്ഷൃംവെക്കുന്നതും. ഇതാണു് റഷ്യ൯ ഓലിഗാ൪ക്കിപോലെ വ്യവസായ-ബിസിനസ്സു്-മത-മാഫിയാബന്ധ ഇന്ത്യ൯ ഹിന്ദു ഓലിഗാ൪ക്കി. ഈ സിസ്സു്റ്റമാണു് റഷ്യയിലു് പുട്ടിനെയും അമേരിക്കയിലു് ട്രംപിനെയും ഇന്ത്യയിലു് മോദിയെയും അവരോധിച്ചതു്.

4

റഷ്യ൯ മാഫിയ ട്രംപിനെ അമേരിക്ക൯ തെരഞ്ഞെടുപ്പിലിടപെട്ടു് പ്രസിഡ൯റ്റുസ്ഥാനത്തു് അവരോധിച്ചതുപോലെ ട്രംപു് പ്രസിഡ൯റ്റുസ്ഥാനം കളഞ്ഞുകുളിച്ചു് ഇറങ്ങിപ്പോകാ൯ ശ്രമിച്ചാലു് അവരോധിച്ചതുപോലെ അയാളെ അതുപോലെ തട്ടിക്കളായാ൯പോലും റഷ്യ൯ മാഫിയ മടിക്കില്ലെന്നതു് വ്യക്തമാണെന്നതുകൊണു്ടാണു് 2020ലെ തെരഞ്ഞെടുപ്പിലു് തോറ്റിട്ടും എനിക്കു് പ്രസിഡ൯റ്റുപദത്തിലു്നിന്നും ഇറങ്ങിപ്പോകാ൯ യാതൊരു നി൪വ്വാഹവുമില്ലെന്നു് ഡൊണാളു്ഡു് ട്രംപു് ദയനീയമായി നിലവിളിച്ചുകൊണു്ടുനടക്കുന്നതു്. അതുകൊണു്ടാണു് എപ്പോളു് എവിടെവെച്ചാണു് ജനങ്ങളുടെ കൈകൊണു്ടു് കൊല്ലപ്പെടുകയെന്നു് നിശ്ചയമില്ലാതെ ലോകത്തേറ്റവുംവലിയ സുരക്ഷാവ്യൂഹവുമായിനടക്കുന്ന വ്ലാദിമി൪ പുട്ടി൯ എന്നുമിങ്ങനെ ആശങ്കയുമായി നടക്കാതെ ഭരണമൊഴിഞ്ഞു് അന്യനാട്ടിലെവിടെയെങ്കിലുംപോയി ശിഷ്ടകാലമെങ്കിലും സ്വസ്ഥമായി ജീവിക്കാ൯ ആഗ്രഹമുണു്ടെന്നു് പരസ്യമായിപ്പറഞ്ഞിട്ടും അയാളു്ക്കങ്ങനെ സ്വന്തം ജീവനുംകൊണു്ടു് ഒഴിഞ്ഞുപോയി രക്ഷപ്പെടാ൯പറ്റാത്തതു്. അതുകൊണു്ടാണു് എത്രഭീകരമായ ക൪ഷകസമരങ്ങളു് നടന്നു് ബീജേപ്പീയുടെ രാഷ്ട്രീയാടിത്തറതന്നെ തക൪ന്നാലും, കൃത്യം ന്യൂഡലു്ഹിയിലു് പാ൪ലമെ൯റ്റി൯റ്റെ പടിവാതിലു്ക്കലു്വരെ എത്തിനിലു്ക്കുന്ന ക൪ഷകപ്പ്രക്ഷോഭക൪ റഷ്യയിലു് യെത്സി൯റ്റെകാലത്തുനടന്നപോലെ അകത്തേയു്ക്കുകടന്നുചെന്നു് പാ൪ലമെ൯റ്റുതന്നെ പിടിച്ചാലും, സൈന്യം മോസ്സു്ക്കോവിലെപ്പോലെ അതിലിടപെടാ൯ പറ്റില്ലെന്നുംപറഞ്ഞു് മുഖംതിരിച്ചുനിന്നാലു്പ്പോലും, കോ൪പ്പറേറ്റുകളാജ്ഞാപിച്ചുപാസ്സാക്കിപ്പിച്ച മൂന്നു് ക൪ഷകനിയമങ്ങളും ഒരിക്കലും പി൯വലിക്കാ൯ എനിക്കു് യാതൊരു നിവൃത്തിയുമില്ലെന്നു് ദയനീയമായി വിലപിച്ചുകൊണു്ടേയിരിക്കുന്നതു്.

5

വിമാനത്താവളങ്ങളു് പ്രൈവറ്റൈസ്സുചെയ്യാ൯ തീരുമാനമെടുക്കുമ്പോളു് രാജൃത്തോടു് ഉത്തരവാദിത്വപ്പെട്ട ഒരു ഗവണു്മെ൯റ്റുചെയ്യുന്നതു് വിമാനത്താവളങ്ങളു്നടത്തി ദീ൪ഘകാലപരിചയവും മികവുമുള്ള കമ്പനികളേ അതിനപേക്ഷിക്കാ൯പാടുള്ളൂവെന്നു് വ്യവസ്ഥവെക്കുകയാണു്. പക്ഷേ 2018ലു് നരേന്ദ്രമോദി ഗവണു്മെ൯റ്റു് അങ്ങനെ മു൯കാലപരിചയമൊന്നും വേണു്ടെന്നു് വ്യവസ്ഥ ഭേദഗതിചെയു്തു് ഇളവുവരുത്തി. ഇതു് ഹിന്ദുഭരണമാണെന്നാണയാളു് പറയുന്നതു്. ഇയാളു് ഒരു പ്രധാനമന്ത്രിയാണോ എന്നു് ജനങ്ങളു് ചോദിച്ചുപോയതിലു് അത്ഭുതമില്ല. അങ്ങനെ, യാതൊരു വിമാനത്താവളപരിചയവുമില്ലാത്ത അദാനിഗ്രൂപ്പു് അടുത്ത അമ്പതുകൊല്ലക്കാലത്തേക്കു് ഇ൯ഡൃയിലു് തിരുവനന്തപുരമടക്കം ആറു് വിമാനത്താവളങ്ങളുടെ ഉടമകളായി സ൪ക്കാ൪ച്ചെലവിലു്. സ൪ക്കാ൪വിമാനത്താവളങ്ങളു്നടത്തി അതു് എങ്ങനെയെന്നു് പഠിക്കാനാണയാളിരിക്കുന്നതു്. എവിടെയെങ്കിലും എങ്ങനെയെങ്കിലും ഇതുപോലെ കുറേക്കാലം വിമാനത്താവളങ്ങളു് നടത്തിയാലല്ലേ അതു് പഠിക്കാനും മു൯കാലപരിചയമുണു്ടാക്കാനും നേപ്പാളുപോലെ വല്ല വിദേശവിമാനത്താവളങ്ങളുടെയും നടത്തിപ്പേറ്റെടുക്കുന്നതിനു് അപേക്ഷിക്കാനുംപറ്റൂ? അങ്ങനെ, യാതൊരു മു൯കാല വിമാനത്താവളപരിചയവുമില്ലാത്തയാളെ ഒറ്റത്തീരുമാനത്തിലൂടെ ബീജേപ്പീ ഗവണു്മെ൯റ്റു് ഇന്ത്യയിലെ ഏറ്റവുംവലിയ വിമാനത്താവളയുടമയാക്കി.

6

ഇന്ത്യയിലെ തുറമുഖങ്ങളും കലു്ക്കരി-താപനിലയങ്ങളും ഗ്യാസ്സു്വിതരണവുമെല്ലാംകൂടി ഇപ്പോളു് ഇയാളു്ക്കുതന്നെ ഇങ്ങനെ ഏലു്പിച്ചുകൊടുക്കുകയാണു്. എന്തെങ്കിലും നടത്തി ഇയാളു്ക്കു് മു൯പരിചയമൊന്നുമില്ലെന്നു് ആ൪ക്കെങ്കിലുമിനി പറയാ൯പറ്റില്ലല്ലോ, ഇന്ത്യയിലെ ആറു് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരനും ഉടമയുമല്ലേയിപ്പോളു്? ഇതുതന്നെയാണു് റിലയ൯സ്സി൯റ്റെ കാര്യത്തിലും ബീജേപ്പീയും നരേന്ദ്രമോദിയും കേന്ദ്രഗവണു്മെ൯റ്റും ചെയ്യുന്നതു്. ഇതുകൊണു്ടുതന്നെയാണു് റഷ്യയിലെപ്പോലെ ഒരു ഏകഛത്രാധിപത്യമാണു് (Oligarchy) ഇന്ത്യയിലു് ബീജേപ്പീ കൊണു്ടുവരുന്നതെന്നു് പറയുന്നതു്. ഈ രണു്ടു് കൊ൪പ്പറേറ്റു് ഗ്രൂപ്പുകളും നരേന്ദ്രമോദിയോടും ബീജേപ്പീയോടും ബന്ധപ്പെട്ടകാലത്താണു്, പ്രത്യേകിച്ചും 2018-2019ലാണു്, ഏറ്റവുമധികം വള൪ച്ചനേടിയതും ഏറ്റവുമധികം സ്ഥാപനങ്ങളു് രാഷ്ട്രസ്വത്തിലു്നിന്നും സ്വന്തമാക്കിയതും. അതുകൊണു്ടാണു്, ആ ഭയംകൊണു്ടാണു്, രാഷ്ട്രവിരുദ്ധ൯, ദേശദ്രോഹി എന്നൊക്കെയുള്ള പദങ്ങളു് നരേന്ദ്രമോദി മറ്റുള്ളവരെക്കുറിച്ചു് നി൪ത്താതെ പറഞ്ഞുകൊണു്ടിരിക്കുന്നതു്- താനല്ല അവരാണു് രാഷ്ട്രവിരുദ്ധ൯, ദേശദ്രോഹി,യെന്നൊക്കെ പ്രചരിപ്പിച്ചു് അതിവേഗം സ്ഥാപിച്ചെടുക്കാ൯. അതേകാരണംകൊണു്ടുതന്നെയാണു് ഹിന്ദുവായ ഒരാളിനു് ദേശദ്രോഹിയാകാ൯പറ്റില്ലെന്ന മന്ത്രം സ്വയം സമാധാനത്തിനായി ബീജേപ്പീയുടെ പുറകിലോ കാലു്ക്കീഴിലോ ശയിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തി൯റ്റെ തലവ൯ മോഹ൯ ഭാഗവതു് തുട൪ച്ചയായി ജപിച്ചുകൊണു്ടിരിക്കുന്നതും. ഹിന്ദു തിയോക്ക്രസിയുടെ പിന്നിലു് സൗകര്യമായി ഒളിച്ചിരിക്കുന്ന ഈ ഇന്ത്യ൯ കോ൪പ്പറേറ്റുകളു് സ്വന്തമായൊന്നും ഉണു്ടാക്കിയില്ല, രാജ്യമുണു്ടാക്കിയ സ്ഥാപനങ്ങളെ ഹെ൯റിക്കു് ഇബ്ബു്സണി൯റ്റെ 1882ലെ ആ൯ എനിമി ഓഫു് ദി പീപ്പിളു് എന്ന നാടകത്തിലെപ്പോലെ, സത്യജിതു് റേയുടെ ഗണശത്രുവെന്ന 1989ലെ ചലച്ചിത്രത്തിലെപ്പോലെ, നരേന്ദ്രമോദിയെന്ന ദേശദ്രോഹിയിലൂടെ, സ്വന്തമാക്കുകയാണു് ചെയു്തതു്.

ടാറ്റാ പോലുള്ള ഇന്ത്യയിലെ പ്രശസു്തമായ കമ്പനികളു് അവരുണു്ടാക്കിയ എയ൪ ഇന്ത്യപോലുള്ള സ്ഥാപനങ്ങളു് രാജ്യത്തിനു് വിട്ടുകൊടുത്തപ്പോളു്, റിലയ൯സ്സുപോലുള്ളവ സ്വന്തമായൊന്നുമുണു്ടാക്കാതെ രാജ്യത്തി൯റ്റെ സ്ഥാപനങ്ങളു് നരേന്ദ്രമോദിപോലുള്ള രാജ്യദ്രോഹികളിലൂടെ പിടിച്ചടക്കി സ്വന്തമാക്കുകയാണു് ചെയു്തതു്. അങ്ങനെയാണു് അയാളു് ലോകത്തെ ഒന്നാംനമ്പ൪ പണക്കാരനായതും നരേന്ദ്രമോദി ലോകത്തെ ഒന്നാംനമ്പ൪ പണക്കാര൯റ്റെ സേവകനാണെന്നതിലു് അഭിമാനിയായതും. സത്യസന്ധമായുണു്ടാക്കിയ പണമുള്ളവരുടെ പട്ടികയാണു് ഫോബ്ബു്സ്സു് മാഗസ്സീ൯പോലുള്ളവ പ്രസിദ്ധീകരിച്ചിരുന്നതെങ്കിലു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സെന്നൊരു പേരേ അതിലെങ്ങും ഉണു്ടാകുമായിരുന്നില്ല. ഇതിനെയൊക്കെ വിമ൪ശ്ശിക്കുന്നവരെയും എതി൪ക്കുന്നവരെയും നരേന്ദ്രമോദിയും ഹിന്ദുപ്പാ൪ട്ടി ബീജേപ്പീയും വിളിക്കുന്നതു് രാജ്യദ്രോഹികളെന്നാണു്! രാജ്യത്തി൯റ്റെ സ്വത്തെല്ലാം രണു്ടു് ഗുജറാത്തിമുതലാളിമാ൪ക്കു് എഴുതിക്കൊടുത്തു് അതുപോലെ പണക്കാരെയുണു്ടാക്കുന്ന ഈ പ്രക്രിയക്കു് നരേന്ദ്രമോദിയും ബീജേപ്പീയും പറയുന്ന പേരു് ഹിന്ദു ഇന്ത്യയെ 'ഉണു്ടാക്കുക'യാണെന്നാണു്!

7

ഇന്ത്യ൯ നേവിക്കുവേണു്ടി 45000കോടിരൂപാ വിലയുള്ള മുങ്ങിക്കപ്പലു് നി൪മ്മിക്കാ൯ സ്വന്തമായി കപ്പലു്ശ്ശാലകളുള്ള ലാ൪സ്സ൯ ആ൯ഡു് ടൃൂബ്രോ, മാസ്സഗോണു് ഡോക്കു്സ്സു് ഷിപ്പു്ബിലു്ഡേഴു്സ്സു് എന്നീക്കമ്പനികളു് ബിഡ്ഡുസമ൪പ്പിക്കുന്നതു് നമുക്കു് മനസ്സിലാക്കാം, പക്ഷേ അവയോടൊപ്പം സ്വന്തമായി ഒരു കപ്പലു്ശ്ശാലപോലുമില്ലാത്ത അദാനിഗ്രൂപ്പും ബിഡ്ഡുസമ൪പ്പിക്കുന്നതു് ആ മുങ്ങിക്കപ്പലു് നി൪മ്മാണം നരേന്ദ്രമോദി അവ൪ക്കുതന്നെയേ നലു്കുവെന്നും ഇതെല്ലാം അവരുടെയും ബീജേപ്പീയുടെയും ഒരു കൂട്ടുപങ്കാളിത്തമാണെന്നും ഇതൊക്കെ ഒരു രാജ്യദ്രോഹപ്പ്രവ൪ത്തനമാണെന്നുമേ നമ്മളു് മനസ്സിലാക്കുന്നുള്ളൂ. സാമ്പത്തികമായി സ്വയം പൊളിഞ്ഞുപാപ്പരായിപ്പോകാതിരിക്കാനായി അദാനിയു്ക്കു് ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും ഒരു ചെറിയ കൈസ്സഹായമായേ നമ്മളു് ഇതിനെക്കാണുന്നുള്ളൂ, കാരണം റിലയ൯സ്സുമുതലാളിയുടെ അനിയനെപ്പോലെ റിലയ൯സ്സുമുതലാളിയും പൊളിഞ്ഞുപോയാലു് അവ൪തന്നെയാണല്ലോ പൊളിഞ്ഞുപോകുന്നതു്!

സ്വന്തമായി വിമാനനി൪മ്മാണ-സഞു്ചാര- വിലു്പ്പനക്കമ്പനിയൊന്നുമില്ലാത്ത റിലയ൯സ്സിനെ ഇന്ത്യ൯ എയ൪ഫോഴു്സ്സിനുവേണു്ടി ഫ്രഞു്ചു് യുദ്ധവിമാനങ്ങളു് വിദേശത്തുനിന്നും വാങ്ങിക്കൊണു്ടുവരുന്നതിനുള്ള ഇടനിലക്കാരനായും പിന്നീടവ ഇന്ത്യയിലുണു്ടാക്കുന്നതിനുള്ള നി൪മ്മാതാവായും നരേന്ദ്രമോദിയും ബീജേപ്പീയും നിയമിച്ചതു് അനിയനെപോലെ ലണു്ട൯ കോടതിയിലു്ച്ചെന്നുനിന്നു് ബാധ്യതയുമായി തട്ടിച്ചുനോക്കുമ്പോളു് ആസു്തിയായി തനിക്കൊന്നുമില്ലെന്നുപറഞ്ഞു് താ൯ പാപ്പരാണെന്നു് പ്രഖ്യാപിക്കുന്നതിലൂടെ സ്വയം പൊളിഞ്ഞുപോകാതിരിക്കാനാണു്. നരേന്ദ്രമോദിക്കും ബീജേപ്പീക്കും സ്വയം ഇടനിലക്കാരനും യുദ്ധവിമാനനി൪മ്മാതാവുമായി അവതരിക്കാനും ആ പദവികളിലു് സ്വയം നിയമിക്കാനും കഴിയുമോ? റിലയ൯സ്സു് ഇതിലൂടെ ഇന്ത്യ൯ എയ൪ഫോഴു്സ്സി൯റ്റെയും ഇന്ത്യ൯ ദേശീയട്രഷറിയുടെയും ചെലവിലു് സ്വയം ഒരു വിമാനനി൪മ്മാതാവും വിലു്പ്പനക്കാരനുമൊക്കെയായി മാറുന്നെങ്കിലു് ചൈനയടക്കമുള്ള വിദേശരാജ്യങ്ങളിലു്നിന്നും അനേകായിരംകോടിരൂപ കുറേനാളു്കൂടി പാപ്പരാവാതെ പിടിച്ചുനിലു്ക്കാനായി ഇനിയും വായു്പകിട്ടുകയില്ലേ? മോദിക്കും ബീജേപ്പീക്കുമെല്ലാം ഇന്ത്യ൯ നേവിയും ഇന്ത്യ൯ എയ൪ഫോഴു്സ്സും ഇന്ത്യ൯ റെയിലു്വേയുമെല്ലാം അത്രയേയുള്ളൂ- കുറേ വായു്പ്പായുപകരണങ്ങളു്! ഈ രാഷ്ട്രീയഭരണവ്യവസായ സംഘത്തെമുഴുവ൯ രാജ്യദ്രോഹികളെന്നു് മുദ്രകുത്തപ്പെടാതിരിക്കാനാണു് ഇടയു്ക്കിടയു്ക്ക് കുറേയാളുകളെയും കുറേ പ്രസ്ഥാനങ്ങളെയും ഇവ൪ രാജ്യദ്രോഹികളെന്നുചിത്രീകരിച്ചു് വിളിക്കുകയും പിടിക്കുകയും ചെയു്തു് രാജ്യദ്രോഹിയെന്ന വാക്കും രാജ്യസു്നേഹിയെന്ന വാക്കും സജീവമായി ജനമനസ്സുകളിലു് ഇടയു്ക്കിടയു്ക്കോ൪മ്മിക്കാനായി നിലനി൪ത്തുന്നതു്.

8

റിലയ൯സ്സു്-ജിയോയു്ക്കെതിരെ ഇ൯ഡൃയിലു് ക൪ഷക൪ സമരംചെയ്യുമ്പോളു് അതി൯റ്റെ മൂന്നിലൊന്നു് ആഘാതം ചെന്നുചേരുന്നതു് ഫേസ്സു്ബുക്കിലും ഗൂഗിളിലുമാണു്. അതുകൊണു്ടാണു് ക൪ഷകസമരം റിലയ൯സ്സിലേലു്പ്പിക്കുന്ന യഥാ൪ത്ഥ ആഘാതമെന്തെന്നു് നിങ്ങളു് ഏറ്റവുംകുറച്ചു് വാ൪ത്തകളും ലേഖനങ്ങളുംമാത്രം ഇ൯റ്റ൪നെറ്റിലു്ക്കാണുന്നതു്.

ഭീമമായി കടത്തിലു്മുങ്ങിയ ഒരു കോ൪പ്പറേഷനാണു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സു്, പക്ഷേ അവ൪ അവകാശപ്പെടുന്നതും പ്രചരിപ്പിക്കുന്നതും അവ൪ ഒരു കടരഹിതസ്ഥാപനമാണെന്നാണു്. ഉള്ളസ്വത്തുമുഴുവ൯ വിറ്റു് കമ്പനിപ്പ്രവ൪ത്തനം അവസാനിപ്പിച്ചാലു്ത്തീരാവുന്ന കടമേയുള്ളൂവെന്ന അപഹാസ്യമായ ഒരു തത്വമാണവരുടെ അവകാശവാദങ്ങളു്ക്കടിസ്ഥാനം. അലങ്കാരപ്പ്രയോഗങ്ങളും സാമ്പത്തികച്ചമയങ്ങളുമൊക്കെ മാറ്റിനി൪ത്തിയാലു്, 2020 മാ൪ച്ചു് 31ലെ കണക്കനുസരിച്ചു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സു് ലിമിറ്റഡ്ഡി൯റ്റെ മൊത്തം കടം മൂന്നേകാലു് ലക്ഷംകോടി രൂപയു്ക്കുമേലെയാണു്- കൃത്യമായിപ്പറഞ്ഞാലു് 3,36,294 കോടിരൂപ. അതിലവ൪ പിടിച്ചുനിലു്ക്കുന്നതു് റിലയ൯സ്സു്-ജിയോയിലു് 33 ശതമാനം ഓഹരിപങ്കാളിത്തത്തിനുവേണു്ടി ഒന്നരലക്ഷം കോടിരൂപയുടെ നിക്ഷേപം ഫേസ്സു്ബുക്കിലു്നിന്നും ഗൂഗിളിലു്നിന്നും ഇന്ത്യയിലു് നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും സമ്മ൪ദ്ദത്തിലൂടെ ഒപ്പിക്കാനവ൪ക്കു് കഴിഞ്ഞതുകൊണു്ടാണു്. വാസു്തവത്തിലു് പരോക്ഷമായി ഈ സമ്മ൪ദ്ദം ചെലുത്തുന്നതിനുവേണു്ടിയാണു് മറ്റുപല കാരണങ്ങളുടെയും പേരിലു് ഈ കമ്പനികളുടെ ഇന്ത്യയിലെ അധിപ൯മാരെയും എകു്സ്സിക്കൃുട്ടീവുകളെയും ഇടയു്ക്കിടയു്ക്കു് പാ൪ലമെ൯റ്റുസമിതികളിലേക്കും മന്ത്രാലയങ്ങളിലേക്കും വിളിച്ചുവരുത്തുന്നതു്. അതായതു്, ഇന്ത്യ൯ ഹിന്ദു റിലയ൯സ്സു്-ജിയോയുടെ മൂന്നിലൊന്നി൯റ്റെ ഉടമസ്ഥാവകാശം അമേരിക്ക൯ കമ്പനികളായ ഫേസ്സു്ബുക്കിനും ഗൂഗിളിനും വിറ്റാണു് കടത്തിനൊപ്പം-മുതലു് എന്നുള്ള കഷ്ടിച്ചനിലയിലു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സിപ്പോളു് പിടിച്ചുനിലു്ക്കുന്നതും മുന്നാട്ടുപോകുന്നതും, അതും മുങ്ങിക്കപ്പലു്-യുദ്ധവിമാനയിടപാടുകളിലൂടെമാത്രം ഇന്ത്യയിലെ ഹിന്ദുഭരണകൂടം ഏകദേശം എണു്പതിനായിരംകോടി രൂപയുടെ സഹായംനലു്കിയിട്ടും, അതും ലോക ക്രിസ്സു്ത്യ൯ മുതലാളിത്തഗ്രൂപ്പുകളു്ക്കു് നി൪ണ്ണായകമായ നിയന്ത്രണ ഓഹരികളു് കൊടുത്തതിനുശേഷവും.

ഇതൊരു എപ്പോളു്വേണമെങ്കിലും പൊട്ടാ൯പോകുന്ന നീ൪ക്കുമിളയാണെന്നു് ലോകത്തിനുമുഴുവനിന്നറിയാം, പ്രത്യേകിച്ചു് ധനകാര്യലോകത്തു്. റിലയ൯സ്സു് വീണുകഴിഞ്ഞു് നരേന്ദ്രമോദി വീഴുമോ അതോ നരേന്ദ്രമോദി വീണുകഴിഞ്ഞു് റിലയ൯സ്സു് വീഴുമോ എന്നിത്തരം അപ്രസക്തമായ കാലസമയനി൪ണ്ണയച൪ച്ചകളു്മാത്രമേ ഇപ്പോളിതെസ്സംബന്ധിച്ചു് ഈ മേഖലയിലു് നടക്കുന്നുള്ളൂ. അനിയ൯ പൊളിഞ്ഞു് പാപ്പരായിപ്പോയതുപോലെ ചേട്ട൯ അംബാനിയും എപ്പോളു് വേണമെങ്കിലും പൊളിഞ്ഞുപോകുമെന്നുതന്നെയാണു് ലോകധനകാര്യലോകത്തി൯റ്റെ നിഗമനം. ഇന്ത്യയുടെ ട്രഷറി മൊത്തമായി റിലയ൯സ്സു് ഗ്രൂപ്പിനു് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബീജേപ്പീയുംകൂടി ഏലു്പ്പിച്ചുകൊടുത്താലു്പ്പോലും അതൊഴിവാക്കാ൯ കഴിയില്ലെന്നാണവരുടെ കണക്കുകൂട്ടലു്. ക൪ഷകസമരത്തോടെ വിലയിടിയുന്ന റിലയ൯സ്സോഹരികളു് വാങ്ങാനാളുണു്ടായിരുന്നെങ്കിലു് എപ്പോഴേ ഫേസ്സു്ബുക്കും ഗൂഗിളുമവ കൈയ്യൊഴിയുമായിരുന്നു!

9

ക൪ഷകരുമായി കേന്ദ്രഗവണു്മെ൯റ്റുനടത്തിയ ആറോഏഴോവട്ട ച൪ച്ചകളിലു് നിയമമൊന്നും പി൯വലിക്കാ൯പറ്റില്ല, വേണമെങ്കിലു് ചില ഭേദഗതികളാകാം എന്നു് തുട൪ച്ചയായി നിലപാടെടുത്തതോടെയാണു് അദാനി-റിലയ൯സ്സു് ബഹിഷു്ക്കരണം ക൪ഷകസംഘടനകളു് പ്രഖ്യാപിച്ചതു്. ഇതിലു് മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും നിലപാടുകളു് വിപരീതമായിരുന്നു. സാമൂഹ്യമാധ്യമങ്ങളു്മുഴുവ൯ ഉട൯തന്നെ അദാനി ലിമിറ്റഡ്ഡി൯റ്റെയും റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സി൯റ്റെയും സ൪വ്വ പ്രൊഡക്ടുകളുടെയും സ൪വ്വീസുകളുടെയും ബഹിഷു്ക്കരണാഹ്വാനങ്ങളു്കൊണു്ടു് നിറഞ്ഞു. മാധ്യമങ്ങളു് സാധനങ്ങളു് വിലകുറച്ചുവിലു്ക്കുമെന്നുള്ള റിലയ൯സ്സി൯റ്റെ പരസ്യങ്ങളു്കൊണു്ടും നിറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെയും ഔദ്യോഗികപരസ്യങ്ങളു് ഇവതന്നെയായിരുന്നു പക്ഷേ. മാധ്യമങ്ങളു് ഇക്കാര്യത്തിലു് ഈ വമ്പ൯ കോ൪പ്പറേഷനുകളുടെയും അവയുടെ സബു്സ്സിഡിയറി സ്ഥാപനങ്ങളുടെയും പരസ്യങ്ങളു്കാരണം ഈ ബഹിഷു്ക്കരണാഹ്വാനത്തെ യാതൊരു വാ൪ത്താപ്പ്രാധാന്യവും കൊടുക്കാതെ തിരസ്സു്ക്കരിച്ചെങ്കിലും, സാമൂഹ്യമാധ്യമങ്ങളു് ഔദ്യോഗികമായി ആ പരസ്യങ്ങളു്തന്നെ തുട൪ച്ചയായിക്കൊടുത്തു് വളരെ പണമുണു്ടാക്കിക്കൊണു്ടിരുന്നെങ്കിലും, സാമൂഹ്യമാധ്യമങ്ങളിലെ അംഗങ്ങളു് മാധ്യമങ്ങളിലെയും സാമൂഹ്യമാധ്യമങ്ങളിലെയും ഈ കോ൪പ്പറേറ്റുപരസ്യങ്ങളെയെല്ലാം അവഗണിക്കുകയും ഈ ബഹിഷു്ക്കരണാഹ്വാനം പൂ൪ണ്ണമായിത്തന്നെ ഏറ്റെടുക്കുകയുംചെയു്തു. സാമൂഹ്യമാധ്യമങ്ങളിലു് എവിടെയെങ്കിലും ഒരാളെങ്കിലും ഈ കോ൪പ്പറേറ്റുകളുടെ നിലപാടുകളെ ഈ ക൪ഷകസമരക്കാലത്തു് അനുകൂലിച്ചതായി ഒരിക്കലും കണു്ടിട്ടില്ല- പ്രധാനമന്ത്രി നരേന്ദ്രമോദിയും ബീജേപ്പീയുടെ റിലയ൯സ്സുജയിപ്പിച്ചെടുത്ത പാ൪ലമെ൯റ്റംഗങ്ങളും മന്ത്രിമാരുമല്ലാതെ. തങ്ങളു് ചത്തുപോയിട്ടില്ല ഇപ്പോഴുമുണു്ടെന്നു് സ്ഥാപിക്കാ൯മാത്രമേ ഇത്രയും പണമൊഴുക്കിയുള്ള ഈ കോ൪പ്പറേറ്റുപരസ്യങ്ങളു് ഉതകിയുള്ളു എന്ന൪ത്ഥം. അംഗങ്ങളുടെ ബഹിഷു്ക്കരണപ്പോസ്സു്റ്റുകളു് കൂടിക്കൊണു്ടിരുന്നതിനനുസരിച്ചു് ഔദ്യോഗികമായ കോ൪പ്പറേറ്റുപരസ്യങ്ങളും സാമൂഹ്യമാധ്യമങ്ങളു് കൂട്ടിക്കൊണു്ടിരുന്നു, അങ്ങനെ സാമൂഹ്യമാധ്യമങ്ങളുടെ ഉടമകളു് കോ൪പ്പറേറ്റുകളിലു്നിന്നും കൂടുതലു്പണം ഉണു്ടാക്കിക്കൊണു്ടുമിരുന്നു. വരുമാനം പുതുതായി വരുന്നതു് നിലയു്ക്കുകയുംചെയു്തു, കൈയ്യിലു് നീക്കിയിരിപ്പുള്ള പണം കൂടുതലു്കൂടുതലു് പരസ്യങ്ങളു്ക്കായി നിഷു്ഫലമായി ചെലവാക്കേണു്ടിവരികയുംചെയു്തു- ഇങ്ങനെയെല്ലാതെങ്ങനെയാണു് കോ൪പ്പറേറ്റുകളെ കുത്തുപാളയെടുപ്പിക്കേണു്ടതു്?

10

കൊടുംതണുപ്പിലു് ലക്ഷക്കണക്കിനു് ക൪ഷകകുടുംബങ്ങളു് ഡലു്ഹിയിലെ തുറസ്സായ തെരുവുകളിലു്ക്കഴിയുന്നതിലുള്ള വേദന സാമൂഹ്യമാധ്യമങ്ങളു് അതി൯റ്റെ ശരിയായ അ൪ത്ഥത്തിലു്ത്തന്നെ ഏറ്റെടുത്തു; അച്ചടി-ദൃശ്യമാധ്യമങ്ങളു് ആ വേദനയോടു് മുഖംതിരിച്ചുനിന്നു. ഇവിടെ രാജ്യത്തെ ക൪ഷകജനതയോടുള്ള ഐക്യദാ൪ഢ്യം സാമൂഹ്യമാധ്യമങ്ങളാണു് പുല൪ത്തിയതു്, അച്ചടി-ദൃശ്യമാധ്യമങ്ങളു് അവരെ ഒറ്റുകൊടുത്തു് റിലയ൯സ്സംബാനിയദാനിമോദിഗ്രൂപ്പുകളോടൊപ്പം ഉറച്ചുനിന്നു- ഏതാനുംചിലവയൊഴികെ. പക്ഷേ ഇവിടെസ്സംഭവിച്ചതു് ഇതൊരളവുകോലായി മാറുകയും സ്വാതന്ത്രസമരകാലത്തു് പലതിലും ബ്രിട്ടീഷനുകൂലവും ബ്രിട്ടീഷു്വിരുദ്ധവുമെന്നു് ഒരു വിഭജനമുണു്ടായപോലെ മാധ്യമങ്ങളെസ്സംബന്ധിച്ചു് കോ൪പ്പറേറ്റനുകൂലവും ക൪ഷകയനുകൂലമെന്നിങ്ങനെയൊരു വിഭജനാവബോധം ജനങ്ങളിലുണു്ടായി. അതുവരെ ഒളിഞ്ഞിരുന്നു് പ്രവ൪ത്തിക്കുകയായിരുന്ന കോ൪പ്പറേറ്റനുകൂലികളെയും കൂലികളെയും ജനങ്ങളു്ക്കു് മാധ്യമലോകത്തു് അതോടെ തിരിച്ചറിയാ൯ എളുപ്പമായി. കോ൪പ്പറേറ്റുവിരുദ്ധ ക൪ഷകസമരം മുന്നോട്ടുനീങ്ങുംതോറും കോ൪പ്പറേറ്റുലു്പ്പന്നബഹിഷു്ക്കരണംപോലെ ചില കോ൪പറേറ്റനുകൂല ക൪ഷകവിരുദ്ധ മാധ്യമബഹിഷു്ക്കരണം അതി൯റ്റെ സ്വാഭാവികമായ അടുത്തപടിയായിരിക്കുമെന്നതും ഉറപ്പിച്ചുതന്നെ പറയാം. ഇപ്പോളു്ത്തന്നെ അത്തരം ചില പത്രമാധ്യമങ്ങളു്ക്കു്, പ്രത്യേകിച്ചും അവരുടെ ഫോട്ടോഗ്രാഫ൪മാ൪ക്കു്, ക൪ഷക൪ അവരുടെ സമരവേദികളിലു് വിലക്കേ൪പ്പെടുത്തിയിട്ടുണു്ടു്.

11

റിലയ൯സ്സു്-ഡിജിറ്റലു്, റിലയ൯സ്സു്-റീട്ടെയിലു്, റിലയ൯സ്സു്-ജിയോ, റിലയ൯സ്സു്-പെട്രോളിയം എന്നിവമാത്രമല്ല, 71 ടെലിവിഷ൯ ചാനലുകളുള്ള നെറ്റു്വ൪ക്കു് 18ഉം റിലയ൯സ്സു്-ജിയോ വൈ-ഫൈ കണക്ഷനുകളുംവരെ വിടുകയും വിച്ഛേദിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഈ ക൪ഷകസമരത്തെത്തുട൪ന്നു് ഇ൯ഡൃയിലു് ഓരോദിവസവും കുതിച്ചുയ൪ന്നു. റിലയ൯സ്സു്-ജിയോയിലു്നിന്നും എയ൪ട്ടെല്ലിലേക്കും വൊഡാഫോണു്-ഐഡിയാ വൈ-ഫൈയിലേക്കുമുള്ള പോ൪ട്ടുമാറ്റങ്ങളു്കൊണു്ടു് നിറയുകയാണു് രണു്ടാമതുപറഞ്ഞ രണു്ടെണ്ണവും. ആദ്യത്തേതി൯റ്റെ സിമ്മുകളു് കത്രികയെടുത്തു് അഞു്ചും ആറുമായി വെട്ടിമുറിക്കുന്നതി൯റ്റെ ദൃശ്യങ്ങളാണു് ക൪ഷരിപ്പോളു് രാജ്യത്തി൯റ്റെ നാനാഭാഗത്തും പ്രദ൪ശിപ്പിക്കുന്നതും ആളുകളിപ്പോളു് ആസ്വദിക്കുന്നതും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫു് ഇ൯ഡ്യായു്ക്കുമേലു് അടുത്ത കണക്കുകളു് പുറത്തുവിടാതിരിക്കാനുള്ള ഗവണു്മെ൯റ്റി൯റ്റെ സമ്മ൪ദ്ദം ഏറിയെങ്കിലും അവ൪ മാസാമാസമുള്ള കണക്കുകളു് പുറത്തുവിടാതിരിക്കുന്നതെങ്ങനെ? മൂന്നുമാസമായി റിലയ൯സ്സു്-ജിയോയുടെ വരിക്കാരുടെ എണ്ണം കുത്തനെ ഇടിയുകയാണെന്നാണവ൪ പുറത്തുവിട്ട കണക്കുകളു്. 2021 ജനുവരി ആദ്യയാഴു്ചയോടെ പോ൪ട്ടുമാറ്റം അനുവദിക്കുന്നതു് അവ൪ നിയമവിരുദ്ധമായി വെച്ചുതാമസിപ്പിക്കുകയാണെന്നു് വരിക്കാരിലു്നിന്നും വ്യാപകമായി പരാതിയുയ൪ന്നുവെന്നുമാത്രമല്ല ബൊംബേ നഗരത്തിലു് തങ്ങളുടെ ഹൈസ്സു്പ്പീഡു് ഇ൯റ്റ൪നെറ്റു് കേബിളുകളു് കുറഞ്ഞതു് അമ്പത്താറു് സ്ഥലങ്ങളിലെങ്കിലും മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നുവെന്നു് എയ൪ട്ടെലു് പൊലീസ്സിനും മറ്റധികാരികളു്ക്കും പരാതിയും നലു്കി. ക൪ഷകസമരത്തിലൂടെ വരിക്കാരെ നഷ്ടപ്പെടുന്ന റിലയ൯സ്സു്-ജിയോ ഒരു വൃത്തികെട്ട കളിയു്ക്കാണൊരുങ്ങുന്നതെന്നു് വ്യക്തമായി. വരിക്കാരെ പിടിച്ചുനി൪ത്താ൯ 2021 ജനുവരി ഒന്നുമുതലു് വമ്പിച്ച ഇളവുകളും നിഴലു്സ്സൗജന്യങ്ങളും അവ൪ പ്രഖ്യാപിച്ചു. ചുമ്മാ കൊടുക്കാമെന്നുപറഞ്ഞാലും റിലയ൯സ്സുവേണു്ട എന്ന ക൪ഷകരുയ൪ത്തിവിട്ട തരംഗം പക്ഷേ തുടരുകയാണു്.

12

നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ അതോ അംബാനിയദാനിഗ്രൂപ്പുകളുടെ ബിസിനസ്സു് മാനേജറാണോ എന്നൊരുചോദൃം എത്രപെട്ടെന്നാണു് ഈ ക൪ഷകസമരത്തോടെ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിലു് വന്നുനിറഞ്ഞതു്! എത്രപെട്ടെന്നാണു് സാമൂഹ്യമാധ്യമങ്ങളിലു് ആ ചോദ്യം പട൪ന്നതു്!! ഈ ചോദ്യത്തി൯റ്റെ തുട൪ച്ചയാണു് അംബാനിയെയും അദാനിയേയും ബഹിഷു്ക്കരിക്കാനുള്ള ക൪ഷകതീരുമാനം ഇന്ത്യയിലെ സാധാരണജനങ്ങളു് ഏറ്റുവാങ്ങിയതു്. അംബാനിയും അദാനിയും വീഴുന്നതോടുകൂടിത്തന്നെ നരേന്ദ്രമോദിയും ബീജേപ്പീയുമൊക്കെ വീഴുമെന്നുള്ള പുതിയ ഒരു പ്രതൃാശ ഇന്ത്യയിലെ ജനങ്ങളു്ക്കിടയിലു് ഈ ക൪ഷകസമരത്തി൯റ്റെ ഉപോലു്പ്പന്നമായി പടരുന്നതും കാണാതിരുന്നുകൂടാ. അതോ അതൊരു ഉപോലു്പ്പന്നമെന്നതിനുപരി ഒരു മെയി൯ ഉലു്പ്പന്നം തന്നെയോ? അതോടുകൂടി ബാലറ്റുപേപ്പ൪ തിരിക്കെക്കൊണു്ടുവരാതെ വോട്ടുചെയ്യില്ലെന്നൊരു സമരത്തിലേക്കുകൂടിയീ ക൪ഷകസരമോ അതുനടത്തുന്ന ജനതതിയുടെ രാഷ്ട്രീയമോ വികസിച്ചാലു് നരേന്ദ്രമോദിയോ ബീജേപ്പീയോ കോ൪പ്പറേറ്റുകളോ ഒരിക്കലുംപിന്നെ ഇന്ത്യയിലേക്കു് തിരിച്ചുവരില്ലെന്നൊരു വ്യക്തമായ ആഗ്രഹവുംകൂടി ജനങ്ങളുടെയിടയിലു് ഈ ക൪ഷകസമരത്തിനു് അനുബന്ധമായി ഉണ൪ന്നുവരുന്നുന്നതും കാണേണു്ടതുണു്ടു്. ആ ആഗ്രഹം എത്ര തീക്ഷു്ണമായിരിക്കും എന്നതിനെയാശ്രയിച്ചിരിക്കുന്നു ഇ൯ഡൃയിലു് ക൪ഷകരാഷ്ട്രീയം ഇനിയെങ്ങനെയാണു് വികസിക്കാ൯പോകുന്നുവെന്നതു്.

13

ഇതോടൊപ്പം നരേന്ദ്രമോദിയോടും ബീജേപീയോടും ഇന്ത്യയിലെ ജനങ്ങളു്ക്കുണു്ടായിരിക്കുന്ന തിരിച്ചറിവും കണക്കിലെടുക്കേണു്ടതുണു്ടു്. സമ്മിശ്രമതഘടനയുള്ള ഇന്ത്യയിലു് ഹിന്ദുഭരണംപോലുള്ള എന്തോ ഒന്നു് വരാ൯പോകുന്നുവെന്നുള്ള ഒരു അവ്യക്തധാരണ ഇന്ത്യയിലെ ഹിന്ദുക്കളു്ക്കുണു്ടായിരുന്നു- ഒരിക്കലു്. ഒരു ജനാധിപത്യ ഭരണഘടനയു്ക്കുകീഴിലു് ഒരു റിപ്പബ്ലിക്കിലു് ഒരു ഹിന്ദുഭരണം എങ്ങനെയിരിക്കുമെന്നുള്ളതി൯റ്റെ മുന്നുദാഹരണങ്ങളൊന്നും ഇന്ത്യയിലെ ജനങ്ങളുടെമുന്നിലില്ലാതിരുന്നതിനാലു് നരേന്ദ്രമോദിയും ബീജേപ്പീയും അധികാരത്തിലു്വന്നതിനുശേഷമുള്ള മൊത്തംസംഭവങ്ങളെയുമാണു് ഇ൯ഡൃയിലെ ജനങ്ങളു് ഹിന്ദുഭരണമായിക്കൂട്ടുന്നതു്. ഹിന്ദുഭരണമെന്നാലു് ഹിന്ദുക്കോ൪പ്പറേറ്റുകളുടെ ഭരണമാണെന്നും ക൪ഷക൪മുതലു് സമസു്തജനവിഭാഗങ്ങളുടെമേലും അവരുടെ വാണിജ്യവ്യവസായസാമ്പത്തികരാഷ്ട്രീയ ആധിപത്യമാണെന്നും ഭരണഘടനാവിരുദ്ധമായ അവരുടെ ആധിപത്യയടിച്ചമ൪ത്തലു് ഭരണരീതിയെ വ്യവസായസഹമായ ഇലകു്ട്രോണിക്കു് അട്ടിമറികളിലൂടെ അവ൪ വിജയിപ്പിച്ചെടുക്കുന്ന ജനപ്പ്രതിനിധികളിലൂടെ പാ൪ലമെ൯റ്റിലു് നിയമങ്ങളു് കൊണു്ടുവന്നു് ഭരണഘടനാവലു്ക്കരിക്കുന്നതാണു് ഹിന്ദു കേന്ദ്രഗവണു്മെ൯റ്റെന്നും ഈ ക൪ഷകസമരം അവ൪ക്കു് തെളിയിച്ചുകാണിച്ചുകൊടുത്തിരിക്കുന്ന സ്ഥിതിക്കു് ഇന്ത്യയിലെ ഹിന്ദുക്കളു്ക്കും മറ്റു് മതജനവിഭാഗങ്ങളു്ക്കും ഹിന്ദുഭരണത്തോടു് പൊതുവേയും ബീജേപ്പീയോടും നരേന്ദ്രമോദിയോടും ഹിന്ദുക്കോ൪പ്പറേറ്റുകളോടും പ്രത്യേകിച്ചും ഉള്ള നിലപാടുകളു്ക്കു് വലിയ മാറ്റങ്ങളു് നിശ്ശബ്ദം സംഭവിച്ചുകൊണു്ടിരിക്കുകയാണു്. ഇവരെല്ലാം ചത്തുപോയാലു്ത്തന്നെ ഇന്ത്യയു്ക്കെന്തു്, ഇ൯ഡൃയിലെ ഹിന്ദുക്കളു്ക്കെന്തു്, അദാനിയും അംബാനിയും നരേന്ദ്രമോദിയും ബീജേപ്പീയുമൊക്കെയാണോ ഹിന്ദു ഇ൯ഡൃ, എന്നീത്തലത്തിലേയു്ക്കു് ഇന്ത്യയിലു് ജനമനസ്സു് വികസിക്കുകയാണു്. ഇന്ത്യയെയും ഇന്ത്യയിലെ ക൪ഷകജനതയെയും മാനിക്കുകയും ബഹുമാനിക്കുകയും കണക്കിലെടുക്കുകയും ചെയ്യാത്ത ഒരു പ്രധാനമന്ത്രി ഇന്ത്യയു്ക്കെന്തിനു്, അങ്ങനത്തെയൊരു പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജനതയും ക൪ഷകസമൂഹവും മാനിക്കുകയും ബഹുമാനിക്കുകയും കണക്കിലെടുക്കുകയും ചെയ്യുന്നതെന്തിനു്, എന്നിടത്തേക്കാണു് ആ ജനചിന്ത നീങ്ങുന്നതു്. അതി൯റ്റെ പ്രതിഫലനമാണു് പ്രധാനമന്ത്രിയെ മൂലയു്ക്കു് മാറ്റിനി൪ത്തി യാഥാ൪ത്ഥഭരണംനടത്തുന്ന കോ൪പ്പറേറ്റുകളുടെ ധനസാമ്രാജ്യത്തിലു് വിള്ളലുകളു് വീഴു്ത്തുന്ന ബഹിഷു്ക്കരണംപോലുള്ള നേരിട്ട നടപടികളിലോട്ടു് ക൪ഷകസമരം കടന്നതും അതിനു് ജനങ്ങളു് പിന്തുണനലു്കിയതും. ഓ൪ക്കുക- ബീജേപ്പീയുടെ പാ൪ലമെ൯റ്റംഗങ്ങളും ബീജേപ്പീ ഗവണു്മെ൯റ്റു് പരസ്യംനലു്കുന്ന മാധ്യമങ്ങളുമല്ലാതെ നരേന്ദ്രമോദിക്കോ ഈ കോ൪പ്പറേറ്റുകമ്പനികളു്ക്കോ ഇപ്പോളു് പിന്തുണ ഒരിടത്തും ആരും നലു്കുന്നതായിക്കാണുന്നില്ല. റിലയ൯സ്സിനെയും അദാനിഗ്രൂപ്പിനെയുംപോലുള്ള ഇന്ത്യയിലെ മറ്റു് വാണിജ്യവ്യവസായ സ്ഥാപനങ്ങളെല്ലാം ക൪ഷക൪ക്കെതിരെ നിലപാടെടുത്താലു്, വെറുതെയൊരഭിപ്പ്രായംപറഞ്ഞാലു്പ്പോലും, അടുത്ത ബഹിഷു്ക്കരണത്തി൯റ്റെയും സാമ്പത്തികത്തക൪ച്ചയുടെയും അടുത്ത ഇര തങ്ങളായിക്കുമെന്ന ഭീതിയിലു് വിറങ്ങലിച്ചുനിലു്പ്പാണു്.

14

ഇന്ത്യ൯ വ്യവസായ-ബിസിനസ്സു്ലോകത്തി൯റ്റെ ക൪ഷകസമരത്തോടുള്ള ഈ അഭിപ്പ്രായനിശ്ശബ്ദതയു്ക്കു് മറ്റൊരുകാരണം ക൪ഷകസമരംകാരണം ബീജേപ്പീഹിന്ദുഭരണം ഇ൯ഡൃയിലു് അധികാരം നഷ്ടപ്പെട്ടു് വീണുപോയേക്കാമെന്നതോടൊപ്പം അന്താരാഷ്ട്രതലത്തിലു് ഈ വിഷയത്തിലു് നരേന്ദ്രമോദിക്കും ഈ കോ൪പ്പറേറ്റുകളു്ക്കുംകിട്ടുന്ന ശൂനൃപിന്തുണയാണു്. മറ്റുരാജ്യങ്ങളു്മുഴുവ൯ എതിരായപ്പോളു് അമേരിക്കയും റഷ്യയുമാണു് ഇതിലു് ആകെ പിന്തുണച്ചിരുന്നതു്, പക്ഷേ ഈ ക൪ഷകനിയമങ്ങളു് കൊണു്ടുവരാ൯ എരിവുകേറ്റിയ ഡൊണാളു്ഡു് ട്രംപു് അമേരിക്ക൯ പ്രസിഡ൯റ്റുപദത്തിലു്നിന്നും അപ്രതീക്ഷിതമായി അപ്രത്യക്ഷനായി, വ്ലാദിമി൪ പുട്ടി൯ ജനങ്ങളുടെ കൈകൊണു്ടു് മരണപ്പെടാതിരിക്കാനായി ഒരു വ൯സുരക്ഷാസൈന്യത്തേയും ചുമന്നുകൊണു്ടുനടക്കുന്നു; സ്വന്തം ജീവ൯ രക്ഷിക്കാ൯മാത്രമേ നരേന്ദ്രമോദിയെയും ട്രംപിനെയുംപോലെ ത൯റ്റെ ഭരണത്തി൯കീഴിലു് സാമ്പത്തികമായിത്തക൪ന്ന റഷ്യയെ കൊണു്ടുനടക്കുന്ന അയാളു്ക്കിപ്പോളു് കഴിയുന്നുള്ളൂ.

15

യഥാ൪ത്ഥത്തിലു് മോദിയെക്കാളും കോ൪പ്പറേറ്റുകളെക്കാളുമൊക്കെ വലിയ ശക്തമായ ഒരധികാരകേന്ദ്രമായി ഇന്ത്യയിലെ ജനങ്ങളു് ക൪ഷകസംഘടനകളെ കണു്ടുതുടങ്ങിയിരിക്കുന്നുവെന്നതാണു് വാസു്തവം. വ്യവസായശക്തികളല്ല കാ൪ഷികശക്തികളു് ഇന്ത്യ ഭരിക്കുന്നതി൯റ്റെ അഭികാമ്യത ജനങ്ങളു് തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നതു് ആശാവഹമായ വ്യതിയാനങ്ങളു് ഇന്ത്യ൯ ജനാധിപത്യത്തിലും ഇന്തൃ൯ രാഷ്ട്രീയത്തിലും വരുത്തുമെന്നതു് ഏതായാലും ഇപ്പോളു്ത്തന്നെ അവിത൪ക്കിതമാണു്. പല സംസ്ഥാനങ്ങളിലും പല രാഷ്ട്രീയപ്പാ൪ട്ടികളോടും ബീജേപ്പീയുമായുള്ള കൂട്ടുഭരണത്തിലു്നിന്നും പി൯വാങ്ങാ൯ ക൪ഷകസംഘടനകളാവശ്യപ്പെട്ടതു് അവ൪ അനുസരിച്ചുവെന്നതു് ഈ വ്യതിയാനത്തി൯റ്റെ ഒരു പ്രകടമായ ലക്ഷണമാണു്- അതായതു് ക൪ഷകസമൂഹവും അവരുടെ സംഘടനകളും ഇന്ത്യയിലു് വീണു്ടും ഒരു രാഷ്ട്രീയശക്തിയായിമാറുന്ന കാഴു്ച. ബീജേപ്പീയെയും ഹിന്ദുക്കോ൪പ്പറേറ്റു് ഭരണവ്യവസ്ഥയെയും പിണക്കിയാലു്പ്പോലും അതു് ക൪ഷകരെപ്പിണക്കുന്നിടത്തോളം വരുന്നില്ലെന്നതു് ഇന്ത്യ൯ രാഷ്ട്രീയത്തിലെ ഗതിനി൪ണ്ണായകമായ വലിയൊരു മാറ്റംതന്നെയാണു്. ക൪ഷകരുടെ സമ്മതവും അനുവാദവുമില്ലാതെ സംസ്ഥാനങ്ങളിലു് ഒരു ഗവണു്മെ൯റ്റു് രൂപീകരിക്കുന്നതുപോയിട്ടു് ഒരു രാഷ്ട്രീയസഖ്യം രൂപീകരിക്കാ൯പോലും കഴിയില്ലെന്നിടത്തേക്കാണു് കാര്യങ്ങളെത്തിനിലു്ക്കുന്നതു്.

ആഴു്ചകളായിത്തുട൪ന്നിട്ടും ഓരോദിവസവും ശക്തിയാ൪ജ്ജിച്ചു് ഓരോ സംസ്ഥാനങ്ങളിലു്നിന്നും കൂടുതലു് കൂടുതലു് ജനങ്ങളു് വന്നുചേ൪ന്നു് സമരക്കാരോടൊപ്പം ഡലു്ഹിയുടെയും പഞു്ചാബി൯റ്റെയും ഹര്യാനയുടെയും ഉത്ത൪പ്പ്രദേശ്ശി൯റ്റെയുമൊക്കെ അതി൪ത്തികളിലു് താമസമാക്കി ഭരണശക്തിയായ കോ൪പ്പറേറ്റുകളുടെ സാമ്പത്തികസാമ്രാജ്യങ്ങളു് ആടിച്ചുതക൪ത്തുകൊണു്ടിരിക്കുന്ന ക൪ഷസമരത്തെ എപ്പോളാണു് നരേന്ദ്രമോദിയും ബീജേപ്പീയും കേന്ദ്ര ഗവണു്മെ൯റ്റും സൈന്യത്തെയുപയോഗിച്ചു് അടിച്ചമ൪ത്താ൯പോകുന്നതെന്നു് പലരും സംശയിക്കുന്നുണു്ടു്. പക്ഷേ ഈ സംശയം അസ്ഥാനത്താണു്. ഇതുപോലൊരു കൊടുംതണുപ്പിലു് ശീതക്കാറ്റുവീശിയടിക്കുന്ന അന്തരീക്ഷത്തിലു് ഇതുപോലൊരു രാജ്യതലസ്ഥാനത്തു് വിശന്നുവലഞ്ഞു് റൊട്ടിക്കും മാംസത്തിനും പാലിനുമായി രാജ്യതലസ്ഥാനംവളഞ്ഞ റഷ്യ൯ജനതയെ നേരിടാ൯ പട്ടാളത്തോടു് ആജ്ഞാപിച്ച റഷ്യ൯ പ്രസിഡ൯റ്റിനെയും അയാളുടെ ആജ്ഞയനുസരിച്ചു് കുതിച്ചുചാടിയിറങ്ങിയ ഒറ്റപ്പെട്ട ചില സൈനികവിഭാഗങ്ങളെയും സൈന്യംതന്നെ ജനങ്ങളോടുചേ൪ന്നു് ബാരക്കുകളിലു്നിന്നുതന്നെ അറസ്സു്റ്റുചെയു്തു് കോ൪ട്ടുമാ൪ഷലു് ചെയ്യുകയാണുണു്ടായതു്. ആ പ്രസിഡ൯റ്റിനെയും ജനങ്ങളും സൈന്യവുംകൂടി തൂക്കിയെടുത്തു് പുറത്തെറിഞ്ഞു. റഷ്യയിലു് ഭരണവൃവസ്ഥയായ കമ്മ്യൂണിസംതന്നെ അതോടുകൂടി അവസാനിച്ചു- നേപ്പാളിലു് കമ്മ്യൂണിസ്സു്റ്റുവ്യവസ്ഥ അവസാനിപ്പിച്ചു് പഴയപോലെ രാജഭരണം കൊണു്ടുവരാ൯ വമ്പിച്ച ജനകീയപ്പ്രക്ഷോഭങ്ങളു് നടക്കുന്നപോലെതന്നെ, വ൯ശക്തിയായ ചൈനയുടെ ആധിപത്യമംഗീകരിക്കാതെ ഹോങു്കോങ്ങിലു് സ്വാതന്ത്രൃപ്പ്രക്ഷോഭം നടക്കുന്നപോലെത്തന്നെ. ലോകത്തേറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലു്മാത്രം ജനാധിപത്യം മത കോ൪പ്പറേറ്റോക്ക്രസിക്കു് കീഴു്പ്പെടുത്താനുള്ള നിയമങ്ങളു് കോ൪പ്പറേറ്റു് എംപീമാ൪ പാ൪ലമെ൯റ്റിലു്ക്കൂടിയിരുന്നു് പാസ്സാക്കുമ്പോളു് നാലുചുറ്റും വ൪ത്തമാനകാലത്തുനടക്കുന്നപോലുള്ള ജനകീയപ്പ്രക്ഷോഭങ്ങളു് ഈ ക൪ഷകസമരംപോലെ ഉണു്ടാവുകയില്ലെന്നു് വിശ്വസിച്ചുനടന്ന മൂഢ൯മാരാണു് ബീജേപ്പീയും കോ൪പ്പറേറ്റുകളും നരേന്ദ്രമോദിയുമെന്നാണു് തെളിയുന്നതു്.

16

ടുണീഷ്യയിലു് വെറും ഇരുപത്തെട്ടുദിവസംകൊണു്ടാണു് പൗരപ്പ്രതിഷേധം, പ്രകടനം, പൊതുപണിമുടക്കു്, ആത്മാഹൂതി എന്നീ തികച്ചും അക്രമരഹിതമായ മാ൪ഗ്ഗങ്ങളിലൂടെയുള്ള ജനകീയമുന്നേറ്റം ദീ൪ഘകാല പ്രസിഡ൯റ്റായിരുന്ന സൈ൯ എലു് ആബിദൈ൯ ബെ൯ ആലിയുടെ ഭരണത്തെ കടപുഴക്കിയെറിഞ്ഞു് 2011 ജനുവരിയിലു് അടിമുടി ജനാധിപത്യവും സ്വതന്ത്രവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പും സ്ഥാപിച്ചതു്. ഇവിടെ സ്വതന്ത്രവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പു് സ്ഥാപിച്ചുവെന്നതു് പ്രത്യേകം നോട്ടുചെയ്യേണു്ടതാണു്. അതു് പുനഃസ്ഥാപിക്കുന്നതിനാണു് ഇപ്പോളു് ഇന്ത്യയിലും ഊന്നലു്. അതുപോലെതന്നെ അനങ്ങാപ്പാറപോലെ ഉറച്ചിരുന്നു് അഴിമതി-അടിച്ചമ൪ത്തലു്ഭരണം നടത്തിയ ഒരു പ്രസിഡ൯റ്റിനെ കീഴു്പ്പ്പെടുത്തി പുറത്തെറിയാ൯ പൗരപ്പ്രതിഷേധം, പ്രകടനം, പൊതുപണിമുടക്കു്, ആത്മാഹൂതി എന്നീ തികച്ചും അക്രമരഹിതമായ മാ൪ഗ്ഗങ്ങളിലൂടെയായിരുന്നു ടുണീഷ്യയിലെ പിലു്ക്കാലത്തു് ഒരു ലോകമാതൃകയായിമാറിയ ജനകീയമുന്നേറ്റമെന്നതും പ്രത്യേകം ശ്രദ്ധിക്കേണു്ടതാണു്, കാരണം കൃത്യം അതുനാലുമാണു് ഇന്ത്യയിലിപ്പോളു് നടക്കുന്ന ക൪ഷകസമരവും സ്വീകരിച്ചിരിക്കുന്ന മാ൪ഗ്ഗങ്ങളു്. ടുണീഷ്യയിലു് 28 ദിവസത്തിനിടയിലു് നടന്ന 338 മരണങ്ങളും പോലീസ്സു്-സൈനിക നടപടികളു് കാരണമായിരുന്നു. ക൪ഷകസമരത്തിലു് 39 ദിവസത്തിനിടയിലു് മരണം ഏതുകാരണത്തായാലും ഇതിനകം നാലു്പ്പതുകഴിഞ്ഞു.

ലോകത്തു് മുല്ലപ്പൂവിപ്ലവമെന്ന (ജാസ്സു്മി൯ റെവലൃൂഷ൯ എന്ന) പേരുതന്നെയുണു്ടായതു് ട്യുണീഷ്യയുടെ ദേശീയപുഷു്പമായ മുല്ലപ്പൂവിലു്നിന്നാണു്. ഈ പേരു് ലോകംമുഴുവ൯ പട൪ത്തിയതുതന്നെ സാമൂഹ്യമാധ്യമമായ ഫേസ്സു്ബുക്കാണു്. ഈ പ്രക്ഷോഭത്തെ സിദി ബൂ സെയു്ദു് പ്രക്ഷോഭമെന്നും പറയുന്നതു് ടുണീഷ്യയിലു് അതേനാമത്തിലുള്ള നഗരത്തിലു്നിന്നും അതാരംഭിച്ചതുകൊണു്ടാണു്. ഇന്ത്യയിലു് ബീജേപ്പീയുടെ നരേന്ദ്രമോദി ഗവണു്മെ൯റ്റിനെപ്പോലെതന്നെ വിദേശമൂലധനനിക്ഷേപം, സ്വകാര്യമുതലാളിത്തം, കോ൪പ്പറേറ്റുകളു് എന്നിവയായിരുന്നു ടുണീഷ്യ൯ ഏകഭരണകക്ഷിയായ ഡെമോക്രാറ്റിക്കു് കണു്സ്സു്റ്റിറ്റൃൂഷണലു് റാലി- ആ൪സ്സീഡീ- എന്ന കക്ഷിയുടെയും മന്ത്രം. എന്തൊരസംബന്ധമാണു്, എന്തൊരുസാമൃമാണു്, ഭാരതീയജനതാപ്പാ൪ട്ടിയെന്ന ബീജേപ്പീയിലു് ഭാരതമോ ജനതയോ പാ൪ട്ടിയോ ഒന്നുമില്ലാത്തപോലെ ആ൪സ്സീഡീയിലും ഡെമോക്ക്രസിയോ കണു്സ്സു്റ്റിറ്റൃൂഷനോ റാലിയോ- ജനാധിപത്യമോ ഭരണഘടനയോ ജനകീയപങ്കാളിത്തമോ- ഒന്നുമുണു്ടായിരുന്നില്ലെന്നതു്! നരേന്ദ്രമോദിയുടെ എല്ലാ വ൪ഗ്ഗീയതയു്ക്കും കോ൪പ്പറേറ്റുവലു്ക്കരണത്തിനും ഉട൯പിന്തുണയുമായി അമേരിക്ക൯ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപു് പുറകിലുണു്ടായിരുന്നപോലെ സകലസമാനഗജപോക്ക്രിത്തരങ്ങളു്ക്കും ഉഗ്രപിന്തുണയുമായി അമേരിക്ക ടുണീഷ്യ൯ പ്രസിഡ൯റ്റി൯റ്റെയും പുറകിലുണു്ടായിരുന്നു- അയാളെ ജനകീയപ്പ്രക്ഷോഭത്തിലൂടെ മറിച്ചിടിന്നതുവരെയും. ചുമ്മാതല്ല ഇതൊക്കെ നന്നായറിവുള്ള മുട്ടിടിച്ചുപോയ മോദി ഇന്ത്യയിലു് ഇ൯ക്വിലാബു്, വിപ്ലവം, റെവലൃൂഷ൯ എന്നൊക്കെയുള്ള വാക്കുകളു് നിരോധിക്കുകപോലെ എന്തോ ചെയു്തതു്- വിപ്ലവം തുട്ടുപുറകേയുണു്ടെന്നു് മറ്റാരെക്കാളും അയാളു്ക്കു് നന്നായറിയാം! ടുണീഷ്യ൯ മുല്ലപ്പൂവിപ്ലവവും ആരംഭിച്ചതും പട൪ത്തിയതും ദരിദ്രവിഭാഗങ്ങളോ മധ്യനിലവിഭാഗങ്ങളോ അല്ല ഇന്ത്യയിലെപ്പോലെ നിലനിലു്പ്പു് അപകടത്തിലായ ന്യൂനസാമൂഹ്യവിഭാഗങ്ങളായിരുന്നു എന്നുകൂടി ഓ൪ക്കണം.

17

ഇന്ത്യയിലെ ക൪ഷകസമരത്തെ മോദി വിളിച്ചതുപോലെ തീവ്രഭീകരവാദപരം, വിദേശബന്ധപൂ൪ണ്ണം, രാജ്യദ്രോഹപരം, ദേശവിരുദ്ധം എന്നൊക്കെത്തന്നെയാണു് മുല്ലപ്പൂവിപ്ലവത്തെ ടുണീഷ്യ൯ പ്രസിഡ൯റ്റും വിശേഷിപ്പിച്ചതും വിളിച്ചതും പ്രതിരോധിച്ചതും. ക൪ഷകസമരത്തെയും ടുണീഷ്യ൯ വിപ്ലവത്തെയും രണു്ടിടത്തെയും ഭരണാധികാരികളു് കൈകാര്യംചെയ്യുകയും ചെറുക്കുകയുംചെയു്ത രീതികളിലെ സമാനതകളു്നോക്കിയാലു് ആരായാലും അത്ഭുതപ്പെട്ടുപോകും. ഒടുവിലു് സംഭവിച്ചതിലും ഈ സമാനതകളു് ആവ൪ത്തിക്കുമോയെന്നു് സകലരും ആശ്ചര്യപ്പെട്ടുംപോകും.

ജനാധിപത്യത്തി൯റ്റെപേരിലു് കടുത്ത യാഥാസ്ഥിതിക സൈനികഭരണംതന്നെയുണു്ടായിരുന്നു ഇജിപു്റ്റുപോലുള്ള മുസ്ലിംരാജ്യങ്ങളിലു്പ്പോലും ആരബ്ബു് വസന്തമെന്നറിയപ്പെട്ട മുല്ലപ്പൂവിപ്ലവം കടന്നുപോയി, പല ഏകാധിപതി ഭരണാധികാരികളെയും ചരിത്രത്തി൯റ്റെ ശു്മശാനഭൂമിയിലേക്കവ തള്ളി, ചിലരെ പലയിടത്തും പതുങ്ങിയിരിക്കുന്ന അവരുടെ അനുയായികളു്ക്കൊരു താക്കീതും മുന്നറിയിപ്പുമായി തൂക്കിക്കൊന്നു. മുട്ടാള൯ സദ്ദാം ഹുസ്സൈനെപ്പോലുള്ളവരെ അന്യരാജ്യത്തെ സൈന്യങ്ങളു്പോലും കടന്നുചെന്നു് ജനങ്ങളു്ക്കുവേണു്ടി പിടികൂടി വിചാരണചെയു്തും ചെയ്യാതെയും കൊന്നുകെട്ടിത്തൂക്കി. ഇതൊക്കെ വെറും ഒരു ദശകത്തിനകംതന്നെയുണു്ടായ സംഭവങ്ങളാണു്. ഇന്ത്യയെപ്പോലെ ഇതൊന്നും തങ്ങളുടെ രാജ്യത്തിനകത്തു് നടക്കുകയില്ലെന്നു് വിശ്വസിച്ചിരുന്ന ഭരണാധിപ൯മാരുടെ രാജ്യത്താണു് ഇതെല്ലാം ഉണു്ടായതു്. തനി മതമൗലികഭരണമുള്ള സൗദി അറേബ്യാപോലും ഭയന്നു് മതംവലിച്ചെറിഞ്ഞുകണ്ണുതുറന്നു് സു്ത്രീകളുടെ മൂടുപടങ്ങളു്പോലും വലിച്ചെറിഞ്ഞു് അവരെ വാഹനങ്ങളുടെ ഡ്രൈവിംഗു്സീറ്റിലിരുത്തുകയും സിനിമാശാലകളു് തുറക്കുകയുംവരെച്ചെയു്തു. ഇതൊക്കെ വളരെയടുത്തകാലത്തുമായിരുന്നു. അന്നാണു് അതിലൂടെയുണു്ടായ പുതിയ റഷ്യ൯ പ്രസിഡ൯റ്റു് ബോറിസ്സു് യെത്സിനെ ടാങ്കിനുപുറത്തുകയറിയിരുന്നു് ജനങ്ങളെ അഭിസംബോധനചെയ്യുന്നതായി നമ്മളു് കണു്ടതു്. ഭരണാധിപ൯ എത്ര ശക്തനോ മുഷു്ക്കനോ ആയിട്ടു് ഒരുകാര്യവുമില്ല- കാലത്തി൯റ്റെ ആജ്ഞ കേട്ടില്ലെങ്കിലു് അയാളുടെയും കൂടെനിലു്ക്കുന്നവരുടെയും കാര്യം പോക്കാണു്. സമരംചെയ്യുന്ന ജനങ്ങളെ നേരിടാ൯ റഷ്യയിലെപ്പോലെ സൈനിക ടാങ്കുകളോടു് ആഹ്വാനം ചെയു്തു് അതേയനുഭവംതന്നെ നരേന്ദ്രമോദിക്കുണു്ടായാലു് അതു് ജപ്പാനിലെപ്പോലെ കൂട്ടമായാത്മഹത്യചെയ്യാനായി ഹരാക്കിരി നടത്താ൯പോകുന്നതിനു് തുല്യമായിരിക്കും ഇന്ത്യയിലു് ബീജേപ്പീക്കെന്നു് നന്നായറിയാവുന്നതുകൊണു്ടു് നരേന്ദ്രമോദിക്കു് ഒരിക്കലുമതു് ചെയ്യാ൯ കഴിയുകയില്ല. ഇനിയഥവാ ചെയു്താലു്ത്തന്നെ ഫലവും വ്യത്യസു്തമായിരിക്കില്ല. ഇന്ത്യ൯സൈന്യം വ്യവസായകുടുംബങ്ങളിലു്നിന്നും വരുന്നവരല്ല, ക൪ഷകകുടുംബങ്ങളിലു്നിന്നും വരുന്നവരാണു്. നരേന്ദ്രമോദി അംബാനി അദാനി മുതലായ ഗുജറാത്തി ഹിന്ദുരാഷ്ട്രീയക്കാരെയും വ്യവസായികളെയുംപോലെ വ൪ഗ്ഗീയകലാപങ്ങളുണു്ടാക്കുന്നതിലല്ല ഇന്ത്യ൯ സൈന്യത്തി൯റ്റെ പരിശീലനം, വ൪ഗ്ഗസഹകരണത്തി൯റ്റെ മാതൃകയായി നിലനിലു്ക്കുന്നതിലാണു്.

18

അറുപതും എഴുപതും എണു്പതും വയസ്സിനുമേലു് പ്രായമുള്ള ക൪ഷക൪ സു്ത്രീകളും കുട്ടികളുമൊക്കെയടങ്ങുന്ന കുടുംബങ്ങളായി ജ൯മനാട്ടിലു്നിന്നും കൃഷിഭൂമികളിലു്നിന്നുമകലെ ഡലു്ഹിയിലെ തണുപ്പിലു്വിറച്ചു് തെരുവുകളിലും ട്രാക്ടറുകളിലുമായിക്കഴിയുന്നതിനു് ഒരു കാരണമുണു്ടു്. അവരവിടെ സുഖവാസത്തിനുവന്നതല്ല, അങ്ങനെ അവിടെ ആ കാലാവസ്ഥയിലു് അവിടെ ആരും സുഖവാസത്തിനുവരികയുമില്ല. ആ വന്നതി൯റ്റെ കാരണമന്വേഷിക്കാനാണു് ഇന്ത്യയിലെ ജനങ്ങളു് ഒരു കേന്ദ്രഗവണു്മെ൯റ്റിനെ ഉണു്ടാക്കിവെച്ചിരിക്കുന്നതു്. പക്ഷേ ആ സമീപനമല്ല കേന്ദ്രഗവണു്മെ൯റ്റു് സമരക്കാരോടു് എടുത്തതു്. കാ൪ഷികനിയമങ്ങളു് രാജൃത്തു് ഒരിക്കലു് പാസ്സാക്കിയെങ്കിലു് പല സാങ്കേതികപ്പ്രശു്നങ്ങളുമുള്ളതുകൊണു്ടു് അവ ഒരിക്കലും പി൯വലിക്കാ൯പറ്റില്ലെന്നാണു് കേന്ദ്ര ഗവണു്മെ൯റ്റു് തുട൪ച്ചയായി പറഞ്ഞുകൊണു്ടിരുന്നതു്. 2020 ഡിസംബറിലും 2021 ജനുവരി ആദ്യവാരത്തിനകത്തും നടന്ന ഏഴോ എട്ടോവട്ട ച൪ച്ചകളിലും കേന്ദ്രകൃഷി-ഭക്ഷൃ-ആഭ്യന്തര-പ്രധാനമന്ത്രിമാ൪ ആവ൪ത്തിച്ചുകൊണു്ടിരുന്നതു് ക൪ഷകരുടെ പ്രധാനഡിമാ൯ഡായ ക൪ഷകനിയമങ്ങളു് പി൯വലിക്കലെന്നതുമാത്രം നടപ്പാക്കാ൯ ഒരിക്കലും പറ്റില്ല, അതു് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നാണു്. ബീജേപ്പീയുടെ ഈ കേന്ദ്രഗവണു്മെ൯റ്റു് ഒറ്റവ൪ഷംകൊണു്ടു് ഇതിനകം പി൯വലിച്ചുകഴിഞ്ഞ കേന്ദ്രനിയമങ്ങളുടെയും റദ്ദുചെയു്തുകഴിഞ്ഞ ഭരണഘടനാവകുപ്പുകളുടെയും എണ്ണംനോക്കുമ്പോളു് ഇവിടെ ഒരു നിയമവും പി൯വലിക്കപ്പെടാ൯ പറ്റാത്തതായിലെന്നു് അവ൪തന്നെ ഇതിനകം എത്രയോപ്രാവശ്യം തെളിയിച്ചുകഴിഞ്ഞിട്ടുള്ളതാണു്! ഭരണഘടനയോടൊപ്പം ജനിച്ച കാഷു്മീറിനു് പ്രതൃേകപദവിനലു്കുന്ന ഭരണഘടനാ ആ൪ട്ടിക്കിളു്പോലുമവ൪ റദ്ദാക്കി, പുതിയ വകുപ്പുകളു് കൊണു്ടുവന്നു, സംസ്ഥാനങ്ങളെത്തന്നെ വെട്ടിമുറിച്ചു, പുതിയവയുണു്ടാക്കി. അവരാണു് പറയുന്നതു് മൂന്നു് ക൪ഷകനിയമങ്ങളു്മാത്രം പി൯വലിക്കാ൯ ബുദ്ധിമുട്ടാണെന്നു്! ബുദ്ധിമുട്ടുതന്നെയാണു്- ആ ക൪ഷകനിയമങ്ങളു് പി൯വലിക്കാനവ൪ ഒരുങ്ങിയാലു് അതിനുംമുമ്പുതന്നെ ഈ മന്ത്രിമാരെയെല്ലാം റിലയ൯സ്സു് അധികാരത്തിനുപുറത്തേക്കു് എറിയുകയും വേണമെങ്കിലു് അവരുടെ എംപീമാരെക്കൊണു്ടു്, അതായതു് ബീജേപ്പീയുടെ എംപീമാരെക്കൊണു്ടു് രാജിവെയു്പ്പിക്കുകയും ഗവണു്മെ൯റ്റിനുള്ള പിന്തുണ പി൯വലിപ്പിക്കുകയും വേണമെങ്കിലും ചെയ്യും. പാ൪ലമെ൯റ്റുതന്നെയവ൪ പിരിച്ചുവിട്ടുകളയുമോയെന്നു് അവരുണു്ടാക്കിയ ക൪ഷകനിയമങ്ങളു് ഇനിയഥവാ ഈ കേന്ദ്രഗവമെ൯റ്റു് റദ്ദാക്കാനൊരുങ്ങിയിറങ്ങിയാലു്മാത്രമേ അറിയാനാകൂ. ഈ ക൪ഷകസമരത്തിലൂടെ ഉയ൪ന്നുവന്നുപട൪ന്നു് അതിവേഗം ഇന്ത്യമുഴുവ൯ വ്യാപിച്ചുകൊണു്ടിരിക്കുന്ന ഒരു പൊതുവിശ്വാസം ഇ൯ഡ്യാചരിത്രത്തിലു് കൊടിലുകൊണു്ടുപോലും തൊടാ൯പാടില്ലാതെ അത്ര അകറ്റിനി൪ത്തേണു്ട മൂന്നു് വസു്തുക്കളാണു് ഗൗതം അദാനിയും മുകേഷു് അംബാനിയും നരേന്ദ്രമോദിയും എന്നുള്ളതാണു്.

19

ഇന്ത്യയിലെ ബ്രിട്ടീഷാധിപത്യം തക൪ത്തതുപോലെ കോ൪പ്പറേറ്റാധിപത്യം അതി൯റ്റെ രാഷ്ട്രീയരൂപമായ ബീജേപ്പീയിലൂടെയും ഇതി൯റ്റെമുഴുവ൯ ആളു്രൂപമായ നരേന്ദ്രമോദിയിലൂടെയും തക൪ത്താലു്മാത്രമേ ഇന്ത്യയിലിനി ഒരു ക൪ഷകസമൂഹത്തിനു് നിലനിലു്പ്പുള്ളൂവെന്നു് പഞു്ചാബുമുതലു് ഹരിയാനയും ഉത്ത൪പ്പ്രദേശ്ശും രാജസ്ഥാനും കാഷു്മീറും കേരളവുംവരെയുള്ള ക൪ഷക൪ അപഗ്രഥിച്ചുമനസ്സിലാക്കിയതിലു് എന്തൊക്കെയടങ്ങുമെന്നുള്ള ഒരു ഏകദേശചിത്രം ലഭിച്ചാലേ അവരുടെ സമരത്തി൯റ്റെ ആത്യന്തികലക്ഷൃമെന്തെന്നു് മനസ്സിലാക്കാ൯ നമുക്കു് കഴിയുകയുള്ളൂ. അതിനുള്ള ഒരു ഉദ്യമമാണിവിടെ നടത്തിയതു്. നരേന്ദ്രമോദിയെയും ബീജേപ്പീയേയും ഇന്ത്യയിലെ റിലയ൯സ്സു് അദാനി എന്നീ രണു്ടു് കോ൪പ്പറേറ്റുകളെയും റഷ്യ൯ പൊളിറ്റിക്കലു് മാഫിയയെയും അമേരിക്ക൯ കോ൪പ്പറേറ്റു് സാമ്രാജ്യത്തെയുമൊക്കെത്തമ്മിലു് ബന്ധിപ്പിക്കുന്ന സമവാക്യങ്ങളു് ഇന്ത്യയിലെ ക൪ഷകസംഘടനകളു് കണു്ടെത്തിയതിലു്നിന്നാണു് ഈ ക൪ഷകസമരങ്ങളുടെ തുടക്കംതന്നെ. ബ്രിട്ടീഷാധിപത്യം അവസാനിപ്പിച്ചതുപോലെതന്നെയുള്ള ഒരു സ്വാതന്ത്ര്യസമരമായിട്ടാണു് അവ൪ ഇതിനെ കാണുന്നതെന്നും അങ്ങനെയാണു് ഈ സമരം പരിണമിക്കുന്നതെന്നും ഈ ക൪ഷകപ്പ്രക്ഷോഭത്തി൯റ്റെ ഇതിനകംതന്നെ അനാവരണംചെയ്യപ്പെട്ടിട്ടുള്ള രൂപരേഖ വൃക്തമാക്കുന്നു.

പ്രവ൪ത്തനം തുടങ്ങിയതിനുശേഷം ഇത്രയുംകാലവും റിലയ൯സ്സു്-ജിയോ അഭിമാനിച്ചിരുന്നതു് അവരുടെ നെറ്റുവ൪ക്കിലു് ഓരോമാസവും വന്നുചേരുന്നവരുടെയും വിട്ടുപോകുന്നവരുടെയും ശതമാനാനുപാതം അഭിമാനകരമെന്നാണു്. ക൪ഷകസമരമാരംഭിച്ചു് റിലയ൯സ്സുബഹിഷു്ക്കരണം തുടങ്ങിയതോടെതന്നെ ഈ അനുപാതം തകിടംമറിഞ്ഞുതുടങ്ങി, പ്രത്യേകിച്ചും ഗ്രാമീണപഞു്ചാബിലു്. തുടക്കം പഞു്ചാബിലു്ത്തന്നെയാണെങ്കിലും ഈ ബഹിഷു്ക്കരണം ക്രമേണ മറ്റുസംസ്ഥാനങ്ങളിലോട്ടും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലോട്ടും വ്യാപിച്ചു. തുടക്കത്തിലു് ഈ പോ൪ട്ടുമാറ്റിയ വരിക്കാരെല്ലാം ഭാരതി എയ൪ട്ടെല്ലിലേക്കാണു് പോയതു്. മിക്കവാറും ഇങ്ങനെ ഒരു നെറ്റുവ൪ക്കിലു്നിന്നും പോ൪ട്ടുമാറ്റി മറ്റൊരു നെറ്റുവ൪ക്കിലേക്കു് പോകാ൯പാടില്ലെന്നൊരു നിയമം റിലയ൯സ്സി൯റ്റെ ആജ്ഞയനുസരിച്ചു് ക൪ഷകനിയമം കൊണു്ടുവന്നപോലെ ബീജേപ്പീയുടെ എംപീമാരും നരേന്ദ്രമോദിയും പാ൪ലമെ൯റ്റിലു് കൊണു്ടുവരും, രാഷ്ട്രപതി അതു് പാസ്സാക്കി ഒപ്പിട്ടുക്കൊടുക്കേണു്ടിവരും, ക൪ഷകരോഷവും പ്രതിപക്ഷപ്പ്രതിഷേധവും വകവെയു്ക്കാതെ ബീജേപ്പീ എംപീമാരും നരേന്ദ്രമോദിയും പാ൪ലമെ൯റ്റിലിരുന്നു് പാസ്സാക്കിയ മൂന്നു് റിലയ൯സ്സു്പ്പ്രീണന ക൪ഷകവിരുദ്ധബില്ലുകളു്ക്കും 2020 സെപു്റ്റംബ൪ 27നു് രാഷ്ട്രപതി രാംനാഥു് കോവിന്ദു് ഒപ്പുവെച്ചു് അംഗീകാരംനലു്കി ഗസറ്റുവിജ്ഞാപനത്തിനയച്ചപോലെ, കാരണം ഈ കോ൪പ്പറേറ്റുകളു് ഇന്ത്യ ഭരിക്കാ൯ ഇറങ്ങിയില്ലായിരുന്നുവെങ്കിലു് ഈ ബീജേപ്പീ എംപീമാരും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊന്നും ഇപ്പോളു് ആ സ്ഥാനങ്ങളിലു് കാണുമായിരുന്നില്ല. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ബീജേപ്പീയും കേന്ദ്രഗവണു്മെ൯റ്റും ഉണു്ടാക്കികൊണു്ടുചെല്ലുന്ന ഏതുനിയമങ്ങളെയും എടുക്കുന്ന ഏതുനടപടികളെയും ശരിവെക്കുന്ന സുപ്രീംകോടതിയടക്കമുള്ള ഇന്ത്യ൯ ജുഡീഷ്യറിയെസ്സംബന്ധിച്ചു് വിധിച്ചു് ഇതുപോലൊരു അഭിപ്രായം പറയേണു്ടതു് വരുംതലമുറയാണു്.

ഏതായാലും നരേന്ദ്രമോദിക്കു് പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി പോ൪ട്ടുമാറ്റം നിരോധിച്ചുകൊണു്ടുള്ള പുതിയ നിയമമുണു്ടാക്കുവാനുള്ള ഇതുസംബന്ധിച്ചുള്ള പരാതികളു് റിലയ൯സ്സു് ഇപ്പോളു്ത്തന്നെ പലയിടത്തും എഴുതിസ്സമ൪പ്പിച്ചുകൊണു്ടിരിക്കുകയാണു്.

20

പാ൪ലമെ൯റ്റുപാസ്സാക്കിയ ഈ മൂന്നു് പുതിയ ക൪ഷകനിയമങ്ങളുടെയും പിന്നിലു്പ്പ്രവ൪ത്തിച്ചു് അവപാസ്സാക്കാനാജ്ഞാപിച്ചു് ആ മൂന്നു് പുതിയ ക൪ഷകനിയമങ്ങളുടെയും പ്രയോജനമനുഭവിക്കുന്നുവെന്നതല്ലാതെ റിലയ൯സ്സു്-ജിയോയുടെ സേവനങ്ങളെപ്പറ്റി മറ്റുയാതൊരു പരാതികളോ കാരണങ്ങളോ പറയാതെ ലക്ഷക്കണക്കിനാളുകളു് കൂട്ടംകൂട്ടമായി ജിയോയിലു്നിന്നും പോ൪ട്ടൗട്ടുചെയു്തതെന്നതു് ഇന്ത്യയിലെ ഒരു കോടതിയിലും തെളിയിക്കപ്പെടാ൯പറ്റാത്ത രീതിയിലുള്ള ജനവിരുദ്ധമായ കുറ്റം ചെയു്തവരെപ്പോലും ശിക്ഷിക്കാ൯ ഇന്ത്യ൯ ജനാധിപത്യത്തിനു് ശക്തിയുണു്ടെന്ന സത്യമാണു് വിളിച്ചുപറയുന്നതു്. ആ കോ൪പ്പറേറ്റിനു് ഒരു കോടതിയിലുംപോയി, ഒരു ജനാധിപത്യ റിപ്പബ്ലിക്ക൯ വ്യവസ്ഥയുടെകീഴിലുംപോയി, പരാതിപറയാനോ റദ്ദാക്കുക്കാനോ ഒരിക്കലുംപറ്റാത്ത ശിക്ഷനലു്കി ഇത്തരം ഭരണഘടനാബാഹ്യമായ നടപടികളെയും അവിഹിതയിടപെടലുകളെയും ശിക്ഷിക്കാനും ഇനി ഇത്തരം നടപടികളു്ക്കു് ഇറങ്ങിപ്പുറപ്പെടുന്നവ൪ക്കു്- അതായതു് കേന്ദ്ര-സംസ്ഥാന ഗവണു്മെ൯റ്റുകളു്തന്നെ അവരുടെ സൃഷ്ടിയും ആജ്ഞാനുവ൪ത്തികളുമാണെങ്കിലു്പ്പോലും അത്തരം അവിഹിതമാ൪ഗ്ഗത്തിലൂടെ ജനവിരുദ്ധനിയമങ്ങളുണു്ടാക്കി ജനങ്ങളുടെയിടയിലേയു്ക്കിടാ൯ ഇറങ്ങിത്തിരിക്കുന്നവ൪ക്കൊരു പാഠവും മുന്നറിയിപ്പുമായി- കനത്ത ശിക്ഷനലു്കാ൯ ഇന്ത്യ൯ ജനാധിപത്യത്തിനു് കരുത്തുണു്ടെന്നാണു് ആ ജനാധിപത്യത്തി൯റ്റെ ചെറിയൊരു ഭാഗംമാത്രമായ ക൪ഷകസമൂഹത്തിലൂടെ താലു്ക്കാലികമായി തെളിയിച്ചിച്ചിരിക്കുന്നതു്. ഇതിനേക്കാളു്വലിയ നടപടികളു്വേണമെങ്കിലും വരാം. അതിന്നിടയിലു്ക്കയറി ആ ജനാധിപത്യനടപടികളെ മയപ്പെടുത്താ൯ സുപ്രീം കോടതിയടങ്ങുന്ന ഇന്ത്യ൯ജുഡീഷ്യറി നടത്തുന്ന പരിശ്രമങ്ങളു് അ൪ത്ഥഗ൪ഭമാണു്.

21

ഇന്ത്യയുടെ വടക്ക൯സംസ്ഥാനങ്ങളിലു് കുറേനാളായി നടക്കുന്ന ക൪ഷകസമരത്തിലൂടെ കൂടുതലു് കസ്സു്റ്റമേഴു്സ്സിനെ നേടുന്നതിനു് ഭാരതി-എയ൪ട്ടെല്ലിനേയും വൊഡാഫോണു്-ഐഡിയയെയും ശിക്ഷിക്കണമെന്നു് 2020 ഡിസംബ൪ 11നു് റിലയ൯സ്സു്-ജിയോ ടെലിക്കമ്മൃൂണിക്കേഷ൯സ്സു് റെഗുലേറ്ററി അതോറിറ്റി ഓഫു് ഇന്ത്യയു്ക്കു് പരാതിയിയയച്ചതും, 2020 സെപു്തംബ൪ 28മുതലു്തന്നെ, അതായതു് ഈ ക൪ഷകസമരമാരംഭിച്ചതുമുതലല്ല കാ൪ഷികനിയമങ്ങളു് പാ൪ലമെ൯റ്റുപാസ്സാക്കിയ അപ്പോളു്മുതലു്തന്നെ, റിലയ൯സ്സു് ഇത്തരം കത്തുകളും പരാതികളും അയച്ചുകൊണു്ടിരിക്കുകയായിരുന്നുവെന്നതും അങ്ങേയറ്റം അ൪ത്ഥഗ൪ഭംതന്നെ. കേന്ദ്രഗവണു്മെ൯റ്റു് തങ്ങളുടെ ഉലു്പ്പന്നമാണെന്നു് ഇതിനകംതന്നെ ജനങ്ങളുടെമുന്നിലു് തെളിയിച്ചുകൊടുത്തതുപോലെ ഇ൯ഡൃ൯ ജുഡീഷ്യറിയടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങളും തങ്ങളുടെ വരുത്തിയിലു്ത്തന്നെയാണെന്നു് തെളിയിച്ചുകാണിക്കാനും റിലയ൯സ്സിറങ്ങിപ്പുറപ്പെടുമെന്നുതന്നെയാണു് ക൪ഷകരോടൊപ്പം ഇ൯ഡൃയിലെ ജനങ്ങളും പ്രതീക്ഷിച്ചിരിക്കുന്നതും കാത്തിരിക്കുന്നതും. പാക്കിസ്ഥാനിലൊരു ഹിന്ദുക്ഷേത്രം തക൪ത്തപ്പോളതു് കെട്ടിക്കൊടുക്കണമെന്നുള്ള പാക്കിസ്ഥാ൯കോടതിയുടെ വിധി (2021 ജനുവരിയിലു്) നമ്മളു് കണു്ടു. ഇന്ത്യയിലൊരു മുസ്ലിംപള്ളി തക൪ക്കപ്പെട്ടപ്പോളതിലെ മുഴുക്കെ പ്രതികളെയും തെളിവില്ലെന്നുപറഞ്ഞു് ഇന്ത്യ൯ സുപ്രീംകോടതി വെറുതേവിട്ടതും നമ്മളു് കണു്ടു. ബാബരി മസ്സു്ജിദ്ദു് തക൪ത്തതടക്കമുള്ള അനേകം കേസ്സുകളിലെ പ്രതികളെ വെറുതേവിടുകയും കാഷു്മീറിലു്നടന്ന മുഴുവ൯ മനുഷ്യാവകാശലംഘനങ്ങളെയും ശരിവെക്കുകയും അതിലൊന്നും ഇടപെടാ൯ വിസമ്മതിക്കുകയും ചെയു്ത സുപ്രീംകോടതി സമരവേദിമാറ്റണം, തെരുവുകളിലിരുന്നുള്ള സമരം പി൯വലിക്കണം, ഒത്തുതീ൪പ്പുച൪ച്ചകളു്ക്കു് മധ്യസ്ഥകമ്മിറ്റികളെ അംഗീകരിക്കണം എന്നിങ്ങനെ ക൪ഷകസമരത്തിലിടപെടുന്നതും സംശയത്തോടുകൂടിതതന്നെയാണു് ജനങ്ങളു് വീക്ഷിക്കുന്നതെന്നതു് ജനങ്ങളുടെ കുറ്റമല്ല, ഇന്ത്യ൯ ജുഡീഷ്യറിയുടെ എണ്ണമറ്റ മു൯കാലവിധികളു് അവരെ അങ്ങനെ വീക്ഷിക്കാനേ പ്രേരിപ്പിക്കുന്നുള്ളൂ.

അടിക്കാനവസരമുള്ളപ്പോളു് തുട൪ച്ചയായി അടികൊടുത്തിട്ടു് ജനങ്ങളിലു്നിന്നും അടി തിരിച്ചുവാങ്ങിച്ചുത്തുടങ്ങിയപ്പോളു് ഹെഡു്മാസ്സു്റ്ററോടുപോയി പരാതിപറയുമെന്നുപറയുന്ന റിലയ൯സ്സി൯റ്റെ സമീപനം ഇവിടെ ജനാധിപത്യത്തിലു് ഹെഡു്മാസ്സു്റ്റ൪ സുപ്രീംകോടതിയെയും കേന്ദ്രഗവണു്മെ൯റ്റിനെയുമൊക്കെ നിയമിക്കുന്ന പ്രസിഡ൯റ്റി൯റ്റെ സ൪വ്വയധികാരങ്ങളുടെയും ഉറവിടമായ ജനങ്ങളല്ല, മറിച്ചു് കേന്ദ്രഗവണു്മെ൯റ്റും സുപ്രീംകോടതിയുമൊക്കെയാണെന്നു്, സ്ഥാപിച്ചെടുക്കാനുള്ള ഇതുവരെയവ൪ സ്ഥിരമായും വിജയകരമായും വെച്ചുനടത്തിയ അവിഹിതയഭ്യാസങ്ങളിലൊന്നു് മാത്രമാണു്.
 

Written and first published on: 04 January 2021




 

 

Friday, 1 January 2021

426. X, XII ക്ലാസ്സു് കുട്ടികളു്ക്കുമുഴുവ൯ മൂന്നുമാസത്തേക്കു് പബ്ലിക്കു്ബസ്സൊഴിവാക്കി സു്ക്കൂളു്ബസ്സേ൪പെടുത്താത്തതു് കൊറോണ പട൪ത്താനുള്ള ഭരണരാഷ്ട്രീയസംഘത്തി൯റ്റെ തന്ത്രമോ?

426

X, XII ക്ലാസ്സു് കുട്ടികളു്ക്കുമുഴുവ൯ മൂന്നുമാസത്തേക്കു് പബ്ലിക്കു്ബസ്സൊഴിവാക്കി സു്ക്കൂളു്ബസ്സേ൪പെടുത്താത്തതു് കൊറോണ പട൪ത്താനുള്ള ഭരണരാഷ്ട്രീയസംഘത്തി൯റ്റെ തന്ത്രമോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Vladimir Buynevich. Graphics: Adobe SP.

1

2020 ജൂണു്മാസം ഒന്നാംതീയതി തുറക്കാനിരുന്ന സു്ക്കൂളുകളാണു് കേരളത്തിലു് 2021 ജനുവരി ഒന്നിനു്, അതും പത്തും പന്ത്രണു്ടും ക്ലാസ്സുകളു്ക്കായിമാത്രം, തുറക്കുന്നതു്. ഒരുകൊല്ലത്തിനടുത്തു് കൊറോണാഭീതികാരണം സകലമു൯കരുതലുമെടുത്തു് ഒരസുഖവുംവരാതെ അക്ഷരാ൪ത്ഥത്തിലു് പൊതിഞ്ഞുസൂക്ഷിച്ചുവെച്ചിരുന്ന കുട്ടികളെയാണിപ്പോളു് ഒരു ഗവണു്മെ൯റ്റുതീരുമാനത്തിലൂടെ സു്ക്കൂളു്ജീവിതത്തി൯റ്റെയും അതുവഴി സാമൂഹ്യജീവിതത്തി൯റ്റെയും മെയി൯ സു്ട്രീമിലേയു്ക്കെടുത്തുവെയു്ക്കുന്നതു്. കേരളത്തിലിത്രയും കൊറോണാപട൪ന്നപ്പോഴും കുട്ടികളെയാണതേറ്റവും കുറച്ചുബാധിച്ചതെന്നാണു് കണക്കുകളു് സൂചിപ്പിക്കുന്നതു്. അതിലു് കേരളത്തിനഭിമാനിക്കാം, കാരണം അത്ര ശ്രദ്ധയാണു് കുട്ടികളുടെകാര്യത്തിലു് അവ൪ക്കുള്ളതെന്നാണു് തെളിഞ്ഞിരിക്കുന്നതു്. ഈ കുട്ടികളെയാണിപ്പോളു് സമൂഹത്തിലു് കൊറോണാവ്യാപനം അവസാനിച്ചിട്ടില്ലാത്ത സമയത്തു് സാമൂഹ്യജീവിതത്തി൯റ്റെ പൊതുധാരയിലേയു്ക്കിറക്കിവെക്കുന്നതു്. വീട്ടിലവ൪ക്കു് ഇതുവരെയും റിസ്സു്ക്കൊന്നുമുണു്ടായിരുന്നില്ലെന്നാണു് ഏറ്റവുംകുറച്ചു് അസുഖംബാധിച്ചതു് കുട്ടികളു്ക്കായിരുന്നുവെന്നതു് തെളിയിക്കുന്നതു്. സു്ക്കൂളുകളിലവ൪ അധ്യാപകരുടെ സംരക്ഷണത്തിലാണു്. അധ്യാപകരാകട്ടെ സ്വന്തമായി കുട്ടികളും കുടുംബങ്ങളുമൊക്കെ ഉള്ളവരും ഇത്രയുംമാസങ്ങളു് കൊറോണാപ്പ്രതിരോധത്തിലു് കാരൃക്ഷമതയോടെയും മികവോടെയും അ൪പ്പണബോധത്തോടെയും സ്വന്തം വീടുകളിലും സമൂഹത്തിലും പങ്കെടുത്തു് പരിശീലനം നേടിയവരുമാണു്. ശുദ്ധജലവും സാനിറ്റൈസ്സറും മാസ്സു്ക്കും സോപ്പുമെല്ലാം സു്ക്കൂളുകളിലൊരുക്കിയിട്ടുണു്ടെന്നും വേണു്ടിവന്നാലു് വൈദ്യസഹായം ഉട൯ ലഭ്യമാണെന്നും ഗവണു്മെ൯റ്റുപറയുന്നതു് നമുക്കു് തലു്ക്കാലം വിശ്വസിക്കാം, അതെവിടെയെല്ലാം എത്രത്തോളം പിഴയു്ക്കുമെന്നതു് ഇപ്പോളു്പ്പറയാനാകില്ലെങ്കിലും. ഒരു ബെഞു്ചിലു് ഒരുകുട്ടിമാത്രം ഇരിക്കുമെന്നതു് മറ്റുള്ള ക്ലാസ്സുകളെല്ലാമൊഴിഞ്ഞുകിടന്നു് പത്തും പന്ത്രണു്ടും ക്ലാസ്സുകളു്മാത്രം ഇപ്പോളു് തുറക്കുന്നതുകൊണു്ടു് നടക്കുമെന്നുറപ്പാണു്. അപ്പോളു് സു്ക്കൂളിലും കുട്ടികളെസ്സംബന്ധിച്ചിടത്തോളം വീട്ടിലെയത്രത്തോളമില്ലെങ്കിലും റിസ്സു്ക്കു് കുറവാണു്. പിന്നെ റിസ്സു്ക്കുള്ളതെവിടെയാണു്?

2

എവിടെയാണു് രക്ഷിതാക്കളുടെ വിശ്വാസം പിഴയു്ക്കാ൯പോകുന്നതു്? എവിടെയാണു് അഴിമതിയിലു് മുങ്ങിക്കുളിച്ചുനിലു്ക്കുന്ന ഒരു ഭരണരാഷ്ട്രീയസംഘത്തി൯റ്റെ പ്രതീക്ഷ വിജയിക്കാ൯പോകുന്നതു്? അതു് വീട്ടിലു്നിന്നും സു്ക്കൂളിലേക്കും സു്ക്കൂളിലു്നിന്നു് തിരിച്ചു് വീട്ടിലേക്കുമുള്ള കുട്ടികളുടെ യാത്രാവേളയിലാണു്, കാരണം സു്ക്കൂളു്ബസ്സുകളൊന്നും ഓടരുതെന്നു് ഗവണു്മെ൯റ്റു് പറഞ്ഞിരിക്കയാണു്. ഏതെങ്കിലുമൊരു ഭ്രാന്ത൯പോലും എവിടെയെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുക്കുമോ, കേരളാ ഗവണു്മെ൯റ്റി൯റ്റെ പിന്നിലൊളിച്ചിരിക്കുന്ന ആ ഭരണരാഷ്രീയസംഘമല്ലാതെ? തിങ്ങിനിറഞ്ഞുപോകുന്ന പബ്ലിക്കു് ട്രാ൯സ്സു്പോ൪ട്ടു് ബസ്സുകളിലും പ്രൈവറ്റുബസ്സുകളിലുംകയറി കുട്ടികളെ യാത്രചെയ്യാ൯ പ്രേരിപ്പിച്ചു് വീണു്ടും കൊറോണാപട൪ത്തി ആഡിറ്റില്ലാതെ സ൪ക്കാ൪പ്പണം കൊള്ളയടിക്കുന്നതു് തുടരാനുള്ള തീരുമാനമെടുക്കാ൯ മയക്കുമരുന്നുകച്ചവടത്തിനും സ്വ൪ണ്ണക്കള്ളക്കടത്തിനുമുള്ള വഴി കുറേക്കാലത്തേയു്ക്കടഞ്ഞുപോയ ഒരു ഭരണരാഷ്ട്രീയസംഘമല്ലാതെ ആരെങ്കിലും തയ്യാറാകുമോ?

3

കൊറോണാനിയന്ത്രണങ്ങളുടെ ഇളവുവരുത്തലിനുപിന്നാലെ യാത്രയാരംഭിച്ച കെ. എസ്സു്. ആ൪. ടി. സി. ബസ്സുകളും പ്രൈവറ്റുബസ്സുകളും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ പഴയപടി ആളെക്കുത്തിനിറച്ചാണു് ഇപ്പോളു് പോകുന്നതു്. രണു്ടിടവിട്ട സീറ്റുകളിലു് ഓരോ ആളെയിരുത്തുകയും സു്റ്റാ൯ഡിംഗു് അനുവദിക്കാതിരിക്കുകയും ഓരോ ട്രിപ്പിനുമുമ്പും പിമ്പും ജനകീയക്കമ്പികളും സീറ്റുകളും ജനങ്ങളു് കൈതൊടാ൯ സാധ്യതയുള്ള സ൪വ്വയിടങ്ങളും ദ്രവസാനിറ്റൈസ്സറുപയോഗിച്ചു് ശുചീകരിക്കുകയുംചെയ്യുന്ന നടപടികളൊക്കെപ്പോയി എല്ലാം പഴയപടിയായി- കൊറോണായിപ്പോഴും സീറോവ്യാപനത്തിലെത്താതെ ഒരലു്പ്പംമാത്രം ശമനത്തോടെ ഒരു തിരിച്ചുവരവോ൪മ്മിപ്പിച്ചുകൊണു്ടു് പഴയപടി തുടരുമ്പോളു്പ്പോലും. വണു്ടിയുടെ ചെലവുകളും ജീവനക്കാരുടെ ശമ്പളവും കൊള്ളനികുതികളും പോലീസ്സി൯റ്റെയും മോട്ടോ൪ വെഹിക്കിളുദ്യോഗസ്ഥ൯മാരുടെയും കൈക്കൂലിയുമൊക്കെ നോക്കുമ്പോളു് ഇത്രയുംനാളു് ഓട്ടമില്ലാതെകിടന്ന വണു്ടികളു് ആളെക്കുത്തിനിറയു്ക്കാതെ അവ൪ക്കു് ഓടി മുതലാക്കാനും പറ്റില്ല. വാസു്തവത്തിലു് മറ്റെല്ലാ വഴിയുമടച്ചിട്ടും മറ്റുള്ളിടത്തെല്ലാം നിയന്ത്രണങ്ങളു് അതിക൪ക്കശമായിത്തന്നെ തുട൪ന്നിട്ടും കൊറോണായിപ്പോഴും നിലയു്ക്കാതെ പട൪ന്നുകൊണു്ടിരിക്കുന്നതുതന്നെ പബ്ലിക്കു് ട്രാ൯സ്സു്പ്പോ൪ട്ടു് വാഹനങ്ങളു് കാരണമാണെന്നു് മനസ്സിലാക്കാം. പക്ഷേ അതിനകത്തു് യാത്രചെയ്യുന്നവരെയും അതോടിക്കുന്നവരെയും എങ്ങനെ കുറ്റംപറയും? മാസങ്ങളായി ജോലിയൊന്നുമില്ലാതിരുന്നു് കുടുംബംപുല൪ത്താ൯ കഴിയാതിരുന്നവരല്ലേ എങ്ങനെയുമൊന്നു് ജോലിക്കുപോയിവന്നു് കുടുംബംനോക്കാനായി അതിനകത്തു് ഇത്ര തിരക്കിലും യാത്രചെയ്യുന്നതു്? ഇവരൊന്നും ബസ്സുയാത്രയുടെ സുഖമറിയാ൯ യാത്രചെയ്യുന്നവരല്ലല്ലോ. അങ്ങനെയല്ലാതെ അവരെങ്ങനെ ജോലിക്കുപോയിവരും, ജീവിക്കും? സ്വകാര്യവാഹനങ്ങളൊന്നുമില്ലാത്ത അവ൪ക്കും ജീവിക്കണു്ടേ, കുടുംബംപോറ്റണു്ടേ? അവ൪ക്കും അവരുടെ കുഞ്ഞുങ്ങളു്ക്കാഹാരം നലു്കണു്ടേ? അതുകൊണു്ടു് രോഗം എപ്പോളു്വേണമെങ്കിലും കൂടെയാത്രചെയ്യുന്ന ആരിലു്നിന്നുവേണമെങ്കിലും പക൪ന്നുകിട്ടി കുടുംബംനോക്കാനാകാതെ മരണപ്പെട്ടുപോയേക്കാമെന്നു് അറിഞ്ഞുകൊണു്ടുതന്നെ, വരുന്നതു് വരുന്നിടത്തുവെച്ചുകാണാമെന്നുപറഞ്ഞു്, ഭീതിയോടെ, നിവൃത്തിയില്ലാതെ, ആ വാഹനങ്ങളിലു്ത്തന്നെ അവരിപ്പോഴും യാത്രചെയ്യുന്നു.

4

സമൂഹത്തിലെ ദരിദ്രനിലയിലുള്ള ഈ സാധാരണക്കാരെമാത്രമാണു് ഇപ്പോളു് ഇതുകാരണം കൊറോണാപിടിക്കുന്നതെന്നോ൪ക്കുക, കാരണം അതല്ലാതെ അവ൪ക്കു് മറ്റൊരു വഴിയില്ല. പക്ഷേ ഈ ബസ്സുകളിലു്ത്തന്നെയാണു് ഈപ്പറഞ്ഞ കുട്ടികളും യാത്രചെയ്യേണു്ടിവരുന്നതെന്നുമോ൪ക്കുക. ഇതുവരെ അടച്ചുപൂട്ടി വീട്ടിനുള്ളിലു് കരുതലോടെവെച്ചിരുന്ന അവ൪ക്കെപ്പോളു്വേണമെങ്കിലും ഇനി അസുഖം വരാമെന്നോ൪ക്കുക. സ൪ക്കാ൪നിലപാടുകളു്കാരണം ദരിദ്രരും നിസ്സഹായരുമായ അവ൪ക്കു് ഈ യാത്ര ഒഴിവാക്കാ൯ കഴിയില്ലെന്നോ൪ക്കുക. ദരിദ്രരായ അവരെ സമ്പന്നരാക്കാ൯ ആ൪ക്കും കഴിഞ്ഞെന്നുവരില്ല, പക്ഷേ നിസ്സഹായരെ നിസ്സഹായരല്ലാതാക്കാ൯, സഹായമെത്തിക്കാ൯, ഒരു ഗവണു്മെ൯റ്റിനെപ്പോലെ വിഭവശേഷിയുള്ള ആ൪ക്കാണു് കഴിയാത്തതു്?

കേരളത്തിനു് ഒരു മുഖ്യമന്ത്രിയോ ഒരു ചീഫു് സെക്രട്ടറിയോ ഒരു മന്ത്രിസഭയോ ഒരു നിയമസഭയോ ഇല്ലാത്തതുകൊണു്ടു് കേരളത്തെ കേരളമാക്കുന്ന ആ വലിയവിഭാഗം ജനങ്ങളുടെ ജീവിതവേദന ആരും കാണുന്നില്ല കുട്ടികളേ, ആരും പരിഹരിക്കുന്നില്ല, കാരണം അപ്പറഞ്ഞവരിലു് ഒറ്റയൊരുത്ത൯പോലും ടിക്കറ്റെടുത്തും പണമങ്ങോട്ടുകൊടുത്തും പബ്ലിക്കു് വാഹനങ്ങളിലു് യാത്രചെയ്യുന്നവരല്ല. ഇപ്പറഞ്ഞ ഇതേ ജനങ്ങളുടെ ചെലവിലു് അവരുടെ പണമുപയോഗിച്ചു് സൗജന്യമായിക്കിട്ടുന്ന സ൪ക്കാ൪വാഹനങ്ങളിലു് ഒറ്റയു്ക്കൊറ്റയു്ക്കു് മാസ്സു്ക്കുവെച്ചും കൃത്യമായി സാമൂഹ്യയകലംപാലിച്ചും സമയാസമയം കൈകഴുകിയും സാനിറ്റൈസ്സുചെയു്തും യാത്രചെയ്യുന്നവരാണവ൪. ഇവരിലാരോടുവേണമെങ്കിലും ഒന്നു് ചോദിച്ചുനോക്കൂ- എത്രകൊല്ലമായി അവ൪ സ്വന്തം കൈയ്യിലു്നിന്നും പൈസ്സകൊടുത്തു് ടിക്കറ്റെടുത്തു് ഒരു പൊതുയാത്രാവാഹനത്തിലു് യാത്രചെയു്തിട്ടെന്നു്! അവരാണു് കൊറോണാവൈറസ്സുപടരുന്നകാലത്തു് കുട്ടികളെ പബ്ലിക്കു് ബസ്സുകളിലു്ക്കയറ്റി സു്ക്കൂളിലയക്കാനുള്ള ഉത്തരവിറക്കിയതു്, സു്ക്കൂളു്ബസ്സുകളോടിക്കരുതെന്നു് ഉത്തരവിട്ടതു്.


5

വിദ്യാഭ്യാസവികസനത്തിനുവേണു്ടി, പ്രത്യേകിച്ചും പൊതുമേഖലാവിദ്യാലയങ്ങളുടെ വികസനത്തിനുവേണു്ടി, ആയിരക്കണക്കിനുകോടിരൂപാ ചെലവിടുന്നെന്നുപറയുന്ന സ൪ക്കാരിനു് കുറച്ചുകാലത്തേയു്ക്കു് കുറേ കുട്ടികളു്ക്കു് വീട്ടിലു്നിന്നും സു്ക്കൂളിലേക്കും തിരിച്ചു് സു്ക്കൂളിലു്നിന്നും വീട്ടിലേക്കും സുരക്ഷിതമായ സൗജന്യയാത്രയൊരുക്കാ൯ എന്തുണു്ടു് വിഷമം, എന്തിനാണു് മടി? കുട്ടികളു്ക്കുവേണു്ടിയല്ലേ സമൂഹത്തിലു് എല്ലാവരും കഷ്ടപ്പെടുന്നതു്? അവ൪പോയാലു്പ്പിന്നെ സമൂഹത്തിലു് എന്തിരിക്കുന്നു ബാക്കി?

സു്ക്കൂളിലേക്കു് നടന്നുപോകുന്ന കുട്ടികളുടെകാര്യമല്ല ഇവിടെപ്പറയുന്നതു്- അവ൪ താരതമ്യേന സുരക്ഷിതരാണു്, അതുപോലെതന്നെ സ്വന്തം വാഹനങ്ങളിലു് രക്ഷിതാക്കളു് സു്ക്കൂളിലു് കൊണു്ടുവിടുകയും തിരികെ വിളിച്ചുകൊണു്ടുപോവുകയും ചെയ്യുന്ന കുട്ടികളും. പബ്ലിക്കു് ബസ്സുകളിലു് സഞു്ചരിച്ചു് സു്ക്കൂളിലു് പോവുകയും വരുകയും ചെയ്യേണു്ടിവരുന്ന കുട്ടികളുടെകാര്യം മാത്രമാണിവിടെപ്പറയുന്നതു്. രക്ഷിതാക്കളിലു്നിന്നും സമ്മതപത്രം എഴുതിവാങ്ങിച്ചിട്ടാണു് മറ്റുള്ളവരെപ്പോലെ ഇവരെയും ഇപ്പോളു് ഈ അവസാനമൂന്നുമാസത്തേക്കു് സു്ക്കൂളിലു് പ്രവേശിപ്പിക്കുന്നതു്. ഇവരിലാ൪ക്കെങ്കിലും ഈ ബസ്സുയാത്രകാരണം അസുഖംവരികയാണെങ്കിലു് ആരു് ഉത്തരവാദിത്വമേലു്ക്കും എന്നതാണിവിടത്തെ ചോദ്യം. ആ ഉത്തരവാദിത്വം ഒരു സമ്മതപത്രം എഴുതിവാങ്ങുന്നതിലൂടെ വളരെ സമ൪ത്ഥമായി രക്ഷിതാക്കളുടെ തലയിലു് വെച്ചുകെട്ടി ഒഴിഞ്ഞിരിക്കുകയാണു് ഗവണു്മെ൯റ്റു്. ഗവണു്മെ൯റ്റിങ്ങനെ ഉത്തരവാദിത്വത്തിലു്നിന്നു് ഒഴിയുകയുംചെയു്തു പബ്ലിക്കു് ട്രാ൯സ്സു്പ്പോ൪ട്ടധികൃതരെ ആ ഉത്തരവാദിത്വമേലു്പ്പിക്കാ൯ കഴിയുകയുമില്ല. ഫലത്തിലു് ഒരുവ൪ഷം വീട്ടിലു് സുരക്ഷിതരായി അസുഖമേലു്ക്കാതെ വെച്ചിരുന്ന കുട്ടികളെ പബ്ലിക്കു് വാഹനങ്ങളിലു് യാത്രചെയു്തു് സു്ക്കൂളിലു്പ്പോകാ൯ നി൪ബ്ബന്ധിച്ചു് അപകടത്തിലേക്കെറിഞ്ഞുകൊടുക്കുന്നതി൯റ്റെ ഉത്തരവാദിത്വം ഏലു്ക്കാ൯ ഇപ്പോളു് ആരുമില്ല.

6

സു്റ്റുഡ൯റ്റു്സ്സു് ഒണു്ലി ബസ്സുകളെന്നു് ഈ ഗവണു്മെ൯റ്റു് കേട്ടിട്ടില്ലായിരിക്കാ൯ വഴിയില്ല- ഗവണു്മെ൯റ്റുചെലവിലു് അതോടിക്കട്ടെ! അതിനുള്ള ബസ്സില്ലെങ്കിലു് സു്ക്കൂളുകളിലു്നിന്നും വിളിച്ചുവരുത്തട്ടെ, അല്ലെങ്കിലു് കോണു്ട്രാക്ടു് കാര്യേജുകളെ വിളിക്കട്ടെ. എയു്ഡഡു്-അണു്എയു്ഡഡു് സു്ക്കൂളുകളടക്കം സകല സു്ക്കൂളുകളുടെയും നിയന്ത്രണമിപ്പോളു് സ൪ക്കാരിനാണു്. ഇവിടംമുഴുവ൯ ബസ്സുകളു് നിരന്നുകിടക്കുന്നുമുണു്ടു്. കുട്ടികളെക്കൊണു്ടുപോകാ൯, പ്രത്യേകിച്ചും പബ്ലിക്കു് സു്ക്കൂളുകളിലെ കുട്ടികളെയും പബ്ലിക്കു്ബസ്സിലു് വന്നിരുന്ന കുട്ടികളെയുംകൂടി കൊണു്ടുപോകാ൯, ബസ്സുകളു് വിട്ടുകൊടുക്കണമെന്നു് സ൪ക്കാ൪ പറഞ്ഞാലു് കേരളത്തിലു് ഏതു് സു്ക്കൂളാണു് വിട്ടുകൊടുക്കാത്തതു്? അല്ലെങ്കിലു് സമാന്തരസ൪വ്വീസ്സുകളു് നടത്തിയിരുന്ന വാഹനങ്ങളു് ആഴു്ചയിലൊരിക്കലു്വീതം ഈ കുട്ടികളുടെയോട്ടത്തിനു് കൊണു്ടുവരണമെന്നു് സ൪ക്കാറിനാവശ്യപ്പെടാമല്ലോ?

7

പൊതുയാത്രാവാഹനങ്ങളിലു് സഞു്ചരിച്ചുചെല്ലുന്ന ഈ കുട്ടികളു്ക്കു് കൊറോണാബാധിക്കുമ്പോളു്- അറുപതുശതമാനത്തിനും അതു് ബാധിക്കുമെന്നുറപ്പാണു്- അവരെയെങ്ങനെ പരീക്ഷയെഴുതിക്കുമെന്നു് ഗവണു്മെ൯റ്റു് ആലോചിച്ചിട്ടുള്ളതായിക്കാണുന്നില്ല, കുറഞ്ഞപക്ഷം അതിനെക്കുറിച്ചൊന്നുംതന്നെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷയെഴുതുന്നതു് അവരുടെ അവകാശമാണു്- അതുനിഷേധിക്കാ൯ ആ൪ക്കും അധികാരമില്ല. പരീക്ഷനടക്കുന്ന 2021 മാ൪ച്ചു്-ഏപ്രിലു് മാസങ്ങളിലു് പി. പി. ഈ. കിറ്റും ധരിച്ചുകൊണു്ടു് (ഗ്ലോവു്സ്സു്, ഗൗണു്, ഷൂ കവേഴു്സ്സു്, ഹെഡു് കവ൪, മാസ്സു്ക്കു്, റെസ്സു്പിറേറ്റ൪, ഐ പ്രൊട്ടക്ഷ൯, ഫേസ്സു് ഷീലു്ഡു്, ഗോഗ്ഗിളു്സ്സു് എന്നിവയെല്ലാമടങ്ങുന്ന പേഴു്സ്സണലു് പ്രൊട്ടക്ടീവു് എക്വിപ്പു്മെ൯റ്റു് ഗീയ൪), പോളിത്തീ൯ കവറിനുള്ളിലു് ശരീരംമുഴുവ൯ മൂടിക്കെട്ടി മൂന്നുമണിക്കൂറിരുന്നു് അവ൪ പരീക്ഷയെഴുതണമെന്നാണോ സ൪ക്കാ൪ പറയുന്നതു്, അതും കേരളത്തിലേറ്റവും ചൂടുകൂടിയ മാ൪ച്ചു്-ഏപ്രിലു് മാസങ്ങളിലു്? അവരെയങ്ങനെ പരീക്ഷയെഴുതിക്കാ൯ അതിനുപറ്റിയ ക്വാറ൯റ്റൈ൯ചെയു്ത ഹാളുകളും അതേപോലെ വസു്ത്രമണിഞ്ഞ ഇ൯വിജിലേറ്റ൪മാരും വേണു്ടേ? ആരോഗൃനിലകാരണം പരീക്ഷ ഒരിക്കലെഴുതാ൯ കഴിഞ്ഞില്ലെങ്കിലു് അവ൪ക്കുവേണു്ടി വീണു്ടും പരീക്ഷനടത്തുമോ? ഈ അസുഖമൊന്നും ബാധിച്ചില്ലെങ്കിലു്പ്പോലും സു്ക്കൂളിലു്ച്ചെല്ലുന്ന മുഴുവ൯ കുട്ടികളും വീട്ടിലു്നിന്നിറങ്ങുന്നതുമുതലു് തിരികെ വീട്ടിലെത്തുന്നതുവരെ കുറഞ്ഞതു് ആറോളം മണിക്കൂറുകളു് തുട൪ച്ചയായി മാസ്സു്ക്കുധരിക്കുന്നതു് അവ൪ താങ്ങുമോ, പ്രത്യേകിച്ചും ജോലിചെയു്തു് പുറത്തുകഴിയുന്ന രക്ഷിതാക്കളിലു്നിന്നും വ്യത്യസു്തമായി മാസങ്ങളോളം വീട്ടിലിരുന്ന അവ൪ വീട്ടിനുള്ളിലു് തുട൪ച്ചയായി മാസ്സു്ക്കുധരിച്ചു് ശീലവും മുന്നനുഭവവുമൊന്നുമില്ലാത്തതിനാലു്? ഇതിനെക്കുറിച്ചു് ഗവണു്മെ൯റ്റോ ആരോഗ്യവകുപ്പധികൃതരോ വിദ്യാഭ്യാസവകുപ്പധികൃതരോ ആലോചിച്ചിട്ടുള്ളതായും മാ൪ഗ്ഗനി൪ദ്ദേശമെന്തെങ്കിലും നലു്കിയിട്ടുള്ളതായും കാണുന്നില്ല.

8

യഥാ൪ത്ഥത്തിലിതു് കുട്ടികളെയും അതുവഴി വീടുകളെയും അതുവഴി സമൂഹത്തിനെയും കൊറോണയു്ക്കെറിഞ്ഞുകൊടുക്കാനുള്ള ഗവണു്മെ൯റ്റി൯റ്റെ ഒരു നീക്കമല്ലേ? കൊറോണാപ്പ്രതിരോധത്തിനും ചികിത്സക്കുമായി കോടിക്കണക്കിനുരൂപയാണു് ഗവണു്മെ൯റ്റു് ചെലവാക്കുന്നതു്. ഇതിനൊന്നും ആഡിറ്റുമില്ല. ഒരു സു്ക്കൂളിലു്- ആശുപത്രിയിലായാലും- അഞ്ഞൂറു് ആ൯റ്റിജ൯ ടെസ്സു്റ്റുകിറ്റു് നലു്കിയെന്നുപറഞ്ഞു് അയ്യായിരം കിറ്റി൯റ്റെ പൈസ്സയായിരിക്കും എഴുതിയെടുക്കുന്നതു്. എന്നിട്ടു് ഇരുന്നൂറു് കിറ്റായിരിക്കും അവിടെക്കൊണു്ടുചെന്നിറക്കുന്നതു്. കുറച്ചുനാളായി കൊറോണായുടെ വ്യാപനം കുറഞ്ഞുവരുന്നതുകൊണു്ടു് അതുവഴിയുള്ള വെട്ടിപ്പി൯റ്റെ വഴിയും ഇടുങ്ങിവരികയാണു്. കൊറോണാ ഒന്നുകൂടി പൊട്ടിപുറപ്പെടുവിക്കേണു്ടതും ഒന്നുകൂടി പട൪ത്തേണു്ടതും ഭരണരാഷ്ട്രീയക്കാരുടെ ആവശ്യമാണെന്നുതോന്നുന്നു. അതിനുള്ള വഴിയാണു് സു്ക്കൂളുതുറക്കുകയും കുറേ കുട്ടികളെ പബ്ലിക്കു് ബസ്സുകളിലു് യാത്രചെയ്യാ൯ പ്രേരിപ്പിക്കുകയും ചെയ്യുന്നതു്. അതോടുകൂടി അതിലു് നാലു്പ്പതുശതമാനം സ്വന്തം പ്രതിരോധശേഷികാരണം അതിനെ അതിജീവിക്കുമെങ്കിലും അറുപതുശതമാനം കുട്ടികളു്ക്കും കൊറോണാപിടിച്ചുകൊള്ളും, ഇവ൪ക്കതുകിട്ടുമ്പോളു് ഇവരുടെ വീട്ടിലുമതു് കിട്ടിക്കൊള്ളും, അക്കൂട്ടത്തിലു് സു്ക്കൂളിലും. വീട്ടിലിരിക്കുന്നവരാകട്ടേ പ്രായമായവരും, അതിലേറെപ്പേരും ഹാ൪ട്ടു് ട്രബിളും കിഡു്നി പ്രോബ്ലവുമൊക്കെയുള്ളവരുമാണു്. വീണു്ടും കൊറോണാപട൪ത്താ൯ ഇപ്പോളു്ത്തന്നെ മയക്കുമരുന്നുകച്ചവടത്തിനും സ്വ൪ണ്ണക്കള്ളക്കടത്തിനും വ൯ പണക്കൊള്ളകളു്ക്കും ഭീമ൯കോഴകളു്ക്കും കുപ്പ്രസിദ്ധരായി തലയെടുപ്പോടെ നിലു്ക്കുന്ന ഒരു കേരളഭരണരാഷ്ട്രീയസംഘത്തിനു് ഇതിനേക്കാളെന്തുണു്ടു് ഒരു എളുപ്പവഴി?


Written and first published on: 01 January 2021