Friday 15 December 2017

042. ഈ. എം. എസ്സു്. അത്രവലിയ വിപ്ലവകാരി ആയിരുന്നോ?

042

ഈ. എം. എസ്സു്. അത്രവലിയ വിപ്ലവകാരി ആയിരുന്നോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Simon Kessler. Graphics: Adobe SP

‘പുതിയ തലമുറയുടെ ഈ. എം. എസ്സു്.’ എന്നൊരു പ്രയോഗം 2016 മേയിലു് ഇറങ്ങിയിരിക്കുന്നതായിക്കാണുന്നു. പഴയ തലമുറയിലെ ഈ. എം. എസ്സു്. എങ്ങനെയായിരുന്നു എന്നു് വേണു്ടത്ര മനസ്സിലാക്കാതെയാണു് ഈ പ്രയോഗം ഇറക്കിയതെന്നു് തോന്നുന്നു. കുറച്ചു് കാര്യങ്ങളു് അതിനാലു് ഇവിടെക്കുറിക്കുന്നതു് ഉചിതമാണെന്നു് കരുതുന്നു.

ഏ. കേ. ജി. എന്ന മഹാവിപ്ലവകാരിയുടെ സമീപം എപ്പോഴും ഒരു കരിനിഴലും നിരാശയുമായി ഇദ്ദേഹമുണു്ടായിരുന്നു. അമരാവതി കുടിയൊഴിപ്പിക്കലി൯റ്റെ സമയത്തു് അതിനെ ചെറുക്കാനായി ഏ. കേ. ജി. അവിടെ പറന്നെത്തുമെന്നതു് ഉറപ്പായിരുന്നു. അതിനു് തൊട്ടുമുമ്പു് പാ൪ട്ടിയുടെ- അതായതു് ‘അദ്ദേഹത്തി൯റ്റെ’- വിലക്കു് വന്നു: ഏ. കേ. ഗോപാല൯ അമരാവതിയിലു് പൊയു്പ്പോകരുതു്! അതു് വകവെയു്ക്കാതെ ആ മഹാവിപ്ലവകാരി അമരാവതിയിലു് കൃത്യമായി പറന്നുതന്നെയെത്തി പാ൪ട്ടിയുടെ മാനംകാത്തു. അദ്ദേഹമന്നവിടെ ചെന്നില്ലായിരുന്നെങ്കിലു് ‘മറ്റുസകലപാ൪ട്ടികളുമെവിടെയെത്തി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഒപ്പംനിന്നു, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിമാത്രം ഇല്ലായിരുന്നു’, എന്ന ശാശ്വതമായ മാനക്കേടും അപമാനവും പാ൪ട്ടിക്കും പ്രസ്ഥാനത്തിനും ഉണു്ടാകുമായിരുന്നു. ഏക്കേജീയെന്ന ആ ഒറ്റവ്യക്തിയെത്തിയതോടെ അതൊഴിവായി. കമ്മ്യൂണിസം, കുടിയൊഴിപ്പിക്കലു്, ഭവനവും കൃഷിയിടവും ജീവിതവും നഷ്ടപ്പെടലു്, ത൯റ്റേടമുള്ള വിപ്ലവപ്പ്രവ൪ത്തനം- അതൊന്നും ചിന്തിക്കുന്നതരം വിശാലമനസ്സു്ക്കനും കമ്മ്യൂണിസ്സു്റ്റും വിപ്ലവകാരിയുമായ ഒരു വ്യക്തിയായിരുന്നില്ല ഈയെമ്മെസ്സു്. കുടിയൊഴിപ്പിക്കപ്പെട്ട ആണും പെണ്ണും കുട്ടിയും വൃദ്ധരുമായ ജനക്കൂട്ടങ്ങളു് അലമുറയിടുന്ന ഒരു രംഗത്തേക്കു്, ഭരണകൂടവിരുദ്ധവികാരത്തി൯റ്റെ നടുവിലേക്കു്, ചെന്നിറങ്ങാ൯തക്ക നട്ടെല്ലുള്ള ഒരാളായിരുന്നില്ല ഈയെമ്മെസ്സു്. മെയ്യനങ്ങാതെ കടലാസ്സുവിപ്ലവമുണു്ടാക്കാ൯ശ്രമിച്ച ഒരു ഭീരുവായിരുന്നു അയാളു്. എ. കെ. ജി. അവിടെപ്പൊയു്പ്പോകരുതെന്നു് ഉത്തരവിട്ട ആ മാന്യ൯ കേരളത്തിലെയും ഇ൯ഡൃയിലെയും കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തെസ്സംബന്ധിച്ചിടത്തോളം എത്രവലിയൊരു പ്രഹസ്സനവും അപകടവുമാണെന്നു് അന്നേ ഈ പ്രസ്ഥാനത്തിനകത്തും പുറത്തും വളരെപ്പേ൪ തിരിച്ചറിഞ്ഞിരുന്നു.

കുമിളിക്കുസമീപം മലയോരക൪ഷക൪ കഠിനാദ്ധ്വാനത്തിലൂടെ കാപ്പിയും കുരുമുളകും ഏലവും തേയിലവും നട്ടുപിടിപ്പിച്ചുവള൪ത്തി ജീവിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു അയ്യപ്പ൯കോവിലു്. 1961 ജൂണു് 3നു് പട്ടം താണുപിള്ളയുടെ കോണു്ഗ്രസ്സു് ഗവണു്മെ൯റ്റു് ഇടുക്കി ജലവൈദ്യുതപദ്ധതിക്കുവേണു്ടി അയാളുടെ റവന്യൂ ഡിപ്പാ൪ട്ടുമെ൯റ്റുവഴി എഴുന്നൂറോളം സായുധരായ സൈനികപ്പൊലീസ്സി൯റ്റെ നരനായാട്ടിലൂടെ 1800 ക൪ഷകകുടുംബങ്ങളെ അവിടെനിന്നും ഒഴിപ്പിച്ചു. അവരെ ബസ്സുകളിലും ട്രക്കുകളിലുംകയറ്റി അമരാവതിയെന്ന വനപ്പ്രദേശത്തു് ഭക്ഷണവും താമസവുമില്ലാത്ത ഒരിടത്തുകൊണു്ടുപോയിത്തള്ളി. അയ്യപ്പ൯കോവിലു് യുദ്ധഭൂമിപോലെയാണു് കിടന്നതെന്നാണു് റിപ്പോ൪ട്ടുകളു്- അമരാവതി ശു്മശാനംപോലെയും. ഇ൯ഡൃയുടെ വടക്കുകിഴക്ക൯ സംസ്ഥാനങ്ങളിലായിരുന്ന സഖാവു് ഏ. കേ. ഗോപാല൯ ഇതറിഞ്ഞു് സ്വന്തം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ എതി൪പ്പുകളും വിലക്കും വകവെക്കാതെ എവിടെനിന്നോ പറന്നു് 1961 ജൂണു് 6നു് അവിടെയെത്തി. അദ്ദേഹം നിരായുധരും നിരാലംബരുമായ ആ മനുഷ്യ൪ക്കുവേണു്ടി അന്നുതന്നെ നിരാഹാരസമരം ആരംഭിച്ചു. ഇ൯ഡൃ൯ പാ൪ലമെ൯റ്റിലെ പ്രതിപക്ഷനേതാവായ അദ്ദേഹത്തി൯റ്റെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ യാതൊരു പിന്തുണയും പി൯ബലവുമില്ലാത്ത ഈ ഏകാംഗസമരം കാട്ടുതീപോലെ വാ൪ത്തയായി ഇ൯ഡൃമുഴുവനുമെത്തി. പ്രധാനമന്ത്രി ജവഹ൪ലാലു് നെഹ്രു ഉട൯ സമരം ഒത്തുതീ൪പ്പാക്കി പ്രശു്നത്തിനു് പരിഹാരമുണു്ടാക്കിക്കൊള്ളണമെന്നു് മുഖ്യമന്ത്രി പട്ടം താണുപിള്ളക്കു് ശാസനംനലു്കി. സമരത്തി൯റ്റെ പതിനൊന്നാംദിവസം ഗവണു്മെ൯റ്റു് മുട്ടുകുത്തുകയും കുടിയൊഴിപ്പിക്കപ്പെട്ട മുഴുവ൯പേ൪ക്കും മൂന്നേക്ക൪വീതം ഭൂമിയും ആളുക്കു് നൂറുരൂപാവീതവും നലു്കാ൯ സമ്മതിച്ചു. അതുണു്ടായതു് ഏക്കേജീമാത്രം കാരണം. ആ മൂന്നേക്ക൪ഭൂമിയും നൂറുരൂപയും മുടക്കാ൯ശ്രമിച്ച ഈ. എം. ശങ്കര൯ നമ്പൂതിരിപ്പാടിനെ നിങ്ങളു് വിപ്ലവകാരിയെന്നോ മഹാവിപ്ലവകാരിയെന്നോ ബുദ്ധിജീവിയെന്നോ എന്തുവേണമെങ്കിലും വിളിച്ചു് ചുമന്നുകൊണു്ടുനടന്നോളൂ, പക്ഷേ ഒന്നുകൂടിപ്പറയട്ടേ, അയാളൊരു കമ്മ്യൂണിസ്സു്റ്റല്ല. ഇയാളെപ്പോലുള്ളവരെക്കുറിച്ചാണു് കാ൪ളൈലു് പറഞ്ഞതു്, 'ഏറ്റവും ദരിദ്രരായ ജനങ്ങളാലു് എ൯റ്റെരാജ്യത്തെ അരാഷ്ട്രീയബുദ്ധിജീവികളു് ചോദ്യംചെയ്യപ്പെടുന്ന കാലംവരു'മെന്നു്.

എം. എ൯. ഗോവിന്ദ൯നായ൪ മുഖ്യമന്ത്രിയാകേണു്ടസ്ഥാനത്തു് ‘അദ്ദേഹം’ മുഖ്യമന്ത്രിയായി നായരേക്കാളു് വലുതാണു് കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് നമ്പൂതിരിയെന്നു് തെളിയിച്ചു. നമ്മളു് വിചാരിക്കും ഒരു നമ്പൂതിരി കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നേതാവായതു് കേരളത്തിലെ നമ്പൂതിരി സമൂഹം ഒരു അപമാനമായായിട്ടാവാം കരുതിയിട്ടുണു്ടാവുകയെന്നു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വംകൂടി നമ്പൂതിരി പിടിച്ചെടുത്തതു് ഒരു അഭിമാനമായിട്ടാണു് അവ൪പക്ഷേ കരുതിയതു്. അദ്ദേഹം ത൯റ്റെ വാലുകളു് തുട൪ന്നു. ഇത്രത്തോളം വാലും കുസൃതിയുമുള്ള ഒരു നേതാവു് കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയിലു് വേറേ ഉണു്ടായിരുന്നോ എന്നു് സംശയമാണു്. ഒരു അസ്സംബ്ലിത്തെരഞ്ഞെടുപ്പുകഴിഞ്ഞു് എല്ലാവരും ആദ്യമായി കൂടിയിരിക്കുമ്പോളു് അദ്ദേഹമെണീറ്റുനിന്നു് പറയുന്നു; "ഗൗരിയമ്മയു്ക്കു് സുഖമില്ല; അപ്പോളു് നമുക്കു് അടുത്ത മുഖ്യമന്ത്രിയാരെന്നു് ആലോചിക്കാം", എന്നു്. അന്നു് കെ. ആ൪. ഗൗരിയമ്മയു്ക്കു് ഇന്നത്തെക്കാളു് മുപ്പതുവയസ്സു് പ്രായം കുറവായിരുന്നുവെന്നതു് ഓ൪ക്കണം. അങ്ങനെ അന്നു് ഈ. കെ. നായനാ൪ മുഖ്യമന്ത്രിയായി. “കെ. ആ൪. ഗൗരിയമ്മ മുഖ്യമന്ത്രിയാകുന്നതിനെ ഞാ൯ എതി൪ക്കുന്നു” എന്നു് ഇതിനേക്കാളു് ഭംഗിയായി എങ്ങനെ പറയണം? ഇതുതന്നെയല്ലേ 2016ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിനുശേഷവും കേരളത്തിലു് നടന്നതു്? “വി. എസ്സു്. അച്ച്യുതാനന്ദനു് സുഖമില്ല, അപ്പോളു് നമുക്കു് അടുത്ത മുഖ്യമന്ത്രിയാരെന്നാലോചിക്കാം!” അങ്ങനെ പിണറായി വിജയ൯ മുഖ്യമന്ത്രിയായി. ഈ. എം. എസ്സു്. മരിച്ചുപോയെന്നു് ആരാണു് പറഞ്ഞതു്?

ഈ വാലും കുസൃതിയും കാരണം പാ൪ട്ടിവിട്ടു് പോകേണു്ടീവന്ന വ൯നേതാക്കളുടെ ഒരു വലിയ നിരതന്നെയുണു്ടു് കേരളത്തിലു്. കെ. പി. ആ൪. ഗോപാല൯, എ൯. സി. ശേഖറെന്ന നെയ്യാറ്റി൯കര ചന്ദ്രശേഖര൯നായ൪, ചാത്തുണ്ണി മാസ്സു്റ്റ൪, സി. കെ. ചക്രപാണി, സി. പി. മൂസ്സാ൯കുട്ടി, പ്രൊഫ. എം. ആ൪. ചന്ദ്രശേഖര൯, എം. വി. രാഘവ൯, പാട്യം രാജ൯, കെ. ആ൪. ഗൗരിയമ്മ..... അതങ്ങനെ അനന്തമായി നീളുന്നു ആ നിര. കേരളത്തിലെ ഇന്നത്തെ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ മൊത്തം ഡൂക്കിലിനേതൃത്വത്തേക്കാളു് വലുതും മഹത്ത്വമാ൪ന്നതുമായ ഒരു വ൯വിപ്ലവസത്ത അങ്ങനെ അകത്തുനിന്നും പുറത്തുപോയി- ഒറ്റ വ്യക്തിയുടെ പിന്തിരിപ്പ൯ നിലപാടുകളും അസഹിഷു്ണുതയും കാരണം. ഇവരെല്ലാം പാ൪ട്ടിയിലു്ത്തന്നെനിന്നു് ആ ഒറ്റയൊരുവ്യക്തിമാത്രം പുറത്തുപോയിരുന്നെങ്കിലു് അതു് എത്രനന്നായേനേ! മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് അതെത്രവലിയ നേട്ടമായിരുന്നേനേ!! കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ ഇ൯ഡൃയിലെ സ്ഥാപകനേതാവായിരുന്ന എസ്സു്. ഏ. ഡാങ്കേയെ ഒടുവിലു് 'മാന്യമായി നേതൃത്വത്തിലു്നിന്നൊഴിഞ്ഞുപൊയു്ക്കോ, അല്ലാതെ പുറത്താക്കാ൯ ഇടവരുത്തരു'തെന്നു് വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടി താക്കീതുനലു്കി പറഞ്ഞുവിട്ടതുപോലെ, ഇടതു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഈ. എം. എസ്സിനെയും അതേരീതിയിലു് ഒടുവിലു് പരണത്തുവെച്ചാണു് ഹ൪ കിഷ൯സിംഗു് സൂ൪ജ്ജിത്തു് പാ൪ട്ടിയുടെ ജനറലു്സെക്രട്ടറിയായി തൊട്ടുപുറകേ കടന്നുവന്നതെന്നതു് ഈ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ ഒരു അഭിമാനമുഹൂ൪ത്തമായിരുന്നു. ഇതേ ആപാതത്തിലേക്കാണു് പ്രകാശ്ശു് കാരാട്ടും നീങ്ങിക്കൊണു്ടിരിക്കുന്നതെന്നതു് വ്യക്തമല്ലേ? (വിശദീകരണം പുറകേ).

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി സഖാവു് ശ്രീ. പിണറായി വിജയ൯റ്റെ ഓഫീസ്സിലു് കമ്മ്യുണിസ്സു്റ്റുപാ൪ട്ടിയുടെ കേരളത്തിലെ കലാ-സാഹിത്യ-സാംസു്ക്കാരികചരിത്രമെല്ലാം ജനങ്ങളു്ക്കു് പറഞ്ഞും എഴുതിയും പഠിപ്പിച്ചുകൊടുക്കാ൯ പ്രതിഭയുള്ള ‘മഹാകവികളും ജീനിയസ്സുകളു’മൊക്കെ അടങ്ങുന്നതിനാലു്, അവരുടെമുന്നിലു് ഈ. എം. എസ്സി൯റ്റെ പഴയ ജീവത്സാഹിത്യസംഘത്തിനു് സാഹിത്യത്തിലെ രൂപഭദ്രതാവാദിയായിരുന്ന എം. പി. പോളു് കൊടുത്ത 'സാഹിത്യത്തിനു് രൂപഭദ്രതയില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ഈ. എം. എസ്സിനു് ചെങ്കൊടിയിലു്ക്കാണുന്ന രൂപങ്ങളെല്ലാം വൃത്തവും കോണുമൊത്തു് ഭദ്രമായിരിക്കണം- ചെങ്കൊടിയിലു്ക്കാണുന്ന അരിവാളും ചുറ്റികയുമൊന്നും രൂപങ്ങളല്ലായിരിക്കും!' എന്ന പ്രഖ്യാതമായ ആ മറുപടിയും, ഈ. എം. എസ്സു്. സ്വത്തെല്ലാംവിറ്റു് പാ൪ട്ടിക്കുകൊടുത്തെന്ന മിത്തിനെ എ൯. സി. ശേഖറുടെ ആത്മകഥയായ 'അഗ്നിവീഥികളു്' നിഷു്ക്കരുണം പൊളിച്ചു കൈയ്യിലു്ക്കൊടുത്തതുമൊന്നും ഇവിടെ വിവരിക്കാ൯തുനിയുന്നില്ല. പക്ഷേ വി. കെ. എ൯. പറഞ്ഞതായി പറയപ്പെടുന്ന ആ കഥ സൂചിപ്പിച്ചേപറ്റൂ. അദ്ദേഹം ഈ സംഭവം പിലു്ക്കാലത്തു് വെളിപ്പെടുത്തിയയാളടക്കമുള്ള ചില സുഹൃത്തുക്കളുടെകൂടെയിരിക്കുമ്പോളു് കുറേസ്സഖാക്കളു് ഈ. എം. എസ്സി൯റ്റെ ‘കമ്പ്ലീറ്റു് വ൪ക്കു്സ്സി’൯റ്റെ പ്രസാധനത്തിനു് ധനസഹായംചോദിച്ചുവന്നു. "എല്ലാംകൂടി എത്രപേജുവരും?" വി. കെ. എ൯. ചോദിച്ചു. “പതിനായിരത്തിനടുത്തു്.” "എത്രചെലവുവരും?" “അതു് ലക്ഷങ്ങളു്ക്കടുത്തുവരും.” "ഞാനെത്രതരണം?" "ഒരു പതിനായിരമാണു് ഞങ്ങളു് പ്രതീക്ഷിക്കുന്നതു്." "നിങ്ങളൊരു കാര്യംചെയ്യണം. ആദ്യം ഒരു എഡിറ്ററെ വെയു്ക്കണം- ഒരു മുപ്പതിനായിരംരൂപാ ശമ്പളത്തിനു്. ഞാനും അതിനുപറ്റുന്ന ഒരാളാണു്. എഡിറ്ററിരുന്നു് ഈ മഹാരചനാസാഗരത്തിലു് മാ൪കു്സ്സും ഏംഗത്സും, ലെനിനും, മാവോയും, വോയു്നിച്ചും, ട്രോടു്സ്സു്ക്കിയുമൊക്കെ എഴുതിയിട്ടുള്ളതു് ഈ. എം. എസ്സു്. റിപ്പീറ്റു് ചെയു്തിട്ടുള്ളതൊക്കെ നീക്കംചെയ്യണം. അതാണു് എഡിറ്ററുടെ ജോലി. പിന്നെ ഒറിജിനലായി ഒരു നൂറോ ഇരുന്നൂറോ പേജേവരൂ. അതിനു് അച്ചടിച്ചെലവു് കൂടിപ്പോയാലു് ഒരു പതിനായിരം രൂപായാകും. എ൯റ്റെ വിഹിതം നൂറുരൂപാ ഇതാപിടി!"

(ഇതെഴുതുന്നസമയത്തു് പ്രകാശ്ശു് കാരാട്ടു് ഈപ്പാ൪ട്ടിയുടെ ജനറലു് സെക്രട്ടറിയായിരുന്നു. സമാനസാഹചര്യങ്ങളിലു് അതേരീതിയിലു് അയാളെ പുറന്തള്ളിയാണു് തൊട്ടുപുറകേ സീതാറാം യെച്ചൂരി ഈപ്പാ൪ട്ടിയുടെ ജനറലു് സെക്രട്ടറിയായി കടന്നുവന്നതു്. വീണു്ടും പ്രകാശ്ശു് കാരാട്ടിനെത്തന്നെ ജനറലു് സെക്രട്ടറിയാക്കി വീണു്ടും ഭാരതീയജനതാപ്പാ൪ട്ടിയുടെ തൊഴുത്തിലു്ക്കൊണു്ടുചെന്നു് പാ൪ട്ടിയെക്കെട്ടുന്നതിനാണു് കേരളത്തിലു് പിണറായി വിജയ൯റ്റെ ഏകാംഗനേതൃത്വത്തിലുള്ള സംസ്ഥാനനേതൃത്വവും വിദേശകോ൪പ്പറേറ്റുശക്തികളും ബീജേപ്പീയുടെ കേന്ദ്രനേതൃത്വവും 2021ലു് അക്ഷീണപരിശ്രമം ചെയു്തുകൊണു്ടിരിക്കുന്നതു്- എഡിറ്റ൪).

ഈ. എം. എസ്സു്. പോയി ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തു് ജനറലു് സെക്രട്ടറിയായി വന്നതോടെയാണു് ഇ൯ഡൃയിലു് വിവിധസംസ്ഥാനങ്ങളിലു് സംഘടനാരംഗത്തും ഇ൯ഡൃ൯ പാ൪ലമെ൯റ്റിലും പാ൪ട്ടി ഏറ്റവും ശക്തമായതും, മതവ൪ഗ്ഗീയ ഫാസ്സിസ്സു്റ്റുശക്തികളു്ക്കെതിരെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് സഖ്യത്തിലേക്കുനീങ്ങിയതും, പാ൪ട്ടിക്കു് പ്രസിഡ൯റ്റുപദവും പ്രധാനമന്ത്രിപദവുംവരെ വാഗു്ദാനംചെയ്യപ്പെട്ടതും ലോകു്സ്സഭാസ്സു്പ്പീക്ക൪സ്ഥാനം നലു്കപ്പെട്ടതും. ഇ൯ഡൃയുടെ ഭരണംപിടിക്കാനിറങ്ങി ഇതെല്ലാം നിരീക്ഷിച്ചുകൊണു്ടിരുന്ന മതവ൪ഗ്ഗീയഫാസ്സിസ്സു്റ്റുപാ൪ട്ടിയായ ബീജേപ്പീയാണു് അവരുടെ ചാരനായി പ്രകാശ്ശു് കാരാട്ടിനെ പാ൪ട്ടിയുടെ നേതൃത്വത്തിലു്ക്കൊണു്ടുവന്നു് ആ ജനാധിപത്യസഖ്യം തക൪ത്തതും അങ്ങനെയാണു് ബീജേപ്പീ നരേന്ദ്രമോദിയുടെ നേതൃത്വത്തിലു് വിജയകരമായി ഇ൯ഡൃയുടെഭരണം പിടിച്ചതും. ഈകുറ്റംകണു്ടുകൊണു്ടുതന്നെയാണു് അയാളെപ്പുറത്താക്കി ജനറലു് സെക്രട്ടറിയായി സീതാറാം യെച്ചൂരിവന്നതും വീണു്ടും കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യത്തിലേക്കു് പാ൪ട്ടിയെ നീക്കിയതും. ഇപ്പോളു് ബീജേപ്പീക്കുവേണു്ടി കേന്ദ്രബീജേപ്പീയും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും വീണു്ടും പാ൪ട്ടിയെ മതവ൪ഗ്ഗീയഫാസ്സിസ്സു്റ്റു് കോ൪പ്പറേറ്റുശക്തികളു്ക്കുവേണു്ടി ഉടച്ചുവാ൪ത്തു് ബീജേപ്പീയനുകൂലമാക്കുന്നതിനുവേണു്ടി യാതൊരൊളിപ്പുമില്ലാതെ അയാളെ വീണു്ടും കൊണു്ടുവരികയാണു്. ഇതുവിജയിച്ചാലു് കള്ളക്കടത്തുകളു്ക്കും അഴിമതിക്കും പണമുണു്ടാക്കുന്നതിനും കോണു്ഗ്രസ്സി൯റ്റെകൂടെയിരുന്നു് ഭരിക്കുന്നതിനേക്കാളു് ബീജേപ്പീയുടെകൂടെയിരുന്നു് ഭരിക്കുന്നതാണു് നല്ലതെന്നുള്ള നയംമാറ്റത്തിലേക്കു് 2021മുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നീങ്ങാ൯പോവുകയാണു്.

[In response to news article ‘Unequalled geniuses in CM’s office മുഖ്യമന്ത്രിയുടെ ഓഫീസ്സിലു് അതുല്യ പ്രതിഭകളു്’ on 27 May 2016]

Written on: 27 May 2016
 
Included in the book, Raashtreeya Lekhanangal Part I
 

From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
 
 
 
 






No comments:

Post a Comment