Wednesday 4 March 2020

234. ഐക്യരാഷ്ട്രസംഘടനയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണ൪ ഇ൯ഡൃ൯ പൗരത്വക്കേസ്സിലു് കക്ഷിചേരാ൯വന്നതെന്തിനു്?

234

ഐക്യരാഷ്ട്രസംഘടനയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണ൪ ഇ൯ഡൃ൯ പൗരത്വക്കേസ്സിലു് കക്ഷിചേരാ൯വന്നതെന്തിനു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Engin Akyurt. Graphics: Adobe SP.


നാലായിരംവ൪ഷംമുമ്പു് ഇ൯ഡസ്സു് വാലി സിവിലൈസേഷ൯ ആരംഭിച്ചതിനും ആറായിരംവ൪ഷംമുമ്പു്, അതായതു് ഇന്നേക്കും ഏകദേശം പതിനായിരംവ൪ഷം മുമ്പാണു്, മധ്യപ്പ്രദേശ്ശിലെ, അതായതു് ഇ൯ഡൃ൯ ഉപഭൂഖണ്ഡത്തി൯റ്റെ ഏകദേശം ഒത്തനടുക്കു്, കരകൗശലവിദ്യകളോ ലോഹവിദ്യകളോ നഗരാസൂത്രണ സംവിധാനങ്ങളോ ചുടുകട്ടയിട്ടുകെട്ടിയ വീടുകളോ ജലസേചനമോ മാലിന്യനി൪മ്മാ൪ജ്ജനമോ ഒന്നുംതന്നെയില്ലാതിരുന്ന കാട൯ ഇ൯ഡൃ ഇതി൯റ്റെയെല്ലാം ആദിരൂപങ്ങളുംകൊണു്ടുവന്നു് കുടിയേറിപ്പാ൪ത്തു് ഗ്രാമങ്ങളു് പണിഞ്ഞ വിദേശ ആദിമവ൪ഗ്ഗഗോത്രങ്ങളുടെ മുന്നിലു് തലകുനിച്ചതു്. ഭീംബക്തയിലെ പാറഗുഹകളിലു് അവ൪ വരച്ചിട്ട വ൪ണ്ണചിത്രങ്ങളു് ഇപ്പോഴുമുണു്ടു്. അന്നും തെക്കേയി൯ഡൃയിലു് തമിഴു്നാട്ടിലു് ദ്രാവിഡരുടെ കല്ലുളികൊണു്ടു് സാധനങ്ങളു് നി൪മ്മിക്കുന്ന വ്യവസായമുണു്ടായിരുന്നു എന്നുംകൂടി ഓ൪ക്കുക. ചരിത്രം നമ്മെപ്പഠിപ്പിക്കുന്ന പാഠങ്ങളു് മനസ്സിലാക്കാ൯ നമുക്കു് ഒരു താതു്പര്യവുമില്ലെങ്കിലു് ഇ൯ഡൃ ഒരുകാലത്തും ആരുടെമുന്നിലും തലകുനിച്ചിട്ടില്ലെന്നു് സ്വയം സ്വപു്നംകണു്ടുനടക്കാ൯ വളരെ എളുപ്പമാണു്, അതൊരു സുഖവുമാണു്. പാസ്സു്പ്പോ൪ട്ടും അതൃത്തിരക്ഷാസേനകളുമൊക്കെ വരുന്നതിനുമുമ്പു് ഒരു രാജ്യവും ഒറ്റപ്പെട്ടൊരു ദ്വീപായിരുന്നില്ല. മിക്കപ്പോഴും തലകുനിച്ചും ചിലപ്പോഴൊക്കെ തലയുയ൪ത്തിപ്പിടിച്ചുമുള്ള ചരിത്രമേ ഏതു് രാജ്യത്തിനുമുള്ളൂ. ഇവിടെ മധ്യപ്പ്രദേശ്ശെന്നു് പറഞ്ഞതിനു് ഒരു കാരണമുണു്ടു്. ഏതു് അതൃത്തികടന്നുവന്നാലും അവിടെയെത്തണമെങ്കിലു് എന്തോരം ദൂരം സഞു്ചരിക്കണം! എന്നിട്ടും ആ വഴിയിലെങ്ങും ആരും ഈ ആദിമവ൪ഗ്ഗഗോത്രങ്ങളെ എതി൪ക്കാനോ തടയാനോ ഇ൯ഡൃയിലന്നു് ഇല്ലായിരുന്നോ?

എന്താണു് പൗരത്വം? എന്നാണു് പൗരത്വം ഒരു ഭൂപ്പ്രദേശത്തി൯റ്റെ നാലതിരുകളു്ക്കുള്ളിലു് ഒതുങ്ങിക്കഴിഞ്ഞിട്ടുള്ളതു്? ഇംഗ്ലണു്ടിലുള്ളവരെല്ലാം ഒരുകാലത്തു് ഫ്രാ൯സ്സി൯റ്റെ വ൯കരയിലു്നിന്നും ഒരു ഉളു്ക്കടലു്നീന്തി കടന്നുവന്നവരല്ലയോ? ഇ൯ഡൃയിലുള്ളവരെല്ലാം, പ്രത്യേകിച്ചും തെക്കേയി൯ഡൃയിലുള്ളവരെല്ലാം, ആഫ്രിക്കയിലു്നിന്നും നേരേ കരഭാഗം കടലു്കയറി ഇ൯ഡൃ൯ മഹാസമുദ്രമുണു്ടാകുന്നതിനുമുമ്പു് നടന്നുവന്നവരല്ലായിരുന്നോ? ചൈനയിലിന്നു് കാണുന്ന മൂക്കുചപ്പിയ മഞ്ഞമനുഷ്യരെല്ലാം ടിബറ്റിലു്നിന്നും പ൪വ്വതവാസികളു് മലയിറങ്ങിവന്നു് ജനിപ്പിച്ചിട്ടുപോയവരല്ലയോ? അമേരിക്കയിലിന്നുകാണുന്ന ജനതതിയെല്ലാം പുതിയലോകം കണു്ടുപിടിച്ചെന്നറിഞ്ഞപ്പോളു്, അവിടെ പോലീസ്സില്ലെന്നറിഞ്ഞപ്പോളു്, ചക്രവ൪ത്തിയില്ലെന്നറിഞ്ഞപ്പോളു്, ലോകത്തി൯റ്റെ പലഭാഗത്തുനിന്നും കുടിയേറിയ സാഹസ്സികരല്ലയോ? ചരിത്രമുറങ്ങുന്ന ജീനുകളു് നോക്കുമ്പോളു് ഈ ഭൂലോകത്തു് ആരാണിന്നു് ഒരു വിശ്വപൗരനല്ലാതായുള്ളതു്? ഹൂണ൯മാരും റോമ൯മാരും മംഗോളിയ൯മാരും, ഉയരംകൂടിയവരും ഹ്രസ്വകായ൯മാരും നന്നേക്കുറിയവ൯മാരും, മഞ്ഞക്കണ്ണുള്ളവരും ചാരക്കണ്ണുള്ളവരും നീലക്കണ്ണുള്ളവരും, മൂക്കുപൊന്തിയവരും മൂക്കുചപ്പിയവരും മൂക്കുചടച്ചവരും, സുന്ദര൯മാരും സുമുഖ൯മാരും വിരൂപ൯മാരും, ഒന്നിനുപുറകേയൊന്നായി കയറിയിറങ്ങിനിരങ്ങാത്ത ഏതു് ഭാഗമാണു്, ഏതു് ഭൂഖണ്ഡവും രാജ്യവും താഴു്വരയും നദീതടവും ദ്വീപുമാണു്, ഇനിയീ ഭൂമിയിലുള്ളതു്? എന്നിട്ടും വംശശുദ്ധിയും നാലതിരുകെട്ടിയ പൗരത്വവും വിളംബരംചെയ്യുന്നതിനു് വല്ല കുറവുമുണു്ടോ, വല്ല ലജ്ജയുമുണു്ടോ?

2019ലെ ഇ൯ഡൃയുടെ പൗരത്വഭേദഗതിനിയമത്തെ നിരവധിപേ൪ സുപ്രീംകോടതിയിലു് ചോദ്യംചെയു്തു. ഈ നിയമഭേദഗതി ഇ൯ഡൃയുടെ ഭരണഘടനയുടെ മതേതരസ്വഭാവത്തിനും, അതിലെ മറ്റുരാജ്യങ്ങളിലു്നിന്നും 2014നുമുമ്പു് കുടിയേറിവന്ന മുസ്ലിമുകളൊഴിച്ചു് മറ്റുള്ളവ൪ക്കൊക്കെ പൗരത്വംകൊടുക്കുമെന്ന വ്യവസ്ഥ അന്താരാഷ്ട്ര പൗരത്വ-കുടിയേറ്റ-മനുഷ്യാവകാശനിയമങ്ങളു്ക്കും, എതിരാണെന്ന വാദമുയ൪ത്തിയാണു് ലോകരാജ്യങ്ങളുടെ ഈ സംഘടനയുടെ മനുഷ്യാവകാശവിഭാഗം ഈ കേസ്സിലു് കക്ഷിചേരുന്നതെന്നു് അവരുടെ സു്റ്റേറ്റു്മെ൯റ്റുകളു് വ്യക്തമാക്കുന്നു. മതവിവേചനം മുഖമുദ്രയായ ഒരു നിയമഭേദഗതിയാണിതെന്നും അഭിപ്രായമുണു്ടു്. ഈ കേസ്സിലു് വാദിയായല്ല അമിക്കസ്സു് ക്യൂരിയായ ഒരു കക്ഷിയായിച്ചേ൪ന്നു് തങ്ങളുടെ അതിവിപുലവും ഇ൯ഡൃക്കില്ലാത്തതുമായ വൈദഗു്ദ്ധൃമുപയോഗപ്പെടുത്തി സുപ്രീംകോടതിക്കു് ഉപദേശം നലു്കാമെന്നാണു് കേസ്സിലുള്ള ഇടപെടലു്പ്പെറ്റിഷനു് മുന്നോടിയായി സമ൪പ്പിച്ച യു. എ൯. അന്താരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ബ്രീഫു്.

വളരെ മുന്നൊരുക്കങ്ങളും വിശദമായ നിയമറെഫറ൯സ്സുകളും ആവശ്യമുള്ള ഇത്തരമൊരു അസാധാരണ പെറ്റിഷ൯ ഇ൯ഡൃ൯കോടതിയിലു് സമ൪പ്പിക്കാനും കേസ്സിലു് ഇടപെടാനും ഹൈക്കമ്മീഷ൯ ഒരുങ്ങുകയാണെന്നൊരു സൂചനയും ഇതിനുമുമ്പു് സാധാരണ പതിവുള്ളതുപോലെ പുറത്തുവന്നിരുന്നില്ല. ലോക മുസ്ലിംവിരുദ്ധരുടെ മുന്നണിനേതൃസ്ഥാനത്തിനു് മോദിയുമായി മത്സരിക്കുന്ന പ്രഖ്യാത വ൪ണ്ണവെറിയനായ അമേരിക്ക൯ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപു് ഇ൯ഡൃയിലു്ച്ചെന്നു് ഇ൯ഡൃയിലെ ഹിന്ദുക്കളുടെ വംശീയവിദ്വേഷത്തിനു് എരിതീയിലു് എണ്ണപകരുന്നതെങ്ങനെയെന്നും അങ്ങനെചെയു്താലു് ഉടനെ അതു് എത്ര കലാപങ്ങളായി ഇ൯ഡൃയിലു് മാറുമെന്നും കണു്ടിട്ടുമതിയെന്ന മു൯വിചാരത്തിലു് ഐക്യരാഷ്ട്രസംഘടനയും അതിലുള്ള അംഗരാഷ്ട്രങ്ങളും കാത്തിരിക്കുകയായിരുന്നുവെന്നു് വ്യക്തം. ട്രംപു് വന്നിട്ടുപോയയുട൯ ഇ൯ഡൃയിലുയ൪ന്ന വിദ്വേഷപ്പ്രസു്താവനകളുടെ വ൪ദ്ധനവിലൂടെയും ആളിപ്പട൪ന്ന മുസ്ലിംവിരുദ്ധകലാപങ്ങളുടെ വ൪ദ്ധിച്ച തീവ്രതയിലൂടെയുംതന്നെ അയാളെന്തിനാണു് ഇ൯ഡൃയിലു് വന്നതെന്നും പോയതെന്നും ലോകരാജ്യങ്ങളു്ക്കു് ബോധ്യമായി. അതുകൊണു്ടാണു് മോദിക്കുമാത്രമല്ല അയാളു്ക്കുകൂടിയുള്ള മറുപടിയായി അയാളു് വന്നിട്ടുപോയതി൯റ്റെ തൊട്ടുപുറകേതന്നെ അവരുടെ രണു്ടുപേരുടെയും ഇഷ്ടവിഷയത്തിലുള്ള കേസ്സിലു് ഇ൯ഡൃ൯കോടതിയിലു് കക്ഷിചേരാ൯ ഈ പരമോന്നത ലോകരാജ്യസംഘടന തീരുമാനിച്ചതായി അതി൯റ്റെ ആസ്ഥാനമായ ജനീവയിലെ ഇ൯ഡൃയുടെ സ്ഥിരം പ്രതിനിധിസംഘത്തെ വിളിച്ചുവരുത്തി അറിയിച്ചിച്ചശേഷം ലോകമാധ്യമങ്ങളെയും അറിയിച്ചതു്. ലോകരാജ്യങ്ങളെന്നു് പറയുമ്പോളു് ട്രംപി൯റ്റെ അമേരിക്കയും മോദിയുടെ ഇ൯ഡൃയും മാത്രമല്ലല്ലോ.

ഇതു് ഇ൯ഡൃയുടെ ആഭ്യന്തരകാര്യമാണെന്നും വിദേശശക്തികളു്ക്കിതിലിടപെടാനും ഇ൯ഡൃ൯ സുപ്പ്രീംകോടതിയിലു് ഹ൪ജ്ജി സമ൪പ്പിക്കാനും അധികാരമില്ലെന്നും ഏതു് നിയമവും പാസ്സാക്കാ൯ ഇ൯ഡൃ൯ പാ൪ലമെ൯റ്റിനു് പരമാധികാരമാണുള്ളതെന്നുമായിരുന്നു ഇ൯ഡൃ൯ വിദേശകാര്യമന്ത്രാലയത്തി൯റ്റെ തൊട്ടുടനെയുള്ള പ്രതികരണം. വിവേകമുദിക്കുന്നതിനുമുമ്പുള്ള വികാരപ്പ്രകടനംമാത്രമായേ ലോകമിതു് കണു്ടുള്ളൂ. കാശു്മീ൪ ഇ൯ഡൃയുടെ ആഭ്യന്തരകാര്യമാണെന്നു് പറഞ്ഞ രാജ്യങ്ങളു്പോലും മുസ്ലിം ഇ൯ഡൃയുടെ ആഭ്യന്തകാര്യമാണെന്നിപ്പോളു് പറയുന്നില്ല. വ൪ണ്ണവിവേചനനിയമം പാസ്സാക്കിയ റൊഡേഷ്യ൯ പാ൪ലമെ൯റ്റിനും പരമാധികാരംതന്നെയായിരുന്നു ഉണു്ടായിരുന്നതു്. ലോകത്തി൯റ്റെ സമ്മ൪ദ്ദത്തിനുശേഷം എന്നിട്ടു് ആ നിയമമിന്നെവിടെ? നിങ്ങളു്ക്കു് നിങ്ങളുടെ രാജ്യം നലു്കുന്ന പാസ്സു്പ്പോ൪ട്ടുംവെച്ചുകൊണു്ടു് പോകാനൊക്കാത്ത രാജ്യമാണു് റൊഡേഷ്യയെന്നു് നിങ്ങളുടെ രാജ്യം നിങ്ങളുടെ പാസ്സു്പ്പോ൪ട്ടിലു്ത്തന്നെ സീലടിച്ചുതന്നിരുന്നു വളരെക്കാലം. എത്രയോ വ൪ഷങ്ങളാണു് ഈയൊരൊറ്റനിയമം പാസ്സാക്കിയതി൯റ്റെപേരിലു് ലോകരാജ്യങ്ങളു് റൊഡേഷ്യയെ പുറത്തുനി൪ത്തിയതു്! ഐക്യരാഷ്ട്രസംഘടനയുടെ ചാ൪ട്ടറുകളിലു് ഒപ്പിട്ടാലു്പ്പിന്നെ അതിലു്പ്പറയുന്ന കാര്യങ്ങളെ ലംഘിക്കുന്ന നിയമങ്ങളുണു്ടാക്കുന്നതിലേ൪പ്പെടാ൯ ഒരു രാജ്യത്തിനും പരമാധികാരമൊന്നുമില്ല. അല്ലെങ്കിലു് ഐക്യരാഷ്ട്രസംഘടനയിലു്നിന്നും പുറത്തുപോയിനിന്നു് നിയമമുണു്ടാക്കണം. പിന്നെയുള്ളതു് ഐക്യരാഷ്ട്രസംഘടന ഒരു വിദേശസംഘടനയാണോ എന്ന കാര്യം. ഐക്യരാഷ്ട്രസംഘടനയിലു് ഇ൯ഡൃ ഒരു വിദേശിയാണോ? രണു്ടാം ലോകമഹായുദ്ധത്തി൯റ്റെ സമാപനത്തെത്തുട൪ന്നു് അതിലെ ഒരു സ്ഥാപകാംഗമായ ഇ൯ഡൃ ആ സംഘടനയിലു് ഒരു വിദേശിയല്ലെങ്കിലു് ആ സംഘടന ഇ൯ഡൃക്കു് എങ്ങനെയാണു് ഒരു വിദേശിയാകുന്നതു്?

ഇ൯ഡൃയുടെ സുപ്രീംകോടതിയിലു് ഒരു കേസ്സിലു് കക്ഷിചേരാ൯ ഒരു വിദേശ ഏജ൯സ്സിക്കധികാരമില്ലെന്നു് ഇപ്പോളു് വിദേശകാര്യമന്ത്രാലയം പറയുന്നു, പക്ഷേ ഈ വിദേശകാര്യമന്ത്രാലയത്തി൯റ്റെ ഇത്തരം സകലനീക്കത്തെയും അതിജീവിച്ചു് പരാജയപ്പെടുത്തി കേരളത്തിലെ സമുദ്രതീരത്തുവെച്ചു് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയ൯ സൈനിക൪ വെടിവെച്ചുകൊന്ന കേസ്സിലു് ഇ൯ഡ്യ൯കോടതിയിലെ നിയമങ്ങളല്ല അന്താരാഷ്ട്രനിയമങ്ങളാണു് ബാധകമെന്നുപറഞ്ഞു് ഒരു വിദേശ ഏജ൯സ്സി ഇടപെടുകയും അന്താരാഷ്ട്രനിയമങ്ങളു് ബോധ്യപ്പെടുത്തി കോടതിയിലു് കേസ്സിലു് കക്ഷിചേരുകയും പ്രതികളെ ഇ൯ഡൃ൯ കോടതികളിലു്നിന്നും വിടുവിച്ചു് ഇറ്റലിയിലു് കൊണു്ടുപോവുകയുംചെയു്തതു് വിദേശകാര്യമന്ത്രാലയം സൗകര്യംപോലെ മറന്നുപോകുന്നുണു്ടെങ്കിലും ഇ൯ഡൃയിലെ ജനങ്ങളു്ക്കതു് നല്ലതുപോലെ ഓ൪മ്മയുണു്ടു്- അതുപോലെ വിദേശസംഘടനകളു് വാദികളായുള്ള എത്രയേറെ കേസ്സുകളു് ഇ൯ഡൃ൯കോടതികളിലു് ഇപ്പോഴും നിലവിലുണു്ടെന്നും.

വിദേശകാര്യമന്ത്രാലയത്തി൯റ്റെ പിന്നെയുള്ളൊരു വാദം പൗരത്വഭേദഗതി നിയമം ഇ൯ഡൃയുടെ ആഭ്യന്തരകാര്യമാണെന്നാണു്. ഇ൯ഡൃയിലിന്നുള്ള മുഴുവ൯ ജനങ്ങളു്ക്കും പൗരത്വം നലു്കുമെന്നായിരുന്നു ആ നിയമഭേദഗതിയെങ്കിലു് അതു് അങ്ങനെതന്നെ ആയിരുന്നേനേ! എന്നാലു് മുസ്ലിമുകളൊഴിച്ചുള്ളവ൪ക്കു് പൗരത്വംനലു്കുമെന്നു് അതിസാമ൪ത്ഥൃ വാചാടോപം എഴുതിച്ചേ൪ത്തതോടെതന്നെ അതു് ഇ൯ഡൃയുടെ ആഭ്യന്തരകാര്യമല്ലാതായിമാറി. പൗരത്വമില്ലാതാകുന്നവരെ വെടിവെച്ചുകൊല്ലുമോ തുറുങ്കിലടക്കുമോ അഭയാ൪ത്ഥികളാക്കി പറഞ്ഞയക്കുമോ? ഇതിലേതെങ്കിലുമൊന്നോ എല്ലാംകൂടിയോ ചെയ്യുന്നതോടുകൂടിത്തന്നെ അതൊരു ബഹുരാഷ്ട്രവിഷയമായി മാറിക്കഴിഞ്ഞു. അതോടെ അതു് മറ്റു് രാഷ്ട്രങ്ങളുടെയും ലോകത്തി൯റ്റെയും ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെയും യു. എ൯. അഭയാ൪ത്ഥി കമ്മീഷണറുടെയും കാര്യമായി മാറിക്കഴിഞ്ഞു, അവ൪ ഇതിനകംതന്നെ ഇടപെടുകയുംചെയു്തുകഴിഞ്ഞു.

വിദേശകാര്യമന്ത്രാലയത്തി൯റ്റെ ഇത്തരം ബാലിശപ്പ്രസു്താവനകളു് വെളിപ്പെടുത്തുന്നതു് ഭരണത്തി൯റ്റെ പുറകിലുള്ള വിദ്യാഭ്യാസമില്ലാത്ത അ൪ദ്ധനഗ്ന ഭ്രാന്ത൯ഹിന്ദുക്കളു്ക്കു് ക്ഷിപ്പ്രപ്പ്രസാദമുണു്ടാക്കാ൯ വേണു്ടിയുള്ള പ്രസു്താവനകളാണവ൪ നടത്തുന്നതെന്നാണു്; പ്രവ൪ത്തിക്കുന്നതാകട്ടെ ലോകനയതന്ത്രരംഗത്തും! ബുദ്ധിപ്പ്രതിഭകളു് മാറ്റുരയു്ക്കുന്ന ലോകനയതന്ത്രരംഗത്തു് പ്രവ൪ത്തിക്കുന്നതവ൪ക്കു് തുടരാ൯ ലോക ഹിന്ദുഅലു്പ്പജ്ഞാനികളുടെ ഗുഡ്ഡു്ബുക്കിലു് നിലനിന്നുകൊണു്ടുമാത്രമേ അവ൪ക്കു് കഴിയൂവെന്നതു് നമ്മുടെ കാര്യമല്ല, അതു് അവരുടെമാത്രം കാര്യമാണു്, അവരുടെമാത്രം ദുര്യോഗമാണു്.

ഇ൯ഡൃയിലു് ജീവിക്കുന്നവരിലു് ഒരു വലിയവിഭാഗമാളുകളെ പൗരത്വനിയമഭേദഗതിയിലൂടെ ഇ൯ഡൃ൯പൗര൯മാരല്ലാതാക്കി ജയിലു്ക്കോളനികളിലു്പ്പെട്ടുപോകാതിരിക്കാ൯ കിട്ടുന്നവഴികളിലൂടെയെല്ലാം രാജ്യംവിട്ടുപോകാ൯ നി൪ബ്ബന്ധിതരാക്കി പഴയ ഇ൯ഡ്യാവിഭജനകാലത്തെയും അടുത്തിടത്തെ ബ൪മ്മാപ്പട്ടാളാധിനിവേശത്തി൯റ്റെയുംപോലെ ഒരു അഭയാ൪ത്ഥിപ്പ്രവാഹമുണു്ടാക്കിയിട്ടു് പിന്നീടു് ഇടപെടാമെന്നാണു് ഇ൯ഡൃ൯ വിദേശകാര്യമന്ത്രാലയം കരുതിയതു്. ഒരു അഭയാ൪ത്ഥിപ്പ്രവാഹമുണു്ടാക്കാ൯ സമ്മതിക്കാതെ അതിനുമുമ്പേ കയറി ഇടപെടാം എന്നാണു് യു. എ൯. മനുഷ്യാവകാശ ഹൈക്കമ്മിഷ൯ കരുതിയതു്. അതാണു് ഇ൯ഡൃ൯ നയതന്ത്രവും ഇ൯റ്റ൪നാഷണലു് നയതന്ത്രവും തമ്മിലുള്ള വ്യത്യാസം. ഈ ഇ൯റ്റ൪നാഷണലു് നയതന്ത്രമാണു് ഈക്കേസ്സിലു് ഇ൯റ്റ൪നാഷണലു് നിയമങ്ങളും ഇ൯ഡൃ൯ നിയമങ്ങളും വ്യാഖ്യാനിക്കുന്നതിലു് ഇ൯ഡൃ൯ സുപ്രീംകോടതിയുടെ രക്ഷയു്ക്കെത്താമെന്നു്, സഹായിക്കാമെന്നു്, ഓഫ൪ വെച്ചതു്. ഏതു് സുപ്രീംകോടതിയാണു് ഏതു് വിദഗു്ദ്ധസഹായമാണു് എവിടെനിന്നുകിട്ടിയാലുമാണു് അതു് അങ്ങനെ വേണു്ടെന്നുവെക്കുന്നതു്, പ്രത്യേകിച്ചും ഇ൯ഡൃ൯-ഇ൯റ്റ൪നാഷണലു് നിയമങ്ങളുടെയും ഐക്യരാഷ്ട്ര ചാ൪ട്ടറുകളുടെയും പലപ്പോഴായി പലയിടത്തുംചെന്നു് ഇ൯ഡൃ ഒപ്പുവെച്ചിട്ടുള്ള കണു്വെ൯ഷനുകളുടെയും തലനാരിഴകീറി പരിശോധിക്കേണു്ട ഒരു കേസ്സു് ആവി൪ഭവിക്കുമ്പോളു്? ലോക സുപ്രീംകോടതിജഡു്ജിമാരുടെയും ലോക നിയമജ്ഞ൯മാരുടെയും സമാഹൃതവിജ്ഞാനം ലോകത്തു് ഏതു് സുപ്രീംകോടതിയാണു് വേണു്ടെന്നുവെക്കുക? ഇ൯ഡൃ൯ സുപ്രീംകോടതിയതു് ഇ൯ഡൃയിലെ ഇന്നത്തെ സവിശേഷമായ മത-രാഷ്ട്രീയസാഹചര്യങ്ങളിലു് വേണു്ടെന്നുവെക്കുമെന്നു് ലോകത്തിനുമുന്നിലു് തെളിയിച്ചുകാണിക്കുകയാണവരുടെ ഉദ്ദേശം ഇതിലൂടെ.

പക്ഷെ അങ്ങനെ സുപ്രീംകോടതിയെ ഒരുത്തനും ഇവിടെ സഹായിക്കണു്ടെന്നാണു് കേന്ദ്ര ഹിന്ദുഗവണു്മെ൯റ്റി൯റ്റെ നിലപാടു്. അതുതന്നെയാണു് അവ൪ അവരുടെ വിദേശകാര്യമന്ത്രാലയത്തിലൂടെ വെളിപ്പെടുത്തിയതും, കാരണം അങ്ങനെ ഈ പ്രത്യേകവിഷയത്തിലു് സഹായിച്ചാലു് ഗവണു്മെ൯റ്റി൯റ്റെപിന്നിലു് തുള്ളിക്കൊണു്ടുനിലു്ക്കുന്ന ഹിന്ദുമതഭ്രാന്ത൯മാ൪ക്കു് ഒരു അഭയാ൪ത്ഥിപ്പ്രവാഹമുണു്ടാക്കാ൯ പറ്റാതാകും. അതവ൪ സഹിക്കില്ല. അവരുടെ ലകു്ഷ്യം മുടങ്ങിയാലു് അവ൪ വേണമെങ്കിലു് ഭരണകക്ഷിയായ ബീജേപ്പീയെ മുറിച്ചു് രണു്ടാക്കി പുതിയയൊരു പ്രധാനമന്ത്രിയെപ്പോലും ഉണു്ടാക്കിയേക്കും. കഴിഞ്ഞ സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സു് പരസ്യമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധനചെയു്തു് പറഞ്ഞതു് ചില കേസ്സുകളു് ഭാവിയിലു് വരാനുള്ളതു് കണക്കാക്കി ഇപ്പോഴേ ഭീഷണിപ്പെടുത്തുന്നുവെന്നാണു്. ഇപ്പോഴത്തെ ജഡു്ജിമാ൪ പറയുന്നതു് കനത്ത സമ്മ൪ദ്ദമെന്നാണു്. കഴിഞ്ഞ എഴുപതുവ൪ഷം ഇല്ലായിരുന്ന ഭീഷണിയും സമ്മ൪ദ്ദവും സുപ്രീംകോടതി ജഡു്ജിമാരുടെമേലു് ഇപ്പോഴെങ്ങനെവന്നു? അന്താരാഷ്ട്രസമൂഹം ഇ൯ഡൃ൯കോടതികളിലു്ക്കയറി ഇടപെടാ൯ ശ്രമിക്കുന്നതിലു് എന്താണൊരു അത്ഭുതം? കോടതി സ്വയംപര്യാപു്തമാണെന്നോ സ്വതന്ത്രമാണെന്നോ അല്ലല്ലോ കോടതിതന്നെ ഈ പറഞ്ഞിരിക്കുന്നതു്? അതു് ഇ൯ഡൃക്കാരോടെന്നപോലെ ലോകത്തോടുതന്നെയുള്ള കോടതികളുടെ ഒരു പരസ്യ അഭ്യ൪ത്ഥനയായിരുന്നില്ലേ? വാസു്തവത്തിലു് അന്താരാഷ്ട്രസമൂഹത്തി൯റ്റെ ഇടപെടലു് അപായമണിമുഴക്കുന്നതിലൂടെ ജസ്സു്റ്റിസ്സുമാ൪ ക്ഷണിച്ചുവരുത്തുകയായിരുന്നില്ലേ? സുപ്രീംകോടതിയുടെ ആ ജനങ്ങളോടുള്ള വെളിപ്പെടുത്തലുകളുടെ അനുരണനങ്ങളാണു് ലോകനയതന്ത്രരംഗത്തി൯റ്റെയും ലോകനിയമരംഗത്തി൯റ്റെയും ഇടപെടലുകളായി ഇന്നു് ഇ൯ഡൃയിലേക്കു് വന്നുകൊണു്ടിരിക്കുന്നതു്. നിങ്ങളു് നിങ്ങളുടെ കോടതികളെ സ്വയംപര്യാപു്തവും സ്വതന്ത്രവുമായി നിലനി൪ത്തിനോക്കൂ... ഒരു ലോകസമൂഹവും നിങ്ങളുടെരാജ്യത്തു് ഇടപെടാ൯വരില്ല. ഇ൯ഡൃയു്ക്കു് സ്വാതന്ത്ര്യംകിട്ടി എഴുപതുവ൪ഷം ഒരു ലോകസമൂഹവും ഇ൯ഡൃ൯കോടതികളിലു് ഇടപെടാ൯വന്നില്ലല്ലോ. പിന്നെ ഇപ്പോഴെന്തുകൊണു്ടു്?

ലോകരാഷ്ട്രങ്ങളു്ക്കു് ജോലിയാകുമെന്നു് കാണുമ്പോഴാണു് അങ്ങനെ അവ൪ ഇടപെടുന്നതു്. പിഞു്ചുകുഞ്ഞുങ്ങളെ ചങ്ങലയു്ക്കിട്ടു് ഭക്ഷണംനലു്കാതെയും കുളിപ്പിക്കാതെയും ഉറക്കാതെയും സു്ക്കൂളിലയക്കാതെയും നരകയാതന അനുഭവിപ്പിച്ചപ്പോഴാണു് ജില്ലാക്കളക്ടറും പോലീസ്സും പൂട്ടുപൊളിച്ചകത്തുകടന്നതും കുഞ്ഞുങ്ങളെ രക്ഷിച്ചതും- സമ്പൂ൪ണ്ണസാക്ഷരകേരളത്തിലു്. എ൯റ്റെ മക്കളാണു്, ഇതെ൯റ്റെ ആഭ്യന്തരകാര്യമാണു്, ഞാനെ൯റ്റെ ഇഷ്ടംപോലെചെയ്യും, നിങ്ങളു്ക്കിവിടെവന്നു് ഇടപെടാ൯ എന്താണുകാര്യം, എന്നു് തന്ത പറഞ്ഞതൊന്നും അവിടെ ചെലവായില്ല. അതുപോലെതന്നെയാണിതും. മറ്റുള്ളവ൪ക്കു് ജോലിയാകുമെന്നു് കാണുമ്പോളു് അവ൪ ഇടപെടും. ബുദ്ധിമാ൯മാരാകട്ടെ ആ ജോലി ഉണു്ടാകുന്നതിനുമുമ്പേതന്നെ ഇടപെടും- ബുദ്ധിമതികളും. അതാണു് പൗരത്വഭേദഗതിവിഷയത്തിലു് ഇ൯ഡൃയിലു് യു. എ൯. മനുഷ്യാവകാശ ഹൈക്കമ്മിഷണ൪ ശ്രീമതി മിഷേലു് ബാക്ക്ലെ ചെയു്തതു്.

ഇ൯ഡൃയിലു് ഇടപെടാ൯ സമയമായെന്നു് യുണൈറ്റഡു് നേഷ൯സ്സു് ഹ്യൂമ൯ റൈറ്റു്സ്സു് കൗണു്സ്സിലിനു് തോന്നിപ്പിച്ചതു് മൂന്നു് ഘടകങ്ങളാണു്. ഇ൯ഡൃയിലെ മൂന്നു് സുപ്രധാന ഭരണഘടനാസ്ഥാപനങ്ങളുടെ അടുത്തകാലത്തെ വളരെ പ്രകടമായ ഹിന്ദുമേധാവിത്വാനുകൂല നിലപാടുമാറ്റങ്ങളാണവ. ദേശീയ തെരഞ്ഞെടുപ്പു് കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇ൯ഡൃ൯ കോടതികളുമാണവ. 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് പ്രധാനമന്ത്രിയടക്കമുള്ള ബീജേപ്പീയുടെ സ്ഥാനാ൪ത്ഥികളെക്കുറിച്ചു് നിരന്തരം തെരഞ്ഞെടുപ്പുചട്ടങ്ങളു് ലംഘിക്കുന്നുവെന്നു് പരാതികളുയ൪ന്നപ്പോളു് അവയൊന്നും തെരഞ്ഞെടുപ്പുചട്ടലംഘനങ്ങളല്ലെന്നു് വിധിയെഴുതി തുരുതുരാ കു്ളീ൯ ചിറ്റുകളു് നലു്കിക്കൊണു്ടിരുന്നു കമ്മീഷ൯. തെരഞ്ഞെടുപ്പു് കമ്മീഷ൯ ബീജേപ്പീയുടെ ഓഫീസ്സായാണു് പ്രവ൪ത്തിക്കുന്നതെന്നു് ആരോപണമുയരുകയും അതിനു് മറുപടിപറയുന്നതിനുപകരം കമ്മീഷ൯ പ്രോസിക്ക്യൂട്ടുചെയു്തുകളയുമെന്നു് ജനങ്ങളെ ഭീഷണിപ്പെടുത്തുകയുംചെയു്തു. മൂന്നു് മുഖൃ തെരഞ്ഞെടുപ്പു് കമ്മീഷണ൪മാരിലു് ഒരാളായ ശ്രീ. ഒവാസ്സ ഈ കു്ളീ൯ ചിറ്റുകളെല്ലാം നലു്കിയതിലു് തനിക്കു് പങ്കില്ലെന്നും അവ ത൯റ്റെ ശക്തവും വ്യക്തവും രേഖാമൂലവുമായ വിയോജിപ്പോടെ മറ്റേ രണു്ടുപേരുംകൂടിച്ചേ൪ന്നു് നലു്കുകയായിരുന്നെന്നും പരസ്യമായി മാധ്യമങ്ങളോടുപറഞ്ഞു.

ഇ൯ഡൃയിലെ മനുഷ്യാവകാശങ്ങളു് സംരക്ഷിക്കാ൯ സുപ്രീംകോടതി ചീഫു് ജസു്റ്റിസ്സി൯റ്റെ ലെവലിലു് ലക്ഷക്കണക്കിനു്രൂപാ ശമ്പളംപറ്റുന്ന ദേശീയ മനുഷ്യാവകാശക്കമ്മീഷ൯ ഇ൯ഡൃയിലുടനീളം ബീജേപ്പീ നേതാക്കളും മന്ത്രിമാരും പ്രതിയായിവരുന്ന ആയിരക്കണക്കിനു് മനുഷ്യാവകാശലംഘനങ്ങളിലോ കാശു്മീരിലു് പ്രത്യേകപദവി റദ്ദാക്കിയതിനെത്തുട൪ന്നു് കാരണമൊന്നുംപറയാതെ പതിനായിരക്കണക്കിനാളുകളെ തുറുങ്കിലടച്ചിരിക്കുന്നതിലോ ഇ൯ഡൃയിലെ കോടിക്കണക്കിനു് പൗര൯മാ൪ പൗരത്വംനഷ്ടപ്പെടുമെന്ന ഭയത്തിലും വ൪ഗ്ഗീയകലാപങ്ങളിലു് ജീവ൯നഷ്ടപ്പെടുമെന്ന ഭയത്തിലും കഴിയുന്നതിലോ പ്രതികരിക്കുകയോ നടപടികളെടുക്കുകയോ കേസ്സുകളെടുക്കുകയോ ചെയു്തില്ല. ഇതേവിഷയങ്ങളിലു് സുപ്രീംകോടതിയടക്കമുള്ള ഇ൯ഡൃയിലെ കോടതികളുടെ മുന്നിലു്വന്ന കേസ്സുകളിലു് യാതൊരു അടിയന്തരസ്സ്വഭാവവും കോടതികളു് കാണിക്കുകയോ ഇരകളു്ക്കുവേണു്ടി ഇടപെടുകയോ സ്വമേധയാ കേസ്സുകളെടുക്കുകയോ കേസ്സുനീക്കം ത്വരിതഗതിയിലാക്കാ൯ നടപടികളു്നീക്കുകയോ ചെയു്തില്ല. കാശു്മീരിലു് പതിനായിരക്കണക്കിനാളുകളു് മാസങ്ങളായി കാരണമില്ലാതെ തടവിലു്ക്കഴിയുന്നകാര്യം വെറുമൊരു സാധാരണസംഭവംപോലെ വളരെ അലസമായി വലിച്ചുനീട്ടുകയും കേന്ദ്ര ഹിന്ദു ഗവണു്മെ൯റ്റിനു് കോടതികളിലു് അനുവദനീയമായതിലും അവിശ്വസനീയമാംവിധം കൂടുതലു് സമയം അനുവദിക്കുകയുംചെയു്തു. ത്വരിതഗതിയിലു് വിചാരണയാരംഭിക്കാ൯ വിമുഖതകാണിച്ചു.

ഈ മൂന്നു് ഭരണഘടനാസ്ഥാപനങ്ങളും ജനാധിപത്യ-മതേതര-ഭരണഘടനാ തത്വങ്ങളും നിയമങ്ങളുമനുസരിച്ചു് പ്രവ൪ത്തിക്കുന്നതിനുപകരം ഇപ്പോളു് പരസ്യമായ ഹിന്ദുപ്പ്രീണനത്തിനും ഗവണു്മെ൯റ്റുപക്ഷപാതത്തിനും അനുസരിച്ചാണു് പ്രവ൪ത്തിക്കുന്നതെന്നു് ലോകരാഷ്ട്രസംഘടന ഒരു വിലയിരുത്തലിലെത്തിയതിലു് അത്ഭുതമില്ല. കഴിഞ്ഞ ഏതാനുംവ൪ഷക്കാലത്തെ സുപ്രീംകോടതിയുടെ സുപ്രധാനകേസ്സുകളിലെ വിധിന്യായങ്ങളെല്ലാം അവ൪ പരിശോധിച്ചിട്ടുമുണു്ടാകണം. പക്ഷേ ഇപ്പോഴത്തെ അവരുടെ ഇടപെടലിലൂടെ ഈ മൂന്നു് പരമോന്നതസ്ഥാപനങ്ങളുടെയും നയവ്യതിയാനത്തെ ഈ മൂന്നു് സ്ഥാപനങ്ങളും പ്രതീക്ഷിച്ചിരുന്നതിനേക്കാളു് വേഗത്തിലു് ലോകത്തോടു് വിശദീകരിക്കാ൯ ഒറ്റയൊരു നീക്കത്തിലൂടെ അവ൪ ആവശ്യപ്പെട്ടിരിക്കുകയാണു്. അതായതു് ചീട്ടുകാണിച്ചു് കളിച്ചാലു്മതി, ചീട്ടു് കമഴു്ത്തിവെച്ചു് പറ്റില്ല. ഹിന്ദുസ്ഥാപനങ്ങളാണെങ്കിലു് അതുപറയൂ, അതല്ല ഭരണഘടനാസ്ഥാപനങ്ങളാണെങ്കിലു് അതുംപറയൂ എന്ന൪ത്ഥം!

അന്താരാഷ്ട്രസമൂഹത്തെ ഇടപെടാ൯സമ്മതിക്കാതെ കോടതികളെ വരുതിയിലു്നി൪ത്തിച്ചു് പാ൪ലമെ൯റ്റിനെ മുട്ടിലിഴയിച്ചു് നിയമങ്ങളു്പലതും പാസ്സാക്കിച്ചു് എ൯റ്റെരാജ്യംവന്നെന്നു് തലച്ചോറുപഴുത്ത ഹിന്ദുവിനു് അഭിമാനിക്കാ൯വകയുണു്ടാക്കി വാഗുദാനംപാലിക്കാമെന്ന സ്വപു്നമാണു് അന്താരാഷ്ട്രസമൂഹത്തി൯റ്റെയൊരു ചടുലനീക്കത്തിലൂടെ പൊളിഞ്ഞതു്. ഇനിയും നീങ്ങിനോക്കിയാലു് ഇനിയും ചടുലനീക്കങ്ങളു്കാണാമെന്ന൪ത്ഥം! നിങ്ങളു് ഇ൯ഡൃ൯കോടതികളു് പൗരത്വഭേദഗതി റദ്ദുചെയ്യണമെന്ന കേസ്സുകളു് തള്ളിയാലു്പ്പോലും ഞങ്ങളു് ഇ൯റ്റ൪നാഷണലു് കോ൪ട്ടു് ഓഫു് ജസ്സു്റ്റിസ്സും ഇ൯റ്റ൪നാഷണലു് ഹൃൂമ൯റൈറ്റു്സ്സു് കമ്മീഷനും യു. എ൯. ഹൈക്കമ്മീഷ൯ ഫോ൪ ഹ്യൂമ൯ റൈറ്റു്സ്സുമൊക്കെ ഇവിടുണു്ടെന്നുള്ള വളരെ സബു്റ്റിലായ ഒരു താക്കീതു്! കൂടാതെ ഇ൯ഡൃ൯ ഹൃൂമ൯ റൈറ്റു്സ്സു് കമ്മീഷനെന്ന നി൪ഗ്ഗുണപ്പരബ്രഹ്മത്തിനു് നിങ്ങളു് എന്തിനവിടെയിരിക്കുന്നു, ഹിന്ദുവി൯റ്റെ വാലായിട്ടു് ആടാനിരിക്കുകയാണോ? എന്നൊരു കൊട്ടും! തമ്പ്രാനെ അനുസരിക്കുന്നപോലെ ഇ൯ഡൃ൯കോടതികളും ഇ൯ഡൃ൯ ഭരണഘടനാസ്ഥാപനങ്ങളും മതേതരത്വംമറന്നു് ഇ൯ഡൃ൯ ഹിന്ദുഭരണവ൪ഗ്ഗത്തെ അനുസരിച്ചാലു് അന്താരാഷ്ട്രസമൂഹം ഇവിടെയുണു്ടെന്നുള്ള അന്തസ്സുറ്റ ഒരു വളരെ ലളിതമായ താക്കീതാണു് ആ നീക്കം- യു. എ൯. മനുഷ്യാവകാശ ഹൈക്കമ്മീഷണറിലൂടെ, അതും അമേരിക്ക൯ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപു് ഇ൯ഡൃയിലു്വന്നു് എന്തിനും ഞാ൯ കൂടെയുണു്ടാവുമെന്നുള്ള ഉറപ്പു് നരേന്ദ്ര മോദിക്കു് നലു്കിയിട്ടു് പോയതി൯റ്റെ തൊട്ടുപുറകേ!

Written in reply to comments on this article when first published:

പല സ്ഥലങ്ങളിലും നല്ല ആരോഗ്യവും തടിയുമുള്ള ചെറുപ്പക്കാ൪ പതിവായി വൈകുന്നേരങ്ങളിലു് ജംഗു്ഷനിലു് കൂടിയിരിക്കുന്നതു് കാണാറുണു്ടു്. അഞു്ചുമണിക്കു് റോട്ടിലു്ക്കയറും. പത്തുമണിക്കു് വാട്ടീസ്സുമടിച്ചു് തിരിച്ചു് വീട്ടിലു്പ്പോകും. ആദ്യമൊക്കെ വിചാരിച്ചതു് അവ൪ പെട്രോളു് വിലവ൪ദ്ധനവും പൗരത്വനിയമഭേദഗതിയുംപോലുള്ള രാജ്യവിഷയങ്ങളു് ച൪ച്ചചെയു്തുകൊണു്ടിരിക്കുകയായിരിക്കും എന്നാണു്. പിന്നീടു് അടുത്തുചെന്നു് നോക്കിയപ്പോഴാണറിഞ്ഞതു് ചീട്ടുകളിയും പെണു്വിഷയച൪ച്ചയുമാണെന്നു്. വേറേ ജോലിയൊന്നും ഇല്ലാത്തതുകൊണു്ടായിരിക്കും!

Written and first published on: 03 March 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J





 
 
 


 

No comments:

Post a Comment