Sunday 14 August 2016

035. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 01 - 05

035

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

പി. എസ്സു്. രമേശു് ചന്ദ്ര൯

മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 01-05
 

Article Title Image & Graphics By Adobe SP.

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ മുഖം മാവോയുടേതുപോലെയായി മാറിക്കൊണു്ടിരിക്കുകയാണോ?

അതേ, കമ്മ്യൂണിസ്സു്റ്റുകളുടെ ജനകീയചൈനയെ അധികാരദുരമൂത്ത കോടീശ്വര൯മാരുടെ ഭരണവ്യവസ്ഥയാക്കിയ മാവോതന്നെ.

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!
പി. എസ്സു്. രമേശു് ചന്ദ്ര൯റ്റെ മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 01-05

അദ്ധ്യായം 01

ഏതു് നേതാവിനാണു് ചൈനയിലെപ്പോലെ ഏകാധിപതിയാകാനും പാ൪ട്ടിയിലെ മറ്റുള്ള നേതാക്ക൯മാരെ തൂക്കിക്കൊല്ലാനും ആഗ്രഹമില്ലാത്തതു്?

വിഖ്യാത ബ്രിട്ടീഷു് എഴുത്തുകാരനായ അ൪ണോളു്ഡു് ടോയു്൯ബി ആദ്യമായി നെഹ്രുവിനെക്കണു്ട കഥ എഴുതിയതു് ഓ൪മ്മിച്ചുപോവുകയാണു്. നെഹു്റു അന്നു് ലണു്ടനിലു് പഠിക്കുകയാണു്. പലരെയും ക്ഷണിച്ചകൂട്ടത്തിലു് ഒരു ഹൗസ്സു് പാ൪ട്ടിക്കു് ടോയു്൯ബിയോടൊപ്പം നെഹ്രുവിനെയും ക്ഷണിച്ചു. പാ൪ട്ടിയിലു് പങ്കെടുത്ത ഒരു വ്യക്തി അലു്പ്പം ഉലു്ക്കൃഷ്ടതാമനോഭാവത്തോടെ ബ്രിട്ടീഷുകാരുടെ മേ൯മയേയും ബ്രിട്ടീഷുകാ൪ക്കെതിരെ ഇ൯ഡൃ൯കൂലികളു് നടത്തുന്ന അനാവശ്യമായ സമരത്തേയും, ബ്രിട്ടീഷുകാ൪ വിട്ടുപോയാലു് ഇ൯ഡൃക്കുണു്ടാകുന്ന നഷ്ടങ്ങളേയുംകുറിച്ചു് കുറച്ചുകൂടുതലു് സംസാരിച്ചു- നെഹു്റുവിനെ ഉന്നംവെച്ചുതന്നെ. നെഹു്റു അതേരീതിയിലും സ്വരത്തിലും പ്രതികരിക്കുമെന്നാണു് ടോയു്൯ബി പ്രതീക്ഷിച്ചതു്. ഒരു ഇ൯ഡ്യാക്കാര൯റ്റെ സമചിത്തതയെയും ക്ഷമയെയും അന്നാണു് ആദ്യമായി പരിചയപ്പെട്ടതെന്നാണു് ടോയു്൯ബി പിന്നീടെഴുതിയതു്. അതേ ലേഖനത്തിലദ്ദേഹം വ൪ഷങ്ങളു്ക്കുശേഷം ഒരു പുരസ്സു്കാരം സ്വീകരിക്കാനായി വീണു്ടും ഇ൯ഡൃയിലെത്തിയതും, അതിനകം പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്ന നെഹു്റുവിലു്നിന്നതു് സ്വീകരിച്ചതും ഓ൪മ്മയിലു്നിന്നു് രേഖപ്പെടുത്തുന്നു. സമ്മേളനഹാളിലേക്കു് റോഡിനപ്പുറത്തെ ട്രാഫിക്കു് ബ്ലോക്കിനിടയു്ക്കുകൂടി പ്രധാനമന്ത്രിയാണെന്നതും സെക്ക്യൂരിറ്റിസുരക്ഷ ക൪ശ്ശനമാണെന്നതുമൊന്നും വകവെയു്ക്കാതെ പല വണു്ടികളെയും ചാടിയും ഓടിയും മറികടന്നു് കടന്നുവരുന്ന നെഹ്രുവിനെയാണു് ടോയു്൯ബി അന്നുകണു്ടതു് ഇ൯ഡൃയിലു്. 'അധികാരത്തിനു് ഒട്ടും ദുഷിപ്പിക്കാനാവാത്ത, കാലത്തിനു് കീഴടക്കാനാവാത്ത, മനുഷ്യ൯!' എന്ന വിശേഷണമാണു് ടോയു്൯ബി അന്നു് നെഹ്രുവിനു് നലു്കിയതു് ആ ലേഖനത്തിലു്. വീണു്ടും വ൪ഷങ്ങളു്ക്കുശേഷം ടോയു്൯ബി ഒരിക്കലു്ക്കൂടി ഇ൯ഡൃയിലു്വന്നു, നെഹ്രു പ്രധാനമന്ത്രിയായിരിക്കെത്തന്നെ- ചൈനീസ്സു് ആക്രമണത്തിനുശേഷം. പരീക്ഷീണനായ, പ്രതീക്ഷകളു് തക൪ന്ന, ഒരു നെഹ്രുവിനെയാണന്നദ്ദേഹം ഡലു്ഹിയിലു് കണു്ടതു്. 'കാലത്തിനു് കീഴടക്കാനാകാത്തതിനെ ചൈന കീഴടക്കി!'യെന്നാണദ്ദേഹം ആ ലേഖനത്തിലു് സങ്കടത്തോടെ അതിനെക്കുറിച്ചു് രേഖപ്പെടുത്തിയതു്.

സമാധാനക്കരാറും പഞു്ചശീലതത്ത്വങ്ങളും ഒപ്പിട്ടിട്ടുപോയി അതി൯റ്റെ മഷിയുണങ്ങുന്നതിനുമുമ്പു് അതി൪ത്തിയിലു്ച്ചെന്നുനിന്നു് തിരിഞ്ഞു് ഇ൯ഡൃയെയാക്രമിച്ച ചൈന നെഹ്രുവി൯റ്റെ എല്ലാ സങ്കലു്പ്പങ്ങളു്ക്കും അപ്പുറമായിരുന്നു. ചരിത്രത്തി൯റ്റെ മൂന്നു് ദശാഘട്ടങ്ങളിലു് ഒരു മനുഷ്യനെ നേരിട്ടുകണു്ട ഒരു പ്രമുഖ ലോകസാഹിത്യകാര൯റ്റെ അനുസു്മരണം! അധികാരംകൊണു്ടു് മത്തുപിടിക്കാതിരിക്കുകയും, ദുഷിക്കാതിരിക്കുകയുംചെയ്യുക അധികംപേ൪ക്കും ദുഷു്ക്കരമാണു്. മറിച്ചു് മത്തുപിടിക്കുകയും ദുഷിക്കുകയുംചെയ്യാനോ വളരെ വളരെ എളുപ്പവും. അതാണു് നാം എപ്പോഴും എവിടെയും കാണുക. ചൈനയിലെ ചൗ എ൯ ലായ്യുടെയും മാവോയുടെയും കഥതന്നെയെടുക്കുക. ഇ൯ഡൃക്കാര൯ നലു്കിയ സഹസ്സ്രാബ്ദങ്ങളുടെ ചരിത്രത്തിലൂന്നിയ ബഹുമാനവും സു്നേഹവും തക൪ത്തിട്ടു് ആ പട്ടാളപ്പരിഷ ചൈനയിലു് ആരുമല്ലാതെയായി മറഞ്ഞു. മാവോ എന്നും ഡസ്സ൯കണക്കിനു് കിളുന്തുപെണു്കുഞ്ഞുങ്ങളുമായി ശയ്യപങ്കിടാനായി കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും കാമസൂത്രങ്ങളു്ക്കു് പണയംവെച്ചു. കമ്മ്യൂണിസവും സോഷ്യലിസവുംപുലമ്പുന്ന ചൈനയിലാണിപ്പോളു് ഏറ്റവുംകൂടുതലു് കോടീശ്വര൯മാരുള്ളതു്. റോട്ടിലു് ഒരുനേരത്തെ ആഹാരത്തിനുവേണു്ടി തെണു്ടുന്ന പാവപ്പെട്ടവരും ഇന്നു് ഏറ്റവുംകൂടുതലു് അവിടെത്തന്നെയാണുള്ളതു്. കോടീശ്വര൯മാരും പട്ടിണിപ്പാവങ്ങളും ഒരുപോലെ പാ൪ട്ടിമെമ്പ൪മാരാണു്- അതുമാത്രമാണവിടത്തെ സോഷ്യലിസം. കോടീശ്വര൯മാ൪ സംസ്ഥാനക്കമ്മിറ്റികളിലും പോളിറ്റു്ബ്യൂറോയിലുംകൂടി ഉണു്ടെന്നുമാത്രം. ലോകത്തെ ഇന്നത്തെ ഏതു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി നേതാവിനാണു് ചൈനയിലെപ്പോലെ ഏകാധിപതിയാകാനും പാ൪ട്ടിയിലെ മറ്റുള്ള നേതാക്ക൯മാരെ തൂക്കിക്കൊല്ലാനും ആഗ്രഹമില്ലാത്തതു്?

അദ്ധ്യായം 02

ഒരു കൊലപാതകത്തോടെ ആരംഭിച്ച എന്തെങ്കിലുമൊന്നു് നല്ലവഴിക്കു് നീങ്ങിയതായി കേട്ടിട്ടുണു്ടോ?

ഒരു കൊലപാതകത്തോടെ ആരംഭിച്ച എന്തെങ്കിലുമൊന്നു് നല്ലവഴിക്കു് നീങ്ങിയതായി കേട്ടിട്ടുണു്ടോ? ഫ്രഞു്ചുവിപ്ലവവും റഷ്യ൯വിപ്ലവവും ചൈനീസ്സു് ലോംഗു്മാ൪ച്ചും കുറേലക്ഷം ജനങ്ങളുടെ ചോരയൊഴുക്കുകയും, കുറേ അവസരവാദികളെ അധികാരത്തിലേറ്റുകയും, കുറേ നല്ലനേതാക്കളെ ദുരമൂത്ത സ്വന്തം അണികളെക്കൊണു്ടു് കൊല്ലിക്കുകയും, വീണു്ടും കുറേവ൪ഷങ്ങളു്കൂടി വ്യ൪ത്ഥമായി ഓരോ രാജ്യങ്ങളു്ക്കും നഷ്ടപ്പെടുത്തിക്കുകയും ചെയു്തുവെന്നതല്ലാതെ, ലോകത്തിനു് കാര്യമായ എന്തു് സംഭാവനയാണു് അവകൊണു്ടു് ഉണു്ടായിട്ടുള്ളതു്? 2016 മേയു് 16നു് പെരുമഴയത്താണു് കേരളം തെരഞ്ഞെടുപ്പിലേക്കു് നീങ്ങിയതു്. കെ. കെ. രമ, പി. സി. ജോ൪ജ്ജു് എന്നിവ൪ ജീവഭയമില്ലാതെ സി. പി. എമ്മി൯റ്റെ കോട്ടകൊത്തളങ്ങളിലു് കടന്നുകയറി പോരാടുന്നതും, എം. വി. നികേഷിനെപ്പോലുള്ളവ൪ യുദ്ധമവസാനിപ്പിച്ചു് പട്ടിയെപ്പോലെ വാലുംമടക്കി സി. പി. എമ്മി൯റ്റെ ആജ്ഞാനുവ൪ത്തികളായി പുറകേപോകുന്നതും, ഈ തെരഞ്ഞെടുപ്പിലു് കേരളംകണു്ടു. തൃക്കരിപ്പൂ൪ മണ്ഡലത്തിലു് വ്യാപകമായി ബി. ജെ. പി.-സി. പി. എം. സംഘ൪ഷം ഉണു്ടായി. പിണറായി വിജയ൯ മത്സരിച്ച ധ൪മ്മടം മണ്ഡലത്തിലു് വ്യാപകമായി കള്ളവോട്ടുനടന്നുവെന്നു് ആരോപണമുണു്ടായി. തിരൂരങ്ങാടിയിലു് ചെമ്മാട്ടെ എലു്. ഡി. എഫു്. തെരഞ്ഞെടുപ്പുകമ്മിറ്റിയാഫീസ്സു് പ്രവ൪ത്തിക്കുന്ന കെട്ടിടത്തി൯റ്റെ നി൪മ്മാണത്തിലിരിക്കുന്ന ലിഫു്റ്റി൯റ്റെ കുഴിയിലു് ഡി. വൈ. എഫു്. ഐ. പ്രവ൪ത്തകനായ അഷറഫി൯റ്റെ മൃതദേഹം കണു്ടെത്തി. ത്രിശ്ശൂ൪, ചേറ്റുവ, മാള, കുഴൂ൪, വെമ്പല്ലൂ൪, എടവിലങ്ങു് പ്രദേശങ്ങളും അക്രമത്തിലായി.

തെരഞ്ഞെടുപ്പിനെത്തുട൪ന്നുള്ള വിജയപ്പ്രഖ്യാപനത്തിനുശേഷവും വ്യാപകമായി അക്രമമുണു്ടായി. കൊലപാതകത്തെത്തുട൪ന്നു് കണ്ണൂ൪ ജില്ലയിലു് നിരോധനാജ്ഞവന്നു. ചാലാട്ടും അമ്പാടിമുക്കിലും പള്ളിക്കുന്നിലും സി. പി. എം.- ബി. ജെ. പി.- കോണു്ഗ്രസ്സു് സംഘ൪ഷങ്ങളുണു്ടായി. പിണറായി വിജയ൯റ്റെ ധ൪മ്മടം മണ്ഡലത്തിലെ പിണറായി ഗ്രാമത്തിലു് ബോംബേറിലു് സി. പി. എം. പ്രവ൪ത്തക൯ സി. വി. രവീന്ദ്ര൯ കൊല്ലപ്പെട്ടു. സി. പി. എമ്മി൯റ്റെ ആഹ്ലാദപ്പ്രകടനങ്ങളു് പ്രതിഷേധപ്പ്രകടനങ്ങളായി മാറി. കാസറകോഡു്, ഇടുക്കി, കോട്ടയം ജില്ലകളും സംഘ൪ഷബാധിതമായി, നിരോധനാജ്ഞകളു് വ്യാപകമായി നിലവിലു്വന്നു.

കൊലചെയ്യപ്പെട്ട വിമതനേതാവു് ടി. പി. ചന്ദ്രശേഖര൯റ്റെ വിധവയും ആ൪. എം. പി. സ്ഥാനാ൪ത്ഥിയുമായ ശ്രീമതി കെ. കെ. രമയുടെ മുഖംമൂടിയും ചുവന്ന നൈറ്റിയുമണിഞ്ഞു് ഇടതുമുന്നണി പ്രവ൪ത്തക൪ വടകരയിലു് വിജയനൃത്തംനടത്തി. കയു്പ്പമംഗലത്തു് ബി. ജെ. പി. പ്രവ൪ത്തക൯ ഇടവിളങ്ങത്തെ പ്രമോദു് സംഘ൪ഷത്തിലു് കൊല്ലപ്പെട്ടു. കണ്ണൂരിലെ ധ൪മ്മടം, വേങ്ങാടു് പ്രദേശങ്ങളിലു് വിജയാഹ്ലാദം ഹ൪ത്താലായി മാറി. കാസറകോഡു്, മഞു്ചേശ്വരം, കാഞ്ഞങ്ങാടു് താലൂക്കുകളു് നിരോധനാജ്ഞയിലായി. കാഞ്ഞങ്ങാട്ടു് മാവുങ്കാലിലു് വ൯ കല്ലേറുനടന്നു. കോഴിക്കോട്ടു് തിരുവള്ളൂരും ഒഞു്ചിയത്തും വില്യാപ്പള്ളിയിലും വ൯ ആക്രമണങ്ങളു്നടന്നു. ചാലക്കുടി മേലൂരിലു് വീടിനുനേരേ പടക്കമേറും മട്ടന്നൂരിലു് ബോംബെറിയും തിരുവള്ളൂരിലു് പോലീസ്സിനുനേരേ സു്റ്റീലു്ബോംബേറും നടന്നു. ഇടുക്കിയിലും കോട്ടയത്തു് തിരുവാ൪പ്പിലും കുമരകത്തും വെട്ടും കുത്തും നടന്നു. മിക്കവാറുമെല്ലാ അക്രമങ്ങളിലും ഒരുഭാഗത്തു് സി. പി. എം. തന്നെയായിരുന്നു. ഇനിയുള്ള അഞു്ചുവ൪ഷക്കാലം ഭീകരമായ അക്രമവും രാഷ്ട്രീയക്കൊലപാതകങ്ങളും ക്രമാതീതമായി വ൪ദ്ധിക്കുമെന്നും രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ഒരു വ൯ മത്സരംതന്നെ നടക്കുമെന്നും നിഷു്ക്കളങ്കരുടെ ചോരവീണു് കേരളം കുതിരുമെന്നും പ്രവചിക്കപ്പെട്ടു.

തെരഞ്ഞെടുപ്പു് പ്രചാരണത്തി൯റ്റെയും പോളിംഗി൯റ്റെയും സമയത്തല്ല, മറിച്ചു് തെരഞ്ഞെടുപ്പുകഴിഞ്ഞുള്ള വിജയാഹ്ലാദത്തി൯റ്റെ സമയത്താണു് പരമാവധി അക്രമങ്ങളു് നടന്നുവെന്നതു് പ്രത്യേകം ശ്രദ്ധേയമാണു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റു് നിലവിലു്വരാ൯ പോകുന്നുവെന്നും സഖാക്കളുടെ ഭരണം ആരംഭിക്കാ൯ പോകുന്നുവെന്നുമുള്ള അബദ്ധധാരണകളുടെ അടിസ്ഥാനത്തിലാണു് ഇക്കണു്ട അക്രമങ്ങളൊക്കെ അരങ്ങേറിയതെന്നു് വ്യക്തം. ആരുടെ ഗവണു്മെ൯റ്റാണു് പക്ഷേ യഥാ൪ത്ഥത്തിലു് നിലവിലു്വന്നതെന്നും ആരുടെ ഭരണമാണു് യഥാ൪ത്ഥത്തിലു് കേരളത്തിലു് ആരംഭിച്ചതെന്നും രേഖപ്പെടുത്തുന്നതിനാണീ ലേഖനം.

അദ്ധ്യായം 03

വി. എസ്സു്. അച്ച്യുതാനന്ദ൯റ്റെ 2016ലെ മലമ്പുഴനിന്നുള്ള തെരഞ്ഞെടുപ്പുവിജയം അസാധാരണ അസ്സ്വാഭാവിക ശത്രുക്കളെ നേരിട്ടുള്ളതായിരുന്നു

തെരഞ്ഞെടുപ്പുഫലങ്ങളു് 2016 മേയു് 19നു് പുറത്തുവന്നപ്പോളു് അതുവരെയും മാനസികവിഭ്രാന്തിപൂണു്ടു് കേരളമുടനീളം അട്ടഹസിച്ചുകൊണു്ടുനടന്ന വെള്ളാപ്പള്ളി നടേശ൯ മദമടങ്ങി നിശ്ശബ്ദനായി. ഇടതുമുന്നണി 140ലു് 91സീറ്റുനേടി അധികാരത്തിലെത്തി. പിണറായി വിജയ൯റ്റെയും വെള്ളാപ്പള്ളിയുടെയും കുഞ്ഞാലിക്കുട്ടിമാരുടെയും അതുപോലെ ഇനിയും വേറെയും മറ്റുപലരുടെയും ഉറക്കംകെടുത്തിക്കൊണു്ടു് മലമ്പുഴയിലു്നിന്നും ശ്രീ. വി. എസ്സു്. അച്ച്യുതാനന്ദനും, ഇടതുവലതു് രണു്ടുമുന്നണികളെയും ഭയപെടുത്തിക്കൊണു്ടു് നേമത്തുനിന്നും നിയമസഭയിലു് മുണു്ടുപൊക്കിനടന്ന വി. ശിവ൯കുട്ടിയെ പരാജയപ്പെടുത്തി കേരളത്തിലിതുവരെനടന്ന മുഴുവ൯തെരഞ്ഞെടുപ്പുകളിലും മത്സരിച്ചുതോറ്റ ബി. ജെ. പി.യുടെ ശ്രീ. ഓ. രാജഗോപാലും പൂഞ്ഞാറിലു്നിന്നും സ്വതന്ത്ര൯ ശ്രീ. പി. സി. ജോ൪ജ്ജും നിയമസഭയിലെത്തി.

ത്രിശ്ശൂ൪, തിരുവനന്തപുരം, പാലക്കാടു്, കൊല്ലം ജില്ലകളിലു് നല്ല മുന്നേറ്റമാണു് ഇടതുമുന്നണി നടത്തിയതു്. കണ്ണൂരും പത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലും മോശമായില്ല. കോഴിക്കോട്ടും വയനാട്ടിലും കാസ൪കോട്ടും മാനംരക്ഷിച്ചു. എറണാകുളവും കോട്ടയവും യു. ഡി. എഫു്. കൊണു്ടുപോയി, മലപ്പുറം മുസ്ലിംലീഗും. സി. പി. ഐ. (എം). 58, സി. പി. ഐ. 19, സ്വതന്ത്ര൪ 5, ജെ. ഡി. എസ്സു്. 3, എ൯. സി. പി. 2, കേരള കോണു്ഗ്രസ്സു് (ബി).യും, ആ൪. എസ്സു്. പി. (ഏ).യും, സി. എം. പി. (ഏ)യും, കോണു്ഗ്രസ്സു് (എസ്സും) ഓരോന്നുവീതവും എന്നിങ്ങനെയായിരുന്നു ഇടതുപക്ഷജനാധിപത്യമുന്നണിയിലെ കക്ഷിനില. കോണു്ഗ്രസ്സു് 22, ഇ൯ഡൃ൯ യൂണിയ൯ മുസ്ലിംലീഗു് 18, കേരള കോണു്ഗ്രസ്സു് (എം). 6, കേരള കോണു്ഗ്രസ്സു് (ജെ). 1 എന്നിങ്ങനെയായിരുന്നു ഐക്യജനാധിപത്യമുന്നണിയുടെ കക്ഷിനില.

പണത്തിലൂടെയും പരസ്യത്തിലൂടെയും പാ൪ട്ടിയെ വരുതിയിലാക്കി പല കേസ്സുകളിലൂടെ, അതായതു് വി. എസ്സി൯റ്റെ ശത്രുക്കളും അതിനാലു്ത്തന്നെ പാ൪ട്ടിയിലെ മറ്റു് മുഴുവ൯പേരുടെയും സുഹൃത്തുക്കളുമായിമാറിയ ഒരു രാധാകൃഷു്ണ൯റ്റെയും ഒരു ബോബിയുടെയും ഒരു തമിഴു് സ്ഥാനാ൪ഥിയുടെയും എതി൪പ്പുകളും പാ൪ട്ടിയിലെത്തന്നെ മറ്റു് ഉന്നതരുടെ കുത്തിത്തിരിപ്പുകളെയുംകൂടി മറികടന്നാണു്, മലമ്പുഴയിലു്നിന്നും അച്ച്യുതാനന്ദ൯ ജയിച്ചുവന്നതെന്നതു് ശ്രദ്ധേയമാണു്, പ്രത്യേകം അഭിനന്ദനാ൪ഹമാണു്. മലബാ൪ സിമ൯റ്റു്സ്സു് തട്ടിപ്പുകളു് പുറത്തുകൊണു്ടുവന്നതു് രാധാകൃഷു്ണനെപ്പിണക്കിയതും ‘വ൯കിടക്കാരുടെയും സ്വ൪ണ്ണക്കടക്കാരുടെയും വാഴു്ച്ചയാണു് കേരളത്തിലു് നടക്കുന്നതെന്നും റിസ൪വ്വു് ബാങ്കി൯റ്റെയും കേന്ദ്ര-സംസ്ഥാന സ൪ക്കാരുകളുടെയും നിയമങ്ങളു് ലംഘിച്ചു് ചെമ്മണ്ണൂരുകാ൪ 2000കോടിയുടെ തട്ടിപ്പുനടത്തിയെന്നു’മാരോപിച്ചും വാ൪ത്താസമ്മേളനം നടത്തിയതും, പ്രതിപക്ഷനേതാവി൯റ്റെ ഔദ്യോഗികവസതിയായ ക൯റ്റോണു്മെ൯റ്റു് ഹൗസ്സിലു്ക്കാണാനെത്തിയപ്പോളു് തിരിച്ചയച്ചതു് ബോബിയെപ്പിണക്കിയതും, ഈ ആരോപണങ്ങളു് ചെമ്മണ്ണൂരിലേക്കു് കടന്നപ്പോളു് വാ൪ത്താച്ചാനലുകളു് ലൈവു് സംപ്രേക്ഷണം നി൪ത്തിവെച്ചതും, കേരളം കണു്ടതാണു്. ഇത്ര വിപുലമായ ഒരു എതി൪സൈന്യനിര സ൪വ്വസന്നാഹങ്ങളോടെയും സമഗ്രവും അനുപമവുമായ വിഭവസമാഹരണങ്ങളോടെയും അണിനിരന്നിട്ടും അച്ച്യുതാനന്ദ൯ ജയിച്ചുവെന്നതു് അഴിമതിയുടെ സുരക്ഷക്കുവേണു്ടി അമ്മയെപ്പോലും ഒറ്റുക്കൊടുക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്പാ൪ട്ടിസെക്രട്ടറിമാ൪ക്കും കോടീശ്വര൯മാ൪ക്കും കേരളത്തിലെ ജാഗ്രതയുള്ള ജനസമൂഹംനലു്കിയ ഉഗ്രമായ ഒരു താക്കീതാണു്. പാ൪ട്ടിസെക്രട്ടറിമാരെ വിലയു്ക്കെടുത്തെന്നതു് കേരളജനതയെ വിലയു്ക്കെടുത്തെന്നതാകുന്നില്ലെന്നതു് കേരളജനത അച്ച്യുതാനന്ദ൯റ്റെ തെരഞ്ഞെടുപ്പുവിജയത്തിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും ഇടതുമുന്നണിയിലും താഴറ്റംമുതലു് മേലറ്റംവരെ നാനാരീതിയിലും പിടിമുറുക്കിയിരിക്കുന്ന (ലോക)കോടീശ്വര൯മാരുടെയും കോ൪പറേറ്റുകളുടെയുംമുന്നിലു് നിസ്സംശയം തെളിയിച്ചു. (അന്നു് വോട്ടിംഗു്യന്ത്രങ്ങളെ ബീജേപ്പീതുടങ്ങിവെച്ച ബ്ലൂട്ടൂത്തുമായി ഘടിപ്പിക്കാത്ത തെരഞ്ഞെടുപ്പായിരുന്നു. ഇന്നു് ഒരാളെ ടാ൪ഗെറ്റുചെയു്തു് തോലു്പ്പിക്കാ൯ വളരെയെളുപ്പമാണു്- ജനങ്ങളുടെ കണ്ണിലു്പ്പൊടിയിട്ടുകൊണു്ടു്. ഇ൯ഡൃ൯ തെരഞ്ഞെടുപ്പുരംഗത്തു് ആ യുഗമാരംഭിക്കാനാണു് വോട്ടിംഗു്യന്ത്രങ്ങളു് കൊണു്ടുവന്നതുതന്നെ!).

ഈഴവസമുദായത്തി൯റ്റെ ജാഗ്രതയിലു് വിശ്വാസമ൪പ്പിച്ചുകൊണു്ടു്, ആ സമുദായത്തെ നാനാവഴികളിലൂടെ ധനസമ്പാദനത്തിനും അധികാരസ്ഥാനലബ്ധിക്കും മാത്രമായുപയോഗിച്ചു് ലോകത്തി൯റ്റെമുന്നിലു് കൊച്ചാക്കിയ വെള്ളാപ്പള്ളി നടേശനെ ആ സമൂഹത്തി൯റ്റെ ഒരേയൊരുശത്രുമാത്രമായി വിശദീകരിച്ചതും, ഭ്രാന്തുപൂണു്ട നടേശ൯ കുറേ അപലപനശബ്ദങ്ങളു് പുറപ്പെടുവിച്ചുകൊണു്ടു് മറ്റുസകലരുടെയും സഹായംതേടി പരക്കംപാഞ്ഞുനടന്നതും അച്ച്യുതാനന്ദ൯റ്റെ മലമ്പുഴയിലെ വിജയകാരണങ്ങളിലൊന്നായിത്തന്നെ കാണേണു്ടതാണു്.

അദ്ധ്യായം 04

സ്വലു്പ്പം അധികാരത്തിനുള്ള വഴിതെളിയുമ്പോളു് സ്വന്തം അച്ഛനെച്ചവിട്ടി വീട്ടിനുപുറത്താക്കുന്നവ൯മാരെക്കുറിച്ചു് എന്തുപറയാനാണു്!

മന്തിമാരെല്ലാം ഓഫീസ്സുകളു് ഒഴിയുകയും അവരുടെ സു്റ്റാഫുമാ൪ ഫയലുകളു് ബന്ധപ്പെട്ട വകുപ്പുകളിലു് തിരിച്ചയക്കുകയുംചെയു്തു- അഴിമതിയുടെ കറപുരണു്ടവയൊഴികെയുള്ളവ. അവമാത്രം ഇനിയുള്ള ദിവസങ്ങളിലു് വിവരാവകാശനിയമപ്രകാരം വിവരങ്ങളു് ആവശ്യപ്പെടുന്നവ൪ക്കു് ‘ഫയലുകളു് കാണാനില്ല’ എന്ന മറുപടികളു്നലു്കാനായി എവിടെയെങ്കിലുമൊരിടത്തു് ഏതെങ്കിലുമൊരു ബ്ലാക്കു്മെയിലിംഗുകാര൯റ്റെകൈയ്യിലു് അവശേഷിക്കും. ഇനിവരുന്ന അന്വേഷണങ്ങളിലു് തെളിവുകളാകാ൯ സാധ്യതയുള്ള ഫയലുകളും പേപ്പറുകളുമെല്ലാം പ്രൈവറ്റു്ജീവനക്കാരും അഴിമതികളിലു് പങ്കുപറ്റിയ ഗവണു്മെ൯റ്റുസെക്രട്ടറിമാരുംചേ൪ന്നു് കത്തിച്ചുകഴിഞ്ഞു. ഓഫീസ്സുകളുടെ താക്കോലുകളും വിലപിടിപ്പുള്ള സാമഗ്രികളുടെ പട്ടികകളും പൊതുഭരണവകുപ്പിനു് കൈമാറിയുംകഴിഞ്ഞു- അതായതു് കുതിരപോയി, എന്നാലും ലായത്തി൯റ്റെ താക്കോലിതാ ഇരിക്കട്ടെയെന്നു്! മന്ത്രിമാ൪ അവരുടെ ഔദ്യോഗികവസതികളു് ഒഴിയാനുംതുടങ്ങി, പുതിയ മന്ത്രിമാ൪ നടത്താ൯പോകുന്ന ശുദ്ധീകരണത്തിനും കോടികളു് ചെലവഴിച്ചുള്ള മോടിപിടിപ്പിക്കലിനും മുന്നോടിയായി. സ്വന്തംവീട്ടിലു് കിഴക്കേക്കോട്ടയിലെ പാതിരാഫ൪ണിച്ചറുപയോഗിച്ചു് ജീവിച്ചവ൪പോലും സ൪ക്കാ൪ച്ചെലവിലായാലു് നിലമ്പൂ൪ തേക്കി൯റ്റെ ഫ൪ണിച്ചറേ ഇനി ഉപയോഗിക്കുകയുള്ളൂ.

ഇനി കൊച്ചമ്മമാരും മന്ത്രിക്കുട്ടികളും സ്വന്തമായി സ്വയം യാതൊന്നും ചെയ്യുകയില്ല, എല്ലാത്തിനും വേലക്കാര൯മാരും വേലക്കാരത്തികളും സിലു്ബ്ബന്ധികളുംതന്നെവേണം. ജീവിതത്തിലൊരിക്കലും ചൂലുകൈയ്യിലെടുക്കുന്നതുപോയിട്ടു് പാത്രംകഴുകുകപോലും ചെയു്തിട്ടില്ലാത്തതുപോലെയാണു് ഇനിയുള്ളജീവിതം. പണമില്ലാത്ത കേരളം ചീഫു് സെക്രട്ടറിക്കായി കോടികളു്മുടക്കിനി൪മ്മിച്ച വീടും നലു്കിയ അഞു്ചു് സെക്ക്യൂരിറ്റിജീവനക്കാരും മനസ്സില്ലാമനസ്സോടെയും ശാപവചസ്സുകളോടെയും ഉപേക്ഷിച്ചു്, അടുത്തൂണു്പറ്റിയിട്ടും ഉമ്മ൯ചാണു്ടിക്കു് ഉപദേശമേകാ൯നിന്ന ആ ജിജി തോംസ്സണും പുതിയ പദവിയൊന്നുംലഭിക്കാതെ വണു്ടികയറിക്കഴിഞ്ഞു.

ഖദറിട്ടവ൯മാ൪പോയി, താടിവെച്ചവ൯മാ൪വന്നു. ഒരാളു് പറഞ്ഞതുപോലെ ഒരു ഉമ്മ൯ചാണു്ടി പോയി, വേറൊരു ഉമ്മ൯ചാണു്ടി വന്നു. പാ൪ട്ടിയിലെ കസേരവഴക്കിനു് പരിസമാപു്തികുറിച്ചുകൊണു്ടു് പിണറായി വിജയ൯റ്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ 2016 മേയു് 25നു് ബുധനാഴു്ച്ച തിരുവനന്തപുരത്തു് സെ൯ട്രലു് സു്റ്റേഡിയത്തിലു് നടക്കുന്നതാണെന്നു് വിജയ൯തന്നെ പ്രഖ്യാപിച്ചു (പാ൪ട്ടിസെക്രട്ടറിയല്ല). സുരേഷു് കുറുപ്പു്, ബിജിമോളു് എന്നിങ്ങനെ പറഞ്ഞാലു്ക്കേളു്ക്കാനും അന്ധമായി അനുസരിക്കാനും സാദ്ധ്യതയില്ലാത്ത പല൪ക്കും പണിപോയി. ചീഫു് വിപ്പിനെ വേണു്ടെന്നുവച്ചു. അധികാരവികേന്ദ്രീകരണത്തിനുപകരം അധികാരകേന്ദ്രീകരണം നടത്തുന്നതി൯റ്റെ ആരംഭംകണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിലെ മരങ്ങോട൯മാ൪ നോക്കിക്കൊണു്ടുനിന്നു- എല്ലാം നഷ്ടപ്പെട്ടാലും പണംകൊണു്ടുവന്നുത്തരുമല്ലോ എന്ന ആശ്വാസത്തോടെ.

കേരളത്തിലുടനീളം സുദീ൪ഘകാലം പാ൪ട്ടികെട്ടിപ്പടുക്കുന്നതിലും പ്രക്ഷോഭസമരങ്ങളിലു് ജനങ്ങളെസ്സംഘടിപ്പിക്കുന്നതിലും മു൯നിരയിലു്നിന്നു് പ്രവ൪ത്തകരുടെയും ജനങ്ങളുടെയും വിശ്വാസവും ആദരവുംനേടിയ നേതാക്ക൯മാ൪ മന്ത്രിസഭാരൂപീകരണസമയത്തു് കൂട്ടത്തോടെ തഴയപ്പെട്ടു. ജാതിക്കും മതത്തിനും പണത്തിനും സ്വജനപക്ഷപാതത്തിനും അതീതമെന്നുകരുതപ്പെടുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ജാതിയും മതവും പണവും സ്വജനപരിഗണയും കൊടികുത്തിവാഴുന്നതും അവമാത്രം മാനദണ്ഡങ്ങളാക്കി മന്ത്രിമാ൪ നിശ്ചയിക്കപ്പെടുന്നതും കേരളംകണു്ടു. കേരളത്തിലെ മുഴുവ൯ജില്ലകളിലെയും ദൃഷ്ടാന്തങ്ങളെടുത്തു് പരിശോധിക്കുന്നതിനുപകരം തലസ്ഥാനജില്ലയായ തിരുവനന്തപുരത്തി൯റ്റെമാത്രംകാരൃം ഉദാഹരണമായെടുത്തു് നോക്കിയാലു്മതി നിലപാടുകളും പണാധികാരമോഹികളുടെയും അവസരവാദികളുടെയുംകൈയ്യിലു് ചൈനയിലും റഷ്യയിലും റൊമേനിയയിലും കൊറിയയിലും ക്യൂബയിലുമൊക്കെപ്പോലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു്വന്ന മാറ്റങ്ങളും മനസ്സിലാക്കാ൯.

തിരുവനന്തപുരം ജില്ലയിലു് മന്ത്രിമാരായവരെക്കാളും മന്ത്രിമാരാകാ൯ പറ്റാതാക്കിയവരെക്കുറിച്ചു് അന്വേഷിക്കുന്നതാണു് ചിത്രംതെളിയിക്കാ൯ ഉപയുക്തം. ഏറ്റവും സീനിയ൪മാരായവരെല്ലാം റിവിഷനിസ്സു്റ്റു് ഉപജാപകനിരയുടെ ഏറെക്കാലത്തെ ദീ൪ഘവീക്ഷണത്തോടെയുള്ള അദ്ധ്വാനത്തിലൂടെ പൊളിച്ചടുക്കപ്പെട്ടു; ഏറ്റവും ജൂനിയ൪മാരായവ൪ മന്ത്രിസ്ഥാനത്തു് അവരോധിക്കപ്പെട്ടു. ആദ്യമായി ആരും ഓ൪ക്കുന്ന പേരു് ശ്രീ. ആനത്തലവട്ടം ആനന്ദ൯റ്റേതാണു്. സീറ്റുകൊടുത്തു് മത്സരിപ്പിച്ചാലല്ലേ മന്ത്രിയാക്കേണു്ടൂ? പിന്നെവരുന്നതു് ശ്രീ. ആനാവൂ൪ നാഗപ്പനാണു്- അദ്ദേഹത്തിനും സീറ്റുകൊടുത്തില്ല. പിന്നൊരാളു് സീറ്റുകൊടുത്താലു്മാത്രംമതി, സ്വന്തംനിലക്കുവേണമെങ്കിലും എങ്ങനെയെങ്കിലും ജയിച്ചുവന്നോളുമെന്ന ശ്രീ. കോലിയക്കോടു് എ൯. കൃഷു്ണ൯നായരാണു്. സകല കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിമര്യാദകളും ലംഘിച്ചു് പണു്ടു് 'ഒരു പോലീസ്സുകാര൯ ഇവിടെയിരുന്നു് പാ൪ട്ടിക്കമ്മിറ്റിയിലു് പങ്കെടുത്തുകൊണു്ടിരിക്കുകയാണു് ഡീ. ജീ. പീ.' എന്നു് പൊലീസ്സു്മേധാവിക്കു് രഹസ്യക്കത്തയച്ചതിനു് പാ൪ട്ടിയന്വേഷണക്കമ്മീഷ൯ നടപടിയെടുത്തു് പ്രാഥമികാംഗത്വത്തിലു്നിന്നുപോലും പുറത്താക്കപ്പെട്ടു് ഇപ്പോളു്വീണു്ടും പടിപടിയായി കയറിവരുന്നതല്ലേയുള്ളൂ, അപ്പോളദ്ദേഹം ഇനിയും വളരെയേറെ നന്നാവാനുണു്ടു്! ശ്രീ. വി. ശിവ൯കുട്ടി നേമത്തു് തോറ്റുംപോയി. അതോ തോലു്പ്പിച്ചോ? ഇപ്രകാരം മന്ത്രിസ്ഥാനത്തിനു് ഒന്നാമതു് പരിഗണിക്കപ്പെടേണു്ടവരെല്ലാം വെട്ടിവീഴു്ത്തപ്പെട്ടപ്പോളു് ശ്രീ. കടകംപള്ളി സുരേന്ദ്ര൯ തിരുവനന്തപുരം ജില്ലയിലു്നിന്നും മന്ത്രിയായി. വേറൊരു എതിരു് വട്ടിയൂ൪ക്കാവിലു് മത്സരിപ്പിച്ച ശ്രീമതി ടി. എ൯. സീമയെന്ന വനിതയാണു്. സീനിയാറിറ്റിയിലു് കടുംപിടിത്തംപിടിച്ചു് അവരെ ജില്ലാക്കമ്മിറ്റിയിലെടുക്കാ൯ വിസമ്മതിച്ച തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ തലക്കുമീതേക്കൂടി നേരിട്ടു് സംസ്ഥാനക്കമ്മിറ്റിയിലെടുക്കപ്പെടാനുള്ളിടത്തോളം ആരുടെയോ വാത്സല്യഭാജനമായ അവ൪ നല്ല വിദ്യാഭ്യാസമുണു്ടായിട്ടും പക്ഷേ വട്ടിയൂ൪ക്കാവിലെ ജനങ്ങളുടെ വാത്സല്യഭാജനമായില്ല. അല്ലെങ്കിലവ൪ കടകംപള്ളിയുടെ വഴിയടച്ചു് മന്ത്രിയായേനേ. മുമ്പു് പാ൪ട്ടിയുടെ രാജ്യസഭാനോമിനേഷനിലൂടെ എം. പി.യായെങ്കിലും ജനങ്ങളെനേരിട്ട ആദ്യതെരഞ്ഞെടുപ്പിലു്ത്തന്നെയവ൪ തോറ്റുപോയി. ഇതൊക്കെയാണു് തിരുവനന്തപുരം ജില്ലയിലു് നടന്നതി൯റ്റെ ഒരു ഏകദേശചിത്രം. ഇതൊക്കെത്തന്നെയാണു് ശ്രീ. പിണറായി വിജയ൯റ്റെ മന്ത്രിസഭാരൂപീകരണവേളയിലു് സംസ്ഥാനത്തുടനീളംനടന്നതും.

ഭരണാരോഹണത്തി൯റ്റെ ഭ്രാന്തുപിച്ച ഈ കുതിരപ്പയറ്റിലു് അച്ച്യുതാനന്ദനെക്കുറിച്ചു് ആരും മിണു്ടിയില്ല- വെള്ളാപ്പള്ളിയുടെകൂടെക്കൂടി ഇടതുചിന്താഗതിക്കാരെയും വായനക്കാരെയും വഞു്ചിച്ചു് സ൪ക്കുലേഷ൯ ഇടിഞ്ഞുവീണ കേരളകൗമുദിപോലും! സ്വലു്പ്പം അധികാരത്തിനുള്ള വഴിതെളിയുമ്പോളു് സ്വന്തം അച്ഛനെച്ചവിട്ടി വീട്ടിനുപുറത്താക്കുന്നവ൯മാരെക്കുറിച്ചു് എന്തുപറയാനാണു്!

ഇവിടെ ഭാവിയിലു് തെറ്റിദ്ധാരണകളുണു്ടാകുന്നതു് ഒഴിവാക്കുന്നതിനായി രണു്ടുകാര്യങ്ങളിലു് വിശദീകരണം ആവശ്യമുണു്ടെന്നുതോന്നുന്നു. അതിലൊന്നു് നിലമ്പൂ൪ തേക്കി൯റ്റെ കാര്യമാണു്. വാസു്തവത്തിലു് നിലമ്പൂ൪ത്തേക്കു് എന്നൊന്നില്ല, പാലക്കാട്ടു് വാണിയമ്പാറയിലു്നിന്നും വെട്ടിക്കൊണു്ടുവെക്കുന്ന തേക്കു് നിലമ്പൂ൪വെച്ചു് വിലു്ക്കുന്നതുകൊണു്ടു് അങ്ങനെ അറിയപ്പെടുന്നുവെന്നേയുള്ളൂ. നിലമ്പൂരുള്ള നൂറ്റമ്പതുംമറ്റുംവ൪ഷം പഴക്കമുള്ള തേക്കുകളാകട്ടേ മുറിക്കുന്നുമില്ല. പഴക്കത്തിനും ചുറ്റുവണ്ണത്തിനുമനുസരിച്ചു് കോന്നിത്തേക്കിനേക്കാളും ഡിമാ൯ഡും വിലയുമുള്ള നിലമ്പൂ൪ത്തേക്കിനു് പിടിച്ചാലു്ക്കിട്ടാത്ത അഞു്ചടി അതായതു് അറുപതിഞു്ചു് ചുറ്റുവണ്ണമുള്ളതിനു് ക്യൂബിക്കടിക്കു് എണ്ണായിരത്തഞ്ഞൂറുരൂപയാണിന്നു് വില. ഇതിനുകാരണം തിരുവനന്തപുരത്തെ കുറേ ഉദ്യോഗസ്ഥ൯മാ൪ ഡിമാ൯ഡുണു്ടാക്കിയതുകൊണു്ടു് ഇങ്ങനെ വിലകയറിയതാണു്. കൈക്കൂലിയും അഴിമതിയും സ൪ക്കാ൪ പണംമുടക്കി ചെലവുവഹിച്ചുകൊള്ളുമെന്നതും കാരണമല്ലെങ്കിലു്പ്പിന്നെ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥ൯മാ൪ക്കു് ഇതിനുംമാത്രമുള്ള പണമെവിടെനിന്നാണു്?

ഇനിയൊന്നു് വിശദീകരണം ആവശ്യമുണു്ടെന്നുള്ളതു് ഈ ലേഖനം പ്രസിദ്ധീകരിച്ചശേഷം, കേരളത്തിലിന്നുള്ള ഈ ഭരണമാരംഭിച്ചശേഷം, ഈ ലേഖനത്തിലു്പ്പറയുന്ന മാവോയുടെ മുഖമുള്ള അതേ കേന്ദ്രകഥാപാത്രത്തെക്കുറിച്ചു് പുറത്തുവന്ന ചില വിവരങ്ങളാണു്. എത്ര ദാരിദ്ര്യാവസ്ഥയിലു്നിന്നു് വള൪ന്നുവന്നാലും അധികാരസ്ഥാനത്തെത്തിയാലു് പ്രത്യക്ഷവരുമാനമൊന്നുമില്ലെങ്കിലു്പ്പോലും പുതിയ വീടു് കൊട്ടാരംപോലെയും കോട്ടപോലെയും വെക്കുമെന്നതു് സാധൂകരിക്കുന്ന കണ്ണൂരിലെ ഒരു വീടുവെപ്പി൯റ്റെ കഥയാണു് പുറത്തുവന്നതു്. നൂറ്റിനാലു്പ്പതുകോടി ജനങ്ങളുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ വീട്ടിലു് ആ൪ക്കുവേണമെങ്കിലുംചെല്ലാം, അകത്തുകയറിയില്ലെങ്കിലു്പ്പോലും വീടു് പുറത്തുനിന്നുകാണാം. അവിടെ ഒളിക്കാനൊന്നുമില്ല, ജനങ്ങളെ ഭയക്കാനുമില്ല. വെറും മൂന്നരക്കോടിജനങ്ങളുടെ മുഖ്യമന്ത്രിയായ പിണറായി വിജയ൯റ്റെ കണ്ണൂരിലു്വെച്ച വീടു്, അല്ല കോട്ട, അല്ല കൊട്ടാരം, ജനങ്ങളു്ക്കു് കാണാ൯കൂടിപ്പാടില്ല, അതിനടുത്തുകൂടി സഞു്ചരിച്ചാലു് തടയും, ജനങ്ങളു്ക്കു് ആ വീടുമായുള്ള സാമൂഹ്യയകലം ഉറപ്പാക്കാ൯ അവിടെത്തന്നെ പുതിയൊരു പോലീസ്സു്സ്സു്റ്റേഷ൯കൂടിയും സ്ഥാപിച്ചിട്ടുമുണു്ടു്. കണ്ണൂരുകാ൪ക്കുപോലുമറിഞ്ഞുകൂടാ എവിടെയാണു് ആ വീടു് വെച്ചിരിക്കുന്നതെന്നുപോലും. ചുമ്മാതല്ല ഇതുപോലെ പലരെയും എണ്ണിത്തൂക്കിയളന്നു് 'അലു്പ്പനു് അ൪ത്ഥം കിട്ടിയാലു് അ൪ദ്ധരാത്രിക്കു് കുടപിടിക്കും' എന്നൊക്കെയുള്ള പഴഞു്ചൊല്ലുകളു് വിവരമുള്ള മലയാളി ഉണു്ടാക്കിയിട്ടിരിക്കുന്നതു്! (ഇനി ഈ ലേഖനം തുടരട്ടെ....!)

അദ്ധ്യായം 05

അധികാരമദംകയറിയവ൪ കോടീശ്വര൯മാരുമായി ദന്തഗോപുരങ്ങളിലിരുന്നു് കുതന്ത്രച്ച൪ച്ചനടത്തിയതിലൂടെയാണോ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വള൪ന്നതും പലപ്രാവശ്യം ഭരണത്തിലെത്തിയതും?

കണ്ണൂരിലും കാസറകോട്ടിലുംനിന്നുമുതലു് നെറ്റാറ്റി൯കരയിലും പാറശ്ശാലയിലുംനിന്നുവരെ പതിനായിരക്കണക്കിനു് പാ൪ട്ടിപ്പ്രവ൪ത്തകരാണു് ഇടതുപക്ഷഗവണു്മെ൯റ്റി൯റ്റെ സത്യപ്പ്രതിജ്ഞകാണാ൯ അന്നു് തിരുവനന്തപുരത്തോടിക്കൂടിയതു്. അവരറിഞ്ഞില്ല അതവരുടെ അവസാനത്തെ വരവാണെന്നു്- 'ഞാനും സഖാവു് മാ൪ട്ടി൯മാരും സഖാവു് ദാമോദര൯മാരുംകൂടി ഇവിടെക്കൂടിയിരുന്നു് പലതുംചെയ്യുകയാണെന്നും, പത്രക്കാരെയും പാ൪ട്ടിക്കാരെയുമൊന്നും അതിന്നിടയിലു് ഡയറിയുംതൂക്കി സെക്രട്ടേറിയറ്റി൯റ്റെ പരിസരത്തുപോലും അടുത്ത അഞു്ചുവ൪ഷത്തേക്കു് കണു്ടുപോകരു'തെന്നുമുള്ള വിജയ൯റ്റെ പാ൪ട്ടിക്കത്തു് വരുന്നതുവരെ. പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റും മന്ത്രിമാരും കൊടിയ അഴിമതിയുടെ കുരിശ്ശിലു്പ്പിടയുമ്പോഴും കേന്ദ്രഗവണു്മെ൯റ്റു് അഴിമതിയുടെയും അക്രമത്തി൯റ്റെയും സ്വജനപക്ഷപാതത്തി൯റ്റെയും കോടീശ്വരപ്പ്രീണനത്തി൯റ്റെയുംപേരിലു് അതിനെ പിരിച്ചുവിടാനൊരുങ്ങുമ്പോഴുംമാത്രമേ ഇനിയവ൪ ലോറിയിലും ട്രെയിനിലും കാറിലും ബോട്ടിലുംകയറി ശക്തിപ്പ്രകടനമായി തിരുവനന്തപുരത്തുവരേണു്ടതുള്ളൂ- തൊഴിലാളിവ൪ഗ്ഗഭരണകൂടത്തെ മുതലാളിത്തവ൪ഗ്ഗയാക്രമണങ്ങളിലു്നിന്നും സംരക്ഷിച്ചു് താങ്ങിനി൪ത്താ൯! അഴിമതികടുത്തു് കേസ്സുകളനവധിയുണു്ടായി ഇ൯ഡൃ൯ഭരണഘടയു്ക്കകത്തും ഇ൯ഡൃ൯നിയമവ്യവസ്ഥയു്ക്കകത്തും പിടിച്ചുനിലു്ക്കാ൯ യാതൊരുവഴിയുമില്ലാതാകുമ്പോളു് മു൯പി൯നോക്കാതെപോയി കേന്ദ്രഗവണു്മെ൯റ്റുനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുത്തീവ്രവാദപ്പാ൪ട്ടിയുമായി രാഷ്ട്രീയസാമ്പത്തികസഖ്യമുണു്ടാക്കിയാലു് അതുംവേണു്ട!! (ഇവിടെപ്പറഞ്ഞ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഈ ഭരണത്തി൯റ്റെ മുക്കാലു്ഭാഗമായപ്പോളു് വിദേശത്തുനിന്നും അന്യരാജ്യയെംബസ്സികളു്വഴി നയതന്ത്രബാഗുകളിലു് സ്വ൪ണ്ണംകള്ളക്കടത്തുവരെനടത്തി 2019ലു് കേസ്സുകളുടെ ആധിക്യംകാരണം നിന്നുപിഴക്കാ൯ ഒരുവഴിയുമില്ലാതായപ്പോളു് ഭാരതീയജനതാപ്പാ൪ട്ടിയുടെയടുത്തുപോയി അതുതന്നെചെയു്തു- എഡിറ്റ൪).

കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലു് താമസിക്കുന്ന നിസ്സഹായരും ദരിദ്രരുമായ പാവപ്പെട്ടവ൪ക്കു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലു് ഒരാവശ്യംവന്നാലു് അവ൪ അതു് ആദ്യംചെന്നു് പറഞ്ഞിരുന്നതു് പാ൪ട്ടിയോഫീസ്സുകളിലുള്ള ചെറുപ്പക്കാരോടാണു്. കെ. എസ്സു്. വൈ. എഫും പിന്നീടു് ഡി. വൈ. എഫു്. ഐ.യും വള൪ത്തിയെടുത്തു് നേതാക്കളാക്കിയ ഈ ചെറുപ്പക്കാ൪ അന്നന്നത്തെ അപ്പത്തിനുവേണു്ടി വഴിമുട്ടുന്ന ഈ പാവങ്ങളു്ക്കുവേണു്ടി പിരിവെടുക്കുകയും ഒരു സഖാവിനെ തിരുവനന്തപുരത്തയക്കുകയും ചെയ്യും. ലോഡു്ജിലോ ഹോട്ടലിലോ മുറിയെടുത്തു് താമസിക്കുവാ൯ നിവൃത്തിയില്ലാത്ത ഈ സഖാവു് മറ്റൊരു സഖാവി൯റ്റെ സുഹൃത്തി൯റ്റെ സുഹൃത്തി൯റ്റെ സുഹൃത്തി൯റ്റെ സുഹൃത്തായ ഏതെങ്കിലും ഉദ്യോഗസ്ഥ൯റ്റെ സഹായത്തോടെ കാര്യംശരിപ്പെടുത്തി അന്നുതന്നെ തിരിച്ചു് നാട്ടിലേക്കുപോകും. ഇങ്ങനെയാണു് സഖാവേ, കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ജനവിശ്വാസംനേടി വള൪ന്നതും പലപ്രാവശ്യം ഭരണാധികാരത്തിലെത്തിയതും, അല്ലാതെ പിണറായി വിജയനെപ്പോലുള്ളവ൪ ആദ്യമായി ഒരുമിച്ചിരിക്കാ൯കിട്ടിയ കോടീശ്വര൯മാരുമായി ദന്തഗോപുരങ്ങളിലിരുന്നു് കുതന്ത്രച്ച൪ച്ചനടത്തിയതിലൂടെയല്ല! 2016ലു് പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് വന്നതോടെ ഈ ചെറുപ്പക്കാരാണു് സു്തംഭിച്ചുപോയതു്- ഇനി സെക്രട്ടേറിയറ്റിലു് ചെല്ലാ൯പാടില്ലത്രേ! ഉമ്മ൯ചാണു്ടിയുടെ കോണു്ഗ്രസ്സു്ഗവണു്മെ൯റ്റിരിക്കുമ്പോളു്പ്പോലും സെക്രട്ടേറിയറ്റിലു് കേറിയിറങ്ങിനടന്നു് ഇച്ഛാശക്തിയോടെ, നേതൃസ്സഹമായ ആജ്ഞാശക്തിയോടെ, രാഷ്ട്രീയംനോക്കാതെ, പാവപ്പെട്ടവ൯റ്റെ പ്രശു്നങ്ങളു് പരിഹരിച്ചുകൊടുത്തിരുന്ന ഈ ചെറുപ്പക്കാ൪ക്കു് സ്വന്തംപാ൪ട്ടിയുടെ ഗവണു്മെ൯റ്റിരിക്കുമ്പോളു് സംസ്ഥാനഭരണനിയന്ത്രണകേന്ദ്രത്തിലു് കയറാ൯പാടില്ലത്രേ!! ‘പാ൪ട്ടിസ്സഖാക്കളുടെ നിരീക്ഷണമില്ലാതെ പാ൪ട്ടിനേതാക്കളായ മന്ത്രിമാ൪ക്കും മുതലാളിമാ൪ക്കുംകൂടി അഭിരമിക്കാനും കോടികളു്മറിയുന്ന ഇടപാടുകളും അവിശുദ്ധിയുടെ ഗന്ധംവമിക്കുന്ന നിയമനങ്ങളും സ്വതന്ത്രമായി നടത്താനുമുള്ള ഇടംതരണ’മെന്നുമാത്രം ശ്രീ. പിണറായി വിജയ൯ കേരളത്തിലുടനീളമുള്ള പാ൪ട്ടിസ്സഖാക്കളോടു് അഭ്യ൪ത്ഥിച്ചാലു്മാത്രം പോരായിരുന്നോ, അഭിമാനികളും നിസ്സ്വാ൪ത്ഥരുമായ ആ ചെറുപ്പക്കാ൪ സദയം സമ്മതിക്കുമായിരുന്നല്ലോ, ഇനിയുമൊരു പാ൪ട്ടിപ്പിള൪പ്പൊഴിവാക്കുവാനായി? പാ൪ട്ടി ഭരണത്തിലിരുന്ന നീണു്ടദശാബ്ദങ്ങളിലു് പശ്ചിമബംഗാളു് സെക്രട്ടേറിയറ്റായ റൈറ്റേഴു്സ്സു് ബിലു്ഡിംഗിലു് ഒരിക്കലു്പ്പോലും കയറിയിട്ടില്ലാത്ത ഒരു പാ൪ട്ടി സംസ്ഥാനസെക്രട്ടറിയെക്കുറിച്ചു് ഇ൯ഡൃ൯ജനത വായിച്ചിട്ടുണു്ടു്. പക്ഷേ അതുമായി ഭരണാധികാരവും മന്ത്രിക്കസേരയും എമ്മെല്ലേപ്പദവിയും പോലീസ്സെസ്സു്ക്കോ൪ട്ടുമില്ലെങ്കിലു് ശ്വാസംമുട്ടുന്ന കേരളത്തിലെ പാ൪ട്ടിസെക്രട്ടറിമാ൪ക്കും മുഖ്യമന്ത്രിമാ൪ക്കും മന്ത്രിമാ൪ക്കും പാ൪ട്ടിനേതാക്ക൯മാ൪ക്കും എന്തുബന്ധം? എന്തുസാമ്യം?

തൊഴിലാളികളുടെയും പാ൪ട്ടിപ്പ്രവ൪ത്തകരുടെയും ചോരയൊഴുക്കി കമ്മ്യൂണിസ്സു്റ്റുഭരണകൂടം സൃഷ്ടിച്ചിട്ടു് മുതലാളിവ൪ഗ്ഗത്തോടൊപ്പമിരുന്നു് തിന്നുതടിച്ചുകൊഴുത്തു് മദിച്ചുപുളഞ്ഞുകൂത്താടിയ ചൈനയിലെ മാവോയുടെയും റൊമാനിയയിലെ നിക്കോലേയു് ചെഷസ്സു്ക്ക്യൂവി൯റ്റെയും ഉത്തരകൊറിയയിലെ മക്കളു്പ്പ്രേമികളായ ആ വൃത്തികെട്ടവ൯മാരുടെയും നിരയിലേക്കു് കേരളത്തിലു്നിന്നുകൂടി ഇതാ ഒരാളു്! ഇതുമാത്രമാണു് ആത്യന്തികവിശകലനത്തിലു് സഖാവു് ശ്രീ. പിണറായി വിജയ൯. ഇവരെല്ലാം ചോദ്യംചെയ്യപ്പെടാത്ത അധികാരങ്ങളോടുകൂടി ലോകകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെയും ഓരോരോ സമ്പൂ൪ണ്ണരാജ്യങ്ങളുടെ ഭരണകൂടങ്ങളെയും നിയന്ത്രിച്ചവരാണു്, ഭരിച്ചവരാണു്- ഒരു കുഞ്ഞുസംസ്ഥാനത്തെയല്ല. ഒടുവിലു് അവരുടെ കപടകമ്മ്യൂണിസ്സു്റ്റു് മുഖംമൂടികളഴിഞ്ഞുവീണപ്പോളു് ഭാര്യമാരുടെയും കാമുകിമാരുടെയും മക്കളുടെയും സിലു്ബ്ബന്ധിമാരുടെയും മറ്റുപിടിച്ചുവെയു്പ്പുകാരുടെയും ഉപദേശികളുടെയും രാജ്യവിരുദ്ധഗൂഢാലോചനക്കാരുടെയും ഒരു നീണു്ടനിരതന്നെയാണു് ആ ഓരോരാജ്യങ്ങളിലും ഇരുമ്പഴിക്കകത്തായതു്. 1989 ഡിസംബ൪ 25നു് ടാ൪ഗോവിസ്സിലെ മിലിട്ടറി ബേയു്സ്സിലു്നടന്ന നിക്കോലേയു് ചെഷസ്സു്ക്ക്യൂവി൯റ്റേയും ഭാര്യ എലേന ചെഷസ്സു്ക്ക്യൂവി൯റ്റേയും അടഞ്ഞമുറിക്കുള്ളിലെ വിചാരണയുടെ ട്രാ൯സ്സു്ക്ക്രിപു്റ്റു് കമ്മ്യൂണിസം മനസ്സിലെങ്കിലുമവശേഷിക്കുന്ന ഓരോരുത്തനും ഒന്നു് വായിച്ചുനോക്കേണു്ടതുതന്നെയാണു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിട്ട്രൈബ്യൂണലി൯റ്റെ (പ്രതിയുടെ അച്ഛനും മച്ചമ്പിയുമടങ്ങുന്ന പാ൪ട്ടിക്കമ്മിഷ൯റ്റെയല്ല!) വിചാരണകഴിഞ്ഞു് പിലു്ക്കാല റൊമാനിയ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിതന്നെ വെടിവെച്ചുകൊന്ന ഈ രണു്ടെണ്ണവും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിച്ചെലവിലു് ഭരണത്തിലു്ക്കയറി മുതലാളിവ൪ഗ്ഗത്തിനുവേണു്ടി ജീവിച്ചുകളയാമെന്നു് തീരുമാനിക്കുന്ന മുഴുവ൯ മുഖംമൂടിധാരികളു്ക്കും ഒരു ചരിത്രപാഠമാണു്.

(6മുതലു് 17വരെ അദ്ധ്യായങ്ങളിലേക്കു് തുടരും)

Written and first published on 14 August 2016

കുറിപ്പു്:

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഓഫീസ്സുകളു്ക്കുള്ളിലും പഞു്ചനക്ഷത്രഹോട്ടലു്മുറികളിലും ഒഴുകിനടക്കുന്ന ആഡംബരപ്പത്തേമാരികളിലും മതത്തി൯റ്റെയും ജാതിയുടെയും ഉപജാതിയുടെയും കണക്കുകളു്പറഞ്ഞു് 2016ലെ നിയമസഭാത്തെരഞ്ഞെടുപ്പി൯റ്റെ സ്ഥാനാ൪ത്ഥിലിസ്സു്റ്റു് വീതംവെക്കുന്ന ദൃശ്യത്തിലാണു് നമ്മളീ ലേഖനപരമ്പര ആരംഭിച്ചതു്. കേരളംമുഴുവനുമുള്ള കോടതിമുറികളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി അഡ്വക്കേറ്റുമാരുടെ കൂട്ടങ്ങളു് അഴിമതികളു് ഒന്നൊന്നായി പുറത്തുകൊണു്ടുവന്നുകൊണു്ടിരിക്കുന്ന പത്രപ്പ്രവ൪ത്തകരുടെയും മറ്റുമാധ്യമപ്പ്രവ൪ത്തകരുടെയും കൂട്ടങ്ങളെ എവിടെക്കണു്ടാലും വേട്ടയാടുകയും വളഞ്ഞിട്ടടിച്ചുചതയു്ക്കുകയുംചെയ്യുന്ന ദൃശ്യത്തിലാണു് നമ്മളീ ലേഖനപരമ്പര അവസ്സാനിപ്പിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഭരണമേറ്റു് ആറുമാസക്കാലത്തെ സംഭവപരമ്പരകളുടെ ലഘുവായ ഒരു ആകാശവീക്ഷണം! അറുപതുവയസ്സായുസ്സുള്ള ഒരു മനുഷ്യ൯റ്റെ ജീവിതമെങ്ങനെയായിരിക്കുമെന്നറിയാ൯ അറുപതുവ൪ഷവും ആരും നോക്കിക്കൊണു്ടിരിക്കണു്ട- ആറുവയസ്സുവരെയുള്ള ആ കുട്ടിയുടെ ജീവിതം നിരീക്ഷിച്ചാലു്മതി. അഞു്ചുവ൪ഷം ആയുസ്സുള്ള ഒരു ഗവണു്മെ൯റ്റി൯റ്റെ ഭാവിപ്പ്രവ൪ത്തനങ്ങളു് എങ്ങനെയായിരിക്കുമെന്നറിയാ൯ അതിനെ ആ അഞു്ചുവ൪ഷവും നോക്കിക്കൊണു്ടിരിക്കണു്ട- ആദ്യത്തെ ആറുമാസക്കാലത്തെ പോക്കുനിരീക്ഷിച്ചാലു്മതി. അതാണു് ഈ ലേഖനപരമ്പരയുടെ തത്വം. 2016ലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ആദ്യത്തെ ആറുമാസത്തെ പ്രവ൪ത്തനമാണിവിടെ വിലയിരുത്തപ്പെടുന്നതും പ്രവചിക്കപ്പെടുന്നതും. ഇനിയവ൪ വീണു്ടും ഗവണു്മെ൯റ്റുണു്ടാക്കിയാലും ഇതൊക്കെത്തന്നെയേചെയ്യൂ.

Available to read as Book in Amazon:

ASIN: B07CRLRYTB
Published on April 30, 2018
https://www.amazon.com/dp/B07CRLRYTB

Available to read as Book in Amazon


 
All articles in this series:

035. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 01 – 05
https://sahyadrimalayalam.blogspot.com/2016/08/01-03.html

036. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 06 – 10
https://sahyadrimalayalam.blogspot.com/2016/08/04-06.html

064. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 11 – 15
https://sahyadrimalayalam.blogspot.com/2018/03/064-11-15.html

000. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 16 – 17
Link will soon come here:



 
 
 
 
 


No comments:

Post a Comment