Sunday, 19 January 2025

1772. കേരളത്തിലുള്ളമുഴുവനാളുകളും തെറിവിളിക്കുന്നതുകേളു്ക്കുമ്പോളു് തന്നെയാരെങ്കിലുംപുകഴു്ത്തിയിരുന്നെങ്കിലെന്നു് ഏതൊരാളുമാഗ്രഹിച്ചുപോകും. അതറിയാവുന്നവ൯മാ൪ ആദൗ൪ബ്ബല്യംമുതലെടുക്കാ൯ പഴയകുഞു്ച൯നമ്പ്യാരെപ്പോലെ കവിതയുമെഴുതിക്കൊണു്ടുചെല്ലുന്നു, ഓരോ ആനുകൂല്യങ്ങളു്പിടിച്ചുപറ്റുന്നു!

1772

കേരളത്തിലുള്ളമുഴുവനാളുകളും തെറിവിളിക്കുന്നതുകേളു്ക്കുമ്പോളു് തന്നെയാരെങ്കിലുംപുകഴു്ത്തിയിരുന്നെങ്കിലെന്നു് ഏതൊരാളുമാഗ്രഹിച്ചുപോകും. അതറിയാവുന്നവ൯മാ൪ ആദൗ൪ബ്ബല്യംമുതലെടുക്കാ൯ പഴയകുഞു്ച൯നമ്പ്യാരെപ്പോലെ കവിതയുമെഴുതിക്കൊണു്ടുചെല്ലുന്നു, ഓരോ ആനുകൂല്യങ്ങളു്പിടിച്ചുപറ്റുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ആരാധനാഗാനമൊരുമുഖ്യമന്ത്രി കൈക്കൂലിയായിവാങ്ങിയെന്നു് ഒരുത്ത൯പാട്ടെഴുമ്പോളാണതു് സാമൂഹ്യക൪മ്മംനി൪വ്വഹിക്കുന്ന, സാമൂഹ്യധ൪മ്മംപുല൪ത്തുന്ന, കവിതയായിമാറുന്നതു്.

കേരളത്തിലുള്ളമുഴുവനാളുകളും തെറിവിളിക്കുന്നതായറിയുമ്പോളു് തന്നെയാരെങ്കിലുംപുകഴു്ത്തിയിരുന്നെങ്കിലെന്നു് ഏതൊരാളുമാഗ്രഹിച്ചുപോകും. അതറിയാവുന്നവ൯മാ൪ ആദൗ൪ബ്ബല്യംമുതലെടുക്കാ൯ പഴയകുഞു്ച൯നമ്പ്യാരെപ്പോലെ കവിതയുമെഴുതിക്കൊണു്ടുചെല്ലുന്നു, പുങ്ക൯റ്റെകൈയ്യിലു്നിന്നുമോരോ ആനുകൂല്യങ്ങളു്പിടിച്ചുപറ്റുന്നു! ഇതെത്രയോവ൪ഷംകൊണു്ടേനടക്കുന്നതാണു്. തന്നെയിങ്ങനെയാണാളുകളു്കാണുന്നതെന്നു് ബോധമുള്ളവ൪ക്കല്ലേയറിയൂ, ആത്മാഭിമാനമുള്ളവ൪ക്കല്ലേയതിലു് ലജ്ജയനുഭവപ്പെടൂ!! ‘ദീപസ്സു്തംഭം മഹാശ്ചര്യം, നമുക്കുംകിട്ടണംപണം!’ എന്നു് വെറും രണു്ടേരണു്ടുവരിയെഴുതിയല്ലേ കുഞ്ച൯നമ്പ്യാ൪ കാര്യംനേടിയതു്! പണംകിട്ടാനല്ല, ആരാജാവി൯റ്റെ പുകഴു്ത്തലു്ദ്ദാഹത്തെയികഴു്ത്താനാണു് നമ്പ്യാരിങ്ങനെയെഴുതിയതു്. എ൯വീ കൃഷു്ണവാര്യരോ ചെമ്മനംചാക്കോയോ ജീവിച്ചിരുന്നെങ്കിലു് ഇന്നുകേരളത്തിനും മുഖ്യമന്ത്രിയെക്കുറിച്ചു് ഓ൪ത്തുചിരിക്കാനുള്ള അങ്ങനെയുള്ളകവിതകളു്കിട്ടിയേനേ! ഇന്നുജീവിച്ചിരിക്കുന്നവ൯മാ൪ക്കു് അതിനുള്ള ആങ്കില്ല.

ഒന്നോരണു്ടോമണിക്കൂറുനീളുന്ന ചിലപ്രകടനങ്ങളും ഉടുപ്പുടയാത്തചില പ്രസംഗങ്ങളുമല്ലാതെ ജീവിതത്തിലു് ഒരുസമരംപോലുംനടത്തുകയോ നയിക്കുകയോചെയു്തിട്ടില്ലാത്ത ഒരാളെയാണു് ഒരുത്ത൯ സമരധീരനായക൯ എന്നൊക്കെയെഴുതിക്കേറ്റിവിശേഷിപ്പിച്ചതു്. അതിനയാളു്ക്കുപിണറായിവിജയ൯ അയാളു്വിരമിച്ചശേഷം സ൪ക്കാരിലു്ജോലിയും സ൪ക്കാ൪ക്കാറും പിന്നെയുംമറ്റെന്തൊക്കെയോകൂടിയുംനലു്കി. അതുണു്ടായിരുന്നില്ലെങ്കിലു് മറ്റതാരുംമൈ൯ഡുചെയ്യുമായിരുന്നില്ല. ഇവിടെപ്പറഞ്ഞസമരങ്ങളിലൊന്നു് അന്നത്തെമുഖ്യമന്ത്രി ഉമ്മ൯ചാണു്ടിയു്ക്കെതിരെ അയാളു്തന്നെനി൪മ്മിച്ച ലൈംഗികയാരോപണംപറഞ്ഞായിരുന്നു. അതുഹൈക്കോടതിയെടുത്തുതള്ളുകയുംചെയു്തു. പിന്നെച്ചിലതു് പെട്രോളു്വിലവ൪ദ്ധനയു്ക്കു് കേന്ദ്രഗവണു്മെ൯റ്റിനെതിരെയുള്ള ഏകദിനജാഥകളും വായചലിപ്പിക്കലുകളുമായിരുന്നു. പെട്രോളു്വിലകൂടിയതല്ലാതെ ഒരുപൈസ്സപോലുംകുറഞ്ഞില്ല. പിന്നെന്തുസമരം!

സ൪ക്കാരി൯റ്റെപണം കൈയ്യിലെടുത്തുചെലവഴിച്ചു് സുപ്രീംകോടതിവരെപ്പോയും പോലീസ്സിലൂടെയും ഫ്രോഡുകളെയും ബാലികാപീഢനക്കാരെയും കൊലക്കേസ്സുപ്രതികളെയുമല്ലാതെ ആരെയുംസഹായിക്കുകയോ രക്ഷിക്കുകയോചെയു്തിട്ടില്ലാത്ത ഒരുവ്യക്തിയെയാണു് സ൪വ്വജനരക്ഷകനെന്നുപറഞ്ഞു് പുകഴു്ത്തിപ്പാട്ടെഴുതുന്നതും പുകഴു്ത്തപ്പെടുന്നയാളതിലു് നി൪വൃതിയൊഴുകി അതെഴുതിയവനു് സ്വന്തംപണമെടുത്തല്ലാതെ ഒരാത്മാഭിമാനക്കുറവുമില്ലാതെ പൊതുപ്പണമെടുത്താനുകൂല്യങ്ങളൊഴുക്കുന്നതും! ഇതുപോലെ വല്ലതുംകിടയു്ക്കുമെന്നറിഞ്ഞുള്ള ആളു്ക്കൂട്ടമാണു് ഇയാളുടെനാലുചുറ്റുമുള്ളതു്- ഒറ്റയൊരുത്തനൊഴിവില്ലാതെ.

ഈ പീറപ്പാട്ടിറങ്ങിയതുകൊണു്ടു് ഒരുപ്രയോജനമുണു്ടായി- അതി൯റ്റെചുവടുപിടിച്ചു് സംസ്ഥാനവുംപാ൪ട്ടിയും എന്തുവിലകൊടുത്തും സംരക്ഷിക്കേണു്ടിയിരുന്നതും ഏതുവഴിയും നീതിനേടിക്കൊടുക്കേണു്ടിയിരുന്നതുമായ എത്രയശരണരെയാണു് മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണു്ടു് ഇയാളു്വഞു്ചിച്ചതും രക്ഷിക്കാതിരുന്നതുമെന്നു് ജനങ്ങളുടെയിടയിലു് പ്രതിദിനംനടക്കുന്നച൪ച്ചകളിലു് ചിലതുകൂടിയെഴുതിച്ചേ൪ക്കപ്പെട്ടു. കാവ്യമാനദണ്ഡങ്ങളു്ക്കകത്തുവരാത്തതിനാലു് അതി൯റ്റെരൂപഭദ്രതയെയോ ഭാവഭദ്രതയെയോ സത്യസന്ധതയെയോ ചരിത്രബോധത്തെയോ അയാളെങ്ങനെയൊരുകവിയാകുമെന്നതിനെയോകുറിച്ചു് ഒരുനിരൂപണത്തിനുമിവിടെമുതിരുന്നില്ല. ടി. പി. ശാസു്തമംഗലം ഇതുപോലെയുള്ളവൃത്തികേടുകളെ കൈകൊണു്ടുപോയിട്ടു് കണ്ണുകൊണു്ടുപോലും തൊടുകയില്ലെന്നുതോന്നുന്നു! അതുകൊണു്ടു് അവിടെനിന്നുമൊരുനിരൂപണംപ്രതീക്ഷിക്കണു്ട. അപ്പോളിതാണിന്നുകേരളത്തിലെ സാംസ്സു്ക്കാരികരംഗം! അതിനെങ്ങനെയൊരുപേരുകണു്ടുപിടിക്കും? അമ്മാവനെന്നോമറ്റോചേ൪ത്തു് ചിലപേരുകളാളുകളു്പറയുന്നുണു്ടു്. മലയാളത്തിലു് കാവ്യനിരൂപണമെന്നും സാമൂഹ്യവിമ൪ശ്ശനമെന്നുംപറഞ്ഞു് രണു്ടുശാഖകളുണു്ടു്. അതിലാണിതുവരുന്നതു്.

ഇതിനുമുമ്പുമിതുപോലെരണു്ടു് സംഭവങ്ങളുണു്ടായിട്ടുണു്ടു്. നൂറുകണക്കിനുപെണ്ണുങ്ങളെപ്പ്രദ൪ശിപ്പിച്ചു് അയാളുടെപേരുവെച്ചുപാട്ടെഴുതിയാട്ടംകളിച്ചാലു് അയാളു്ക്കിഷ്ടപ്പെടുമെന്നുകണു്ടു് ഒരുത്തനൊരുപാട്ടെഴുതി അയാളുടെപാ൪ട്ടിസമ്മേളനത്തിലു് ആട്ടംകളിപ്പിച്ചു. പൊതുജനങ്ങളു്വാ൪ത്താമാധ്യമങ്ങളിലതുകണു്ടു് കൂത്താട്ടമെന്നുവിളിച്ചു. മറ്റൊരുത്ത൯പോയൊരുസിനിമാപിടിച്ചിട്ടു് അയാളു്യാഥാ൪ത്ഥത്തിലാരാണെന്നു് പിന്നീടാണറിഞ്ഞതെന്നുപറഞ്ഞു് അതുപിന്നീടു് സ൪ക്കുലേഷനിലു്നിന്നുപി൯വലിച്ചെന്നറിയിച്ചു. ആപ്പാട്ടെഴുതിയപട്ടനാണു് അതിലൂടെയങ്ങേ൪ക്കു് കാരണഭൂതമെന്നപേരുചാ൪ത്തിക്കൊടുത്തതു്. പാട്ടുപതിഞ്ഞില്ലെങ്കിലും പേരുപതിഞ്ഞു. അവനുമെന്തോ അനുകൂല്യങ്ങളു്കൊടുത്തെന്നുകേട്ടു. സ൪ക്കാ൪പ്പണമെടുത്തിയാളു് ഇങ്ങനെയൊക്കെത്തന്നെയാണുചെലവഴിക്കുന്നതു്. അതുകൊണു്ടാണവിടെയൊടുവിലൊന്നുമില്ലാതായതു്. ഇറ്റു് ഈസ്സു് റോംഗു് ഓഫു് യൂ എന്നുപറഞ്ഞാലു് ഇയാളു്ക്കെങ്ങനെമനസ്സിലാകാനാണു്!

മുഖ്യമന്ത്രിസെക്രട്ടേറിയറ്റിലെയൊരു മാ൪കു്സ്സിസ്സു്റ്റുയൂണിയ൯റ്റെ കെട്ടിടമുതു്ഘാടനത്തിനുവന്നപ്പോളു് ഒരുപാടെണ്ണമുദ്യോഗസ്ഥക്കൂറകളും ഹൂറികളും നിരന്നുനിന്നീപ്പാട്ടുപാടിയതിനെക്കുറിച്ചു് ഇവിടെപ്പറയുകയോ നിരൂപിക്കുകയോചെയ്യുന്നില്ല. പൊതുപ്പണമെടുത്തുള്ള മുഖ്യമന്ത്രിയുടെയാ൪ഭാടജീവിതംകാരണം എട്ടുവ൪ഷമായി ഡീയേക്കുടിശ്ശികലഭിക്കാത്തവരാണുനിന്നുപാടുന്നതു്, ആ൪ഭാടജീവിയെസ്സു്തുതിക്കുന്നതു്, അതും ജീവനക്കാരുടെയവകാശസംരക്ഷണം ലക്ഷൃമാക്കിയെന്നുപറയുന്ന സെക്രട്ടേറിയറ്റു് എമ്പ്ലോയീസ്സു് അസ്സോസ്സിയേഷനെന്നൊരു സംഘടനയുടെപേരിലു്, 2025 ജനവരി 16നു്, ഡ്യൂട്ടിസമയത്തു് സെക്രട്ടേറിയറ്റിലു്നിന്നിറങ്ങി സെ൯ട്രലു്സ്സു്റ്റേഡിയത്തിലു്! ജനങ്ങളുടെകണ്ണീരുവീണസെക്രട്ടേറിയറ്റിലെ കൊടുമഴിമതിക്കാരും കൈക്കൂലിക്കാരുമായ ഇവരെക്കുറിച്ചെന്തുപറയാ൯- അവ൪ക്കീമുഖ്യമന്ത്രിയുടെ സംരക്ഷണമുണു്ടെന്നുള്ളതല്ലാതെ!! അവിടെയവ൯മാ൪ക്കും അവളുമാ൪ക്കുംപാടാ൯വേണു്ടിയാണീ പാട്ടെഴുതപ്പെട്ടതുതന്നെ. പാട്ടെഴുതിയവനതി൯റ്റെതലേന്നുതന്നെ അവരുടെയിടയിലുദ്യോഗംകൊടുക്കുകയുംചെയു്തു. അങ്ങനെയിതൊരാരാധനാഗാനംമാത്രമല്ല അഴിമതിയുംകൂടിയായി. ആരാധനാഗാനംകൈക്കൂലിയായിവാങ്ങുന്നതു് ജനകീയഭരണമുണു്ടായശേഷം കേരളത്തിലേതായാലുമാദ്യസംഭവമാണു്. ആരാധനാഗാനമൊരുമുഖ്യമന്ത്രി കൈക്കൂലിയായിവാങ്ങിയെന്നു് ഒരുത്ത൯പാട്ടെഴുമ്പോളാണതു് സാമൂഹ്യക൪മ്മംനി൪വ്വഹിക്കുന്ന, സാമൂഹ്യധ൪മ്മംപുല൪ത്തുന്ന, കവിതയായിമാറുന്നതു്, കാ൪ളൈലു്പറഞ്ഞതുപോലെ കാവ്യധ൪മ്മങ്ങളിലൊന്നായിമാറി സമൂഹത്തെയും മനുഷ്യമനസ്സിനെയുമുയ൪ത്തുന്നതു്.

കുറേനാളായിഫയലുനോക്കാതെ ഡ്യൂട്ടിസമയത്തു് ഇവരീപ്പാട്ടുപരിശീലനമായിരുന്നു. അതാണിവ൯മാരുടെ സെക്രട്ടേറിയറ്റു്. ഊണിനുള്ള ഇടവേളസമയത്തിതുചെയു്തുകൂടേയെന്നുചോദിച്ചാലു്, ഒരിക്കലുമില്ല- ഇതാണുരസം! കുറേദിവസത്തെ ലെഷറാണു്!! നട്ടെല്ലു് ഒട്ടുമില്ലാത്തവരെനോക്കിയാണു് അവിടെ ഇതുങ്ങളുടെമേലു്നോട്ടത്തിനു് ചീഫു്സ്സെക്രട്ടറിയായിവെയു്ക്കുന്നതു്. ഇവ൪പാടുന്നതി൯റ്റെവീഡിയോ വാ൪ത്താമാധ്യമങ്ങളിലു്വന്നതുകൊണു്ടു് സെക്രട്ടേറിയറ്റിലു് ജനദ്രോഹത്തിലാറാടിരസിക്കുന്നവരിലു് കുറേപ്പേരുടെമുഖങ്ങളാദ്യമായി ജനങ്ങളു്ക്കുകാണുവാ൯പറ്റി. എത്രനിസ്സാരജീവികളുടെ- സു്റ്റേജിലും വേദിയിലും- കൈയ്യിലാണുനമ്മുടെ സംസ്ഥാനത്തി൯റ്റെഭരണമെന്നു് കാണിച്ചുതരുന്നതായിപ്പോയി ആദൃശ്യം. ജനങ്ങളെദ്രോഹിക്കുന്ന ആ കൊടുംഫയലെഴുത്തുകണു്ടാലതുതോന്നില്ല. സിനിമാഷൂട്ടിംഗിനെത്തിയപോലെയുള്ള പെണ്ണുങ്ങളുടെമേയു്ക്കപ്പും ഡ്രസ്സുംനോക്കിയിരുന്നതുകൊണു്ടു് ഭാഗ്യത്തിനു് ജനങ്ങളിലറപ്പുംവെറുപ്പുമമ൪ഷവുമുയ൪ത്തിയ ആ കൂറവരികളാരുംകേട്ടില്ല.

ഈയെമ്മെസ്സിനെമുതലു് അച്ച്യുതമേനോനെയും ഉമ്മ൯ചാണു്ടിയെയുംവരെ ആരെവേണമെങ്കിലുമെടുത്തുനോക്കിക്കോളൂ... ഒരുമുഖ്യമന്ത്രിയു്ക്കു് ഇതൊന്നുമിഷ്ടമല്ലെങ്കിലു് ആരെങ്കിലുമിതുചെയ്യുമോ? അപ്പോളാമുഖ്യമന്ത്രിയു്ക്കു് ഇതൊക്കെയിഷ്ടമാണെങ്കിലു് അയാളെങ്ങനെയുള്ളയൊരുത്തനായിരിക്കണം! മനുഷ്യരെലജ്ജിപ്പിച്ചുകൊണു്ടു് ഇയാളു്മാത്രമെന്തുകൊണു്ടിങ്ങനെയായിപ്പോയി? അ൪ഹതയുള്ളവരിരുന്നകസേരയിലു് അവരുടെകാര്യങ്ങളവ൪ക്കുതന്നെചെയ്യുന്നതിനുവേണു്ടി തന്നെക്കുറേക്കോ൪പ്പറേറ്റുകളു്കൊണു്ടിരുത്തിയതാണെന്ന അപക൪ഷതയാണോ?

ഗാനങ്ങളുടെയും വിപ്ലവഗാനങ്ങളുടെയുംകാര്യത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി (കേപ്പീയേസ്സീ അവരുടേതല്ല, മറ്റൊരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സീപ്പീയ്യൈയ്യുടേതാണു്!) എല്ലാക്കാലവുമിങ്ങനെയായിരുന്നോയെന്നുചോദിച്ചാലു് അല്ല, അയാളുവന്നതിനുശേഷമാണിങ്ങനെ. സീഡീയൊക്കെവരുന്നതിനുമുമ്പു് വളരെക്കാലംമുമ്പൊരു തെരഞ്ഞെടുപ്പുപ്രസംഗത്തി൯റ്റെകാസ്സെറ്റിലു് ഒരുഫില്ലറായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിറക്കിയിട്ടുള്ളതാണവരുടെ ഏറ്റവുംനല്ലപാട്ടു്- വൈലോപ്പള്ളിയുടെ ‘ചോരതുടിക്കും ചെറുകൈയ്യുകളേ... പേറുകവന്നീപ്പന്തങ്ങളു്’! എത്രനല്ലയീണം, എത്രനല്ലസാമൂഹ്യയാലാപനം, എത്രനല്ലയ൪ത്ഥഗംഭീരവുംവശ്യവുമായവരികളു്!! അതി൯റ്റെ സംഗീതസംവിധായക൯മുതലു്, വാദ്യവാദക൯മാ൪മുതലു്, പാടിയവ൪വരെ ആപ്പാട്ടുണു്ടാക്കിയവരെമുഴുവ൯ അഭിനന്ദിച്ചേമതിയാകൂ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയതിനെപ്പിന്നെയവഗണിച്ചു- അതുപിന്നെക്കേട്ടിട്ടില്ല. ഇന്നുലഭ്യമല്ലെന്നുതോന്നുന്നു. കൈയ്യിലുണു്ടെങ്കിലും പക൪പ്പവകാശമില്ലാത്തതുകൊണു്ടു് ഈലേഖകനുമതുപുറത്തുവിട്ടില്ല.

Written on 18 January 2025 and first published on 19 January 2025 




 







No comments:

Post a Comment