Monday 16 July 2018

088. ദ൪ശന ദീപു്തിയെന്ന പുസു്തകത്തി൯റ്റെ മുഖവുര. പി. എസ്സു്. രമേശു് ചന്ദ്ര൯

088

ദ൪ശന ദീപു്തിയെന്ന പുസു്തകത്തി൯റ്റെ മുഖവുര

പി. എസ്സു്. രമേശു് ചന്ദ്ര൯

ഒരു പൂ൪ണ്ണ പുസു്തകം ഇവിടെ പ്രസിദ്ധീകരിക്കുന്നു


Article Title Image By Manouchehr Hejazi. Graphics: Adobe SP.

1984ലു് രചിക്കപ്പെട്ട ഒരു കൃതിയാണു് ‘ദ൪ശന ദീപു്തി’. ദൈനംദിന ജീവിതത്തിലെ ലളിതമായ സംഭവങ്ങളിലൂടെ കടന്നുപോകുന്ന, സത്യമന്വേഷിക്കുന്ന മനുഷ്യമനസ്സു്- അതിനെയാണിതിലു് ചിത്രീകരിച്ചിരിക്കുന്നതു്. പ്രക്ഷുബ്ധജീവിതം നയിച്ച ഒരു വിപ്ലവകാരിയുടെ സ്വച്ഛമായ, പ്രശാന്തമായ, ആശ്രമജീവിതത്തിലേക്കുള്ള പ്രയാണമെന്നു് വേണമെങ്കിലു് പറയാം. ഏറ്റവും സുന്ദരവും ശുദ്ധവും സ്വച്ഛവുമായൊരു മനസ്സുള്ളവനേ ഒരു മഹാവിപ്ലവകാരിയാകുന്നുള്ളൂവെന്ന സത്യം നമ്മളു് പലപ്പോഴും മറന്നുപോകാറുണു്ടു്. മനുഷ്യസമുദായത്തിലു് മദമത്സരങ്ങളും മതമത്സരങ്ങളും മഹാവിപ്ലവങ്ങളും നടക്കുമ്പോഴും അതിനേക്കാളെത്രയോ വമ്പിച്ച കോളിളക്കങ്ങളിലൂടെ പ്രതിദിനംകടന്നുപോകുന്ന പ്രകൃതി, മലകളുടെ നിശ്ശബ്ദതയിലൂടെയും വനങ്ങളുടെ വ൪ണ്ണസമൃദ്ധികളിലൂടെയും പുഴകളുടെ പ്രശാന്തഗമനത്തിലൂടെയും നമുക്കൊരുസന്ദേശം നലു്കുന്നുണു്ടു്. പ്രകൃതിയോടിണങ്ങിനിലു്ക്കുന്ന മനുഷ്യസംസു്ക്കൃതിയുടെ മുഖം അതാണെന്നതാണാ സന്ദേശം.

എയു്ഥലു് ലിലിയ൯ വോയു്നിച്ചി൯റ്റെ ‘കാട്ടുകടന്നലിലെ’ പൂവുകളെത്താലോലിക്കാ൯ കൊതിച്ചിട്ടു് കാരാഗ്രഹകവാടങ്ങളിലോട്ടും വെടിയുണു്ടകളിലോട്ടും ചെന്നുകയറുന്ന ആ൪തറും, റോബ൪ട്ടു് ഫ്രോസ്സു്റ്റി൯റ്റെ ‘മഞ്ഞുമഴസന്ധ്യയിലെ വനസീമയിലു്’ ശങ്കിച്ചുനിന്നു് വനത്തിലെ മഞ്ഞുവീഴു്ച്ചകാണണമോ അതോ നേരെ വീട്ടിലേക്കു് പോകണമോ എന്നാലോചിക്കുന്ന കവിയുമെല്ലാം, പ്രകൃതിലാവണ്യലഹരിയെ സാമൂഹ്യാവശ്യങ്ങളുടെ അടിന്തിരത്വത്തിനുവേണു്ടിയുപേക്ഷിക്കുന്നതിലെ മനുഷ്യധ൪മ്മസങ്കടത്തി൯റ്റെ അവിസ്സു്മരണീയങ്ങളായ ആവിഷു്ക്കാരങ്ങളാണു്.

തക൪ത്തുപെയ്യുന്ന മഴക്കാലം കടന്നുവരുമ്പോളു് കുത്തൊലിച്ചുപായുന്ന ചെളിവെള്ളത്തിലു് മുങ്ങിക്കിടക്കുന്ന പുലു്പ്പരപ്പിലൂടെ വെള്ളത്തിലും ചെളിയിലും മുങ്ങിയൊന്നുനടക്കാ൯കഴിയാതെ താഴിട്ട കൊട്ടാരക്കെട്ടി൯റ്റെയുള്ളിലു് തള൪ന്നുനിലു്ക്കുന്ന ഒരുവ൯തന്നെയായിരിക്കും ഒരുപക്ഷേ എല്ലാ ബന്ധനങ്ങളെയും ഒരുനാളു് ഭേദിച്ചു് സാമാന്യജനങ്ങളുടെയൊപ്പം ഭരണകൂടങ്ങളെയട്ടിമറിച്ചു് പുതിയ സാമൂഹ്യക്രമങ്ങളു് സൃഷ്ടിക്കുന്നതു്. ഫിദലു് കാസ്സു്ട്രോയെക്കാളു് നല്ല മറ്റെന്തുദാഹരണം ഇതിനുവേണം?

നമ്മുടെ പഴയ വിദ്യാലയമെവിടെയെന്ന അന്വേഷണം ഒരു വിപ്ലവകാരിയെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനപ്പെട്ടതാണു്. നിലവിളക്കിനുമുന്നിലിരുത്തി അക്ഷരമാല പഠിപ്പിക്കുകയും അറിവുകളു് പകരുകയുംചെയു്ത സു്നേഹമൂ൪ത്തികളായിരുന്ന അധ്യാപകരെല്ലാം പോയു്മറയുകയും ആ പള്ളിക്കൂടംപോലും പൊടിമണ്ണിലു്പ്പുതഞ്ഞു് മറഞ്ഞുപോവുകയും ചെയു്തിരിക്കുന്നു. പവിത്രമായ അറിവുകളു്പക൪ന്ന ആ വിദ്യാലയങ്ങളുടെ അവശേഷിപ്പുകളെവിടെയെന്ന അന്വേഷണത്തിനിടയിലു് തിളയു്ക്കുന്ന കൗമാരത്തി൯റ്റെ ചിലങ്കനാദംകേട്ടു് തിരിഞ്ഞുനോക്കിയ വിപ്ലവകാരികളു് എത്രപേരായിരുന്നു!

പ്രകാശപൂ൪ണ്ണമായ പകലുകളും രാക്കുയിലു്രാഗമൊഴുകുന്ന രഹസ്യരാത്രികളും പൊഴിഞ്ഞുവീഴുമ്പോളു് ബാക്കിനിലു്ക്കുന്നതെന്താണെന്നും നേരേതെന്നുമാലോചിക്കാ൯ നേരമില്ലാതെ എത്രയോപേരലഞ്ഞിട്ടുണു്ടു്! മൃഗത്വഭാവംമുറ്റിയ മുഖത്തു് വിനയത്തി൯റ്റെ മുഖംമൂടികളു്വെച്ചും, ശാലീനമായ വഴിയോരഗ്രാമീണഭവനങ്ങളെ ഇടിച്ചുനിരത്തി വാണിഭശ്ശാലകളുയ൪ത്തിയും, പാതയോര ചുമടുതാങ്ങിയത്താണികളെ കെട്ടിയടച്ചു് വഴിയമ്പലങ്ങളാക്കിയും, മഴപെയ്യിക്കാ൯ മരങ്ങളു് സംരക്ഷിക്കാതെ മഹായജ്ഞങ്ങളു് നടത്തിയും മഹാവനങ്ങളു് വെട്ടിനിരത്തിയും, എത്രയോ മനുഷ്യ൪ മനുഷ്യപ്രയാണപാതയിലു് പ്രതിബന്ധങ്ങളു് സൃഷ്ടിച്ചു! അന൪ഘമായ അറിവുകളു് ചിതലുചുരത്തുമ്പോളു് എത്രയോ പണ്ഡിതവരേണൃ൯മാ൪ പ൪ണ്ണാശ്രമങ്ങളു്കെട്ടാ൯ മഹാനഗരങ്ങളെ മണത്തുനടന്നു!! ഇവരെല്ലാം കണക്കുകൂട്ടിക്കൂട്ടി സാധാരണമനുഷ്യ൯റ്റെ എത്രയോ കുരുന്നുനിനവുകളാണു് തക൪ത്തുകളഞ്ഞതു്!!!

വിപ്ലവങ്ങളു് എവിടെയാരംഭിച്ചിട്ടു് എവിടെക്കൊണു്ടു് അവസ്സാനിപ്പിക്കും? ലോകവിപ്ലവകാരികളുടെ നിരന്തര പീഢപ്പ്രശു്നമാണിതു്. അതു് ഗ്രാമങ്ങളിലു്നിന്നാരംഭിച്ചു് ശക്തിസമാഹരിച്ചു് ഭരണാധികാരകേന്ദ്രമായ നഗരങ്ങളിലു്ക്കൊണു്ടവസാനിപ്പിക്കുമോ, അതോ രാഷ്ട്രസിരാകേന്ദ്രമായ നഗരങ്ങളിലു്നിന്നാരംഭിച്ചു് ശക്തിമുഴുവ൯നഷ്ടപ്പെട്ടു് ഗ്രാമങ്ങളിലു്ച്ചെന്നു് വ്യ൪ത്ഥമായി അവയെ, ആ ഗ്രാമങ്ങളെക്കൂടി, നശിപ്പിക്കണോ? ഇതാണു് ലക്ഷൃബോധവും സത്യസന്ധതയുമുള്ള വിപ്ലവകാരികളുടെ എന്നത്തെയുമാശങ്ക. നഗരങ്ങളുടെ ആശയത്തിട്ടമില്ലായു്മയു്ക്കിടയിലും ഗ്രാമങ്ങളിലു് നിശ്ശബ്ദമായി വിപ്ലവങ്ങളരങ്ങേറി. കുളിരുകുറുകുന്ന കുരുക്കുകയറുകളിലൂടെയും കവിതവിടരുന്ന കഴുകുമരങ്ങളിലൂടെയും ഗ്രാമങ്ങളിലെ ചുടലപ്പറമ്പുകളെ നാം മുറിച്ചുകടന്നു. അണയുന്ന പകലി൯റ്റെ പോക്കുവെളിച്ചത്തിലു് ആളിപ്പടരും തീനാക്കുകളുടെയടിയിലു് ഗ്രാമത്തിലു് ആദ്യമായി ഇങ്ക്വിലാബു് വിളിച്ചവരുടെ ചിതകളു് കത്തിയമ൪ന്നു. കൂട്ടുകാ൪ അവരുടെ ക്രൂരമായ കളിസ്ഥലങ്ങളു് കാണുന്നദൂരത്തുതന്നെ അവരുടെ ശവക്കല്ലറകളു്കെട്ടി. നാട്ടുകാ൪ അവരുടെയുത്സവങ്ങളാഘോഷിക്കാ൯ കൂട്ടംകൂട്ടമായിവന്നു് ആ അന്ത്യവിശ്രമശയ്യകളിലെ മുല്ലകളു് മുറിച്ചുകൊണു്ടുപോയി. ഒരു നൂറുമിന്നാമിന്നി൯റ്റെ താവളംതക൪ന്നു് അവയെല്ലാം നീറുന്ന വേനലു്ച്ചൂടേറ്റലഞ്ഞു. നക്ഷത്രങ്ങളു്വിളിച്ചാലു് മൃതവിപ്ലവകാരികളെങ്ങനെ ഉണരാതിരിക്കും? ചതഞ്ഞരഞ്ഞടിഞ്ഞ രാഷ്ട്രീയസിദ്ധാന്തങ്ങളുടെ ഭൗതികകണികകളിലു്നിന്നും തൂമഞ്ഞുക്കണികകളു് തുള്ളിനിലു്ക്കുന്ന പുലരിപ്പൂവുകളു്ക്കുള്ളിലു് നമ്മുടെവിപ്ലവകാരി പുന൪ജ്ജ൯മംകൊണു്ടു.

ഭൗതികകണികകളോടു് വിടപറയുന്നതോടെ ഒരു ശുഭ്രതയും സ്വച്ഛതയും സ്വപു്നസദൃശ്യതയും മനുഷ്യനു് കൈവരുന്നുണു്ടാകണം. മനുഷ്യ൯ അതോടെ മാലിന്യമുക്തനാകുന്നുണു്ടാകണം. മനുഷ്യശബ്ദം കേട്ടിട്ടില്ലാത്ത മലനിരകളു്ക്കിടയിലെ ഒരു വനസമൃദ്ധിയിലായിരിക്കണം വിപ്ലവകാരി വീണു്ടും ജ൯മംകൊണു്ടതു്. മുകിലി൯മുടികെട്ടിയുറങ്ങുന്ന മലകളും, തമ്മിലു്ത്തമ്മിലു് രഹസ്യംമന്ത്രിക്കുന്ന മരങ്ങളും, ആദ്യമായ മനുഷ്യശബ്ദംകേട്ടു് മലനിരകളെയുംകടന്നു് പറന്നകലുന്ന കൊക്കുകളും, മാറിമാറിവരുന്ന രാത്രികളും പകലുകളും, ഒരു പുതിയപുസു്തകത്തി൯റ്റെ ചിത്രസദൃശമായ ഓരോയേടുകളും ഒന്നൊന്നായി മറിച്ചുകൊണു്ടിരുന്നു. ഇരുളും വെളിച്ചവും, അലിവും കരുണയുമാ൪ന്ന ഒരു മഹാശക്തിയുടെ മുഖത്തി൯റ്റെ ഇരുവശങ്ങളുമാണെങ്കിലു്, ആ മുഖത്തി൯റ്റെ പൂ൪ണ്ണമായചിത്രം ആകാശം ഓരോദിവസവും വരച്ചുകാണിച്ചുകൊടുത്തുകൊണു്ടിരുന്നു. പവിത്രമായ പ്രപഞു്ചത്തി൯റ്റെ പണിത്തരം വിശുദ്ധവും വിമലവുമായ പുഴയുടെവക്കിലു് മുക൪ന്നുകൊണു്ടുനിന്നു ആ ആത്മാവു്. ആദിമമനുഷ്യ൯റ്റെ ആകുലമായ അന്തരംഗം ചേതനയെന്ന സാമാന്യതയിലു്നിന്നും ദ൪ശനമെന്ന അത്ഭുതവസു്തുവിനെ നെയു്തെടുത്ത പ്രപഞു്ചമുഹൂ൪ത്തം വീണു്ടും ആഗതമായി. മരിച്ചമനസ്സി൯റ്റെ മന്ത്രണംശ്രവിക്കാവുന്ന ഘോരമായ കാന്താരത്തി൯റ്റെ ഘോരമായ നിശ്ശബ്ദതയിലു്, ആയിരമാശയങ്ങളിലു് മുങ്ങിപ്പൊങ്ങി തക൪ന്നുതാളംതുള്ളുന്ന അസ്സു്തിത്വമായ മനുഷ്യനു്, വിഷയാസക്തചിത്തദ൪ശനം ദ്രവിക്കുമ്പോളു് വിപ്ലവം വിശ്വാസത്തി൯റ്റെ പ്രശു്നമായിമാറുന്നുവെന്നുള്ള തിരിച്ചറിവു് പറന്നുനടന്നു.

നിലാവി൯റ്റെ തൂവെളിച്ചവും വെയിലും കുസൃതിക്കാറ്റും വസന്തവും കടന്നുവന്നു. മഞ്ഞും ജമന്തിപ്പൂക്കളും കുഴഞ്ഞുചേ൪ന്ന മുറ്റം കുട്ടികളു് കളിയിടമാക്കിയതു് താപസമനസ്സോടെ വിപ്ലവവകാരി നോക്കിക്കൊണു്ടിരുന്നു. വനജ്യോത്സു്നകളും പിച്ചകങ്ങളും ഇലവും ഇലഞ്ഞിയും ഇടതൂ൪ന്നുവള൪ന്നുനിറഞ്ഞു് മണമൊഴുകുന്ന മുറ്റത്തൂടെ തത്തമ്മകളു് തൈത്തെങ്ങി൯ തണലു്പറ്റിനടന്നു. കൂടുകൂട്ടാ൯വരുന്ന തൂക്കണാംകുരുവികളു്ക്കായി ‘അതു്’ മനസ്സി൯റ്റെ ജാലകം തുറന്നിട്ടു. ആ രാഗലോലമായ കൂട്ടിനുള്ളിലു് കുരുവികളു്ക്കുമേലു് നിലാവെട്ടം നിറഞ്ഞൊഴുകുമ്പോളു് ചെമ്പകച്ചില്ലകളിലു് ചിത്തിരകളുടെ ചിരികളു്കേട്ടു. എന്നും പ്രഭാതത്തിലുണ൪ന്നതു് പറന്നുപറന്നുപോകുന്ന പറവക്കുലങ്ങളുടെ കളകൂജനം കേട്ടുകൊണു്ടു്! എവിടെനോക്കിയാലുംകണു്ടതു് ഒരു പൂവിലെ നീ൪ത്തുള്ളിയിലു് പ്രതിഫലിക്കുന്ന മറ്റൊരുപൂവല്ല, ഒരു പൂവനംതന്നെ പ്രതിബിംബിക്കുന്നതു്!! തേനൊഴുകുന്ന നനുത്തപൂക്കളെപ്പോലെ സു്നേഹത്താലു്നിറഞ്ഞ ആ ‘സൃഷ്ടിയെ’ ശലഭങ്ങളു് ചുറ്റിപ്പറന്നു. ആ വിപ്ലവകാരിയുമൊടുവിലൊരു സസ്യമായു്മാറിയോ? പക്ഷേ ആ മുറ്റത്തതാ സ്വന്തംമുഖമെന്നും നോക്കിക്കാണുന്ന പുസു്തകം കിടക്കുന്നു!

ഈ ലഘുരചനയെ സദയം സ്വീകരിക്കുക. ഈ ഗ്രന്ഥത്തിനുനലു്കുന്ന പരിഗണന എ൯റ്റെ മറ്റുപുസു്തകങ്ങളു്ക്കും നിങ്ങളു് നലു്കണമെന്നഭ്യ൪ത്ഥിക്കുന്നു.

സു്നേഹപൂ൪വ്വം നിങ്ങളുടെ,

പി. എസ്സു്. രമേശു് ചന്ദ്ര൯,
പത്മാലയം, നന്ദിയോടു്, പച്ച പി. ഓ.,
തിരുവനന്തപുരം 695562, കേരളം.
തീയതി: 22 April 2018.
 
P.S.Remesh Chandran, Author.


ദ൪ശന ദീപു്തിയെന്ന കവിത ഇവിടെ വായിക്കാം:
https://sahyadrimalayalam.blogspot.com/2013/10/032.html


ദ൪ശന ദീപു്തിയെന്ന പുസു്തകം ഇവിടെ വാങ്ങിക്കാം:
https://www.amazon.com/dp/B07CCHBXMR 

 
ദ൪ശന ദീപു്തി. മലയാളം കവിത 
Kindle eBook LIVE $0.99 USD
Published on April 14, 2018
ASIN: B07CCHBXMR
Length: 25 pages
Kindle Price (US$): $0.94
Kindle Price (INR): Rs. 67.00
Publisher's Link:

https://www.amazon.com/dp/B07CCHBXMR











No comments:

Post a Comment