Thursday, 13 November 2025

1966. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെജീവിതമറിയാതെപോകരുതു്!

1966

കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെജീവിതമറിയാതെപോകരുതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.

കാസ്സ൪കോടു്-കണ്ണൂരുമുതലു് തെക്കോട്ടുള്ളകടലു് ആലപ്പുഴവരെ പൊതുവേനിരപ്പുള്ളതായതിനാലു് അതിനുള്ളമത്സ്യങ്ങളേയവിടെക്കിട്ടുകയുള്ളൂ, എന്നാലു് കൊല്ലംമുതലു് കന്യാകുമാരിവരെയും അതുകഴിഞ്ഞങ്ങോട്ടുമുള്ളകടലു് പാരുകടലാണു്, അടിത്തട്ടിലു് പാറക്കെട്ടുകളുള്ളതാണു്. അവിടെത്തങ്ങിയടിഞ്ഞുകൂടി അതിനുള്ളപ്രത്യേകമത്സ്യങ്ങളു് മത്സ്യത്തൊഴിലാളികളു്ക്കുകിട്ടുന്നു. എങ്കിലും മറ്റേക്കടലിനെയപേക്ഷിച്ചു് പാറക്കെട്ടുകളുള്ളതിനാലു് അവിടെമത്സ്യബന്ധനവലകളു്ക്കുള്ള അപകടവുംകേടുപാടുകളുംകൂടുതലുമാണു്.

നല്ലമഴയുംകാറ്റുമുണു്ടായി നല്ലപോലെകടലിളകിമറിഞ്ഞുള്ളമാസങ്ങളിലാണു് ഏറ്റവുംകൂടുതലു്മത്സ്യങ്ങളെക്കിട്ടുന്നതു്. വളരെക്കുറച്ചുമാത്രംകിട്ടുന്നതും കടലിലു്പ്പോകാ൯കഴിയാത്തരീതിയിലു് കടലിളകിമറിഞ്ഞുകൂറ്റ൯തിരകളുണു്ടായി പ്രക്ഷുബ്ധതയുള്ളതുമായമാസങ്ങളെയാണു് പഞ്ഞമാസങ്ങളെന്നുപറയുന്നതു്. ആക്കാലത്തവരെങ്ങനെകഴിയും? ഹിന്ദുവി൯റ്റെയായാലും ക്രിസ്സു്ത്യാനിയുടെയായാലും മുസ്ലിമി൯റ്റെയായാലും കടലു്ത്തീരത്തെയുത്സവങ്ങളെല്ലാം പഞ്ഞമാസത്തിലാണുക്രമീകരിച്ചിട്ടുളളതു്. എല്ലാദിവസവുമെല്ലാവ൪ക്കും എത്രയോദിവസംസൗജന്യഭക്ഷണംകിട്ടുന്നു. ഒരിടത്തുതീരുമ്പോഴേ അടുത്തു് മറ്റൊരിടത്തുത്സവംതുടങ്ങുകയുമുള്ളൂ, അതിനുള്ളക്രമീകരണങ്ങളവ൪ചെയു്തിട്ടുണു്ടു്. പഞ്ഞമാസങ്ങളിലു് ഭക്ഷണത്തി൯റ്റെകാര്യത്തിലങ്ങനെയൊരുവഴി അവ൪തന്നെകണു്ടെത്തിയിരിക്കുന്നു. ഇതുസൗജന്യമോ ആരുടെയെങ്കിലുമോശ്ശാരമോ അല്ല- അതിനുള്ളധനസമാഹരണത്തിനായി ഓരോദിവസവും കടലിലു്പ്പോകുന്നതിനുമുമ്പു് അതിനുള്ളകാണിക്കയവ൪ കുരിശ്ശടിയിലുമമ്പലത്തിലുമിടുന്നുമുണു്ടു്. മത്സ്യങ്ങളുടെപ്രജനനംതടസ്സപ്പെടാതിരിക്കാ൯ തീരക്കടലിലു് മത്സ്യബന്ധനംനിരോധിച്ചിട്ടുള്ള ട്രോളിംഗുനിരോധനകാലത്താണെങ്കിലു് കേരളത്തിലതുപ്രാബല്യത്തിലുള്ളപ്പോളു് തമിഴു്നാട്ടിലതുതുടങ്ങിയിട്ടുണു്ടാവില്ല- അങ്ങോട്ടുപോകും. തമിഴു്നാട്ടിലു് ട്രോളിംഗുനിരോധനംതുടങ്ങുമ്പോളു് കേരളത്തിലേതുകഴിഞ്ഞിട്ടുണു്ടാകും- അപ്പോളു്ത്തമിഴു്നാട്ടിലുള്ളവ൪ കേരളത്തിലോട്ടുപോകും. അങ്ങനെയുമൊരുസൗകര്യമുണു്ടു്.

ബോട്ടുകളുംവള്ളങ്ങളും മത്സ്യംപിടിച്ചിട്ടുവരുമ്പോളു് കടലിലു്പ്പോകാ൯കഴിയാത്തവരും അവശരുംപാവപ്പെട്ടവരുമായയാളുകളു് തീരത്തുചെന്നുനിലു്ക്കും. അവ൪നീട്ടുന്നകിറ്റുകളിലു് അവ൪ക്കവരോരോപിടിമത്സ്യംവാരിയിട്ടുകൊടുക്കും. ഉദാര൯മാരാണവ൪- സു്നേഹിച്ചാലു്നക്കിക്കൊല്ലും, കോപിച്ചാലു്ക്കുത്തിക്കൊല്ലും. ആക്കിട്ടിയമത്സ്യംപലരുംവിറ്റു് അന്നന്നത്തെജീവിതത്തിനുള്ള ഉപാധികണു്ടെത്തുന്നു. ആരോഗ്യംകൂടുതലുള്ളവ൪ അശക്ത൪ക്കുനലു്കുന്നസു്നേഹസമ്മാനം, സക്കാത്തു്! മറ്റുമേഖലകളിലെത്രപേ൪ അതുചെയ്യുന്നുണു്ടു്?

ഒരുശരാശ്ശരിമത്സ്യബന്ധനബോട്ടിലു് ഏറ്റവുംകുറഞ്ഞതൊരിരുപതുപേരെങ്കിലുംകാണും- വലപിടിച്ചുകയറ്റുന്നതും പിടിച്ചമത്സ്യംതരംതിരിക്കുന്നതും സു്റ്റോറുചെയ്യുന്നതുമതാവശ്യപ്പെടുന്നു. അതുബോട്ടി൯റ്റെതരവുംദൗത്യവുമനുസരിച്ചു് നാലു്പ്പതുപേ൪വരെയാകാം. കരവിടുമ്പോളു് അവ൪ക്കുമുഴുവനുമുള്ള എത്രദിവസത്തേയു്ക്കുമുള്ള ഭക്ഷണമുണു്ടാക്കാനുള്ളവസു്തുക്കളും ബോട്ടിനുള്ളഡീസ്സലും മത്സ്യംസൂക്ഷിക്കാനുള്ളയൈസ്സും ശേഖരിച്ചുസൂക്ഷിച്ചിട്ടുണു്ടാകും. (ബോട്ടുകരയിലെത്തിയാലു് ആദ്യംചെയ്യുന്നജോലിതന്നെ എത്രഡീസ്സലു്തീ൪ന്നുവോ അത്രയുംഡീസ്സലു്നിറയു്ക്കുകയാണു്). അതിനേകദേശമൊന്നുരണു്ടുദിവസത്തേയു്ക്കു് ഒരുരണു്ടരലക്ഷംരൂപയെങ്കിലുമാകും. അതുബോട്ടുടമകളു്മുടക്കും. തൊഴിലാളികളു്ക്കുപ്രതിദിനം ശരാശ്ശരിയായിരംരൂപകൂലിയും പിടിക്കുന്നമത്സ്യംവിലു്ക്കുന്നതിലു് ഷെയറുമുണു്ടായിരിക്കും- പൊതുവേ. ദിവസങ്ങളോളംകടലിലോടുന്ന തമിഴു്നാട്ടിലെച്ചിലതരംബോട്ടുകളിലു് ബാറ്റയുണു്ടാവില്ല- മത്സ്യംകിട്ടുന്നെങ്കിലു്മാത്രം പ്രതിഫലമേയുണു്ടാകൂ. ചെലവെന്തായാലുംകിട്ടും. ഇതിലു്ക്കേരളംമുന്നിലാണു്. ബോട്ടിലെച്ചങ്കെന്നുപറയുന്നതതി൯റ്റെ നാവിഗേറ്ററുംനായകനുമായസ്രാങ്കും കിച്ചണധിപനായകുക്കുമാണു്. അവ൪ക്കുശമ്പളംകൂടുതലുമായിരിക്കും.

എപ്പോളു്വേണമെങ്കിലുംഭക്ഷണംകിട്ടും- എത്രവേണമെങ്കിലും, ചിലപ്പോളെന്തുവേണമെങ്കിലും. അപ്പോളു്പ്പിടിക്കുന്നമീനാണുമുഖ്യവിഭവം. പ്രഭാതഭക്ഷണമെപ്പോഴും ചോറും മീ൯കറിയുമായിരിക്കും. മത്സ്യംപിടിച്ചുതുടങ്ങിയിട്ടില്ല പിടിക്കാ൯പോകുന്നതേയുള്ളൂവെങ്കിലു് മറ്റുള്ളബോട്ടുകാരോടുവാങ്ങും, എല്ലാവരുമങ്ങോട്ടുമിങ്ങോട്ടുംകൊടുക്കുകയുംചെയ്യും- വിലവാങ്ങാതെ. ഏറ്റവുംപ്രധാനം മീ൯കറിതന്നെ. അന്നു് ഏതുമീനുകിട്ടുന്നോ അതുപയോഗപ്പെടുത്തുന്നു- അതിലേറ്റവുംനല്ലതു്. അതടക്കംസ൪വ്വവിഭവങ്ങളോടെയും ഏറ്റവുംനന്നായിഭക്ഷണംകഴിക്കുന്നതു് മത്സ്യത്തൊഴിലാളികളു്തന്നെ- ഏറ്റവുംലളിതമായി. ജോലിയുമങ്ങനത്തേതാണു്. അലു്പ്പംമുമ്പുവരെ കടലിലു്നീന്തിക്കളിച്ചുകൊണു്ടിരുന്നവനെയാണു് പിടിച്ചുകറിവെച്ചുതിന്നുന്നതു്, പൊരിച്ചും. ചാളപോലുള്ളപലതിനെയും പിടികൂടിച്ചുട്ടുംതിന്നും. ചെതുമ്പലടക്കംചുട്ടുതിന്നുന്നതാണു് രുചിയെന്നവ൪പറയുന്നു. ചൂണു്ടയിടുന്നവള്ളങ്ങളു്ക്കുള്ള ഇരയുംപരസ്സു്പ്പരംകൈമാറാറുണു്ടു്. അതുമിക്കപ്പോഴും ബോട്ടുവലകളിലു്ത്തടയുന്ന കിളിമത്സ്യങ്ങളായിരിക്കും. സു്റ്റോറുചെയു്തുകഴിഞ്ഞുബാക്കിയുള്ളതു് ബോട്ടി൯റ്റെവശങ്ങളിലു് കെട്ടിത്തൂക്കിയിട്ടും എ൯ജി൯റൂമി൯റ്റെമുകളിലിട്ടും ഉണക്കമീനാക്കിയെടുക്കും, നല്ലവെയിലുള്ളതുകൊണു്ടു് ഒറ്റദിവസംകൊണു്ടുതന്നെയുണങ്ങിക്കിട്ടും. വിലു്ക്കാനുള്ളഗുണനിലവാരമില്ലാത്തവയെല്ലാം വളത്തിനായിമാറ്റും.

വിശ്രമവേളകളിലു് റമ്മിമുതലു് കബഡികളിയും ഗുസു്തിയുംവരെയെല്ലാമുണു്ടു്. പരസ്സു്പ്പരമൊത്തുചേ൪ന്നുപുറംകടലിലു് എത്രദിവസംകഴിയാനുള്ളതാണു്! ബോട്ടുകളിലു് സിനിമയുണു്ടു്, പൊതുവായുള്ളവീഡിയോപ്പ്രദ൪ശ്ശനമുണു്ടു്. മൊബൈലു്ഫോണുകളു്ക്കു് മിക്കയിടത്തും റേയു്ഞു്ജൊന്നുംകാണുകയില്ല. അതുകൊണു്ടോരോരുത്തരുടേയും മൊബൈലു്ഫോണുകളിലു് ആവശ്യമുള്ളസിനിമകളു്നിറയു്ക്കും. കരയിലു്നിന്നുപുറപ്പെട്ടു് പുറംകടലിലെത്തുന്നതിനുമുമ്പു് റേഞു്ജുള്ളിടങ്ങളിലു്നിന്നും ഒരോരുത്തരുമവരുടെവീടുകളിലേയു്ക്കുവിളിക്കും- പിന്നെയെത്രയോദിവസംകഴിഞ്ഞേ വിളിക്കാ൯പറ്റുകയുള്ളൂ. ജീപ്പീയെസ്സിലൂടെയാണു് നാവിഗേഷ൯നടക്കുന്നതു്-, കമ്മ്യൂണിക്കേഷ൯ വയ൪ലെസ്സിലൂടെയും റേഡിയോയിലൂടെയും. ഉടമയുമായിബന്ധപ്പെടുന്നതിനും അന്നന്നത്തെമത്സ്യലഭ്യതവിവരങ്ങളു്പറയുന്നതിനും ഒരു സാറ്റലൈറ്റുഫോണു്കാണും. ഒരാളു്ക്കൊരസുഖംവന്നാലു് നമ്മുടെനാട്ടിലു് കൂടെയുള്ളമറ്റുബോട്ടുകളുടെസഹായമല്ലാതെ തിരിച്ചുകരയിലെത്തുന്നതുവരെ മറ്റുസഹായമൊന്നുമില്ല, അതി൯റ്റെപേരിലു് ലക്ഷങ്ങളതിനകംചെലവാക്കികഴിഞ്ഞ മത്സ്യബന്ധനംനി൪ത്തിവെച്ചു് തിരികെപ്പോരുകസാധ്യവുമല്ല. ചിലപ്പോളു്നേവിയേയോ കോസ്സു്റ്റുഗാ൪ഡിനെയോവിളിച്ചേക്കും.

ഇന്നുകേരളത്തിലെ മീ൯പിടിത്തബോട്ടുകളിലുംവള്ളങ്ങളിലും തൊഴിലാളികളായി ഇ൯ഡൃയുടെ എല്ലാഭാഗത്തുനിന്നുമുള്ളവരുമുണു്ടു്, എല്ലാഭാഷയുമുണു്ടു്, പക്ഷേകടലിലു് ഒരുസംസ്സു്ക്കാരമേയുള്ളൂ- പരസ്സു്പ്പരസഹായസംസ്സു്ക്കാരം.

ബോട്ടുകളുടെതരമനുസരിച്ചു് വലവിരിക്കുന്നതിനും മീ൯പിടിക്കുന്നതിനും വലയുയ൪ത്തിയെടുക്കുന്നതിനും പലരീതികളുണു്ടു്. ചൂരലും ഫൈബറുംകൊണു്ടുണു്ടാക്കിയ കുട്ടവഞു്ചികളിലു്പ്പോയി ഒടുകുടുംബത്തിനകത്തുതന്നെയുള്ള മൂന്നോനാലോപേ൪ അവരിടുന്ന പലചെറിയവലയു്ക്കകത്തു് ഓരോന്നിലുംകുരുങ്ങുന്ന ഓരോചെറിയമീനിനെപ്പിടിച്ചു് വള്ളത്തിനകത്തിടുന്നരീതിമുതലു്, ഒരുപ്രത്യേകമത്സ്യക്കൂട്ടത്തെക്കണു്ടാലു് ക്യാപു്സ്സു്റ്റണുകളുടെസഹായത്തോടെ അതിനെച്ചുറ്റിവളഞ്ഞുവള്ളമോടിച്ചുവലയെറിഞ്ഞു് വലിച്ചുകയറ്റുന്ന നാട൯വള്ളങ്ങളുടെരീതിമുതലു്, കിലോമീറ്ററുകളോളംനീളമുള്ളവലയെറിഞ്ഞു് കിലോമീറ്ററുകളോളംവലിച്ചുകൊണു്ടുപോയി മണിക്കൂറുകളു്കഴിഞ്ഞു് കപ്പികളുംവിഞു്ചുകളുമെന്ന യന്ത്രസഹായത്തോടെവലവലിച്ചുയ൪ത്തി അതിലു്ത്തടഞ്ഞയെന്തിനെയുമൊരേപോലെപിടിച്ചെടുക്കുന്ന ബോട്ടുകളുടെരീതിവരെയുണു്ടു്. ഇതിലോരോന്നിലുംകിട്ടുന്നതു് വ്യത്യസു്തതരംമത്സ്യങ്ങളാണു്, അവയു്ക്കെല്ലാം വ്യത്യസു്തഡിമാ൯ഡുമുണു്ടു് വിലയുമുണു്ടു്. ചിലതിനു് വലിയവിലയുമുണു്ടു്. ആവശ്യമില്ലാത്തതിനെയാണുകിട്ടിയതെങ്കിലു് തിരികെക്കടലിലെറിയും.

മീ൯വലയുടെയറ്റത്തു് മീനെല്ലാംവന്നുകൂടി വീ൪ത്തുകിടക്കുന്നഭാഗത്തിനെയാണു് കോഡ൯റ്റെന്നുപറയുന്നതു്. അതാണവസാനം കടലിലു്നിന്നുകയറിവരുന്നതു്. അതി൯റ്റെയറ്റം മൂന്നുകയറുകളടങ്ങുന്ന കയറുകൊണു്ടുള്ളയൊരുപ്രത്യേകകെട്ടുംപൂട്ടുമാണു്. അടിയിലെക്കയറുവലിച്ചുപൊട്ടിക്കുമ്പോളു് പലപ്പോഴും ഫലംനിരാശാജനകമായിരിക്കും- അധികംമീനൊന്നുംകാണില്ല. എങ്കിലുംപിന്നീടുംവലയിടും- കുറേദൂരമോടി മറ്റൊരിടത്തുമാറി. ചിലപ്പോളു് കപ്പിയിലൂടെ വലവലിച്ചുകയറ്റാനുള്ള വയ൪റോപ്പുപൊട്ടിപ്പോകും- മുഴുവ൯ കൈകൊണു്ടുവലിച്ചുകയറ്റേണു്ടിവരും, അതിനാണുപലപ്പോഴുംകൂടുതലാളുകളു്. അതിനിടയിലു് വലയിലു്ക്കയറിയമീനെല്ലാംരക്ഷപ്പെടും മിക്കവാറും. കരയിലേയു്ക്കുതിരിച്ചുപോവുകയല്ലാതെ പിന്നെവഴിയില്ല. വള്ളപ്പണിക്കാരിലു്പ്പലരും വലപ്പണിക്കാരുമായിരിക്കും. കടലു്പ്പന്നികളു്വന്നുകടിച്ചുമുറിച്ചും രക്ഷപ്പെടാനുള്ളതിരണു്ടിയുടെവാലി൯റ്റെയടിയേറ്റും പലവലകളുംപൊട്ടിപ്പോകാറുണു്ടു്. അവപരിചയമുള്ളവ൪ബോട്ടിലിരുന്നു് അപ്പോളു്ത്തന്നെതുന്നിക്കെട്ടും, മിക്കപ്പേ൪ക്കുമാപ്പണിപരിചിതവുമാണു്, അവബോട്ടുപണിയിലെ പ്രാഥമികവിദ്യാഭ്യാസവുമാണു്. പലതുംകരയിലെത്തിയിട്ടേതുന്നാ൯പറ്റൂ. ചാളമുതലു് ഷാ൪ക്കിനെവരെപ്പിടിക്കാനായി ഒരുബോട്ടിലു്പ്പലയാവശ്യത്തിനുള്ള ഡസ്സ൯കണക്കിനുവലകളു്കാണും. അമ്പതുലക്ഷംവരെവിലയുള്ളതാണുപലവലകളും.

നിരപ്പില്ലാത്തകടലടിത്തട്ടിലു് വലിയകുഴികളിലു്നല്ലമത്സ്യംകാണും. അവിടംമനസ്സിലാക്കി അതിനെച്ചുറ്റിവളഞ്ഞുനോക്കിവലയിട്ടും വളരെമീ൯പിടിക്കുന്നുണു്ടു്. ആഴത്തി൯റ്റെമീറ്ററിലു്നോക്കിയും പരിചയവുമറിവുംവെച്ചുമാണു് അവിടംമനസ്സിലാക്കുന്നതു്. നിരപ്പുണു്ടെങ്കിലുമില്ലെങ്കിലും കടലിലെനിറംമാറ്റവുംതിരയടിയുംനോക്കി വലിയമത്സ്യക്കൂട്ടങ്ങളുള്ളിടങ്ങളു്മനസ്സിലാക്കുന്നതിനായി വള്ളങ്ങളിലുംബോട്ടുകളിലും ഉയ൪ന്നസ്ഥാനത്തൊരാരക്കാര൯കാണും. അയാളുടെനി൪ദ്ദേശത്തിനനുസരിച്ചാണുസ്രാങ്കു് ബോട്ടുചലിപ്പിക്കുന്നതു്.

പലദിവസംതുട൪ച്ചയായി മീ൯പിടിക്കുന്നബോട്ടുകളിലു് പിടിക്കുന്നമീ൯ ഉട൯കരയിലെത്തിക്കുന്നതിനുവേണു്ടി മിക്കപ്പോഴുമൊരു ക്യാരിയ൪വള്ളംകൂടെക്കാണും, പലേടത്തുമതു് ഇന്ധനംലാഭിക്കാനായി ബോട്ടി൯റ്റെപുറകേ കെട്ടിവലിച്ചുകൊണു്ടാണുപോകുന്നതു്, അതായതു് ഐസ്സിടാത്തമീനുടനുട൯കരയിലെത്തും, എന്നിട്ടതുടനുട൯തിരിച്ചുവരും. ബോട്ടുകളിലു് വെയിലിലു്നിന്നൊരുമറവുണു്ടായിരിക്കും. വള്ളങ്ങളിലതുമില്ല- പ്രകൃതിയുടെയെലിമെ൯റ്റുകളോടു് നേ൪ക്കുനേരാണു്.

കേരളമടുത്തകാലത്തുകൊടുംപ്രളയത്തിലു്മുങ്ങി ശരണമറ്റുകിടന്നപ്പോളു് തങ്ങളു്ക്കൊരുപരിചയവുമില്ലാത്തയുളു്നാടുകളിലു് തങ്ങളുടെവള്ളങ്ങളുംലോറികളിലു്ച്ചുമന്നെത്തി കേരളത്തിലെയീത്തീരദേശമത്സ്യത്തൊഴിലാളികളാണു് സ്വന്തംജീവ൯തൃണവലു്ക്കരിച്ചു് രക്ഷാപ്പ്രവ൪ത്തനംനടത്തിയതു്. അവരുടെപ്രവ൪ത്തനദൃശ്യങ്ങളുടെവീഡിയോകളു്കണു്ടു് ലോകത്തി൯റ്റെനാനാഭാഗത്തുനിന്നുമൊഴുകിയെത്തിയ പ്രളയസഹായധനംമോഷ്ടിച്ചുകൊണു്ടിരുന്ന കേരളത്തിലെ പിണറായിവിജയ൯റ്റെനേതൃത്വത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അവരെയവഗണിച്ചു, അപമാനിച്ചു, ഒറ്റപ്പെടുത്തി. മറ്റുള്ളസംസ്ഥാനങ്ങളിലുള്ള സബ്ബു്സ്സിഡിയൊന്നും മത്സ്യവള്ളങ്ങളു്ക്കും ബോട്ടുകളു്ക്കും ഡീസ്സലിനു് കേരളംകൊടുക്കാറില്ല. മണ്ണെണ്ണകിട്ടാനേയില്ല.

Written on 03 July 2025 and first published on 13 November 2025




 

 

 

1965. കൊട്ടാരത്തിലിരിക്കുന്നസമ്പന്നനെയും അയാളുടെഗേറ്റിലു്നിലു്ക്കുന്നദരിദ്രനെയും ദൈവംസൃഷ്ടിച്ചതാണെന്നും ആനിലകളു്ദൈവംകലു്പ്പിച്ചതാണെന്നുംപോലുള്ള മഞ്ഞുതിരശ്ശീലസൃഷ്ടിക്കുന്നതുമാത്രമാണു് ആത്മീയതയുംമതവുമെന്നതാണു് മാ൪കു്സ്സിസ്സു്റ്റുകാഴു്ച്ചപ്പാടു്

1965

കൊട്ടാരത്തിലിരിക്കുന്നസമ്പന്നനെയും അയാളുടെഗേറ്റിലു്നിലു്ക്കുന്നദരിദ്രനെയും ദൈവംസൃഷ്ടിച്ചതാണെന്നും ആനിലകളു്ദൈവംകലു്പ്പിച്ചതാണെന്നുംപോലുള്ള മഞ്ഞുതിരശ്ശീലസൃഷ്ടിക്കുന്നതുമാത്രമാണു് ആത്മീയതയുംമതവുമെന്നതാണു് മാ൪കു്സ്സിസ്സു്റ്റുകാഴു്ച്ചപ്പാടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


തൊഴിലാളികളുടെജീവിതത്തിലും സമൂഹത്തിലുംനടക്കുന്നകടുത്തചൂഷണം ദൈവഹിതമല്ല, സാമ്പത്തികഘടകങ്ങളു്കേന്ദ്രീകരിച്ചുള്ള, മൂലധനത്തെയും മുതലാളിത്തത്തെയുംനേ൪വെച്ചുള്ള, മനുഷ്യപരിശ്രമത്തിലൂടെ പരിഹരിക്കപ്പെടാവുന്നതുമാത്രമാണെന്നുള്ള, യാഥാ൪ത്ഥ്യത്തിനുമേലൊരു ‘കൊട്ടാരത്തിലിരിക്കുന്നസമ്പന്നനെയും അയാളുടെഗേറ്റിലു്നിലു്ക്കുന്നദരിദ്രനെയും ദൈവംസൃഷ്ടിച്ചതാണെന്നും ആനിലകളു്ദൈവംകലു്പ്പിച്ചതാണെ’ന്നുംപോലുള്ള (The rich man in his castle, the poor man at his gate, God made them, high or lowly, and ordered their estate- Psalm) മഞ്ഞുതിരശ്ശീലസൃഷ്ടിക്കുന്നതുമാത്രമാണു്, ആത്മീയതയുംമതവുമെന്നതാണു് മാ൪കു്സ്സിസ്സു്റ്റുകാഴു്ച്ചപ്പാടു്. മേലു്പ്പറഞ്ഞതരംവരികളെയും രചനകളെയും വിശ്വാസങ്ങളെയുമാണു് മാ൪കു്സ്സു് മനുഷ്യനെമയക്കുന്നകറപ്പെന്നുപറഞ്ഞതു്. ആക്കൊട്ടാരത്തിലിരിക്കുന്നവ൯റ്റെപണം ചൂഷണത്തിലൂടെ ആഗേറ്റിലു്നിലു്ക്കുന്നദരിദ്രനെപ്പിള൪ന്നുണു്ടാക്കിയതാണെന്നതാണു് മാ൪കു്സ്സിസത്തി൯റ്റെകണു്ടെത്തലു്. അദ്ധ്വാനിക്കാത്തവനു് ചൂഷണത്തിലൂടെയല്ലാതെയെങ്ങനെയത്രയുംപണമുണു്ടാകും? തൊഴിലാളികളുംമുതലാളിമാരുമെന്ന രണു്ടുവ൪ഗ്ഗങ്ങളെസ്സൃഷ്ടിച്ചുകൊണു്ടു് ഭൗതികലോകത്തു് സമ്പത്തി൯റ്റെയുമധികാരത്തി൯റ്റെയും അസന്തുലിതത്വമുണു്ടാകുന്നതു് ദൈവനിശ്ചിതമാണെന്നുപഠിപ്പിക്കുന്നതിലൂടെ മതം ഈച്ചൂഷണത്തെയംഗീകരിക്കുകയാണു്.

കീഴടങ്ങലു്, അനുസരണ, താഴു്മ, ക്ഷമയെന്നിവയാണുമതംപഠിപ്പിക്കുന്നതു്. പ്രകൃതിദുരന്തംപോലെ, കടലാക്രമണംപോലെ, മലയിടിച്ചിലു്പോലെ, ഭൂമിപിളരലു്പോലെ, അഗ്നിപ൪വ്വതംപൊട്ടലു്പോലെ, സ്വാഭാവികയവസ്ഥകളുടെമുന്നിലാണെങ്കിലു് ജനങ്ങളു്ക്കതാവാം, പക്ഷേയവ ബോധപൂ൪വ്വമായചൂഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നയവസ്ഥകളാണെങ്കിലോ? അവിടെയാണുമതത്തി൯റ്റെയും മാ൪കു്സ്സിസത്തി൯റ്റെയും സംവേദനരീതികളിലു്മാറ്റംവരുന്നതു്.

മാ൪കു്സ്സിലു്നിന്നുവ്യത്യസു്തമായി മതത്തിനു് സാമൂഹ്യമാറ്റങ്ങളുണു്ടാക്കാ൯കഴിയുമെന്നു് ഏംഗലു്സ്സുവിശ്വസിച്ചിരുന്നു. പിലു്ക്കാലത്തു് ആത്മീയമാ൪കു്സ്സിസ്സു്റ്റുകളായവ൪ ഇതിനെയാണുവിപുലീകരിച്ചതും പിന്തുട൪ന്നതും ഉപയോഗിച്ചതും. മതത്തെസ്സംബന്ധിച്ചിടത്തോളം അവ൪ മാ൪കു്സ്സിയ൯മാരെന്നതിലു്നിന്നും ഏംഗലു്സ്സിയ൯മാരായിമാറി.

സാമൂഹ്യസാമ്പത്തികനീതിയൊരുനാളു് ദൈവികയിടപെടലിലൂടെവരുമെന്നു് ഒരുകൂട്ട൪വിശ്വസിച്ചപ്പോളു് അതു് വിപ്ലവത്തിലൂടെയേവരൂവെന്നു് മറ്റേക്കൂട്ട൪വിശ്വസിച്ചു. ശാസു്ത്രംവികസിച്ചസ്ഥിതിക്കു് മതത്തി൯റ്റെസാന്നിദ്ധ്യം സമൂഹത്തി൯റ്റെമാറ്റത്തിനുംപുരോഗതിക്കും പ്രോത്സാഹനകരമെന്നു് ആദ്യത്തേക്കൂട്ട൪വിശ്വസിച്ചപ്പോളു് അതതിനുഹാനികരവുംവിഘാതവുമെന്നു് രണു്ടാമത്തെക്കൂട്ട൪വിശ്വസിച്ചു. സാമൂഹ്യസാമ്പത്തികമാറ്റങ്ങളിലു്പ്പെട്ടെന്നു് കുതിച്ചുചാട്ടമുണു്ടാക്കുന്നവിപ്ലവങ്ങളെത്തടഞ്ഞുനി൪ത്തുന്നതു് മതവും ആത്മീയതയുമാണെന്നവിലയിരുത്തലിലാണു് രണു്ടാമത്തെവിഭാഗത്തിനുനേതൃത്വംനലു്കിക്കൊണു്ടു് മാ൪കു്സ്സെത്തിയതു്. തങ്ങളുടെഭൗതികജീവിതത്തിലു് എഴുന്നേറ്റമുണു്ടാകണു്ടെന്നു് മതംകാരണമുള്ളയാത്മീയതയിലു്ക്കുടുങ്ങിയ കുറേജനങ്ങളു്വിശ്വസിച്ചാലു്പ്പക്ഷേയെന്തുചെയ്യും? അപ്പോളു് ഭൗതികജീവിതത്തിലുയ൪ച്ചയാഗ്രഹിക്കുന്നവ൪ മതംകുടഞ്ഞെറിയേണു്ടിവരും. അങ്ങനയുണു്ടാകുമ്പോഴാണു് ഭരണവ൪ഗ്ഗങ്ങളെയും ക്യാപ്പിറ്റലിസ്സു്റ്റുകളെന്നസമ്പന്നരുടെചൂഷണത്തെയുമവ൪ തിരിച്ചറിയുന്നതു്. അതിനാണുമതമൊരുപുകമറയായി തടസ്സമായിനിന്നതു്, അതാണുമാ൪കു്സ്സുദ൪ശിച്ചതു്.

മതംകൂടുതലും തത്വചിന്താപരമാണെന്നും തത്വചിന്തയാണു് സത്യാന്വേഷണത്തിനുള്ളയുപകരങ്ങളു്കണു്ടുപിടിക്കപ്പെടുമ്പോളു് ശാസു്ത്രമായിവികസിക്കുന്നതെന്നും അതിലേയു്ക്കുമാറുന്നതെന്നും അതോടെതത്വചിന്ത അതുവരെയന്വേഷിക്കപ്പെടാതെകിടന്ന അടുത്തവിഷയങ്ങളിലേയു്ക്കുകടക്കുകയാണെന്നും ആപ്പ്രക്രിയയാവ൪ത്തിക്കപ്പെടുകയാണെന്നുമുള്ളതല്ലാതെ ഇതുരണു്ടിനെയുംയോജിപ്പിക്കാവുന്നവിഷയങ്ങളൊന്നുമില്ല.

മതംചൂണു്ടിക്കാണിക്കുന്നകഷ്ടപ്പാടുകളു് യാഥാ൪ത്ഥലോകത്തിലുള്ളതുതന്നെയെങ്കിലും അതുചൂണു്ടിക്കാണിക്കുന്ന അതിനുള്ളകാരണം യഥാ൪ത്ഥമല്ല. ദൈവികമാണതിനുകാരണമായി മതംചൂണു്ടിക്കാണിക്കുന്നതു്, മാനുഷികമല്ല. ഈ എല്ലാംദൈവനിശ്ചിതമെന്നപ്രചരണം, വ്യാഖ്യാനം, വിഭവങ്ങളുടെയതുല്യമായവിതരണത്തിലൂടെ സമൂഹത്തിലെയീ ദാരിദ്ര്യത്തിനുകാരണമാവുകയും അതിനെനിലനി൪ത്തുകയുംചെയ്യുന്ന സാമ്പത്തികതാലു്പ്പര്യങ്ങളുടെയും ശക്തികളുടെയും നിഷേധമാണു്, അതി൯റ്റെതമസ്സു്ക്കരണമാണു്, അവയെക്കണു്ടില്ലെന്നുനടിക്കുന്നതാണു്. എത്രയോമതങ്ങളുണു്ടായി ഇത്രയുംവ൪ഷംകഴിഞ്ഞിട്ടും അവയു്ക്കു് സമൂഹത്തിലു് വിഭവങ്ങളുടെതുല്യലഭ്യത ഉറപ്പുവരുത്താ൯കഴിയാത്തതെന്തു്? ഭരണകൂടത്തോടും വിഭവക്കവ൪ച്ചയിലും ചൂഷണത്തിലുമായിനിലനിലു്ക്കുന്ന സാമ്പത്തികശക്തികളോടും ഏറ്റുമുട്ടേണു്ടിവരുമായിരുന്നെങ്കിലും അവയു്ക്കതെത്രയോയെളുപ്പമായിരുന്നു! മതത്തെപ്പിന്നിലാക്കി പലരാജ്യങ്ങളിലുംജനങ്ങളു് വിപ്ലവംനടത്തിയപ്പോളു് ഭരണകൂടവും ആസ്സാമ്പത്തികശക്തികളും പിന്നിലേയു്ക്കുപോയതുകണു്ടില്ലേ? അതിനകത്തെനേതാക്കളുടെയഴിമതിയും അഹങ്കാരവുംമാത്രംകാരണമല്ലേ ആവിപ്ലവഭരണകൂടങ്ങളു് താലു്ക്കാലികമായെങ്കിലുമുലഞ്ഞതു്? ഭരണകൂടത്തെയുമാസ്സാമ്പത്തികശക്തികളെയും പിന്നിലേയു്ക്കുതള്ളാ൯ ആജനങ്ങളെപോലെ മതങ്ങളു്ക്കുമെളുപ്പമായിരുന്നില്ലേ?

ജനങ്ങളു്മതത്തിലു്വിശ്വസിക്കുന്നിടത്തോളംകാലം സമൂഹത്തിലെസ്സമ്പന്ന൯റ്റെ, മുതലുടമയുടെ, ഭരണകൂടത്തി൯റ്റെപി൯ബലത്തോടെ ഉലു്പ്പാദനോപകരണങ്ങളു്കൈയ്യടക്കിവെച്ചിരിക്കുന്ന ക്യാപ്പിറ്റലിസ്സു്റ്റി൯റ്റെ, സാമ്പത്തികചൂഷണവും വിഭവചോരണവുംതുടരും. അതുകൊണു്ടു് യാഥാ൪ത്ഥലോകത്തെക്കാണണമെങ്കിലു്, പ്രതികരിക്കണമെങ്കിലു്, മാറ്റണമെങ്കിലു്, മതത്തിലു്നിന്നുപുറത്തുകടക്കണം, അല്ലാതെ മതത്തെത്തിരിച്ചുനി൪ത്താ൯പറ്റില്ലല്ലോ! തലതിരിഞ്ഞുനിലു്ക്കുന്നൊരുലോകത്തുമാത്രമാണു് മതത്തി൯റ്റെയാവശ്യമുള്ളതു്, ആലോകത്തെനമ്മുടെകണ്ണിലു്നിവ൪ത്തുമ്പോളു് മതത്തി൯റ്റെയാവശ്യവുംപോകുന്നു. ഒരുതാലു്ക്കാലികയാശ്വാസമരുന്നെന്നനിലയു്ക്കു് സമൂഹത്തിലു് മതത്തി൯റ്റെസാന്നിദ്ധ്യമനിവാര്യമാക്കുന്ന സാമ്പത്തികചൂഷണവുമതുല്യതയുമവസാനിപ്പിക്കുന്നതോടെ മതംമറയും, എങ്കിലുംപിന്നെയുംപക്ഷേ മതമുക്തമായയാത്മീയതനിലനിന്നേയു്ക്കാമെന്നതാണു് മാ൪കു്സ്സി൯റ്റെകാഴു്ച്ചപ്പാടി൯റ്റെചുരുക്കം. സാമൂഹ്യക്രമംമാറ്റുന്നതിനു് ഏറ്റവുംവലിയതടസ്സമായി അതിനെനിലനി൪ത്താ൯ശ്രമിക്കുന്നയൊന്നായാണു് മാ൪കു്സ്സു് മതത്തെക്കാണുന്നതു്, വിശകലനംചെയ്യുന്നതു്. സാമൂഹ്യക്രമംമാറി ചൂഷണവും ഒറ്റപ്പെടലും അടിച്ചമ൪ത്തലും അന്യവലു്ക്കരണവുമില്ലാത്തൊരുസമൂഹത്തിലു് കഷ്ടപ്പാടില്ലാത്തതുകൊണു്ടു് കഠിനവേദനയുടെഘട്ടങ്ങളിലു് ഒരോപ്പിയമായിപ്പ്രവ൪ത്തിക്കുന്ന മതമെന്നയാശ്വാസമരുന്നി൯റ്റെയാവശ്യംതന്നെവരുന്നില്ല.

മതം വ്യക്തിപരവും മാനസ്സികവുമെന്നതുകടന്നു് സാമൂഹ്യവും സംഘടിതവുമായശേഷം ജനങ്ങളുടെ അടിച്ചമ൪ത്തലാണതി൯റ്റെമുഖമുദ്ര. അതിനുശേഷം സൗമ്യഭാവമതിനുണു്ടായിട്ടില്ല. ആദ്യം അതിനകത്തുള്ളയാളുകളെയും അതുകഴിഞ്ഞതിലൂടെശക്തിനേടുന്നതിലൂടെ അതിനകത്തില്ലാത്തയാളുകളെയുമതടിച്ചമ൪ത്തുന്നു. അങ്ങനെയല്ലാത്തൊരുമുന്നോട്ടുപോക്കു് ലോകത്തു് അറിയപ്പെടുന്ന ഒരുമതത്തിലുമുണു്ടായിട്ടില്ല. വ്യക്തികളെയും അതിലൂടെസമൂഹത്തെയും നിയന്ത്രിക്കുന്നതിനുള്ളൊരു ഉപകരണമായിട്ടാണു് അതി൯റ്റെയാദ്യദശകഴിഞ്ഞു് അതെല്ലാക്കാലത്തുമനുഭവപ്പെട്ടിട്ടുള്ളതു്. ഒടുവിലതു് രാഷ്ട്രീയശക്തിനേടി ഭരണകൂടവുമായിവിലപേശുന്നു, ആനുകൂല്യങ്ങളു്നേടുന്നു, അല്ലെങ്കിലു് രാജ്യഭരണത്തിലിടപെടുന്നു, നിയന്ത്രിക്കുന്നു, ആരാണോഭരണംനടത്തുന്നതു് അവ൯റ്റെയാളുകളായതുമാറുന്നു, ചിലേടത്തു് അതി൯റ്റെയവിവേകത്തി൯റ്റെയും അഹങ്കാരമദത്തി൯റ്റെയുംപാരമ്യത്തിലു് അതുരാജ്യഭരണംതന്നെയായിമാറുന്നു. ഭരണംപിടിക്കുന്നതിനും അധികാരത്തിനുമുള്ള കുറുക്കുവഴിയാണുമതം. ഇ൯ഡൃമുതലു് പാക്കിസ്ഥാനും അഫു്ഘാനിസ്ഥാനും ഇറാനുംവരെയതിനു് പലയുദാഹരണങ്ങളു്നമ്മളു്കണു്ടുകഴിഞ്ഞു.

രണു്ടുംതമ്മിലുള്ളയന്തരങ്ങളു്മനസ്സിലാക്കാതെ, മനസ്സിലാക്കിയാലു്ത്തന്നെയതുപ്രകടിപ്പിക്കാതെ, മാ൪കു്സ്സിസത്തിനും ആത്മീയതയു്ക്കും അതോടൊപ്പംമതത്തിനും സഹവസിച്ചും സഹകരിച്ചും ജീവിക്കാ൯കഴിയുമെന്നുവിശ്വസിക്കുന്ന മാ൪കു്സ്സിസ്സു്റ്റുകളു് ഇന്നുകേരളത്തിലെപ്പോലെ ലോകത്തുപലയിടത്തുമുണു്ടു്. അവ൪ മാ൪കു്സ്സിസംമനസ്സിലാക്കിയിട്ടുള്ളവരല്ല, അതിനെപ്പിന്തുടരുന്നവരല്ല. അവരാത്മീയതയിലു്നിന്നുകൊണു്ടു് മാ൪കു്സ്സിസത്തെയതിനെ ന്യായീകരിക്കാ൯കിട്ടുമോയെന്നുനോക്കുന്നവരാണു്. മാ൪കു്സ്സിസത്തിനുനിലനിലു്ക്കാ൯ ആത്മീയതയുടെചാരലു്വേണു്ട, കാരണം അതുതന്നെയൊരുശാസു്ത്രമാണു്, പക്ഷേ ശാസു്ത്രയുഗത്തിലു് ആത്മീയതയു്ക്കുനിലനിലു്ക്കാ൯ മാ൪കു്സ്സിസത്തി൯റ്റെചാരലു്വേണം. ശാസു്ത്രയുഗത്തിലു്നിലനിലു്പ്പുനഷ്ടപ്പെട്ടമതത്തിനു് അതാണവരുണു്ടാക്കിക്കൊടുക്കുന്നതു്. അവരൊന്നുതള്ളിയിരുന്നെങ്കിലു്മതം മറിഞ്ഞുവീഴുമായിരുന്നു. മാ൪കു്സ്സിനുപോലുമിതിലു് സംശയങ്ങളുണു്ടായിരുന്നുവെങ്കിലു് അതുപ്രയോഗിച്ചയിടത്തെയനുഭവങ്ങളു്നോക്കി മാ൪കു്സ്സിസവുംമതവുമായി അങ്ങനെയൊരുസഹവാസംപറ്റില്ലെന്നു് സംശയംദൂരീകരിക്കേണു്ടിയിരുന്നതു് പിന്നീടുവന്നമാ൪കു്സ്സിസ്സു്റ്റുകളാണു്, പക്ഷേയവരതുചെയു്തില്ല. അതുകൊണു്ടു് അങ്ങനെസഹവസിക്കാ൯കഴിയുമെന്നയന്ധവിശ്വാസം മാ൪കു്സ്സിസമെന്നപദവുമായിബന്ധപ്പെട്ടു് ഇപ്പോഴുംനിലനിലു്ക്കുന്നു.

അങ്ങനെയൊരുസഹവാസവും സഹകരണവും വേണു്ടിവന്നാലു്സ്സമന്വയവുംവേണമെങ്കിലു് മാ൪കു്സ്സിസം ചരിത്രത്തെസ്സംബന്ധിച്ചുള്ളയതി൯റ്റെ സാമ്പത്തികവ്യാഖ്യാനങ്ങളു്മാറ്റേണു്ടിവരും, മതം സമൂഹത്തിലെക്കാര്യങ്ങളു്സംബന്ധിച്ചുള്ളയതി൯റ്റെ പരലോകസങ്കലു്പ്പവുമുപേക്ഷിക്കേണു്ടിവരും. (മാ൪കു്സ്സിന്നില്ലാത്തതുകൊണു്ടു്) ആദ്യത്തേതിലതുസാദ്ധ്യമാണെങ്കിലും (അങ്ങനെയാരുമില്ലാത്തതുകൊണു്ടു്) രണു്ടാമത്തേതിലതുസാദ്ധ്യമാണെന്നുതോന്നുന്നില്ല. മാ൪കു്സ്സിസം അതി൯റ്റെപ്രമുഖഘടകമായ നിരീശ്വരത്വമുപേക്ഷിച്ചാലു്പ്പോലും മതമതുപേക്ഷിക്കുമെന്നുതോന്നുന്നില്ല, പക്ഷേയാദ്യത്തേതുനടന്നാലു് രണു്ടാമത്തേതി൯റ്റെയാവശ്യംപോലുംവരുന്നുമില്ല. ആശയ-വിശ്വാസസംഹിതകളെന്നനിലയിലുള്ള രണു്ടി൯റ്റെയുംവലിപ്പംനോക്കുമ്പോളു് ആദ്യത്തേതാണുനടക്കാ൯സാദ്ധ്യത, നടന്നുകൊണു്ടിരിക്കുന്നതു്. ഒരുപാ൪ട്ടിക്കോണു്ഗ്രസ്സോമറ്റോകൂടി മാ൪കു്സ്സിസംനിരീശ്വരത്വമുപേക്ഷിച്ചെന്നൊരു പ്രഖ്യാപനംതന്നെവരണമെന്നുണു്ടോ- ഇ൯ഡൃയിലടക്കമിപ്പോളു്ച്ചെയു്തതുപോലെ അതങ്ങുപേക്ഷിച്ചാലു്മാത്രംപോരേ?

എങ്കിലും സ്വന്തമായിനിലനിലു്പ്പുള്ളരീതിയിലു് നൂറ്റാണു്ടുകളായി ജനങ്ങളുടെയിടയിലു് രൂഢമൂലമായൊരുസ്ഥാപനമായതുകൊണു്ടു് മതത്തി൯റ്റെകാര്യത്തിലിടപെടണു്ടെന്നൊരുതീരുമാനം കമ്മ്യൂണിസ്സു്റ്റുഭരണമുണു്ടായരാജ്യങ്ങളിലു് പിന്നീടുവന്നിട്ടുണു്ടു്. അതൊരുവീഴു്ച്ചയിലേക്കുള്ള ആദ്യപടിയായിക്കൂട്ടാം. വ്യക്തമായുമതിനെത്തുട൪ന്നാണു് കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളിലും മാ൪കു്സ്സിസ്സു്റ്റുവിശ്വാസികളിലും ആത്മീയതയുമായുംമതവുമായും അധികമായൊരടുപ്പം ഉടലെടുത്തിട്ടുള്ളതു്, ഒരാശയസംവിധാനമെന്നനിലയിലു് മാ൪കു്സ്സിസത്തിലു് അതോടെയാണുവിള്ളലുകളു്വീഴാ൯തുടങ്ങിയതു്.

ത൯റ്റെകാലത്തൊരുനിരോധിതവസു്തുവായല്ലാതെ തികച്ചുംനിയമപരമായൊരു വൈദ്യശാസു്ത്രസഹായമായുപയോഗിക്കപ്പെട്ടിരുന്ന ഓപ്പിയത്തെക്കുറിച്ചു് മാ൪കു്സ്സെന്തിനാണിങ്ങനെയൊരു തെറ്റിദ്ധരിപ്പിക്കത്തക്കപ്രസു്താവനനടത്തിയതു്? അതുമാ൪കു്സ്സതിനെയോ മതത്തെയോനിരാകരിച്ചതല്ല, ശക്തമായൊരുദാഹരണമായി ചൂണു്ടിക്കാണിച്ചെന്നുമാത്രമേയുള്ളൂവെന്നൊരു വാദമുയ൪ന്നിട്ടുണു്ടു്, ആവാദത്തെയാണു് ആത്മീയവഴിയിലേക്കുപോയ വ്യാജമാ൪കു്സ്സിസ്സു്റ്റുകളിന്നാശ്രയിക്കുന്നതു്.

Written on 14 October 2025 and first published on 13 November 2025