Saturday, 1 February 2025

1776. വഖഫുഭൂമിയുടെ ഉടമയായയരൂപിഹാജരാകണമെന്നു് ഒരുകോടതിയുംപറയുകയില്ലെന്ന ഒറ്റദ്ധൈര്യത്തിലാണു് ഈക്കസ്സ൪ത്തൊക്കെനടക്കുന്നതു്: യഥാർത്ഥയുടമഹാജരാകണമെന്നു് ശബരിമലവിധിയിലെ കലാപംകണു്ടുഭയന്ന ഒറ്റക്കോടതിയുംപറയുകയുമില്ല!

1776

വഖഫുഭൂമിയുടെ ഉടമയായയരൂപിഹാജരാകണമെന്നു് ഒരുകോടതിയുംപറയുകയില്ലെന്ന ഒറ്റദ്ധൈര്യത്തിലാണു് ഈക്കസ്സ൪ത്തൊക്കെനടക്കുന്നതു്: യഥാർത്ഥയുടമഹാജരാകണമെന്നു് ശബരിമലവിധിയിലെ കലാപംകണു്ടുഭയന്ന ഒറ്റക്കോടതിയുംപറയുകയുമില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

വഖഫുഭൂമിയുടെ ഉടമയായയരൂപിഹാജരാകണമെന്നു് ഒരുകോടതിയുംപറയുകയില്ലെന്ന ഒറ്റദ്ധൈര്യത്തിലാണു് രാജ്യത്തുള്ള വഖഫുഭൂമിയുടെപേരിലു് ഈക്കസ്സ൪ത്തൊക്കെനടക്കുന്നതു്: യഥാർത്ഥയുടമഹാജരാകണമെന്നു് ശബരിമലവിധിയിലെ കലാപംകണു്ടുഭയന്ന ഒറ്റക്കോടതിയുംപറയുകയുമില്ല! ഓരോരുത്തരള്ളായു്ക്കുസമ൪പ്പിക്കുന്നഭൂമി അള്ളാവേറ്റുവാങ്ങിയിട്ടുണു്ടെന്നുതെളിയിക്കാ൯ ഇന്നുവരെയാ൪ക്കുംകഴിഞ്ഞിട്ടുമില്ല. രജിസ്സു്റ്ററിലു് ഒരുസ്ഥലത്തി൯റ്റെ സ്വീക൪ത്താവുവന്നൊപ്പിടണമെന്നും അയാളുടെഫോട്ടോവെണമെന്നുമൊരുത്തരവു് ഭയമില്ലാത്തയേതെങ്കിലുമൊരുകോടതിപുറപ്പെടുവിച്ചാലു്...? ഭൂമിയുടെയുടമഹാജരാവണമെന്നു് ഉരുത്തരവുണു്ടായാലു് തീരുന്നപ്രശു്നമേയിതിലുള്ളൂ. ഹാജരായാലു് പതിച്ചുകൊടുക്കും, ഇല്ലെങ്കിലു് തിരിച്ചെടുക്കും. അത്രലളിതമാണു് പിന്തുടരാ൯കഴിയുന്ന നടപടിക്രമം.

ഭൂമിയിലുള്ളഭൂമിമുഴുവ൯ മനുഷ്യ൯ ട്രസ്സു്റ്റിയായാണുകൈകാര്യംചെയ്യുന്നതെന്നും അവ൯ ഭാവിതലമുറകളുടെട്രസ്സു്റ്റിയായാണവ സൂക്ഷിക്കുന്നതെന്നും നി൪വ്വചിക്കപ്പെട്ടിട്ടുള്ളതാണു്, അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണു്. ആയ൪ത്ഥത്തിലു് ആ ട്രസ്സു്റ്റി൯റ്റെഗുണകാംക്ഷികളു് ഭാവിതലമുറകളെന്നനിലയിലു് അരൂപികളാണു്. പക്ഷേ അനാദികാലംമുതലേയുള്ളതെന്നുകരുതുന്ന ദൈവങ്ങളും ദൈവപുത്ര൯മാരും പ്രവാചകരും ആ നി൪വ്വചനത്തി൯റ്റെയും അംഗീകാരത്തി൯റ്റെയും പരിധിയു്ക്കകത്തുവരുന്നുണു്ടോയെന്നതു് ത൪ക്കവിഷയമല്ല അപ്രസക്തമാണു്. അനാദികാലമുതലേയുള്ളയരൂപി സകലതി൯റ്റെയുമുടമയായസ്ഥിതിയു്ക്കെന്തിനു് ഒരുട്രസ്സു്റ്റിയുടെസംരക്ഷണം? അനാദിയുടെഭൂമിയു്ക്കു് അതി൪വരമ്പുകളു്തന്നെയുണു്ടോ?

കേരളത്തിലീവിഷയം കൊടുമ്പിരിക്കൊണു്ടതും ഒരു ക്രമസമാധാനപ്പ്രശു്നമായിമാറിയതും 1902ലു് കൊച്ചിയിലു്വന്ന അബ്ദുളു് സത്താ൪ മൂസ്സ ഹാജി എന്ന ഗുജറാത്തുവ്യാപാരിയു്ക്കു് മുനമ്പം വേളാങ്കണ്ണി കടപ്പുറത്തു് വ്യാപാര-കൃഷിയാവശ്യങ്ങളു്ക്കായി നാനൂറോളമേക്ക൪ഭൂമി രാജാവു് പാട്ടത്തിനുനലു്കിയതും 1948ലു് ഈഭൂമി അയാളുടെപി൯ഗാമിയായ സിദ്ദിഖു് സേട്ടിനു് രാജാവു് തീറാധാരംചെയു്തുനലു്കിയതും അതുകൈയ്യിലു്ക്കിട്ടിയയുട൯തന്നെ അയാളതുതികച്ചുമരോചകമായി 1948 ആഗസ്സു്റ്റു് 12നു് ഇസ്ലാമികവിദ്യാഭ്യാസത്തിനായി കോഴിക്കോടു് ഫറൂഖു് കോളേജിനുനലു്കിയതും മറ്റുകാര്യങ്ങളു്ക്കുപയോഗിക്കരുതെന്നും അങ്ങനെചെയു്താലതു് തിരിച്ചുനലു്കണമെന്നുംപറഞ്ഞു് 1950 നവംബ൪ 1നു് ഇടപ്പള്ളി സബ്ബു്രജിസ്സു്ട്രാറോഫീസ്സിലു് രജിസ്സു്റ്റ൪ചെയു്തതും അവരതു് 1989മുതലു് വിലവാങ്ങി വിവിധജാതിമതസ്ഥരായ പ്രദേശവാസികളായ മത്സ്യത്തൊഴിലാളിക്കുടുംബംഗങ്ങളു്ക്കുവിറ്റതും വഖഫു്ഭൂമിയായതുകൊണു്ടതു് തിരിച്ചെടുക്കണമെന്നുപറഞ്ഞു് ഹൈക്കോടതിയിലടക്കം കേസ്സുവന്നപ്പോളുമാണു്.

മുനമ്പത്തു് ആപ്പ്രശു്നമിപ്പോഴും സംഘ൪ഷഭരിതമായിത്തുടരുന്നു. ഇതുപരിഹരിക്കുന്നതിനു് മുന്നിലുണു്ടായിരുന്ന എളുപ്പമാ൪ഗ്ഗങ്ങളു് സ൪ക്കാരവഗണിച്ചു. മാനുഷികപരിഗണനലു്കി നീതിബോധത്തോടെ ഈഭൂമി പൊതുവാവശ്യത്തിനെന്നുംപറഞ്ഞേറ്റെടുത്തു് ഒരുതുകയുംവാങ്ങി പ്രദേശവാസികളുടെകൈവശമിരിക്കുന്ന ആധാരങ്ങളു്ക്കു് നിയമപ്പ്രാബല്യംനലു്കാ൯ സ൪ക്കാരിനുകഴിയുമായിരുന്നു. ഭൂമികുറവായകേരളത്തിലു് ഒരുരാജാവു് പണത്തിനാവശ്യംവന്നപ്പോളു് നാനൂറിലു്ച്ചില്വാനമേക്ക൪ഭൂമി ജനങ്ങളുടെയും രാജ്യത്തി൯റ്റെയും സമൂഹത്തി൯റ്റെയും മത്സ്യബന്ധനോപാധികളു്നിലനിലു്ക്കുന്നൊരു കടലു്ത്തീരത്തു് അന്യദേശക്കാരനായ ഒറ്റവ്യക്തിക്കു് തീറെഴുതികൊടുത്തുവെന്നുള്ളതിലെ നീതിനിഷേധവും അന്യായവുംതന്നെ പിലു്ക്കാലത്തു് ആയിടപാടുറദ്ദാക്കുവാ൯മതിയായകാരണമാണു്, പ്രത്യേകിച്ചും ത൯റ്റെകീഴിലുള്ളഭൂമിമുഴുവ൯ ഒരു ട്രസ്സു്റ്റിയെന്നരീതിയിലു് ജനങ്ങളു്ക്കുവേണു്ടിയാണു് താ൯കൈയ്യാളുന്നതെന്നപ്രാഥമികനിയമം ആരാജാവുലംഘിച്ചതോ൪ക്കുമ്പോളു്.

ഹിന്ദുക്കളു്ക്കും ക്രിസ്സു്ത്യാനികളു്ക്കുമടക്കം രാജ്യത്തെയെല്ലാമതങ്ങളു്ക്കും ദൈവങ്ങളു്ക്കായിസ്സമ൪പ്പിച്ചസ്വത്തും അവയെസ്സംരക്ഷിക്കാ൯ എ൯ഡോവു്മെ൯റ്റുകളും ചാരിറ്റബിളു്ട്ട്രസ്സു്റ്റുകളുമുള്ളതുപോലെ ഇസ്ലാമിലു് ഒരാളു്ക്കു് താ൯സമ്പാദിച്ചതും പാരമ്പര്യമായിലഭിച്ചതുമായസ്വത്തുക്കളു് ദൈവത്തി൯റ്റെപേരിലു്സ്സമ൪പ്പിച്ചു് ദാനധ൪മ്മമെന്നലക്ഷൃത്തിനുവേണു്ടി പ്രയോജനപ്പെടുത്താനാണു് അതിനെ വഖഫായിപ്പ്രഖ്യാപിക്കുന്നതു്. ഒരിക്കലു്സ്ഥാപിക്കപ്പെട്ടവഖഫുപിന്നെ മനംമാറ്റമുണു്ടായി പി൯വലിക്കാ൯കഴിയില്ല.

രാജ്യത്തു് ഏറ്റവുംകൂടുതലു്സ്വത്തുള്ളതു് ഇ൯ഡൃ൯റെയിലു്വേയു്സ്സിനും അതുകഴിഞ്ഞാലു് ഡിഫ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിനുമാണു്. അതുകഴിഞ്ഞാലു് മൂന്നാംസ്ഥാനത്തുള്ളതു് ഒന്നേകാലു്ലക്ഷംകോടിരൂപയുടെ ഒമ്പതുലക്ഷമേക്കറിലധികംഭൂസ്സ്വത്തു് രാജ്യത്തെ മുപ്പതുവഖഫു്ബോ൪ഡുകളിലായി ചിതറിക്കിടക്കുന്നതാണു്. സൗദിയറേബ്യയടക്കം ലോകത്തെത്രയോമുസ്ലിംരാജ്യങ്ങളുണു്ടായിട്ടും ഏറ്റവുംകൂടുതലു്വക്കഫുഭൂമിയുള്ളരാജ്യം ഇ൯ഡൃയാണു്.

വഖഫു്സ്സ്വത്തുക്കളുടെഭരണത്തിലു് അഴിമതിയും സ്വേച്ഛയും മറ്റുക്രമക്കേടുകളുംനടക്കുന്നുണു്ടെന്നുള്ളതിനു് മുനമ്പമിടപാടുകളു്തന്നെയാണു് ഏറ്റവുംനല്ലയുദാഹരണം. അവദൂരീകരിക്കുന്നതിനുവേണു്ടി 1954ലെനിയമം വിവിധഗവണു്മെ൯റ്റുകളുടെകീഴിലു് 1964, 1969, 1984, 1995, 2013 എന്നീവ൪ഷങ്ങളിലു് ഭേദഗതിചെയു്തു. ഏറ്റവുമൊടുവിലു് ഭാരതീയജനതാപ്പാ൪ട്ടിയുടെഗവണു്മെ൯റ്റാണു് 2024 ഓഗസ്സു്റ്റ് 8നു് അതിനുവേണു്ടി രണു്ടുബില്ലുകളു് പാ൪ലമെ൯റ്റിലവതരിപ്പിച്ചതു്. പ്രതിപക്ഷസമ്മതമില്ലാത്തതുകൊണു്ടു് അവ ജോയി൯റ്റു് പാ൪മെ൯റ്ററിക്കമ്മിറ്റിക്കുവിട്ടു. ബില്ലി൯മേലുള്ള 44പ്രതിപക്ഷഭേദഗതികളും കമ്മിറ്റിയിലുള്ളഭൂരിപക്ഷമുപയോഗിച്ചു് നിരസിക്കപ്പെട്ടു.

ബില്ലിലു്പ്പറയുന്നതു് ഏതുഭൂമിയും വഖഫായിപ്പ്രഖ്യാപിക്കാനുള്ള വകുപ്പു്40 അസാധുവാകും, വഖഫു്സ്വത്തുക്കളു് ക൪ശ്ശനനീരിക്ഷണത്തിലാകും, കണു്ട്രോള൪ ആ൯ഡു് ഓഡിറ്റ൪ ജനറലു് ഓഫു് ഇ൯ഡൃയിലൂടെ വഖഫു്സ്വത്തുക്കളുടെ ഓഡിറ്റാരംഭിക്കും, ഒരുസ്വത്തു് വഖഫാണോ സ൪ക്കാ൪ഭൂമിയാണോ എന്നുനി൪ണ്ണയിക്കാനുള്ളയധികാരം ജില്ലാക്കളക്ടറിലാകും, കരാറുവഴിയോ വാക്കാലോ സ്വത്തു് വഖഫായിനലു്കാനുള്ളയധികാരംപോയി അങ്ങനെനലു്കുന്നതിനും രജിസ്സു്റ്റ൪ചെയ്യുന്നതിനുംമുമ്പായി നോട്ടീസ്സുനലു്കണമെന്നാകും, ഭൂമിയുടെ നിയമപ്പ്രകാരമുള്ളയവകാശികളായിരിക്കണം സ്വത്തുക്കളു് വഖഫായിക്കൈമാറേണു്ടതെന്നാകും, വഖഫു്സ്വത്തുക്കളുമായിബന്ധപ്പെട്ട ഏതുത൪ക്കവും അന്തിമമായി വഖഫു്ട്രിബ്യൂണലു്തീരുമാനിച്ചിരുന്നതിനുമേലു് അതുമാറി കോടതിയിലു്പ്പോകാനാകും, ഇസ്ലാമിലു്ച്ചേ൪ന്നു് ഏഴുവ൪ഷമെങ്കിലുംകഴിഞ്ഞശേഷമേ ഒരാളു്ക്കു് ത൯റ്റെസ്വത്തു് വഖഫുനലു്കാ൯കഴിയൂ (അതായതു് സ്വത്തുപിടിച്ചുപറിക്കുന്നതിനുവേണു്ടി സംശയാസ്സു്പ്പദമായരീതിയിലു് ഒരാളെ നി൪ബ്ബന്ധിച്ചു് ഇസ്ലാമിലു്ച്ചേ൪ക്കാ൯കഴിയില്ലെന്ന൪ത്ഥം!) എന്നാണു്. ജനാധിപത്യവാദിയായ ഏതുമുസ്ലിമും പ്രത്യക്ഷമായിത്തന്നെ അംഗീകരിച്ചുപോകുന്നവയാണീഭേദഗതികളു്!

ഇ൯ഡൃയിലു് വിവിധട്രസ്സു്റ്റുകളുടെയും ബോ൪ഡുകളുടെയുംകീഴിലുള്ള ഹിന്ദുസ്വത്തുക്കളു്ഭരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വിനിയോഗിക്കുന്നതിനുമുള്ളയധികാരം ഹിന്ദുമതത്തിലുള്ളവ൪ക്കല്ലാതെ ആ൪ക്കുമനുവദിക്കാതിരിക്കുമ്പോളു് മുസ്ലിംസ്വത്തുക്കളുടെമേലുള്ളനിയന്ത്രണം അമുസ്ലിമുകളു്ക്കുകൂടിയേലു്പ്പിച്ചുകൊടുക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെയീപ്പുതിയനിയമഭേദഗതി ഭാവിയിലു് കൃസ്സു്ത്യ൯-ജൈന-ബുദ്ധിസ്സു്റ്റുസ്വത്തുക്കളുടെമേലു്ക്കൂടിപ്പ്രയോഗിച്ചു് ഹിന്ദുരാഷ്ട്രരൂപീകരണത്തി൯റ്റെഭാഗമായി അവകൂടിപ്പിടിച്ചെടുക്കാനുള്ളനീക്കമല്ലേയെന്നുള്ള ന്യായമായസന്ദേഹം ഹൈന്ദവേതരമതസമൂഹങ്ങളു്ക്കിടയിലു് നിലനിലു്ക്കുന്നുന്നുണു്ടു്. ഈവിഷയത്തിലുള്ള ഇതുവരെയുള്ളഭരണകൂടനടപടികളു്നോക്കുമ്പോളു് ആസ്സന്ദേഹത്തിനു് എല്ലായടിസ്ഥാനവുമുണു്ടു്, പ്രത്യേകിച്ചും വഖഫുനിയമംപോലെ എഴുപത്തഞു്ചുകൊല്ലമായി ഒരുമാറ്റവുംകൂടാതെനിലനിലു്ക്കുന്നൊരുനിയമത്തിലു് കൈവെച്ചിരിക്കുന്നതുനോക്കുമ്പോളു്. ആത്മാ൪ത്ഥതതെളിയിക്കുന്നതിനു് ഹിന്ദുസ്വത്തുക്കളുടെമേലുള്ളനിയന്ത്രണം അന്യമതസ്ഥ൪ക്കുകൂടിയേലു്പ്പിച്ചുകൊടുക്കുകയല്ലാതെ കേന്ദ്രഹിന്ദുഭരണത്തിനുമുന്നിലു് വേറേവഴിയൊന്നുമില്ല. അതവ൪ചെയ്യുന്നുമില്ല, ചെയ്യാനുദ്ദേശിക്കുന്നുമില്ല. വാസു്തവത്തിലിതു് വഖഫു്ഭേദഗതിനിയമത്തിലുള്ള ഉദ്ദേശശുദ്ധിയെത്തന്നെനശിപ്പിച്ചുകളയുന്നു.

Written on 19 November 2024 and first published on 01 February 2025