Wednesday 1 January 2020

220. പുരാതന ഭാരതത്തെ തിരിച്ചുകൊണു്ടുവരുമെന്നു് പറയുന്നവ൪ അതിലു് ജനാധിപത്യത്തിനു് എവിടെയാണു് സ്ഥാനമെന്നുകൂടി പറയേണു്ടതല്ലേ?

220

പുരാതന ഭാരതത്തെ തിരിച്ചുകൊണു്ടുവരുമെന്നു് പറയുന്നവ൪ അതിലു് ജനാധിപത്യത്തിനു് എവിടെയാണു് സ്ഥാനമെന്നുകൂടി പറയേണു്ടതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Shalender Kumar. Graphics: Adobe SP.
 

1

പുരാതന ഭാരതത്തെ തിരിച്ചുകൊണു്ടുവരുമെന്നു് പറയുന്നവ൪ അതിലു് ജനാധിപത്യത്തിനു് എവിടെയാണു് സ്ഥാനമെന്നുകൂടി പറയേണു്ടതല്ലേ? പുരാതനഭാരതത്തിലു് ചക്രവ൪ത്തിയാധിപത്യമല്ലാതെ ജനാധിപത്യമുണു്ടായിരുന്നില്ലല്ലോ? ജനാധിപത്യത്തിനുപോലും അമേരിക്ക൯ വിപ്ലവത്തി൯റ്റെയത്രമാത്രം പഴക്കമല്ലേയുള്ളൂ? അപ്പോളു് രാജ്യത്തെ ഭരണവ്യവസ്ഥയായ ജനാധിപത്യത്തെ അട്ടിമറിച്ചു് ചക്രവ൪ത്തിഭരണം കൊണു്ടുവരുമെന്നു് പരസ്യമായി പ്രഖ്യാപിക്കുകയാണോ അവ൪? പട്ടാളത്തെ ഉപയോഗിച്ചാണോ ജനാധിപത്യത്തെ അട്ടിമറിച്ചു് ഇവ൪ പുരാതനഭാരതത്തെയും ചക്രവ൪ത്തിഭരണത്തെയും തിരിച്ചുകൊണു്ടുവരാ൯പോകുന്നതു്? ജനാധിപത്യത്തെ അട്ടിമറിക്കുമെന്നു് പരസ്യമായി പ്രഖ്യാപിക്കുകയാണെങ്കിലു് ഇവ൪ അട്ടിമറിക്കാരായ രാഷ്ട്രശത്രുക്കളായി വിചാരണചെയ്യപ്പെടുകയല്ലേ വേണു്ടതു്? ഒരായിരം ചോദ്യങ്ങളു് വേറെയും ഈ പ്രഖ്യാപനത്തിലൂടെ ഉയ൪ന്നുവരുകയല്ലേ ചെയ്യുന്നതു്?

2

ഒരു ഇരുന്നൂറുവ൪ഷംമുമ്പു് പുരാതനഭാരതത്തിലു് ഇലക്ട്രിക്കു്ലൈറ്റും മോട്ടോ൪ കാറും ടാറിട്ടറോഡുകളും ഉണു്ടായിരുന്നില്ല. അഞ്ഞൂറുവ൪ഷംമുമ്പുള്ള ഭാരതത്തിലു് തമ്പ്രാ൯ വരുമ്പോളു് നാട്ടുകാ൪മുഴുവ൯ വഴിയിലു്നിന്നും തോട്ടിലു്ച്ചാടണമായിരുന്നു, പ്രജകളു് വീടു് ഓടുമേയാ൯പാടുണു്ടായിരുന്നില്ല, കട്ടിലും കസേരയും മേശയുമുണു്ടായിരുന്നില്ല, എന്നല്ല അവയെല്ലാം നിയമവിരുദ്ധമായിരുന്നു. തമ്പ്രാ൯ സഞു്ചരിക്കുമ്പോളു് അയാളുടെ കസേരയും കട്ടിലുംകൊണു്ടായിരുന്നു അയാളു് സഞു്ചരിച്ചിരുന്നതു്. നാട്ടിലെവിടെയെങ്കിലും ഒരു കസേരകിടക്കുന്നതുകണു്ടാലു്ത്തന്നെ അറിയാമായിരുന്നു തമ്പ്രാ൯ എത്തിയിട്ടുണു്ടെന്നു്. ആയിരംവ൪ഷംമുമ്പുള്ള പുരാതനഭാരതം മുസ്ലിമുകളായിരുന്നു ഭരിച്ചിരുന്നതു്. രണു്ടായിരം-മൂവായിരം വ൪ഷംമുമ്പുള്ള ഭാരതം അഭയാ൪ത്ഥികളായി ജീവനുംകൊണു്ടു് രക്ഷപ്പെട്ടോടിവന്ന പ്ലേറ്റോവിനെയും ക്രിസ്സു്തുവിനെയും ഇരുകൈയ്യുംനീട്ടിയാണു് സ്വീകരിച്ചതു്. ഇ൯ഡൃയും പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശ്ശും നേപ്പാളും അഫു്ഘാനിസ്ഥാനും ബ൪മ്മയും തായു്ലാ൯ഡുമടങ്ങുന്ന, അതായതു് സൈന്ധവവും രതു്നദ്വീപവും നേപ്പാളവും അപഘനസ്ഥാനവും ബ്രഹ്മദേശവും ശ്യാമരാജ്യവുമടങ്ങുന്ന ഭരത൯റ്റെ ഭാരതം, നാലായിരംവ൪ഷം മുമ്പായിരുന്നു, അതു് ഹൈന്ദവവുമായിരുന്നില്ല. ഇങ്ങനെ പുരാതനഭാരതംതന്നെ പലതുണു്ടായിരുന്നു. ഇതിലേതു് പുരാതനഭാരതമാണു് തങ്ങളുടേതെന്നു്, തിരികെക്കൊണു്ടുവരാ൯ പോകുന്നതെന്നു്, വ്യക്തമായി ജനങ്ങളോടും ലോകത്തോടും പറയാ൯പോലുമുള്ള അറിവും കഴിവും വിവേകവും ധൈര്യവുമില്ലാത്ത ഒരു ഭീരുഭരണവ൪ഗ്ഗമാണ് ഇന്നു് ഇ൯ഡൃ ഭരിക്കുന്നതെന്നു് ലോകത്തിനുമുഴുവനും ഇന്നു് ഇതിലൂടെതന്നെ അറിയാ൯കഴിഞ്ഞിട്ടുണു്ടു്.

3

എന്നിട്ടും നമുക്കറിയാ൯കഴിഞ്ഞിട്ടില്ലാത്തതു് രണു്ടായിരത്തി ഇരുപതാമാണു്ടുമുതലു് രണു്ടായിരത്തി നാലു്പ്പത്തിമൂന്നാമാണു്ടുവരെ ഇരുപത്തിമൂന്നുവ൪ഷംനീളുന്ന ഒരു യുദ്ധംനടക്കുമെന്നും, ലോകജനസംഖ്യ എഴുന്നൂറുകോടിയിലു്നിന്നും ഇരുന്നൂറുകോടിയായി കുറയുമെന്നും, ഭൂഖണ്ഡങ്ങളുടെ രൂപംതന്നെമാറുമെന്നും, ഭൂമിയുടെ മൂന്നിലൊന്നുകരഭാഗം വെള്ളത്തിനടിയിലാകുമെന്നും, മുസ്ലിം-കൃസ്സു്ത്യ൯ ലോകരാജ്യങ്ങളെല്ലാം തക൪ന്നടിയുമെന്നും, വ൯ശക്തികളായി ഇ൯ഡൃയും ചൈനയുംമാത്രം അവശേഷിക്കുമെന്നും, പുരാതനഭാരതം ലോകത്തി൯റ്റെമുഴുവ൯ നേതൃത്വമായി മാറുമെന്നും ലോകത്തി൯റ്റെമുഴുവ൯ ഭരണാധികാരിയായി ശ്രീ. നരേന്ദ്രമോദി ഉയ൪ന്നുവരുമെന്നുമൊക്കെ ബലമായി വിശ്വസിച്ചുജീവിക്കുന്ന ലക്ഷക്കണക്കിനു് അഭ്യസു്തവിദ്യരായ യുവജനങ്ങളെ എങ്ങനെയിവ൪ക്കു് ഈ ആധുനികയുഗത്തിലു് ഇത്രയുംകാലം വഴിതെറ്റിക്കാ൯കഴിഞ്ഞുവെന്നാണു്! ഇനിയൊരു ലോകമഹായുദ്ധമുണു്ടാവുകയാണെങ്കിലു് അതു് ഇരുപത്തിമൂന്നു് വ൪ഷമല്ല വെറും അഞു്ചുമിനിറ്റുമാത്രമേ നീളുകയുള്ളുവെന്നും, കാരണം അങ്ങനെയാണു് മുഴുവ൯രാഷ്ട്രങ്ങളുടെയും ന്യൂക്ലിയാ൪ വാ൪ഹെഡ്ഡുകളു് സജ്ജീകരിച്ചുവെച്ചിരിക്കുന്നതെന്നും, താ൯ ചാവുമെന്നുകണു്ടാലു് മറ്റുമുഴുവ൯പേരെയും കൊല്ലാ൯ ഒരുരാഷ്ട്രവും മടിക്കുകയില്ലെന്നും, ആ ഇരുപത്തിമൂന്നുവ൪ഷമെന്നു് പറയുന്നതു് അറ്റോമിക്കു് ഹോളോക്കാസ്സു്റ്റി൯റ്റെ അഗ്നിവ൪ഷത്തിലു് വെന്തുവെണ്ണീറായി വെള്ളമറ്റുകിടക്കുന്ന ലോകത്തു് മലശിഖരങ്ങളിലെയും താഴു്വാരങ്ങളിലെയും ഘോരകാന്താരങ്ങളു്ക്കുള്ളിലെ ഗുഹാഗഹ്വരങ്ങളു്ക്കകത്തു് അവശേഷിക്കുന്ന മനുഷ്യ൯റ്റെ അടുത്ത തലമുറ ജനിച്ചു് വള൪ന്നുവരാനുള്ള സമയമാണെന്നും ആ൪ക്കാണറിഞ്ഞുകൂടാത്തതു്!!

4

പുരാതനഭാരതം എങ്ങനെയാണു് ഇരുന്നിരുന്നതെന്നതിനു് ലോകത്തി൯റ്റെകൈയ്യിലു് റെക്കാ൪ഡുണു്ടു്- മെഗസ്സു്തനീസ്സി൯റ്റെയും ഹുയാ൯ സാംഗി൯റ്റെയും വിവരണങ്ങളിലൂടെ. യൂടൃൂബിലു് പ്രത്യക്ഷപ്പെട്ടു് വീഡിയോകളിട്ടു് പുരാതനഭാരതത്തെ വ്യാഖ്യാനിക്കുകയും മറുപടിവീഡിയോകളു് വരുമ്പോളു് അപകീ൪ത്തിപ്പെടുത്തിയെന്നു് നിലവിളിച്ചുകൊണു്ടു് കോടതികളിലോട്ടോടുകയും യൂടൃൂബിനോടും ട്വിറ്ററിനോടും ഫേസ്സു്ബുക്കിനോടും മറുപടിവീഡിയോകളു് നീക്കംചെയ്യാ൯ കോടതികളെക്കൊണു്ടു് നി൪ദ്ദേശിപ്പിക്കുകയുംചെയ്യുന്ന ആധുനിക കാഷായവേഷധാരികളും അപഹാസൃരുമായ അലു്പ്പ൯മാരിലൂടെയല്ല ലോകം പുരാതനഭാരതത്തെ വിലയിരുത്തുന്നതു്- നല്ല വിവരമുള്ള വിദുഷികളായ സഞു്ചാരികളെഴുതിയ ഗ്രന്ഥങ്ങളിലൂടെയാണു്. അവയെല്ലാംതന്നെ പറയുന്നതു് പുരാതനഭാരതം ഒരു പോലീസ്സു് സു്റ്റേറ്റായിരുന്നുവെന്നാണു്.

5

പുരാതനഭാരതം എങ്ങനെയായിരുന്നുവെന്നറിയാ൯ വിദുഷികളായ വിദേശസഞു്ചാരികളുടെ യാത്രാവിവരണങ്ങളു്മാത്രമല്ല ഉള്ളതു്, മറ്റനേകം ലിഖിത ഇ൯ഡൃ൯രേഖകളു്തന്നെ വേറെയുമുണു്ടു്. പുരാതനഭാരതത്തിലെ മുഴുവ൯ ഭരണവ്യവസ്ഥക്കും നീതിനി൪വ്വഹണത്തിനും അടിസ്ഥാനം ധ൪മ്മശാസു്ത്രങ്ങളും ധ൪മ്മസൂത്രങ്ങളുമായിരുന്നു. ഇവയാണു് ഏറ്റവും അടിസ്ഥാനവും ഏറ്റവും പ്രമാണവുമെന്നു് കരുതാ൯വരട്ടേ! അവയുടെയും അടിസ്ഥാനങ്ങളും പ്രമാണങ്ങളുമായാണു് സു്മൃതികളും ശാസു്ത്രങ്ങളും ഉണു്ടായിരുന്നതു്. സു്മൃതികളുടെ ഉത്ഭവകാലം പ്രാചീന ധ൪മ്മശാസു്ത്ര-സൂത്രങ്ങളുടെ ആവിഷു്ക്കാരക൯മാ൪ക്കുപോലും ഒരു അത്ഭുതമായിരുന്നു, ഒരു ഒരിക്കലും പിടികിട്ടാത്ത സമസ്യയായിരുന്നു, കാരണം അവ അത്രയധികം പഴയതാണു്. പതിനെട്ടു് സു്മൃതികാര൯മാരുടെയും പതിനെട്ടു് ഉഗ്രസ്സു്മൃതികാര൯മാരുടെയും ഇരുപത്തൊന്നു് മറ്റു് സു്മൃതികാര൯മാരുടെയുമായി ആ രചനമഹാസാഗരം വ്യാപിച്ചുകിടക്കുന്നു. ഒരു ശങ്കരാചാര്യ൯പോലും അവയൊന്നും ഒരിക്കലു്പ്പോലും പൂ൪ണ്ണമായി വായിച്ചുകാണില്ല, പിന്നല്ലേ അലു്പ്പജ്ഞാനികളും നിരക്ഷര൯മാരുമായ ഇ൯ഡൃയിലെ ഹിന്ദുരാഷ്ട്രീയസമൂഹം! ഈ സു്മൃതികാര൯മാരുടെ പേരുകളു് കേട്ടാലു്ത്തന്നെ നമ്മളു് അത്ഭുതപ്പെട്ടുപോകും- ഇവരൊക്കെ ഇത്തരം രചയിതാക്കളായിരുന്നുവോയെന്നു്. സ്വയമെഴുതിയും ശിഷ്യസമൂഹത്തിനു് പറഞ്ഞുകൊടുത്തും രാജഗുരുക്ക൯മാരെന്നനിലയിലു് ഉപദേശമായി നലു്കപ്പെട്ടവ കൊട്ടാരസദസ്യ൪ പക൪ത്തിയെഴുതിയും താളിയോലകളിലും തലമുറകളിലൂടെ വായു്മൊഴിയായി പകരപ്പെട്ടു് ഓ൪മ്മകളിലുമായ ആ സു്മൃതികളുടെ ആവിഷു്ക്കാരകരിലു് ഇ൯ഡൃയുടെ നീതിന്യായവ്യവസ്ഥയുടെയും ഭരണനി൪വ്വഹണത്തി൯റ്റെയും ചരിത്രത്തിലു് ചിരപ്രതിഷു്ഠനേടിയ ചില പേരുകളു്മാത്രം കേട്ടുനോക്കൂ- പലതും തൂലികാനാമങ്ങളാണെങ്കിലും പലപല യുഗങ്ങളിലു് ഇന്നും കാലഗണന നടത്താനാകാതെ പ്രഹേളികകളായി തുടരുന്നവരാണെങ്കിലും: ഉഗ്രസ്സു്മൃതികാര൯മാ൪: മനു, ബ്രിഹസ്സു്പദി, ദക്ഷ, ഗൗതമ, യമ, അംഗിരസ, യോഗീശ്വര, പ്രചേതസ്സു്, സതപു്ത, പരാശര, അത്രി. വെറും സു്മൃതികാര൯മാ൪: ജബാലി, നചികേതസ്സു്, കശ്യപ, വ്യാസ, കപിഞു്ജള, ബൗദ്ധായന, കണാദ, വിശ്വാമിത്ര. മറ്റു് സു്മൃതികാര൯മാ൪: വസിഷു്ഠ, നാരദ, വസു, സത്യവ്രത, ജമദഗ്നി, ഭരദ്വാജ, പുലസ്സു്ത്യ, പുലാഹ, അത്രേയ, മാരീചി, ഋഷൃശൃംഗ!

6

ഇവ൪ അനുശാസിച്ചിട്ടിരിക്കുന്ന നിയമവ്യവസ്ഥയുടെയും ഭരണവ്യവസ്ഥയുടെയും പുറകേപോയാലു് ഇ൯ഡൃ ആദ്യം ചെയ്യേണു്ടിവരുന്നതു് ഷെയ൪ മാ൪ക്കറ്റിങു് നിരോധിക്കേണു്ടിവരുമെന്നതാണു്, കാരണം ഷെയ൪ വിലകളു്ക്കനുസരിച്ചു് സാധനങ്ങളുടെ വിലകളു് കയറുകയും ഇറങ്ങുകയും ചെയ്യുന്നതു് അവ൪ നിരോധിച്ചിരിക്കുകയാണു്. സപ്പു്ളെയും ഡിമാ൯ഡും നോക്കി സാധനവിലകളു് നിശ്ചയിച്ചു് ലാഭംകൊയ്യാ൯ ഗവണു്മെ൯റ്റിനോ വ്യാപാരിസമൂഹത്തിനോ വ്യവസായലോകത്തിനോ പിന്നെ കഴിയുകയില്ല, കാരണം വിലു്ക്കുന്നതു് ഗവണു്മെ൯റ്റായാലും സ്വകാര്യവ്യക്തിയായാലും ഒരു നിശ്ചിതശതമാനം ലാഭംമാത്രമേ അനുവദിച്ചിട്ടുള്ളൂ. ബാങ്കുകളെല്ലാം ഒറ്റയടിക്കു് അടച്ചുപൂട്ടും, കാരണം പണമിടപാടുകളിലു് പലിശയെന്നൊരെണ്ണമേ അനുവദിച്ചിട്ടില്ല. ഗവണു്മെ൯റ്റുതന്നെ രാഷ്ട്രസ്വത്തുക്കളായ പൊതുസ്ഥാപനങ്ങളു് കമ്മീഷനും കോഴയും കൈപ്പറ്റി തുച്ഛവിലക്കു് വ൯കിടമുതലാളിമാ൪ക്കു് വിറ്റഴിക്കുകയും, പെട്രോളു്വില തരംപോലെ ഓരോദിവസവും എത്രവേണമെങ്കിലും കൂട്ടിക്കൊള്ളാ൯ വ്യവസായികളു്ക്കനുവാദംനലു്കി കമ്മീഷ൯ കൈപ്പറ്റിക്കൊണു്ടു് പെട്രോളു്വില നിശ്ചയിക്കാ൯ ഗവണു്മെ൯റ്റിനുള്ള അധികാരം ഉപേക്ഷിക്കുകയും, ജനങ്ങളുടെ പണം പിടിച്ചെടുത്തു് ബാങ്കുകളിലു് സമാഹരിച്ചു് അതുമുഴുവ൯ പലിശക്കു് കോടീശ്വര൯മാ൪ക്കുനലു്കി അതിലൊരു വീതം കൈപ്പറ്റിയിട്ടു് ഒന്നും തിരിച്ചുകിട്ടാതെ മുതലും പലിശയുമടക്കം മുഴുവനും ജനങ്ങളു്ക്കു് നഷ്ടപ്പെടുത്തുകയുംചെയ്യുന്ന ഭരണസംവിധാനത്തെ കൊതിയോടെ കെട്ടിപ്പിടിച്ചു് പുണ൪ന്നുകിടക്കുന്ന ഇവരെങ്ങനെയാണു് രാജ്യദ്രോഹികളായി അത്തരക്കാരെമുഴുവ൯ തൂക്കിക്കൊന്നിരുന്ന പ്രാചീനഭാരത ഭരണവ്യവസ്ഥയിലേക്കു് മടങ്ങിപ്പോകുന്നതു്, അല്ലെങ്കിലു് ആ പുരാതനഭാരത ഭരണവ്യവസ്ഥയെ ഈ ആധുനികയുഗത്തിലേക്കു് കൊണു്ടുവരുന്നതു്? രാഷ്ട്രീയസ്വയംസേവകസംഘംമുതലു് ഭരണംനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയും മറ്റു് ഹിന്ദുസംഘടനകളുംവരെയുള്ള നറുകണക്കിനു് സംഘടനകളിലു്പ്പെട്ട പ്രധാനമന്ത്രിയുംമറ്റുംമുതലങ്ങു് പ്രസംഗിച്ചുനടക്കുകയാണു്, പുരാതനഭാരതത്തെ മടക്കിക്കൊണു്ടുവരുമെന്നു്- അതെന്താണെന്നുപോലും യാതൊരുപിടിയുമില്ലാതെ- അത്രപോലും പിടിയില്ലാത്തവരുടെ കൈയ്യടിയും വോട്ടുംനേടാ൯!

7

രണു്ടുനൂറ്റാണു്ടിലെ സമരത്തിലൂടെ, സഹനത്തിലൂടെ, ത്യാഗത്തിലൂടെ, ഇ൯ഡൃ൯ജനത നേടിയെടുത്ത ജനാധിപത്യഭാരതത്തിലെ ജനപ്പ്രാതിനിധ്യവ്യവസ്ഥയെ അട്ടിമറിച്ചു് പുരാതനഭാരതത്തിലെ ചക്രവ൪ത്തിയാധിപത്യവ്യവസ്ഥ കൊണു്ടുവരുമെന്നു് ഒരു വലിയ ജനക്കൂട്ടം ഇ൯ഡൃയിലും വിദേശത്തും പ്രസംഗിച്ചു് ആ൪ത്തട്ടഹസിച്ചുകൊണു്ടുനടക്കുന്നതിലു് അടിമുടി ഹിന്ദുവലു്ക്കരിക്കപ്പെട്ടുനിലു്ക്കുന്ന ഇ൯ഡൃ൯ എകു്സ്സിക്കൃുട്ടീവും ഇ൯ഡൃ൯ ലെജിസ്ലേച്ചറും ഇ൯ഡൃ൯ ജുഡീഷ്യറിയും യാതൊരു ഉലു്ക്കണു്ഠയും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നതിലു് യാതൊരത്ഭുതവുമില്ല. പക്ഷേ അതുകൊണു്ടു് ലേശംപോലും ഇതുപോലെ ഹിന്ദുവലു്ക്കരിക്കപ്പെടാ൯ചെന്നു് നിന്നുകൊടുത്തിട്ടില്ലാത്ത ഇ൯ഡൃ൯ജനതയു്ക്കു് ഉലു്ക്കണു്ഠയുണു്ടാവാതിരിക്കുമോ? ഹിന്ദുവായി ജനിച്ചവ൪പോലും ഇ൯ഡൃയിലു് ഇതുപോലെ ഭ്രാന്തമായി ഹിന്ദുവലു്ക്കരിക്കപ്പെട്ടു് നിലു്ക്കുകയല്ല, കാരണം അവരെല്ലാം എകു്സ്സിക്കൃുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും ജനാധിപത്യത്തി൯റ്റെപേരിലു് അനുഭവിക്കുന്ന അധികാരങ്ങളു്ക്കും സമ്പന്നതയു്ക്കും ധാരാളിത്തത്തിനും അകലെയാണു്, മേലെയാണു്, ജനാധിപത്യസങ്കലു്പ്പമനുസരിച്ചു്. തോമസ്സു് ജെഫേഴു്സ്സണി൯റ്റെയും തോമസ്സു് മന്നി൯റ്റെയും ജനാധിപത്യത്തി൯റ്റെ അടിസ്ഥാനശിലകളു് സ്ഥാപിച്ചപ്പോളു്ത്തന്നെ എകു്സ്സിക്കൃുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയുമെല്ലാം ജനങ്ങളുടെ പരമാധികാരത്തിനുകീഴിലു് എത്രയോ പരിമിതമായ സ്വാതന്ത്ര്യാധികാരങ്ങളോടെയാണു് പ്രവ൪ത്തിക്കേണു്ടതെന്നു് നി൪ണ്ണയിക്കപ്പെട്ടിട്ടുള്ളതാണു്! അതായതു്, വ്യക്തമായി പറഞ്ഞാലു്, ജനങ്ങളുടെ ഉലു്ക്കണു്ഠ അവ൪ പങ്കിടുന്നില്ലെങ്കിലു് എകു്സ്സിക്കൃുട്ടീവിനും ലെജിസ്ലേച്ചറിനും ജുഡീഷ്യറിയു്ക്കുമെല്ലാം ജനാധിപത്യത്തി൯റ്റെ പരിരക്ഷ നഷ്ടപ്പെടുകയാണു്. ജനാധിപത്യം നിലനിലു്ക്കുകയാണെങ്കിലു് മറ്റുപലരാജ്യങ്ങളിലും നടന്നപോലെ ഇവ൪ വിചാരണചെയ്യപ്പെട്ടേക്കാം. യഥാ൪ത്ഥത്തിലു് ആ ഭയം ഇപ്പോളു്ത്തന്നെ ഉള്ളതുകൊണു്ടല്ലേ എകു്സ്സിക്കൃുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയുമെല്ലാം അതേപോലെ ഒപ്പംചുമന്നുകൊണു്ടു് ജനാധിപത്യമല്ലാതെ മറ്റൊരു ആധിപത്യവ്യവസ്ഥയുള്ള പുരാതനഭാരതതിലോട്ടു് കൊണു്ടുചെന്നു് സ്ഥാപിക്കുവാ൯ അവയെ ആപ്പടുതിയിലാക്കിയവ൪ പുറപ്പെട്ടിരിക്കുന്നതു്? കുത്തൊഴുക്കുള്ളൊരു പുഴയിലു് പകുതിയിലേറെ നീന്തിക്കഴിഞ്ഞാലു് മറുകരയിലേക്കല്ലാതെ പിന്നെ മറ്റെങ്ങോട്ടുനീന്തും? അതല്ലേ അവ൪ ചെയ്യുന്നതു്? ചരിത്രത്തിലു് ഒരേ അബദ്ധം സംഭവിക്കുന്ന പതിനാറായിരാമത്തെ ആളു്ക്കാ൪!

8

യഥാ൪ത്ഥത്തിലു് നമ്മളു് മുമ്പുപറഞ്ഞ സു്മൃതികാര൯മാരുടെ മുഴുവ൯ നിയമസംഹിതകളെയും ശരിയായി പഠിക്കാ൯ സമയവും സാഹചര്യവും കിട്ടിയിട്ടുള്ള പ്രതിഭാശാലികളായ രാഷ്ട്രനേതാക്കളും എഴുത്തുകാരും അവയെ ആധുനികകാലത്തിനു് തികച്ചും യോജിച്ചനിലയിലു് സ്വീകരിച്ചു് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച രചന ഇരുപതാം നൂറ്റാണു്ടി൯റ്റെ മധ്യത്തിലെഴുതപ്പെട്ട ഇ൯ഡൃ൯ ഭരണഘടനയാണു്. ആപ്പറഞ്ഞ നിയമ-ഭരണ-ആചാര്യ൯മാരുടെ ചിന്താഗതികളു്ക്കനുരൂപമായ രീതിയിലെഴുതപ്പെട്ട ആ ഗ്രന്ഥത്തോളം ആനുകാലികപ്പ്രസക്തിയോ ചരിത്രപ്പ്രസക്തിയോ ഉള്ളതല്ല അതിനെതിരെ ഇന്നു് ഉയരുന്ന ഒറ്റപ്പെട്ട ഹിന്ദുരാഷ്ട്രീയസമൂഹത്തി൯റ്റെ ജലു്പ്പനങ്ങളൊന്നുംതന്നെ. ബ്രിട്ടീഷു് ഭരണത്തിനും ആ ഗ്രന്ഥത്തി൯റ്റെ രചനാകാലത്തിനുംശേഷം ഇ൯ഡ്യ൯ ജുഡീഷ്യറി ഇ൯ഡ്യ൯ എകു്സ്സിക്കൃുട്ടീവിനെയും ഇ൯ഡ്യ൯ ലെജിസ്ലേച്ചറിനെയും ഭയന്നുകഴിയുന്നതായി ഇ൯ഡ്യ൯ സിറ്റിസ്സണു് തോന്നുന്നതു്, അനുഭവപ്പെടുന്നതു്, ഇതാദ്യമായിട്ടാണു്.

9

ജനാധിപത്യം ഒരു സു്പ്രിംഗു് മുറുക്കുന്നതുപോലെയാണു്. അതെപ്പോഴും മുറുകിത്തന്നെയിരിക്കില്ല. അഴിഞ്ഞുവരാനാണതി൯റ്റെ വാസന. പഴയപോലെ ഏകാധിപത്യത്തിലേക്കും മതാധിപത്യത്തിലേക്കും ചക്രവ൪ത്തിയാധിപത്യത്തിലേക്കും പട്ടാളയാധിപത്യത്തിലേക്കും പോകാനാണതി൯റ്റെ പ്രേരണ. അപ്പോളു് നമ്മളു് സു്പ്രിംഗു് വീണു്ടും മുറുക്കണം. അങ്ങനെയാണു് ജനാധിപത്യത്തി൯റ്റെയും ജനപ്പ്രാതിനിധ്യവ്യവസ്ഥയുടെയും പ്രവ൪ത്തനം. അല്ലെങ്കിലു് ജനങ്ങളു് ജനപ്പ്രതിനിധികളിലു് വിശ്വാസമില്ലാത്തപക്ഷം ജനപ്പ്രാതിനിധ്യവ്യവസ്ഥ അവസാനിപ്പിച്ചു് നേരിട്ടുള്ള ജനാധിപത്യത്തിലേക്കുനീങ്ങണം- സാങ്കേതികവിദ്യകളുടെ സഹായത്തോടെ. അതായതു് റെപ്രസ൯റ്റേഷണലു് ഡെമോക്രസിയിലു്നിന്നും ഡയറക്ടു് ഡെമോക്രസിയിലേക്കു് ജനങ്ങളും രാജ്യവും സമൂഹവും വളരണം. അതാണു് ആധുനികയുഗത്തിലു് ജനാധിപത്യത്തിനുണു്ടാകാ൯പോകുന്ന സ്വാഭാവികമായ വള൪ച്ച. ആവള൪ച്ചയുണു്ടാവുകയുംചെയ്യും. ജനാധിപത്യം എന്നും ഇരുന്നൂറുവ൪ഷംമാത്രം പ്രായമുള്ള ഒരു കുട്ടിയായിത്തന്നെയിരിക്കണമെന്നു് ആരും പറയില്ലല്ലോ, ഇതുപോലെ ചിലരൊഴിച്ചു് ആ൪ക്കും നി൪ബ്ബന്ധംപിടിക്കാനുമാവില്ലല്ലോ. ആ വള൪ച്ച തങ്ങളുണു്ടാക്കിയ ആ ജനാധിപതൃത്തിനുണു്ടാക്കാ൯ ജനങ്ങളു് ഇതുവരെയും ഇറങ്ങിപ്പുറപ്പെട്ടിട്ടില്ലാത്തതുകൊണു്ടാണു് ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ താലു്ക്കാലിക സഹായത്തോടെ പഴയപോലെ ഏകാധിപത്യത്തിലേക്കും മതാധിപത്യത്തിലേക്കും ചക്രവ൪ത്തിയാധിപത്യത്തിലേക്കും പട്ടാള ആധിപത്യത്തിലേക്കുമൊക്കെപ്പോകാ൯ ചില൪ക്കു് പ്രസംഗിച്ചുനടക്കാനുള്ള ധൈര്യമുണു്ടായതു്. അതായതു് വല്ലഭായി പട്ടേലും ജവഹ൪ലാലു് നെഹ്രുവുമിട്ട സിമ൯റ്റു് ഇളകിത്തുടങ്ങിയെന്ന൪ത്ഥം. ഒന്നുകൂടിയിടണം!

10

പുരാതനഭാരതത്തിലെ നീതിന്യായ-ഭരണ-വ്യവസ്ഥയെക്കുറിച്ചു് ജനങ്ങളുമായി തുറന്ന സംവാദത്തിലേ൪പ്പെടുന്നതിനുപകരം, ‘തനിക്കുപറയാനുള്ള കാര്യങ്ങളു് ഒരു 'സദു്'ഗുരുവിനെക്കൊണു്ടു് പറയിപ്പിച്ചിട്ടുള്ളതു് ഒരു വീഡിയോയായി യൂടൃൂബിലിട്ടിട്ടുള്ളതു് നിങ്ങളെല്ലാവരും കാണണ’മെന്നു് പറയുന്ന നരേന്ദ്രമോദിയെപ്പോലൊരു ഭരണാധിപനെയുംകൊണു്ടു് ജനങ്ങളെങ്ങനെയാണു് ഇരുപത്തൊന്നാം നൂറ്റാണു്ടിലു്നിന്നും പുരാതനഭാരതത്തിലേക്കു് പോകുന്നതു്? ഡിജിറ്റലു് കമ്മ്യൂണിക്കേഷനുകളെയും വീഡിയോകളെയും ഉപേക്ഷിക്കാതെ, അണുശക്തിനിലയങ്ങളെയും ആറ്റംബോംബുകളെയും അടച്ചുപൂട്ടാതെ, വിദേശ പെട്രോളെണ്ണയെയും വിദേശ യുദ്ധവിമാനങ്ങളെയും തിരികെക്കൊടുക്കാതെ, ഏതു് പുരാതഭാരതത്തിലേക്കു് എങ്ങനെയാണു് പോകുന്നതെന്നു് തനിക്കുതന്നെ അറിഞ്ഞുകൂടാത്തതുകൊണു്ടു് അതിനെക്കുറിച്ചു് ജനങ്ങളോടു് വിശദീകരിച്ചു് ഒരിക്കലും ഒരിടത്തും സംസാരിക്കാതെ പൂ൪ണ്ണനിശബ്ദതപാലിക്കുന്ന ഭരണാധികാരികളോടൊപ്പം പൂ൪ണ്ണമായും അന്ധ൯മാരും മദമിളകിയവരുമല്ലാതെ ആരുചെല്ലും ആ അന്ധകാരകാലത്തിലേക്കു്? ഇരുപത്തൊന്നാം നൂറ്റാണു്ടിലെ ലോകത്തുള്ള സകല സുഖസൗകര്യങ്ങളോടുംകൂടിയാണു് ബി. സി. നാലായിരത്തിലേക്കും ബി. സി. ആറായിരത്തിലേക്കും നെറ്റിയിലു് സിന്ദൂരക്കുറിയുമിട്ടു് കോട്ടും സൂട്ടും ഷൂസ്സുമിട്ടു് ഇവ൪ നമ്മളെയുംകൂട്ടി കടന്നുചെല്ലാനുദ്ദേശിക്കുന്നതെങ്കിലു് ഒരു പോയകാലജനതയുടെ ചതിയുടെയും വഞു്ചനയുടെയും ക്രൂരതതയുടെയും ഗദു്ഗദത്തി൯റ്റെയും വിലാപത്തി൯റ്റെയും തിരുശേഷിപ്പുകളായ പിരമിഡ്ഡുകളു് തുരങ്കംവെച്ചുകടന്നുചെന്ന കൊള്ളക്കാരെപ്പോലെ കാലത്തിനുപുറകിലു് ആ മൃതയുഗങ്ങളിലു് സൂക്ഷിച്ചുവെച്ചിട്ടുള്ള ആ പോലീസ്സു് സു്റ്റേറ്റി൯റ്റെ ഭരണവ്യവസ്ഥമാത്രം എടുത്തു് പുതിയകാലത്തിലേക്കു് കടത്തികൊണു്ടുപോരാനല്ലെങ്കിലു്പ്പിന്നെ മറ്റെന്തിനാണു്?

പുരാതനഭാരതത്തെ മടക്കിക്കൊണു്ടുവരുമെന്നു് പറയുന്നവ൪ അതിനെ അങ്ങനെ മടക്കിക്കൊണു്ടുവരുന്നതിലു് തെറ്റില്ല, പക്ഷേ സ്യൂട്ടു്കേസ്സിലു് കൊള്ളിക്കാനായി അതിനെ മടക്കുന്നതിനുപുറമേ ഒടിക്കുകകൂടിച്ചെയു്തു് കൊണു്ടുവരരുതെന്നേയുള്ളൂ!

Written and first published on: 31 December 2019


Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J
 

Raashtreeya Lekhanangal Part VII രാഷു്ട്രീയ ലേഖനങ്ങളു്: ഏഴാം ഭാഗം
Kindle eBook LIVE Published on 19 March 2020
ASIN: B0865MN76J
Kindle Price (US$): $5.99
Kindle Price (INR): Rs. 453.00
Length: 242 pages
Buy: https://www.amazon.com/dp/B0865MN76J
 
 
 
 

No comments:

Post a Comment