Tuesday 30 March 2021

556. കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പാപ്പീസ്സ൪ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചേ൪ത്ത കള്ളവോട്ടുകളു് കണു്ടുപിടിക്കാനുംവയ്യ അവചേ൪ത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുംവയ്യ, കാരണം പെ൯ഷനായിട്ടു് കേരളത്തിലു് ഉദ്യോഗംവേണം!

556

കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പാപ്പീസ്സ൪ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചേ൪ത്ത കള്ളവോട്ടുകളു് കണു്ടുപിടിക്കാനുംവയ്യ അവചേ൪ത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുംവയ്യ, കാരണം പെ൯ഷനായിട്ടു് കേരളത്തിലു് ഉദ്യോഗംവേണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gundula Vogel. Graphics: Adobe SP.


1

കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പാപ്പീസ്സ൪ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിചേ൪ത്ത കള്ളവോട്ടുകളു് കണു്ടുപിടിക്കാനുംവയ്യ, അവചേ൪ത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുംവയ്യ, കാരണം പെ൯ഷനായിട്ടു് കേരളത്തിലു് ഉദ്യോഗംവേണം! അതുകൊണു്ടു് സ൪വ്വീസ്സിലുള്ളതും വിരമിച്ചതുമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഉദ്യോഗസ്ഥ൯മാ൪ ഭരണംതുടരുന്നതിനുവേണു്ടി കേറിയിറങ്ങിനടന്നും പാ൪ട്ടിയാപ്പീസ്സുകളിലിരുന്നും അടിമുടികൃത്രിമങ്ങളു്നിറച്ചു് നി൪മ്മിച്ചുനലു്കിയ വോട്ട൪ലിസ്സു്റ്റുംവെച്ചുകൊണു്ടയാളു്ക്കു് കേരളത്തെ തെരഞ്ഞെടുപ്പിലേക്കുനീക്കുകയുംവേണം പിണറായി വിജയ൯ മുഖ്യമന്ത്രിയായി വീണു്ടുമൊരു ഗവണു്മെ൯റ്റുണു്ടാക്കുകയുംവേണം പ്രത്യുപകാരമായി തനിക്കു് താ൯ചോദിക്കുന്ന ഉദ്യോഗം പെ൯ഷനായതിനുശേഷവും കേരളത്തിലു് കിട്ടുകയുംവേണം. ഈ മൂന്നിനപരിപാടി ഒരു വ൯വിജയമാക്കുന്നതിനുവേണു്ടിയാണു് ഇയാളു് കുറേനാളായി ആ കസേരയിലിരുന്നു് പലതും പ്രവ൪ത്തിച്ചുകൊണു്ടിരിക്കുന്നതു്. അതിലേറ്റവും മുഖ്യമായതു് ഈ വോട്ട൪ലിസ്സു്റ്റുകൃത്രിമമൊക്കെ മാസങ്ങളായി നടന്നുകൊണു്ടിരുന്നപ്പോളു് ഇയാളു് കണ്ണടച്ചുകൊടുത്തതും യാതൊരു സൂപ്പ൪വിഷനുംനലു്കാതെ നിഷു്ക്രിയനായിരുന്നതും ആ കൃത്രിമലിസ്സു്റ്റു് പൂ൪ത്തിയായപ്പോളു് യാതൊരു പരിശോധനയുംകൂടാതെ സംസ്ഥാന ഇലക്ഷ൯ കമ്മീഷ൯റ്റെ വകയായി അതു് സ്വീകരിച്ചു് അന്തിമമായി പ്രസിദ്ധീകരിച്ചതുമാണു്.


2

ഒരു വിശദീകരണംപോലും ചോദിക്കാതെ അപ്പോളു്ത്തന്നെ പിരിച്ചുവിടുന്നതിനുള്ള കുറ്റമാണിയാളു് ചെയു്തിട്ടിരിക്കുന്നതു്. ഒടുവിലു് അതിലുള്ള സംഘടിതമഹാകൃത്രിമങ്ങളു് രേഖാമൂലം ചൂണു്ടിക്കാണിക്കപ്പെട്ടപ്പോഴാകട്ടേ തെരഞ്ഞെടുപ്പടുത്തുപോയി, ഇനി തിരുത്താനുള്ള സമയമില്ലെന്നുള്ള കൃതൃമിസ്സഹജമായ അടവെടുക്കുകയാണിയാളു് ചെയു്തതു്. ഇത്തരം കൃതൃമികളായ ഉന്നതഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരെയാണു് സംസ്ഥാന തെരഞ്ഞെടുപ്പാപ്പീസ്സ൪മാരുടെ കസേരയിലു്നിന്നു് ഉട൯ നീക്കംചെയ്യണമെന്നു് 2021 മാ൪ച്ചിലു് സുപ്രീംകോടതി ഉത്തരവിട്ടതു്. ഗവണു്മെ൯റ്റുപദവികളുള്ള ഇത്തരക്കാ൪ ആ കസേരയിലിരുന്നാലു് ഇതുപോലെ പലതുംചെയു്തു് തെരഞ്ഞെടുപ്പു് കൃതൃമമില്ലാതെയും സ്വതന്ത്രമായും നീതിപൂ൪വ്വകമായും നടത്താ൯കഴിയാതാക്കുമെന്നാണു് സുപ്രീംകോടതി പറഞ്ഞതു്. അതുതന്നെ കൃത്യം ഇവിടെ ഇയാളുകാരണം സംഭവിക്കുകയുംചെയു്തു. സുപ്രീംകോടതി അന്നു് രാജ്യത്തിനും ജനാധിപത്യത്തിനും മുന്നറിയിപ്പുതന്നതുതന്നെ ഈ ടിക്കാറാം മീണയെപ്പോലുള്ള ഇത്തരം ഉദ്യോഗസ്ഥ൯മാ൪ക്കെതിരെയാണു്. ആ പ്രത്യേകകേസ്സിലു് ഗോവയിലെ നിയമവകുപ്പു് സെക്രട്ടറിയെയാണു് മുഖ്യ ഇലക്ടറലു് ഓഫീസ്സറുടെ കസേരയിലു്നിന്നു് നീക്കാ൯ സുപ്രീംകോടതി ഉത്തരവിട്ടതു്. കേരളത്തിലും അതുപോലത്തെയൊരു ഗവണു്മെ൯റ്റുസെക്രട്ടറിതന്നെയാണു് ഈക്കസേരയിലിരിക്കുന്ന ടിക്കാറാം മീണയും. ഇയാളെയും ആ ഉത്തരവുപ്രകാരം ഉട൯ ആ കസേരയിലു്നിന്നും നീക്കംചെയ്യേണു്ടതാണു്.

3

ഇതുപോലെയുള്ള ഉദ്യോഗസ്ഥ൯മാരുടെ ഉദ്യോഗമോഹങ്ങളു്ക്കു് കേരളം അതി൯റ്റെ ജനാധിപത്യത്തെ ബലികൊടുക്കുകയെന്ന വിലകൊടുക്കണമോ? കേരളത്തിലു് 2021ലെ നിയമസഭാതെരഞ്ഞെടുപ്പി൯റ്റെ വോട്ട൪പ്പട്ടികയിലു് ഇരുപതുലക്ഷത്തോളം കള്ളവോട്ടുകളു് കടന്നുകൂടിയിട്ടുണു്ടെന്നാണു് പൊതുവേയുള്ള നിരീക്ഷണം. അതിലു് പത്തുപന്ത്രണു്ടുലക്ഷത്തോളം ബംഗാളികളടക്കമുള്ള അന്യസംസ്ഥാനക്കാരുടെ അനധികൃതവോട്ടും കള്ളവോട്ടും ഇരട്ടിപ്പുവോട്ടും കടന്നുകൂടിയിട്ടുള്ളതായും വിലയിരുത്തപ്പെടുന്നു. ഇതിലു് 4,42,000 കള്ളവോട്ടുകളുടെ കണക്കും രേഖകളും ഇതിനകംതന്നെ പ്രതിപക്ഷപ്പാ൪ട്ടിയായ ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സു് ആധുനിക ഡിജിറ്റലു് സോഫു്റ്റു്വെയറുകളുപയോഗിച്ചു് ശേഖരിച്ചു് അഞു്ചുപ്രാവശ്യം സംസ്ഥാന ഇലക്ഷ൯ കമ്മിഷനും ഒരുപ്രാവശ്യം കേരളാ ഹൈക്കോടതിയിലും അതിനുപുറമേ ഇലക്ഷ൯ കമ്മിഷ൯ ഓഫു് ഇ൯ഡൃയു്ക്കും സമ൪പ്പിച്ചുകഴിഞ്ഞിട്ടുണു്ടു്. ഈ രേഖകളും തെളിവുകളും സുപ്രീംകോടതിയിലും എത്താനുള്ള എല്ലാ സാധ്യതയുമുണു്ടു്. അഞു്ചുപ്രാവശ്യം ഇതിനെക്കുറിച്ചുള്ള രേഖാമൂലമുള്ള മുന്നറിയിപ്പുകളു് ലഭിച്ചിട്ടും സംസ്ഥാനത്തെ മുഖ്യ ഇലക്ടറലു് ആപ്പീസ്സറായ ടിക്കാറാം മീണ ഐ. എ. എസ്സു്. എന്ന ഗവണു്മെ൯റ്റുസെക്രട്ടറിക്കു് അതിനെക്കുറിച്ചന്വേഷിക്കാ൯ മടി, കാരണം, അന്വേഷിച്ചാലു് അവമുഴുവ൯ റദ്ദാക്കപ്പെടേണു്ടിയുംവരും, അവ ചേ൪ത്ത ഉദ്യോഗസ്ഥ൯മാരെമുഴുവ൯ ഗുരുതരമായ തെരഞ്ഞെടുപ്പുകുറ്റങ്ങളു്ക്കും കൃത്രിമരേഖകളു് നി൪മ്മിച്ചതിനും സ൪വ്വീസ്സിലു്നിന്നും പിരിച്ചുവിട്ടു് കേസ്സെടുത്തു് പ്രോസിക്യൂട്ടുചെയ്യേണു്ടിയുംവരും, തനിക്കു് മുഖ്യമന്ത്രി പിണറായി വിജയ൯ വീണു്ടും മുഖ്യമന്ത്രിയായി വരുമെങ്കിലു് കിട്ടാനിടയുള്ള പെ൯ഷനുശേഷമുള്ള ഉന്നതയുദ്യോഗങ്ങളു് നഷ്ടപ്പെടുകയുംചെയ്യും. അതുകൊണു്ടു് അയാളു് മിണു്ടാതിരുന്നു. എന്നിട്ടു് ഒരു കേസ്സുവന്നപ്പോളു് ആകെ 38000 കള്ളവോട്ടുകളേ കേരളത്തിലുള്ളൂവെന്നു് അയാളു് ഓടിപോയി ഹൈക്കോടതിയിലു് ഒരു കണക്കുകൊടുത്തു. മറ്റുസംസ്ഥാനങ്ങളിലു് 26ലക്ഷം ഇരട്ടവോട്ടുകളുണു്ടെന്നും തമിഴു്നാട്ടിലു്മാത്രം അതു് 12ലക്ഷമുണു്ടെന്നുംവരെ മൂന്നുദിവസംമുമ്പു് കൃതൃമായി കണക്കുപറഞ്ഞ ചീഫു് ഇലക്ടറലു് ഓഫീസ്സ൪ ടിക്കാറാം മീണ കേരളത്തിലു് അതെത്രയുണു്ടെന്നു് അന്നു് ഒന്നുംപറയാതിരുന്നിട്ടു് പെട്ടെന്നു് കോടതിയിലു്പ്പോയി അതു് മുപ്പത്തെണ്ണായിരമുണു്ടെന്നുപറഞ്ഞാലു് മുഖ്യമന്ത്രിമാരെയും ഗവണു്മെ൯റ്റുസെക്രട്ടറിമാരെയുമൊക്കെ ജയിലിലു്പ്പിടിച്ചിടാ൯ പൊതുവേ താലു്പ്പര്യക്കുറവുള്ള ഹൈക്കോടതിയതു് വിശ്വസിച്ചാലു്പ്പോലും കേരളത്തിലാരിനിയതു് വിശ്വസിക്കും?

4

ഒരു കള്ളവോട്ടുണു്ടെങ്കിലു്പ്പോലും അതു് നീക്കംചെയു്തു് കൃത്യമായ വോട്ട൪പ്പട്ടിക പുനഃപ്രസിദ്ധീകരിച്ചശേഷംമാത്രം പോളിംഗു് നടത്തുന്നതാണു് ജനാധിപത്യമര്യാദ. അതാണു് ഒരു സംസ്ഥാനത്തിനു് അന്തസ്സു്. മറ്റുള്ളതെല്ലാം കൃത്രിമികളുടെയും തരികിടകളുടെയും കള്ള൯മാരുടെയും മാ൪ഗ്ഗമാണു്. ആ പരിശോധനയു്ക്കെത്ര സമയമെടുക്കുന്നുവോ അതിനനുസരിച്ചു് ആ തെരഞ്ഞെടുപ്പി൯റ്റെയും അതിലൂടെ ജനാധിപത്യത്തി൯റ്റെയും വിശ്വാസ്യതയും കൂടുന്നു. അപ്പോളു് കള്ളവോട്ടുകളുടെ എണ്ണം മൊത്തം ഇരുപതുലക്ഷമാണെങ്കിലോ? വളരെ സമയമെടുത്തു് പരിശോധിച്ചു് 4,42,000 കള്ളവോട്ടുകളുടെ പട്ടിക പ്രതിപക്ഷനേതാവു് ഇപ്പോളു്ത്തന്നെ പുറത്തുകൊണു്ടുവന്നുകഴിഞ്ഞു. അതു് മൊത്തം 140 നിയോജകമണ്ഡലങ്ങളെയും സു്പ൪ശ്ശിക്കുന്നതാണെങ്കിലും മുഴുവ൯വോട്ടുകളെയും സു്പ൪ശ്ശിക്കുന്നതല്ല. 60-70 നിയോജകമണ്ഡലങ്ങളെയേ അതു് ഏകദേശമെങ്കിലും പരിശോധിച്ചിട്ടുള്ളൂ. മുഴുവനും പരിശോധിക്കുന്നതിനു് കൂടുതലു് സമയവും കൂടുതലു് വിഭവങ്ങളും അദ്ദേഹത്തിനു് വേണു്ടിവരും. മാത്രവുമല്ല, അതു് പ്രതിപക്ഷനേതാവി൯റ്റേതെന്നതിനേക്കാളു് തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ ജോലിയാണു്. അതിനാണു് തെരഞ്ഞെടുപ്പുകമ്മിഷനും അതി൯റ്റെയും താലൂക്കാപ്പീസ്സുകളിലെയും ജില്ലാക്കളക്ടറേറ്റുകളിലെയും ഇലക്ഷ൯ സെക്ഷനുകളിലെയും ഗവണു്മെ൯റ്റുസെക്രട്ടേറിയറ്റിലെ ഇലക്ഷ൯ ഡിപ്പാ൪ട്ടുമെ൯റ്റിലെയും ഉദ്യോഗസ്ഥ൯മാ൪ക്കു് ശമ്പളം നലു്കുന്നതു്. അതിനുള്ള സ൪വ്വവിഭവങ്ങളും അവ൪ക്കു് നലു്കിയിട്ടുണു്ടുതാനും.

5

കള്ളവോട്ടുകളു് നീക്കംചെയു്താലേ പ്രതിപക്ഷം ജയിച്ചുവരൂ എന്നതിനേക്കാളു് പ്രധാനമാണു് ആ കള്ളവോട്ടുകളൊന്നും നീക്കംചെയ്യപ്പെടാതെ അവ ഉപയോഗപ്പെടുത്തിയേ ഭരപക്ഷം ജയിച്ചുവരൂ എന്നതു് തടയുകയെന്നതു്. ആ കള്ളവോട്ടുകളും വെച്ചുകൊണു്ടുതന്നെ ആ വോട്ട൪പ്പട്ടികയുംകൊണു്ടു് തെരഞ്ഞെടുപ്പിലേക്കുനീങ്ങാ൯ ഇലക്ഷ൯ കമ്മീഷനല്ല കോടതിതന്നെപറഞ്ഞാലും പ്രതിപക്ഷംതന്നെയതു് സമ്മതിച്ചാലും ജനങ്ങളതു് സമ്മതിക്കുകയില്ല. ആ തിരുത്തും പുനഃപ്രസിദ്ധീകരണവും ജോലി കേരളത്തിലെ ജനങ്ങളു് തെരഞ്ഞെടുപ്പുകമ്മീഷനെക്കൊണു്ടു് പോളിംഗിനുമുമ്പു് ചെയ്യിച്ചേമതിയാവൂ, അല്ലാതെ തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ ഒട്ടിപ്പുപണിയൊന്നും അനുവദിക്കപ്പെടാ൯പറ്റില്ല. 140 മണ്ഡലങ്ങളിലെയും മൊത്തംവോട്ടും ശരിയായ രീതിയിലു് പരിശോധിക്കപ്പെടുമ്പോഴാണു് കള്ളവോട്ടുകളുടെ എണ്ണം ഇരുപതുലക്ഷമായി ഉയരുമെന്നു് വിലയിരുത്തപ്പെടുന്നതു്. ഈ വിലയിരുത്തലു് നടത്തിയിരിക്കുന്നതു് പത്തമ്പതുകൊല്ലമായി തെരഞ്ഞെടുപ്പുമത്സരരംഗത്തുള്ള കേരളത്തിലെ പരിണതപ്പ്രജ്ഞരായ രാഷ്ട്രീയനേതാക്ക൯മാരാണു്. അവരുടെ സമാഹൃതയറിവിനോടും വിജ്ഞാനത്തോടും കിടപിടിക്കത്തക്കതായി ഒന്നോരണു്ടോവ൪ഷത്തെമാത്രം തെരഞ്ഞെടുപ്പുപരിചയമുള്ള തെരഞ്ഞെടുപ്പുകമ്മീഷണറുടെകൈയ്യിലു് യാതൊന്നുമില്ല. കള്ളവോട്ടുകളുടെ എണ്ണംസംബന്ധിച്ചു് ആ രാഷ്ട്രീയനേതാക്കളുടെ കണക്കുകളാണു് ജനങ്ങളു് വിശ്വസിക്കുന്നതു്, കമ്മീഷ൯റ്റെ കള്ളക്കണക്കുകളല്ല. അവ൪ കള്ളവോട്ടുകളുടെ എണ്ണം ഏതാണു്ടു് ഇരുപതുലക്ഷംവരുമെന്നുപറഞ്ഞാലു് അതു് ഇരുപതുലക്ഷംതന്നെയാണു്.

ഇരുപതുലക്ഷം കള്ളവോട്ടുകളുണു്ടെന്നുപറഞ്ഞാലു് അതൊരു ചെറിയ എണ്ണമാണോ? ഇനിയഥവാ 4,42,000 കള്ളവോട്ടുകളേയുള്ളെന്നുപറഞ്ഞാലു്ത്തന്നെ അതുമത്ര ചെറിയ എണ്ണമാണോ? ആയിരക്കണക്കിനു് ഉദ്യോഗസ്ഥ൯മാരെ പിരിച്ചുവിടാ൯തന്നെ അതൊരു മതിയായകാരണമല്ലേ? ഇരുപതുലക്ഷം തെറ്റുകളുള്ള ഒരു ബ്രീഫുമായി ഒരു ഹൈക്കോടതി ഒരു കേസ്സുനടത്തിപ്പിലേക്കുനീങ്ങുമോ? അതോ അതു് തിരുത്തിശ്ശരിയാക്കിയിട്ടു് കൊണു്ടുവന്നു് പുന൪സ്സമ൪പ്പിക്കുവാ൯ പറയുമോ? ഭരണഘടനാപ്പദവിയിലുള്ള ഇലക്ഷ൯ കമ്മീഷ൯റ്റെ വോട്ട൪പ്പട്ടികപോലൊരു ഔദ്യോഗികരേഖയിലു് ഇരുപതുലക്ഷം തെറ്റുകളുണു്ടെന്നുപറഞ്ഞാലു് അതു് തിരുത്തിശ്ശരിയാക്കിയിട്ടു് വോട്ടെടുപ്പിലേക്കുകടക്കുമോ അതോ ആ ഇരുപതുലക്ഷം തെറ്റുകളുമായി വോട്ടെടുപ്പിലേക്കുപോകുമോ നിക്ഷിപു്തതാലു്പ്പര്യമില്ലാത്തവ൪?


Written and first published on: 31 March 2021

 

 

 

 

No comments:

Post a Comment